2021, ജൂലൈ 14, ബുധനാഴ്‌ച

കീർത്തങ്ങൾ 3

ആര്യവീട്ടമ്മ 

 

കണ്ടാലും    കണ്ടാലും    മതിയാവില്ല 

തൊഴുതാലും    തൊഴുതാലും   കൊതി  തീരില്ല 

തിരുമാന്ധാം   കുന്നല്ല    ചോറ്റാനിക്കരയല്ല 

ആര്യവീട്ടമ്മ തൻ  സന്നിധിയിൽ   എന്റെ 

മനമാകും   തീർത്ഥത്തിൽ   നീന്തുന്നമ്മ ..


സൂര്യോദയം   തോൽക്കും   മുഖ കാന്തി 

ഖഡ്ഗവും  പരിചയും  ഇരു കൈയിൽ 

വരദാഭയ ഹസ്തം  മാതൃ  ഭാവം 

ദർശന   സൗഭാഗ്യം     ജന്മ  പുണ്യം 


നെറ്റിയിൽ   ചാർത്തുന്ന  കരിനീല  കുളിർ ചാന്തിൽ 

'അമ്മ തൻ  സ്നേഹമോ  വാത്സല്യമോ 

'അമ്മ തൻ മാണി മാറിൽ  ചേർന്നുറങ്ങീടുന്ന 

അർച്ചന  പുഷ്പമാണെന്റെ ജന്മം 


നിറ  സന്ധ്യാ  ദീപത്താൽ   'അമ്മ തൻ തിരുനട 

പകലാക്കി  മാറ്റുന്ന  ശുഭ  ചിന്തകളെ 

എത്ര ജന്മം  ഞാൻ തപം ചെയ്തു 

ഇവിടെ വന്നൊരു വട്ടം തൊഴുതീടുവാൻ 

  

കണ്ടാലും    കണ്ടാലും    മതിയാവില്ല 

തൊഴുതാലും    തൊഴുതാലും   കൊതി  തീരില്ല 

തിരുമാന്ധാം   കുന്നല്ല    ചോറ്റാനിക്കരയല്ല 

ആര്യവീട്ടമ്മ തൻ  സന്നിധിയിൽ   എന്റെ 

മനമാകും   തീർത്ഥത്തിൽ   നീന്തുന്നമ്മ ..


 


രാമൻ 

കാരുണ്യ കടലാണ് കൈവല്യ നിധിയാണ് 

മുക്തി തൻ സത്താണ്  പെരുമാള് 

ആശ്രയം തേടുന്ന  ഭക്തരിൽ 

നിത്യവും  വരമായി തുണയാണ് പെരുമാള് 

എന്റെ ശ്രീ രാമ ചന്തിര പെരുമാള് 


പുലർവേള  പുല്കിയ  ഹിമകണ  ബാഷ്പത്തിൻ 

കുളിരിൽ മുങ്ങുന്ന തിരു നടയിൽ 

ശ്രീരാമ ദാസനായി അവിടുത്തെ അരികിൽ 

സൗമിത്രയായി ഞാൻ കാവൽ നിൽക്കാം 

സൗമിത്രയായി ഞാൻ കാവൽ നിൽക്കാം 


ഹൃദയ സരസ്സിൽ വിരിയുന്ന താമര 

മുകുളവുമായി ഞാൻ മുന്നിൽ വരാം 

നെഞ്ചകം വാഴുന്ന ശ്രീരാമ സ്വാമിക്കായി 

അഞ്ജനാപുത്രനായി ദൂതനാവാം 

അഞ്ജനാപുത്രനായി ദൂതനാവാം 


വലം പിരി ശംഖിനാൽ തീർത്ഥം 

കൊണ്ട് ശ്രീരാമ പാദ പൂജ ചെയ്യാം 

അതുമല്ല എങ്കിലോ അവിടുത്തെ ദർശന 

സൗഭാഗ്യം നുകരുവാൻ ശിലയായി  അഹല്യയായി 

കത്ത് നിൽക്കാം 


 രാമൻ 

 ശാരിക പൈങ്കിളി  പാടിയ  കഥ  കേട്ട് 

ശാരദ സന്ധ്യ തൻ അങ്കണത്തിൽ 

രാമായണ കിളി പാടിയ  പാട്ടിന്നു 

രാജീവ  നയനന്റെ  കഥയല്ലയോ 


ആരും കൊതിക്കുന്ന  മോഹന രൂപത്തിൽ

 മോഹിതയായി  മിഥുലേശ്വരി 

ദിവ്യമാം അനുരാഗ പുഷ്പത്തിൽ 

ജാനകി ഒളിയമ്പെയ്തു  മിഴി മുനയാൽ 

ഒളി അമ്പെയ്തു  മിഴി മുനയാൽ 


കാടകം വാഴുന്ന ഘോര  നിശാചരി 

താടക തൻ ദർപം തീർത്ത വീരൻ 

വില്ലെങ്ങെടുത്തു  കുലച്ചു ഒടിച്ചവൻ 

ലോലം മുളം തണ്ടിൻ തൈയ് പോലെ 


ദേവകൾ അന്നേരം വാനത്തു നിന്നും 

പുഷ്പക്ഷരങ്ങൾ എറിഞ്ഞ നേരം 

നിർമല ഗാത്രിയാം സീതാ  ദേവി 

സ്വയം വര പൂമാല മാറിലിട്ടു 

ശ്രീരാമ ദേവന്റെ മാറിലിട്ടു 


 ശാരിക പൈങ്കിളി  പാടിയ  കഥ  കേട്ട് 

ശാരദ സന്ധ്യ തൻ അങ്കണത്തിൽ 

രാമായണ കിളി പാടിയ  പാട്ടിന്നു 

രാജീവ  നയനന്റെ  കഥയല്ലയോ 




 

 


കൃഷ്ണൻ 

മാണിക്യ കുയിലേ നീ കണ്ടോ 

കാർമുകിൽ വർണനെ  നീ കണ്ടോ  

ചന്ദന കളഭ സുഗന്ധം ചാർത്തിയ 

ദേവന്റെ തിരുമേനി നീ കണ്ടോ 

ദേവന്റെ തിരുമേനി നീ കണ്ടോ 


മാണിക്യ കുയിലേ നീ കണ്ടോ   

കാർമുകിൽ വർണനെ  നീ കണ്ടോ 


എൻ അന്തഃരംഗത്തിന് താളം 

നിന്നോട കുഴലായി നീ  മൂളും 

നിൻ ഗാന കാവ്യാലങ്കാരം  എന്നിൽ 

വിരഹത്തിൻ സംഗീതമായി 

എന്നിൽ വിരഹത്തിൻ സംഗീതമായി 


മാണിക്യ കുയിലേ മധുരം നീ കണ്ടോ   

കാർമുകിൽ വർണനെ  നീ കണ്ടോ 



നാരായണീയത്തിൻ മധുരം 

എന്നിൽ പൂംതേനായി  പനിനീരിൽ മുങ്ങി 

നീ മോഹ സൗഭാഗ്യ തരാം 

എന്നിൽ ആഴ്കയി മറുപ്പീലി കണ്ണായി 

എന്നിൽ ആഴ്കയി മറു പീലി കണ്ണായി 


മാണിക്യ കുയിലേ നീ കണ്ടോ 

കാർമുകിൽ വർണനെ  നീ കണ്ടോ  

ചന്ദന കളഭ സുഗന്ധം ചാർത്തിയ 

ദേവന്റെ തിരുമേനി നീ കണ്ടോ 

ദേവന്റെ തിരുമേനി നീ കണ്ടോ 


കാരുണ്യ കടലാണ് കൈവല്യ നിധിയാണ് 

മുക്തി തൻ സത്താണ്  പെരുമാള് 

ആശ്രയം തേടുന്ന  ഭക്തരിൽ 

നിത്യവും  വരമായി തുണയാണ് പെരുമാള് 

എന്റെ ശ്രീ രാമ ചന്തിര പെരുമാള് 


രാമൻ 

ശാരിക പൈങ്കിളി  പാടിയ  കഥ കേട്ടു 

ശാരദ സന്ധ്യ തൻ അങ്കണത്തിൽ 

രാമായണ  കിളി പാടിയ പാട്ടിന്നു 

രജ്ജീവ് നയനന്റെ കഥയല്ലയോ 


ആരും കൊതികുന്ന മോഹന  രുപത്തിൽ 

മോഹിതയായി മിഥുലേശ്വരി 

ദിവ്യമാം  അനുരാഗ പുഷ്പത്താൽ 

ജാനകി ഒളി അമ്പെയ്തു മിഴി മുനയാൽ 


കാടകം  വാഴുന്ന ഘോര നിശാചാരി 

താടക തൻ ദർപ്പം തീർത്ത വീരൻ 

വില്ലെങ്ങെടുത്തു  കുലച്ചു ഒടിച്ചവൻ 

ലോലം  മൂലം തണ്ടിൻ  തൈയ്യ്‌  പോലെ 


മാനത്തു  നിന്നും ഗന്ധർവ  ദേവകൾ 

പുഷ്പ ശരങ്ങൾ എറിഞ്ഞ നേരം 

നിർമല ഗാത്രിയം സീത ദേവി 

സ്വയംവര പൂമാല മാറിലിട്ടു   ദേവി 

ശ്രീ രാമ ചന്ദ്രന്റെ  മാറിലിട്ടു 


ശാരിക പൈങ്കിളി  പാടിയ  കഥ കേട്ടു 

ശാരദ സന്ധ്യ തൻ അങ്കണത്തിൽ 

രാമായണ  കിളി പാടിയ പാട്ടിന്നു 

രജ്ജീവ് നയനന്റെ കഥയല്ലയോ 


അയ്യപ്പൻ 


ദുഃഖങ്ങൾ പെരുകുമ്പോഴും 

ദുരിതത്താൽ   വലയുമ്പോഴും 

ആശ്രയമായി  നീ മാത്രം 

എന്റെ നിരോബീ വാസ നീ ശരണം 

എന്നും നിന്നുടെ സന്നിധി തൻ അഭയം 


മന്ത്രം മയങ്ങുന്ന നിന്നുടെ നടയിൽ 

ജന്മനിയോഗത്താൽ ഞാൻ അണഞ്ഞു 

ദുഖത്തിന് നാരുകൾ കൂട്ടി കൊരുത്തൊരു 

പൂമാല നിൻ മുന്നിൽ കാഴ്ച വച്ചു 

എന്റെ നന്പന്റെ അന്പിനായി കത്ത് നിന്നു 


ശാശ്വത ശാന്തി തൻ കേളി വിപിനം 

ശാസ്താ   വാഴുന്ന ഈ അമ്പലം 

അടിയന്റെ മനസിലെ ശനി ദോശ ചീന്തുകൾ 

ഉലയായി നീറി പുകയുമ്പോൾ 

എന്റെ ചിത്തത്തിൽ പൂണുലായി 

നീ അമരു 


ദുഃഖങ്ങൾ പെരുകുമ്പോഴും 

ദുരിതത്താൽ   വലയുമ്പോഴും 

ആശ്രയമായി  നീ മാത്രം 

എന്റെ നിരോബീ വാസ നീ ശരണം 

എന്നും നിന്നുടെ സന്നിധി തൻ അഭയം



 രമേശൻ നായർ 


ഗുരുവായൂരപ്പന്റെ ഇഷ്ട കവി 

ഭക്തർക്കറ്റം  വിശുദ്ധ കവി 

പ്രേമ  കവി ഒരു മോഹ കവി 

ഏവർക്കും പൂജ്യനാവും ദിവ്യ കവി 


മറു ജന്മ പിറവിയാം  പൂംതാനമോ 

മയിൽ പീലി ചാലിച്ച വനമാലയോ 

എഴുതിയാൽ തീരാത്ത കവിതയാണോ   അതോ 

ഒഴുകാതെ ഒഴുകുന്ന യമുനയാണോ 


വിരഹിണി രാധ തൻ പ്രണയത്തിനും 

മറുഭാഷ്യം ഗാനമായി സംഗീതമായി 

അമ്പാടി  പയ്യായി   മുരളികയായി 

കുളിർ കോരി മനസിൽ മഴ മേഘമായി 


ഉരുകുന്ന കർപ്പൂരമായി മറഞ്ഞോ 

ബ്രാഹ്മ  മുഹൂർത്തത്തിൽ  ഈറൻ അണിഞ്ഞു 

ദ്വാരക തേടി  ജന മനസ്സിൽ 

ഒരു പിടി അവിലുമായി  ഇനി വരില്ലേ 

നിന്റെ തേനിൽ ചാലിച്ച വരികളുമായി