2014, ഡിസംബർ 17, ബുധനാഴ്‌ച

വെളുപ്പാൻ കാലത്തേ സ്വപ്നം



അലാറം അടിക്കുന്ന ശബ്ദം കേട്ടിടാണ് അവൾ ഉണർന്നത് . എന്നും അലാറം അടിക്കുനതിൻ മുമ്പേ അവൾ ഉണർന്നിടുണ്ടാകും . പിന്നെ കുറച്ചു നേരം തണുപ്പിനെ പുണർന്നു അൽപനേരം  കൂടി കിടക്കും. അങ്ങനെ കിടക്കുന്നത്  ഒരു സുഖമുള്ള അനുഭവം അല്ലെ? .

ഇന്നലെ രാത്രി ശരിക്കും ഉറങ്ങുവാൻ കഴിഞ്ഞില്ല . വല്ലാത്ത ഒരു ദുസ്വപ്നം . തോക്കുകളും കൈയിൽ ഏന്തി , മുഖം മറച്ച്  ആയുധ ധാരികൾ . അവർ എത്ര പേർ ഉണ്ടായിരുന്നു. അറിയില്ല. പേടിച്ചു കരയുന്ന കുട്ടികളെ നോക്കി ,  എന്തൊക്കെയോ ഇസ്ലാമിക് സുക്തങ്ങൾ ഉറവിട്ടു കൊണ്ട് അവർ തുരു തുരെ വെടി ഉതിർത്തു .

 ചോരയിൽ മുങ്ങി കുളിച്ച കുട്ടികൾ . ഹോ , ഓർക്കുമ്പോൾ തന്നെ ഒരു വല്ലായ്ക . പെട്ടെന്ന്  അവൾ ഞെട്ടി ഉണർന്നു .  പിന്നെ ഉറങ്ങിയത് നേരം വെളുത്ത ശേഷം ആണ് .

  സ്വപ്നം ആയിരുന്നിട്ടു പോലുംഅവൾ വല്ലാതെ വിയർത്തിട്ടുണ്ടായിരുന്നു.

 സ്വപനാഘതത്തിൽ നിന്നും ഉണരാൻ അവൾക്കു നിമിഷങ്ങൾ വേണ്ടി വന്നു.  .പിന്നെ സ്വയം ആശ്വസിക്കുവാൻ ശ്രമിച്ചു . കണ്ടത് വെറും സ്വപ്നം ആണല്ലോ . നടന്നു  സംഭവം ഒന്നുമല്ലല്ലോ?

പണ്ട് അമ്മുമ്മ പറഞ്ഞിട്ടുണ്ട് വെളുപ്പാൻ കാലത്ത് കണ്ട സ്വപ്നം ചിലപ്പോൾ ഭലിക്കും എന്ന്?  ഹേയ് , ഇല്ല അങ്ങനെ ഒന്നും ഉണ്ടാകില്ല. അല്ലേലും താൻ കണ്ട ഏതു  സ്വപ്നമാണ് ഭലിച്ചിരിക്കുനത്.?

അവൾ കട്ടിലിൽ നിന്നും എഴുനേറ്റു. പതിയെ മുടി പിന്നിലൂടെ  മടക്കി കെട്ടി വച്ചു . പിന്നെ കൈ വെള്ള ചേർത്ത് വച്ച് കണ്ണുകളെ സ്പർശിച്ചു.   ചുണ്ടുകൾ പതിയെ മന്ത്രിച്ചു.

'കരഗ്രെ വസതെ ലക്ഷ്മി
കര മദ്ധ്യേ സരസ്വതി
കര മൂലെ സ്തു ഗോവിന്ദാ
പ്രഭാതെ കര ദർശന'


അടുക്കളയിൽ അമ്മ പാത്രം കഴുകുന്ന ശബ്ദം . വാതിലിലൂടെ അവൾ അമ്മയെ എത്തി നോക്കി.  പത്രം കഴുകിയ ശേഷം അമ്മ ദോശ ചുടുവാൻ പാകത്തിന് മാവ് ഇളക്കുന്നു. ദോശ  ചുടുമ്പോൾ ഉള്ള  'ശു്'  എന്നാ ശബ്ദം. കുളിമുറിയിലേക്ക് ബ്രഷും എടുത്തു അവൾ നടന്നു.


വരുന്ന തിങ്കൾ ആഴ്ച യാണ് കായിക ദിനം.  ഈ കുട്ടികളെ കൊണ്ട് പൊരി  വെയിലത്തു കസർത്ത് നടത്തണം.  കിണ്ടെർ ഗാർട്ടനിലെ     കുഞ്ഞുങ്ങളെ കൊണ്ട് വല്ലതും ചെയിപ്പിക്കുക  എന്നത് ഒരു അഭ്യാസം തന്നെ ആണ്. ഓടിയും , ചാടിയും അവർ തളരും. ഇങ്ങോട്ട് വരാൻ പറയുമ്പോൾ അങ്ങോട്ട്‌ പോകുന്ന കുട്ടികൾ .

"പ്രിഫിറ്റ്"  ആയ വിപിൻ  മൈക്കിനു മുമ്പിൽ നിൽക്കുന്ന  എന്നാ  ഭാവത്തിൽ   മുറി വാക്കുകളോടെ   കുട്ടികളെ നോക്കി പറഞ്ഞു

ഈ ലോകം നമുക്ക് മാത്രം അവകാശ പെട്ടത് അല്ല. മറിച്ച്  സകല ജീവ ജാലങ്ങൾക്കും  കുടി  അവകാശപ്പെ ട്ടതാണ് .   ഈ വർഷത്തെ തീം  ‘How to protect animals’ എന്നാണ്.  താൻ പഠിപിച്ച വാചകം , അവനു അത്  മനപാഠം ആണ് .    എല്ലാ ജീവ ജാലങ്ങളെയും സംരക്ഷി ക്കേണ്ടത് നമ്മുടെ കടമ യാണ് .   അത് കഴിഞ്ഞു രണ്ടു കൈകൾ  നീട്ടി  അവൻ പറഞ്ഞു

"ലോകേ സമസ്തോ സുഘിനോ   ഭവന്തു"

എല്ലാ കുട്ടികളും ആ വരി  ഉച്ചത്തിൽ ഏറ്റു പറഞ്ഞു


കുട്ടികളെ മൈതാനത് വരി വരി ആയി നിറുത്തും. പിന്നെ ചില ചെറിയ കുടുകളിൽ  മൃഗങ്ങളുടെ വേഷം ധരിച്ച  ഓരോരോ കുട്ടികൾ . സിംഹം,  കരടി, മാൻ , മുയൽ, തുടങ്ങി   എലി വരെ യുണ്ട്.  വരി വരി ആയി നില്ക്കുന്ന കുട്ടികൾ ഓടി വന്നു  കുടു തുറന്നു ഓരോ മൃഗ വേഷം ധരിച്ച കുട്ടിയേയും കുട്ടിൽ നിന്നും രക്ഷപെടുത്തണം . പിന്നെ ഓടി പോയി പഴയ സ്ഥാനത് നിൽക്കണം.   മുന്നു നാലു വട്ടം ഇങ്ങനെ ഓടിയപ്പോഴേക്കും കുട്ടികൾ തളർന്നു .  ശരിക്കും ഈ കായിക ദിനം നടത്തേണ്ടി ഇരുന്നത്  കഴിഞ്ഞ വാരം ആയിരുന്നു.  കലക്ടർ വരാം എന്ന് ഏറ്റതാണ് . അപ്രതീക്ഷിതമായി കലക്ടർ പരിപാടി മാറ്റി. അത് കൊണ്ടെന്താ കായിക ദിനവും മാറ്റേണ്ടി വന്നു.  അവർക്ക് ഒന്നും പൊരി വെയിലത്ത്‌ തളരുന്ന ഈ കുഞ്ഞുങ്ങളുടെ ബദ്ധപ്പാടുകൾ അറിയേണ്ട ആവശ്യം ഇല്ലല്ലോ?


പെട്ടെന്നാണ് അത് സംഭവിച്ചത്. ഗേറ്റ് തട്ടി തെറുപ്പിച്ച്  പൊടി പടലങ്ങൾ ഉയർത്തി കൊണ്ട്  ഒരു ജീപ്പ് മുന്നോട് ആഞ്ഞു വന്നു നിന്നു.  എന്താണ് സംഭവി ക്കുനത് എന്ന് മനസ്സിൽ ആകും മുമ്പേ ജീപ്പിൽ നിന്നും കുറെ ആയുധ ധാരികൾ ആയ ചെറുപ്പക്കാർ ഇറങ്ങി വന്നു . മുഖം മുടി ധരിച്ച ചെറുപ്പക്കാർ . അവർ ആകാശത്തേക്ക് വെടി ഉതിർത്ത്‌  ഭീകര അന്തരീക്ഷം സൃഷ്ടിച്ചു.  പിന്നെ അവരിൽ നേതാവ് എന്ന് തോന്നിപ്പികുന്ന അയാൾ  മുന്നോട്ടു വന്നു. അയാൾ ആ മുഘ  പടം  എടുത്തു മാറ്റി.  നീണ്ട  മുക്ക് , വൃത്തി ഇല്ലാതെ  വളർന്നു  നിൽകുന്ന നീണ്ട കറുത്ത താടി .  പാതി അടഞ്ഞ ചത്ത കണ്ണുകൾ . വെറുപ്പ് ഉളവാകുന്ന രൂപം . അയാൾ എന്തോ അറബിയിൽ  ഉച്ചത്തിൽ ആക്രോശിച്ചു.

കുട്ടത്തിൽ ഉള്ളവർ അപ്പോഴേക്കും  കുട്ടികളെ വളഞ്ഞു പിടിച്ചു . എതിർക്കുവാൻ ശ്രമിച്ച അവളെയും.   എന്താണ് സംഭവിക്കുന്നത്‌ എന്ന് ഒന്നും മനസിലായില്ല. പൊടി പടലങ്ങൾ കൊണ്ട് മുടിയ അവസ്ഥ. പേടിച്ചു വിരണ്ട  കരയുന്ന കുട്ടികളെ നോക്കി ആ  തോക്ക് ധാരി ഉറക്കെ ചിരിച്ചു.  അറബിക്കു വചനങ്ങൾ  ഉദ്ധരിച്ചു തോക്ക് രണ്ടു കൈ കൊണ്ടും മേല്പോട്ട് ഉയർത്തി  കുടെ ഉള്ളവർ വിളിച്ചു പറഞ്ഞു . ' അള്ളാഹു അക്ബർ'  ' അള്ളാഹു അക്ബർ'

പിന്നെ അവർ ആ കുട്ടികളെ  നിര നിരയായി നിറുത്തി .  ഓടാൻ പോലും ത്രാണി ഇല്ലാത്ത ആ കുഞ്ഞുങ്ങളുടെ കൈകൾ ബന്ധിച്ചു . അവരെ മുട്ട് കുത്തി നിറുത്തിയ ശേഷം ആ  ഭീകരർ കുരുന്നുകൾക്ക് നേരെ   നിറുത്താതെ വെടി യുതിർത്തു . നെറ്റി ലെക്കും,  മുഘത്തെക്കും വെടി ഉണ്ടകൾ തുളഞ്ഞു  കയറി. അലറി കരഞ്ഞു കൊണ്ട് വേദനയോടെ കുട്ടികൾ പൂഴി മണ്ണിലേക്ക് വീണു.  മണ്ണിൽ മുഴുവനും ചോര പാടുകൾ.

 തടയുവാൻ ശ്രമിച്ച  അവൾക്കു നേരെയും അവരിൽ  ഒരുവൻ  നിറയോഴിച്ചു . വേദന കൊണ്ട്  പിടയുമ്പോഴും അവൾ കൈകൾ കൊണ്ട് ആ പിഞ്ചു കുഞ്ഞുങ്ങളെ പൊതിയുവാൻ ആഗ്രഹിച്ചു. പിന്നെ തന്റെ പ്രിയപ്പെട്ട   കുട്ടികളോടൊപ്പം അവളും ആ പൂഴി മണ്ണിലേക്ക് വീണു.








2014, സെപ്റ്റംബർ 9, ചൊവ്വാഴ്ച

രക്തസാക്ഷി (കഥ )





"അവനവനു  വേണ്ടി  അല്ലാതെ
അപരന് ചുടു രക്തം ഊറ്റി
കുലം   വിട്ടു പോയവാൻ  രക്തസാക്ഷി

മരണത്തിലൂടെ ജനിച്ചവൻ
സ്മരണയിൽ ഒരു രക്ത താരകം  രക്തസാക്ഷി"   ("മുരുകൻ കാട്ടാക്കട")



എത്ര നാളായി ഈ ഒളിച്ചുകളി തുടങ്ങിയിട്ട്? ആദ്യത്തെ രണ്ടു മുന്ന് ദിനം അണികളുടെ ഓരോ വീടുകളിൽ ആയി മാറി മാറി താമസിച്ചു. പിന്നെ  അവരിൽ  തന്നെ ചിലർ പറഞ്ഞു  ഇവിടെ അധികം സുരക്ഷിതമല്ല. ഏതു നേരവും പോലിസ് എത്താം. പിടിക്കപെട്ടാൽ പിന്നെ പാർടിക്ക് പോലും കാര്യമായി ഒന്നും ചെയുവാൻ കഴിയില്ല. അതിർത്തി  കടക്കുവാൻ നിർദേശിച്ചതും അവർ തന്നെ ആയിരുന്നു. അതിർത്തിക്ക്  അപ്പുറം എവിടെ എങ്കിലും ഒരു ഒളി താവളം. പോലോസോ, മറ്റ് ആരുമോ വന്നു ചേരാത്ത സുരക്ഷിതമായ ഒരിടം.  അതാണ് ഇപ്പോൾ ആവശ്യം .അങ്ങനെയാണ് തിമ്മന്ടെ കൂടെ കാടു കയറിയത്. തിമ്മന്  കാട്   നാട് തന്നെയാണ്.  കാട്ടിലെ ഏതു  ഊടു വഴിയും അവനു  പരിചിതം . ചുറ്റും വൻ വൃക്ഷങ്ങൾ , സുര്യന്റെ കിരണങളെ പോലും കടത്തി വിടുവാൻ അനുവദിക്കാതെ തലേടുപ്പോടെ നിൽക്കുന്ന വൻമരങ്ങൾ.  . അങ്ങിങ്ങായി ചെറിയ നീരുറവകൾ . ചീവിടിന്റെയും , കിളികളുടെയും കളമൊഴികൾ .നടക്കുമ്പോൾ വലിയ ഒരട്ട ഇഴഞ്ഞു പോകുന്ന കണ്ടു.  തിമ്മൻ പറഞ്ഞു പാത്തുന്ഗാ  അയ്യാ, ഇന്ത മാതിരി അട്ട കടിത്താൽ പിടി വിടുക ഇല്ല.   ഇതിനു മുമ്പും  കൃത്യം നടത്തിയ ശേഷം പലവട്ടം ഒളിവിൽ പോയിട്ടുണ്ട്. അന്നത്തെ പോലെ അല്ല ഇന്ന് കാര്യങ്ങൾ . ഇന്ന് സ്ഥിതി മറിച്ചാണ്.  എല്ലാം കൈവിട്ട പോലെ.   ആരെയും മൊബൈലിൽ പോലും ബന്ധപെടരുത് എന്നാണ് അവസാനം കണ്ടപ്പോൾ കീരി വാസു പറഞ്ഞത്. "കഴിഞ്ഞ തവണത്തെ    കൊലപാതകം പാർട്ടിക്ക് എൽപ്പിച്ച ക്ഷീണം ഇത് വരെ മാറിയിട്ടില്ല അത്രേ".

വല്ലാത്ത ക്ഷീണം , ഉറങ്ങാത്ത രാത്രികൾ കൊണ്ടായിരിക്കാം. നടന്നിട്ട് തിമ്മനു ഒപ്പം എത്തുവാൻ കഴിയുന്നില്ല . നടക്കുമ്പോൾ വെറുതെ ചോദിച്ചു കാട്ടു മൃഗങ്ങൾ ഉണ്ടാകുമോ ? തമിഴ്  കലർന്ന   സ്വരത്തിൽ അവൻ മറുപടി പറഞ്ഞു.പുലി   അന്ഗെ ഉള്ളെ ഇരിപ്പേ. നരി , സെന്നായ് , കുര്ങ്ങ്ൻ ഒക്കെ നെറെയെ ഇരിപ്പ് . വഴിയിൽ ഉണങ്ങിയ  ആന പിണ്ടം കണ്ടു അവൻ മുക്ക് കൊണ്ട് ചുറ്റും മണം പിടിച്ചശേഷം പറഞ്ഞു . ഇല്ല  അന  ഉള്ളെ ഇറിപ്പേ . ഇങ്കെ ഇല്ല. ഇത് തണ്ണി തേടി വന്ത ആന.  അവനു എല്ലാം നല്ല നിശ്ചയം ആണെന്ന് തോന്നി.എത്ര നേരം അങ്ങനെ  നടന്നു എന്ന് അറിയില്ല. വല്ലാത്ത ദാഹവും വിശപ്പും, കാലും , ശരീരവും മുൾ ചെടികൾ കൊണ്ട് മുറിഞ്ഞിട്ടുണ്ട്‌.   . മുമ്പിൽ കണ്ട ചെറിയ നീരുറവയിൽ നിന്നും കൈ കുമ്പിളിൽ വെള്ളം വാരി വാരി കുടിച്ചു . തണുത്ത വെള്ളം കൊണ്ട് മുഖം കഴുകി. തലയിലും കുറച്ചു വെള്ളം കോരി ഒഴിച്ചു.  തിമ്മൻ പറഞ്ഞു . നേറമില്ല അയ്യാ,  വൈകുന്നേറത്തിനു മുമ്പേ കാട് ഇറങ്ങണം .  അന്ഗെ നിജമായും ഉങ്കളെ  പാത്ത് വണ്ടി ഇറിപ്പേ. അത് പറഞ്ഞു അവൻ നടന്നു തുടങ്ങി. ആയാസത്തോടെ    അവന്റെ കാലടികൾ പിൻതുടർന്നു. നടക്കുമ്പോൾ തോന്നി ഈ കാട് അവസാനിക്കില്ലേ എന്ന്? കൈയിലെ വടി കൊണ്ട് കുറ്റി ചെടികൾ വകഞ്ഞു കൊണ്ട് തിമ്മൻ അതി വേഗം നടക്കുന്നു. ഒരു കാട്ടു കുരങ്ങിനെ പോലെ .ക്ഷീണവും ഇല്ല, പരവശവും ഇല്ല. കാടിന്ടെ  മകൻ തന്നെ അല്ലെ അവൻ . അവനു പിറകെ നടന്നു എത്തുക അസാധ്യം എന്ന് തോന്നിപ്പിച്ചു. കുറെ ഏറെ നടന്ന ശേഷം അവൻ തിരിഞ്ഞു നോക്കും. പിന്നെ താൻ ഒപ്പം എത്തിയ ശേഷം അവൻ വീണ്ടും വേഗം നടക്കും.  പിന്നെ പിന്നെ പതിയെ വെളിച്ചം കണ്ടു തുടങ്ങി. സൂര്യന്റെ രശ്മികൾ  മരങ്ങളെ തഴുകി ഭൂമിയിൽ പതിച്ച പോലെ. പിന്നെയും ഒരു പാടു നടക്കേണ്ടി വന്നു.

അതിർത്തിയിൽ അയാളെ കാത്തു  കോഴികളെ കയറ്റുന്ന ഒരു പഴയ ടെമ്പോ കിടപ്പുണ്ടായിരുന്നു അയാളെ കണ്ടതും ടെമ്പോ ഡ്രൈവർ ഒരു മയമില്ലാതെ പറഞ്ഞു എത്ര നേരമായി കാത്തിരിക്കുന്നു. എനിക്ക് പോയിട്ട് വേറെ പണി ഉള്ളതാ. എവിടെ പോയി കിടക്കുകായിരുന്നു?. അയാളോട് ആരും ഇത് വരെ അങ്ങനെ സംസാരിച്ചിട്ടില്ല. എല്ലാവർക്കും അയാളെ പേടി ആയിരുന്നു. അയാളുടെ തുളച്ചു കയറുന്ന നോട്ടം അത് നേരിടുവാൻ ആരും ധൈര്യപ്പെട്ടി രുന്നില്ല.   വന്യവും, വസൂരി കുത്തേറ്റ അയാളുടെ മുഘം ആരിലും ഭീതി ജനിപ്പിച്ചിരുന്നു. അങ്ങനെയുള്ള അയാളോടാണ്   ഡ്രൈവറുടെ ആക്രോശം. അയാൾ ഒന്നും മിണ്ടിയില്ല. ഡ്രൈവർ തലയിലെ ചുവന്ന തോർത്തു അഴിച്ചു ഒന്ന് കുടഞ്ഞു .പിന്നെ വീണ്ടും ആ തോർത്തെടുത്  തലയിൽ കെട്ടി. പിന്നെ പാതി വലിച്ച ബീഡി കുറ്റി വിരൽ കൊണ്ടുതട്ടി എറിഞ്ഞു.  ജീപ്പിൽ മുമ്പിൽ കയറാൻ തുടങ്ങിയ അയാളോട് ഒരു ദാക്ഷിണ്യവും ഇല്ലാതെ ഡ്രൈവർ പറഞ്ഞു പിറകിൽ ഇരുന്നാൽ മതി. ഒന്നും മിണ്ടാതെ അയാള്   ആ കൊഴി ക്കൂട്ടിൻ  പിറകിൽ ഒളിച്ചു . കോഴി ക്കാട്ടത്തിൻ    രൂക്ഷ ഗന്ധം.  വണ്ടി ഓടി തുടങ്ങി. ചരൽ കല്ലുകൾ നിറഞ്ഞ പാതകൾ. ഉയർന്നും , ചെരിഞ്ഞും വണ്ടി ഓടുമ്പോൾ  ക്കുടുകൾ   തമ്മിൽ ക്കുട്ടി ഇടികുന്ന കണ്ടിട്ടും കേട്ടിട്ടും എന്തോ കോഴികൾ  പേടിയോടെ ചിറകടിച്ചു കൂവുന്നുണ്ടായിരുന്നു.

"നല്ല തീറ്റ കൊടുത്ത്  ആരോ വളർത്തുന്ന അറവുകൊഴികൾ ,  അവസാനം  ഒരു കത്തി മുനക്കുള്ളിൽ തന്നെ അവസാനിക്കുവാൻ അല്ലെ ഇവറ്റകളുടെ  വിധി"?  കുടുതൽ  ഓർക്കുവാൻ അയാൾ ഇഷ്ടപ്പെട്ടില്ല. ഏതോ ഇടവഴികളിലൂടെ ആണ് വണ്ടി ഓടുന്നത്‌. നേരെ പോയാൽ ചിലപ്പോൾ ചെക്കിംഗ് ഉണ്ടാകാം   ഒന്നും മിണ്ടാതെ ആ ആസഹ്യ ഗന്ധം സഹിച്ചു ആയാൾ കണ്ണടച്ചിരുന്നു.

കണ്ണ് തുറക്കുമ്പോൾ വണ്ടി എവിടെയോ നിറുത്തി ഇട്ടിരിക്കുന്നു.  ചുറ്റും നല്ല ഇരുട്ട്.  തെരുവ് വിളക്കുകൾ പോലും ഇല്ല.  കല്ലും , ചെംമണ്ണും ഇടകലർന്ന  ചെംകുത്തായ നീണ്ട പാത .  നിലാ വെളിച്ചത്തിൽ   അയാൾ കണ്ടു. വെട്ടി നിരത്താതെ  പാകിയ  ചെംകല്ലുകൾക്ക്   അപ്പുറം ചെറിയ റാന്തൽ വിളക്കിൻ പ്രകാശം. അവിടെ ഒരു ചെറിയ കൂര. ആരോ അവിടെ സംസാരിക്കുന്ന പോലെ തോന്നി.സൂക്ഷിച്ചു നോക്കിയപോൾ  ഡ്രൈവറും    പിന്നെ  ഒരു വരയാൻ നിക്കറും ധരിച്ച ഒരു തടിയൻ. കുറച്ചു കഴിഞ്ഞപോൾ ഡ്രൈവറും, ആ തടിയനും കൂടി ചെംകുത്തായ പടികൾ ഇറങ്ങി താഴെ വന്നു. പിന്നെ അയാളെ നോക്കി  ഡ്രൈവർ പറഞ്ഞു ഇത് മുത്തയ്യ. ഇയാളുടെ പരിചയത്തിൽ ഉള്ള ഒരു വീടാണ് . കുറച്ചു ദിവസം നിങ്ങൾക്ക് ഇവിടെ താമസിക്കാം. എല്ലാം മുത്തയാ നോക്കികൊളും. കറുത്ത തടിച്ച ഒരു മനുഷ്യൻ . തമിഴനാണോ , അതോ കന്നടിഗനോ ? ഒന്ന്  അറച്ച  ശേഷം അയാള് ഡ്രൈവറോടായി ചോദിച്ചു . ഇത് ഏതാ സ്ഥലം. അയാളുടെ ചോദ്യത്തെ അവഗണിച്ചു ഡ്രൈവർ ടെമ്പോ പിറകിലേക്ക് എടുത്തു. പിന്നെ മുന്നൊട്ടും,  പിറകൊട്ടൂം   തിരിച്ചു വണ്ടി അകലെ ഇരുട്ടിൽ അലിഞ്ഞു അകന്നു.

വീട് എന്ന് പറയാൻ പറ്റില്ല . ഒറ്റ മുറി .പാറ്റയും, പ്രാണികളും ഉള്ള വൃത്തി ഹീനമായ മുറി.   അയാൾ ചാരിയ വാതിലിനു ഇടവിലൂടെ  ദൂരേക്ക്‌ നോക്കി. അങ്ങ് ദൂരെ ദൂരെ ഒന്നോ രണ്ടോ ചെറു കുടിലുകൾ കാണാം. നിലാവിൽ  കുളിച്ച് കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന വരണ്ട മലമ്പ്രദേശം . അവിടെ അവിടെ ആയി ചില കുറ്റി ചെടികൾ .

 മുറി അയാൾ വീക്ഷിച്ചു . ചായ്പ് പോലും ഇല്ല. കാര്യം സാധികണം എന്നുണ്ടെങ്കിൽ പുറത്തേക്കു ഇറങ്ങണം. എന്തെങ്കിലും ഉണ്ട് എന്ന് പറയണം എന്നുണ്ടെങ്കിൽ കൂട്ടിനു ഒരു റാന്തൽ വിളക്ക് മാത്രം . ചാണകം കൊണ്ട് മെഴുകിയ തറ.  ആകെ കൂടി പൊടി പിടിച്ച ഇടം , കുറെ ഏറെ മടലുകൾ  തലങ്ങും , വിലങ്ങും വാരി വിതറിയിടുണ്ട്. മുത്തയ പോയ ശേഷം അയാള് ആ മടലുകൾ കാലു കൊണ്ട് വകഞ്ഞു.  തല ചായ്ക്കുവാൻ ഒരു ഇടം വേണ്ടേ?   കുറെ നേരം കിടന്നു . കിടന്നിട്ടു ഉറക്കം വരുന്നില്ല. ഇത് വരെ തോന്നാത്ത ഭീതി ഉള്ളിൽ. ഏതാണ് സ്ഥലം എന്ന്  പോലും അറിയില്ല. രാത്രി ആണെന്നു മാത്രം അറിയാം. സമയം അത് എത്ര ആയി. അറിയില്ല. ഇങ്ങനെ എത്ര നാളുകൾ .

 ദിവസങ്ങൾ കടന്നു പോയി കൊണ്ടേ ഇരുന്നു. മുഴിഞ്ഞ തുണി മാറുവാൻ പോലും പകരത്തിനു വേറെ ഇല്ല.  കുളിച്ചിട്ടു ദിവസങ്ങൾ ആയി.  ഇടക്ക് എപ്പോഴെങ്കിലും വല്ലപ്പോഴും മുത്തയ പഴം കഞ്ഞിയോ , അല്ലെങ്കിൽ എന്തെങ്കിലും കിഴങ്ങുകളോ  കൊണ്ടേ തരും. മടുപ്പിക്കുന്ന ഏകാന്തത . പുറത്തു ഇറങ്ങരതു  എന്ന് വിലക്ക് ഉണ്ട്. ഒരു ദിവസം ഒന്നും സംസാരിക്കില്ല എന്ന് അറിഞ്ഞിട്ടും അയാൾ തിമ്മയനോടു വെറുതെ പറഞ്ഞു.    മടുത്തു  ഇവിടെ, എത്ര നാൾ ഇങ്ങനെ പാറ്റയേയും , ഉറുമ്പിനെയും  നോക്കി ഇരിക്കും.  പോലീസിനു  കീഴാടങ്ങിയാലോ എന്ന് ആലോചിക്കുകയാ.. അയാൾ മനസിലാവാത്ത ഭാവത്തിൽ വെറുതെ തുറിച്ചു നോക്കി, പിന്നെ ഒന്നും മിണ്ടാതെ കഞ്ഞി പത്രം എടുത്തു പുറത്തേക്കു നടന്നു  പോയി.

ഇതിനു മുമ്പും പാർട്ടി പറഞ്ഞവരെ നശിപ്പിച്ചി ട്ടുണ്ട്.  കൈ , കാൽ, തല, ഉടൽ എല്ലാം അറപ്പില്ലാതെ വെട്ടി മാറ്റിയിട്ടുണ്ട്. കത്തി കയറുമ്പോൾ, പിടയുന്നവന്റെ വേദന അത് ഒരു സുഘമുള്ള അനുഭവം ആണ്. മദ്യത്തിനോ,  കഞാവിണോ  തരുവാൻ കഴിയാത്ത ലഹരി.  ചങ്കിൽ കത്തി കയറ്റി തിരിക്കുമ്പോൾ, പ്രാണൻ പിടി പെട്ട് പോകുമ്പോൾ ഉള്ള  നിസ്സഹായത.  അത് അയാൾ  ഏറെ കണ്ട്  അറിഞ്ഞിട്ടുണ്ട്. കൊട്ടേഷൻ സംഘാന്ഗമായ മുതൽ ജീവിതം സുരഭരിതമായിരുന്നു.  എന്ത് ആവശ്യവും കണ്ടു അറിഞ്ഞു നടത്തി തരൂന്ന പാർട്ടി. പിന്നെന്തിനു പേടിക്കണം.?

 അണികളും, നേതാക്കൻമാർ പോലും   അവരിൽ ഒരാളായ തന്നെ കണ്ട നാളുകൾ. കിട്ടുന്ന കൊട്ടേഷനുകൾ ഭംഗി ആയി തീർക്കുക . അത് മാത്രമായിരുന്നു ജോലി. കൂട്ടിന്നു കീരിയും കാണും. താൻ തന്നെയാണ് അവനെ കൂട്ടത്തിൽ  ക്കൂട്ടിയത്.  ഏറെ വിശ്വസിക്കുവാൻ പറ്റിയവൻ ഒരുവൻ തന്നെ വേണം ഈ ജോലിക്ക് ഇറങ്ങുമ്പോൾ .. ജയിലുകളിൽ ഒരു പാടു വട്ടം കയറി ഇറങ്ങി യിട്ടുണ്ട് . പാർട്ടി സ്വാധീനത്തിൽ തിരികെ പുറത്തു ഇറങ്ങിയിട്ടുമുണ്ട്.  ജയിലിൽ പോയാൽ തന്നെയും   സാക്ഷി മൊഴികളുടെ അഭാവത്താൽ  അധികം താമസിയാതെ പുറത്തു ഇറങ്ങാം. കാരണം ഇത് പോലെ ഉള്ള കൊലപാതകങ്ങൾക്ക്  സാക്ഷി പറയുവാൻ ആരും മുന്നോട്ടു വരികയില്ല. പാർടിക്കും  അത് ഉറപ്പുണ്ട്. മാത്രവുമല്ല എപ്പോഴും ഭരണ പക്ഷവും, പ്രതി പക്ഷവും തമ്മിൽ ഒരു പരസ്പര ധാരണ ഉണ്ട്. അതെന്നും അങ്ങനെ തന്നെ യാണ്.  അങ്ങനെ ഇരിക്കുംപോളാണ് ഈ കൊട്ടെഷ്ന് വന്നു പെട്ടത്. ഭരണപക്ഷത്തിൽ പെട്ട പാർട്ടിയുടെ ആൾ  അല്ല. പക്ഷെ കേന്ദ്രം ഭരിക്കുന്ന പാർട്ടി ,  അവരുടെ പ്രസ്ഥാനം പതിയെ പതിയെ വേര് പിടിച്ചു ഇറങ്ങുന്നു. ആണികൾ  ഒരുപാടു പേർ കൊഴിഞ്ഞു പോകുന്നു.   പാർട്ടിയുടെ അടിത്തറ നഷ്ടപെടും എന്ന് വരെ ആയി തീർന്നിരിക്കുന്നു  കാര്യങ്ങൾ. ജനങ്ങളെ വിശ്വാസം എടുക്കുവാൻ വേണ്ടി ഒരാൾ വേണം. അത് കൊണ്ട് തന്നെ യാണ്  വർഷങ്ങൾക്കു മുമ്പ്  കൊല്ലപെട്ട രക്തസാക്ഷിത്തം ജനങളുടെ  ഓർമയിലേക്ക് പാർടി കൊണ്ടുപോന്നത്.    ധീര നേതാക്കൾ അണികളെ നോക്കി പറഞ്ഞു പ്രതികാരം അതില്ലാതെ പകരം മറ്റൊന്നില്ല. പ്രതി പട്ടികയിൽ ഉണ്ടായെങ്കിലും പിന്നെ  വെറുതെ വിട്ട് അഞ്ചാം പ്രതിയെ അങ്ങനെ തിരഞ്ഞു എടുത്തു . എല്ലാം   പാർടിയുടെ കരുനീക്കങ്ങൾ .  മരിക്കുവാൻ വിധിക്ക്പ്പെടവന്റെ ദിനം ആയിരുന്നു. അന്ന്. കൊല്ലാൻ വിധിക്ക്പെട്ടവന്റെയും. അവർ സഞ്ചരിച്ച ജീപ്പിലേക്കു  ബോംബ്‌ എറിഞ്ഞത് കീരി  തന്നെ ആയിരുന്നു. . നിയന്ത്രണം വിട്ട വാഹനം തൊട്ടടുത്ത മതിലിൽ ഇടിച്ചു നിന്നു . ഈ സമയം അവിടെ പതുങ്ങി നിന്ന താൻ ചെന്ന് അവനെ വീറോടെ വെട്ടുകയാണ് ഉണ്ടായതു. എത്ര വെട്ടുകൾ. ഉടലും കഴുത്തും വേറിട്ട നിലയിൽ ആകണം എന്ന് തന്നെ ആയിരുന്നു നിർദേശം. ഒരു  ഭ്രാന്തനെ പോലെ   തുണ്ടം തുണ്ടമാക്കി വെട്ടുക ആയിരുന്നു. പിടിക്കപെടും എന്നോർത്തപ്പോൾ  കീരി തന്നെ  വലിച്ചു കൊണ്ട് പോകുക ആയിരുന്നു.

 ഇപ്പോൾ ഇവിടെ ഒളിവിൽ ഇനി എത്ര ദിവസം. മുത്തയ വല്ലപ്പോഴും വന്നാലായി. വന്നാൽ തന്നെ ഒരക്ഷരം സംസാരിക്കില്ല . ഇത് പോലെ അനുഭവം ആദ്യമാണ്. പണ്ടും ഇങ്ങനെ ഒളിവിൽ കഴിയേണ്ടി വന്നിടുണ്ട് . അന്നൊക്കെ മൊബൈൽ ഫോണ്‍ വഴിയോ, അല്ലെങ്കിൽ തന്നെ വിശസ്വസ്ഥരായ അണികളോ ആരെങ്കിലും തമ്മിൽ ബന്ധപെടുമായിരുന്നു. ഇത്തവണ തന്റെ മൊബൈൽ പോലും അവർ പിടിച്ചു എടുത്തു .  ആരോടും സംവദിക്കരുത് എന്നാണ് കർനമായ നിർദേശം.  ഈ പട്ടിക്കാടിൽ ഒരു മൊബൈൽ കിട്ടുക എന്ന് വച്ചാൽ ആരോടു ചോദിക്കും.

വല്ലാതെ മടുപ്പ്. പോലീസിനു കീഴടങ്ങിയാലോ ഇടക്കിടെ മനസ്സിൽ  തികട്ടി വരുന്ന ചോദ്യം.   കേസ് അന്വേഷണം കേന്ദ്ര ഏജന്സി ഏറ്റുടുക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. . അങ്ങനെ ആണെങ്കിൽ പാർട്ടിയുടെ ഒരു സ്വാധീനവും നടക്കുക ഇല്ല. അവരുടെ പോലീസിന്ടെ  കൈയിൽ കിട്ടിയാൽ അവർ ഇഞ്ചി ചതക്കുന്ന പോലെ തച്ചു കൊല്ലും. അവരിൽ നിന്നും ഒരു ദയയും പ്രതീക്ഷിക്കേണ്ടേ .അത് കൊണ്ട് തന്നെ അല്ലെ  ഏറെ ധാർഷ്ട്യം ഉള്ള നേതാക്കൾ പോലും ഇപ്പോൾ അകലം പാലിക്കുന്നത്?.

 ഒരു തരം   ഭയം  അയാളെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. അത് പതിയെ പതിയെ സിരകളിലൂടെ  ഊർന്നു ഇറങ്ങുന്നു.   പാർട്ടി ബോധപൂർവം ഒരകലം സ്രിഷ്ടിക്കുന്നുവോ? . ഏതു സ്ഥലം ആണെന്ന് പോലും പറയാതെ ഉള്ള ഈ  തടവ് ഇത് അസഹ്യം തന്നെ.

ഓർമകളിൽ വേവുമ്പോൾ  പുറത്തു ആരുടെയോ കാൽ പെരുമാറ്റം കേട്ട്. ചെവി ഓർത്തു .  പോലീസിന്റെ ബൂട്ടിൻ ശബ്ദമാണോ?  അടുത്തു അടുത്തു വരുന്ന കാലടികൾ .  വല്ലാത്ത ഒരു പരവശം. ഒളിക്കുവാൻ സ്ഥലം ഇല്ല. ചുമരിനോടു ചേർന്നു പറ്റി ഇരുന്നു. പെട്ടെന്ന് വാതിൽ തള്ളി തുറന്നു ആരോ അകത്തു കടന്നു.  ഭീതിയോടെ പറ്റി ഇരിക്കുമ്പോൾ മച്ചാനെ എന്ന് പരിചിതമായ ശബ്ദം .  തല ചരിച്ചു നോക്കിയപോൾ  മുന്നിൽ കീരി വാസു. ശ്വാസം നേരെ വീണു.

നാലഞ്ചു ദിവസം കൊണ്ട് നീ അങ്ങ് മെലിഞ്ഞല്ലോ? കീരിയുടെ ചോദ്യത്തിൽ ഒരു പരിഹാസം ഉണ്ടായിരുന്നോ? തോന്നിയത് ആവാം . മുഷിഞ്ഞ വേഷവും , ഷേവ് ചെയാത്ത  താടിയും മറ്റും കണ്ടാൽ ആർക്കും തോന്നും. അവൻ മെല്ലെ  പരിസരം വീക്ഷിച്ചു . പിന്നെ പറഞ്ഞു മച്ചാനെ ഇത് എന്ത് പറപ്പണ്ടി  സ്ഥലാപ്പാ ?  മുഘം ഉയർത്തി പിടിച്ച കീരിയോടു അയാൾ ചോദിച്ചു നീ വരുന്നത് ആരെങ്കിലും കണ്ടോ? കീരി തിരികെ ഒരു മറു ചോദ്യംഎറിഞ്ഞു . ചോദിച്ചു . അതെന്താ നിനക്ക് പേടി ഉണ്ടോ?  അവന്റെ കണ്ണുകൾ  തിളങ്ങുന്നുണ്ടായിരുന്നു.

അവൻ മുന്നിൽ വന്നു നിന്നു . പിന്നെ പറഞ്ഞു ഞാൻ ഒരു കൊട്ടെഷനും കൊണ്ടാണ് വന്നിട്ടുള്ളത്. പേടിയോടെ അയാൾ പറഞ്ഞു എനിക്ക് വയ്യ കീരി . എനിക്ക് വയ്യ. അയാൾ പതിയെ മുരട്‌ അനക്കി.  അയാളെ നോക്കി കീരി ഉറക്കെ പൊട്ടി ചിരിച്ചു . ഭയപെടുതുന്ന പോലുള്ള ചിരി. പിന്നെ അവൻ കണ്ണിൽ നോക്കി പറഞ്ഞു .ഇത്തവണ എന്റെ കൊട്ടേഷൻ  മച്ചാൻ തന്നെയാ ? അത് പറഞ്ഞു അവൻ വീണ്ടും വല്ലാതെ ചിരിച്ചു. പെട്ടെന്ന് ചിരി നിറുത്തിയ ശേഷം അവൻ പറഞ്ഞു. കത്തി പിടിപ്പുകുവാൻ പഠിപ്പിച്ച ആശാന് ശിഷ്യന്റെ വക സമ്മാനം . അത് അങ്ങനെ തന്നെ അല്ലെ വേണ്ടേ മച്ചാനെ?  . അവൻ വീണ്ടും ഭയാനകമായി ചിരിച്ചു. അരുത് എന്ന  ഭാവത്തിൽ അയാൾ തലയും, കൈകളും   അനക്കി.

 അല്ല മച്ചാൻ കീഴടങ്ങുവാൻ പോകുന്നു എന്ന് മുത്തയ്യ പറഞ്ഞു. അങ്ങനെ ആയാൽ പാർടിയുടെ അസ്ഥിത്തം ഇളകി പോകില്ലേ?  പാർട്ടിക്ക് വേണ്ടി കൊല്ലാൻ നടക്കുന്നവരും, പാർട്ടിക്ക് വേണ്ടി മരിക്കുവാൻ കഴിയുന്നവരും . അങ്ങനെ ഉള്ളവർ  മാത്രമേ  നമ്മുടെ പാർട്ടിക്ക് ഇന്ന് ആവശ്യം ഉള്ളു. ആദ്യത്തെ ഭാഗം അവസാനിച്ചിരിക്കുന്നു. ഇനി മച്ചാന്  ആടുവാൻ ഉള്ളത് രണ്ടാമത്തെ ഭാഗം ആണ്. പുറത്തു ഇറങ്ങിയാലും മച്ചാൻ  ഇനി പാർട്ടിക്ക് ഒരു ബാധ്യത ആണ് . എത്രകാലം ഇങ്ങനെ സംരക്ഷിക്കും. പുറത്തു പോലീസ് മച്ചാന് വേണ്ടി വല വീശി കഴിഞിരിക്കുന്നു . ഏതു നേരവും പിടികകപെടാം .  . അല്ലെങ്കിൽ  നീങ  കൊന്നവന്റെ കൂട്ടത്തിൽ ഉള്ള ഒരുത്തന്റെ വടി വാൾ മച്ചാനെ കാത്തിരിപ്പുണ്ട്‌.  അപ്പോൾ പിന്നെ നിങ്ങ ഇല്ലാതെ ആകേണ്ടത്  പാർടിയുടെ ആവശ്യം ആല്ലേ? .  മച്ചാൻ  കൊല്ലപ്പെട്ടാൽ അത് അവർ മച്ചാനെ  വെട്ടി കൊന്നതായി പാർട്ടിക്ക് സ്ഥാപിക്കാം. ചിലപ്പോൾ ചുളുവിൽ ഒരു രക്തസക്ഷിതം മച്ചാന്  വീണു  കിട്ടി എന്നും വരം. പാർടിയുടെ ഒരു രക്തസാക്ഷി എന്ന് പറഞ്ഞാൽ പിന്നെ മച്ചാൻ ആരാ? അവൻ പരി ഹാസ ചുവയോടെ  പറഞ്ഞു. പിന്നെ ഒരു പ്രസ്താവന ഇറക്കിയാൽ  അത് വിശ്വസിക്കുവാനും ഒരു പാടു മണ്ടന്മാർ ഉണ്ടാകും. അണികൾ , അല്ലേലും അവർ എന്നും വിഡ്ഢികൾ തന്നെ ആണല്ലോ. കീരി വീണ്ടും നിറുത്താതെ ചിരിച്ചു. അയാൾക്ക് അവനോടു ചിരിക്കരുത് എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ അനങ്ങുവാൻ കഴിഞ്ഞില്ല.

അയാൾക്ക്  മനസിലായി . മരണം തന്റെ തൊട്ടു അടുത്തു എത്തി നില്ക്കുന്നു. അയാളുടെ ശക്തി ചോർന്നു ഒലിക്കുന്ന പോലെ.ഇതിനു മുമ്പും ഇത് പോലെ എത്ര ജീവനുകൾ . ഒരു മയവും ഇല്ലാതെ അയാൾ എടുത്തിടുണ്ട് . ആ മുഘങ്ങളിലെ ഭീതി അയാളിൽ പടർന്നു പിടിച്ചു .. ബനിയന്റെ ഉള്ളിൽ ഒളിപ്പിച്ച വലിയ കത്തി കീരി വലിച്ചു എടുത്തു.  പേടി  കൊണ്ട് അയാളുടെ ശബ്ദം പുറത്തേക്കു വന്നില്ലാ .

കീരിയുടെ ബലിഷ്ടമായ കൈകൾ  അയാളെ മതിലിനോട് തള്ളി  ചേർത്തു നിറുത്തി. കുതറുവാൻ അയാൾ ശ്രമിച്ചു. പക്ഷെ അപ്പോഴേക്കും  കീരിയുടെ  കൈകൾ അയാളുടെ  കഴുത്തിൽ മുറുകി . ശ്വാസം എടുക്കുവാൻ അയാൾ നന്നേ ബുദ്ധിമുട്ടി.  വലം കൈ കൊണ്ട് കീരി ആ കത്തി അയാളുടെ  ചങ്കിലേക്ക്‌ ആഞ്ഞു കുത്തി ഇറക്കി. പ്രാണൻ പിടയുന്ന വേദന. അയാളുടെ നിലവിളി കേൾക്കുവാൻ അവിടെ ആരും ഉണ്ടായിരുന്നില്ല.കുടം കമഴ്ത്തിയ വെള്ളം പോലെ ചോര  ചുമരിലൂടെ ഒലിച്ചു ഇറങ്ങി. കണ്ണിൽ ഇരുട്ട് പടർന്നു. കടിച്ചു അമർത്തുവാൻ കഴിയാത്ത വേദന.  ചങ്കിൽ കത്തി കയറ്റി തിരിക്കുമ്പോൾ,  പ്രാണൻ പിടി പെട്ട് പോകുമ്പോൾ ഉള്ള വേദന . അയാൾ അത് ശരിക്കും അറിഞ്ഞു.  അലറുന്ന  അയാളെ നോക്കി    വല്ലാത്ത ഉന്മാദതൊടെ  കീരി വീണ്ടും വീണ്ടും കത്തി വലിച്ച്  ഊരി എടുത്തു  അയാളുടെ ചങ്കിൽ  കുത്തി ഇറക്കി കൊണ്ടേ ഇരുന്നു . ചുവരിൽ മുഴുവനും ചോര പാടുകൾ . അവസാനം തുളച്ചു കയറിയ കത്തിപിടിയാൽ  അവൻ അയാളെ  ബലമായി ചുമരിൽ നിന്നും ഒരടിയോളം  ഉയർത്തി. പിടയുന്ന ആ ശരീരത്തിൽ നിന്നും  അവൻ ആ കത്തി വലിച്ചൂരി . വാ പൊളിച്ചു ചുമരിൽ ചാഞ്ഞു നില്കുന്ന അയാളെ അവൻ തള്ളി താഴെ ഇട്ടു. പിന്നെ ചോര തുള്ളികൾ ഇറ്റു  വീഴുന്ന കത്തി  ഒന്ന് കുടഞ്ഞിട്ട്‌  ബനിയനു പിറകിലൂടെ അകത്തേക്ക് വച്ചിട്ട്  ഒന്നും സംഭവിക്കാത്ത പോലെ അതിവേഗം അവിടെ നിന്നും ഇരുട്ടിൽ അപ്രത്യക്ഷനായി.



2014, ഓഗസ്റ്റ് 27, ബുധനാഴ്‌ച

ശർമിഷ്ട (കഥ)






ജീവിത സായാഹ്നത്തിൽ അടഞ്ഞ വാതിൽ തുറക്കുക എന്നുള്ളത് അതത്ര എളുപ്പം അല്ല. പ്രതേകിച്ചു നിങ്ങൾ ഒരു സ്ത്രീ ആണെങ്കിൽ . കൊട്ടി അടക്കപ്പെട്ട വാതിൽ ഇനി ഒരിക്കലും തുറക്കുവാൻ എനിക്ക് കഴിയുകയില്ല . കാർമേഘത്തിന്ടെ കറുത്ത ചേല ഊരി മാറ്റുക അതത്ര എളുപ്പം അല്ലല്ലോ . വേഴാമ്പലിനെ പോലെ ഇനി ഒരു മഴയ്ക്ക് വേണ്ടി കാത്തിരികേണ്ട ആവശ്യം എനിക്കില്ല. വെറുതെ ഇരിക്കുവാൻ വയ്യ എന്നുള്ള കാരണത്താൽ ജോലിക്ക് പോകുന്നു.പ്രൊഫസർ ഗിരിജാ ദേവി , കേൾക്കുവാൻ രസമുണ്ട് അല്ലെ? കിട്ടുന്ന ശമ്പളത്തിൽ ഒരോഹരി പോലും ചിലവിടുന്നില്ല . അല്ലെങ്കിലും മരിക്കുമ്പോൾ കരയുവാൻ പോലും ഒരു ഒരവകാശി ഇല്ലാത്ത തനിക്കു പണം ഒരു ഭാരം തന്നെ യാണ് .

ഇന്നലെ ഹരീന്ദ്രൻ വന്നിരുന്നു. ഒരു പാടു നാളുകൾക്ക് ശേഷം ഉള്ള കൂടി കാഴ്ച . യാത്ര പറഞ്ഞിരങ്ങുമ്പോൾ അയാൾ വിങ്ങുന്ന പോലെ തോന്നി. ഏതോ ഭാരം ഇറക്കി വച്ച പ്രതീതി . പണ്ട് വറ്റാത്ത ഉറവ പോലെ ഒഴുകി വരുന്ന കണ്ണുനീർ തുള്ളികൾ ഇപ്പോൾ എങ്ങോ പോയി മറഞ്ഞിരിക്കുന്നു .

എല്ലാവരും പറയുന്നു ബാല്യകാലം ആണ്  ജീവിതത്തിലെ ഏറ്റവും സുഘകരമായ കാലം എന്ന്. ഒരു പാടു സന്തോഷിച്ച കൊണ്ടായിരിക്കാം ഇന്നീ നിസങ്ങത. പോയ്‌ പോയ കാലം ഇനി ഒരിക്കലും തിരിച്ചു വരിക ഇല്ലല്ലോ . അസ്തമിച്ച  പകലുകൾ തിരികെ വേണം എന്ന് ശാട്യം   പിടിക്കുവാൻ താൻ കൊച്ചു കുട്ടി ഒന്നുമല്ലല്ലോ.

ഓർമ്മകൾ എപ്പോഴും നീരുറവ പോലെ ആണ് . കുളിര് കോരി പടർത്തുന്ന നൊമ്പരം പോലെ . സമ്പന്നതയുടെ നടുവിൽ ആയിരുന്നു കുട്ടികാലം. അച്ഛൻ, അമ്മ , പിന്നെ താനും . അങ്ങനെയുള്ള  ജീവിതതിലെക്കാണ്  ശാലിനി കടന്നു വന്നത്. പുതിയ   വീട് മാറി വന്ന വാടകക്കാർ . അവളുടെ അച്ഛന് പറയത്തക്ക ജോലി ഒന്നുമുണ്ടായിരുന്നില്ല. മദ്യപിച്ചു വന്നു അയാളുടെ ശകാര വാക്കുകൾ തൊടി കടന്നു ഇപ്പുറത്ത് എത്തും . അയാളുടെ ഭാര്യ വന്നു അമ്മയോട് കഷ്ടപാടുകൾ പറയും. അമ്മ അതെല്ലാം വള്ളി പുള്ളി വിടാതെ അച്ഛനെ അറിയിക്കും. സ്നേഹത്തിന്റെയും , ദയയുറെയും നിറകുടം തന്നെ യിരുന്നു അച്ഛൻ.  

 
ഹരീന്ദ്രൻ പറഞ്ഞത് ഓർമയുണ്ട് . താൻ ശർമിഷ്ട യാണെന്ന്. കുട്ടികാലത്ത് മുത്തശ്ശി ചൊല്ലി തന്നും ആ കഥ ഒരു പാടു തവണ കേട്ടിടുണ്ട് യയാതി  മഹാരാജാവിന്റെ കഥ. ഹസ്തിനപുരത്തെ ചക്രവർത്തി പദം അലങ്കരിച്ച , ഇന്ദ്രനെ തോൽപ്പിച്ച് ഇന്ദ്രപദവി കൈക്കലകിയ നഹുഷ മഹാരാജാവിന്റെ പുത്രന്റെ കഥ. ഗുരു പുത്രിയുടെ ഇന്ഗിതതിനു വഴങ്ങി ദാസി ആകേണ്ടി വന്ന രാജകുമാരിയുടെ കഥ. യയാതി മഹാരാജാവിനെ ക്കാളും തനിക്കു മനസ്സിൽ സ്പർശിച്ചത്  ശര്മിഷ്ടയെ ആണ് . പക്ഷെ അവളുടെ കഥ എന്തെ ആരും പാടി നടന്നില്ല?  ഒരു പക്ഷെ സ്ത്രീ ആയതു കൊണ്ടാകാം. സ്ത്രീയുടെ ത്യാഗത്തിനു പുരുഷന്റെ മുമ്പിൽ വിലയില്ലല്ലോ?.

അസുര ചക്രവർത്തി ആയ വൃഷകർമവിന്റെ പുത്രി.   അസുരഗുരുവായ ശുക്രാചാര്യരുടെ ശാപം അസുര സാമ്രാജ്യത്തെ നാമാവശേഷം ആക്കും എന്നറിഞ്ഞപോൾ, ആ ശാപത്തിൽ നിന്ന് രാജ്യത്തെ രക്ഷികുവാൻ ശർമിഷ്ടക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ . അഹങ്കാരിയും, ദുശാഡ്യക്കരിയുമയ   ആയ  ഗുരു പുത്രിയോട്‌ ചെയ്ത ചെറിയ തെറ്റ്അല്ലെങ്കിൽ ആ പിഴവ് , അതിന്റെ പരിണാമം ഇത്ര ഭീകരം ആണെന്ന് അവൾ കരുതി ഇരുന്നില്ല . രാജ്യത്തെ രക്ഷിക്കുവാൻ ഗുരു പുത്രിയുടെ ദാസി ആകേണ്ടി വന്ന രാജകുമാരി അവൾ ആയിരുന്നല്ലോ ശർമിഷ്ട. സ്വന്തം രാജ്യത്തിന്‌ വേണ്ടി, ഇത്രയും വലിയ ത്യാഗം ഏതു സ്ത്രീ ആണ് അനുഷ്ടിച്ചിട്ടുളത് . രാജ പദവി ഉപേക്ഷിച്ചു , സ്വയം ദാസ്യം എറ്റെടുത്ത ഏതു കുമാരിയുണ്ട് പുരാണത്തിൽ.

സ്വന്തം അനുജത്തിയെപോലെ കരുതിയതോ ദേവയാനിയോട് അവൾ ചെയ്ത തെറ്റ്. ഒന്നും മറുത്തു പറയാതെ ദേവയാനി പറയുന്ന അടിമ പണികൾ സന്തോഷതോടെ ചെയ്തതോ? ദേവയാനിയുടെ ഐശ്വര്യത്തിൽ അവൾ അസൂയപ്പെട്ടിട്ടില്ല  അത് പോലെ തന്നെ . ഒരിക്കൽ പോലും ദേവയാനി ചിന്തിച്ചില്ല താൻ ക്രൂരമായി പെരുമാറുന്നത് അസുര രാജ ചക്രവർത്തിയുടെ മകളോടാാണൂ എന്ന്. അല്ലെങ്കിലും ബ്രാഹ്മണ്യം എന്നും അങ്ങനെ ആണല്ലോ. ദാനം കൈ നീട്ടി സ്വീകരിച്ചിട്ടു സർപ്പത്തെ  പോലെ അവസരം കിട്ടുമ്പോൾ തിരിഞ്ഞു കൊത്തുക.

 മഹാരാജാവിന്റെ മുമ്പിൽ തന്നെ അപമാനിക്കുന്നതിൽ അവൾ രസം കണ്ടെത്തിയിരുന്നു. ആ അനുകമ്പ  മനസ്സിൽ ഉറച്ചിട്ടാണോ യയാതി മഹാ രാജാവിന്‌ ശർമിഷ്ടയെ ഇഷ്ടമായത്.    ശർമിഷ്ടെ  നിന്നെ ഞാൻ ആദ്യം കണ്ടിരുന്നു എങ്കിൽ നീ ആകുമായിരുന്നു ഈ ഹസ്തിനപുരത്തിന്റെ മഹാറാണി എന്ന് മഹാരാജാവ് നേരിട്ട് പറഞ്ഞിടുണ്ട് . ദാസിയാണെന്ന് അറിയിച്ചപോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ എന്തായിരുന്നു. ദേവി എന്നാണ് രാജൻ സുംബോധന ചെയ്തത്. കസ്തൂരി മാനിനു തന്റെ ശരീരത്തിൽ കസ്തൂരി ഉണ്ടെന്നു അറിഞ്ഞു കൂട. നിങ്ങളുടെ   സ്തിഥിയും  വ്ത്യസ്തമല്ല . ഇന്ന് ശരീരം ദാസി വേല ചെയുവാൻ വിധിക്ക്പ്പെടിരിക്കുന്നു. പക്ഷെ ആത്മവ്വ് ആരുടെയും ദാസനോ, ദാസിയോ അല്ല. പക്ഷെ ദേവയാനി ദാസി യാണ്.സ്വന്തം  പ്രതാപത്തിന്റെയും , അഹങ്കാരത്തിന്റെയും ദാസി. എന്നാൽ നിങ്ങളോ സ്വന്തം സുഖം ത്യജിച്ചു പ്രകാശിക്കുന്ന   കൽവിളക്ക് പോലെ തെളിഞ്ഞു നില്ക്കുന്നു. ദാനവകുലതിന്റെ മുഴുവൻ അമ്മയാണ് നിങ്ങൾ.

സ്വന്തം സൌഭാഗ്യത്തിൽ മദിച്ച ദേവയാനിക്ക് മഹാരാജാവിനെ   മനസിലാക്കുവാൻ കഴിഞ്ഞിരുന്നോ.   മറച്ചുപിടിക്കുവാൻ ആഗ്രഹിച്ച  രഹസ്യം ദേവയാനി  കണ്ടു പിടിച്ചു. സ്വന്തം ചാരിത്ര്യം കാത്തു സൂക്ഷിക്കുവാൻ കഴിയാത്തവളെ വേശ്യ എന്ന് വിളിച്ചുആക്ഷേപിക്കുന്നതിൽ  ദേവയാനി രസം കണ്ടെത്തി. അല്ലെങ്കിൽ ദേവയാനിയുടെ മറ്റൊരു ക്രൂര വിനോദം.

 പക്ഷെ  അവൾ വേശ്യ എന്ന് മുദ്ര കുത്തിയപ്പോൾ പതറി പോയി. അവളുടെ വായ് അടപ്പികുവാൻ  കഴിയുമായിരുന്നില്ലേ?  ഒറ്റ ഉത്തരം  കൊണ്ട്  പിതൃത്തം വേളിപെടുത്തുവാൻ കഴിയുമായിരുന്നു.  ആ ഒറ്റ വാക്കിൽ  അവളുടെ അഭിമാനം തകർന്നു തരിപ്പണം ആക്കാമായിരുന്നു.  അന്ന് ഉറക്കെ പ്രഖ്യാപിച്ചിരുന്നെങ്കിലോ   തന്റെ വയറ്റിൽ വളരുന്ന പുത്രൻ  ഈ മഹാരാജ്യം ഭരിക്കുമെന്ന്.  ഉറക്കെ പറയണം എന്നുണ്ടായിരുന്നു. മനസ് കൊണ്ട് ശര്മിഷ്ട  വ്ഭിച്ചരിച്ചിട്ടില്ല . മനസും ശരീരവും അർപ്പിച്ചത് യയാതി മഹാരാജാവിനു മാത്രം . അന്നും ഇന്നും എന്നും ശർമിഷ്ട പതിവ്രത ആയിരുന്നു.  പക്ഷെ ദെവയാനിയൊ?  മനസും ശരീരവും ആർപ്പിച്ചത് കചനു  മാത്രമായിരുന്നല്ലോ . അവൾ യയതിയെ സ്നേഹിച്ചിരുന്നോ. ഇല്ല അവൾ ആഗ്രഹിച്ചത്‌ ഹസ്തിനപുരത്തിലെ മഹാറാണി പട്ടം  മാത്രമായിരുന്നു. അവളെ പോലുള്ളവർക്കല്ലേ  വേശ്യ എന്ന പദം മുദ്ര കുത്തപെടെണ്ടത്‌. പക്ഷെ ഇതൊന്നും തുറന്നു  പറയുവാൻ ശർര്മിഷ്ടക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലല്ലോ. കാരണം അവൾ കേവലം ഒരു ദാസി മാത്രമാണല്ലോ .

ഗിരിജയും, ശാലിനിയും എന്നും ഒരുമിച്ചു ആയിരുന്നല്ലോ. തനിക്കു അവൾ വെറും കൂട്ടുകാരി ആയിരുന്നില്ല . സ്വന്തം കൂടെ പിറപ്പു  തന്നെ ആയിരുന്നു. ഉണ്ടും, ഉറങ്ങിയും ഒരുമിച്ചു കഴിഞ്ഞ നാളുകൾ. അയൽക്കാരിയായ അവൾ തന്നെ ആയിരുന്നും തന്റെ ഏറ്റവും അടുത്ത കൂട്ടുകാരി. തന്നെയും, അവളെയും വേർതിരിച്ചു കാണുവാൻ അച്ഛനോ, അമ്മയോ ശ്രമിച്ചില്ല. തനിക്കു ഒരു പുതിയ ഉടുപ്പ് മേടിക്കുംപോൾ അത് പോലെ തന്നെ ഒരെണ്ണം അച്ഛൻ അവൾക്കും മേടിക്കുമായിരുന്നു. ചിലപ്പോൾ ചെറു വ്യതാസം  ഉണ്ടെങ്കിൽ പോലും  അവൾ കോലായിൽ  പോയി മുഘം കെറുവിച്ചു ഇരിക്കും. അവളുടെ അങ്ങനെ യുള്ള ഇരിപ്പ് കാണുമ്പൊൾ തനിക്കു സങ്കടം വരും.അപ്പോൾ താൻ തന്നെ തന്റെ ഉടുപ്പ്   അവൾക്കു കൊടുക്കും. പിന്നെ അവളുടെ ഉടുപ്പ് താൻ  അണിയും. അപ്പോൾ അവളുടെ യുള്ളിൽ ചിരി വിടരും. അധികാരത്തിന്റെ , അല്ല   അഹങ്കാരത്തിന്റെ. അന്ന് താൻ  താൻ അന്ന് അത് ശ്രദ്ധിച്ചില്ല. അല്ലെങ്കിൽ അങ്ങനെ ചിന്തിക്കുവാൻ തനിക്കു ആവില്ലായിരുന്നു. അച്ഛന്റെയും , അമ്മയുടെയും സംസ്കാരം അത് തന്നിലും പടർന്നു പന്തലിച്ചിരുന്നു. വല്ലാത്ത ഒരു വാശി ശാലിനിക്ക്  ഉണ്ടായിരുന്നു. വാശി കയറിയാൽ അവൾ ഭ്രാന്ത് എടുത്ത പോലെ പേരുമാറുമായിരുന്നു. തനിക്കു അപ്പോൾ അവളെ തനിക്കു പേടി ആയിരുന്നു. വീണ്ടും ഒറ്റപെടുമോ  എന്നുള്ള ഭയം.അവൾ പിണങ്ങി പോകുമോ എന്നുള്ള പേടി.  അത് കൊണ്ട് തന്നെ അവളുടെ ഏതു ആഗ്രഹവും നിറവേറ്റുവാൻ താനും ശ്രമിക്കുമായിരുന്നു. പിന്നെ പിന്നെ ഏപ്പോഴും     തന്നെ പോലെ തന്നെയോ അല്ലെങ്കിൽ അതിലും ഒരു പടി മേലെ നിൽക്കണം എന്ന അതിമോഹം അവളിൽ ഉടൽ എടുത്തു. അവളുടെ  സ്വഭാവത്തിൽ അമ്മ സംശയം പ്രകടിപ്പിച്ചപ്പോൾപോലും താൻ അവളെ ന്യായികരിച്ചു.  നിലക്ക് നിറൂതേണ്ടവരെ  നിലക്ക് തന്നെ നിറുത്തണം . അമ്മ കൂടെ കൂടെ ഉപദേശിക്കുമായിരുന്നു. അച്ഛനും അവളുടെ വാശി ഒരു കുസൃതി പോലെ തന്നെ കരുതി.

അല്ലെങ്കിൽ തനിക്കു പകരക്കാരി ആയി അവൾ ഹരിന്ദ്രന്റെ വധു ആകുമായിരുന്നില്ലല്ലോ. കൈ തണ്ട മുറിച്ചു എന്റെ മരണത്തിനു നീ ആയിരിക്കും ഉത്തരവാദി എന്ന് അവൾ പറയുംമായിരുന്നില്ലല്ലോ.ഏതു വിധത്തിലും തന്നെ തോല്പ്പികണം എന്നു മാത്രമായിരുന്നു അവളുടെ ചിന്ത. അതിനു വേണ്ടി തന്നെ അല്ലെ അവൾ ആ സാഹസം കാണിച്ചത്‌. അവളുടെ മരണത്തിൻ കറ തന്റെ മേൽ പടരുവാൻ താൻ ആഗ്രഹിച്ചിരുന്നില്ല .അങ്ങനെ താൻ ആഗ്രഹിക്കില്ല എന്ന് അവൾക്കു നന്നായി അറിയാമായിരുന്നു. അതിനു അവൾ തന്നെ തിരക്കഥ എഴുതിയ നാടകം. അതിൽ അവൾ വിജയിച്ചു.

 താൻ തന്നെ പറഞ്ഞു ഉറപ്പിച്ച ആ വിവാഹത്തിൽ നിന്നും പിന്മാറി. വിവാഹിതയായി ഹരീന്ദ്രനോടൊപ്പം പോകുമ്പോൾ അവളുടെ മുമ്പിൽ ലോകം കീഴടക്കിയ പോലെ ആയിരുന്നു.  തന്റെ ദാനം ആണ് അവളുടെ ജീവിതം എന്നവൾ ഓർക്കുവാൻ മറന്നപോലെ.

പിന്നെ എന്തോ വേറൊരു വിവാഹത്തിന് മനസ് ഒരുങ്ങിയില്ല. പഠനം തുടർന്നു. അവസാനം പഠിച്ച കോളേജിൽ തന്നെ പഠിപ്പികുവാൻ ആയിരുന്നു തന്റെ നിയോഗം. അച്ഛന്റെ മരണം അമ്മയെ വല്ലാതെ ഉലച്ചിരുന്നു.  മരണം വരെയും അമ്മയുടെ ചിന്തയും തന്നെ കുറിച്ച് തന്നെ ആയിരുന്നു.

അവർ തമ്മിൽ പിരിഞ്ഞു എന്നു ഹരീന്ദ്രൻ പറഞ്ഞറിഞ്ഞു . സഹിക്കുവാൻ പറ്റുനതിനും ഒരു പരിധി ഇല്ലേ. ഇപ്പോൾ അവൾക്കു മനസ്താപം ഉണ്ടത്രേ . അറിഞ്ഞു കൊണ്ട് ഇനിയും ഒരാപത്തിൽ ചാടുവാൻ അയാൾ വിഡ്ഢി അല്ലത്രേ. അയാളെ കുറിച്ച് ഓർത്തപോൾ തനിക്കു  വിഷമം തോന്നി എന്നുള്ളത് സത്യം.  യയാതി രാജാവിന്റെ മറ്റൊരു പതിപ്പ് തന്നെ അല്ലെ ഹരീന്ദ്രൻ . നഹുഷന് കിട്ടിയ ശാപം , പുത്രാ പരമ്പരക്ക് ഒരിക്കലും സുഘം ലഭിക്കില്ല എന്നുള്ള  ശാപം  അതിന്റെ പിൻ തുടർച്ചക്കരനാണോ  ആണോ ഇയാൾ.

അവരെ യോജിപ്പികുവാൻ താൻ ശ്രമിക്കണോ . വേണ്ട ഒരു ജന്മം മുഴുവനും ദേവയാനിയുടെ ആട്ടും , തുപ്പും സഹിച്ചു ദാസി ആയി കഴിഞ്ഞതല്ലേ. ഇനി വേണ്ട . അതിനു മുതിരേണ്ട ആവശ്യം ഇനി ഇല്ല.  സർവം ക്ഷമിക്കുവാൻ താൻ ദാസി അല്ലല്ലോ . ഇപ്പോൾ താൻ ശർമിഷ്ട യാണ്. ഹസ്തിനപുരത്തിലെ മഹാറാണി.










      






2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

ഒരു കുട്ടി കഥ


പണ്ടൊരിക്കൽ ഞാൻ കേട്ട ഒരു കഥയാണ് . ആര് പറഞ്ഞു, എപ്പോൾ പറഞ്ഞു എന്നൊന്നും എന്നോടു ചൊദിക്കരുത് .കാരണം    ചോദ്യങ്ങൾ കഥയിൽ പ്രസക്തി ഇല്ലല്ലോ. പണ്ട് പണ്ട് പണ്ട് ഏതോ ഒരു  നാട്ടിൽ ഒരു വൃദ്ധൻ ഉണ്ടായിരുന്നു. ഒരു പക്ഷെ അയാൾക്ക് എഴുപതോ, എണ്‍പതോ അല്ലെങ്കിൽ അതിൽ കുടുതാലോ വയസ്സ് ആയിടുണ്ടാകും.അയാൾ ഒരു മലയുടെ മുകളിൽ ആണ് താമസിചിരുന്നത്. അയാളുടെ വീട്ടിലെ പറമ്പിൽ ഒരു വലിയ മുവാണ്ടൻ    മാവ് നിൽപുണ്ടായിരുന്നു. ചെടികൾ നനക്കുന്ന കൂട്ടത്തിൽ    അയാൾ ആ മാവിനും വെള്ളം ഒഴിക്കുമായിരുന്നു.അയാളുടെ കൊച്ചു മകനും ചെടികൾ ന്നനക്കുവാൻ അയാളോടൊപ്പം ചേരുമായിരുന്നു. ഒരു ദിവസം ആ കൊച്ചു മകൻ അയാളോട് ചോദിച്ചു അപ്പുപ്പാ, എന്തിനാ ഇപ്പോഴും ഈ വലിയ മാവിന് വെള്ളം ഒഴിക്കുനത് . അത് വലുതയില്ലേ? വലുതായി, പക്ഷെ അതിന്റെ ശിഖരങ്ങൾ കുറച്ചു കൂടി ബലവത്താകണം. അപ്പോൾ നിനക്ക് കളിക്കുവാൻ ഞാൻ അതിൽ ഒരു    ഊഞ്ഞാൽ കെട്ടി തരാം. അപ്പോൾ നിനക്ക് ഊഞാലാടി ആകാശത്തെ തൊട്ടു താഴെ വരം.പറഞ്ഞ പോലെ തന്നെ അപ്പുപ്പൻ ആ  കൊച്ചു മകന്  അതിന്റെ താഴ്ന്ന കൊമ്പിൽ ഒരു ഊഞ്ഞാൽ കെട്ടി കൊടുത്തു. കുട്ടി എന്നും ഊഞ്ഞാല്ലിൽ   ആടും, മാവിനോടു വർത്തമാനം പറയും. മാമ്പഴം തിന്നാൻ വരുന്ന  അണ്ണാറക്കണ്ണനെയും , ചെറു കിളികളെയും നോക്കി നില്ക്കും. പിന്നെ അത് പോലെ മരത്തിൽ കയറുകയും, ചാടി   ഊർന്നു ഇറങ്ങുകയും ഒക്കെ ചെയ്യുമായിരുന്നു. ആ മരത്തിന്നും കുട്ടിയെ വലിയ ഇഷ്ടം ആയിരുന്നു.

വർഷങ്ങൾ ഏറെ കടന്നു പോയി. കുറച്ചു വലുതായപ്പോൾ കുട്ടി മാവിൽ കളിക്കുവാൻ വരാതായി . ഒരു ദിവസം മാവ് കുട്ടിയോട് ചോദിച്ചു , നീ എന്താ ഇപ്പോൾ എന്ടെ കൂടെ കളിക്കുവാൻ വരാത്തത്?    കുട്ടി പറഞ്ഞു , എനിക്ക് ഇപ്പോൾ മരത്തിൽ കളിക്കേണ്ട പ്രായം ഒന്നും അല്ലല്ലോ. എനിക്ക് കളിപാട്ടങ്ങൾ  വേണം. പക്ഷെ എനിക്ക് കളിപാട്ടം വാങ്ങിച്ചു തരുവാൻ ആരും ഇല്ലല്ലോ. അപ്പുപ്പൻ മരിച്ചു പോയില്ലേ. മാവിന് സങ്കടം തോന്നി. മാവ് പറഞ്ഞു പഴുത്തു നില്ക്കും  ഇളം മാമ്പഴങ്ങൾ പറിച്ച് നിനക്ക് വില്ക്കാം. അത് കൊണ്ട് നിനക്ക് ആവശ്യത്തിനു  കളിപ്പാട്ടങ്ങൾ മേടിക്കാം. കുട്ടി മാവ്  പറഞ്ഞ പോലെ ചെയ്തു.

പിന്നെയും വർഷങ്ങൾ കടന്നു പോയി. കുട്ടി വളർന്നു ഒരു യുവാവായി . അയാൾ മാവിന്റെ അടുത്തു വന്നു.  അവനെ കണ്ടപ്പോൾ മാവിന് സന്തോഷം ആയി. മാവ് പറഞ്ഞു എത്ര നാളായി നിന്നെ കണ്ടിട്ട് . വരൂ നമുക്ക് കളിക്കാം. യുവാവ്‌ പറഞ്ഞു എനിക്ക് ഇപ്പോൾ കളിക്കുവാൻ ഉള്ള  മാനസിക അവസ്ഥയിൽ അല്ല. എന്റെ വിവാഹം കഴിഞ്ഞു. ഇനി എനിക്ക് ഒരു വീട് വേണം. മാവ്  പറഞ്ഞു നിനക്ക് ഉപയോഗ പെടൂമെങ്കിൽ  എന്റെ ശിഘരങ്ങൾ മുറിച്ചു എടുത്തോളു. അയാള് അങ്ങനെ ആ മാവിന്റെ  ശിഘരങ്ങൾ അറുത്തു  വീടുപകരണങ്ങൾ നിർമിച്ചു .

വർഷങ്ങൾ വീണ്ടും കടന്നു പോയി. അയാൾ അപ്പോഴേക്കും ഒരു വൃദ്ധൻ ആയി കഴിഞ്ഞിരുന്നു.  വേനൽ കാലത്തേ അതി കഠിനമായ ചൂടിൽ നിന്നും രക്ഷ പെടുവാൻ അയാൾ വീണ്ടും ആ മരത്തിന്റെ അടുത്തു വന്നു.    അയാൾ മരത്തിനോടായി പറഞ്ഞു , വല്ലാത്ത ചൂട്. ഉഷ്ണം കൊണ്ട് ഞാൻ പൊറുതി   മുട്ടി.  വീട്ടിൽ ഇരിക്കുവാൻ വയ്യ. എനിക്ക് അല്പം തണൽ ആവശ്യം ഉണ്ട്. മരം അയാളോടായി പറഞ്ഞു എന്റെ മര ചുവട്ടിൽ ഇരുന്നോളു നിനക്ക് ആവശ്യം ഉള്ള തണൽ തരുവാൻ എനിക്ക് ഇപ്പോഴും കരുത്തുഉണ്ട് .  അയ്യാൾ ആ മര ചുവട്ടിൽ ഇരുന്നു ക്ഷീണം അകറ്റി, കുറച്ചു കഴിഞ്ഞപോൾ ഒരു നന്ദി വാക്ക് പോലും പറയാതെ അയാൾ തിരിച്ചു വീട്ടിന്നുള്ളിലേക്ക് കയറി പോയി.

ഒരു ദിവസം ആ വീടിൻ ഉള്ളിൽ നിന്നും ഒരു നിലവിളി ഉയർന്നു .   അത് ആ വൃദ്ധന്റെ മരണ വാർത്ത‍ അറിഞ്ഞിട്ടുള്ളതായിരുന്നു. പിന്നെ ചിത ഒരുക്കുന്ന തിരക്കിൽ അയാളുടെ മകൻ ആ മരത്തിന്റെ ചുവട്ടിൽ വന്നു. അപ്പോൾ ആ മരം യുവാവിനോട് പറഞ്ഞു.   നിന്റെ അച്ഛന്റെ ഓരോ ആവശ്യവും എന്നോടു പറയുമായിരുന്നു. ഞാൻ എന്നെ കൊണ്ട് പറ്റുന്ന  തരത്തിൽ  ഞാൻ  സന്തോഷതോടെ അവ നിർവഹിക്കുമയിരുന്നു .  ഇനി ഇപ്പോൾ ഒരു ആവശ്യം ചോദിച്ചു വരുവാൻ നിന്റെ അച്ഛൻ ഇല്ല. പക്ഷെ ആ മനസിലെ അവസാന ആവശ്യം ഞാൻ അറിയുന്നു. എന്റെ സുഹ്രത്തിന്റെ കൂടെ വെണ്ണിർ ആകുവാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ    
അങ്ങനെ ആ മരത്തിന്റെ തടികൾ ചെർത്ത  ചിതയിൽ അയാളുടെ ശരീരം ചാരമായി.

ശരിക്കും ആ മരം പോലെ തന്നെ അല്ലെ കുട്ടികളെ നമ്മുടെ അച്ഛൻ അമ്മ മ്മാർ. നമ്മൾ      കുട്ടികൾ ആവുമ്പോൾ അവരോടൊപ്പം കളിക്കുന്നു. ഒരു പാടു നേരം അവരോടു സംസാരിക്കുന്നു . പിന്നെ  പിന്നെ ഓരോരോ ആവശ്യത്തിനു മാത്രം നമ്മൾ അവരെ ചെന്ന് കാണുന്നു. അവസാനം അവരുടെ ജീവിതം തന്നെ നമുക്കുള്ള സമർപ്പണം ആണെന്ന് തിരിച്ചു അറിയുവാൻ  നാം വൈകുന്നു.


2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

പെൻഷൻ



പകുതി കെട്ട  ബീഡി അയാൾ വീണ്ടും കത്തിച്ചു. പുറത്തു ശക്തമായ മഴ . തുള്ളിക്ക്‌ ഒരു കുടം എന്ന പോലെ.  ഹുങ്കാര ശബ്ദത്താൽ കാറ്റ് വീശുന്ന     ഊത്തലിൽ അയാളുടെ കൈലി നനഞു. ആരോടോ പക തീർക്കുവാൻ എന്ന  പോലെ ഉറഞ്ഞു തുള്ളുന്നു മഴ . ഗന്ധർവൻ കയറുമ്പോൾ മുടി അഴിച്ചിട്ടാടുന്ന കന്യകയെ പോലെ വന്യമായ ഭാവത്തിൽ തകർത്തു പെയ്യുന്നു . ഇരുട്ട് കനക്കുന്നുതേയുള്ളൂ .  കുപ്പായത്തിലൂടെ  അരിച്ചു കയറുന്ന തണുപ്പ്. എന്നിട്ടും അയാൾക്ക്  അകത്തേക്ക് കടന്നു ഇരിക്കുവാൻ തോന്നിയില്ല. ഇരുട്ടിൽ ഒരു നിഴൽ പോലെ അയാൾ വരാന്തയിലെ അരമതിലിൽ പറ്റി ഇരുന്നു. തെക്കൻ കാറ്റിന്റെ ശക്തിയായ മൂളക്കം കാതിൽ ഇരമ്പുന്നു.  ശരം പോലെ പാഞ്ഞു പോകുന്ന കാറ്റ് . കാറ്റ്  ഊക്കോടെ വീശുമ്പോൾ നിമിഷ നേരെത്തേക്ക് എങ്കിലും മഴയുടെ ജൽപ്പന്നം  നിലച്ച പോലെ.  കാറ്റിന്റെ ശക്തി കുറയുമ്പോൾ വീണ്ടുംആർത്തിരമ്പുന്ന മഴ. മഴയുടെ ദ്രുത താണ്ടവം.  മഴ മാറിഇരുന്നു എങ്കിൽ എന്ന് അയാൾ  ആശിച്ചോ?

അങ്ങേരോടു പോയി എന്തെങ്കിലും പച്ചകറിക്കുള്ള കഷ്ണം മേടിക്കുവാൻ പറ. ഇങ്ങനെ അടപിടിച്ചിരിക്കാതെ? . മരുമകളുടെ കുശുകുശുപ്പ് അയാൾ കേട്ടു മകൻ പറയുന്ന മറുപടി ഇടി മുഴക്കത്താൽ അയാൾക്ക് കേൾക്കുവാൻ കഴിഞ്ഞില്ല. മാസങ്ങളായി  പെൻഷൻ കിട്ടിയിട്ട് . വീട്ടിൽ കാശ് ഒന്നും കൊടുക്കാനുമില്ല . ആദ്യമൊക്കെ   മുടങ്ങിയാലും അടുത്ത മാസങ്ങളിൽ  
പെൻഷൻ കിട്ടുമായിരുന്നു. 

വച്ചു വിളമ്പിതരുന്ന മരുമക്കൾക്ക്  ക്ഷമയോടെ  സംസാരിക്കുവാനുള്ള മനസ് നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു.  ആദ്യം എല്ലാം വെറും   ഈർഷ്യയായിരുന്നു.   ഇപ്പോൾ  നേരിട്ടും പറഞ്ഞുതുടങ്ങിയിരിക്കുന്നു മക്കളുടെ മനോഭാവം മാറുന്നത് അയ്യാൾ അറിയുന്നുണ്ട്.. എത്ര നാൾ ഇങ്ങനെ? , ബീഡി വാങ്ങുവാൻ പോലും മക്കളുടെ മുന്നിൽ കൈനീട്ടേണ്ട  ഗതികേട്.

മൂന്നു മാസമായി പെൻഷൻ തുക കിട്ടിയിട്ട്. മക്കളുടെ വീട്ടിൽ താമസിക്കുമ്പോൾ അവർക്കും ചെലവിന് കാശുകൊടുക്കേണ്ടി  വരും. ഇതൊന്നും കാണാൻ ഇവിടെ സർക്കാരിനു കണ്ണില്ലേ?-  അയാൾ  അയാളോടായി തന്നെ എത്രയോ വട്ടം മനസ്സിൽ ചോദിച്ച ചോദ്യം.  പെൻഷൻ ലഭിക്കാത്ത ആയിരങ്ങളിൽ ഒരുവനാണ് അയാളും .  എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി ലഭിച്ചിരുന്ന പെൻഷനാണ് ഇപ്പോൾ  മാസങ്ങളായി മുടങ്ങിയിരുന്നു. പല കുടുംബങ്ങളും പുലരുന്നത് ഈ പെൻഷൻ തുക കൊണ്ടാണ്. കടം പോലും ആരും നൽകാതായി. കാശില്ലാതായപ്പോൾ പലരും അരപ്പട്ടിണിയിലായി. ആരോഗ്യം അവശേഷിച്ച ചിലർ കൂലിപ്പണിക്കു പോകാൻ തുടങ്ങി. തനിക്കു അതിനും വയ്യല്ലോ. അല്ലെങ്കിൽ ഈ പ്രായത്തിൽ ആര് വിളിച്ചു ജോലി തരാൻ .ഒരു കണക്കിന് ശാന്ത നേരത്തെ പോയത് നന്നായി . അവൾക്കു ഇതൊന്നും കാണേണ്ടി വന്നില്ലല്ലോ.

പുറത്തെ ചെറു ചട്ടികളിൽ വെള്ളം കയറി മരിക്കുവനായി  തെയ്യാറെടുത്ത പനി നീർ പുഷ്പം. നാളെ പകൽ കാണുവാൻ അവൾ ഉണ്ടാകില്ല. അയ്യപ്പൻ പിള്ളയുടെ കടയിൽ പോയി നോക്കാം .    അയാൾ  ശീല, കമ്പിയിൽ നിന്നും വിട്ടുപോയ പഴയ ആ കാലൻ കുട എടുത്തു നിവർത്തി . ആകെ നരച്ച ശീലയിൽ അവിടെ അവിടെ ആയി ചെറു സുഷിരങ്ങൾ . മുഴിഞ്ഞ സഞ്ചി കക്ഷത്തിൽ വച്ച് അയാൾ നടന്നു. ശക്തമായ കാറ്റു കുടയെ പിറകോട്ടു വലിപ്പിക്കുന്നു. കുടയുടെ ശീലയിൽ മഴ തുള്ളികൾ 'പടോം പടോം' എന്നാ ശബ്ദത്തിൽ അലച്ചു വീഴുന്നു.

കാനയിലൂടെ  വെള്ളം കുത്തി മറിച്ചു കൊണ്ട് ഊക്കൊടെ ഒഴുകുന്നു.   കുട കഴുത്തിൽ ചേർത്ത് അയാൾ  കൈലി മടക്കി കുത്തി. കാൽ പാദം കവിഞ്ഞു ഒഴുകുന്ന അഴുക്കു വെള്ളത്തിലൂടെ അറപ്പിലാതെ അയാൾ നടന്നു.  നല്ല കാലത്ത് വളയം പിടിച്ചു തഴമ്പിച്ച കൈകൾ കൊണ്ട് ഇന്ന് ഒരു മരുന്നിനു ഉള്ള കാശിനു പോലും വേണ്ടി  യാചിക്കേണ്ട അവസ്ഥ.  ഇങ്ങനെപോയാൽ കെ.
എ സ്.ർ.ടി.സി  അടച്ചുപൂട്ടേണ്ടിവരും  എന്ന് പത്രത്തിൽ  മന്ത്രിയുടെ അറിയിപ്പ് വായിച്ചു. കെടുകാര്യസ്ഥയുടെയും ,  സ്പെയർ പാർട്സ് അഴിമതിയുടെയും കഥകൾ ഡിപ്പാർട് മെന്റിൽ പാട്ടാണ്.

ഉള്ളത് കൊണ്ട് ഓണം തന്നെ ആയിരുന്നു പണ്ടെന്നും.  എത്ര വണ്ടി ഓടിച്ചാലും ഒരു ക്ഷീണവും ഇല്ലാത്തയാൾ  ആണ് ഇപ്പോൾ രണ്ടടി നടന്നാൽ കിതയ്ക്കുന്നത് . മക്കളെ പഠിപ്പികുവാൻ നോക്കി. ആരും ഗതി പിടിച്ചില്ല.  മൂത്തവൻ പറഞ്ഞിട്ട് എന്താ നല്ല പ്ലംബർ ആണ്. പക്ഷെ കുടി ഒഴിഞ്ഞിട്ട് അവനു പണിക്കു പോകാൻ നേരമില്ല. പിന്നെ ഒരു മകൾ ഉള്ളത് നേരത്തെ തന്നെ കെട്ടിച്ചു വിട്ടു. അവൾ അല്പം നല്ല നിലയിൽ തന്നെ ആണ്.  പക്ഷെ ഇപ്പോൾ തിരിഞ്ഞു നോക്കില്ല. ഇവിടത്തെ പ്രാരാബ്ധം ഒന്നും അവൾക്കു അറിയേണ്ട ആവശ്യം ഇല്ലല്ലോ. എതിരെ നിന്ന് വന്ന ഒരു കാർ വെള്ളം തെറുപ്പിച്ച് അയാളെ ഈറനാക്കി  അതിവേഗം കടന്നു പോയി. നിസ്സംഗനായി അയാൾ തിരിഞ്ഞു നോക്കാതെ നടന്നു. മുകളിൽ പോസ്റ്റിൽ ഒരു കമ്പിത്തിരി കത്തുന്ന പോലെ ഒരു മിന്നൽ . ഒരു നിമിഷം മാത്രം അതിനു ആയുസ് ഉണ്ടായുള്ളൂ. അപ്പോഴേക്കും മഴ ആ മിന്നൽ മുറിച്ചു. മഴയുടെ ആരവം അയാളെ അസ്വസ്ഥനാക്കി .വഴി വിളക്കുകൾ തെളിഞ്ഞിട്ടില്ല .

വെള്ളം നിറഞ്ഞ കണ്ടം കവിഞൊഴുകുന്നു.  ഓലക്കുടയിട്ട് ചേന്നൻ  തൂമ്പാ കൊണ്ട് വരമ്പ് മുറിക്കുന്നു. ഇതുപോലെ എത്ര മഴകൾ ചേന്നൻ  കണ്ടതാണ് .പകുത്ത ചാലിലൂടെ   നിറഞ്ഞു കവിഞ്ഞ വെള്ളം പുറത്തേക്കു തോട്ടിലൂടെ ഒഴുക്കി പോകുന്നു.   ഒരു ചത്ത പൂച്ച തോട്ടിലൂടെ ഒഴുകി പോകുന്നു  അയാൾ നോക്കി നിന്നു..റോഡിലൂടെ നുര പടർത്തി മഴ വെള്ളം ഒലിച്ചു ഇറങ്ങുന്നു. വരണ്ട മണ്ണിനെ നനക്കുവനാണോ ഈ മഴ . വരണ്ട മനസിനെ തണുപ്പികുവാൻ മഴയ്ക്ക് ശക്തി ഉണ്ടാകുമോ? ഇത്ര നാളും മഴ ഇല്ല എന്നതായിരുന്നു പ്രശ്നം. ഇനി ഇപ്പോൾ സർക്കാരിന് മഴ കെടുതി  കൂടി കൊടുക്കേണ്ടി വരും.

അയ്യപ്പൻ പിള്ള കടം തരുമോ?. ഇപ്പോൾ തന്നെ പറ്റു  ഒരു പാടു ആയിട്ടുണ്ട്‌  ഇടയ്ക്ക് കാണുമ്പൊൾ അയാൾ  ഓർപ്പിക്കും. അടുത്ത ആഴ്ച തരാം എന്ന്   പറഞ്ഞു നീട്ടി ഇവിടം വരെ എത്തിച്ചു. കവലയിൽ കുറച്ചു ആളുകൾ ചടഞ്ഞു കൂടി നില്ക്കുന്നു. എതിരെ നിന്ന് വന്ന മന്തുകാലൻ അന്ത്രു വെറുതെ ലോഹ്യം ചോദിച്ചു. കവലയിലേക്കാണോ നായരേ? അതെ എന്നോ  അല്ല എന്നോ അയാൾ  ഉത്തരം പറഞ്ഞില്ല. അന്ത്രു ഉത്തരം പ്രതീക്ഷിച്ചില്ല എന്ന് തോന്നി. അന്ത്രുവിന്ടെ  ബാപ്പ ഖാദറിനും ഉണ്ടായിരുന്നു മന്ത് . ആക്രി കച്ചവടം ആണ് രണ്ടു പേരുടെയും തൊഴിൽ. മന്ത് കാലും വച്ച് ആക്രി വണ്ടി തള്ളി നടക്കുന്ന  ഖാദറിനെ ഇപ്പോഴും ഓർമ യുണ്ട് . പഴയ കുപ്പിയും, പാട്ടയും പെറുക്കികൂട്ടി മാപ്പിള രണ്ടു നിലയുള്ള വീട് വച്ചു. ഇപ്പോൾ അവരെല്ലാം തങ്ങളേക്കാൾ    വലിയ നിലയിൽ എത്തിയിരിക്കുന്നു .

കുമാരന്റെ ചാരായ കടയിൽനിന്നും ഒന്ന് രണ്ടു പേർ വെച്ച് വെച്ച് ഇറങ്ങി വരുന്നു. മഴയോ ,  വെയിലോ അവർക്ക് ബാധകം അല്ലല്ലോ. ഇന്നിനെ കുറിച്ച് മാത്രം ചിന്തിക്കുന്നവർ. അല്ലെങ്കിൽ ഈ ഒരു നിമിഷം മാത്രം ഓർമിക്കുന്നവർ. ഒരു കുട  പോലും ഇല്ലാതെ ചാരായ ലഹരിയിൽ ആടി നടക്കുന്നവർ. ആരോ മകുടി ഊതുന്ന വണ്ണം അതിന്റെ താളത്തിന്  ഒത്തു  ചലിക്കുന്നവർ.

അയ്യപ്പൻ പിള്ളയുടെ കടയുടെ അരികിൽ എത്തി അയാൾ മാറി നിന്നു. ഒന്നോ രണ്ടു പേര് മാത്രം പലചരക്കു സാമാനങ്ങൾ മേടിക്കുവാൻ വന്നവർ . അവർ പോകട്ടെ. അല്ലെങ്കിൽ അയ്യപ്പൻ പിള്ളയുടെ വായിൽ നിന്ന് വരുന്ന ശകാര  വാക്കുകൾ അവർ കൂടി കേൾക്കെണ്ടിവരും. കുറച്ചു നേരം അങ്ങനെ തന്നെ നിന്നു.  നായരേ കടേലേക്ക് കേറി നിക്ക്. അയ്യപ്പൻ പിള്ള വിളിച്ചു പറഞ്ഞു. എന്താ വേണ്ടേ ങ്ങക്ക് അയാള് ചോദിച്ചു. അയാളുടെ ചോദ്യം അയാൾ കേട്ടില്ല എന്ന് തോന്നി. പിന്നെ അയാളോട് ചോദിക്കാതെ തന്നെ കമ്പിയിൽ കൊർത്തിട്ടിരിക്കുന്ന പേപ്പർ കഷ്ണം വലിച്ചെടുത്തു. ഓരോ കുംബിളാക്കി അരിയും , പഞ്ചാരയും , പരിപ്പും, ചായ പൊടിയും, ഉള്ളിയും, ഉരുള കിഴങ്ങും ഒക്കെ ഓരോരോ പൊതി കെട്ടുകളാക്കി വച്ചു . എല്ലാം കഴിഞ്ഞിട്ട് അയ്യപ്പൻപിള്ള  പറഞ്ഞു സഞ്ചി താ .  യാന്ത്രികതയോടെ അയാളാ സഞ്ചി നീട്ടി.

സഞ്ചിയിൽ നിറക്കുന്നതിനിടെ  അയ്യപ്പൻ പിള്ള പറഞ്ഞു

" പെൻഷൻ വന്നില്ല അല്ലെ. സാരമില്ല അടുത്ത ആഴ്ച വരും. ഇത് ഒരാഴ്ചത്തേക്ക് ഉള്ള വീട്ടു സാമാനം ഉണ്ട്. കൊണ്ടോക്കോ!! ങ്ങടെ അവസ്ഥ എനിക്ക്  മനസിലാകും. വീട്ടിൽ ചെന്നാൽ എന്റെ  അവസ്ഥയും ഇത് തന്നെ. റുപ്പിക പിന്നെ മതി."

നിറഞ്ഞ സഞ്ചിയും പേറി അയാൾ   തിരികെ നടന്നു . അയാളുടെ ഓർമ്മകൾ പതിയെ ആ മഴ കഴുകി കളഞ്ഞോ?  വരണ്ടുണങ്ങിയ മനസിലേക്ക്
സാന്ത്വനമായി   അത് പതിയെ പെയ്തിറങ്ങി . മനസ്സിൽ നിന്നും മനസിലേ ക്കുള്ള സ്നേഹ ബിന്ദുക്കളുടെ ഒഴുക്കണോ മഴ.  തിരിഞ്ഞു നടക്കുമ്പോൾ  അയാളുടെ ഉള്ളിലും മഴ  നിറുത്താതെ    പെയ്യുന്നുണ്ടായിരുന്നു.





2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

മഴപ്പൊട്ടുകൾ (കവിത)



2014, ജൂലൈ 11, വെള്ളിയാഴ്‌ച

നവംബർ 18th സ്ട്രീറ്റ് (കഥ)



കഴിഞ്ഞ മുന്ന് മാസത്തിനുള്ളിൽ നവംബർ 18th സ്ട്രീറ്റിൽ  നടക്കുന്ന മുന്നാമത്തെ കൊലപാതകം ആണിത്. ഒരേ രീതിയിൽ നടന്ന മുന്ന് കൊലപാതകങ്ങൾ .... എന്തുകൊണ്ട് യാത്രക്കാർ അവിടെ അസമയത്ത്  കാർ നിറുത്തുന്നു.?  മുന്ന് പേരും കൊല്ലപെട്ടത്‌  ഡ്രൈവിംഗ് സീറ്റിൽ ഇരുന്നവർ.കഴുത്തിൽ കുരുക്കിട്ടു ഞരമ്പ്‌ മുറിഞ്ഞു നാക്ക്‌ തള്ളി മുൻ  സീറ്റിൽ മരിച്ച നിലയിൽ തന്നെ ആണ് എല്ലാവരുടെയും ശരീരം  കണ്ടെത്തിയത്.  അതും സഹയാത്രികർ ഇല്ലാതെ ഏകനായി വാഹനം ഓടിച്ചവർ.   മരിച്ച തിയതികളിൽ ഉള്ള സാമ്യം ആണ് ഒന്ന് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള കാര്യം. ആദ്യത്തെ യുവാവ് കൊല്ലപ്പെടത്  7 ആം തിയതി, രണ്ടാമത്തെ ആൾ മരണപ്പെടത്  17 ആം തിയതിയും , മുന്നാമത്തെ ആൾ കൊല്ലപ്പെടത് 27 ആം തിയതിയും ആണ്. സമാനതകൾ ഏറെയുള്ള കൊലപാതകങ്ങൾ.

വളരെ നീണ്ട ഒരു വീഥി തന്നെ യാണ് നവംബർ 18th റോഡ്‌ . പോസ്റ്മോർട്ടം  റിപ്പൊർട്ട് അനുസരിച്ച്  എല്ലാവരും കൊല്ലപ്പെടത് പാതി രാത്രി കഴിഞ്ഞിട്ടാണ്. ചുറ്റും ഇട തുർന്ന യുക്കലിപ്റ്റ്സ് മരങ്ങൾ കൊണ്ട് ഇരു വശങ്ങളും മറഞ്ഞു കിടക്കുന്നു പാത . കൃത്യം നടത്തിയ ശേഷവും കുറ്റവാളിക്ക് വേണമെങ്കിലും എളുപ്പത്തിൽ രക്ഷപെടുവാൻ ഉള്ള സൗകര്യം പ്രക്രതി തന്നെ ഒരുക്കിയിട്ടുണ്ട്.

ഈ  കേസ് അന്വേഷണത്തിന്റെ ചുമതല എ സി പി നിയതി മേനോന് ആയിരുന്നു. പുറത്തു നില്കുന്ന മീഡിയയെ അഭിസംബോധന ചെയ്തുകൊണ്ട് നിയതി പറഞ്ഞു. കൊലയാളിയെ പറ്റി പൂർണ വിവരം പോലീസിന് ഇതുവരെ   ലഭിച്ചിട്ടില്ല. ദ്രിക്സക്ഷികൾ ഇല്ലാതെ യാണ് ഈ മുന്ന് കൊലപാതകങ്ങളും നടന്നിരികുന്നത്. കൊല്ലപെട്ട മുന്ന് പേരും തമ്മിൽ യാതൊരു വിധ ബന്ധവും കണ്ടെത്തുവാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പൂർവ  വൈരാഗ്യത്തിന്റെ പേരിലോ, ഇനി വേറെ എന്തെങ്കിലും ദുരുഹമായ കരങ്ങൾ ഈ കൊലക്കു പിന്നിൽ ഉണ്ടോ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു.  മരിച്ചവരിൽ രണ്ടു പേർ വിവാഹിതരും , ഒരാള് ആവി വിവാഹിതനും ആണ്. കൊല്ലപെട്ട  മുന്ന് പേരുടെ പ്രായത്തിലും വത്യസ്തത ഉണ്ട്. ഒരാൾക്ക് പതിനെട്ടു വയസും , മറ്റു രണ്ടു പേർക്കും മുപ്പത്തി മുന്നും, അൻപത്തി രണ്ടും വയസ്സാണ്.  ഇവരെ കൂട്ടി മുട്ടിക്കുവാൻ ഉതകുന്ന ഒരു തുമ്പ് പോലും പോലീസിന് ലഭിച്ചിട്ടില്ല.  ഒരു പക്ഷെ ഒരു സ്യ്കിക് കില്ലർ പണ്ട് നമ്മൾ റിപ്പർ എന്നൊക്കെ പറയുന്ന തരത്തിൽ ഉള്ള ഒരാൾ. അങ്ങനെ തന്നെ ഒരാൾ  അയാൾ തന്നെ  ആയിരിക്കാം ഈ കൊലപാതകം ആസുത്രണം ചെയ്തിരികുന്നത്. ഒരു പക്ഷെ നമ്മുടെ ഇടയിൽ തന്നെ അയാൾ മറഞ്ഞിരിപ്പുണ്ടാകാം?

എന്തായാലും അന്വേഷണം ആരംഭിച്ചിട്ടെ യുള്ളൂ. അത് കൊണ്ട് കുടുതൽ  ഒന്നും പറയുവാൻ  ഇപ്പോൾ ആവില്ല.  തള്ളി കൂടിയിരിക്കുന്ന റിപ്പൊർട്ടർമാരുടെ ചോദ്യങ്ങൾക്ക് കുടുതൽ ഉത്തരം നൽകാതെ അവരെ വകഞ്ഞുകൊണ്ട്‌ നിയതി പുറത്തേക്കു പോയി.

നിയതിയെ സംബന്ധിച്ചിടത്തോളം ഈ    കേസ് എവിടെ നിന്നും തുടങ്ങണം , എങ്ങനെ തുടങ്ങണം എന്നറിയാതെ ഉഴലുക ആയിരുന്നു. കഴിഞ്ഞ രണ്ടു ആഴ്ച തൊട്ടേ നൈറ്റ്‌ പട്രോളിംഗ് ശക്തമാക്കുവാൻ  പോലീസു കണ്ട്രോൾ റൂമിൽ വിളിച്ചു പറഞ്ഞു .ആദ്യം ഒക്കെ ഈ കേസ് ഒരു ഹരം പകർന്നിരുന്നു. ശക്തനായ പ്രതിയോഗി എതിരെ ഉണ്ടെങ്കിൽ കളിക്കുവാൻ നല്ല രസം ഉണ്ടല്ലോ. പക്ഷെ ഇപ്പോൾ ആ പഞ്ച് നഷ്ടപ്പെടിരിക്കുന്നു. ഇനിയും ഒരു ജീവൻ അയാൾ കവർന്നു എടുത്തു  ക്കൂടാ.  ഡി ജി പി ഇന്നും രാവിലെ വിളിച്ചു വരുത്തി കുറെ ശകാരിച്ചു . എല്ലാം കേട്ടു നിൽകുവാൻ  അല്ലാതെ തിരിച്ചു ഒരു ഉത്തരം പറയുവാൻ കഴിഞ്ഞില്ല. താഴെയുള്ള ഇന്സ്പെക്ടരുറെ മുമ്പിൽ വച്ച് അയാൾ തൊലി ഉരച്ചു.  ഡി ജി പി അല്ലെങ്കിലും തന്നെ വെറുതെ അപമാനിക്കുന്നതിൽ  ഒരു രസം കണ്ടെത്തുന്നുണ്ട് . അല്ലെങ്കിലും ചെറുപ്പക്കാരായ ഐ പി എ സ് കാരെ കാണുമ്പൊൾ അയാൾക്ക് ഉള്ളതാ.  കീഴ് നാഭിക്കിട്ടു ഒന്ന് കൊടുത്താൽ തീരുന്നതെയുള്ള് അയാളുടെ അസുഖം. ഒരു ദിവസം അത് വേണ്ടി വരും. അവൾ മനസ്സിൽ   ഓർത്തു .

മുന്നിൽ, തൊട്ടു മുന്നിൽ തന്നെ  ശക്തനായ ഒരു  എതിരാളി ഉണ്ട് ആരാണവൻ. അത് കണ്ടു പിടിച്ചേ മതിയാവൂ.

ഇനി ഒരു പക്ഷെ കൊലയാളി അടുത്ത എഴാം തിയതി വരെ കാത്തു നില്കുമോ? അതോ അതിനു മുമ്പ് വീണ്ടും ഒരു കൊലപാതകത്തിന് മുതിരുമോ. പത്രങ്ങളിൽ അസമയത് ആ വഴി പോകരുത് എന്ന വാർത്ത വന്നിരിക്കുന്നു. നൈറ്റ്‌ പട്രോളിംഗ് സംഘത്തോട്  സംശയാസ്പദമായി ആരെ രാത്രി നവംബർ 18th റോഡിൽ കണ്ടാൽ ഉടൻ തന്നെ അറസ്റ്റ് ചെയണം എന്ന് നിർദേശിച്ചിട്ടൂണ്ട്. നിയതി വാച്ചിൽ നോക്കി പതിനൊന്നിനു ഇനി പത്തു മിനുട്ട് .  റിവോൾവറിലെ തിര നിയതി എണ്ണി നോക്കി ഉറപ്പു വരുത്തി. പിന്നെ  ട്രാക്ക് പ്യന്റ്സ് എടുത്തു അണിഞ്ഞു. നിയതിയുടെ കാർ  നവംബർ 18th     സ്ട്രീറ്റ് ലക്ഷ്യമാക്കി യാത്ര തിരിച്ചു.

---------------------------------------------------------------------------------------------------------------

കാറിൽ ഇരുന്നവൾ വീണ്ടും ആ പേപ്പർ എടുത്തു ഒരാവർത്തി കൂടി  വായിച്ചു .രാത്രി കാലങ്ങളിൽ   ഇത് വഴി യാത്ര ചെയരുത് എന്ന്. ചെറിയ ഒരു അനക്കം കേട്ടാൽ അവൾ ഞെട്ടി തിരിഞ്ഞു പിറകിലേക്ക് നോക്കും.  ഇതിലെ പോകുന്ന ഒരു വണ്ടിയും ഇനി നിറുത്തില്ല. ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് അധികം നേരം അതും  ഈ അർത്ഥ രാത്രി.  പക്ഷെ അവളുടെ പ്രതീക്ഷകൾ അസ്തമിപ്പിച്ചു  കൊണ്ട്  ഹസാർഡ്‌ ലൈറ്റ് ഇട്ട് ഒരു   പഴയ  കാർ മുൻപിൽ വന്നു നിന്നു .  ആ കാറിൽ നിന്നും ആറടിയിൽ അധികം ഉയരമുള്ള ,അതിനു തക്ക വണ്ണമുള്ള   നരച്ച കുറ്റി താടി യുള്ള ഒരു മനുഷ്യൻ ഇറങ്ങി വന്നു.  അയാൾ നേരെ അവളുടെ കാറിനു നേരെ നടന്നു. കൈകളിൽ കറുത്ത ഗ്ലൌസ് അയാൾ അണിഞ്ഞിരുന്നു. . പിന്നെ അവളുടെ കാറിന്റെ ഗ്ലാസിൽ തട്ടി കൊണ്ട് അയാൾ ചോദിച്ചു. എന്ത് പറ്റി,  കാറിനു. അവൾ അയാളെ വല്ലാതെ നോക്കി. അവളുടെ മുഖം വല്ലാതെ ചുവന്നു തുടുത്തിരുന്നു . ഒന്നും പറയാതെ പരിഭ്രമിക്കുന്ന അവളെ നോക്കി അയാൾ  വീണ്ടും ചോദിച്ചു , വണ്ടി ബ്രേക്ക്‌ഡൌണ്‍ ആയോ?  ഞാൻ സഹായിക്കണോ. അവൾ ഭീതിയോടെ വേണ്ട എന്നർത്ഥത്തിൽ  തലയാട്ടി. അവൾ പറഞ്ഞത് കേൾക്കാതെ അയാൾ കൈയിലെ ചെറിയ കത്തി പോലെയുള്ള  ഒരു കീ ചെയിൻ കൊണ്ട് ബൊണറ്റ്  തുറന്നു. അവൾ കണ്ണടച്ചിരുന്നു. കുറച്ചു കഴിഞ്ഞപോൾ അയാൾ പറഞ്ഞു ഇത്   ശരി ആകും എന്ന് തോന്നുന്നില്ല. വരൂ, എവിടേയ പോകേണ്ടത് എന്ന് പറയു ഞാൻ കൊണ്ടുപോയി ആക്കം. ഒന്നും സംസാരിക്കുവാൻ ആവാതെ അല്പം വെറുപ്പോടെ വേണ്ട എന്നർത്ഥത്തിൽ അവൾ തലയാട്ടി.

അയാൾ വീണ്ടും  കുനിഞ്ഞു കൊണ്ട് പറഞ്ഞു. മാഡം ഈ സ്ട്രീറ്റ് അത്ര സുരക്ഷിതം അല്ല. പേപ്പറിൽ വായിച്ചിട്ടില്ലേ . എന്റെ പേര് തോമസ്‌ മാത്യു , ഞാൻ ഇവിടെ മിദാസ്  റ്റെക്കിലെ അക്കൌണ്ടന്റ് ആണ് .  കമ്പനിയിൽ ഓഡിറ്റ്‌ നടക്കുന്നു ന്നു. അതാണ് ഇത്ര രാത്രിയിൽ. അയാൾ മുഴുമിപ്പികതെ അയാളുടെ വിസിറ്റിംഗ് കാർഡ്‌ എടുത്തു കാണിച്ചു. അവൾ വ്യക്തമായി തോമസ്‌ മാത്യു എന്നെഴുതിയ വിസിറ്റിംഗ് കാർഡ്‌ കണ്ടു.

ഈ രാത്രി   ഇവിടെ  നിൽക്കുന്നത്  നമുക്ക് രണ്ട് പേർക്കും അപകടം ക്ഷണിച്ചു വരുത്തുകയെയുള്ളൂ. അത് കൊണ്ട് ദയവ് ചെയ്തു ഞാൻ പറയുന്നത് കേൾക്കു. അയാൾ അപേക്ഷയുടെ സ്വരത്തിൽ അവളോടായി പറഞ്ഞു. അവൾ ബാഗ്‌ പതിയെ തുറന്നു നോക്കി. പതിയെ    റോഡിൻറെ ഇരു വശതേക്കും നോക്കി. പിന്നെ    ഹാൻഡ്‌ ബാഗ്‌ കൈയിൽ എടുത്തു     കാർ പൂട്ടി അയാളുടെ കാറിൽ പിൻ സീറ്റിൽ പോയി ഇരുന്നു.

അയാളുടെ മുഘത്ത്‌ ഒരു  ചിരി വിടർന്നു. കീയ് ചെയനിലെ  ചെറിയ കത്തി കൊണ്ടയാൾ മുഖം തടവി. ബോണറ്റു അടക്കുകയാണെന്ന് ഭാവത്തിൽ അയാൾ വീണ്ടും ആ പരിസരം വീക്ഷിച്ചു. ചുറ്റും ഇരുട്ട് കട്ട കൂടി നില്ക്കുന്നു. ഗ്ലൗസ്  കൈയുറയലെ അയാൾ ബൊണറ്റ് പതിയെ അടച്ചു. വീണ്ടും പരിസരം  ഒന്നുകൂടി വീക്ഷിച്ചിട്ട് ശേഷം അയാൾ നടന്നു ഹസാർഡ്‌ ലൈറ്റ് സ്വന്തം കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
----------------------------------------------------------------------------------------------------------

അന്ന് രാവിലെ നൈറ്റ്‌ പട്രോളിനു പോയ പോലീസുകാര് തന്നെയാണ് സംശയാസ്പദമായ രീതിയിൽ ഒരു  പഴയ കാർ കണ്ടെത്തിയത്. .ആ പരിസരത്ത് വേറെ ഒരു വാഹനവും ഉണ്ടായിരുന്നില്ല.  പക്ഷെ  കുടുതൽ അന്വേഷണത്തിന് ശേഷം അല്പം ദൂരെയായി വേറെ ഏതോ ഒരു കാർ നിറുത്തിയ ടയർ അടയാളം പൊലിസിന്റെ ശ്രദ്ധയിൽ പെട്ടു.

 അതെ വീണ്ടും  ഒരു കൊലപാതകം കൂടി.നവംബർ  18th സ്ട്രീറ്റിലെ നാലാമത്തെ കൊലപാതകം. പിന്നിൽ നിന്നും കയർ ഇട്ടു കുരുക്കി വലിച്ചു പഴയ രീതിയിൽ തന്നെ. ആയുധങ്ങൾ ഒന്നും ഉപയോഗിക്കാതെ . കുരുക്ക് കഴുത്തിൽ മുറുക്കി , ബലവാനായ ഒരാൾക്ക് മാത്രം ചെയുവാൻ കഴിയുന്ന കൊലപാതകം. കുറ്റവാളി ആരാണ് എന്ന് ഇത് വരെ പോലീസിനു കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. പക്ഷെ മരണപെട്ട ആളെ പോലിസ് തിരിച്ചറിഞ്ഞു. മിദാസ്  റ്റെക്കിലെ അക്കൌണ്ടന്റ്, തോമസ്‌ മാത്യു.




2014, ജൂൺ 22, ഞായറാഴ്‌ച

നീല വെളിച്ചം (കഥ)




പണ്ട് നടന്ന ഒരു  കഥയാണിത് .  എന്റെ അമ്മുമ്മയ്ക്ക്  അഞ്ചു സഹോദരന്മാർ ആണ് . അവരിൽ പ്രധാനിയും , തറവാട്ടിലെ കാരണവരും ആയിരുന്നു  സോമശേഖരൻ ഇളയിടം.  നല്ല ഉയരം , അതിനൊത്ത തടി. മീശ വയ്‌ക്കുന്ന പതിവ് അന്ന് ആർക്കും ഉണ്ടായിരുന്നില്ല. നന്നായി  ക്ഷൗരം ചെയ്തു മുഖം ,  പോളിസ്റ്ർ മുണ്ട് ഉടുത്താണ് ഞാൻ അമ്മാമ്മയെ അധികവും കണ്ടിട്ടുള്ളത്. നെറ്റിയിൽ വലിയ ഒരു കുങ്കുമവട്ട പൊട്ടും കാണും. അല്പം പുളു അടിക്കുന്ന സ്വഭാവം അമ്മാമ്മക്ക് പണ്ടേ ഉണ്ടായിരുന്നു.പൊടിപ്പും തോങ്ങലും ചേർത്ത് അമ്മാവൻ സഭ കൂടുമ്പോൾ പറയുന്ന   കാര്യങ്ങൾ  കേട്ടിരിക്കുവാൻ ഞങ്ങൾ കുട്ടികൾക്ക് വലിയ ഇഷ്ടം  ആയിരുന്നു.   ഇങ്ങനെ ഒരു പാടു സംഭവങ്ങൾ, പലപ്പോഴും വടക്കൻ  പാട്ടിലെ പല  വീര ചരിതങ്ങൾ പോലെയുള്ള  സംഭവങ്ങൾ  അമ്മാവൻ പറയും അതിൽ എല്ലാം നായക കഥാപാത്രവും അമ്മാവൻ  തന്നെ ആയിരിക്കും.എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ പിന്നെ ഞങ്ങളെ നോക്കി ഉറക്കെ കുലുങ്ങി കുലുങ്ങി ചിരിക്കും.

വലിയ മുരുക  ഭക്തൻ ആണ് അമ്മാവൻ . കാവടി എടുക്കുന്ന അവസരത്തിൽ നാക്കിലൂടെ തുളച്ചു ശൂലം കയറ്റുന്നതു  ഞങ്ങൾ കുട്ടികൾ ഒരു പാടു തവണ അതിശയത്തോടെ  കണ്ടുനിന്നിട്ടുണ്ട്  എല്ലാം കഴിഞ്ഞു അല്പം ഭസ്മം എടുത്തു വായിലേക്കിടും.  റെയിൽവേയിൽ ആയിരുന്നു അമ്മാമ്മക്ക് ജോലി. ജോലിയുടെ ഭാഗമായി ഒരു പാടു യാത്രകളും പതിവായിരുന്നു. യാത്രകളിലെ ഒരോ  സംഭവങ്ങൾ   അതിലെ രസ ചരടുകൾ  പൊട്ടാതെ  കോർത്തിണക്കി  വിശദീകരിക്കുമ്പോൾ ,  ആകാശത്തു പാറി പറക്കുന്ന പട്ടം പോലെ  ഞങ്ങൾ കുട്ടികൾ ഞങ്ങളുടെ ഭാവനയെ ചിറകു വിടർത്തി  പറക്കുവാൻ  അനുവദിക്കുമായിരുന്നു.

ആ   അമ്മാവൻ പറഞ്ഞ ഒരു സംഭവം തന്നെയാണ് ഞാൻ ഇവിടെ വിവരിക്കുവാൻ ഉദ്ദേശിക്കുന്നത് . ഇതിൽ എത്ര കണ്ടസത്യം ഉണ്ട് , ഇനി ഇത് ഒരു നുണ കഥയാണോ എന്നൊന്നും  എന്നോടു  ചോദിക്കരുത്. ഇതിന്റെ
സത്യാവസ്ഥ  വീണ്ടും ചോദിച്ചു മനസിലാക്കുവാൻ അമ്മാവൻ  ഇന്നില്ല .  സത്യം ഉണ്ടാകാം , ഉണ്ടാകാതിരിക്കാം കേട്ടറിഞ്ഞത് കൊണ്ട് നിങ്ങൾക്കായി  ഞാൻ ഇത് സമർർപ്പി ക്കുന്നു.

ഞാൻ ആദ്യമേ പറഞ്ഞല്ലോ, അമ്മാവന്  റെയിൽവേയിൽ ആയിരുന്നു  ജോലി എന്ന്. അന്ന് അമ്മാവന്  തമിഴ്നാട്ടിലെ ശിവകാശിയിൽ   എവിടെയോ ആയിരുന്നു ജോലി.  എന്നും വൈകുന്നേരം കർപ്പൂരാദി തൈലം  തേച്ചു കുളിക്കും മുമ്പേ ഒന്ന് ഉലാത്തുക പതിവുണ്ട് .  അങ്ങനെ ഉലാത്തുമ്പോൾ ആണ്  അമ്മാമ്മക്ക് ഒരു ഉൾവിളി പോലെ തോന്നുന്നത് .

അമ്മൂമ്മ വിളിക്കുന്ന പോലെ , ഒരു ദീനവും  ഇല്ലാതെ ഒരു  പറ ചോർ  ഒറ്റയ്ക്ക് പുഴുങ്ങുന്ന ആളാണ് അമ്മൂമ്മ.  അങ്ങനെയുള്ള
അമ്മൂമ്മയാണ് ,  സോമാ എത്രയും വേഗം എനിക്ക് നിന്നെ കാണണം എന്ന് സ്വപ്ന ദർശനം നൽകിയിരിക്കുന്നത് .

അമ്മാവന് എന്തോ ഒരു പന്തികേടു തോന്നി. ഇനി അമ്മൂമ്മയ്ക്ക്  വല്ല വയ്യായ്കയും ഉണ്ടോ? അന്ന് ഇന്നത്തെ പോലെ  ടെലിഫോണ്‍ സൗകര്യം ഒന്നും ഇല്ലാത്ത കാലം ആണെന്ന് ഓർക്കണം.  ഒരു   കത്ത് എഴുതി വിടുകയാണെങ്കിൽ അത്  വിലാസക്കാരന്  കിട്ടണം എന്നുണ്ടെങ്കിൽ തന്നെ ദിവസം പത്തു പന്ത്രണ്ടു എടുക്കും. ഉടൻ തന്നെ അമ്മാമ നാട്ടി ലേക്ക് പോകുവാൻ തീരുമാനിച്ചു. കുറച്ചു ദിവസത്തെ അവധിക്ക്  അപേക്ഷിച്ച് ശേഷം അമ്മാവൻ അന്ന് രാത്രി വണ്ടിക്കു തന്നെ പുറപ്പെട്ടുകയും ചെയ്തു .  അന്ന് ഇന്നത്തെ പോലെ തീവണ്ടി എല്ലാ ദിവസവും ഇല്ല.  മാത്രവും അല്ല ചിലപ്പോൾ തീവണ്ടി മാറി മാറി കയറി വരേണ്ടിയും വരും. റെയിൽവേയിൽ എൻജിനിയർ ആയതിനാൽ ചരക്കു വണ്ടിയിലും മറ്റും അദ്ദേഹം യാത്ര ചെയതിട്ടുണ്ട് എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.

ട്രെയിനിലും, ബസിലും , ലോറിയിലും ഒക്കെ മാറി കേറി മുന്നാം ദിവസം രാത്രി അമ്മാവൻ ഇടപ്പള്ളി വരെ എത്തി. അന്ന് എറണാകുളം  ഒട്ടും  തന്നെ വികസിച്ചിട്ടില്ല . രാത്രി ഒൻപതുമണി കഴിഞ്ഞിരിക്കുന്നു.  തറവാട്ട് വീട് കുറച്ചും കൂടി ദൂരെ യാണ് ഏകദേശം ഒരു ആറേഴു കിലോമീറ്റർ കൂടി   നടന്നാൽ വീട്ടിൽ  എത്താം .  ഇതിനു മുമ്പും പല വട്ടം രാത്രി അമ്മാമ്മ ആ വഴി കളിലൂടെ എത്രയോ വട്ടം നടന്നിടുണ്ട്.  അത് കൊണ്ട് തന്നെ അമ്മാവൻ  നടന്നു പോകുവാൻ തിരുമാനിച്ചു.  പക്ഷെ പോകുന്ന വഴി ഒരു പള്ളി സെമിത്തേരി ഉണ്ട് . പാലാരിവട്ടം കഴിഞ്ഞു , പുതിയ റോഡിനു മുമ്പായി , രാത്രി ആരും ആ വഴി നടക്കാറില്ല. രാത്രി ആയാൽ ഭൂത പ്രേത പിശാച്ചുക്കളുടെ ആവാസ കേന്ദ്രം ആണ് ആ സ്ഥലം എന്ന് പരക്കെ അഭിപ്രായം ഉണ്ട്. അഭിപ്രായം അല്ല അത് സത്യമാണെന്ന് തെളിയിക്കുന്ന പല സംഭവങ്ങളും ആ പരിസരങ്ങളിൽ അരങ്ങേറിയിട്ടുണ്ട്. ഭയം അമ്മാമ്മയെ തൊട്ടു തീണ്ടാറില്ല. പക്ഷെ അമ്മാമ്മക്ക് അന്ന് എന്തോ ഒരു ഉൾഭയം പോലെ. വഴി അരികിൽ നിന്ന ഒരു പൂ പ്പരത്തിയുടെ ഒരു കൊമ്പും ഒടിച്ചാണ് മൂപ്പരുടെ  നടപ്പ്. ഇടക്ക് നായ ശല്യം ഉണ്ടാകും. ഓളി യിട്ട നായകൾ കൂടെ അനുഗമിക്കും.

രാത്രിയിൽ അതിലൂടെ സഞ്ചരിച്ചാൽ വഴി തെറ്റിപ്പിക്കുന്ന ചാത്തൻമാർ  ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . ചാത്തന്മാർ നമ്മളെ ഇട്ട്  വട്ടം കറക്കി കൊണ്ടേ ഇരിക്കും. നടന്ന വഴിയിലൂടെ വീണ്ടും വീണ്ടും നടത്തിക്കും. എത്രവട്ടം നടന്നാലും വഴി ചില രാത്രികളിൽ അവസാനിക്കില്ല.  അത് പോലെയുള്ള അനുഭവങ്ങൾ അനുഭവസ്ഥർ  വിവരിച്ചു കേട്ടിടുണ്ട്.  പല ദുർ മരണങ്ങളും ആ പള്ളി സെമിത്തേരിക്ക് മുന്നിലായി നടന്നിട്ടുണ്ട് . അമ്മാവൻ നല്ല മുരുകഭക്തനാണ് . പോരാത്തത്തിന് തറവാട്ടുവക ദേവി  ക്ഷേത്രത്തിലെ കാരണവരും. അതുകൊണ്ടുതന്നെ പളനി ആണ്ടവനും , ഭഗവതിയും  തുണ ഉണ്ടെന്നു ഉറച്ച വിശ്വാസത്തിൽ ആണ് മൂപ്പരുടെ നടത്തം.

പണ്ട് പറഞ്ഞു  കേട്ട കഥയാണിത് . ആ   പരിസരത്ത് ഒരു  നമ്പുതിരി മനയുണ്ടായിരുന്നു. അവിടെത്തെ ചെറിയ തിരുമേനിയായിരുന്നു , വാമനൻ നമ്പൂതിരി.  തിരുമേനി ഇല്ലത്തിലെ  കാര്യസ്ഥന്റെ  മകൾ സുന്ദരി ആയ ഊണ്ണൂളീ എന്ന നായർ യുവതിയുമായി സ്നേഹത്തിൽ ആയി. ഏട്ടന്മാർ എതിർത്തിട്ടും അനുജൻ ആ ബന്ധം തുടർന്നുപോന്നു..ഒരു പക്ഷെ നാടു വാഴുന്ന പ്രതാപ ശാലികളായ അപ്ഫൻ നമ്പൂരിക്കും , ഏട്ടന്മാർക്കും അത് അംഗീകരിച്ചു കൊടുക്കുവാൻ മനസ്സുണ്ടായില്ല .  അവളെ  നശിപ്പിച്ചാൽ ഈ ബന്ധം മുറിയുമെന്ന് അവർ കരുതി. അതുകൊണ്ടു തന്നെ  ഒരുദിനം അവർ  അവളെ ഒരു പൊട്ട കിണറ്റിൽ തള്ളിയിട്ടു കൊന്നു . ഗതി കിട്ടാതെ അലഞ്ഞ ആ പ്രതികാര ദുർഗ ഒരു ദുരാത്മാവായി മാറി ,  ആ മനയും ,തായ് വഴിയും  ഊണ്ണൂളീ യക്ഷി  നശിപ്പിച്ചു. യക്ഷിയെ പേടിച്ചിട്ട്   രാത്രി  സമയം ആരും ആ വഴി നടക്കാറില്ല. വഴി തെറ്റി ഏതെങ്കിലും യാത്രക്കാർ   രാത്രി  ആ വഴിക്കു വന്നാൽ   ഊണ്ണൂളീ  അവരുടെ രക്തം ഊറ്റി  കുടിക്കും.

 ഭഗവതി മന്ത്രം ഉരുവിട്ട് കൊണ്ട് അമ്മാവൻ നടന്നു. നല്ല നിലാവുള്ള രാത്രി. അത് കൊണ്ട് ആ പരിസരം വരെ അമ്മാവൻ തപ്പി തടയാതെ വന്നെത്തി. ഞാൻ നേരത്തെ പറഞ്ഞല്ലോ  ഇന്നത്തെ പോലെ വിളക്ക് കാലുകളോ, കാവൽ മാടങ്ങളോ  ഒന്നും  അന്നില്ല.  ശ്മശാനത്തിൻ  പരിസരം എത്തിയപ്പോൾ പെട്ടെന്ന് അവിടെ കുരാ കുരിരുട്ടു വ്യാപിച്ചു.  അത് വരെ പ്രകാശിച്ചു കൊണ്ടിരുന്ന പൌർണമി എന്തോ കണ്ടു പേടിച്ചു മറഞ്ഞ പോലെ.  പട്ടികൾ വല്ലാതെ ഓരി ഇടുന്നു. വിശപ്പും , ദാഹവും, മൂന്നു ദിവസത്തെ യാത്രയുടെ ക്ഷീണവും ഒക്കെ ആയി അമ്മാവൻ വല്ലാതെ തളർന്നിരിക്കുന്നു. കണ്ണ് അടച്ച പോലത്തെ ഇരുട്ട്.  ഇനി ഒരടി നടക്കുവാൻ വയ്യ.  ഊണ്ണൂളീ യക്ഷി വാഴുന്ന സ്ഥലം . പനംകുല പോലെ മുടിയുള്ള സുന്ദരി രാത്രിയിൽ വഴിപോക്കരെ കണ്ടു ചുണ്ണാമ്പ് ചോദിക്കും .പിന്നെ  നഖവും , പല്ലുകളും മാത്രം ബാക്കി വയ്കുന്ന  ഊണ്ണൂളീ യക്ഷി വാഴുന്ന അരയാലിന് അടുത്തു എത്തി.  അത് വരെ സംഭരിച്ച ധൈര്യം മുഴുവനും ചോർന്നു പോകുന്ന പോലെ. ഒരടി നടക്കുവ്വാൻ വയ്യ.

പെട്ടെന്നാണ് കവിളത്ത്‌ ആരോ ശക്തിയായി അടിച്ച പോലെ അമ്മാവന്‌  തോന്നിയത്.   നോക്കുമ്പോൾ അങ്ങ് ദൂരെ യായി ഒരു ചെറിയ നീല വെളിച്ചം. ആരോ ചൂട്ടും  കത്തിച്ചു മുൻപിൽ നടക്കുന്ന  പോലെ . തിരിഞ്ഞു നോക്കാതെ ആ നീല വെളിച്ചം ലക്ഷ്യമാക്കി അമ്മാമ്മ നടന്നു.  ആരാണ് ഈ അസമയത്തു ചൂട്ടും കത്തിച്ചു ഈ  വഴി നടക്കുന്നത്‌. ഭയം ഒരു
വ്യാളിയെപോലെ നാക്ക്‌ നീട്ടി പുറത്തേക്കു വന്നു. രോമ കൂപങ്ങൾ
 എഴുന്നേ റ്റു. ആരായിരിക്കും  ചൂട്ട്  കത്തിച്ചു മുന്നിൽ നടക്കുനത് .  ഊണ്ണൂളീ യക്ഷിയാണോ ?

തന്റെ തൊട്ടു മുമ്പിൽ എന്ന പോലെ  ആരോ ഒരാൾ തന്ടെ തൊട്ടു  പിന്നിലും  ഉണ്ട് എന്ന തിരിച്ചറിഞ്ഞ നിമിഷം.  മുടി അഴിച്ചിട്ടു നിഴലുകൾ ഭീകര നൃത്തം ചെയുന്ന പോലെ.  കാലിലെ ചിലം ചിലം ചിലൊമ്പോലി ഒച്ച കേൾപ്പിച്ചു. ആരാണത്  . തിരിഞ്ഞു നോക്കണം എന്ന് തോന്നിയ സമയം  ഒരു  ശബ്ദം കാതിൽ മുഴുങ്ങി.

" മഠയാ , തിരിഞ്ഞു നോക്കി  ദുർ മരണത്തെ ക്ഷണിക്കേണ്ട "

 ആരുടെയോ അശരീരി പോലെ. പരദേവതാ  മന്ത്രം      ഉച്ചത്തിൽ ചൊല്ലി. പളനി ആണ്ടവനെയും മനസ്സിൽ ധ്യാനിച്ച് അമ്മാവൻ നടന്നു. തിരിഞ്ഞു നോക്കാതെ . മുന്നിലെ അരണ്ട നീല വെളിച്ചം ലക്ഷ്യമാക്കി. . തന്റെ ചുവടുകൾ നീങ്ങുന്നത് അനുസരിച്ച് മുന്നിലെ അരണ്ട നീല വെളിച്ചം തനിയെ  നീങ്ങി കൊണ്ടേ ഇരുന്നു. മരണം തൊട്ടു പിറകിൽ നിഴൽ പോലെ പിൻതുടരുന്നു  എന്നുള്ള തിരിച്ചറിവിലും അങ്ങനെ എത്ര നേരം നടന്നു എന്നറിയില്ല. ആ നീല വെളിച്ചം അമ്മാവനെ തറവാടിന്റെ മുമ്പിൽ വരെ എത്തിച്ചു .

ഇനി  ചെറിയ ഇടവഴി കഴിഞ്ഞാൽ തറവാടായി. എന്നും പൂജ ചെയ്തു ആരാധിക്കുന്ന ഭരദേവത  വാഴുന്ന തറവാട്. പെടുന്നനെ ആ നീല വെളിച്ചം അപ്രത്യക്ഷമായി. അർത്തസ്തംഭനായി നിൽകുമ്പോൾ ചൂട്ടും  കത്തിച്ചു വരുന്ന  . രാമൻ  നായര് പറയുന്ന ശബ്ദം  അമ്മാവൻ കേട്ടു .

"ഊർധാൻ" കഴിഞ്ഞു. ഇത് ഏറിയാൽ രണ്ടു വട്ടം കൂടി  വലിക്കും. അത് കഴിഞ്ഞാൽ തീരും. "

 എന്തായാലും അമ്മാവന് അമ്മൂമ്മയെ അവസാനമായി കാണുവാൻ കഴിഞ്ഞു. കുറച്ചു നേരത്തിനുള്ളിൽ  രാമൻ നായർ പ്രവചിച്ച പോലെ അമ്മൂമ്മയുടെ മരണം സംഭവിച്ചു.

തന്റെ വരവ് അറിഞ്ഞു തെക്കേലെ  കേശവൻ പറയുന്നതു അമ്മാവൻ  കേട്ടു .

"കഴിഞ്ഞ ആഴ്ച  വയ്കോൽ ക്കാരൻ പത്രോസ് മാപ്പിള  ഇതുപോലെ രാത്രി ആ വഴി  വരുമ്പോൾ എന്തോ കണ്ടു പേടിച്ചു .പനിപിടിപെട്ട്   പിച്ചും , പേയും പറഞ്ഞു  മാപ്പിളയുടെ അടക്കം  ഇന്നലെയായിരുന്നു. . രാത്രി ആ വഴി വരുനത്‌ അത്ര പന്തി അല്ല കേട്ടോ തംബ്രാ!"

തീർത്തും വിസ്മയിപ്പിച്ച സംഭവം . അത് പറയുമ്പോൾ അമ്മാവന്റെ  കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു . എന്റെ മനസ്സിൽ ചോദ്യ ശരങ്ങൾ ഉയർന്നു

"  ഞാൻ  ചോദിച്ചു അപ്പൊ അമ്മാമ്മക്ക് കൂട്ട് വന്ന നീല വെളിച്ചം അത് ആരായിരുന്നു.?  "

 അമ്മാമ്മ ഒന്നും മിണ്ടിയില്ല ,

"ഞാൻ പിന്നെയും ചോദിച്ചു\അമ്മാമയുടെ പിറകെ വന്നത് ഊണ്ണൂളീ യക്ഷിതന്നെ ആയിരുന്നോ. ?"


എന്റെ ചോദ്യം കേട്ട് അമ്മാവൻ  ഉറക്കെ , കുലുങ്ങി ചിരിച്ചു. ഉത്തരം പറയാതെ. ഇന്നും എന്നെ അമ്പരിപ്പിക്കുന്ന ചോദ്യം തന്നെ ആണിത്. ചില ചോദ്യങ്ങൾ അങ്ങനെ ആണല്ലോ. ഒരു പക്ഷെ എത്ര ഉത്തരം കണ്ടെത്തുവാൻ ശ്രമിച്ചാലും ഉത്തരം കണ്ടെത്തുന്ന വരെ  അവ നിങ്ങളെ പിൻതുടർന്നു കൊണ്ടേ ഇരിക്കും.






2014, ജൂൺ 19, വ്യാഴാഴ്‌ച

ഉത്രാട രാത്രി (കഥ)


നാട്ടിൽ ഒക്കെ എന്ത് ഓണം അപ്പ. ഇങ്ങു ഗൾഫിൽ അല്ലെ ഓണം. ഗോപാലകൃഷ്ണൻ എപ്പോഴും പറയാറുള്ള വാക്കുകൾ ആണ്. നാട്ടിൽ ഒരു പാടു തവണ ഓണം ആഘോഷിച്ചിട്ടുണ്ട്.     തിരുവോണത്തിന്റെ തലേ രാത്രി ഞങ്ങൾ കുട്ടികൾ കുളത്തിൽ നിന്ന് പൂഴി മണൽ വാരി
ചെളി ചേർത്ത് പിടിപ്പിച് ഓണത്തപ്പനെ വയ്കുവാനു ള്ള ഓണ കളം ഒരുക്കും. കളത്തിനു നടുക്ക് തറ പാകി ആ തറയിൽ ഓണത്തപ്പനെ പ്രതിഷ്ടിക്കും .  തറക്കു ചുറ്റും  ദീർഘ ചതുരാകൃതിയിൽ നാല് വശവും   ചെറിയ വാതായനങ്ങൾ വച്ചുള്ള ഓണകളം .  തറയിൽ ചാണകം മെഴുകി അതിൽ തുശനില വയ്കും. പിന്നെ ആ ഇലയിൽ അലങ്കരിച്ച  ഓണത്തപ്പനെ ഇരുത്തും . ചെറിയ കുരുത്തോല പന്തൽ കെട്ടി അലങ്കരിക്കും  പിറ്റേന്ന് ആ തുശൻ ഇലയിൽ നേദിച്ച അടയും, പായസവും വയ്ക്കും. പിന്നെ കുട്ടികൾ  ഞങ്ങൽ ഓണപൂകളം വരയ്ക്കും. അടുക്കളയിൽ അമ്മയും, അമ്മാവനും , അമ്മായിയും ചേർന്ന്  ഓണ സദ്യക്കുള്ള ഒരുക്കത്തിൽ ആയിരിക്കും .നാട്ടിലെ ഓണത്തിനെ കുരിച്ചുള്ള ഓർമ്മകൾ ഇതെല്ലം ആണ്.

ഞാനൊരിക്കലും അട്ടുക്കളയിൽ അമ്മയെ സഹായിക്കുവാൻ കൂടാക്കിയിട്ടില്ല. അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല താനും . ഇവിടെ ഗൾഫിൽ വന്ന ശേഷം ഞങ്ങൾ എല്ലാരും ചേർന്നാണ് ഓണം ആഘോഷികുന്നത്. ഞാൻ,ഗോപാലകൃഷ്ണൻ , ഹബീബ് , തോമസ്‌ എന്നെ നാൽവർ സംഘം . ഉത്രാടത്തിന്റെ അന്ന് രാത്രിയിൽ കരാമ മാർകറ്റിൽ പോയി ആവശ്യത്തിനു പച്ച കറി കഷ്ണങ്ങൾ മേടിക്കും. അന്ന് കഷ്ണം മുറികുമ്പോൾ ഹബിബാണ്  നിന്റെ കാര്യം എടുത്തിട്ടത്. നമ്മളിൽ അവൻ മാത്രം നാട്ടിൽ ഇപ്പോഴും തെണ്ടി തിരിഞ്ഞു നടക്കുകയല്ലേ. ഒരു വിസ അവനും കൂടി ഒപ്പിച്ചു കൊടുക്കണം. നീ കരുതും പോലെ ഞങ്ങൾ  ഇവിടെ പോന്നു വാരി കൂടുകയോന്നുമായിരുന്നില്ല  . പിന്നെ നാട്ടിൽ വരുമ്പോൾ  എതു ഗൾഫുകാരെയും പോലെ മാൽബറോ സിഗരറ്റും , ഡ്യൂട്ടി ഫ്രീ ഷൊപിലെ മദ്യ കുപ്പികളും മേടികുന്നു എന്ന് മാത്രം. ഇവിടെ  ഒറ്റ മുറിയുള്ള ഫ്ലാറ്റിൽ ആണ് ഞങ്ങൾ  നാൽവരും താമസികുന്നത്.ഒരു ചെറിയ അടുക്കള , പിന്നെ ഒരു ബാത്ത് റൂം. ഇത്ര മാത്രം.  ടി. വി യും ഫ്രീഡ്ജും ,എ.  സി യും അധികമായി  ഉണ്ടെന്നു മാത്രം. തോമസാണ് കൂടെ ജോലി ചെയുന്ന പാലസ്തീനി അറബിയുമായി ഉടക്കി നില്കുകയനെന്നും ചിലപ്പോൾ അയാൾ പോയേക്കും എന്നും വിവരം തന്നത്. അല്ലെങ്കിലും ന്യൂസ്‌ പിടിക്കുവാൻ അവനെ കഴിഞ്ഞിട്ടേ യുള്ളൂ ആരും .  ഗോപാലകൃഷ്ണനാണു  അപ്പോൾ പറഞ്ഞത് അങ്ങനെയെങ്കിൽ  നിന്റെ കാര്യം ഒന്ന് കമ്പനിയിൽ  അവതരിപ്പിച്ചു കൂടെ എന്ന്. കൂടുകാർ പറഞ്ഞപോൾ ആ ദൗത്യം  ഞാൻ എറ്റെടൂത്തു . ഇംഗ്ലീഷിൽ ലെറ്റർ ടൈപ്പ് ചെയുവാൻ  കഴിയുന്ന ഒരു ആൾ വേണം അത്രെയേ ഉള്ളു. എന്തായാലും നീ വനജക് അകമ്പടി സേവിച്ചു ടൈപ്പ്  റയ്ടിങ് ഇന്സ്ടിറ്റുറ്റിൽ പണ്ട് കുറെ പോയതാണല്ലോ.പഠിപ്പ് കണക്കനെങ്ങിലും ആ പരിസരം കണ്ട സ്ഥിതിക്ക് നിനക്ക് മാനേജ് ചെയുവാൻ കഴിയുന്ന ജോലിയെ ഇവിടെ ഉള്ളു.   പലസ്തീനി ചെയ്ത ജോലി അല്ലെ . എന്തായാലും അയാളെക്കാളും ഭേദമായിരിക്കും നീ. അങ്ങനെ അർബാബിനോടു കാര്യം അവതരിപിച്ചു.പലസ്തീനിയെ ഒഴിവാക്കാൻ കാത്തി രിക്കുന്ന് സ്പോണ്‍സറിനും    അത് സമ്മതം ആയിരുന്നു. അന്ന് ഞങ്ങൾ നാല് പേരും കൂടി നിന്റെ പേരിൽ  ആഘോഷിച്ചു . തോമസ്‌ പറഞ്ഞു ഇതിന്റെ ചെലവ്  അവനിൽ നിന്നും പിടിക്കണം എന്നും. അന്ന് രാത്രിയിൽ തന്നെ യാണ് ഞാൻ നിനക്ക് കത്ത്  എഴുതുന്നത്.  നിന്റെ വിസ കാര്യം കമ്പനി സമ്മതിച്ചു എന്നും അതിന്റെ നീ മറുപടി എഴുതി ഇരുന്നല്ലോ. നിനക്ക് മാത്രമേ ഇങ്ങനെ തോന്നുകയുള്ളൂ എന്നും സ്വന്തം വീട്ടുകാർക്ക് പോലും ചെയ്തു തരാത്ത  ഉപകാരം ആണ്‌  എന്നും .ഒരു  ജോലിയും കൂലിയും ഇലാത്തത് കൊണ്ട്   പാർട്ടി ഓഫീസിന്റെ തിണ്ണ  നിരങ്ങുകയാണ് ഇപ്പോൾ എന്നും നീ മറുപടി  എഴുതിയിരുന്നല്ലോ. നിന്റെ കാര്യം ഉറപ്പയതോടി കൂടെ അറബി പലസ്തീനിയെ പിരിച്ചു വിട്ടു. അയാൾ അതിന്റെ പേരിൽ  നഷ്ട പരിഹാരം ചോദിക്കുകയും കേസ് കൊടുക്കുകയും ഒക്കെ  ചെയ്തു. അവസാനം സ്പോണ്‍സർ   പലസ്തീനി ചോദിച്ച നഷ്ട പരിഹാര തുക കൊടുത്തു പ്രശ്നം ഒതുക്കി തീർത്തു . അതിന്റെ  പേരിൽ  അങ്ങേർക്ക് കുറച്ചു കൂടുത്തൽ ദിർഹം ചിലവയെന്നു മാത്രം.


 ആറ്റു  നൊട്ടിരുന്ന് അവസാനം നിന്റെ വിസ എന്റെ കയിൽ  കിട്ടി. പിറ്റേന്നു ഗോപാലകൃഷ്ണനും , ഞാനും കൂടി നിന്നെ വിളിച്ചിരുന്നു.എത്രയും വേഗം നീ വരുവാൻ  തയാർ ആണെന്ന് നീ  എന്നെ ധരിപ്പികുകയും ചെയ്തിരുന്നല്ലൊ.  ഞാൻ ആ വിവരം അറബിയെ അറിയിക്കുകയും  ചെയ്തിരുന്നു. വിസ അയച്ചു തന്നിടും ദിവസങ്ങൾ  കഴിഞ്ഞിട്ടും നിന്റെ എഴുത്തോ ഒരു മറുപടിയോ എനിക്ക് നിന്റെ അടുത്തു നിന്നും കിട്ടിയതുമില്ല . അറബിയുടെ ചോദ്യത്തിന് നീ അടുത്ത ആഴ്ച വരും എന്ന് ഒഴിവു പറഞ്ഞു കുഴഞ്ഞു. പിന്നെ നിന്നെ വിളിച്ചപോൾ  പോലും നീ പറഞ്ഞിരുന്നല്ലോ അടുത്ത ആഴ്ച തന്നെ നീ വരും എന്ന്.

ഗോപാലകൃഷ്ണന് അത്യാവശ്യമായി  നാട്ടിൽ പോകേണ്ടി വന്നു ഇതിനിടയിൽ . നാട്ടിൽ  നിന്ന് അവൻ വിളിച്ചപോളാണ്  ഞാൻ കാര്യങ്ങൾ എല്ലാം അറിയുന്നത്.    നീ ലോക്കൽ  കമ്മിറ്റി  നേതാവയെന്ന്നും നിന്നെ ഇനി അങ്ങോട്ട്‌ പ്രതീക്ഷികേണ്ട എന്നും. അറബിയുടെ  കീഴിൽ  പ ണി ചെയുനത് ബൂര്ഷയുടെ കീഴിൽ  പണി ചെയുനതിനു തുല്യമാണെന്നും നീ അവനോടു പറഞ്ഞത്രേ  . പാർട്ടിയുടെ പ്രത്യായശാസ്ത്രം ഇതിനെല്ലാം എതിരാണത്രേ .    ഗോപാലകൃഷ്ണൻ വിളിച്ചു പറഞ്ഞപോൾ എന്ത്  ചെയ്യണം എന്നറിയാതെ  ഞാൻ അകെ തളർന്ന്  പോയിരുന്നു.   നിനക്ക് ഒരിക്കലെങ്കിലും  എന്നോടു പറയാമായിരുന്നു നീ വരുന്നില്ല എന്ന്.   അറബിയോട് ഞാൻ എന്ത് മറുപടി പറയും എന്നോർത്ത് ഞാൻ വല്ലാതായി. പറയാതെ നിവർത്തി  ഇല്ലല്ലോ. ഒടുവിൽ രണ്ടും കല്പിച്ചു ഞാൻ അയാളോട് നിന്റെ കാര്യം പറഞ്ഞു. അയാൾ ആദ്യം അറബിയിൽ   കുറെ ചീത്ത വിളിച്ചു. അത് കൊണ്ടും അയാൾ അടങ്ങിയില്ല. പലസ്തീനിയോടുള്ള ദേഷ്യം അയാളിൽ വലിയ മുറിവായി ഉണങ്ങാതെ കിടക്കുകയായിരുന്നു.  അതിനെല്ലാം കാരണം ഞാനാണെന്നും പറഞ്ഞു അയാൾ എന്നെ ഒരു മോഷണ കേസിൽ  പ്രതി യാക്കി.  പോലീസ്  വന്നു  ചോദ്യം ചെയ്തു .അറബിയിൽ എന്തൊക്കെയോ ചോദിച്ചു. അവരുടെ ചോദ്യങ്ങള്ക്ക് ഉത്തരം പറഞ്ഞു മനസിലാക്കുവാനുള്ള കഴിവ്യം പരിജ്ഞാനവും  എനിക്കിലാതെ പോയി.  എനിക്ക് എതിരെ മൊഴി നല്കുവാൻ കമ്പനിയിൽ  ചിലർ  ഉണ്ടായിരുന്നു.  അങ്ങനെ  ഞാൻ ജയിലിലും ആയി.


ഇപ്പോൾ രണ്ടു വർഷം     കഴിഞ്ഞിരിക്കുന്നു. ഞാൻ ഇവിടെ എതു ജയിലില്  ആണെന്ന് എനിക്ക് പോലും നിശ്ചായം   ഇല്ല.  അത് കൊണ്ടായിരിക്കാം കൂടു കാർ ആരും എന്നെ കാണുവാൻ വന്നിട്ടില്ല .  എന്നെങ്ങിലും പോകുവാൻ കഴിയും എന്ന പ്രതീക്ഷയിൽ ഓരോ ദിനവും തള്ളി നീകുന്നു. കൂടത്തിലുള്ള  ഒരു മലയാളി പറഞ്ഞ അറിഞ്ഞു നാളെ തിരു വോണം ആണെന്ന്. ഞാൻ ഈ കത്ത് എഴുതുന്നത് ഉത്രാട രാത്രിയിൽ ആണ്. ഇത് എനിക്ക് പോസ്റ്റ്‌ ചെയുവാൻ പറ്റുമോ ഒന്നും അറിയില്ല. പക്ഷെ ഒന്ന് മാത്രം എനിക്കറിയാം  രണ്ടു വർഷങ്ങൾക്കു മുമ്പ് ഇതേ ഉത്രാട രാത്രിയിൽ ആണ് എന്റെ തല വര മാറ്റി മറിക്ക പെട്ടത് എന്ന് .































2014, ജൂൺ 18, ബുധനാഴ്‌ച

അപരിചിതൻ (കഥ)




എനിക്ക് എന്നും  എന്റെ ജോലി  പ്രിയപ്പെടതാണ്. ഒരു പക്ഷെ ഞാൻ സ്നേഹിക്കുന്ന ,  എനിക്ക് പ്രിയപ്പെട്ടവ  എല്ലാം എന്റെ ഓഫീസ് മുറിയുടെ ചുറ്റുവട്ടത്തു തന്നെയുണ്ട്.പിങ്ക് റോസിന്റെ ചെടി. അച്ചുവിന്റെ ഫോട്ടോ. കംമ്പുട്ട്റിൽ തൊട്ടുവച്ചിരിക്കുന്ന വിഘ്നങ്ങൾഅകറ്റുന്ന ചെറിയ ഗണപതി.  ഒരു ദിവസം പോലും ലീവ് എടുത്തു വീട്ടിൽ ഇരിക്കുക എന്നത് എന്നെ സംബന്ധിച്ചു ആലോചികുവാൻ പോലും പ്രയാസം ഉള്ള കാര്യം ആണ് . കുട്ടികൾക്ക് അസുഖം വന്നു ആശുപത്രിയിൽ  പോകേണ്ടി വന്നാലും ഞാൻ നേരത്തെ പോകാറില്ല   അതെല്ലാം മീരയുടെ ജോലി ആണ്. പ്രമോഷൻ കിട്ടാൻ വേണ്ടി ബോസിന്റെ കാല് പിടിക്കാനും എനിക്ക് മടി  ഇല്ല. കാരണം ഓഫീസിനു വേണ്ടി സമർപ്പിക്കപെട്ട  ജീവിത മായിരുന്നല്ലോ എന്റേത്. ഇപ്പോൾ നിങ്ങൾക്ക് ഏകദേശം എന്റെ സ്വഭാവം പിടി കിട്ടികാണുമല്ലോ? എന്റെ മനസിലെ ഉയർച്ച താഴ്ചകളുടെ  കണക്കുകൾ ഞാൻ തന്നെ സൂക്ഷിക്കുന്നു.

  ജോലി ഭാരം ഇറക്കി വയ്കുന്നത്  ശനി ആഴ്ചകളിലെ വൈകുനേരങ്ങളിൽ മാത്രം ആണ്. അന്നെ ദിവസം ക്ലബ്ബിൽ പോകണം എന്നത് നിർബന്ധം  ആണ് . ക്ലബ്ബിൽ പോയി രണ്ടു ബിയർ അടിക്കുവാൻ മീര അനുവാദം തന്ന ദിനം. ബിയർ  മാത്രമേ അടിക്കുവാൻ പാടുള്ളൂ എന്നും, അത് രണ്ടിൽ കുടരുത് എന്നും കർശനമായ നിബന്ധന ഉണ്ട്. ചില ദിനങളിൽ അത് താൻ തെറ്റിക്കാറും  ഉണ്ട്.  ക്ലബ്ബിൽ ടെന്നീസ് , ബാറ്റ്മിന്ടൻ  , ചെസ്സ്‌ , കാർഡ്സ് ഇവ ഒക്കെ കളിക്കാം. ശാരിരിക അധ്വാനം കുടുതൽ ഉള്ളതിനാൽ  അവ അത്ര വേണ്ടാത്തതും ആയ  ചീട്ടുകളിയിലോ , ചെസ്സിലോ  ചേരുക ആണ് എന്റെ പതിവ്. അന്നും പതിവ് പോലെ ചെസ്സ്‌ ബോർഡിൽ കരുക്കൾ നിരത്തി വച്ചിട്ട് എതിരാളിയെ തിരയുക ആയിരുന്നു.  കിംഗ്‌ ഫിഷർ ബിയർ അല്പാല്പമായി നുണഞ്ഞു  ഞാൻ കാത്തിരുന്നു. ടോമിച്ചനോ,   നിക്സിയോ , സുനിലോ ആരെങ്കിലും ആവും പതിവുകാർ . പക്ഷെ അന്ന് അവർ ആരും തന്നെ വന്നില്ല. പക്ഷെ അപ്രതിക്ഷിത്മായി അയാൾ മുന്നിൽ വന്നു. ചാരനിറത്തിൽ ഉള്ള മുഴിഞ്ഞ പഴയ ഒരു കോട്ട് ധരിച്ച , മുടിയും , താടിയും നന്നായി വെളുത്തു നരച്ച  കൈയിൽ ഒരു തോൾ സഞ്ചിയുമായി ഒരാൾ  ,അയാളുടെ കണ്ണുകൾ , നല്ലവണ്ണം ചുവന്നിരുന്നു . എതിരെയുള്ള കസേരയിൽ ഇരുന്ന ശേഷം എന്നോടു  ഒന്നും ചോദിക്കാതെ തന്നെ  കറുത്ത കരുക്കൾ ആ മനുഷ്യൻ അടുക്കി   വയ്ക്കുവാൻ തുടങ്ങി. കരുക്കൾ നിരത്തിയ ശേഷം അയാൾ പറഞ്ഞു , തുടങ്ങിക്കോളൂ ജീവൻ , ഞാൻ അയാളെ ആദ്യമായി കാണുകയാണ് പക്ഷെ  അയാൾക്ക്  എങ്ങനെ എന്റെ പേര് മനസിലായി. ഒരിക്കൽ  പോലും അയാളുടെ  മുഖം കണ്ടതായി എനിക്ക് ഓർമ ഇല്ല .  ആരണീയാൾ. എന്റെ മനസ് വായിച്ച പോലെ അയാൾ പറഞ്ഞു കുടുതൽ തിരയേണ്ട . നമ്മൾ തമ്മിൽ ആദ്യമായി കാണുകയാണ് . അപ്പോൾ എങ്ങനെ എന്റെ പേര്?   നമ്മൾ തമ്മിൽ ഇതിനു മുമ്പേ കണ്ടിട്ടുണ്ടോ? ഞാൻ വിശ്വാസം വരാത്തത് പോലെ ചോദിച്ചു.

" ജീവിതത്തിൽ ആദ്യമായി കാണുക യാണെങ്കിലും പ്രണയബന്ധങ്ങളിൽ പതിവുള്ള പോലെ ഇയാളെ എവിടെയോ കണ്ടിടുണ്ടല്ലോ എന്ന് അവളും , ഇവളെ എപ്പോഴോ പരിചയപ്പെടിടുണ്ടല്ലോ എന്ന് അവനും വിചാരിക്കുമല്ലോ " അയാൾ ഒരു അസഹ്യമായ ചിരിയോടെ പറഞ്ഞു . അതിനു നമ്മൾ കമിതാക്കൾ ഒന്നുമല്ലല്ലോ ഞാൻ മനസ്സിൽ ഓർത്തു .

ഒന്നും മിണ്ടാതെ ഞാൻ മന്ത്രിയുടെ മുമ്പിലെ കരു രണ്ടു കളം തള്ളി. അയാൾ എന്നെ നോക്കാതെ മന്ത്രിക്കുന്ന കേട്ടു . "QUEENS GAMBIT "  . അയാൾ മന്ത്രിയുടെ മുമ്പിലെ കരു നീക്കിയിട്ട്‌ പറഞ്ഞു ജീവിതം എന്ന് പറയുന്നത് ഈ കരുക്കൾ പോലെയാണ് . വെമ്പൽ പുണ്ട് വെട്ടി പിടിച്ച് , മുനോട്ടു പോകുമ്പോൾ നഷ്ടപെടുന്നത്   ചിലപ്പോൾ നമുക്ക് വിലപെട്ട നമ്മുടെ ജീവിതം  തന്നെ ആയിരിക്കാം. "  ആനന്ദം വളർത്തി യില്ലെങ്കിലും ദുഖത്തിന്റെ തീവ്രത കുറക്കുന്നതാണോ  ജീവിതം" ആണോ ജീവൻ   അയാൾ വീണ്ടും എന്തോ അർത്ഥ ശൂന്യമായ വാക്കുകൾ പുലമ്പി.  അയാളുടെ അർത്ഥ മില്ലാത്ത വാക്കുകൾ എന്നെ വല്ലാതാ വീർപ്പു മുട്ടിച്ചു .

കളിക്കാതിരികുന്ന എന്നെ നോക്കി അയാൾ പറഞ്ഞു "മരണവും , പ്രണയവും തമ്മിൽ ഉള്ള വത്യാസം എന്താണ്   എന്ന് ജീവന് അറിയുമോ?  താൻ ഉത്തരം പറയാതെ ഇരുന്നത് കൊണ്ടാകാം  അയാൾ പറഞ്ഞു . ഒന്ന് ശരീരത്തെ ദ്രവിപ്പികുന്നു . പ്രണയം ആത്മാവിനെയും" അത് പറഞ്ഞു അയാൾ ഉച്ചത്തിൽ വീണ്ടും ചിരിച്ചു.

അയാൾ പിന്നെ  മുഖം ഉയർത്തി ചോദിച്ചു , ജീവൻ നിനക്ക് നിന്റെ മരണ ദിനം അറിയാമോ? ആ ചോദ്യം എന്നെ വല്ലാതാക്കി. ഒന്നും മിണ്ടാതെ ഞാൻ അയാളെ നോക്കി. ആദ്യം കണ്ടപോഴേ തോന്നി ഇയാൾ ഒരു വട്ടൻ ആണെന്ന് . പിന്നെ ശാന്തത കൈ വരുത്തി ഞാൻ ചോദിച്ചു ആർകെങ്കിലും അറിയുവാൻ കഴിയുമോ നമ്മുടെ മരണ ദിനം. അയാള് എന്നെ കുറച്ചു നേരം തുറിച്ചു നോക്കി. പിന്നെ പറഞ്ഞു എനിക്കറിയാം ,  എനിക്ക്  അത് കൃത്യമായി പ്രവചിക്കുവാൻ കഴിയും . കാരണം മരണത്തിന്റെ കണക്കു എഴുത്തു കാരൻ എഴുതുന്ന കുറിപ്പുകൾ വായിച്ചു എടുക്കുവാൻ ഞാൻ സമർത്ഥൻ  ആണ് .  ഒരാൾ മുമ്പിൽ ഇരുന്നു താൻ എന്നാണ് മരിക്കുക എന്ന് അറിയാം എന്ന് പറയുമ്പോൾ എന്താണ് അതിന്റെ അർഥം . മരണം തന്നെ തേടി എത്താറായി എന്നാണോ ? ആരണിയാൾ, ചില സമസ്യകൾ ഉത്തരം കിട്ടുന്ന വരെ  മനസിനെ ഭ്രമിപ്പിച്ചു കൊണ്ടേ ഇരിക്കും. അത് നിങ്ങൾക്കും  അനുഭവമുല്ലതല്ലേ.?

അയാളോട് ഒന്നും പറയാതെ ഞാൻ കളി മതിയാക്കി എഴുനേറ്റു . നിങ്ങൾ പോവുകയാണോ . അയാൾ ആ സഞ്ചി തുറന്നു ഒരു ചെറിയ കവർ എനിക്ക് നീട്ടി. . എന്റെ രണ്ടു പ്രവചനങ്ങൾ ഈ കവറിൽ ഉണ്ട് . പക്ഷെ ഇത് നിങ്ങൾ വീട്ടിൽ പോയ ശേഷം മാത്രമേ തുറക്കാവു . ഇനിയും ഒരു  കാഴ്ച ക്കുടി  അവസാനിക്കുവനുണ്ട്. നമ്മൾ തമ്മിൽ . അടുത്ത ആഴ്ച ഇതേ ദിവസം , ഇതേ സമയം നമ്മൾ വീണ്ടും കാണും.  ഞാൻ ഇവിടെ തന്നെ യുണ്ടാകും. അപ്പോൾ നിങ്ങൾ വരികയാണെങ്കിൽ എനിക്ക് പറയുവാൻ കഴിയും  എന്നാണ് നിങ്ങളുടെ മരണ ദിനം എന്ന്?  ഞാൻ അല്പം പുച്ഛത്തോടെ തന്നെ ചോദിച്ചു ,അപ്പോൾ അടുത്ത ആഴ്ച  വരെ ഞാൻ ജീവിക്കും എന്ന്  ഉറപ്പുണ്ടല്ലേ  അല്ലെ?  പിന്നെ പേഴ്സ് തുറന്നു കുടിച്ച ബിയറിന്റെ രൂപ അവിടെ ഇട്ടിട്ടു തിരിഞ്ഞു നോക്കാതെ നടന്നു. നടക്കുമ്പോൾ മനസ്സിൽ ഉറപ്പിച്ചു ഇനി ഇയാളെ കാണേണ്ട ആവശ്യംഎനിക്ക്  ഇല്ല. ഒരു ഭ്രാന്തന്ടെ ജല്പനങ്ങൾക്ക്  ആരാണ്  ചെവി കൊടുക്കുക. നടക്കുമ്പോൾ അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു . അടുത്ത ആഴ്ച നാം തമ്മിൽ കണ്ടില്ല എന്നുണ്ടെങ്കിൽ  പിന്നെ ജീവൻ നിനക്ക് എന്നെ തിരയേണ്ട ആവശ്യം ഉണ്ടാകില്ല. അയാളുടെ ഭ്രാന്തമായ അട്ടഹാസം അവിടെ മുഴുങ്ങി.

വീട്ടിൽ എത്തിയ ശേഷവും , അയാളുടെ രക്തനിറമുള്ള കണ്ണുകൾ  എന്നെ തുറിച്ചു നോക്കുന്ന പോലെ. എഴുനേറ്റു അയാൾ നീട്ടിയ ആ കവർ ഞാൻ തുറന്നു നോക്കി. അതിൽ ചുവന്ന ലിപികളിൽ എഴുതിയ വാക്കുകൾ ഞാൻ വായിച്ചെടുത്തു .

എനിക്കറിയാം നിങ്ങൾ ക്രിക്കറ്റ് ഭ്രാന്തമായി ഇഷ്ടപെടുന്നു എന്ന്. മറ്റന്നാൾ നടക്കുന്ന ഫൈനലിൽ ഒന്ന് നിങ്ങളുടെ ഇഷ്ട ടീം അല്ലെ? അതെ എന്ന് എനിക്കറിയാം. എന്റെ ഒന്നാമത്തെ പ്രവചനം ഇവിടെ ആരംഭിക്കുന്നു .നിങ്ങളുടെ ഇഷ്ട ടീം ഉയർന്ന സ്കോർ നേടും. അത് തീർച്ചയാണ് . എതിർ ടീമിന്റെ മുന്ന് വിക്കറ്റുകൾ ആദ്യത്തെ ഏഴു ഓവറിനുള്ളിൽ നഷ്ടപെടുമെങ്കിലും അവസാന ഓവറിൽ അവർ  മുന്ന് വിക്കറ്റിന്നു  വിജയിക്കുനത്‌ അവർ തന്നെ  ആയിരിക്കും.

ഞാൻ  ഓർത്തു മറ്റന്നാൾ ഫൈനൽ ആണ്. തന്റെ ഇഷ്ട ടീം ഫൈനലിൽ വിജയിക്കും എന്നാണ് ഇത് വരെയുള്ള മത്സരഗതി സൂചിപ്പികുനത്. അപ്പോൾ?

 അടുത്ത വരി വായിച്ചു. ഈ വരി വായിച്ചു കഴിയുമ്പോൾ സമയം രാത്രി പത്തേ നാൽപതു കഴിഞ്ഞിട്ടുണ്ടാകും.  സംശയം ഉണ്ടെങ്കിൽ വാച്ച് നൊക്കികൊളു . അയാൾ ചുമരിലെ ക്ലോക്കിലേക്ക് നോക്കി സമയം  പത്തെ നാൽപതു കഴിഞ്ഞിരിക്കുന്നു. എന്നാൽ പത്തെ നാല്പത്തി അഞ്ചു ആയിട്ടില്ല. ഞാൻ  ഉടൻ തന്നെ അപ്പുറത്തെ മുറിയിലെ ഡിജിറ്റൽ ക്ലോക്ക് നോക്കി. സമയം കൃത്യം പത്തേ നാല്പത്തി ഒന്ന് കഴിഞ്ഞു നാൽപ്പത്തി എട്ടു സെക്കണ്ടും.

ഞാൻ ആകെ വല്ലാതായി. "ഭയം അതിന്റെ തീകനൽ പോലുള്ള കയറു കൊണ്ട് എന്നെ വലിഞ്ഞു മുറുക്കുന്ന പോലെ" . പുറത്തു എവിടെയോ ഒരു കൊള്ളിയാൻ മിന്നിയതായി എനിക്ക് തോന്നി. എന്റെ ഭാവ മാറ്റം മീര ശ്രദ്ധിച്ചിരുന്നു . അവൾ എന്നും അങ്ങനെ തന്നെ ആയിരുന്നു. ഞാൻ ഒന്ന് വല്ലതായാൽ അവൾ ആ നിമിഷം അത് അറിയുമായിരുന്നു. തനിക്കു ഒരിക്കലും ഇല്ലാത്ത സിദ്ധി. പറയേണ്ട എന്ന് കരുതി എങ്കിലും എല്ലാ വിവരവും അവളോടു തുറന്നു പറഞ്ഞു.

അവൾ ആശ്വസിപ്പികുന്ന പോലെ എന്നോടു പറഞ്ഞു. ഹേ ഇത് വല്ല ട്രിക്കും ആയിരിക്കും. ഇത് പോലെ കഴിഞ്ഞ തവണ ടി വി യിൽ ഒരാളാടു   മജിഷ്യൻ മുതുകാട് ഇഷ്ടമുള്ള പാട്ടുകാരനെ മനസ്സിൽ വിചാരിക്കുവാൻ പറഞ്ഞിട്ട് ആ മനസ് വായിച്ചെടുത്ത പോലെ ഗോപിനാഥ്  മുതുകാടു "വേണുഗോപാൽ" എന്ന   ഉത്തരം    പറയുന്ന ഞാൻ കേട്ടിടുണ്ട് . അത് പോലെ വല്ല  ട്രിക്കും  ആയിരിക്കും ഇത്. അല്ലെങ്കിൽ ഒരു പക്ഷെ  ജീവനെ അറിയാവുന്ന ആരോ ഒരാൾ .  അല്ലെങ്കിൽ ജീവന്റെ വിവരങ്ങൾ ആരെങ്കിലും അയാൾക്ക് പറഞ്ഞു കൊടുത്തിട്ട് അത് പോലെ behave ചെയുക ആണെങ്കിലോ . അയാൾ ജീവനോടു  കാശ് വല്ലതും ചോദിച്ചോ .? ഞാൻ പറഞ്ഞു ഇല്ല. പക്ഷെ അടുത്ത ആഴ്ച കാണണം എന്നാണ് പറഞ്ഞിരിക്കുന്നത്. ഇനി അയാൾ വരില്ല  അവൾ എന്നെ അശ്വസി പ്പികുവാൻ പറയുമ്പോലെ തോന്നി എങ്കിലും അവളുടെ ഉള്ളം പിടയുന്നത് ഞാൻ അറിഞ്ഞു.

പിറ്റേ ദിവസം പതിവ് പോലെ കടന്നു പോയി.അന്ന് വൈകുനെരത്തെ  മത്സരം തുടങ്ങും മുമ്പേ ഞാൻ ടി വി  ഓണാക്കി . വിജയപ്രതീക്ഷ ഉയർത്തിയ  കുറ്റ്ൻ   സ്കോർ തന്നെ എന്റെ ഇഷ്ട ടീം  പടുത്ത്‌ ഉയർത്തി . അത് എന്നിൽ ആത്മ വിശ്വാസം വളർത്തി . പക്ഷെ   രണ്ടാം പകുതി തുടങ്ങിയപ്പോൾ അയാൾ പ്രവചിച്ച പോലെ കളിയുടെ തുടക്കം തന്നെ മുന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട് എതിർ ടീം തോൽവി സമ്മതിച്ചു എന്ന മട്ടായി . പക്ഷെ കളി തിരിഞ്ഞത് അവിടെ വച്ചായിരുന്നു. ബൌണ്ടറികളും , സിക്സറുകളും തുടരെ തുടരെ പ്രവഹിച്ചു കൊണ്ടേ ഇരുന്നു. അയാളുടെ നിയന്ത്രണം വിട്ട പോലെ. പെട്ടെന്ന് മീര വന്നു ടി വി ഓഫ്‌ ചെയ്തു . പിന്നെ അവൾ അത് കാണുവാൻ സമ്മതിച്ചതെ ഇല്ല. പക്ഷെ പിറ്റേന്ന് പേപ്പർ വന്നപ്പോൾ ആദ്യം നോകിയത് കളിയുടെ വിവരം ആയിരുന്നു. അയാൾ പ്രവചിച്ച പോലെ ഞാൻ പ്രതീക്ഷ അർപ്പിച്ച  ടീം മത്സരം  തോറ്റിരുന്നു. ഞെട്ടിപ്പിക്കുന്ന അട്ടിമറി വിജയത്തോടെ എതിർ ടീം മുന്ന് വിക്കറ്റിനു  മത്സരം വിജയിച്ചിരിക്കുന്നു .

ഞാൻ ആകെ വല്ലാതായി. അപ്പോൾ എന്റെ മരണം അടുത്തിരിക്കുന്നു  എന്നാണോ  . ആരാണയാൾ , എന്ത് വന്നാലും അയാളെ പോയി കാണുവാൻ ഞാൻ തിരുമാനിച്ചു. അടുത്ത ശനി ആഴ്ചക്ക് വേണ്ടി ഞാൻ കാത്തിരുന്നു.ഓർമയിലെ ഇഴകൾ വേർ പെടുതുവാൻ എളുപ്പം അല്ല. അത് പോലെ കാത്തിരിപിന്റെ   ദൈർഘ്യം കുറയ്ക്കുകയും  എളുപ്പം അല്ല. അവസാനം ശനി ആഴ്ച വന്നെത്തി. അന്ന് പതിവിലും നേരത്തെ തന്നെ ഞാൻ ആ  പതിവ് കസേരയിൽ ഇരുപ്പ് ഉറപ്പിച്ചു. അയാളെയും  കാത്ത്. ആരാണയാൾ , മരണത്തിന്റെ ഗന്ധവും പേറി നടക്കുന്ന ദുർ മന്ത്ര
വാദിയെ പോലെ ? എന്നെ കണ്ടു ബാർ അറ്റണ്ടർ പീറ്റർ പറഞ്ഞു സാർ ഇന്ന് പതിവിലും നേരത്തെ ആണല്ലോ? അതിനു ഉത്തരം പറയാതെ എന്റെ കണ്ണുകൾ അയാളെ തിരഞ്ഞു കൊണ്ടേ ഇരുന്നു . പറഞ്ഞ പോലെ തന്നെ അയാൾ കൃതമായി എന്നെ തേടി എത്തി . കുറച്ചു നേരമായി അല്ലെ കാത്തിരിക്കുന്നു . വല്ലാത്ത ചിരിയോടെ അയാൾ ചോദിച്ചു . ജീവൻ  ഉത്തരം ഒന്നും പറഞ്ഞില്ല. പിന്നെ  അയാൾ ആ പഴയ സഞ്ചി തുറന്നു ഒരു കവർ എടുത്ത് നീട്ടി. ഇത് നിങ്ങൾക്കുള്ളത് ആണ്. നിങ്ങൾക്ക്  മാത്രം അയാൾ വീണ്ടും വിക്രതമായി ചിരിച്ചു. ജീവൻ അയാളോടായി ചോദിച്ചു നിങ്ങൾ എനിക്ക് തന്ന പോലെ അല്ല എന്നോടു പറഞ്ഞ പോലെ വേറെ ആർക്കെങ്കിലും അവരുടെ മരണ ദിനം പറഞ്ഞു കൊടുത്തിട്ടുണ്ടോ? . അതിനും അയാളുടെ ആ അളിഞ്ഞ ചിരി ആയിരുന്നു അവനുള്ള ഉത്തരം. പിന്നെ വെച്ച് വെച്ച് അയാൾ പതിയെ അവിടെ നിന്ന് പോയി.

ആ കവർ തുറക്കുവാൻ ഉള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല . ഒരു പക്ഷെ തന്റെ അവസാന ദിനം ഇന്നനെങ്കിലോ? അത് മല്ല എങ്കിൽ ഇനി തനിക്കു വിരൽ എണ്ണാവുന്ന ദിനങ്ങൾ മാത്രം ആണ് ഉള്ളതെങ്കിലോ . മീര യെയും , മകൾ
 അച്ചുവിനെയും , എനിക്ക് ഓർമ വന്നു . താൻ ഇല്ലാതെ അവർ എങ്ങനെ സഹിക്കും. മീര തന്നെ സ്നേഹിച്ച പോലെ താൻ ഒരിക്കലും അവളെ സ്നേഹിച്ചിട്ടില്ല . എന്നിട്ടും ഒരു ഉപാധിയും ഇല്ലാതെ അവൾ തന്നെ സ്നേഹിക്കുന്നു. ഒരു പരിഭവം കുടാതെ . ഇപ്പോൾ ഈ നിമിഷങ്ങളിൽ താൻ അറിയുന്നു അവളുടെ പ്രേമം , "സ്നേഹം  വേദനാജനകം ആണ് . നെഞ്ച് പിളർക്കുന്ന പോലെ  വേദനജനകം ".  ഈർച്ച വാൾ കൊണ്ട് മുറിച്ചാലും ഒരു പക്ഷെ ഇത്രയ്ക്കു വേദനിക്കില്ല .  ചങ്ക് പിളർക്കുന്ന വേദന. മീര  ഇതെങ്ങനെ സഹിക്കും. ആറാം ക്ലാസിൽ എത്തും മുമ്പേ അച്ഛൻ നഷ്ടപെടുക എന്ന് പറഞ്ഞാൽ അച്ചുവിന്റെ വേദന എന്തായിരിക്കും. എനിക്ക് ഓർക്കുവാൻ കഴിഞ്ഞില്ല .

പക്ഷെ അന്ന് ഞാൻ തന്നെ  ഒരു തിരുമാനത്തിൽ എത്തി. ഇനിയുള്ള ദിനങ്ങൾ  എങ്കിലും അത് വിരൽ ഏണ്ണാവുന്നത് ആണെങ്കിലും അത് അവർക്ക് വേണ്ടി ചിലവിടാം.ഒരു പക്ഷെ എനിക്ക് കൊടുക്കുവാൻ കഴിയുന്ന എറ്റവും നല്ല ദിനങ്ങൾ ആയിരിക്കാം അവ.


തിരിച്ചു പോകുമ്പോൾ ഞാൻ ആ കത്ത് വലിച്ചു കീറി കാറ്റിൽ പറത്തി . കടല്സു കഷ്ണങ്ങൾ വായുവിൽ അമ്മാനമാടി താഴേക്ക് പതിച്ചു.   എന്റെ മരണം തിരുമാനികുവാൻ അയാള്ക്ക് എന്തർഹത . ഈ ലോകം എനിക്കും, നിനക്കും,
നമുക്കും ചേർന്നതല്ലേ? അപ്പോൾ എന്റെ ജീവിതത്തിന്റെ കാവൽ സൂക്ഷിപ്പുകാരൻ ഞാൻ മാത്രമാണ് . അതിനു വേറൊരു അപരിചിതന്റെയും ആവശ്യം ഇല്ല.

ആ സംഭവം നടന്നു കഴിഞ്ഞിട്ടു  ഇപ്പോൾ വർഷം രണ്ടു കഴിഞ്ഞിരിക്കുന്നു . . എന്റെ ജാതകം പ്രവചിക്കുവാൻ വന്ന അപരിചിതനോട് എനിക്ക് തീരാത്ത നന്ദി യുണ്ട്.  ഇപ്പോൾ കുടുംബവും , ഓഫീസും ഒരു പോലെ കൊണ്ട് പോകുവാൻ എനിക്ക് കഴിയുനുണ്ട്. ഓഫീസിനെക്കാൾ ഒരു പടി കുടുതൽ ഞാൻ കുടുംബത്തിനു വേണ്ടി ചിലവഴിക്കാറുണ്ട് .പുറത്തേക്കുള്ള ഔടിങ്ങും , മോളെയും കൊണ്ട് പാർകിൽ പോവുകയും എല്ലാം ഇപ്പോൾ എന്ടെ  ദിനചര്യകളിൽ അലിഞ്ഞു നില്ക്കുന്നു. ആരാണ്  എന്ന് അറിയാതെ  എവിടെ നിന്നോ വന്ന ഒരാൾ , ഒരു പക്ഷെ ജീവിതം എന്താണ് എന്ന് എനിക്ക് പറഞ്ഞു തരിക ആയിരുന്നോ അയാളുടെ ഉദ്ദേശം?

അടുത്തു കിടക്കുന്ന മീരയുടെ  കൈകൾ എന്റെ നെഞ്ജിലേക്ക്  എടുത്തു വച്ച് പതിയെ ഞാനും കണ്ണുകൾ അടച്ചു.














.

2014, ജൂൺ 9, തിങ്കളാഴ്‌ച

ഇഷ്ടമാണ് പക്ഷെ (കഥ )



ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് ഒരു പാടു നേരമായി കാണും. മരുന്നിന്റെയും, ലോഷന്റെയും മനം മടുപ്പിക്കുന്ന ഗന്ധം. കണ്ണടച്ചു മനസ്സിൽ പ്രാർത്ഥിച്ചു ദൈവമേ രവിക്ക് ഒന്നും വരുത്തല്ലേ എന്ന്. അതിനിടക്ക് വിമൽഒരു  വട്ടം വിളിച്ചു ചോദിച്ചു , രവിയുടെ അവസ്ഥ എങ്ങനെ ഉണ്ട് എന്നറിയുവാൻ ?.രാവിലെ ഇവിടെ കൊണ്ടുവന്നാക്കിയിട്ടു പോയതാണ് വിമൽ.  വീണ ചേച്ചിയുടെ ഫോണ്‍ അറ്റൻഡ് ചെയ്തത് വിമൽ ആയിരുന്നു.

അതിനിടെ ഒന്ന് രണ്ടു വട്ടം സിസ്റ്റർ,  തിയെറ്റ്റിന് പുറത്തു വരികയും തിരക്കിട്ട്  വീണ്ടും അകത്തേക്ക് കയറി പോകുകയും ചെയ്തു. വല്ലാത്ത ഉൽഘണ്ട. സമയം    കടന്നു പോയി കൊണ്ടേ ഇരിക്കുന്നു. പിന്നെ സിസ്റ്റർ വീണ്ടും  പുറത്തു വന്നപ്പോൾ ചോദിച്ചു എന്തായി എന്ന് ?  ഇല്ല ഓപ്പേറേഷൻ  കഴിഞ്ഞിട്ടില്ല . പിന്നെ എന്തൊക്കെയോ മരുന്നുകളുമായി  അവർ വീണ്ടും ഓപ്പറെഷൻ തിയെറ്ററിലേക്ക്  കയറി പോയി .  നാല് സീറ്റ് അപ്പുറത്ത് തളർന്നിരിക്കുന്ന രവിയുടെ അച്ഛൻ. കൈ പത്തി കൊണ്ട്  മുറിഞ്ഞ വീഴുന്ന കണ്ണുനീർ  ഇടക്ക് തുടക്കുന്നുണ്ട് .  കുറച്ചു മുമ്പ് വരെ ചേച്ചി എന്ന് തോന്നിപ്പിക്കുന്ന സ്ത്രീ ഉണ്ടായിരുന്നു.  ഇത്ര നേരവും ഇവിടെ ഇരുന്നും   കരഞ്ഞും , നെടു വീർ പ്പിട്ടും   , വ്യസനിച്ചു  ഒക്കെ ഇരുന്ന അവരെ പിന്നെ ആരോക്കയെ ചേർന്ന്   മുറിയിൽ കൊണ്ടുപോയി ആക്കി. അവർ വല്ലാതെ തളർന്നിടുണ്ടായിരുന്നു .

ഇന്ന് രാവിലെ  വീണ ചേച്ചി വിളിച്ചു പറയുംപോഴാണ് താൻ വിവരം അറിയുനത്.  രവിക്ക് എന്തോ അക്സിടെന്റ്റ് പറ്റി . സിറ്റി ഹോസ്പിറ്റലിൽ ആണ് അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത് . നീ ഒന്ന് ഹോസ്പിറ്റലിൽ പോയി നോക്കണം ,നവീൻ ചേട്ടന് ആകെ ഒരു സമാധാനവും ഇല്ല. ഹോസ്പിറ്റലിൽ വന്നപ്പോൾ ആണ് വിവരം മുഴുവനും അറിയാൻ കഴിഞ്ഞത്.

 രാത്രി രവി ഒടിച്ച കാർ നിയന്ത്രണം വിട്ടു ഏതോ തമിഴൻ ലോറിയിൽ  ഇടിച്ചതാണത്രേ. ഭാര്യമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാ?  അവന്റെ വിവാഹ ബന്ധം അത്ര സുഘകര മായിരുന്നില്ല എന്ന് നേരത്തെ കേട്ടിരുന്നു. അവനു ചേർന്ന ഭാര്യ  ആയിരുനില്ല വിനിത. അവർ തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായ  വ്യതാസം  ഉണ്ടായിരുന്നു. സാമ്പത്തികമായി  അത്രയൊന്നും ഉന്നതിയിൽ ആയിരുന്നില്ല വിനിതയുറെ കുടുംബവും. പക്ഷെ പണ്ട് തൊട്ടേ ഒരു പിടി വാശി ക്കാരി ആയിരുന്നു വിനിത.  അവനു അവൾ ഒരു സമാധാനവും കൊടുക്കുന്നില്ല എന്നൊക്കെ പണ്ട് അമ്മായി വീണ ചേച്ചി പറഞ്ഞു അറിവുണ്ട്.  നേരത്തെ പിരിയാൻ തുടങ്ങിയ അവരെ വീടുകാർ വീണ്ടും കൂട്ടി   ചേർത്തതാ.  രാത്രി വഴക്കിട്ട്  സഹിക്കുവാൻ വയ്യാതെ വീട്ടിൽ നിന്നിറങ്ങിയതാ. ഇറങ്ങും മുമ്പേ അവൻ അമ്മയെ വിളിച്ചിരുന്നു. എല്ലാവർക്കും അവന്റെ അവസ്ഥ നന്നായി അറിയാമായിരുന്നു. അമ്മ  പറഞ്ഞതാ, രാവിലെ പോന്നാൽ മതി എന്ന്. അത് കൂട്ടാക്കാതെ പുറപ്പെടതാ . സമയം അല്ലാതെ എന്താ. അത്രയും ആയുസ്സേ അവനു  നീക്കി വച്ചിടുണ്ടാവുകയുള്ളോ ? വീണ്ടും വീണ്ടും ഇതേ പല്ലവി അപ്പുറത്ത് ഇരിക്കുന്ന കാർന്നോരു കണ്ടവരോടൊക്കെ പറയുന്നുണ്ടായിരുന്നു. വല്ലാതെ വീർപ്പ് മുട്ടുന്ന പോലെ തോന്നി.


 മടുത്തപ്പോൾ അവൾ  അപ്പുറത്തെ അവിടെ നിന്നും മാറി ഇരുന്നു. അന്ന് ഉത്സവകാലം ആയിരുന്നു. അമ്മയുടെ നാട്  മാവേലിക്കര  ആണ്.  തങ്ങൾ എറണാനകുളത്തു താമസിക്കുന്ന കൊണ്ട്  വെക്കെഷൻ വന്നാൽ ഉടനെ തന്നെ നാട്ടിലേക്കു ഒരു പോക്കുണ്ട്. അവിടെ ആണ് അമ്മയുടെ തറവാട് . അമ്മുമ്മയും, വലിയമ്മയും, അമ്മാവനും എല്ലാം അവിടെ തറവാട്ടിൽ തന്നെ . നാട്ടിൻ പുറമായത് കൊണ്ട് വർഷത്തിൽ ഒന്നോ , രണ്ടോ തവണ ചെല്ലുംപോഴും  അവിടുത്തെ  നാട്ടുകാർക്ക്‌.തന്നെ കണ്ടു നല്ല പരിചയം ആണ്.   . അമ്പലത്തിലും മറ്റും പോകുമ്പോൾ വഴിയിൽ വച്ച് ആരെ കണ്ടാലും വലിയമ്മ  പറയും അനിയത്തിയുടെ മകളാ . സ്കൂൾ അടച്ചപോൾ  വന്നതാ എന്നൊക്കെ.   ഒരു പരിചയം പോലും ഇല്ലെങ്കിലും നാട്ടുകാർ  ചിരിച്ചു പരിചിതമായ ഭാവതോടെ സംസാരിക്കും . വർത്ത്മാനത്തിൻ ഇടെ റോഡിലും, തൊടിയിലും നീട്ടി തുപ്പി, മുറുക്കാൻ കറ പല്ലിൽ ചാലിച്ച അമ്മമ്മ മാർ . ചിലര് പറയും തങ്കത്തിന്റെ തനി പകർപ്പാണ് എന്നൊക്കെ. വലിയമ്മയുറെയും , വലിയഛൻടെയും ഒറ്റ മോളായിരുന്നു വീണ ചേച്ചി.  തന്നെ ക്കാൾ നാല് വയസ്സ് മൂപ്പുണ്ട് . ഒറ്റ മോളായത് കൊണ്ട് കുറച്ചു പുന്നരിച്ചാണ് ചേച്ചിയെ വളർത്തിയത്‌. . അത് കൊണ്ട് തന്നെ   വീണ ചേച്ചിക്ക് കുറച്ചു കുറുമ്പ് കുടുത ൽ ആണ്. എന്നാലും ചേച്ചിക്ക് തന്നെ വലിയ കാര്യം ആണ് , വീണ ചേച്ചിയുടെ കൂടെ  കാവിലെ അൻപൊലി മഹോത്സവം കാണുവാൻ പോകുവാൻ തനിക്കു വലിയ ഇഷ്ടമായിരുന്നു.എറണാകുളത്   ഉള്ള അമ്പലങ്ങളിൽ അൻപൊലി ചടങ്ങ് ഇല്ല. ദേവിയെ എഴുനള്ളിച്ചു കൊണ്ട് വരുകയും, യാത്ര അയക്കുകയും ചെയുന്ന ചടങ്ങ്. നാട്ടിൽ ഉള്ള സകല ജനങ്ങളും കൂടും , ഭക്തി നിര്ഭരമായ ആ ചടങ്ങ് കാണുവാൻ .  പോറ്റി എന്ന് അറിയപെടുന്ന തിരുമേനി മുമ്പിലും , പിന്നെ വേറൊരു തിരുമേനി  പിറകിലും ആയി പല്ലക്ക് പൊലെ യുള്ള ദേവിയുടെ  തിടുമ്പ്  ഏറ്റി ദേവിയെ  എഴുന്നള്ളിച്ചു കൊണ്ട് നടക്കും. തിടുമ്പ് എറ്റുന്ന പോറ്റിയുടെ വൈഭവം കാണേണ്ട കാഴ്ച തന്നെ യാണ്. അന്യ ദെശങ്ങളിൽ ഉള്ളവർ പോലും ഉത്സവ സമയത്ത് ലീവ് എടുത്തു ഈ കളിയാട്ടം കാണുവാൻ എത്തും

തോളിൽ അമ്മയെ  എഴുന്നെള്ളിച്ച്‌   തിരുമേനി ഇടതോട്ടും, വലത്തോട്ടും തോള്  ചെരിച്ച് ,  ഓടിയും , നടന്നും , നൃത്ത ചുവടുകൾ വച്ചും ദേവിയെ എഴുനള്ളികുന്ന കാഴ്ച അത് കാണേണ്ടത് തന്നെ യാണ്.  വല്ലാത്ത ഒരു  സിദ്ധി തന്നെയാണ്  . കൈ കൊണ്ട് തൊടാതെ, തോള് ചെരിക്കുംപോൾ ഇപ്പോൾ താഴെ വീഴും എന്നാ മട്ടിൽ പൂർണമായും ദേവിയെ ഏറ്റി പിന്നെ വീണ്ടും എതിർ വശത്തേക്ക് ചരിച്ചു ബാലന്സ് ചെയുന്ന രീതി. പോറ്റി മാരുടെ  തോളിൽ അമ്മികുഴയുടെ  വലിപത്തിൽ  വലിയ തഴമ്പ് ഉണ്ടാകും. അൻപൊലി ഏറ്റിയ  അനുഭവം തഴംബായി രുപപെടുന്നതയിരിക്കാം. അപൂർവ  സിദ്ധിയും, ദൈവീകതയും, ആർപ്പണ മനോ ഭാവവും ഒരുമിച്ചു ചെരുന്നവർക്ക് മാത്രമേ   ദേവിയെ മനസിലേക്ക് ആവാഹിച്ചു ഇരുത്തുവാൻ കഴിയുകയുള്ളൂ. മനസിലേക്ക് ആവാഹിച്ചു കഴിഞ്ഞാൽ  ചെണ്ടയുടെ താളത്തിന് അനുസരിച്ച് അറിയാതെ തന്നെ കാൽ ചുവടു വച്ച് ചാഞ്ഞും  , ചെരിഞ്ഞും  നൃത്ത ചുവടുകൾ വച്ച് മണി ക്കുറൂകളോളം പോറ്റിമാർ ആ തിടുമ്പ് തോളത് എറ്റി ഒരു ക്ഷീണവും ഇല്ലാതെ  അവർ  നടക്കും.  സാധാരണ ഗതിയിൽ ആ തിടുമ്പ് എറ്റിയാൽ അഞ്ചു മിനുട്ടിനുള്ളിൽ അവ താഴെ വയ്ക്കും . അത്രയ്ക്ക് ഭാര കുടുതൽ ഉണ്ടാവക്ക്.   ഭഗവതി കടാക്ഷം ഉള്ളവർക്ക്  മാത്രം ചെയുവാൻ കഴിയുന്ന അപൂർവ സിദ്ധി. ഇതെല്ലം കണ്ടാൽ എതൊരു നിരീശ്വര വാദിയും അമ്മയുടെ ഭക്തനായി മാറും . അതിൽ ഒരു സംശയും വേണ്ട .

അന്ന് താൻ പ്രീ ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുന്ന സമയം. വീണ ചേച്ചി MSC ഫസ്റ്റ് ഇയറും. അൻപൊലി കൂട്ടത്തിൻ ഇടെ  നടക്കുമ്പോൾ ആണ് നവീൻ ചേട്ടനെ ആദ്യമായി കാണുനതു. നല്ല കട്ടി മീശ ഒക്കെ ആയി,   ഉയരം ഉള്ള, ബട്ടന്സു തുറന്നു നെഞ്ചിൽ തിളങ്ങുന്ന സ്വർണമാല അണിഞ്ഞു സിനിമ നടാൻ ജോസിന്റെ ച്ചായ ഉള്ള   ഒരാൾ വീണ ചേച്ചിയോട് സംസാരിക്കുവാൻ വന്നു. കൂടെ മെലിഞ്ഞിട്ടു അല്പം വെളുത്ത ഒരു പയ്യനും ഉണ്ടായിരുന്നു. ചിരിക്കും പോൾ    ചെറിയ നുണക്കുഴി വിടർത്തുന്ന ഒരു പയ്യൻ , ചേച്ചി പരിചയ പെടുത്തി കൊടുത്തത് ഓർമ യുണ്ട് . ഇത് എന്റെ കസിൻ , എറണാകുളത്ത് നിന്ന് വന്നതാ .   തിരിച്ചു അയാളും പരിചയ   പെടുത്തി ഇത് എന്റെ കസിൻ രവി , ഇവിടെ ഹരിപ്പാട്ടു ആണ്  ഇവന്റെ വീട്. ഇവനും അൻപൊലി കാണുവാൻ വന്നതാ.   പോകുന്ന വഴി വീണ ചേച്ചിയോട് ചോദിച്ചു , ആരാ അവര് എതിരെയുള്ള വീടിലെ ചേട്ടൻ  ആണെന്നും . ചേച്ചിയുടെ ക്കൂട്ടുകാരി ഗോപികയുടെ മൂത്ത സഹോദരൻ ആണെന്നും പിന്നെ  ഹോളണ്ടിൽ എന്തോ ജോലി ഒക്കെ  തരമായി  നിൽക്കുക ആണെന്നു ചേച്ചി പറഞ്ഞു.   പിന്നെ ഒന്ന് രണ്ടു  വട്ടം കൂടി നവീൻ ചേട്ടനെ കണ്ടു. അപ്പോഴെല്ലാം ചേട്ടന്റെ കൂടെ  നിഴൽ പോലെ രവിയും  ഉണ്ടായിരുന്നു. ചേച്ചിയുടെയും , ചെട്ടന്റെയും പെരുമാറ്റത്തിൽ എനിക്ക് അന്ന് തന്നെ   ഒരു സംശയം തോന്നിയിരുന്നു. ഞാൻ നേരിട്ട് ചോദിച്ചപോൾ ചേച്ചി ആദ്യം ഒഴിഞ്ഞു മാറി. പക്ഷെ ചേച്ചി തന്നെ നവീൻ ചേട്ടനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞു. ആദ്യം  ഒക്കെ എതിർപ്പ് ഉണ്ടായെങ്കിലും, . നല്ല ഒരു ജോലി തരമായത് കൊണ്ട് തന്നെ  അവസാനം വലിയച്ചനും, വലിയമ്മയും ആ വിവാഹത്തിന് സമ്മതിച്ചു

അടുത്ത വർഷം ഞാൻ bscക്ക്  സൈന്റ്റ്‌ തേരേസസിൽ  ചേർന്നു . ഒരു ദിവസം അമ്മയും , അച്ഛനും ഇല്ലാത്ത നേരം അപ്പോഴാണ് ആ ഫോണ്‍ കോൾ  എന്നെ തേടി വന്നത്. മറുതലക്കൽ  രവി ആയിരുന്നു. ഒരു മുഘവരയും കൂടാതെ രവി എന്നോടു പറഞ്ഞു എനിക്ക് തന്നെ ഇഷ്ടം ആണ് എന്ന്. ഞാൻ ആകെ വല്ലാതായി. ആദ്യമായി ഒരു പുരുഷൻ ഫോണിലൂടെ യാണെങ്കിലും  ഇഷ്ടമാണ് എന്ന് പറഞ്ഞാൽ ഏതു പെണ്ണിന്റെയും മനസ്സ് ഒന്ന് ഇളകും. ഒന്നും മിണ്ടാതെ പകച്ചു നിന്ന നേരം രവി വീണ്ടും ചോദിച്ചു , തനിക്കും എന്നെ ഇഷ്ടം അല്ലെ? എന്റെ മനസ്സും ഒന്ന് പതറി എന്നത് സത്യം. പിന്നെ ഒരു പെണ്ണും ഒരു പുരുഷനോടും പ്രേമം ആദ്യം തന്നെ ഏറ്റു പറയുക ഇല്ലല്ലോ. ഞാൻ രവിയോട് തീർത്തു പറഞ്ഞു മേലാൽ രവി എന്നെ വിളിച്ചു പോകരുത് എന്ന്. മാത്രവും അല്ല ഞാൻ രവിയെ ഒന്ന് ഭയ പെടുത്തുകയും ചെയ്തു , ഇനി വിളിച്ചാൽ ഞാൻ അച്ഛനോട് പറയും , പിന്നെ എന്താ സംഭവിക്കുന്ന എന്ന് എനിക്ക് പറയാൻ കഴിയില്ല എന്ന്. അത് ഏറ്റു എന്ന് തോന്നി. സ്വതവേ ഭീരു ആയിരുന്നു രവി. അതുകൊണ്ടാകാം  പിന്നെ കുറെ ദിവസങ്ങൾ  രവി വിളിച്ചില്ല. പിന്നെ ഒരിക്കൽ കൂടി രവി വിളിച്ചു. എന്റെ തിരുമാനം അനുകൂല മല്ല എന്ന് കണ്ടിട്ടാകണം പിന്നെ രവി എന്നെ വിളിച്ചില്ല. അതിനിടെ വീണ ചേച്ചിയുടെയും, നവീൻ ചേട്ടന്റെയും വിവാഹം കഴിയുകയും അവർ ഹോളണ്ടിലേക്ക് പോവുകയും ചെയ്തു. അവരുടെ വിവാഹത്തിൽ പങ്കു കൊള്ളുവാൻ ഞാനും പോയിരുന്നു. അന്ന്  രവിയെ കണ്ടെങ്കിലും രവി പരിചയ ഭാവം നടിച്ചില്ല. അതെനിക്ക് ആശ്വാസ മാവുകയും ചെയ്തു. കുറച്ചു മാസങ്ങള്ക്ക് ശേഷം വീണ ചേച്ചി എന്നെ ഹോളണ്ടിൽ നിന്നും വിളിച്ചു.  നവീൻ ചേട്ടനോട് രവി പറഞ്ഞത്രേ , രവിക്ക് നിന്നെ ഇഷ്ടമാണത്രെ . അവനു നിന്നെ വിവാഹം കഴിക്കുവാൻ ആഗ്രഹം ഉണ്ട് എന്നൊക്കെ. ചേച്ചി ചോദിച്ചു നിനക്ക് അങ്ങനെ വല്ലതും ഉണ്ടോടി എന്ന്? ഉണ്ടെങ്കിൽ ഞാൻ നിന്റെ അമ്മയോട് സംസാരിക്കാം എന്നൊക്കെ.  ഞാൻ വെറുതെ ചിരിച്ചു തള്ളി.

 തനിക്കു രവിയോട് വെറുപ്പ് ഒന്നും ഉണ്ടായിരുന്നില്ല. രവിയുടെ തമാശകൾ  തനിക്കും  ഇഷ്ടമായിരുന്നു.  പിന്നെ താൻ പട്ടണത്തിൽ വളർന്നു കൊണ്ടാകാം കുറച്ചും കൂടി പ്രാക്റ്റികൽ ആയിരുന്നു. സ്ഥിരമായി ജോലി ഇല്ലാത്ത ഒരാളെ വിവാഹം കഴിക്കുവാൻ അച്ഛനും അമ്മയും സമ്മതിക്കില്ല എന്ന് തിരിച്ചറിവ് . ഇവ യൊക്കെ ആകാം രവിയോട് അന്ന് അനുകൂല മനോഭാവം കാണിക്കാതതിൻ കാരണം. പക്ഷെ മനസിന്റെ ഒരു കോണിൽ തനിക്കു രവിയോട്  ഇഷ്ടം ഉണ്ടായിരുന്നോ?  അതും അറിയില്ല. കോളേജും , പുതിയ ക്കുട്ടുകാരികളും  ഒക്കെ ആയപോൾ ഒരു പുതിയ ലോകം തുറന്ന മട്ടായി . രവിയെ പിന്നെ കാണാത്തത് കൊണ്ടാകാം പതിയെ താൻ ആ കഥ മറന്നു. പിന്നൊരിക്കലും രവിയെ കണ്ടിട്ടില്ല. ഡിഗ്രി പാസ്സായി കഴിഞ്ഞപോൾ ആണ്  വിമലിന്റെ ആലോചന വരുന്നത്. അമ്മയുടെ കൂടെ ജോലി ചെയുന്ന സുലോചന ആന്ടിയുടെ മകൻ. നല്ല കുടുംബം, നല്ല സാമ്പത്തിക ഭദ്രത അങ്ങനെ ആ വിവാഹം നടന്നു. അതിനിടെ നാട്ടിൽ പോയപോൾ ആരോ പറഞ്ഞറിഞ്ഞു  രവിയുടെ വിവാഹം കഴിഞ്ഞു എന്നും അവർ തമ്മിൽ അത്ര സ്വര ചേർച്ച യില്ല എന്നും ഒക്കെ . അല്ലെങ്കിലും നാട്ടിൻ പുറത്തു എഷണികൾക്ക് ഒരു പഞ്ഞവും ഇല്ലല്ലോ.


കുറെ നേരം കഴിഞ്ഞപോൾ വാതിൽ തുറന്നു  ഡോക്ടർ പുറത്തേക്കു വരുന്നത് കണ്ടു.  തല കുമ്പിട്ടു , ക്ഷീണിതൻ  ആയി പുറത്തു നില്കുന്ന ആരോടോ പറയുന്ന കേട്ടൂ . സോറി, ഞങ്ങള്ക്ക്  ചെയ്യുവാൻ ആവുന്നതൊക്കെ  ഒക്കെ ചെയ്തു. പക്ഷെ  , ഇവിടെ കൊണ്ട് വരും മുമ്പേ രക്തം ഒരു പാടു വാർന്നു പോയിരുന്നു.  പിന്നെ ഒന്നും കേട്ടില്ല , അതിനു മുമ്പേ ആരൊക്കെയോ ഉറക്കെ കരയുന്ന ശബ്ദം കേട്ടു .  തല ചുറ്റുന്ന പോലെ തോന്നി. ആരൊക്കെയോ അകത്തേക്ക് ബോഡി കാണുവാനായി പോകുന്നുണ്ടായിരുന്നു. അവിടെ ഇരിക്കുന്ന ഒരു സ്ത്രീ തന്നെ നോക്കി പറഞ്ഞു , അകത്തു പോയി കാണേണ്ടേ? .വരുന്നോ എന്ന് .

 ഇല്ല . തനിക്കു കാണേണ്ട , തന്റെ മനസ്സിൽ  ചിരിക്കുബോൾ നുണ ക്കുഴി വിരിയുന്ന  ആ പഴയ മുറി മീശക്കാരന്റെ  രൂപം ആണ് ഉള്ളത്  . അതിനി മാറ്റി   ചതഞ്ഞ അരഞ്ഞ , മുറി പാടുകളാൽ , മുഖം തുന്നി കെട്ടിയ  , ചോര പാടുകൾ പൂണ്ട രവിയുടെ വേറൊരു മുഖം  പ്രതിഷ്ടി ക്കേണ്ടേ . അത് കാണാൻ തനിക്കു കരുത്തി ല്ല.  ആരോടും  ഒന്നും മിണ്ടാതെ , കൈയിലെ കർ ചീഫ് കൊണ്ട്  കവിളിനെ തഴുകിയ കണ്ണ് നീര് തുടച്ചു പതിയെ ഹോസ്പിറ്റലിനു പുറത്തേക്കു നടന്നു.

2014, ജൂൺ 2, തിങ്കളാഴ്‌ച

കയ്പും മധുരവും (കഥ)




സാധാരണ   റ്റ്യു ഷൻ കഴിഞ്ഞു വിജയൻ സാർ എത്തുമ്പോൾ എന്നും രാത്രി പതിനൊന്നു മണി കഴിയും. ചില കുട്ടികളുടെ വീട്ടിൽ പോയി ആണ് സാർ പഠി പ്പികുന്നത് , സാർ വീട്ടിൽ  എത്തും മുമ്പേ , സാറിനു കഴിക്കുവാൻ ഉള്ള ഭക്ഷണം എടുത്തു വച്ചിട്ട് ച്ച് രമണി ടീച്ചർ  ഉറങ്ങുകയാണ് പതിവ് . പക്ഷെ അന്ന് ടീച്ചർ  ഉറങ്ങിയിട്ടുണ്ടയിരുന്നില്ല. പൊതുവെ എന്തെങ്കിലും അത്യാവശം ഉള്ള കാര്യങ്ങൾ പറയുവാൻ ഉണ്ടെങ്കിൽ മാത്രം ആണ്   ടീച്ചർ   ഉറങ്ങാതെ കാത്തിരിക്കുന്നനത്  .രമണിടീച്ചറും  സാറും ഒരേ   സ്കുളിൾ തന്നെ ആണ് പഠി പ്പിക്കുനത് . സാറിൻറെ വിഷയം കണക്കും , ടീച്ചറുടെ  വിഷയം ഇംഗ്ലീഷും ആണെന്ന് മാത്രം.     ഊണ് വിളബുന്നതിൻ  ഇടെ   ടീച്ചർ പറഞ്ഞു, ഇന്ന് അരുണ്‍ വിളിച്ചിരുന്നു. അവനു എന്തോ അത്യാവശമായ   കാര്യം സംസാരിക്കുവാൻ ഉണ്ടത്രേ. സാർ അവരെ നോക്കി ചോദിച്ചു ?. എന്ത് കാര്യം? അവൻ   കൂടുത ൽ ഒന്നും പറഞ്ഞില്ല . പക്ഷെ എനിക്ക് സംശയം അവൻ എല്ലാം അറിഞ്ഞോ എന്നാണ്. വിവാഹത്തിന് ഇനി അധികം നാളുകൾ ഒന്നും ഇല്ലല്ലോ. ഒന്നും മിണ്ടാതെ ഊണ്   കഴിക്കുന്ന നിറുത്തി സാർ എഴുനേറ്റു. 

----------------------------------------------------------------------------------------------------------------


വിമാനം പതിയെ നെടുംബാശേരി എയർപോർട്ടിൽ ലാൻഡ്‌ ചെയ്തു .അയാൾ അവിടുന്നു തന്നെ ഒരു ടാക്സി വിളിച്ചു. പിന്നെ പോകേണ്ട സ്ഥലം പറഞ്ഞു കൊടുത്തു.  പറഞ്ഞു കൊടുത്തപ്പോൾ  ഡ്രൈവറിനു  അറിവുള്ള പോലെ തോന്നി. പുറത്തു നല്ല ചൂട്.   റേഡിയോ മാൻഗോ അവതരികയുടെ കിളി കൊഞ്ചൽ കേൾക്കാം . വേനൽ ചൂടിൽ വരണ്ട പാട ശേഖരങ്ങൾ അകന്നു പോകുന്നത് ജനൽ ചില്ലയിലൂടെ അയാൾ കണ്ടു. . കൃഷി ഇറക്കിയിട്ടു വർഷങ്ങൾ ആയി കാണും. ടാക്സി കുതിച്ചു പായുന്നു. ബാക്ക് സീറ്റിലെക്കു ചാരി ഇരുന്നു  ശേഷം അയാൾ പതിയെ  കണ്ണുകൾ അടച്ചു.

 തഴ പായയിൽ കിടത്തിയ അച്ഛന്റെ ശരീരം. ബോധം മറയുകയും പിന്നെ വീണ്ടും വാവിട്ടു കരയുകയും ചെയുന്ന അമ്മ. ആ  അമ്മയെ ചുറ്റി പിടിച്ച് കരയുന്ന പത്തു വയസ്സുകാരൻ . തന്നെയും, അമ്മയെയും , കൂടെ പിറപ്പുകളായ രണ്ടു സഹോദരികളെയും തനിച്ചു ആക്കിയിട്ടു അച്ഛൻ ഒറ്റയ്ക്ക് യാത്ര ആയി. ഏൽപി  സ്കൂളിലെ ടീച്ചർ ആയിരുന്നു അമ്മ, ടീച്ചർ അമ്മ എന്ന് കുട്ടികൾ അടക്കം വിളിക്കുന്ന അമ്മ. കുട്ടികളെ  എല്ലാവരെയും മക്കളായി സ്നേഹിക്കുന്ന ടീച്ചറമ്മ. ഒരിക്കൽ പോലും അമ്മയുടെ കൈയിൽ വടി കണ്ടിട്ടില്ല. എത്ര വികൃതി കുട്ടികൾ ആണെങ്കിലും അമ്മയുടെ മുമ്പിൽ അവർ അനുസരണക്കാരായി   മാറും 
 മേനോൻ മാഷ് അമ്മയോട് ചോദിക്കുന്ന കേട്ടിടുണ്ട് , ടീച്ചർ വല്ല മന്ത്രവാദം പഠിച്ചിടുണ്ടോ , ഈ എരണം കേട്ട കുട്ടികൾ എങ്ങനെ ഇത്ര സാധുക്കളായി പെരുമാറുന്നു.   അമ്മ മറുപടി പറയുന്ന കേട്ടിടുണ്ട് അതിനു മാഷ് , മാഷിന്റെ മുശേട്ട  സ്വഭാവം  ഒന്ന് മാറ്റിയാൽ തന്നെ കുട്ടികൾ മാറും? ഉവ് ഉവ്വേ?  മേനോൻ മാഷ് വെറുതെ മൂളി.

അച്ഛന്റെ മരണം വല്ലാത്ത ശൂന്യത ആണ് സൃഷ്ടിച്ചത് . അമ്മയുടെ ജോലി ഉള്ളത് കൊണ്ട് കുടുംബം പട്ടിണി കിടന്നില്ല.  അച്ഛൻ ഇല്ല എന്നുള്ള ബോധം കൊണ്ട് തന്നെ  ആവാം , ഉത്തരവാദിത്തങ്ങളെ നേരിടുവാൻ മനസിനെ പരിശീലിപ്പിച്ചു എടുത്തു. രമണി പലപ്പോഴും പറയാറുണ്ട് ഒരു തമാശ കേട്ടാൽ പോലും തനിക്കു ചിരിക്കുവാൻ അറിയില്ല എന്നാണ്. മധുരത്തെക്കാൾ കയ്പ് നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോയതിനാലാകണം മനസ്സിൽ തമാശകൾ ക്കൊട്ടും സ്ഥാനം ഉണ്ടായിരുന്നില്ല.  പഠിക്കണം , എത്രയും വേഗം  ഒരു ജോലി സമ്പാദിക്കണം .  അച്ഛൻ  ഇല്ല എന്ന് വിഷമം അറിയിക്കാതെ അനിയത്തി മാരെ പഠിപ്പികണം . ഈ ഒരൊറ്റ ചിന്തയെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. ദിന രാത്രങ്ങൾ കടന്നു പോയി. പ്രീ ഡിഗ്രി ക്ക് തൊട്ടേ   റ്റ്യു ഷൻ എടുത്തു തുടങ്ങിയതാണ് . അമ്മയെ കണ്ടു വളന്നു കൊണ്ടാകാം    അധ്യാപകൻ ആവണം എന്ന മോഹം അന്നേ മനസ്സിൽ തളിരിട്ടിരുന്നു. 

പതുക്കെ പതുക്കെ ആ വലിയ ആഘാതത്തിൽ നിന്നും കര കയറാൻ തുടങ്ങിയ  നാളുകൾ .പക്ഷെ വിധിയുടെ കളി തട്ടിൽ മനുഷ്യൻ നിസ്സഹയാൻ ആണല്ലോ . വേദനയെ കടിച്ചമർത്തുവാൻ ശീലിച്ച അമ്മ വേദന കൊണ്ട് പിടയുനത് കണ്ടു നിന്നിടുണ്ട്. വൈകി ആണ് ആ സത്യം അറിഞ്ഞത് അർബുദം അമ്മയെ കാർന്നു തിന്നു കഴിഞ്ഞിരിക്കുന്നു എന്ന്. അമ്മയുടെ വേദന കാണാൻ വയ്യാതെ ഒറ്റയ്ക്ക്  മുറിയിൽ ഇരുന്ന കരഞ്ഞ ദിനങ്ങൾ .  ഈശ്വരനെ വിളിച്ചു  പ്രാർത്തിച്ച  ദിവസങ്ങൾ .  പക്ഷെ അവിടെയും വിധി തങ്ങൾക്കു എതിരായിരുന്നു.     b s c ക്ക് പഠി ക്കുംപോളാണ് അമ്മയുടെ മരണം സംഭവിച്ചത്. പൂജാ  മുറിയിൽ വിഗ്രഹങ്ങൾ തട്ടി തെറുപ്പിച്ച   ഈശ്വരനെ ശപിച്ച ദിനങ്ങൾ . പ്രീ ഡിഗ്രി ക്ക് പഠിക്കുന്ന വിമലയും ,    പത്തിൽ പഠിക്കുന്ന ലതികയും. അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ കൂടെ  ചേർന്നു  നിന്ന്  കരഞ്ഞ ദിനങ്ങൾ . മനസീൽ  നിന്നും പുറത്താക്കിയ ആ ഈശ്വരൻ തന്നെ കരുത്തേകി. വീടിലെ പശു കറവയും , പിന്നെ തന്റെ റ്റ്യുഷനും ഒക്കെ ആയി പഠിത്തം  തുടർന്നു .  തൊടിയിലും , പറമ്പിലും    ആവശ്യത്തിൽ കൂടുതൽ പച്ച കറികൾ വിളഞ്ഞു നിന്നിരുന്നു. അമ്മ  നട്ടു വളർത്തിയ സസ്യങ്ങൾ എല്ലാം അറിഞ്ഞു ഫലം തന്നു. ഒരു പക്ഷെ പരിണിത ഭലത്തെ കുറിച്ച് അമ്മയ്ക്ക് അറിവുണ്ടായിരിക്കാം. . അമ്മ പോയപോൾ ആ സ്ഥാനം പിന്നെ വിമലക്കായി.  പശുവിനു തീറ്റ കൊടുക്കലും, പച്ച കറി തോട്ടം നോക്കുനതും എല്ലാം അവൾ ഒറ്റയ്ക്ക് ഏറ്റെടുത്തു .

M S C  c കഴിഞ്ഞു താൻ പാരലൽ കോളേജിൽ പടിപ്പികുമ്പോളാണു അമ്മാമ്മ ഒരു കല്യാണ ആലോചന കൊണ്ട് വരുന്നത്‌. ഗവണ്മെന്റ് ഓഫീസിൽ u d ക്ലാർക്ക് ആയ ദിനേശൻ . നല്ല പയ്യൻ , എല്ലാം കൊണ്ട് ചേർന്ന ബന്ധം എന്ന് കേട്ടപോൾ ആലോചിച്ചു. ജാതക പൊരുത്തവും ഉത്തമം. അങ്ങനെ ആ വിവാഹം തിരുമാനിച്ചു ഉറപ്പിച്ചു. അവൾ ബി s c ക്ക് പഠിക്കുമ്പോൾ ആയിരുന്നു അത്. വിവാഹം കഴിഞ്ഞും പഠനം തുടരാൻ എന്ന് പറഞ്ഞെങ്കിലും പിന്നെ ഒന്നും നടന്നില്ല. അതിനിടെ അവൾ ഗർ ഭിണി ആവുകയും ചെയ്തു. എല്ലാം ഒത്തു ചേർന്ന ജാതകം ,  ജോത്സ്യൻ ശങ്കര നാരായണ പണിക്കർ ചേർച്ച നോക്കിയാ  ജാതകം , എന്നിട്ടെഎന്തെ ആരും അത്  കാണാതെ പോയത്? അവളുടെ വിധി. എന്തിനും ഏതിനും നമുക്ക് കൂട്ട് പിടിക്കുവാൻ ഈ രണ്ടക്ഷരം ഉണ്ടല്ലോ. ഒരു സ്കൂടർ അക്സിടെന്റിൽ തീരുവാൻ ആയിരുന്നു ദിനേശന്റെ വിധി. അന്ന് നനുത്ത ചാറ്റൽ മഴ ഉണ്ടായിരുന്നു.  രാത്രിയുടെ ഇരുണ്ട വെളിച്ചത്തിൽ   സ്കൂടർ ഓടിച്ചു പോകുമ്പോൾ എതിരെ നിന്ന വന്ന പോത്തിൻ കൂട്ടം വട്ടം  ചാടിയതാ, അന്നൊക്കെ രാത്രി കൊല്ലുവാൻ കൊണ്ട് പോകുന്ന പോത്തുകളെയും, കാളയെയും വഴിയിലൂടെ  തെളിച്ചു കൊണ്ട് പോകുമായിരുന്നു. ഒരു  തമിഴൻ ചെക്കൻ ആയിരുന്നു പോത്തിനെയും കൊണ്ട് പോയത്. നിയന്ത്രണം വിട്ട സ്കൂട്ർ മറിഞ്ഞു തല ഒരു മൈൽ കുറ്റിയിൽ ചെന്നിടിച്ചു. പേടി കൊണ്ടെന്തോ അവൻ  അത് കാണാത്ത പോലെ പോയി.   രാത്രി ആയതു കൊണ്ട്  മണിക്കുറുകളോളം റോഡിൽ കിടന്നു. രക്തം വാർന്നു, വാർന്ന്  , ബോധം അറ്റ് കുറെ കിടന്നിടുണ്ടാകണം എന്നാണ് ഡോക്ടർ പറഞ്ഞത്.



അതിനിടെ തനിക്കു കോളേജു ലെക്ചർ ആയി ജോലി കിട്ടി. വിമല പതിയെ ജീവിതവുമായി പൊരുത്ത പെടുവാൻ തുടങ്ങി. ലതികയുടെ വിവാഹം കഴിഞ്ഞു അവൾ അമേര്ക്കയിലേക്ക് പോയി. പിന്നെ ആയിരുന്നു തന്റെയും രമണിയുടെയും വിവാഹം. പ്രീ ഡിഗ്രിക്ക് ടുഷൻ എടുത്തു തുടങ്ങിയ ബന്ധം വിവാഹത്തിൽ കലാശിച്ചു.  പിന്നെയാണ്  ഖത്തറിലെ ബ്രിട്ടീഷ്‌ സ്കൂളിൽ ജോലി കിട്ടുനത്. രണ്ടു പേര്ക്കും ഒരുമിച്ചു ജോലി തര പെട്ടപോൾ ഘത്തറിലേക്ക് പറന്നു.  രമണി ഇടക്ക് പരിഭവം പറയും , വിമലയും കുട്ടികളും കഴിഞ്ഞേ തനിക്കു എന്തും ഉള്ളു എന്ന്. ഒരു പരിധി വരെ അത് സത്യം ആയിരുന്നു. അവളുടെ കുട്ടികളെ പഠിപ്പികണം , നല്ല നിലയിൽ എത്തിക്കണം എന്നുള്ള പ്രാർത്ഥന തന്നെ ആയിരുന്നു ജീവിതം. കുട്ടികൾ രണ്ടു പേരും  രമ്യയും , സൌമ്യയും നന്നായി പഠിക്കുമായിരുന്നു. സൗമ്യക്കു  ഇൻഫോസിസിൽ ജോലി തര പെടുകയും ചെയ്തു. പേര് പോലെ തന്നെ സൗമ്യ ആയിരുന്നു. സൗമ്യ എങ്കിൽ രമ്യ നേരെ മറിച്ചായിരുന്നു. അവളും എൻ ജി നീ യ റിങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്നു.  കാര്യങ്ങൾ മുൻ കൂട്ടി കാണാനും അതിനനുസരിച്ച് പ്രവർത്തിക്കുവാനും  രമ്യക്ക് ഒരു മിടുക്ക് ഉണ്ടായിരുന്നു. മുന്ന് പെണ്ണുങ്ങൾ മാത്രമുള്ള വീട്ടിൽ വളർന്നു കൊണ്ടാകാം സൗമ്യ കൂടെ യുള്ള സഹപ്രവർത്തകരോട് പോലും വ്യക്തമായി അകലം പാലിച്ചിരുന്നു. . അതിനിടെ ഗോപലാൻ നായര് സൗമ്യക്കു ഒരു വിവാഹ ആലോചനയുമായി വരുന്നത്‌. കുട്ടിയെ അവർക്ക് ഇഷ്ടപ്പെട്ടു എന്നും , വീട്ടുകാരെയും , സാമ്പത്തിക സ്ഥിതിയും എല്ലാം നന്നായി അറിയുന്നവർ ആണെന്നുള്ളത്‌ കൊണ്ടും തന്നെ യാണ്   ആ വിവാഹം തിരുമാനിച്ചു ഉറപ്പിച്ചത്. പക്ഷെ വിവാഹ നിശ്ചയത്തിനു ശേഷം സൌമ്യയുടെ സ്വഭാവം വല്ലാതെ മാറി. അവൾ വല്ലാതെ പരുഷമായി പെരു മാറാൻ തുടങ്ങി. വീട്ടിൽ മുറി അടച്ചു ചിന്തയിൽ  മുഴുകി. വല്ലാത്ത മൌനം , ചിലപ്പോൾ പൊട്ടി തെറിക്കും, ചിലപ്പോൾ തീരെ മിണ്ടാട്ട മില്ല.  വിമലക്ക് വല്ലാത്ത ഭയം തോന്നി തുടങ്ങി ഇരുന്നു. ഒരു ദിവസം സൗമ്യ തീർത്തു പറഞ്ഞു അവൾക്കു ഈ വിവാഹം വേണ്ട എന്ന്. എന്താണ് കാരണം എന്ന് എത്ര ചോദിച്ചിട്ടും സൗമ്യ പറയുന്നില്ല. ഒരു തരത്തിലും അവൾക്കു വേറെ ഒരു ബന്ധം ഉണ്ടാകുവാൻ തരമില്ല. എങ്കിലും മിണ്ടാപൂച്ച കലം ഉടക്കില്ല എന്ന് ആര് കണ്ടു. രമണിയൊടു അവൾക്കു മാതൃ സഹജം ആയ സ്നേഹം തന്നെ യാണ് . രമണി വിളിച്ചപോൾ അവൾ ചോദിച്ചു അമ്മായിക്ക് .എന്നെയാണോ അതോ എന്റെ വിവാഹം നടത്തി കാണുവാൻ ആണോ താല്പര്യം. രമണി തിരിച്ചു    ചോദിച്ചു എന്ത് ചോദ്യമാ  മോളെ ഞങ്ങള്ക്ക് എല്ലാവർക്കും നീ സന്തോഷമായി ഇരിക്കണം  എന്ന് തന്നെ അല്ലെ വിചാരം. നിനക്ക് അറിയാമല്ലോ നിന്റെ അമ്മാവനെ , നീ കഴിഞ്ഞിട്ടല്ലെ  ഇവിടത്തെ മാലുവിനെ കാണുന്നത് . പക്ഷെ അവൾ തറപ്പിച്ചു പറഞ്ഞു ഈ  വിവാഹം നടക്കുക ആണെങ്കിൽ നിങ്ങൾ കാണുന്നത് എന്റെ ശവ ശരീരം ആയിരിക്കും. വിവാഹ ബന്ധത്തിൽ അവൾക്കു താല്പര്യം ഇല്ല. ഒരു ഭർത്താവു എന്ന രീതിയിൽ അരുണിനെ സങ്കല്പികുവാൻ അവൾക്കു ആവുന്നില്ല. ആണുങ്ങൾ എല്ലാവരും ഒരേ തര ക്കാരാണത്രേ?. അല്ലെങ്കിൽ അരുണ്‍ ചോദിക്കില്ലാരുന്നില്ലല്ലോ  വിവാഹം കഴിഞ്ഞു എവിടെ യാണ് ഹണി മൂണീനു   പോകേണ്ടത് എന്ന്?. രമണി അവളെ പറഞ്ഞു മനസിലാക്കുവാൻ ശ്രമിച്ചു , വിവാഹം കഴിഞ്ഞാൽ ഇതെല്ലം പതിവാണെന്നും , ഇതൊക്കെ വിവാഹ ജീവിത ത്തിന്റെ ഭാഗം ആണെന്നും . പക്ഷെ ഒരു തരത്തിലും അവൾ വഴങ്ങുന്നുണ്ടയിരുന്നില്ല . 

 അവളുടെ നിബന്ധന ഒന്ന് മാത്രമായിരുന്നു ഈ കല്യാണം നടക്കില്ല എന്ന് ഇപ്പോൾ തന്നെ അരുണിന്റെ വീട്ടുകാരെ വിളിച്ചു പറയണം. അവസാനം ഗത്യന്തരം ഇല്ലാതെ രമണി പറഞ്ഞു , അമ്മാവൻ വരട്ടെ ഞാൻ പറയാം. മോൾ ആയിട്ട് തല്ക്കാലം ഒന്നും പറയേണ്ട.  ഇതെല്ലം കഴിഞപ്പോൾ തന്നെ ആണ് അരുണും  വിളിക്കുനത്‌. അരുണ്‍ ഒരു പക്ഷെ എല്ലാം അറിഞ്ഞിട്ടുണ്ടാകും . ഇനി ഈ വിവാഹം വേണ്ട എന്ന് പറയുവാൻ ആണോ അവൻ തന്നോടു  സംസാ രികണം എന്ന് ആവശ്യപെട്ടതു . അവന്റെ ഭാഗം നോകിയാലും കുറ്റം പറയുവാൻ കഴിയില്ല. അതോ ഇനി ഇത് ഒരവസരം ആക്കി  സ്ത്രീ ധനം വല്ലതും കൂട്ടി മേടിക്കുവാൻ ആണോ. ഇപ്പോഴാതെ തലമുറ മുഴുവനും ബന്ധങ്ങൾ വില കൽപ്പിക്കാത്തവർ ആണല്ലോ . ഇനി അരുണും  അത്തര ക്കാരൻ  ആവുമോ ?

സാർ വീടെത്തി. എന്ന് ടാക്സി ക്കരാൻ പറഞ്ഞപോൾ ആണ്  അയാൾ  ചിന്തകളിൽ നിന്ന് ഉണർന്നത് .വിമല താൻ വരുന്നതും കാത്തു ഉമ്മറ പടിയിൽ തന്നെ ഉണ്ടായിരുന്നു. കാശു കൊടുത്ത ടാക്സി ക്കാരനെ പറഞ്ഞു വിട്ടു. പിന്നെ വിമലയോടായി ചോദിച്ചു സൗമ്യ എവിടെ ?  ഇല്ല അവൾ വന്നിട്ടില്ല . അല്പം സമയത്തിനുള്ളിൽ അവൾ ഓഫീസിൽ നിന്നും വരും. വിമലയുടെ ദയനീയമായ നോട്ടം അയാളെ തളർത്തി . അയാൾ  മനസ്സിൽ ആലോചിച്ചു ഈശ്വരന് പരീക്ഷിച്ചു മതി ആയില്ലേ? അത്രയ്ക്ക് പാപം ഇവൾ ചെയ്തീട്ടുണ്ടോ. അവൾ കരയുന്ന പോലെ പറഞ്ഞു ഏട്ടൻ എങ്ങനെ   എങ്കിലും അവളെ പറഞ്ഞു സമ്മതിപ്പികണം . അയാൾ വെറുതെ മൂളി.   ചായ കുടിച്ചു കഴിഞ്ഞു അയാൾ അരുണിനെ വിളിച്ചു .  അയാൾ ചോദിച്ചു നാളെ അരുണിന് ഇവിടം വരെ ഒന്ന് വരുവാൻ പറ്റുമോ. വരം എന്ന് അരുണ്‍  അറിയിച്ചു. അന്നയാൾ സൌമ്യോടു ഒന്നും തന്നെ ചോദിച്ചില്ല. 

പിറ്റേന്ന് രാവിലെ അരുണ്‍ വന്നു. അരുണിനെ അയാൾ പണിത അടച്ചു പൂട്ടി കിടക്കുന്ന അടുത്ത പറമ്പിലെ സ്വന്തം വീടിലേക്ക്‌ കൊണ്ടുപോയി. പോകും വഴിയെ അയാൾ വിമലോയോടു പറഞ്ഞു , അരുണ്‍ വന്ന വിവരം സൌമ്യോടു പറയേണ്ട , പരിചയക്കാർ  ആരോ വന്നു എന്ന് പറഞ്ഞാൽ മതി. അവളോടു രണ്ടു ചായ അങ്ങോട്ടേക്ക് കൊണ്ടുവരാൻ പറയു. എങ്ങനെ തുടങ്ങണം എന്നറിയാതെ അയാൾ നിന്ന്.  അരുണിനും അറിയില്ല എന്ത് പറയണം  എന്ന് തോന്നി.  പിന്നെ അയാൾ പറഞ്ഞു അരുണ്‍ വിളിച്ചിരുന്നു അല്ലെ. ഉം അവൻ വെറുതെ മൂളി.  പിന്നെയും നീണ്ട മൌനം. 

അയാൾ പറഞ്ഞു തുടങ്ങി. സൌമ്യുടെ മനോഭാവം അരുണിനും  കുറച്ചൊക്കെ അറിയാമല്ലോ. ഉവ്വ് . ഞാൻ വിളിക്കുമ്പോൾ ഇപ്പോൾ സൌമ്യ ഫോണ്‍ എടുക്കുന്നില്ല. എനിക്കറിയാം ഇപ്പോൾ സൌമ്യക്ക്‌ ഈ വിവാഹത്തിന് താല്പര്യം ഇല്ല എന്ന്. അരുണ്‍ പറഞ്ഞു നിറുത്തി.

 അച്ഛൻ ഇല്ലാതെ വളർന്ന കുട്ടികൾ അല്ലെ. അത് കൊണ്ട് തന്നെ ആ ചെറിയ കുറവുകൾ അവരിൽ കാണും. അവൾക്കു ഓർമ വച്ചപ്പോഴെക്കും ദിനേശൻ പോയിരുന്നു. പിന്നെ  വിമല സഹിച്ച കഷ്ടപാടു ഞാൻ കണ്ടിടുണ്ട്. അവർ മുന്ന് പേരും മാത്രമുള്ള ജീവിതം അതയുമായിരുന്നല്ലോ ഇത്രകാലം. സൌമ്യക്ക്‌ പെട്ടെന്ന് ഈ ഒരു തിരുമാനതിലേക്ക് എത്തി ചേരുവാൻ കഴിയാത്ത അവസ്ഥ. അതാണ് ഇപ്പോൾ എന്നെ വ്വീഷമിപ്പികുനത്. അവളെ ഞാൻ ഇത് വരെ വേദനിപ്പിച്ചിട്ടില്ല. എങ്ങനെ അവളെ പറഞ്ഞു മനസിലാക്കണം എന്നും എനിക്കറിയില്ല .    

അരുണ്‍ പതിയെ പറഞ്ഞു . എനിക്ക് കുറച്ചൊക്കെ മനസിലാക്കുവാൻ കഴിയും സാർ  . പക്ഷെ എന്റെ വീട്ടുകാര്ക്ക് ചിലപ്പോൾ അത് സാധിച്ചില്ല എന്ന് വരാം . . സൌമ്യയെ  എനിക്ക് ഇപ്പോഴും ഇഷ്ടം തന്നെ യാണ്. എനിക്ക് ഒരു വിവാഹ ജീവിതം ഉണ്ടെങ്കിൽ അത് സൌമ്യോടു ഒപ്പം തന്നെ ആയിരിക്കും.  ഇനി ഈ വിവാഹം കുറച്ചു നീട്ടി വയ്ക്കണം എന്നുണ്ടെങ്കിൽ അതിനും ഞാൻ തൈയ്യാ റാണ് . സൌമ്യ മാനസികമായി എന്ന് പൊരുത്തപെടുന്നോ അന്ന് നടത്താം നമുക്കീ വിവാഹം.  അത് വരെ ഞാനും കാത്തിരിക്കാൻ തൈയ്യാറാണ് .  സാർ തന്നെ പറഞ്ഞില്ലേ ആണുങ്ങൾ ഇല്ലാതെ,  മുന്ന് പെണ്ണുങ്ങൾ മാത്രം ഉള്ള ഒരു വീട്ടിൽ വളർന്നു കൊണ്ടാകാം എന്ന് .  പക്ഷെ ആ വീട്ടിൽ  ആരെങ്കിലും വേണ്ടേ സാർ ഒരു തുണക്കയി . ആലോചിച്ചാൽ സൗമ്യക്കു ഇതെല്ലം മനസ്സിൽ ആകും.  നമുക്ക് സമയം കൊടുക്കാം. ഒരു  കൌന്സിലിങ്ങിന്റെയും ആവശ്യം വേണം എന്ന് എനിക്ക് തോന്നുനില്ല. ജീവിതം എന്ന് പറയുന്നത് കയ്പും മധുരവും ചേർന്നതല്ലേ സാറേ? അവൻ വലിയ  തത്വ ഞാനി യെ പോലെ പറഞ്ഞു. എനിക്കുറപ്പുണ്ട് എന്നെങ്കിലും ഒരിക്കൽ  സൗമ്യ എന്റെ സ്നേഹം തിരിച്ചറിയും , എന്നെ മനസിലാക്കും എന്ന്.  അത് വരെ ഞാൻ കാത്തിരുന്നോളം. 

പിന്നെ വീട്ടിൽ എന്ത് പറയും എന്നാണെങ്കിൽ അത് ഞാൻ  മാനേജു ചെയ്തു കൊള്ളം . കുറച്ചും കൂടി കാത്തിരിക്കുവാൻ എന്റെ വീട്ടുകാര്ക്ക് കഴിയും.  
പിന്നെ ഒന്നും പറയാതെ അവൻ പോകാനായി തിരിഞ്ഞു. പിറകിൽ നോക്കിയപോൾ സൗമ്യ , ചായ യുമായി നില്കുന്നു. അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു. അവൻ പറഞ്ഞത് എല്ലാം  അവൾ എല്ലാം കേട്ടു എന്ന് തോന്നുന്നു. അവൻ ഒന്നും  മിണ്ടാതെ ആ ട്രെയിൽ നിന്നും ചായ എടുത്തു കുടിച്ചു.  ചായ കുടിച്ച ശേഷം കപ്പ്  അവൾക്കു കൈ മാറിയിട്ട് ഒരു കള്ള ചിരിയോടെ ഒന്നും മിണ്ടാതെ അവൻ പുറത്തേക്കു പോയി. അവൻ പോകുന്ന നോക്കി അവർ ഇരുവരും നിന്ന്. 

അവളുടെ തോളിൽ കയിട്ടു കൊണ്ട് സാർ പറഞ്ഞു , ഈ ന്യൂ ജെനെറേഷൻ പിള്ളേർ എല്ലാം അത്ര മോശക്കാർ ഒന്നുമല്ല അല്ലെ?  അവളുടെ നനഞ കണ്‍ പീലികളിൽ  പ്രകാശം പടരുന്നത്‌ അയാൾ കണ്ടു. പിന്നെ അയാളുടെ ഉറക്കെ യുള്ള ചിരിയിൽ ചെറു നാണത്തോടെ അവളും അലിഞ്ഞു  ചേർന്നു.