വെള്ളിയാഴ്ചകൾ ഞങ്ങൾക്ക് ആഘോഷ ദിനം ആണ്. സത്യം പറഞാൽ ബാക്കി യുള്ള ആറു ദിവസങ്ങളുടെ വിഴുപ്പു ഇറക്കി വയ്കുന്നത് ഈ ഒറ്റ ദിനത്തിലൂടെ യാണ്. ഞങ്ങൾ നാല് പേർ ഗോപൻ , ജെറി , മുജീബ് , പിന്നെ ഞാനും ഗിസ്യ്സിൽ ഉള്ള സിംഗിൾ ഫ്ലാറ്റിൽ ആണ് ഞങ്ങൾ താമസി ക്കുന്നത് . എല്ലാവരും ഒത്തു ചേരുന്ന വ്യാഴാഴ്ച് രാത്രികളിലെ ചീട്ടു കളി അവസാനിപിക്കുന്നത് വെള്ളിയാഴ്ച രാവിലെ ആയിരിക്കും.അത് കൊണ്ട് തന്നെ അന്ന് ആരും ഏകദേശം പത്ത് മണി കഴിയാതെ ഉണരാരില്ല. .ഗോപൻ ലുലുവിലെ സേല്സ് മാൻ ആണ്. മുജീബ് ഒരു ഫോർ സ്റ്റാർ ഹോട്ടലിൽ ബാർ ടെന്ടെർ ആയി ജോലി ചെയുന്നു. ജെറി ആരാ മെക്സിലും , ഞാൻ യു എ ഇ മണി എക്സ് ചെന്ജിലും ജോലി ചെയുന്നു.ഡ്യൂട്ടി കഴിഞ്ഞു മുജീബ് ചിലപ്പോൾ നല്ല ബ്രാൻഡ് സാധനം ഹോട്ടലിൽ നിന്നും അടിച്ചു കൊണ്ട് പോരാറുണ്ട്.മിക്ക്പ്പോഴും അവൻ വരുന്നത് രണ്ടു മണിയോടടുത്താവും. അത് വരെ ഞങ്ങൾ ഉറങ്ങാതെ കാത്തിരിക്കും. അവൻ കൊണ്ടുവരുന കുപ്പിയിൽ നിന്നും രണ്ട് പെഗ് അടിചിട്ടെ വ്യാഴാഴ്ച രാത്രി കളില് ഞങ്ങൾ ഉറങ്ങാറൂളു .മാത്രവും അല്ല കുറച്ചു എ കഥകളും അവന്റെ വക യുണ്ടാകും. ഡാൻസ് ബാറിലെ പെണ്ണുങ്ങളുടെയും , ചില സ്ഥിരം കസ്റ്റ്മേ ഴ് സ്ഇന്റ വി ക്രയികൾ അവൻ എരിവു ചേർത്ത് വിവരിക്കുന്നതു കേൾക്കുവാൻ നല്ല രസം ആണ്. ബാച്ചിലേർസ് ആയതുകൊണ്ട് എല്ലാവർകും ഈ വിഷയത്തിൽ അല്പം താൽപര്യം കൂടുതലാണെന്നും കൂടികോളു . ഗോപൻ ലുലുവിൽ ജോലി ചെയുന്ന് ഷിഫ്റ്റ് അനുസരിച്ച് ചിലപോൾ താമസിച്ചു വരാറുണ്ട്. അങ്ങനെയുള്ള ദിനങ്ങളിൽ ജെറിയും ഞാനും കൂടി രാത്രിയിലെകുള്ള ഭക്ഷണം പാചകം ചെയും . മുജീബ് നല്ലഒരു കുക്ക് ആണ്.അതുകൊണ്ട് തന്നെ വെള്ളിയാഴ്ച ഉച്ചക്കുള്ള ഫുഡിന്റെ കാര്യം അവൻ ഏറ്റെടുതോളും . പാചകം ചെയുംപോഴാണ് മുജിബ് ബാറിലെ വിശേഷങ്ങൾ വിളമ്പുക . . വെള്ളം അടിച്ചു കഴിഞ്ഞാൽ ചിലർ അധികം സംസാരിക്കൂകെല . പക്ഷെ കൈ കൊണ്ട് ആംഗ്യം കണിച് റിപ്പി റ്റ് പറയും. ഫിറ്റ് അല്ല എന്നു നമ്മളെ കാണിക്കു വാൻ ആണ് ഈ നമ്പർ . അങ്ങനെ ഉള്ളവരെ അവന് എളുപ്പം തിരിച്ചറിയാൻ കഴിയും. അവർക്ക് കൊടുക്കുന്ന ഡ്രീങ്ക്സിൽ അൽപം കൂടെ വെള്ളം ചേർത്ത് കൊടുക്കും. ബാകി 30,60 മ ൽ അവൻ വേറെ കുപ്പിയിൽ പകുത്തു വയ്കും. അങ്ങനെ യ്യൂള്ള് കുപ്പി കളാണ് ഞങ്ങളൂടെ രാത്രി അതിഥികൾ .
ഉച്ചക്ക് വറുക്കാനുള്ള മീനിൽ മഞ്ഞ പൊടിയും , മുളക് പൊടിയും ചേർത്ത് അരപ്പ് കൂടി വച്ചപോഴാണ് അവൻ കഴിഞ്ഞ തവണ നാട്ടിൽ പോയപോൾ ഉള്ള ഒരു സംഭവം വിവരിച്ചത്. മേതല എന്ന നാട്ടിൻ പുറത്താണ് അവന്റെ വീട്. അവന്റെ നട്ടിലുള്ള ഒരു രാജപ്പൻ ബോംബെക്ക് പോയി. നാട്ടിൽ ഒരു പണിയും ഇല്ലാതെ അലഞ്ഞു നടക്കുമ്പോഴാണ് അവൻ ബോംബെക്ക് വണ്ടി കയറിയത്. രണ്ടു വർഷം കഴിഞ്ഞിട്ട് അവൻ തിരിച്ചു വരുന്നത് അൽപം ജോർ ആയിട്ടാണ് . വലിയ ബെല്ല്ബോട്ടം പാന്റ്സും, കൂളിംഗ് ഗ്ലാസും ഇട്ടു ഗമയിലാണ് വരവ് . ബസ്സിറങ്ങിയ ശേഷം അവൻ കവലയിലെ ഗോപലാൻ ചേട്ടന്റെ കടയിലേക്ക് കയറി. എന്നിട്ട് ചോദിച്ചു തെക്കേലെ ഗോമതിടെ വീട് എവിടെയാണ്. കടയിൽ വന്നവർക്ക് ആർക്കും അവന്റെ ചോദ്യം ഇഷ്ടപെട്ടില്ല . സ്വന്തം വീടിലെകുള്ള വഴിയാണ് പഹയാൻ ചൊദിക്കുന്നത് . പക്ഷെ ഗോപലാൻ ചേട്ടൻ വളരെ സൌമ്യമായി അവനോടു പറഞ്ഞു, മോനെ ആ ഇടവഴി കഴിഞ്ഞുവലത്തോട്ടെക്കു ഒരുവഴിയുണ്ട്. രാജപ്പൻ ചോദിച്ചു , വലത്തോട്ട് തിരിഞ്ഞിട്ടു , ഗോപലാൻ ചെട്ടന്റെ ശബ്ദം മാറിയത് പെട്ടെന്നയിരുന്നു . വലത്തോട്ട് തിരിഞ്ഞിട്ടു നിന്റെ അമ്മയോട് പോയി ചോദിക്കെടാ..ബോംബെ പോയി തെണ്ടി തിരിഞ്ഞട്ടു പത്രാസ് കാട്ടാൻ വന്നെക്കുന്നു പോലും. അമുൽ സ്പ്രേ യുടെ പരസ്യം പോലെ രാജപ്പന്റെ പൊടി പോലും ഇല്ലയിരുന്നു കണ്ടു പിടികുവാൻ. ഞങ്ങൾ കുറെ ചിരിച്ചു .
അങ്ങനെയുള്ള ഗോപലാൻ ചേട്ടനും പറ്റി ഒരു അക്കിടി മുജീബ് തുടർന്നു. എന്താ അത് ജെറി ഇടക്ക് കയറി ചോദിച്ചു. തോക്കിൽ കയറി വെടി വയ്ക്കല്ലേ ജെറി, മുജീബ് അൽപം ഈർഷ്യയോടെ പറഞ്ഞു. രസചരട് മുറിഞ്ഞ ദേഷ്യത്തിൽ മുജിബ് വീണ്ടും പറഞ്ഞു തുടങ്ങി. ഒരു ദിവസം കവലയിലേക്ക് പെട്ടെന്ന് രണ്ടു പോലീസ് ജീപ്പ് ഇടിച്ചു കയറി വന്നു്. കുടാതെ വെറൊരുഇന്നൊവ് കാറും.കാറിൽ പോലീസ് യുണിഫോം ധരിക്കാത്ത രണ്ടു പേരും ഉണ്ടായിരുന്നു . അവർ സംസാരിച്ചത് ഹിന്ദിയിൽ ആയിരുന്നു . അതിൽ ഒരു പോലീസ് കാരൻ നാട്ടുകരോട് എന്തോ ചോദിച്ചിട് ഗോപാലൻ ചേട്ടന്റെ പീടിക കാറിൽ ഇരുന്നവരെ ചൂണ്ടി കാണിച്ചു. പിന്നെ അവരുടെ നിർദേശ പ്രകാരം അയാളും പിന്നെ വേറൊരു പോളിസികാരനും കൂടി നേരെ ഗോപലാൻ ചേട്ടന്റെ കടയിലേക്ക് കയറി പോയി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പീടിക പൂട്ടുക പോലും ചെയിക്കാതെ അവർ ഗോപലാൻ ചേട്ടനെ ജീപ്പിൽ കയറ്റി കൊണ്ടുപോയി. അവിടെ കൂടെ നിനവർക്ക് ആർക്കുംസംഭവം മനസിലായില്ല . പിന്നെ അറിഞ്ഞു കേന്ദ്ര സർക്കാർ അന്വേഷണ പ്രകാരം ഗോപലാൻ ചേട്ടന് തീവ്ര വാദ ബന്ധം ഉണ്ടെന്നു കണ്ടെത്തി ഇരിക്കുന്നു . നാട്ടുകാർക്ക് അതു പൂർണ്ണമായും ഉൾ ക്കോള്ളൂവാൻ ആയില്ല എങ്കിലും അമ്മയെ തല്ലിയാലും ഉണ്ടല്ലോ രണ്ടു പക്ഷം. എന്ന പറഞ്ഞ പോലെ ചിലർ ആ അവസരം ഗോപലാൻ ചേട്ടനെ കരി വരി തെയ്ക്കുവാൻ വിനിയോഗിച്ചു . ഗോപലാൻ ചേട്ടൻ ജയിലിൽ ആയി. ഗോപാലനോട് അടുപം ഉള്ളവരുടെ വീട്ടിലും പോലീസ് കയറി ഇറങ്ങി. പിന്നെയാണ് കാര്യങ്ങൾ അറിയുനത്. പുള്ളിക്കാരന്റെ ഫോണിൽ നിന്നും പ്രസിദെന്റിനുള്ള വധ ഭീഷണി പോയിട്ടുണ്ടെത്രേ. അത് കൂടാതെ ആയാളുടെ ഫോണിൽ നിന്നും നിരോധിക്ക് പെട്ട ഏതോ സംഘടനയിലേക്കും, കഷ്മീരിലെക്കും കോൾസ് പോയിടുണ്ടെത്രേ.റേഡിയോ മാംഗോയിലെ അവതരിക പറയും പോലെ" നാട്ടിൽ എങ്ങും പാട്ടായി " ,പൊടിപ്പും തൊങ്ങലും വച്ചു പല കഥകളും പ്രചരിച്ചു . ഗോപാലന്റെ കടയിൽ ഇടക്കിടെ ചില പര ദേശികൾ വന്നും പോയതും കണ്ടവർ വരെ ഉണ്ടത്രെ.
അങ്ങനെയുള്ള ഗോപലാൻ ചേട്ടനും പറ്റി ഒരു അക്കിടി മുജീബ് തുടർന്നു. എന്താ അത് ജെറി ഇടക്ക് കയറി ചോദിച്ചു. തോക്കിൽ കയറി വെടി വയ്ക്കല്ലേ ജെറി, മുജീബ് അൽപം ഈർഷ്യയോടെ പറഞ്ഞു. രസചരട് മുറിഞ്ഞ ദേഷ്യത്തിൽ മുജിബ് വീണ്ടും പറഞ്ഞു തുടങ്ങി. ഒരു ദിവസം കവലയിലേക്ക് പെട്ടെന്ന് രണ്ടു പോലീസ് ജീപ്പ് ഇടിച്ചു കയറി വന്നു്. കുടാതെ വെറൊരുഇന്നൊവ് കാറും.കാറിൽ പോലീസ് യുണിഫോം ധരിക്കാത്ത രണ്ടു പേരും ഉണ്ടായിരുന്നു . അവർ സംസാരിച്ചത് ഹിന്ദിയിൽ ആയിരുന്നു . അതിൽ ഒരു പോലീസ് കാരൻ നാട്ടുകരോട് എന്തോ ചോദിച്ചിട് ഗോപാലൻ ചേട്ടന്റെ പീടിക കാറിൽ ഇരുന്നവരെ ചൂണ്ടി കാണിച്ചു. പിന്നെ അവരുടെ നിർദേശ പ്രകാരം അയാളും പിന്നെ വേറൊരു പോളിസികാരനും കൂടി നേരെ ഗോപലാൻ ചേട്ടന്റെ കടയിലേക്ക് കയറി പോയി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പീടിക പൂട്ടുക പോലും ചെയിക്കാതെ അവർ ഗോപലാൻ ചേട്ടനെ ജീപ്പിൽ കയറ്റി കൊണ്ടുപോയി. അവിടെ കൂടെ നിനവർക്ക് ആർക്കുംസംഭവം മനസിലായില്ല . പിന്നെ അറിഞ്ഞു കേന്ദ്ര സർക്കാർ അന്വേഷണ പ്രകാരം ഗോപലാൻ ചേട്ടന് തീവ്ര വാദ ബന്ധം ഉണ്ടെന്നു കണ്ടെത്തി ഇരിക്കുന്നു . നാട്ടുകാർക്ക് അതു പൂർണ്ണമായും ഉൾ ക്കോള്ളൂവാൻ ആയില്ല എങ്കിലും അമ്മയെ തല്ലിയാലും ഉണ്ടല്ലോ രണ്ടു പക്ഷം. എന്ന പറഞ്ഞ പോലെ ചിലർ ആ അവസരം ഗോപലാൻ ചേട്ടനെ കരി വരി തെയ്ക്കുവാൻ വിനിയോഗിച്ചു . ഗോപലാൻ ചേട്ടൻ ജയിലിൽ ആയി. ഗോപാലനോട് അടുപം ഉള്ളവരുടെ വീട്ടിലും പോലീസ് കയറി ഇറങ്ങി. പിന്നെയാണ് കാര്യങ്ങൾ അറിയുനത്. പുള്ളിക്കാരന്റെ ഫോണിൽ നിന്നും പ്രസിദെന്റിനുള്ള വധ ഭീഷണി പോയിട്ടുണ്ടെത്രേ. അത് കൂടാതെ ആയാളുടെ ഫോണിൽ നിന്നും നിരോധിക്ക് പെട്ട ഏതോ സംഘടനയിലേക്കും, കഷ്മീരിലെക്കും കോൾസ് പോയിടുണ്ടെത്രേ.റേഡിയോ മാംഗോയിലെ അവതരിക പറയും പോലെ" നാട്ടിൽ എങ്ങും പാട്ടായി " ,പൊടിപ്പും തൊങ്ങലും വച്ചു പല കഥകളും പ്രചരിച്ചു . ഗോപാലന്റെ കടയിൽ ഇടക്കിടെ ചില പര ദേശികൾ വന്നും പോയതും കണ്ടവർ വരെ ഉണ്ടത്രെ.
ഒരു മാസത്തിൽ അധികം ഗോപലാൻ ജയിലിൽ ആയിരുന്നു . ചോദ്യം ചെയ്ത് ഉദ്യോഗസ്ഥർ കണ്ടെത്തിയത് ഇങ്ങനെ ആയിരുന്നു . തിരുവനന്ത് പുര്തെക്കുള്ളട്രെയിൻയാത്രക്കിട യിൽആണ് ആ കോളുകൾ പോയിരിക്കുന്നത്. ചോദ്യം ചെയ്യ്‌വേ ഗോപലാൻ സമ്മതിച്ചു അയാൾ ആ ദിനം തിരുവനന്ത്പുരത്ത് ആയിരുന്നു എന്ന്.
അയാൾ മോൾടെ ജോലി കാര്യം സംബന്ധിച്ച തിരുവനന്ത്പുരത്ത് പോയതായിരുന്നു . മടങ്ങി വന്നത് മംഗലാപുരം മെയിലിൽ ആയിരുന്നു. . സെക്രട്ടറിയെറ്റിൽ വച്ചു പരിചയപെട്ട് ഒരു യുവാവും അയാളുടെ കൂടെ ട്രെയിനിൽ ഉണ്ടായിരുന്നു. ജോണ്‍സണ്‍ എന്നായിരുന്നു അയാളുടെ പേര് . . ജോണ്‍സണ്‍നു സെക്രട്ടറിയെറ്റിൽ നല്ല പിടി പാടാണ് ഉണ്ടായിരുന്നത് . അയാളുടെ സഹായത്താൽ സെക്രട്ടറിയെറ്റിൽ ഗോപലാൻ അപേക്ഷ സമർപ്പിച്ചു. സെക്രട്ടറിയെറ്റിലെ ക്ലാർക്ക് സദാശിവൻ പിള്ളയുമായി ജോണ്‍സൻ നല്ല അടുപ്പത്തിൽ ആയിരുന്നു.. അപ്പോഴാണ് ജോണ്‍സൻന്റെ കഴിവ് ഗോപാലന് ബോധ്യ പെടുന്നത് . ജോണ്‍സൻ അയാള്ക്ക് നല്ല ഒരു ചിക്കൻ ബിരിയാണിയും ഉച്ചക്ക് മേടിച്ചു കൊടുക്കുകയും ചെയ്തിരുന്നു . തിരിച്ചു ട്രെയിനിൽ പോയതും അവർ ഒരുമിച്ചായിരുന്നു . ഇടക്ക് വച്ച് അയാൾ ഗോപലാൻടെ ഫോണ്‍ മേടിച്ചു . എന്തോ ഒരു ലോക്കൽ കോൾ ചെയുവാൻ ഉണ്ടെന്നും , അയാളുടെ മൊബൈൽ വർക്ക് ചെയുന്നില്ല എന്നും ആണ് ജോണ്‍സൻ പറഞ്ഞത് . കുറെ നേരം മൊബൈലിൽ വിളിച്ചിടും ഫോണ്‍ കിട്ടുന്നിന്നില്ല,റേൻജില്ലാതിനാൽ എന്ന് പറഞ്ഞു റേൻജിനു വേണ്ടി അയാൾ ട്രെയിനിന്റെ വാതിൽക്കൽ പോയി നിന്നു . പിന്നെ കുറെ കഴിഞ്ഞു അയാൾ തിരിച്ചു വന്നു പറഞ്ഞു റേഞ്ച് ഇല്ല. പിന്നെ വിളിച്ചോളം എന്നും പറഞ്ഞു. കുറെ കഴിഞ്ഞു അടുത്ത് സ്റ്റേഷനിൽ അയാൾ ഇറങ്ങിപോകുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ പിന്നെ അറിഞ്ഞു അയാളുടെ പേര് ജോണ്‍സൻ എന്നല്ല എന്നും ഏതോ ഒരു നിരോധിക്ക് പെട്ട സംഘടന യിലെ അംഗം ആണെന്നും. നാട്ടിൻ പുറത്തു കാരനായ ഗോപലാൻ ചേട്ടനെ അയാൾ മുതൽ എടുക്കുകയായിരുന്നു. സത്യാവസ്ഥ മനസിലാക്കിയപ്പോൾ പോലീസ് ഗോപലാൻ ചേട്ടനെ വെറുതെ വിട്ടു.
മുജീബ് അരപ്പ് പുരട്ടിയ് മീനിന്റെ വാലിൽ പിടിച്ചുയർത്തി അരപ്പ് ശരി ആയോ എന്ന് പരിശോധിച്ചു.പിന്നെ എണ്ണ തിളച്ച ചീനചട്ടിയിലേക്ക് പതിയെ ആ മുഴുത്ത് മീൻ എടുത്തു വച്ചു. മൌനം മുറിയാത്ത് നിമിഷങ്ങൾ. പക്ഷെ എന്റെ മനസിൽ അപ്പോഴും ഗോപാലന്റെ രൂപമായിരുന്നു. ഒരിക്കലും കണ്ടിട്ടില്ലാത് ആ മനുഷ്യനെയും , സ്വാർത്ഥ ലാഭത്തിനു വേണ്ടി എന്തിനെയും ചതിക്കുവാൻ വെംബുന്ന് യുവ തലമുറയുടെയും രണ്ടു വ്തയ്സ്ഥ മുഖം.ജെറിയും ഒന്നും മിണ്ടുനുണ്ടയിരുന്നില്ല. ഒരു പക്ഷെ എന്റെ മനസിലെ അതെ വികാരം തന്നെ ആയിരുന്നിരിക്കാം അവന്റെ മനസിലും.
മുജീബ് അരപ്പ് പുരട്ടിയ് മീനിന്റെ വാലിൽ പിടിച്ചുയർത്തി അരപ്പ് ശരി ആയോ എന്ന് പരിശോധിച്ചു.പിന്നെ എണ്ണ തിളച്ച ചീനചട്ടിയിലേക്ക് പതിയെ ആ മുഴുത്ത് മീൻ എടുത്തു വച്ചു. മൌനം മുറിയാത്ത് നിമിഷങ്ങൾ. പക്ഷെ എന്റെ മനസിൽ അപ്പോഴും ഗോപാലന്റെ രൂപമായിരുന്നു. ഒരിക്കലും കണ്ടിട്ടില്ലാത് ആ മനുഷ്യനെയും , സ്വാർത്ഥ ലാഭത്തിനു വേണ്ടി എന്തിനെയും ചതിക്കുവാൻ വെംബുന്ന് യുവ തലമുറയുടെയും രണ്ടു വ്തയ്സ്ഥ മുഖം.ജെറിയും ഒന്നും മിണ്ടുനുണ്ടയിരുന്നില്ല. ഒരു പക്ഷെ എന്റെ മനസിലെ അതെ വികാരം തന്നെ ആയിരുന്നിരിക്കാം അവന്റെ മനസിലും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ