2016, മാർച്ച് 21, തിങ്കളാഴ്‌ച

ഹരിത കേരളം സുന്ദര കേരളം




കമ്മീഷനിൽ മൊഴി നൽകിയ ശേഷം അടുത്തത് അവളുടെ പത്ര സമ്മേളനം ആയിരുന്നു. കഴിഞ്ഞ മുന്ന് നാല് വർഷമായി   മന്ത്രി സഭയെ തന്ടെ  നാവിൻ തുമ്പിൽ നിറുത്തി അമ്മനമാടിയവൾ. മനൊഹരമായ   നീല കസവു സാരിയും , അതിനു ചേർന്ന  വരയുള്ള ബ്ലൗസും   ധരിച്ച് , ഫേഷ്യൽ ചെയ്ത മുഖവും , നീല സാരിക്ക്  ചേർന്നു  നിൽകുന്ന  വട്ട പൊട്ടും, ചുവപ്പിച്ച ചുണ്ടുകളുമായി അവൾ മൊഴിഞ്ഞു തുടങ്ങി.

 ഇന്നലെ അവൾ പറഞ്ഞത് മുഖ്യമന്ത്രിക്കു വേണ്ടി  ഡൽഹിയിൽ വച്ചും, പിന്നെ പല ഘട്ടങ്ങളിൽ ആയും കോടികൾ കൈമാറിയിട്ടുണ്ട്  എന്നായിരുന്നു.  ചാനൽ ആയ ചാനലുകൾ എല്ലാം   ആ വാർത്ത‍  ആഘോഷിച്ച.    മുഖ്യമന്ത്രി അതെല്ലാം  അക്കമിട്ടു നിഷേധിച്ചിരിക്കുന്നു .  അവൾ ചാനലുകാരുടെ മുന്നിൽ വികാര ധീനയായി .  ഞാനും ഒരു പെണ്ണല്ലേ ? ഞാൻ ഒരു മോശ പെട്ട സ്ത്രീ ആണെന്ന് രീതിയിൽ വരെ ഈ നേതാക്കൾ പ്രസംഗിച്ചിരുന്നു . അന്നൊന്നും ഞാൻ പ്രതികരിച്ചില്ല .  കാരണം ഞാൻ കൊടുത്ത രൂപയുടെ പകുതി എങ്കിലും എനിക്ക് തിരികെ  ലഭി ക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു ഇതയും കാലം . അവൾ കർചീഫ്  എടുത്തു നനവാർന്ന മിഴികൾ ഒപ്പി.

ഇന്നവൾ   കമ്മീ ഷനിൽ  മൊഴി നൽകിയത് മുഖ്യമന്ത്രിയുടെ മകന് എതിരെയാണ് . മകനുമായി ചേർന്ന് കമ്പനി രൂപീകരിക്കുവാൻ മുഖ്യമന്ത്രി  ആവശ്യ പെട്ടു എന്നും അതിനുള്ള എല്ലാ നടപടി  ക്രമങ്ങളും അതിവേഗം  പുർത്തിയക്കാം  എന്നും അദ്ദേഹം ഉറപ്പ് നൽകി  എന്നുള്ള വാർത്തകളും  ചാനലുകളിൽ നിറഞ്ഞു.

അത് കുടാതെ തന്നെ ഈ കേസിലെ പ്രതിയായ മറ്റൊരു  സ്ത്രീയുമായും  മുഖ്യമന്ത്രിയുടെ മകന്  ബന്ധം ഉണ്ടെന്നും , അവർ തമ്മിൽ ഒരുമിച്ച് വിദേശ യാത്ര നടത്തി എന്നും  അതിനുള്ള വിശ്വസീനീയ മായ തെളിവുകൾ  തന്റെ കൈയിൽ ഉണ്ടെന്നും, ആ തെളിവുകൾ ആവശ്യം ഉള്ള ഘട്ടത്തിൽ തുറന്നു കാണിക്കും എന്നും    അവൾ പ്രസ്താപിച്ചു.

അതിനിടയിൽ  അവതാരിക പറഞ്ഞു ഞങ്ങൾ ഒരു 'ഷോർട്ട്   ബ്രേക്കിന് ' ശേഷം വീണ്ടും സംഭവ ബഹുലമായ വിവരങ്ങളുമായി  മടങ്ങി വരാം . 'please  stay  tuned '  '  അയാൾ  ചാനൽ മാറ്റി.

വേറൊരു ചാനൽ  പ്രതിപക്ഷ നേതാവുമായി അഭിമുഖം കാണിക്കുന്നു.  അദ്ദേഹം തന്റെ സ്വത സിദ്ധമായ ശൈലിയിൽ നീട്ടിയും , കുറുക്കിയും സംസാരിക്കുന്നു . മുഖ്യമന്ത്രിയുടെ രാജി മാത്രമല്ല  പ്രതി പക്ഷ നേതാവ് ആവശ്യ പെട്ടത് . മുഖ്യമന്ത്രി ജനങ്ങളുടെ മുമ്പിൽ  നഗ്നൻ  ആയിരിക്കുന്നു. അതെ വാചകം അദ്ദേഹം വീണ്ടും  വീണ്ടും ആവർത്തിച്ചു .   ഒന്ന് നിറുത്തിയ ശേഷം അദ്ദേഹം തുടർന്നു ഈ മന്ത്രിസഭാ തന്നെ പിരിച്ചു വിട്ടു  തിരഞ്ഞെടുപ്പിനെ നേരിടുവാൻ ആണ്  മുഖ്യമന്ത്രി തൈയ്യാർ ആകേണ്ടത് .

അയാൾ റിമോട്ടിൽ കൈ വിരൽ   ഓടിച്ചു .   വേറൊരു ചാനലിൽ   മുഖ്യമന്ത്രി പറയുന്നു . ഞാൻ  എന്തിനു രാജി വയ്ക്കണം .  കോടതി പറഞ്ഞാലും ജനങ്ങൾക്ക്  അറിയാം ഞാൻ തെറ്റ് കാരൻ അല്ല എന്ന്.  ധാർമികതയുടെ  പേരിൽ  ഞാൻ രാജി വയ്കേണ്ട ആവശ്യം ഇല്ല. എന്റെ മനസാക്ഷിക്ക് മുന്നിൽ  ഞാൻ തെറ്റ് കാരൻ  അല്ല. അത് കൊണ്ട് തന്നെ എന്ത് വന്നാലും രാജി വയ്കുന്ന പ്രശനം എന്റെ മുന്നിൽ  ഇല്ല.

അദ്ദേഹത്തിന്റെ  മറുപടി കേട്ടപ്പോൾ  അവതാരകൻ ഒരു മറു ചോദ്യം ഉന്നയിച്ചു .   ഇത് പോലുള്ള വേറൊരു കോഴ കേസിൽ മറ്റൊരു മന്ത്രി രാജി വച്ചല്ലോ. അദേഹം  അന്ന്  ധാർമികതയുടെ കാര്യം ആണ് ഉന്നയിച്ചത്.  അതിനു ഉത്തരം  പറയാതെ അദ്ദേഹം എഴുനേറ്റു. അതി വേഗം ,
ബഹുദൂരം മുന്നോട്ടു പോയി കൊണ്ടിരിക്കുന്ന ഒരു മന്ത്രി സഭയാണിത്‌ .  ഇതിൽ കുടുതൽ  ഒന്നും എനിക്ക് ബോധിപ്പികുവാൻ ഇല്ല എന്ന് പറഞ്ഞു  മുഖ്യൻ  പരിവാര  വൃന്ദങ്ങളോടെ പുറത്തേക്കു നടന്നു.

അപ്പോഴേക്കും ഒരു കൊമേർഷ്യൽ  ബ്രേക്ക്‌ വന്നു . അയാൾ  ഓടി  ഡൈനിങ്ങ്‌  ടേബിളിൻ മുമ്പിൽ ചെന്നു .  ഭാര്യ ജോലിക്ക് പോയിരിക്കുന്നു . അവൾ മേശ പുറത്തു  എല്ലാം ഒരുക്കി വച്ചിട്ടാണ് പോയിരിക്കുനത് . അയാൾ  പ്ലേറ്റ്  എടുത്തു ചോറും, വെണ്ടക്ക  മെഴുക്കൊരിട്ടിയും , സാമ്പാറും കട്ട തൈരും കുട്ടി  കുഴച്ച്  ഉണ്ണാൻ ഇരുന്നു.

ആ  ബ്രേക്കിൻ ഇടയിൽ ഒരു കോമഡി ചാനലിലെ വരാൻ പോകുന്ന പരിപാടി കാണിച്ചു. വലിയ പലകയിൽ  മോഷണ കലാ കേന്ദ്രം  എന്ന് എഴുതി വച്ചിരിക്കുന്നു. കള്ളന്മാരുടെ വേഷം കെട്ടിയ രണ്ടു നടൻമാർ . ഒരാൾ ട്രെയിനീ ആണെന്ന് തോന്നുന്നു . മറ്റേ കള്ളൻ വിശദമായി മോഷണ കലയെ കുറിച്ച് ആധികാരികമായി സംസാരിക്കുന്നു.  എങ്ങനെ മോഷണം നടത്താം , അത് കഴിഞ്ഞു എങ്ങനെ രക്ഷ പെടണം  ഇനി പിടിക്ക പെടുകയാണെങ്കിലോ?

  അതിനിടയിൽ ചെറിയ കള്ളൻ ചോദിക്കുന്നു . മോഷണം പാപമല്ലേ ? നമ്മൾ ചെയുന്നത് തെറ്റ് അല്ലെ?  അതിനു മറുപടി ആയി ക്ലാസ്സ്‌ എടുക്കുന്ന  കള്ളൻ പറഞ്ഞു ഒരിക്കലും അല്ല. നിങ്ങൾ മോഷ്ടിക്കുകയോ, കൊല പാതകം ചെയുകയോ എന്ത് വേണെമെങ്കിലും  ചെയ്തോളു . പക്ഷെ മനസാക്ഷിയുടെ മുമ്പിൽ തെറ്റ് കാരൻ ആവാതിരുനന്നാൽ മാത്രം മതി.

ആ പരിപാടി കഴിയും മുമ്പേ അയാൾ ഊണ് കഴിച്ചു എന്ന്  വരുത്തി. പ്ലേറ്റ് വാഷ്‌ ബേസിനിൽ കൊണ്ട് പോയി കഴുകാതെ ഇട്ടിട്ടു അവിടേക്ക് തന്നെ അയാൾ നീട്ടി കുലുക്കി തുപ്പി.  ആ ഒരു ശീലം നിറുത്തണം  എന്ന് ഭാര്യ പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും അയാൾ ഇടക്ക് അത് മറന്നു പോകും. മുണ്ടിന്റെ തുമ്പ് കൊണ്ട് ചുണ്ട് തുടച്ചിട്ട്  അയാൾ വേഗം കിടപ്പ് മുറിയിലേക്ക് പോയി.   ഒരു  തലയിണയും എടുത്തു കൊണ്ട്  വന്നു .  തലയിണ സോഫയിൽ ഇട്ട ശേഷം അയാൾ  നീണ്ടു നിവർന്നു സോഫയിലേക്ക് കിടന്നു .  എന്നിട്ട്  സുഖമായി  'TV' കാണുവാൻ  ആരംഭിച്ചു .

വീണ്ടും പഴയ വാർത്തകൾ  തന്നെ . നാലോ ,  അഞ്ചോ  വട്ടം കേട്ട് കഴിഞ്ഞിരികുന്ന  വാർത്തകൾ .  എന്നാലും മടുപ്പില്ലാതെ അയാൾ  അതെല്ലാം കേട്ട് കൊണ്ടേ ഇരുന്നു.  അതിനിടയിൽ പുതിയ ഒരു 'സ്ക്രോളിംഗ് ന്യൂസ്‌ '  എഴുതി കാണിച്ചു .  ഉന്നത വിദ്യാഭാസ കൌൺസിൽ  വൈസ്  ചെയർമാനെ   എതിർ  പാർട്ടിക്കാരായ   വിദ്യാർഥി കൾ   തടഞ്ഞു എന്നും അദ്ദേഹത്തിനെ കാരണത്ത് അടിച്ചു വീഴ്ത്തി എന്നുള്ള പുതിയ വാർത്ത‍ .  "ശെ, കളഞ്ഞു" .  അയാൾ  തെല്ലുറക്കെ തന്നെ പറഞ്ഞു . അല്ലേലും പ്രതിപക്ഷത്തിന് അവസരം മുതലാക്കുവാൻ അറിയില്ല . കിട്ടിയ അവസരം വെറുതെ കളഞ്ഞു കുളിച്ചു . ഇനി ഭരണ പക്ഷം ഇതിൽ പിടിച്ചു തുങ്ങും.


അയാൾ  ഉന്മാദതോടെ  ചാനൽ വീണ്ടും മാറ്റി.   ഗവൺമെനടിന്ടെ  ഒരു   ടുറിസം    പരിപാടി കാണിക്കുന്നു. കഥകളിയും , ഹൌസ് ബോട്ടും ഒക്കെ ആയി. അതിനിടെ അവതാരിക പറയുന്നു ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു നിങ്ങൾക്കും സ്വാഗതം .


അയാൾ മനസ്സിൽ ചിന്തിച്ചു  , മുഖ്യൻ രാജി വയ്ക്കുമോ ? എവിടെ?   ഇനി ഇപ്പോൾ രണ്ടു മാസം മാത്രമേ  പ്രായമേയ്യൂള്ളൂൂ   ഈ മന്ത്രി സഭയ്ക്ക് .  അത് കഴിഞ്ഞാൽ  മറ്റവൻമാർ വരും. അഞ്ചു വർ ,  അങ്ങോട്ടേക്കും ,  ഇങ്ങോട്ടേക്കും ആയി  ഇവർ തന്നെ ഭരിക്കും.

ഒരു കുട്ടർ കാട്ടു  കള്ളൻ മാർ  ആണെങ്കിൽ മറ്റവർ അക്രമത്തിന്റെ പാതയിൽ ആണ്.  ഇതിൽ ആരെ വേണം തിരെഞ്ഞെടുക്കുവാൻ ?

വീണ്ടും ചാനൽ മാറ്റുന്നതിൻ ഇടയിൽ കോളിംഗ് ബെൽ  അടിച്ചു . ചെന്ന് നോക്കിയപ്പോൾ  ഭാര്യ ആണ്. അവൾ ജോലി കഴിഞ്ഞു  വന്നിരിക്കുന്നു.  അവൾ  TV  നോക്കിയിട്ട് പറഞ്ഞു ഇത് കഴിഞ്ഞില്ലേ ?  ഹാൻഡ്‌ ബാഗ് എടുത്തു വച്ച് , വേഷം മാറി ചായ് ഉണ്ടാകുവാനായി അവൾ അടുക്കളയിലേക്ക് കയറി.

പിന്നെ  തിരികെ അതെ പോലെ പാഞ്ഞു വന്നിട്ടു അലറി.  ചായ പൊടി
മേടിച്ചില്ല അല്ലെ?  എത്ര വട്ടം പറഞ്ഞതാ നിങ്ങളോട് . ഇന്നിനി ചായ കുടിക്കെണ്ടാ . ഒന്നും മിണ്ടാത്ത കൊണ്ടാകാം അവളുടെ അരിശം കുടി .

നാണമില്ലേ മനുഷ്യ ഇങ്ങനെയുള്ള ദുർനടപ്പ്  കാരിയുടെ വാക്കുകൾ  കേട്ടിരിക്കുവാൻ . ഈ വിഷം തള്ളുന്ന  ചാനലുകൾ ആണ് ആദ്യം നിരോധികേണ്ടത് .  മനുഷ്യനെ ചീത്തയാകുന്ന ചാനലുകൾ , എന്താണ് കാണിക്കേണ്ടത് എന്ന വക തിരിവ് ഇല്ലാത്ത വർഗങ്ങൾ .

 രാവിലെ തുടങ്ങിയതല്ലേ , ഇനി TV   വച്ചു പോയേക്കരുത്‌ .  അവൾ  വർദ്ധിച്ച ദേഷ്യത്തോടെ തന്നെ പറഞ്ഞു.  പ്രായമായ മകൾ  വളർന്നു വരികയാ . അത് പോലും  ഓർക്കാതെ ഇതൊക്കെ കണ്ടിരിക്കുന്നു. അവളിൽ   പുഛം തെളിഞ്ഞു നിന്നു . കലിയൊടെ  അവൾ പോയി 'സ്വിച്ച്' ഓഫ്‌ ചെയ്തു.

ഒന്നും മിണ്ടാതെ അനുസരണയുള്ള കുട്ടിയെ പോലെ ഷർട്ട് മാറി സഞ്ചി എടുത്ത്  അയാൾ ചായ പൊടി  മേടിക്കുവനായി പരമുവിന്റെ കടയിലേക്ക് പോയി.

























2016, മാർച്ച് 13, ഞായറാഴ്‌ച

അംഗീകാരം (കഥ)


The  Award goes to  Kiran  Kumar  ..........
ഉയർന്ന കരഖോഷത്തിൻ നടുവിലുടെ , ആ വലിയ ഹാളിൻ , ചുവന്ന പരവതാനി വിരിയിലുടെ  അയാൾ പതിയെ നടന്നു വന്നു. ഒരു ജേതാവിനെ പോലെ .   അത് അയാൾക്കുള്ള  അവാർഡ്‌ ആയിരുന്നു . ആ വർഷത്തെ ഏറ്റവും നല്ല  'പ്രൊജക്റ്റ്‌ മാനേജർ' .  കമ്പനിയുടെ വിദഗ്ധ പാനൽ ആണ്   അവാർഡ്‌  നിർണയിച്ചത്.  കടുത്ത മത്സരത്തിൻ ഒടുവിൽ ആണ്  അവർ അയാളെ  വിജയി ആയി  പ്രഖ്യാപിച്ചത് .  കഴിഞ്ഞ വർഷം  ഏറ്റവും  വിജയകരമായി  'ഇമ്പ്ലിമെന്റ്'  ചെയ്ത പ്രോജക്റ്റ് അയാളുടെ ആയിരുന്നു. അതെ അവരുടെ ടീമിന്റെ ആയിരുന്നു. ഏതാനും മാസങ്ങൾ ആയി അയാളുടെ ശ്രദ്ധയും . ചിന്തയും , മനസും ഈ ഒരു പ്രോജക്ടിൽ മാത്രം ആയിരുന്നു.  അപ്രതീക്ഷിതമായി 'വിൽ‌സണ്‍ തോമസ് '  ഈ പ്രോജക്റ്റ് ലീഡ് ചെയുന്നതിൻ നിന്ന് പിൻ മാറി. 'ക്ലയന്റ്മായി' ഉണ്ടായ തർക്കം കമ്പനിക്കു വലിയ ക്ഷീണമായി. അങ്ങനെയാണ് വിൽസണ് പകരക്കാരൻ ആയി കിരണ്‍ വരുന്നത്. പറഞ്ഞ സമയത്തിനുള്ളിൽ പ്രോജക്റ്റ് തീർക്കുവാൻ കഴിയുമോ എന്ന് പല വട്ടം "CIO"   അയാളെ കണ്ട്  ഉറപ്പ് വരുത്തിയിരുന്നു. അയാൾക്ക് അതിനു കഴിഞ്ഞില്ല എന്നുണ്ടെങ്കിൽ അയാൾക്ക്  ആ ജോലി രാജി വയ്കേണ്ടി  വരും എന്നുള്ള സത്യം നന്നേ അറിവുണ്ടായിരുന്നു.  ഒരു വട്ടം പരോക്ഷമായി "CIO"അത്    അയാളോടായി സുചിപ്പികുകയും ചെയ്തിരുന്നു. പാലം കടക്കുന്ന വരെ നാരായണ എന്നും പാലം കടന്നു കഴിഞ്ഞാൽ കൂരായണ എന്നുള്ളത് 'IT' ക്കാരെ സംബന്ദിച്ചു യാഥാർത്ഥ്യം  ആണല്ലോ. ഒടുവിൽ എല്ലാ പ്രതി ബന്ധങ്ങളെയും തരണം ചെയ്തു അയാൾ വിജയിച്ചിരിക്കുന്നു . 
ഈ ഒരു അവസത്തിനു വേണ്ടി  അയാൾ കാത്തിരിക്കുക ആയിരുന്നു. ഒടുവിൽ ആശിച്ച പോലെ അർഹതക്കുള്ള അംഗീകാരം.   ചിന്തകളാൽ മധികുന്ന മനസുമായി അയാൾ സ്റ്റേജിലേക്ക്   കയറി.  ഹസ്തദാനം നല്കുവാൻ ആയി 'MD" യും , CIO യും മുന്നോട്ടു വന്നു.  പിന്നെ ആ മനോഹരമായ ക്രിസ്റ്ൽ ബാളിൽ  കമ്പനിയുടെ  ചിഹ്നം  പതിപ്പിച്ച  ഉപഹാരം 'MD"  അയാൾക്കായി  നീട്ടി .മാനേജിംഗ് ഡയരക്ടരുടെ ഹ്രസ്വമായ  പ്രസംഗത്തിന് ശേഷം   'CIO"  കിരണിനെ പ്രസംഗ വേദിയിലേക്ക് ക്ഷണിച്ചു .
അയാൾ ചെറുതായി ഒന്ന് ചുമച്ചു . പിന്നെ മൈക്ക് താഴ്ത്തി ചുണ്ടിനോടു അടുപ്പിച്ചു.  അയാളുടെ പ്രസംഗം കേൾക്കുവാനായി സദസ് കാതു  കുർപ്പിച്ചു . അയാൾ ചുറ്റും    കണ്ണോടിച്ചു .  അയാൾക്ക് പരിചിതമായ ഒരു പാടു മുഖങ്ങൾ .

അയാൾ  പ്രസങ്ങിക്കുവാൻ ആരംഭിച്ചു .   മാനേജുമെന്ടിനും , അയാളെ ഈ പ്രോജക്റ്റ് ചെയുവാൻ സഹായിച്ച  ടീം  മെംബേഴ്സിനും , കുടാതെ ഈ പ്രോജക്ടിനു വേണ്ടി  റിസോഴ്സ്  അല്ലോട്ട്‌    ചെയ്ത HR  ടീമിനും,   ഇതര സഹായങ്ങൾ ചെയ്ത  മറ്റു വ്യക്തികൾക്കും അയാൾ  പേര്  എടുത്തു പ്രത്യേകം നന്ദി രേഖപെട്ടുത്തി. 
അയാൾ  ഒന്ന് നിറുത്തിയ   ശേഷം വീണ്ടും ഒന്ന് തുടർന്നു .  ഇപ്പോൾ  ഇവിടെ നിൽകുമ്പോൾ എനിക്ക്  പറയുവാൻ  തോന്നുനത്  ഒരു കഥയാണ് .  ജീവിതം  രണ്ടു വശങ്ങൾ ഉള്ള ഒരു  കോയിൻ പോലെ ആണ്. ഇവിടെ ഇപ്പോൾ ഞാൻ നിൽകുനതു ഒരു വിജയി ആയിട്ടാണ്. പക്ഷെ എന്തിനും ഒരു മറുപുറം ഉണ്ടല്ലോ?
അവിടെ ഞാൻ തീർത്തും പരാജിതൻ ആണ്.  കുറച്ചു നേരത്തെ നിശബ്ദ്തക്ക് ശേഷം  അയാൾ വീണ്ടും തുടർന്നു . കുറച്ചു മുമ്പ് കൈ അടിച്ച്  പ്രോത്സാഹിപ്പിച്ച കൈകൾ ഇപ്പോൾ  നിശബ്ദ്മാണ് . എല്ലാവരും  അയാളെ ഭാവ   വ്യതാസത്താൽ നോക്കി.  അതെ നിങ്ങൾ കേട്ടതു ശരി ആണ്. ഇവിടെ ഞാൻ നിൽക്കുന്നത്  ഒരു പരാജിതൻ ആയിട്ടാണ്.  ഇത് വരെ എനിക്ക് കരിയർ എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു .

 അപ്രെസിലിനും ,  ബോണസും, പിന്നെ ബെസ്റ്റ് എമ്പ്ലോയീ ഓഫ് ദി  ഇയറിനും വേണ്ടി എന്ത് വേണമെങ്കിലും ഞാൻ ചെയുമായിരുന്നു .   പക്ഷെ തിരിഞ്ഞു നോകുമ്പോൾ ഞാൻ എന്ത് നേടി എന്ന ചോദ്യം എന്നോടു തന്നെ ഞാൻ ചോദിക്കുന്നു . ലാഭ നഷ്ടങ്ങൾ കൂട്ടിയും , കിഴിച്ചും നോക്കിയാൽ ജീവിതമാകുന്ന    'ബാലൻസ് ഷീറ്റിൽ'  കാണുന്ന അക്കങ്ങൾ എന്താണ്. 

ഇവിടെ നിൽകുമ്പോൾ  ഒരു കാര്യം ഞാൻ തുറന്നു പറയുവാൻ ആഗ്രഹിക്കുന്നു. ഇങ്ങനെയുള്ള ഒരു വേദിയിൽ പറയേണ്ട കാര്യം അല്ല എന്നിരുന്നാലും എന്നെ പോലെ  ഒരു പാട് പേർ  കാണും .  അവർക്കുള്ള  ഒരു മുന്നറിയിപ്പായി മാത്രം എന്റെ ഈ വാക്കുകളെ കരുതിയാൽ മതി. 

ഒരിക്കലും ഞാൻ ഒരു നല്ല ഭർത്താവ് ആയിരുന്നില്ല.  എന്തിനു പറയന്നു, ഒരു നല്ല അച്ഛൻ പോലും ഞാൻ  ആയിരുന്നില്ല .  കുടുംബത്തിലെ കാര്യങ്ങൾ എന്റെ 'priority' യിൽ ഉണ്ടായിരുന്നില്ല .  ഉത്തരവാദിത്തതോടെ ഇവിടെ ജോലി ചെയ്തിരുന്ന ഞാൻ എന്റെ കുടുംബ കാര്യങ്ങളിൽ തികച്ചും നിരുത്തരവാദി ആയിരുന്നു.   മകന്റെ ഒരു സ്കൂൾ  ഇവൻറ്റിനും ഞാൻ പങ്കെടുത്തിട്ടില്ല. അതിനെല്ലാം ഞാൻ എന്റെതായ കാരണങ്ങൾ  നിരത്തി. ഞാൻ സംബാദിക്കുന്നത്  എനിക്ക് വേണ്ടി മാത്രമല്ല ,  കുടുംബത്തിനും കുടി ആണെന്നുള്ള   ന്യായം നിരത്തി  'ഗായത്രിയെ ; പ്രതിരോധിച്ചു . 
ഇന്ന് എന്നെ സംബന്ദിച്ചു വളരെ നല്ല ദിവസം ആണെന്ന് നിങ്ങൾ കരുതുണ്ടാകാം . പക്ഷെ കഴിഞ ദിനങ്ങൾ എന്നെ സംബന്ദിച്ചു എത്രമേൽ വിഷമം  പിടിച്ച   ദിനങ്ങൾ  ആയിരുന്നു എന്ന്  ഞാൻ മനസിലാക്കുന്നു.  കാരണം ഗായത്രി എന്നെ ഉപേക്ഷിച്ചു , മകനെയും കുട്ടി ഫ്ലാറ്റിൽ നിന്നും ഇറങ്ങി പോയത് ഈ ദിവസങ്ങളിൽ  തന്നെ ആയിരുന്നു.  എനിക്ക് വേണ്ടപ്പോൾ എല്ലാം അവർ എന്ടെ കുടെ നിന്നീട്ടുണ്ട് .   എന്റെ വിജയങ്ങളിൽ അവൾ പങ്കാളി ആയിടുണ്ട് .  പക്ഷെ ഇന്ന്  എന്ടെ  ഈ വിജയത്തിൽ അവൾ   എന്ടെ കുടെ ഇല്ല . അത് യാഥാർത്യം ആണ്.

സ്വപ്ങ്ങൾ കാണുവാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ അവിടെ നിങ്ങളുടെ പരാജയം  തുടങ്ങുന്നു  . അത്  തന്നെ എന്ടെ  ജീവിതത്തിൽ സംഭവിച്ചിരിക്കുന്നു . സ്വപ്ങ്ങൾ ഇല്ലെങ്കിൽ നിങ്ങൾക്ക് പ്രതീക്ഷകൾ ഇല്ല. പ്രതീക്ഷകൾ ഇല്ലെങ്കിൽ നിങ്ങൾക്ക് പ്രത്യാശകൾ  ഉണ്ടാകില്ല. ഇനി ഇതൊന്നും, ഇല്ലാതെ എനിക്ക് മുൻപോട്ടു പോകേണ്ടി വരുന്നു.  ഇങ്ങനെ ഒരു ദിനം വരുമെന്ന് ഞാൻ ചിന്തിച്ചിട്ട്‌  പൊലുമില്ല. 
ഇത്രയും കാലം കരുതിയിരുന്നത് എന്ടെ  ലോകം എന്റെ കമ്പനിയാണ് എന്നാണ് . മുൾമുനയിൽ നിന്ന് കൊണ്ടാണ് ഞാൻ ഈ പ്രോജക്റ്റ് തീർക്കുവാൻ ശ്രമിച്ചത്‌. ഇവിടെ ഞാൻ പരാജയപെട്ടാൽ അത് എന്ടെ ഏറ്റവും വലിയ പരാജയം ആയിരിക്കും എന്ന് ഞാൻ കരുതി.  ഓരോ പ്രോജക്റ്റ് ഏറ്റെടുക്കുംപോഴും എന്ടെ മനസ്സിൽ വിരിയുന്ന ചിന്തകൾ ഇത് തന്നെ ആയിരുന്നു.  ഒരിക്കൽ പോലും ഞാൻ പരാജയത്തിലേക്ക് ചിന്തിച്ചിട്ടില്ല. .

കഴിഞ്ഞ ദിവസങ്ങളിൽ  എന്ടെ മകൻ രോഗ ബാധിതൻ ആയി ആശുപത്രികിടക്കയിൽ ആയിരുന്നു. ഞാൻ എത്ര മാത്രം  സ്വാർത്ഥൻ  ആയിരിക്കുന്നു എന്ന് ഇപ്പോൾ, ഈ വൈകിയ വേളയിൽ  ഞാൻ തിരിച്ച്  അറിയുന്നു.  ആര്യന്ടെ  രോഗ വിവരം അന്വേഷികുവാൻ ഉള്ള സമയം പോലും ഞാൻ കണ്ടെത്തിയില്ല . പക്ഷെ എന്നെക്കാൾ  നന്നായി ഗായത്രി ആ 'പ്രോജക്റ്റ്' മാനേജ് ചെയും എന്ന് ഞാൻ കരുതി. ഒരിക്കൽ  പോലും  അവൾ എന്നെ നിരാശ പെടുത്തിയിട്ടില്ല. എന്ടെ ആ പ്രതീക്ഷ അവൾ ഇവിടെയും നിറവേറ്റി.

കുടുതൽ ദീർഖിപ്പികുന്നില്ല . ഞാൻ ഇവിടെ  വന്നിരിക്കുന്നത് എന്റെ രാജി കത്തും കൊണ്ടാണ് . "i quit this job" . കുടുതൽ ഒന്നും പറയാതെ അയാൾ അവിടെ നിന്നും പുറത്തേക്കു ഇറങ്ങി.  പരി പുർണ  നിശബ്തത.    സദസ്സിനെ നോക്കാതെ  അയാൾ  നടന്നു.

 അയാൾ  ഒട്ടും പ്രതീക്ഷിക്കാത്ത  ആ മിഴികൾ അങ്ങകലെയായി  അയാൾ കണ്ടു. ആളൊഴിഞ്ഞ  ഒരു കോണിൽ ഗായത്രിയും , ആര്യനും .  ആര്യൻ അയാളുടെ അരികിലേക്ക് ഓടി വന്നു. മുട്ട് കുത്തി ഇരുന്നു അയാൾ അവനെ കെട്ടി  പിടിച്ചു.  അയാളുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞു ഒഴുകി. ഒരു കൊച്ചു കുട്ടിയെ പോലെ അയാൾ  അവനെ ബലമായി കെട്ടി പിടിച്ചു . ആ കവിളുകളിൽ മാറി മാറി ഉമ്മ നല്കി.

 അയാളുടെ തോളിൽ ഒരു കര സ്പർശം അനുഭവപെട്ടു.  ആര്യനിൽ നിന്നും മുഖം  ഉയർത്തി  അയാൾ  നോക്കി . അത് ഗായത്രി ആയിരുന്നു. അവളുടെ കണ്ണുകളും  കലങ്ങി ഇരുന്നു. അയാൾ അവളുടെ കൈകളിൽ  ബലമായി പിടിച്ചു. പിന്നെ  ആ സദസ്സിനെ  ശ്രദ്ധിക്കാതെ അവർ നടന്ന് അകന്നു.