2021, ജൂൺ 30, ബുധനാഴ്‌ച

അച്ഛന്റെ മകൾ

അച്ഛന്റെ മകൾ 

ഒരു പേമാരി കഴിഞ്ഞ  അന്തരീക്ഷം തണുത്തു വിറങ്ങലിച്ചു കിടന്നു . തണുത്ത കിഴക്കൻ  കാറ്റിൽ  കാവിലെ കരിയിലകൾ പാറി  ദേവുവിന്റെ കൈ പിടിച്ചു മാളൂട്ടി കാവിലെ നാഗത്തറയുടെ മുമ്പിലെ ചിരാതിലേക്ക് എണ്ണ പകർന്നു . എണ്ണ  കളയല്ലേ മാളൂട്ടി .  ദേവു മാളൂട്ടിയെ കൈയിലെ തിരിനാളം  മെല്ലെ ഉയർത്തി പറഞ്ഞു. തീ പകരാൻ അകാതെ ആ തണുത്ത അന്തരീക്ഷത്തിൽ മാളൂട്ടി വിറച്ചു . 

" എന്തൊരു കാറ്റാ അമ്മെ .  "    വിറയലോടെ മാളൂട്ടി ചോദിച്ചു .

"ആ  തിരി അങ്ങട് കത്തിക്ക് .. നേരം തെറ്റി "

"അങ്ങട് കത്തിക്ക് "   ദേവുവിന്റെ അക്ഷമ യോടുള്ള വാക്കുകൾ  കേട്ടിട്ട്  മാളൂട്ടി പറഞ്ഞു .

"അമ്മെ അതിപ്പോൾ കെട്ടു പോവും"

"അതിനു കത്തിച്ചാലല്ലേ അണഞ്ഞു പോവോന്ന്  അറിയാൻ പറ്റു"  

 മാളൂട്ടിക്ക് കഴിയില്ല എന്ന് തോന്നിയ നിമിഷം   മല്ലിമുണ്ട് തെറുത്തു മടിക്കുത്തിൽ  കുത്തിയ ശേഷം ദേവു  ആ തിരിനാളം  മാളൂട്ടിയുടെ  കൈയിൽ നിന്നും മേടിച്ചു .

പിന്നെ നാഗയക്ഷിയെ നോക്കിയാ ശേഷം തിരിയിലേക്കു തീ നാളം ചേർത്ത് വച്ചു .  എണ്ണ എരിയുന്ന ശബ്ദത്തോടെ ഏതാനും  നിമിഷങ്ങൾക്കകം തിരി ആളിക്കത്തി . ഓരോന്നോരോന്നായി തറയിലെ ഏഴു തിരികളിലും തീ പടർന്നു .  നാഗ യക്ഷിക്ക് മുന്നിൽ ചുവന്ന അഗ്നിനാളങ്ങൾ മുടി അഴിച്ചിട്ടാടി .

 ദേവു  മാളുവിനെ നോക്കി പറഞ്ഞു.

"  എന്റെ കുട്ടി , ഇതിനാണോ ഈ കണ്ട ഭയപ്പാടൊക്കെ കാണിച്ചത് .. കണ്ടില്ലേ കത്തണത് .  മനസ്സിൽ നേരുണ്ടായാൽ  മതി.  നാഗയക്ഷി ചതിക്കില്ല . "

"എന്നെ  നോക്കാതെ യക്ഷിയമ്മയെ തൊഴു കുട്ടിയെ " 

ദേവു  അവളെ പതിയെ ശ്വസിച്ചു ..

മാളികമുകളിൽ നിന്നും അയാൾ നോക്കുമ്പോൾ മാളൂട്ടി കൈകൾ കൂപ്പി മിഴി അടച്ചു യക്ഷിയമ്മയെ മനസിൽ പ്രാർത്ഥിക്കുകയായിരുന്നു.  കാറ്റിൽ  ആടി  ഉലയുന്ന ദീപം നോക്കി അയാൾ കണ്ണ് ചിമ്മി .

മനസ് നിറയെ പ്രാർത്ഥനക്കു പകരം അപ്പോൾ സിസിലി   ആയിരുന്നു .  ഏകദേശം ഇരുപത്തിഏഴു  വർഷങ്ങൾക്ക്‌ മുന്നേ ഇതുപോലെ തണുത്ത അന്തരീക്ഷത്തിൽ അല്ലെ സിസിലിയെ   കൂട്ടി ഈ തറവാട്ടിലേക്ക്  വന്നത് . 

അന്ന് എന്തൊരു പുകിൽ ആയിരുന്നു .  വീട്ടിലേക്കു അവളെ കാല്  കുത്തുവാൻ പോലും  സമ്മതിച്ചില്ല .   അമ്മയും  ഏട്ടനും വിലങ്ങു തടി പോലെ നിന്നപ്പോൾ ഉറച്ച തീരുമാനം  തന്നെ എടുക്കേണ്ടി വന്നു.  ഇനി ഈ വീട്ടിലേക്കില്ല . സിസിലിയെ അംഗീകരിച്ചില്ലെങ്കിൽ എന്തിനു താൻ മാത്രം ഇവിടെ നിൽക്കണം . അന്ന് അവളുടെ കൈ പിടിച്ചു കൊണ്ട് ഇറങ്ങിയതാണ് .  ഡോക്ടർ ആയ ഒരാൾക്ക് ഒരു വാടക വീട് കിട്ടുവാൻ ആണോ പ്രശ്നം . 

ഒരു   നേഴ്‌സിനെ  വിവാഹം കഴിക്കുക എന്നത്  അത്ര വലിയ തെറ്റാണോ . അവളെ അംഗീകരിക്കാത്ത അമ്മയ്ക്കും  ഏട്ടനും മുമ്പിൽ ജീവിച്ചു കാണിക്കണം.  വാശിയായിരുന്നു മനസ്സിൽ.

 ഇരുപത്തി ഏഴു വർഷങ്ങൾക്ക്  മുന്നേ വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചത് ഏട്ടനാണ് . 'അമ്മ ഒരുവിധം സമ്മതിച്ചു എങ്കിലും  ഇത്രയും പഠിപ്പുള്ള ഏട്ടൻ എന്തുകൊണ്ടാണ് ആ വിവാഹത്തെ അത്രമാത്രം എതിർത്തത് . ഒരു ക്രിസ്ത്യാനി പെണ്ണിനെ വിവാഹം കഴിച്ചത് കൊണ്ടാണോ . ഇനി ഒരു ക്രിസ്ത്യാനിയെ വിവാഹം കഴിച്ചു എന്ന് വച്ചാൽ അതത്ര തെറ്റാണോ . അതുമൂലം തറവാടിന്റെ മനം ഇടിഞ്ഞുപോകുമോ? 

ഒരു പ്രഭാതത്തിൽ ഉണർന്നു നോക്കുമ്പോൾ അവൾ അരികിൽ ഇല്ലായിരുന്നു.  അയാളെയും , രണ്ടു വയസുള്ള മകളെയും ഉപേക്ഷിച്ചവൾ നഗരം വിട്ടിരുന്നു. 

ഏട്ടൻ പറഞ്ഞത് ശരി ആണെന്ന് മനസിലാക്കുവാൻ പിന്നെയും രണ്ടു വർഷങ്ങൾ  എടുത്തു .  

രണ്ടു  വർഷങ്ങൾക്ക്‌  മുന്നേ   അവളെ വീണ്ടും കണ്ടു.  അതും   ഹോസ്പിറ്റലിൽ വച്ച് തന്നെ. പക്ഷെ കൂടെ ഒരു വനിതാ പോലീസും , എസ്  .ഐ യും , ഒരു പോലീസ് കോൺസ്റ്റബിളും  ഉണ്ടായിരുന്നു .  ദേഹപരിശോദനക്കു വേണ്ടി കൊണ്ടുവന്നതായിരുന്നു അവളെ .

ഇരുപത്തി അഞ്ചു വർഷങ്ങൾക്കു  മുന്നേ അയാളെയും , മോളെയും ഉപേക്ഷിച്ചു സ്വന്തം ഇഷ്ടവും സുഖവും നോക്കി  കാമുകന്റെ കൂടെ ഒളിച്ചോടി പോയവൾ ..  അതായിരുന്നു അയാൾക്ക് സിസിലി ..

നഗരത്തിലെ പേര് കേട്ട ഹോട്ടലിൽ നിന്നും അവളെ പോലീസ് പിടി കൂടുകയായിരുന്നു. അനാശാസ്യ പ്രവർത്തനം നടത്തിയത്തിന്റെ പേരിൽ . അവളെയും ,  നഗരത്തിൽ തന്നെ സ്വർണ കട  നടത്തുന്ന സേവ്യറുടെ മകനെയും .. 

 ആ സ്ത്രീയുടെ മുഖം കണ്ടയാൾ ആദ്യം  അമ്പരന്നു.  അത് അയാളുടെ ഭാര്യ സിസിലി ആയിരുന്നു. 

അയാളെ കണ്ടതും അവൾ തല താഴ്ത്തി .

  ദേഷ്വവും, സങ്കടവും , പകയും ഒരുമിച്ച വന്ന നേരം. 

"ഇനി മോളോട് ധൈര്യമായി പറയാമല്ലോ .. ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം അമ്മയെ നഗരത്തിലെ വേശ്യാലയത്തിൽ നിന്നും പോലീസ് പിടി കൂടി എന്ന്."

"ഇതിനു വേണ്ടി ആയിരുന്നോ , ഇങ്ങനെ ജീവിക്കുവാൻ വേണ്ടി ആയിരുന്നോ നീ ഞങ്ങളെ വിട്ടു പോയത് .  ഏട്ടൻ സൂചന തന്നിരുന്നു എങ്കിലും ഞാൻ അത് മുഖ വിലക്കെടുത്തില്ല.  നൊന്തു പ്രസവിച്ച സ്വന്തം മകളെ ഉപേക്ഷിക്കുവാൻ നിനക്ക് എങ്ങനെ തോന്നി. "

അവളെ  അങ്ങനെ കണ്ടപ്പോൾ മനസ്സിൽ കത്തി എരിഞ്ഞു  കൊണ്ടിരുന്ന കനൽ അണഞ്ഞു. 

ഒന്നും പറയുവാൻ ആവാതെ സിസിലി അയാളുടെ മുമ്പിൽ തല താഴ്ത്തി നിന്നു .     ആ കണ്ണുകളിൽ നിന്നും  കുറ്റബോധത്താൽ  ഒരു തുള്ളി കണ്ണ് നീര് അടർന്നു വീണു .. 

"നീ അറിയണം ഞങ്ങൾ ഇപ്പോഴും ജീവിക്കുന്നു എന്ന്. അന്ന് ഞങ്ങൾ അനുഭവിച്ച വേദന എത്രയായിരുന്നു എന്ന് നീ അറിയണം . എനിക്ക് നിന്നോടുള്ള അറപ്പ് ഒരിക്കലും മകൾ അറിഞ്ഞിട്ടില്ല .  അവളെ മടിയിൽ കിടത്തി ഉറക്കുമ്പോൾ ഞാൻ കണ്ട സ്വപ്‌നങ്ങൾ.   ഇന്നത് യാഥാർഥ്യം ആയി എന്നത് നീ അറിയണം" .

"അന്ന് നീ ഇറങ്ങി പോകുമ്പോൾ  ദേവുവിന് വയസ്  രണ്ടു കഴിഞ്ഞിരുന്നു.  അതിനു ശേഷം ഞാൻ തന്നെ ആയിരുന്നു അവളുടെ അച്ഛനും അമ്മയും..പനിച്ചു കിടന്നു അവൾ നിലവിളിക്കുമ്പോൾ ഈ നെഞ്ചിലെ  ചൂട് പകർത്തിയാണ് അവളെ ഉറക്കിയത് . ഒരിക്കൽ പോലും നിനക്ക് പകരം മറ്റൊരാളെ കൊണ്ടുവരുവാൻ എനിക്ക് തോന്നിയിട്ടില്ല . അമ്മയും , ഏട്ടനും നിർബന്ധിച്ചപ്പോൾ പോലും.. പകരം ഇനി എന്റെ സ്നേഹം ദേവുവിന് മാത്രമേ നൽകുകയുള്ളൂ എന്നുള്ള ഉറച്ച തീരുമാനം . അത് മാത്രമായിരുന്നു പിന്നീട് അങ്ങോട്ട് ജീവിക്കുവാൻ ഉള്ള പ്രചോദനം ."

"ഇന്നവൾ കോളേജ്  അധ്യാപികയാണ് . അവൾക്കു ഒരു മകളുണ്ട് . അവളുടെ ഭർത്താവ് എൻജിനീയർ ആണ് ." 

"അറിവ് വന്ന ശേഷം ഒരിക്കൽ പോലും  ദേവു  നിന്നെ   കുറിച്ചൊന്നും എന്നോട് അന്വേഷിച്ചിട്ടില്ല . 'അമ്മ പറഞ്ഞു കൊടുത്തിട്ടുണ്ടാവാം . നിന്നെ കുറിച്ചുള്ള വിവരണം ". 

 തേങ്ങി കരയുന്ന സിസിലിയെ കണ്ടപ്പോൾ അയാൾക്ക് ഒട്ടും സഹതാപം തോന്നിയില്ല . 

 "നീ സ്നേഹിച്ച അയാളുടെ കൂടെ കഴിയുകയിരിക്കും എന്ന്  തന്നെ കരുതി . പക്ഷെ എനിക്ക് തെറ്റി . ഏട്ടൻ തന്നെ ആയിരുന്നു ശരി എന്നറിയുവാൻ ഞാനും വൈകി".

"സ്വന്ത ശരീരം വിറ്റു  ജീവിക്കുന്ന നിന്നെ ഞാൻ വെറുക്കുന്നു . പണ്ടത്തേതിലും നുറിരൂട്ടി ആയി." 

വിതുമ്പലോടെ  അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

" എനിക്ക് മാപ്പ് തരണം . അൻവർ  അവൻ എന്നെ ചതിച്ചു . അവൻ ആണ്  എന്നെ ഈ നിലയിൽ ആക്കിയത് . രക്ഷപെടുവാൻ കഴിയാത്ത വിധം കുരുക്കിൽ അകപ്പെട്ടു പോയി. "

"മാപ്പോ ? അതും നിനക്കോ ?  

ചതിച്ചത് , അൻവറൊ , അതോ നീയോ ..

നീ ഒഴുകുന്ന  ഈ കണ്ണീരിനേക്കാൾ പതിന്മടങ് ഞാനും , എന്റെ മോളും ഒഴുക്കിയിട്ടുണ്ട് ."

അയാൾ അപ്പോൾ  കൺസൽട്ടിങ്  റൂമിലേക്ക്   കയറി വന്ന സിസ്റ്ററിനോട്  ചോദിച്ചു 

"മെഡിക്കൽ കഴിഞ്ഞില്ലേ ."     

 .കഴിഞ്ഞു എന്നർത്ഥത്തിൽ അവൾ തലയാട്ടി  . സിസ്റ്റർ കൊടുത്ത ഫയൽ അയാൾ ഒപ്പിട്ട ശേഷം അവർ ആ ഫയൽ കൊണ്ട് പുറത്തേക്കു പോയി.

"പൊയ്ക്കോളൂ.   "

ഞാൻ നിന്നെ കണ്ട കാര്യം ഒരിക്കലും ദേവു  അറിയുവാൻ പോകുന്നില്ല .

അമ്മ ഒരു വേശ്യ ആയിരുന്നു  എന്ന മകൾ അറിയേണ്ട .

 പുച്ഛം  നിറഞ്ഞ അയാളുടെ മറുപടി കേട്ടശേഷം 

നനഞ്ഞ  കണ്ണുകളോടെ വനിതാ പോലീസിന്റെ പിറകെ അവൾ നടന്നകന്നു...

"എന്താ അച്ഛാ ഇത്ര ഗാഡമായ ചിന്ത.  ഊണ് കഴിക്കേണ്ട " 

ദേവുവിന്റെ ചോദ്യം അയാളെ ഉണർത്തി. 

"അച്ഛനോട് ഒരു കാര്യം പറയുവാൻ ഉണ്ട്.. ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി "   ദേവു  അയാളുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു  

അയാൾ ചോദ്യ ഭാവത്തിൽ അവമകളെ നോക്കി .

 എന്റെ തീസിസ് അംഗീകരിച്ചു.  ഇനി മുതൽ  വെറും ദേവു  അല്ല ഞാൻ 

"ഡോക്ടർ ദേവിക നായർ ആണ് "

അവൾ കുറച്ചു ഗൗരവം  ചാലിച്ചുകൊണ്ടു  പറഞ്ഞു.

അയാൾ അവളുടെ മുടി ഇഴകളെ  തഴുകി കൊണ്ടു  ആ തണുത്ത നെറ്റിയിൽ മുത്തി .

അയാളുടെ കണ്ണിൽ നിന്നും കണ്ണ് നീർ  തുള്ളികൾ അടർന്നു വീണു .

"അയ്യേ അച്ഛൻ കരയുകയാണോ .."    

അവൾ   അവളുടെ മുണ്ടിൻ  തലപ്പ്‌  കൊണ്ടയാളുടെ മിഴി നീര് തുടച്ചു.  

 പിന്നെ പതിയെ അവളുടെ കൈ പിടിച്ചുകൊണ്ടു കോണിപടികൾ ചവിട്ടി 

അവർ താഴേക്കിറങ്ങി. 



 



 

 

  

 

 









1 അഭിപ്രായം:

  1. Dear മനോജ്‌,
    ഒരു നല്ല ചെറുകഥ വായിച്ചസ്വാതിച്ചപോലെ അനുഭപ്പെട്ടു. Very good

    മറുപടിഇല്ലാതാക്കൂ