2016, ഓഗസ്റ്റ് 31, ബുധനാഴ്‌ച

കോഫീ ഡേ (കഥ)

ഖുറും ബീച്ചിനു സമീപമുള്ള കോഫീ ഡേ റെസ്റ്റ്റന്റ് . ഇന്ന് ചൊവാഴ്ച . അടുത്ത തിങ്കളാഴ്ചക്ക് മുമ്പ് തന്നെ ഈ  പ്രസന്റേഷൻ  സമർപ്പിക്കേണ്ടതുണ്ട്. പ്രൊഫസർ കുര്യൻ പറഞ്ഞ വിഷയങ്ങൾ പ്രിയ മനസ്സിൽ ഓർത്തു. സാമൂഹികവും, രാഷ്ട്രീയവും  ആയവ ഒഴിവാക്കി തുടിക്കുന്ന ജീവിതം ആണ് നിങ്ങൾ  പറയേണ്ടത് . നുവാചകരുടെ  ഹൃദയത്തെ സ്പർശിക്കുവാൻ കഴിയണം . അത് ഒരു വാചകം ആണെങ്കിൽ പോലും.  പക്ഷെ ഒന്നിനും ഒരു പൂർണ രൂപം കിട്ടുന്നില്ല.

പുറത്തു നന്നായി മഴ പെയ്യുന്നു. കുടാതെ തണുത്ത കാറ്റും . പ്രിയ   തന്റെ ലാപ്ടോപ് തുറന്നു പതിവായി ഇരിക്കാറുള്ള ചില്ല് ജനാലയുടെ അരികിലുള്ള കസേരയിൽ  അവൾ  ഇരുന്നു.  ജനാലയിലുടെ നോക്കിയാൽ അകലെ മനോഹരമായ കടൽ തീരം കാണാം . ചാറ്റൽ  മഴ പെയ്യുന്ന കൊണ്ട് ജനനിബിഡമല്ല ഇന്നവിടെ. കുറച്ചു വിദേശികൾ, പിന്നെ തെരുവിന്റെ സന്തതികളായ കുറെ കുട്ടികൾ, അവർ മാത്രം നീന്തി തുടിക്കുന്നുണ്ട്.  നാല് കിലോമീറ്ററോളമായി വ്യാപിച്ചു കിടക്കുന്ന മനോഹരമായ ബീച്ചാണ് ഖുറം ബീച്ച് . വെയിലുണ്ടെങ്കിൽ സഞ്ചാരികളുടെ ഒരു പറുദീസയാണീ തീരം .

സായം സന്ധ്യയിൽ സൂര്യൻ കടലിലേക്ക് ഇറങ്ങി പോകുന്ന കാഴ്ച അവർണനീയം തന്നെ . വേലിയിറക്ക സമയത്തു കടലിന്റെ അഗാധതയിലേക്കു നടന്നു ചെല്ലാം . ഒരു പാട് നടന്നാലും  അരക്കു മുകളിലോ, കഴുത്തിനു താഴേയോ മാത്രമേ വെള്ളം കാണുകയുള്ളു .  അതാണീ ബീച്ചിന്റെ ഏറ്റവും വലിയ സവിശേഷത . വേലിയേറ്റ സമയത്തു വെള്ളം കയറി നനയുമ്പോൾ മണലിന് ഉറപ്പു കുടും . അപ്പോൾ  സ്വദേശികൾ അവരുടെ ഫോർവീൽ വാഹനങ്ങൾ മണലിലൂടെ ഇരപ്പിച്ച് പറപ്പിക്കും. ചില മാസങ്ങളിൽ ഇവിടെ ബീച്ച് ഫെസ്റ്റിവൽ നടത്താറുണ്ട് .കടലിലേക്ക്  ഒരു സാഹസികയാത്ര, വിനോദ പരിപാടികൾ , പ്രദർശനങ്ങൾ  എന്നിവ ആഘോഷത്തിൻ ഭാഗമായി ഇവിടെ ഒരുക്കാറുണ്ട് . സായാഹ്നത്തിൽ വിശ്രമിക്കുവാനും  മറ്റും വെള്ളിയാഴ്ച്ചകളിൽ ഒരുപാട് കുടുംബങ്ങൾ ഇവിടെ എത്തിച്ചേരാറുണ്ട് .

 മനോഹരമായ് ചായം തേച്ചുമിനുക്കിയ കൈ വിരൽ  കൊണ്ട് പ്രിയ ലാപ്‌ ടോപ്പിൽ താളമിട്ടു. ശൂന്യമായ 'word ' താൾ തുറക്കും വരെ അവളുടെ കൈ വിരലുകൾ അങ്ങനെ ചലിച്ചു കൊണ്ടേ ഇരുന്നു.

"Morning Priya", നിറഞ്ഞ ചിരിയോടെ  മുന്നിൽ വെനിറ്റ്  ഡിസൂസ. ചുടു കാപ്പി യുടെ മണം അവളെ പിൻ തുടരുന്ന പോലെ തോന്നി. എപ്പോഴും മനോഹരമായി ചിരിക്കുന്ന വെനീറ്റ് , അവളുടെ ഇഷ്ടപെട്ട 'waitress '.

"What do you want?"

"Black Coffee, Cappuccino, irish latte, café mocha, iced eskimo, lemon tea "
 നിറുത്താതെ  മെനു  കാർഡ്‌ തരാതെ ഒറ്റ ശ്വാസത്താൽ വെനീറ്റ് ചോദിച്ചു.
"choco frappe please"

ചിരിയോടെ പ്രിയ പറഞ്ഞു. 
" You smart darling,   Please wait for 10 minutes and your order will be ready ."

order  ചെയ്ത ശേഷം പ്രിയയെ നോക്കി വെനീറ്റ്  ചോദിച്ചു .

"Preparing for your final semester?"

"Ya, but this is my free journal. I need to develop a story."  പ്രിയ അലസമായി മറുപടിപറഞ്ഞു .

പുറത്തെ മഴ നോക്കി കൊണ്ട് വെനീറ്റ്  പറഞ്ഞു . വല്ലാത്ത മഴ അല്ലെ

"It could be wonderful, if I could be at home.I can sleep with my babies"

വെനിറ്റ് ചിരിയോടെ പറഞ്ഞു. വെനിറ്റിനു  ആറു വയസ്സും, നാല് വയസ്സും വീതമുള്ള രണ്ടു ആണ്‍കുട്ടികൾ ആണ് ഉള്ളത്. മുന്നിലെ കസേര വലിച്ചിട്ടു വെനിറ്റ് മുന്നിൽ ഇരുന്നു.  വെനിറ്റിനോട്സംസാരിക്കുവാൻ പ്രിയക്കും ഏറെ ഇഷ്ടമാണ് . മഴയുള്ളത് കൊണ്ടാകാം 'കൊഫീ  ഡേയിൽ  '  പതിവുകാർ ആരും ഇല്ല.

തിരക്ക് ഒഴിഞ്ഞത് കൊണ്ട്   റോണി  cd  മാറ്റി  മറ്റൊരു disk എടുത്തിട്ടു."it felt so right" സാറ ജെറോനിമോയുടെ കാല്‌പനികമായ പ്രണയ ഗാനം ഒഴുകി വന്നു.

വെനിറ്റ്  വീണ്ടും ചോദിച്ചു ,
"what do you want to write ?"

പ്രിയ മറുപടി പറഞ്ഞു

"anything , that should be touching to heart"


വെനിറ്റ്   അല്പം കുടി മുന്നിലേക്ക്‌ ചാഞ്ഞ്‌ ഇരുന്നു.

" ഒരു പക്ഷെ എനിക്ക് നിന്നെ സഹായിക്കുവാൻ കഴിയുമായിരിക്കും . എന്റെ ഉറ്റസുഹൃത്ത്‌  മെർലിയുടെ കഥ. എനിക്കറിയില്ല ഈ കഥ നിന്നെ  സഹായിക്കുമോ എന്ന്? "

 വെനിറ്റ്   പകുതിയാക്കി  നിറുത്തി . പ്രിയ തലയാട്ടിയിട്ട് പറഞ്ഞു , "കേൾക്കട്ടെ എന്നിട്ട് തീരുമാനിക്കാം ."

 വെനിറ്റ്  തിരിഞ്ഞു നോക്കി. റോണി പാട്ട് കേട്ട് പുറത്തേക്ക് നോക്കി ഇരിക്കുന്നു .


വെനിറ്റ് പറയുവാൻ ആരംഭിച്ചു .

" ഇത് എന്റെ സുഹൃത്തിന്റ  കഥയാണ് . മെർലിയുടെ കഥ.. എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി .വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവം , അതിന്  കഥ എന്ന് പറയാമോ എന്ന് എനിക്ക് അറിയില്ല."   

 മുഖവരയെന്നോണം വെനിറ്റ്  ഒന്ന് നിറുത്തിയിട്ടു വീണ്ടും പറയുവാൻ ആരംഭിച്ചു . മെർലിയും , ഞാനും ഒരുമിച്ചു കളിച്ചു വളർന്നവർ  ആയിരുന്നു. ചെറുപ്പം മുതലേ ഒരേ ക്ലാസിൽ പഠനം . സ്‌കൂൾ മത്സരങ്ങളിൽ എല്ലാം തന്നെ മെർലി പങ്കെടുക്കുമായിരുന്നു  മാത്രവുമല്ല മിക്ക മത്സരങ്ങളിലും  ഒന്നാം സമ്മാനം അവൾക്കായിരിക്കും. നാടകത്തിനോട്  മെർലിക്ക് വല്ലാത്ത  ഒരു  അഭിനിവേശം തന്നെ ആയിരുന്നു. നാടകത്തിനോടുള്ള അവളുടെ താല്പര്യം ആദ്യം മനസിലാക്കിയത് അവളുടെ  മമ്മ തന്നെ ആയിരുന്നു.  മമ്മയുടെ  വലിയ ആഗ്രഹം ആയിരുന്നു മെർലിയെ പ്രശസ്തയായ ഒരു  നടിയായി കാണണം എന്ന്.  ഒഥല്ലോയിലെ 
ബിയൻസയായിട്ടും , ക്ലിയോ പാട്രയുടെ  സഹചാരിണിയായ ചാർമിയോൻ ആയും, ലേഡി മാക് ബാത് ആയിട്ടും , ട്വൽത് നെറ്റിലെ വയോലയായും അവൾ കണ്ണാടിയുടെ മുന്നിൽ സ്വയം  മറന്നു രൂപാന്തരം പ്രാപിച്ചു . 

കലാ രംഗത്ത് അവളുടെ ഗുരുവും, വഴികാട്ടിയും എല്ലാം അവളുടെ മമ്മ തന്നെയായിരുന്നു. അവളുടെ കഴിവുകൾ കണ്ടറിഞ്ഞിട്ടാണ്  അവർ  അവളെ  ഒരു നാടക ട്രൂപ്പിൽ ചേർത്തത്. നാടകത്തിലൂടെയും, ന്യത്തത്തിലൂടെയും മകൾ ശ്രദ്ധിക്കപ്പെടും എന്ന പ്രതീക്ഷ അവരിൽ ഉടലെടുത്തിരുന്നു. വലിയ കണിശക്കാരിയായിരുന്നു അവളുടെ മമ്മ. പല സംവിധായകരും മെർലി വലിയ   നടിയാകും എന്നുള്ള പ്രവചനം തന്നെ നടത്തി . പേരും പ്രശസ്തിയും  ലഭിക്കണം എന്നുണ്ടെങ്കിൽ ആ വർഷത്തെ ഡാൻസ്  ഫെസ്റ്റിവലിൽ മെർലി പങ്കെടുക്കണം എന്നും , അതിൽ വിജയിക്കണം എന്ന് ഉപദേശിച്ചത്  നാടക സംവിധായകൻ ആയ ശശാങ്കാണ് . 

മത്സരത്തിൽ പങ്കെടുക്കണം ,വിജയി ആകണം എന്ന് മെർലിയും  അതിയായി ആഗ്രഹിച്ചിരുന്നു . ഒരു പക്ഷെ ഒരു സിനിമാ നടി ആകണം എന്നത്  അമ്മയുടെ ആഗ്രഹം പോലെ തന്നെ അവളുടെയും ജീവിതാഭിലാഷം ആയിരുന്നിരിക്കാം . കാലം അവരുടെ മോഹം അവരുടെ മകളിലൂടെ നടത്തി കൊടുക്കും എന്ന് അവർ ആശിച്ചിട്ടുണ്ടാകാം. 

പ്രിയ ചോദിച്ചു, മെർലി  അത്ര നല്ല നർത്തകി ആയിരുന്നോ?വെനിറ്റ്  മറുപടി പറഞ്ഞു."yes , she was  a well trained professional dancer".


പ്രിയ ലാപ്ടോപ് അടച്ചു കൊണ്ട് ചോദിച്ചു ?

"Did  she participated in that event ?"

Allow me to say , വെനിറ്റ് അല്പം ഗൗരവത്തോടെ പറഞ്ഞു.

"Sorry, go ahead "  പ്രിയ പറഞ്ഞു

മെർലിയുടെ അമ്മ വലിയ കണിശക്കാരി ആണെന്ന് പറഞ്ഞുവല്ലോ ? അത് കൊണ്ട് തന്നെ മെർലിക്കു ഞാൻ ഒഴിച്ചു വേറെ കൂട്ടുകാരികൾ  ആരും ഉണ്ടായിരുന്നില്ല.

പ്രിയ ഇടക്ക് കയറി ചോദിച്ചു .  "Does she have a  boy friend?"
  
അതിനു മറുപടി എന്നോണം വെനിറ്റ് പറഞ്ഞു .  "ഇല്ല . 
 ഒരു ആണ്‍ സുഹൃത്ത് പോലും അവൾക്കുണ്ടായിരുന്നില്ല."

"She never dated? " 

പ്രിയ വീണ്ടും ചോദിച്ചു. "no  she was never allowed"   വെനിറ്റ്   പറഞ്ഞു
അവൾ അങ്ങനെയാണ് വളർന്നത് , അല്ല വളർത്തിയത് .

പക്ഷെ "she met a boy" 
അപ്പോൾ   കഥയിൽ ഒരു വഴിത്തിരുവ് ഉണ്ടല്ലേ? പ്രിയക്ക് അല്പം ആവേശത്തോടെ ചോദിച്ചു. 

ഒന്നും മിണ്ടാതെ വെനിറ്റ്  തുടർന്നു .

അത്  ജോണ്‍ ആയിരുന്നു . അതെ   ജോണ്‍ ഹാൻസൻ . പേര് പോലെ തന്നെ സുന്ദരൻ ആയ നീല കണ്ണുകൾ ഉള്ള ,  മുടി  കുതിര വാൽ പോലെ അറ്റം കെട്ടിയിട്ട്  , ഒറ്റ കാതിൽ കടുക്കനിട്ട , ഗണ്‍ ബൂട്ടും , കറുത്ത തുകൽ കുപ്പായം അണിഞ്ഞ എൻഫീൽഡ് ബൈക്കിൽ  വന്നിരുന്ന  ജോണ്‍ . 
ശരിക്കും ഒരു റോമിയോ തന്നെ ആയിരുന്നു ജോണ്‍. കൂടാതെ കോളേജിൽ ശ്രദ്ധിക്കപെടുവാൻ ഒരു കാരണം ഉണ്ടായിരിക്കുന്നു. നല്ലൊരു ജിംനാസ്റ്റിക്  ആയിരുന്നു ജോൺ. ശക്തിയും , ശരീരവടിവും , ചലനനിയന്ത്രണവും,
വേഗതയും ആവോളം വേണ്ടുന്ന കായിക ഇനമാണല്ലോ ജിംനാസ്റ്റിക്സ് .ഈ പറയുന്ന എല്ലാ സവിശേഷതകളും ജോണിന് ഉണ്ടായിരുന്നു.


ഒരു നിമിഷത്തെ മൌനത്തിനു ശേഷം വീണ്ടും വെനിററ്  പറഞ്ഞു തുടങ്ങി. കാമ്പസിലെ മറ്റു കുട്ടികൾക്കില്ലാത്ത  എന്തോ ഒരു പ്രത്യേകത ജോണ്‍ അവളിൽ ദർശിച്ചു . അവൻ അവളോടു അടുക്കുവാൻ ശ്രമിക്കുംപോഴും അവൾ അവനിൽ നിന്നും അകലം പാലിക്കുവാൻ ശ്രമിച്ചിരുന്നു . അവൻ അവളെ ജിംനാസ്റ്റിക്സിൽ തന്റെ പങ്കാളിയാക്കുവാൻ ഏറെ നിർബന്ധിച്ചു. 
വേറെ ഏതൊരു പെൺകുട്ടിയാണെങ്കിലും അവന്റെ ക്ഷണം ഒരു മടിയും ഇല്ലാതെ സ്വീകരിക്കുമായിരുന്നു.  പക്ഷെ മെർലി ജോണിന് അനുകൂലമായ ഉത്തരമല്ല നൽകിയത്.  അവൾക്ക് അമ്മയുടെ മോഹം നല്ലവണ്ണം അറിയാമായിരുന്നു. അവൾ അറിയപ്പെടുന്ന താരമാകണം.  


പക്ഷെ, എത്ര ഒക്കെ നിബന്ധനകൾ ഉണ്ടെങ്കിലും  മെർലിക്ക്  , ജോണിനെ അവഗണിക്കുവാൻ  കഴിഞ്ഞിരുന്നില്ല. അവന്റെ  ആകർഷണ വലയത്തിൽ അവൾ വീണു പോയി. ഫ്ലോറിൽ അവർ ഒഴുകി നടന്നു . പ്രേമം എന്ന വികാരം അറിയാതിരുന്ന മെർലി ജോണിന് മുമ്പിൽ തരളവതിയായി. ജോണിനെ  പോലെ ഒരാളുമായുള്ള ബന്ധം മമ്മ ഒരിക്കലും സമ്മതിക്കില്ല എന്ന് മെർലിക്കു അറിയാമായിരുന്നു. എനിക്ക് മാത്രം അവരുടെ ബന്ധം അറിയാമായിരുന്നു. 

ഞാൻ അവളോടു ചോദിച്ചിരുന്നു . "നീ ഒരു പൊട്ടി പെണ്ണാണ്‌ . ജോണിനെ എന്ത് ഉറപ്പിൽ ആണ് നീ വിശ്വസിക്കുനത്."

 അവൾ പറഞ്ഞു "എനിക്കറിയാം ജോണിന് എന്നെ ചതിക്കുവാൻ ആവ്വില്ല എന്ന്."

 അത്ര മാത്രം അവൾ ജോണിനെ ഇഷ്ടപെട്ടിരുന്നു.

 പക്ഷെ ഈ ബന്ധം മമ്മ അറിയാതിരിക്കുവാൻ മെർലി പരമാവധി ശ്രമിച്ചു എന്ന് ഞാൻ പറഞ്ഞുവല്ലോ . ജോണിനോട് ഒപ്പം ചിലവഴിക്കുവാൻ വേണ്ടി നൃത്ത  വിദ്യാലയത്തിൽ പോകുന്നത്  പോലും അവൾ ഒഴിവാക്കി. അതിനായി അവൾ ഓരോരോ കള്ളങ്ങൾ കണ്ടെത്തി.

ഫ്ലോറിൽ വച്ചുള്ള  വീഴ്ച മൂലം  കാലൊടിഞ്ഞ അവൾ  ആശുപത്രിയിലായി.  
അങ്ങനെ ഒരു ദിനം അവൾ പേടിച്ചത് തന്നെ സംഭവിച്ചു.  ജോണുമായുള്ള  അവളുടെ ബന്ധം  മമ്മ അറിഞ്ഞു.   അസ്സ്പത്രിയിൽ  നിന്നും അവർ 
അറിഞ്ഞു മെർലി  ഗർഭിണി ആണെന്നുള്ള വിവരം. ആ വിവരം അറിഞ്ഞതോടെ മെർലിയുടെ മമ്മ  തകർന്നു പോയി. അവരുടെ പ്രതീക്ഷകൾ ആണ് ഒറ്റ നിമിഷം കൊണ്ട് മെർലി തകർത്തു കളഞ്ഞത് . 

എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും മെർലി ഒരു താരമായി മാറും എന്ന് അവർ കണക്കുകൂട്ടിയിരുന്നു . അത് അവരുടെ സ്വപ്നം  ആയിരുന്നില്ല. അതിനുവേണ്ടിയായിരുന്നല്ലോ അവർ ഇത്രയും കാലം ജീവിച്ചത് . അകലെ കണ്ട ഒരു വെളിച്ചം തേടി തന്നെ തനിച്ചാക്കി അവൾ നടന്നകലുമെന്നു അവർ കരുതിയിരുന്നില്ല. രാത്രിയുടെ അന്ത്യയാമങ്ങളിലും , നക്ഷത്രങ്ങൾ ചിമ്മുമ്പോഴും , നിശാഗന്ധികൾ പൂക്കുമ്പോൾ പോലും അവരുടെ മനസിൽ തളിരിട്ട വികാരം അല്ലെങ്കിൽ വിചാരം മകളെ നല്ല ഒരു നടിയായി കാണണം എന്ന് തന്നെയായിരുന്നു . അത് അവരുടെ സ്വപ്നം ആയിരുന്നോ ?  ആയിരുന്നില്ല. അത് തന്നെയായിരുന്നു അവരുടെ ജീവിതം .

ജോണിനെപോലെയൊരാളിൽ നിന്നും ഇതുപോലെയോരു ദുരനുഭവം ഉണ്ടായാൽ . അതിനുവേണ്ടിയാണോ ഇത്രയും കാലംതാൻ ജീവിച്ചത്. അവർക്കു അവരോട് തന്നെ പുച്ഛം തോന്നി.  

വിശ്വസിക്കുവാൻ ആകാതെ പ്രിയ ചോദിച്ചു , "You  mean  pregnant" .

വെനിറ്റ് തല കുലുക്കി. അത് കേട്ട പാടെ പ്രിയ തലയിൽ കൈ വച്ച് ഇരുന്നു  പോയി.

അവളുടെ മമ്മക്കു മുന്നിൽ ഒരു വഴിയെ ഉണ്ടായിരുന്നുള്ളു .

"Abortion" and get her back into the world  of dance and drama  "

"മെർലി അത് സമ്മതിച്ചോ ?"

പ്രിയ ആകാംഷയോടെ ചോദിച്ചു .

ഇല്ല . അവൾക്കാ കുഞ്ഞിനെ കൊല്ലുവാൻ കഴിയില്ലായിരുന്നു .
ഒരു വശത്ത് ഏറെ സ്വപ്നം കണ്ട 'career' .  മറു  വശത്ത് എല്ലാം ഉപേക്ഷിച്ച് ജോണുമായി ഒരു ജീവിതം . ഏതു തിരഞ്ഞെടുക്കണം എന്നറിയാതെ അവൾ വീർപ്പുമുട്ടി . ജോൺ അവളെ ഉപേക്ഷിക്കുമെന്നും , പിന്നെ അവൾ ആ തീരുമാനത്തെ കുറിച്ച് ദുഃഖി ക്കുമെന്നും  മമ്മ അവളെ ഓർമ പെടുത്തി. ജോണിനെ ദൃഢമായി സ്നേഹിച്ച അവൾ , ജോൺ അവളെ ഒരിക്കലും ചതിക്കുകയില്ല എന്ന് തന്നെ കരുതി . 

മമ്മയുടെ എതിർപ്പിനെ അവഗണിച്ച് അവൾ ജോണുമായി ജീവിക്കുവാൻ  തന്നെ  തിരുമാനിച്ചു  മെർലിയുടെ ആ തീരുമാനം മമ്മയെ വല്ലാതെ ഉലച്ചു . 

"ജോണ്‍ അവളെ സ്വീകരിച്ചോ? അതോ അവൻ അവളെ ചതിച്ചോ? " 

പ്രിയ വീണ്ടും ചോദിച്ചു ?    വെനിറ്റ് പറഞ്ഞത്  അതിനുത്തരമായിരുന്നില്ല..  

അവൾ പ്രസവിച്ചു . ഒരു ആണ്‍  കുഞ്ഞ്‌ . പക്ഷെ  ആ സമയത്തു ജോൺ അവിടെയുണ്ടായിരുന്നില്ല . 

"അവൻ  എവിടെ പോയി ", പ്രിയ ചോദിച്ചു . 

"did he cheat her ?" 

അതിനുത്തരം  വെനിറ്റ്ന്  പറയുവാൻ ആയില്ല. അപ്പോഴേക്കും കോഫീ  ഡേയിലേക്ക്    വിദേശികളായ  ഒരു സായിപ്പും, മദാമ്മയും കയറി വന്നു.  വെനിറ്റ് എഴുനേറ്റു അവരുടെ അടുത്തേക്ക് പോയി.

പ്രിയയുടെ മനസ്സിൽ വീണ്ടും ആ ചോദ്യം  ഉരുത്തെരിഞ്ഞു 

"did he cheat her? "    ഒരു പക്ഷെ അവൻ അവളെ ചതിച്ചിട്ടു വേറെ പരസ്ത്രീകളെ തേടി പോയിട്ടുണ്ടാകാം . മെർലിയെ പോലൊരു പെൺകുട്ടിക്ക് ഇതിനപ്പുറം എന്ത് സംഭവിക്കുവാൻ ആണ് .  കരിയറും, ജീവിതവും അവന്റെ മുമ്പിൽ അടിയറ വെയ്‌ക്കേണ്ടി വന്ന മെർലിയോട് അവൾക്ക് സഹതാപം തോന്നി. മെർലിയുടെ അമ്മയുടെ അവസ്ഥ  എന്തായിരിക്കും. അപമാനഭാരത്താൽ കുനിഞ്ഞ തലയുമായി  അഭിമാനിയായ അവർ ജീവിക്കുമോ ? ഇതുപോലെയുള്ള പല കഥകളും പ്രിയ കേട്ടിട്ടുണ്ട് . സിനിമ എന്ന മായികലോകത്തിൽ    ഭ്രമിച്ചു വെറും എക്സ് ട്രാ നടിമാരായി , ശരീരം വിറ്റു ജീവിക്കുന്നവരെ പറ്റി. മെർലിക്കും സംഭവിച്ചത് അത് തന്നെയായിരിക്കും . ജോണിനെ പോലൊരു വഞ്ചകനെ എങ്ങനെ അവൾ വിശ്വസിച്ചു ?

ഉത്തരം കിട്ടാതെ പ്രിയക്ക് അവിടെ നിന്ന് പോകുവാൻ കഴിയില്ലായിരുന്നു . തിരക്ക് ഒഴിയട്ടെ എന്ന് കരുതി അവൾ കാത്തു നിൽക്കുവാൻ തീരുമാനിച്ചു.  പക്ഷെ മഴ മാറിയതിനാൽ കോഫീ ഡേയിൽ തിരക്ക് കൂടി കൂടി  വന്നതേയുളളൂ . വെനിറ്റ്  നിറഞ്ഞ  ചിരിയോടെ ഓരോരുത്തരേയും ആനയിച്ച് ഇരുത്തി . അവർക്ക് വേണ്ടത് എന്താണ് എന്ന് ചോദിച്ചു കൊടുത്തു കൊണ്ടേ ഇരുന്നു. പ്രിയക്ക്  അവൾക്ക്  അവതരിപ്പിക്കേണ്ട  പ്രസന്റേഷനെ  കുറിച്ചുപോലും മറന്നു. മെർലിയുടെ കഥയറിയാതെ അവൾക്കിനി മുന്നോട്ടു പോകുവാൻ കഴിയുകയില്ല . 

എത്ര മനോഹരമായിട്ടാണ്  വെനിറ്റ്  ചിരിക്കുന്നത് . ഒരു waitress ആയിട്ടും എത്ര സന്തോഷവതിയാണ് ഇവൾ.  ഇവളുടെ കളികൂട്ടുകാരിയായിരുന്ന മെർലിക്ക് ഇങ്ങനെ ഒരു അപകടം സംഭവിച്ചിട്ടും ഒന്നും അറിയാത്തപോലെ ഇങ്ങനെ  ചിരിച്ചു പെരുമാറുവാൻ വെനീറ്റിനു  എങ്ങനെ കഴിയുന്നു .  മെർലിയുടെ കഥ കേട്ടിട്ട് അവളെ   ഒട്ടും പരിചയമില്ലാഞ്ഞിട്ടും തനിക്ക് എന്തേ  നീറുന്നു . വെനിറ്റിന്റെ  പ്രകടനത്തെ  ശരിക്കും ഒരു നാടകക്കാരിയെ എന്ന പോലെ അവൾ നോക്കിക്കണ്ടു .

അപ്പോഴാണ് വാതിൽ തള്ളി തുറന്നു  രണ്ടു കുട്ടികൾ  കോഫിഡേ യിലേക്ക്  ഓടി   വന്നത്. വന്ന പാടെ അവർ മമ്മി എന്ന് വിളിച്ചു കൊണ്ട് വെനിറ്റിന്  അരികിലേക്ക് ഓടി പോയി. വെനിറ്റ്   മുട്ട് കുത്തി നിന്ന് രണ്ടു പേരെയും ചേർത്തു പിടിച്ചു . ആറു വയസ്സും , നാല് വയസ്സും പ്രായം ചെന്ന് രണ്ടു കൊച്ചു മിടുക്കന്മാർ .  

അത് കഴിഞ്ഞു വാതിൽ തള്ളി തുറന്നു ഒരാൾ അവിടെ പ്രവേശിച്ചു.
കറുത്ത തുകൽ ജാക്കറ്റു  ധരിച്ച, ഒറ്റ കമ്മൽ ധരിച്ച , പിന്നിലോട്ടു കെട്ടിയിട്ട    മുടി ഇഴകളുമായി , നീല കണ്ണുകൾ ഉള്ള ഒരാൾ . വന്ന പാടെ അയാൾ വെനീറ്റിനെ നോക്കി പറഞ്ഞു 

 "hi മെർലി " ,

 പ്രിയ അയാളെ നോക്കിയിരുന്നു , അവളുടെ മനസ് മന്ത്രിച്ചു. 
ഗൺ ബൂട്ടും , തുകൽ ജാക്കറ്റും , പോണി ടൈലുമുള്ള ജോൺ , ജോൺ ഹാൻസൻ .  

" അപ്പോൾ മെർലി ?" . അവളുടെ മുന്നിൽ ഒരു ചോദ്യചിഹ്നമുയർന്നു .

പ്രിയ മുന്നോട്ടു വന്നു ജോണിന് കൈ കൊടുത്തു.

"It's nice to meet you john "  പ്രിയ വെനിറ്റിനെ നോക്കി പറഞ്ഞു . 

വെനീറ്റിന്റെ കണ്ണുകളിൽ ഒരു കള്ള ചിരി പടർന്നു .

ഒന്നും മനസിലാകാതെ നില്കുന്ന ജോണിനെ നോക്കി ചിരിച്ചിട്ട് ലാപ്ടോപ് ബാഗ്‌ തോളിലിട്ടു പ്രിയ നടന്നകന്നു.



2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

സത്രത്തിൽ ഒരു രാത്രി (കഥ)


ഒരു കോൺഫറൻസിൽ  പങ്കെടുക്കുവാൻ വേണ്ടിയാണ് ആയാളും , സുസനും  ആ വലിയ നഗരത്തിൽ എത്തിയത് . പതിവ് പോലെ തന്നെ ഫ്ലൈറ്റ്  താമസിച്ചു .  അത് കൊണ്ട് വൈകുന്നേരം എത്തേണ്ടത്തിന് പകരം നഗരത്തിൽ എത്തിയപ്പോൾ  സന്ധ്യ കഴിഞ്ഞിരുന്നു . പിന്നെ ഒരു ടാക്സി പിടിച്ച് ആയാളും , സുസനും അവർക്ക്  ഏർപ്പാട്   ചെയ്തിരിക്കുന്ന ഹോട്ടലിലേക്ക് പോയി.  പിറ്റേ ദിനം ആണ്   കോൺഫറൻസ്.

ഒരു പുതിയ പ്രോഡക്റ്റ്    ലോൻജു് ചെയുകയാണ്. അതിന്റെ സാങ്കേതികവും ,   കച്ചവടപരവും ആയ വിശകലനങ്ങൾ അവലോകനം ചെയ്തു മാനേജു്മെന്റിനെ അറിയിക്കുക എന്നതാണ്   ഞങ്ങളുടെ ഈ  വരവിന്റെ ഉദ്ദേശം . ഇപ്പോൾ പൊതുവെ  ഒരു മാന്ദ്യം ആണ്. പല കമ്പനികളും ചെക്കുകൾ മടകുന്നു , അല്ലെങ്കിൽ കിട്ടുവാനുള്ള  സംഖ്യാ,  തവണകളായി   മാറ്റുന്നു. ഇങ്ങനെയുള്ള കാലത്ത്  ഒരു പുതിയ സംരംഭം തുടങ്ങുക,  അങ്ങനെ എങ്കിൽ  ഇതിന്റെ വിജയ  സാദ്ധ്യത എന്തായിരിക്കും . ഇതെല്ലാം നാളെത്തെ മീറ്റിംഗിൽ പങ്കെടുക്കുമ്പോൾ ഓർത്തുവയ്ക്കേണ്ട  ഘടകം ആണ് .

ഇപ്പോൾ എവിടെ നോക്കിയാലും ഒരൊറ്റ വാക്ക് മാത്രമേ കേൾക്കുവനുള്ളൂ.  'കോസ്റ്റ് കട്ടിംഗ് ' . ഇപ്പോൾ   താമസിക്കുന്ന ഈ  ഹോട്ടലിനു തന്നെ ഒരു സത്രത്തിന്റെ നിലവാരമേയുള്ളൂ .

ഇനി  ഇങ്ങനെയുള്ള ഒരു പരീക്ഷണം? ഒരു പക്ഷെ  ഇത് വിജയം കണ്ടേക്കാം. ഈ പ്രോഡക്റ്റ് , മാർക്ക്റ്റിൽ പുതിയതാണ്. ചിലപ്പോൾ ചലനം ഉണ്ടാക്കി എന്ന് വന്നേക്കാം . അങ്ങനെയാണെങ്കിൽ  വിശാലമായ്ത  ആ തലം മുന്നിൽ കണ്ടിട്ട് ആകുമോ 'MD'  ഇങ്ങനെയുള്ള അവസ്ഥയിലും തങ്ങളെ  ഈ  കോൺഫറന്സിനു അയച്ചത്?    ഇതിനോട് അനുകുലമായ  ഒരു  നിലപാട് ആയിരിക്കുമോ MD  എടുക്കുവാൻ തുടങ്ങുന്നത്?. അയാൾ ആ കമ്പനിയിലെ മാർക്കറ്റിംഗ് മാനേജറും , സുസൻ  ബിസിന്സ് ഡെവലപ്പ്മെന്റ് ടീമിലെ അംഗവും ആണ്.

രാത്രി ഭക്ഷണം കഴിച്ചു അയാൾ മുറിയിൽ എത്തിയ ശേഷം  ഉറങ്ങുവാൻ  തൈയ്യാർ എടുക്കുകയായിരുന്നു . അപ്പോഴാണ്  'ഇന്റർകോം' മുഴുങ്ങിയത് . എടുത്തപ്പോൾ സുസൻ. "എന്താ സുസൻ" അയാൾ ചോദിച്ചു . സുസൻ  അയാളോട് അവളുടെ മുറിയിലേക്ക് ഒന്ന് വരുവാൻ ആവശ്യപെട്ടു . അയാൾ വരാം എന്ന് സമ്മതിച്ചതിന് ശേഷം ചിന്തിച്ചു . എന്തിനാണ് സുസൻ ഇപ്പോൾ വിളിക്കുനത്‌ . ഇപ്പോൾ ആഹാരം കഴിഞ്ഞു വന്നതല്ലേയ്യൂള്ളൂൂ .  സുന്ദരിയായ ഒരു പെണ്ണ് , രാത്രിയിൽ   മുറിയിലേക്ക് വിളിക്കുക എന്ന് വച്ചാൽ . സ്വപ്നം ആണോ ? അയാൾ വെറുതെ ഒന്ന് കിള്ളി നോക്കി .

സുസൻ  അയാളെ കാത്തിരികുന്നുണ്ടായിരുന്നു. അയഞ ഒരു ടി ഷർട്ടും , മുട്ടിനു കീഴെ വരെ നിൽകുന്ന പൈജാമയും ആയിരുന്നു അവളുടെ വേഷം. മുടി അലസമായി ക്ലിപ്പ് ചേർത്ത്  കെട്ടി വച്ചിരിക്കുന്നു . അയാളെ കണ്ടതും അവൾ ഉത്സാഹഭരിതയായി .

" ഇത് കണ്ടോ "  അവൾ അയാളെ കൗതുകത്തോടെ ഒരു പലക കാണിച്ചു . കുറെ ഇംഗ്ലീഷ് അക്ഷരങ്ങളും , കുറച്ചു അക്കങ്ങളും ഉള്ള  ഒരു പലക . അയാൾ അവളോടായി ചോദിച്ചു . " ഇതെന്താ , ഈ കുന്തം കാണിക്കുവാനാണോ എന്നെ വിളിച്ചത് . ഇത് എവിടെ നിന്ന് കിട്ടി "

അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു . അവൾ പറഞ്ഞു " ഇത് കണ്ടിട്ടില്ല? ,  ഇതാണ് ഓജാ ബോർഡ്‌ . ഇത് ആ വാർഡ്‌റോബിൽ നിന്നും കിട്ടിയതാ" . അവൾ അരികിലുള്ള അലമാര ചുണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു" . ഒരു പക്ഷെ  ആരോ മറന്നു വച്ചതായിരിക്കാം ....."

"ഇതെന്ത് സാധനമാ " , അയാൾ  മനസിലാവാതെ പോലെ  ചോദിച്ചു . അയാൾക്ക് ഒന്നും പിടി കിട്ടിയില്ല. .  അവൾ ഒരു ചിരിയോടെ പറഞ്ഞു

'മരണാനന്തര  ജീവിതത്തിൽ ജെറീക്ക് വിശ്വാസം ഉണ്ടോ ? "                           

കുറച്ചു നേരത്തിനു ശേഷം അയാൾ പറഞ്ഞു . "ഇല്ല "

"അതാണ്‌" .   അവൾ മൊഴിഞ്ഞു

"ഇതിനെയാണ്  ഓജോ ബോർഡ്‌  എന്ന് വിളിക്കുന്നത്  "
"ഇത് കൊണ്ട് നമുക്ക് ആത്മാക്കളെ വിളിച്ചു വരുത്താം,  ആത്മാക്കളുമായി സംവേദനം  നടത്തുവാൻ ഉപയോഗിക്കുന്ന ഒരു തലം .  അവൾ ഒരു നാണയം  ഉയർത്തി കാണിച്ച   ശേഷം പറഞ്ഞു. ഈ നാണയം കൊണ്ട് നമുക്ക് ആത്മാക്കളുമായി സംവദിക്കാനാവും . നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം നൽകുവാനായി നമ്മുടെ വിരലുകൾ    നമ്മൾ അറിയാതെ ഈ നനയാതെ ചലിപ്പിക്കുന്നു .

"ആത്മാക്കളോ , പിന്നെ ചുമ്മാ "  അയാൾ വിശ്വാസം വരാതെ പറഞ്ഞു .

"സത്യം . ഞങ്ങൾ ഇത് വച്ച് കോളേജിൽ കളിച്ചിട്ടുണ്ട് ."

"we can invite spirits ,   they  will tell your present , past and future "  അവൾ  അല്പം വശ്യമായ സ്വരത്താൽ പറഞ്ഞു.

അയാൾക്ക് വിശ്വാസം വന്നില്ല.

അവൾ  ചിരിച്ചിട്ട്  ചോദിച്ചു , "വിശ്വാസം വരുന്നില്ല അല്ലെ  കണ്ടറിഞ്ഞാൽ വിശ്വാസം വരുമല്ലോ അല്ലെ? "

അവൾ അല്പം കളിയോടെ പറഞ്ഞു ,  "don’t  you  afraid of  ghosts?"  . അയാൾ ഒന്നും മിണ്ടിയില്ല. .

അവളുടെ ആ ഭ്രാന്തിന് പങ്ക് കൊള്ളണമോ,   അയാൾ ചിന്തിച്ചു ...

അയാളുടെ മനോഗതം  വായിച്ചറിഞ്ഞ പോലെ അവൾ പറഞ്ഞു ..

" ഇത് ഭ്രാന്ത്‌ ഒന്നുമല്ല. സത്യമാണ് . ഞാൻ അനുഭവസ്ഥയാണ് "  .

അവൾ  ആദ്യം പോയി വാതിലും , ജനാലും അടച്ചോ എന്ന്  പരിശോദിച്ചു. പിന്നെ ബാത്ത് റുമിലെ നേരീയ വെളിച്ചം മാത്രം അകത്തേക്ക് വരുന്ന രീതിയിൽ മുറിയിലെ വെളിച്ചം ക്രമീകരിച്ചു . ഇപ്പോൾ  ഒരു നീല വെളിച്ചം മാത്രം. മുറിയിൽ പരന്നു .

 അവൾ ചമ്രം പടിഞ്ഞു  ഇരുന്നു . പിന്നെ പതിയെ ആ ബോർഡ്‌ തുറന്നു മടിയിൽ വച്ചു.  അയാൾ  ചോദിച്ചു , "സുസൻ, നീ എന്താ ചെയുവാൻ പോകുന്നേ ?"  അതിനു ഉത്തരമായി അവൾ  കൈ ചുണ്ടിൽ തൊട്ടു നിശബ്ദത പാലിക്കുവാൻ ആജ്ഞാപിച്ചു.

വല്ലാത്ത നിശബ്ദത. അവൾ  മേശ വരിപ്പിൽ ഇരിക്കുന്ന  ടിഷ്യൂ   ബോക്സ്‌ എടുത്ത് തരുവാൻ    ആംഗ്യം  കാണിച്ചു.  .പിന്നെ  ആ ടിഷ്യൂ  കൊണ്ട്  സുസൻ  ബോർഡ്‌ വൃത്തിയാക്കി .  പിന്നെ  ബോർഡിൽ  നടുവിൽ ആ നാണയം  എടുത്തു വച്ചു

അവൾ കണ്ണടച്ചു മന്ത്രിച്ചു .

  “Good Spirit Please  Come…. Good Spirit Come"

കുറെ നേരം  അങ്ങനെ  അവൾ  ഇരുന്നു . ഒന്നും സംഭവിച്ചില്ല .  അവൾ കണ്ണ് തുറന്നു ബോർഡിലേക്ക് നോക്കി. പിന്നെ ആ ബോർഡ്‌ മടക്കുവാനായി കൈകൾ നിവർത്തി .  പെട്ടെന്ന് അവിടെ ആകെ ഒരു മുടൽ മഞ്ഞ് പോലെ അനുഭവപെട്ടു . അടച്ചിട്ട ചില്ല് ജനലയിലുടെ മഞ്ഞിൻ കണികകൾ . അത് അവർക്ക് അനുഭവിക്കുവാൻ കഴിഞ്ഞു. ബാത്ത് റുമിലെ വെളിച്ചം മിന്നുകയും , മറയുകയും ചെയും പോലെ ...

അയാൾക്ക് വല്ലാത്ത ഒരു ഭീതി അനുഭ പെട്ടു .   സുസൻ  ചോദിച്ചു 

"are you with us "

അപ്രതീക്ഷിത്മായി  ആ നാണയ തുട്ട് ചലിച്ചു.  ഓരോ അക്കങ്ങളായി  ആ അക്ഷരങ്ങൾ  അവർ വായിച്ച് എടുത്തു.    ' y    e     s "

അവൾ അയാളെ നോക്കി . പിന്നെ പറഞ്ഞു . "yes spirit is here "

അവളിൽ വല്ലാത്ത ഒരു ആവേശം അനുഭവപെട്ടു 
അവൾ ചോദിച്ചു 

"How many of you are  present "

നാണയം '1 ' എന്ന അക്ഷരത്തിനു നേരെ പതിയെ നീങ്ങി.

അവൾ വീണ്ടും ചോദിച്ചു , 


“May I know who is this?”

നാണയം ഓരോ അക്ഷരങ്ങളുടെ കടന്നു പോയി.  അവർ ആ പേര് വായിച്ച് എടുത്തു . 

's  a  r  a"

അവൾ എന്നെ വിശ്വാസം വരുത്തുവാനായി ചോദിച്ചു .

"who is this man" 

അയാളെ  അത്ഭുത പെടുത്തി കൊണ്ട് ആ നാണയം  അയാളുടെ  പേര് എഴുതി കാണിച്ചു

വീണ്ടും അയാളിൽ  വിശ്വാസം  വരുത്തുവാൻ ആയി സുസൻ ചോദിച്ചു

“What is jerry’s wife doing now”

നാണയം വീണ്ടും  ഓരോ അക്ഷരത്തിലൂടെ  സഞ്ചരിച്ചു . 

“Telling bed time stories to kids”

അയാൾ  അവളെ അവിശ്വസനീയതയോടെ നോക്കി .    

അയാൾ ഭാര്യയെ വിളിക്കുവാനായി മൊബൈൽ ഫോൺ എടുത്തു .

അവൾ വീണ്ടും ചോദിക്കുന്നത്  കേട്ടു 


“Why you came here”


നമ്പർ ഡയൽ ചെയുന്നതിൻ ഇടയിൽ അയാൾ അക്ഷരങ്ങൾ ശ്രദ്ധിച്ചു .

“m   u   r   d  e  r “

ആ ഉത്തരം അവരെ ഞെട്ടിച്ചു .

അല്പം ഭീതിയോടെ അവൾ ചോദിച്ചു  ,  

Whom do you want to kill”

അക്ഷരങ്ങൾ തെളിഞ്ഞു 

“Y   o   u”

സുസൻ നടുക്കത്തോടെ പിറകിലേക്ക് ചാഞ്ഞു . 

പെട്ടെന്ന് ആ നാണയം മുകളിലേക്ക് ആരോ വലിച്ച് എറിഞ്ഞ പോലെ തെറിച്ചു പോയി . മാംസം  കത്തി എരിഞ്ഞ പോലെ  വല്ലാത്ത ഒരു രൂക്ഷ ഗന്ധം ആ മുറിയിൽ നിറഞ്ഞു. 

അയാൾക്കാക്കെ തല ചുറ്റുന്ന പോലെ , മേശ പുറത്തു ഇരികുന്ന  പുസ്തകവും, വാലറ്റും ,   പേനയും എല്ലാം ആന്തരീക്ഷത്തിൽ കറങ്ങുന്ന പോലെ .

വാ നമുക്ക് പോകാം , അവൾ അയാളോടായി പറഞ്ഞു .   വാതിലിൻ അടുത്തേക്ക് ഒടുന്നതിൻ ഇടയിൽ ശക്തമായ ക്ഷതം ഏറ്റ പോലെ സുസൻ ദുരേക്ക് തെറിച്ചു വീണു . അയാൾ അവളെ പിടിച്ചു എഴുനേൽപ്പികുവാൻ  ശ്രമം നടത്തി.

അയാൾ  ഉറക്കെ വിളിച്ചു , "സുസൻ , അവളുടെ കണ്ണുകൾ ഭയം കൊണ്ട് തുടുത്തു .  അവൾ ആരെയോ കാണുന്ന പോലെ ...

ആ നിമിഷത്തിൽ തന്നെ അയാളെ ആരോ ശക്തമായി എടുത്തു ഉയർത്തി ചുമരിലേക്കു എറിഞ്ഞപോലെ അയാൾ   ദുരെക്ക്  തെറിച്ചു വീണു.

എല്ലുകൾ ചതയുന്ന വേദന അയാൾക്ക് അനുഭവപെട്ടു . അല്പം ദുരെ ആയി അയാൾക്ക്  വ്യക്തമായി കാണാനായി ,  മഞ്ഞിൻ  പ്രതലതിൻ  ഇടയിലുടെ   ഒരു ചീഞ്ഞ് അഴുകിയ സ്ത്രീ രൂപം . കണ്ണുകളുടെ സ്ഥാനത് രണ്ടു കുഴികൾ മാത്രം. കവിൾ തുങ്ങി , ജട പിടിച്ച മുടി ഇഴകളോടെ  നീണ്ട നഖങ്ങളോടെ അവൾ അയാളുടെ അരികിലേക്ക് നടന്ന് വരുന്നു . 

അയാൾ  എഴുനേൽക്കവാൻ ശ്രമിച്ചു . മരണത്തിൻ കാലൊച്ച അയാൾ  കേട്ടു .   അടച്ചിട്ടിരിക്കുന്ന വാതിലിൻ അരികിലേക്ക്    മുടന്തി , മുടന്തി  അയാൾ ഓടി .  അയാളുടെ പിറകിലായി അവൾ ഉണ്ടെന്നു അയാൾക്ക് അറിയാമായിരുന്നു . ഒരു പക്ഷെ തൊട്ടു പിറകിൽ  , തൊടാവുന്ന അരികിലായി .   
  
അയാൾ പിറകിലേക്ക് നോക്കാതെ   അടഞ്ഞു കിടക്കുന്ന വാതിലിലേക്ക്  നോക്കി അലറി കരഞ്ഞു ...  

"please help ,,   please help,   Leave me"

ആര് കേൾക്കുവാൻ .  അയാൾക്ക് അറിയാമായിരുന്നു അത് അയാളുടെ അവസാന ദിനം ആണെന്ന് . വാതിൽ തുറക്കുവാനായി അയാൾ  ശ്രമിച്ചു. അയാളുടെ ശ്രമം വിഭലമായി . അയാൾ  ശക്തിയിൽ വീണ്ടും വാതിലിൽ തള്ളി.  അതിനിടയിൽ എപ്പോഴോ അവളുടെ  മഞ്ഞു പോലെ തണുത്ത കൈ വിരലുകൾ അയാളുടെ കഴുത്തിൽ സ്പർശിച്ചു . അയാൾ വീണ്ടും അലറി വിളിച്ചു....


ഫോൺ നിലക്കാതെ അടിക്കുന്ന ശബ്ദം കേടിട്ടു അയാൾ കണ്ണ് തുറന്നു.    അയാൾ കഴുത്തിൽ വിരൽ ഓടിച്ചു.  ഇല്ല , അവൾ പോയിരിക്കുന്നു. അപ്പോൾ കണ്ടത് സ്വപ്നം ആയിരുന്നോ . ഉറക്കത്തിലും അയാൾ വല്ലാതെ വിയർത്തു കുളിച്ചു .  അയാൾക്ക്  വല്ലാത്ത ഒരു  ആശ്വാസം അനുഭവപെട്ടു . അപ്പോഴും അയാളുടെ നെഞ്ചിടിപ്പിൻ താളം  താഴ്ന്നിരുന്നില്ല. ചുവരിലെ ക്ലോക്കിലേക്ക് നോക്കി. സമയം രണ്ടു മണി കഴിഞ്ഞിരിക്കുന്നു .  

ഫോൺ അപ്പോഴും നിറുത്താതെ റിംഗ് ചെയുന്നുണ്ടായിരുന്നു . അയാൾ കൈ നീട്ടി ആ ഫോൺ എടുത്തു . മറു തലക്കൽ അയാളുടെ ഭാര്യ .

"ജെറി , എനിക്ക് കിടന്നിട്ടു ഉറക്കം വരുന്നില്ല.   കുട്ടികൾക്ക് കഥ പറഞ്ഞു കൊടുത്തു അവരും ഉറങ്ങാൻ വൈകി , വല്ലാത്ത ദുസ്വപ്ങ്ങൾ . ജെറി അവിടെ കുഴപ്പം ഒന്നും ഇല്ലാലോ അല്ലെ?"  ഭാര്യയുടെ വിങ്ങുന്ന സ്വരം അയാൾ കേട്ടു .  

അയാൾ പെടുന്നനെ പൊട്ടി കരഞ്ഞു . ഒരു കൊച്ചു കുട്ടിയെ പോലെ , കരച്ചിലിനിടെ  അയാൾ പറഞ്ഞു. 

" Thanks for calling me Reema....    thanks   a   lot ,   Love you saw much" .  അയാൾക്ക്   ആ വാക്കുകൾ മുഴുമിപ്പികുവാനായില്ല . അപ്പോഴും അയാൾ കരയുകയായിരുന്നു.  ഒരു കൊച്ചു കുട്ടിയെ പോലെ ....


   








2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

നക്ഷത്രങ്ങളെ സാക്ഷി (കഥ)



ജീവിതം   അയാൾക്ക്  ആഘോഷമായിരുന്നു .  ബന്ധങ്ങളിൽ അയാൾക്ക്  വിശ്വാസം ഉണ്ടായിരുന്നില്ല. വലിച്ചെറിയുന്ന മദ്യകുപ്പികളെ പോലെ തന്നെയായിരുന്നു അയാൾക്ക് സ്ത്രീകൾ . അവസാനതുള്ളിവരെ ഊറ്റി  കുടിച്ചശേഷം എറീഞ്ഞുടക്കുന്ന  കാലികുപ്പികൾ .  ഒരു  കുട്ടൂമില്ലാതെ തനിയെ ജീവിക്കുവാൻ അയാൾ  എന്നെ ശീലിച്ചു .


എന്നാൽ ഇപ്പോൾ അയാൾക്ക് ഒരു മടുപ്പ് തോന്നിതുടങ്ങിയിരിക്കുന്നു . വല്ലാത്ത   ഏകാന്തത . മദ്യപിക്കുന്നതിൽ രസം നഷ്ടപെട്ടിരിക്കുന്നു . പറയുമ്പോൾ അയാൾ പ്രശസ്തനായ  ഒരു എഴുത്തുകാരൻ ആണ്.  ഒരുപാടു ആരാധകരുള്ള ഒരു എഴുത്തുകാരൻ . പത്രമോഫ്ഫിസിലും അയാൾക്ക് പറയത്തക്ക സുഹൃത്തുക്കൾ ഒന്നുമില്ല. കാരണം അയാളുടെ മോശടൻ സ്വഭാവം തന്നെ .   മൂക്കത്താണ്     ശുണ്ഠി. പിന്നെ ഒരു  ബുദ്ധിജീവിക്കുള്ള മിനുമം  'കോളിഫിക്കേഷൻ'  ആയ അഹങ്കാരം, ദ്ധാർഷ്ട്ര്യം ഇവയെല്ലാം അയാളിൽ ക്രമത്തിൽ ചേരുംപടി ചേർന്നിട്ടുണ്ട് .  ഇതെല്ലംകൊണ്ട് തന്നെ  സഹ പ്രവർത്തകർ  പോലും അയാളൊട്  കൃത്യമായ അകലം പാലിച്ചു .

അയാളുടെ ഭാഷയിൽ പറഞ്ഞാൽ അന്തമില്ലാതെ കിടക്കുന്ന ജീവിത പാതയിൽ  സഡൻ  ബ്രേക്ക്‌ ഇടേണ്ട ആവശ്യം ഇല്ല എങ്കിലും ഈയിടെയായി ഒരു വിരസത അയാളെ കാർന്നു  തിന്നു തുടങ്ങിയിരിക്കുന്നു .  ഭാര്യയോ , മക്കളോ അടുത്ത പറയത്തക്ക ബന്ധുക്കളോ  അയാൾക്കില്ല.  ഇന്ന   ദിവസം വരെ ജീവിച്ചിരിക്കമെന്നൊ , ഇന്ന കാര്യങ്ങൾ ചെയ്തു തീർക്കുവാനോ  പ്രതേകിച്ചും ഒന്നും തന്നെയില്ല .

അതുകൊണ്ടുകുടിയാണ് ഒരു ഫുൾ സ്റ്റോപ്പ്‌ ഇടണം എന്ന് അയാൾക്ക്  തോന്നി തുടങ്ങിയത് .  അങ്ങനെ അയാൾ   ആ തിരുമാനത്തിൽ എത്തി .  ജീവിതം മടുത്തിരിക്കുന്നു . അതുകൊണ്ട് തന്നെ ഒടുവിൽ അയാൾ ജീവിതമവസാനിപ്പികുവാൻ   തിരുമാനിച്ചു . അത് എങ്ങനെ വേണം എന്നുള്ളതിനെ കുറിച്ചായി പിന്നെ അയാളുടെ ആലോചന .   ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റിന്റെ മുകളിൽ കയറി താഴേക്ക് ചാടിയാലോ .  പതിനാലാം നിലയിൽ നിന്നും .  താഴേക്ക് എല്ലാ ഭാരവും ഒഴിവാക്കി ഒരു തുവൽ പോലെ താഴേക്ക് വന്നു പതിക്കുക . ശുഭം . പക്ഷെ ആ മരണത്തിനു ഒരു കിക്ക്  കിട്ടില്ലല്ലോ .  അതുകൊണ്ട്  തന്നെ അങ്ങനെയൊരു മരണം  അതുവേണ്ടാ എന്ന്   തീരുമാനിച്ചു  അയാൾ .


പിന്നെ തിരുമാനിച്ചത്  വിഷം  കഴിച്ചു ആത്മഹത്യ ചെയുവാനാണ് . ലഹരിയിൽ മുങ്ങി ബോധം മറന്നു മയങ്ങുമ്പോൾ മരണം  വന്നു വിളിക്കണം.  പക്ഷെ  മരണം പടിവതിലിൽ വന്നു വിളിക്കുമ്പോൾ  ഒന്നും അറിയാതെ  പോയാൽ ?   പിറ്റേന്നു താൻ ജോലി   ചെയുന്ന പത്രത്തിൽ വെണ്ടക്ക അക്ഷരത്തിൽ  വാർത്ത‍യായി അത്  നിറയും. പ്രശസ്തനായ  എഴുത്തുകാരനും , വാഗ്മിയും ആയ ഇന്ന ആൾ ആത്മഹത്യ ചെയ്തു എന്ന്. അതും    വിഷം കഴിച്ച്‌  . ആത്മഹത്യ തന്നെ ഭീരുത്തത്തിന്റെ ലക്ഷണം അല്ലെ ? അപ്പോൾ വിഷം കഴിച്ചു മരണത്തിനോട്‌ അടുക്കുക എന്ന് വച്ചാൽ അത്  അതിലേറെ ഭീതിജനകം . അതും വേണ്ടാ എന്നയാൾ തിരുമാനിച്ചു .

പിന്നെ അയാൾ   ആലോചിച്ചത് അമിതവേഗത്തിൽ കാറോടിച്ചു  'വെമ്പളം കുന്നിനു'  മുകളിൽ  നിന്നും താഴേക്ക് പറന്നാലോ.  അത് കൊള്ളാം . കേൾക്കുമ്പോൾ തന്നെ ഒരു രസമുണ്ട് . സാഹിത്യകാരൻ കൊക്കയിൽ വീണു മരിച്ചു എന്ന് .  അതാകുമ്പോൾ ഒരു അപകടമരണമോ , ആത്മഹത്യയോ  എന്തുവേണേൽ ആകാം .പിന്നെ കുറച്ചു കാലം ചാനലുകൾക്ക്  അന്തിക്ക് വിളമ്പുവാൻ പാകത്തിലുള്ള വിഭവമായി മാറാൻ അത്  മാത്രം മതി .


അയാൾ  കണ്ണാടിയുടെ മുമ്പിൽ പതിവിലേറെ സമയം ചിലവിട്ടു . അയാളുടെ മുഷിഞ്ഞ ജുബ്ബ മാറ്റി അലമാരയിൽ നിന്നും തേച്ച , കറ പുരളാത്ത വരയൻ മുണ്ടും , അതിനൊത്ത പച്ച ജുബ്ബയും അയാൾ ധരിച്ചു.    പരുത്ത  പോറലുള്ള മുഖം പൌഡറിട്ട്  വെളുപ്പിച്ചു . പഴമക്കാര് പറയും പോലെ ചത്ത്‌ കിടന്നാലും ചമഞ്ഞു കിടക്കേണ്ടേ . ഒന്നുമില്ലേലും പത്രത്തിലും , ചാനലിലും പടം വരുവാനുള്ളതല്ലേ ?

അയാൾ  അയാളുടെ പഴയ മാരുതി ആൾടോയിൽ കയറി .  നിരത്തിലുടെ വണ്ടി പായിച്ചു .  ഏതാനും നിമിഷങ്ങൾ മാത്രം . ടൌൺ കടന്നു പോയാൽ പിന്നെ തിരക്ക് ഒഴിയും . വൈകുന്നേരം ആയിരിക്കുന്നു . ഏകദേശം ഒരു പതിനാറ് കിലോമീറ്റർ  വണ്ടി  ഓടികേണ്ടി വരും . അയാൾ    അയാൾക്കിഷ്ടപെട്ട  പഴയ സൈഗാളിന്റെ  CD  ഇട്ടു . സൈഗാളിന്റെ ശബ്ദം  ' സൊ ജാ രാജകുമാരി , സൊ ജാ  ....'


 സിഗ്നലിൽ  ചുവപ്പുകണ്ട് അയാൾ  ബ്രേക്ക്‌ ചവിട്ടി . 180  മിനുട്ട് എന്ന് കാണിക്കുന്ന സിഗ്നൽ സമയം .   അത് പതിയെ കുറഞ്ഞു വരുന്നു . ഈ സിഗ്നൽ കഴിഞ്ഞാൽ പിന്നെ  ഏറിയാൽ ഒരു  ഒൻപതു കിലോമീറ്റർ .  റോഡ്‌ അത്ര നല്ലതല്ല.  അങ്ങോട്ടേക്ക് ഇനി തിരക്കൊന്നും ഉണ്ടാകില്ല .  വികസനത്തിന്റെ  മുദ്രവാക്യവുമായി ചിരിച്ചു നില്കുന്ന  സ്ഥാനാർത്തിയുടെ മുഖം.  ഇടവഴികളും , കയറ്റവും , വളവും ,  ഇറക്കവുമായി  ഉള്ള ഒരു യാത്ര.   അല്ലെങ്കിലും ജീവിതം തന്നെ ഇടവഴിയിലുടെയുള്ള യാത്രയല്ലേ ?

മലയാടിവാരത്തിൽ  എത്തിയാൽ കുത്തനെയുള്ള കയറ്റമുണ്ട് . . വണ്ടി വലിക്കുവാൻ പാടുപെടും . കഴിഞ്ഞതവണ  മെക്കനിക്ക്  ടോണി പറഞ്ഞതാ  ഈ വണ്ടി മാറ്റുവാൻ  .  അല്ലേലും ആരേങ്കിലും പറഞ്ഞാൽ  അത് കേൾകുന്ന  സ്വഭാവം പണ്ടേയില്ലല്ലോ അയാൾക്ക് .  അയാൾക്ക്  ഒരു സിഗരറ്റു വലിക്കണം എന്ന് തോന്നി . ഡാഷ് ബോർഡിൽ അയാൾ തപ്പി. നാശം  സിഗരട്ട് ഇല്ല.

അപ്പോഴാണ് അയാളുടെ കാറിന്റെ ജനാലയിൽ ഒരു  മുഖം  അയാൾ ശ്രദ്ധിച്ചത് .   അയാൾ ചില്ല്  താഴ്ത്തി .      അത്  ഒരു കുട്ടിയായിരുന്നു . "സാർ" അവൻ കൈ നീട്ടി .  സ്കുളിൽ പഠിക്കേണ്ട പ്രായം .  ഭിക്ഷാടന മാഫിയയെ കുറിച്ച് അയാൾ തന്നെ ഒരു ഫീച്ചർ  എഴുതിയിരുന്നു . അതിലെ ഒരു കണ്നിയവാം .     "ഒന്നും     കഴിച്ചിട്ടില്ല സാർ , എന്തെങ്കിലും തരണം " . അവൻ  ദയനീയ ഭാവത്തിൽ അയാളെ നോക്കി.  അയാൾ പോക്കറ്റ് തപ്പി . പിന്നെ ഒരു നുറിന്റെ നോട് അവനു കൊടുത്തു .   അവൻ അയാളെ  നന്ദിയോടെ നോക്കി.
സിഗ്നൽ  തീരുവാറായി എന്ന  അറിയിപ്പ് പോലെ  അക്കങ്ങൾ  കുറഞ്ഞു കുറഞ്ഞു വരുന്നു.  അയാൾ ഗിയർ   മാറ്റി   ഫസ്ടിലെക്കിട്ടു .   അവൻ  അയാൾ കൊടുത്ത രൂപ കൈയിൽ  ചേർത്ത്  പിടിച്ചു  അവിടെ തന്നെ നില്പുണ്ടായിരുന്നു . അയാൾ   അവന്റെ കണ്ണുകളിലേക്കു നോക്കി . അവിടെ ദൈന്യത  തളംകെട്ടി  നിൽക്കുന്നു .ഇതുപോലെ എത്ര കുട്ടികൾ .  അയാൾക്ക്  അവനൊട്  എന്തൊ  അലിവുതോന്നി . അയാൾ  അവനോടു ചോദിച്ചു " നീ വരുന്ന്നോ എന്റെ കുടെ ."

എങ്ങോട്ട്   എന്ന് അവൻ ചോദിച്ചില്ല .  "നിന്നെ ഞാൻ സ്കുളിൽ ചേർക്കാം . പഠിപ്പിക്കാം . "  അയാൾ    അവനെ  നോക്കി പറഞ്ഞു.  എന്തിനാണ്  അയാൾ അങ്ങനെ പറഞ്ഞത് ?    ആരോടും ഒരു മമതയും തോന്നാത്ത  പ്രകൃതം അങ്ങനെ ആയിരുന്നല്ലോ  ഇതുവരെ ..  എന്നിട്ടും  അയാൾ  അവനെ നോക്കി വിളിച്ചു .

"വരുന്നോ   നീ ." അവൻ  അപ്പോഴും ഒന്നും മിണ്ടിയില്ല .

അയാൾ  കാറിന്റെ വാതിൽ അവനുവേണ്ടി തുറന്നു കൊടുത്തു .  അവൻ മടിയോടെ  ആ കാറിൽ കയറി.   അയാൾ  വാതിൽ  വലിച്ചടച്ചു .  അവൻ ഭയന്നപോലെ തോന്നി. അയാൾ  കണ്ണുകൾ ഒന്നടച്ചു . പിന്നെ ശ്വാസം എടുത്തു . പിറകിൽ നിറുത്താതെ  ഹോറൺ  മുഴുങ്ങി.  അയാൾ  ആകാശത്തു തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി.  അവ  മിന്നി തിളങ്ങുന്നു . പുതിയ ഊർജം  അയാളുടെ സിരകളിലേക്ക് പ്രവേശിച്ചപോലെ .  പിന്നെ സിഗ്നലിൽ  നിന്നും  വണ്ടി  യു ടേൺ എടുത്തു . നിരത്തിലുടെ   ഒഴുകുന്ന വാഹനക്കൂട്ടത്തിൽ  ഒന്നായി  അയാളുടെ ആൾടോയും അലിഞ്ഞു ചേർന്നു .