2017, ഡിസംബർ 12, ചൊവ്വാഴ്ച

കൃഷ്ണ ഗീതം



കണ്ണനാമെൻ സതീർഥ്യനെൻ   കല്ലവിൽ  പൊതി
കണ്ടനേരം വെണ്ണിലാവും അലിയുന്നാ ചിരി ഞാൻ കണ്ടു
ഇഷ്ടനാമെൻ സ്നേഹിതൻ   തൻ  പൂവിരൽ തൊട്ട നേരം
കണ്ണുകളിൽ അശ്രുബാഷ്പം അടർന്നു വീണു
കണ്ണുകളിൽ അശ്രുബാഷ്പം അടർന്നു വീണു



 കണ്ണനാമെൻ സതീർഥ്യനെൻ   കല്ലവിൽ  പൊതി ...

കാലിൽ വീർത്ത നീരുമായി , കാതമേറെ നടന്നപ്പോൾ
സ്വർഗ്ഗരാജ്യം തോൽക്കുന്ന പുരി ഞാൻ കണ്ടു
ദുരെ നിന്നും കണ്ണനെന്നേ കണ്ടമാത്രെ ഓടിവന്നാ
മാറിലെ കൗസ്തുഭം പോൽ അണച്ചു ചേർത്തു

പ്രേമ പാശം പോലെയെന്നെ വിരിഞ്ഞു ചേർത്തു

 കണ്ണനാമെൻ സതീർഥ്യനെൻ   കല്ലവിൽ  പൊതി ...


കാലമേറെ കഴിഞ്ഞിട്ടും , തു വസന്തം   അണഞ്ഞിട്ടും
ബാല്യകാല സ്മരണയിൽ രസിച്ചിരുന്നു
വിട ചൊല്ലി പിരിയവേ പാവമാമീ ബ്രാഹ്മണൻ ഞാൻ
കർമദോഷ ഭാണ്ഡമേറി നടന്നു   നീങ്ങി
ജന്മദോഷാപാപമേറി നടന്നു നീങ്ങി

കണ്ണനാമെൻ സതീർഥ്യനെൻ   കല്ലവിൽ  പൊതി ...


വീടണഞ്ഞ  നേരം ഞാനാ  രമ്യഹർമം
കണ്ടുനിന്നു വിസ്‌മയത്താൽ വിലോലനായി ഭ്രമിച്ചുപോയി
കല്ലവിൽപൊതി ഭുജിച്ചെന്റെ കണ്ണനാമാ ഭഗവാനീ
കുചേലനെ ക്ഷണത്താലെ കുബേരനാക്കി
കല്ലവിൽപൊതി ഭുജിച്ചെന്റെ കണ്ണനാമാ ഭഗവാനീ
കുചേലനെ ക്ഷണത്താലെ കുബേരനാക്കി


കണ്ണനാമെൻ സതീർഥ്യനെൻ   കല്ലവിൽ  പൊതി
കണ്ടനേരം വെണ്ണിലാവും അലിയുന്നാ ചിരി ഞാൻ കണ്ടു


-----------------------------------


ഗുരുവായൂരുണ്ണിക്കണ്ണൻ  എന്നും
ചിരി തൂകും  വെണ്ണക്കള്ളൻ
കളഭക്കൂട്ടാട്ടി , വാക പു  ചാർത്തി
കുന്നിക്കുരു വരുന്നുണ്ടേ   ---------   അവൻ
ഗുരുവായൂരുണ്ണിക്കണ്ണൻ

ചാഞ്ചാടി ഉണ്ണി നീ ചാഞ്ചാടി  ,    ഓടികളിക്കാതെ 
അരികിൽ വായോ, ഉണ്ണി അരികിൽ വായോ
അരമണി കിങ്ങിണി കിലുക്കി വായോ

പീലി തിരുമുടി കെട്ടി തരാം , അല്ലിപ്പൂ മാല കോർത്തു തരാം
ചന്ദത്തിൽ ചന്ദനം ചാർത്തി തരാം
ചാമരം വീശിത്തരാം

ഗുരുവായൂരുണ്ണിക്കണ്ണൻ  എന്നും


ഓമൽ തിരുമിഴി നനയാതെ കോപം നടിക്കാതെ
പുഞ്ചിരി പാലോളി തൂകി വായോ
മണിവേണു ഊതി നീ അരികിൽ വായോ
കദളി പഴം തരാം , നറുവെണ്ണ  നൽകിടം
കാച്ചി കുറുകിയ പാലുതരാം ,   പായസ  ചോറുതരാം

ഗുരുവായൂരുണ്ണിക്കണ്ണൻ  എന്നും
ചിരി തൂകും  വെണ്ണക്കള്ളൻ
കളഭക്കൂട്ടാട്ടി , വാക പു  ചാർത്തി
കുന്നിക്കുരു വരുന്നുണ്ടേ   ---------   അവൻ
ഗുരുവായൂരുണ്ണിക്കണ്ണൻ



 ............................................................................

കണ്ടാലും കണ്ടാലും കൊതി തീരില്ല
തൊഴുത്താലും തൊഴുത്താലും മതിയാവില്ല
ഗുരുവായൂരല്ലാ ,   മധുരാപുരിയല്ല
മസ്‌ക്കറ്റിൽ വാഴുന്ന ഉണ്ണി കണ്ണൻ
എന്റെ മനമാകും കാലിനടിയിൽ നീന്തും കണ്ണൻ


വെണ്ണിലാ നാണിക്കും വെണ്ണക്കൽ ശില്പം
ദേവകൾ പൂജിക്കും നാരായണ രൂപം
മന്ദഹാസം തുവും ഇന്ദീവര നേത്രൻ
ഇവിടം  അമ്പാടിയാക്കുന്നുവോ
മരുഭൂവും   വൃന്ദാവനമാക്കുന്നുവോ

ഇവിടം  അമ്പാടിയാക്കുന്നുവോ
മരുഭൂവും   വൃന്ദാവനമാക്കുന്നുവോ


പീലി പു ചൂടിയ കേശാലങ്കാരം 
ഗോപി കുറി ചാർത്തിയ തിരു നെറ്റി തടവും 
പീതാംബരം ചാർത്തി, കൊലകുഴലൂതി 
ഇവിടം യദുകുലമാക്കുന്നുവോ 
മരുഭൂവും   വൃന്ദാവനമാക്കുന്നുവോ 


ഇവിടം യദുകുലമാക്കുന്നുവോ 
മരുഭൂവും   വൃന്ദാവനമാക്കുന്നുവോ 



കണ്ടാലും കണ്ടാലും കൊതി തീരില്ല
തൊഴുത്താലും തൊഴുത്താലും മതിയാവില്ല
ഗുരുവായൂരല്ലാ ,   മധുരാപുരിയല്ല
മസ്‌ക്കറ്റിൽ വാഴുന്ന ഉണ്ണി കണ്ണൻ
എന്റെ മനമാകും കാലിനടിയിൽ നീന്തും കണ്ണൻ




  

2017, ഡിസംബർ 11, തിങ്കളാഴ്‌ച

നായ് ക്കോലം



പകുതി കെട്ട  ബീഡി അയാൾ വീണ്ടും കത്തിച്ചു. വേനലിന്റെ ചൂടിൽ അയാൾ വിയർക്കുന്നുണ്ടായിരുന്നു .   നാടും , നഗരവും  വേവിൽ വെന്തുരുകുകയാണ് . പിന്നെ എഴുപതു പിന്നിട്ട അയാളുടെ കാര്യം പറയുവാൻ ഉണ്ടോ?
ചൂട്  ഇനിയും കൂടുമെന്നും, വരൾച്ച അതി രൂക്ഷമാകും എന്ന് ഇന്നലെയും പാത്രത്തിൽ വായിച്ചു. തെക്കൻ കാറ്റിന്റെ ശക്തിയായ മൂളക്കം കാതിൽ ഇരമ്പുന്നു.  ശരം പോലെ പാഞ്ഞു പോകുന്ന കാറ്റ് . കാറ്റ്  ഊക്കൊടെ വീശുമ്പോൾ  ശരീരം  പൊള്ളുന്നു  

അങ്ങേരോടു പോയി എന്തെങ്കിലും പച്ച കറിക്കുള്ള കഷ്ണം മേടിക്കുവാൻ പറ. ഇങ്ങനെ അട പിടിച്ചു ഇരിക്കാതെ? .  രാവിലെ മുതൽ നായയെ പോലെ വീടിനു ചുറ്റും മണം പിടിച്ചിരിക്കും . ഏതു നേരവും അടുക്കളയിലാ കണ്ണ് .
മരുമകളുടെ കുശുകുശുപ്പ് അയാൾ കേട്ടു . മകൻ പറയുന്ന മറുപടി അയാൾക്ക് കേൾക്കുവാൻ കഴിഞ്ഞില്ല. ആറു  മാസത്തിൽ  ഏറെയായി   ഒരു പണിക്കു പോയിട്ട്.  അറിയപ്പെടുന്ന ആശാരി ആയിരുന്നു അയാൾ.  ഒരു പാട്  വീടുകളും, കടകളും  എല്ലാം അയാൾ പണിതിട്ടുണ്ട്.   കേളു ആശാരി സ്ഥാനം  നോക്കിയാൽ  അത് കൃത്യമാ  എന്ന പറഞ്ഞ എൻജിനീയർ  വരെ യുണ്ട് .  ഇപ്പോൾ പോയിട്ട്   ഒരു കിണറിനു പോലും അയാളെ സ്ഥാനം നോക്കുവാൻ വിളിക്കുന്നില്ല.  മരപണിയിൽ അയാൾക്ക് ശിഷ്യന്മാരായി ഒരുപാട് പേര് ഉണ്ട്. ഇപ്പോൾ അവരെല്ലാം ഫ്‌ളാറ്റുകളുടെ പണി തിരക്കിൽ കോൺട്രാക്ട് ജോലി ചെയുന്നു.  അവരുടെ കൂടെയൊന്നും ജോലി ചെയുവാൻ വയ്യ. അല്ലേലും ഇപ്പോഴത്തെ എൻജിനീയർമാർക്ക് എല്ലാം കംപ്യൂട്ടർ കണക്ക് ആണല്ലോ.  ഇപ്പോൾ   പണിയുന്ന  വീടുകളിൽ പോലും  മര വാതിലുകൾ ഇല്ല.  അതെല്ലാം പിവിസി വാതിലുകൾ ആയല്ലോ .  

പണ്ടൊക്കെ  മൂപ്പൊത്തിയ  മരം മാത്രമേ  മുറിക്കുവാൻ പാടുള്ളു എന്നുണ്ട്.    ഒരു വൃക്ഷം മുറിച്ചു മാറ്റണം എന്നുണ്ടെങ്കിൽ അതിനുള്ള അനുവാദം ചോദിച്ചു മേടിക്കണം . അത് വൃക്ഷത്തിനോട് മാത്രമല്ല, അതിൽ കുട് കുട്ടിയ പക്ഷികളെയും , പുഴുക്കളോടും, ശലഭങ്ങളോടും , ഉരഗങ്ങളോടുപോലും അനുവാദം ചോദിക്കണം. മരത്തിന്റെ ഉടമസ്ഥൻ കുളിച്ചു ശുദ്ധമായി വന്ന ശേഷം  മരത്തിൽ വസിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരോടെക്കയും ഒഴിഞ്ഞു പോകുവാനായി അപേക്ഷിക്കണം .  മുറിക്കുന്ന സമയം മഴുവിൽ തേൻ പുരട്ടി മൃദുവായി മരത്തിൽ മുന്ന്  തവണ വെട്ടണം .  ഉടമസ്ഥൻ ആകുന്നത് നന്ന്. അതിനു ശേഷം മഴു,   മരം വെട്ടുകാരന്  കൈ മാറുക . അങ്ങനെയുള്ള ചിട്ട  വട്ടത്തിൽ തന്നെ അയാൾ പണിത വാതിലുകൾക്കും , ജനാലകൾക്കും മറ്റും അവാച്യമായ ഭംഗി ഇന്നും ഉണ്ട്.  

കാലം പോയതോടെ അയാളെ ആർക്കും വേണ്ടാതായി . കൈ വിറ കാരണം ഉളി കൈയിൽ നില്കാതെ ആയി. ആയുധം കൈ വിട്ടാൽ പിന്നെ ആശാരിക്ക് എന്ത് വില. അത് തന്നെയാണ് അയാളുടെ ജീവിതത്തിലും സംഭവിച്ചത്. 


വീട്ടിൽ കാശ് ഒന്നും കിട്ടുന്നില്ല, വച്ചു വിളമ്പിക്കൊടുത്ത മരു മക്കൾക്ക് ദേഷ്യം വന്നു  തുടങ്ങി. പിന്നീട് ഈർഷ്യയായി. മക്കളുടെ മനോഭാവം മാറുന്നത് അയ്യാൾ അറിഞ്ഞിരുന്നു. എത്ര നാൾ ഇങ്ങനെ? , ബീഡി വാങ്ങുവാൻ പോലും പോലും മക്കളുടെ മുന്നിൽ കൈനീട്ടേണ്ട  ഗതികേട്. മക്കളുടെ വീട്ടിൽ താമസിക്കുമ്പോൾ അവർക്കും ചെലവിന് കാശുകൊടുക്കേണ്ടി  വരും.  കടം പോലും ആരും നൽകാതായി. കാശില്ലാതായപ്പോൾ പലരും അരപ്പട്ടിണിയിലായി. ആരോഗ്യം അവശേഷിച്ച ചിലർ കൂലിപ്പണിക്കു പോകാൻ തുടങ്ങി. തനിക്കു അതിനും വയ്യല്ലോ. അല്ലെങ്കിൽ ഈ പ്രായത്തിൽ ആര് വിളിച്ചു ജോലി തരാൻ .ഒരു കണക്കിന്  രമണി നേരത്തെ പോയത് നന്നായി . അവൾക്കു ഇതൊന്നും കാണേണ്ടി വന്നില്ലല്ലോ.

പുറത്തെ  ചട്ടികളിൽ  മരിക്കുവനായി  തെയ്യാറെടുത്ത പനി നീർ പുഷ്പം. നാളെ പകൽ കാണുവാൻ അവൾ ഉണ്ടാകില്ല. പീലിപ്പോസിന്റെ കടയിൽ പോയി നോക്കാം .    അയാൾ  ശീല , കമ്പിയിൽ നിന്നും വിട്ടുപോയ പഴയ ആ കാലൻ കുട എടുത്തു നിവർത്തി . ആകെ നരച്ച ശീലയിൽ അവിടെ അവിടെ ആയി ചെറു സുഷിരങ്ങൾ . മുഴിഞ്ഞ സഞ്ചി കക്ഷത്തിൽ വച്ച് അയാൾ നടന്നു.

ഇന്ന് ഒരു മരുന്നിനു ഉള്ള കാശിനു പോലും വേണ്ടി  യാചിക്കേണ്ട അവസ്ഥ. ഉള്ളത് കൊണ്ട് ഓണം തന്നെ ആയിരുന്നു പണ്ടെന്നും. മക്കളെ പഠിപ്പികുവാൻ നോക്കി. ആരും ഗതി പിടിച്ചില്ല.  മൂത്തവൻ പറഞ്ഞിട്ട് എന്താ  കാര്യം , നല്ല പ്ലംബർ ആണ്. പക്ഷെ കുടി ഒഴിഞ്ഞിട്ട് അവനു പണിക്കു പോകാൻ നേരമില്ല. പിന്നെ ഒരു മകൾ ഉള്ളത് നേരത്തെ തന്നെ കെട്ടിച്ചു വിട്ടു. അവൾ അല്പം നല്ല നിലയിൽ തന്നെ ആണ്.  പക്ഷെ ഇപ്പോൾ തിരിഞ്ഞു നോക്കില്ല. ഇവിടത്തെ പ്രാരാബ്ധം ഒന്നും അവൾക്കു അറിയേണ്ട ആവശ്യം ഇല്ലല്ലോ.

അയാൾ നടന്നു പോകുമ്പോൾ വെറുതെ ആലോചിച്ചു.  മനുഷ്യനെ മറ്റുള്ളവയിൽ നിന്നും വേർ തിരിക്കുന്ന ഒരു കാര്യം  അവൻ പിറന്നു വീഴുമ്പോൾ തന്നെ സ്വയം ഭക്ഷണം കഴിച്ചു വളരുന്നില്ല എന്നതാണ് . അവനെ  പ്രായപൂർത്തി എത്തുന്നവരെ നോക്കി നടത്തുവാൻ മാതാപിതാക്കൾ തന്നെ വേണം .  ജീവിതത്തിന്റെ താളം തെറ്റാതെയും , എന്തിനെയും നേരിടുവാൻ കഴിവുള്ള ഒത്ത മനുഷ്യൻ ആകുവാൻ രക്ഷിതാക്കളുടെ സുരക്ഷിത വലയത്തിനെ കഴിയു .

വിശ്വനെ   വളർത്തിയതും അതുപോലെ തന്നെ ആയിരുന്നല്ലോ . അവന്റെ ആഗ്രഹങ്ങൾ നിറവേറ്റുവാൻ  ഏറെ പണിപ്പെട്ടു . പഠനത്തിൽ ശ്രദ്ധ കുറഞ്ഞു എന്ന് അറിഞ്ഞപ്പോൾ പ്ലുമ്പിങ് പണി തരപ്പെടുത്തി കൊടുത്തു. അവനെ മാന്യമായി കെട്ടിച്ചു വിട്ടു.  എന്നിട്ടും അവൻ നന്നായോ ?  പെണ്ണ്  പറയുന്നതാണ് അവനു വേദവാക്യം . അല്ലെങ്കിൽ അവൾ അവനെയും വീട്ടിൽ കയറ്റില്ല .

പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട് . വാർദ്ധക്യം  എന്നുളത് ശൈശവത്തിലേക്കുള്ള യാത്രയാണ് എന്ന്. പ്രായം കുട്ടി വരുമ്പോൾ നമ്മുടെ സ്വഭാവം കുട്ടികളുടെ പോലെ ആയി തീരുന്നു.  ചില കാര്യാങ്ങളിൽ അവർ വാശി പിടിക്കുന്നു. നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ കുട്ടികൾ ചെയുമ്പോൾ നമ്മൾ ആസ്വദിക്കുന്നില്ലേ ?  എന്തുകൊണ്ട്  നമ്മുടെ മക്കൾ  അതുപോലെ തിരിച്ചു ആസ്വദിക്കുന്നില്ല.

ശിഷ്യനായ ഗോവിന്ദനെ  കണ്ടപ്പോൾ  അവൻ പറഞ്ഞത് ഓർമ  വന്നു. "എല്ലാം ആശാന്റെ തെറ്റ് അല്ലെങ്കിൽ . വീട് മകന്റെ പേരിൽ എഴുതി കൊടുതത്തു എന്നതിനാ. ഇപ്പോൾ കയറി കിടക്കുവാൻ ഈ വീട് എങ്കിലും ഉണ്ടേല്ലോ . ഇനി നാളെ അവർ ആട്ടി ഇറക്കിയാൽ"

അങ്ങനെ വരുമോ .  എത്ര ലാളിച്ചാ  ആയ കാലത്തു മക്കളെ വളർത്തിയത് .  വീട്  വിശ്വന്റെ പേരിൽ ആയതോടെ മകൾക്കും അയാളെ വേണ്ടാതെയി . ഇപ്പോൾ കിടക്കുവാൻ ഒരിടം ഉണ്ട്. ഇങ്ങനെ പോയാൽ ഒരു പക്ഷെ നാളെ അവർ വീട്ടിൽ നിന്നും തന്നെ ഇറക്കി വിട്ടേയ്ക്കാം .

ചിലപ്പോൾ തോന്നും മരണം എത്ര സുഖപ്രദം ആണെന്ന് .   ദുരിതത്തിൽ നിന്നും ഉള്ള മോചനം അല്ലെ മരണം. ഈശ്വരന് പോലും വേണ്ടായിരിക്കും അതല്ലേ ഇനിയും ഇങ്ങനെ നീട്ടി കൊണ്ടുപോകുന്നത് . കിടത്തരുത് എന്നുള്ള പ്രാർത്ഥന മാത്രമേയുള്ളൂ. അങ്ങനെ ഒരു അവസ്ഥ വന്നാൽ ആര് നോക്കും.  
  

ഇരുട്ടിൽ അയാൾ നടക്കുമ്പോൾ പട്ടികളുടെ നീട്ടിയുള്ള കുരയാണ് അ ആയാളെ ചിന്തയിൽ നിന്നും ഉണർത്തിയത് .ഞൊടിയിട്ടകൊണ്ട് ചുറ്റും പട്ടികൾ . നാക്കുനീട്ടി , കടിക്കുവാൻ ഒരുമ്പെട്ട് വട്ടം ചുറ്റുന്നു . തെരുവ് നായകൾ. അയാൾ വല്ലാതെ പേടിച്ചു. കൂട്ടമായ എത്തിയ തെരുവ് നായകൾ. ഇരയെ കണ്ട പോലെ അവറ്റകൾ അയാളുടെ നേർക്ക് കുതിച്ചു. മുഖം , കാൽ , തല തുടങ്ങിയ ഭാഗത്തു എല്ലാം വന്യമായ ആക്രോശത്തോടെ അവ കടിച്ചു.  ആക്രമണം തടുക്കുവാൻ അയാൾ ശ്രമിച്ചു എങ്കിലും നായ്ക്കൾ കൂട്ടം ചേർന്ന് ശരീരമാസകലം കടിച്ചു പറിച്ചുകൊണ്ടേ ഇരുന്നു. അയാളുടെ നിലവിളി നായയുടെ കുരയാൽ മുങ്ങി പോയി. 

വേദനകൊണ്ടു അയാൾ പിടഞ്ഞു. കടിയേറ്റ അയാളുടെ എല്ലുകൾ പുറത്തേക്കു തള്ളി. മുക്ക് അവ കടിച്ചെടുത്തു . തുടയിലും , കഴുത്തിലും , കൈകളിലും നിന്ന് എല്ലാം മാംസം വിട്ടിറിങ്ങി .   അയാളുടെ നിലവിളി അപ്പോഴും അവിടെ മുഴുങ്ങുന്നുണ്ടായിരുന്നു.  

2017, നവംബർ 23, വ്യാഴാഴ്‌ച

അയ്യൻ



അയ്യനാകും ഭഗവാനേ കാണുവാനായി എൻ മനം
വൃശ്ചികത്തിൻ പുലരിയിൽ കുളി കഴിഞ്ഞെത്തി   (൨)

കണ്ടുവോ എൻ അയ്യനെ , ഈ ജഗത്തിൻ നാഥനെ
സർവ മോക്ഷ ദായകനാം ഈശനാം ആയ്യൻ
കേരളക്കര വാണിടുന്ന  തമ്പുരാനയ്യൻ


മണ്ഡലത്തിൻ കുളിരുമായി ,   മാലയിട്ട മനസുമായി
കാടു താണ്ടി ,  മലകൾ കയറി ഭക്തർ ചേരുന്നു    (൨)
കാനനം  പുംകാവനം ,  മോദമേകും ഈ  പഥം (൨)
പാപ മോചന മന്ത്രമൊന്നെ ശരണമയ്യപ്പാ   .......
ശരണമയ്യപ്പാ  സ്വാമി ശരണമയ്യപ്പാ

പമ്പയിൽ നീരാടിയോ , പാപ ലഗ്നം നീക്കിയോ
ശംഭു തനയൻ സോദരന്നു    കേരമർപ്പിച്ചോ   (൨)
പുണ്യപാപം ഇരുമുടി, ഉരുകുമുള്ളം  നെയ്ത്തിരി  (൨)
ശാപ മോക്ഷ ദായകനെ ശരണമയ്യപ്പാ ......
ശരണമയ്യപ്പാ  സ്വാമി ശരണമയ്യപ്പാ


ഉരക്കുഴിയിൽ  തീർത്ഥമാടി , ശുദ്ധമാനസ വൃന്ദമോടെ
തത്വമസി മന്ത്രമിവിടെ അലയടിക്കുന്നു    (൨)
മോക്ഷകരമീ   ദർശനം ,  ശരണഘോഷ മന്ത്രണം   (൨)
എൻ മനസും  ഏറ്റു  പാടി  ശരണമയ്യപ്പാ   .......
ശരണമയ്യപ്പാ  സ്വാമി ശരണമയ്യപ്പാ







2017, നവംബർ 13, തിങ്കളാഴ്‌ച

ഒരു പെണ്ണ് കാണൽ




വിവാഹം കഴിക്കണം എന്ന് നിശ്ചയിച്ചു തന്നെയാണ് ഇത്തവണ നാട്ടിലേക്കു വിമാനം കയറിയത്. വയസ്സ് മുപ്പത്തിരണ്ട് കഴിഞ്ഞിരിക്കുന്നു . ഇതിനിടയിൽ പല പല ജോലികൾ .   ഓഫീസ് ബോയ്‌  ആയും , ഡ്രൈവർ ആയും, ആശാരിയും , പ്ലംമ്പറും  ആയി ഒക്കെ വേഷം കെട്ടി.  അവസാനം ഗൾഫിലേക്ക് ഒരു വിസ കിട്ടി.  ഇപ്പോൾ ഇവിടെ റാസൽഖൈമയിൽ . അത്യാവശം കഴിഞ്ഞുകുടുവാനുള്ളത്   വർക്ക്ഷോപ്പിൽ നിന്നും കിട്ടും . അതിനുള്ള കുലിയും അർബാബ് തരുന്നുണ്ട്.  കുടെ പഠിച്ചവർ എല്ലാം പെണ്ണ് കെട്ടി.    ഇനിയും താമസിച്ചാൽ ...

വടക്കേലെ വിലാസിനിചേച്ചി പറഞ്ഞിട്ടാണ് ഈ ആലോചന വന്നത് . കുട്ടിയുടെ ഫോട്ടോ കണ്ടത് നാട്ടിൽ വന്നിട്ടാണ് . കാണാൻ തിരക്കേടില്ല. പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ട് . ഇപ്പോൾ ടൌണിലെ ഒരു തുണി  കടയിൽ സേൽസ് ഗേൾ  ആയി  നിൽക്കുന്നു . അത്രയും വിവരം ചേച്ചി പറഞ്ഞു.

വൈകുനേരത്തോടുകൂടി അവരുടെ വീട്ടിൽ എത്തി.  അച്ഛനും ,  ബിജുവും പിന്നെ ഞാനും. ബിജു എന്റെ കുടെ സ്കുൾ തൊട്ട് ഒരുമിച്ചു പഠിച്ചതാ . ഇപ്പം അവൻ ടൌണിൽ ഒരു ചെരുപ്പ് കട നടത്തുന്നു. ഇടവഴിയിയിലുടെ  അല്പം നടക്കണം . ഓട്ടോ അവിടെ വരെ പോകില്ല . ഇടവഴിയിലുടെ നടക്കുമ്പോൾ ഒരു കമ്പി വളച്ചു , വട്ട് ഒടിച്ചുവരുന്ന  ഒരു പയ്യനെ കണ്ടു . അവനാണ് വീട് പറഞ്ഞു തന്നത്.   അച്ഛന് ആ ചുറ്റുപാടുകൾ  അത്ര പിടിച്ചില്ല എന്ന് തോന്നി.

ബേക്കറിയിൽ നിന്നുമുള്ള പലഹാരങ്ങൾ നിറച്ച പത്രങ്ങൾ  ആരോ മുന്നിൽ  കൊണ്ട് വച്ചു .  ഒരു ലഡ്ഡു എടുത്തു വായിലിട്ടു നുണയവെ പെൺകുട്ടിയുടെ അച്ഛൻ ചോദിച്ചു .

"എങ്ങനെയുണ്ട് മോന്റെ ജോലി ഒക്കെ . "

  വായിലെ ലഡ്ഡു മിഴുങ്ങികൊണ്ട് ഞാൻ പറഞ്ഞു കുഴപ്പം ഇല്ല.  ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണ് കാണൽ . വീണ്ടും നിശബ്ദത .  അല്പം കഴിഞ്ഞു അങ്ങേര് വീണ്ടും ചോദിച്ചു

"അവിടെ താമസോം ഒക്കെ?

"അതിനുള്ള സൗകര്യം ഒക്കെ അവനുണ്ട് . " അച്ഛനാണ് മറുപടി പറഞ്ഞത് . അവനു അവിടെ ഒരു വർക്ക്‌ഷോപ്പ്  ഉണ്ട് .

ഞാൻ ഇടയിൽ കയറി പറഞ്ഞു . "എന്റെ   വർക്ക്‌ ഷോപ്പ്  അല്ല "

എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് അച്ഛൻ വീണ്ടും പറഞ്ഞു .

"അവന്റെ പോലെ തന്നെയാ . അറബിക്ക് അത്ര കാര്യമാ അവനെ

ഇപ്പ  തന്നെ രണ്ടു മാസത്തെ അവധിയാ കൊടുത്തിരിക്കുന്ന . അവനില്ലെങ്കിൽ അറബി  വർക്ക്ഷോപ്പ് അടച്ചിടും . "  അറബിക്ക് ഒരു പാട് ബിസിനസ് ഉണ്ട് .  അങ്ങേരു ഇങ്ങോട്ടേക്കു ഒന്നും വരികയില്ല . അതുകൊണ്ട്  വർക്ക്‌ഷോപ്പ്  നോക്കി നോക്കി നടത്തുന്നത് അവനാ "

 അച്ഛൻ വലിയ കേമത്തതോടെ പറഞ്ഞു .

ഫാനിന്റെ  കാറ്റിലും ഞാൻ വിയർത്തു .    അച്ഛൻ അങ്ങേനയാ തുടങ്ങിയാൽ നിറുത്തുകയില്ല . അങ്ങനെ അന്തോം , കുന്തോം  ഇല്ലാതെ പറഞ്ഞു കൊണ്ടേ ഇരിക്കും . അച്ഛന്റെ ബടായി കേട്ട് ഞാൻ ശരിക്കും  ചുളി,   സുരാജു  വെഞ്ഞാറമുടൂ   പറയും പോലെ 'എന്തര്  ഡേ ' എന്ന ഭാവത്തിൽ ബിജുവും എന്നെ ഒന്ന്  നോക്കി .

കുറച്ചു മിക്സ്ചർ എടുത്തു വായിലേക്ക് ഇട്ടു . പിന്നെ ചവച്ചു കൊണ്ട്  അച്ഛൻ പറഞ്ഞു "എരിവു തീരെ പോരാ "  പിന്നെ ചിറി തുടച്ചു കൊണ്ട് അച്ഛൻ പതിയെ  കാര്യത്തിലേക്ക് കടന്നു.

"ഇവന്റെ മുത്തത്‌   ഇന്നോ നാളെയോ എന്ന് പറഞ്ഞു നിറവയറുമായി ഇരിക്കുകയാ . അല്ലേല്ലും ആദ്യ പ്രസവം പെൺവീട്ടുകാരുടെ അവകാശം ആണല്ലോ , അതെല്ലേ അതിന്റെ ഒരു രീതി. "  അച്ഛൻ ഒന്ന് നിറുത്തിയ ശേഷം വീണ്ടും തുടർന്നു .

"അവളുടെ കല്യാണം കഴിഞ്ഞ വർഷം ആയിരുന്നു.  അന്ന് അവനു വരാൻ പറ്റിയില്ല . പക്ഷെ മുപ്പത്തഞ്ചു  പവനും ,  ഒന്നര  ലക്ഷം രൂപയും  ഞങ്ങൾ കൊടുത്തു . അത് കുടുതൽ ഒന്നുമല്ല  ഗോപനു സർക്കാര്  ജോലിയാ . അവൻ KSRTC  യിലെ ഡ്രൈവറാ ..."   അതും കഴിഞ്ഞു ഒരു മഹാകാര്യം പറഞ്ഞപോലെ പുള്ളികാരൻ എന്നെ ഒന്ന് നോക്കി. അത്രയെങ്കിലും ഇവനും വേണമല്ലോ .

 ഞാൻ  പെൺകുട്ടിയുടെ അച്ഛന്റെ നോക്കി.  അങ്ങേരു ആകെ പരിഭ്രമിച്ച പോലെ തോന്നി. അയാൾ തോളത്തു കിടന്ന  തോർത്ത്‌ എടുത്തു  മുഖത്ത്മു പറ്റിയ വിയർപ്പിൻ കണികകൾ തുടച്ചു കളഞ്ഞു


അച്ഛൻ പറഞ്ഞത് ശരിയാണ് . പെങ്ങളെ  സ്ത്രീധനം കൊടുത്തു തന്നെയാ കെട്ടിച്ച്  അയച്ചത് .  ആ പണം ഉണ്ടാക്കുവാൻ ഒരു പാടു കഷ്ടപെട്ടിട്ടുമുണ്ട് . അതിന്റെ കടം ഇത് വരെ തീർന്നിട്ടുമില്ല.  സ്ത്രീധനത്തിന് താൻ   എതിരായിരുന്നു എങ്കിലും ചേച്ചിയുടെ സങ്കടം ഇനിയും കാണേണ്ടല്ലോ എന്ന് കരുതി. അത് കൊണ്ട്  ആ ആലോചന തന്നെ എങ്ങനെയോക്കെയോ  നടത്തി . ഇതിനും മുന്നേ വന്ന പല ആലോചനകളും മുടങ്ങിയതാ .  ചേച്ചിയുടെ  കണ്ണ് നീര് കണ്ടാൽ തന്റെയും മുഖം വാടും .   അമ്മ മരിച്ചപ്പോൾ അമ്മയുടെ സ്ഥാനത് തന്നെ ആയിരുന്നു ചേച്ചി.  വിസക്കുള്ള  പണം ഉണ്ടാക്കുവാൻ നെട്ടോട്ടം ഓടുമ്പോൾ  ആകെ ഉണ്ടായിരുന്ന മാലയും , വളയും അഴിച്ചു തന്നത് ചേച്ചിയാ . ഏങ്ങനെയെക്കൊയോ ഒരു കര പറ്റി.   അത് കൊണ്ട് തന്നെ ഇനി ഒരു വിലപേശൽ ഇല്ലാതെ അവര് ചോദിച്ചതിന്  തന്നെ സമ്മതിച്ചു .

 അച്ഛൻ പറഞ്ഞു .."  കുട്ടിയെ വിളിക്കു . "


പെണ്ണിന്റെ അച്ഛന്റെ   മുഖത്ത്  ഒരു വിഷാദഭാവം നിഴലിക്കുന്നുണ്ട് .  അച്ഛൻ  സുചിപ്പിച്ച സ്ത്രീധനതുകയുടെ പ്രശ്നം ആയിരിക്കാം . കാർമേഘം കൊണ്ട് ഇരുൾ മുടിയ അന്തരീക്ഷം  പോലെ.  അത് മറച്ചു പിടിച്ചുകൊണ്ട്  പെൺകുട്ടിയുടെ   അച്ഛൻ അകത്തേക്ക് നോക്കി മകളെ വിളിച്ചു.

കുറച്ചു നേരത്തിനു ശേഷം വാതിൽ പടി കടന്നു കുപ്പി ഗ്ലാസിൽ ആവി പറക്കുന്ന ചായയുമായി അവൾ എത്തി . എന്റെ  മുഖത്തെക്ക്  പോലും ശരിക്ക് ഒന്ന് നോക്കാതെ ചായ തന്ന ശേഷം  അവൾ തിരിഞ്ഞു നടന്നു.  അച്ഛന്റെ മുഖത്ത്  കണ്ട  അതെ വിഷാദ ഭാവം അവളുടെ മുഖത്തും നിഴലിച്ചുവോ?

ചായ കുടിക്കുന്നതിൻ ഇടയിൽ ബിജു പറഞ്ഞു .
 "അവർക്ക് എന്തെങ്കിലും സം സാരിക്കുവാൻ ഉണ്ടാകും .  അവർ സംസാരിക്കട്ടെ" .

 അച്ഛനും, അവനും , പിന്നെ പെൺകുട്ടിയുടെ അച്ഛനും കുടി ആ ചെറിയ പുരയിടത്തിന്റെ   അളവ് എടുക്കുവാനായി  പുറത്തേക്ക്   പോയി.  അച്ഛന്  ആ വീടും പരിസരവും , വീട്ടുകാരും തീരെ പിടിച്ചിട്ടില്ല എന്ന് മനസ് പറഞ്ഞു.

ആ മുറിയിൽ ഇപ്പോൾ ഞാനും , അവളും മാത്രം.  കുമ്മായം പുശിയിട്ടു വർഷങ്ങൾ ആയി എന്ന് വിളിച്ചറിയിക്കുന്ന ഭിത്തി . ഉഷയുടെ ഫാൻ മുകളിൽ കറങ്ങുന്നുണ്ട് .  ഇരിക്കുവാൻ ആയി  നാലഞ്ച് കസേരയും പിന്നെ രണ്ടു സ്ടുലും ആ മുറിയിൽ ഉണ്ട് . പിന്നെ ചെറിയ ഒരു റ്റീപൊയിയും . അതിൽ കുറച്ചു പലഹാരങ്ങൾ വച്ചിരിക്കുന്നു . ജനലയിലുടെ പുറത്തേക്കു നോക്കുമ്പോൾ ഞങ്ങൾ നടന്നു വന്ന ഇടവഴി കാണാം. വീടിനോടു ചേർന്ന് നില്കുന്ന പുരയിടത്തിൽ ഒരു മാവ് പുത്തുനിൽക്കുന്നു .

പരിസരം കൊണ്ട് വലിയ സാമ്പത്തിക ഭദ്രത ഒന്നുമില്ലാത്തവർ  ആണെന്നു വിളിച്ചു പറയുന്നു .ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല. നാണം കൊണ്ട് ചുവന്നു തുടുക്കേണ്ട  അവളുടെ  മുഖം മരവിച്ചപോലെ . ഒരു പക്ഷെ ഇത് പോലെ എത്രയോ പെണ്ണുകാണൽ അവൾ കണ്ടിട്ടുണ്ടാകാം .


ഞാൻ ഒന്ന് ചുമച്ചു . എനിക്ക് അവളുടെ പേരും, എന്ത് വരെ പഠിച്ചു എന്നും എവിടെ ജോലിക്ക് പോകുന്നു എന്നുള്ള എല്ലാ വിവരവും അറിയാം , പിന്നെയും  ഒരു വിഡ്ഢിയെ പോലെ ഇതേ ചോദ്യം ചോദിക്കേണ്ടേ ആവശ്യം ഉണ്ടോ?

മൌനത്തിനു ഇടവേള വരുത്തികൊണ്ട്   പിന്നെ ചോദിച്ചു

" തനിക്കു എന്നോടു എന്തെങ്കിലും ചോദിക്കുവാൻ ഉണ്ടോ .. ഇല്ല  എന്ന് പറഞ്ഞുകൊണ്ട് അവൾ തലയാട്ടി .

ഞാൻ വീണ്ടും ചോദിച്ചു ." ഒന്നും ചോദിക്കുവാൻ ഇല്ലേ ".

വീണ്ടും ഞാൻ ചോദിച്ചു .

"എന്നെ ഇഷ്ട പെടാത്തത്തു കൊണ്ടാണോ ഇങ്ങനെ പതിഞ്ഞിരിക്കുനത്  . "

അവൾ പതിയെ മറുപടി പറഞ്ഞു .

"ഏയ്യ്  അതുകൊണ്ടല്ല "

"എന്ന് വച്ചാൽ ഇഷ്ടം ആയി എന്നാണോ"

 ഞാൻ  വിടുവാൻ തെയാർ ആയിരുന്നില്ല.

അവൾ  ഒന്നും മിണ്ടിയില്ലേ .

ധൈര്യതോടെ തന്നെ ഞാൻ പറഞ്ഞു .

 "ഞാൻ കാണുന്ന ആദ്യത്തെ പെൺകുട്ടി താനാ . ഇന്നലെയാ തന്റെ ഫോട്ടോ  കണ്ടത് . എനിക്ക് തന്നെ ഇഷ്ടമായി . ഇനി തനിക്കു എന്നെ  ഇഷ്ടമായില്ല എന്നുണ്ടോ ?"

പതിയെ അവൾ മൊഴിഞ്ഞു .

 "എന്റെ ഇഷ്ടത്തിന് എന്ത് വില "   നിങ്ങളുടെ അച്ചൻ  പറയുന്നത്  ഞാൻ കേട്ടു . അത്രകൊന്നും  സ്ത്രീധനം തരുവാൻ ഉള്ള സാമ്പത്തികം ഞങ്ങൾക്കില്ല .   ഇവിടെ വന്നു പോയവർക്ക് എല്ലാം വേണ്ടത് പെണ്ണിനെയല്ലല്ലോ" .

"എല്ലാവർക്കും അറിയേണ്ടത് എന്ത് കിട്ടും എന്നല്ലേ .  കന്നുകാലി ചന്തയിൽ പോലും ഇത് പോലെ വില പേശുന്നവർ ഉണ്ടാവില്ല.   പിന്നെ അച്ഛന്റെ കണ്ണുനീര് വീഴ്ത്തിയിട്ട്  എനിക്ക് ഇങ്ങനെ ഒരു കല്യാണം വേണ്ടാ . എനിക്ക് നല്കുവാൻ എന്റെ ഈ മനസും ശരീരവും  മാത്രമേയുള്ളൂ ,  അതല്ലല്ലോ  വരുന്നവർക്ക്  വേണ്ടത് "

അവളുടെ  ശബ്ദം  പതറിയിരുന്നു .  കവിളിലെ ഒലിച്ചു ഇറങ്ങിയ കണ്ണ് നീർ കൈ കൊണ്ട് തുടച്ചു അവൾ തല കുനിച്ചു നിന്നു .

എന്ത് പറയണം എന്നറിയാതെ ഞാൻ  നിന്നു.   ചേച്ചിയുടെ  വിഷമം  കണ്ടിട്ടാകണം  അന്നേ  മനസിൽ ഉറപ്പിച്ചിരുന്നു . വിവാഹം കഴിക്കുകയാണെങ്കിൽ അത് ഒരു സാധാരണ പെൺകുട്ടിയെ തന്നെ ആയിരിക്കണം എന്ന്. സ്ത്രീധനം ഒന്നുമില്ലാതെ ...


 "ഒരു പക്ഷെ ഇത്രയും കാലം തന്റെ  വിവാഹം നടക്കതിരിന്ന്തു നന്നായി എന്ന് എനിക്ക് തോന്നുന്നു ."   അങ്ങനെ പറയുവാൻ അല്ല ആഗ്രഹിച്ചത്‌ എങ്കിലും പറഞ്ഞു വന്നപ്പോൾ അങ്ങനെ ആയി പോയി. 

ഞാൻ തുടർന്നു .  അച്ഛൻ പറയും പോലെ അത്ര വലിയ ജോലി ഒന്നുമല്ല എനിക്കവിടെ .  ഒരു വണ്ടി പണിക്കാരൻ . 'മെക്കാനിക് '  .  പക്ഷെ ജീവിക്കു വാൻ ഉള്ളത് കിട്ടും.

പിന്നെ തനിക്കു ഈ വീട്ടിൽ  കിട്ടുന്ന ഒരു  സുരക്ഷിതത്തം  ഉണ്ടല്ലോ അത് ഞാൻ  തനിക്കു  നല്കിയാലോ ?"

അവൾ  എന്റെ മുഖത്തേക്കു നോക്കി .


"എനിക്ക് തന്നെ ഇഷ്ടപ്പെട്ടു .

" പൊന്നും , പണവും നോക്കി ഇനി  വേറെ ആരും തന്നെ  മാറ്റുരക്കേണ്ട.  "


ഇത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.  അച്ഛനും , ബിജുവിനും ഒപ്പം ഇടവഴിയിലുടെ  നടക്കുമ്പോൾ ഞാൻ തിരിഞ്ഞു നോക്കി. ജനൽ പാളിയിലുടെ എന്നെ തന്നെ  നോക്കുന്ന ആ മുഖം. ഞാൻ കണ്ടു. നിറഞ്ഞു ഒഴുകുന്ന കണ്ണുകളുമായി എന്നെ നോക്കി പുഞ്ചിരിക്കുന്ന അവളുടെ മുഖം.


2017, നവംബർ 3, വെള്ളിയാഴ്‌ച

ദൈവത്തിന്റെ സ്വന്തം നാട്


വാസുവേട്ടന്റെ  മുറുക്കാൻ കടയ്ക്കു സമീപം   എത്തിയപ്പോൾ അവർ വണ്ടി നിറുത്തി.  ഇടത്തോട്ടും , വലത്തോടുമായി    തിരിയുന്ന വീഥി. റോഡ് എന്ന് പറയുവാൻ കഴിയില്ല. സൂക്ഷിച്ചു   നോക്കിയാൽ  പണ്ടെങ്ങോ ടാർ ചെയ്തു എന്ന് തോന്നിപ്പിക്കുന്ന കറുപ്പ്  നിറത്തിൻ അവശിഷ്ടം മാത്രം.  മഴക്കാലമാകാത്തതു ഭാഗ്യം നടുവിൽ തന്നെ വലിയ ഒരു കുഴി.,ചുറ്റിനും അതുപോലെ സമാനമായ അനേകം കുഴികളും , പൊട്ടി പൊളിഞ്ഞ റോഡിന്റെ അവശിഷ്ടങ്ങളും കാണാം . കാറിൽ പോകുന്ന ആരോ ഒരാൾ എറിഞ്ഞ മാലിന്യപൊതി നടുറോഡിൽ അരികെ കാണാം . ഇനി എങ്ങോട്ടു പൊകണം .     ചോദ്യ ചിഹ്നം പോലെ കൊരുത്തി നിൽക്കുന്ന ഇടവഴിയിലൂടെ പോകണമോ അതോ ഇനിയും മുന്നോട്ടു തന്നെ പോകണമോ. റോഡിൽ എങ്ങും ആരെയും കാണുവാൻ പോലും കഴിയുന്നില്ല. വല്ലാത്ത  ഒരു മൂകത  തളം കെട്ടി നിൽക്കുന്നു .കാറിൽ നിന്ന് വന്ന ആൾ  ഇറങ്ങി വാസുവേട്ടന്റെ കടയുടെ മുന്നിൽ എത്തി.   ചെറിയ ഒരു പെട്ടി കട. പഴുത്ത പാളയൻകുടം പഴക്കുല  മുമ്പിലത്തെ കമ്പിയിൽ തൂക്കിയിട്ടിട്ടുണ്ട് . മനോരമ വരികയും,   അർത്ഥ നഗ്ന മേനി കാണിച്ച പ്രശസ്ത തെന്നിന്ത്യൻ നായികയുടെ ചിത്രം പതിപ്പിച്ച സിനിമ വരികയും വരി വരിയായി തൂക്കി ഇട്ടിരിക്കുന്നു . ചെറിയ കടയാണെങ്കിലും അത്യാവശം വേണ്ട  സാധനങ്ങൾ എല്ലാം ആ  കടയിൽ ഉണ്ട്. സോപ്പ്, ചീപ് , ബ്രെഡ് , പാൽ , മുട്ട , ചായ പൊട്ടി, സർഫ് , ചൂൽ  , ഹാർപിക്  ഇങ്ങനെയുള്ള എല്ലാം ആ പലചരക്കുകടയിൽ ലഭ്യമാകും .

കാറിൽ നിന്നിറങ്ങിയ ആൾ വാസുവേട്ടനോടായി ചോദിച്ചു , "ഇന്നലെ മരിച്ച ആ സുമിത്തിന്റെ  വീട് എവിടെയാ ?  "     വഴി ചോദിച്ചു മനസിലാക്കിയ  ശേഷം അയാൾ ആ വഴിയേ കാർ  ഓടിച്ചു പോയി.

സാധനം വാങ്ങാൻ വന്ന കുമാരനോടായി വാസുവേട്ടൻ പറഞ്ഞു.  ഏതോ ചാനിലിൽ  നിന്നാണ് എന്ന് തോന്നുന്നു .  ക്യാമറയും തൂക്കിയുള്ള ആ പെണ്ണിന്റെ ഇരിപ്പു കാറിൽ  കണ്ടില്ലേ?  വരവ് കണ്ടാൽ അറിയാം.  ഇതിപ്പോൾ നാലാമത്തെ കൂട്ടരാ  ആ വീട് അന്വേഷിച്ചു  വരുന്നത് .  ഇനി ഒന്ന്  കച്ചവടം കൊഴുക്കും ." വാസുവേട്ടൻ ഉഷാർ ആയതു പോലെ തോന്നി.

പുഷ്പചക്രം അർപ്പിക്കുവാനും , അനുശോചനം അറിയിക്കുവാനുമായി അനേകം ആളുകൾ  ആ വീട്ടിൽ വന്നുകൊണ്ടേയിരുന്നു.  മുറിയിൽ വെള്ള തുണിയിൽ മുടി അവന്റെ ശവശരീരം . വെള്ള തുണിയിൽ രക്തക്കറ പടർന്നിരിക്കുന്നു . പൊട്ടിപൊളിഞ്ഞ തറയിൽ ആണ് ആ മൃതദേഹം കിടത്തിയിരുന്നത് . രണ്ടുമുറിയുള്ള ആ വീട്ടിൽ അതിൽ കുടുതൽ ആഡംബരം പ്രതീക്ഷിക്കുവാൻ കഴിയില്ലല്ലോ .ഒരു വെള്ള തുണി കെട്ടു  കൊണ്ട് തലയും , താടിയും കെട്ടി വച്ചിരിക്കുന്നു .  വെട്ടും , കുത്തും കൊണ്ട് വികൃതമായ മുഖം. ആരോ പറയുന്ന കേൾക്കാമായിരുന്നു കൈയും , ഉടലും എല്ലാം വെട്ടി മാറ്റിയ നിലയിൽ ആയിരുന്നു എന്ന്.  നെൽ മണികൾ തീർത്ത ദീർഘ വൃത്താകൃതിയിൽ  ഉള്ള കളത്തിൽ ആണ് അവനെ കിടത്തിയിരിക്കുന്നത്. തല  ഭാഗത്തായി ഒരു എണ്ണ വിളക്ക് കത്തിച്ചു വച്ചിരിക്കുന്നു .     ആരൊക്കെയോ ഇരുവശത്തുമായി ചമ്രം പടിഞ്ഞും , ഭിത്തിയോട് ചാരിയും ഇരിക്കുന്നു. ഒരു കോണിലായി സുമിത്തിന്റെ 'അമ്മ ആരുടെയോ മടിയിൽ കിടന്നു  എന്തോ പുലമ്പി കരയുന്നു. അവർ സ്വബോധത്തിൽ അല്ല എന്ന് തോന്നി. ഇടയ്ക്കിടെ മോഹാലസ്യപെടുകയും , പിന്നെബോധം വരുമ്പോൾ കണ്ണീർ വാർത്തു ഉച്ചത്തിൽ  വീണ്ടും കരയുകയും ചെയുന്നു .  അവരുടെ അരികിലായി സുമിത്തിന്റെ  അനുജത്തി  സുമിതിയും ഇരിപ്പുണ്ട് .  കരഞ്ഞു , കലങ്ങിയ കണ്ണുകളുംമായ അവരെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ  ഉഴലുന്നു ബന്ധുക്കൾ  .

പതിനാലു വർഷങ്ങൾക്കു  മുമ്പ്  ഇതേ സംഘത്തിലെ ആക്രമികൾ കൊലപ്പെടുത്തിയ  കിനാശേരിയിലെ സ്വകാര്യ ബസ് ഡ്രൈവർ സുകുമാരന്റ്റെ   ഏക മകനെയാണ് പിണറായിയിൽ വച്ച്  അക്രമികൾ കുത്തി കൊലപ്പെടുത്തിയിരുന്നത് .  രാവിലെ ബസ് കാത്തു നിൽകുമ്പോൾ ആയിരുന്നു  ബൈക്കിൽ എത്തിയ  അക്രമിസംഘം വടിവാൾ കൊണ്ട് കഴുത്തിന് വെട്ടി സുമിത്തിനെ മൃഗീയമായി കൊലചെയ്തത്.  അവന്റെ പന്ത്രണടാം വയസിൽ ഇതേ പാർട്ടിയുടെ ഗുണ്ടകളാൽ അറുകൊല ചെയ്യപ്പെട്ട പിതാവിന്റെ ചിതയ്ക്ക് തീക്കൊളുത്തേണ്ടിവന്ന മകനാണ് സുമിത്ത്. 

അച്ഛന്റെ വീട് കിനാശേരിയിലായിരുന്നെങ്കിലും അമ്മവീടായ പിണറായിയിലുള്ള  വീട്ടിലാണ് അമ്മ സരോജിനിയും,   സഹോദരി സുമിതിയോടുമൊപ്പം അവൻ താമസിച്ചിരുന്നത്. അകാലത്തില്‍ പിതാവിനെ നഷ്ടപ്പെട്ട പന്ത്രണ്ടുകാരനായ മകന് അമ്മയുടെയും സഹോദരിയുടെയും സംരക്ഷണം ഏറ്റെടുക്കേണ്ടിവന്നതിനാലാണ് ഡ്രൈവിംഗ് പഠിക്കുകയും അച്ഛന്റെ വഴിയെ ഡ്രൈവറായി ജോലി ചെയ്യാന്‍ തീരുമാനിച്ചതും.

അമ്മയുടെയും സഹോദരിയുടെയും ഏക ആശ്രയമായിരുന്നു അവൻ. കൊലചെയ്യപ്പെട്ട അച്ഛന്റെ ആശയത്തില്‍ അടിയുറച്ച് വിശ്വസിച്ചു എന്നല്ലാതെ ഒരു പെറ്റിക്കേസുപോലും ഈ ചെറുപ്പക്കാരന്റെ പേരിലില്ല. എന്നിട്ടും മന്ത്രിയുടെ  തന്നെ സ്വന്തം  മണ്ഡലവും , പാര്‍ട്ടിയുടെ കോട്ടയെന്ന് അവകാശപ്പെടുന്ന പിണറായിയില്‍ പല ഭീഷണികളും നേരിട്ടാണ് ആ കുടുംമ്പം അതുവരെ കഴിഞ്ഞത്. എതിർ അനുഭാവിയെപ്പോലും ജീവിക്കാനനുവദിക്കില്ലെന്ന പാർട്ടി മാടമ്പി തിട്ടൂരത്തിന് മുന്നില്‍ മുട്ടുമടക്കാതെ അധ്വാനിച്ച് അമ്മയേയും സഹോദരിയേയും പോറ്റുകയായിരുന്നു സുമിത്ത്‌.

ഇത് തന്നെയാണ്  അസഹിഷ്ണുതക്ക് കാരണവും. നേരത്തേ പലതവണ ഈ വീടിന് നേരെ പാർട്ടിക്കാർ , അല്ലെങ്കിൽ പാർട്ടി തീറ്റി പോറ്റുന്ന  ഗുണ്ടകൾ അക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നു. എന്നാല്‍ പിതാവിന്റെ തന്റേടം തനിക്കുമുണ്ടെന്ന ആത്മവിശ്വാസം മാത്രം കൈമുതലാക്കി പിന്‍തിരിഞ്ഞോടാത്ത സുമിത്തിനെ അറിയാവുന്നവര്‍ക്കെല്ലാം 
അവൻ പ്രിയപ്പെട്ടവനായിരുന്നു.സ്വന്തം ബാധ്യത വ്യക്തമായറിയാവുന്ന സുമിത്തിന് സംഘടനാ പ്രവര്‍ത്തനം നടത്താന്‍ സമയം ലഭിച്ചിരുന്നില്ല. അവരുടെ  ഒരു പ്രവർത്തകൻ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിനാൽ അതിനുള്ള മറുപടിയായിരുന്നു ഈ ആരും കൊല.  ഇതിലൊന്നും യാതൊരു ബന്ധവും ഇല്ലാത്തതു കൊണ്ടാണ് സുമിത് ഏകനായി അവന്റെ ഗർഭിണിയായ സഹോദരിക്ക് വേണ്ടി മരുന്ന് മേടിക്കുവാനായി പോയത്. ബസ്‌സ്റ്റോപ്പില്‍ ബസ് കാത്ത് നിന്നത്.  എന്നാല്‍ നേരത്തെ തന്നെ പാർട്ടി  നേതൃത്വം ഗൂഢാലോചന നടത്തിയ കൊലപാതകം യാതൊരു പാളിച്ചയുമില്ലാതെ അവര്‍ക്ക് നടപ്പിലാക്കാനും കഴിഞ്ഞു. പതിനാല് വര്‍ഷം മുമ്പ് ഭര്‍ത്താവിനെയും ഇപ്പോള്‍ മകനെയും വെട്ടിക്കൊലപ്പെടുത്തിയ പാർട്ടിയുടെ  കാടത്തത്തിന് മുന്നില്‍ ആർക്ക് എന്ത് സമാധാനമാണ് ആ അമ്മയുടെ മുന്നിൽ നിരത്തുവാൻ കഴിയുക. ആർക്കാണ് അവരെ ഒന്ന് ആശ്വസിപ്പിക്കുവാൻ കഴിയുക. "എന്നെയും കുടി  കൊല്ലുവാൻ പാടില്ലായിരുന്നോ"  എന്നുള്ള ചോദ്യത്തിന് ഉത്തരം നൽകേണ്ടവർ ആരാണ്?

ഇവിടെ നഷ്ടം കുടുംബത്തിന് മാത്രമാണ് .ചത്തവനും , അവന്റെ കുടുംബത്തിനും മാത്രം. വേണമെങ്കിൽ പാർട്ടിക്ക് പറയാം രക്തസാക്ഷി എന്ന്. ബാക്കിയുള്ളവർക്കെല്ലാം ആഘോഷമാണ് . അവർക്കു ഒന്നും നഷ്ടപെട്ടിട്ടില്ലല്ലോ,  ഒരു കൊലപാതകവും ന്യായീകരിക്കുവാൻ കഴിയുന്നതല്ല. അത് ഏതു പാർട്ടിയുടെ ആയാലും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എങ്കിലും ജനങ്ങൾ ഒരുമിച്ചു നിൽകേണ്ടതല്ലേ . ഇതുപോലെയുള്ള സംഭവങ്ങൾ  മലയാളിയുടെ മനസിൽ ഉളവാകുന്ന  ചിന്തകൾ  ഇനിയും ഇതാവർത്തിക്കട്ടെ  എന്നല്ലേ? ഇത് പോലെയുള്ള കൊലപാതകങ്ങങ്ങൾ ഉണ്ടെന്നാൽ അല്ലെ  നമുക്ക് ഹർത്താൽ പൊടി പൊടിക്കുവാൻ പറ്റുകയുള്ളൂ  ഗുണ്ടകളും , കൊട്ടേഷൻ സംഘങ്ങളും  രാഷ്ട്രീയ നപുംസകങ്ങളും  നീണാൾ വാഴട്ടെ. 
ദൈവത്തിന്റെ സ്വന്തം നാടെന്ന പേരിൽ മലയാളിക്ക് ഇനിയും അഭിമാനിക്കുവാൻ രക്തസാക്ഷികളും അതേറ്റുടുക്കുവാൻ രാഷ്ട്രീയ പാർട്ടികൾക്കും ഭാഗ്യം ഉണ്ടാവട്ടെ.




2017, സെപ്റ്റംബർ 16, ശനിയാഴ്‌ച

സർപ്പദോഷം (കഥ)


പരമു നായരുടെ ചായ കടയിൽ ഇരുന്നു പുട്ടും, കടലയും, പപ്പടവും  കൂട്ടി  കുഴച്ച് കഴിക്കുകയായിരുന്നു ഉലഹന്നാൻ .  ആ നാട്ടിൻപുറത്തെ പ്രമുഖ ചായ പീടികയാണ് പരമു നായരുടെ കട . പ്രാതലിനു പുട്ടും,  ഇടിയപ്പവും  , ദോശയും ഇഡ്ഡ്ലിയും ആണ് അവിടുത്തെ ഭക്ഷണവിവരപ്പട്ടികയിൽ ഉൾപെടുത്തിയിരുന്നു . ഭക്ഷണവിവരപ്പട്ടിക എന്ന് വച്ചാൽ ഇന്ന് 'സ്പെഷ്യൽ' എന്ന് പലകയിൽ ഈ ഭക്ഷണ സാധനങ്ങൾ   എഴുതി വച്ചിട്ടുണ്ട്. നാളെത്തെ ദിവസവും ഇന്നത്തെ സ്പെഷ്യൽ എന്ന് പറഞ്ഞു ഇതേ പുട്ടും, ഇഡ്ഡ്ലിയും, ദോശയും.ഇടിയപ്പവും   കാണപ്പെടും.

അവിടെ നടക്കുന്ന സകലമാന സംഭവങ്ങളുടെയും മൊത്തത്തിൽ ഉള്ള വിതരണകാരനാണ് പരമു നായർ . പ്രായം ഏതാണ്ട് അറുപതു കഴിഞ്ഞിരിക്കുന്നു . കള്ളിമുണ്ടും , വെള്ള ബനിയനുമാണ്  സ്ഥിരം  വേഷം.  ചെവിയിൽ എപ്പോഴും മുറി ബീഡി കരുതി വച്ചിട്ടുണ്ടാകും . നെറ്റിയിൽ ഭസ്മകുറി. പരാമനായരുടെ ഭാര്യ വനജാക്ഷിയും , മകൾ മല്ലികയും ചായക്കടയിൽ സഹായിയായി ഉണ്ട് . മല്ലിക ഒരു മധുര പതിനേഴുകാരിയാണ് . പത്തിൽ തൊറ്റു  പഠിത്തം  നിറുത്തിയിരിക്കുകയാണ് .  ആ ചായക്കടയിലെ നിറ സാനിധ്യം ആണ് മല്ലിക.  ജോലിയില്ലാത്ത സമയം  മനോരമയിലെ നോവലുകൾ വായിച്ചു രസിക്കും. ലോറിക്കാരൻ നോബിളിനെപോലെ ഒരുത്തൻ വരും,  അവൻ തന്നെ മിന്നു  കെട്ടി കൊണ്ടുപോകും എന്നവൾ  വെറുതെ ദിവാ സ്വപ്നം കാണും.  ഉഴുന്ന് അരയ്ക്കുന്നതും , പാത്രം കഴുകുന്നതും , അങ്ങനെയുള്ള അകത്തെ പണികൾ  കൈകാര്യം ചെയുന്നത് വനജാക്ഷിയും , പാറുവമ്മയും ആണ് . വനജാക്ഷിയുടെ സഹായിയാണ് പാറുവമ്മ . 'സപ്ലയർ   കം  കാഷ്യർ'   ആണ് പരമു നായർ . കൂട്ടിനു സഹായിയായി മല്ലികയും ഉണ്ടാകും . മല്ലിക  കടയിൽ ഉണ്ടെങ്കിൽ രണ്ടു ചായ കുടുതൽ ചിലവാകും എന്നുള്ള വിവരം നായർക്കുണ്ട് .  രാവിലെ ഏഴുമണി തൊട്ട്  പത്തുമണിവരെ കടയിൽ ആളുകൾ വന്നും പോയും ഇരിക്കും.   പിന്നെ  ഉച്ചക്ക് ഊണിനുള്ള കുറച്ചു പേർ . നവകേരളം സ്‌കൂളിലേ ചില അധ്യാപകർ അവിടെ വന്നു മാസ പറ്റിൽ ഊണ് കഴിച്ചിട്ട് പോകും. വൈകുന്നേരം  വടയോ,  പഴം പൊരിയോ, സുഖിയനോ ആ കണ്ണാടി ചില്ല് അലമാരയിൽ പ്രത്യക്ഷപ്പെടും. രാത്രി ഊണില്ല. ഏഴുമണിയാകുമ്പോൾ പരമു നായർ കടയടച്ചു വീട്ടിലേക്കു  നടക്കും.

ചൂടുള്ള വാർത്തകളും , പുത്തൻ വിശേഷങ്ങളും  പരമു നായരുടെ കടയിൽ ചായക്ക്‌  കടിയായി  ലഭിക്കും.  നാട്ടിൻപുറത്തെ സകലമാന  വിശേഷങ്ങളും ഇവിടെ    ലഭ്യം.  രണ്ടു കുട്ടികളുടെ  അമ്മയായ  ഗോമതി , അപ്പൂട്ടൻ നായരേ വിട്ടു കറവക്കാരൻ ഗോപാലന്  ഒപ്പം പോയതും,  പള്ളിയിലെ കവർച്ചപെട്ടി  മോഷണ ശ്രമവും ,  ബാലേക്കു മണ്ഡോദരി വേഷം കെട്ടേണ്ട സൗദാമിനി  മരചീനി കച്ചവടക്കാരൻ   വറീതുമായി ഒളിച്ചോടിയതും , ശ്രീലതാ  കൊട്ടകയിൽ  വന്ന പുതിയ  നസീറിന്റെ സിനിമയെ കുറിച്ചും എല്ലാം ഇപ്പോഴും ഇവിടുത്തെ വിശേഷ ങ്ങൾ ആണ്. ഇതെല്ലം വിവരിച്ചാലും വിവരിച്ചാലും  പരാമനായർക്കു ഇരിക്കപ്പൊറുതിയില്ല.

ചായ കുടിക്കുന്ന ഉലഹന്നാനെ നോക്കി പരമു നായർ ചോദിച്ചു . "അല്ല ഉലഹന്നാനെ നിങ്ങൾ അറിഞ്ഞില്ലേ  നമ്മുടെ കുറുപ്പ് മാഷ്  ജോലി മാറി പോവുകയാണ് ."

"അതിനു മാഷിന് നവകേരളം സ്‌കൂളിലെ ജോലിയല്ലേ  , പിന്നെ എങ്ങനെ മാറ്റം കിട്ടുവാൻ ?".

കുറുപ്പ് മാഷ് അവിടുത്തെ മലയാളം വാദ്ധ്യാര് ആണ് . ആളൊരു ശുദ്ധൻ ആണ് .  കറുത്ത , പൊക്കം കുറഞ്ഞ നല്ല കുടവയറുള്ള സാർ ആടി  ആടി  പതിയെ  നടന്നു വരുമ്പോൾ  തോന്നുന്നു കാൽ പന്ത് ഉരുണ്ടു വരുന്നപോലെയാണ് .   അതുകൊണ്ടു മാഷിനെ തെമ്മാടി കുട്ടികൾ വിളിക്കുന്നത് 'പന്താടി ' എന്നാണ് . ഭാര്യ ലളിതാംബികയും, മകൾ സരോജവും, മകൻ ചന്ദ്രശേഘരനുമായി മാഷ്  അവിടെ   താമസിക്കുന്നു .  ഇരുപത്തി രണ്ടു  വർഷങ്ങൾക്കു  മുമ്പാണ് മാഷ് ഈ കരയിൽ മലയാളം വാധ്യാർ  ആയി വരുന്നത് . അന്ന് പരമു നായരുടെ ചായക്കടപോലും അവിടെയില്ല.    പുള്ളിക്കാരന്റെ നാട് അങ്ങ്   കിഴക്കാണ്‌ . ഇപ്പോൾ ഈ നാട്ടിലെ തന്നെ ഒരാളെപോലെയാണ് നാട്ടുകാർ കുറുപ്പ് മാഷിനെ കാണുന്നത് . സ്വന്തം നാട് ഇവിടെയല്ലാത്തതിനാൽ പുള്ളിക്കാരൻ ഒരു വാടക വീട്ടിലാണ് താമസം. ഇനി പെൻഷൻ പറ്റുവാൻ രണ്ടോ , മൂന്നോ കൊല്ലം കൂടി കാണും.

മാഷിനെ   പരമു നായർക്കും വലിയ കാര്യം ആണ്.  ഇരുന്ന് ഇരുപ്പിൽ ഒരു മുപ്പതു ഇഡ്ഡ്ലി  വരെ മാഷ് തിന്നും.  ചട്ണിയും , ഇഡ്ഡ്ലിയും ആണ് മാഷിന്റെ കോമ്പിനേഷൻ .  അതിനിടയിൽ തുള്ളി വെള്ളം കുടിക്കുകയില്ല.    വെള്ളം കുടിച്ചാൽ വിശപ്പു മാറും , പിന്നെ ഇഡ്ഡ്ലി കഴിക്കുവാൻ പറ്റുകയില്ല എന്ന് മാഷ് പറയും. ഒരു ദിവസം ഇരുപത്തി അഞ്ചു ഇഡ്ഡ്ലി കഴിഞ്ഞപ്പോൾ  ചട്ണി തീർന്നു പോയി.  സാമ്പാർ ഉണ്ട്  മാഷെ എന്ന് പരമു നായർ പറഞ്ഞു എങ്കിലും  മാഷ് വിഷാദവാനായി   എഴുനേറ്റു.  എന്നിട്ടു പറഞ്ഞു സാംബാർ കുട്ടി അല്ല ഇഡ്ഡ്ലി കഴിക്കേണ്ടത് . അത്  ചട്ണി കുട്ടി തന്നെ വേണം എന്ന്.  അങ്ങനെയുള്ള മാഷ് ആണ് ആ നാട് വിട്ടു പോകുവാൻ തുടങ്ങുന്നത് .

"അപ്പോൾ അതിൽ എന്തെങ്കിലും കാര്യം ഉണ്ടാകുമല്ലോ പരമു നായരേ;,"

 കൈ കഴുകിയ ശേഷം മുണ്ടിൻ  തലപ്പ് കൊണ്ട്   മുഖം തുടക്കവേ ഉലഹന്നാൻ ചോദിച്ചു.

"അതിൽ എന്തെങ്കിലും കാര്യം ഉണ്ടോ എന്ന് ചോദിച്ചാൽ കാര്യം  ഇല്ലാതിരിക്കുമോ "   പരമു നായർ ഒന്നും തൊടാതെ പറഞ്ഞു.

"എന്നാ  താൻ പറ "  , ഉലഹന്നാൻ  മൊഴിഞ്ഞു.

പരമു നായർ പറയുവാൻ ആരംഭിച്ചു

"നമ്മുടെ സ്‌കൂളിലെ  രസതന്ത്രം പഠിപ്പിക്കുന്ന സുമതി ടീച്ചർ ഇല്ലേ ; അവരുമായി കുറുപ്പ് സാറിന് ചെറിയ ഒരു അടുപ്പം.  അതിപ്പം സാറിന്റെ പെം മ്പ്രന്നോത്തി അറിഞ്ഞു. അവരുടെ വീട്  ഒരു ഇന്ത്യയും, പാക്സിതാനുമായി മാറി."   അത് കേട്ട ചായ കുടിക്കുവാൻ ഇരുന്ന ചട്ടുകാലൻ   ശങ്കുണ്ണി പറഞ്ഞു.  കള്ളുചെത്താണ്  ശങ്കുണ്ണിയുടെ കുലത്തൊഴിൽ.  ആ ചട്ടുകാലും  വച്ച് ശങ്കുണ്ണി ഒരു അണ്ണാനെ പോലെ വേഗത്തിൽ തെങ്ങിൽ വലിഞ്ഞു കയറും.

"ഇല്ലാ വചനം പറയല്ലേ  നായരേ ...  വെറുതെയല്ല നിങ്ങളെ 'കുടുംബം കലക്കി' എന്ന് പറയുന്നേ " .  കുലത്തൊഴിൽ ചെത്താണെങ്കിലും ശങ്കുണ്ണി മനുഷ്യപ്പറ്റുള്ളവനാ   .

എന്തോന്ന് , ഇല്ലാവചനം ,  ഈ പരമു പറഞ്ഞ ഏതെങ്കിലും സംഭവങ്ങൾ ഇവിടെ സം ഭവിക്കാതിരുന്നിട്ടുണ്ടോ , അപ്പോൾ ഇതും സംഭവിക്കും . വെറുതെയാണോ  മാഷ് വാടക വീട് ഒഴിഞ്ഞു പോകുന്നത് "

ശങ്കുണ്ണി  ഇടയിൽ കയറി പറഞ്ഞു.

"ഉലഹന്നാനെ  ,    അതൊന്നുമല്ല സംഭവം.  നമ്മുടെ സുമതി ടീച്ചർ സൊസെറ്റിയിൽ നിന്ന് കുറച്ചു പണം  എടുത്തിരുന്നു . ടീച്ചറുടെ  അച്ഛന്റെ  അസുഖം പ്രമാണിച്ചു . അവധി കഴിഞ്ഞിട്ടും ആ തുക  കൊടുക്കുവാൻ ടീച്ചറിന് കഴിഞ്ഞില്ല . കുറച്ചു രൂപ ടീച്ചറുടെ കൈയിൽ ഉണ്ടായിരുന്നു .  ബാക്കി തുക വായ്‌പയായി  മാഷ്  സുമതി ടീച്ചറിനു വേണ്ടി കൊടുത്തു . ഒരു സഹായം . ഈ നാട്ടുകാർക്ക്  കുറുപ്പ് സാറിനെ അറിയാത്തത് ഒന്നുമല്ലല്ലോ .  പിന്നെ അങ്ങേരു ഒരു കുഴപ്പം കാണിച്ചു.  പുള്ളിക്കാരൻ അത് അങ്ങേരുടെ ഭാര്യയോട് പറഞ്ഞില്ല .  ഭർത്താവ് വേറെ ഏതെങ്കിലും സ്ത്രീയെ  സഹായിച്ചു അതും പണം കൊടുത്തു്  എന്നറിഞ്ഞാൽ ഏതെങ്കിലും ഭാര്യ സമ്മതിക്കുമോ . \മുപ്പ ത്തിയാര്  അതെങ്ങെനയൊ അറിഞ്ഞു.  ഇങ്ങനെയുള്ള വിഷയത്തെ പാട്ടാക്കുവാൻ അല്ലെങ്കിലും നാട്ടാർക്ക് ഉത്സാഹം ഏറുമല്ലോ.  അത് പരമു നായർക്കും കൂടിയുള്ള ഒരു കൊട്ടയിലൊരുന്നു . ശങ്കുണ്ണി തുടർന്നു .  അവരതു കാര്യമായി എടുത്തു .  അല്ലെങ്കിലും മുപ്പരത്തിയുടെ  സ്വഭാവം ഈ നാട്ടിൽ ആർക്കാ അറിയാൻ മേലാത്തത് . അവർ ഇതിനെ ഒരു ഭൂകമ്പമാക്കി . അതാണ് സംഭവം"

ശങ്കുണ്ണി പറഞ്ഞു   നിറുത്തി.

എന്തായാലും ഇപ്പോൾ മാഷ്  ഇവിടം വിട്ടു പോവുകയാണെന്ന് സത്യമല്ലേ . അതല്ലേ ഞാനും പറഞ്ഞുള്ളൂ .

അത് ശരിയാ , അങ്ങേരു നാട്ടിലേക്ക് പോവുകയാ, അവിടെ അടുത്തുള്ള സ്‌കൂളിൽ മാഷിന് ജോലി കിട്ടി .  മാഷ്ടെ അമ്മയ്ക്കും തീരെ വയ്യ. അല്ലാതെ  ഈ നായര് പറയും പോലെയല്ല കാര്യങ്ങൾ "

അപ്പോഴാണ് ഉലഹന്നാന്റെ മനസിൽ ഉണ്ണിയപ്പം പൊട്ടിയത് .  പരമു നായരോടായി അയാൾ ചോദിച്ചു .

"മാഷ് പോകും എന്ന് ഉറപ്പാണോ " 

"പിന്നല്ലാതെ , വീട് ഇന്നലെ ഒഴിഞ്ഞു."     ആ അവറാച്ചൻ എന്നോട് പറഞ്ഞു വല്ല വാടകക്കാർ ഉണ്ടെങ്കിൽ ഒന്ന് പറയണമേ  എന്ന്.  " പരമുനായർ പ്രസ്താവിച്ചു .

ഉലഹന്നാനു നമ്പീശനുമായുള്ള സംഭാഷണശകലങ്ങൾ ഓർമ വന്നു.    അയാളുടെ അറിവിൽ നമ്പീശൻ ഇപ്പോൾ താമസിക്കുന്നത് നാലാമത്തെ വീട് ആണ് .  വിവാഹം കഴിച്ചിട്ടില്ല . ചെറുപ്പക്കാരൻ . സുന്ദരൻ , സുമുഘൻ . എണ്ണ മയമുള്ള മുടി കുരുവിക്കൂട് പോലെ വയ്ക്കും. ടെറികോട്ടൺ  ഷർട്ടും , ബെൽ  ബോട്ടം പ്യാൻസും ആണ് വേഷം  കുട്ടിക്കുറ പൗഡർ ഇട്ടു  വെളുത്ത മുഖം പാണ്ടു  പിടിച്ച പോലെ വെളുപ്പിക്കും.  എന്നിട്ടു നാട്ടുകാർ കാണെ ആ വേഷത്തിൽ അങ്ങോട്ടേക്കും , ഇങ്ങോട്ടേക്കുമായി സവാരി നടത്തും ,.  പിന്നെ ഒരു കുഴപ്പം എന്ന് പറഞ്ഞാൽ ഇടക്കിടെ ഇങ്ങനെ വീട് മാറണം . അതിനെല്ലാം നമ്പീശന്റെ കൈയിൽ നികുത്താൻ ആവാത്ത കാരണങ്ങൾ ഉണ്ട് . ഇപ്പോൾ താമസിക്കുന്ന വീട് നല്ല അസ്സൽ  വീട് ആണ്. വായനശാലക്ക് അടുത്തു , ഇടത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട് . ചെത്തിയും,    ബൊഗൈൻ വില്ലയും, സീനിയയും നിര നിരയായി പൂത്തു നിൽക്കുന്നു . വെടിപ്പുള്ള  മുറ്റം. അത്ര പഴയതു എന്ന് പറയുവാൻ കഴിയില്ല. നീല പെയിന്റ് അടിച്ച ഗേറ്റ് കടന്നാൽ കാണാവുന്ന ഓടിട്ട വീട് . അവിടെയാണ് കക്ഷിയുടെ താവളം .

കഴിഞ്ഞ തവണ കണ്ടപ്പോൾ നമ്പീശൻ പറഞ്ഞ കാര്യങ്ങൾ ഉലഹന്നാൻ  വീണ്ടും ഓർത്തെടുത്തു .  " എനിക്ക് ഈ വീട് മാറണം , ഇവിടെ ശരിയാവില്ല.

" അതെന്താ : "    എന്ന ചോദ്യത്തിന് നമ്പീശൻ തന്ന മറുപടി ,  "ഇവിടെ പ്രേത ശല്യം ഉണ്ടത്രേ;"

ഉലഹന്നാനു ചിരി വന്നു.   അത് കണ്ടു നമ്പീശൻ പറഞ്ഞു .

"ചിരിക്കേണ്ട ഞാൻ പറഞ്ഞത് സത്യമാ,  ചില സമയങ്ങളിൽ രാത്രിയിൽ ആരോ ഇതിലൂടെ നടക്കുന്നത് പോലെ എനിക്ക് തോന്നും. അടുക്കളയിൽ നിന്നും പാത്രങ്ങൾ തന്നെ താഴെക്ക്  വീഴും. കാളിങ് ബെൽ അടിച്ചതായി തോന്നും, പക്ഷെ ചെന്ന് നോക്കുമ്പോൾ അവിടെ ആരും ഉണ്ടാകില്ല. ഒരു മനസ്സമാധാനവും ഇല്ല എനിക്ക് ഈ വീട് ശരിയാവില്ല. "

അപ്പോഴും ഉലഹന്നാനു ചിരിക്കുവാനാണ് തോന്നിയത് . പക്ഷെ അയാൾ ചിരിച്ചില്ല.  അയാൾ പറഞ്ഞു. .

" തനിക്കു തോന്നുന്നതാവാം . താൻ ഒറ്റയ്ക്കല്ലേ  അപ്പോൾ  ഇങ്ങനെയൊക്കെ തോന്നും.  ഇത് 'ഹാലൂസിനേഷൻ' ആണ് . ഇല്ലാത്തതു ഉണ്ടെന്നുള്ള തോന്നൽ "

"പാത്രങ്ങൾ തന്നെ വീഴുന്നത്  ഇല്ലാത്തത്‌  ഉണ്ടെന്നുള്ള തോന്നലിൽ നിന്നാണോ  "  നമ്പീശന് ദേഷ്യം വന്നു.  .  ബാത്‌റൂമിൽ പോകുമ്പോൾ വാതിലിൽ  സാക്ഷ  തന്നെ വീഴുന്നു.  പിന്നെ കുറെ നേരം കഴിയുമ്പോൾ വാതിൽ തുറക്കുവാൻ കഴിയും. ഇതെല്ലം ഞാൻ ആനുഭവിച്ചതാണ് .  അയാൾ വളരെ ഗൗരവപൂർവം പറഞ്ഞു."

ഉലഹന്നാനു തോന്നി, ഇയാൾക്ക് എന്തോ കുഴപ്പം ഉണ്ടെന്നു . പക്ഷെ ഒന്നും പറഞ്ഞില്ല .

" കുറച്ചു നേരത്തിനു  ശേഷം നമ്പീശൻ പറഞ്ഞു. ഈ വീട്ടിൽ ആരോ തുങ്ങി മരിച്ചിട്ടുണ്ട്. അയാളുടെ ആത്മാവ് ഗതിയില്ലാതെ അലയുന്നതാ ."  ഒരു  ശാസ്ത്ര'ജ്ഞൻ  കണ്ടെത്തിയ  രഹസ്യത്തെ അയാൾ  അനാവരണം ചെയ്തു.

കുറച്ചു നാളുകൾക്കു  ശേഷം നമ്പീശൻ കുറുപ്പ് മാഷ് താമസിച്ച വീട്ടിലേക്കു മാറി.  വീടും പരിസരവും നമ്പീശന് നന്നായി ബോധിച്ചു എന്ന് തോന്നി.  പറമ്പും, കുളവും, കാവും ചേർന്ന  പഴമയുടെ അന്തരീക്ഷം പുകയുന്ന  വീട് .
നിങ്ങൾ ഒരു  സൗന്ദര്യ ആസ്വാദകൻ ആണെങ്കിൽ അവിടുത്തെ തോപ്പിൽ പല പക്ഷികളെയും നിരീക്ഷിക്കുവാൻ കഴിയും. വളരെ അപൂർവമായി കാണുന്ന സൂചിമുഖി  കുരുവി മുതൽ, ഉപ്പൻ , വേഴാമ്പൽ ,  തത്ത , അണ്ണാൻ മുതലായ ഇനങ്ങളെ അവിടെ കാണുവാൻ കഴിയും. പക്ഷെ ഇതൊക്കെ ആസ്വദിക്കുവാൻ ഒരു മനസുണ്ടാകണം  എന്ന് മാത്രം.

വീട് മാറി കഴിഞ്ഞ ശേഷം  ഉലഹന്നാൻ പറഞ്ഞു. ഇനി താൻ  എന്നെ ബുദ്ധി മുട്ടിക്കരുത് . വർഷങ്ങൾ ആയി കുറുപ്പ് മാഷും , കുടുംബവും താമസിച്ച വീടാണ് ഇത് . ഇവിടെ നിങ്ങൾക്ക് ഒരു മനസമാധാന കുറവും ഉണ്ടാകാൻ  പോകുന്നില്ല."

കുറെ നാളുകൾ കഴിഞ്ഞു . ഒരു ദിവസം നമ്പീശനെ ചായക്കടയിൽ  വച്ച് കണ്ടപ്പോൾ അയാൾ പരിഭവം പോലെ പറഞ്ഞു.

" താൻ എന്ത് വീടാണ് മാഷെ  എനിക്ക് തന്നത്"

ഉലഹന്നാൻ ചോദിച്ചു " എന്ത് പറ്റി "

"ആ വീടിനു പുറകിൽ സർപ്പകാടണ്"

"അതിനു ", ഉലഹന്നാൻ ചോദിച്ചു .

"അവിടെ  താമസിക്കുവാൻ കൊള്ളില്ല . അവിടെ താമസിച്ചാൽ  സർപ്പദോഷം സംഭവിക്കും, സർപ്പ
ദോഷമുണ്ടായാൽ സന്തതി പരമ്പരകൾ കഷ്ടത അനുഭവിക്കും , കൂടാതെ  ചർമരോഗങ്ങൾ , മാനസിക പീഡ  എന്നിവയുണ്ടാകാം  "    ഏതോ ഒരു മുറി ജോത്സ്യൻ പറഞ്ഞ വാക്കുകൾ അതുപോലെ നമ്പീശൻ വിളമ്പി

ഉലഹന്നാനു ശരിക്കും ദേഷ്യം വന്നു .

"അതിനു താൻ വിവാഹിതൻ അല്ലല്ലോ, പിന്നെ സന്തതികൾക്കു എന്ത്  ദോഷം വരുവാനാണ് ."

"അല്ല ഞാൻ വിവാഹം കഴിക്കുമല്ലോ . അപ്പോൾ കുട്ടികൾക്ക് പ്രശ്നമാകില്ലേ"

നമ്പീശന്റെ സംശയം നിഷ്കളങ്കമായിരുന്നു .

ഉലഹന്നാൻ ഒന്നും മിണ്ടിയില്ല.

"നമ്പീശൻ വീണ്ടും ചോദിച്ചു ,  താൻ എന്താ ഒന്നും മിണ്ടാത്തെ "

അയാൾ അപ്പോൾ ചിന്തിച്ചത് നമ്പീശന്റെ അച്ഛനെയും , അമ്മയെയും കുറിച്ചായിരുന്നു.  നമ്പീശൻ  ചായ കുടിച്ചു  പോയി കഴിഞ്ഞപ്പോൾ പരമു നായർക്കു ആവേശമേറി .   "അര  നമ്പീശൻ"  അയാൾ ഉറക്കെ പറഞ്ഞു.

ഉലഹന്നാൻ ചോദിച്ചു , "അര  നമ്പീശനോ "

"പിന്നല്ലാതെ " ,   പരമു നായർ പറഞ്ഞു , അവനെ മുഴുവനായി കാണുവാൻ കഴിയുമോ . എവിടെയോ ഒരു പിരി ഇളകിയിട്ടില്ലേ . അതുകൊണ്ട് ഇനി മുതൽ  നമ്പീശൻ 'അരനമ്പീശൻ' ,   എന്ന പേരിൽ അറിയപ്പെടും.

നാമ  നിർവഹണം നടത്തിയ   ശേഷം  പുതിയ കഥ  ഇനി എങ്ങനെ നാട്ടിൽ പാട്ടാക്കും എന്ന ചിന്തയായിരുന്നു പരമു നായർക്ക് .



















2017, ഓഗസ്റ്റ് 22, ചൊവ്വാഴ്ച

സരസ്വതി സ്തുതി


ഒരു വട്ടം വന്നു,  പല വട്ടം വന്നു
അംബികേ നിന്നെ തൊഴുതു നിന്നു
വെൺപട്ട്  ചാർത്തി , ചന്തമൊടങ്ങനെ
'അമ്മ വിളങ്ങുന്നു ഈ നടയിൽ


അക്ഷര പൊരുളിലും , ആത്മാവിൻ  കതിരിലും
അമൃതം പൊഴിയുന്നു നിന്റെ നാമം
തംബുരു മീട്ടി , രാഗ വിലോലിനി
ശാലിനി ദേവി സരസ്വതിയായ്
എൻ നാവിൽ കുടികൊള്ളു  എന്നുമെന്നും

ഒരു വട്ടം വന്നു,  പല വട്ടം വന്നു


ചെമ്പക പുഷ്പ രാഗ സുഗന്ധം
സന്ധ്യകൾ  മാലയായി ചാർത്തിടുമ്പോൾ
അറിവിൻ കാഞ്ചന  കതിരൊളി ചൊരിയു
കലയുടെ വർണങ്ങൾ നീ പകരൂ
എന്റെ കനകാംബര  പൂക്കൾ നീ അണിയു



ഒരു വട്ടം വന്നു,  പല വട്ടം വന്നു
അംബികേ നിന്നെ തൊഴുതു നിന്നു
വെൺപട്ട്  ചാർത്തി , ചന്തമൊടങ്ങനെ
അമ്മ വിളങ്ങുന്നു ഈ നടയിൽ    ...   അമ്മ വിളങ്ങുന്നു ഈ നടയിൽ 

2017, ഓഗസ്റ്റ് 6, ഞായറാഴ്‌ച

കൊട്ടേഷൻ (കഥ )




കണ്ണു തുറക്കുമ്പോൾ അവൾ ആ വൃത്തിഹീനമായ മുറിയിലായിരുന്നു . മുഴിഞ്ഞു നാറിയ പുതപ്പിനുള്ളിൽ . മെല്ലെകറങ്ങുന്ന പൊടി പിടിച്ച പങ്കയ്‌ക്കൊപ്പമായി അവളുടെ മസ്തിഷ്‌കവും കറങ്ങുന്നപോലെ . എവിടെയാണിത് . എങ്ങനെ ഇവിടെയെത്തി.ആശുപത്രി മുറിയല്ല എന്നവൾ മനസിലാക്കി .ചുവരിൽ കൊതുകിനെ അടിച്ചുകൊന്നതിൻ രക്തക്കറ പറ്റിയിരിക്കുന്നു. മേശപ്പുറത്തു വെള്ളം കുടിക്കുവാനുള്ള ഒരു പാത്രം. പിന്നെ ഒരു കസേരയും , മേശയും . തറയിൽ നിറയെ സിഗരറ്റു കുറ്റികൾ.  ആരോ തന്നെ ഇവിടെ കൊണ്ടുവന്നതാണ് .

അമ്പരപ്പോടെ കൈകുത്തി എഴുനേൽക്കുവാൻ ശ്രമിച്ചുവെങ്കിലും തലയുടെ അമിതമായ ഭാരം കാരണം അതിനു കഴിയുന്നില്ല. മുക്കിനുള്ളിൽ ഒരു രൂക്ഷ ഗന്ധം തങ്ങിനിൽക്കുന്നു. ഒടുവിൽ അവൾക്കു കാര്യം മനസിലായി തന്നെ ആരോ ഇവിടെ തട്ടി കൊണ്ടുവന്നിരിക്കുന്നു.  ആരാണവർ . ആർക്കാണ് തന്നോടിത്ര ശത്രൂത. എന്തിന് വേണ്ടി ?   അതുകൊണ്ടു ആർക്കാണിത്ര പ്രയോജനം .

ഇപ്പോൾ അവൾക്കോർമ വന്നു .ഓഫീസിൽ നിന്നും പതിവിലും താമസിച്ചാണ് ഇറങ്ങിയത് . പിടിപ്പതു പണിയുണ്ട് . ഇരുന്നാലും തീരുകയില്ല.  തോമസ് സാർ കൊണ്ടാക്കാം എന്ന് പറഞ്ഞതാ . പിന്നെ  ഏലിയാമ്മക്ക് പറഞ്ഞു  നടക്കുവാൻ ഒരു കഥകൂടിയാകും. അതുകൊണ്ട് വേണ്ട എന്ന് പറഞ്ഞു.

ബസ്  സ്റ്റോപ്പിൽ നിൽക്കുമ്പോൾ   ആണ് നാളെത്തേക്കുള്ള ചായ പൊടി മേടിച്ചിട്ടില്ല എന്നവൾ  ഓർത്തത് .  ബസ്   സ്റ്റോപ്പിന് അരികിലുള്ള കുമാരന്റെ പലചരക്കു കടയിൽ നിന്നും  വീട്ടാവശ്യത്തിനുള്ള  സാധനങ്ങൾ മേടിച്ചു.
ഇപ്പോൾ എല്ലവരും മാളിൽ പോയി ആണല്ലോ സാധങ്ങൾ മേടിക്കുന്നത് . സുധീറിന് എവിടെ  സമയം . പാർട്ടിയുടെ വക്കീൽ ആണല്ലോ . വീട്ടിൽ വരുവാനോ , വന്നാൽ തന്നെ വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കുവാനോ തീരെ സമയം ഇല്ലല്ലോ .

പാർട്ടിയുടെ  ക്രിമിനൽസിനെ സംരക്ഷിക്കുന്ന കേസുകൾ വാദിക്കുക .  കഴിഞ്ഞ  ആഴ്ച സുധീർ വാദിച്ച  പ്രമാദമായ കേസിനു വിധി വന്നത് . മാസങ്ങളോളം ചാനലായ ചാനലുകളിലും , പത്രങ്ങളും നിറഞ്ഞു നിന്ന രമ്യ  കേസിന്റെ വിധി.  ക്രൂരമായി പീഡനത്തിന് ഇരയായി അവൾ വധിക്കപെടുകയായിരുന്നല്ലോ . ആ കേസിലെ  വേട്ടക്കാരൊടോപ്പം സുധീർ നിന്നു.  ചോദിച്ചാൽ പറയും ഇത് എന്റെ തൊഴിൽ. പാർട്ടി ഏല്പിക്കുന്ന കേസുകൾ കൈകാര്യം ചെയുക.  ഞാൻ വാദിച്ചില്ലെങ്കിൽ വേറെ ആരെങ്കിലും ഈ കേസുകൾ വാദിക്കും. ജഡ്ജിയെ വരെ സ്വാധീനിച്ചു വച്ചിരിക്കുകയാണ് . പിന്നെ .എങ്ങനെ ജയിക്കാതിരിക്കും. ഇപ്പോൾ അറിയപ്പെടുന്ന അഭിഭാഷകൻ ആയതു പാർട്ടിയുടെ കേസുകൾ മാത്രം വാദിച്ചത് കൊണ്ടാണ്. അല്ലേൽ കേസില്ലാ  വക്കീലായി തുരുമ്പു എടുത്തു പോയേനെ .

സുധീറിനോട്  പലപ്പോഴും വെറുപ്പ് തോന്നിയിട്ടുണ്ട് . തങ്ങൾക്കും പ്രായമായ ഒരു മകൾ  വളർന്നു വരുന്നുണ്ട് എന്ന് സുധീർ ഓർക്കുന്നില്ല.അല്ലെങ്കിൽ അതി ക്രൂരമായി പീഡിപ്പിച്ച  കൊലപ്പെടുത്തിയ പെൺകുട്ടിക്കെതിരെ എത്ര നിന്ദ്യമായ ഭാഷയിൽ ആണ് സുധീർ  കൊടതീയിൽ വാദിച്ചത് .  ആ നരാധമന്മാരെ വധശിക്ഷക്കു വിധികേണ്ടതല്ലായിരുന്നോ ? ഇങ്ങനെയുള്ള കേസുകളുടെ വക്കാലത്ത്  ഏറ്റെടുക്കരുത് എന്ന്  എത്ര വട്ടം പറഞ്ഞിരിക്കുന്നു. ആ അമ്മമാരുടെ ശാപവചനങ്ങളാൽ ഏറ്റാൽ  ഈ ജന്മത്തിൽ എന്നല്ല , ഇനി അടുത്ത  ജന്മത്തിൽ പോലും മോക്ഷം ലഭിച്ചില്ല എന്ന് വരാം.

സുധീർ പറഞ്ഞ ന്യായം ഇതായിരുന്നു .

അതി ക്രൂരമായ കൊലപാതകങ്ങളും , നാലും അഞ്ചും പേരെ കൊല പെടുത്തിയ കേസുകൾ വരെ കൊടതിയിൽ വരുന്നുണ്ട് .ഇവർക്കൊന്നും വധശിക്ഷ  നൽകാത്ത സാഹചര്യയത്തിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആ ചെറുപ്പക്കാരെ   വധശിക്ഷക്ക് വിധിക്കണം എന്നാരോപിക്കുവാൻ എങ്ങനെ കോടതിക്ക് കഴിയും. കോടതിക്ക് വേണ്ടത് തെളിവുകൾ ആണ്. വിശ്വസിനീയമായ തെളിവുകൾ .

കേസിലെ സാക്ഷികളുടെ വിശ്വാസ്യത ഉറപ്പുവരുത്തുവാനും , പഴുതുകളില്ലാതെ തെളിവുകൾ അവതരിപ്പിക്കുവാനും പ്രോസിക്കുഷന് സാധിച്ചില്ല എന്നും സുധീർ വാദിച്ചു .  മതിയായ  തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ  പ്രതികളെ നിരുപാധികം വെറുതെ വിട്ടുകൊണ്ടുള്ള വിധി ന്യായാധിപൻ പ്രസ്ഥാപിച്ചു ..

കുമാരന്രൂ   പണം കൊടുക്കുമ്പോൾ ആണ്  ഓർമിച്ചത്‌  പൂജാമുറിയിലെ ഗുരുവായൂരപ്പന്റെ ചിത്രം ഇളകിയിരിക്കുന്നു . എപ്പോൾ വേണമെങ്കിലും  താഴെ വീഴാം. ചില്ലുടഞ  ഫോട്ടോ പൂജാമുറിയിൽ വയ്ക്കുന്നത് ശരിയല്ലല്ലോ . അതുകൊണ്ട് ആണി ഉറപ്പിക്കുവാനായി ഒരു ചുറ്റിക ക്കുടി വാങ്ങി .  പ്രധാന പാതയിൽ നിന്നും തിരക്കൊഴിഞ്ഞ നിരത്തിലൂടെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി അവൾ നടക്കുകയായിരുന്നു. കൈയിൽ  കുമാരന്റെ കടയിൽ നിന്നും വാങ്ങിയ  വീട്ടുസാധനങ്ങളും തൂക്കി. , നിരത്തിൽ മുഴുവനും ഇരുട്ടാണ് . സമയം ആറുമണിയോടെ അടുക്കുന്നു,  നിരത്തിലെ വഴി വിളക്കുകൾ ഒന്നും തെളിഞ്ഞിട്ടില്ല . കാറ്റു വീശുന്നുണ്ട് . ചിലപ്പോൾ മഴ പെയുമായിരിക്കും.  തോളത്തെ ബാഗിൽ  പോപ്പി കുട  മടക്കി വച്ചിട്ടുണ്ട് .

കഷ്ടിച്ച്അ നടന്നു പോകുവാനുള്ള ദുരമല്ല  വീട്ടിലേക്കുള്ളത് . മുന്നിൽ ഒരു മാരുതികാർ വന്നു നിന്നത് .  അതിനുള്ളിൽ രണ്ടു ചെറുപ്പക്കാർ , അവരിൽ ഒരാൾ വാതിൽ തുറന്നു ഇറങ്ങിയ ശേഷം ചോദിച്ചു , ഇതിൽ കാണുന്ന ചന്ദ്രശേഖരന്റെ വീട് എവിടെയാണ് .  ഗോകുലം എന്നാണ് വീട്ടുപേര്.

" മുഴുവനും അഡ്ഡ്രസ് പറയാമോ അവൾ ചോദിച്ചു "      അഡ്ഡ്രസ്, , മെലിഞ്ഞ ചെറുപ്പക്കാരൻ പോക്കറ്റിൽ നിന്നും ഒരു കടലാസ് കഷ്ണം എടുത്തു. അവൾ അതിൽ നോക്കുമ്പോൾ മുക്കിൽ എരിഞ്ഞു കയറുന്ന രൂക്ഷ ഗന്ധം . മൂക്കിന്മേൽ അമരുന്ന തണുത്ത പഞ്ഞി കഷ്ണം .

" നിങ്ങൾ എന്താ ചെയ്യുന്നേ എന്നവൾ ചോദിച്ചോ ?"



പെട്ടെന്ന് കതകു പുറത്തുനിന്നും തുറക്കപ്പെട്ടു . കറുത്ത മെലിഞ്ഞ ഒരാളും , പിന്നെ തടിച്ച വണ്ടി ഓടിചിരുന്ന ആളും വാതിലിൽ പ്രത്യക്ഷപെട്ടു. 

"എഴുനേറ്റു അല്ലെ. "  തടിച്ചവൻ ചോദിച്ചു.

"ആരാണ് നിങ്ങൾ "  ചിലമ്പിച്ച സ്വരത്തിൽ അവൾ ചോദിച്ചു. 

"എന്താ നിങ്ങളുടെ ഉദ്ദേശം ,  എന്തിനാണ് നിങ്ങൾ എന്നെ ഇവിടെ കൊണ്ട് വന്നിരിക്കുന്നത് . എന്നെ വച്ച് വിലപേശുവാണോ മറ്റോ ആണെങ്കിൽ അത് നടക്കില്ല . എന്റെ ഭർത്താവ് അറിയപ്പെടുന്ന ക്രിമിനൽ വക്കീൽ ആണ്.  നിങ്ങൾ കേട്ടിട്ടുണ്ടാകും  അഡ്വക്കറ് സുധീർ ,  ഈയിടെ പ്രശ്തമായ  കൊലപാതകക്കേസ് വാദിച്ചു ജയിച്ചത് എന്റെ ഭർത്താവ് ആണ്.  കൊട്ടേഷനോ മറ്റോ ആണെങ്കിൽ നിങ്ങൾക്കു ആള് തെറ്റി . "

കറുത്ത    തടിച്ചവൻ മെലിഞ്ഞവനെ ഒന്ന് നോക്കി. പിന്നെ   രണ്ടുപേരും ഒരുപോലെ ചിരിച്ചു. മെലിഞ്ഞവൻ കറുത്തവനോടായി പറഞ്ഞു. 

" അപ്പോൾ ആള്  തെറ്റിയിട്ടില്ല. പിന്നെ  അവളേ  നോക്കി അവൻ തുടർന്നു ,
നിങ്ങൾ പറഞ്ഞ പോലെ തന്നെ ഇത് ഒരു കൊട്ടേഷൻ ആണ് . അതും നിങ്ങളുടെ ഭർത്താവിന് വേണ്ടി. ധീര ശൂര പരാക്രമിയായ വക്കിൽ സാറിന് വേണ്ടി.  കേസുകൾ വാദിച്ചു ജയിക്കുന്ന മിടുക്കൻ അല്ലെ. വേണമെങ്കിൽ ഞങ്ങൾക്ക് വേണ്ടിയും അയാൾ വാദിക്കുമായിരിക്കും അല്ലെ?" 

പിന്നെ ക്രൂരമായ ചിരിയോടെ അവളുടെ നേർക്ക് അടിവെച്ചടിവച്ചവർ  നടന്ന് അടുത്തു.









2017, മേയ് 29, തിങ്കളാഴ്‌ച

ഇവൻ എന്റെ പ്രിയ പുത്രൻ (കഥ)



ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ആണ് ശ്യാമള ആ ചോദ്യം എറിഞ്ഞത്.

" എന്തെ ഉറങ്ങിയില്ലേ?"
"ഇല്ല"    ഞാൻ പറഞ്ഞു

കുറച്ചു നേരത്തിനു ശേഷം അവൾ വീണ്ടും    ചോദിച്ചു

"എന്തായി ഞാൻ പറഞ്ഞ കാര്യം "

ഞാൻ ചോദിച്ചു , "എന്ത് കാര്യം "

"അല്ല നമ്മൾ ഫ്ലാറ്റ് മാറുന്നില്ല "   ,    

ഞാൻ ചോദിച്ചു ,  " അല്ല  ഈ ഫ്ലാറ്റിനു എന്താ  ഇത്ര കുഴപ്പം"

"ഒരു കുഴപ്പവുമില്ല" , അവൾ   വദനം വീർപ്പിച്ചു

കുറച്ചു കഴിഞ്ഞപ്പോൾ അവൾ വീണ്ടും പറഞ്ഞു , "നിങ്ങൾക്ക്  നമ്മുടെ
മോനെ കുറിച്ച്  വല്ല വിചാരം ഉണ്ടോ?"

"എന്താ അവനു കുഴപ്പം, "    ഞാൻ അലസ മട്ടിൽ ചോദിച്ചു .

"ഇവിടെത്തെ  താമസക്കാർ   ആരും അത്ര ശരിയല്ല. ഒരു   കൾച്ചർ ഇല്ലാത്ത വർഗം . എല്ലാവരും മലയാളികളാ .  പിന്നെ തമിഴന്മാരും , ആ കുട്ടികളുടെ കുട്ടു കുടിയാൽ   അവനും അവരെപോലെയാകും "

ഞാൻ  ഒന്നും മിണ്ടിയില്ല . പക്ഷെ മനസിൽ ആലോചിച്ചു .  ആ കുട്ടികളുടെ കൂടെ കൂടിയാൽ എന്താ ഇത്ര കുഴപ്പം സംഭവിക്കുന്നെ ?  അല്ല ഞാൻ പഠിച്ചത് മുഴുവനും നാട്ടിൻപുറത്തെ മലയാളം മീഡിയത്തിൽ അല്ലെ.  അല്ല  എന്റെ പെണ്ണുംപിള്ള  എന്ന് പറയുന്ന  മിസിസ്സ് നായർ    നാലാം തരം വരെ പഠിച്ചത് നാട്ടിൻപുറത്തെ വിദ്യലയത്തിൽ അല്ലെ ?  എന്നിട്ടു  അവൾക്ക് എന്തെങ്കിലും കുഴപ്പം സംഭവിച്ചോ  . ഇല്ലല്ലോ    ഞാൻ ഇത് മനസിൽ ആലോചിച്ചതേയുള്ളൂ . അവളോട്‌ മിണ്ടിയില്ല .

ശ്യാമളക്കു ഒരു കുഴപ്പം ഉണ്ട് . അവൾക്കു മലയാളികളെ കുറച്ചു പുച്ഛം ആണ് . കുറച്ചുകാലം അവൾ  ബോംബെയിൽ ആയിരുന്നു . അവളുടെ   തന്തപ്പടിക്ക് അവിടെ ഏതോ കമ്പനിയിൽ ഉദ്യോഗം ആയിരുന്നു. അതുകൊണ്ടു ഹിന്ദി നന്നായി അറിയാം . എനിക്ക്   അറിയാവുന്ന ഹിന്ദി  കിലുക്കത്തിൽ  ജഗതി പറയുന്ന പോലെ .നഹി മാലും' ഏന്ന  ഒറ്റ വാക്കാണ്‌.
 അതുകൊണ്ടു നോർത്ത് ഇന്ദ്യൻസ്  ആണെങ്കിൽ  ഓക്കേ .  മലയാളികളുടെ കറുത്ത നിറവും, സെൻസ് ഓഫ് ഹ്യൂമറും , ഒന്നും അവൾക്കിഷ്ടമല്ല .  നമ്മൾ പറയുന്നു തമാശയല്ല , അശ്ലീലം ആണു പോലും.

എന്തിനു  കറികൾ പോലും അവൾക്കു  നേരെ ചൊവ്വാ  ഉണ്ടാക്കുവാൻ അറിയില്ല. ഒറ്റ മുറി ഫ്ലാറ്റിൽ കഴിഞ്ഞ പെണ്ണാണ് . ഇപ്പോൾ അവൾ ആകെ മാറിയിരിക്കുന്നു. നല്ല അവിയലും , സാമ്പാറും കഴിക്കണം എന്നുണ്ടെങ്കിൽ താൻ തന്നെ  അടുക്കളയിൽ കയറണം .  വല്ല മസാല ചേർത്ത കുറച്ചു കറികൾ ഉണ്ടാക്കി വയ്ക്കും . വായ്ക്കു ചേരില്ല എങ്കിലും ഉഗ്രനാണ് എന്ന മട്ടിൽ ഞാൻ കഴിക്കും.

ആഹാരത്തിനു മുമ്പ് രണ്ടു പെഗ് കഴിക്കണ  സ്വഭാവം എനിക്കുണ്ട് .  രണ്ടെണ്ണം വീശിയശേഷം പിന്നെ അവൾ ഉണ്ടാക്കിയത് കഷായം കുടിക്കുന്ന ലാഘവത്തോടെ  ഞാൻ അങ്ങ് കാച്ചും  അല്ലാതെ പിന്നെ ..

അവളുടെ ഈ സ്വഭാവം കാരണം ആണ് മകന്റെ സ്‌കൂൾ മാറേണ്ടി വന്നത് . അവൾക്കു അവൻ ഇന്ദ്യൻ സ്‌കൂ ളിൽ പഠിക്കുന്നത് ഇഷ്ടമല്ല.  അവിടെയും നമ്മുടെ  മാനം  കളയാൻ  ഉണ്ടല്ലോ , "മലയാളിസ്  ആർ  ഡർട്ടി  ഫെല്ലോസ്  "
അങ്ങനെ വിപിനെ  ബ്രിട്ടീഷ് സ്‌കൂളിൽ ചേർത്തു . അവൾക്ക്  കുറച്ചു ആശ്വാസം ആയി.  ഇനി മലയാളി സഹപാഠികളുടെ ശല്യം ഉണ്ടാകില്ലല്ലോ .
മലയാളികളേക്കാൾ   വൃത്തിയുള്ള , അപ്പിയിട്ടാൽ പോലും കഴുകാതെ വെള്ള തോലിക്കാരാണ് അല്ലോ അവന്റെ   സുഹൃത്തുകൾ .

ഇടയ്ക്കു എന്നോട് പറയും , "കണ്ടോ അവന്റെ ആക്സന്റ്  പോലും ഇപ്പോൾ  എത്ര മാറി. പണ്ട് അവൻ ഇംഗ്ലീഷ് പറഞ്ഞത് നിങ്ങളെ പോലെ  ആയിരുന്നില്ലേ .  നോക്കു,  ഇപ്പോൾ എത്ര സുന്ദരമായി അവൻ സംസാരിക്കുന്നു "

ശരിയാ ,  ഒരു കഷ്ണം   നെയ്യപ്പം വായിലിട്ടു സംസരിച്ചാൽ ഇതിലും നല്ല ഇംഗ്ലീഷ് ഞാൻ പറയും എന്നു  പറയാൻ വന്നതാ ; പിന്നെ ഭാര്യയോടുള്ള ഭയ ഭക്തി ബഹുമാനം കൊണ്ട് ഞാൻ അത് പറഞ്ഞില്ല.

ചിലസമയത്  കരണ കുറ്റി നോക്കി ഒന്ന് പുകയ്ക്കണം എന്ന് എനിക്ക് തോന്നാറുണ്ട് . പിന്നെ ഞാൻ അങ്ങോട്ട് വേണ്ടാ എന്ന് വയ്ക്കും . നമ്മളായിട്ട്   എന്തിനാ വെറുതെ പുലിവാൽ പിടിക്കുന്നത് അല്ലെ? അല്ലാതെ പേടി ഉണ്ടായിട്ടൊന്നുമല്ല   കേട്ടോ

പറഞ്ഞു വന്നത് ഞങ്ങളുടെ  ഫ്‌ളാറ്റ്  മാറുന്ന കാര്യം ആണല്ലോ . ഓഫീസിൽ നിന്ന് വന്നു കഴിഞാൽ  പിന്നെ ഫ്‌ളാറ്റ്  നോക്കുവാൻ ഇറങ്ങും. എനിക്കിഷ്ടപെടുന്നത് അവൾക്കിഷ്ടപെട്ടില്ല . അങ്ങനെ ഈ പ്രക്രിയ  തുടർന്ന് കൊണ്ടേയിരുന്നു . അവസാനം അവള്കിഷ്ടപെട്ട ഒരു ഫ്ലാറ്റ് കണ്ടെത്തി.  മൂന്നുമുറി , സ്വിമ്മിങ് പൂൾ , ഫ്രീ വൈഫി,  കാർ പാർക്കിംഗ് സംവിധാനം എല്ലാം ഉണ്ട് . വാടക അല്പം കൂടുതലാ . എന്നാലും കുഴപ്പമില്ല , ഈജിപ്ഷ്യൻസും  , മുറി ഇംഗ്ലീഷ്കാരും ഒക്കെയായ താമസിക്കുന്നത് . അതായത് മലയാളികൾ ഇല്ല എന്നർത്ഥം . ഞാൻ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും എന്ത് മിണ്ടാൻ ." മൗനം വിദ്വാന് ഭൂഷണം എന്നാണല്ലോ "

അങ്ങനെ കുറച്ചുകാലം അല്ലലില്ലാതെ കടന്നു പോയി.  അതിനിടയിൽ ഒരു ദിവസം ശ്യാമള പറഞ്ഞു , "നമ്മുടെ മകൻ മദ്യപിക്കുന്നുണ്ടോ എന്ന് ഒരു സംശയം. "
  "ഏയ് നിനക്ക് തോന്നിയതാകും ഞാൻ പറഞ്ഞു "

എനിക്ക് ജോലി സംബന്ധമായി മദ്യപിക്കേണ്ടി വരുന്നത് സാധാരണയാണ് . ഓഫീസ് വക പാർട്ടികൾ ഉണ്ടാകും. അപ്പോഴെല്ലാം മദ്യം ഒഴുകും . ചിലപ്പോൾ ബിസിനസ്സ് സംബന്ധമായി മറ്റുള്ളവർക്ക്  മദ്യം മേടിച്ചു കൊടുക്കേണ്ടിയും വരും. കോൺട്രാക്ട് സൈൻ ചെയുവാൻ ഇതെല്ലം ആവശ്യം ആണല്ലോ .

ഞാൻ ആദ്യമായി മദ്യപിക്കുന്നത്  പത്താം ക്ലാസ് പാസായി കഴിഞ്ഞിട്ടാണ് . ആന്ന്  ഒരു രസത്തിനു വേണ്ടിയാണ്  രായങ്കരി ഷാപ്പിൽ പോയത് .
പക്ഷെ എന്റെ  ഗദകാല സ്മരണകൾ എന്നെ  രായങ്കരിയിലെ   കള്ളുഷാപ്പിൽ കൊണ്ടുപോയി  എത്തിച്ചു.  ഓലമേഞ്ഞ  ചെറിയ ഒരു  കെട്ടിടമാണ് വിശ്വ വിഘാതമായ ആ ഷാപ്പ് .  അറ്റ്ലസ്    പരസ്യം പറയുംപോലെ   ജനകോടികളുടെ  വിശ്വസ്ത സ്ഥാപനം എന്ന് പറയുന്നത്  ഇവനാണ് .  "  ഇവൻ എന്റെ പ്രിയ പുത്രൻ    " എന്ന നസീറിന്റെ സിനിമ പരസ്യം  അവിടെ   ഒട്ടിച്ചിരിക്കുന്നു .    

ചുറ്റും പനമ്പ് കൊണ്ട് മറച്ചിരിക്കുന്നു . ഞാനുണ്ട്, ബിജുവുണ്ട് , അനുപ് ,  തോമസ് ഇങ്ങനെ നാലു പേർ . അനൂപാണ് ഈ സ്ഥലം കണ്ടുപിടിച്ചത് .  അവിടെഅവിടെയായി  ബെഞ്ചും , ഡെസ്കും ഇട്ടിരിക്കുന്നു . വില വിവര പട്ടികയുണ്ട്.  കപ്പ , കക്കയിറച്ചി , ബീഫ്  ഒലത്തിയത് , താറാവ് , കോഴി  എന്നിങ്ങനെ അന്നത്തെ സ്‌പെഷ്യൽ    ഐറ്റത്തിൻ  പേരുകളും  വൃത്തിയില്ലാത്ത കൈ അക്ഷരത്താൽ ചോക്കിൽ എഴുതി ചേർത്തിട്ടുണ്ട് .
പനമ്പിന്റെ അപ്പുറവും ഇപ്പുറവുംമായി ഞങ്ങൾ ഇരിപ്പുറപ്പിച്ചു . രണ്ടു കുപ്പി കള്ളു  ഞങ്ങളുടെ മുമ്പിൽ എത്തി . ഒറ്റ വലിക്കു ഞാൻ അത് അകത്താക്കി .തണുത്ത , ചെറിയ മധുരമുള്ള ഇളം  കള്ളു  കുടിക്കുക എന്നപോലെ സുഘമുള്ള മറ്റൊരു കാര്യം ഇല്ല.  ഞങ്ങളുടെ ഗ്ലാസുകൾ , നിറഞ്ഞും , ഒഴിഞ്ഞും കൊണ്ടേയിരുന്നു .     അവിടെ നിന്നും ഐശ്വര്യമായി തുടങ്ങിയ കുടിയാ, ഇപ്പോൾ സിൽവർ  ജൂബിലി ആഘോഷിച്ചു കഴിഞ്ഞിരിക്കുന്നു .

അന്ന് വൈകിട്ട്  വീട്ടിൽ വന്ന ശേഷം ശ്യാമള വീണ്ടും പറഞ്ഞു ." അവൻ കുടിക്കുന്നുണ്ട്  കേട്ടോ , അവന്റെ കുട്ട്  അത്ര ശരിയല്ല " കുടിച്ചിട്ടു ബോധം ഇല്ലാതെ പോലെയാ കിടപ്പു . ഞാൻ പോയി നോക്കിയപ്പോൾ  ഷർട്ടില്ലാതെ പുറം തിരിഞ്ഞു  'ക്രിസ്തുവിനെ കുരിശിൽ തറച്ച പോലെ കിടന്നുറങ്ങുന്നുണ്ട് '

അവൾ പറഞ്ഞു , "അവന്റെ ഫ്രനട്സ് അത്ര ശരിയല്ല."

ഞാൻ ചോദിച്ചു ,  "അതിനു ഇപ്പോൾ അവന്റെ കമ്പനി വെളുമ്പൻമാരുമായിട്ടല്ലേ , മലയാളികൾ ഒന്നുമില്ലല്ലോ "    അത് അവളുടെ ചങ്കിൽ കൊണ്ടു  എന്ന് തോന്നി .

പിന്നെ പറഞ്ഞു ,  നിങ്ങളെ കണ്ടല്ലേ  അവൻ പഠിക്കുന്നത് .
നിങ്ങൾ അവനെ യൊന്നു ഉപദേശിക്കണം .  അവൻ ശരിയായിക്കൊള്ളും . ഞാൻ ഒന്ന് മൂളി .

അപ്പോഴാണ് എനിക്ക് ഒരു  ശങ്ക തോന്നിയത് ,  .  എന്റെ  അലമാരയിലെ ഞാൻ ഭദ്രമായി വച്ചിരിക്കുന്ന  ബക്കാർഡിയുടെ അളവ് കുറയുന്നുണ്ടോ എന്ന് . പോയി നോക്കിയപ്പോൾ സംഗതി സത്യമാണെന്ന് ബോധ്യപ്പെട്ടു .  എന്റെ നെഞ്ചിടിച്ചു.   കുരുത്തം കെട്ടവൻ .  എന്റെ മനസ് മന്ത്രിച്ചു

അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ , "ചോദിച്ചിട്ടു തന്നെ കാര്യം "  . ഞാൻ തീരുമാനിച്ചു .

"ഇപ്പോൾ വേണ്ടാ , അവൻ ഉണർന്നു കഴിഞ്ഞിട്ട് മതി . അവൾ പറഞ്ഞു . "

അതുവരെ ക്ഷമിക്കുവാൻ എനിക്ക് മനസില്ലയിരുന്നു . എന്റെ  രോഷം സോഡാ പതയും   പോലെ പകഞ്ഞു പൊന്തി.

"എടാ", ഞാൻ മകനെ കുലുക്കി വിളിച്ചു ,  അവൻ ഉണർന്നില്ല
ഞാൻ   വീണ്ടും  അവനെ തോണ്ടി   വിളിച്ചു .  അവൻ കണ്ണ് തുറന്നു . അവനു എഴുനേൽക്കുവാനായി സാവകാശം  ഞാൻ കൊടുത്തു .

ഞാൻ ചോദിച്ചു ,

"നീ മദ്യപിക്കാറുണ്ടോ "  . അവൻ ഒന്നും മിണ്ടിയില്ല.

"എടാ , നിന്നോടാ ചോദിച്ചത് "   അവൻ   അപ്പോഴും ഒന്നും മിണ്ടിയില്ല.

"എടാ നിനക്കു കുടിക്കണം എന്നുണ്ടെങ്കിൽ ജോലി കിട്ടിയിട്ട് അന്തസായിട്ടു വാങ്ങി കഴിക്കണം . അല്ലാതെ  ഞാൻ കാശു കൊടുത്തുവാങ്ങിയ  എന്റെ  മദ്യം എടുത്തു കുടിച്ചാൽ നീ വിവരം അറിയും. "

പോരെ എന്ന്   ഭാവത്തിൽ ഞാൻ ശ്യാമളയെ നോക്കിയിട്ടു  ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി .

"കൊള്ളാം ,  ഇങ്ങനെയാണോ  അവനോട് ചോദിക്കുന്നത് . "

"അല്ലാതെ ഞാൻ എങ്ങെനയാ അവനോട് ചോദിക്കുന്നത് , "

ഇനി ചോദിച്ചിട്ടു അവൻ തന്നില്ലെങ്കിൽ അത് മോശമല്ലേ "

ഞാൻ സീരിയസ് ആയി പറഞ്ഞു.

അവൾ തലയ്ക്കു കൈ വച്ചതല്ലാതെ എന്നോട് ഒന്നും പറഞ്ഞില്ല .













2017, മേയ് 13, ശനിയാഴ്‌ച

പാപ ജാതകം (കഥ) അച്ഛന്റെ മകൾ. (5)



അച്ഛാ ,  നന്ദന  വാതിലിൽ മുട്ടി വിളിച്ചു . സാധാരണയായി അയാൾ  രാവിലെ എഴുന്നേൽക്കാറുള്ളതാ . എത്ര ക്ഷീണം ഉണ്ടെങ്കിലും രാവിലെയുള്ള നടത്തം അയാൾ ഉപേക്ഷിക്കാറില്ല .  ചാറ്റൽ മഴയോ , മകരത്തിലെ കുളിരോ അയാളുടെ പ്രഭാത സവാരിക്ക് ഭംഗം വരുത്താറുമില്ല . അതുകൊണ്ടു തന്നെ നന്ദന ഒന്ന് പരിഭ്രമിച്ചു . സിറ്റി ഹോസ്പിറ്റലിലെ ജൂനിയർ ഡോക്ടർ ആണ് നന്ദന  അവൾ ആഞ്ഞു കതകിൽ തട്ടി .

"നന്ദു,"   അയാളുടെ വിളി അവൾ കേട്ടു .

അയാൾ പതിയെ വാതിൽ തുറന്നു ." എന്താ അച്ഛാ , ഇന്ന് നടക്കുവാൻ പോയില്ലേ ?'      അവൾ ചോദിച്ചു . ഇല്ല എന്നർത്ഥത്തിൽ അയാൾ തലയാട്ടി.

"ആർ  യു ഓക്കേ , അച്ഛാ "  അവൾ  ഒരു കുഞ്ഞുകുട്ടിയോടെന്ന പോലെ ചോദിച്ചു . "
"എസ്  ഐ ആം ,   നീ ഹോസ്പിറ്റലിൽ പോകുന്നില്ലേ"

അയാൾ  ചോദിച്ചു .   അതിനു മറുപടിയായി അവൾ പറഞ്ഞു

"ബ്രേക്ക് ഫാസ്റ്റ് എടുത്തു വച്ചിട്ടുണ്ട് . നല്ല കുട്ടിയായി അത് കഴിക്കണം "   അവൾ അയാളുടെ കവിളിൽ ഒരു മുത്തം നൽകി,  കൈ വീശിയ     ശേഷം ഒരു കൈയിൽ വെള്ള ഓവർ കോട്ടും , പിന്നെ അവളുടെ ഹാൻഡ് ബാഗും എടുത്തുകൊണ്ട്  വാതിൽ തുറന്ന്  ലിഫ്റ്റിനരികിലേക്കോടി .

അയാൾ സമയം നോക്കി .  ഒൻപതു മണി  കഴിഞ്ഞിരിക്കുന്നു . അവൾക്കു ഡ്യൂട്ടിക്ക് കയറേണ്ട സമയം ഒൻപതിനാണ് . ഇനി ഈ ബ്ലോക്കിൽ   പെട്ട് ഹോസ്പിറ്റലിൽ എപ്പോൾ എത്തുവാൻ?   ഉറക്കം വിട്ടെഴുനേൽക്കുവാൻ   നന്ദുവിന്‌   മടിയാണ് . ഉണർന്ന്  കിടന്നാലും ചിലപ്പോൾ  പ്രഭാതത്തിൻ  കുളിരേറ്റു അലസമായി അവൾ അങ്ങനെ കിടക്കും.

പതിവായിട്ടുള്ള അയാളുടെ പ്രഭാത സവാരി കഴിഞ്ഞിട്ട് അയാൾ തന്നെയാണ് അവളെ സാധാരണ വിളിച്ചുണർത്താറുള്ളത് .  ഇന്ന്  പതിവെല്ലാം തെറ്റി. ഈയിടെയായി  വല്ലാത്ത ക്ഷീണം . ശരീത്തിന്റെ  ക്ഷീണം മനസിനെയും ഗ്രസിച്ചിരിക്കുന്നു.

അയാൾ   പ്രഭാത കൃത്യങ്ങൾ   കഴിച്ച ശേഷം തീൻ മേശക്കരികിലായി ഇരുന്നു  ബ്രെഡും , ബട്ടറും , ജാമും , ചായയും ഉണ്ടാക്കി  അതെല്ലാം  മേശപുറത്തു  കാസറോളിൽ  അടച്ചു വച്ചിരിക്കുന്നു . അടുക്കളയിൽ  പത്രങ്ങൾ  കഴുകാതെ വാരി വലിച്ചിട്ടിരിക്കുന്നു .  കല്യാണം കഴിഞ്ഞാൽ  ഈ  മടിയും കൊണ്ട് അവൾ എങ്ങനെ ജീവിക്കും. .മിടുക്കിയായ ഒരു ഡോക്ടർ   ആണ് നന്ദന എന്നാൽ  അടുക്കോ , ചിട്ടയോ തൊട്ടു തീണ്ടിയിട്ടില്ല. അവളുടെ   മടി  അത് ചിലപ്പോൾ സഹിക്കുവാൻ പറ്റുന്നതല്ല .  ഒന്നല്ലേയുള്ളൂ  എന്ന് ലാളിച്ചു . അമ്മ ഇടയ്ക്കു പറയും  "നീയാ  ഈ കൊച്ചിനെ ഇങ്ങനെ വഷളാകുന്നേ  എന്ന് " .  അത് കേൾക്കുമ്പോൾ അവൾ പറയും "ശരിയാ അച്ചമ്മേ, ഈ അച്ഛനാ എന്നെ ഇങ്ങനെ വഷളാക്കിയത്  "  എന്ന് പറഞ്ഞു അവൾ കൊഞ്ചിയിരിക്കും .

ബാലമ്മാമ്മ  പറയുന്നത് നന്ദനയുടെ പാപജാതകമാണെന്നാണ് .ലഗ്നത്തിനിരുപുറവും പാപ ഗ്രഹങ്ങൾ ആണത്രേ . അങ്ങനെയുള്ള കന്യകക്കു മാതാവ് വാഴില്ല . കുടാതെ  ചരരാശിയിൽ ആണത്രേ ജനനം .  അകാലത്തിലുള്ള  അവളുടെ മാതാവിന്റെ  മരണം നന്ദുവിന്റെ ജാതക ദോഷത്തിൻ  ഫലശ്രുതിയായി അമ്മാമ്മ  വ്യാഖാനിക്കാറുണ്ട് .

ബാലമ്മാമ്മക്കു  ജ്യോതിഷം വിട്ടൊരു  കളിയില്ല . പുള്ളി തുടങ്ങിയാൽ പിന്നെ നിറുത്തുകയില്ല. "പ്രപഞ്ചാത്മാവ്  നമുക്ക് തരുന്ന സമ്മാനമോ  ഭാരമോ ഒക്കെയാണ്  ആണ് നമ്മുടെ  ഈ ജീവിതം . കർമം ആണ് എല്ലാത്തിനും ആധാരം,.  മുൻ ശരീരത്തിൽ ഇരുന്നപ്പോൾ ചെയ്തു കൂട്ടിയ പ്രവർത്തികളുടെ അല്ലെങ്കിൽ  സുകൃത , ദുഷ്‌കൃതങ്ങളുടെ ഒരു സമ്മിശ്ര ഭലം ചേരുന്നതാണു  ഇപ്പോഴത്തെ ജന്മം "

അയാൾ തീരെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ  അയാളെ നോക്കി  അമ്മാമ വീണ്ടും തുടർന്നു .

."ഇതെല്ലാം വെറും അന്ധവിശ്വാസം എന്ന് തള്ളിക്കളയരുത് കുട്ടി ,  ജാതകം തികച്ചും ഒരു മാർഗ ദർശിയാണ് . ഒരു  വഴിവിളക്ക് . ഏതെങ്കിലും കാലം നമുക്ക് അത്ര ബലമുള്ളതല്ല  എന്ന് കാണുമ്പോൾ അതിനെ പ്രതിരോധിക്കുവാൻ ജ്യോതിഷം കൊണ്ട് സാധിക്കും. ഇരുട്ടത്തു തപ്പി തടയുമ്പോൾ ടോർച്ചിൻ  വെളിച്ചം വഴി തെളിക്കും പോലെ .   അതുകൊണ്ടു കുട്ടിയാണ്  നന്ദു മോൾടെ  കാര്യം ഞാൻ എടുത്തിടുന്നത് . ജനിച്ചപ്പോൾ തന്നെ 'അമ്മ പോയില്ലേ. "

"ഒന്ന് നിറുത്തു  ബാലമ്മാമ്മേ , "എന്തുപറഞ്ഞാലും ഒരു ജാതകദോഷം . നന്ദുവിന്റെ അമ്മയ്ക്ക് അത്രെയേ വിധിച്ചിട്ടുണ്ടായിരുന്നുള്ളൂ . അല്ലാതെ ജാതകദോഷം  ഇങ്ങനെയുണ്ടോ  വിഡ്ഢിത്തം . ഇനി എന്റെ മോൾടെ മുമ്പിൽ ഇങ്ങനെ പറയരുത് ."  അത് അപേക്ഷയായിരുന്നില്ല ആജ്ഞ തന്നെയായിരുന്നു . അമ്മാവൻ പിന്നെ ഒന്നും പറഞ്ഞില്ല.  അയാൾ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്ന ഭാവത്തോടെ അവിടെ നിന്നും എഴുനേറ്റു പോയി.

     
 അയാൾ ഗ്രേസിനെ  ഓർത്തു .  അവൾ പോയിട്ടിപ്പോൾ ഇരുപതു വർഷം  കഴിഞ്ഞിരിക്കുന്നു . നാലുവയസുള്ള കുഞ്ഞിനെയും കൊണ്ടുള്ള ജീവിതം ശരിക്കും ഒരു പോരാട്ടം തന്നെയായിരുന്നു .

അയാൾക്കിപ്പോഴും ഓർമയുണ്ട് . അന്ന് നല്ല മഴയുള്ള ദിവസം  ആയിരുന്നല്ലോ . ഓഡിറ്റിങ്ങിനു വേണ്ടിയാണു അയാൾ ആ കമ്പനിയിൽ പോയത് . അയർലണ്ടിൽ അയാൾക്ക് ജോലി തരമായ  ദിനങ്ങളിൽ ഒരു ദിനം.  എത്രയും മുന്നേ ഈ ഓഡിറ്റിങ്‌ തീർക്കണം എന്ന് കരുതിയാണ് അയാൾ അവിടേക്കു വന്നത്.   മതിയായ രേഘകൾ പോലും ഇല്ലാതെ ആകെ കുഴഞ്ഞു കിടക്കുന്ന ഓഫീസ് . അക്കൗണ്ട്   സ്റ്റേറ്റ്മെൻറ്സ് പോലും കൃത്യതയില്ല.  അന്നാണ് ആ പെൺകുട്ടിയെ അയാൾ ആദ്യം കാണുന്നത് . അവളുടെ കണ്ണിൽ എപ്പോഴും ഉത്സാഹം   തളം  കെട്ടി നിന്നിരുന്നു .   ആ കമ്പനിയുടെ CFO  ആണ് അയാൾക്ക്‌   ഗ്രേസിനെ പരിചയപ്പെടുത്തിയത് .  അവളുടെ സ്വരം വല്ലാത്ത  മധുരതരമായിരുന്നു . തിളക്കമുള്ള കണ്ണുകൾ . ആ കമ്പനിയുടെ സർവാധികാരി എന്ന നിലയിൽ അവൾ അവിടെ പാറി നടന്നു. എല്ലവരോടും  ചിരിയോടെ, വശ്യമായി  സംസാരിക്കുന്ന  അവളെ ചുറ്റിപറ്റി പൂമ്പാറ്റയെ പോലെ തേൻ നുകരുവാൻ ഒരുപാട് പേർ കൊതിച്ചു.

അവളുടെ സഹായം അയാൾക്ക്  അനിവാര്യമായിരുന്നു.  അയാൾക്കാവശ്യമായ  റിപ്പോർട്ടുകൾ അവൾ എടുത്തു തന്നു. 'ട്രയൽ ബാലൻസും , സ്റ്റോക്ക് റിപ്പോർട്ടും , എന്ന് വേണ്ട ആവശ്യമായ ഫിനാൻഷ്യൽ റിപ്പോർട്ടസ്  എല്ലാം അവൾ  നൽകി. ഓരോ കാരണങ്ങൾ പറഞ്ഞുകൊണ്ട് അയാൾ അവളോട്‌ സംസാരിക്കുവാൻ ശ്രമിച്ചു . ചായം തേച്ച  അവളുടെ ചുണ്ടുകൾ ചുംബിക്കുവാൻ  അയാൾ മോഹിച്ചു . അവളുടെ  ചായം  തേച്ച നീണ്ട വിരൽ ലുകൾ  കൊണ്ട്   കംപ്യൂട്ടറിൽ ടൈപ്പ് ചെയുന്നത് എത്രയോ വട്ടം കണ്ടുനിന്നിയിട്ടുണ്ട്.


എപ്പോഴാണ് അയാൾക്ക്‌  ഗ്രേസിനോട് പ്രണയം തോന്നി തുടങ്ങിയത് . അതറിയില്ല. പക്ഷെ  അവളുടെ സാമിപ്യം അയാൾ കൊതിച്ചിരുന്നു .   അവളുടെ പെർഫ്യൂമിന്റെ സുഗന്ധം , മദിപ്പിക്കുന്ന  ഗന്ധം  എല്ലാം അയാളെ ഭ്രമിപ്പിച്ചു . പക്ഷെ ഒരു ആംഗ്ലോ ഇന്ദ്യൻ  പെൺകുട്ടിയെ വിവാഹം കഴിക്കുക എന്ന് വച്ചാൽ അതിന്  ഒരിക്കലും അയാളുടെ വീട്ടുകാർ   സമ്മതിക്കുകയില്ല എന്ന് അയാൾക്ക് അറിയാമായിരുന്നു .

 ആ ദി വസങ്ങളിൽ അയാൾ പുലർച്ചയാകുവാൻ കൊതിച്ചിരുന്നു . ഉറക്കം ഒളിച്ചു നേരം വെളുപ്പിച്ചിരുന്നു . ഓഫീസിൽ എത്തുവാൻ തിടുക്കപ്പെട്ടു . ചിലപ്പോൾ രണ്ടു  മണിക്കൂറിനു മുന്നേ വരെ അയാൾ ഓഫീസിൽ എത്തുമായിരുന്നു . അവളെ കാണുവാൻ , അയാൾക്ക്‌  ഐർലണ്ടിൽ ഒരു ജോലി തരപ്പെട്ടിരിക്കുകയാണെന്നും  ഉടനെ അയാൾക്കവിടം വിട്ടു പോകേണ്ടി വരും എന്നും അയാൾ അവളെ ധരിപ്പിച്ചു.  മനസുകൾ തമ്മിൽ അടുത്ത അവൾക്കും അയാളെ വിവാഹം കഴിക്കുവാൻ നൂറുവട്ടം സമ്മതമായിരുന്നു .അങ്ങനെ അവർ ചില  സുഹൃത്തുകളുടെ സാന്നിദ്ധ്യത്തിൽ വിവാഹിതരായി.

സന്തോഷകരമായ  ദിവസങ്ങൾ തന്നെയായിരുന്നു ആദ്യമെല്ലാം . അതിനിടയിൽ  ഗ്രേസ്   ഒരു കുഞ്ഞിനെ പ്രസവിച്ചു.  ഇപ്പോൾ വേണ്ട എന്ന് അവൾ പറഞ്ഞുവെങ്കിലും അബോർഷന്  അയാൾ സമ്മതിച്ചില്ല . അവിടെനിന്നാണെന്നോ  തങ്ങളുടെ ജീവിതത്തിനു  ഉലച്ചിൽ തട്ടി തുടങ്ങിയത് .  പിന്നെയങ്ങോട്ടു .  ദിവസങ്ങൾ  കഴിഞ്ഞപ്പോൾ  ദാമ്പത്യ ജീവിതത്തിൽ  വിള്ളലുകൾ  വീഴുവാൻ തുടങ്ങി .   ഗ്രേസിന്  കുഞ്ഞിനെ ശ്രദ്ധിക്കുവാൻ നേരമുണ്ടായിരുന്നില്ല.  നിശാ പാർട്ടികളും ,  ആഘോഷവും തന്നെ ആയിരുന്നു  ഗ്രേസിനു മുഖ്യം എന്ന് അയാൾ വൈകിയ വേളയിൽ തിരിച്ചറിഞ്ഞു   അവൾക്കു  ഐർലണ്ടിലേക്കു വരുവാനുള്ള ഒരു ഏണിയായിരുന്നു അയാൾ .  അവൾക്കു ചുറ്റും അവിടെയും കാമുകന്മാർ  പറന്നു നടന്നു.  എവിടെ ചെന്നാലും ഒരു കാന്തീക ആകർഷണത്തെ പോലെ  മറ്റുള്ളവരെ തന്നിലേക്ക് വശീകരിക്ക്കുവാൻ  സമർഥയായിരുന്നല്ലോ  അവൾ .

ഒരു ദിനം ഓഫീസിൽ നിന്നും നേരത്തെ വന്നപ്പോൾ കണ്ടത് അവൾ , അവളുടെ കാമുകനുമായി  സംഗമിക്കുന്ന കാഴ്ചയായിരുന്നു. ദേഷ്യം കടിച്ചമർത്തി അയാൾ അവിടെ നിന്നും ഇറങ്ങിപ്പോയി. തന്നെ വഞ്ചിച്ച ഭാര്യയെ വേണ്ട എന്ന് വയ്ക്കണോ? അത് അയാൾക്ക് സ്വീകാര്യമായി തോന്നിയില്ല . പകരം അയാൾ മറ്റൊരു മാർഗം തിരഞ്ഞെടുത്തു . ആരും അറിയാതെ അവളെ ഈ ലോകത്തു നിന്നും പറഞ്ഞു വിടുക. അതത്ര എളുപ്പമല്ല എന്നറിയാം . ഒരുപക്ഷെ പിടിക്കപ്പെട്ടേക്കാം .  എന്നാലും
  അയാൾ തിരുമാനിച്ചുറപ്പിച്ചു . ഇതല്ലാതെ  ഇനിയൊരു മാർഗം ഇല്ല. അവളുടെ മകളായി  ജീവിച്ചാൽ  നന്ദനയുടെ ഭാവി എന്താകും .  എട്ടുകാലിയെ പോലെ വല വിരിച്ചു ഒരവസരത്തിനു വേണ്ടി അയാൾ കാത്തിരുന്നു.  അവളോട്‌ സ്നേഹ ഭാവത്തിൽ തന്നെ  അയാൾ പെരുമാറി .  ഒന്നുമറിയാത്ത  ഒരു മണ്ടനാണ് അയാൾ എന്ന് അവൾ കരുതി കാണും . അല്ലെങ്കിൽ അങ്ങനെ കരുതിപ്പിക്കുന്നതിൽ അയാൾ വിജയിച്ചു .   നാടകം തന്നെയാണല്ലോ ജീവിതം . ആയാളും , അവളും അവരുടെതായ രംഗങ്ങൾ ഭംഗിയായി അഭിനയിച്ചു .

അപ്പോഴെല്ലാം അയാളുടെ ഒടുങ്ങാത്ത പക വർധിച്ചു വന്നതേയുള്ളൂ . ആർക്കും സംശയം തോന്നാത്ത സ്നേഹ പ്രകടനം , ഹൃദ്യമായ ചിരി, ഉള്ളിൽ വഞ്ചനയുടെ തോൽ അണിഞ്ഞിട്ടും അവൾകിതെങ്ങെനെ സാധിക്കുന്നു എന്നയാൾ അത്ഭുത പെട്ടിട്ടുണ്ട് .  കോമ്പല്ലുകൾ കൊണ്ട്  മനുഷ്യ രക്തം ഊറ്റി കുടിക്കുന്ന  ഭീകര യക്ഷി . അതായിരുന്നല്ലോ ഗ്രെസ്

അന്നവൾക്കു മോർണിംഗ് ഡ്യൂട്ടി ആയിരുന്നു . തലേ ദിവസം ഒരുമിച്ചിരുന്നു അവർ മദ്യപിച്ചു . ബോധം കെട്ടുന്ന വരെ അയാൾ  അവളെ കൊണ്ട് കുടിപ്പിച്ചു . പിറ്റേന്ന് രാവിലെതന്നെ അവൾക്ക്  ഓഫിസിൽ പോകണമായിരുന്നു.  അയാൾ തന്നെ അവൾക്കുള്ള ഭക്ഷണം പാചകം ചെയ്തു . അവളുടെ അവസാനത്തെ ആഹാരം. അതും സ്വന്തം കൈ കൊണ്ടുതന്നെ . അവൾക്കു കഴിക്കുവാനുള്ള  ചെറിയ ഒരു ചിക്കൻ കഷ്ണത്തിൽ  മാത്രം  അയാൾ സയനൈഡ് ഇഞ്ചക്ട ചെയ്തു .

അവളുടെ മരണം അയാൾ മനസിൽ  കണ്ടു . വേദനകൊണ്ട് പിടയുന്ന  ഗ്രേസ്. മരണമല്ലാതെ മറ്റൊരു മാർഗം അവളുടെ മുന്നിൽ അവശേഷിക്കുന്നില്ല . ഒരു പക്ഷെ അവളുടെ മരണത്തിൽ  ഒരു പാട് പേർ ദുഃഖിച്ചേക്കാം. സാരമില്ല . അവളുടെ കാമുകന്മാരുടെ വിഷമം അയാളെ സംബന്ധിക്കുന്ന കാര്യമല്ലല്ലോ .

പോസ്റ്റ്മാർട്ടം   റിപ്പോർട്ടിൽ  അവൾ ഒരു പാട് മദ്യപിച്ചിരുന്നു എന്നു    കണ്ടെത്തിയിരുന്നു .  ഓഫീസിൽ നിന്നും ഹോസ്പിറ്റലിൽ എത്തിയപ്പോഴെക്കും  ഗ്രേസിന്റെ മരണം നടന്നു കഴിഞ്ഞിരുന്നു.
 വിഷാംശമുള്ള  ഭക്ഷണം ആയിരിക്കാം മരണകാരണം എന്നും സ്ഥിതീകരിക്കുവാൻ അവർക്കു  വ്യക്തമായി കഴിഞ്ഞില്ല. അയാൾ ആ നഗരത്തിൽ ഉണ്ടായിരുന്നില്ല. ജോലി സംബന്ധമായി നഗരത്തിനു  പുറത്തുപോയ അയാളെ അയാളുടെ സുഹ്രത്തുക്കൾ  വിവരം അറിയിക്കുകയാണ് ചെയ്തത് .

എല്ലാവരും അയാളുടെ ദുഃഖത്തിൽ അനുശോചിച്ചു . ചിലർ അയാളുടെ പേരിൽ സഹതപിച്ചു.   പിഞ്ചു കുഞ്ഞിനേയും കൊണ്ട് ഇനി എങ്ങനെ കഴിയും എന്നവർ ഓർത്തു .

അവളെ  അവിടെ തന്നെ അടക്കം ചെയ്തു. അയാളുടെയും , അവളുടെയും  പേരിൽ ഉണ്ടായിരുന്ന  തുകയിൽ ഒരു ഭാഗം മുഴുവനായും  അവിടുത്തെ  ഒരു അനാഥാലയത്തിലേക്ക് സംഭാവനയായി  നൽകി . അവിടെ നിൽക്കുവാൻ മനസ് അനുവദിച്ചില്ല .  പിന്നെ നന്ദുവിനെയും കൊണ്ട് തിരികെ ഇൻഡയിലേക്കു പറന്നു . അച്ഛനും , അമ്മയും ഉപദേശിച്ചിട്ടും പിന്നെ ഒരിക്കലും വീണ്ടും  ഒരു പുനർവിവാഹത്തിന് അയാൾ    തൈയാറായില്ല.

നന്ദനക്കിപ്പോൾ വിവാഹപ്രായമായിരുന്നു . ഇപ്പോൾ അവൾക്കു അമ്മയില്ല എന്ന് മാത്രമേയുള്ളൂ . അവൾക്കു ,    അമ്മുമ്മയും , മുത്തച്ഛനും ,  അയാളുടെ ബന്ധുക്കളും എല്ലാം ഉണ്ട് . ചെറുപ്പം മുതൽ അമ്മയില്ലാതെ വളർന്ന നിർ  ഭാഗ്യവതിയായിപ്പോയി നന്ദന . അതവളുടെ കുറ്റമല്ലെങ്കിൽ പോലും. ഇപ്പോൾ അയാളുടെ ജീവിതം നന്ദനക്കു വേണ്ടി മാത്രമാണ് . അത് അയാളെക്കാളും  നന്നായി അറിയാവുന്നത് നന്ദനക്കു തന്നെയാണ് .  


ഗ്രേസിന്റെ മരണകാരണത്തെ കുറിച്ച് ആർക്കും ഒന്നുമറിയില്ല.  കൊലപാതകം  ഒരിക്കലും അംഗീകരിക്കാത്ത തെറ്റ് തന്നെയാണ് . പക്ഷെ  ഒരിക്കലും അയാൾ ചെയ്തത് തെറ്റായി പോയി എന്ന്  അയാൾക്ക്‌ തോന്നിയിട്ടില്ല. ക്ഷമിക്കാവുന്ന തെറ്റല്ലല്ലോ അവൾ അയാളോട് ചെയ്തത് . ഇനി അതിന്റെ പേരിൽ ശിക്ഷിക്കപെടണം എന്നുണ്ടെങ്കിൽ  അതേറ്റുവാങ്ങുവാൻ അയാൾ തൈയാറായിരുന്നു. അന്ന് ചിന്തിച്ചത് മകളെ കുറിച്ച് മാത്രമായിരുന്നു . ഇന്നവൾ വളരെ വലുതായിരിക്കുന്നു . സ്വന്തം കാലിൽ നിൽക്കുവാനുള്ള ശേഷി അവൾക്കുണ്ട് .

നന്ദന എല്ലാം അറിഞ്ഞിരിക്കണം എന്നയാൾക്ക്‌ നിർബന്ധം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ നന്ദനയോടയാൾ  എല്ലാം തുറന്നു  പറഞ്ഞു. അവൾ വിധിക്കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങുവാൻ അയാൾ  തെയ്യാറായിരുന്നു. എല്ലാം കേട്ടശേഷം  അവൾ പൊട്ടി തെറിക്കും എന്നയാൾ കരുതി . പക്ഷെ എല്ലാം നിശബ്ദമായി അവൾ കേട്ടിരുന്നു . പിന്നെ പറഞ്ഞു അമ്മയെ കണ്ട ഓർമ എനിക്കില്ല. . പക്ഷെ അപ്പൂപ്പനും , അമ്മുമ്മയും , അച്ഛനും എന്നെ ആ കുറവ് അറിയിച്ചിട്ടില്ല. പിന്നെ അങ്ങനെയുള്ള ഒരു അമ്മയുടെ മകളായി അറിയുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല ,  ഞാൻ  എന്നും അച്ഛന്റെ മകളാണ് . അച്ഛന്റെ മകൾ.






2017, മേയ് 10, ബുധനാഴ്‌ച

സുഖിയൻ (കഥ)


തിരിച്ചു പോകേണ്ട ദിനങ്ങൾ എണ്ണിക്കോണ്ടിരിക്കുമ്പോൾ ആണ് അച്ഛൻ ചോദിച്ചത് .

"മനു , നിനക്കു സുഖിയൻ കഴിക്കണം എന്നുണ്ടോ എന്ന്"

അമ്മയ്ക്കു  വയ്യാതെയായതു മുതൽ അടുക്കള ഭരണം അച്ഛനാണ് . രാവിലെ  ദോശയോ , ഇഡ്ഡലിയോ ഉണ്ടാക്കുക , കൂട്ടാനും , ചോറും , മെഴുക്കുരട്ടിയും ഉണ്ടാക്കുക , വൈകുന്നേരം ചായക്ക്‌ എന്തെങ്കിലും പലഹാരം ഉണ്ടാക്കുക ഇതെല്ലം അച്ഛൻ ഒരു മടിയും ഇല്ലാതെ ചെയ്തിരുന്നു .
നല്ല കൈപുണ്യം ആണ് അച്ഛന് . ഉപ്പും, മുളകും , മഞ്ഞളും , പഞ്ചസാരയും എല്ലാം  കൈ അളവാണ്.   അല്ലെങ്കിൽ പാത്രത്തോടെ  തന്നെ അങ്ങു കുടയും.  അളവ് കൃത്യമായിരിക്കും. കുറവുമില്ല , ലേശം കുടുതലുമില്ല. . ഇതെങ്ങനെ സാധിക്കുന്നു എന്ന് ഞാൻ അത്ഭുതപെട്ടിട്ടുണ്ട് .

ആദ്യം ഒന്നും അച്ചൻ  അങ്ങനെ അടുക്കളയിൽ കയറുന്നതു ഞാൻ കണ്ടിട്ടില്ല. അടുക്കളയിൽ കയറി ജോലി ചെയുവാൻ അമ്മയ്ക്ക് ആരോഗ്യം അനുവദിക്കാതെ വന്നപ്പോൾ അച്ഛൻ ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു .

പുരാതനമായ തറവാട്ടിലെ അംഗമാണ് അച്ഛൻ .  അന്നവിടെ പാചകം ചെയുന്നവരെ  'ഇളയത്' എന്നാണ് വിളിച്ചിരുന്നത്.  ജന്മം കൊണ്ട് ബ്രാഹ്മണ വംശജർ ആണെങ്കിലും   ഇക്കൂട്ടർ അധികവും  പൂജ ചെയ്തു കാണാറില്ല. പകരം  ശ്രാദ്ധകർമങ്ങൾ  ചെയ്യുകയോ ,  സദ്യ ഒരുക്കുക  മുതലായ  കർമങ്ങളിലാണ്  കുടുതൽ  പ്രാവീണ്യം.  പാചക വിഭവങ്ങൾ ഉണ്ടാക്കുവാൻ  ഇവർക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ് .  അച്ഛൻ പറഞ്ഞിട്ടുണ്ട് അവരുണ്ടാക്കുന്ന   വിഭവങ്ങൾ കണ്ടാൽ  തന്നെ മനസ് നിറയും എന്ന്.

അച്ഛന്റെ സമപ്രായക്കാരൻ ആയിരുന്നു അപ്പു ഇളയത് . ഇപ്പോൾ  അപ്പു ഇളയത്തിനു  സ്വന്തമായി ഒരു കാറ്ററിങ് കമ്പനി തന്നെയുണ്ട് . വിവാഹത്തിനും മറ്റുള്ള  ആഘോഷങ്ങൾക്കും അപ്പു ഇളയതിന്റെ സദ്യ കേമമാണ് . ഈ പറയുന്ന   ഇളയതിന്റെ   അച്ഛനായിരുന്നു അന്ന് അച്ഛന്റെ  തറവാട്ടിൽ    ഭക്ഷണം ഉണ്ടാക്കിയിരുന്നത് . ചെറുപ്പത്തിൽ    പാചക പുരയിൽ അവരോടൊപ്പം കൂടും . അതെല്ലാം അച്ഛൻ കണ്ടു പഠിച്ചു. ജോലി സംബന്ധമായ അച്ഛന് പലപ്പോഴും ഒറ്റയ്ക്ക് താമസിക്കേണ്ടി വന്നിട്ടുണ്ട് .  ആ  കണ്ടുപഠിത്തം  പിന്നെ ഉപകാരമായി .

പറഞ്ഞു വന്നത്  സുഖിയൻ  ഉണ്ടാക്കുന്ന കാര്യം ആണല്ലോ . ചെറുപയറും , ശർക്കരയും ചേർത്തുണ്ടാക്കുന്ന ഒരു പലഹാരം ആണ് സുഖിയൻ .   പേര് പോലെ തന്നെ കഴിക്കുവാൻ സുഖമുള്ള പലഹാരം .  എണ്ണയിലാണ് വറുക്കുന്നത്  എങ്കിലും  സംഗതി ചെറുപയർ ആയതിനാൽ അത്രയ്ക്ക് ആരോഗ്യ പ്രശ്നനങ്ങൾ  സൃഷ്ടിക്കില്ല  എന്ന് കരുതാം . നാട്ടിൻ പുറങ്ങളിലെ  ചായക്കടകളിൽ  ഒരു സ്ഥിരകാഴ്ചയാണ് സുഖിയൻ .  ചില്ലലമാരകളിൽ , പഴം പൊരിയും,  പരിപ്പുവടയും , സുഖിയന്റെയും സാന്നിധ്യം ഇന്നും കാണാറുണ്ടല്ലോ  .

വേവിച്ച ചെറുപയർ  വെള്ളം ഒരു തോർത്ത് മുണ്ടേൽ വാർത്തു കളഞ്ഞ ശേഷം അതിൽ  , ചുരണ്ടിയ ശർക്കര ചേർക്കുകയായിരുന്നു അച്ഛൻ . മേമ്പടി പോലെ ഏലക്കായയും,  അല്പം പഞ്ചസാരയും  വിതറി .  പിന്നെ  ഇതെല്ലാം ചേർത്ത്  നന്നായി  കുഴച്ച  ചെറുപയർ  മിശ്രിതം ഒരു ലഡുവിന്റെ വലിപ്പത്തിൽ അച്ഛൻ ഉരുട്ടി എടുത്തു .  ഇനി അത് കടലമാവിലോ, മൈദയിലോ  മുക്കിയ  ശേഷം വെളിച്ചെണ്ണ  ചേർത്ത് ചീന ചട്ടിയിൽ വറുത്തു  എടുക്കുക .  ഒരു കാഴ്ചക്കാരനെ പോലെ  എല്ലാം ഞാൻ കണ്ടു നിൽക്കുകയാണ് . അങ്ങനെ കുഴക്കുമ്പോൾ ആണ് അച്ഛൻ,  "ഈ സുഖിയൻ ആരാണ് ആദ്യം ഉണ്ടാക്കിയത്  എന്ന് അറിയാമോ" എന്നുള്ള ഒരു ചോദ്യം എന്റെ മുന്നിലേക്ക് എറിഞ്ഞത് .

ഞാൻ അറിയില്ല എന്ന് തലയാട്ടിയപ്പോൾ അച്ഛൻ  പറഞ്ഞു തുടങ്ങി . ഇതിനു പിന്നിൽ ഒരു കഥയുണ്ട് .   പണ്ട് ഗണപതിക്ക്‌ വിശന്നപ്പോൾ  പാർവതി ദേവി കടലപ്പരിപ്പ്  ചേർത്ത്  കൊഴുക്കട്ട  (മോദകം)  ഉണ്ടാക്കി . അതിന്റെ  ഒരു പുതിയ വകഭേദം ആണ് ഇന്ന് കാണുന്ന സുഖിയൻ .   കഥയല്ലേ , അതിൽ തർക്കിക്കേണ്ട കാര്യമില്ല.  ഈ കഥയുടെ വേറെ വകഭേദം  കേട്ടിരിക്കുന്നത് ഇങ്ങനെയാണ് എന്നും പറഞ്ഞു അച്ഛൻ വേറെയൊരു കഥയും കുടി പറഞ്ഞു   .

'സ്വന്തം സമ്പൽ സമൃദ്ധി കാണിക്കുവാനായി വൈശ്രവണൻ  ഒരിക്കൽ കൈലാസത്തിൽ വരികയും  ഭഗവാനെയും, ദേവിയെയും , ഗണപതിയേയും  അമൃതേത്തിനായി  അളകാപുരിയിലേക്കു ക്ഷണിക്കുകയും ചെയുന്നു .   ക്ഷണം സ്വീകരിച്ച ഗണപതി അളകാപുരിയിൽ പോവുകയും  ഭോജനശാലയിലെ  ഭക്ഷണം മുഴുവനും ഭക്ഷിച്ച ശേഷവും  വിശപ്പ് മതിയാവാതെ കുപിതനായ ഗണപതിയിൽ നിന്നും രക്ഷ നേടുവാനായി വൈശ്രവണൻ  കൈലാസത്തിൽ അഭയം പ്രാപിക്കുകയും  ആ അവസരത്തിൽ പാർവതി ദേവി  ഇതുപോലെയുള്ള ഒരു പലഹാരം ഉണ്ടാക്കി ഗണപതിക്ക്‌ നല്കുകയും  അത് ഭക്ഷിച്ചു ഗണപതിയുടെ വിശപ്പ് ശമിക്കുകയും ചെയ്തു .  പാർവതി  അതിനെ മോദകം എന്ന് വിളിച്ചു എന്നുള്ളത് വേറെ ഒരു കഥ .'

അതിനിടയിൽ അമ്മ ചോദിച്ചു, " നീ  പെട്ടിയിൽ എല്ലാം എടുത്തു വച്ചോ ?"
ഞാൻ ഒന്ന് മൂളി . പെട്ടിയിൽ പേര്   എഴുതണം എന്നുള്ളത് അമ്മയ്ക്ക് നിർബന്ധം ആണ് . അതിനു അമ്മ  പറഞ്ഞ കാരണം ഞാൻ ഇവിടെ വിവരിക്കാം  . എനിക്കൊരു  കസിനുണ്ട് .  പുള്ളിക്കാരൻ  കുടുംബവുമായി അമേരിക്കയിൽ ആണ് താമസം . ഗണേഷ് എന്നാണ് പേര്, പക്ഷെ ഞങ്ങൾ   ബാബു ചേട്ടൻ  എന്നാണ്  കക്ഷിയെ  വിളിക്കുന്നത്.

ബാബുച്ചേട്ടൻ  കഴിഞ്ഞ  തവണ അമേരിക്കയിൽ നിന്നും വന്നപ്പോൾ ഒരു സംഭവം ഉണ്ടായി.  വിമാനം ഇറങ്ങിയ ശേഷം എയർപോർട്ടിൽ നിന്നും പെട്ടി എല്ലാം എടുത്തു കാറിൽ കയറ്റി സുരക്ഷിതമായി വീട്ടിൽ എത്തി വിശേഷങ്ങൾ എല്ലാം പറഞ്ഞിരിക്കുന്ന സമയം . . കുറച്ചു കഴിഞ്ഞു വേഷം മാറുവാനായി പെട്ടി തുറക്കുവാൻ നോക്കുമ്പോൾ എന്താ പെട്ടി തുറക്കുവാൻ കഴിയുന്നില്ല. പിന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ  തിരുവല്ലക്കാരിയായ ഒരു
റാണി ജോസെഫിന്റെ  പേരാണ് പെട്ടിയിൽ എഴുതിയിരിക്കുന്നത്.  നിറം കണ്ടാൽ ഇദ്ദേഹത്തിന്റെ പെട്ടി തന്നെയാണെന്നേ തോന്നുകയുള്ളൂ .

പിന്നെ തിരികെ  എയർപോർട്ടിലേക്കു ഈ പെട്ടിയുമായി പോയി. അവിടെ ചെന്നപ്പൊഴല്ലേ  പുകില്  റാണി ജോസഫ്  പെട്ടി  നഷ്ടപെട്ട വിവരം പരാതിയായി   ബോധിപ്പിച്ചിട്ടുണ്ട് . പുള്ളിക്കാരന്റെ   ചുവന്ന നിറമുള്ള  പെട്ടി അവിടെ ഏകനായി  ചിരിച്ചിരിപ്പുണ്ട്. പക്ഷെ സ്വന്തം പെട്ടി  കയ്യിൽ  കിട്ടണം എന്നുണ്ടെങ്കിൽ തിരുവല്ലയിൽ പോയി  റാണി ജോസെഫിന്റെ പെട്ടി കൈമാറിയ ശേഷം അവർക്കു പരാതിയൊന്നുമില്ല എന്ന് അറിയിപ്പ് നൽകണം .നോക്കണേ പുലിവാല് . ഇനി ഇപ്പൊ എന്ത് ചെയുവാനാ .

കക്ഷി നേരെ തിരുവല്ലയ്ക്കു  വച്ച് പിടിച്ചു. അവിടെ ചെന്ന് പെട്ടി കിട്ടി എന്ന് ബോധിച്ചു എന്ന് അവരുടെ മറുപടിയും കൊണ്ട് നേരെ നെടുമ്പാശേരിയിലേക്കു . അങ്ങനെ ഒരു  ഭഗീരഥ  പ്രയത്നം തന്നെ നടത്തേണ്ടി  വന്നു സ്വന്തം പെട്ടി കിട്ടുവാനായി. അത് കൊണ്ട്  'അമ്മ പറയുംപോലെ പേര് എല്ലാം എഴുതി അടയാളത്തിനു ഒരു കയറും കെട്ടി. ഇനി പെട്ടി മാറി പോകരുതല്ലോ .


പിറ്റേന്ന് രാവിലെ എനിക്ക് പുറപെടണം .  എയർ പോർട്ടിൽ എന്നെ കൊണ്ടുവന്നാക്കിയ ശേഷം  അച്ഛനും , അനിയനും  തിരികെ  പോയി.   ലഗേജ്  അധികം ഒന്നുമില്ല . വലിയ ഒരു പെട്ടിയും , പിന്നെ ഒരു തോളത്തു തൂക്കുന്ന ഒരു ചെറിയ ബാഗും . ലഗേജ്  കയറ്റി വിട്ട ശേഷം  ബോർഡിങ് പാസ്  കളക്ട്  ചെയ്തു . ഇനിയും  രണ്ടര മണിക്കൂറിൽ ഏറെ സമയം ഉണ്ട് . വീട്ടിൽ വിളിച്ചഅമ്മയോട്  യാത്ര പറഞ്ഞു . പിന്നെ അനുജനെയും  വിളിച്ചു പറഞ്ഞു പ്രശ്നം ഒന്നുമില്ല . ലഗ്ഗേജ് അധികം ഇല്ല. യാത്ര എയർ ഇന്ത്യയിൽ ആണ് . അനുവദിക്കുന്ന ലഗ്ഗേജ്    20  കിലോ മാത്രം . അതിൽ കൂടിയാൽ പിഴ കൊടുക്കേണ്ടി വരും.

ഞാൻ  പതിയെ സെക്യൂരിറ്റി ചെക്ക് ചെയുവാനായി  പോയി.  അവിടെ നിന്ന   ഉദ്യോഗസ്ഥൻ എന്നോടായി ചോദിച്ചു എന്താണ് ഹാൻഡ് ബാഗിൽ . ഞാൻ  എന്റെ ബാഗ് അയാളുടെ നേരെ നീട്ടി . പാസ്പോർട്ടും , എന്റെ ഫോണും , പിന്നെ കുറച്ചു പുസ്തകങ്ങളും  മാത്രമേ എന്റെ  ബാഗിൽ ഉള്ളൂ .     സിബ്  തുറക്കുവാൻ അയാൾ എന്നോട് ആവശ്യപ്പെട്ടു .   പിന്നെ അയാൾ കയ്യിട്ടു ഒരു പൊതി എടുത്തു .

"യെ  ക്യാ ഹേ ",  അയാൾ  ഹിന്ദിയിൽ എന്നോടായി ചോദിച്ചു . ആ പൊതി
എന്താണ് എനിക്ക് മനസിലായില്ല . ഇനി  യാത്രക്കാരിൽ  ആരെങ്കിലും ഒരു പൊതി  എന്റെ ബാഗിൽ ഇട്ടതാണോ . അയാൾ വീണ്ടും ഉറക്കെ ഹിന്ദിയിൽ എന്നോട് ചോദിച്ചു . 'ബോലോ,  യെ ക്യാ ഹെ'

ഞാൻ   ആ പൊതി വാങ്ങുവാൻ കൈ നീട്ടി . ഉദ്യോഗസ്ഥൻ  എന്റെ കൈ തട്ടി തെറിപ്പിച്ചു .  അയാൾ അടുത്ത നിന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞു.  എനിക്ക് സംഗതി പന്തിയല്ല എന്ന്  മാത്രം മനസിലായി.   ചുറ്റുമുള്ള യാത്രക്കാർ എല്ലാം ഒരു തീവ്രവാദിയെ നോക്കുന്ന പോലെ എന്നെ നോക്കി തുടങ്ങി.

ഞാൻ അപ്പോഴും ഓർമിക്കുവാൻ ശ്രമിക്കുകയായിരുന്നു , ആരാണ് ആ പൊതി എന്റെ ബാഗിൽ കൊണ്ടിട്ടത്‌. അതിനിടയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ  'ബോംബ് ' എന്നു  ഉച്ചരിക്കുന്നത് ഞാൻ വ്യക്തമായി കേട്ടു . ഞാൻ ഏസിയുടെ  തണുപ്പിലും  നന്നായി വിയർത്തു . അവർ എന്നെ  കൈയിൽ പിടിച്ചു വേറെ ഒരു മുറിയിലേക്കു കൊണ്ടുപോയി. വിറയലും , പേടിയും കൊണ്ട് ഞാൻ എന്തൊക്കെയോ പിച്ചും പേയും ഒക്കെ വിളിച്ചു പറഞ്ഞു.  ബോംബേയിൽ  മുമ്പ് ജോലി ചെയ്തിരുന്നതിനാൽ കുറച്ചൊക്കെ  ഹിന്ദി സംസാരിക്കുവാൻ  എനിക്ക് അറിയാം. പക്ഷെ ആവശ്യ സമയത്തുപകരിക്കില്ല എന്ന കർണ ശാപം എന്നെ പിൻതുടർന്നു .ഫലത്തിൽ  ബ ..ബ.. ബ പറഞ്ഞു  എന്നെ പിടിച്ചു വലിച്ചവർ അകത്തെമുറിയിലേക്ക്  കൊണ്ടുപോയി..

ആളോഴിഞ്ഞ മുറിയിൽ ഞാനും  ആ രണ്ടു ഉദ്യോഗസ്ഥരും  മാത്രം . അവർ എന്നെ തുറിച്ചു  നോക്കികൊണ്ടെയിരുന്നു .  ആ പൊതി ആരാണ്  അവിടെ വച്ചത്. അതും എന്റെ ബാഗിൽ  കൊണ്ടുവന്നു ആരാണ് ബോംബ് വച്ചിരിക്കുന്നത് . എനിക്ക് ആകെ  തല കറങ്ങുന്ന പോലെ.  ഞാൻ ഒരു തൂണിൽ ചാരി നിന്ന്; ഇനി എന്റെ അവസാനം ജയിലിൽ ആയിരിക്കും എന്നുള്ള തോന്നൽ. ഞാൻ  മനസിൽ ദൈവത്തെ വിളിച്ചു കരഞ്ഞു.  അപ്പോഴാണ്   ആ മുറിയിലേക്കു  വേറെ ഒരു ഉദ്യോഗസ്ഥൻ കടന്നു വന്നത് .

അയാൾ ഒരു മലയാളി ആയിരുന്നു.  എന്നോട്  മയത്തിൽ ചോദിച്ചു . "എന്താണ് ആ പൊതിയിൽ ". ഞാൻ പറഞ്ഞു

"സാർ സത്യമായിട്ടും എനിക്കറിയില്ല - ഇത് ആരാണ് വച്ചതു എന്ന് "  അയാൾ
ആ പൊതി മെല്ലെ തുറന്നു . രണ്ടു ഇരുമ്പ് ഉണ്ടകൾ .  അയാൾ അത് കൈയിൽ എടുത്തു . പിന്നെ ആ ഹിന്ദിക്കാരെയും , എന്നെയും  മാറി മാറി നോക്കി. അയാൾ അതിൽ കൈ ഞെരടി . പിന്നെ എന്നോട് ചോദിച്ചു "ഇത് എന്താണ് എന്ന് നിനക്കറിയില്ലേ?" .

പെട്ടെന്ന് എന്റെ മനസ്സിൽ മിന്നായം പോലെ ഉത്തരം വന്നു

'സുഖിയൻ "

"സാർ അത് സുഖിയൻ ആണ് . ഇന്നലെ  വൈകുനേരം അച്ഛൻ ഉണ്ടാക്കി തന്ന സുഖിയൻ . അമ്മ  ഒരു  പക്ഷെ എനിക്ക് രാവിലെ വിശന്നാലോ എന്ന് കരുതി പൊതിഞ്ഞു ഞാൻ പോലും അറിയാതേ  ബാഗിൽ വച്ചതാവാം ."

ഒരു ദിവസത്തെ പഴക്കം കൊണ്ടാകാം നിറം മങ്ങി കറുപ്പ് പടർന്നിട്ടുണ്ട് .
എനിക്കെന്തോ ആശ്വാസം തോന്നി. അയാൾ ഒരു കഷ്ണം എടുത്തു വായിലേക്കിട്ടു . പിന്നെ പറഞ്ഞു കൊള്ളാം . നന്നായിട്ടുണ്ട് .

എനിക്ക് ശ്വാസം വീണത് അപ്പോഴാണ് . പിന്നെ  ആ  ഉദ്യോഗസ്ഥൻ  തന്നെ  എല്ലാ  കാര്യങ്ങളും  ആ ഹിന്ദിക്കാരെ പറഞ്ഞു മനസിലാക്കി .   ഈ സംഭവം നടന്നു കഴിഞ്ഞിട്ട് വർഷങ്ങൾ  ആയി.  അതിനിടയിൽ പല പല യാത്രകൾ . പക്ഷെ   ഇപ്പോഴും സെക്യൂരിറ്റി  ചെക്ക്  എന്ന് പറഞ്ഞാൽ ആ  സുഖിയൻറെ അത്ര  സുഖമല്ലാത്ത ഓർമകൾ  മനസിൽ തികട്ടി വരും.










2017, ഏപ്രിൽ 29, ശനിയാഴ്‌ച

സുമാത്ര എന്ന ശ്രീലങ്കൻ പെൺകൊടി

ജീവിതം ഒരു യാത്രയാണ് . ആ മഹായാത്രക്കിടയിൽ സംഭവിക്കുന്ന ഓരോ ചെറുയാത്രകളും നമ്മെ  പുർണതയിലേക്കു നയിക്കുന്നു എന്ന് ആരോ പറഞ്ഞു കേട്ടിരിക്കുന്നു . പണ്ട് മുത്തച്ഛൻ പറഞ്ഞ കഥകളിൽ നിന്നുമാണ് ശ്രീലങ്കയെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. രാമായണത്തിൽ  നിന്നും മനസിൽ കുടിയേറിയ ലങ്ക എന്ന  ഇന്ത്യൻ മഹാ സമുദ്രത്തിലെ മരതക  ദ്വീപിനെ കുറിച്ചുള്ള  ഓർമകൾക്കു വിത്തിട്ടത്  കുട്ടിക്കാലത്താണ്.  

കഴിഞ്ഞ തവണ നാട്ടിൽ പോയത് ശ്രീലങ്കൻ എയർവേയ്‌സിൽ ആയിരുന്നു. ഇന്ത്യൻ  പാസ്പോർട്ട് ഉള്ളവർക്ക് 'ഓൺ അറിവിൽ വിസയാണ്' ശ്രീലങ്കയിൽ. ഹിമാലി  വിക്രമസിംഗെ  എന്ന സുന്ദരി പെൺകുട്ടിയാണ് ഞങ്ങളുടെ ഈ  യാത്ര  തരപ്പെടുത്തിയത്.   ശ്രീലങ്കയിൽ പോകണം എന്ന് പറഞ്ഞപ്പോൾ എന്റെ ഒരു സുഹൃത്താണ്  ഹിമാലിയുടെ നമ്പർ തന്നത്. എയർപോർട്ടിൽ  ഞങ്ങളെ സ്വീകരിക്കുവാൻ ഹിമാലി  വന്നിരുന്നു. എപ്പോഴും ചിരിക്കുന്ന, നിറുത്താതെ  സംസാരിക്കുന്ന ശ്രീലങ്കൻ സുന്ദരി. 
എന്റെ ഭാര്യയുമായി അവൾ പെട്ടെന്ന് തന്നെ അടുത്തു. കഴിഞ്ഞ മാസം ഹിമാലി ഒരു സന്ദേശം അയച്ചിരുന്നു . അവളുടെ വിവാഹം ആണെന്ന് പറഞ്ഞുകൊണ്ട്.  ഇടക്കിടെ  വാട്ടസ് ആപ്പിൽ  പ്രൊഫൈൽ ചിത്രം മാറ്റുക എന്നുള്ളത് അവളുടെ ഒരു ഹോബിയാണ് .

നമുക്കറിയാവുന്ന ലങ്ക രാവണന്റെ ലങ്കയാണ്‌ .  ധനാഢ്യനായ കുബേരന്റെ സാമ്രാജ്യം.  സിലോൺ എന്ന പഴയ പേരിൽ അറിയപ്പെടുന്ന ശ്രീലങ്ക . ശ്രീലങ്കയെ കുറിച്ച്  ഹിമാലി  ഒരുപാട് വിശദീകരിച്ചു തന്നിരുന്നു . ശ്രീലങ്കയുടെ തലസ്ഥാനമായ  കൊളംബോ , ബുദ്ധദേവന്റെ ദന്തം സ്ഥിതി ചെയുന്ന കാൻഡി ,ദാബുളയിലെ 'ഗോൾഡൻ ടെമ്പിൾ ' , പിന്നവാലായിലെ ആന സങ്കേതം. പ്രസിദ്ധമായ സിലോൺ ചായയുടെ ഉറവിടമായ നുവാരയിലെ ടീ  എസ്റ്റേറ്റുകൾ  . ചരിത്രവും , സംസ്കാരവും ഇഴകി ചേർന്ന    ശ്രീലങ്ക   ഭാരതത്തിന്റെ ഒരു ഭാഗം തന്നെയല്ലേ എന്ന് തോന്നി പോകും .   

അലക്സ് എന്ന ഡ്രൈവറെ ഹിമാലി  ഞങ്ങൾക്കു വേണ്ടി ഏർപ്പാട് ചെയ്തിരുന്നു . അധികം ഒന്നും    സംസാരിക്കാത്ത വ്യക്തിയായിരുന്നു അലക്സ് .  ഒരു ഗൈഡിന് വേണ്ട ഗുണങ്ങൾ ഒന്നും തന്നെ അലക്സിന് ഉണ്ടായിരുന്ന്നില്ല . 


അലക്‌സിന്റെ  കാറിൽ ആയിരുന്നു ഞങ്ങളുടെ യാത്ര .  അധികമോന്നും  ശബ്ദിക്കാത്ത അലക്സിനെ കൊണ്ട് വർത്തമാനം പറയിപ്പിക്കുക എന്നത് ശ്രമകരമായ ജോലി ആയിരുന്നു.  പക്ഷെ ഞാൻ വിടുമോ . ഞാൻ ചോദ്യ ശരങ്ങൾ   എയ്തു കൊണ്ടേ ഇരുന്നു . അങ്ങനെ ആ യാത്രക്കിടയിൽ അലക്സ് പലതും പറഞ്ഞു , ശ്രീലങ്കയെ കുറിച്ച് , തമിഴ്പുലികളെ കുറിച്ച്, വംശിയ കലാപങ്ങളെ കുറിച്ച് , പ്രസിഡന്റ് ഭരണത്തെ കുറിച്ച് ,പിന്നെ   ജീവിതത്തിൽ  ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കിയ  സുനാമിയെ കുറിച്ചും. പക്ഷെ  എന്നെ സ്പർശിച്ചത്  അലക്സിനെ കഥ തന്നെയായിരുന്നു .  അലക്സിന്റെ മാതാപിതാക്കളുടെ കഥ. ക്രിസ്തു മതത്തിലേക്ക്  പരിവർത്തനം  ചെയപെട്ട  രാജലിംഗം ചിന്നദുരൈ എന്ന തമിഴന്റെയും , സുമാത്ര എന്ന ബുദ്ധവംശജയായ സിംഹളയുവതിയുടെയും കഥ.          
അലകസിന്റെ അച്ഛൻ   രാജലിംഗത്തിനു  നുവാരയിലെ  'ഹെറിറ്റൻസ് ടിഫാക്‌ടറിയിൽ'   ആയിരുന്നു ജോലി . വർഷങ്ങൾക്കു  മുന്നേ ഭാഗ്യം തേടി രാമേശ്വരത്തു നിന്നും സിലോണിലേക്കു കുടിയേറി പാർത്തവരിൽ  ഒരാളായിരുന്നു അലക്സിന്റെ അച്ഛൻ രാജലിംഗം.  അന്നത്തെ എസ്റ്റേറ്റ്  ജോലിക്കാർ മിക്കവാറും  തമിഴന്മാർ ആയിരുന്നു. എസ്റ്റേറ്റുകൾ  ബ്രിട്ടീഷ്കാരുടെ നിയന്ത്രണത്തിലും ആയിരുന്നു.  അതുകൊണ്ടു തന്നെ ഇംഗ്ലീഷ് സംസാരിക്കുവാനും മറ്റും കുടുതൽ പ്രാവിണ്യം തമിഴ് വംശജർക്കായിരുന്നു . ജോലിപരമായ  ഈ വിവേചനം  ഒരു വർഗീയകലാപത്തിനു തന്നെ തുടക്കം കുറിച്ചു.  തമിഴ്ന്മാരെ സിംഹളർ നിരന്തരം ആക്രമിച്ചു. അവരുടെ ജോലി തട്ടിയെടുക്കാനായി വന്നവർ എന്ന രീതിയിൽ തമിഴരെ കാണുവാനായി തുടങ്ങി.     
         

ആ ടീ എസ്റ്റേറ്റിലെ തന്നെ ഒരു  ജോലിക്കാരിയായിരുന്നു   സുമാത്ര രണസിംഗെയെന്ന സിംഹളയുവതി. അയാളെ ആകർഷിച്ച വ്യക്തിത്തം ആയിരുന്നു അവരുടേത് . 
അയാളേക്കാൾ രണ്ടിഞ്ചു ഉയരമുണ്ടായിരുന്നു സുമാത്രക്ക്   ആയിടെ  എസ്റ്റേറ്റിൽ ഉണ്ടായ തമിഴ് വിരുദ്ധ കലാപത്തിൽ അലക്സിന്റെ അച്ഛൻ സാരമായി പരിക്കേൽക്കുകയുണ്ടായി . അന്നയാളെ   രക്ഷിച്ചതും , ശുശ്രുഷിച്ചതും സുമാത്രയായിരുന്നു. അതിനുശേഷവും സിംഹളർ അയാളെ തിരഞ്ഞു വരുമ്പോഴും അയാൾക്ക് രക്ഷകയാകുന്നത് സുമാത്രയായിരുന്നു. 

ശ്രീലങ്കയും , ഇന്ത്യയും തമ്മിലുള്ള  ബന്ധത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്.  2000  വർഷങ്ങൾക്കു  മുമ്പേ ആര്യവംശത്തിൽ പെട്ട  വിജയൻ എന്ന രാജാവ് അനുചരന്മാരോടൊപ്പം ശ്രീലങ്കയിൽ എത്തി എന്നും , ശ്രീലങ്കയിലെ കുവേരി എന്ന രാജാവിന്റെ മകളെ വിവാഹം കഴിച്ചു എന്നുള്ളത് ചരിത്രം. 

പ്രേമബന്ധത്തിലായ  സുമാത്രയും , രാജലിംഗവും വിവാഹിതരാകുവാൻ തീരുമാനിച്ചു. രാജലിംഗത്തിനു അവിടെ പാർക്കുവാൻ ഒരു മേൽവിലാസം വേണമായിരുന്നു . അതായിരുന്നു സുമാത്ര. അയാൾക്കാവശ്യം സുന്ദരമായ അവളുടെ ശരീരം മാത്രമായിരുന്നു.  അവർ സസുഖം ജീവിക്കുമ്പോഴും അയാൾ വേറെ സ്ത്രീകളെ തേടി പോയി.  ഒരിക്കൽ കുഞ്ഞായ പോയ രാജലിംഗം തിരിച്ചുവന്നില്ല. ഒടുവിൽ അയാളുടെ സമ്പാദ്യം നശിപ്പിച്ച ശേഷം പശ്ചാത്താപ വിവശനായി രാജലിംഗം വീണ്ടും സുമാത്രയെ തേടിവരുന്നു.  സുമാത്ര അയാളെ വീണ്ടും  സ്വീകരിക്കുകയും   സുമിത്രയുടെ സമ്പാദ്യമായ ഒരു  സ്വർണമാല അയാളെ വിൽക്കുവാൻ ഏൽപ്പിക്കുയും ചെയുന്നു .  ആ മാല വിൽക്കുവാൻ  ശ്രമിക്കുന്നതിൻ  ഇടയിൽ അയാളെ  കണ്ട സിംഹള  സംഘം   ഒരു ഏറ്റുമുട്ടലിൽ അയാളെ വധിക്കുന്നു,.   നിർവികാരനായി അലക്സ് അയാളുടെ ജീവിത കഥ പറഞ്ഞു കൊണ്ടേയിരുന്നു. അച്ചനോട്  അയാൾക്ക്‌  വെറുപ്പാണെന്നു തോന്നി. അല്ലെങ്കിൽ തീർത്തും അപരിചിതനായ എന്നോട് അയാളുടെ ജീവിതകഥ ഇങ്ങനെ വിവരിക്കുകയില്ലല്ലോ .  
   
അലക്സ്   ഈ കഥ പറയുമ്പോൾ എനിക്ക്  കണ്ണകിയുടെ കഥ ഓർമ  വന്നു. ഇളങ്കോവടികൾ രചിച്ച തമിഴ് ഇതിഹാസ കാവ്യമായ ചിലപ്പതികാരത്തിലെ നായികയായ കണ്ണകി.  തന്റെ ഭർത്താവിനെ  വധിച്ച ക്രോധത്തിൽ  മധുരാ രാജ്യത്തെയും , രാജാവിനെയും ശാപവചസുകളാൽ  ചുട്ടെരിച്ചു കളഞ്ഞ കണ്ണകി

കാവേരി പട്ടണത്തിലെ വ്യാപാരിയുടെ മകനായ കോവലൻ , സുന്ദരിയായ കണ്ണകിയെ വിവാഹം കഴിക്കുകയും ആ നഗരത്തിൽ തന്നെ അവർ സസുഖം ജീവിക്കുകയും ചെയുന്നു  ,  ആ അവസരത്തിൽ ദേവദാസിയായ മാധവിയിൽ കോവലൻ  പ്രണയാസക്തനാവുകയും   കണ്ണകിയെ മറന്നു മാധവിയുടെ കുടെ  ജീവിക്കുകയും ചെയ്ത കോവലന്റെ പ്രതിരൂപം തന്നെയല്ലേ  അലക്സിന്റെ അച്ഛനായ രാജലിംഗം. 

   
പാണ്ട്യരാജാവായ നെടുംചെഴിയാൻ   ആയിരുന്നു ആ കാലത്തു മധുര ഭരിച്ചിരുന്നത് .   രാജ്ഞിയുടെ ചിലമ്പ് മോഷണം പോകുകയും , കണ്ണകിയുടെ ചിലമ്പ് വിൽക്കുവാനായി കൊണ്ടുപോയ കോവലനെ  മോഷ്ടാവായി ചിത്രീകരിക്കുകയും  , രാജകോപത്താൽ  കോവലനെ വധിക്കുകയും ചെയുന്നു . കോപാകുലയായി  കൊട്ടാരത്തിൽ എത്തിയ കണ്ണകി തന്റെ ചിലമ്പ്  വലിച്ചെറിയുകയും ആ പൊട്ടിയ ചിലമ്പിൽ നിന്നും രത്നങ്ങൾ ചിതറുകയും രാജ്ഞിയുടെ ചിലമ്പിൽനിന്നും മുത്തുകളും പതിക്കുന്നു. തന്റെ  ഭർത്താവിന്റെ നിരപരാധിത്തം  തെളിയിച്ച ശേഷം   ആ നഗരം ചുട്ടു ചാമ്പലാവട്ടെ എന്നവൾ ശപിച്ചു.  ആ പതിവ്രതയുടെ ശാപം സത്യമായി . മധുരാനഗരം കത്തി നശിച്ചു 

കണ്ണകിത്തന്നെയല്ലേ  സുമാത്ര , ഭർത്താവിന്റെ വഴിവിട്ട പെരുമാറ്റത്തിന് ശേഷവും ഭർത്താവിനെ അകമഴിഞ്ഞ് സ്നേഹിച്ചവൾ. രാജലിംഗത്തിന്റെ മരണത്തിനു ശേഷം സുമാത്ര അലകസിനെ വളർത്തി .  തമിഴനായി തന്നെ.  ഞാൻ കണ്ണകിയുടെ കഥ അലക്സിനോട് പറഞ്ഞു.  അപ്പോൾ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അലക്സ് പറഞ്ഞു  'പതിനി' എന്ന പേരിൽ തമിഴ്  വംശജർ  കണ്ണകിയെ ദൈവമായി ശ്രീലങ്കയിലും ആരാധിക്കുന്നു എന്ന്. 

പിന്നെ അയാൾ നിശബ്ദനായി . എനിക്കും ഒന്നും മിണ്ടുവാൻ കഴിഞ്ഞില്ല. ഞങ്ങളുടെ ഇടയിൽ മൗനം തളംകെട്ടി. ഞങ്ങളുടെ രണ്ടുപേരുടെയും മനസ് കലുഷിതമായി എന്ന് തോന്നി.  ചില സമയങ്ങളിൽ മൗനത്തിനു വാചാലതയെക്കാൾ പതിന്മടങ്ങു ശക്തിയുണ്ട് . നാവിനേക്കാൾ മൂർച്ചയുണ്ട്.  നൊമ്പരമാണെങ്കിലും ചില സമയങ്ങളിൽ മൗനത്തിനു പകരം വയ്ക്കുവാൻ ഭാഷയുടെ  ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല . കുടുതൽ ഒന്നും ചോദിക്കാതെ കാർ ഓടുമ്പോൾ നിശ്ശബ്ദനായി വഴിയോരകാഴ്ച്ചകൾ കണ്ടു കൊണ്ട് ഞാൻ ഇരുന്നു.