2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

പൊരുത്തം




അയാൾ ലാപ്ടോപിൽ ഓഫീസി മെയിൽ നോക്കി കൊണ്ടിരിക്കുമ്പോൾ അമ്മു പുറകിൽ നിന്ന് വിളിച്ചു ചോദിച്ച. അമ്മുവിൻറെ പാവകുട്ടി  എന്തെയെ ഡാഡി?

ജോലിയിൽ മുഴുകിയതിനാൽ അയാൾ അമ്മുവിൻറെ   വിളി കേട്ടില്ല.  അനിത ഏപ്പോഴും പറയുന്ന കാര്യം ആണ് വിജയിനു ടിവി കാണുമ്പോഴും കമ്പ്യൂട്ടർ നോക്കുമ്പോഴും ചെവി കേൾകില്ലത്രേ. തന്റെ അതെ ശ്രദ്ധ കുറവ് അമ്മുവിനും കിട്ടുമോ എന്തോ  എന്നാ പേടിയും അനിതയ്ക്ക് ഉണ്ടായിരിക്കാം. കൂടെ കൂടെ അവൾ അത് പറയാറുണ്ടല്ലോ. അമ്മു വിളിച്ചിട്ടും അയാൾ ഉത്തരം പറഞ്ഞില്ല.   അമ്മു വിളിച്ചത് അയാൾ കേട്ടില്ല. ചിലപ്പോൾ വിജയ്‌ അങ്ങനെ ആണ് ഒരുതരം 'അബ്സേന്റ്റ് മൈൻഡ്ട'. അമ്മു വീണ്ടും ചോദിച്ച , മമ്മി എവിടെ പോയി ഡാഡി? ലാപ്ടോപിൽ നിന്ന് കണ്ണ് എടുക്കാതെ അയാൾ മറുപടി പറഞ്ഞു മമ്മി ഷോപ്പിങ്ങിനു പോയിരിക്കുന്നു. "ഡാഡി  അമ്മുന്റെ പാവ", അവൾ വീണ്ടും അവനെ തോണ്ടി വിളിച്ചു. ലാപ്ടോപിൽ നോക്കി തന്നെ അയാൾ    ഉറക്കെ വിളിച്ചു   'മാധവി അമ്മെ'  , മോള്ടെ പാവ ഒന്ന് എടുത്തു കൊടുക്കൂ? അമ്മു അപ്പോഴും ചിണുങ്ങി കൊണ്ടിരിക്കുകയാണ്. മാധവി  അമ്മ വന്നു അവളെ എടുത്തു പിന്നെ അയാൾ കേൾക്കെ പറഞ്ഞു കുഞ്ഞിന്റെ കാര്യത്തിൽ അച്ഛനും കുറച്ചൊക്കെ ശ്രദ്ധാ ആവാം.  ഇത്തവണ ലാപ്ടോപിൽ നിന്ന് തല  തിരിച്ചു  അവൻ പതിയെ  പറഞ്ഞു . ജനിച്ച കുഞ്ഞിനെ നോക്കുവാൻ അമ്മയ്ക്ക് സമയം ഉണ്ടോ?  പുച്ഛമോ, ദൈന്യതായോ , പരിഹാസമോ  എതാണ്  ആ മുഖത്ത്   പ്രതിഭലിച്ചത്  എന്നറിയാതെ മാധവി അമ്മ അമ്മുവിനെ എടുത്തുകൊണ്ടു അകത്തെ മുറിയിലേക്ക് പോയി. കുഞ്ഞിന്റെ പാവ അമ്മൂമ്മ എടുത്തു തരാം കേട്ടോ . അച്ഛനോടും , അമ്മയോടും നമുക്ക് മിണ്ടണ്ട .  അകത്തു ജാനകി അമ്മയുടെയും , അമ്മുവിന്റെയും സംസാരം അയാൾ കേട്ടു.അല്ലെങ്കിലും ജാനകി അമ്മയാണ് അമ്മുവിന് എല്ലാം നോകുന്നത് .

വിജയ്‌ ലാപ്ടോപിൽ നിന്ന് കണ്ണ് എടുത്തു അക്ഷമയോടെ ക്ലോക്കിലേക്ക് നോക്കി. സമയം സന്ധ്യയോടടുക്കുന്നു. അയാൾ പുറത്തേക്കു നോക്കി. ഗേറ്റ് അടഞ്ഞു തന്നെ കിടക്കുന്നു. അയാൾ അസ്വസ്ഥതയോടെ ലാപ്ടോപ് മടക്കി വച്ച് വീണ്ടും  ജനാലയിലൂടെ പുറത്തേക്കു നോക്കി  നിന്നു . അനിത എന്നും ഇങ്ങനെ  ആയിരുന്നു അല്ലോ. എന്തിനും ഏതിനും  അനിതയ്ക്ക്  അവളുടെതായ ന്യായങ്ങൾ ഉണ്ട്. അവൾക്ക്    മുൻപിൽ  അയാൾ പലപ്പോഴും നിസ്സഹായനായി നിന്ന് പോകാറുണ്ട്. 

ഒരു മാസത്തെ അവധിക്കു അമേരികയിൽ നിന്ന് നാട്ടിലേക്കു വന്നതായിരുന്നു വിജയ്‌. . ഇത്തവണത്തെ വരവിൽ മാധവ മേനോനും , സാവിത്രി അമ്മകും മകന്റെ വിവാഹം നടത്തണം എന്ന് തീവ്രമായി ആഗ്രഹം ഉണ്ടായിരുന്നു. ജാതക   ചേർച്ചയുള്ള  പെണ്‍കുട്ടികളുടെ ഫോട്ടോസ് അവർ  വിജയിനു അയച്ചു കൊടുതെങ്കിലും എന്തോ വിജയിനു  അവരെ  ആരെയും മനസ്സിൽ പിടിച്ചില്ല . അമേരിക്ക്യിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയുന്ന വിജയുടെ സങ്കല്പത്തിൽ  ഉള്ളവർ ആയിരുന്നില്ല അവർ ആരും. വിവാഹത്തിന് അവൻ   മാനസികമായി തയ്യാർഎടുത്തിരുന്നില്ല  എന്നതായിരുന്നു വാസ്തവം.യുവത്വം  ആഘോഷിക്കുന്ന  തിരക്കിൽ  അവൻ വിവാഹത്തെ കുറിച്ച് "BOTHERED" ആയിരുന്നില്ല.  ശാലീന സുന്ദരിയെക്കൾ SMARTNESSILUM , അപ്പിയർന്സിലും   ആണ് അവൻ  ഊന്നൽ കൊടുത്തിരുന്നത്. മകന്റെ ഈ സ്വഭാവം നന്നായി   അറിയാവുന്ന മാധവ മെനോൻ ഇത്തവണ പിടിച്ച പിടിയാലെ വിവാഹം നടത്തണം എന്ന് ഉറപ്പികുകയും ചെയ്തിരുന്നു.അത് മാത്രം അല്ല,  അവന്റെ  സ്വഭാവം അനുസരിച്ച് ഇനി പോയൽ തിരിച്ചു വരണം എന്നുണ്ടെങ്ങിൽ രണ്ടോ , മൂന്നോ വർഷങ്ങൾ കഴിഞ്ഞേക്കും.   അപ്പോഴേക്കും പ്രായം മുപ്പതു  കഴിഞ്ഞിട്ടുണ്ടാകും. അങ്ങനെ യാണ് കേശവൻ നായർ കൊണ്ട് വന്ന ആലോചന അനുസരിച്ചു പെരുമ്പാവൂരിൽ പോയി പെണ്‍കുട്ടിയെ കാണുവാൻ തിരുമാനിച്ചത്. നാരായണ കുറുപ്പിന്റെ മകളെ  സാവിത്രി അമ്മകും ബോധിചു  സാവിത്രി അമ്മയുടെ ഒരു ബന്ധുവിനു,  വനജ ചേച്ചിക്ക്   നന്നായി അറിയുന്ന കുടുംബം ആണ് കുറുപ്പിന്റെത്.  നല്ല കുടുംബം, നല്ല കുട്ടി എന്ന് വനജ ചേച്ചി  സാവിത്രി ചേച്ചിയെ അറിയിച്ചിരുന്നു . വലിയ ബന്ധു ബലവും , തറവാടിത്തവും ഉള്ള കൂട്ടരന്നും ഒക്കെ വനജ കുറച്ചു പൊക്കി പറഞ്ഞിരുന്നു.

പറഞ്ഞു കെട്ടീട്ട്   നല്ല ബന്ധം ആണെന്ന് തോന്നുന്നു സാവിത്രി അമ്മ , മാധവ മേനോനോടായി പറഞ്ഞു..  ഇന്ഫോസിസിൽ  ആണ് കുട്ടി  ജോലി ചെയുന്നത്. പെരുമ്പാവൂർ അയ്യപ്പ ക്ഷേത്രത്തിന്റെ അടുത്തആണത്രേ അവരുടെ വീട്. നാളെ പറ്റുമെങ്കിൽ  അവനുമായി ഒന്ന് പോയി നോക്കാം. ഇപ്പോഴാണെങ്കിൽ  ഗിരിജയും ഇവിടെ ഉണ്ടല്ലോ. മകൻ വന്നത് പ്രമാണിച്ച് മൂത്ത മകൾ ഗിരിജ  മദ്രാസിൽ നിന്നും വീട്ടിൽ എത്തിയിരുന്നു. പെണ്‍ വീട്ടുകാരോട്ഫോണ്‍  ചെയ്തുറപ്പിച്ച ശേഷം ആണ് മേനോൻ വിജയിനോട് കാര്യം അവതരിപിച്ചതു. അവൻ എതിര് പറയാതിരുന്നതിനാൽ മേനോൻ സന്തുഷ്ടനയിരുന്നു. ഇത് നടക്കും എന്ന് മനസ് പറയുന്നു, ഭാര്യയെ നോക്കി മേനോൻ പറഞ്ഞു.

പിറ്റേന്ന് രാവിലെ മേനോനും, വിജയും, സാവിത്രി അമ്മയും, ഗിരിജയും കൂടി കുറുപ്പിന്റെ വീടിലേക്ക്‌ പുറപെട്ടു. പോകുന്ന വഴി മേനോൻ സാവിത്രി അമ്മയോട് പറഞ്ഞു അമ്പല പരിസരത്ത് ആരോടു ചോദിച്ചാലും കുറുപ്പിന്റെ വീട് പറഞ്ഞു തരും എന്നാണ് കേശവൻ നായർ  പറഞ്ഞിരിക്കുന്നത്. രാഹു കാലം കഴിഞ്ഞു ഇറങ്ങിയതിനാൽ അവർ എത്തിയപ്പോഴെകും ക്ഷേത്രം ഉച്ചപൂജ കഴിഞ്ഞു  നട അടച്ചിരുന്നു. ക്ഷേത്ര പരിസരത്തു ആരെയും കാണാത്തതിനാൽ മേനോൻ പറഞ്ഞതനുസരിച്ച് വിജയ്‌ പരിസരത്തുള്ള ഒരു
 വീടിലേക്ക്‌ കയറി ചെന്ന് കുറുപ്പിന്റെ വീട് അന്വേഷിക്കുവാൻ. കാല്ലിംഗ്  ബെല്ൽ അടിച്ചപ്പോൾ വാതിൽ തുറന്നു വന്നത് ചുരിദാർ ധരിച്ച  ഒരു  പെണ്‍കുട്ടി ആയിരുന്നു. വാതിലിൽ മറഞ്ഞു നിന്ന് കൊണ്ട് അവൾ അയാളെ ചോദ്യ ഭാവത്തിൽ  നോക്കി.   പിന്നെ അവൻ മുരടനക്കി ചോദിച്ചു  കുട്ടി ഈ നാരായണ കുറുപിന്റെ വീട് എവിടയാണ്? ഉത്തരം പറയാതെ അവൾ മറു ചോദ്യം ഉന്നയിച്ചു , കുട്ടിയോ? എതു കുട്ടി?   വിജയ്‌ ഒന്ന് പരുങ്ങി. പിന്നെ പറഞ്ഞു പേര് അറിയാത്തതു കൊണ്ട് വിളിച്ചത കുട്ടി എന്ന്? വീണ്ടും അവൻ  അവൻ  ചോദിച്ചു നാരായന കുറുപ്പിന്റെ വീട്? എന്തിനാ  അവൾ മറു ചോദ്യം ചോദിച്ചു ? വിജയിനു ദേഷ്യം വന്നു. അത് തന്നോടു പറയേണ്ട ആവശ്യം ഇല്ല. മുഖത് അടിച്ചപോലെ അവളും മറുപടി പറഞ്ഞു  എന്നാൽ വീട് പറഞ്ഞു തരുവാൻ എനിക്കും മനസില്ല. അവളെ നോക്കിയിട്ട് വിജയ്‌ പറഞ്ഞു , ഞാൻ വിജയ്‌ , നാരായണകുറുപിന്റെ മകളെ കാണുവാൻ പോകുന്നതാണ്? അവനെ അവൾ  അടിമുടി നോക്കി. തനിക്കു വീട് പറഞ്ഞു തരാൻ പറ്റുമെങ്ങിൽ പറഞ്ഞു തരൂ. അവനെ ഒന്ന് ഉഴിഞ്ഞു നോക്കിയാ ശേഷം ആ കാണുന്ന വീടാണ്. മുന്നാമത്തെ നീല നിറമുള്ള ഗേറ്റ് അവൾ കൈ ചൂണ്ടി കാണിച്ചു. പിന്നെ അവൾ കതകടച്ചു. ആഘൊഷപൂർവമുള്ള പെണ്ണുകാണൽ ചടങ്ങ് കുറുപ്പിന്റെ വീട്ടിൽ നടന്നെങ്ങിലും വിജയുടെ മനസ്സിൽ സരിതയുടെ രൂപം നിറഞ്ഞു നിന്നില്ല. തിരിച്ചു വീട്ടിൽ എത്തിയപ്പോഴും അവന്റെ മനസ്സിൽ ധിക്കാരി യായ ആ പെണ്‍കുട്ടിയുടെ രൂപം ആയിരുന്നു. രാത്രി ഏറെ കഴിഞ്ഞിട്ടും അവനു ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുംപോഴും  അവന്റെ മനസ്സിൽ പേരറിയാത്ത ആ പെണ്‍കുട്ടി ആയിരുന്നു.

പിറ്റേ ദിവസം വിജയ്‌ കാർ എടുത്തു നേരെ പെരുംബവൂരിലേക്ക് പോയി.  ഗേറ്റ് തുറന്നു ചെന്നപ്പോൾ ചെടി നനച്ചു അവൾ മുമ്പിൽ  നില്പുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ അവൾ ചോദിച്ചു എന്താ ഇവിടെ? പിന്നെ വീണ്ടും ചോദിച്ചു ഇന്നലെ പെണ്ണ് കണ്ടിട്ട് എന്തായി. അതിനു  ഉത്തരം  പറയാതെ അത് അറിയുന്നത്. അവൾ തിരിച്ചു ചോദിച്ചു എന്തിനാ എന്റെ പേര് അറിയുന്നത്. ഇതെന്താപ്പ,  ഇങ്ങോട്ട് മാത്രം ചോദ്യം ചോദിക്കുനത്. താൻ ശ്രീ കണ്ട്ടാൻ നായർ ഷോ ക്ക്  പടികുകയാണോ. അവൻ തമാശ പറയാൻ ശ്രമിചെങ്ങിലും അവളുടെ മുമ്പില   അത് ഏറ്റില്ല. അവൾ ചിരിച്ചതും ഇല്ല. പിന്നെ എന്തും വരട്ടെ എന്ന് കരുതി വിജയ്‌ അവളോടായി പറഞ്ഞു. എനിക്ക് ചേരുന്ന കുട്ടിയാണ് സരിത  എന്ന് തോന്നുന്നില്ല. പക്ഷെ തന്നെ എനികിഷ്ടമായി. അത് പറയുവാനാ ഇവിടെ വന്നത്. അവൻ ഒരു ഞെട്ടൽ പ്രതീക്ഷിച്ചു. പക്ഷെ  സാധാരണ ഭാവത്തിൽ അവൾ പറഞ്ഞു . അതിനു എനിക്ക് തന്നെ ഇഷ്ടപെടെണ്ടേ . അകത്തു നിന്ന് അനിതെ നീ പാല് മേടിച്ചോ എന്നാ സ്ത്രീ ശബ്ദം കേട്ടു . അവൾ പോർച്ചിൽ ഇരിക്കുന്ന സ്കൂട്ടി എടുത്തു മുമ്പോട്ടു വന്ന ഗേറ്റ് തുറന്നു അവൾ പുറത്തേക്കു പോയി. അവൾ പോയത് നോക്കി നിൽക്കെ  അവൻ മന്ത്രിച്ചു "അനിത"

 അടുത്തുള്ള പെട്ടി കടയിൽ നിന്നും പാല് മേടിച്ചു അവൾ തിരിച്ചു വരുമ്പോഴും  ഗേറ്റ്നു മുൻപിൽ   അവൻ ഉണ്ടായിരുന്നു.   അവനെ കണ്ടിട്ടും   കാണാത്ത  ഭാവത്തൽ  ഗേറ്റ് തുറന്നു അകത്തേക്ക് പോകുവാൻ ശ്രമിച്ചു. അവളെ കൈ കൊണ്ട് തടഞ്ഞ ശേഷം വിജയ്‌ പറഞ്ഞു എനിക്ക് തന്നോടു അല്പം സംസാരിക്കണം. അവൾ അവനെ രൂക്ഷമായി നോക്കി  പിന്നെ പറഞ്ഞു  എനിക്ക്  സംസാരിക്കുവാൻ ഒന്നും ഇല്ല.  പക്ഷെ അങ്ങനെ വിട്ടു കൊടുക്കുവാൻ വിജയ്‌   തയാർ ആയിരുന്നില്ല. അവന്റെ മനസ്സിൽ അവൾ ഇടം പിടിച്ചു കഴിഞ്ഞിരുന്നു.  താനെന്താ കമ്മ്യൂണിസ്റ്റ്‌ ആണോ എന്തിനും എപ്പോഴും  ഇങ്ങനെ  അങ്ങ് കേറി അങ്ങ് ഒടക്കാൻ?.  ആണെങ്ങിൽ , അവൾ മുഴുമിപിക്കൂനതിനു മുമ്പേ  അകത്തു നിന്ന്  ഷർട്ട്‌ ഇടാത്ത ഒരു മധ്യ  വയസ്കൻ പുറത്തേക്കു വന്നിട്ട് ചോദിച്ചു ആരാ മോളെ അത്. അച്ഛാ ഇത് , അനിത പറഞ്ഞു  നിറുതീ .  വിജയിനു ഒരു പിടി  വള്ളി മാത്രം  മതി ആയിരുന്നു. ധൈര്യംപൂർവം അവൻ മുമ്പിലേക്ക് ചെന്ന്. പിന്നെ പറഞ്ഞു അങ്കിൾ ഞാൻ വിജയ്‌ മേനോൻ , അമേരിക്കയിൽ ഒരു ഐടി  കമ്പന്യിൽ ജോലി ചെയുന്നു. എനിക്ക് അനിതയെ ഇഷ്ടം ആണ്. അനിതയെ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നു.അവൻ ഒറ്റ ശ്വാസത്താൽ  പറഞ്ഞു നിറുത്തി ചൂളി നില്ക്കുന്ന്ന അനിതയെ കൂസലിലാതെ അവൻ നോക്കി.  രാമകൃഷ്ണ പണിക്കർ  അവനെ അടിമുടി  നോക്കിയിട്ട് പറഞ്ഞു അകത്തേക്ക് വരൂ. വിജയ ഭാവത്താൽ അനിതയെ നോക്കിയിട്ട് അവൻ അകത്തേക്ക് ചെന്ന് സോഫയിൽ ഇരുന്നു.  അകത്തു പോയ പണിക്കർ കുശുകുശുക്കുനത് കേൾക്കാമായിരുന്നു . അനിതയെ അവിടെ എങ്ങും കണ്ടില്ല. പിന്നെ ഷർട്ട്‌ ധരിച്ചു കൊണ്ട് പണിക്കരും, പണിക്കരുറെ കൂടെ  ഭാര്യും  പുറത്തേക്കു വന്നു.
 പണിക്കർ അയാളുടെ എതിരായിട്ടു ഇരുന്നു. വാതിലിൽ ചാര് നില്കുകയായിരുന്നു ഗോമതി കുഞ്ഞമ്മ. തന്റെ വീട്ടു  കാര്യം വിജയ്‌ അവതരിപിച്ചു. കോളേജ് പ്രോഫെസ്സോഴ്സ്    ആയ മാതാ പിതാക്കളും, ധന സ്ഥിതിയിൽ ഒട്ടും കുറവ് ഇല്ലാത്ത അവസ്ഥയും എല്ലാം  എളുപ്പത്തിൽ  വിജയ്‌ അവരോടു വിവരിച്ചു.   ഒന്നും മിണ്ടാതെ എല്ലാം കേട്ട് നില്ക്കുക ആയിരുന്നു പണിക്കരും, ഭാര്യയും.

എല്ലാം കേട്ട് കഴിഞ്ഞു പണിക്കർ പറഞ്ഞു നാളെ വിജയ്‌ അച്ഛനെയും , അമ്മയെയും കൂടി വരൂ. ജാതക ചേർച്ചയുന്ടെങ്ങിൽ  നമുക്ക് നോക്കാം. തല കുലുക്കി എഴുനെറ്റ വിജയ്‌ തിരിഞ്ഞു നിന്ന് ചോദിച്ചു അനിതയുടെ ജാതകം ഒന്ന് തരുമോ. ചേർച്ചയുണ്ടോ എന്ന് നോക്കാമല്ലോ. ഗോമതി കുഞ്ഞമ്മ അകത്തു പോയി ജാതക  പകർപ് എടുത്തു വിജയിന് കൊടുത്തു. ഇറങ്ങാൻ ഒരുങ്ങിയ വിജയിനെ നിര്ബന്ധപൂർവം ചായ കൊടുത്തിട്ടേ അവർ യാത്ര യക്കിയുള്ളു. ചായ കുടികുമ്പോൾ അവന്റെ   കണ്ണുകൾ  അനിതയെ തിരയുകയായിരുന്നു. പക്ഷെ അവൾ അവിടെങ്ങും  ഉണ്ടായിരുന്നില്ല. അവൻ തിരിഞ്ഞു ഗേറ്റ് അടച്ചു പോകുമ്പോൾ മുകളിലത്തെ മുറിയില ജനാലയിൽ  നിന്ന് തന്നെ നോക്കുന്ന അനിതയെ വിജയ്‌ കണ്ടു.അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ആ ചുണ്ടുകളിൽ ഒരു ചിരി മൊട്ടിട്ടു നില്പുണ്ടായിരുന്നു. അവളെ കൈ വീശി കാണിച്ചിട്ട് ചെറു ചിരിയോടെ വിജയ്‌ കാർ തിരിച്ചു. പോകുമ്പോൾ അവന്റെ മനസ്സിൽ സമ്മിശ്ര വികാരങ്ങൾ അല തള്ളി.   അപ്പോഴാണ് പണിക്കരുടെ ആ വാചകം അവന്റെ മനസ്സിൽ  തറച്ചത്  "ജാതക ചേർച്ച യുണ്ടെങ്കിൽ "

കാർ ഓടിച്ചു പോകുമ്പോൾ മുൻപിലായി പെട്ടെന്ന് അവൻ ആ ബോർഡ്‌ കണ്ടു.  രമാ  ജ്യോതിഷാലയം. ബോർഡ്‌ കടന്നു കാർ മുന്ന്നോടു നീങ്ങിയെങ്കിലും അവൻ പെട്ടെന്ന്  ബ്രേക്ക്‌ ഇട്ടു വണ്ടി നിറുത്തി. പുറകിൽ  വണ്ടിയില്ലഞ്ഞത് ഭാഗ്യം അയാൾ പെട്ടെന്ന് ഓർത്തു. സൈഡിൽ ഒഴിഞ്ഞ കോണിൽ  വണ്ടി   നിറുത്തിയിട്ട്  ഡാഷ് ബോർഡിൽ ഇരുന്ന അയാളുടെ ജാതകവും , അനിതയുടെ ജാതകവും എടുത്തു പുറകൊട്ടെക്കു  അയാൾ നടന്നു.

 കംബുട്ടറിന്  മുമ്പിൽ കുനിഞ്ഞു ഇരിക്കുന്ന  കണ്ണട വച്ച  ചെറുപ്പക്കാരനോടായി അയാൾ പറഞ്ഞു ഒരു ജാതകം നോക്കുവനുണ്ട്. ഭാഗ്യം അയാൾ  മനസ്സിൽ ഓർത്തു  ഇന്നലെ തന്റെ ജാതകം  കാറിൽ നിന്നും എടുത്തു മാറ്റാഞ്ഞിരുന്നത് . ജാതകം ചേർച്ച നോക്കുനതിനിടെ ആ ചെറുപ്പകാരൻ വിജയിനെ ഉഴിഞ്ഞു ഒന്ന് നോക്കി. വിജയുടെ മനസ്സിൽ വല്ലാത്ത  ആധി  തളം   കെട്ടി. കുറച്ചു കഴിഞ്ഞു ആ ചെറുപ്പകാരൻ പറഞ്ഞു ഇത്  വർജ്യം ആണ്. ഈ ജാതകങ്ങൾ തമ്മിൽ ചേരില്ല. വിജയ്‌ ദയനീയതായോടെ  അയാളോടായി പറഞ്ഞു ഒന്ന് കൂടി ഒന്ന് നോക്കാമോ?  ചെറുപ്പകാരൻ  എടുത്തടിച്ച  പോലെ പറഞ്ഞു .  എത്ര കൂടിയാലും ഇവ തമ്മിൽ ചേരില്ല. ചെർക്കുവാൻ  പാടില്ല. . വല്ലാത മാനസിക അവസ്ഥയിൽ ആയിരുന്നു അവൻ. മുഖത്ത്‌ പൊടിഞ്ഞ
വിയർപ്പുകണങ്ങൾ   ഒപ്പിയ  ശേഷം    പേഴ്സ് തുറന്നു ആയിരത്തിന്റെ നാല് നോട്ടുകൾ അവൻ ആ ചെറുപ്പക്കാരന്റെ നേരെ നീട്ടി. പിന്നെ പറഞ്ഞു ഈ ജാതകത്തിന്  പറ്റിയ മറു ജാതകം വേണം. പേര് വിജയ്‌.. നാൾ മൂലം . ജനന തിയതിയും, സമയവും  അയാൾ പറഞ്ഞു കൊടുത്തു.  ചെയ്യാൻ പാടില്ലാത്തതാണ് എങ്കിലും എന്ന് പറഞ്ഞു ആ ചെറുപ്പകാരൻ ആ നോട്ടുകൾ എടുത്തു പോക്കെടിലേക്ക് ഇട്ടു. പിന്നെ ഇരുപതു മിനുറ്റിനു ശേഷം അയാൾ ഒരു പ്രിന്റ് ഔട്ട്‌  എടുത്തു വിജയിനു നേരെ നീട്ടി. ഇത് ഉത്തമം ആണ്. കൊണ്ടുപോ യ്കൊള്ളു.  പൊകുനതിനു   മുമ്പായി അയാൾ പറഞ്ഞു ഇതിന്ടെ പേരില് എന്തെങ്ങിലും സംഭവിച്ചാൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല. ഇതിന്റെ പേരിൽ ആരും ചേട്ടനെ തിരക്കി വരില്ല. അയാളുടെ കൈ കുലുക്കി താങ്ക്സ് പറഞ്ഞു വിജയ്‌ സന്തോഷത്തോടെ അവിടെ നിന്ന് ഇറങ്ങി. വിജയ്‌ കാർ തിരിച്ചു നേരെ പണിക്കാരുടെ  വീടിലെക്കാണ്  പോയത്. ജാതക കുറിപ്പ് പണിക്കാരെ  ഏല്പിച്ച ശേഷം പറഞ്ഞു  കാറിൽ എന്റെ ജാതകം ഉണ്ടായിരുന്നു. നിങ്ങൾ നോക്കിയിട്ട് പറഞ്ഞാൽ മതി. നാളെ ഞാൻ അച്ഛനെയും അമ്മയെയും കൂടി വരം. രണ്ടു ജാതകവും പണിക്കർക്കു നല്കിയ ശേഷം  വിജയ്‌ തിരിച്ചു പോയി. പിറ്റേ ദിവസം മേനോനും, ഭാര്യയും, അവന്റെ ചേച്ചിയെയും കൂടി പണികരുടെ വീടിലേക്ക്‌ പോയി. തലേന്ന് തന്നെ പണിക്കർ അനിതയുടെയും , വിജയുടെയും   അവരുടെ ജാതകം ഒത്തു നോക്കിച്ചിരുന്നു.

ജാതകം  ചേർച്ചയുള്ളതിനാലും,  വിജയിനു ലീവ് അധികം ഇല്ലതിനാലും  20 ദിവസത്തിനുള്ളിൽ അവരുടെ വിവാഹം നടന്നു. മുന്ന് മാസത്തിനു ശേഷം വിജയ്‌ അനിതെയും അമേരിക്ക്യിലേക്ക് കൊണ്ടുപോയി. സ്നേഹവും, പരിഭവവും കലർന്നതായിരുന്നു അവരുടെ ജീവിതം.  തന്റെ കുഞ്ഞു അമേരിക്കൻ സിറ്റിസെൻ  ആകണം എന്ന് ആഗ്രഹം വിജയിനുണ്ടായിരുന്നു. അതുകൊണ്ട്  ഗർഭിണിയായ  അനിതയെ വിജയ്‌ നാട്ടിലേക്കു വിട്ടില്ല. പ്രസവവും കഴിഞ്ഞു അമ്മുവിന് ഏകദേശം ഒന്നര  വർഷം   മാത്രം പ്രായം അയപോൾ ആണ് അവർ നാട്ടിലേക്കു പോയത്. ഒരു മാസത്തെ ലീവ് കഴിഞ്ഞു അവൻ തിരിച്ചു പോവുകയും ചെയ്തു . പക്ഷെ അനിതയെ നാട്ടിൽ നിറുത്തീ . അനിതയുടെയും , വിജയുടെ വീടുകരും അനിതയെയും കുഞ്ഞിനേയും പെട്ടെന്ന് പോകുവാൻ അനുവദിച്ചില്ല. ഒരുപാട് വഴിപാടുകൾ  അവർക്ക് ബാക്കി യുണ്ടായിരുന്നു.  വിവാഹം തൊട്ടു കുഞ്ഞു ജനിച്ചതിനു വരെ അനിതയുടെ അമ്മ വഴിപാടുകൾ നേർന്നിരുന്നു .  അതുകൊണ്ട് അനിതയെ നാട്ടിൽ നിറുത്തിയിട്ടു വിജയ്‌ തിരിച്ചു പോയി.

 പിന്നെ വിജയ്‌ അറിയുന്നത് അനിതയുടെ മരണ വാർത്തയാണ്. കുഞ്ഞിനു പാല് മേടികുവാൻ സ്കൂട്ടിൽ പോയ അനിതയെ എതിരെ നിന്ന വന്ന ടിപ്പർ ലോറി  ഇടിക്കുകയായിരുന്നു.  അനിതയുടെ മരണം നടന്നിട്ട് ഇപ്പോൾ  ഒന്നര  വർഷം  ആവുന്നു. അയാൾ ഓർമകളിൽ നിന്നും ഉണർന്നു. അപ്പോഴും അകത്തു നിന്ന് അമ്മുവിൻറെ  കൊഞ്ചി  കൊഞ്ചി യുള്ള  ചോദ്യം കേൾകുന്നുണ്ടായിരുന്നു .

മമ്മി എപ്പോഴാ വരുവാ ,   അമ്മൂമ്മേ?
  
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ