2021, ജൂൺ 30, ബുധനാഴ്‌ച

അച്ഛന്റെ മകൾ

അച്ഛന്റെ മകൾ 

ഒരു പേമാരി കഴിഞ്ഞ  അന്തരീക്ഷം തണുത്തു വിറങ്ങലിച്ചു കിടന്നു . തണുത്ത കിഴക്കൻ  കാറ്റിൽ  കാവിലെ കരിയിലകൾ പാറി  ദേവുവിന്റെ കൈ പിടിച്ചു മാളൂട്ടി കാവിലെ നാഗത്തറയുടെ മുമ്പിലെ ചിരാതിലേക്ക് എണ്ണ പകർന്നു . എണ്ണ  കളയല്ലേ മാളൂട്ടി .  ദേവു മാളൂട്ടിയെ കൈയിലെ തിരിനാളം  മെല്ലെ ഉയർത്തി പറഞ്ഞു. തീ പകരാൻ അകാതെ ആ തണുത്ത അന്തരീക്ഷത്തിൽ മാളൂട്ടി വിറച്ചു . 

" എന്തൊരു കാറ്റാ അമ്മെ .  "    വിറയലോടെ മാളൂട്ടി ചോദിച്ചു .

"ആ  തിരി അങ്ങട് കത്തിക്ക് .. നേരം തെറ്റി "

"അങ്ങട് കത്തിക്ക് "   ദേവുവിന്റെ അക്ഷമ യോടുള്ള വാക്കുകൾ  കേട്ടിട്ട്  മാളൂട്ടി പറഞ്ഞു .

"അമ്മെ അതിപ്പോൾ കെട്ടു പോവും"

"അതിനു കത്തിച്ചാലല്ലേ അണഞ്ഞു പോവോന്ന്  അറിയാൻ പറ്റു"  

 മാളൂട്ടിക്ക് കഴിയില്ല എന്ന് തോന്നിയ നിമിഷം   മല്ലിമുണ്ട് തെറുത്തു മടിക്കുത്തിൽ  കുത്തിയ ശേഷം ദേവു  ആ തിരിനാളം  മാളൂട്ടിയുടെ  കൈയിൽ നിന്നും മേടിച്ചു .

പിന്നെ നാഗയക്ഷിയെ നോക്കിയാ ശേഷം തിരിയിലേക്കു തീ നാളം ചേർത്ത് വച്ചു .  എണ്ണ എരിയുന്ന ശബ്ദത്തോടെ ഏതാനും  നിമിഷങ്ങൾക്കകം തിരി ആളിക്കത്തി . ഓരോന്നോരോന്നായി തറയിലെ ഏഴു തിരികളിലും തീ പടർന്നു .  നാഗ യക്ഷിക്ക് മുന്നിൽ ചുവന്ന അഗ്നിനാളങ്ങൾ മുടി അഴിച്ചിട്ടാടി .

 ദേവു  മാളുവിനെ നോക്കി പറഞ്ഞു.

"  എന്റെ കുട്ടി , ഇതിനാണോ ഈ കണ്ട ഭയപ്പാടൊക്കെ കാണിച്ചത് .. കണ്ടില്ലേ കത്തണത് .  മനസ്സിൽ നേരുണ്ടായാൽ  മതി.  നാഗയക്ഷി ചതിക്കില്ല . "

"എന്നെ  നോക്കാതെ യക്ഷിയമ്മയെ തൊഴു കുട്ടിയെ " 

ദേവു  അവളെ പതിയെ ശ്വസിച്ചു ..

മാളികമുകളിൽ നിന്നും അയാൾ നോക്കുമ്പോൾ മാളൂട്ടി കൈകൾ കൂപ്പി മിഴി അടച്ചു യക്ഷിയമ്മയെ മനസിൽ പ്രാർത്ഥിക്കുകയായിരുന്നു.  കാറ്റിൽ  ആടി  ഉലയുന്ന ദീപം നോക്കി അയാൾ കണ്ണ് ചിമ്മി .

മനസ് നിറയെ പ്രാർത്ഥനക്കു പകരം അപ്പോൾ സിസിലി   ആയിരുന്നു .  ഏകദേശം ഇരുപത്തിഏഴു  വർഷങ്ങൾക്ക്‌ മുന്നേ ഇതുപോലെ തണുത്ത അന്തരീക്ഷത്തിൽ അല്ലെ സിസിലിയെ   കൂട്ടി ഈ തറവാട്ടിലേക്ക്  വന്നത് . 

അന്ന് എന്തൊരു പുകിൽ ആയിരുന്നു .  വീട്ടിലേക്കു അവളെ കാല്  കുത്തുവാൻ പോലും  സമ്മതിച്ചില്ല .   അമ്മയും  ഏട്ടനും വിലങ്ങു തടി പോലെ നിന്നപ്പോൾ ഉറച്ച തീരുമാനം  തന്നെ എടുക്കേണ്ടി വന്നു.  ഇനി ഈ വീട്ടിലേക്കില്ല . സിസിലിയെ അംഗീകരിച്ചില്ലെങ്കിൽ എന്തിനു താൻ മാത്രം ഇവിടെ നിൽക്കണം . അന്ന് അവളുടെ കൈ പിടിച്ചു കൊണ്ട് ഇറങ്ങിയതാണ് .  ഡോക്ടർ ആയ ഒരാൾക്ക് ഒരു വാടക വീട് കിട്ടുവാൻ ആണോ പ്രശ്നം . 

ഒരു   നേഴ്‌സിനെ  വിവാഹം കഴിക്കുക എന്നത്  അത്ര വലിയ തെറ്റാണോ . അവളെ അംഗീകരിക്കാത്ത അമ്മയ്ക്കും  ഏട്ടനും മുമ്പിൽ ജീവിച്ചു കാണിക്കണം.  വാശിയായിരുന്നു മനസ്സിൽ.

 ഇരുപത്തി ഏഴു വർഷങ്ങൾക്ക്  മുന്നേ വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചത് ഏട്ടനാണ് . 'അമ്മ ഒരുവിധം സമ്മതിച്ചു എങ്കിലും  ഇത്രയും പഠിപ്പുള്ള ഏട്ടൻ എന്തുകൊണ്ടാണ് ആ വിവാഹത്തെ അത്രമാത്രം എതിർത്തത് . ഒരു ക്രിസ്ത്യാനി പെണ്ണിനെ വിവാഹം കഴിച്ചത് കൊണ്ടാണോ . ഇനി ഒരു ക്രിസ്ത്യാനിയെ വിവാഹം കഴിച്ചു എന്ന് വച്ചാൽ അതത്ര തെറ്റാണോ . അതുമൂലം തറവാടിന്റെ മനം ഇടിഞ്ഞുപോകുമോ? 

ഒരു പ്രഭാതത്തിൽ ഉണർന്നു നോക്കുമ്പോൾ അവൾ അരികിൽ ഇല്ലായിരുന്നു.  അയാളെയും , രണ്ടു വയസുള്ള മകളെയും ഉപേക്ഷിച്ചവൾ നഗരം വിട്ടിരുന്നു. 

ഏട്ടൻ പറഞ്ഞത് ശരി ആണെന്ന് മനസിലാക്കുവാൻ പിന്നെയും രണ്ടു വർഷങ്ങൾ  എടുത്തു .  

രണ്ടു  വർഷങ്ങൾക്ക്‌  മുന്നേ   അവളെ വീണ്ടും കണ്ടു.  അതും   ഹോസ്പിറ്റലിൽ വച്ച് തന്നെ. പക്ഷെ കൂടെ ഒരു വനിതാ പോലീസും , എസ്  .ഐ യും , ഒരു പോലീസ് കോൺസ്റ്റബിളും  ഉണ്ടായിരുന്നു .  ദേഹപരിശോദനക്കു വേണ്ടി കൊണ്ടുവന്നതായിരുന്നു അവളെ .

ഇരുപത്തി അഞ്ചു വർഷങ്ങൾക്കു  മുന്നേ അയാളെയും , മോളെയും ഉപേക്ഷിച്ചു സ്വന്തം ഇഷ്ടവും സുഖവും നോക്കി  കാമുകന്റെ കൂടെ ഒളിച്ചോടി പോയവൾ ..  അതായിരുന്നു അയാൾക്ക് സിസിലി ..

നഗരത്തിലെ പേര് കേട്ട ഹോട്ടലിൽ നിന്നും അവളെ പോലീസ് പിടി കൂടുകയായിരുന്നു. അനാശാസ്യ പ്രവർത്തനം നടത്തിയത്തിന്റെ പേരിൽ . അവളെയും ,  നഗരത്തിൽ തന്നെ സ്വർണ കട  നടത്തുന്ന സേവ്യറുടെ മകനെയും .. 

 ആ സ്ത്രീയുടെ മുഖം കണ്ടയാൾ ആദ്യം  അമ്പരന്നു.  അത് അയാളുടെ ഭാര്യ സിസിലി ആയിരുന്നു. 

അയാളെ കണ്ടതും അവൾ തല താഴ്ത്തി .

  ദേഷ്വവും, സങ്കടവും , പകയും ഒരുമിച്ച വന്ന നേരം. 

"ഇനി മോളോട് ധൈര്യമായി പറയാമല്ലോ .. ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം അമ്മയെ നഗരത്തിലെ വേശ്യാലയത്തിൽ നിന്നും പോലീസ് പിടി കൂടി എന്ന്."

"ഇതിനു വേണ്ടി ആയിരുന്നോ , ഇങ്ങനെ ജീവിക്കുവാൻ വേണ്ടി ആയിരുന്നോ നീ ഞങ്ങളെ വിട്ടു പോയത് .  ഏട്ടൻ സൂചന തന്നിരുന്നു എങ്കിലും ഞാൻ അത് മുഖ വിലക്കെടുത്തില്ല.  നൊന്തു പ്രസവിച്ച സ്വന്തം മകളെ ഉപേക്ഷിക്കുവാൻ നിനക്ക് എങ്ങനെ തോന്നി. "

അവളെ  അങ്ങനെ കണ്ടപ്പോൾ മനസ്സിൽ കത്തി എരിഞ്ഞു  കൊണ്ടിരുന്ന കനൽ അണഞ്ഞു. 

ഒന്നും പറയുവാൻ ആവാതെ സിസിലി അയാളുടെ മുമ്പിൽ തല താഴ്ത്തി നിന്നു .     ആ കണ്ണുകളിൽ നിന്നും  കുറ്റബോധത്താൽ  ഒരു തുള്ളി കണ്ണ് നീര് അടർന്നു വീണു .. 

"നീ അറിയണം ഞങ്ങൾ ഇപ്പോഴും ജീവിക്കുന്നു എന്ന്. അന്ന് ഞങ്ങൾ അനുഭവിച്ച വേദന എത്രയായിരുന്നു എന്ന് നീ അറിയണം . എനിക്ക് നിന്നോടുള്ള അറപ്പ് ഒരിക്കലും മകൾ അറിഞ്ഞിട്ടില്ല .  അവളെ മടിയിൽ കിടത്തി ഉറക്കുമ്പോൾ ഞാൻ കണ്ട സ്വപ്‌നങ്ങൾ.   ഇന്നത് യാഥാർഥ്യം ആയി എന്നത് നീ അറിയണം" .

"അന്ന് നീ ഇറങ്ങി പോകുമ്പോൾ  ദേവുവിന് വയസ്  രണ്ടു കഴിഞ്ഞിരുന്നു.  അതിനു ശേഷം ഞാൻ തന്നെ ആയിരുന്നു അവളുടെ അച്ഛനും അമ്മയും..പനിച്ചു കിടന്നു അവൾ നിലവിളിക്കുമ്പോൾ ഈ നെഞ്ചിലെ  ചൂട് പകർത്തിയാണ് അവളെ ഉറക്കിയത് . ഒരിക്കൽ പോലും നിനക്ക് പകരം മറ്റൊരാളെ കൊണ്ടുവരുവാൻ എനിക്ക് തോന്നിയിട്ടില്ല . അമ്മയും , ഏട്ടനും നിർബന്ധിച്ചപ്പോൾ പോലും.. പകരം ഇനി എന്റെ സ്നേഹം ദേവുവിന് മാത്രമേ നൽകുകയുള്ളൂ എന്നുള്ള ഉറച്ച തീരുമാനം . അത് മാത്രമായിരുന്നു പിന്നീട് അങ്ങോട്ട് ജീവിക്കുവാൻ ഉള്ള പ്രചോദനം ."

"ഇന്നവൾ കോളേജ്  അധ്യാപികയാണ് . അവൾക്കു ഒരു മകളുണ്ട് . അവളുടെ ഭർത്താവ് എൻജിനീയർ ആണ് ." 

"അറിവ് വന്ന ശേഷം ഒരിക്കൽ പോലും  ദേവു  നിന്നെ   കുറിച്ചൊന്നും എന്നോട് അന്വേഷിച്ചിട്ടില്ല . 'അമ്മ പറഞ്ഞു കൊടുത്തിട്ടുണ്ടാവാം . നിന്നെ കുറിച്ചുള്ള വിവരണം ". 

 തേങ്ങി കരയുന്ന സിസിലിയെ കണ്ടപ്പോൾ അയാൾക്ക് ഒട്ടും സഹതാപം തോന്നിയില്ല . 

 "നീ സ്നേഹിച്ച അയാളുടെ കൂടെ കഴിയുകയിരിക്കും എന്ന്  തന്നെ കരുതി . പക്ഷെ എനിക്ക് തെറ്റി . ഏട്ടൻ തന്നെ ആയിരുന്നു ശരി എന്നറിയുവാൻ ഞാനും വൈകി".

"സ്വന്ത ശരീരം വിറ്റു  ജീവിക്കുന്ന നിന്നെ ഞാൻ വെറുക്കുന്നു . പണ്ടത്തേതിലും നുറിരൂട്ടി ആയി." 

വിതുമ്പലോടെ  അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

" എനിക്ക് മാപ്പ് തരണം . അൻവർ  അവൻ എന്നെ ചതിച്ചു . അവൻ ആണ്  എന്നെ ഈ നിലയിൽ ആക്കിയത് . രക്ഷപെടുവാൻ കഴിയാത്ത വിധം കുരുക്കിൽ അകപ്പെട്ടു പോയി. "

"മാപ്പോ ? അതും നിനക്കോ ?  

ചതിച്ചത് , അൻവറൊ , അതോ നീയോ ..

നീ ഒഴുകുന്ന  ഈ കണ്ണീരിനേക്കാൾ പതിന്മടങ് ഞാനും , എന്റെ മോളും ഒഴുക്കിയിട്ടുണ്ട് ."

അയാൾ അപ്പോൾ  കൺസൽട്ടിങ്  റൂമിലേക്ക്   കയറി വന്ന സിസ്റ്ററിനോട്  ചോദിച്ചു 

"മെഡിക്കൽ കഴിഞ്ഞില്ലേ ."     

 .കഴിഞ്ഞു എന്നർത്ഥത്തിൽ അവൾ തലയാട്ടി  . സിസ്റ്റർ കൊടുത്ത ഫയൽ അയാൾ ഒപ്പിട്ട ശേഷം അവർ ആ ഫയൽ കൊണ്ട് പുറത്തേക്കു പോയി.

"പൊയ്ക്കോളൂ.   "

ഞാൻ നിന്നെ കണ്ട കാര്യം ഒരിക്കലും ദേവു  അറിയുവാൻ പോകുന്നില്ല .

അമ്മ ഒരു വേശ്യ ആയിരുന്നു  എന്ന മകൾ അറിയേണ്ട .

 പുച്ഛം  നിറഞ്ഞ അയാളുടെ മറുപടി കേട്ടശേഷം 

നനഞ്ഞ  കണ്ണുകളോടെ വനിതാ പോലീസിന്റെ പിറകെ അവൾ നടന്നകന്നു...

"എന്താ അച്ഛാ ഇത്ര ഗാഡമായ ചിന്ത.  ഊണ് കഴിക്കേണ്ട " 

ദേവുവിന്റെ ചോദ്യം അയാളെ ഉണർത്തി. 

"അച്ഛനോട് ഒരു കാര്യം പറയുവാൻ ഉണ്ട്.. ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി "   ദേവു  അയാളുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു  

അയാൾ ചോദ്യ ഭാവത്തിൽ അവമകളെ നോക്കി .

 എന്റെ തീസിസ് അംഗീകരിച്ചു.  ഇനി മുതൽ  വെറും ദേവു  അല്ല ഞാൻ 

"ഡോക്ടർ ദേവിക നായർ ആണ് "

അവൾ കുറച്ചു ഗൗരവം  ചാലിച്ചുകൊണ്ടു  പറഞ്ഞു.

അയാൾ അവളുടെ മുടി ഇഴകളെ  തഴുകി കൊണ്ടു  ആ തണുത്ത നെറ്റിയിൽ മുത്തി .

അയാളുടെ കണ്ണിൽ നിന്നും കണ്ണ് നീർ  തുള്ളികൾ അടർന്നു വീണു .

"അയ്യേ അച്ഛൻ കരയുകയാണോ .."    

അവൾ   അവളുടെ മുണ്ടിൻ  തലപ്പ്‌  കൊണ്ടയാളുടെ മിഴി നീര് തുടച്ചു.  

 പിന്നെ പതിയെ അവളുടെ കൈ പിടിച്ചുകൊണ്ടു കോണിപടികൾ ചവിട്ടി 

അവർ താഴേക്കിറങ്ങി. 



 



 

 

  

 

 









2021, ജൂൺ 18, വെള്ളിയാഴ്‌ച

ആതിരയിൽ നിന്നും അയിഷയിലേക്കുള്ള ദൂരം



 എന്തിനാണ്  അവൾ അങ്ങനെ ഒരു കടുംകൈ ചെയ്തത്? ..

 കൂട്ടുകാരിയേയും ,  അവളുടെ ഭർത്താവിനെയും വെട്ടി കൊന്നവൾ ...

ചുരിദാർ തലപ്പ് കൊണ്ട് പോലും മുഖം  മറയ്ക്കാത്തവൾ  

കോടതി മുറിയിൽ തല കുനിക്കാതെ വിധി കേട്ടവൾ ...

എന്തിനു കൊന്നു എന്ന് ചോദ്യത്തിന്   ..   ജീവിച്ചിരിക്കുവാൻ അവർക്ക് അർഹത ഇല്ല എന്ന്  തർക്കുത്തരം പറഞ്ഞവൾ 

തെല്ലുപോലും കുറ്റബോധം അവൾക്കുണ്ടായിരുന്നില്ല. 

കോടതി മുറിയിൽ പോലും പതറാതെ , ചങ്കുറ്റത്തോടെ കരുത്തനായ ഒരാണിനെ പോലെ തല ഉയർത്തി അവൾ നിന്നു 

ചോരയിൽ കുളിച്ചു കിടക്കുന്ന ആഷികും , സുബൈദയും ...
തൊട്ടരികിൽ  നിർവികാരയായി  വലിയ വെട്ടുകത്തിയുമായി  അവൾ .
അവളുടെ  മുഖവും , നെറ്റിയും , ചുരിദാറിലും ചോര കൊണ്ട് മൂടപ്പെട്ടിരുന്നു .

അതെ അത് ഞാൻ തന്നെയാണ് .  കുറ്റബോധത്തിൻറെ ഒരു തരി പോലും മനസ്സിൽ ഇല്ലാതെ ചെയ്ത കൃത്യം ഏറ്റു  പറഞ്ഞവൾ 

അതെ അവൾ തന്നെ  ദുർഗ ,  അത് തന്നെയായിരുന്നു അവളുടെ  പേര് ..



എന്തിനാണ് അവൾ സുബൈദയെ  കൊന്നത് ..  എന്തിനാണവൾ അവളുടെ ഭർത്താവായ ഡോക്ടർ ആഷികിനെ കൊന്നത് ...

വെട്ടി വെട്ടി കഴുത്തു അറുത്തു  കൊല്ലുക എന്ന് വച്ചാൽ..... 

ഇത്രയേറെ  വൈരാഗ്യം  അവൾക്ക് അവരോട് തോന്നുവാൻ ഉള്ള കാരണം എന്തായിരിക്കും ?..

ഒരു പെണ്ണിന് ഇങ്ങനെ കൊല്ലുവാൻ സാധിക്കുമോ?   ഇത്രയ്ക്കും ക്രൂരയാവുക എന്നാൽ ......

ആരോഗ്യവാനായ ഒരു പുരുഷനെയും  അവന്റെ ഭാര്യയെയും 
നിഷ്ടൂരമായി കൊല്ലുക  എന്ന്  വച്ചാൽ ......

 അവളെ അറിയാവുന്നവർക്ക് ഒരിക്കലും ചിന്തിക്കുവാൻ കഴിയുമായിരുന്നില്ല . അവൾ ഇങ്ങനെ ഒരു പാതകം ചെയ്യും എന്ന്...  അത്രയ്ക്ക് പാവമായിരുന്നല്ലോ അവൾ..  പിന്നെ എന്തിനുവേണ്ടി അവൾ ഈ ക്രൂരകൃത്യം ചെയ്തു ?



നീതിപീഠം  എന്ത് ശിക്ഷയായിരിക്കും അവൾക്കായി വിധിക്കുക .

എന്ത് ശിക്ഷ വിധിച്ചാലും അതൊട്ടും അധികമാവില്ല . 

അതുപോലുള്ള പാതകം അല്ലെ അവൾ ചെയ്തിരിക്കുന്നത്.




ഐ എസിൽ ചേരുവാൻ  കേരളത്തിൽ നിന്ന് പോയ യുവാവ് കൊല്ലപ്പെട്ടു .

അന്നത്തെ ചില പ്രമുഖ പത്രത്തിലെ ഉൾപേജിൽ ഉള്ള വാർത്തകൾ . അല്ലെങ്കിലും ഇങ്ങനെയുള്ള വാർത്തകൾ ഉൾപ്പേജിൽ മാത്രമല്ലെ വരികയുള്ളു . അതും ചില വിശേഷണങ്ങൾ  ഉളളമതക്കാർ ആവുമ്പോൾ ...

എന്നാൽ അയാളുടെ ഭാര്യ ,  തടവുകാരിയായി ഇന്നും അഭയാർത്ഥി കേന്ദ്രത്തിൽ കഴിയുന്നു. ഭീകര പ്രവർത്തനം  നടത്താനായി മതം മാറിയ ഹിന്ദു യുവതി അഫ്ഗാനിസ്ഥാനിൽ തടങ്കലിൽ ആണെന്ന് ...  

മനുഷ്യാവകാശം  അവൾക്കും ബാധകം ആണത്രേ ... മനുഷ്യവകാശക്കാർ എന്ന് മേനി നടിക്കുന്നവർ ചാനലിൽ വന്ന് ഉദ്ഘോഷിച്ചു ...
 
ആ യുവതി ആരായിരുന്നു . അവൾ ആതിര ആയിരുന്നു   2013 ൽ  കാസർകോട് വിദ്യാർത്ഥി ആയിരിക്കെയാണ് ആതിര മതം മാറി ഇസ്ലാം മതം സ്വീകരിച്ചത് . പിന്നീട് സുഹൃത്തായ യാസിറിനെ അവൾ നിക്കാഹ്  കഴിച്ചു . മതം മാറിയ ആതിര, ആയിഷ എന്ന് പുതിയ പേര് സ്വീകരിച്ചു. 

ഭർത്താവായ യാസീറുമൊന്നിച്ചവൾ   ശ്രീലങ്ക വഴി സിറിയയിൽ  അവർ എത്തിചേർന്നു .   അവിടെവച്ചവർ  വിശുദ്ധ യുദ്ധത്തിൽ ഏർപ്പെട്ടു  എന്നും ,  അമേരിക്കയുടെ ഷെൽ ആക്രമണത്തിൽ യാസർ അടക്കം കേരളത്തിൽ നിന്നും പോയ മലയാളികൾ കൊല്ലപ്പെട്ടു   എന്നുമാണ് പോലീസ് ഭാഷ്യം . 

കാസർകോട് ഡെന്റൽ കോളേജിൽ അവസാന വിദ്യാർത്ഥി ആയിരിക്കെ ആണ് ആതിര  മതപരിവർത്തനം നടത്തി ആയിഷയാകുന്നത് . ആതിരയെ കാണാതായി എന്ന ബന്ധുക്കൾ  പരാതികൊടുത്തു എങ്കിലും പോലീസ് കാര്യമായി അന്വേഷണം  ഒന്നും അന്ന് നടത്തിയില്ല.  

പിന്നീട്  പോലീസ്  മേധാവി വിളിച്ച പത്ര സമ്മേളനത്തിൽ നിന്നും കുറെ ഏറേ വിവരങ്ങൾ അറിയുവാൻ കഴിഞ്ഞു .. കോളേജിൽ പഠിക്കുമ്പോൾ ആതിരയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു സുബൈദ . സുബൈദയാണ് ആഷികിനെ അതിരക്കു പരിചയപ്പെടുത്തിയത് . ഇവരുമായിട്ടുള്ള അടുപ്പം ആണ് ആതിര എന്ന ആയിഷയെ വലിയ ഇസ്ലാം മത വിശ്വാസി ആക്കി മാറ്റിയത് .

മതം മാറിയാൽ ആഷിക് ആതിരയെ വിവാഹ കഴിക്കാം എന്ന് പറഞ്ഞിരുന്നു എങ്കിലും അവസാനം  അവൾ മതം മാറി കഴിഞ്ഞപ്പോൾ അവന്റെ മനസ് മാറി . അന്ന് അവളുടെ ദുഃഖത്തിൽ  താങ്ങായി കൂട്ട്  നിന്നത്  യാസിർ ആയിരുന്നു.

ആഷിക്  സുബൈദയെ വിവാഹം കഴിച്ചപ്പോൾ   അവരുടെ  സുഹൃത്തായ യാസിറിനെ പിന്നെ ആതിര നിക്കാഹ്  കഴിച്ചു.. ഈ പ്രണയം ഒരു നാടകം ആയിരുന്നു എന്ന് ആതിര അറിഞ്ഞിരുന്നില്ല. അവർക്ക് വേറെ പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. ആ വലയിലെ ഒരു ചെറിയ കണ്ണി  മാത്രമായിരുന്നു ആതിര.  

ഇതരമത  വിഭാഗങ്ങളിൽ  നിന്നും പെൺകുട്ടികളെ കണ്ടെത്തി  അവരെ മതം മാറ്റുക . ഇതായിരുന്നു ആ ഗൂഡ സംഘത്തിന്റെ പ്രവർത്തനം . ഇതിനു മുഴുവനും ചുക്കാൻ പിടിച്ചത് സുബൈദയും ആഷികും തന്നെ ആയിരുന്നു.


ഇനി ഈ അതിര   ആരാണ് എന്ന് നിങ്ങൾക്കറിയേണ്ട . കോടതിയിൽ  കൂടിയ ജനങ്ങളെ ഒന്ന് നോക്കിയാ ശേഷം അവൾ ഉറക്കെ പറഞ്ഞു. 

ആതിര എന്റെ ഒരേ ഒരു ചേച്ചി .. 

അവളെ നശിപ്പിച്ചത് ഇവർ ആയിരുന്നു .

ഞാൻ കൊലപ്പെടുത്തിയ സുബൈദയും , അവളുടെ ഭർത്താവ് ആഷിക്കും .

ഇവർ കാരണം എല്ലാം നഷ്ടപ്പെട്ട് ,  എല്ലാവരാലും വെറുക്കപ്പെട്ട തീവ്രവാദി ആയി മുദ്രകുത്തപ്പെട്ട എന്റെ ചേച്ചിക്ക് വേണ്ടി ഞാൻ അത് ചെയ്തു..

സുബൈദയുമായി ഞാൻ സൗഹൃദം സ്ഥാപിച്ചു. അവൾ വഴി ആഷിക്കി നെയും . അവന്റെ പ്രേമത്തിൽ ഞാൻ മയങ്ങി വീണു കഴിഞ്ഞു എന്നവർ മനസിലാക്കി. പുതിയ ഇരയെ  കിട്ടിയ സന്തോഷം . സത്യത്തിൽ ഞാൻ ഒരു ചിലന്തിയെപ്പോലെ  വല വിരിച്ചു കാത്തിരിക്കുകയായിരുന്നു എന്നവർ അറിഞ്ഞിരുന്നില്ല. 


ആഷിക്കിന്റെ പ്രേമ ഭജനം ആയി കമാറാൻ എനിക്കേറെ സമയം വേണ്ടി വന്നില്ല .ആഷിക്കില്ലാതെ ജീവിക്കുവാൻ കഴിയില്ല എന്നുള്ള എന്റെ  വാക്കുകൾ ..... അവനു വേണ്ടി  മതം മാറുവാൻ പോലും തയാർ ആണെന്ന് ഞാൻ അയാളെ  അറിയിച്ചു. 

അവരെ ഞാൻ വിരുന്നിനു ക്ഷണിച്ചു . ഒരു സംശയവും കൂടാതെ ഞാൻ താമസിക്കുന്ന വാടക വീട്ടിൽ എന്നെ തേടി അവർ വന്നു.  അവർ കഴിച്ച ഭക്ഷണത്തിൽ ഞാൻ  മയക്കുമരുന്നു കലർത്തിയിരുന്നു . ബലവാനായ ആഷിക്കിനെ  കീഴ്പെടുത്തുവാൻ കഴിഞ്ഞില്ലെങ്കിലോ എന്നുള്ള ചിന്ത .... 

പ്രതികരിക്കുവാൻ കഴിയാത്ത അവസ്ഥയിലും ഞാൻ വെട്ടിയപ്പോൾ അവർ ഉറക്കെ നിലവിളിച്ചു , .   ഞാൻ ആതിരയുടെ അനുജത്തി ആണെന്ന് പറഞ്ഞപ്പോൾ അവരുടെ ഭാവം ,അതെല്ലാം ഞാൻ ശരിക്കുംആസ്വദിച്ചു .

വെട്ടു കൊണ്ട് പ്രാണൻ പിടയുമ്പോൾ ഞാൻ പറഞ്ഞു....

 അലറി കരയുവാൻ .     

കൊല്ലല്ലേ എന്ന് പറഞ്ഞവർ കേണപ്പോൾ  എന്റെ  കലി  എന്നിൽ ഉറഞ്ഞു തുള്ളുകയായിരുന്നു ..

അവരുടെ രക്തം കൊണ്ട് ഞാൻ തിലകം ചാർത്തി... 

ഇനി ഒരു ആതിരയെ സൃഷ്ടിക്കാതിരിക്കുവാൻ എനിക്കിതെ മാർഗം ഉണ്ടായിരുന്നുള്ളു. ഇത് ഒരിക്കലും അവസാനം അല്ല എന്ന് എനിക്കറിയാം .ഇനിയും ഇവിടെ അയിഷമാർ സൃഷ്ടിക്കപെടുമായിരിക്കും .  

എന്റെ ചേച്ചിയും കുറ്റക്കാരിതന്നെയാണ് . അവൾ നിരപരാധി ആണെന്ന് ഞാൻ പറയുന്നില്ല . എന്റെ രാജ്യത്തിന് എതിരെ പ്രവർത്തിച്ചവൾ ,  ദേശദ്രോഹി എന്നോ തീവ്രവാദി എന്നോ നിങ്ങൾക്  അവളെ മുദ്ര കുത്താം.  രാജ്യത്തിനപമാനമായി കുലംകുത്തിയായ    .അവൾക്കും അർഹമായ ശിക്ഷ മരണം തന്നെയാണ് .   ഇനി അവൾ മരിച്ചാലും അവളുടെ ശരീരം കാണണം എന്നുള്ള ആഗ്രഹം എനിക്കില്ല ...

എന്റെ ചേച്ചിയോട് ഞാൻ കാല് പിടിച്ചപേക്ഷിച്ചു ..

അന്നവളുടെ മറുപടി ഇങ്ങനെ ആയിരുന്നു..
"
നെയ്തു കൂട്ടിയ സ്വപ്നങ്ങളിൽ മാത്രം നാം ജീവിക്കണം എന്ന് എന്തിനു വൃഥാ  വാശി പിടിക്കുന്നു .  നമ്മുടെ പുരാണങ്ങളോ , ഗീതയെ , കടലോ , കാറ്റോ , ഈ പ്രപഞ്ചമോ ഒന്നുമല്ല യഥാർത്ഥ സ്വർഗം .  അതുകൊണ്ടു നീ കൂടി എന്റെ മാർഗത്തിലേക്ക് ഇറങ്ങി വരൂ " 


വെട്ടി വെട്ടി തന്നെ  ഞാൻ അവരെ കൊന്നു . 

എങ്കിലും കൊതി മാറിയില്ല  കലി അടങ്ങിയില്ല ....

അല്ലെങ്കിലും എത്ര വെട്ടിയാൽ ആണ് എനിക്ക്  എന്റെ കലി അടങ്ങുക ....