2016, ഒക്‌ടോബർ 29, ശനിയാഴ്‌ച

കണ്ണീർ മഴയത്ത് (കഥ)




ഇന്ന് മ്രിദുലയുടെ പിറന്നാൾ ആണ്. ഏവർക്കും പ്രിയങ്കരം ആണല്ലോ ജന്മദിനം . അവൾ കണ്ണാടിയിൽ നോക്കി മുടി കോതി  ഒതുക്കി . അമ്മ അവൾക്ക് നല്കിയ ചുവന്ന പ്രിന്ടിൽ  പനി നീർ പുക്കൾ  ചാർത്തിയ മനോഹരമായ് ഫ്രോക്ക് ആണ് അവൾ ധരിക്കുവാൻ ഉദേശിക്കുന്നത് .

സുന്ദരി കുട്ടി ആയിട്ടുണ്ടല്ലോ " ,   പിറകിൽ അമ്മ .

" ഇത്ര  ആയിട്ടും  പൊട്ട് മര്യാദക്ക് തൊടുവാൻ അറിയില്ല എന്ന് വച്ചാൽ കഷ്ടമാണ് കുട്ടി"

ഗീത അവളെ  ചേർത്തു പിടിച്ചു, നെറ്റിയിൽ പോട്ട് തൊടുവിച്ചു ..    "എന്താണ്   ഇന്ന്  അമ്മാളുവിനു വേണ്ടത് " ,   ഗീത അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു .

"ഒന്നും വേണ്ടാ അമ്മാ" ,  

അമ്മയുടെയും , മകളുടെയും കൊഞ്ചൽ  കേട്ട് കൊണ്ടാണ് അനുപ് അത് വഴി വന്നത് .

മ്രിദുലയെ നോക്കി അനുപ് പറഞ്ഞു

"ഹാപ്പി   ബർത്ത് ഡേ ,   മ്രിദുല "

അനുപ് പറഞ്ഞത് അവൾ ശ്രദ്ധിച്ചില്ല.

ഗീത പറഞ്ഞു, "അച്ചൻ  വിഷ്  ചെയ്തത് കേട്ടില്ലേ , say  thank you to him "

അവൾ ഒന്നും മിണ്ടിയില്ല. , ഗീത വീണ്ടും പറഞ്ഞു

"dont be rude , he is your father "

അനുപ്  ജോലിക്കുപോകുവാൻ ഒരുങ്ങുകയായിരുന്നു .ടൈ  കെട്ടുന്നതിടയിൽ  പറഞ്ഞു    “Don’t shout at her its her day"

അനൂപിന്റെ വാക്കുകൾ  കേട്ടപ്പോൾ മൃദുലയിൽ  ദേഷ്യം ഇരച്ചു കയറി . 

" shutup dad .i  dont need your wishes,  i  dont need your sympathy"   അവൾക്ക്‌ മുഴുമിപ്പികുവാൻ കഴിയും മുമ്പേ അവളുടെ  മുഖത്ത് ഗീത ശക്തിയായി അടിച്ചു .  

മൃദുല , ഗീതയെ വെറുപ്പോടെ നോക്കി. പിന്നെ അകത്തേക്ക് പോയി. അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു .

അനുപ് , ഗീതയുടെ തോളിൽ തൊട്ടു കൊണ്ട് പറഞ്ഞു .

"ഇത്രയ്ക്കു ദേഷ്യം എന്തിനാ ഗീത ,  അവൾ കുട്ടിയല്ലേ , എന്താ അത്  നീ ഓർക്കാത്തത് "
  
ഗീത  ദേഷ്യതൊടെയും , അതിൽ ഏറെ വിഷമത്തോടെയും   പറഞ്ഞു . " കുട്ടിയാണത്രെ, ലാളന കുടി പോയത് കൊണ്ടുള്ള കുഴപ്പമാ   അവൾക്ക്‌  പന്ത്രണ്ട്  വയസ്സായി .. , ശരിയും തെറ്റും , തിരിച്ചു അറിയുവാൻ ഉള്ള പ്രായം ആയി.  ഇനിയും ഇങ്ങനെ തുടർന്നാൽ "   ബാക്കി  ഗീത മുഴുമിപ്പിച്ചില്ല .

അവളുടെ മുഖം വിളറിയിരുന്നു . അനുപിനോടുള്ള മ്രിദുലയുടെ പെരുമാറ്റം അവളെ ശരിക്കും വേദനിപ്പിച്ചു .

"സാരമില്ലടോ , അനുപ് അവളെ സമാധാനിപ്പികുവാൻ ആയി പറഞ്ഞു . എല്ലാം ശരി ആകും" . അവളെ  സമാധാനിപ്പികുവാനായി അനുപ് അങ്ങനെ പറഞ്ഞു എങ്കിലും അവന്റെ വിഷമം അവൾക്കു മനസിലാകുമായിരുന്നു .

അനുപ് ജോലിക്ക് പോയ ശേഷവും മ്രിദുലയുടെ കോപം മാറിയില്ല. .  അവൾക്ക് ഒരിക്കലും  അനുപിനെ അച്ഛൻ  ആയി കാണുവാൻ കഴിഞ്ഞില്ല. . അവന്റെ സ്നേഹം ഉൾക്കൊള്ളുവാനും ....   

അവളുടെ അച്ഛന്റെ മരണത്തിനു കാരണക്കാരൻ അനുപ് ആണെന്ന്  അവൾ വിശ്വസിക്കുന്നു. ആ വിശ്വാസം അവളിലേക്ക്‌ പകർത്തിയതിൽ ശ്രീജയക്ക്‌ നല്ല പങ്കുണ്ട് . 

ഉച്ചക്കുള്ള  വിഭവങ്ങൾ ഒരുക്കുന്ന  തിരക്കിൽ ആയിരുന്നു ഗീത. അപ്പോഴാണ്  ഫോൺ ശബ്ദിച്ചത് . ആർച്ച്‌  ബിഷപ്‌  ആശുപത്രിയിൽ നിന്നും അനുപ് ഓടിച്ച വാഹനം അപകടത്തിൽ പെട്ടിരിക്കുന്നു എന്നും . ആശുപത്രിയിൽ അനുപിനെ അഡ്മിറ്റ്‌  ചെയ്തു എന്നുള്ള വിവരം അറിയിക്കുകയാണ് അവർ  ചെയ്തത്. അപകടനില തരണം ചെയ്തു എന്നറിയിച്ചു  എങ്കിലും    ഗീതയ്ക്കു ആധി  കയറി. 

മനസില്ല മനസോടെ യാണ് മൃദുല , ഗീത യോടൊപ്പം ആശുപത്രിയിലേക്ക് പോയത്.  .ആശു പത്രിയിൽ എത്തിയപ്പോൾ അനൂപിന് ബോധം വന്നിരിന്നു,  അപകടനില തരണം ചെയ്തു എന്നറിഞ്ഞപ്പോൾ  ഗീതയ്ക്കു  കുറച്ചു സമാധാനം ആയി.  പേടിക്കുവാൻ ഇല്ല എന്നും ചെറിയ ഒരു അപകടം ആയിരുന്നു എന്നും ഡോക്ടർ പറഞ്ഞ് അറിഞ്ഞു.  

ഗീത തിരുമാനിച്ചു , ഇനി അവൾ എല്ലാം അറിയുവാനുള്ള പ്രായം ആയി. അവളിൽ വിഷത്തിന്റെ വിത്തുകൾ പാകിയത്‌   പറിച്ചു കളയണം . ഇനിയും ഇങ്ങനെ തുടർന്നു പോയാൽ .  അനുപിനു നല്ല വിഷമം ഉണ്ട് .അത് താൻ അറിയതിരിക്കുവാൻ അനുപ് ശ്രദ്ധിക്കുന്നു എന്ന് മാത്രം. വണ്ടി ഓടിക്കുമ്പോൾ  ഒരിക്കലും അനൂപിന് അശ്രദ്ധ ബാധിച്ചു കണ്ടിട്ടില്ല. 
ഒരു പക്ഷെ രാവിലെ ഉണ്ടായ സംഭവം ആയിരിക്കാം അനുപിന്റെ ശ്രദ്ധ തെറ്റിച്ചത് . 

ഒന്നും സംഭാവിക്കാത്ത  മട്ടിൽ  കോറി ഡോറിലെ ഒഴിഞ്ഞ ഒരു കസേരയിൽ ഇരിക്കുക യായിരുന്നു മൃദുല.  ഗീത , അവളുടെ അടുത്ത്  ചെന്നിരുന്നു. 

പിന്നെ  അവളോടായി ചോദിച്ചു , "നിനക്ക് അച്ഛനെ കാണേണ്ടേ കുട്ടി? "   അവൾ ഒന്നും മിണ്ടാത്തത്‌ കൊണ്ടാകാം ഗീത തുടർന്നു .  

"നിനക്ക് അച്ഛനെ കുറിച്ച് എന്തറിയാം , ശ്രീജയ  പറഞ്ഞത് അല്ലാതെ ? "

"ഐ  ഡോണ്ട് വാണ്ട്‌ റ്റു കാൾ ഹിം ഡാഡ്‌ , ഐ ഹേറ്റ് ഹിം "  മൃദുല  അവജ്ഞയോടെ പറഞ്ഞു .

" എന്ത് തെറ്റാണു അനുപ്പ്  നിന്നോടു ചെയ്തത് ,   മകളെ പോലെ നിന്നെ സ്നേഹിക്കുന്നതോ?  നിനക്ക് ഒന്നും അറിയില്ല മോളെ , ഒന്നും അറിയില്ല. പക്ഷെ  ഇനി നീ  എല്ലാം അറിയണം .  ഇനി ഇതെല്ലം നീ അറിയേണ്ട പ്രായം ആയിരിക്കുന്നു. . ഞാൻ പറയുന്ന ക്ഷമയോടെ നീ കേൾ ക്കണം. മുഴുവനും കേട്ട് കഴിഞ്ഞു നിനക്ക് സ്വന്തമായ ഒരു തിരുമാനം എടുക്കാം".

ഗീത പറഞ്ഞു തുടങ്ങി.

"ജയദേവനും  , അനുപും ഒരുമിച്ചു പഠിച്ചു വളർന്നവർ ആയിരുന്നു. ഒരേ സ്കുളിലും കൊളെജിലുമായി. അടുത്തു അറിയാവുന്ന വീട്ടുകാർ . അതെ കോളേജിൽ തന്നെയാണ് ഞാനും പഠിച്ചിരുന്നത് . ഞാൻ അവരുടെ ജൂനിയർ ആയിരുന്നു . ഒരു ദിവസം   ജയേട്ടൻ എന്നോടുള്ള ഇഷ്ടം തുറന്നു പറഞ്ഞു. എനിക്കും ജയെട്ടനെ  ഇഷ്ടമായിരുന്നു. അനുപിനും  ഞങ്ങളുടെ ബന്ധം അറിയാമായിരുന്നു .  ജയേട്ടന്റെ അച്ഛന് അനുപിനെ വലിയ വിശ്വാസം ആയിരുന്നു. അദ്ദേഹത്തിന്  ശ്രീജയയെ  അനുപിനെ കൊണ്ട് വിവാഹം കഴിപ്പികണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.  ശ്രീജയക്കും അനുപിനെ വലിയ ഇഷ്ടം ആയിരുന്നു.   അനുപിനെ സ്വന്തം ആകണം  എന്ന്  അവൾ അതിയായി ആഗ്രഹിച്ചിരുന്നു .  അനുപിനും അവളെ ഇഷ്ടമായിരുന്നു .

ആർഭാടമായി  ഞങ്ങളുടെ വിവാഹം നടന്നു.  അതിനു ശേഷം ശ്രീ ജയയുമായി അനുപിന്റെ വിവാഹ നിശ്ചയവും നടന്നു.   വിവാഹം കഴിഞ്ഞു ആറു മാസത്തിനുള്ളിൽ ഞാൻ നിന്നെ ഗർഭം ധരിച്ചു.  ജയേട്ടൻ അച്ഛൻ ആകുവാൻ പോകുന്ന ത്രില്ലിൽ ആയിരുന്നു.  യാത്രകൾ ഏറെ ഇഷ്ടപെട്ട ജയേട്ടൻ തന്നെയാണ് കുർഗിലെക്കു ഒരു യാത്ര തിരഞ്ഞെടുത്തത് .   എല്ലാവരും എതിർത്ത് പറഞിട്ടൂം , ഇപ്പോൾ യാത്രക്ക് സമയം അല്ല എന്ന്  അറിഞ്ഞിട്ടും . അതും ഗർഭിണിയായി ഇരിക്കുന്ന അവസരത്തിൽ ആയിട്ട് കുടി ജയേട്ടൻ ആ തിരുമാനം മാറ്റിയില്ല.  . ഒരു തിരുമാനം എടുത്താൽ പിൻ തിരിയുന്ന  സ്വഭാവം  നിന്ടെ  അച്ഛന് ഉണ്ടായിരുന്നില്ല.  അല്ലെങ്കിലും ജീവിതം തന്നെ ഒരു  വെല്ലു വിളി ആയിരുന്നു ജയേട്ടന് . ഒരു തിരുമാനം എടുത്താൽ  ആ തിരുമാനം പിന്നെ  പാറ പോലെ ഉറച്ചതായിരുന്നു.  ഇങ്ങനെ ഒരു യാത്ര വേണ്ട എന്ന്  ഏവരും   പറഞ്ഞിട്ടും . ജയേട്ടന്റെ പിൻ വാങ്ങിയില്ല.  അല്ലെങ്കിലും ആ പിടി  വാശി മാറ്റുക എളുപ്പമല്ല എന്നുള്ളത് കൊണ്ട് അച്ഛൻ ആണ് പറഞ്ഞത് അനുപിനോടും കുടി  കുടെ പോകുവാനായി.  അച്ചൻ പറഞ്ഞു , വണ്ടി അനുപ് ഓടിക്കണം . അത് അനുപ് സമ്മതിച്ചു . ആ ഉറപ്പിൻമേൽ ഞങ്ങൾ യാത്ര പുറപെട്ടു.

ജയെട്ടനും , അനുപും മുമ്പിലും , ഞാൻ പിറകിലുമായി യാത്ര തുടർന്നു . വളവും , തിരിവും ഉള്ള വഴികൾ. അനുപ് വളരെ സുക്ഷിച്ചാണ് വണ്ടി ഓടിച്ചിരുന്നത് .   പക്ഷെ ഒരു നിമിഷത്തെ അനുപിന്റെ ശ്രദ്ധ കുറവ് , വഴി അരികിൽ  മരത്തിൽ നിൽക്കുന്ന ഒരു കുരങ്ങനെ കാണിക്കുവാനായി അനുപ് എന്റെ നേർക്ക്‌ തിരിഞ്ഞു.  അങ്ങ് ദുരെയുള്ള മരത്തിലേക്ക് ചുണ്ടി കാണിച്ചത്‌ മാത്രം ഓർമയുണ്ട്. അപ്രതീക്ഷിതമായി വളവു തിരിഞ്ഞു വന്ന ഒരു ടെമ്പോ നിയന്ത്രണം വിട്ടു ഞങ്ങളുടെ കാറിൽ  വന്നിടിച്ചു . 
   
ബോധം വന്നപ്പോൾ ഞങ്ങൾ മുന്ന് പേരും  ആശുപത്രിയിൽ  ആയിരുന്നു. വാഹനം ഓടിച്ചത് അനുപ് ആയിരുന്നു എങ്കിലും അനുപിനു നിസ്സാര പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു . അഞ്ചു ദിവസത്തോളം ആശുപത്രിയിലെ തീവ്ര പരിചരണ  മുറിയിൽ  ബോധം മറഞ്ഞു ജയേട്ടൻ കിടന്നു.  ഞങ്ങളുടെ എല്ലാം പ്രാർത്ഥന ഭലിക്കും  എന്ന്  തന്നെ എല്ലാവരും  കരുതി . പക്ഷെ  അന്ന്  രാത്രി തന്നെ നിന്റെ അച്ചൻ നമ്മളെ വിട്ടു പോയി.

എനിക്കത് വല്ലാത്ത ഷോക്ക് ആയി. അങ്ങനെ കുറെ നാളുകൾ .   ഇതെല്ലാം സംഭവിച്ചത് അനുപ് കാരണം ആണെന്നുള്ള കുറ്റബോധം അനുപിൽ ഉടലെടുത്തു .  ഒരു വിവാഹം കഴിക്കുവാനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല അനുപ്. ശ്രീജയയുമായി നടക്കുവാൻ ഇരുന്ന വിവാഹം നടന്നില്ല.  അത്  മുടങ്ങി.അതിനിടയിൽ പല അപവാദങ്ങൾ . അനുപിനു എന്നെ ഇഷ്ടമായിരുന്നു എന്നും , എന്നെ വിവാഹം കഴിക്കുവാൻ വേണ്ടി കരുതികുട്ടി നടത്തിയ പദ്ധതി ആയിരുന്നു ആ അപകടം എന്നൊക്കെ പലരും പറഞ്ഞു . വിവാഹം നടക്കതിരുന്നതിനാൽ ശ്രീ ജയ അത് മുഴുവനും വിശ്വസിച്ചു. 

നാട്ടിൽ നിൽക്കുവാൻ വയ്യാത്ത അവസ്ഥയിൽ അനുപ് ഇവിടം വിട്ടു വിദേശത്ത് ജോലി തേടി  പോയി. അങ്ങനെ കുറച്ചു വർഷങ്ങൾ . ഒടുവിൽ വർഷങ്ങൾക്കു ശേഷം നിനക്ക് ആറു   വയസ്സുള്ളപ്പോൾ അനുപ് നാട്ടിൽ വന്നു. എന്നെ  കണ്ടപ്പോൾ     എല്ലാത്തിനും ഉത്തരവാദി അനുപ് ആണെന്നുള്ള ആ  ചിന്ത അനുപിനെ ഒരു  ഭ്രാന്തനെ  പോലെ യാക്കി . ആ കുറ്റബോധം കൊണ്ടായിരിക്കാം   എന്നെ വിവാഹം കഴിക്കുവാൻ  അനുപ് ആഗ്രഹം പ്രകടിപ്പിച്ചു. ആരും തുണയില്ലാതെ എത്ര നാൾ  ഇങ്ങനെ കഴിയും . പലരും എന്നെ ഉപദെശി ച്ചു .ജയേട്ടന്റെ അച്ഛനും അത് തന്നെ നിർദേശിച്ചു .   ഒടുവിൽ വീട്ടുകാരുടെ സമ്മതപ്രകാരം  ഞങ്ങളുടെ വിവാഹം നടന്നു.   

ഇക്കാലമത്രയും നിന്റെ മനസിൽ വിഷം നിറയ്ക്കുവാൻ ശ്രീജയക്ക്‌ കഴിഞ്ഞു.  അച്ഛന്റെ മരണത്തിനു  ഉത്തരവാദിയായ അനുപിനെ നീ വെറുത്തു . അതിനെ കൂട്ടത്തിൽ നീ എന്നെയും. പക്ഷെ കാലം എന്നോടുള്ള വെറുപ്പിൻ അകലം കുറപ്പിച്ചു.    

ഇത്രയും കാലവും അനുപ് നിന്നെ ഒരു മകളെ പോലെ അല്ലെ സ്നേഹിച്ചത് ?  ഇനി   ഞങ്ങൾക്ക് വേറെ ഒരു കുട്ടി കുടി വേണ്ടാ എന്ന് നിർദേശിച്ചത് അനുപ് തന്നെയാണ് .   നിന്നോടുള്ള സ്നേഹം കുറഞ്ഞാലോ എന്നുള്ള ചിന്തയിൽ. നിനക്ക് ഒരു വല്ലായ്മ വന്നാൽ ആ ഹൃദയം പിടയ്ക്കുന്ന്തു ഞാൻ അറിയാറുണ്ട് . നിന്റെ ഓരോ ജയതിലും എന്നേക്കാൾ ഏറെ ആ മനസ്  സന്തോഷിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നീ അകലം  പാലിക്കുംപോഴും ഒരു  നിഴൽ  പോലെ  അനുപ് നിന്നെ പിൻ തുടർന്നില്ലേ . അപ്പോഴെല്ലാം ഞാൻ സമാധാനിപ്പികുമായിരുന്നു ഒരു നാൾ എല്ലാം ശരിയാകും . അനുപും അങ്ങെനെ തന്നെ വിശ്വസിച്ചു . അല്ലെങ്കിൽ മനസിനെ വിസ്വസിപ്പികുവാൻ ശ്രമിച്ചു.

 ജയെട്ടനും , അനുപും ഒരേ പോലെ കഴിഞ്ഞവർ ആണ് .  ആര്  എന്തൊക്കെ പറഞ്ഞാലും എനിക്കറിയാം ആ മനസ് . അനൂപിന് ഒരിക്കലും ജയേട്ടനെ കൊല്ലുവാൻ കഴിയില്ല. ആ മനസ് കൊണ്ട് ഒരു ഉറുംബിനെ പോലും നോവിക്കുവാൻ ഉള്ള ശക്തി ഇല്ല. 

നിനക്ക് അറിയാമോ , ഇന്ന് തന്നെ യാണ് അനുപിനെ ജന്മദിനവും . അനുപ് ഒരിക്കലും അത് ആഘോഷിചിട്ടില്ല .നിന്റെ സന്തോഷതിൽ പങ്കു ചേരുക അതായിരുന്നു  അനുപിന്ടെ സന്തോഷം . 

ഇനി എങ്കിലും നീ അനുപിനെ മനസിലാക്കിഇല്ല എങ്കിൽ  നീ ചെയുന്ന ഏറ്റവും വലിയ ക്രുരത ആയിരിക്കും അത്.  

ഗീത പറഞ്ഞു നിറുത്തി. "

കുറച്ചു കഴിഞ്ഞു ഡോക്ടർ  പുറത്തേക്ക് വന്നു.  പെട്ടെന്ന് മൃദുല ചോദിച്ചു .
  
“How is  my father . Is he fine”

ഡോക്ടർ പറഞ്ഞു , 

"he is fine , you can meet him "

മൃദുല വാതിൽ തുറന്ന് അകത്തേക്ക്  കയറി.  അവൾ അനുപിനെ കൈയിൽ പിടിച്ചു .

അനുപ് , പതിയെ കണ്ണുകൾ തുറന്നു മ്രിദുലയെ നോക്കി പുഞ്ചിരിച്ചു .  പിന്നെ പറഞ്ഞു 

"ഹാപ്പി ബർത്ത് ഡേയ് മോളു "

മ്രിദുലയുടെ കണ്ണുകൾ നിറഞ്ഞു . 

"അവൾ പറഞ്ഞു .    "ഹാപ്പി ബർത്ത് ഡേയ്  അച്ഛാ അവൾ വിങ്ങി പൊട്ടി . ഇനി മുതൽ  നമ്മുടെ ബർത്ത് ഡേയ്  നമുക്ക് ഒരുമിച്ചു ആഘോഷിക്കണം ". 

കരച്ചിലിനിടയിലും  മൃദുല  അവന്റെ കൈ വിരലുകൾ  ചേർത്ത് പിടിച്ചു . 
   
വാതിലിൻ വിടവിലുടെ അച്ഛന്റെയും , മകളുടെയും കരച്ചിൽ , അന്യോന്യം  ആശ്വസിപ്പിക്കുന്ന  രംഗം   ഗീത കണ്ടു .  വർഷങ്ങൾക്കു ശേഷം അച്ഛന്റെയും , മകളുടെയും സ്നേഹ സംഗമം . 

അവൾ അകത്തേക്ക് പോയില്ല.  മൃദുല അപ്പോഴും കരയുന്നുണ്ടായിരുന്നു. 
ഇത്രയും നാൾ മനസ്സിൽ ഉറിഞ്ഞ ദേഷ്യം കണ്ണീർ മഴയായി പെയ്തു ഒഴിയട്ടെ .....

2016, ഒക്‌ടോബർ 26, ബുധനാഴ്‌ച

പ്രകാശം പരത്തുന്ന പെൺകുട്ടി . (കഥ)


കഴിഞ്ഞ തവണ ഞാൻ നാട്ടിൽ പോയപ്പോൾ ചെങ്ങാതി  മനോഹരൻ ആണ് പറഞ്ഞതു നമ്മുടെ സ്കുളിൻ ഓഡിറ്റോറിയം   ഉത്ഘാടനം ഇന്നാണ് . നീ വരുന്നോ എന്ന് ചോദിച്ചപ്പോൾ പോയി കളയാം എന്ന് കരുതി.   എഴാം ക്ലാസ്സ്‌ തൊട്ടു , പത്തു വരെ പഠിച്ച വിദ്യാലയം . പഴയ ആദ്ധ്യാപകരെ  നേരിൽ കാണുവാൻ കഴിയുകയാണെങ്കിൽ അത് സന്തോഷം തന്നെ . 

സ്കുളിനു ഒരു പാട് മാറ്റം വന്നിരിക്കുന്നു .  വാസുവേട്ടന്റെ പെട്ടികട ഇരുന്നിടത് ഇന്ന് വലിയ വാർക്ക കെട്ടിടം. അതിനുള്ളിലായി ബേക്കറിയും  , ഫോൺ ബൂത്തും ഫോട്ടോസ്റ്റാറ്റ്   കടയും , സ്റ്റെഷനറി കടയും ആയി ഒരു പാടു കടകൾ .  എത്ര പെട്ടെന്നാണ് ഗ്രാമം നഗരത്തിന്റെ  പെരുമയിലേക്കു  നടന്നു അടുക്കുന്നത്.

സ്കുളിൽ ചെന്നപ്പോൾ  അടുത്ത് അറിയാവുന്ന പല അധ്യാപകരും മാറി കഴിഞ്ഞിരിക്കുന്നു.  കണക്ക് പഠിപ്പിക്കുന്ന  മാരാർ സാറിന്റെ ചുരൽ കഷായം ഏൽക്കാത്ത ഒരു വിദ്യാർഥി പോലും ഞങ്ങളുടെ  ക്ലാസിൽ ഉണ്ടായിരുന്നില്ല. നീട്ടി പിടിച്ച ചുർലുമായി സാർ നടന്നു വരുമ്പോൾ എത്ര വമ്പൻമാരായ കുട്ടികൾ പോലും ഒന്ന് വിറക്കും . ഇംഗ്ലീഷ് പഠിപ്പിച്ച പ്രസാദ് സാർ ,  ചരിത്രം പഠിപ്പിച്ച തോമസ് സാർ ,  അങ്ങനെ ഞാൻ അറിയുന്ന അധ്യാപകർ എല്ലാവരും പെൻഷൻ പറ്റി കഴിഞ്ഞിരിക്കുന്നു .

പുർവ വിദ്യാർഥി എന്നാ നിലയ്ക്ക് ഞങ്ങൾക്ക് ചില പരിഗണനകൾ കിട്ടി. ഒരധ്യാപകൻ ഞങ്ങളെ വേദിക്ക് അരികിലായി നിരത്തിയിട്ട കസേരകളിലേക്ക് ആനയിച്ചു.  ഞങ്ങൾ അവിടെ  ഉപവിഷ്ടരായി.  ഉത്ഘടക  പ്രസംഗം ആയിരുന്നു അപ്പോൾ അവിടെ നടന്നു കൊണ്ടിരൂന്നതു. . അധികം ഉയരം ഒന്നും ഇല്ലാത്ത ഒരു  സ്ത്രീ , അവരേ  പത്രങ്ങളിൽ പോലും കണ്ടതായി എനിക്കൊർമയില്ല. ആരാണ് അവർ . അടുത്തിരുന്ന മനോഹരനും ഒരു പിടിയും ഇല്ല. സിനിമ താരങ്ങളെയോ , രാഷ്ട്രീയ നേതാക്കളെ ഒക്കെ അല്ലെ നാം ഉത്ഘാടനത്തിനു പ്രതീക്ഷിക്കുക .  അവരുടെ മലയാളവും അത്ര നല്ലതായിരുന്നില്ല. . പെറുക്കി പെറുക്കി പറയുന്ന പോലെ. പക്ഷെ പറയുന്ന കാര്യങ്ങൾ കുട്ടികൾക്ക് ഉണർവ് ഏകുന്നവ  തന്നെ ആയിരുന്നു.

എനിക്ക്  അവർ  ആരെന്നു എത്ര ആലോചിച്ചിട്ടും മനസ്സിൽ അങ്ങനെ ഒരു  മുഖം തെളിഞ്ഞില്ല.   അവരുടെ പ്രസംഗം കഴിഞ്ഞപ്പോൾ ഞാൻ പുറത്തേക്കു ഇറങ്ങി.  അപ്പോൾ ആണ് ദുരെ  മാറി ഫോണിൽ സംസാരിക്കുന്ന  ബാലൻ  സാറിനെ കണ്ടത് . എട്ടിലും , ഒൻപതിലും  മലയാളം പഠിപ്പിച്ചത് സാർ ആയിരുന്നു. സൌമ്യൻ ആയ കവിതകൾ ഉറക്കെ ചൊല്ലുന്ന ബാലൻ സാർ .  എന്നെ സാറിന് മനസിലായില്ല. ഞാൻ ചെന്ന് സ്വയം പരിചയപെടുത്തി .   സാർ  എന്നെ സ്റ്റാഫ്‌ റൂമിലേക്ക്  കുട്ടി കൊണ്ട് പോയി. പഴയ വിദ്യാർഥി എന്ന നിലയിൽ  അവിടെ ഉണ്ടായിരുന്ന അധ്യാപകരെ പരിചയപെടുത്തി .

എല്ലാം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു . "സാർ ഇപ്പോൾ  പ്രസംഗിച്ചത് ആരാണ്"

 "അവർ ഇവിടുത്തെ പുർവ വിദ്യാർത്ഥി ആണ് . 'നിരഞ്ജന റെഡ്ഡി '     സാർ പറഞ്ഞു

"ഓ അപ്പോൾ മലയാളി അല്ല അല്ലെ, അതാണ് പ്രസംഗത്തിന് ഒരു ഒഴുക്ക് ഉണ്ടായിരുന്നില്ല. "  ഞാൻ പറഞ്ഞു

"അവർ  ശരിക്കും കർണാടകക്കാരിയാണ് .  അച്ഛൻ    ട്രാൻസ്ഫർ ആയി ഇവിടെ ഉണ്ടായിരുന്നപ്പോൾ മുന്ന് വര്ഷം ഈ സ്കുളിൽ ആണ് പഠിച്ചത് .  അങ്ങെനെ ഒരു ബന്ധം കുടി നിരഞ്ജനക്ക് ഈ സ്കൂളുമായി ഉണ്ട്.."  മാഷ് തുടർന്നു

"അവർ ഇപ്പോൾ കളക്ടർ ആണ് , ഗുജറാത്തിൽ .   അവരെ ഉത്ഘാടനത്തിന് വിളിക്കണം എന്ന് തിരുമാനിച്ചത് ഞാൻ ഉൾപടെയുള്ള കമ്മിറ്റീ ആണ് "

"അവരുടെ പ്രസംഗം മുഴുവനും കേട്ടിരുന്നോ ?"  എന്നോടായി സാർ വീണ്ടും ചോദിച്ചു .

"ഇല്ല , ഞങൾ വന്നപോഴേക്കും പ്രസംഗം തുടങ്ങിയിരുന്നു" .  ഞാൻ പറഞ്ഞു

".ഇന്ന് അവർ കുട്ടികളുമായി സംവാദിച്ചത് എന്താണ് എന്നറിയാമോ ?    സാർ പറഞ്ഞു തുടങ്ങി .

"നമ്മുടെ രോഗാവസ്ഥ നമ്മുടെ ജീവിതത്തിൽ എങ്ങനെ പ്രതിഭലിക്കുന്നു  ?  രോഗങ്ങളും , ദുരിതങ്ങളും നമ്മുടെ ജീവിതത്തെ വേട്ടയാടുമ്പോൾ അവയെ എങ്ങനെ തരണം ചെയ്യണം എനുള്ള ഓർമ പെടുത്തൽ . അവർ  തുറന്നു കാട്ടിയത് അവരുടെ ജീവിതം തന്നെയാണ് .

ഇന്ത്യൻ  ഭരണ വ്യവസ്ഥിതിയുടെ ഉന്നത പദവി അലങ്കരികേണ്ട പ്രധമ പരീക്ഷയായ   ഇന്ത്യൻ സിവിൽ സേർവിസ് പരീക്ഷയിൽ നാല്  വർഷം മുമ്പ് ഒന്നാം റാങ്ക് നേടിയ അപുർവ വ്യക്തിത്തം, അവരാണ് നിരഞ്ജന . 

നിരഞ്ഞനയുടെ  ഈ   വിജയത്തിന് മധുരം കുടുതൽ ആണ് . കാരണം  നട്ടെല്ല് വളയുകയും , കൈ കാലുകൾക്ക് ചലന ശേഷി നഷ്ട പെടുന്നതുമായ  'സ്കൊളിയാസ് രോഗം ' നിരഞ്ചനയേ കീഴ്  പെടുത്തുന്നത്  ചെറു പ്രായത്തിൽ തന്നെയാണ് .
  
 നാലടിയിൽ  അല്പം മാത്രം  ഉയരമുള്ള നിരഞ്ചന പൊരുതിയത് രോഗത്തോടു മാത്രമല്ല , തന്നെ പുച്ഛിച്ച്ത ള്ളിയ ഈ സമുഹത്തോടു കൂടിയാണ് . വേദന കൊണ്ട് പിടയുമ്പോഴും തളരാതെ  ഇച്ചാശക്തി  കൊണ്ട്   വേദനയുടെ മുള്ളൂകളെ  പുഞ്ചിരിയോടെ  അവൾ എതിരിട്ടു. ഒറ്റ  പെടുമ്പോഴും അറിവ് നേടണം , കുടുതൽ പഠിക്കണം എന്നാ ആഗ്രഹം അവൾ ഉപേക്ഷിച്ചില്ല .. രോഗം നാൾക്ക്  നാൾ കുടി വന്നിട്ടും രോഗത്തിന് എതിരായ    നിരഞ്ചനയുടെ പോരാട്ട വീര്യം വർദ്ധിച്ചു വന്നത്തെയുള്ളൂ.  ഒരു പക്ഷെ ശസ്ത്രക്രിയയിലുടെ രോഗത്തിൻ ശക്തി കുറയ്ക്കുവാൻ കഴിയുമായിരിക്കും. വിജയിക്കും എന്നുറപ്പിലാത്ത  ഒരു ശസ്ത്രക്രിയ ,  അങ്ങനെ ഒരു ഭാഗ്യ   പരീക്ഷണത്തിനു  നിരഞ്ചനയുടെ മാതാ പിതാക്കൾ  തെയ്യാർ ആയിരുന്നില്ല. 

കീഴടുങ്ങുവാൻ ഉള്ള മനശക്തി നിരഞ്ചനക്ക് ഉണ്ടായിരുന്നില്ല. പുസ്തകങ്ങൾ ആയിരുന്നു അവളുടെ കളി കുട്ടുകാർ . പഠിക്കുന്ന എല്ലാ ക്ലാസ്സിലും അവൾക്കായിരുന്നു ഒന്നാം റാങ്ക് . പലരിൽ നിന്നും  അപമാനവും , സഹതാപവും , വിവേചനവും തിരസ്കാരവും ഏറ്റിട്ടും  നിരഞ്ചന പതറിയില്ല.   


വേദന കാർന്നു തിന്നുപോഴും സ്വപ്നങ്ങൾ കണ്ടു. അവ നടപ്പിലാക്കുവാൻ തീവ്രമായി യത്നിച്ചു. ഇത് പോലെയുള്ള ഉന്നതമായ   വ്യക്തികൾ വേണ്ടേ , അവരുടെ   ജീവിതം അല്ലെ ഈ വളർന്നു വരുന്ന തലമുറക്ക്‌ ആവേശം പകരേണ്ടത് ".  സാർ  പറഞ്ഞു  നിറുത്തി.

ചിലപ്പോൾ നമ്മുടെ ആദ്യ കാഴ്ചയിൽ  ചിലരെ നമ്മൾ ഇഷ്ടപെട്ടില്ല എന്ന് വന്നേക്കാം . പിന്നെ അവരെ കുറിച്ച് അറിയുമ്പോൾ , നമ്മൾ അവരുടെ ആരാധകർ ആകുന്നു .  നമ്മുടെ ജീവിതത്തെ സ്വാധീനികുവാൻ കഴിവുള്ള   വ്യക്തിത്തത്തിൻ ഉടമയാവുക .തന്റെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക്  പ്രചോദനം നൽകുക . എനിക്ക്  അവരോടു വലിയ ബഹുമാനം തോന്നി.  പ്രകാശം പരത്തുന്ന പെൺകുട്ടി .  
  



2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ആരാധിക (കഥ)



കഴിഞ്ഞ മുന്ന്  വർഷങ്ങൾ ആയി അവൾ പരിശ്രമിക്കുകയാണ് . ഈ വർഷം  എങ്കിലും ഒരു മികച്ച ചെറു  കഥയ്ക്കുള്ള  പുരസ്‌കാരം അവളെ തേടി  എത്തും  .  അതിന്  കാരണവും  ഉണ്ട് .  കാരണം ഈ വർഷത്തെ അവളുടെ രചന 'മഴയിൽ ഒളിച്ച ദൈവങ്ങൾ ' എന്ന കൃതി ഏറെ  ചർച്ച ചെയ്യപെട്ടിരുന്നു.  അവാർഡ്‌  പ്രഖ്യാപനം അവൾ കണ്ണടച്ചാണ് കേട്ടത് . പക്ഷെ  അവളുടെ  കഥയല്ല ജൂറി  പരിഗണിച്ചത് .  പകരം ചന്ദ്രമോഹന്റെ കഥയായ 'ഗോപാലന്റെ  നിശ്വാസം '   ആയിരുന്നു.
അവൾക്കു  നന്നായി  അറിയാം . അവൾക്കു കഴിവുണ്ട്., ഭാവനയുണ്ട് .  ചിന്തയെ തൂലികയിലുടെ സന്നിവേശിപ്പികുവാൻ ഉള്ള മനസും ഉണ്ട്. വർഷങ്ങൾ ആയി അവൾ ചെയുന്നത് ഇത് തന്നെ അല്ലെ?

'നിങ്ങൾക്ക് കഴിവില്ലെങ്കിൽ നിങ്ങൾക്ക് വിജയിക്കുവാൻ അവകാശം ഇല്ല. കഴിവുണ്ടായിട്ടും പരാജയപെടുക എന്ന് വച്ചാൽ' .  അവൾ അസുയയോടെ അവനെ നോക്കി .ഇന്നവൾ ഏറ്റവും വെറുക്കുന്ന    വ്യക്തി യാണ്  ചന്ദ്രമോഹൻ .   പ്രശസ്ഥ കഥാകൃത്തായ  പദ്മനഭ്നിൽ നിന്നും ചന്ദ്രമോഹൻ അവാർഡ്  സ്വീകരികുന്നത് അവൾ ഈർഷ്യയോടെ തന്നെ കണ്ടു. ചന്ദ്രമോഹനെ അനുമോദിച്ച പ്രസംഗത്തിന് ശേഷം അദ്ദേഹം തന്റെ പോക്കറ്റിൽ നിന്നും ഒരു പേന   എടുത്തു ചന്ദ്രമോഹന്  കൈമാറി.

അദ്ദേഹം തുടർന്നു.  " എന്റെ  ഒരു പാടു കഥകൾ  രചിക്കപെട്ടത് ഈ പേനയിൽ നിന്നാണ് . പഴകിയ എന്തിനും   വീര്യം കുടും എന്നാണല്ലോ പ്രമാണം . അതുകൊണ്ട് തന്നെ ഇവൻ എനിക്കേറെ പ്രിയപെട്ടത്‌ ആണ്.  എന്റെ ഒരു സ്നേഹ സമ്മാനമായി ഈ 'ലേഖനി ' ഞാൻ ചന്ദ്രമോഹന് സമ്മാനിക്കുന്നു .

അവൾ മനസ്സിൽ പറഞ്ഞു ഈ ബുദ്ധി ജീവികൾക്ക് ഒന്നും യഥാർത്ഥ രചനയെ കുറിച്ച് അറിവില്ല. അല്ലെങ്കിൽ അവർ തന്റെ കഥയെ പാടെ തിരസ്കരിക്കുകയില്ലയിരുന്നല്ലോ ?
അവൾക്കു അറിയാമായിരുന്നു അയാളുടെ  പല കഥകളും ഹൃദയസ്പർശി ആയിരുന്നു എന്ന്. ചില കഥകൾ സമുഹത്തിൻ നേരെ വിരൽ ചുണ്ടുന്നവ   തന്നെ ആയിരുന്നു. മുന വച്ച് അയാളുടെ ചോദ്യങ്ങൾക്ക്  മുന്നിൽ പലതിനും  ഉത്തമില്ലയിരുന്നു.

എന്ന് വച്ച് അവളുടെ കഥകൾ അമ്പേ തിരസ്കരിക്കപെടേണ്ട ഒന്നായിരുനില്ലല്ലോ . ഒരിക്കലും അർഹിക്കുന്ന ഒരു അംഗീകാരവും അവളെ  തേടി വന്നിട്ടില്ല.  സാമാന്യം സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിൽ ജനിച്ചത്‌ കൊണ്ട് തന്നെ ഒരു കഥ എഴുതി ജീവിക്കേണ്ട   ഗതികേട് ഒന്നും അവൾക്കു ഉണ്ടായിരുന്നില്ല.  പക്ഷെ ചന്ദ്രമോഹൻ അങ്ങനെയല്ലല്ലോ അവൾ സമാധാനിക്കുവാൻ ശ്രമിച്ചു .

 എന്താണ് തന്റെ കഥകൾ മാത്രം ഇങ്ങനെ തിരസ്കരിക്കപെടുന്നത് . ഒറ്റക്കായി ചിലർ നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട് എന്നല്ലാതെ  .  എന്താണ്  തന്റെ കഥകൾക്ക്  ഇല്ലാത്ത  പുത്യേകത  ചന്ദ്രമോഹന്റെ കഥകൾക്ക്  ഉള്ളത്?  

ചെറുപ്പം മുതൽ തന്നെ അവളുടെ ആഗ്രഹം ഒരു നല്ല കഥാകാരിയായി അറിയപെടണം എന്ന് തന്നെ ആയിരുന്നു.  ഒരു പാടു നല്ല കഥകൾ അവൾ രചിച്ചിട്ടുണ്ട് . പക്ഷെ ഒന്നും ശ്രദ്ധിക്കപെട്ടില്ല എന്ന് മാത്രം.  പുസ്തക രൂപത്തിൽ അച്ചടിച്ചു വന്നിട്ടും വില്പനയിൽ ഒരു ചലനവും അവ സൃഷ്ടിച്ചിട്ടില്ല.  വായനയിൽ  നിന്നും   അകലുന്ന  യുവതലമുറയെ ഇരുത്തി ചിന്തിപ്പികുവാൻ കഴിയുന്ന ഒന്നും തന്റെ കഥകളിൽ ഇല്ലേ? 
അതിലും ഉപരി നിരന്തരം ചന്ദ്രമോഹനോടു എറ്റു  വാങ്ങുന്ന തോൽവി,   അതവളെ അലസോരപെടുത്തി .  ഒരു തവണ, ഒരു തവണത്തേക്ക്   മാത്രമെങ്കിലും ചന്ദ്രമോഹൻ അവളുടെ മുന്നിൽ നിരുപാധികം  കീഴSക്കണം എന്നുള്ള  അവാച്യമായ ആഗ്രഹത്താൽ അവളുടെ മനസ് വെമ്പി.

ചന്ദ്രമോഹൻ പരാജയപെടണം , അതിനു ഏതു വഴിയും സ്വീകരിക്കുവാൻ അവൾ തൈയാറായിരുന്നു .  ഒരിക്കൽ എങ്കിൽ ഒരിക്കൽ മാത്രം   അവൾ ചന്ദ്രമോഹനോടു ജയിക്കുവാൻ ആഗ്രഹിച്ചു.. 
നേരിൽ കണ്ടപ്പോൾ അവൾ അവനോടായി  ചോദിച്ചു 
"എന്തുകൊണ്ടാണ് എന്റെ കഥകൾ  ശ്രദ്ധിക്കപെടാത്തത് .   എന്ത് മേന്മയാണ് എന്റെ കഥകളേക്കാൾ നിങ്ങളുടെ കഥകൾക്ക് ഉള്ളത്?  "
അതിനു ഉത്തരമായി ചന്ദ്രമോഹൻ  ഒന്ന് ചിരിച്ചു . പിന്നെ പറഞ്ഞു .
"നീ ഇപ്പോഴും കഥകൾ രചിക്കുനത് മത്സരത്തിൽ  വിജയിക്കുവാൻ വേണ്ടി  മാത്രം ആണ് .  നീ മത്സരികുന്നത് എന്നെ തോല്പ്പികുവ്വാൻ വേണ്ടി  അല്ലെ ?  പക്ഷെ നീ  ഒരു കാര്യം  മറന്നു പോകുന്നു നീ മത്സരികേണ്ടത് നിന്നോടു തന്നെയാണെന്നുള്ള സത്യം.

നമ്മൾ എഴുതുന്ന കഥകൾ  നമ്മൾ  ഇഷ്ടപെട്ടില്ല എന്നുണ്ടെങ്കിൽ പിന്നെ നമ്മൾ എന്തിനു എഴുതണം ?   നമ്മൾക്ക് ഇഷ്ടപെട്ടില്ല എന്നുണ്ടെങ്കിൽ അവ മറ്റുള്ളവരിൽ എങ്ങനെ  ചലനം സൃഷ്ടിക്കും? .

നമ്മളുടെ സൃഷ്ടികൾ നമ്മളെ ചിന്തിപ്പികുവനും , പ്രചോദിപ്പികുവനും , വേദനിപ്പിക്കുവാനും , ചിരിപ്പിക്കുവാനും   കഴിയുകയാണെങ്കിൽ നമ്മൾ എന്തിനു മത്സര ഭലത്തേ കുറിച്ച്  ആലോചിക്കുന്നു ?  നീ പുറത്തേക്കു നോക്കുന്നതിൻ ഒപ്പം തന്നെ നിന്റെ ഉള്ളിലേക്കും നോക്കൂ. നിനക്ക് തീർച്ചയായിട്ടും   നല്ല കഥകൾ എഴുതുവാൻ സാധിക്കും. "


അയാളുടെ ഉപദേശം കേട്ടപ്പോൾ അവളുടെ വാശി വർധിച്ചതേയുള്ളൂ . ഒരിക്കെലെങ്കിലും അവൾക്ക് ചന്ദ്രമോഹനെനെ ജയിക്കണം അതിനു വേണ്ടി തന്നെ  അവൾ പിന്നെയും എഴുതി.

 തോൽക്കുവാൻ കഴിയാത്ത ആ മനസ് ആയിരിക്കാം അവളെ ആ വർഷത്തെ പുരസ്കാരത്തിന്  അർഹയാക്കിയത്  .  അവൾ വേദിയിൽ അഭിമാനപുരിതയായി നിന്നു .  ട്രോഫിയും , സെർട്ടിഫിക്കറ്റും ,   ചെക്കും
അവൾ സ്വീകരിച്ചു . വേദിക്ക് അരികില്ലായി അവൾ കണ്ണോടിച്ചു . അവിടെ ചന്ദ്രമോഹൻ ഇരിപ്പുണ്ടായിരുന്നു . അവളുടെ ഹൃദയം നിറഞ്ഞു . മധുരമായ പ്രതികാരം .  
അയാൾ  അവളുടെ അരികിലേക്ക് നടന്നു വരുന്നത് കണ്ടിട്ടും അവൾ അയാളെ കാണാത്ത ഭാവത്തൽ ചുറ്റുമുള്ളവരോട് സംസാരിക്കുന്നതായി അഭിനയിച്ചു .     
"അഭിനന്ദങ്ങൾ"    അയാൾ അവളെ നോക്കി ചിരിച്ചു .
മനസ് പിടയുമ്പോഴും ഇങ്ങനെ ചിരിക്കുവാൻ കഴിയുന്നത്‌ ഒരു ഭാഗ്യം ആണ് .   അവൾ മനസ്സിൽ ഓർത്തു .

അവളോടായി അയാൾ പറഞ്ഞു .

 എനിക്കറിയാം നീ എത്ര മാത്രം ഈ അവാർഡ്‌ ആഗ്രഹിച്ചിരികുന്നു എന്ന്? "

അവൾ എന്തെങ്കിലും പറയും മുമ്പേ അയാൾ തുടർന്നു .
"ഇനി ഒരിക്കലും നിന്ടെ  എതിരാളിയായി ഞാൻ ഉണ്ടാവില്ല. അല്ലെങ്കിലും ഈ എഴുത്ത് ഒന്നും എനിക്ക് പറഞ്ഞിട്ടുള്ളതല്ല . ഞാൻ എഴുതിയത് എന്ടെ  തന്നെ ജീവിതം ആണ് . ഞാൻ അനുഭവിച്ച വേദന , ചുറ്റും കണ്ട കാഴ്ചകൾ അതു മാത്രമേ ഞാൻ പകർത്തിയുള്ളൂ .  അതൊന്നും അത്രയ്ക്ക് മഹനീയം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല.  മനസ്സിൽ  തോന്നുന്നവ ഞാൻ കുത്തി കുറിക്കുന്നു അത്ര മാത്രം. "

"പറഞ്ഞില്ലല്ലോ ,  ഞാൻ ഇവിടം വിട്ടു പോകുകയാണ് .  അത് പറയുവാൻ കുടി ആണ് ഞാൻ ഇവിടെ വരെ വന്നത് . എനിക്ക് ഗൾഫിൽ ഒരു ജോലി ശരിയായി . സ്ഥിര വരുമാനം ഒന്നും ഇല്ലാതെ ഈ  എഴുത്ത് വച്ച് എത്ര കാലം ഇങ്ങനെ ജീവിക്കും. ഇനി ഈ പേന നിനക്ക് ഇരിക്കട്ടെ . "

  അയാൾ അയാൾക്ക് കിട്ടിയ ആ വിലയേറിയ സമ്മാനം അവളുടെ നേരെ നീട്ടി.
വാങ്ങിക്കണമോ  , വേണ്ടയോ എന്നറിയാതെ അവൾ മരവിച്ചു നിന്ന്.
 അവളുടെ കൈയിൽ  ആ പേന കൊടുത്തിട്ട് അയാൾ നടന്നു അകന്നു.  അവൾക്കു സ്വയം ചെറുതാകുന്ന പോലെ തോന്നി.

അവൾ അയാളെ വിളിച്ചു .

"ഇത് വരെ ഞാൻ എഴുതിയത് നിങ്ങൾ  പറഞ്ഞ പോലെ നിങ്ങളെ ജയിക്കുവാൻ തന്നെ  ആയിരുന്നു.  പക്ഷെ അതിനു ഇത്രയും വലിയ  ഒരു വില കൊടുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല . തോൽവി  എനിക്കിഷ്ടമാണ് അത് നിങ്ങളോട് അണെങ്കിൽ .  അവൾ ആ പേന അയാളെ  തിരിച്ചു ഏൽപിച്ചു ."

" ഇനിയും നിങ്ങൾ എഴുതണം . എവിടെ  ഇരുന്നാലും അത് വായിക്കുവാൻ ഒരു ആരാധിക ഇവിടെ ഉണ്ടെന്നു ഓർത്താൽ മതി.  കാലത്തിനു മായിച്ചു കളയുവാൻ ആവാതെ മനസിന്ടെ  ഏതെങ്കിലും ഒരു കോണിൽ എന്റെ ഈ പേരും നിനക്ക് കുറിച്ചിടുവാൻ  ഈ പേന നിനക്കു  ആവശ്യം ഉണ്ടാകും ......"