2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

ശ്രാദ്ധം (കഥ)

അയാൾ തിരക്കിട്ട് മേശയിലേക്ക്‌  ചാഞ്ഞുരുന്നു എഴുതുകയാണ്. നാളെയെങ്കിലും ഈ കഥ വാരികയ്ക്ക് അയച്ചു കൊടുക്കണം. വേണു രണ്ടു വട്ടം ഇതേ കുറിച്ച് ഓർപിചെങ്ങിലും  സാധാരണയുള്ള അലസത അയാളെ ബാധിച്ചിരുന്നു. പഴയത് പോലെ ഒന്നും ഇപ്പോൾ അയാള്ക്ക് എഴുതുവാൻ ആവുന്നില്ല. സർഗാത്മകത നഷ്ടപെട് തുടങ്ങിയോ? ചിലപ്പോൾ അയാൾ ചിന്തികാറുണ്ട്. എഴുത്തിനു ഭംഗം വരാതിരിക്കുവനായി ശാലിനി ഈയിടെ തെക്കേ മുറിയിലാണ് കിടക്കാറുള്ളത്‌... . ഉറങ്ങുനതിനു  മുമ്പായി ഫ്ലാസ്കിൽ കട്ടൻ  കാപ്പി  വച്ചിട്ടാണ്വ  അവൾ പോകാറുള്ളത്. എഴുതുമ്പോൾ ഇടക്കിടെ അയാൾക് കട്ടൻ  കാപ്പി കുടിക്കണം. ഇത് പണ്ടേ യുള്ള ശീലം ആണ്. സാധാരണ എഴുതുവാൻ ഇരുന്നാൽ വാചകങ്ങൾ മനസ്സിൽ നിന്ന് അനർഗളം പ്രവഹിക്കും. അത്  വിരലുകളി ലൂടെ പരിവർത്തനം ചെയെണ്ടേ പ്രക്രിയയെ ഉള്ളു. അയാൾ ക്ലോക്കിൽ  നോക്കി . സമയം ഒന്നരയോടടക്കുന്നു.  അകെ ഒരു ശ്വാസം മുട്ടൽ. വല്ലാത്ത ഉഷ്ണം . അയാൾ ചെന്ന് വടക്കേ ജനാല തുറന്നിട്ട്‌. തണുത്തകാറ്റു ഉള്ളിലേക്ക് പ്രവേശിക്കട്ടെ ഗ്ലാസസിലിരുന്ന കാപ്പി ഒരിറുക്ക്‌ കുടിച്ച ശേഷം അയാൾ പുറത്തേക്കു നോക്കി. പിന്നെ വീണ്ടും തിരിഞ്ഞു എഴുതുവാൻ ആരംഭിചൂ. പുറത്തു പട്ടി കുരയ്കുന്ന ശബ്ദം . അയാൾ എഴുത്ത് നിറുത്തി  ശ്രദ്ധിച്ചു.  കുരയല്ല ഒരിയിടുകയാണ്. മനുഷ്യ നേത്രങ്ങൾക് വിദൂരമായ കാഴ്ചകൾ മൃഗങ്ങള്ക്ക് കാണാം പറ്റുമത്രെ. പണ്ടെവിടെയോ വായിച്ചതു അയാൾ ഓർത്തു

വിഷ്ണു എന്ന് ആരോ പതിയെ വിളിച്ച പ്രതീതി. തോന്നലാകാം . എഴുത്തിലേക്ക്‌ തിരയവേ വീണ്ടും അതെ വിളി. ഇത് തോന്നൽ.  അല്ല , ആരോ വിളിച്ചതാണ്. അല്ല വിളിക്കുന്ന പോലെ. അയാൾ മേശ  പുറത്തിരുന്ന  ടോർച്ചെടുത്ത്‌ ജനാലയിലൂടെ നേർക്ക് പിടിച്ചു .    തൊടിയിലെ   വാഴ  തോട്ടത്തിൽ  ഇളകി യാടുന്ന വാഴ   ഇലകൾ.  ആരുമില്ല അപ്പോൾ ഈ കേട്ട ശബ്ദം. വിഷ്ണു പതിയെ ജനലയിലൂടെ ദൂരേക് നോക്കി.  മൂടൽ മഞ്ഞിൽ ദൂര കാഴ്ചയിൽ ഒന്നും വ്യക്തം അല്ല.  പക്ഷെ അയാൾകാ ഗന്ധം അനുഭവപെട്ടു.  കരയംബുവും, എലെക്കയും  , ചുണ്ണാമ്പും , പൊരി അടയ്കയും , തെക്കെൻ പുകയിലയും ചേർത്ത് മുറുക്കുനതിന്റെ   ഗന്ധം . ശങ്കര മാമയുടെ    ഗന്ധം . അതെ ശങ്കര മാമ അടുത്തു വരുമ്പോൾ ഈ ഗന്ധം ആണ്. വിഷ്ണു വീണ്ടും അതെ ശബ്ദം. ഇത്തവണ അയാൾ ഞെട്ടി. പരിഭ്രമവും , ഭയവും അയാളിൽ സംക്രമിച്ചു. അതെ ശങ്കര മാമയുടെ ശബ്ദം തന്നെ.  ശങ്കര മാമ,  അമ്മയുടെ മൂത്ത സഹോദരൻ.  രണ്ടു വർഷം മുമ്പ് പാമ്പ് കടിയേറ്റു മരിച്ച  ശങ്കര മാമ. പുറത്തു പട്ടിയുടെ ഓരിയിടൽ മുഴങ്ങി കേട്ടൂ. അമ്മാമയുടെ ശബ്ദം അയാൾ വ്യക്തമായി കേട്ടൂ. ഞാൻ നിന്റെ അടുത്തു തന്നെ യുണ്ട് . തൊടാവുന്ന അകലത്തിൽ. നിനക്ക് കാണുവാൻ ആവില്ല എന്ന് മാത്രം.നിശബ്ദതെയെ   ഭന്ജിച്ചുകൊണ്ട്  അമ്മാവൻ തുടർന്ന്. ഇന്ന് എന്റെ  ശ്രാദ്ധ ദിനം ആണ്. ആരും അതോർതില്ല. അപ്പുറത്ത് അമ്മിണി നന്നായി ഉറങ്ങുന്നു. ജയയും , ഭർത്താവും അങ്ങ്മദ്രാസ്സിൽ, അവൾ പോലും വന്നില്ല.
മൌനം മുറിച്ചു കൊണ്ട് വിഷ്ണു പറഞ്ഞു ഗോപന്റെ ജോലി തിരക്ക് അമ്മാമ്മക് അറിയാമല്ലോ. അവള്ക്ക് വരണം എന്നുണ്ടാകും പക്ഷെ തിരക്കുകൾ, പിന്നെ ഇപ്പോൾ പഴയ കാലം ഒന്നും അല്ലല്ലോ  വിഷ്ണു അമ്മാമ്മയെ ആശ്വസിപ്പിക്കും പോലെ പറഞ്ഞു. ഒരു ചെറു ചിരി ശബ്ദം പോലെ തോന്നി അവനു. പിന്നെ അമ്മമംയുടെ ശബ്ദം കേട്ട് അലെല്ലും നീ  എപ്പോഴും ജയകു വേണ്ടി വാദിക്കും ആയിരുന്നല്ലോ എന്നും . കുഞ്ഞു നാൾ മുതൽ അവളുടെ തെറ്റുകൾ ക്കുള്ള  ശിക്ഷകൾ സ്വയംഏടൂ  വാങ്ങി യിരുന്നല്ലോ
  ഭാരതി കരഞ്ഞു പറഞ്ഞിട്ടും നിന്റെ കാര്യം ഞാൻ കേട്ടില്ല. കൂടെ പിറപ്പയിട്ടും ഞാൻ അവളെ ആട്ടി പായിച്ചു. ഒരു പാട് തെറ്റുകളിലൂറെയാണ്  ഞാൻ നടന്നത് എന്ന് തോന്നുന്നു.  അമ്മാമയുടെ ഇതുപോലെ ഒരു ശബ്ദം താൻ കേട്ടിട്ടില്ല. പ്രതാപിയായ ശങ്കര പണികേർ , ആ മുഘത് നോക്കുവാൻ എല്ലാവരും ഭയപെട്ടിരുന്നു. തങ്ങൾ കുട്ടികൾ ഒരിക്കലും  അമ്മാമയുടെ  മുൻപിൽ ചെന്ന് പെട്ടിരുന്നില്ല. അമ്മിണി അമ്മായി പോലും അദ്ദേഹത്തെ ഭയപെട്ടിരുന്നു. ആ മനുഷനാണ് ഇപ്പോൾ കുട്ടികളെ പോലെ സങ്കടം പങ്കു വയ്കുനത്. അമ്മാവനെ തിരുത്തുവാൻ ആർക്കും അധികാരം ഉണ്ടായിരുന്നില്ല. അമ്മാമക്ക് എന്ത് തോന്നുന്നോ അത് അദ്ദേഹം ചെയ്തു. വരും വരയകകളെ കുറിച്ച് ചിന്തിക്കാതെ. അല്ലെങ്ങിൽ പര ദേവതയുടെ നടക്കു മുമ്പിൽ അങ്ങനെ ഒരു സാഹസത്തിനു ആരെങ്കിലും ഉദ്ദ്യാമ പെടുംമായിരുന്നോ. ദേവിയുടെ നടക്കു മുൻപിൽ ആശ്രമം കെട്ടി മനുഷ്യ ദൈവങ്ങളെ കുടിയിരുത്തി. ആരൊക്കെ എതിർത്തിട്ടും പിൻ വാങ്ങിയില്ല അതും വിളിച്ചാൽ വിളി പുറത്തിരിക്കുന്ന  അമ്മ യുള്ളപോൾ.  ഒരു കൈ കൊണ്ട് നിഗ്രഹികുകയും , മറു കൈ കൊണ്ട് അനുഗ്രഹിക്കയും ചെയുന്ന ദേവി യുള്ളപോൾ. കുട്ടി കാലത്ത് ആ  ദേവി  വിഗ്രഹം കാണുമ്പോൾ ഭയം തോന്നുമായിരുന്നു . ഒരു കയിൽ ദാരികന്റെ തലയും ആയി അട്ടഹാസം മുഴക്കുന്ന , ചുണ്ടിൽ  രക്ത കറയുള്ള ഭര ദേവത. പിന്നെ എപ്പോഴേ ഭയം ഭക്തിക്കു വഴി മാറി. തറവാട് കാക്കുന്ന ദേവിയിൽ വിശ്വാസം ഉടൽ എടുത്തു , അമ്മ പറഞ്ഞു തന്ന മന്ത്രങ്ങൾ , അതെല്ലാം തുണച്ചു. തറവാടിലെ അംഗങ്ങള്ക്  ഉന്നതിയെ ഉണ്ടായിട്ടുള്ളൂ.  അവിടെ നിന്നാണ് അമ്മാമയുടെ പതനം അരംഭി  ക്കുനത്.  സന്ധ്യക്ക്‌ കുളിക്കുവാൻ പോയ അമ്മമ്മ തിരിച്ചു വന്നില്ല. ഇപ്പോഴും ആ മരണകാരണം വ്യക്തം അല്ല. കുള കടവിൽ കിടക്കുകയിരുന്നു വലിയ മാമ. പാമ്പ് കടിച്ചു എന്നും, അല്ല അപസ്മാരം ആണെന്നും ഒക്കെ പറയന്നു.  പക്ഷെ അമ്മ വിസ്വസിക്കുനത് അമ്മമ്മടെ മരണം ദേവി കൊടുത്താ   ശിക്ഷയനെന്നാണ്. താനും പിന്നെ വീടുകരും അത് തന്നെ വിശ്വസിക്കുന്നു. പ്രശ്നത്തിലും കണ്ടത് അത് തന്നെ യാണല്ലോ.

എന്തിനാ അമ്മമ്മേ ദേവിയുടെ മുൻപിൽ അങ്ങനെ ഒരു പാതകം ചെയ്തത്. വിഷ്ണു ശബ്ദം ഉയർത്തി ചോദിച്ചു. അമ്മയുടെ സ്ഥലവും കൂടി സ്വന്തം പേരില് അക്കിയിട്ടും ചോദിക്കുവാൻ വയ്യാതിരുന്ന ചെക്കനാണ്  . ഇപ്പോൾ   ഈ അവസരത്തിൽ എങ്കിലും ചൊദിക്കതിരുന്നൽ  അവൻ മനസ്സിൽ വിചാരിച്ചു. അമ്മമ്മ ചെയ്തത് ശരി ആയിരുന്നു എന്ന് തോന്നുണ്ടോ?  അവസാനം എന്ത് നേടി. ഇതൊക്കെ ആർക് വേണ്ടി? അനുഭവിക്കുവാൻ ഒറ്റ മോൾ അല്ലെ യുള്ളൂ. അവൾകു പോലും സ്വസ്ഥത ഉണ്ടോ ഇപ്പോൾ. ഈ ദിവസം അവള്ക്ക് പോലും വരുവാൻ കഴിഞ്ഞോ. എന്തിനു അമ്മായി പോലും ഓർത്തോ. പ്രതാപിയായ ശങ്കര പണികേർ എന്ത് നേടി? ഒരു നിമിഷത്തെ മൌനം മുറിച്ചുകൊണ്ട് അമ്മമ്മ പറഞ്ഞു. ഞാൻ മംഗലത്ത് ശങ്കര പണികേർ. ഉഗ്ര പ്രതാപിയായ കുട്ടി കൃഷ്ണ പനികെരുടെ മരുമകൻ.  അമ്മാമ്മയെ കണ്ടു വളർന്ന എനിക്ക് ഇങ്ങനെ ജീവിക്കുവനെ അറിയുംയിര്ന്നുള്ളൂൂ. ഇനിയും ഒരു പക്ഷെ ഒരു ജന്മം കിട്ടിയാൽ ? അമ്മമ്മ മുഴുമിപ്പിചില്ലാ. അത് പൂരിപിക്കുവാൻ അവനും കഴിഞ്ഞില്ല. എന്തായിരികും അമ്മമ്മ ഉദ്ദേശിച്ചത്? ഇത് പോലെ തന്നെ ജീവിക്കും എന്നോ അതോ ?


രാത്രിയുടെ മുന്നം യാമം അവസാനിക്കാറായി.  എനിക്ക് തിരിച്ചു പോകേണ്ട സമയം ആകുന്നു.  ഗതി കെട്ടാതെ അലയുന്ന എനിക്ക് തിരുച്ചു പോകുവാൻ വയ്യ .പക്ഷെ ആർക്കും വേണ്ടാതെ ഇവിടെ അലഞ്ഞിട്ടു എന്ത് കാര്യം . അങ്ങനെ ശങ്കരൻ ശീലിച്ചിട്ടില്ല.  പിന്നെ എന്തിനു ഇവിടെ  തങ്ങുന്നു എന്നുള്ളതു  മറു ചോദ്യം. ഒരുരുള ചോറ് പോലും ആരും എനിക്ക് ഇവിടെ കരുതി വയ്കുന്നിലല്ലോ. എനിക്ക്വേണ്ടി നീ  ബലി ഇടണം  ഏതെങ്കിലും ഒരു അമാവാസി ദിനത്തിൽ നിങ്ങൾ,  നീയും , ജയയും കൂടി തിരു നാവയിൽ  പോയി ബലി യിടണം. പരെതതമാകളായ ഞങ്ങൾ ചന്ദ്ര മണ്ഡലത്തിൽ വസിക്കുന്നു. ചന്ദ്രന്റെ മറു പകുതിയിൽ ഉള്ളവർക്ക് അമാവാസി ദിനം വെളുത്ത വാവു ആണ്. അന്ന് നല്കുന്ന ബലി പിണ്ഡം ഞങ്ങള്ക്ക് മൃഷ്ടാന്ന ഭക്ഷണംആകുന്നു.  അത് കൊണ്ട് ഞാൻ തൃപ്തി പെട്ട് കൊള്ളം. അമ്മാമയുടെ ശബ്ദത്തിൽ വീണ്ടും അതെ ശക്തി. പക്ഷെ അപേക്ഷയുടെ അല്ല , മംഗലത്തെ കാരണവരുടെ ഉറച്ച ശബ്ദം തന്നെ. അപേക്ഷിച്ച് ശീലിച്ചിട്ടില്ലല്ലോ?


ഞാൻ പറഞ്ഞല്ലോ വിഷ്ണു എനിക്ക് പോകുവാൻ സമയം  ആയി  എന്ന്. വെറ്റില  മുറുക്കിന്റെ ഗന്ധം അകന്നു അകന്നു പോകുന്നത് പോലെ. കൂട്ടിൽ കെട്ടിയിരിക്കുന്ന പട്ടികൾ അപ്പോഴും ഒരി  യിടുനുണ്ടായിരുന്നു.
\

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ