2021, ജൂൺ 18, വെള്ളിയാഴ്‌ച

ആതിരയിൽ നിന്നും അയിഷയിലേക്കുള്ള ദൂരം



 എന്തിനാണ്  അവൾ അങ്ങനെ ഒരു കടുംകൈ ചെയ്തത്? ..

 കൂട്ടുകാരിയേയും ,  അവളുടെ ഭർത്താവിനെയും വെട്ടി കൊന്നവൾ ...

ചുരിദാർ തലപ്പ് കൊണ്ട് പോലും മുഖം  മറയ്ക്കാത്തവൾ  

കോടതി മുറിയിൽ തല കുനിക്കാതെ വിധി കേട്ടവൾ ...

എന്തിനു കൊന്നു എന്ന് ചോദ്യത്തിന്   ..   ജീവിച്ചിരിക്കുവാൻ അവർക്ക് അർഹത ഇല്ല എന്ന്  തർക്കുത്തരം പറഞ്ഞവൾ 

തെല്ലുപോലും കുറ്റബോധം അവൾക്കുണ്ടായിരുന്നില്ല. 

കോടതി മുറിയിൽ പോലും പതറാതെ , ചങ്കുറ്റത്തോടെ കരുത്തനായ ഒരാണിനെ പോലെ തല ഉയർത്തി അവൾ നിന്നു 

ചോരയിൽ കുളിച്ചു കിടക്കുന്ന ആഷികും , സുബൈദയും ...
തൊട്ടരികിൽ  നിർവികാരയായി  വലിയ വെട്ടുകത്തിയുമായി  അവൾ .
അവളുടെ  മുഖവും , നെറ്റിയും , ചുരിദാറിലും ചോര കൊണ്ട് മൂടപ്പെട്ടിരുന്നു .

അതെ അത് ഞാൻ തന്നെയാണ് .  കുറ്റബോധത്തിൻറെ ഒരു തരി പോലും മനസ്സിൽ ഇല്ലാതെ ചെയ്ത കൃത്യം ഏറ്റു  പറഞ്ഞവൾ 

അതെ അവൾ തന്നെ  ദുർഗ ,  അത് തന്നെയായിരുന്നു അവളുടെ  പേര് ..



എന്തിനാണ് അവൾ സുബൈദയെ  കൊന്നത് ..  എന്തിനാണവൾ അവളുടെ ഭർത്താവായ ഡോക്ടർ ആഷികിനെ കൊന്നത് ...

വെട്ടി വെട്ടി കഴുത്തു അറുത്തു  കൊല്ലുക എന്ന് വച്ചാൽ..... 

ഇത്രയേറെ  വൈരാഗ്യം  അവൾക്ക് അവരോട് തോന്നുവാൻ ഉള്ള കാരണം എന്തായിരിക്കും ?..

ഒരു പെണ്ണിന് ഇങ്ങനെ കൊല്ലുവാൻ സാധിക്കുമോ?   ഇത്രയ്ക്കും ക്രൂരയാവുക എന്നാൽ ......

ആരോഗ്യവാനായ ഒരു പുരുഷനെയും  അവന്റെ ഭാര്യയെയും 
നിഷ്ടൂരമായി കൊല്ലുക  എന്ന്  വച്ചാൽ ......

 അവളെ അറിയാവുന്നവർക്ക് ഒരിക്കലും ചിന്തിക്കുവാൻ കഴിയുമായിരുന്നില്ല . അവൾ ഇങ്ങനെ ഒരു പാതകം ചെയ്യും എന്ന്...  അത്രയ്ക്ക് പാവമായിരുന്നല്ലോ അവൾ..  പിന്നെ എന്തിനുവേണ്ടി അവൾ ഈ ക്രൂരകൃത്യം ചെയ്തു ?



നീതിപീഠം  എന്ത് ശിക്ഷയായിരിക്കും അവൾക്കായി വിധിക്കുക .

എന്ത് ശിക്ഷ വിധിച്ചാലും അതൊട്ടും അധികമാവില്ല . 

അതുപോലുള്ള പാതകം അല്ലെ അവൾ ചെയ്തിരിക്കുന്നത്.




ഐ എസിൽ ചേരുവാൻ  കേരളത്തിൽ നിന്ന് പോയ യുവാവ് കൊല്ലപ്പെട്ടു .

അന്നത്തെ ചില പ്രമുഖ പത്രത്തിലെ ഉൾപേജിൽ ഉള്ള വാർത്തകൾ . അല്ലെങ്കിലും ഇങ്ങനെയുള്ള വാർത്തകൾ ഉൾപ്പേജിൽ മാത്രമല്ലെ വരികയുള്ളു . അതും ചില വിശേഷണങ്ങൾ  ഉളളമതക്കാർ ആവുമ്പോൾ ...

എന്നാൽ അയാളുടെ ഭാര്യ ,  തടവുകാരിയായി ഇന്നും അഭയാർത്ഥി കേന്ദ്രത്തിൽ കഴിയുന്നു. ഭീകര പ്രവർത്തനം  നടത്താനായി മതം മാറിയ ഹിന്ദു യുവതി അഫ്ഗാനിസ്ഥാനിൽ തടങ്കലിൽ ആണെന്ന് ...  

മനുഷ്യാവകാശം  അവൾക്കും ബാധകം ആണത്രേ ... മനുഷ്യവകാശക്കാർ എന്ന് മേനി നടിക്കുന്നവർ ചാനലിൽ വന്ന് ഉദ്ഘോഷിച്ചു ...
 
ആ യുവതി ആരായിരുന്നു . അവൾ ആതിര ആയിരുന്നു   2013 ൽ  കാസർകോട് വിദ്യാർത്ഥി ആയിരിക്കെയാണ് ആതിര മതം മാറി ഇസ്ലാം മതം സ്വീകരിച്ചത് . പിന്നീട് സുഹൃത്തായ യാസിറിനെ അവൾ നിക്കാഹ്  കഴിച്ചു . മതം മാറിയ ആതിര, ആയിഷ എന്ന് പുതിയ പേര് സ്വീകരിച്ചു. 

ഭർത്താവായ യാസീറുമൊന്നിച്ചവൾ   ശ്രീലങ്ക വഴി സിറിയയിൽ  അവർ എത്തിചേർന്നു .   അവിടെവച്ചവർ  വിശുദ്ധ യുദ്ധത്തിൽ ഏർപ്പെട്ടു  എന്നും ,  അമേരിക്കയുടെ ഷെൽ ആക്രമണത്തിൽ യാസർ അടക്കം കേരളത്തിൽ നിന്നും പോയ മലയാളികൾ കൊല്ലപ്പെട്ടു   എന്നുമാണ് പോലീസ് ഭാഷ്യം . 

കാസർകോട് ഡെന്റൽ കോളേജിൽ അവസാന വിദ്യാർത്ഥി ആയിരിക്കെ ആണ് ആതിര  മതപരിവർത്തനം നടത്തി ആയിഷയാകുന്നത് . ആതിരയെ കാണാതായി എന്ന ബന്ധുക്കൾ  പരാതികൊടുത്തു എങ്കിലും പോലീസ് കാര്യമായി അന്വേഷണം  ഒന്നും അന്ന് നടത്തിയില്ല.  

പിന്നീട്  പോലീസ്  മേധാവി വിളിച്ച പത്ര സമ്മേളനത്തിൽ നിന്നും കുറെ ഏറേ വിവരങ്ങൾ അറിയുവാൻ കഴിഞ്ഞു .. കോളേജിൽ പഠിക്കുമ്പോൾ ആതിരയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു സുബൈദ . സുബൈദയാണ് ആഷികിനെ അതിരക്കു പരിചയപ്പെടുത്തിയത് . ഇവരുമായിട്ടുള്ള അടുപ്പം ആണ് ആതിര എന്ന ആയിഷയെ വലിയ ഇസ്ലാം മത വിശ്വാസി ആക്കി മാറ്റിയത് .

മതം മാറിയാൽ ആഷിക് ആതിരയെ വിവാഹ കഴിക്കാം എന്ന് പറഞ്ഞിരുന്നു എങ്കിലും അവസാനം  അവൾ മതം മാറി കഴിഞ്ഞപ്പോൾ അവന്റെ മനസ് മാറി . അന്ന് അവളുടെ ദുഃഖത്തിൽ  താങ്ങായി കൂട്ട്  നിന്നത്  യാസിർ ആയിരുന്നു.

ആഷിക്  സുബൈദയെ വിവാഹം കഴിച്ചപ്പോൾ   അവരുടെ  സുഹൃത്തായ യാസിറിനെ പിന്നെ ആതിര നിക്കാഹ്  കഴിച്ചു.. ഈ പ്രണയം ഒരു നാടകം ആയിരുന്നു എന്ന് ആതിര അറിഞ്ഞിരുന്നില്ല. അവർക്ക് വേറെ പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. ആ വലയിലെ ഒരു ചെറിയ കണ്ണി  മാത്രമായിരുന്നു ആതിര.  

ഇതരമത  വിഭാഗങ്ങളിൽ  നിന്നും പെൺകുട്ടികളെ കണ്ടെത്തി  അവരെ മതം മാറ്റുക . ഇതായിരുന്നു ആ ഗൂഡ സംഘത്തിന്റെ പ്രവർത്തനം . ഇതിനു മുഴുവനും ചുക്കാൻ പിടിച്ചത് സുബൈദയും ആഷികും തന്നെ ആയിരുന്നു.


ഇനി ഈ അതിര   ആരാണ് എന്ന് നിങ്ങൾക്കറിയേണ്ട . കോടതിയിൽ  കൂടിയ ജനങ്ങളെ ഒന്ന് നോക്കിയാ ശേഷം അവൾ ഉറക്കെ പറഞ്ഞു. 

ആതിര എന്റെ ഒരേ ഒരു ചേച്ചി .. 

അവളെ നശിപ്പിച്ചത് ഇവർ ആയിരുന്നു .

ഞാൻ കൊലപ്പെടുത്തിയ സുബൈദയും , അവളുടെ ഭർത്താവ് ആഷിക്കും .

ഇവർ കാരണം എല്ലാം നഷ്ടപ്പെട്ട് ,  എല്ലാവരാലും വെറുക്കപ്പെട്ട തീവ്രവാദി ആയി മുദ്രകുത്തപ്പെട്ട എന്റെ ചേച്ചിക്ക് വേണ്ടി ഞാൻ അത് ചെയ്തു..

സുബൈദയുമായി ഞാൻ സൗഹൃദം സ്ഥാപിച്ചു. അവൾ വഴി ആഷിക്കി നെയും . അവന്റെ പ്രേമത്തിൽ ഞാൻ മയങ്ങി വീണു കഴിഞ്ഞു എന്നവർ മനസിലാക്കി. പുതിയ ഇരയെ  കിട്ടിയ സന്തോഷം . സത്യത്തിൽ ഞാൻ ഒരു ചിലന്തിയെപ്പോലെ  വല വിരിച്ചു കാത്തിരിക്കുകയായിരുന്നു എന്നവർ അറിഞ്ഞിരുന്നില്ല. 


ആഷിക്കിന്റെ പ്രേമ ഭജനം ആയി കമാറാൻ എനിക്കേറെ സമയം വേണ്ടി വന്നില്ല .ആഷിക്കില്ലാതെ ജീവിക്കുവാൻ കഴിയില്ല എന്നുള്ള എന്റെ  വാക്കുകൾ ..... അവനു വേണ്ടി  മതം മാറുവാൻ പോലും തയാർ ആണെന്ന് ഞാൻ അയാളെ  അറിയിച്ചു. 

അവരെ ഞാൻ വിരുന്നിനു ക്ഷണിച്ചു . ഒരു സംശയവും കൂടാതെ ഞാൻ താമസിക്കുന്ന വാടക വീട്ടിൽ എന്നെ തേടി അവർ വന്നു.  അവർ കഴിച്ച ഭക്ഷണത്തിൽ ഞാൻ  മയക്കുമരുന്നു കലർത്തിയിരുന്നു . ബലവാനായ ആഷിക്കിനെ  കീഴ്പെടുത്തുവാൻ കഴിഞ്ഞില്ലെങ്കിലോ എന്നുള്ള ചിന്ത .... 

പ്രതികരിക്കുവാൻ കഴിയാത്ത അവസ്ഥയിലും ഞാൻ വെട്ടിയപ്പോൾ അവർ ഉറക്കെ നിലവിളിച്ചു , .   ഞാൻ ആതിരയുടെ അനുജത്തി ആണെന്ന് പറഞ്ഞപ്പോൾ അവരുടെ ഭാവം ,അതെല്ലാം ഞാൻ ശരിക്കുംആസ്വദിച്ചു .

വെട്ടു കൊണ്ട് പ്രാണൻ പിടയുമ്പോൾ ഞാൻ പറഞ്ഞു....

 അലറി കരയുവാൻ .     

കൊല്ലല്ലേ എന്ന് പറഞ്ഞവർ കേണപ്പോൾ  എന്റെ  കലി  എന്നിൽ ഉറഞ്ഞു തുള്ളുകയായിരുന്നു ..

അവരുടെ രക്തം കൊണ്ട് ഞാൻ തിലകം ചാർത്തി... 

ഇനി ഒരു ആതിരയെ സൃഷ്ടിക്കാതിരിക്കുവാൻ എനിക്കിതെ മാർഗം ഉണ്ടായിരുന്നുള്ളു. ഇത് ഒരിക്കലും അവസാനം അല്ല എന്ന് എനിക്കറിയാം .ഇനിയും ഇവിടെ അയിഷമാർ സൃഷ്ടിക്കപെടുമായിരിക്കും .  

എന്റെ ചേച്ചിയും കുറ്റക്കാരിതന്നെയാണ് . അവൾ നിരപരാധി ആണെന്ന് ഞാൻ പറയുന്നില്ല . എന്റെ രാജ്യത്തിന് എതിരെ പ്രവർത്തിച്ചവൾ ,  ദേശദ്രോഹി എന്നോ തീവ്രവാദി എന്നോ നിങ്ങൾക്  അവളെ മുദ്ര കുത്താം.  രാജ്യത്തിനപമാനമായി കുലംകുത്തിയായ    .അവൾക്കും അർഹമായ ശിക്ഷ മരണം തന്നെയാണ് .   ഇനി അവൾ മരിച്ചാലും അവളുടെ ശരീരം കാണണം എന്നുള്ള ആഗ്രഹം എനിക്കില്ല ...

എന്റെ ചേച്ചിയോട് ഞാൻ കാല് പിടിച്ചപേക്ഷിച്ചു ..

അന്നവളുടെ മറുപടി ഇങ്ങനെ ആയിരുന്നു..
"
നെയ്തു കൂട്ടിയ സ്വപ്നങ്ങളിൽ മാത്രം നാം ജീവിക്കണം എന്ന് എന്തിനു വൃഥാ  വാശി പിടിക്കുന്നു .  നമ്മുടെ പുരാണങ്ങളോ , ഗീതയെ , കടലോ , കാറ്റോ , ഈ പ്രപഞ്ചമോ ഒന്നുമല്ല യഥാർത്ഥ സ്വർഗം .  അതുകൊണ്ടു നീ കൂടി എന്റെ മാർഗത്തിലേക്ക് ഇറങ്ങി വരൂ " 


വെട്ടി വെട്ടി തന്നെ  ഞാൻ അവരെ കൊന്നു . 

എങ്കിലും കൊതി മാറിയില്ല  കലി അടങ്ങിയില്ല ....

അല്ലെങ്കിലും എത്ര വെട്ടിയാൽ ആണ് എനിക്ക്  എന്റെ കലി അടങ്ങുക ....




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ