2013, നവംബർ 26, ചൊവ്വാഴ്ച

ഫ്രം അമേരിക റ്റു ദുബായ്‌ (കഥ)





ഞാൻ ഇന്ദിര, ഒരു  നാട്ടിൻ പുറത്തു കാരി . ഇത് എന്റെ കഥയാണ് .ഇതിൽ പറയുന്ന സംഭവങ്ങൾ ചിലപ്പോൾ നിങ്ങളുടെ ആരുടെയെങ്കിലും ജീവിതത്തിൽ  സംഭവിചിട്ടു ണ്ടെങ്കിൽ അതിനു ഞാൻ ഉത്തരവാദി അല്ല.  സിനിമ തുടങ്ങുപോൾ എഴുതി കാണിക്കും  പോലെ ഇതിലെ സംഭവങ്ങൾ തികച്ചും  യാദ്രിശ്ചികം മാത്രം. കൂടുതൽ ആമുഘ  മില്ലാതെ ഞാൻ എന്റെ ജീവിതത്തിലെ ഒരു  എട് ഇവിടെ പകർത്തട്ടെ .


എന്റെ പേര് ഞാൻ ആദ്യമേ പറഞ്ഞിരുനല്ലോ. ഇടത്തരം കുടുംബമാണ് എന്റേത്. അച്ഛൻ, അമ്മ, അമ്മൂമ്മ ,  പിന്നെ ഒരു അനിയത്തിയും . ഞാൻ കോളേജിൽ ഫൈനൽ ഇയർ പഠിക്കും പോളാണ് എന്റെ വിവാഹം ആലോചികുനത് . അച്ഛനും അമ്മയും പറഞ്ഞു അറിഞ്ഞു പയ്യൻ അമേരികയിൽ ആണ്. നല്ല ബന്ധം ആണ് എന്നൊക്കെ . പക്ഷെ അമേരിക്ക   എന്ന് കേട്ടതോടു കൂടി എന്റെ മനസ്സിൽ വല്ലാത്തആധി  ആയി. ഇത് വരെ വീട്ടിൽ നിന്നും മാറി നിനിട്ടില്ല  . ഹോസ്റ്റലിൽ പോലും പോയി നിന്ന് പഠിച്ചിട്ടില എന്തിനും ഏതിനും അമ്മ കൂടിനു വേണം . ഇപ്പോഴും മുടിയിൽ എണ്ണ തേച്ചു പിടിപ്പികുനത് അമ്മയാണ്. അപ്പോൾ ഇതെല്ലം വിട്ടിട്ടു അമേരികയിലേക്ക് പോകുക. അതും അത്രയും ദൂരെ അച്ഛന്റെയും അമ്മയുടെയും സഹായം ഇല്ലാതെ. ശരിക്കും ഞാൻ ഒരു മടിച്ചി യാണ് അമ്മ പറയും പോലെ ഒരു പേപ്പർ കണ്ടാൽ പോലും അവൾ സ്വയം പറക്കി കളയുകയില്ല . അതും അവളോടു പറയണം. പറഞ്ഞാലോ ആ ഒരു കഷ്ണം മാത്രം എടുത്തു കളയും. അതിനപ്പുറം ഇല്ലേ ഇല്ല. ഇത് പോലൊരു മടിച്ചി കോത . അനിയത്തിയും  പ്രായ മായി വരുകയാണ് . അത് കൊണ്ട് തന്നെ എന്റെ വിവാഹം വച്ചു താമസിപ്പികുവാൻ വീട്ട് കാർക്ക് താൽപര്യം ഉണ്ടായിരുരുന്നില്ല

വിവാഹ നിശ്ചയത്തിനു വിജയ്‌ വന്നില്ല. എന്റെ ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ടു എന്നും വിജയ്‌ ചേച്ചിയോട് പറഞ്ഞിരുന്നു. അങ്ങനെ ഞങൾ തമ്മിൽ കാണാതെ വിവാഹ നിശയം നടന്നു . വിവാഹ  നിശ്ചയതിനു ശേഷം വിജയ്‌ എന്നെ ഇടക്കിടെ ഫോണ്‍ ചെയുംമായിരുന്നു. അല്പം നെർവസ് ആയ ഞാൻ വിജയിനോട് സംസാരിക്കുവാൻ ഒരു വിമുഘത കാണിച്ചിരുന്നു ആദ്യമൊക്കെ. എനിക്ക് അങ്ങനെ വർത്തമാനം പറയുവാനും അറിയിലായിരുന്നു.ജീവിതത്തിൽ ഒരിക്കലും ഞാൻ പ്രണയിച്ചിട്ടില്ല . കൂടുകാരികൾ പലപ്പോഴും പ്രണയകഥകൾ പറയുമ്പോഴും എനികെന്തോ അതോകെ കേള്കുനത് പോലും പേടി ആയിരുന്നു. പിന്നെ ഞാൻ പഠിച്ചത് ഗേൾസ് കോളേജിൽ ആയിരുന്നു. അതുകൊണ്ട് പ്രേമവും പ്രേമ ലേഖനവും ഒരു പരിധി വരെ എനിക്ക് അപരിചിതം ആയിരുന്നു. വിജയ്‌ വിളിക്കും പോൾ  ഫോണ്‍ എടുകുന്നത് അനിയത്തി ആണെങ്കിൽ അവൾ എന്നെകൾ കൂടുത്തൽ വിശേഷങ്ങൾ ചോദിക്കുമായിരുന്നു. ഒരു മടിയും ഇല്ലാതെ  ചേട്ടാ , ചേട്ടാ എന്ന് അവൾ വിളിച്ചു സംസാരികുമ്പോൾ എനിക്ക് എന്തോ ഒരു അപരിചിതം  അനുഭവ പെട്ടി രുന്നു വിവാഹത്തിന് രണ്ടു ദിവസം മുമ്പാണ് വിജയ്‌ അമേരിക്കയിൽ നിന്നും വരുനത്‌. അന്ന് വൈകുനേരം തന്നെ ഏതോ ഒരു കൂട്ടു കാരനും ഒത്തു എന്നെ കാണുവാൻ വന്നു .  അന്നാണ് ആദ്യമായി തമ്മിൽ കാണുന്നത് . നാടിൻ പുറത്തെ സ്കൂളിൽ പഠിച്ച എനിക്ക് വിജയുമയി സംസാരികുപോൾ എന്തോ ഒരു അപകര്ഷത ബോധം ഉടലെടുത്തിരുന്നു.
വിജയ്‌ പഠിച്ചതും വളർനതും  ബോംബയിൽ ആയിരുന്നു. അത്  കൊണ്ട് തന്നെ മലയാളതെകാൾ  വിജയിക്ക് കൂടുത്തൽ വഴുങ്ങനത് ഹിന്ദിയും ,ഇൻഗ്ലി ഷും ആയിരുന്നു. ഹിന്ദി എനിക്ക് ഒട്ടും വഴങ്ങില്ല.  ഇങ്ങ്ലിഷും കഷ്ടിയാണ്‌ .  അതുകൊണ്ട് തന്നെ ഇടക്കൊക്കെ വിജയുടെ സംസാരം മലയാളത്തിൽ നിന്നും വഴുതി ഇൻഗ്ലി ഷി ലെക്കാകും . ഇംഗ്ലീഷ് കേട്ടാൽ മനസിലാകും എന്നല്ലാതെ തുടർച്ചായി സംസാരികുവൻ ഞാൻ ശീലിചിട്ടുണ്ടയിരുനില്ല . അത് കൊണ്ട് തന്നെ എനിക്ക് കുറച്ചു ചമ്മലും ഉണ്ടായിരുന്നു.   രണ്ടു ദിനം കഴിഞ്ഞു ഞങ്ങളുടെ  വിവാഹം നടന്നു.

വിവാഹം കഴിഞ ദിനം വിജയുടെ വീട്ടിലേക്ക് ഞാൻ പോയി. അകെ ഒറ്റപെട്ട പോലെ  തോന്നി എനിക്ക്. വിജയുടെ ചേച്ചി അന്ന് വന്നിട്ട് കുറച്ചു സംസാരിച്ചു.എങ്ങനെ വിജയിനോട് പേരു മാറണം എന്നൊക്കെ  അവർ പറഞ്ഞു തന്നു. എനികൂ ആകെ  വല്ലായ്ക . വേറെ വീട്. അറിയാത്ത ആളുകൾ , പരിചിതം അല്ലാത്ത  ചുറ്റുപാടുകൾ . രാത്രി തനിച്ചു ഒറ്റയ്ക്ക് ആ വലിയ ബെഡ് റൂമിൽ ഞാൻ ഇരുന്നു. വല്ലാത്ത ഒരു മടുപ്പും കുറച്ചൊക്കെ അസ്വസ്ഥതയും എനിക്ക് അനുഭവപെട്ടു . അമ്മയും അച്ഛനും ഇല്ലാതെ ഒരന്യ വീട്ടിൽ , ഇനി ഇതാണ് എന്റെ വീട് എന്ന് മനസിനെ പാക പെടുത്തുവാൻ ഞാൻ ശ്രമിച്ചു.

 എന്റെ വല്ലായ്മ കണ്ടിട്ടാകാം   അന്ന് രാത്രി വിജയ്‌ എന്നോടു പറഞ്ഞു ,

'ഐ നോ ഇന്ദിരാ ഇറ്റ്‌ ഈസ്‌ ഖുയട്  ഡിഫി കൽടു ഫോർ യു ലീവിങ്ങ് യുവർ പാരന്റ്സ് ആൻഡ്‌ കമിംഗ് അൾ     ദ വേ എലോങ്ങ്‌ വിത്ത്‌ മി. ഐ റെസ്പ്ക്റ്റ് യുവർ ഫീലിങ്ങ്സ്‌ .  വി ഹാവ്  റ്റു സ്റ്റാർട്ട്‌ എ ന്യൂ ലൈഫ് ഫ്രം റ്റുനൈറ്റ്‌ . ഐ വിൽ നെവെർ  ഡു എനി തിങ്ങ് ദാറ്റ്‌ വിൽ ഹർട്ട്  യു .'

പിന്നെ എന്റെ കൈവിരലിൽ  പിടിച്ചു കണ്ണിൽ നോക്കി വിജയ്‌ പറഞ്ഞു ഐ അം    ലക്കി റ്റു ഹാവ് സച് എ  ബ്യുടിഫുൾ ലൈഫ്   പാർട്ന്ർ . അത് വരെ യുള്ള എന്റെ പരിഭ്രമം എല്ലാം വിജയുടെ ആ വാക്കുകളിൽ അലിഞ്ഞു പോയി. അന്ന് രാത്രി ഒരു പാടു സംസാരിച്ച ശേഷം , വിജയ്‌ ഉറങ്ങിയ ശേഷമാണ് ഞാൻ ഉറങ്ങിയത്. വിജയിനെ കുറിച്ചുളള  മുൻ വിധികൾ മനസ്സിൽ നിന്നും മാഞ്ഞ പോലെ തോന്നി.

 ഉറങ്ങാൻ തുടങ്ങുനതിനു മുമ്പ് ഞാൻ അമ്മുമ്മ പറഞ്ഞ വാക്കുകൾ വിജയിനോട് പറഞ്ഞിരുന്നു. ദീർഖ സുമൻഗലി  യോഗം ഉണ്ടാകുവാൻ മുന്ന് ദിവസം വിവാഹ ശേഷവും കന്യകായി ഇരിക്കണം  എന്ന്. തിരിച്ചു വീട്ടിൽ വന്നു ഭർത്താവും ഒത്തു  കാവിലെ ദേവി ക്ഷേത്രത്തിൽ വന്ന ദേവിയെ തൊഴുത്‌ വ്രത ശുദ്ധി യോടെ  വേണം വിവാഹ ബന്ധം ആരംഭിക്കുവാൻ എന്ന്.

അപ്പോൾ വിജയ്‌ പറഞ്ഞു എന്തൊക്കെ ആചാരങ്ങൾ  ബൈ ദ വേ കിസ്സ്സ്  ആർ ഇൻക്ലുഡട് .എന്റെ ചുണ്ടിൽ   ഒരു ചിരി വിടർന്നു .   തിരിഞ്ഞു നോക്കുമ്പോൾ ഒരു കുട്ടിയെ പോലെ ഉറങ്ങുന്ന വിജയ്‌..


ഇരുപത്തി അഞ്ചു വർഷങ്ങൾ . ഇപ്പോൾ  ഓർക്കുമ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോനുന്നു. അടുത്ത ആഴ്ച എന്റെ മൂത്ത മകളുടെ വിവാഹം ആണ് . പയ്യൻ  ഗൾഫിൽ ആണ്. എന്നെ പോലെ തന്നെ ഒരു തൊട്ടാ വാടി പെണ്ണാണ്‌ അവളും . അവളുടെ മനസിലും പരിഭ്രമവും , പേടിയും ഉണ്ട്. അമ്മയെ വിട്ടു പിരിയുവാൻ ഉള്ള മടി അവൾക്കും ഉണ്ട്. പക്ഷെ ഇപ്പോൾ എന്റെ മനസിലെ പ്രാർത്ഥന വിജയിനെ പോലെ തന്നെ ഭാര്യയെ മനസിലാകുന്ന ഒരു ഭർത്താവിനെ തന്നെ അവൾക്കും ലഭിക്കണേ എന്നാണ്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ