2013, നവംബർ 14, വ്യാഴാഴ്‌ച

ഊതി കാച്ചിയ പോന്ന് (കഥ)



ഭാരതം കണ്ട എക്കാലതെയും  മികച്ച ക്രിക്കറ്റ്‌ ബാറ്സ്മന്റെ അവസാനത്തെ വേദി അത് ഇന്നാണ് ടി വി യിൽ കമൻട്രെറ്റർ ശബ്ദം മുഴുങ്ങി കൊണ്ടേ ഇരുന്നു     ടിക്ക്‌റ്റുകൾ മുഴുവനും വിട്ടഴിഞ്ഞിരിക്കുന്നു. വിജയ കൊടുമുടിയിലേക്ക് ഏകനായി ഇന്ത്യയെ നയിച്ച വീര യോദ്ധാവിനെ പോലെ എത്രോയോ മത്സരങ്ങൾ . തോക്കിൽ നിന്നും വെടിയുണ്ടകൾ ഉതിർത്തു ശത്രു രാജ്യത്തെ കീഴ്പെടുത്തിയ വീര സ്യ്യ്നികനെ പോലെ എത്രോയോ ഷൊട്ടുകളി ലൂടെ ബൌലെർ മാരുടെ വീര്യം കെടുത്തിയ ബാറ്റ്സ് മാൻ. അനുകരികുവാൻ   കഴിയാത്ത് ശൈലി. എത്രായിരം ഷോട്സ്, ലെഗ് ഗ്ലാന്സും,ഓണ്‍ ഡ്രൈവും , ലേറ്റ്  കട്ടും,  സ്ട്രെയിറ്റ് ഡ്രൈവും അങ്ങനെ  എത്ര എത്ര .  സ്പിനിനെയും പേ സിനെയും ഒരേ പോലെ ആധികാരികമായി ആക്രമിച്ചു കളിക്കുന്ന ഏക ബാറ്റ്സ് മാൻ .യവന സുന്ദരി മാരുടെ  നൃത്ത ചുവടുകളോടെ ക്രീസിൽ നിന്നും സ്റ്റെപ് ഔട്ട്‌ ചെയ്തു പന്ത് സിക്സെർ പറത്തുന്ന  അമാനുഷികൻ . അങ്ങനെ എന്തൊക്കെയോ കമൻട്രെറ്റർ പറഞ്ഞു കൊണ്ടേ ഇരുന്നു. ശരിയാണ് രാജ്യം ഇത് പോലൊരു വിട വാങ്ങൽ ചടങ്ങിനു സാക്ഷ്യം വഹിചിടുണ്ടാകില്ല. ഇത് പോലെ ഒരു വേദിയും ലോകത്തിലെ ഒരു ബാറ്റ്സ് മാനും ലഭിചിടുണ്ടാകില. ക്രികെറ്റ് ഇന്ന് വെറും വിനോദ ഉപാധി അല്ല.  കോര്പരെടുകല്കും , പരസ്യ് ക്മ്പനികല്ക്കും , ചാനലുകള്ക്കും പണം  വരുന്ന കുപ്പിയിൽ നിന്നും തുറന്നു വിട്ട ഭൂതം ആണ് . അയാൾ മടുപ്പോടെ ടി വി ഓഫ്‌ ചെയ്തു.


ഇപ്പോൾ അയാളാണ് ആ ഫ്ലാറ്റിന്റെ കാവൽ ക്കാരൻ . മകനും മരുമകളും ജോലിക്ക് പോയാൽ പിന്നെ അയാളുടെ ഏകാന്തതയ്ക്ക് കൂട്ട് ടി. വി മാത്രമാണ്. ഭവാനി മരിച്ചതിൽ പിന്നെ  മകൻ നിര്ബന്ധിച്ചു അയാളെ ഈ ഫ്ലാടിലേക്ക് കൂടി കൊണ്ടുവന്നത്. ആ ചെറിയ ഫ്ലാറ്റിൽ  അയാളെ ഒറ്റയ്ക്ക് വിട്ടു പോരുവാൻ മകനും മരു  മകള്ക്കും മടി ആയിരുന്നു. അങ്ങനെയാണ് അയാൾ ബോംബയിൽ നിന്നും മദിരാശിയിലേക്ക് പറിച്ചു മാറ്റ  പെട്ടത്.ഉച്ചക്ക് ഒന്നരയോടെ അയാളുടെ കൊച്ചു മകൻ സ്കൂളിൽ നിന്നും വരും . പിന്നെ അയാൾക്ക് അവന്റെ കൂടെ കളിക്കാം , ഹോം വർക്ക്‌ ചെയിക്കം . സമയം അങ്ങനെ പൊക്കോളും. കൊച്ചു മകന് നുടില്സ്അയാൾ  ഉണ്ടാക്കി കൊടുക്കും  . മരുമകൾ ചെയ്തു പോകുമെങ്കിലും അയാളാണ് പറഞ്ഞത് അത് വേണ്ട എന്ന് അവനു ചൂടോടെ ഭക്ഷണം കൊടുക്കാമല്ലോ. ഫ്ലാറ്റിന്റെ താഴെ ഗോപാലിന്റെ കട യുണ്ട്. അത്യാവശ്യ  സാമഗ്രികൾ എല്ലാം അവിടെ തന്നെ കിട്ടും. അയാൾ താഴേക്ക് പോയി നുടില്സും , പിന്നെ അജയിന് വൈകുനേരം കഴിക്കുവാനും ഉള്ള ബിസ്കറ്റും മേടിച്ചു. പ്ലാസ്റിക് നിർമാർജന കല മായതിനാൽ ഇപ്പോൾ പഴയ പോലെ പേപ്പറിൽ പൊതിഞ്ഞാണ് ഗോപാൽ സാധനങ്ങൾ തരുന്നത്.  നൂടില്സ് അജയ് വന്ന ശേഷം ഉണ്ടാകിയാൽ മതി. അയാൾ ബിസ്ക്ട്ടു ടിന്നിലേക്ക് പകർത്തുമ്പോൾ ആണ് ആ വാർത്ത‍ കണ്ടത്. പഴയ ഒരു  ബ്ലാക്ക്‌ ന് വൈറ്റ്  ഫോട്ടോ.നാലഞ്ചു കോളത്തിലെ ഒരു ചെറിയ ചരമ കുറിപ്പ്.

അയാൾ ആ പഴയ  പേപ്പർ കഷ്ണവുമായി സോഫയിൽ ചെന്നിരുന്നു. അയാളുടെ ഓർമ്മകൾ അയാളെ അന്ധെര്യിലുള്ള പഴയ മഫതലാൽ ബിൽഡിങ്ങിൽ എത്തിച്ചു. അയാള്ക്ക് അവിടെ  അക്കൌണ്ടിംഗ്  സെക്ഷനിൽ ആയിരുന്നു ജോലി. അവിടെ വച്ചാണ് അയാൾ വിശ്വാസ് ഗോമുഘിനെ പരിചയ പെടുനത്. ഏഴെട്ടു വർഷം ഒരു മിച്ചു ജോലി ചെയ്തു. ക്രികറ്റ് വിശ്വസിന്റെ ഹൃദയത്തിൽ അലിഞ്ഞു ചേർനിരുന്നു . മഫതലാൽ ക്രികറ്റ് ടീമിന്റെ കാപ്ടൻ ആയിരുന്നു അയാൾ . പെട്ടെന്നു അയാൾ എടുത്ത് ആ തിരുമാനം എല്ലാവരെയും ഞെട്ടിച്ചു. ഒരു സുപ്രഭാതത്തിൽ അയാൾ രാജി കത്ത് നല്കി. ഒരു ക്രികറ്റ് കൊച്ച ആകുവാൻ ആഗ്രഹികുന്നു എന്ന് പറഞ്ഞപോൾ ചിലര് അയാൾക്ക് ഭ്രാന്താണ് എന്ന് വരെ പറഞ്ഞു. അന്നത്തെ ഏറ്റവും വലിയ വസ്ത്ര വ്യാപാര കമ്പനിയായ    മഫതലാലി ലെ ജോലി ഉപേക്ഷിച്ചു ക്രികറ്റ് കോച് ആകുവാൻ പോകുക. ആര്ക്കും ഭ്രാന്തെന്ന് തോനുന്ന പ്രവർത്തി . അതെ വിശ്വസിനു ക്രികറ്റ് ഭ്രാന്ത്‌ തന്നെ ആയിരുന്നു. പിന്നെ അയാളെ കാണുനത്തു നാലഞ്ചു വർഷങ്ങൾക്കു ശേഷം ജിം ഖാന ഗ്രൗണ്ടിൽ വച്ചാണ്. നാലഞ്ചു കുട്ടികള്ക്ക് ബാറ്റിംഗ് ടിപ്സ് പറഞ്ഞു കൊടുക്കുന്നു. ആ നാലഞ്ചു വർഷം കൊണ്ടയാൾ വല്ലാതെ മാറിയിരുന്നു. മുടി   മുഴുവനും പോയി കഷണ്ടി ആയ ഒരു രൂപം. എനിക്ക് തോന്നി അയാൾ എടുത്ത ഏറ്റവും മണ്ടത്തരമായ തിരുമാനം ആയിരുന്നു അയാളുടെ അന്നത്തെ രാജി എന്ന്. ഞാൻ വിശ്വസിനോടു ചോദിച്ചു ഈ പീക്കിരി  കുട്ടികൾക്ക് ട്രെയിനിംഗ് കൊടുക്കുവനാണോ നീ രാജി വച്ചത്. അപ്പോൾ അവൻ എന്നോടു പറഞ്ഞത് ഇന്നും ഓര്ക്കുന്നു. നീ ആ പയ്യനെ കണ്ടോ. നെറ്റിൽ പ്രക്റ്റിസ് ചെയുന്ന ഒരു കൊച്ചു പയ്യൻ , ഏറിയാൽ ഒരു പത്തു പന്ത്രണ്ടു വയസ്സ് തോന്നിക്കും. നോക്കികോളു അവൻ  നാളെയുടെ താരം ആണ്. കടലിൽ ഏറെ  മുങ്ങി തപ്പിയാൽ മാത്രമേ നമുക്ക് യഥാർത്ഥ  മുത്തും പവിഴവും കിട്ടുകയുള്ളൂ. അത് അല്പം കഠിനകരമായ ജോലി തന്നെയാണ് . എന്റെ തലവര മാറ്റാൻ പോകുന്ന ജാതകം ആണ് ഈ പയ്യന്റെതെന്നു. കുറച്ചു നേരം അവന്റെ കളി വീക്ഷിച്ച ശേഷം ഞാൻ തിരിച്ചു പോയി.

വിശ്വസിന്റെ പ്രവചനം സത്യമായി. ആ പയ്യൻ ജൂനിയർ  ലെവലിലീകും , പിന്നെ സ്റ്റേറ്റ് ടീമിലേക്കും തിരഞ്ഞെടുക്കാ പെട്ടു . ഏറെ താമസിയാതെ തന്നെ ഇന്ത്യൻ കുപ്പായം ധരിക്കുന്ന് ഏറ്റയും പ്രായം കുറഞ്ഞ  ക്രിക്കട്ടറൂമായി . പിന്നെ അവനെ ഏറ്റെടുക്കുവാൻ ഒരു പാടു ആളുകൾ ഉണ്ടായി. അവൻ സ്വന്തം തലവര മാറ്റി എഴുതി. ആരും അറിയാതെ തന്റെ ഒറ്റ മുറി ഫ്ലാറ്റിൽ കാലം കഴിചു കൂടുവാനായിരിക്കും വിശ്വസിന്റെ വിധി.

 പക്ഷെ അവന്റെ മരണം പോലും താൻ അറിഞ്ഞില്ല. ഒരു  മീഡിയയും ആ മരണ വാർത്ത‍ ചർച്ച വിഷയമാക്കിയില്ല. അവൻ കണ്ടെടുത്ത ആ  താരമാണ് ഇന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തി ഇരിക്കുനത്.  നന്ദി കേടിന്റെയും നെറി കേടിന്റെയും കഥകൾ മെനയുന്ന ഈ കാലത്ത് വിശ്വസിനെ തേടി ഒരു പുരസ്കാരവും ചെന്നെത്തിയില്ല . അവാർഡും , പദ്മ ഭൂഷനും മേടിച്ച കോടീശ്വരനായ  പ്രിയ താരവും  തന്റെ ആദ്യ ഗുരുവിനെ വിസ്മരിചിടുണ്ടാകണം .

എല്ലാം എളുപത്തിൽ  മറകുന്ന കാലവും വിശ്വസിനെ മറന്നു . ഊതി കാചിയെടുത്ത പൊന്നിന്റെ പിറകെ പോകുമ്പോൾ അതുണ്ടാക്കിയ തട്ടാനെ ആരു ഓർക്കാൻ?.



















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ