2015, ജനുവരി 26, തിങ്കളാഴ്‌ച

STRESS MANAGEMENT


കഴിഞ്ഞ ആഴ്ച ഞാൻ ഒരു സെമിനാറിന് പോയിരുന്നു. എങ്ങനെ നിങ്ങളുടെ ജോലി ഭാരം കുറയ്ക്കുവാൻ കഴിയും എന്നതിനെ കുറിച്ച് ആയിരുന്നു അവതാരകൻ സംവദിച്ചത് .  ജോണ്‍ മാർട്ടിൻ അദ്ദേഹം ആയിരുന്നു ഞങ്ങൾക്ക്  ക്ലാസ്സ്‌  എടുത്തത്‌ .  അതിനിടെ ഒരു ചെറിയ സംഭവം  ജോണ്‍ കഥ പോലെ അവതരിപ്പിച്ചു .

ഒരു ഗ്ലാസിൽ നിന്നും കുറച്ചു വെള്ളം കുടിച്ച ശേഷം ജോണ്‍ ഞങ്ങളോടായി ഗ്ലാസ്‌ ഉയർത്തി കൊണ്ട് ചോദിച്ചു.  ഈ ഗ്ലാസിലെ വെള്ളത്തിന്‌ എത്ര ഭാരം ഉണ്ടാകും ?  പകുതിയിൽ കുടുതൽ ജോണ്‍ കുടിച്ചു കഴിഞ്ഞിരുന്നു. ഏറിയാൽ ഒരു 200 ml കാണും ആയിരിക്കും.

ഓരോരുത്തർ അവരുടെ അഭിപ്രായം പ്രകടിപ്പിച്ചു. പിന്നെ ജോണ്‍ പറഞ്ഞു എത്ര ഭാരം എന്നുള്ളത് സാരമായ കാര്യം അല്ല.  പക്ഷെ ഈ ഗ്ലാസ്‌ എത്ര നേരം ഇങ്ങനെ എനിക്ക് ഉയർത്തി പിടിക്കുവാൻ സാധിക്കും? ഒരു മിനിറ്റ് നേരം എനിക്ക്  ഇങ്ങനെ ഉയർത്തി പിടിക്കുവാൻ കഴിയും.  ഇനി ഞാൻ ഒരു മണികൂർ നേരം ഇങ്ങനെ പിടിച്ചാൽ എന്റെ കൈ വേദനിക്കും. ഇനി അത് രണ്ടു മുന്ന് മണികൂർ തുടർയായി ഉയർത്തിയാലോ കൈയിൽ നീര് വരും. ഭാരം ഏറെ യുള്ളതായി തോന്നും. ശരിയല്ലേ?

ജോണ്‍ പറഞ്ഞു നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ഇത് പോലെ തന്നെ ആണ്. അവയെ കുറച്ചു നേരം നിങ്ങൾക്ക് കുടെ   ക്കുട്ടാം . അവയെ എന്ന് എന്നേക്കുമായി കുടെ ക്കുട്ടണമോ? ഇനി അവയെ നിങ്ങൾ എന്നും കുടെ കുട്ടിയാലോ ജീവിതം മുന്നോട്ടു കൊണ്ട് പോകുവാൻ വളരെ  പ്രയാസം ആയിരിക്കും.

ഓർത്തിരിക്കുക നിങ്ങൾ വീട്ടിൽ പോകുനതിനു മുമ്പ് നിങ്ങളുടെ എല്ലാ  ഓഫീസിൽ തന്നെ ഇറക്കി വയ്ക്കുക. എന്തിനാണ് അവയെല്ലാം ചുവന്നു വീടിലേക്ക്‌ കൊണ്ട് പോകുനത്?





2015, ജനുവരി 10, ശനിയാഴ്‌ച

പുതിയ പ്രഭാതം (നാടകം)


(മസ് ക്കറ്റിലെ  SNS സംഘടനക്കു വേണ്ടി എഴുതിയ നാടകം)



അഭിനയിക്കുന്നവർ  

നാരായണൻ നായർ
മൊയ്തു മുതലാളി
കേശവൻ
മാത്തച്ചൻ
ദിവാകരൻ
നാരായണൻ നായരുടെ മകൻ
റേഷൻ കടക്കാരൻ
ബാങ്ക് മാനേജർ



രംഗം 1

റേഷൻ കട


കേശവൻ -  അല്ല ദിവാകരാ , ഈ മൊയ്തു മുതലാളി ചാക്കിലും  കന്നാസിലും ഒക്കെ ആയി  ആ റേഷൻ കട തന്നെ വണ്ടിയിൽ കൊണ്ട് പോയിട്ടുണ്ടല്ലോ ?

ദിവകരാൻ - അത് തനിക്ക് ആറി യില്ലേ?    മുതാലാളിയുടെ റേഷൻ കാർഡിൽ
മരിച്ചു പോയ ഉമ്മ, ബാപ്പ , കെട്ടിച്ചു വീട്ട മോള് സീനത് , ഒളെടെ കെട്ടിയോനും ,  അളിയനും ഒക്കെ ആയി ഒരു പഞായത്തിന്നു ഉള്ള ആളുണ്ട്.

കേശവൻ - അതിനു ഒക്കെ ഇവിടെ ഒരു നിയമവും , വകുപ്പും ഇല്ലേ ?   മുതലാളിക്ക് ഈ റേഷൻ കടയിലെ സാധനങ്ങൾ മേടിച്ചിട്ട് വേണമോ നിത്യം  കഴിയുവാൻ ?

ദിവാകരൻ - കേശവാ ,   താനീ നാട്ടുകാരൻ ഒന്നും അല്ലെ? മുതലാളി അയാളുടെ കടയിലെക്കാണ് ഈ സാധനങ്ങൾ കൊണ്ട് പോകുനത് . എന്നിട്ട് ഇരട്ടി വിലയ്ക്ക് വിൽക്കും . അല്ലാതെ പിന്നെ ?

ക്ഷീണിച്ച ഒരു വൃദ്ധൻ പതിയെ റേഷൻ കടയിലേക്ക് വരുന്നു , കാവി മുണ്ടും , ബനിയനും വേഷം . കൈയിൽ ഒരു  പഴയ സഞ്ചി .

നാരായണൻ നായർ -  പഴയ സഞ്ചി തുറന്നു റേഷൻ കാർഡ് , കടക്കാരന്  നീട്ടിയ ശേഷം പറയുന്നു.

പുതിയ കുറച്ചു ആനുകുല്യങ്ങൾ ഒക്കെ ഗവണ്മെന്റ് പ്രക്യാപിച്ചു എന്ന് കേട്ടു .
അതൊക്കെ ഈ കാർഡിൽ ഒന്ന് കുറിച്ച് തന്നാൽ വലിയ ഉപകാരം ആയിരിക്കും. കഴിഞ്ഞ  ആഴ്ച വരണം എന്ന് കരുതിയതാ . കമലക്ഷിക്ക് വീണ്ടും ദീനം കൂടി . തോമാച്ചന്റെ ആശുപത്രിയിൽ  ആണ് ഇപ്പോൾ ചികിത്സ .

കടക്കാരൻ - വലിയ താല്പര്യം ഇല്ലാതെ കാർഡ് മറിച്ചു നോക്കുന്നു . പിന്നെ തിരിയെ വൃദ്ധനു കാർഡു   നൽകി  . .

നാരായണൻ നായർ - അല്ല ഒന്നും പതിച്ചില്ല.

കടക്കാരൻ  - ഇതിൽ പതിക്കുവാൻ ഒന്നും ഇല്ല.

നാരായണൻ നായർ - ഒന്നും മനസിലാവാത്ത ഭാവത്തിൽ . അതെന്താ ?

കടക്കാരൻ - നിങ്ങൾക്ക് അതിനുള്ള യോഗ്യത ഇല്ല. കാരണം നിങ്ങൾ ഒരു ഉയർന്ന ജാതി ക്കരാൻ ആണ് . നിങ്ങൾക്ക് പതിപിച്ചു തന്നാൽ എന്റെ ജോലി പോകും.

നാരായണൻ നായർ- അല്ല ഇപ്പോൾ മൊയ്തു മുതലാളി ഒരു വണ്ടി നിറയെ സാധങ്ങള് മായി പോയല്ലോ?

കടക്കാരൻ - അയാൾ ഇസ്ലാമാ , പിന്നെ ദരിദ്ര രേഖക്ക് താഴെയാണ് ? അത് പോലെ യാണോ നിങ്ങൾ.


നാരായണൻ നായർ - പകച്ചു നില്കുന്നു.


ദിവാകരൻ - നായരേ  നിങ്ങൾ വലിയ പ്രമാണി  അല്ലായിരുന്നോ .  നിങ്ങൾക്ക് എന്തിനാ ഈ നക്കാപിച്ച റേഷൻ . പരിഹസിച്ചു ചിരിക്കുന്നു.

കേശവൻ - ദിവാകരാ ഇങ്ങനെ പരിഹസിക്കരുത് . പിന്നെ വിഷമത്തോടെ നാരായണൻ നായരേ നോക്കുന്നു.


രംഗം 2

വേദി - ബാങ്ക്

നാരായണൻ നായർ  - ശിപായിയോടു മാനേജറിനെ ഒന്ന് കാണണം

ശിപായി - മാനേജർ ആരോടോ സംസാരിക്കുകയാണ് . അത് കഴിഞ്ഞു കാണാം .

മാനേജറും ,  മാത്തച്ചനുമായി സംഭാഷണം

മാത്തച്ചൻ -  അന്ന്  പറഞ്ഞ എല്ലാ കടലാസുകളും ഉണ്ട് . ഈ ലോണ്‍ സാക്ഷ്യ പെടുത്തി തരണം.

ബാങ്ക് മാനേജർ - കടലാസുകൾ മറിച്ചു നോക്കുന്നു . ഇത് കാർഷിക വയ്പകുള്ള അപേക്ഷ ആണല്ലോ . അതിനു താൻ എന്ത് കൃഷി ആണ് ചെയുവാൻ പോകുനത് ?

മാത്തച്ചൻ  - വളിച്ച ചിരിയോടെ, എന്റെ സാറേ , സാറിന് ഒന്നും അറിയാത്ത പോലെ ? കാർഷിക വായ്പ  എടുത്താൽ കൃഷി നശിച്ചു എന്ന് പറഞ്ഞു ലോണ്‍ തിരിച്ചു അടക്കേണ്ട വകുപ്പ് ഇല്ല എന്ന് സാർ തന്നെ അല്ലെ സാക്ഷി പെടുത്തിയത്. .  പിന്നെ സാറിനും ഇതിന്റെ ഗുണം ഒക്കെ ഉണ്ടല്ലോ


  ബാങ്ക് മാനേജർ - ചിരിയോടെ . ആ പേപ്പറിൽ ഒപ്പ് വയ്ക്കുന്നു .
മാത്തച്ചൻ  - സന്തോഷത്തോടെ പോകുന്നു

നാരായണൻ നായർ  - ഭവ്യതയോടെ തല ചൊറിഞ്ഞു കൊണ്ട് സാർ.

  ബാങ്ക് മാനേജർ  -  നിങ്ങൾ  വീണ്ടും വന്നോ? നിങ്ങളോട്  പറഞ്ഞതല്ലേ   വായ്പ അനുവദിക്കുവാൻ കഴിയില്ല എന്ന്.

നാരായണൻ നായർ   - കടലാസുകൾ എല്ലാം കൊണ്ട് വന്നിടുണ്ട് . സാർ ഇതിൽ ഒന്ന് ഒപ്പ് വച്ചാൽ..

ബാങ്ക് മാനേജർ  - ദേഷ്യത്തോടെ , നിങ്ങൾക്ക് മലയാളം പറഞ്ഞാൽ മനസിലാകില്ല എന്നുണ്ടോ?

നിങ്ങൾ ഒരു നായർ  അല്ലെ? ? സാമ്പത്തികമായി പിന്നോക്കം നിൽകുന്ന ന്യൂന പക്ഷ സമുദായ അംഗങ്ങൾക്ക്  മാത്രമേ ബാങ്കിന് വായ്പ നല്കുവാൻ അവകാശമുള്ളു. നിങ്ങള്ക്ക് വായ്പ നല്കുവാൻ ബാങ്കിന് കഴിയില്ല . എനിക്ക് കുറച്ചു തിരക്കുണ്ട്‌ . അയാൾ ഫയലുകൾ മറിക്കുന്നു .


   നാരായണൻ നായർ -  ദൈന്യനായി പുറത്തേക്കു നടക്കുന്നു.

രംഗം 3

വേദി - വീട്

നാരായണൻ നായർ - കസേരയിൽ ഇരിക്കുന്നു. പിന്നെ എഴുനേറ്റു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. പിന്നെ പുറത്തേക്കു നോക്കുന്നു. അയാള് ആരെയോ പ്രതീക്ഷിച്ച എന്ന പോലെ...

ടൈ കെട്ടിയ , കൈയിൽ ഒരു ഫയലോടെ  അയാളുടെ മകൻ കടന്നു വരുന്നു.

 നാരായണൻ നായർ  - ആകാംഷയോടെ എന്തായി മോനെ നിന്റെ ഇന്റർവ്യൂ . ഇത് കിട്ടുമല്ലോ അല്ലെ..


യുവാവ് - ദേഷ്യത്തോടെ അച്ഛനെ നോക്കുന്നു. പിന്നെ ടൈ വലിച്ചൂരി താഴേക്ക് എറിയുന്നു. ഇന്റർവ്യൂ , ഇനി ഞാൻ വല്ല കൂലി പണിക്കും പൊക്കോളാം .
എന്തിനാ അച്ഛൻ എന്നെ ഇത്രയ്ക്കു കഷ്ടപ്പെട്ട് പഠിപ്പിച്ചത്


നാരായണൻ നായർ - എന്തുണ്ടായി ?


യുവാവ്  - ഞാൻ ഒരു മുസ്ലിം ആണോ? ഞാൻ ഒരു ക്രിസ്ത്യാനി ആണോ?
 നായരായി ജനിച്ചത്‌ എന്റെ കുറ്റം ആണോ ?

ഞാൻ കരുതിയത്‌ ജോലി കിട്ടുവാൻ ഉള്ള യോഗ്യത ഉയർന്ന വി ദ്യാഭാസം ആണ് എന്നാണ്. പക്ഷെ അതിൽ ഉപരി ഇതര   ജാതിക്കർക്കുള്ള യോഗ്യത പോലും ഒരു ഹിന്ദു വായി ജനിച്ചവന് ഇല്ല. കൈകൂലി കൊടുക്കുവാൻ അച്ഛന് കഴിയുമോ?

പുറത്തു ബഹളം

സ്ഥാനാർത്തിയും ,  കേശവനും , ദിവാകരനും  .
സ്ഥാനാർഥി - നായര് ചേട്ടാ , ചേട്ടന്ടെ പ്രശ്നം എല്ലാം ഇതോടെ തീരും . ഇത്തവണ  ഞങ്ങളുടെ പാർട്ടി അല്ലെ അധികാരത്തിൽ വരുന്നത്.
ചേട്ടന്റെയും , വീട്ടുകാരുടെയും വോട്ടു എനിക്ക് വേണം.



നാരായണൻ നായർ - ഞാൻ എന്തിനു വേണ്ടി നിങ്ങൾക്ക് വോട്ടു നൽകണം ?

 ഇത്രയും കാലം മാറി മാറി ഭരിച്ച സർക്കാർ ഞങ്ങളെ പോലുള്ളവർക്ക് വേണ്ടി എന്ത് ചെയ്തു? എനിക്ക് മാത്രമായി ഒരു ഉന്നതി വേണ്ട. പക്ഷെ ഞങ്ങളുടെ സമുദായത്തിന് വേണം.  ഈ സമുദായത്തിൽ ജനിച്ചു എന്ന പേരിൽ അർഹിക്കേണ്ട പരിഗണന   ഞങ്ങള്ക്ക് കിട്ടിയിരിക്കണം . അത് തരുവാൻ നിങ്ങളുടെ പാർടിക്ക് കഴിയുമോ?

സാമ്പത്തികമായി പിന്നോക്കം നിൽകുന്ന നായർ സമൂഹത്തിനും നീതി നിഷേധിക്കുവാൻ ഒരായിരം കാരണങ്ങൾ ഉണ്ട്. എന്നാൽ അതെ നിയമം മറ്റു ജാതിക്കാർക്കു മുന്നിൽ എന്തേ കണ്ണ് അടക്കുന്നു ?  അർഹമായ ആനുകൂല്യങ്ങൾ അവർക്കും നൽകിക്കോട്ടേ. പക്ഷെ ഇതെല്ലം നിഷെധിക്കപ്പെട്ട ഒരു സമുദായം ഇവിടെ ഉണ്ട് എന്ന് മറക്കരുത് .

 അപ്പകഷ്ണം മുന്നില്ലിട്ട് തന്നീട്ടു വോട്ടു ചോദിക്കുവാനായി വന്നിരിക്കുന്നു.

അമർഷതൊടെ ... ഒരു  പാർട്ടിക്കാരനും ഇനി ഈ പടി ചവിട്ടരുത് .

കേശവൻ -, അതെ ഇനി ഒരു പാർടി ക്കാരും ഞങ്ങൾ ഹിന്ദുക്കളുടെ  വോട്ടും ചോദിച്ചു കൊണ്ട്  ഇവിടേക്ക്  വരേണ്ടതില്ല . എല്ലാകാലവും ഭിന്നിപിച്ചു ഭരിക്കാം എന്ന വ്യാമോഹം വേണ്ട.

ദിവാകരൻ - അവകാശങ്ങൾ ചോദിച്ചു മേടിക്കുവാൻ നായർ  സമൂഹത്തിനും അവകാശമുണ്ട്‌. കാലം മാറി മെമ്പറെ..

നാരായണൻ നായർ - അതെ . ഞങ്ങൾ ഒരുമിച്ചു പോരാടുവാൻ  തിരുമാനിച്ചു.
അഷ്ടിക്കു വകയില്ലാതെ, ജോലി ഇല്ലാതെ വലയുന്ന ഒരു പാടു  പേർ ഉണ്ടീ സമുദായത്തിൽ  . നായരായി പോയി എന്നുള്ള കാരണത്താൽ നീതി നിഷേധിക്ക പ്പെട്ടവർ.  .  എന്ത് കൊണ്ട് നിങ്ങൾ  ആരും  ഈ അനീതിക്ക് എതിരെ പ്രതികരിക്കുന്നില്ല?

സമുദായം  ഉണർന്നു കഴിഞ്ഞു.

സദസ്സിനെ കൈ ചൂണ്ടി എല്ലാവരും ഒരുമിച്ച്

പുതിയ ഒരു പ്രഭാതം വിടരുകയാണ് ആ നാളെ നമ്മൾക്കുള്ളതാണ്