2021, മാർച്ച് 24, ബുധനാഴ്‌ച

കീർത്തനങ്ങൾ (2 )


 കൃഷ്ണൻ 

മന്ദാര മലർ ചൂടി കാളിന്ദി ആറ്റിൽ ആറടി 

നീന്തുന്നു കൃഷ്ണനുണ്ണി  (൨)

സന്ധ്യയാം  ഗോപിക അമ്പിളി താലത്തിൽ 

അമൃതം പകരുന്ന പ്രിയ നിമിഷം 

ഇതും വിശ്വാത്തിന് ആധാര പ്രേമ മന്ത്രം 


 ആകാശ ക്ഷേത്രത്തിൽ അമ്പാട്ടി പയ്യുകൾ 

ആരതി ഉഴിയുന്ന നേരം  (൨)

ചന്ദന കാവിലെ കാറ്റിന്നു  മൂളുന്നു 

നാരായണൻ എന്റെ സ്വന്തം 


ഈ നിലവിലും നീയല്ലേ 

ഈ നഭസിലും നീയല്ലേ   (൨|)

ഭക്തിയായതും സിദ്ധിയായതും 

നീയല്ലേ ....   കൃഷ്ണാ.... 

നീ തന്നെ മോക്ഷത്തിൻ കാതൽ 


മന്ദാര മലർ ചൂടി 


അത്താഴമുട്ടു കഴിഞ്ഞിട്ട് 

അമ്പല വാതിൽ അടയ്ക്കുന്ന നേരം (൨)

നാലമ്പലത്തിലെ വെള്ളരി

പ്രാവും കുറുകുന്നു നിന്നുടെ നാമം 


ഈ വെളിച്ചവും നീയല്ലേ 

എൻ മനസിലും നീയല്ലേ (@)

ശക്തിയായതും മുക്തിയായതും 

നീയല്ലേ   കൃഷ്ണാ --- 


നീ എന്റെ ജീവന്റെ ജീവൻ 

മന്ദാര മലർ ചൂടി കാളിന്ദി ആറ്റിൽ ആറടി 

നീന്തുന്നു കൃഷ്ണനുണ്ണി 

സന്ധ്യയാം  ഗോപിക അമ്പിളി താലത്തിൽ 

അമൃതം പകരുന്ന പ്രിയ നിമിഷം 

ഇതും വിശ്വാത്തിന് ആധാര പ്രേമ മന്ത്രം 


 


ശിവൻ 


കരുണ ചെയ്‍വാൻ എന്തു താമസം ശംഭോ   (൫)

തിരുവുടൽ കൈ തൊഴുന്നേ    .....  ശംഭോ 


മാർക്കണ്ഡേയൻ തന്നെയും ശ്രീ  മാന്ധാംദ്ധാവിനെയും  

സുരാനാം   ബാണൻ തന്നെയും 

തുണച്ച  കാരുണ്യ സിന്ധോ  .....


കരുണ ചെയ്‍വാൻ എന്ത് താമസം ശംഭോ ...

തിരുവുടൽ കൈ തൊഴുന്നേ    ....    ശംഭോ 


സാദരം അവിടുത്തെ ദ്വാര പാലകനാവും 

നന്ദിയായി മേവിടുന്ന ഭക്തനിൽ കനിഞ്ഞാലും  (൨)

ശ്രുതി ലയ മല്ലെൻ കാവ്യം തരളിത മല്ലെന്നാലും   (@)

തിരുവടി താരിൽ വീഴും ഇവനു അഭയമരുളു നീല ഗള  ഗാത്രാ 

കരുണ ചെയ്‍വാൻ എന്തു താമസം ശംഭോ   (൫)

തിരുവുടൽ കൈ തൊഴുന്നേ    .....  ശംഭോ








കൃഷ്ണൻ    

ഭഗവാനെ  നിൻ മുന്നിൽ വീണ്ടും ഞാൻ 

തെളിയുന്ന നില  വിളക്കാവാം    (൨)

അവിടുത്തെ മാഹാത്മ്യം ഓതാൻ 

ഇനി അമ്പലപ്രാവായി  പാറാം 

ഭഗവാനെ  നിൻ മുന്നിൽ വീണ്ടും ഞാൻ 

തെളിയുന്ന നില  വിളക്കാവാം


മണി  വേണു നാദത്തിൽ മുഴുകാം 

ഹരി ചന്ദന പൊട്ട്  ചാർത്താം   (@)

പീതാംബര പട്ട് നൽകാം 


എന്റെ കവിതയും നിനക്ക് ഞാൻ തന്നു 


ഭഗവാനെ നിൻ മുന്നിൽ 


തിരു മൊഴി വരമായി അരുളാൻ 

നാമത്തിൽ പ്രാർത്ഥന ചൂടാൻ   (@)


ജ്ഞാനത്തിൻ  മുരളിക ഊതാൻ 

എന്റെ ദേഹവും നിനക്ക് ഞാൻ തന്നു 


 ഭഗവാനെ  നിൻ മുന്നിൽ വീണ്ടും ഞാൻ 

തെളിയുന്ന നില  വിളക്കാവാം    (൨)

അവിടുത്തെ മാഹാത്മ്യം ഓതാൻ 

ഇനി അമ്പലപ്രാവായി  പാറാം 

ഭഗവാനെ  നിൻ മുന്നിൽ വീണ്ടും

 





൧.അയ്യപ്പൻ 

 

അങ്ങകലെ മല മേലെ 

പമ്പയ്ക്കും അക്കരയായി 

പാണ്ടി മലയാളം വാഴും അയ്യനയ്യപ്പൻ 

എന്റെ നാട്ടിന്റെ അരച്ചൻ ആകും 

ശ്രീ ശബരീശൻ 


മണി  മലയണിഞ്ഞു വാനം 

ചിൻ  മുദ്രയും ഏറി താരം 

തുടി കൊട്ടി പാടി  അവരാ 

ഇരുമുടി ഏന്തി 

സ്വാമി അയ്യപ്പാ നിന്നെ കാണാൻ 

മല കേറുന്നു 


നെഞ്ചുടക്കിൻ  താളം ഉണ്ടേ 

ശരണം വിളി മേളം ഉണ്ടേ 

പമ്പയാറ്റിൻ കുളിരിൽ മുങ്ങി 

മല താണ്ടുന്നു 

സ്വാമി അയ്യപ്പാ നിന്നെ കാണാൻ 

മാള കേറുന്നു 


അങ്ങകലെ മല മേലെ 

പമ്പയ്ക്കും അക്കരയായി 

പാണ്ടി മലയാളം വാഴും അയ്യനയ്യപ്പൻ 

എന്റെ നാട്ടിന്റെ അരച്ചൻ ആകും 

ശ്രീ ശബരീശൻ 








മനസാകും മണി  മുറ്റത്ത് അണ യേണം  സ്വാമി 

,മഴവില്ല്  കുലയ്ക്കുന്ന  ഈ സന്ധ്യയിൽ 

മധുരമാം നിൻ നാമം നുണയേണം സ്വാമി 

എൻ ആത്മ ചൈതന്യം കുടി കൊള്ളുമ്പോൾ 


സന്നിധി തേടുന്ന ഭക്തർക്ക് മുന്നിലായി 

സകലതും നൽകുന്ന ദേവനല്ലേ 

ഏകാന്ത കാനന വാസി ആണെന്നാലും 

മണികണ്ഠൻ അറിയാത്ത പൊരുൾ ഇല്ലല്ലോ 


സങ്കടകണ്ണുനീർ പമ്പ പോൽ ഒഴുകുമ്പോൾ 

മാനസം കാണാത്ത  അയ്യനല്ല  

എന്തു വരം വേണ്ടു എന്ന ഭാവേന നീ 

കല്പവൃക്ഷം പോൽ      അങി രിപ്പു 


മനസാകും മണി  മുറ്റത്ത് അണ യേണം  സ്വാമി 

,മഴവില്ല്  കുലയ്ക്കുന്ന  ഈ സന്ധ്യയിൽ 

മധുരമാം നിൻ നാമം നുണയേണം സ്വാമി 

എൻ ആത്മ ചൈതന്യം കുടി കൊള്ളുമ്പോൾ 


൨. അയ്യപ്പൻ  

നീലീ  മലയുടെ താഴ്‌വരയിൽ കുറിഞ്ഞി പൂത്തു 

നീല കുറിഞ്ഞി പൂത്തു 

പാദസരങ്ങൾ കിലുക്കി പമ്പ 

പണ്ടേപോൽ ഒഴുകി 

വീണ്ടും  പണ്ടേപോൽ ഒഴുകി 


കുടമണിയാട്ടും  പൗർണമി പെണ്ണവൾ 

അകിട് ചുരത്തുന്നു 

തങ്ക നിലാവിൻ താരുണ്യം  മഴയായി 

പൊഴിയുന്നു 

തെന്നൽ  കളഭം  പൂശുന്നു 


കലിയുഗ വരദാ  നിന്നെ ഉറക്കാൻ 

ഉലകിൻ മണി നാദം 

ഉടുക്ക് കൊട്ടി ശരണ മന്ത്രം 

അലയായി ഒഴുകുന്നു 

കുളിരിൽ വനനിര തഴുകുന്നു 


നീലീ  മലയുടെ താഴ്‌വരയിൽ കുറിഞ്ഞി പൂത്തു 

നീല കുറിഞ്ഞി പൂത്തു 

പാദസരങ്ങൾ കിലുക്കി പമ്പ 

പണ്ടേപോൽ ഒഴുകി 

വീണ്ടും  പണ്ടേപോൽ ഒഴുകി 


 3    

പല നാളായി ഭഗവാനെ കാണേണം 

എന്നുള്ള മോഹം അകതാരിൽ ഉണ്ടേ 

അഗ്നി ജ്വലിപ്പിച്ചു മന്ത്രണം ചെയ്തു ഞാൻ 

ഇവിടം വരേണം ഒരു നാൾ 

എന്റെ   ഭഗവാനെ ഒരു നോക്ക് കാണാൻ 


മണ്ഡലം വന്നു പോയി  കാലം കടന്നു പോയി 

ഇന്നണഞ്ഞല്ലോ   ആ സുദിനം   

കലിയുഗ വരദന്റെ  തിരു വിഗ്രഹം  കണ്ടു 

നിർവ്രതി പൂകി ഞാൻ മറന്നു 

എന്റെ ഭഗവാനെ തൊഴുതു ഞാൻ നിന്നു 


സ്വപ്നം ചിലപ്പോൾ  ഭലിക്കുമല്ലോ 

എന്റെ ഭഗവാനെ തന്നെ നിനച്ചു എന്നാൽ 

ഒരു മണ്ഡലത്തിൻ പുലർകാല വേളയിൽ 

കുളിരായി തഴുകി നിയോഗം 

എന്റെ ഭഗവാന്റെ തിരുമേനി കാണാൻ 


പല നാളായി ഭഗവാനെ കാണേണം 

എന്നുള്ള മോഹം അകതാരിൽ ഉണ്ടേ 

അഗ്നി ജ്വലിപ്പിച്ചു മന്ത്രണം ചെയ്തു ഞാൻ 

ഇവിടം വരേണം ഒരു നാൾ 

എന്റെ   ഭഗവാനെ ഒരു നോക്ക് കാണാൻ 

അയ്യപ്പൻ 

അയ്യപ്പ സ്വാമിയാണെന്റെ ദേവൻ 

മണികണ്ഠ  മൂർത്തി യാണെന്റെ ദേവൻ 

അഖിലാണ്ഡ ചൈതന്യം ആത്മാവിൽ  അരുളുന്ന  

ശബരീശ നീ തന്നെ കൺ കണ്ട ദൈവം 



നെയിൽ കുളിക്കുന്ന തിരുവുടൽ കണ്ടു ഞാൻ 

അടിമുടി കൈകൂപ്പി നിന്നു 

തൃപ്പടി തട്ടിലായി 

പഞ്ചാമൃത കൂട്ട്  കാണിക്കയായി ഞാൻ വച്ചു 


ആനന്ദ ലഹരിയിൽ ആറടി എൻ മനം 

അയ്യപ്പ ശരണം വിളിച്ചു 

ആ നിമിഷത്തിന്റെ നിർവ്രതിയിൽ   മുങ്ങി 

തതഃ മസി പൊരുൾ തേടി 


അയ്യപ്പ സ്വാമിയാണെന്റെ ദേവൻ 

മണികണ്ഠ  മൂർത്തി യാണെന്റെ ദേവൻ 

അഖിലാണ്ഡ ചൈതന്യം ആത്മാവിൽ  അരുളുന്ന  

ശബരീശ നീ തന്നെ കൺ കണ്ട ദൈവം 


൫. അയ്യപ്പൻ 

പാണ്ടി മലയാളം വാഴും അയ്യപ്പാ 

നിന്നെ കാണാൻ 

പല കോടി അണയുന്നു മകരത്തിൻ  നാൾ 

ശബരീശ  ശരണം അയ്യപ്പാ ശരണം 

മണികണ്ഠ ശരണം ഭഗവാനെ ശരണം 

മല മേലെ മുഴങ്ങുന്നു ഈ മന്ത്രണം 


ആയിരം ദീപങ്ങൾ തിരി നീട്ടും നാമങ്ങൾ 

അലയായിട്ടാർത്തു  വിളിപ്പു പല      കണ്ഠങ്ങൾ   


തിര തല്ലും പ്രേമത്തിൻ 

കടൽ കാണും നേരത്താ 

പെരുമാളേ അവനിൽ കണി കാണേണം 


അഴകുകൾ വിരിയുന്ന പനിനീർ കടമ്പു പോലെ 

പുലര്കാലം കുളി കഴിഞ്ഞകഴിഞ്ഞാണഞ്ഞിടുമ്പോൾ 


തനിച്ചിരുന്നോര്മിക്കുവാൻ കല്പാന്ത പുലരിയിൽ 

 കളഭത്തിൽ  മുങ്ങും ദേഹം കണി കാണേണം 


പാണ്ടി മലയാളം വാഴും അയ്യപ്പാ 

നിന്നെ കാണാൻ 

പല കോടി അണയുന്നു മകരത്തിൻ  നാൾ 

ശബരീശ  ശരണം അയ്യപ്പാ ശരണം 

മണികണ്ഠ ശരണം ഭഗവാനെ ശരണം 

മല മേലെ മുഴങ്ങുന്നു ഈ മന്ത്രണം 


6. aഅയ്യപ്പൻ 

മലമേലെ  മാനത്തു  തെളിയുന്ന  താരം  അയ്യപ്പ ജ്യോതി  അല്ലെ 

അടിയനെ മനസിലായി തെളിയുന്ന ദീപം  അവിടുത്തെ രൂപമല്ലേ 


ഞാൻ എന്ന ഭാവത്തിൽ ഹുങ്കാരമോടെ തെല്ലല്ല   കുറ്റങ്ങൾ ചെയ്തു 

അറിവില്ല പൈതലേ കാക്കുന്ന പോലെ നീ നേർവഴി കാട്ടി നയിച്ചു 


അഖിലാണ്ഡ മൂർത്തിയെ പ്രണമിച്ചു നിന്ന് ഞാൻ 

സങ്കട കണ്ണ്  നീർ  തൂവി 

അവിടുത്തെ തിരുനാമം ഉരുവിട്ട് കൊണ്ട് ഞാൻ 

പതിനെട്ടു പടിയും  കരേറി 


സകലർക്കും ഈശനായി മല മേലെ 

വാഴുന്നു ഭഗവാനെ നീ തന്നെ ശരണം 

കന്നി അയ്യപ്പനായി എന്നുമേ നിന്നെ വന്നു  തൊഴുവാൻ മോഹം 

മലമേലെ  മാനത്തു തെളിയുന്ന  താരം  അയ്യപ്പ ജ്യോതി  അല്ലെ 

അടിയനെ മനസിലായി തെളിയുന്ന ദീപം  അവിടുത്തെ രൂപമല്ലേ 



൭.അയ്യപ്പൻ 

പാണ്ടി മലയാളം വാഴും അയ്യപ്പാ 

നിന്നെ കാണാൻ 

പല കോടി അണയുന്നു മകരത്തിൻ  നാൾ 

ശബരീശ  ശരണം അയ്യപ്പാ ശരണം 

മണികണ്ഠ ശരണം ഭഗവാനെ ശരണം 

മല മേലെ മുഴങ്ങുന്നു ഈ മന്ത്രണം 


ഞാൻ എന്ന ഭാവത്താൽ ഹുങ്കാരമോടെ 

തെല്ലല്ല കുറ്റങ്ങൾ ചെയ്തു 

അറിവില്ല പൈതലേ കാക്കുന്ന പോലെ 

നീ നേര്വഴികെന്നെ നയിച്ചു 


അഖിലാണ്ഡ മൂർത്തിയെ പ്രണമിച്ചു നിന്ന് ഞാൻ 

സങ്കട കണ്ണുനീർ തൂവി 

അവിടുത്തെ തിരുനാമം ഉരുവിട്ടുകൊണ്ടു ഞാൻ 

പതിനെട്ടു പറ്റിയും കരേറി 


സകലർക്കും ഈശനായി മല  മേലെ വാഴുന്നു 

ഭഗവാനെ നീ തന്നെ ശരണം 

കന്നി അയ്യപ്പനെ പോലെ നിൻ മുന്നിലായി 

എന്നുമേ നിൽക്കുവാൻ മോഹം 


പാണ്ടി മലയാളം വാഴും അയ്യപ്പാ 

നിന്നെ കാണാൻ 

പല കോടി അണയുന്നു മകരത്തിൻ  നാൾ 

ശബരീശ  ശരണം അയ്യപ്പാ ശരണം 

മണികണ്ഠ ശരണം ഭഗവാനെ ശരണം 

മല മേലെ മുഴങ്ങുന്നു ഈ മന്ത്രണം 


 8. അയ്യപ്പൻ 

ഭഗവാനെ നിന്നെ  കാണാതെ വയ്യ 

അവിടുത്തെ തിരുനാമം കേൾക്കാതെ വയ്യ 

തിരു നടയിൽ വന്നോന്നു തൊഴുവാതെ വയ്യ 

നിൻ  നാമം  പാടാതെ പോവാനും വയ്യ 


നിദ്രയിൽ കാണുന്ന സ്വപ്നങ്ങൾ പോലും 

അവിടുത്തെ ലീലകൾ ഒന്ന് മാത്രം 

നല്ല വാക്കോ തേ ണം  നന്മകൾ  ചെയ്യേണം 

അവിടുത്തെ സംസർഗം തുണയാവണം 


ഈ രംഗ മണ്ഡപം നിൻ  നാമ  ധ്വനിയാൽ 

പാടി  പുകഴ്ത്തട്ടെ  സർവ കാലം 

കർമങ്ങൾ ചെയ്യണം  ജ്ഞാനി യായി മാറേണം 

അവിടുത്തെ സംസർഗം തുണയാവണം 


ഭഗവാനെ നിന്നെ  കാണാതെ വയ്യ 

അവിടുത്തെ തിരുനാമം കേൾക്കാതെ വയ്യ 

തിരു നടയിൽ വന്നോന്നു തൊഴുവാതെ വയ്യ 

നിൻ  നാമം  പാടാതെ പോവാനും വയ്യ 


8 . കൃഷ്ണൻ 

എന്റെ മനസാകും ആലിലയിൽ 

അമ്പാടി  കണ്ണനെ കണ്ടിരുന്നോ 

ചാഞ്ചക്കം ആടുന്ന ഉണ്ണി കിടാവിന്റെ 

പാലൊളി പുഞ്ചിരി കണ്ടിരുന്നോ 


ഇങ്ക് കുടിക്കുന്ന നേരത്തു  മാനത്തു 

അമ്പിളി മാമൻ ഉദിച്ചില്ലേ 

അമ്പിളിമാമനെ കാട്ടി കൊടുത്തമ്മ 

ആലോലം പാടി ഉറക്കിയില്ലേ 


വെണ്ണ കവർനെന്നു  ചൊല്ലിയ 

ഗോപിക വീണ്ടും വന്നതും ഓർമയില്ലേ 

ഇല്ലമ്മേ ഞാനല്ല ഏട്ടനാണെന്നവൻ 

കള്ളം പറഞ്ഞതും കേട്ടതില്ലേ 


ഗോവര്ധന ഗിരി   കൈയ്യിലെടുത്തിട്ട്  

അമ്മാനമാടി കളിച്ചില്ല 

ഗോക്കളെ മേയ്ക്കുന്ന നേരത്തും 

കണ്ണന്റെ ലീലകൾ ഏവരും കണ്ടതല്ലേ 


ശ്രീ കുറൂരമ്മയും  പൂന്താനവും 

കണ്ട ഉണ്ണിയെ നിങ്ങളും കണ്ടതല്ലേ 

മാനത്തഴകായ വാർ മഴവില്ലിൻറ്റെ പീലിയെ 

നിങ്ങളും കണ്ടതല്ലേ 


എന്റെ മനസാകും ആലിലയിൽ 

അമ്പാടി  കണ്ണനെ കണ്ടിരുന്നോ 

ചാഞ്ചക്കം ആടുന്ന ഉണ്ണി കിടാവിന്റെ 

പാലൊളി പുഞ്ചിരി കണ്ടിരുന്നോ 


൯. കൃഷ്ണൻ 

എന്റെ മനസാകും പൊൻ  മേടയിൽ 

പള്ളി കൊള്ളുന്നൊരു ഉണ്ണിയുണ്ട് 

ഉണ്ണിക്ക്  കൂട്ടായി ഏട്ടനുണ്ട് 

ഉണ്ണിക്ക് പേര് ഉണ്ണി കൃഷ്ണനെന്ന് 


ഒരു തുടം വെണ്ണയുമായി നിൽക്കാം 

കദളി പഴവും കരുതി വയ്ക്കാം 

ആർക്കാണിതെന്നാരോ ചോദിച്ചാലോ 

എന്നുണ്ണി കണ്ണനാണെന്നു ചൊല്ലാം 


നിറുകയിൽ ചാർത്തുവാൻ പീലി പൂ 

പദ തരിൽ അർപ്പിക്കാൻ  തുളസി പൂ 

എന്താണിതെന്നാരോ ചോദിച്ചാലോ 

എന്നുണ്ണി കണ്ണനാണെന്നു  ചൊല്ലാം 


എന്റെ മനസാകും പൊൻ  മേടയിൽ 

പള്ളി കൊള്ളുന്നൊരു ഉണ്ണിയുണ്ട് 

ഉണ്ണിക്ക്  കൂട്ടായി ഏട്ടനുണ്ട് 

ഉണ്ണിക്ക് പേര് ഉണ്ണി കൃഷ്ണനെന്ന് 


൧൦  ഭഗവതി 

കണ്ടു കൊതി തീർന്നില്ലമ്മേ  തൊഴുതു മതിയായില്ലമ്മേ വീണ്ടും 

വന്നു തൊഴുവാൻ ഇന്നും ഏറെ മോഹം   ദേവി 

നിന്റെ ദാസനായി മാറാൻ ഏറെ ഇഷ്ടം 


ദേവി പാദ  പൂജയേറ്റു  ശുദ്ധമാം എൻ 

മനസ്സിൽ തൃ  കരത്താൽ  തീർത്ഥമേറ്റു 

മുക്തി നേടണം   ദേവി ..

എന്റെ ജന്മം പ്രാർത്ഥനയായി തീർന്നിടേണം 


ഇനി ഏറെ ജന്മം താണ്ടാൻ ഉണ്ടെന്നാലും 

പൂവിതൾ തളിരായി കാലിൽ വീണെന്നാലും   

എന്റെ ജന്മം സാധനയായി  തീർന്നിടേണം ദേവി 

കാമനകൾ കീർത്തനമായി മാറിടേണം 


കണ്ടു കൊതി തീർന്നില്ലമ്മേ  തൊഴുതു മതിയായില്ലമ്മേ വീണ്ടും 

വന്നു തൊഴുവാൻ ഇന്നും ഏറെ മോഹം   ദേവി 

നിന്റെ ദാസനായി മാറാൻ ഏറെ ഇഷ്ടം 


  

൧൦ അയ്യപ്പൻ 

നെയ്‌റോബിയിൽ വാഴും ശബരീശാ 

നീ അല്ലാതെ എനിക്കാരഭയം 

ആകുലം  എല്ലാം ഒന്നകലാൻ 

ആ പുണ്യ ദർശനം ഒന്ന് മാത്രം    (൨)


ആത്മാവാം  അംബല മതിലകത്തായി 

നീ കുടി  കൊള്ളുവാൻ  എന്തുവേണം 

ചിത്  സ്വരൂപം എന്നിൽ വന്നുദിക്കാൻ 

അളവറ്റ   ഭക്തിയാം   നെയ്യ്  നൽകു 


ചന്ദന പൂ നിലാ പട്ട്  പുതയ്ക്കുന്ന 

സംക്രമ സന്ധ്യ നിൻ കുളിർ മെയ്യിൽ 

കാട്ടിൽ  വിരിയുന്ന പൂ ഇറുത്തെൻ 

പാട്ടിൽ കൊരുത്തൊരു മാല   തീർക്കാം 


നാമം ജപിക്കുന്ന കന്നി  അയ്യപ്പന്മാർക്കാത്മാവിൽ 

ഉണർവേകും  നിന്റെ രൂപം 

നൊന്ത് വിളിക്കുന്ന കണ്ഠത്തിൽ 

മുദ്രപോൽ  തെളിയുന്നു ഓംകാരം 


അത്താഴ പൂജക്കായി 

ഒരുങ്ങുമെൻ അയ്യനെ  കാണുന്നോർക്കെല്ലാം ആറാട്ട് 

ഇറ്റിറ്റു  വീഴുന്ന തൂ മഞ്ഞിൻ തുള്ളി പോൽ 

അയ്യന്റെ മുന്നിൽ എൻ താരാട്ട് 


കൃഷ്ണൻ 


മേല്പത്തൂരല്ല ഞാൻ ഭഗവാനെ 

ദിവ്യ കാവ്യം ചമക്കുവാൻ കഴിവും ഇല്ല 

വാതാദി ക്ലേശത്താൽ  വലയുന്ന നേരത്തും 

തേടുന്നു  നിൻ നിഴൽ ഒന്ന് മാത്രം  എന്റെ 

കൃഷ്ണാ നീ  തന്നെ രക്ഷ മാത്രം 

വാതലയേശ  നീ അഭയം 


വേദന മൂർച്ഛിക്കും വേളയിൽ എപ്പോഴോ 

നിദ്രയും വിട്ടെന്നെ  അകലുന്നു 

കൈ ഒന്നുയർത്തുവാൻ ത്രാണി ഇല്ല 

ഇനി വയ്യെന്റെ  ഭഗവാനെ എന്ന ചിന്ത 


ഭോഷനായി വിശ്രുതൻ എന്ന് നിനച്ചു 

വിസ്‌മൃതി പൂണ്ടു നിന്നെ എന്നോ 

വേദന കാർ ന്നങ്ങു  തിന്നുന്ന നേരത്തും 

അറിയുന്നു ഞാൻ ഇന്നാ   വിശ്വ സത്യം 


മിഴി നീര് തൂവി എത്ര കാലം 

തെല്ലും മനോധൈര്യം മനസിലില്ല 

അറിയുന്നു ഞാൻ ഇന്നൊന്നു മാത്രം 

ഭഗവൽ സ്മരണയാം സിദ്ധഔഷധം 


മേല്പത്തൂരല്ല ഞാൻ ഭഗവാനെ 

ദിവ്യ കാവ്യം ചമക്കുവാൻ കഴിവും ഇല്ല 

വാതാദി ക്ലേശത്താൽ  വലയുന്ന നേരത്തും 

തേടുന്നു  നിൻ നിഴൽ ഒന്ന് മാത്രം  എന്റെ 

കൃഷ്ണാ നീ  തന്നെ രക്ഷ മാത്രം 

വാതലയേശ  നീ അഭയം 







   























2021, മാർച്ച് 23, ചൊവ്വാഴ്ച

കീർത്തനങ്ങൾ

 

കീർത്തനം 



൧. കൃഷ്ണൻ 

സ്വപ്നത്തിൽ എങ്കിലും എന്നുണ്ണി കണ്ണനെ 

മായാതെ മറയത്തെ കാണേണം 

പുഞ്ചിരി തേൻ കിനിയോന്നൊരു 

ചുണ്ടിലെ കൊഞ്ചും കളമൊഴി കേൾക്കേണം 

ആരും മയങ്ങുന്ന മായാവി കണ്ണന്റെ 

കാരുണ്യ മിഴികളും കാണേണം 


'അമ്മ യശോദയായി മാറുന്ന വേളയിൽ 

നിറുകയിൽ പീലി പൂ ചാർത്തേണം 

കുഞ്ഞിളം കൈകളാൽ വാരി പുണരുമ്പോൾ 

എൻ മിഴി പൂവുകൾ നനയേണം 


മണി  മുരളീരവ സ്മരണയിൽ എൻ മനം 

വൃന്ദാവനമായി ഉണരണം 

ഗോക്കളെ മേയ്ക്കുന്ന  ഗോകുല  -

ബാലന്റെ ഗോപികയായി  ഞാൻ മാറേണം 

അതുമല്ല എങ്കിലോ അകിട് ചുരത്തുന്ന 

അമ്പാടി  പൈ ആയി തീരേണം 


കാളിന്ദി യ്യാറ്റിൽ   നീന്തി തുടിക്കുമ്പോൾ 

കാളിന്ദി പോലെ ഞാൻ ഒഴുകേണം 

കൂട്ടരോടോത്തു  കളിക്കുന്ന നേരമോ 

ഏട്ടൻ ബാലരാമൻ   തന്നെ യാവാം 


ഒന്ന് മല്ലെങ്കിലോ  നിന്നെ തിരയുന്ന 

പൂതന യായി  ഞാൻ ജനിക്കണം 

ആ കര സ്പർശത്താൽ എൻ  ജീവൻ 

തന്നെയും നിൻ അന്തരംഗത്തിൽ അലിയേണം 


സ്വപ്നത്തിൽ എങ്കിലും എന്നുണ്ണി കണ്ണനെ 

മായാതെ മറയത്തെ കാണേണം 

പുഞ്ചിരി തേൻ കിനിയോന്നൊരു 

ചുണ്ടിലെ കൊഞ്ചും കളമൊഴി കേൾക്കേണം 

ആരും മയങ്ങുന്ന മായാവി കണ്ണന്റെ 

കാരുണ്യ മിഴികളും കാണേണം 


2   രാജ രാജേശ്വരി  (പാലാരിവട്ടം )

അഖിലർക്കും    നാഥയായി 

അഖിലാണ്ഡേശ്വരി   അൻപോടെ  വഴുനെത്തെവിടെ 

ആദി മധ്യാന്ത പൊരുൾ അറിയുന്നൊരു 

രാജ രാജേശ്വരി  ഇവിടെ 

ശ്രീ രാജരാജേശ്വരി ഇവിടെ 


ജല ദുര്ഗയായി പല ചുവട്ടിൽ 

പണ്ടേ ഇവിടെ നീ വന്നണഞ്ഞു 

ഭാർഗവ രാമ പ്രാണ പ്രതിഷ്ഠയിൽ 

ചൈതന്യം ചൊരിയുന്ന ഭദ്രയായി 

ശ്രീ ഭദ്രയായി 


നിറമാല ചാർത്തിയ നിരുപമ 

സന്ധ്യയിൽ 

നിന്നെ തേടി ഞാൻ വന്നു 

മനതാരിൽ പെരുകുന്ന സങ്കടം 

കൊണ്ട് ഞാൻ ഒരു രാഗമാലിക  തീർത്തു 

നിൻ പ്രിയഗാന മാലിക കോർത്തു 


സ്വർണ വർണാങ്കിത തിരുവുടൽ 

കണ്ടാൽ അസുലഭ നിർവ്രതിയല്ലോ 

കറയറ്റ  നിൻ സ്നേഹ കാരുണ്യ തീർത്ഥം 

ഗുരുതി പോലെന്നും നുകരണം 

നിൻ പ്രേമം എന്നിൽ ചൊരിയേണം 

അഖിലർക്കും    നാഥയായി 

അഖിലാണ്ഡേശ്വരി   അൻപോടെ  വഴുനെത്തെവിടെ 

ആദി മധ്യാന്ത പൊരുൾ അറിയുന്നൊരു 

രാജ രാജേശ്വരി  ഇവിടെ 

ശ്രീ രാജരാജേശ്വരി ഇവിടെ 

3 .    കണ്ണൻ 


കണ്ടോ കണ്ടോ എന്നുണ്ണി കണ്ണനെ 

കണ്ടവർ ആരാനും ഉണ്ടോ 

കണ്ണന്റെ കളി ചിരി അനുഭവം ആവാത്ത 

ഇഹ ലോക വാസികൾ ഉണ്ടോ 


പീലി പൂ ചൂടി ആട്ടും മയൂരമേ 

എന്നോട്  ചൊല്ലുമോ നിൻ രഹസ്യം 

ചേലഞ്ചും പീലി പൂ നൽകി 

നിനക്കോമന  കണ്ണൻ തന്നതാണോ 


ഏഴ് അഴകുള്ള വാർമുകിലെ 

 നിനക്ക്  എങ്ങനെ കിട്ടി  നിറം 

ഗോവര്ധന ഗിരി എറ്റിയ കൈവിരൽ 

മാനത്തു ചിത്രം വരച്ചതാണോ 


തൈ മാവിൻ ചില്ലയിൽ 

 മൂളി ഇരിക്കുന്ന  കോകില പെണ്ണെ 

ചൊല്ലിടാമോ 

കണ്ണന്റെ മുരളി ഗാനത്തിൻ പല്ലവി 

എങ്ങാനും കേട്ടതിൻ  ഓർമയാണോ 


4  കൃഷ്ണൻ 

കൃഷ്ണാട്ടം കഴിഞ്ഞിട്ടും കളിയരങ്ങൊഴിഞ്ഞിട്ടും 

മിഴി പാതി പൂട്ടി ഞാൻ ഇവിടിരിപ്പൂ 

എവിടെ ഞാൻ പോകേണം 

എങ്ങോട്ടു പോകേണം 

അറിയില്ല തെല്ലും ഭഗവാനെ 

അറിയുന്നു ഞാൻ ഇന്നൊന്നു മാത്രം 

ഭഗവൽ സ്മരണയിതൊന്നു   മാത്രം 


എന്റെ നിതാന്തമാം  ദുഃഖങ്ങൾ ഒക്കെയും 

ഭാഷയിൽ കോർത്ത് ഞാൻ കാഴ്ച വച്ചു 

പൊയ് പോയ്  ജന്മത്തിൻ  സ്ക്രതവും പേറി 

നീ കളിയാടുന്ന ഊരിൽ  എത്തി 


 അടിയനിൽ കൃപ ചൊരിയേണം  നീ 

അവിൽ പൊതി കൈ കൊള്ളേണം 


പുലി നഖ താലിയില്ല അർപ്പിക്കുവാൻ 

പൊൻ കുടം  തുളുമ്പുന്ന വെണ്ണയില്ല 

അവശ കുചേല മനസ്സിൽ നിറയുന്ന 

ഈരടി ത്രികാൽക്കൽ  വച്ചു  തൊഴാം 

അടിയനിൽ കൃപ ചൊരിയേണം  നീ 

അവിൽ പൊതി കൈ കൊള്ളേണം 


4.    കണ്ണൻ 

കുഴലൂതി നടക്കുമാ കണ്ണനിന്നറിയാമോ 

കരളിൽ പേറുന്ന ദുഃഖം 

എൻ കരളിൽ പേറുന്ന ദുഃഖം 

കദനത്തിൻ പേടകം മെല്ലെ തുറന്നവർ 

ഓരോ കിഴി കേട്ട് വയ്പു 

എന്നും വ്യസനത്തിൻ കുഴികൾ വയ്പ്പു 


കൃഷ്ണ എന്നോമന പേരുള്ള സോദരി 

കൃഷ്ണയെന്നാർത്തു വിളിപ്പു 

ഒരു വറ്റു ചീരയിൽ സങ്കടം തീർക്കുവാൻ 

 കൃഷ്ണ നീ ഓടി വന്നെത്തും 


പാൽ കടലിൽ പള്ളി കൊള്ളുന്ന 

നേരത്തും കേൾക്കുന്നു  നാരായണീയം 

ഭക്തന്റെ വേദന കണ്ടു സഹിക്കാതെ 

ഓടി അണയുന്നു വീണ്ടും 

ഭക്തനെ തേടി നീ എത്തും 


അഴലൊഴിക്കുന്നാ   അഴകിന്റെ മുൻപിൽ 

ഒരു പിടി അവിലുമായി  ദാസൻ 

ആ മിഴി പൂവിലെ മധുവിൻ നറുകണം 

ഒരു തുള്ളി നുണയട്ടെ ഞാനും 

എന്റെ തപസ്സിന്റെ പുണ്യത്തിൻ പൊരുളെ 


കുഴലൂതി നടക്കുമാ കണ്ണനിന്നറിയാമോ 

കരളിൽ പേറുന്ന ദുഃഖം 

എൻ കരളിൽ പേറുന്ന ദുഃഖം 

കദനത്തിൻ പേടകം മെല്ലെ തുറന്നവർ 

ഓരോ കിഴി കേട്ട് വയ്പു 

എന്നും വ്യസനത്തിൻ കുഴികൾ വയ്പ്പു 


൫ . ഭഗവതി 

കണ്ണ് തുറന്നാൽ കാണുന്നോരഴകിനെ 

ഭഗവതി എന്ന് വിളിക്കും 

അണ്ഡ കടാഹത്തിൻ ആധാര മൂർത്തിയെ 

അംബികേ എന്ന് വിളിക്കും 

ജഗദംബികേ എന്ന് വിളിക്കും 


ഗൗരി എന്നോ ശ്രീ ലക്ഷ്മി എന്നോ 

വാണി എന്നോ അതോ ദുർഗയെന്നോ 

ഏതേതു ഭാവത്തിൽ ആരാധിച്ചാലും 

അഖിലർകും ഈശ്വരി നീ തന്നെയോ 


കായാമ്പൂവോ  വാർമുകിൽ തളിരോ

നിന്നുടൽ കാന്തി കടഞ്ഞു എന്നാൽ 

ശ്രീ മഹാദേവനും  വൈകുണ്ഠ  നാഥനും 

ചാരത്തു നിന്ന് ഭാജിപ്പു 

നവ ഭാവത്തിൽ നിന്നെ സ്മരിപ്പു 


നാദ സ്വരൂപിണി നിൻ സ്വര മാധുരി 

സപ്ത സ്വരങ്ങളായി ഒഴുകിടുംപോൾ 

നാദവും നീയേ വേദവും നീയേ 

വർണ സ്വരൂപവും നീയേ 

സർവ ചരാ  ചര  പൊരുളെ 


ദുഷ്ട നിഗ്രഹ ശിക്ഷകയായി 

അവനിൽ വന്നു നീ അവതരിച്ചു 

നവ ദിനങ്ങളിൽ നവ ഭാവത്തിൽ 

മഹിഷാസുര ജയാ മർദിനിയായി 


ഈ കഥ പാടി സ്തുതിക്കും 

ചൊടികളിൽ കച്ചപി മീട്ടി നീ 

ശ്രുതി പക്രു 

  

൬  കണ്ണൻ 


കണ്ണനെ കാണാൻ ചേലാണ് 

ചേലൊത്ത പുഞ്ചിരി അഴകാണ് 

പൊന്നിളം ചുണ്ടുകൾ 

മുത്തും കുഴൽ വിളി  കേൾക്കുവാൻ 

എന്തൊരു രസമാണ് 


കണ്ണുകൾ രണ്ടും പൂവാണ് 

പൂത്തത്  നീല കടമ്പാണ് 

കളഭത്തിൽ മുങ്ങിയ ഉടലാണ്     കവിളിൽ 

എള്ളിൻ  കറുപ്പുള്ള  മറുകാണ് 


കൗസ്തഭം വിളങ്ങുന്ന മാറാണ് 

മാറിൽ  വനമാല തളിരാണ് 

കാൽ തള  ഇളക്കി  കളിക്കുന്ന 

നേരത്തും  കൊഞ്ചും ചിലങ്കകൾ   മയിലാണ് 


അമ്പാരിക്കൊപ്പം ആടി കുഴഞ്ഞങ് 

ഓരം ചേർന്നവൻ നടപ്പാണ് 

കൃഷ്ണാട്ടം കാണുന്ന നേരത്തോ കണ്ണൻ 

തൂണും ചാരി ഇരിപ്പാണ് 


വേദം ചുരത്തി മന്ത്രം മൂളി 

നാമം  ജപിക്കുന്നതാരാണ് 

നാരായണീയത്തിൻ പുണ്യം തേടി  

സാഷ്ടാംഗം പ്രണമിച്ച  ഞാനാണ് 


കണ്ണനെ കാണാൻ ചേലാണ് 

ചേലൊത്ത പുഞ്ചിരി അഴകാണ് 

പൊന്നിളം ചുണ്ടുകൾ 

മുത്തും കുഴൽ വിളി  കേൾക്കുവാൻ 

എന്തൊരു രസമാണ് 






 







































2021, മാർച്ച് 18, വ്യാഴാഴ്‌ച

പാല പൂവും , കഷായവും പിന്നെ ഞാനും

 പാല പൂവിന്റെ വശ്യ ഗന്ധം പേറി ഒരു പാതിരാ കാറ്റ് ആ നാഗ കാവിൽ അലയടിച്ചു . പൂത്തുലഞ്ഞ ആ പാല ചുവട്ടിൽ അവളെ പ്രതീക്ഷിച്ചുകൊണ്ട് അക്ഷമനായി അവൻ ഇരുന്നു .

 ഗന്ധർവ യാമത്തിന്റെ ആരംഭം അറിയിച്ചുകൊണ്ട് ഒരു പാതിരാ കാറ്റ് പാല മരത്തെ വലം വച്ച് പുൽകി. അവന്റെ ചെവിക്കരികിൽ , കഴുത്തിൽ സ്പർശിച്ചുകൊണ്ടു ഒരു ചുടു  നിശ്വാസം അവനെ തഴുകി തലോടി . 

ഉയർന്നു പൊങ്ങിയ പുകമറ നീങ്ങി ഒരു വെണ്ണക്കൽ ശിൽപം .  കാവിലെ വിളക്ക് വച്ചാരാധിക്കുന്ന ദേവതയെ അതോ ഏഴിലം പാലായിൽ വാഴുന്ന യക്ഷി  അമ്മയോ ?

വരച്ചു വച്ച പുരിക കൊടികൾക്കിടയിൽ ചുവന്ന ചന്ദ്ര കല ചാർത്തിയ വീതിയേറിയ നെറ്റിത്തടം .വാലിട്ടെഴുതിയ കണ്മഷി പടർന്ന വിടർന്ന കണ്ണുകൾ .മഞ്ഞ കല്ലിൽ കൊത്തിയെടുത്ത മൂക്കുത്തി ചാർത്തിയ സുന്ദരമായ നാസിക .  അത്തിപ്പഴം മുത്തി കുടിച്ച രുധിര തുടിപ്പാർന്ന അല്പം മലർന്ന ചുണ്ടുകൾ.കുലച്ചു വച്ച വില്ലുപോലെ ശംഖു  കടഞ്ഞ  അഴകുള്ള കഴുത്തും .മുലകച്ചയിൽ പൊതിഞ്ഞു വച്ച സ്ത്രീത്വം തുളുമ്പുന്ന മാറിടങ്ങൾ . ഇരു മാറിനും ഭംഗി കൂട്ടി ഒതുങ്ങി ചേർന്ന സ്വർണ ഇഴകൾ ഉള്ള പാലാക്കാമാല .  ഇരു കൈത്തണ്ടയിൽ സ്വർണ വളകൾ .ആലില വയറിൽ കവടി മണി പോലെ നനുത്ത പൊക്കിൾ കുഴി. അരക്കെട്ടിലേക്ക് അരിച്ചിറങ്ങുന്ന രോമരാജികൾ .അരക്കെട്ടിൽ പൊക്കിൾകുഴിക്കു താഴെ ചുട്ടു പിണഞ്ഞു മന്ത്ര ഏലസ്  ചാർത്തിയ പൊന്നരഞ്ഞാണം . ഒറ്റ മുണ്ടിനുള്ളിൽ കൊത്തിയെടുത്ത അരക്കെട്ടും  കാലുകളും . കാൽ പാദത്തെ പുണർന്നു പതക്കം പോലെ നാഗ ചിലമ്പ് .അരകെട്ടു    മറച്ചു നീളമുള്ള കറുത്ത മുടികൾ . കറുകറുത്ത ആകാശത്തു നക്ഷത്രങ്ങൾ ചിമ്മുന്ന പോലെ കറുത്ത മുടി ഇഴയിൽ വെളുത്ത പാലപ്പൂക്കൾ .അവളിൽ നിന്നും മദിപ്പിക്കുന്ന ഒരു ഗന്ധം ഉയർന്നു. കാവിനെ  ആകെ ആ ഗന്ധം ഉന്മാദവതിയാക്കി . കൂടെ അവനെയും .


 കുഴമ്പും  കഷായവും  മണക്കുന്ന അമ്മയുടെ മുറി. ആ മുറിയിലേക്ക് കടക്കുമ്പോൾ രാവിലത്തെ സംഭവം അയാൾ ഓർത്തു .

വാതിൽ മറവിലൂടെ ദീനയായ അമ്മയുടെ മുഖം . അയാൾക്ക് അപ്പോൾ പതിവിലേറെ ദേഷ്യം വന്നു. എത്ര വട്ടം പറഞ്ഞിട്ടുണ്ട് , ഇങ്ങനെ ഒറ്റയ്ക്ക് നടക്കരുത് എന്ന്. ഒന്ന് വീണതല്ലേ . അതിന്റെ അനുഭവം മതിയായില്ലേ . വയസായാൽ ബുദ്ധിമുട്ടിക്കാതെ ഒരിടത്തു അടങ്ങി കിടക്കണം . ഇത് മനുഷ്യനെ ബുദ്ധിമുട്ടിച്ചേ അടങ്ങു എന്ന് തീരുമാനിച്ചാൽ . 

അത്രയും ആയപ്പോൾ ഭാര്യ കണ്ണുരുട്ടി മതി എന്നാജ്ഞാപിച്ചു . ഒന്ന് തണുത്ത ശേഷം അയാൾ അമ്മയോടായി പറഞ്ഞു 'അമ്മ മുറിയിൽ പോയി കിടക്കു. ഇനിയും വീണാൽ പിന്നെ എഴുനേറ്റു നടക്കാം എന്ന് കരുതേണ്ട .'അമ്മ ഒന്നും പറയാതെ പതിയെ മുറിയിലേക്ക് പോയി.

ഇന്ന് തിരക്കുള്ള ദിവസം ആണ് . മകളുടെ പിറന്നാൾ . വൈകുനേരം പാർട്ടി പറഞ്ഞിട്ടുണ്ട് . സുഹ്രത്തുക്കളെ വിളിക്കണം .  കാറ്ററിംഗ് കാരോട് ഒന്നും കൂടി വിളിച്ചോർപ്പിക്കണം . അല്ലെങ്കിൽ കഴിഞ്ഞ പിറന്നാൾ പോലെ ആഹാരം തികയാതെ വന്നാലോ . 

നിസ്സാര കാര്യം മതി  രമ്യക്ക് . പിന്നെ അവൾ പഴയ മൂഡിലേക്കു വരണം എന്നുണ്ടെങ്കിൽ ദിവസങ്ങൾ എടുത്തേക്കും . അയാൾ അവളുടെ മുറിയിലേക്ക് മിഴി പരതി . അവൾ വൈകുനേരത്തേക്കുള്ള സാരി തിരയുകയാണ് .  ആഭരണ പെട്ടിയിൽ വലിയ തങ്ക നെക്‌ലേസുകൾ .  ഇന്ന് വൈകുന്നേരം    അവളുടെ കഴുത്തിൽ നാഗത്തെ പോലെ ചുറ്റി പടരേണ്ടവൾ . 

 അയാളുടെ ഓർമ  വീണ്ടും കഷായം മണക്കുന്ന അമ്മയുടെ മുറിയിൽ  എത്തി . ഇരുളിൽ മയങ്ങി കിടക്കുന്ന 'അമ്മ.മേശപ്പുറത്തു ആറി തണുത്ത കഞ്ഞി. മുറിയിൽ  കാലനക്കം കേട്ടപ്പോൾ അവർ പതിയെ തല തിരിച്ചു .വിറയാർന്ന കൈകൾ കൊണ്ട് 'അമ്മ മകനെ തൊട്ടു . 

"മോനെ ഇന്ന് പ്രാർത്ഥനയുടെ പിറന്നാൾ അല്ലെ. എത്ര വർഷം  ആശിച്ചുണ്ടായ കുട്ടിയാണവൾ. മേശ പുറത്തിരുന്ന ഇല ചാന്ത് അവർ അയാളുടെ നേരെ നീട്ടി. അതിൽ കുറച്ചു തുളസി ഇലയും പൂക്കളും , ചന്ദനവും  പിന്നെ ഒരു കഷ്ണം പഴവും . ഇതവൾക്കു  കൊടുക്കണം "

വിറയാർന്ന ശബ്ദത്താൽ അവർ മൊഴിഞ്ഞു. 

"രാവിലെ മോനെ കാണുവാൻ 'അമ്മ വന്നതാ . പക്ഷെ മോൻ തിരക്കിൽ ആയിരുന്നു . അവളുടെ പേരിൽ വഴിപാട് കഴിക്കണം എന്ന് പറയുവാനാ .കൃഷ്ണന്റെ അമ്പലത്തിൽ പോകണം . അമ്മയ്ക്ക് എങ്ങനെ പോകുവാൻ കഴിയും .തീരെ വയ്യല്ലോ .അതുകൊണ്ടു അപ്പുറത്തെ രമണിയോട് പറഞ്ഞു. അവൾ പോയി വഴിപാട് കഴിച്ചു. ".   

അവളുടെ പേരിൽ അമ്പലത്തിൽ വഴിപാട് കഴിക്കുവാൻ അയാൾ മറന്നിരുന്നു .രമ്യയും അതോർക്കുവാൻ തരമില്ല. 

 അയാളുടെ   കണ്ണുകളിൽ നിന്നും വേദനയോടെ ഒരു തുടം കണ്ണ് നീർ ധാരയായി  പ്രവഹിച്ചു . 'അമ്മ അയാളുടെ കഷണ്ടി കയറിയ തലമുടിയിൽ ശോഷിച്ച കൈകൾ കൊണ്ട് സ്നേഹപൂർവം തലോടി.

അയാൾ ഒരു കൊച്ചുകുട്ടിയെ പോലെ വാവിട്ടു കരയുവാൻ തുടങ്ങി. അമ്മയുടെ മടിയിൽ തല വച്ച് കണ്ണ്  നീർ വറ്റും  വരെ അയാൾ ഉറക്കെ കരഞ്ഞു . 

പെട്ടെന്ന് ഭാര്യയുടെ വിളി കേട്ടിട്ടാണ് അയാൾ കണ്ണ് തുറന്നത് .    

"എന്താ ഇങ്ങനെ പൊട്ടി കരയുന്നത് " 

അയാൾ തല ഉയർത്തി അവളെ നോക്കി . പിന്നെ പതിയെ പറഞ്ഞു

 '"അമ്മ "

അപ്പോഴും  ആ മുറിയിൽ കഷായത്തിന്റെ മണവും പാല പൂവിന്റെ സുഗന്ധവും അയാൾക്കനുഭവപ്പെട്ടു .