2013, ഡിസംബർ 7, ശനിയാഴ്‌ച

ബബിൾസ്




പുറത്തു നന്നായി മഴ പെയുന്നു. ഏതു സമയത്താണ് ഇന്ന് ഷോപ്പിങ്ങിനു ഇറങ്ങാൻ തോന്നിയത്. അവൾ തന്നോടു തന്നെ ചോദിച്ചു. മഴയായാലും അല്ലെങ്കിലും ഷോപ്പിംഗ്‌   മാളിൽ തിരക്കിനു കുറവ് ഒട്ടും  ഇല്ല. അപ്പോഴാണ് അവളുടെ മൊബൈൽ റിംഗ് ചെയ്തത്. ബാഗിൽ ഒന്ന് പരതിയ ശേഷം ആണ് അവൾക്കു മൊബൈൽ കൈയിൽ കിട്ടിയത് .

"അശ്വതിയല്ലേ അപ്പുറത്ത് നിന്നും  ഒരു സ്ത്രീ ശബ്ദം. "

അതെ അവൾ മറുപടി പറഞ്ഞു. 

"ഞാൻ പ്രീത , വണ്ടർ കിഡ്സിൽ നിന്നും വിളിക്കുന്നു. വീട്ടിലെ ലാൻ ലൈനിൽ വിളിച്ചിരുന്നു . ആരും ഫോണ്‍ എടുകാത്തത് കൊണ്ടാണ് മൊബൈലിൽ വിളിക്കുന്നത് . "

"ഫോണ്‍ രണ്ടു ദിവസമായി വർക്ക്‌  ചെയുന്നില്ല ."

 അശ്വതി പറയുന്നത് മുഴുവനും കേൾക്കാതെ പ്രീത പറഞ്ഞു 

"അജയിന്  നല്ല സുഖം  ഇല്ല. "

"എന്ത് പറ്റി"  അശ്വതി ആകംഷയൊടെ ചോദിച്ചു.

"ഇല്ല പേടിക്കുവാൻ ഒന്നും ഇല്ല. ചെറിയ ഒരു പനി പോലെ അത്രയേ ഉള്ളു."


"ഓക്കേ  ഞാൻ ഇപ്പോൾ സ്കൂളിലേക്ക് വരാം." അശ്വതി തിടുക്കത്തോടെ   പറഞ്ഞു. 
"സാരമില്ല മാഡം , വണ്ടർ കിഡ്സിന്ടെ സ്കൂൾ ബസിൽ അജയിനെ വീട്ടിലേക്കു വിട്ടിടുണ്ട്.  മാഡം സ്കൂളിൽ വരണം എന്നില്ല. അജയിനെ താഴത്തു നിന്ന് പിക്ക് ചെയ്താൽ മാത്രം മതി."

അല്ല അതിനു ഞാൻ വീട്ടില്ലില്ല എന്ന് അശ്വതി പറയും മുമ്പേ പ്രീത ഫോണ്‍ വച്ച് കഴിഞ്ഞിരുന്നു. അശ്വതി തിരിച്ചു അതെ ലാൻ  ലൈനിലേക്ക് വിളിച്ചു.  എൻഗേജ് ടോണ്‍ മാത്രം.   നാശം അവൾ പിറു പിറുത്തു . ഇവിടെ നിന്ന് ഇനി വീട്ടിൽ എത്തുമ്പോഴേക്കും എങ്ങനെ ആയാലും ഒരു മണികൂർ കഴിയും. വീട്ടിൽ അമ്മ തനിച്ചാണ് . അമ്മയെ വിളിച്ചു പറയുവാനും വയ്യ . ഇനി അമ്മ ഉണ്ടെങ്കിൽ തന്നെ അവനെ കണ്ട്രോൾ ചെയുവാനും ബുദ്ധി മുട്ടാണ് . ആകെ കൂടി വെകിളി പിടിച്ച കുട്ടിയാണ് അജയ്. ഹൈപ്പർ ആക്റ്റീവ് ആണെന്ന് ഡോക്ടർസ് പറയുന്നു .പല  കുട്ടികൾക്കും ഇങ്ങനെയുള്ള പ്രവണത ഉണ്ടാകും അത് തനിയെ മാറിക്കോളും എന്നാണ് ഒരിക്കൽ കാണിച്ചപ്പോൾ ഡോക്ടർ അവകാശ പെട്ടത് 

അവനു അഞ്ചു വയസു കഴിഞ്ഞിരിക്കുന്നു.  ആശയെ   കുളിപ്പിച്ച് കഴിഞ്‍  ഉറക്കിയാൽ അവൾ സുഖമായി മുന്ന് മണിക്കൂർ വരെ ഉറങ്ങികോളും . അതുകൊണ്ടാണ് അജയ് വരും മുമ്പേ കുറച്ചു നാപ്കിന്സും , അവൾകുള്ള സെറിലാക്കും മേടിക്കാം എന്ന് കരുതിയത്‌. കൂട്ടത്തിൽ അനിലിനു ഒരു ഗിഫ്റ്റും മേടികണം. വെഡിംഗ് ആനിവെർസറി വരികയാണ്‌ .

അവൾ ഉടനെ തന്നെ അനിലിനെ മൊബൈലിൽ വിളിച്ചു . രണ്ടു റിംഗ് കഴിഞ്ഞപോഴേക്കും അനിൽ  ഫോണ്‍ എടുത്തു.. അവൾ അവനോടു കാര്യം  പറഞ്ഞു .അജയിന്റെ സ്കൂളിൽ നിന്നും വിളിച്ചിരുക്കുന്നു  . അവനു ചെറിയ പനി ഉണ്ട് . അവളെ മുഴുമിപിക്കുവാൻ അനുവദിക്കാതെ അനിൽ  ഇടയിൽ കയറി. 

"എനിക്ക് ഇപ്പോൾ പോയി അവനെ വിളിക്കാൻ ആവില്ല. ഉച്ചക്ക് മുമ്പ് ഒരു മീറ്റിംഗ് ഉണ്ട്. "

അവൾ പറഞ്ഞു ."പോയി വിളികേണ്ട ആവശ്യം ഇല്ല . അവർ അവനെ സ്കൂൾ ബസിൽ താഴെ  ഡ്രോപ്പ്  ചെയ്യും എന്നാണ് പറഞ്ഞത്  .  ഞാൻ ഗ്രാൻഡ്‌ മാളിലാണ്‌ . വീട്ടിൽ എത്തുമ്പോഴേക്കും  ഒരു മണികൂര്  പിടിക്കും ."

അത് കേട്ടതും  അനിൽ  പൊട്ടിതെറിച്ചു. 

"ഇപ്പൊൾ ,  ഷോപ്പിങ്ങിനു പോകേണ്ട ആവശ്യം എന്താ?  " പിന്നെയും എന്തൊക്കെയോ അനിൽ  പറഞ്ഞു. അവളുടെ .കണ്ണിൽ വെള്ളം നിറഞ്ഞു.

ആശക്കിപ്പോൾ ഒന്നര വയസാകുന്നു. ആദ്യമൊന്നും അവൾ കരയുക പോലും ചെയ്തിരുന്നില്ല .   ആദ്യത്തെ  ആശങ്ക പിന്നെ ഒരു ഭയം ആയി.  വിളിച്ചാലും , കൊഞ്ചിച്ചാലും ഒന്നും തിരികെ ഉള്ള  ഒരു റെസ്പോണ്‍സും  ഇല്ല. 

ഇനി അവൾക്ക് സംസാരികുവാൻ ആവില്ലേ?  താൻ  പറയുന്നത് ഒന്നും അവൾക്ക് കേൾക്കുവാൻ ആവുന്നില്ലേ ?   പറഞ്ഞു  കേട്ടറിവുണ്ട്‌ മൂത്ത കുടിയുടെ വിപരീത സ്വഭാവം ആയിരിക്കും ഇളയ ആളുടെതെന്ന് .

അജയ് ഒരു   കുറുംബാനാണ് . അവന്റെ   വികൃതിയും  , കുറുമ്പും  നാൾക്ക്  നാൾ കൂടുന്നു എന്നല്ലാതെ ഒട്ടും കുറയുന്നില്ല.  ഇനി അതല്ല വേറെ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ. 

അനിൽ അശ്വസിപിക്കും . "ഇല്ല അങ്ങനെ ഒന്നും സംഭാവികില്ല " എന്ന്.  ടെസ്റ്റുകൾ ഒരു പാട് ചെയ്തു.  കഴിഞ്ഞ മാസം ചെക്ക്ആപ്പിനു കൊണ്ടു പോയപ്പോൾ ഡോക്ടർ പറഞ്ഞു , " അല്പം   ഇമ്പ്രൂവ്മെന്റ്  ഉണ്ട് . അങ്ങനെ അങ്ങ്  പേടിക്കേണ്ട ആവശ്യം ഒന്നും ഇല്ല" .

 ചിലപ്പോൾ തന്നെ  ആശ്വസിപ്പിക്കുവാൻ  വേണ്ടി  ഡോക്ടർ പറഞ്ഞതാവാം .
  
"ദിസ്‌ ഈസ്‌ ജസ്റ്റ്‌ എ മൈൽടർ ഫോം ഓഫ്  ഓട്ടിസം  . ജസ്റ്റ്‌ എ ബിറ്റ് ലേസി  ഇനഫ്  റ്റു പിക് അപ്പ്‌ സം ന്യൂ വോർഡ്സ്.  "

 പക്ഷെ ഇത് വരെ ആയിട്ടും  ആശ ഒരു വാക്ക്  പോലും ഉരിയാടിയിട്ടില്ല. അജയിന് ആശയെ വലിയ ഇഷ്ടം ആണ് പക്ഷെ ആരും  അടുത്തില്ലെങ്കിൽ  അവൻ ചിലപ്പോൾ ഉപദ്രവിക്കും . അമ്മ ഉണ്ടായിട്ടും വലിയ കാര്യം ഒന്നും ഇല്ല.  അല്ലെങ്കിലും  തീരെ  വയ്യാത്ത  അമ്മയെ കൊണ്ട്   എങ്ങനെ അവനെ ഒന്ന് കണ്ട്രോൾ ചെയുവാൻ സാധിക്കും . ഒരു മുറിയിൽ നിന്നും മറ്റു മുറിയിലേക്ക് പോകണം എന്നുണ്ടെങ്കിൽ അമ്മയ്ക്ക് പരസഹായം വേണം . 

ഇതെല്ലാം ഓർത്തിട്ടാകാം അനിൽ അപ്പ്‌സ്റ്റ് ആയത് .

അവൾ വേഗം  ഷോപ്പിംഗ് മതിയാക്കി ഒരു ഓട്ടോ പിടിച്ചു വീട്ടിലേക്ക്‌ പോയി . വിചാരിച്ച  പോലെയുള്ള ബ്ലോക്ക്‌ ഉണ്ടായില്ല എങ്കിലും അവളുടെ മനസ്സിൽ വല്ലാത്ത ആധി തളിരിട്ടു. അജയിനും പറഞ്ഞാൽ മനസിലാകുന്ന പ്രായം ഒന്നും  ആയിട്ടില്ല. അവൻ വല്ല കുരുത്ത കേടും കാണിക്കുമോ? അതൊക്കെ ഓർത്തിട്ടു   അശ്വതിയുടെ മനസ് പിടഞ്ഞു. 

 കഴിഞ്ഞ ദിവസം അവൻ ആശയുടെ കാലിൽ ചവിട്ടി നിന്നതിനു അനിൽ അവനെ അടിച്ചതെയുള്ളൂ . സ്നേഹം കൂടിയാലും അവൻ ചിലപ്പോൾ ഉപദ്രവിക്കും. ഉറക്കെ കരയുവാൻ പോലും ശേഷി ഇല്ലാത്ത കുട്ടിയാണ് ആശ. അശ്വതിക്ക്  അവളോടു  തന്നെ വെറുപ്പ്‌ തോന്നി. എന്തിനു വെറുതെ ഷോപ്പിങ്ങിനു പോയി. അനിൽ ചോദിച്ചതിലും കാര്യം ഇല്ലേ?


വീട്ടിൽ എത്തി വാതിൽ തുറന്നു നോക്കുമ്പോൾ കണ്ട കാഴ്ച, 
അജയ് വലിയ സോപ്പ് കുമിളകൾ  ഊതി ഊതി പറത്തി വിടുന്നു . കുഞ്ഞി  കാലുകൾ ചേർത്ത് അവന്റെ അരികിൽ മുട്ട് കുത്തി ഇരിക്കുന്ന് ആശ. ശബ്ദം ഉണ്ടാക്കാതെ പിറകെ നിന്ന് അവന്റെ ചെയ്തികൾ അവൾ  ശ്രദ്ധിച്ചു . വലിയ സോപ്പ് കുമിളകൾ അവളുടെ കുഞ്ഞു മുഖതേക്ക്  അവൻ പതിയെ ഊതി വിടുന്നു . . പിന്നെ ഉറക്കെ പറയുന്നു.  

"ആശ,  ടച്  ദി ബബ്ബില്സ്. "  അവളുടെ കുഞ്ഞു കൈകൾ കൊണ്ടവൻ  ആ  കുമിളകൾ   ഓരോന്നായി തൊട്ടു പൊട്ടിക്കുന്നു.  

പെട്ടെന്ന്   അശ്വതി  ആ ശബ്ദം കേട്ടു .   " ബ ബ ൽ"   ...    ആശയുടെ ചുണ്ടിൽ നിന്നും   അവ്യക്തമായ  ശബ്ദം . അവളുടെ ശബ്ദം കേട്ട് ഉറക്കെ കൈ കൊട്ടി ചിരിക്കുന്ന അജയ്. വീണ്ടും വീണ്ടും ഉറക്കെ അവൻ ആ ശബ്ദം    അനുകരിച്ചു.  അവളുടെ   കൈയിൽ തട്ടി കുമിളകൾ പൊട്ടി തെറിക്കുംപോൾ ആ കുഞ്ഞു കണ്ണുകൾ തിളങ്ങുനുണ്ടായിരുന്നു. ചെറു ചിരിയോടെ അജയിനെ  നോക്കി ആശ വീണ്ടും ആ വാക്കുകൾ ഉരിയാടി. ആദ്യമായി അവളുടെ ചുണ്ടിൽ  നിന്നും പൊട്ടി  പുറപെട്ട ശബ്ദം. ബബൽ. 

കണ്ണ് നിറഞ്ഞ അശ്വതി , ഓടി ചെന്ന് ആശയെ എടുത്തു ഉയർത്തി  . അവളുടെ തിളങ്ങുന്ന കണ്ണുകളിൽ തെരു തെരെ   ചുംമ്പനങ്ങൾ കൊണ്ട് പൊതിഞ്ഞു.  അവളുടെ ഭാവം കണ്ടിട്ട്  അജയ് പറഞ്ഞു ,
 "അമ്മെ ഞാൻ ഒന്നും ചെയ്തില്ല."  

 ഒന്നും പറയാതെ അവനെയും  ചേർത്ത് നിറുത്തി അവന്റെ നിറുകയിലും അവൾ ഒരു ചുംബനം അർപ്പിച്ചു . അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .
.

2013, നവംബർ 26, ചൊവ്വാഴ്ച

ആറന്മുള വിമാനത്താവളം



സ്ഥലം പരമു നായരുടെ കട . സ്ഥലത്തെ പ്രധാന  ദിവ്യൻസ് എല്ലാരും കൂടിയിട്ടുണ്ട് . പുളൂസ് വേലായുധൻ  പുളു അടി അല്പം കൂടുത്തൽ ആയതിനാൽ ആണ് ആ ദിവ്യ നാമം സിദ്ധിച്ചത്‌ .  ചട്ടുകാലൻ പത്രോസ് , മെമ്പർ കുഞ്ഞികണ്ണൻ അല്ലെങ്കിൽ സഘാവ് കുഞ്ഞികണ്ണൻ ,  ബാർബർ ഷാപ് കുമാരൻ , കറവ ക്കാരൻ മൊയ്തു , പത്രാസു ലോനപ്പൻ , കൃഷ്ണൻ മാസ്റ്റർ  ഇവർ    എല്ലാവരും ചേർന്ന് ഗാഡമായ ചർച്ചയിൽ ആണ്.  കടയിൽ  .വലിയ കണ്ണാടി ചെപ്പിൽ പുട്ട് കുറ്റികൾ നിക്ഷേപിച്സിടുണ്ട്. വേറെ തട്ടിൽ കുറച്ചു വെള്ള അപ്പം, വട എന്നിവയും പ്രദർശി പ്പിചിട്ടുണ്ട് .   ആ തിരക്കിനിടയിലേക്ക് ആണ് ഞാൻ കയറി ചെല്ലുനത്.


ഒരു ചായ പറഞ്ഞിട്ട് ഞാൻ വെറുതെ ഓരോരുത്തരെയായി നിരീക്ഷിച്ചു. നല്ല ഉശിരിൽ പത്രോസ് മെമ്പറെ നോക്കി കാച്ചുനുണ്ട് . ഇവിടെ ഒരു വിമാന താവളം വരുനത്‌ എന്ത് കൊണ്ടും നല്ലതാ. അത് നമ്മുടെ നാടിനു ഒരു അന്തസല്ലേ മെമ്പറെ. അതെന്താ നിങ്ങൾ ഓർക്കാത്തത് . പല കാര്യങ്ങല്കും ഞാൻ മെംബരിനു എതിര് ആണെങ്കിലും ഈ കാര്യത്തിൽ  ഞാൻ മെമ്പറിന്റെ കൂടെയാണ്.വരും തലമുറക്കും ഇവിടെ ജീവിക്കുവാൻ അവസരം ഉണ്ടാകേണ്ടതുണ്ട് . അത് നമ്മളുടെ കടമയാണ്.   വയലും കുളങ്ങളും നദികളും വറ്റി വരണ്ടിടു എന്ത് വികസനം. ഇപ്പോൾ തന്നെ തമിഴ്നാടിൽ നിന്നും അരി വന്നിലെങ്കിൽ നമ്മള് പട്ടിണിയാ. ഇതെല്ലം നമ്മൾ ആലോചികെണ്ടേ?


കൃഷ്ണൻ നായരുടെ   സപ്പോർട്ട് കൂടിയപോൾ കുഞ്ഞികണ്ണൻ ഉഷാറായി. ചൈന, കുബ മുതലായ വൻ നഗരങ്ങളിൽ പോലും ഇത്ര അധികം ഐർപോര്ടില്ല . പിന്നല്ലേ   ഈ കൊച്ചു കേരളത്തിൽ . ഞങൾ വലിയ ജനകീയ പ്രക്ഷോഭതോടെ ഇതിനെ എതിർകും . ഇവിടത്തെ കാര്യം വരുമ്പോൾ എന്തിനാ മെമ്പറെ വിദേശ രാജ്യങ്ങളെ കൂട്ട് പിടിക്കുനത്. വേണമെങ്കിൽ നമുക്ക് അയൽ സംസ്ഥാനത്തെ കൂട്ടു പിടിക്കാം.

 ഇടക്ക് കയറി  ബാർബർ  കുമാരൻ ചോദിച്ചു അല്ല സഘവേ നിങ്ങളുടെ പാർട്ടി അധികാരത്തിൽ ഇരുന്നപോൾ അല്ലെ ഈ എയർ പൊർറ്റിനു അനുമതി കൊടുത്തത്. ഇപ്പോൾ നിങ്ങൾ പ്രതി പക്ഷതിരികുംപോൾ എന്തിനാ ഇതിനെ എതിര്ക്കുനത്. ഇപ്പൊ ഇവർ പ്രതി പക്ഷതല്ലേ വീറ്റു പുട്ട് അടിക്കാൻ പറ്റില്ല. ഒറ്റയ്ക്ക് മറ്റവൻ മാര് മുഴുവൻ തട്ടുമല്ലോ എന്നോര്തിട്ട ഈ ജനകീയ പ്രക്ഷോഭം ഒക്കെ. അല്ലെങ്കിലും താൻ ബൂര്ഷസിയാണ് തന്നോടു സംസരികുവാൻ ഞാൻ ഇല്ല. മാത്രവുമല്ല എനിക്കിന്ന് ഒരു ലോക്കൽ കമ്മിടീ മീറ്റിങ്ങുല്ലതാ  . കുഞ്ഞികണ്ണൻ പതിയെ തടി ഊരി .ഇവിടിപ്പോ എയർ പോർട്ട്‌ വരുനത്‌ നല്ലതിനല്ലേ എന്ന്. മൊയ്തു അഭി പ്രായം പറഞ്ഞു. നായരേ നിങ്ങളുടെ പീടികയിൽ ചായക്ക് പാലില്ല ന്നു വചോലിൻ .നേരെ വിമാനം പിടിച്ചു ടൌണിൽ പോയി പാല് മേടിക്കാം. മാത്രമല്ല ഇനി ഇപ്പൊ വിരുന്നുകാര് വന്നു എന്ന് കരുതുക ഉച്ചക്ക് മീനില്ല , അള്ളാനെ വിളിച്ചിട്ട് കാര്യം ഉണ്ടോ. നേരെ വിമാനത്തിൽ കയറി അന്ത്രുന്റെ കടയിൽ നിന്നും മീനും മേടിച്ചു വരം. സമയം ലാഭമല്ല. മൊയ്തു തന്റെ അറിയാവുന്ന പൊതു വിജ്ഞാനം പ്രകടിപിച്ചു.

പത്രോസ് ലോനപ്പൻ മുരടനക്കി. അയാളുടെ ഭാര്യ മറിയാമ്മ അങ്ങ് അമേരികയിൽ നേഴ്സ് ആണ്. മറിയാമ്മ മാസം മാസം അയക്കുന്ന് ഡോളറിന്റെ ചിലവിൽ ആണ് ലോനപ്പൻ കഴിയുനത് . ആ പത്രാസു ഇടക്കിടെ ലോനപ്പൻ പുറത്തെടുക്കും . മറിയാമ്മ അമേരികയിൽ പോയിട്ട് പത്തിരുപതു വര്ഷം ആയി. പക്ഷെ ഇത് വരെയും ലോനപ്പനെ അവർ അമേരികയിലേക്ക് കൊണ്ടുപോയിട്ടില്ല. പുളൂസ് വേലായുധൻ പറയുന്നത് മരിയമ്മക്ക് അവിടെ വേറെ ചില തരികിടകൾ ഉണ്ടെന്നു അഭിപ്രായ കാരനാണ്. അല്ലെങ്കിൽ മറിയാമ്മയുടെ ഇളയ മകൾ ജെന്നി ഒരു കാപ്പിരി ആയി. ആ ചോദ്യം പുളൂസ് പലപോഴായി ചോടിചിട്ടുള്ളതാ .

ലോനപാൻ പറഞ്ഞു പത്തു പതിനെട്ടു മണിക്കൂർ യാത്ര ചെയ്തിട്ട മറിയാമ്മ ഇവിടെ കൊച്ചിയിൽ  എത്തുനത് . പിന്നെയും കൊച്ചിന് രണ്ടു മണിക്കൂർ യാത്ര ചെയെണ്ടേ ഇങ്ങോട്ട് എത്താൻ. വിമാന താവളം ഉണ്ടെങ്കിൽ നേരെ ഇവിടെ വന്നിരങ്ങം . മാത്രവും അല്ല ഇവിടെ വലിയ പദ്ധതികൾ രൂപം കൊള്ളും . വലിയ സൂപ്പർ മർകെറ്റുകൽ ,   ആശുപത്രികൾ എല്ലാം. മാത്രവുമല്ല സ്ഥലത്തിന്റെ വില വാണം വിട്ട പോലെ ഉയരും.

പിന്നെ കൃഷ്ണൻ മാസ്റ്റർ പറയുന്നത് പോലെ അരി ഭക്ഷണം മാത്രം കഴിച്ചിട്ടലോ അമേരികയിൽ ഒക്കെ ആളുകൾ താമസികുനത്. അവർ കഴികുനത് നല്ല ബർഗറും , പിസ യുംഒക്കെ യാണ്. ലോനപ്പൻ ഇതൊന്നും കഴിചീറ്റിലെങ്കിലും പ്രസ്താവന ആധികാരികം ആയിരുന്നു. പത്രോസേ ചോദിച്ചു എന്താ ലോനപ്പാ ഈ പിസ. ലോനപാൻ ഒന്ന് പരുങ്ങി. പിന്നെ പറഞ്ഞു നമ്മുടെ വലിയ ദോശ പോലെ വട്ടത്തിൽ ഇരിക്കും. കുറച്ചു കട്ടിയുണ്ടെന്നു മാത്രം. പണ്ടൊരിക്കൽ ജെന്നി നാട്ടിൽ വന്നപ്പോൾ കഴികുനത് ലോനപാൻ കണ്ടിട്ടുണ്ട്. അതോർത്തു പറഞ്ഞതാ.

ലോനപ്പാ ഒരു രാജ്യത്തിൻറെ പുരോഗതി നിർണയികുനതു വിമാന താവളം മാത്രമല്ല .  അതിനു ആദ്യം വേണ്ടത് സഞാര യോഗ്യമായ പാതകൾ ഉണ്ടാക്കുക എന്നാണ്. പൊട്ടി പൊളിഞ്ഞും, കുണ്ടും കുഴിയുമായ  നമ്മുടെ റോഡുകൾ നന്നാക്കാൻ  കഴിയാതെ  വിമാന താവളത്തിന്റെ പുറകെ പോകുകയല്ല ഇപ്പോൾ വേണ്ടത്. ആദ്യം ഉള്ള പാതകൾ സഞ്ചാര യോഗ്യമാകുവാൻ പ്രയത്നിക്കുക.  റോഡ്‌ അപകടങ്ങളിൽ എത്ര ജീവൻ  ഇവിടെ പൊലിയുന്നു.    ഇനി നെല്പാടം നികുത്തി വിമാനത്താവളം ഉണ്ടാക്കുമ്പോൾ വരൻ ഇരിക്കുന്ന വലിയ ദുരന്തത്തെ  ആർക്കു തടഞ്ഞു നിറുത്തുവാൻ ആകും. നെൽ പാടങ്ങളിൽ മണ്ണിട്ട്‌ മൂടുമ്പോൾ പ്രളയ കാലത്ത് ആ വെള്ളം എവിടേക്ക്  പോകും? നദിയിലെ ജല പരപ്പുയരുമ്പോൾ ആ വെള്ളം കെറുനത് പാടങ്ങളിലെക്കായിരുന്നു. ഇനീപ്പൊൽ അത് വീടുകളിക്കും  റോഡുകളില്ക്കും ഒക്കെ വ്യാപിക്കും.

ചർച്ച പരി സമപ്തിയിലേക്ക് ഏത്തതിനാലും , ചായ ഞാൻ കുടിച്ചു കാഴാഞ്ഞ്തിനാലും കുടിച്ച ചായയുടെ കാശും കൊടുത്തു ഞാൻ പുറത്തേക്കിറങ്ങി. അപ്പോഴും ചർച്ച അവിടേ  പുരൊഗമികുന്നുണ്ടായിരുന്നു.



ഫ്രം അമേരിക റ്റു ദുബായ്‌ (കഥ)





ഞാൻ ഇന്ദിര, ഒരു  നാട്ടിൻ പുറത്തു കാരി . ഇത് എന്റെ കഥയാണ് .ഇതിൽ പറയുന്ന സംഭവങ്ങൾ ചിലപ്പോൾ നിങ്ങളുടെ ആരുടെയെങ്കിലും ജീവിതത്തിൽ  സംഭവിചിട്ടു ണ്ടെങ്കിൽ അതിനു ഞാൻ ഉത്തരവാദി അല്ല.  സിനിമ തുടങ്ങുപോൾ എഴുതി കാണിക്കും  പോലെ ഇതിലെ സംഭവങ്ങൾ തികച്ചും  യാദ്രിശ്ചികം മാത്രം. കൂടുതൽ ആമുഘ  മില്ലാതെ ഞാൻ എന്റെ ജീവിതത്തിലെ ഒരു  എട് ഇവിടെ പകർത്തട്ടെ .


എന്റെ പേര് ഞാൻ ആദ്യമേ പറഞ്ഞിരുനല്ലോ. ഇടത്തരം കുടുംബമാണ് എന്റേത്. അച്ഛൻ, അമ്മ, അമ്മൂമ്മ ,  പിന്നെ ഒരു അനിയത്തിയും . ഞാൻ കോളേജിൽ ഫൈനൽ ഇയർ പഠിക്കും പോളാണ് എന്റെ വിവാഹം ആലോചികുനത് . അച്ഛനും അമ്മയും പറഞ്ഞു അറിഞ്ഞു പയ്യൻ അമേരികയിൽ ആണ്. നല്ല ബന്ധം ആണ് എന്നൊക്കെ . പക്ഷെ അമേരിക്ക   എന്ന് കേട്ടതോടു കൂടി എന്റെ മനസ്സിൽ വല്ലാത്തആധി  ആയി. ഇത് വരെ വീട്ടിൽ നിന്നും മാറി നിനിട്ടില്ല  . ഹോസ്റ്റലിൽ പോലും പോയി നിന്ന് പഠിച്ചിട്ടില എന്തിനും ഏതിനും അമ്മ കൂടിനു വേണം . ഇപ്പോഴും മുടിയിൽ എണ്ണ തേച്ചു പിടിപ്പികുനത് അമ്മയാണ്. അപ്പോൾ ഇതെല്ലം വിട്ടിട്ടു അമേരികയിലേക്ക് പോകുക. അതും അത്രയും ദൂരെ അച്ഛന്റെയും അമ്മയുടെയും സഹായം ഇല്ലാതെ. ശരിക്കും ഞാൻ ഒരു മടിച്ചി യാണ് അമ്മ പറയും പോലെ ഒരു പേപ്പർ കണ്ടാൽ പോലും അവൾ സ്വയം പറക്കി കളയുകയില്ല . അതും അവളോടു പറയണം. പറഞ്ഞാലോ ആ ഒരു കഷ്ണം മാത്രം എടുത്തു കളയും. അതിനപ്പുറം ഇല്ലേ ഇല്ല. ഇത് പോലൊരു മടിച്ചി കോത . അനിയത്തിയും  പ്രായ മായി വരുകയാണ് . അത് കൊണ്ട് തന്നെ എന്റെ വിവാഹം വച്ചു താമസിപ്പികുവാൻ വീട്ട് കാർക്ക് താൽപര്യം ഉണ്ടായിരുരുന്നില്ല

വിവാഹ നിശ്ചയത്തിനു വിജയ്‌ വന്നില്ല. എന്റെ ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ടു എന്നും വിജയ്‌ ചേച്ചിയോട് പറഞ്ഞിരുന്നു. അങ്ങനെ ഞങൾ തമ്മിൽ കാണാതെ വിവാഹ നിശയം നടന്നു . വിവാഹ  നിശ്ചയതിനു ശേഷം വിജയ്‌ എന്നെ ഇടക്കിടെ ഫോണ്‍ ചെയുംമായിരുന്നു. അല്പം നെർവസ് ആയ ഞാൻ വിജയിനോട് സംസാരിക്കുവാൻ ഒരു വിമുഘത കാണിച്ചിരുന്നു ആദ്യമൊക്കെ. എനിക്ക് അങ്ങനെ വർത്തമാനം പറയുവാനും അറിയിലായിരുന്നു.ജീവിതത്തിൽ ഒരിക്കലും ഞാൻ പ്രണയിച്ചിട്ടില്ല . കൂടുകാരികൾ പലപ്പോഴും പ്രണയകഥകൾ പറയുമ്പോഴും എനികെന്തോ അതോകെ കേള്കുനത് പോലും പേടി ആയിരുന്നു. പിന്നെ ഞാൻ പഠിച്ചത് ഗേൾസ് കോളേജിൽ ആയിരുന്നു. അതുകൊണ്ട് പ്രേമവും പ്രേമ ലേഖനവും ഒരു പരിധി വരെ എനിക്ക് അപരിചിതം ആയിരുന്നു. വിജയ്‌ വിളിക്കും പോൾ  ഫോണ്‍ എടുകുന്നത് അനിയത്തി ആണെങ്കിൽ അവൾ എന്നെകൾ കൂടുത്തൽ വിശേഷങ്ങൾ ചോദിക്കുമായിരുന്നു. ഒരു മടിയും ഇല്ലാതെ  ചേട്ടാ , ചേട്ടാ എന്ന് അവൾ വിളിച്ചു സംസാരികുമ്പോൾ എനിക്ക് എന്തോ ഒരു അപരിചിതം  അനുഭവ പെട്ടി രുന്നു വിവാഹത്തിന് രണ്ടു ദിവസം മുമ്പാണ് വിജയ്‌ അമേരിക്കയിൽ നിന്നും വരുനത്‌. അന്ന് വൈകുനേരം തന്നെ ഏതോ ഒരു കൂട്ടു കാരനും ഒത്തു എന്നെ കാണുവാൻ വന്നു .  അന്നാണ് ആദ്യമായി തമ്മിൽ കാണുന്നത് . നാടിൻ പുറത്തെ സ്കൂളിൽ പഠിച്ച എനിക്ക് വിജയുമയി സംസാരികുപോൾ എന്തോ ഒരു അപകര്ഷത ബോധം ഉടലെടുത്തിരുന്നു.
വിജയ്‌ പഠിച്ചതും വളർനതും  ബോംബയിൽ ആയിരുന്നു. അത്  കൊണ്ട് തന്നെ മലയാളതെകാൾ  വിജയിക്ക് കൂടുത്തൽ വഴുങ്ങനത് ഹിന്ദിയും ,ഇൻഗ്ലി ഷും ആയിരുന്നു. ഹിന്ദി എനിക്ക് ഒട്ടും വഴങ്ങില്ല.  ഇങ്ങ്ലിഷും കഷ്ടിയാണ്‌ .  അതുകൊണ്ട് തന്നെ ഇടക്കൊക്കെ വിജയുടെ സംസാരം മലയാളത്തിൽ നിന്നും വഴുതി ഇൻഗ്ലി ഷി ലെക്കാകും . ഇംഗ്ലീഷ് കേട്ടാൽ മനസിലാകും എന്നല്ലാതെ തുടർച്ചായി സംസാരികുവൻ ഞാൻ ശീലിചിട്ടുണ്ടയിരുനില്ല . അത് കൊണ്ട് തന്നെ എനിക്ക് കുറച്ചു ചമ്മലും ഉണ്ടായിരുന്നു.   രണ്ടു ദിനം കഴിഞ്ഞു ഞങ്ങളുടെ  വിവാഹം നടന്നു.

വിവാഹം കഴിഞ ദിനം വിജയുടെ വീട്ടിലേക്ക് ഞാൻ പോയി. അകെ ഒറ്റപെട്ട പോലെ  തോന്നി എനിക്ക്. വിജയുടെ ചേച്ചി അന്ന് വന്നിട്ട് കുറച്ചു സംസാരിച്ചു.എങ്ങനെ വിജയിനോട് പേരു മാറണം എന്നൊക്കെ  അവർ പറഞ്ഞു തന്നു. എനികൂ ആകെ  വല്ലായ്ക . വേറെ വീട്. അറിയാത്ത ആളുകൾ , പരിചിതം അല്ലാത്ത  ചുറ്റുപാടുകൾ . രാത്രി തനിച്ചു ഒറ്റയ്ക്ക് ആ വലിയ ബെഡ് റൂമിൽ ഞാൻ ഇരുന്നു. വല്ലാത്ത ഒരു മടുപ്പും കുറച്ചൊക്കെ അസ്വസ്ഥതയും എനിക്ക് അനുഭവപെട്ടു . അമ്മയും അച്ഛനും ഇല്ലാതെ ഒരന്യ വീട്ടിൽ , ഇനി ഇതാണ് എന്റെ വീട് എന്ന് മനസിനെ പാക പെടുത്തുവാൻ ഞാൻ ശ്രമിച്ചു.

 എന്റെ വല്ലായ്മ കണ്ടിട്ടാകാം   അന്ന് രാത്രി വിജയ്‌ എന്നോടു പറഞ്ഞു ,

'ഐ നോ ഇന്ദിരാ ഇറ്റ്‌ ഈസ്‌ ഖുയട്  ഡിഫി കൽടു ഫോർ യു ലീവിങ്ങ് യുവർ പാരന്റ്സ് ആൻഡ്‌ കമിംഗ് അൾ     ദ വേ എലോങ്ങ്‌ വിത്ത്‌ മി. ഐ റെസ്പ്ക്റ്റ് യുവർ ഫീലിങ്ങ്സ്‌ .  വി ഹാവ്  റ്റു സ്റ്റാർട്ട്‌ എ ന്യൂ ലൈഫ് ഫ്രം റ്റുനൈറ്റ്‌ . ഐ വിൽ നെവെർ  ഡു എനി തിങ്ങ് ദാറ്റ്‌ വിൽ ഹർട്ട്  യു .'

പിന്നെ എന്റെ കൈവിരലിൽ  പിടിച്ചു കണ്ണിൽ നോക്കി വിജയ്‌ പറഞ്ഞു ഐ അം    ലക്കി റ്റു ഹാവ് സച് എ  ബ്യുടിഫുൾ ലൈഫ്   പാർട്ന്ർ . അത് വരെ യുള്ള എന്റെ പരിഭ്രമം എല്ലാം വിജയുടെ ആ വാക്കുകളിൽ അലിഞ്ഞു പോയി. അന്ന് രാത്രി ഒരു പാടു സംസാരിച്ച ശേഷം , വിജയ്‌ ഉറങ്ങിയ ശേഷമാണ് ഞാൻ ഉറങ്ങിയത്. വിജയിനെ കുറിച്ചുളള  മുൻ വിധികൾ മനസ്സിൽ നിന്നും മാഞ്ഞ പോലെ തോന്നി.

 ഉറങ്ങാൻ തുടങ്ങുനതിനു മുമ്പ് ഞാൻ അമ്മുമ്മ പറഞ്ഞ വാക്കുകൾ വിജയിനോട് പറഞ്ഞിരുന്നു. ദീർഖ സുമൻഗലി  യോഗം ഉണ്ടാകുവാൻ മുന്ന് ദിവസം വിവാഹ ശേഷവും കന്യകായി ഇരിക്കണം  എന്ന്. തിരിച്ചു വീട്ടിൽ വന്നു ഭർത്താവും ഒത്തു  കാവിലെ ദേവി ക്ഷേത്രത്തിൽ വന്ന ദേവിയെ തൊഴുത്‌ വ്രത ശുദ്ധി യോടെ  വേണം വിവാഹ ബന്ധം ആരംഭിക്കുവാൻ എന്ന്.

അപ്പോൾ വിജയ്‌ പറഞ്ഞു എന്തൊക്കെ ആചാരങ്ങൾ  ബൈ ദ വേ കിസ്സ്സ്  ആർ ഇൻക്ലുഡട് .എന്റെ ചുണ്ടിൽ   ഒരു ചിരി വിടർന്നു .   തിരിഞ്ഞു നോക്കുമ്പോൾ ഒരു കുട്ടിയെ പോലെ ഉറങ്ങുന്ന വിജയ്‌..


ഇരുപത്തി അഞ്ചു വർഷങ്ങൾ . ഇപ്പോൾ  ഓർക്കുമ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോനുന്നു. അടുത്ത ആഴ്ച എന്റെ മൂത്ത മകളുടെ വിവാഹം ആണ് . പയ്യൻ  ഗൾഫിൽ ആണ്. എന്നെ പോലെ തന്നെ ഒരു തൊട്ടാ വാടി പെണ്ണാണ്‌ അവളും . അവളുടെ മനസിലും പരിഭ്രമവും , പേടിയും ഉണ്ട്. അമ്മയെ വിട്ടു പിരിയുവാൻ ഉള്ള മടി അവൾക്കും ഉണ്ട്. പക്ഷെ ഇപ്പോൾ എന്റെ മനസിലെ പ്രാർത്ഥന വിജയിനെ പോലെ തന്നെ ഭാര്യയെ മനസിലാകുന്ന ഒരു ഭർത്താവിനെ തന്നെ അവൾക്കും ലഭിക്കണേ എന്നാണ്.



2013, നവംബർ 22, വെള്ളിയാഴ്‌ച

അച്ഛൻടെ മകൾ (കഥ)




രാത്രി ഏറെ ആയിട്ടും മായയുടെ മുറിയിൽ വെളിച്ചം ഉണ്ടായിരുന്നു . അവൾ രാത്രി ഭക്ഷണം വേണ്ട എന്ന് പറഞ്ഞു ഉറങ്ങാൻ പോയതാണ്. മാനസികമായി അലട്ടുന്ന എന്തോ അവളുടെ മനസ്സിൽ ഉണ്ടെന്നു തോന്നുന്നു. അയാൾ കിടക്കയിൽ നിന്നും എഴുനേറ്റു അവളുടെ മുറിയിലേക്ക് ചെന്നു . അവൾ മേശപുറത്ത്‌ തല വച്ച് വെറുതെ കിടക്കുകയാണ്. കണ്ണുകൾ കലങ്ങിയിട്ടുണ്ട്. ഇത്രയും നേരം അവൾ കരയുകയായിരുന്നോ ? അയാൾ പുറകിൽ നില്ക്കു്നത് അവൾ അറിഞ്ഞില്ല എന്ന് തോന്നി.പുറകെ നിന്ന് പതിയെ അയാൾ വിളിച്ചു . മായേ ?  അവൾ വിളി കേട്ടില്ല . അവൾ ഈ ലോകത്ത് അല്ല എന്ന് തോന്നി. അവളുടെ തലമുടിയിൽ അയാൾ ആർദ്രമായി തൊട്ടു. അവൾ പതിയെ തല തിരിച്ചു. എന്ത് പറ്റി , മോളു?  അയാൾ അവളുടെ കവിളിൽ തൊട്ടുകൊണ്ട്‌ ചോദിച്ചു.

ഡാഡ്  യു ആർ റൈറ്റ് .  ഐ  ബ്രോക്ക് അപ്പ്‌ വിത്ത്‌ ഹിം ഡാഡ് അവൾ പതിയെ പറഞ്ഞു .  അയാൾ ഇതൊരിക്കലും പ്രതീക്ഷിചിരുന്നില്ല. വീണ്ടും അവളുടെ കണ്ണിൽ വെള്ളം നിറഞ്ഞു. കരയുന്ന മോളെ ചേർത്ത്    പിടിച്ചു അയാൾ അവളെ അശ്വസിപ്പികുവ്വാൻ ശ്രമിച്ചു.  വിനോദിനെ വ്യക്തി പരമായി അയാൾക്ക്  അത്ര ഇഷ്ടമല്ല. പങ്ക്   സ്റ്റൈലിൽ ഉള്ള   തലമുടിയും , ലോ വേസ്റ്റ് ജീൻസും   , പിന്നെ ആടിൻ താടിയെ ഓർമിപ്പികുന്ന  ഊശാൻ താടിയും ഒക്കെ ആയി ഒരു വൃത്തികെട്ട രൂപം  . ഈ വാർത്ത‍ അയാളിൽ സന്തോഷം   ജനിപ്പികെണ്ടാതാണ്. മായ ഇപ്പോൾ അയാളുടെ കൈ വിരൽ തുമ്പ് പിടിച്ചു നടക്കുന്ന കൊച്ചു കുട്ടിയൊന്നുമല്ല. അവളുടെ തിരുമാനം പ്രാവർത്തികം ആകുവാന്നുള്ള പ്രാപ്തിയും തന്റേടവും  അവൾക്കു ഉണ്ട്. പക്ഷെ മായയുടെ കണ്ണ് നനഞ്ഞാൽ  അയാളുടെ നെഞ്ച് പിടയും. അയാൾ ജീവികുന്നതു തന്നെ മായക്ക്‌ വേണ്ടി യാണ്.

ഓക്കേ, മായ   കാം ഡൌണ്‍ . എന്ത് സംഭവിച്ചു . അയാൾ ചോദിച്ചു . ഹി ഈസ്‌ ഇഗനോറിംഗ്  മി.  ഐ തിങ്ക്‌ ഹി ഈസ്‌ ഗോയിംഗ് എറൌണ്ട് വിത്ത്‌  സം വണ്‍ എൽസ്.    അപ്പോൾ അതാണ് കാര്യം. അയാൾ മനസ്സിൽ ഓർത്തു . പിന്നെ പറഞ്ഞു കൂൾ ബേബി , ഇറ്റ്‌'സ്  ടൈം റ്റു സ്ലീപ്‌ , നാളെ നിനക്ക് ഓഫീസിൽ പോകേണ്ടതല്ലേ . നമുക്ക് വഴി കണ്ടെത്താം. ഡോണ്‍'ട  വറി , ഐ അം വിത്ത്‌ യു ബേബി. സോറി ഡാഡ്, ഐ ഡിടണ്‍'റ്റ് ലിസൻ റ്റു  യു. അവൾ വീണ്ടും കരയുവാൻ ആരംഭിച്ചു.സാരമില്ല മോളു അയാൾ അവളെ   ആശ്വസിപ്പികുവാൻ ശ്രമിച്ചു. നമുക്ക് നാളെ സംസാരിക്കാം . ഇപ്പോൾ നിനക്ക് ഉറക്കം ആവശ്യമാണ് . അയാൾ ലൈറ്റ് അണച്ച് വാതിൽ ചാരി അയാളുടെ മുറിയിലേക്ക് പോയി.

പിറ്റേന്ന് രാവിലെ ഒന്നും സംഭാവികത്തത് പോലെ അവൾ അയാൾകുള്ള ബ്രേക്ക്‌ ഫാസ്റ്റ് പ്രീ പ്പയർ ചെയ്തിട്ട് ഓഫീസിലേക്ക് പോയി. വൈകുന്നേരം തിരിച്ചു വന്നപ്പോൾ അവൾ പറഞ്ഞു ഡാഡി , ഐ വാണ്ട്‌ ടോ ടോക്ക് റ്റു  യു. അയാൾ അവളെ ചോദ്യ ഭാവത്തിൽ നോക്കി.

അവൾ പറഞ്ഞു തുടങ്ങി. ഇന്ന് വിനോദ് ഓഫീസിൽ വച്ച് അപ്പോല്ജി പറഞ്ഞു. നീ എന്ത് പറഞ്ഞു . അയാൾ ചോദിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല. ഐ ഡോന്റ്    വാണ്ട്‌ റ്റു റിപ്പീറ്റ് മൈ മിസ്‌ടേക്ക് എഗൈൻ . പക്ഷെ അവളുടെ ശബ്ദത്തിനു ഒരു ഇടർച്ച യുണ്ടായിരുന്നു.  അയാൾ ചോദിച്ചു , മായ ഡു യു സ്റ്റിൽ ലവ് ഹിം ?

ഐ അം നോട്  ഷുവർ ഡാഡ് . അവൾ പറഞ്ഞു . മെയ്‌ ബി ഷി മൈറ്റ് ഹാവ് ഡിച്ചട്‌  ഹിം . അവൾ പറഞ്ഞു. അയാൾ ചോദിച്ചു സൊ വാട്ട്‌ യു   ഡിസ്യ്ട്? അവൾ ചുണ്ട് കോറി യിട്ട് പറഞ്ഞു . ഐ ഡോണ്‍'ട്  നോ ഡാഡ് .  അയാള്ക്ക് അറിയാമായിരുന്നു അത്ര പെട്ടനൊന്നും അവൾക്കു വിനോദിനെ മറക്കുവാൻ ആവില്ല എന്ന്.

ഒരു   നിമിഷത്തെ മൌനത്തിനു ശേഷം അയാൾ പറഞ്ഞു . നാളെ നീ അവനോടു സംസാരിക്കണം. അവനു  പറയുവാൻ ഉള്ളത്  ക്ഷമയോടെ കേൾക്കണം . അവൾ ചോദ്യ ഭാവത്താൽ അച്ഛനെ നോക്കി. അയാൾ തുടർന്നു . ഒരു പക്ഷെ അവൻ ഒരവസരം  അർഹിക്കുന്നു വെങ്കിലൊ . നീയായിട്ടു അത് കാണാതെ പോകരത് . ഇല്ലെങ്കിൽ  ചിലപ്പോൾ ആ നീറ്റൽ നിന്നെ ജീവിതം മുഴുവനും എരിഞ്ഞു കൊണ്ടേയിരിക്കും. അവളുടെ കണ്ണിൽ പ്രകാശം  വിടരുന്നത് അയാൾ കണ്ടു. അവൾ ചോദിച്ചു ഇത് വർക്ക്‌ ഔട്ട്‌ ആകുമോ?. ഷുവർ  അയാൾ പുഞ്ചിരിയോടെ പറഞ്ഞു. താങ്ക്സ്   ഡാഡ്  അവൾ അയാളുടെ കൈ പിടിച്ചു.  ഐ വാസ് സ്കേയർഡ   ടു  ഡിസ്ക്സ്‌ ദിസ്‌ വിത്ത്‌ യു. ബട്ട്‌    നൗ ഐ അം ഹാപ്പി  അച്ഛാ. അപൂർവമായി മാത്രമാണ് അവൾ അച്ഛാ എന്ന് വിളിക്കരുളത്.   ഹൌ   ഡു യു നോ ആൾ  ദിസ്‌ ? അവൾ ചെറിയ കുട്ടിയെ പോലെ ചോദിച്ചു.

അയാൾ പറഞ്ഞു , വെൽ , എക്സ്‌പീരിയന്സ് . വെൻ യു ബികം ഓൾഡ്‌ , യു ബി മോർ മെചൂർ . അത് പറഞ്ഞു അയാൾ അയാളുടെ മുറിയിലേക്ക് പോയി.

അയാൾ കസേരയിലേക്ക് ചാഞ്ഞു .അന്നവൾ കരഞ്ഞു പറഞ്ഞിട്ടും അയാളുടെ ഈഗോ അയാളെ തോല്പിച്ചു കളഞ്ഞിരുന്നു. കാല് പിടിച്ചു മാപ്പ് അപേക്ഷിചിടും അയാൾ കുലുങ്ങിയില്ല . അവളുടെ ചെറിയ ഒരു തെറ്റ് ക്ഷമികുവാൻ അയളിലെ പൌരുഷം അനുവദിച്ചില്ല .  ഓഫീസിൽ നിന്നും തിരിച്ചു വന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങി നില്കുന്ന വീണയെ ആണ്. മായയെ ഓർക്കാൻ വീണയും , വീണയെ മനസിലാകുവാൻ ആയാളും ശ്രമിച്ചില്ല .

അയാൾ കാരണം മായക്ക്‌  നഷ്ടപെട്ടത് സ്വന്തം അമ്മയെ യാണ് .അന്ന് വീണ പറഞ്ഞത് കേട്ടിരുന്നു എങ്കിലോ?  ഇനിയും ഒരു നഷ്ടം കൂടി മായക്ക്‌  കൊടുക്കുവാൻ അയാൾ ആഗ്രഹികുന്നില്ല .  വീണ അയാളെ നോകുന്നത് പോലെ തോന്നി. ഭിത്തിയിൽ ഫ്രെയിം ചെയ്ത മനോഹരമായ ചിരികുന്ന വീണയുടെ  ഫോട്ടോ. ഐ അം സോറി വീണ, അയാൾ അവളെ നോക്കി പറഞ്ഞു.

എനികറിയാം വിനോദിനെ അത്ര പെട്ടന്ന് അവൾക്കു മറക്കുവാൻ സാധികില്ല എന്ന്. ഒരു പക്ഷെ എനിക്ക് വേണ്ടി അവൾ ആ സാഹസത്തിനു തുനിഞ്ഞേക്കും.  ഞാൻ അവളുടെ കൂടെ തന്നെ നില്കുവാൻ അല്ലെ നീയും നീ ആശിക്കുനത്.  അന്ന്  ഞാൻ ചെയ്ത് തെറ്റ്  തല്ലി  കെടുത്തിയത് നമ്മുടെ ജീവിതം തന്നെ അല്ലെ? എനിക്കറിയാം അവളുടെ സന്തോഷം അതല്ലേ നീയും ആഗ്രഹികുനത്. ഇപ്പോൾ അത് തന്നെയാണ്‌ എന്റെയും സന്തോഷം.  ഇനി അവളെ ദുഖിപ്പി ക്കുവാൻ ഞാൻ അനുവദിക്കില്ല .    ദിസ്‌  ഈസ്‌ മൈ പ്രോമിസ്   റ്റു യു വീണ.  നമുക്ക് ഇത് അങ്ങ്  നടത്തി കൊടുക്കാം  അല്ലെ ?  വീണയോടായി അയാൾ ചോദിച്ചു

 തുറന്നിട്ട ജനാലയിലൂടെ തഴുകുന്ന കുളിർ കാറ്റിൽ വീണയുടെ സമ്മതം അയാൾ  കേട്ടു .



2013, നവംബർ 14, വ്യാഴാഴ്‌ച

ഊതി കാച്ചിയ പോന്ന് (കഥ)



ഭാരതം കണ്ട എക്കാലതെയും  മികച്ച ക്രിക്കറ്റ്‌ ബാറ്സ്മന്റെ അവസാനത്തെ വേദി അത് ഇന്നാണ് ടി വി യിൽ കമൻട്രെറ്റർ ശബ്ദം മുഴുങ്ങി കൊണ്ടേ ഇരുന്നു     ടിക്ക്‌റ്റുകൾ മുഴുവനും വിട്ടഴിഞ്ഞിരിക്കുന്നു. വിജയ കൊടുമുടിയിലേക്ക് ഏകനായി ഇന്ത്യയെ നയിച്ച വീര യോദ്ധാവിനെ പോലെ എത്രോയോ മത്സരങ്ങൾ . തോക്കിൽ നിന്നും വെടിയുണ്ടകൾ ഉതിർത്തു ശത്രു രാജ്യത്തെ കീഴ്പെടുത്തിയ വീര സ്യ്യ്നികനെ പോലെ എത്രോയോ ഷൊട്ടുകളി ലൂടെ ബൌലെർ മാരുടെ വീര്യം കെടുത്തിയ ബാറ്റ്സ് മാൻ. അനുകരികുവാൻ   കഴിയാത്ത് ശൈലി. എത്രായിരം ഷോട്സ്, ലെഗ് ഗ്ലാന്സും,ഓണ്‍ ഡ്രൈവും , ലേറ്റ്  കട്ടും,  സ്ട്രെയിറ്റ് ഡ്രൈവും അങ്ങനെ  എത്ര എത്ര .  സ്പിനിനെയും പേ സിനെയും ഒരേ പോലെ ആധികാരികമായി ആക്രമിച്ചു കളിക്കുന്ന ഏക ബാറ്റ്സ് മാൻ .യവന സുന്ദരി മാരുടെ  നൃത്ത ചുവടുകളോടെ ക്രീസിൽ നിന്നും സ്റ്റെപ് ഔട്ട്‌ ചെയ്തു പന്ത് സിക്സെർ പറത്തുന്ന  അമാനുഷികൻ . അങ്ങനെ എന്തൊക്കെയോ കമൻട്രെറ്റർ പറഞ്ഞു കൊണ്ടേ ഇരുന്നു. ശരിയാണ് രാജ്യം ഇത് പോലൊരു വിട വാങ്ങൽ ചടങ്ങിനു സാക്ഷ്യം വഹിചിടുണ്ടാകില്ല. ഇത് പോലെ ഒരു വേദിയും ലോകത്തിലെ ഒരു ബാറ്റ്സ് മാനും ലഭിചിടുണ്ടാകില. ക്രികെറ്റ് ഇന്ന് വെറും വിനോദ ഉപാധി അല്ല.  കോര്പരെടുകല്കും , പരസ്യ് ക്മ്പനികല്ക്കും , ചാനലുകള്ക്കും പണം  വരുന്ന കുപ്പിയിൽ നിന്നും തുറന്നു വിട്ട ഭൂതം ആണ് . അയാൾ മടുപ്പോടെ ടി വി ഓഫ്‌ ചെയ്തു.


ഇപ്പോൾ അയാളാണ് ആ ഫ്ലാറ്റിന്റെ കാവൽ ക്കാരൻ . മകനും മരുമകളും ജോലിക്ക് പോയാൽ പിന്നെ അയാളുടെ ഏകാന്തതയ്ക്ക് കൂട്ട് ടി. വി മാത്രമാണ്. ഭവാനി മരിച്ചതിൽ പിന്നെ  മകൻ നിര്ബന്ധിച്ചു അയാളെ ഈ ഫ്ലാടിലേക്ക് കൂടി കൊണ്ടുവന്നത്. ആ ചെറിയ ഫ്ലാറ്റിൽ  അയാളെ ഒറ്റയ്ക്ക് വിട്ടു പോരുവാൻ മകനും മരു  മകള്ക്കും മടി ആയിരുന്നു. അങ്ങനെയാണ് അയാൾ ബോംബയിൽ നിന്നും മദിരാശിയിലേക്ക് പറിച്ചു മാറ്റ  പെട്ടത്.ഉച്ചക്ക് ഒന്നരയോടെ അയാളുടെ കൊച്ചു മകൻ സ്കൂളിൽ നിന്നും വരും . പിന്നെ അയാൾക്ക് അവന്റെ കൂടെ കളിക്കാം , ഹോം വർക്ക്‌ ചെയിക്കം . സമയം അങ്ങനെ പൊക്കോളും. കൊച്ചു മകന് നുടില്സ്അയാൾ  ഉണ്ടാക്കി കൊടുക്കും  . മരുമകൾ ചെയ്തു പോകുമെങ്കിലും അയാളാണ് പറഞ്ഞത് അത് വേണ്ട എന്ന് അവനു ചൂടോടെ ഭക്ഷണം കൊടുക്കാമല്ലോ. ഫ്ലാറ്റിന്റെ താഴെ ഗോപാലിന്റെ കട യുണ്ട്. അത്യാവശ്യ  സാമഗ്രികൾ എല്ലാം അവിടെ തന്നെ കിട്ടും. അയാൾ താഴേക്ക് പോയി നുടില്സും , പിന്നെ അജയിന് വൈകുനേരം കഴിക്കുവാനും ഉള്ള ബിസ്കറ്റും മേടിച്ചു. പ്ലാസ്റിക് നിർമാർജന കല മായതിനാൽ ഇപ്പോൾ പഴയ പോലെ പേപ്പറിൽ പൊതിഞ്ഞാണ് ഗോപാൽ സാധനങ്ങൾ തരുന്നത്.  നൂടില്സ് അജയ് വന്ന ശേഷം ഉണ്ടാകിയാൽ മതി. അയാൾ ബിസ്ക്ട്ടു ടിന്നിലേക്ക് പകർത്തുമ്പോൾ ആണ് ആ വാർത്ത‍ കണ്ടത്. പഴയ ഒരു  ബ്ലാക്ക്‌ ന് വൈറ്റ്  ഫോട്ടോ.നാലഞ്ചു കോളത്തിലെ ഒരു ചെറിയ ചരമ കുറിപ്പ്.

അയാൾ ആ പഴയ  പേപ്പർ കഷ്ണവുമായി സോഫയിൽ ചെന്നിരുന്നു. അയാളുടെ ഓർമ്മകൾ അയാളെ അന്ധെര്യിലുള്ള പഴയ മഫതലാൽ ബിൽഡിങ്ങിൽ എത്തിച്ചു. അയാള്ക്ക് അവിടെ  അക്കൌണ്ടിംഗ്  സെക്ഷനിൽ ആയിരുന്നു ജോലി. അവിടെ വച്ചാണ് അയാൾ വിശ്വാസ് ഗോമുഘിനെ പരിചയ പെടുനത്. ഏഴെട്ടു വർഷം ഒരു മിച്ചു ജോലി ചെയ്തു. ക്രികറ്റ് വിശ്വസിന്റെ ഹൃദയത്തിൽ അലിഞ്ഞു ചേർനിരുന്നു . മഫതലാൽ ക്രികറ്റ് ടീമിന്റെ കാപ്ടൻ ആയിരുന്നു അയാൾ . പെട്ടെന്നു അയാൾ എടുത്ത് ആ തിരുമാനം എല്ലാവരെയും ഞെട്ടിച്ചു. ഒരു സുപ്രഭാതത്തിൽ അയാൾ രാജി കത്ത് നല്കി. ഒരു ക്രികറ്റ് കൊച്ച ആകുവാൻ ആഗ്രഹികുന്നു എന്ന് പറഞ്ഞപോൾ ചിലര് അയാൾക്ക് ഭ്രാന്താണ് എന്ന് വരെ പറഞ്ഞു. അന്നത്തെ ഏറ്റവും വലിയ വസ്ത്ര വ്യാപാര കമ്പനിയായ    മഫതലാലി ലെ ജോലി ഉപേക്ഷിച്ചു ക്രികറ്റ് കോച് ആകുവാൻ പോകുക. ആര്ക്കും ഭ്രാന്തെന്ന് തോനുന്ന പ്രവർത്തി . അതെ വിശ്വസിനു ക്രികറ്റ് ഭ്രാന്ത്‌ തന്നെ ആയിരുന്നു. പിന്നെ അയാളെ കാണുനത്തു നാലഞ്ചു വർഷങ്ങൾക്കു ശേഷം ജിം ഖാന ഗ്രൗണ്ടിൽ വച്ചാണ്. നാലഞ്ചു കുട്ടികള്ക്ക് ബാറ്റിംഗ് ടിപ്സ് പറഞ്ഞു കൊടുക്കുന്നു. ആ നാലഞ്ചു വർഷം കൊണ്ടയാൾ വല്ലാതെ മാറിയിരുന്നു. മുടി   മുഴുവനും പോയി കഷണ്ടി ആയ ഒരു രൂപം. എനിക്ക് തോന്നി അയാൾ എടുത്ത ഏറ്റവും മണ്ടത്തരമായ തിരുമാനം ആയിരുന്നു അയാളുടെ അന്നത്തെ രാജി എന്ന്. ഞാൻ വിശ്വസിനോടു ചോദിച്ചു ഈ പീക്കിരി  കുട്ടികൾക്ക് ട്രെയിനിംഗ് കൊടുക്കുവനാണോ നീ രാജി വച്ചത്. അപ്പോൾ അവൻ എന്നോടു പറഞ്ഞത് ഇന്നും ഓര്ക്കുന്നു. നീ ആ പയ്യനെ കണ്ടോ. നെറ്റിൽ പ്രക്റ്റിസ് ചെയുന്ന ഒരു കൊച്ചു പയ്യൻ , ഏറിയാൽ ഒരു പത്തു പന്ത്രണ്ടു വയസ്സ് തോന്നിക്കും. നോക്കികോളു അവൻ  നാളെയുടെ താരം ആണ്. കടലിൽ ഏറെ  മുങ്ങി തപ്പിയാൽ മാത്രമേ നമുക്ക് യഥാർത്ഥ  മുത്തും പവിഴവും കിട്ടുകയുള്ളൂ. അത് അല്പം കഠിനകരമായ ജോലി തന്നെയാണ് . എന്റെ തലവര മാറ്റാൻ പോകുന്ന ജാതകം ആണ് ഈ പയ്യന്റെതെന്നു. കുറച്ചു നേരം അവന്റെ കളി വീക്ഷിച്ച ശേഷം ഞാൻ തിരിച്ചു പോയി.

വിശ്വസിന്റെ പ്രവചനം സത്യമായി. ആ പയ്യൻ ജൂനിയർ  ലെവലിലീകും , പിന്നെ സ്റ്റേറ്റ് ടീമിലേക്കും തിരഞ്ഞെടുക്കാ പെട്ടു . ഏറെ താമസിയാതെ തന്നെ ഇന്ത്യൻ കുപ്പായം ധരിക്കുന്ന് ഏറ്റയും പ്രായം കുറഞ്ഞ  ക്രിക്കട്ടറൂമായി . പിന്നെ അവനെ ഏറ്റെടുക്കുവാൻ ഒരു പാടു ആളുകൾ ഉണ്ടായി. അവൻ സ്വന്തം തലവര മാറ്റി എഴുതി. ആരും അറിയാതെ തന്റെ ഒറ്റ മുറി ഫ്ലാറ്റിൽ കാലം കഴിചു കൂടുവാനായിരിക്കും വിശ്വസിന്റെ വിധി.

 പക്ഷെ അവന്റെ മരണം പോലും താൻ അറിഞ്ഞില്ല. ഒരു  മീഡിയയും ആ മരണ വാർത്ത‍ ചർച്ച വിഷയമാക്കിയില്ല. അവൻ കണ്ടെടുത്ത ആ  താരമാണ് ഇന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തി ഇരിക്കുനത്.  നന്ദി കേടിന്റെയും നെറി കേടിന്റെയും കഥകൾ മെനയുന്ന ഈ കാലത്ത് വിശ്വസിനെ തേടി ഒരു പുരസ്കാരവും ചെന്നെത്തിയില്ല . അവാർഡും , പദ്മ ഭൂഷനും മേടിച്ച കോടീശ്വരനായ  പ്രിയ താരവും  തന്റെ ആദ്യ ഗുരുവിനെ വിസ്മരിചിടുണ്ടാകണം .

എല്ലാം എളുപത്തിൽ  മറകുന്ന കാലവും വിശ്വസിനെ മറന്നു . ഊതി കാചിയെടുത്ത പൊന്നിന്റെ പിറകെ പോകുമ്പോൾ അതുണ്ടാക്കിയ തട്ടാനെ ആരു ഓർക്കാൻ?.



















2013, നവംബർ 9, ശനിയാഴ്‌ച

ടാക്സി (കഥ)



ദുബായ്  - മസ്‌കറ്റ്  വിമാനം  എയർപോർട്ടിൽ ലാൻഡ്‌  ചെയ്തു  എന്ന  അറിയിപ്പ് കിട്ടിയ ശേഷവും എനിക്ക് എയർപോർട്ടിൽ  കാത്തു നിൽക്കേണ്ടി വന്നു. ഏറെനേരം കഴിഞ്ഞിട്ടാണ്  അശ്വതി  ട്രോളി  ബാഗും തള്ളി പുറത്തേക്കു വന്നത്. രണ്ടുദിവസത്തെ ട്രെയിനിങ്ങിനായി ദുബായിലേക്ക് പോയതായിരുന്നു അവൾ . ആദ്യമായിട്ടാണ് ഒറ്റയ്ക്ക് ദുബായിൽ പോകുന്നത് . അതിന്റെ  പിരിമുറുക്കം അവളിൽ ഉണ്ടായിരുന്നു. പിന്നെ താൻ തന്നെയാണ് അവൾക്കു ധൈര്യം കൊടുത്തത് . നല്ലൊരു അവസരം കിട്ടിയിട്ട് അത് വേണ്ട എന്ന് വച്ചാൽ പിന്നെ അതോർത്തു  ദുഖിക്കുവാൻ ഇടയാകും .  ഒന്ന് പൊക്കി വിട്ടാൽ മതി , പിന്നെ പട്ടം പോലെ അവൾ പറന്നുകൊള്ളും എന്ന്  എനിക്ക് നന്നായി അറിയാം.  മനസില്ലാമനസോടെയാണെങ്കിലും ഇങ്ങനെയെല്ലാം പറഞ്ഞതുകൊണ്ടാണ് അശ്വതി   ദുബായിലേക്ക്  പോകുവാൻ  സമ്മതിച്ചത് . 
വന്ന പാടെ അവൾ ചോദിച്ചു, ഒരു പാടു നേരമായോ കാത്തു നിൽകുന്നു , ഒന്നു മൂളിയ ശേഷം  ട്രോളി  ബാഗ്‌ തള്ളി ഞാൻ  നടന്നു. പിറകെ അവളും. കാറിൽ കയറിയശേഷം ഞാൻ  ചോദിച്ചു  'എങ്ങനെ യുണ്ടായിരുന്നു ട്രെയിനിംഗ്.'

' ബോറിംഗ് , നമുക്ക് അറിയാവുന്ന കാര്യങ്ങൾ തന്നെ , പിന്നെ  കുറച്ചു പരത്തി  പറയുന്നു.  അവർക്കും എന്തെങ്കിലും  ചെയ്തു കാട്ടി  എന്ന് കാണിക്കേണ്ട  അത്രതന്നെ'  അവൾ പുറത്തേകാഴ്ചകൾ നോക്കി പറഞ്ഞു.

മുമ്പിൽ പോകുന്ന  വലിയ ലോറിയെ മറികടന്നശേഷം ഞാൻ  വീണ്ടും ചോദിച്ചു.

'ഹോട്ടൽ എങ്ങനെയുണ്ടായിരുന്നു?.  വേറെ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലല്ലോ  അല്ലെ?'

'നല്ല ഹോട്ടൽ, നല്ല ഫുഡ്‌ , അതൊക്കെ കൊള്ളം . '

' അപ്പൊ നീ മധുരം ശരിക്കും കഴിച്ചു കാണുമല്ലോ?. '  അവൾ ഒന്നും മിണ്ടിയില്ല.

' ഐസ് ക്രീം ആൻഡ്‌ ഡെസേർട്സ് '  കണ്ടപ്പോൾ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല' .ക്ഷമാപണ സ്വരത്താൽ അശ്വതി പറഞ്ഞു .

'ഷുഗർ പേഷ്യന്റ് ആണെന്ന് ഇടയ്ക്ക്  ഓർക്കുന്നത്  നല്ലതാണു .'  എന്റെ അനിഷ്ടം ഞാൻ അറിയിച്ചു .

അവൾ ഒന്നും മിണ്ടിയില്ല . വെറുതെ  സീറ്റിലേക്ക്  ആഴ്ന്നു കിടന്നു .  മൌനം മുറിച്ചു  കൊണ്ട് ഞാൻ ചോദിച്ചു  

'ട്രെയിനിംഗ്  വേറെ ഹോട്ടലിൽ അല്ലായിരുന്നോ?  അപ്പോൾ ടാക്സി  ഹോട്ടലിൽ നിന്നും അറേഞ്ച് ചെയ്തോ ?'

'അല്ല എനിക്ക് നല്ലൊരു ടാക്സിക്കാരനെ എയർപോർട്ടിൽ നിന്നും കിട്ടി. ഒരു കാസർഗോഡ്‌ മലയാളി.  പ്രകാശൻ . എന്നെ ഹോട്ടലിൽ ഡ്രോപ്പ് ചെയ്തു കഴിഞ്ഞപോൾ ഞാൻ അയാളോട് ചോദിച്ചു ,  നാളെ രാവിലെ ബർദുബായിൽ പോകണം . രാവിലെ ഒന്ന് പിക്ക് ചെയ്യാമോ എന്ന്. അയാൾ സമ്മതിച്ചു.  ഒൻപതു  മണിക്ക് അയാൾ  വരാം  എന്ന് പറഞ്ഞു.  ഗോപന്  എന്റെ സ്വഭാവം അറിയാമല്ലോ  എട്ടര വരെ  ഞാൻ മൂടി പുതച്ചു കിടക്കുകയായിരുന്നു. റിസപഷനിൽ നിന്നും  വിളി വന്നു ടാക്സി വന്നിടുണ്ട് എന്ന്. പിന്നെ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുവാൻ പോലും സമയം കിട്ടിയില്ല. 

ഒൻപതുമണിയായപ്പോഴേക്കും ഞാൻ താഴെ ലോബിയിൽ ചെന്നു .   പ്രകാശൻ അവിടെ കാത്തു നില്പുണ്ടായിരുന്നു. പോകുന്ന വഴി അയാളോട് പറഞ്ഞു ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചില്ല  എന്ന്. അയാൾ ബർ ദുബായിൽ ശരവണ ഭവൻ  റെസ്റ്റ്റൻറ്റിന്റെ മുമ്പിൽ കാർ നിറുത്തി.  അവിടെ നിന്ന് മസാല ദോശ കഴിച്ചു. പിന്നെ ട്രെയിനിംഗ് നടക്കുന്ന ഹോട്ടലിൽ ഡ്രോപ്പ് ചെയ്തു.  ഞാൻ പ്രകാശനോടു  ചോദിച്ചു വൈകുനേരം നാല് മണിക്ക് ഇവിടെ വന്നു ഒന്ന്  പിക്ക് ചെയ്യാമോ എന്ന്.  പ്രകാശൻ  മൊബൈൽ നബർ തന്നു. അബുദാബിക്ക് വല്ല ഓട്ടവും കിട്ടിയാൽ  വരുവാൻ ആവില്ല എന്ന്  പറഞ്ഞുവെങ്കിലും ഞാൻ വിളിച്ചപ്പോൾ നാലു മണിക്കുശേഷം അയാൾ ഹോട്ടലിൽ മുന്നിൽ വന്നു.'

 പോകുന്ന വഴി ഞാൻ പ്രകാശനോടായി  വെറുതെ വിശേഷം ചോദിച്ചു 
'നാട്ടിൽ എവിടെയാ  എന്ന്,  കാസർഗോഡ്  ജില്ലയിലെ ചെറുവതുര്   ആണ് അയാളുടെ നാട് .മലയാളത്തിന്  ഒരു കന്നഡ  ചുവ, അതോ തുളുവോ .....     അവൾ നിറുത്താതെ പറഞ്ഞുകൊണ്ടേയിരുന്നു.  

 മുന്ന് വർഷമായി  അയാൾ മെട്രോ ടാക്സി ഓടിക്കുവാൻ തുടങ്ങിയിട്ട്. വളരെ സൌമ്യനായ , ഹൃദ്യമായ പെരുമാറ്റമുള്ള  ഒരു ചെറുപ്പകാരൻ . കണ്ടാൽ  ഒരു മുപ്പതു വയസ് തോന്നിക്കും .ജാക്കിഷറഫിനെ പോലെ നന്നായി ഷേപ്പ് ചെയ്ത കട്ടി മീശ. തേച്ചുമിനുക്കിയ  യുണിഫൊം .  കാഴ്ച്ചയിൽ സുമുഖൻ, കണ്ടാൽ ഒരു   എക്സിക്യൂട്ടീവ് ലുക്ക്‌ ഒക്കെ യുണ്ട്. '

ഞാൻ  വെറുതെ വിശേഷങ്ങൾ  ചോദിച്ചു. കുത്തികുത്തി  വിവരങ്ങൾ തീര ക്കുന്ന  ദുശീലം എനിക്കുണ്ടല്ലോ  . വിവാഹിതനാണോ എന്ന ചോദ്യത്തിന്   അയാൾ വെറുതെ ചിരിച്ചു എന്നല്ലാത്തെ അതിനു ഉത്തരം  തന്നില്ല .  എനിക്കയളെ അങ്ങനെ വെറുതെ വിടുവാൻ ഭാവം ഉണ്ടായിരുന്നില്ല . പിന്നെയും ചോദിച്ചപോൾ അയാൾ പറഞ്ഞു 

"അതിനൊക്കെ ഒരു യോഗം വേണ്ടെ  ചേച്ചി. "

"അതെന്താ ടാക്സി ഓടിക്കുന്നവർ വിവാഹം കഴിക്കുവാൻ പാടില്ല എന്നുണ്ടോ.? "

അപ്പോഴും അയാൾ  ചിരിച്ചു. സന്തോഷം  തുടിക്കുന്ന   ഭാവം  അയാൾ കൈ വിട്ടിരുന്നില്ല.  അലക്കി തേച്ച  ഈ വേഷം ഉണ്ടെന്നെയുള്ളൂ ... ഈ  ജോലി കൊണ്ട്  കഷ്ടിച്ചു കഴിഞ്ഞുപോകാം  അത്രയേയുള്ളൂ.

 'അതെന്താ?'  ഞാൻ വീണ്ടും ചോദിച്ചു.  'ഒരു കുടുംബത്തെ പോറ്റുവാൻ ഈ വരുമാനം മതിയാവില്ലേ ?'

അയാൾ ഉത്തരം പറയാതെ വീണ്ടും ചിരിച്ചു . പക്ഷെ എനിക്കങ്ങനെ വിടാൻ ഭാവമില്ല എന്ന് തോന്നിയതുകൊണ്ടാവാം  അയാൾ തുടർന്നു .

'എനിക്ക് ഏഴു വയസു തികയും മുമ്പേ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു വേറെ സ്ത്രീയെ വിവാഹം കഴിച്ചു പോയിരുന്നു. അച്ഛനെ കണ്ട നേരിയ ഓർമ  മാത്രമേ മനസ്സിൽ ഉള്ളു. അമ്മ അടുത്ത് വീട്ടിലൊക്കെ പണിക്കു പോകും. എന്നേക്കാൾ എട്ടു വയസിനു മൂപ്പുണ്ട്  ഏട്ടന്. അച്ഛൻ പോയതോടു കൂടി ഏട്ടൻ പഠിത്തം നിറുത്തി , പിന്നെ കുടുംബഭാരം ആ  ചുമലിൽ ആയി. അതൊരു നിയോഗമായി തന്നെ കണ്ടു ഏട്ടൻ.  എന്നെയും , അനുജത്തിയേയും പഠിപ്പിക്കണം , ഞങ്ങളെ നല്ല നിലയിൽ  ആക്കണം എന്നുള്ള  വാശി ഏട്ടന് ഉണ്ടായിരുന്നു. കൂലി വേല ചെയ്തും, മാർകറ്റിൽ  ചുവടു എടുത്തും, വീടിനു പെയിന്റ് അടിക്കുന്ന ജോലി ചെയ്തും ഒക്കെ ഏട്ടൻ ഞങ്ങളെ പോറ്റി .  ലതയെ ഒരു മകളെപ്പോലെയാ ഏട്ടൻ കണ്ടത് . അച്ഛനില്ലാത്ത  കുറവ് അവളെ അറിയിക്കാതെ തന്നെ വളർത്തി .ഏട്ടന്റെ അദ്ധ്വാനം കൊണ്ട്  ഭക്ഷണത്തിന്റെ അല്ലൽ ഞങ്ങൾ  അറിഞ്ഞില്ല. മുണ്ട് മുറുക്കിയുടുത്തും വിശപ്പടക്കി ഏട്ടൻ കഴിഞ്ഞിടുണ്ട് . ഈ കാണുന്ന തടി ഏട്ടന്റ്റെ  സമ്പാദ്യം ആണ്.  അത് പറയുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു .

പ്രീഡിഗ്രി വരെ ഏട്ടൻ എന്നെ പഠിപ്പിച്ചു. അപ്പോഴേക്കും ഏട്ടന് മുനിസിപാലിറ്റിയിൽ ഒരു ജോലി തരമായി . കരാറുകാരനായി.  ഉടമ്പടിപ്രകാരമുള്ള ജോലി ആണെന്നാലും അത് സ്ഥിരമാകും എന്നുതന്നെ ഞങ്ങൾ എല്ലവരും കരുതി. വീട്ടുകളിലെയും , റോഡിന് അരികിലെയും മാലിന്യം എടുത്തു കൊണ്ട് പോകുക ഇതായിരുന്നു തൊഴിൽ.  അതിനിടെ ഏട്ടൻ വിവാഹിതനായി. ചേച്ചിയും കൂടി വീട്ടിൽ വന്നപ്പോൾ വീട് ഒന്ന് പുഷ്ടി  പെട്ടു. എട്ടന്  രണ്ടു ഇരട്ട കുട്ടികൾ അടക്കം മുന്ന് പെണ്‍കുട്ടികളും ആയി വീട്ടിൽ.

അമ്മയ്ക്ക്  വയായ്ക കൂടിയാതൊടു കൂടി അടുത്ത വീടുകളിലെ  പണിക്കു ചേച്ചിയും  പോയി തുടങ്ങി. കടത്തിൽ നിന്നും കര കയറി കൊണ്ടിരുന്ന നാളുകൾ . അപ്പോഴാണ് ദുബായിൽ ടാക്സി ഡ്രൈവർ ജോലിക്കുള്ള  പരസ്യം  കണ്ടത് . ആരോടേക്കെയോ  കടം മേടിച്ചു ഏതാണ്ട് ഒരു ലക്ഷം രൂപയോളം   എജ്ന്റിനു കൊടുത്തു. അങ്ങനെ എനിക്കുള്ള  വിസ ശരിയായി . ഞാൻ ദുബായിയിൽ പോയാൽ കുടുംബം രക്ഷപെടുമല്ലോ എന്ന് ഏട്ടൻ ഓർത്തു കാണും.  അങ്ങനെ ഞാൻ മെട്രോയിലെ ജീവനക്കാരനായി. 

കഴിഞ്ഞ വിഷുക്കാലം യുണിയനിലെ തൊഴിലാളികൾ  ശമ്പള വർധനവിനായി സമരം നടത്തി. കരാർജോലിക്കാരൻ ആയതിനാൽ  ഏട്ടൻ സമരത്തിൽ പങ്കെടുത്തില്ല. മുൻസിപാലിറ്റി തൊഴിലാളികൾ  ഏവരും 
സമരത്തിൽ ഏർപ്പെട്ടപ്പോഴും ഏട്ടൻ മറ്റുള്ളവരുടെ വീട്ടിലെ മാലിന്യം മാറ്റുന്ന  ജോലിയിൽ വ്യാപ്രിതനായി.  പക്ഷെ തൊഴിലാളികളുടെ കണ്ണിലെ കരടായി ഏട്ടൻ മാറി. അവർ ഒരു കരിങ്കാലിയായി ഏട്ടനെ മുദ്രകുത്തി .

സമരം ഒത്തു തീർന്നപോൾ എല്ലാവർക്കും ശമ്പളം കിട്ടിയിട്ടും എട്ടന് മാത്രം ശമ്പളം കിട്ടിയില്ല. ജോലിയിൽ നിന്നും പിരിച്ചുവിട്ടു എന്നുള്ള കടലാസ് ആണ് ഏട്ടന് ലഭിച്ചത് .  ജോലി ചെയ്തതിന്റെ കൂലിയായ ശമ്പളം പോലുമില്ലാതെ എത്ര നാൾ പിടിച്ചുനിൽക്കുവാൻ കഴിയും.. വീട്ടില്‍ പട്ടിണി കിടക്കുന്നത് സ്വന്തം ഭാര്യയും മക്കളുമാണ്. ഏട്ടൻ  നഗരസഭാ ചെയര്‍മാനെയും കൗണ്‍സിലര്‍മാരെയും കണ്ട്  കാര്യം അന്വേഷിച്ചു . പക്ഷെ അവർ കൈമലർത്തി ..

 നഗരസഭയുടെ മൊത്തം വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വികസനത്തിന്റെ തേരാളികള്‍ക്ക് ചവറുകോരിയുടെ കണ്ണീര്‍ക്കഥയില്‍ ശ്രദ്ധ പതിപ്പിക്കുവാൻ പറ്റിയിട്ടുണ്ടാവില്ല.  തോട്ടിപ്പണിക്കാരൻ  കോടികള്‍ കൊണ്ട് അമ്മാനമാടുന്നവനല്ലല്ലോ . 3770 രൂപ എന്നു പറഞ്ഞാല്‍ അവന്റെ 10 ദിവസത്തെ അദ്ധ്വാനത്തിന്റെ വിലയാണ്. കൂട്ടിക്കൊടുത്തും ബ്രോക്കര്‍ പണി ചെയ്തും, കമ്മീഷനടിച്ചും ജീവിക്കുന്നവരോട് അദ്ധ്വാനത്തിന്റെ വില എന്താണെന്നു പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ലല്ലോ.

യുണിയൻകാരും , ചെയർമാനും തമ്മിലുള്ള  ഒത്തു കളിയാണ്‌ അതെന്നു പാവം ഏട്ടൻ മനസിലാക്കിയതും ഇല്ല. എല്ലാ ദിവസവും ഏട്ടൻ മുനിസിപ്പൽ ഓഫീസിൽ പോകും അവിടുത്തെ സാറൂമാര് പറയുന്നതും കേട്ട് തിരികെ  വരും. ഒരു ദിനം  തമ്മിൽ ഒന്നും  രണ്ടും പറഞ്ഞത് തർക്കമായി .ഏട്ടൻ ചെയർമാനേ  പിടിച്ചു തള്ളി. അയാൾ മേശമേൽ വഴുക്കി വീണു. കൊലപാതകപ്രേരണ കുറ്റത്തിന് ഏട്ടന്റെ മേൽ കേസ് ചാർജ് ചെയ്തു. 

ഒടുവിൽ പൊലീസ് വിട്ടയച്ച ഏട്ടൻ  പൊലീസ് തന്നെ ക്രൂരമായി മര്‍ദിച്ചെന്നു എന്നോട് പറഞ്ഞു. സരിതയും കവിതയുമൊക്കെ സ്റ്റേഷനില്‍ വരുന്നത് സ്വപ്‌നം കണ്ടിരിക്കുന്ന ഏമാന്‍മാര്‍ ചവറുകൊരിയോട്  അതേ പ്രണയത്തോടെ ഇടപെടുമെന്നു വിചാരിക്കാന്‍ വയ്യല്ലോ . ചിലപ്പോള്‍ ഇടിച്ചു കാണും. അല്ലെങ്കില്‍ ഏട്ടൻ രാഷ്ട്രീയലക്ഷ്യത്തോടെ ഗൂഢാലോചന നടത്തി എന്ന ആരോപണത്താൽ പിതൃസഹജമായ വാല്‍സല്യത്തോടെ പൊലീസുകാര്‍ തൊട്ടപ്പോള്‍ അത് പീഡനവും മര്‍ദനവുമൊക്കെയായി എട്ടന് തോന്നിയതുമാവാം. എന്തായാലും ആകെ തകര്‍ന്ന മനസ്സുമായി  ഏട്ടൻ  വീട്ടിലെത്തി. 

 പിറ്റേന്ന് ഏട്ടത്തി  കാണുന്നത് ഏട്ടൻ കിണറ്റിൽ മരിച്ചുകിടക്കുന്നതാണ് .പക്ഷെ അതൊരു ആത്മഹത്യയാണെന്ന്, പൊലീസ്  കണ്ടെത്തിയില്ല.  രാത്രിയിൽ കുളിക്കാനോ മറ്റോ  വെള്ളം കോരുമ്പോൾ  ഒരു പക്ഷെ  കാൽ തട്ടി കിണറ്റിലേക്ക്  മറിഞ്ഞു വീണതാവാം  എന്ന നിലയിൽ പോലീസ്  FIR  തയ്യാറാക്കി . 

വലിയ വലിയ കേസുകള്‍ തെളിയിക്കുന്ന ഹൈടെക് പൊലീസാണ് ഈ മഹത്തായ കണ്ടുപിടിത്തം നടത്തിയത്.  ഏട്ടന്റെ മരണ വാർത്ത‍ അറിഞ്ഞു അമ്മയ്ക്ക് വീണ്ടും ദീനം കൂടി.  നാട്ടിൽ വന്ന ഞാൻ കേസിനു  ശ്രമിച്ചു. ഏട്ടൻ വഴുതി  വീണതായാലും,  സങ്കടം സഹിക്കവയ്യാതെ കിണറ്റില്‍ ചാടി മരിച്ചതാണെങ്കിലും നഗരസഭാ അധിപനും ,സെക്രട്ടറിക്കും മറ്റ് ഉന്നതന്‍മാര്‍ക്കും, ജനമൈത്രിക്കാരായ കേരള പൊലീസിനും ഈ വിജയം ഒരു പൊൻതൂവൽ ആകാം . അവർ എല്ലാവരും ചിയേഴ്‌സ് പറഞ്ഞ് ആഘോഷിച്ചിട്ടുണ്ടാകും. 

ഏട്ടന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക എന്നൊന്നും ആരും ആവശ്യപ്പെടാന്‍ പോയില്ല . കേസിനുപോയിട്ടും ഒരു കാര്യവും ഇല്ല എന്ന് എല്ലാവരും പറഞ്ഞതോടു കൂടി  പിന്നെ ഞാനും  കേസ് വേണ്ടെന്നു വച്ചു . ചേച്ചിയും അത് തന്നെ പറഞ്ഞു കേസിനു പോയാലും പോയ ആൾ ഇനി തിരിച്ചു വരില്ലല്ലോ എന്ന്.

നാല് മാസം ഞാൻ നാട്ടിൽ കഴിച്ചു കൂട്ടി. പിന്നെ  ഞാൻ തിരിച്ചു ഇങ്ങോട്ടേക്കു തന്നെ പോന്നു.  ഇപ്പോൾ വീണ്ടും ജോയിൻ ചെയ്തിട്ട് രണ്ടു  മാസം ആകുന്നു. ചേച്ചിയുടെ മനോധൈര്യം എന്നെ അത്ഭുതപെടുത്തുന്നു. കടങ്ങൾ വീട്ടണം .  ഒരു സിന്ധി പശുവിനെ മേടിക്കണം  അതിനു നാൽപ്പത്തി അയ്യായിരം രൂപ വരും.. അടുത്ത മാസം ആ രൂപ അയച്ചു കൊടുക്കുവാൻ കഴിയും.  പിന്നെ ചില്ലറ വീട്ടു  പണികളും , പാല് കൊടുത്തും ഒക്കെ ചേച്ചി ആ കുടുംബത്തെ നോക്കികൊള്ളും. .എന്നെ പഠി പ്പിച്ച  പോലെ ആ കുട്ടികളെയും പഠിപ്പികണം .  അനുജത്തിയുടെ വിവാഹം നടത്തണം . ഏട്ടൻ അനുഭവിച്ച കഷ്ടപാടിൻ ഒരു പങ്കു ഞാനും അനുഭവിക്കേണ്ട . ചിരി ഒഴിയാതെ അയാൾ പറഞ്ഞു.

ഞാൻ മനസിൽ വിചാരിച്ചു, എങ്ങനെ ഇയാൾക്ക്  ഇത്ര ലാഘവത്തോടെ ചിരിക്കുവാൻ കഴിയുന്നു.   അയാൾ ഇത്രയും പറഞ്ഞപ്പോഴേക്കും ടാക്സി ഞാൻതാമസിക്കുന്ന  ഹോട്ടലിനു മുമ്പിൽ  എത്തി കഴിഞ്ഞിരുന്നു .  അയാൾക്ക്  അമ്പതു ദിർഹം കുടുതൽ കൊടുത്തെങ്കിലും അത് മേടിക്കാതെ അയാൾ പോയി.  

അവൾ പറഞ്ഞു നിറുത്തി . ഞാനും പിന്നെ ഒന്നും ശബ്ദിച്ചില്ല. നിശബ്ദതയെ  ഭഞ്ജിച്ചു കൊണ്ട് ഇരുട്ടിൽ ഞങ്ങളുടെ  കാർ ഓടി കൊണ്ടേയിരുന്നു.


2013, നവംബർ 8, വെള്ളിയാഴ്‌ച

ഭീതിയുടെ നിമിഷങ്ങൾ

2013, നവംബർ 3, ഞായറാഴ്‌ച

ശ്വേത പീതാംബരം



ഞരമ്പ് രോഗത്തിന് പ്രായഭേദ മില്ല.  അതിന് കോണ്‍ഗ്രസ് എന്നോ സി പി എം എന്നോ ഭേദമില്ല. എം പി യെന്നോ മന്ത്രിയെന്നോ ഉള്ള വ്യത്യാസമില്ല.  ഒരു ആഗോള പ്രതിഭാസമാണത്. എന്നിരുന്നാലും 
കോണ്‍ഗ്രസ്സുകാര്‍ക്ക് പ്രായം കൂടുന്തോറും ‘ശൗര്യം’ ഇത്തിരി കൂടുമെന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. എന്‍ ഡി തിവാരി, അഭിഷേക് സിംഗ്വി തുടങ്ങി നമ്മുടെ , ജോസെഫും  കുഞ്ഞാലി കുട്ടിയും,തെറ്റയിലും  കുര്യനും , ഉണ്ണിത്താനും  വരെ   എണ്ണിയാൽ  തീരത്ത് നിരവധി ഉദാഹരണങ്ങള്‍ അതിന് തെളിവായി മുന്നിലുണ്ട്. ‘ശൗര്യം’ കൂടി വരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പട്ടി കയിലേക്ക് വൈകിയാണെങ്കിലും പീതാംബരക്കുറുപ്പിനും കയറിക്കൂടാന്‍ പറ്റി. 

ജില്ലാ കലക്ടറുടെ ക്ഷണം സ്വീകരിച്ച് ചടങ്ങിനെത്തിയ തന്നെ കാറില്‍ നിന്നും അപമാനിച്ചു. തുടര്‍ന്ന് വേദിയിലേക്കുള്ള നടത്തത്തിനിടയിലും പിന്നീട് വേദിയിലും വെച്ച് അപമാനിച്ചു എന്നൊക്കെയാണ് ശ്വേത മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്. ഒരു ജനപ്രതിനിധിയാണ് അത് ചെയ്തതെന്നും പേര് പറയുന്നില്ലെന്നുമാണ് നടി വിശദീകരിച്ചിട്ടുള്ളത്. ശ്വേതയുടെ വാക്കുകളെ ഒരു നിലക്കും അവിശ്വസിക്കേണ്ട ആവശ്യമില്ല. കേരളീയ പൊതുസമൂഹത്തിനും പൊതുപ്രവര്‍ത്തകര്‍ക്കും തീര്‍ത്തും അപമാനകരമായ സംഭവങ്ങളാണ് നടന്നിട്ടുള്ളത്. ക്ഷണിച്ചു വരുത്തിയ ഒരു സിനിമാ താരത്തോട് പൊതുവേദിയില്‍ വെച്ച് ഒരു രാഷ്ട്രീയ നേതാവ് ഇത്തരത്തില്‍ ആഭാസകരമായി പെരുമാറി എന്നത് ആശ്ചര്യകരം തന്നെ. അതിലേറെ ആശ്ചര്യം ജനിപ്പിക്കുന്നത് ‘ബോള്‍ഡ് ആക്ട്രസ്’ എന്ന് കേരളത്തിലെ മാധ്യമങ്ങള്‍ മൊത്തത്തില്‍ വിശേഷിപ്പിക്കുന്ന ശ്വേത ഇത്തരമൊരു ആഭാസകരമായ പെരുമാറ്റത്തെ നേരിട്ട രീതിയാണ്.


ഇനി  ശ്വേതയോടൊരു ചോദ്യം . സ്വയം  ബോൾഡ് ആണെന്ന് പറയുകയും അഭിമാനിക്കുകയും ചെയുന്ന ശ്വേത എന്ത് കൊണ്ട്  സംഭവം നടന്നപോൾ തന്നെ എതിർക്കുവാൻ ശ്രമിച്ചില്ല? . സാധാരണ ഒരു സ്ത്രീ ആണെങ്കിൽ പോട്ടെ എന്ന് വയ്കാം.  സ്വന്തം പ്രസവം ലോകർക്ക്  കാട്ടി കൊടുക്കുവാൻ തയ്യാറായ നടി ആണ് ശ്വേത. അത്രയും പേരുടെ മുമ്പിൽ  വച്ച് ഒരു വാക്ക് ഉരി  യാടിയിരുനെങ്കിൽ , ഒന്ന് എതിർത്തു  എങ്കിൽ, അല്ലെങ്കിൽ ഒരു നോട്ടം നോക്കിയിരുന്നു എങ്കിൽ  ഈ  സംഭവം ആവർത്തിക്ക പെടുംമയിരുന്നോ. 
എല്ലാം കഴിഞ്ഞ ശേഷം എന്നെ അപമാനിച്ചു എന്ന് പറഞ്ഞു മുറവിളി കൂടിയിട്ടു എന്ത് കാര്യം. 


സ്ത്രീയുടെ രക്ഷ കുറച്ചൊക്കെ സ്ത്രീയുടെ കൈയ്യിൽ  തന്നെ യാണ്. സ്വയം ബോൾഡ് ആണെന്ന് പറഞ്ഞാൽ മാത്രം പോര സ്ത്രീത്തം ചൂഷണം ചെയ്യാ പെട്ട ശേഷം മാധ്യമങ്ങള്ക്ക്മുമ്പിൽ ചാരിത്ര്യ പ്രസംഗം  നടത്തുക യല്ല വേണ്ടത്.  വേണ്ട സമയത്ത് വേണ്ടത് പോലെ പ്രതികരിക്കാ തിരുന്നാൽ ഇനിയും ഇതുപോലെ സംഭവങ്ങൾ ആവർത്തിക പെട്ടെക്കൂം . അതിൽ കുറച്ചൊക്കെ സ്ത്രീകൾക്കും പങ്കുണ്ടെന്ന് വന്നേക്കാം . 




2013, നവംബർ 2, ശനിയാഴ്‌ച

ഇര (കഥ )


അവൾ ഓർത്തെടുക്കുവാൻ ശ്രമിച്ചു . എന്നാണ് അവനെ പരിചയ പെട്ടത് . അന്ന് സിന്ധുവിന്റെ വീട്ടിൽ പോയി വരുംപോഴയിരു,ന്നോ അവൻ ആദ്യമായി വിളിക്കുന്നത്‌ . അല്ല അപ്പൊഴല്ല , അന്ന് പത്താം ക്ലാസ്സിലെ മോഡൽ എക്സാമിന്  പഠിക്കുമ്പോൾ ആയിരുന്നോ?. അതെ അന്നായിരുന്നു . അമ്മ ഫ്ലാസ്കിൽ കട്ടൻകാപ്പി വച്ചിരുന്നു . ഉറക്കം തൂങ്ങിയപോൾ ഫ്ലാസ്ക് തുറന്നു കാപ്പി പകർത്തുംപോൾ ആയിരുന്നു അവളുറെ മൊബൈൽ ആദ്യമായി  റിംഗ് ചെയ്തത് . ഫോണ്‍ എടുത്തപ്പോൾ സിന്ധു അല്ലെ എന്നായിരുന്നു അവൻ ആദ്യം ചോദിച്ചത് . അല്ല എന്ന് പറഞ്ഞു അവൾ ഫോണ്‍ കട്ട്‌ ചെയ്തു.പിന്നെ രണ്ടു ദിവസം കഴിഞ്ഞിട്ടാണ് അവൻ വീണ്ടും വിളിച്ചത് . അതും രാത്ര്യിൽ പഠിക്കുമ്പോൾ തന്നെ . ഇത്തവണ അവളുടെ പേര് പറഞ്ഞു തന്നെയാണ് അവൻ വിളിച്ചത്. അപ്പുറത്ത് മുറിയിൽ അച്ഛനും ഉറങ്ങുന്നുണ്ടായിരുന്നു. ഭയത്തോടെ അവൾ വീണ്ടും ഫോണ്‍ കട്ട്‌ ചെയ്തു . പിറ്റേന്ന് അവൾ സിന്ധുവിനോടു അവന്റെ ഫോണ്‍ വന്ന കാര്യം   പറഞ്ഞിരുന്നു . അവൾ ആണ് നിർദേശിച്ചത്     ഫോണ്‍ എടുത്തു നോക്കു . അവൻ എന്താണ് പറയുന്നത് എന്നറിയാമല്ലോ എന്ന് . അന്ന് രാത്രിയും പതിവ് പോലെ അവൻ വിളിച്ചു . രണ്ടും കല്പിച്ചു അവൾ ഇത്തവണ ഫോണ്‍ എടുത്തു . അവന്റെ സംസാരം വളരെ മൃദുലമായിരുന്നു. . ഫോണ്‍ എടുത്ത പാടെ അവൾ പറഞ്ഞു എന്നെ ദയവു ചെയ്തു ഇനി ശല്യ പെടുത്തരുത് എന്ന്. പക്ഷെ അവൻ അപേക്ഷയുടെ സ്വരത്തിൽ അവളോടു അഞ്ചു മിനിറ്റ് ചോദിച്ചു. അവൾക്കു അത് നിരാകരിക്കുവനയില്ല .  അവനു അവളെ കുറിച്ച് എല്ലാം അറിയാമായിരുന്നു. അവളുടെ കൂടു കാരിയുടെ പേര് വരെ. അവൾ ഇന്നലെ ധരിച്ച മഞ്ഞ പാവാടയും ബ്ലൗസും വരെ അവൻ പറഞ്ഞു. അവന്റെ ശബ്ദത്തിൽ എന്തോ പറഞ്ഞറിയിക്കുവാൻ ആവാത്ത ഒരു വശീകരണ ശക്തി ഉണ്ടായിരുന്നോ. വല്ലാത്ത ഒരു ആകർഷണീയത .  അവൻ പറഞ്ഞു അവൾ ഇല്ലാതെ അവനു ജീവിക്കുവാൻ കഴിയില്ല എന്ന്. അവന്റെ ശ്വാസത്തിലും , നിശ്വാസത്തിലും നിറഞ്ഞു നിൽകുന്നതു അവളാണെന്നും  . അവൾ ഇല്ലെങ്കിൽ പിന്നെ മരണം ആയിരിക്കും അവന്റെ  കൂട്ടുകാരി എന്നുവരെ അവൻ പറഞ്ഞിരുന്നു . അമ്പല നടയിൽ തോഴുകുംപോഴും സ്വപ്നത്തിലും പ്രത്യക്ഷ പെടുന്ന ദേവി അവൾ തന്നെ യാണെന്നും.

പിന്നെ അവന്റെ വിളികൾ തുടര്ച്ചയായി അവളെ തേടി എത്തി . രാത്രിയിൽ ഉറക്ക ചുവടോടു അവൾ എഴുനേറ്റു വരുമ്പോൾ ഒരു ദിനം അമ്മ പറഞ്ഞു പെണ്ണ് കോലം കേട്ടു . പരീക്ഷ ഒന്ന് കഴിഞ്ഞിട്ട് വേണം  ശരീരം നന്നാക്കി എടുക്കുവാൻ .

ഒരിക്കൽ അവൻ അവളെ കാണണം എന്ന് പറഞ്ഞു. ഒരു ദിനം സ്കൂൾ വിട്ടു വരുന്ന വഴിഅവർ തമ്മിൽ കണ്ടു. പിന്നെയും ആ സമാഗമം തുടർന്നു . പിന്നെ പിന്നെ അവനോടത്തു  അവൾ എവിടെ ഒക്കെയോ യാത്ര ചെയ്തു. പല ദേശങ്ങൾ , ഹൊട്ടലുകൽ, റിസോർട്ടുകൾ , അങ്ങനെ ഒരു പാടു ഒരു പാടു  സ്ഥലങ്ങൾ , അവൾ അറിയാത്ത് ഒരു പാടു പേർ . ചിലന്തിയ പോലെ അവൻ കൊരുത്ത് വലയിൽ പെട്ട് രക്ഷ പെടാൻ ആവാതെ അവൾ ഉഴറി . പിന്നെ ഒരിക്കൽ എങ്ങനെയോ അവൾ അവന്റെ വലയിൽ നിന്നും പുറത്തു ചാടി. ഒരു കുറിപ്പും , ഒഴിഞ്ഞ വിഷ കുപ്പിയും അവശേഷിപ്പിച്ചു അവൾ എന്നെക്കുമായി യാത്ര യായി. ഒരിക്കലും തിരിച്ചു വരാത്ത  ലോകത്തിലേക്ക്‌,  പത്രങ്ങളിലും , ചാനലിലും വാർത്ത‍ ആവാതെ  , കോടതിയിലും പോലീസ് സ്റ്റേഷനിലും കയറി ഇറങ്ങാതെ അവൾ യാത്ര യായി.

 അവനാകട്ടെ  ഒരു  പുതിയ ഇരക്കുള്ള വല  വിരിക്കുക യായിരുന്നു അപ്പോഴും  അവൻ.



മഴ (കവിത)






കുട എടുക്കാതെ നനയാം ഒരു ചെറു  മഴ പെയ്തെങ്കിൽ  
വെള്ളം തട്ടി തെറുപ്പിച്ച്   ആർത്തു വിളിക്കാം  
ഒരു മഴ മഴ പെയ്തെങ്കിൽ  

പുസ്തക താള്  കീറി തോണി യുണ്ടാക്കി 
ഒഴുക്കം, കളിക്കാം, നനയാം   ഒരു മഴ പെയ്തെങ്കിൽ 

പാവാട തുമ്പു ഉയർത്തി തുടക്കുന്നവളുടെ 
കണ്ണിൽ പെടാതോന്നു  എത്തി നോക്കാം  
ഒരു മഴപെയ്തെങ്കിൽ 

ഇനിയും മഴ തോരാതെ പെയ്തെങ്കിൽ 
അടക്കും സ്കൂളെന്നു കൂടരോടു ഓതിടാം 
വാഴ ഇലത്തുമ്പിൽ തല നനയാതെ ന്നനഞു കൊണ്ട് ഓടാം 
പിന്നെ ഒരു കുട കീഴിൽ തോട്ടുരുമി  നടക്കാം 
ചെറു വെള്ളത്തിൽ തോണി തുഴഞ്ഞു 
രസിക്കാം   ഇനിയും മഴ പെയ്തെങ്കിൽ 







2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

മരണത്തിന്റെ കാവൽക്കാരൻ (കഥ)



ഇന്ന് ജീവിചിരുക്കുന്നവരിൽ ഒരു പക്ഷെ അവശേഷിക്കുന്ന ഏക  ആരാച്ചാർ അയാൾ ആയിരിക്കാം. അയാളുടെ അപ്പനും, അപ്പാപ്പനും , എല്ലാവരും ആ ജോലിയുടെ പിൻ തുടർച്ചക്കാർ ആയിരുന്നു. അപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട് -മഹാരാജാവ് പണ്ട് കല്പിച്ചു തന്ന പദവിയാണ് ഈ ജോലി എന്ന്.  അപ്പന്റെ പെട്ടിയിൽ നിധി പോലെ സൂക്ഷിച്ച ആ താമ്രപത്രം ഇപ്പോഴും കാണും.മഹാരാജാവിന്റെ  'ത്രിചാർത്തോട്'  കൂടിയ താമ്ര പത്രം.

 അപ്പൻ പറഞ്ഞറിവുണ്ട്, പണ്ടൊക്കെ മഹാരാജാവിന്റെ അടുത്തു നിന്ന് ദൂതൻ വരും. സമയവും, തിയതിയും മുൻ  കൂട്ടി  അറിയിച്ചു കൊണ്ട്. കാലെ കൂടി കൊട്ടരത്തിൽ എത്തണം . പിന്നെ  നോയംബിന്റെ സമയം ആണ്.അങ്കത്തിനു  മുമ്പേ ചേകവൻമാർ വ്രതം നോറ്റു ഇരിക്കും  പോലെ. ചേകോൻമാരെ പോലെ തല കൊയ്യാൻ വിധിക്കപെട്ടിട്ടില്ലെങ്കിലും   സൂക്ഷ്മമായി  നിരീക്ഷിച്ചാൽ  രണ്ടും ഒരേ ഗണം തന്നെ  അല്ലെ?  ആ ദിവസങ്ങളിൽ  അപ്പൻ മദ്യം പാടെ വർജിക്കും.  ചാരായം  കൈ കൊണ്ട് തൊടുക  പോലുമില്ല.  അത് മാത്രവും അല്ലാ  കെട്ടിയോളുടെ കൂടെയാണെങ്കിലും വ്രതം മുറിച്ചിട്ടേ  കിടക്കാൻ പാടുള്ളൂ- അതാണ് നിബന്ധന. അപ്പൻ  കണിശക്കാരൻ ആയിരുന്നു. ചെയുന്ന ജോലിയിൽ ഒരു പിഴവ് പറ്റിയാൽ തല കാണില്ല എന്ന് അപ്പന് അറിയാം. രാജശാസനം നിരസിക്കുവാൻ ആരാച്ചാർക്കും  കഴിയില്ലല്ലോ .


 അന്നൊക്കെ മാസത്തിൽ നാലോ , അഞ്ചോ  ചിലപ്പോൾ അതിലും കൂടുതലോ തൂക്കു കല്പനകൾ  ഉണ്ടാകും.  രാജാജ്ഞ ധിക്കരിക്കുന്ന   കലാപ കാരികൾക്ക് മാത്രമല്ല ചിലപ്പോൾ ചെറു മോഷണത്തിനു  മുതിരുന്നവരെയും  വരെ തിരുമനസ്സിന്  തൂക്കു കൽപിക്കാം .

ഇപ്പോൾ കാലം മാറി.രാജ ഭരണത്തിന്റെ സുവർണ കാലഘട്ടം കൊഴിഞ്ഞു പോയി. കള്ളനേയും, കൊള്ളക്കാരെയും  കടത്തി വെട്ടുന്ന  ജനകീയ സർക്കാർ  ഭരിക്കുന്നു. എന്തൊരു വിരോധാഭാസം!! ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട , ജനങ്ങളെ   ഒരു മറയുമില്ലാതെ വഞ്ചിക്കുന്ന സർക്കാർ.പത്രം തുറന്നു നോക്കിയാൽ മന്ത്രിമാരുടെയും, MLAമാരുടെയും    ദുർഗന്ധം വമിക്കുന്ന കഥകൾ മാത്രമേ കേൾക്കുവാൻ ഉള്ളു.രാജ്യത്തിനോടും , ജനങ്ങളോടും ഒട്ടും കൂറില്ലാത്ത വർഗ്ഗങ്ങൾ. വോട്ടു ചോദിച്ചു കൊണ്ട് ഇളിച്ചു വരുമ്പോൾ കാർക്കിച്ചു തുപ്പുവാൻ  തോന്നും.   ഒന്നുമില്ലായ്മയിൽ നിന്നും കോടീശ്വരൻമാരായ മഹാമാന്ത്രികർ.

 അപ്പൻ  പോയിട്ട് ഇപ്പോൾ  വർഷം ഇരുപത്തി അഞ്ചാകുന്നു . അയാളുടെ സുദീർഘമായ കാലഘട്ടത്തിൽ ഏകദേശം ഇരുപതോളം പേരെ അയാൾ തൂക്കു  കയറിനു ഇരയാക്കിയിട്ടുണ്ട്.  പ്രസിഡന്റിന്റെ ദയാ ഹർജി മൂലം ജീവിതം നീട്ടി കിട്ടിയവർ എത്ര പേർ.  അവരിൽ പലരും മരിക്കേണ്ടവർ തന്നെ ആയിരുന്നു. ഒരു   ദാക്ഷിണ്യം പോലും അർഹിക്കുവാൻ അവകാശമില്ലാത്തവർ. എന്തിനാണ് ഇങ്ങനെയുള്ളവരെ  തീറ്റി പോറ്റുന്നത് ?

ഗൾഫ് രാജ്യങ്ങളിൽ വിചിത്രമായ ശിക്ഷാ വിധികൾ ആണെന്ന് കേട്ടിട്ടുണ്ട് . കൈക്കു പകരം കൈ, തലയ്ക്കു പകരം തല. ശിക്ഷയുടെ കാഠിന്യം  കൂടുംതോറും തെറ്റുകൾ ചെയ്യുവാനുള്ള പ്രവണത ഇല്ലാതാകും. നിയമത്തെ പേടിക്കുവാൻ തുടങ്ങിയാൽ പിന്നെ കുറ്റങ്ങൾ സ്വാഭാവികമായി കുറയും. ഇവിടെ തെറ്റ് ചെയാത്തവർ ആരാണ്? നിയമം നോക്കുകുത്തിയായി ഇളഭ്യനായി  ദൂരെ  മാറി നിൽക്കുമ്പോൾ.  കാശുണ്ടെങ്കിൽ വക്കീലിനേയും , ന്യായാധിപനേയും വരെ വിലയ്ക്ക് വാങ്ങാം.  നീതി  ദേവത  കണ്ണ് കെട്ടി നിൽക്കുന്നു .  നിയമത്തിന്റെ പഴുതുകൾ തുറന്നു നിൽക്കുമ്പോൾ കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ നൽകുക ഇന്നത്ര എളുപ്പമല്ല. അല്ലെങ്കിൽ അവൻ സാധാരണക്കാരനായിരിക്കണം. ഒരു രാഷ്ട്രീയ സ്വാധീനവും ഇല്ലാത്ത വെറും കഴുത, വോട്ട്  ചെയ്‌തു  അവരെ ജയിപ്പിക്കുവാൻ ഉതകുന്ന പമ്പരവിഡ്ഢി. 

 ആർക്കും ആരെയും വിലയ്ക്ക് എടുക്കുവാൻ കഴിയുമ്പോൾ  നിയമത്തിന്  എന്ത് ചെയുവാൻ കഴിയും. പ്രത്യേകിച്ച് വാദിയെ പ്രതിയാക്കുവാൻ  പോലും കഴിവുള്ളവർ വാദിക്കുമ്പോൾ. 

അതായിരിക്കാം സ്വന്തം മകനു പോലും ഇപ്പോൾ ഈ തൊഴിൽ അന്യമായത്. അവൻ പറയുന്നത് ഇതിലും മാന്യമായ ജോലിയാണ് കൊട്ടേഷൻ എന്നാണ്. അതിനു കൂലി പ്രത്യേകം ആണ്. കാല് വെട്ടുന്നതിനു, തല എടുക്കുന്നതിനും  എല്ലാം  തരം തിരിച്ചു മേടിക്കാം. അയാളുടേയും  മകന്റെയും ജീവിത വൈരുദ്ധ്യം  പോലെ അയാൾക്കും  അയാളുടെ അപ്പനും തമ്മിൽ വൈരുദ്ധ്യമുണ്ടായിരുന്നു. അപ്പൻ പറഞ്ഞ വാക്കുകൾ അയാൾ ഓർത്തു .

" മൃതിയുറങ്ങുന്ന താഴ്വരകളിലൂടെ ഏകാന്തമായി ഒരു മടക്കയാത്ര . അതല്ലേ മരണം . അത് സത്യവും എന്നാൽ ഒരുപോലെ മിഥ്യയും ആണ്. മരണം സത്യമാണ് കാരണം ജീവനറ്റ ശരീരം ജീവിതം എത്ര നിസ്സാരമെന്നു നമുക്ക് പറഞ്ഞു തരുന്നു. അതുപോലെ തന്നെ   മരണം മിഥ്യയാണ്.ശരീരത്തിലെ ആത്മാവ് മരണശേഷവും പ്രിയപെട്ടവരുടെ ഓർമകളിൽ നിരന്തരം ജീവിക്കുന്നു."

മദ്യപിച്ച്  ബോധം  മറഞ്ഞ വേളയിൽ അയാൾ മകനോട് പറഞ്ഞു. " മരണത്തിന്റെ കാവൽക്കാരനാണ് ഞാൻ.  ഈ സുഖം  എനിക്കനുഭവിക്കണം .  ചാരായത്തിനു പോലും പകർന്നു നൽകുവാൻ കഴിയാത്ത അനുഭൂതി. കഴുത്തിൽ കുരുക്ക് മുറുകുമ്പോൾ ഉള്ള വിചാരം, വികാരം, ഭീതി അവയെല്ലാം, ഒരിക്കെലെങ്കിലും......."  പിന്നീടയാൾ  ഉറക്കെ ഭ്രാന്തനെ പോലെ പൊട്ടി ചിരിച്ചു .

അപ്പന് ജോലി  അതൊരു വ്രതം പോലെ തന്നെ ആയിരുന്നു .എണ്ണ  ചേർത്ത് മിനുസപെടുത്തിയ തൂക്കുകയർ വേണമെന്ന് അപ്പന് നിർബന്ധം ആയിരുന്നു. കഴുത്തിൽ കുരുക്ക് മുറുകും വരെയും കൊലപുള്ളി വേദന അറിയരുത് എന്നാ നിർബന്ധം അപ്പന്  ഉണ്ടായിരുന്നു. അപ്പന് അതുവെറും  ഉപജീവന മാർഗം അല്ലായിരുന്നു. ചെയുന്ന തൊഴിലിൽ അപ്പൻ പ്രഗത്ഭൻ ആയിരിന്നു. രാജശാസനം അനുസരിക്കുന്ന സേവകന്റെ വിധേയത്തം ഉണ്ടെങ്കിലും തന്റെ കർമത്തിൽ അപ്പൻ  അടിയുറച്ചു വിശ്വസിച്ചു . അതിനു വേണ്ടി മനസും ശരീരവും പാകപെടുത്തി.

പക്ഷെ, അറവു മൃഗത്തെ പോലെ മുമ്പിൽ നിൽക്കുന്നവന്റെ ദയനീയത അയാളെ ഹരം കൊള്ളിച്ചിരുന്നു. കസ്തുരിയുടെ  ശരീരത്തോട് ഒട്ടി ചേരുമ്പോഴും, മുറുക്കി ചുവപ്പിച്ച  അവളുടെ ചുണ്ടുകൾ മുത്തുമ്പോഴും   അയാളിൽ ഭ്രാന്തമായ ആവേശം നുര  പൊന്തിയിട്ടില്ല .പക്ഷെ കൊലകയറിൽ പെട്ട് പ്രാണൻ പോകുമ്പോൾ, ആ പിടച്ചിൽ കാണുമ്പോൾ, ..മുഖം മറച്ചു കഴുത്തിൽ കയറിട്ടു കുരുക്കുമ്പൊൾ, ശ്വാസം മുട്ടി അന്ത്യ പ്രാണൻ വെടിയുന്ന ഘട്ടത്തിലെ  അവസാന പിടച്ചിൽ അതയാളെ ഉത്തേജിപ്പിച്ചിരുന്നു .

 പിടഞ്ഞു പിടഞ്ഞു ചലന ശേഷി നഷ്ടപെടും വരെ അയാൾ കണ്ണെടുക്കാതെ  ആ ദൃശ്യം ഒപ്പി എടുക്കുമായിരുന്നു . ശിഷ്യനായ മുത്തുവും കാണും കൂട്ടത്തിൽ. ആശാനെ പോലെ ഈ വിനോദം കണ്ടു നിൽക്കുന്നത് അവനും  ഒരു ഹരം ആണ്. സ്വന്തം മകനിൽ ഇല്ലാത്ത  വിശ്വാസം ആണ് അയാൾക്ക് ശിഷ്യനിൽ .

പക്ഷെ ഈയിടെ ആയി അയാൾ കുറെ ഉൾവലിഞ്ഞിരിക്കുന്നു . കസ്തുരിയുടെ  അടുത്തു പോലും ഇപ്പോൾ പഴയ പോലെ പോകാറില്ല. മകന്റെ ചിലവിൽ  ജീവിക്കേണ്ടി വരുമ്പോൾ , ചാരായത്തിനു  പോലും കൈ നീട്ടേണ്ട
അവസ്ഥ.  പണ്ടൊക്കെ നേരിൽ കാണുമ്പോൾ ആളുകൾ പേടിച്ചു പിൻ  മാറുമായിരുന്നു; എന്നാൽ ഇന്ന്!


അന്നയാൾ കുമാരന്റെ കടയിൽ  നിന്നും  ചാരായം അൽപം കൂടുതൽ അകത്താക്കി . ആ വീര്യം അയാളെ കസ്തുരിയുടെ  അടുത്തേക്ക് വീണ്ടും  എത്തിച്ചു.  അവളെ വാരി പുണരുമ്പോൾ ........ പുറകിൽ  നിന്ന്  കഴുത്തിൽ കയർ മുറുക്കിയതു പെട്ടെന്നായിരുന്നു.  കൃത്യമായി പിൻ  കെട്ടോടുകൂടി . ഒരു ആരാച്ചാർക്ക് മാത്രം കഴിയുന്ന കൃത്യതയോടെ . കണ്ണുകൾ   തള്ളി , നാക്ക് പുറത്തേക്കു നീട്ടി  ശക്തമായി പിടയുമ്പോൾ അവസാന പ്രാണനും വിടും നേരം എങ്ങെനെയോ ആയാൾക്കാ മുഖം കാണുവാൻ കഴിഞ്ഞു .

അതവനായിരുന്നു. അയാളുടെ അരുമ മകൻ മണിവണ്ണൻ .





2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

മലയാളം {കവിത }

മലയാളമേ എന്റെ മലയാളമേ
മനസ്സിൽ നീ ഉണർത്തുന്ന രതി ഭാവമേ
എഴുതിയാൽ തീരാത്ത  പ്രിയ കാവ്യമേ

തുഞ്ചനും കുഞ്ചനും നെഞ്ജെറ്റി  വളർത്തിയ
കിളി മകൾ കൊഞ്ചിയ   മലയാളമേ
കലയുടെ രാജനാം കഥകളി മുദ്രയാൽ
കൈ നീട്ടി വിളിക്കുന്ന മലയാളമേ

തുമ്പിയും തുളസിയും പൂവിളിയും
ഓലക്കുട ചൂടും തമ്പുരാനും
കരി വള കൈകളാൽ കളമെഴുതുന്നൊരു
കരി മഷി പെണ്ണിന്റെ കനവുകളും

അരയാൽ തറയും കൽ വിളക്കും
കാവും കുളവും വയലുകളും
പാണന്റെ പാട്ടിൽ ശ്രുതി കേട്ടിട്ടാ
ചാഞാടിയാടുന്ന നെൽ  കതിരും

വർഷവും വേനലും ഒരു പോലെ
ഹർഷൊന്മാദമം മിഴി പോലെ
പാടി തീരാത്ത്  കഥകൾ പാടി
പിന്നെയും ഒഴുകും നിള പോലെ

മലയാളമേ എന്റെ മലയാളമേ
മനസ്സിൽ നീ ഉണർത്തുന്ന രതി ഭാവമേ
എഴുതിയാൽ തീരാത്ത  പ്രിയ കാവ്യമേ






2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

സിം കാർഡ് (കഥ)






വെള്ളിയാഴ്ചകൾ ഞങ്ങൾക്ക് ആഘോഷ ദിനം ആണ്. സത്യം പറഞാൽ ബാക്കി യുള്ള ആറു  ദിവസങ്ങളുടെ വിഴുപ്പു ഇറക്കി വയ്കുന്നത് ഈ ഒറ്റ ദിനത്തിലൂടെ യാണ്. ഞങ്ങൾ നാല് പേർ ഗോപൻ   , ജെറി , മുജീബ് ,  പിന്നെ ഞാനും ഗിസ്യ്സിൽ ഉള്ള സിംഗിൾ ഫ്ലാറ്റിൽ ആണ് ഞങ്ങൾ താമസി ക്കുന്നത് . എല്ലാവരും ഒത്തു ചേരുന്ന  വ്യാഴാഴ്ച് രാത്രികളിലെ  ചീട്ടു കളി   അവസാനിപിക്കുന്നത് വെള്ളിയാഴ്ച രാവിലെ  ആയിരിക്കും.അത് കൊണ്ട് തന്നെ അന്ന് ആരും ഏകദേശം പത്ത് മണി കഴിയാതെ  ഉണരാരില്ല. .ഗോപൻ ലുലുവിലെ സേല്സ് മാൻ ആണ്. മുജീബ് ഒരു  ഫോർ  സ്റ്റാർ ഹോട്ടലിൽ ബാർ ടെന്ടെർ ആയി ജോലി    ചെയുന്നു. ജെറി ആരാ മെക്സിലും , ഞാൻ യു എ ഇ മണി എക്സ് ചെന്ജിലും ജോലി  ചെയുന്നു.ഡ്യൂട്ടി കഴിഞ്ഞു മുജീബ് ചിലപ്പോൾ നല്ല ബ്രാൻഡ്‌ സാധനം ഹോട്ടലിൽ നിന്നും അടിച്ചു കൊണ്ട് പോരാറുണ്ട്.മിക്ക്പ്പോഴും അവൻ വരുന്നത് രണ്ടു മണിയോടടുത്താവും. അത് വരെ ഞങ്ങൾ ഉറങ്ങാതെ കാത്തിരിക്കും. അവൻ കൊണ്ടുവരുന  കുപ്പിയിൽ  നിന്നും രണ്ട് പെഗ് അടിചിട്ടെ  വ്യാഴാഴ്ച രാത്രി കളില്  ഞങ്ങൾ ഉറങ്ങാറൂളു .മാത്രവും അല്ല കുറച്ചു എ കഥകളും  അവന്റെ വക യുണ്ടാകും. ഡാൻസ് ബാറിലെ പെണ്ണുങ്ങളുടെയും , ചില സ്ഥിരം കസ്റ്റ്മേ ഴ് സ്ഇന്റ  വി ക്രയികൾ അവൻ എരിവു ചേർത്ത്‌  വിവരിക്കുന്നതു   കേൾക്കുവാൻ    നല്ല രസം ആണ്. ബാച്ചിലേർസ് ആയതുകൊണ്ട്  എല്ലാവർകും ഈ വിഷയത്തിൽ അല്പം താൽപര്യം കൂടുതലാണെന്നും കൂടികോളു . ഗോപൻ  ലുലുവിൽ ജോലി ചെയുന്ന് ഷിഫ്റ്റ്‌  അനുസരിച്ച് ചിലപോൾ താമസിച്ചു വരാറുണ്ട്. അങ്ങനെയുള്ള ദിനങ്ങളിൽ ജെറിയും ഞാനും കൂടി  രാത്രിയിലെകുള്ള  ഭക്ഷണം പാചകം ചെയും .  മുജീബ് നല്ലഒരു  കുക്ക് ആണ്.അതുകൊണ്ട് തന്നെ വെള്ളിയാഴ്ച ഉച്ചക്കുള്ള ഫുഡിന്റെ കാര്യം അവൻ ഏറ്റെടുതോളും . പാചകം ചെയുംപോഴാണ് മുജിബ് ബാറിലെ വിശേഷങ്ങൾ  വിളമ്പുക . . വെള്ളം അടിച്ചു കഴിഞ്ഞാൽ ചിലർ അധികം  സംസാരിക്കൂകെല  . പക്ഷെ കൈ കൊണ്ട് ആംഗ്യം കണിച് റിപ്പി റ്റ് പറയും. ഫിറ്റ്‌ അല്ല എന്നു നമ്മളെ   കാണിക്കു വാൻ ആണ് ഈ നമ്പർ . അങ്ങനെ ഉള്ളവരെ അവന് എളുപ്പം  തിരിച്ചറിയാൻ കഴിയും. അവർക്ക് കൊടുക്കുന്ന  ഡ്രീങ്ക്സിൽ   അൽപം കൂടെ വെള്ളം ചേർത്ത് കൊടുക്കും. ബാകി 30,60 മ ൽ   അവൻ വേറെ കുപ്പിയിൽ പകുത്തു വയ്കും. അങ്ങനെ യ്യൂള്ള്  കുപ്പി കളാണ് ഞങ്ങളൂടെ   രാത്രി അതിഥികൾ .

ഉച്ചക്ക്   വറുക്കാനുള്ള   മീനിൽ മഞ്ഞ പൊടിയും , മുളക് പൊടിയും ചേർത്ത് അരപ്പ് കൂടി വച്ചപോഴാണ് അവൻ കഴിഞ്ഞ തവണ നാട്ടിൽ പോയപോൾ ഉള്ള ഒരു സംഭവം വിവരിച്ചത്. മേതല എന്ന നാട്ടിൻ പുറത്താണ്‌ അവന്റെ വീട്. അവന്റെ നട്ടിലുള്ള  ഒരു രാജപ്പൻ ബോംബെക്ക് പോയി. നാട്ടിൽ ഒരു പണിയും ഇല്ലാതെ അലഞ്ഞു നടക്കുമ്പോഴാണ് അവൻ ബോംബെക്ക് വണ്ടി കയറിയത്. രണ്ടു വർഷം  കഴിഞ്ഞിട്ട് അവൻ തിരിച്ചു വരുന്നത് അൽപം ജോർ ആയിട്ടാണ് . വലിയ ബെല്ല്ബോട്ടം പാന്റ്സും, കൂളിംഗ് ഗ്ലാസും ഇട്ടു ഗമയിലാണ്  വരവ് . ബസ്സിറങ്ങിയ ശേഷം അവൻ  കവലയിലെ  ഗോപലാൻ ചേട്ടന്റെ കടയിലേക്ക് കയറി.  എന്നിട്ട്   ചോദിച്ചു തെക്കേലെ ഗോമതിടെ  വീട് എവിടെയാണ്. കടയിൽ വന്നവർക്ക് ആർക്കും അവന്റെ ചോദ്യം ഇഷ്ടപെട്ടില്ല . സ്വന്തം വീടിലെകുള്ള വഴിയാണ് പഹയാൻ ചൊദിക്കുന്നത് . പക്ഷെ  ഗോപലാൻ ചേട്ടൻ വളരെ സൌമ്യമായി അവനോടു പറഞ്ഞു, മോനെ ആ ഇടവഴി കഴിഞ്ഞുവലത്തോട്ടെക്കു ഒരുവഴിയുണ്ട്. രാജപ്പൻ ചോദിച്ചു , വലത്തോട്ട് തിരിഞ്ഞിട്ടു , ഗോപലാൻ ചെട്ടന്റെ ശബ്ദം മാറിയത്  പെട്ടെന്നയിരുന്നു .  വലത്തോട്ട് തിരിഞ്ഞിട്ടു  നിന്റെ അമ്മയോട് പോയി ചോദിക്കെടാ..ബോംബെ പോയി തെണ്ടി തിരിഞ്ഞട്ടു പത്രാസ് കാട്ടാൻ വന്നെക്കുന്നു പോലും. അമുൽ സ്പ്രേ യുടെ പരസ്യം പോലെ രാജപ്പന്റെ പൊടി പോലും ഇല്ലയിരുന്നു കണ്ടു പിടികുവാൻ. ഞങ്ങൾ കുറെ ചിരിച്ചു .  

അങ്ങനെയുള്ള ഗോപലാൻ ചേട്ടനും പറ്റി ഒരു അക്കിടി മുജീബ് തുടർന്നു. എന്താ അത് ജെറി ഇടക്ക് കയറി ചോദിച്ചു. തോക്കിൽ കയറി വെടി വയ്ക്കല്ലേ ജെറി, മുജീബ് അൽപം ഈർഷ്യയോടെ പറഞ്ഞു. രസചരട് മുറിഞ്ഞ ദേഷ്യത്തിൽ  മുജിബ് വീണ്ടും പറഞ്ഞു തുടങ്ങി. ഒരു ദിവസം കവലയിലേക്ക് പെട്ടെന്ന് രണ്ടു  പോലീസ് ജീപ്പ് ഇടിച്ചു കയറി വന്നു്. കുടാതെ വെറൊരുഇന്നൊവ് കാറും.കാറിൽ  പോലീസ്  യുണിഫോം    ധരിക്കാത്ത  രണ്ടു പേരും ഉണ്ടായിരുന്നു . അവർ സംസാരിച്ചത് ഹിന്ദിയിൽ  ആയിരുന്നു . അതിൽ ഒരു പോലീസ് കാരൻ നാട്ടുകരോട് എന്തോ  ചോദിച്ചിട് ഗോപാലൻ ചേട്ടന്റെ പീടിക  കാറിൽ ഇരുന്നവരെ ചൂണ്ടി കാണിച്ചു. പിന്നെ അവരുടെ നിർദേശ പ്രകാരം അയാളും  പിന്നെ വേറൊരു  പോളിസികാരനും കൂടി  നേരെ ഗോപലാൻ ചേട്ടന്റെ കടയിലേക്ക് കയറി പോയി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.  പീടിക   പൂട്ടുക  പോലും ചെയിക്കാതെ അവർ ഗോപലാൻ  ചേട്ടനെ ജീപ്പിൽ കയറ്റി കൊണ്ടുപോയി. അവിടെ കൂടെ നിനവർക്ക് ആർക്കുംസംഭവം  മനസിലായില്ല . പിന്നെ അറിഞ്ഞു കേന്ദ്ര സർക്കാർ അന്വേഷണ പ്രകാരം ഗോപലാൻ ചേട്ടന് തീവ്ര വാദ ബന്ധം ഉണ്ടെന്നു കണ്ടെത്തി ഇരിക്കുന്നു . നാട്ടുകാർക്ക് അതു പൂർണ്ണമായും ഉൾ ക്കോള്ളൂവാൻ  ആയില്ല  എങ്കിലും  അമ്മയെ തല്ലിയാലും ഉണ്ടല്ലോ രണ്ടു പക്ഷം.  എന്ന പറഞ്ഞ  പോലെ ചിലർ ആ അവസരം ഗോപലാൻ  ചേട്ടനെ  കരി വരി തെയ്ക്കുവാൻ വിനിയോഗിച്ചു . ഗോപലാൻ ചേട്ടൻ ജയിലിൽ ആയി. ഗോപാലനോട്‌  അടുപം ഉള്ളവരുടെ വീട്ടിലും പോലീസ് കയറി ഇറങ്ങി. പിന്നെയാണ് കാര്യങ്ങൾ അറിയുനത്. പുള്ളിക്കാരന്റെ  ഫോണിൽ നിന്നും പ്രസിദെന്റിനുള്ള   വധ ഭീഷണി പോയിട്ടുണ്ടെത്രേ.  അത് കൂടാതെ ആയാളുടെ   ഫോണിൽ നിന്നും നിരോധിക്ക്  പെട്ട ഏതോ സംഘടനയിലേക്കും, കഷ്മീരിലെക്കും  കോൾസ് പോയിടുണ്ടെത്രേ.റേഡിയോ  മാംഗോയിലെ അവതരിക പറയും പോലെ" നാട്ടിൽ എങ്ങും പാട്ടായി "‌ ,പൊടിപ്പും തൊങ്ങലും വച്ചു പല കഥകളും പ്രചരിച്ചു . ഗോപാലന്റെ കടയിൽ ഇടക്കിടെ ചില പര ദേശികൾ   വന്നും പോയതും  കണ്ടവർ വരെ ഉണ്ടത്രെ.

ഒരു മാസത്തിൽ അധികം ഗോപലാൻ ജയിലിൽ ആയിരുന്നു . ചോദ്യം ചെയ്ത് ഉദ്യോഗസ്ഥർ കണ്ടെത്തിയത് ഇങ്ങനെ ആയിരുന്നു . തിരുവനന്ത്‌ പുര്തെക്കുള്ളട്രെയിൻയാത്രക്കിട യിൽആണ് ആ കോളുകൾ പോയിരിക്കുന്നത്.  ചോദ്യം ചെയ്യ്‌വേ ഗോപലാൻ സമ്മതിച്ചു അയാൾ ആ ദിനം തിരുവനന്ത്പുരത്ത്  ആയിരുന്നു എന്ന്.


അയാൾ മോൾടെ ജോലി കാര്യം സംബന്ധിച്ച തിരുവനന്ത്പുരത്ത്  പോയതായിരുന്നു . മടങ്ങി വന്നത് മംഗലാപുരം മെയിലിൽ ആയിരുന്നു. . സെക്രട്ടറിയെറ്റിൽ  വച്ചു പരിചയപെട്ട് ഒരു യുവാവും അയാളുടെ കൂടെ ട്രെയിനിൽ ഉണ്ടായിരുന്നു. ജോണ്‍സണ്‍ എന്നായിരുന്നു അയാളുടെ പേര് . .  ജോണ്‍സണ്‍നു സെക്രട്ടറിയെറ്റിൽ  നല്ല പിടി പാടാണ് ഉണ്ടായിരുന്നത് .  അയാളുടെ സഹായത്താൽ സെക്രട്ടറിയെറ്റിൽ ഗോപലാൻ അപേക്ഷ  സമർപ്പിച്ചു. സെക്രട്ടറിയെറ്റിലെ ക്ലാർക്ക് സദാശിവൻ പിള്ളയുമായി ജോണ്‍സൻ നല്ല  അടുപ്പത്തിൽ ആയിരുന്നു.. അപ്പോഴാണ് ജോണ്‍സൻന്റെ കഴിവ്  ഗോപാലന് ബോധ്യ പെടുന്നത് . ജോണ്‍സൻ അയാള്ക്ക് നല്ല ഒരു ചിക്കൻ ബിരിയാണിയും ഉച്ചക്ക് മേടിച്ചു കൊടുക്കുകയും ചെയ്തിരുന്നു  . തിരിച്ചു ട്രെയിനിൽ പോയതും അവർ ഒരുമിച്ചായിരുന്നു . ഇടക്ക് വച്ച് അയാൾ ഗോപലാൻടെ ഫോണ്‍ മേടിച്ചു . എന്തോ ഒരു ലോക്കൽ   കോൾ ചെയുവാൻ ഉണ്ടെന്നും , അയാളുടെ മൊബൈൽ വർക്ക്‌ ചെയുന്നില്ല  എന്നും ആണ് ജോണ്‍സൻ പറഞ്ഞത് . കുറെ നേരം മൊബൈലിൽ വിളിച്ചിടും ഫോണ്‍ കിട്ടുന്നിന്നില്ല,റേൻജില്ലാതിനാൽ എന്ന് പറഞ്ഞു    റേൻജിനു വേണ്ടി അയാൾ ട്രെയിനിന്റെ വാതിൽക്കൽ പോയി നിന്നു . പിന്നെ കുറെ കഴിഞ്ഞു അയാൾ തിരിച്ചു വന്നു പറഞ്ഞു റേഞ്ച് ഇല്ല.  പിന്നെ വിളിച്ചോളം എന്നും പറഞ്ഞു. കുറെ കഴിഞ്ഞു അടുത്ത് സ്റ്റേഷനിൽ അയാൾ  ഇറങ്ങിപോകുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ    പിന്നെ അറിഞ്ഞു അയാളുടെ പേര് ജോണ്‍സൻ എന്നല്ല എന്നും ഏതോ ഒരു നിരോധിക്ക് പെട്ട സംഘടന യിലെ അംഗം ആണെന്നും. നാട്ടിൻ പുറത്തു കാരനായ ഗോപലാൻ ചേട്ടനെ അയാൾ മുതൽ എടുക്കുകയായിരുന്നു. സത്യാവസ്ഥ മനസിലാക്കിയപ്പോൾ പോലീസ് ഗോപലാൻ ചേട്ടനെ വെറുതെ വിട്ടു.

മുജീബ് അരപ്പ് പുരട്ടിയ് മീനിന്റെ വാലിൽ പിടിച്ചുയർത്തി അരപ്പ് ശരി ആയോ എന്ന് പരിശോധിച്ചു.പിന്നെ എണ്ണ തിളച്ച ചീനചട്ടിയിലേക്ക് പതിയെ ആ മുഴുത്ത് മീൻ എടുത്തു വച്ചു. മൌനം മുറിയാത്ത് നിമിഷങ്ങൾ. പക്ഷെ എന്റെ  മനസിൽ അപ്പോഴും ഗോപാലന്റെ രൂപമായിരുന്നു. ഒരിക്കലും   കണ്ടിട്ടില്ലാത് ആ  മനുഷ്യനെയും , സ്വാർത്ഥ ലാഭത്തിനു വേണ്ടി എന്തിനെയും ചതിക്കുവാൻ വെംബുന്ന് യുവ തലമുറയുടെയും രണ്ടു വ്തയ്സ്ഥ മുഖം.ജെറിയും ഒന്നും മിണ്ടുനുണ്ടയിരുന്നില്ല. ഒരു പക്ഷെ എന്റെ മനസിലെ അതെ വികാരം തന്നെ ആയിരുന്നിരിക്കാം അവന്റെ മനസിലും.  

    


കീർത്തിചക്ര (കഥ)




അവൾ ആ പഴയ ട്രങ്ക് പെട്ടിയുടെ അടപ്പ് തുറന്നു കൈകൾ പരതി ആ പഴയ ഇൻലൻഡ്‌ കയിൽ എടുത്തു. മഷി പടർന്ന പഴകിയ അക്ഷരങ്ങൾ. അവിടെ അവിടെയായി കുറച്ചൊക്കെ  ചിതൽ  അരിച്ചു  ദ്രവിച്ച പോലെ , എങ്കിലും തിളക്കമുള്ള , വടിവോത്ത്    അക്ഷരങ്ങൾ. മുപ്പതു വർഷം കഴിഞ്ഞിട്ടും ആ വരികളിലെ തിളക്കം നഷ്ടപെട്ടില്ല . അവൾ മേശ പുറത്തു നിന്നും  നിന്ന് കണ്ണട  എടുത്തു  ധരിച്ചു , പിന്നെ ആ കത്ത് ഒന്ന് കൂടി വീണ്ടും വായിക്കുവാൻ   അരംഭിച്ചു 


പ്രിയപെട്ട സുജേ,   


  കഴിഞ്ഞ കത്തിൽ ഞാൻ  സൂചിപ്പിച്ചിരുന്നല്ലോ 
എന്റെ അവധികുള്ള അപേക്ഷക്ക് ഞാൻ സമർപ്പിച്ചിടുന്ടെന്നു , ഇതു  വരെ അതിനു അനുകൂലമായ      മറുപടി കേണൽ സാബിന്റെ  അടുത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇവിടെ  അതിർത്തിയിൽ പ്രാകോപനപര മായ സംഭവങ്ങൾ ആണ് നിത്വവും ആവർത്തിച്ചു കൊണ്ടിരിക്കുനത്. വെടി നിറുത്തൽ കരാർ  ലംഖിച്ച പാക്കിസ്ഥാൻ ഇടക്കിടെ   ആക്രമണങ്ങൾ അഴിച്ചു വിടുന്നു . നേരീട്ടോരൂ യുദ്ധത്തിൽ നമ്മെ തകർക്കാൻ  ആവില്ലെന്നു അവർക്ക് നന്നായി അറിയാം . കഴിഞ്ഞ മാസം നാലോ അന്ജോ തവണ അവർ വെടി ഉതിർത്തു . ആ വെടി യുണ്ടകൾ നമ്മുടെ ജവാന്മാരുടെ വിലപ്പെട്ട ഏഴു ജീവനാണ്‌ അപഹരിച്ചത്. എന്ടെ ബറ്റാലിയനിലെ    തന്നെ സുഷിൽ കുമാർ പാണ്ടെയ് യും മരിച്ച ആ ഹത ഭാഗ്യരിൽഉൾപെടും . ഞങ്ങൾ സൈനികരെ സംബന്ധിച്ചിടതോളം ആ വാക്ക് ഉപയൊഗിക്കുവാൻ പാടുള്ളതല്ല.. ഒരു പട്ടാള ക്കാരന്റെ സ്വപ്നം , മാതൃ രാജ്യത്തിനു വേണ്ടി പോരാടി മരിക്കുക എന്നാണല്ലോ . ഇന്റലിജൻസ്  റിപ്പോർട്ട്‌ പ്രകാരം നമ്മുടെ രാജ്യം യുദ്ധത്തിനു സജ്ജമാണെനുള്ള രീതിയിൽ ഒരുക്കങ്ങൾ അരംഭിച്ചിടുണ്ട് . ഈ ഒരവസ്ഥയിൽ എതു സമയും യുദ്ധം പൊട്ടി പുറപെടാം .  അങ്ങനെആണെങ്കിൽ  ഞങ്ങൾ രണ ഭൂമിയിൽ ഉണ്ടാകും.കാവിലെ ദേവിയെ തോഴുകുമ്പോൾ നമ്മുടെ രാജ്യത്തിൻറെ പേരിലും, എന്റെ പേരിലും ഒരു അർച്ചന സമർപിക്കണം . ഈ  കത്ത് എന്ന് നിനക്ക് അവിടെ കിട്ടും എന്ന് എനിക്കറിയില്ല   

 കഴിഞ്ഞകത്തിൽ നീ എഴുതിയിരുന്നല്ലോ വിഷ്ണു കൊഞ്ചി  കൊഞ്ചി സംസാരിച്ചു തുടങ്ങി എന്ന് . ഞാൻ പോരുമ്പോൾ അവൻ മുന്ന് മാസം തികഞ്ഞിട്ടി ല്ലായിരുന്നു. അടുത്ത മാസത്തോടു കൂടി ഞാൻ പോന്നിട് രണ്ടു വര്ഷം തികയുന്നു. അച്ഛൻ എന്ന് അവൻ പറയുവാൻ തുടങ്ങിയോ. മലകളും , കിടങ്ങുകളും മാത്രമുള്ള ഒരു മൈതാനത്തിനു നടുവിലാണ് ഞങ്ങളുടെ ബറ്റാലിയൻ ഇപ്പോൾ താമസികുനത്. അവനു വേണ്ടി എന്ത് സമ്മാനമാണ് ഞാൻ ഈ അതിർത്തിയിൽ നിന്ന് അയച്ചു തരിക. നമ്മുടെ രാജ്യത്തിൻറെ ഒരു ചെറിയ കൊടി ഞാൻ ഇൻലൻഡ്‌ൽ  ഒട്ടിച്ചു  വച്ചിടുണ്ട് . അത് നീ  അവനു നൽകണം .  അച്ഛന്റെ സമ്മാനമാണെന്ന് പറയണം.ഇതിലും  അപ്പുറം ഒരു സമ്മാനം  നൽകുവാൻ ഇപ്പോൾ അച്ഛന് കഴിയില്ല എന്നും  നീ അവനോടു പറയണം. അവനു മനസിലാവില്ല, ഏങ്കിലും നിനക്ക് മനസിലാകുമല്ലോ ഇവിടത്തെ  അവസ്ഥ.

പിന്നെ അമ്മക്ക് വലിവു കുടുതൽ ഉണ്ടോ . കഷായം തീർന്നാൽ  വൈദ്യൻ നാരായണൻ നായരുടെ   പീടികയിൽ നിന്നും മരുന്ന് മേടിച്ചു കൊടുക്കണം . അച്ഛന്റെ നെഞ്ച് വേദനയ്ക്ക് കുറവുണ്ടോ . അടുത്ത തവണ  ലീവിന് വരുമ്പോൾ ടൌണിലെ ആശുപത്രിയിൽ പോയി ഒരു ചെക്ക്‌അപ്പ്‌  നടത്തണം. പിന്നെ കഴിഞ്ഞ എഴുത്തിൽ നീ എഴുതിയിരുന്നല്ലോ നമ്മുടെ നന്ദിനിക്ക് പേർ എടുത്തു നില്കുകയാണെന്ന്  , അവൾ പ്രസവിച്ചോ.മൂരിയാണോ, അതോ പൈആണോ. എന്തായാലും വിഷ്ണുവിനും കൂടെ കളിക്കുവാൻ ഒരു കൂടാകുമല്ലോ. നമ്മുടെ കൊടിയിലെ ചക്രം കാണുമ്പോൾ നിന്റെ നെറ്റിയിലെ വലിയ കുംകുമ  പൊട്ടിന്റെ ഓർമ്മകൾ എന്നിൽ ഉണരും.  രണ്ടു നാൾ കഴിഞ്ഞു സ്വാതന്ത്ര്യ ദിനമാണ് . 1983 ഓഗസ്റ്റ്‌  15.അന്ന് കേരള ശൈലിയിൽ   ഒരു ഊൗണൂ തരപെടുത്താം എന്ന് മെസ്സിലെ  വാസു ഏട്ടൻ ഉറപ്പു നല്കിയിടുണ്ട്. ലീവ് കിട്ടുകായനെങ്ങിൽ എത്രയും വേഗം നാട്ടിൽ വരണം എന്നും എല്ലാവരെയും കാണണം എന്നും കരുതുന്നു. അച്ഛനോടും, അമ്മയോടും , പിന്നെ നിന്റെ അമ്മയോടും ഞാൻ അന്വെഷിച്ചതായി പറയണം. ഇപ്പോൾ നിറുത്തട്ടെ , ഭാഗ്യമുണ്ടെങ്കിൽ  അടുത്ത മാസം നേരിട്ട് കാണാം എന്ന് കരുതുന്നു..

സ്നേഹപൂർവ്വം       
ഹവിൽദാർ രാജശേഖരൻ നായർ          


അമ്മെ ഇതെന്തു ഇരിപ്പാണ് . പുറകിൽ  നിന്നും വിഷ്ണുവിന്റെ ചോദ്യം അവളെ ഉണർത്തി . തിരിഞ്ഞു നോക്കുമ്പോൾ പട്ടാള  വേഷത്തിൽ മകൻ വിഷ്ണു . അമ്മെ ,എനിക്ക് പോകുവാൻ സമയമായി ,ട്രെയിൻ  വൈകുനേരം നാലു മണിക്കാണ് . അവൻ ഓർമിപ്പി ച്ചു . രാജേട്ടന്റെ   തനി പകർപ്പാർന്ന മുഖം .ഉയരം അല്പം കൂടുതൽ ഉണ്ടെന്നു മാത്രം. മാല  ചാർത്തിയ പട്ടാള വേഷ ധാരിയായ രാജേട്ടന്റെ ഫോട്ടോക്ക് മുമ്പിൽ സല്യൂട്ട് അർപ്പിച്ചു നിൽക്കുന്ന മകനെ കണ്ടപ്പോൾ അവൾ വിങ്ങി പൊട്ടി. രാജൻ പറഞ്ഞ വാക്കുകൾ അവൾ ഓർത്തു . കരഞ്ഞു കൊണ്ട് ഒരു പട്ടാള കാരനെ യാത്ര യാക്കരുത് . സാരി തലപ്പ്‌ കൊണ്ടവൾ മുഖം തുടച്ചു. കുനിഞ്ഞു അവന്റെ നെറ്റിയിൽ ചുംബിച്ചു . രാജേട്ടന് കൊടുത്ത സല്യൂട്ട് പോലെ വലം കൈ നെറ്റിയൊടു 
ചേർത്ത് പിടിച്ചു സല്യൂട്ട് തന്ന ശേഷം ഇടം കയ്യിൽ പെട്ടിയും വലം തോളിൽ ബാഗും ഏന്തി വിഷ്ണു നടന്നകന്നു . ഒരു പട്ടാള കാരന്റെ ചിട്ടയാർന്ന കാൽ വയ്പുകളോടെ.  








  

2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ബ്യു ട്ടിഫുൾ സ്മൈൽ



ഇതൊരു കഥ യാണോ, അതോ നടന്ന സംഭവം ആണോ എന്ന് നിങ്ങൾക് തിരുമാനിക്കാം. ഇത് എന്റെ ജീവിതത്തിൽ മാത്രമല്ല, ഒരു പക്ഷെ നിങ്ങളുടെ ജീവിതത്തിലും നടന്നിടുണ്ടാകാം. ഇനിയും ഒരു പക്ഷെ ഇതാവർത്തിക്ക് പെട്ടേക്കാം. ഓർമ്മകൾ പരതി നോക്കുമ്പോൾ ഞാൻ ഒരു ട്രെയിനിൽ ആണ്. ബാന്ഗ്ലൂരിൽ നിന്നും കേരളത്തിലെകുള്ള ഒരു ട്രെയിൻ യാത്ര. അക്കാലത്തു പഠനവശ്യത്തിനു ഇത് പോലുളള യാത്രകൾ ഒരു പതിവാണ്. മുൻ കൂട്ടി ഉറപ്പിച്ചും, അല്ലാതെയും ഉള്ള ട്രെയിൻ യാത്രകൾ. ചിലപ്പോൾ വിരസവും അല്ലെങ്കിൽ രസകരവും ആയ ട്രെയിൻ യാത്രകൾ. അന്നും പതിവ് പോലെ മുൻ കൂടി ഉറപ്പിച്ചല്ല ഞാൻ യാത്ര തിരുമാനിച്ചത്. റിസർവ് ചെയാത്തത് കൊണ്ട് ഒരു ജനറൽ കംപാർട്ട്മെന്റിൽ കയറി. സാധാരണ ഇങ്ങനെ യുള്ള അവസരങ്ങളിൽ ഞാൻ ടി ടി ഇ കണ്ടു ബർത്ത് ഒപ്പിക്കാ റുണ്ട്. അങ്ങനെ യുള്ള അവസരങ്ങളിൽ ടിക്കറ്റ് നിരക്കിനെകാൾ കൂടുത്തൽ ടി ടി ഇ പലപ്പോഴും ഈടാക്കാറുണ്ട്. ഇല്ല, ഇല്ല എന്ന് ആദ്യം പറയുമെങ്കിലും പലപ്പോഴും രാത്രി ആകുമ്പോഴേക്കും ടി ടി ഇ ഒരു ബർത്ത് തരപെടുത്തി തരും. അന്നും അതുപോലെ തന്നെ ഞാൻ ട്രെയിനിൽ ടി ടി ഇയെ ചുറ്റി പറ്റി നില്ക്കുകയാണ്., ബ്ന്ഗ്ലൂർ സ്റ്റേഷൻ കഴിഞ്ഞിട്ട് മുന്ന് നാലു മണികൂറായി. അതിനിടെട്രെയിൻ ഏതോ ഒരു സ്റ്റേഷനിൽ വന്നു നിന്നു. സാധാരണ അവിടെ സ്റ്റോപ്പ് പതിവില്ല. ഏകദേശം 20 മിനുട്ടോളം ട്രെയിൻ അവിടെ കിടക്കുകയാണ്. ഒറ്റ വരി പാത ആയതിനാൽ ചിലപ്പോൾ അര മണി കൂറിലധികം നേരം വരെ ട്രെയിൻ അങ്ങനെ പിടിച്ചി ടാറുണ്ട്. സിഗ്നൽ കിട്ടി ട്രെയിൻ പോകാൻ തുടങ്ങുമ്പോഴേക്കും ഒരു അന്ധ ബാലിക ട്രെയിനിലേക്ക് കയറി വന്നു. മുഴിഞ്ഞാ വസ്ത്രം. കുളിച്ചിട്ടുനാളുകൾ ഏറെ ആയി എന്ന് അവൾ അടുത്തു വരുമ്പോഴേ മനസിലാകും. വന്ന പാടെ അരോചക ശബ്ദത്താൽ ഒരു ഹിന്ദി പാടു പാടുവാൻ ആരംഭിച്ചു പാട്ട്പാടി കഴിഞ്ഞു പഴയ തകര പെട്ടി ഇളക്കി കൊണ്ട് ഞങ്ങളെ ഓരോരുത്തരെയും സമീപിച്ചു. യാചകരെ കാണുന്നത് തന്നെ എനിക്ക് വെറുപ്പാണ്, വൃത്തിയും, വെടിപ്പും ഇല്ലാത്ത വർഗം. ചിലര് പോകറ്റിൽ നിന്നും, പേർസിൽ നിന്നും നാണയ തുട്ടുകൾ പെറുക്കി എടുത്തു ആ തകര പെട്ടിയിൽ എറിഞ്ഞു കൊടുത്തു. അപ്പോഴാണ് അവരിൽ ഒരു വിരുതൻ പൊക്കറ്റിൽ നിന്ന് ഒരു കീറിയ പഴകിയ ഒറ്റ നോട്ട് എടുത്തു അവളുടെ കൈ വള്ളയിൽ വച്ച് കൊടുത്തത്. ആരും എടുക്കാത്ത് ഒറ്റ നോട്ട്. കൈ കൊണ്ടാ നോട്ടിൽ പരതിയ ശേഷം അവൾ അറിയാതെ ഉറക്കെ പറഞ്ഞു "ഏക് റുപ്പ്യ" അവളുടെ മുഘത്ത് അസാധാരണം ഒരു ചിരി വിടർന്നു. ആ മുഴിഞ്ഞ ഒറ്റ നോട്ട് ചുരുട്ടി പിടിച്ചു കൊണ്ട് അടുത്ത സ്റ്റേഷനിൽ ഇറങ്ങുവാനായി ട്രെയിനിന്റെ വാതിലിൽ, കമ്പിയിൽ പിടിച്ചവൾ നിന്നു. അപ്പോഴും അവളുടെ മുഘത്ത് നിന്ന ആ മന്ദഹാസം മറഞ്ഞിട്ടുണ്ടയിരുന്നില്ല. പിന്നീടുള്ള പല യാത്രകളിലും ആ സ്റ്റേഷൻ എത്തുമ്പോൾ ഞാൻ പുറത്തേക്കു എത്തി നോക്കും. പിന്നൊരിക്കലും മനോഹരമായി ചിരിച്ച ആ ബാലികയെ ഞാൻ കണ്ടിട്ടില്ല. പക്ഷെ ഇപ്പോഴും ആ ചിരിക്കുന്ന മുഖം എന്നിൽ മായാതെ നില്ക്കുന്നു.
 
 .


2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

അതിഥി (കവിത)

നാളെ പുലർകാലേ  എന്നെ തേടി
അറിയാതോരതിഥി  വന്നെത്തുമല്ലോ  
ജയിലിൻറെ നാലു  ചുവരിൽ  നിന്നും
നെടുവീർപ്പിൻ ശബ്ദം ഉയരുന്നുവോ ?

തെല്ലും വിഷാദം എനിക്കില്ലല്ലോ 
അത്രയ്ക് പാതകം ചെയ്തു പോയി
എങ്കിലും ഉള്ളിന്റെ ഉള്ളിൽ നിന്നും
നൊമ്പരത്തിൻ മുറി പാടുയരുന്നുവോ ?

ആരുടെ ചേതനയിൽ നിന്നുണർനീ -
ജീവെനെടുക്കുവാൻ പ്രേരണയായി
പേടി തുളുംബുന്നോരെൻ മനസ്സിൽ  
കത്തി തൻ ശീൽകാരം ഒന്നുയർന്നു

പിന്നെ പിടയുന്ന പ്രാണൻ കണ്ടു
എന്തിനെന്നറിയാതെ ആർക്കു   വേണ്ടി
അറിയതെ ചെയ്തൊരുബദ്ധ മായി

പെങ്ങൾ തൻ മാനത്തിനുത്തരമായി
ചൂണ്ടിയ കത്തിയിൽ ചോര ചീന്തി
വിധിയുടെ മനസാക്ഷി കോടതിയിൽ
എന്നെ ഞാൻ  എന്നേക്കും  എഴുതി തള്ളി

പിടയുന്ന ജീവനിൽ നിന്നകന്നു 
തെല്ലൊന്നു്റങ്ങാൻ കഴിഞ്ഞുവെങ്കിൽ
ഇല്ലില്ല ശാന്തി തൻ ചെറു കണിക
തെല്ലുപോലും നിനക്ക്ന്യമല്ലോ

ഈ രാത്രി ഒന്ന് കഴിഞ്ഞുവെങ്കിൽ
പുലരി തൻ സാമിപ്യം അറിഞ്ഞു വെങ്കിൽ
മരണത്തിൻ കലൊച്ച  കേട്ട് നില്കെ
അവസാനം ശാന്തി അറിയുന്നു ഞാൻ








AVENUE REGENT (കഥ)

ഇന്ന് ത്റെ വിവാഹ വിവാഹ വർഷികം ആണ്. ഗ്ലാസിലെ ബ്ലാക്ക്‌ ലേബൽ   വിസ്കി   പതിയെ നുണഞ്ഞു കൊണ്ട് അയാൾ സോഫയിലേക്ക് ചാരി ഇരുന്നു. രഞ്ജിനി ഇല്ലാത്ത പതിനെട്ടു വർഷങ്ങൾ . നീണ്ട പതിനെട്ടു വർഷങ്ങൾ. മറക്കാൻ ശ്രമിച്ചാലും തിരികെ കൊണ്ടെത്തിക്കുന്ന ഓർമകൾ. രണ്ടേ, രണ്ടു വർഷങ്ങൾ മാത്രമാണ് അവൾകൊപ്പം ഒരുമിച്ചു താമസിച്ചത്. പക്ഷെ വിധി. അയാൾ  നെടു വീർപിട്ടു. ഒഴിഞ്ഞ ഗ്ലാസ്സിലേക്ക്‌ അയാൾ വീണ്ടും  ബ്ലാക്ക്‌ ലേബൽ  വിസ്കി     ഒഴിച്ചു. ഫ്രിഡ്ജിൽ നിന്ന് സോഡാ എടുത്തു കൊണ്ട് വന്നു ഒഴിഞ്ഞ ഗ്ലാസ്സിലേക്ക്‌ പകർത്തി   പത നുരഞ്ഞു പൊന്തി .ചില്ല് ഗ്ലാസ്സിലൂടെ തണുത്ത സോഡാ പൊതിയുന്നത് കാണുവാൻ നല്ല ഭംഗി യാണ്. മദ്യവും  , സോഡയും തമ്മിൽ അലിഞ്ഞു ചേരുന്ന നിമിഷം,  അടർത്തനാവാതെ  തമ്മിൽ ഒന്നായി ചേരുന്ന നിമിഷം. ഒമാനിൽ അയാൾ എത്തിയിട്ട് ഇരുപത്തി മൂന്ന് വർഷങ്ങൾ ആകുന്നു. 1990 സെപ്റ്റംബർ 23 നാണു അയാൾ ആദ്യമായി ഒമാനിൽ കാൽ കുത്തുന്നത് .മെക്കാനിക്കൽ   എഞ്ചിനീയറിംഗ് കഴിഞ്ഞു , ജോലി അന്വേഷിച്ചു നാട്ടിൽ  അലഞ്ഞ  ദിനങ്ങൾ. സുഹൃത്തിന്റെ സഹായത്തൽ വിസിറ്റ് വിസയിലാണ് അയാൾ ഒമാനിൽ ആദ്യം  എത്തു നതു  .പിന്നെ കുറെ  നാളെത്തെ അലച്ചിൽ. അന്നത്തെ   മസ്കറ്റും , ഇന്നത്തെ   മസ്കറ്റും   തമ്മിൽ വലിയ വത്യാസം ഉണ്ട്. സൌദിയോ , കുവൈടോ പോലെ ഒരു സമ്പന്ന രാഷ്ട്ര  മല്ല ഒമാൻ. ജോലി തേടി   അലഞ്ഞ ദിനങ്ങൾ. വിസിറ്റ് വിസയുടെ കാലാവധി തീരാറയപോഴെക്കും പ്രതീക്ഷക്കു  ഇട നല്കി കൊണ്ട്ഒരു  ഫോണ്‍ കാൾ അയാളെ തേടി എത്തി. എപ്പോഴോ ടൈംസ്‌ ഓഫ് ഒമാൻ  പരസ്യത്തിൽ കണ്ട ജോലിക്കയച്ച   അപേക്ഷയുടെ മറുപടി എന്നോണം PDO   യിൽ ട്രെയിനീ ആയ,  അല്ലെങ്ങിൽ ഒരു കരാർ പോലെ ജോലി. നൂറു വട്ടം സമ്മതമായിരുന്നു. ആലോചി ക്കുവാൻ  , മറിച്ച് ചിന്തികുവാൻ വേറെ     കാരണം ഒന്നും ഉണ്ടായിരുന്നില്ലലോ. സ്ഥിര വരുമാനം ആയതോടു കൂടി വീട്ടുകാർ വിവാഹം ആലോചിചു തുടങ്ങി. അയാൾക്കും  എതിർ അഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ യാണ് രഞ്ജിനി ജീവിതത്തിലേക്ക് കടന്നു വന്നത്. ഖുറും ബീച്ചിൽരഞ്ജിനി യോടത്തുള്ള   നടത്തം   അവരുടെ ദിനചര്യ ആയിരുന്നു.  സന്തോഷം നിറഞ്ഞ നാളുകൾ എന്ന് പൂർണമായും  പറയുവാൻ ആവില്ല എങ്കിലും. ആംഗലേയ  സാഹിത്യത്തിൽ  ബിരുദം എടുത്ത രഞ്ജിനി ക്ക് മലയാളത്തേക്കാൾ നാവിൽ സ്ഫുടം  ആയി ഒഴുകുന്നത് ഇംഗ്ലീഷ് ആയിരുന്നു, മലയാള മീഡിയത്തിൽ  പഠിച്ച തനിക്  അതൊരു അരക്ഷിതാവസ്ഥയോ , അപകർഷതാ  ബോധവും ശ്രിഷ്ടിച്ചു. അവളുടെ ചെറിയ പരിഹാസങ്ങൾ പോലും വലിയ മുള്ളുകളായി മനസ്സിൽ തറിച്ചു നിന്നു. അവിടെ നിന്നായിരുന്നു തുടക്കം . മുപ്പതോടടുത്ത ചെറുപ്പക്കാരനും , 25 കഴിഞ്ഞ ചെറുപ്പ ക്കാരിയും  അന്യ നാട്ടിൽ ഒറ്റക് കഴിയുമ്പോൾ ഉണ്ടാകുന്ന ദുരഭിമാനവും , അഹങ്കാരവും ആവോളം ഉണ്ടായിരുന്നു. അതിലും മീതെ താൻ സമ്പാദിക്കുന്നു എന്നുള്ള അഹങ്കാരവും. അവൾ തന്റെ ചിലവിൽ അല്ലെങ്ങിൽ വറുതിയിലോ , കീഴിലോ കഴിയണം എന്നാ അടിമത്ത  ഭാവമുള്ള മനസിന്റെ ഉടമയിൽ നിന്നു എടുത്ത ദുരഭിമാനം . അതുൾ ക്കോള്ളൂവാനോ     അനുസരിക്കുവാ നുള്ള മനോഭാവം രഞ്ജിനി ക്കും  ഉണ്ടായിരുന്നില്ല. ശ്വേതയുടെ അമ്മയയ്പോഴോ, അച്ഛനായ തന്നിലോ അഭിപ്രായ വത്യാസങ്ങൾ  വിലങ്ങു തടി ആയില്ല. രണ്ടു വീടുകരും     പ്ര ശ്ന പരിഹാരത്തിന് ശ്രമിച്ചു എന്ന് മാത്രം. പക്ഷെ അത് പൂർണ പരിഹാരത്തിലേക്ക്  എതികുവനും  രഞ്ജിനിയോ  ,  താനോ ഒട്ടും ശ്രമിച്ചില്ല. പക തീർക്കുവാൻ  എന്ന പോലെ , മദ്യപിച്ചു വീട്ടിൽ എത്തുക , കുഞ്ഞിന്റെ കാര്യത്തിൽ ശ്രദ്ധിക്കാതിരിക്കുക   എന്നെ മൃഗീയ വികാരങ്ങളിൽ സന്തുഷ്ടനായി.  രഞ്ജിനിയെ നോവിക്കണം എന്ന  ദുഷ്ട  ചിന്ത മാത്രമായിരുന്നു മനസ്സിൽ. ഒരവസരത്തിൽ ശ്വേതയും , കൈയിൽ എടുത്ത രഞ്ജിനി പറഞ്ഞു ഒന്ന് എയർപോർട്ടിൽ ഡ്രോപ്പ് ചെയുവാൻ. പായ്ക്ക് ചെയ്ത പെട്ടികളുമായി വീമാനം കയറ്റി വിടുമ്പോൾ അന്ന് ഓർത്തിരുന്നില്ല അതൊരു അടഞ്ഞ അദ്ധ്യായം ആകും എന്ന്. ഇരു കണ്ണികളെയും ബന്ധിപ്പികുവാൻ ശ്വേത ശ്രമിചിരുന്നു. പക്ഷെ പൊട്ടിയ കണ്ണികൾ കൂടി ഇണകുക അത്ര എളുപ്പം അല്ല എന്നറിഞ്ഞിട്ടും അവൾ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടേ യിരുന്നു. കഴിഞ്ഞ ദിവസം ശ്വേതയുടെ ഇമെയിൽ   ഉണ്ടായിരുന്നു. അമ്മാവനും , അമ്മയും കൂടി തനിക്കു വിവാഹം ആലോചിച്ചു തുടങ്ങി എന്നും, 20 വയസു കഴിഞ്ഞിട്ട് മതി എന്നും, തന്റെ പഠിത്തം കഴിഞ്ഞു മതി എന്ന് പറഞ്ഞിട്ടും അവർ ആ ആലോചനയുമായി മുന്നോട്ട് പോകുന്നു എന്നും. അച്ഛൻ ഇടപെട്ടു  അമ്മയെ ഒന്ന് പറഞ്ഞു മനസിലാക്കണം എന്നും അവൾ എഴുതിയിരുന്നു. മറുപടി മെയിൽ  അയച്ചില്ലെങ്ങിലും അയാൾ മനസ്സിൽ ഓർത്തു നിന്റെ കാര്യങ്ങൾ തിരുമാ ക്കുവാൻ  തനിക് എന്ത് അർഹത?.   രഞ്ജിനിക്കല്ലേ അതിന്റെ അവകാശം?  അച്ഛൻ എന്ന  നിലയിൽ തനിക് എന്ത് അവകാശം ആണ് ശേതയുടെ മേൽ ഉള്ളത്. വീണ്ടും ഗ്ലാസ്സിലേക്ക്‌ മദ്യം പകരുമ്പോൾ sms വന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ ശ്വേതയുടെ    sms  ആണ്. അച്ഛന് മെയിൽ അയച്ചിട്ട് മറുപടി  കണ്ടില്ല, അച്ഛന് ഒന്ന് ഇങ്ങോട്ടേക്കു   വന്നു കൂടെ. വീണ്ടും ഒരു കവിൾ മദ്യം അകത്താക്കിയ  ശേഷം അയാൾ ആ sms സന്ദേശം ഒരാ വർത്തി കൂടി വായിച്ചു. പിന്നെ അയാൾ ചിന്തിച്ചു, ശ്വേത പറയുനത്തിലും ഇല്ലേ കാര്യങ്ങൾ. ശ്വേത തന്റെയും കൂടെ മകൾ ആണ്. തനിച്ചു ഒരു തിരുമാനം എടുക്കുവാൻ രഞ്ജിനിക്ക്   എന്താണ് അവകാശം. തണുത്തുറഞ്ഞ ദേഷ്യം എന്ന  വികാരം മദ്യം പോലെ അയാളിൽ നുര പൊന്തി .

അയാൾ ബ്ലാക്ക്ബെറി എടുത്തു ലീന ക്ക് മെയി ൽ അയച്ചു. ബുക്ക്‌ മി എ ടിക്കറ്റ്‌ ടു കൊച്ചിൻ ഫോർ ത്രീഡെയ്സ് , മേക്  ഇറ്റ്‌ ടോമോറോ മോർണിംഗ്ഫ്ലൈറ്റ്  ഇറ്റ്സെൽഫ്.

വീണ്ടും അയാൾ  ബ്ലാക്കുബെറിയിൽ  മെയിൽ ടൈപ്പ് ചെയ്തു. ഡ്യൂ ടു എമർജൻസി റീസണ്‍ നീഡ്‌ടു  ഗോടു  ഇന്ത്യ, പ്ളീസ് ഗ്രാൻഡ്‌ മി ലീവ് ഫോർ ത്രീ ഡേയ്സ്.     മെയിൽ അയച്ച 5 മിനുറ്റിനു ശേഷം ബോസ്സിന്റെ മറുപടി വന്നു . approved  എന്ന് പറഞ്ഞു കൊണ്ട് . രാവിലെ തന്നെ ലീനായുടെ മറുപടി വന്നു ടിക്കറ്റ്‌ confirmed ആണെന്ന് പറഞ്ഞിട്ട്. ഫ്ലൈറ്റ് @ 11:45 am . ഓഫീസിൽ പോകുന്ന വഴി മിനി ട്രോളി ബാഗിൽ രണ്ടു ജോഡി ഡ്രസ്സ്‌ എടുത്തു കരുതി വച്ചിരുന്നു അയാൾ

ആവശ്യമുള്ള ഡോകുമേന്റ്സ് സൈൻ ചെയ്ത ശേഷം ഓഫീസ് ഡ്രൈവർ അയാളെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തു. 10.30ആയപ്പോഴേക്കും  എയർപോർട്ടിൽ എത്തി.  ലഗേജ് അധികം ഇല്ലാത്തതു കൊണ്ട് എയർപോർട്ട് ചെക്ക്‌ ഇൻ ചെയ്തു  നേരത്തെ ഫ്ലൈറ്റിൽ കയറി. മേഘ പടലങ്ങളെ  തഴുകി കൊണ്ട് വിമാനം ഉയർന്ന് പൊങ്ങി. ദൂര കാഴ്ചകൾ മങ്ങി തുടങ്ങി. മേഘങ്ങൾ   മാത്രം ചുറ്റിനും. അനന്ത സാഗരം പോലെ അനന്തമായ നീലാകാശം. കടൽ തിരകളെ പോലെ തള്ളി വരുന്ന മേഘ കൂട്ടങ്ങൾ   . ചിലപ്പോൾ കടലും ആകാശവും തമ്മിൽ അഭേദ്യ ബന്ധം ഉണ്ടെന്നു തോന്നും.ഉച്ച വെയിൽ തട്ടി കണ്ണ്  ചിമ്മിയപ്പോൾ അയാൾ ജനാല അടച്ചിട്ടു.എയർ ഹോസ്റ്റെസ്   കൊണ്ടുവന്ന വിസ്കി അല്പം രുചിച്ചു . നീണ്ട ഇരുപതു വർഷങ്ങൾ. പുനർ വിവാഹത്തെ കുറിച്ച് ബന്ധുക്കളും, സുഹൃത്തുകളും നിർബന്ധിച്ചപ്പോഴും  അയാൾ വഴുതി മാറുക യായിരുന്നു. അത് തന്നെ ആയിരിക്കുമോ രഞ്ജിനിയുടെയും അനുഭവം. ഇനിഅതൊർത്തിട്ടു  എന്ത് കാര്യം. തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേ ഒരു കണ്ണി  ശ്വേത  മാത്രം ആണ്. ഒരിക്കൽ  പോലും താൻ അവളോടു രഞ്ജിനിയുടെ വിവരങ്ങൾ കൂടുതൽ  അന്വേഷിക്കു വാൻ തല്പര്യ പെട്ടിട്ടില്ല. പിന്നിപ്പോൾ , അയാൾ ചിന്തകൾക് വിരാമ്മിട്ടു   മയങ്ങുവാൻ ആരംഭിച്ചു.

ചെറിയ മയക്ക ത്തിനു ശേഷം  ക്യാപ്ടൻടെ   അറിയിപ്പ് കേട്ടപ്പോളാണ്  അയാൾ നിദ്രയിൽ നിന്നും ഉണർന്നത്‌.വിമാനം കൊച്ചി ഇന്റർനാഷണൽ ടെർമിനലിൽ ലാൻഡ്‌ ചെയുവാൻ പോകുന്നു  എന്നും , യാത്ര ചെയ്തതിനു നന്ദിയും , ഇനി തുടർ യാത്രകൾ പ്രതീ ക്ഷിക്കുന്നു   എന്നുള്ള  അറിയിപ്പ് ആയിരുന്നു അത്.  സമയം നോക്കിയപോൾ വാച്ചിൽ  നാല് മണി കഴിഞ്ഞിരിക്കുന്നു. ഇന്ത്യൻ സമയത്തെക്കാൾ  ഒന്നര മണിക്കൂർ പുറകിലാണ് ഒമാനിലെ  സമയ ദൈർ ഖ്യം   അനുസരിച്ച് അയാൾ വാച്ചിൽ അഞ്ചര  മണി ആക്കി. കേരളത്തിന്റെ മനോഹരമായ പ്രക്രതി ഭംഗിയെ തഴുകി കൊണ്ട് വിമാനം പതിയെ  ലാൻഡ്‌ ചെയ്തു. ലഗേജ് ഇല്ലാത്തതു കൊണ്ട് അയാൾ എളുപ്പം ചെക്കൌട്ട് ചെയ്തു പുറത്തിറങ്ങി. ചെറുതായി  പെയ്യുന്ന ചാറ്റൽ  മഴയിൽ പ്രകൃതി നഞ്ഞിരിക്കുന്നു.  തണുത്ത കാറ്റു അയാളെ സ്വാഗതം ചെയുന്ന പോലെ അയാളെ തലോടി കൊണ്ടിരുന്നു.

സർ, ടാക്സി , മുമ്പിൽ വന്ന ടാക്സി കാരനോട് കൊച്ചിൻ  ടവർ  ഹോട്ടൽ എന്ന് പറഞ്ഞു അയാളുടെ പുറകെ ട്രോളി ബാഗ്‌ വലിച്ചു നടന്നു. ടാക്സി എയർപോർട്ട് കടന്നു പുറത്തേക്കു പോയി. ടാക്സിയിൽ ഇരിക്കുമ്പോൾ അയാൾ ശ്വേതയുടെ പഴയ മെസ്സേജ് പരതി.അമ്മയും, അവളും കൂടി പുതിയ ഫ്ലാറ്റിലെക്കു മാറി  എന്നും , കലൂരിലുള്ള കെന്റ്  പാം ഗ്രൂവിൽ  ആണ് ഇപ്പോൾ താമസിക്കുനതു എന്നും അവൾ ടെക്സ്റ്റ്‌ ചെയ്തിരുന്നു. വിശദമായി അയാൾ മെസ്സേജ് ഒരാവർത്തി കൂടി വായിച്ചു. കലൂർ
സ്റ്റേടിയത്തിനു   അടുത്ത് പാമ്ഗ്രൂവ് അപ്പർറ്റ്മെന്റ്സ്   സെക്കന്റ്‌ ഫ്ലോർ , ബി 22, അയാൾ മനസ്സിൽ കുറിച്ചിട്ടു. കൊച്ചിൻടവറിൽ  അയാളെ ഡ്രോപ്പ് ചെയ്ത ശേഷം ടാക്സി കാരൻ പോയി. റൂമിൽ കയറി ഒന്ന് മേൽ   കഴുകിയ ശേഷം അയാൾ റിസ്പഷ്‌നിൽ   വിളിച്ച് പറഞ്ഞു ഒരു ടാക്സി ബുക്ക്‌ ചെയുവാൻ,

അയാൾ  ബാഗ്‌ തുറന്നു ഒരു ജീന്സും, ടി-ഷർട്ടും എടുത്തണിഞ്ഞു. നര കീഴടക്കിയ മുടി ഇഴകൾ അയാൾ ചീപ് കൊണ്ട് ഒതുക്കി വച്ച്. പ്രായം 50 കഴിഞ്ഞെങ്ങിലും പഴയ ചുറുചുറുക്കും, പ്രസരിപ്പും അയാളിൽ ഇപ്പോഴും അവശേഷി ച്ചിരുന്നു. ഫേസ് ക്രീം മുഘത് തേച്ച ശേഷം ഇഷ്ട ബ്രാൻഡ്‌ ആയ പിയറി  കാർഡിൻ പെർഫും  ടി-ഷർട്ടിനോട് ചെർത്ത്ടിച്ചു.    ഇന്റെർകോമിൽ   റിസ്പഷ്‌നിസ്റ്  , മധുരമായി മൊഴിഞ്ഞു   , സർ ടാക്സി റെഡി. ടാക്സിയിൽ കയറി അയാൾ  പറഞ്ഞു കലൂർ , പാമ്ഗ്രൂവ് അപ്പർറ്റ്മെന്റ്സ്  ,  stadiym  തിനി  അടുത്ത് ഉള്ളതല്ലേ    . ടാക്സി കാരൻ ചോദിച്ചു? , IMA യുടെ അടുത്താണോ? ചോദ്യം അയാൾ ശരിക്ക് കേട്ടില്ല എങ്കിലും വെറുതെ മൂളി. വാച്ചിൽ സമയം ഏഴു മണി യോടടടുക്കുന്നു. കാളിങ്   ബെൽ അടിച്ചപോൾ വാതിൽ   തുറന്നത് ശ്വേത  യാണ്. ഒരു നിമിഷത്തിനു ശേഷം അവൾ ഓടി വന്നു കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു അച്ഛൻ. മകളുടെ മൂർദ്ധവിൽ ചുംബിച്ച ശേഷവും അവൾ പിടി വിട്ടീല്ല  . അയാളുടെ ചെവിയിൽ അവൾ പറഞ്ഞു അച്ഛൻ വരുമെന്ന് എനിക്കറിയമായിരുന്നു. അടുകളയിൽ നിന്ന് രഞ്ജിനി പുറത്തേക്കു വന്നത് അപ്പോഴാണ്. ശ്വേതയെകൾ സ്ഥബ്ധയായത്   രഞ്ജിനിയാണ്. കൈ പിടിച്ച വലിച്ചു കൊണ്ട് അവൾ പറഞ്ഞു വരൂ അച്ഛാ. യാന്ത്രികതയോടെ   അവളുടെ പുറകെ അയാൾ നടന്നു. മനോഹരമായി അലങ്കരിച്ച സോഫ സെറ്റിൽ അയാൾ ഇരുന്നു. അപ്പോഴും അയാളെ തന്നെ നോക്കി നില്കുകയായിരുന്നു രഞ്ജിനി. എന്താ അമ്മ ഇങ്ങനെ തുറിച്ചു നോക്കുനത്. അച്ഛന് കുറച്ചു ചായ എടുക്കട്ടെ എന്ന് പറഞ്ഞു ഔചിത്യത്തോടെ ശ്വേത അടുക്കളയിലേക്ക് പോയി.  .
ഫ്ലാട്ടിന്  ചുറ്റും കണ്ണോടിചു കൊണ്ട് പറഞ്ഞു  നൈസ് ഫ്ലാറ്റ്. നന്നായിരിക്കുന്നു. ശ്വേത പറഞ്ഞിരുന്നു . ഈ ഫ്ലാറ്റ് എടുത്ത വിവരം. രഞ്ജിനീ മുന്നിൽ വന്നിരുന്നു.  പ്രായം രഞ്ജിനീയിൽ വലിയ മാറ്റം ഒന്നും വരുത്തി യിട്ടില്ല. നാൽപതു കഴിഞ്ഞെങ്ങിലും കുലീനത്വും നിറഞ്ഞു നില്ക്കുന്നു. നരയിഴകൾ വീഴാത്ത മുടി ഇഴകൾ. ലിപ്സ്ടിക് അംശം കലർന്ന ചുവന്ന ചുണ്ടുകൾ. കസവ് ബൊർടെർ   കൂടിയ മനോഹരമായ  ബംഗാൾ കോട്ടൻ സാരി.      താനും രഞ്ജിനീയും തമ്മിൽ ഉള്ള പ്രധാന വത്യാസം അതൊന്നയിരുന്നു. രഞ്ജിനീ വീട്ടിൽ നിൽക്കും പോഴും നല്ല വേഷം ധരിച്ചേ കണ്ടിട്ടുള്ളു. ഒരിക്കൽ പോലും അലസമായ വസ്ത്രധാരണം രഞ്ജിനീയിൽ  പ്രകടമായിരുന്നില്ല അയാൾ ഓർമിച്ചു. .     ഒന്നും  മിണ്ടാതെ ശാന്തമായി തന്നെ നോക്കി ഇരികുകയാണ് രഞ്ജിനി. അത് വരെ കൂടി വച്ച  ദേഷ്യം എല്ലാം ഉരുകി അകന്ന പോലെ.


നമുകൊന്നു പുറത്തേക്കു പോയാലോ  രഞ്ജിനിയോടായി അയാൾ ചോദിച്ചു. എനിക്ക് കുറച്ചു സംസ്സാരിക്കുവാനുണ്ട്. ചായയുമായി വന്ന ശ്വേത പറഞ്ഞു "യു ഗയ്സ്‌ ആർ സ്റ്റിൽ  യങ്ങ് ഫൊർ ഡേയ്റ്റിങ്ങ്"   . അമ്മ പോയി റെഡി ആകൂ. രഞ്ജിനി അകത്തേക്ക് പോയി. കലപില  സംസാരിച്ചുകൊണ്ടിരുന്നു ശ്വേത. അവൾ വളര്ന്നു സുന്ദരികുട്ടി ആയിരിക്കുന്നു. എയർപോർട്ടിൽ രണ്ജിനിയുടെ കയ്യിൽ  പിടിച്ചു കരഞ്ഞ ഒന്നര വയസുകാരി . എത്ര മാറിയിരിക്കുന്നു. ഒന്നും താൻ അറിഞ്ഞില്ല. അറിയുവാൻ ശ്രമിച്ചില്ല. രഞ്ജിനിയുടെ    
ആത്മ വിശ്വാസവും , സൗന്ദര്യവും അവളിൽ  പകർനു  കിട്ടി യിട്ടുണ്ട്. മമ്മ റെഡി ആയോ എന്ന് നോക്കിയിട്ട് വരം . എന്ന് പറഞ്ഞു അവൾ അകത്തേക്ക് പോയി.  കൊഞ്ചുമ്പോൾ    അവൾ രഞ്ജിനിയെ മമ്മ എന്ന് വിളികുന്നതായി  തോന്നി. അകത്തു നിന്ന് ശ്വേതയുടെ ശബ്ദം അയാൾകെട്ടൂ . ഇതെന്തു വേഷമാ , ആ നെവി ബ്ലൂ ഷിഫോണ്‍ സാരി ഉടുക്കമ്മെ?  കുറച്ചു കഴിഞ്ഞു രഞ്ജിനി പുറത്തു വന്നു. സുന്ദരമായ നീല സാരി. സാരി തലപ്പിൽ ഭംഗിയായ ചെറു  പൂക്കൾ  ചെർത്ത ഹാൻഡ്‌ മെയിഡ്  എംബ്രൊയിടറി    . ആ സാരിയിൽ അവൾ കൂടുത്തൽ സുന്ദരി ആയി തോന്നി." വിത്ത്‌ യുവർ പെര്മിസ്സഷൻ, കാൻ ഐ ടേക്ക് ഹേർ "  അയാൾ ശ്വേതയടായി ചോദിച്ചു. "ഷീ  ഈസ്‌ ആൾ വേയ്സ്   യുർസ് അച്ഛാ", അവൾ ചെറു ചിരിയോടെ പറഞ്ഞു. തന്റെ മനസ്സറിഞ്ഞത് പോലെ , പിന്നെ അവൾ പറഞ്ഞു എനിക്കുള്ള ഫുഡ്‌ പാർസൽ ചെയ്തു കൊണ്ട് വരൂ. 'യു നോ, മമ്മ ഐ ലൈക്‌ ദി ഫുഡ്‌ ഫ്രം അവെനുഎ രേജെന്റ്റ് . രഞ്ജിനിയേ നോക്കി അവൾ പറഞ്ഞു.

കീ ഹോൽടെരിൽ നിന്ന് കാര് കീ എടുത്ത ശേഷം  രഞ്ജിനി അയാളെ നോക്കി. പിന്നെ അവർ ഇരുവരും ഒരുമിച്ചു ലിഫ്റ്റ്‌ ഇറങ്ങി  പോകുന്നത്  ശ്വേത നോക്കി നിന്നു. പാർക്കിംഗ് ലോട്ടിൽ നീല നിറമുള്ള ഹ്യുണ്ടായ് i20 car  . അവൾ ഡ്രൈവിംഗ് സീറ്റിൽ കയറി. കാർ ഓടി തുടങ്ങിയപ്പോൾ അയാൾ രഞ്ജിനിയോടായി പറഞ്ഞു  . രണ്ജിനിക്ക് യാതൊരു മാറ്റവും ഇല്ല. ഇത്തവണ അയാളെ നോക്കി അവൾ പറഞ്ഞു, ബാലുവിനും വലിയ മാറ്റം ഒന്നും ഇല്ല. ബാലചന്ദ്രൻ എന്നാ അയാളുടെ ചുരുക്ക പേര് ബാലാഎന്നാണെങ്കിലും  ബാലു എന്ന് വിളിക്കുനത്‌ രഞ്ജിനി മാത്രമായിരുന്നു. അവൾ മുഘത്  നോക്കി മനോഹരമായി മന്ദഹസിച്ചു. കാർ  അവന്യൂ  രീജെന്റിൽ   എത്തി. അവർ ഇരുവരും അകത്തേക്ക് കയറി.റേസ്ടുരന്റിൽ  മങ്ങിയ   വെളിച്ചം. മേശക്കു അഭിമുഘ മായി   അവർ ഇരുന്നു.  "ചാന്ദ് ജൈസേ മുഖടെ  പേ ബിന്ദിയ സിതാര,  നഹി ഭൂലെഗി മേരി ജാൻ യെ സിതാര ഓ സിതാര  " ,  യേശുദാസിന്റെ മനോഹരമില്ല.മായ ഹിന്ദി ഗാനം നേരിയ  ശബ്ദത്തിൽ മുഴങ്ങി. തിരക്ക് ഒട്ടുമില്ല. ഒന്നും പറയാതെ അവർ കുറച്ചു നേരം അന്യോന്യം നോക്കി ഇരുന്നു. ബയറർ   മുന്നിൽ വന്നപ്പോൾ അയാൾരഞ്ജിന്യേ നോക്കി. ഗോപിമന്ജൂരി യും,ഫ്ര്യെദ്  റൈസ് ഉം  തന്നെ യാണോ, അയാൾ രണ്ജിന്യേ നോക്കി. അതെ എന്ന് അവൾ തല കുലുക്കി. പിന്നെഅവൾ തിരിച്ചു ചോദിച്ചു ചപ്പാത്തിയും വെജ് കുറുമായും അല്ലെ ? അതെ എന്ന് അയാൾ തല കുലുക്കി. പിന്നെ തന്റെ അനുവാദം കത്ത് നില്ക്കാതെ അവൾ ഓർഡർ ചെയ്തു. തിരിഞ്ഞു പോകാൻ തുടങ്ങിയ ബയറർറെ  അയാൾ വിളിച്ചു പറഞ്ഞു , സാവധാനം മതി, തിരക്കില്ല. രഞ്ജിനി മേശ പുറത്തു പതിയെ താള മടിക്കുന്ന പോലെ തോന്നി.  മനോഹരമായി നെയിൽ പോളിഷ് ചെയ്ത വിരലുകൾ . അയാൾ മൃദു വായി ആ വിരലുകളിൽ സ്പര്ശിച്ചു. പിന്നെ പറഞ്ഞു വൈകി യാണെന്ന് എനിക്കറിയാം , എങ്കിലും ഞാൻ എന്റെ തെറ്റുകള്ക്ക് ക്ഷമ ചോദിക്കുന്നു. നിനകെന്നോടു  പൊറുത്തു കൂടെ രഞ്ജിനി,  അയൽ ഇടറിയ ശബ്ദത്തൽ ചോദിച്ചു. അവളുടെ കണ്ണുകളിൽ കാർ മേഘം  ഇരുണ്ടു കൂടി. അവൾ സംസാരിക്കുവാൻ ബുദ്ധി മുട്ടുന്ന പോലെ തോന്നി. പിന്നെ നനുത്ത ശബ്ദത്തൽ  പറഞ്ഞു, ബാലു എന്റെ ഭാഗത്തും തെറ്റുകൾ ഉണ്ടായിരുന്നു. അവളെ മുഴുമിപ്പികുവാൻ അനുവദികതെ  അയാൾ പറഞ്ഞു അല്ല രഞ്ജിനി , പൂർണമയും ഞാനാണു   ഉത്തരവാദി. അല്ല എന്നർത്ഥത്തിൽ അവൾ തല കുലുക്കി.നമ്മുടെ ചെറിയ തെറ്റുകളെ നാം വലുതാക്കി. നിന്റെ നന്മകൾ മനസിലാക്കുവാൻ എന്റെ ഇഗോ സമ്മതിച്ചതും ഇല്ല. നിന്നെ മറക്കു വാൻ
മനപൂർവം ശ്രമികുമ്പോൾ ഒക്കെയും നീ മനസ്സിൽ മായാതെ നില്കുകയായിരുന്നു. പുനർ വിവാഹത്തിന് വീട്ടുകാർ നിർബന്ധി ച്ചപോഴും എനിക്ക് രഞ്ജിനിക്ക്  പകരം വേറെ ആളെ സങ്കല്പിക്കുവാൻ ആവുമായിരുന്നില്ല. മറക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും മനസ്സിൽ ഒരു മറ തീർകുവാൻ മനപൂർവ്വം ശ്രമിക്കുക യായിരുന്നു   ഇത് വരെ.വാശിയും   ദുരഭിമാനവും തകർത്തുത് എന്റെ ജീവിതം ആണ് , അല്ല നമ്മുടെ ജീവിതം തന്നെ  ആണ്. അയാളുടെയും കണ്ണുകളും നിറഞ്ഞിരുന്നു. മറുപടി എന്നോണം  രഞ്ജിനി പറഞ്ഞു , ബാലു ഒരു ദിനം എന്നെ  തേടി വരും എന്ന് എനിക്ക്റിയംമായിരുന്നു .കഴു ത്തിൽ   കിടന്ന താലി മലയെ ചൂണ്ടി അവൾ പറഞ്ഞു. ഇത് അഴിച്ചു  മാറ്റുവാൻ മനസ് വദിചില്ല . നമ്മളെ കൂടിമുട്ടിച്ച   അദ്ര്ശ്യ    ശക്തി തന്നെ യാവാം   അതിനു കാരണം. പുറത്തു തന്റേടം പ്രദർശിപ്പികുംപോഴും  പലപ്പോഴും ഞാൻ കരയാറുണ്ടായിരുന്നു . ഒരു ദുർബല  നിമിഷത്തിൽ എടുത്ത തിരുമാനം അത് തെറ്റാണെന്ന് അറിഞ്ഞിട്ടും ബാലുവിനെ ഒന്ന് വിളിക്കുവാൻ എന്റെയും ദുരഭിമാനം സമ്മതിച്ചില്ല. ബാലു പറഞ്ഞ ഇഗോ  തന്നെ ആയിരിക്കും കാരണം . അവൾ അപ്പോഴും വിതുമ്പുന്നത് പോലെ തോന്നി.

രഞ്ജിന്യുടെ കയ്യിൽ  പിടിച്ചിരിക്കുമ്പോൾ പണ്ട് ഖുറം ബീച്ചിലൂടെ  നടക്കുമ്പോൾ തിര യിളകുന്ന പ്രതീതി.ശ്വേതകുള്ള  പാർസൽ മേടിച്ചു രഞ്ജിന്യുടെ  കൂടെ റെസ്റ്റ് രെന്ടിൽ  നിന്നിറങ്ങി. കാറിൽ കയറിയപ്പോൾ അയാൾ പറഞ്ഞു.എന്നെ ഒന്ന് കൊച്ചിൻ ടവറിൽ  ഡ്രോപ്പ് ചെയ്യാംമോ?. അതാണെന്റെ ഹോട്ടൽ.  സ്റ്റീരിങ്ങ് വീലിൽ പിടിച്ചു സംശയത്തോടെ രഞ്ജിനി നോക്കുമ്പോൾ ചിരി യോടെ അയാൾ പറഞ്ഞു. പാം  ഗ്രൂവേ ലേക്ക് വരാനായി എനിക്ക് ചെക്ക്‌ ഔട്ട്‌ ചെയെണ്ടേ. അവളുടെ ചുണ്ടിലും ഒരു മന്ദഹാസം വിടർന്നു . ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ഹ്യുണ്ടായി കാർ പായുമ്പോൾ അയാളുടെ കൈ  വിരലുകൾ  അവളുടെ    മുടി ഇഴകൾ തഴുകി കൊണ്ടേ ഇരുന്നു.