2021, മാർച്ച് 24, ബുധനാഴ്‌ച

കീർത്തനങ്ങൾ (2 )


 കൃഷ്ണൻ 

മന്ദാര മലർ ചൂടി കാളിന്ദി ആറ്റിൽ ആറടി 

നീന്തുന്നു കൃഷ്ണനുണ്ണി  (൨)

സന്ധ്യയാം  ഗോപിക അമ്പിളി താലത്തിൽ 

അമൃതം പകരുന്ന പ്രിയ നിമിഷം 

ഇതും വിശ്വാത്തിന് ആധാര പ്രേമ മന്ത്രം 


 ആകാശ ക്ഷേത്രത്തിൽ അമ്പാട്ടി പയ്യുകൾ 

ആരതി ഉഴിയുന്ന നേരം  (൨)

ചന്ദന കാവിലെ കാറ്റിന്നു  മൂളുന്നു 

നാരായണൻ എന്റെ സ്വന്തം 


ഈ നിലവിലും നീയല്ലേ 

ഈ നഭസിലും നീയല്ലേ   (൨|)

ഭക്തിയായതും സിദ്ധിയായതും 

നീയല്ലേ ....   കൃഷ്ണാ.... 

നീ തന്നെ മോക്ഷത്തിൻ കാതൽ 


മന്ദാര മലർ ചൂടി 


അത്താഴമുട്ടു കഴിഞ്ഞിട്ട് 

അമ്പല വാതിൽ അടയ്ക്കുന്ന നേരം (൨)

നാലമ്പലത്തിലെ വെള്ളരി

പ്രാവും കുറുകുന്നു നിന്നുടെ നാമം 


ഈ വെളിച്ചവും നീയല്ലേ 

എൻ മനസിലും നീയല്ലേ (@)

ശക്തിയായതും മുക്തിയായതും 

നീയല്ലേ   കൃഷ്ണാ --- 


നീ എന്റെ ജീവന്റെ ജീവൻ 

മന്ദാര മലർ ചൂടി കാളിന്ദി ആറ്റിൽ ആറടി 

നീന്തുന്നു കൃഷ്ണനുണ്ണി 

സന്ധ്യയാം  ഗോപിക അമ്പിളി താലത്തിൽ 

അമൃതം പകരുന്ന പ്രിയ നിമിഷം 

ഇതും വിശ്വാത്തിന് ആധാര പ്രേമ മന്ത്രം 


 


ശിവൻ 


കരുണ ചെയ്‍വാൻ എന്തു താമസം ശംഭോ   (൫)

തിരുവുടൽ കൈ തൊഴുന്നേ    .....  ശംഭോ 


മാർക്കണ്ഡേയൻ തന്നെയും ശ്രീ  മാന്ധാംദ്ധാവിനെയും  

സുരാനാം   ബാണൻ തന്നെയും 

തുണച്ച  കാരുണ്യ സിന്ധോ  .....


കരുണ ചെയ്‍വാൻ എന്ത് താമസം ശംഭോ ...

തിരുവുടൽ കൈ തൊഴുന്നേ    ....    ശംഭോ 


സാദരം അവിടുത്തെ ദ്വാര പാലകനാവും 

നന്ദിയായി മേവിടുന്ന ഭക്തനിൽ കനിഞ്ഞാലും  (൨)

ശ്രുതി ലയ മല്ലെൻ കാവ്യം തരളിത മല്ലെന്നാലും   (@)

തിരുവടി താരിൽ വീഴും ഇവനു അഭയമരുളു നീല ഗള  ഗാത്രാ 

കരുണ ചെയ്‍വാൻ എന്തു താമസം ശംഭോ   (൫)

തിരുവുടൽ കൈ തൊഴുന്നേ    .....  ശംഭോ








കൃഷ്ണൻ    

ഭഗവാനെ  നിൻ മുന്നിൽ വീണ്ടും ഞാൻ 

തെളിയുന്ന നില  വിളക്കാവാം    (൨)

അവിടുത്തെ മാഹാത്മ്യം ഓതാൻ 

ഇനി അമ്പലപ്രാവായി  പാറാം 

ഭഗവാനെ  നിൻ മുന്നിൽ വീണ്ടും ഞാൻ 

തെളിയുന്ന നില  വിളക്കാവാം


മണി  വേണു നാദത്തിൽ മുഴുകാം 

ഹരി ചന്ദന പൊട്ട്  ചാർത്താം   (@)

പീതാംബര പട്ട് നൽകാം 


എന്റെ കവിതയും നിനക്ക് ഞാൻ തന്നു 


ഭഗവാനെ നിൻ മുന്നിൽ 


തിരു മൊഴി വരമായി അരുളാൻ 

നാമത്തിൽ പ്രാർത്ഥന ചൂടാൻ   (@)


ജ്ഞാനത്തിൻ  മുരളിക ഊതാൻ 

എന്റെ ദേഹവും നിനക്ക് ഞാൻ തന്നു 


 ഭഗവാനെ  നിൻ മുന്നിൽ വീണ്ടും ഞാൻ 

തെളിയുന്ന നില  വിളക്കാവാം    (൨)

അവിടുത്തെ മാഹാത്മ്യം ഓതാൻ 

ഇനി അമ്പലപ്രാവായി  പാറാം 

ഭഗവാനെ  നിൻ മുന്നിൽ വീണ്ടും

 





൧.അയ്യപ്പൻ 

 

അങ്ങകലെ മല മേലെ 

പമ്പയ്ക്കും അക്കരയായി 

പാണ്ടി മലയാളം വാഴും അയ്യനയ്യപ്പൻ 

എന്റെ നാട്ടിന്റെ അരച്ചൻ ആകും 

ശ്രീ ശബരീശൻ 


മണി  മലയണിഞ്ഞു വാനം 

ചിൻ  മുദ്രയും ഏറി താരം 

തുടി കൊട്ടി പാടി  അവരാ 

ഇരുമുടി ഏന്തി 

സ്വാമി അയ്യപ്പാ നിന്നെ കാണാൻ 

മല കേറുന്നു 


നെഞ്ചുടക്കിൻ  താളം ഉണ്ടേ 

ശരണം വിളി മേളം ഉണ്ടേ 

പമ്പയാറ്റിൻ കുളിരിൽ മുങ്ങി 

മല താണ്ടുന്നു 

സ്വാമി അയ്യപ്പാ നിന്നെ കാണാൻ 

മാള കേറുന്നു 


അങ്ങകലെ മല മേലെ 

പമ്പയ്ക്കും അക്കരയായി 

പാണ്ടി മലയാളം വാഴും അയ്യനയ്യപ്പൻ 

എന്റെ നാട്ടിന്റെ അരച്ചൻ ആകും 

ശ്രീ ശബരീശൻ 








മനസാകും മണി  മുറ്റത്ത് അണ യേണം  സ്വാമി 

,മഴവില്ല്  കുലയ്ക്കുന്ന  ഈ സന്ധ്യയിൽ 

മധുരമാം നിൻ നാമം നുണയേണം സ്വാമി 

എൻ ആത്മ ചൈതന്യം കുടി കൊള്ളുമ്പോൾ 


സന്നിധി തേടുന്ന ഭക്തർക്ക് മുന്നിലായി 

സകലതും നൽകുന്ന ദേവനല്ലേ 

ഏകാന്ത കാനന വാസി ആണെന്നാലും 

മണികണ്ഠൻ അറിയാത്ത പൊരുൾ ഇല്ലല്ലോ 


സങ്കടകണ്ണുനീർ പമ്പ പോൽ ഒഴുകുമ്പോൾ 

മാനസം കാണാത്ത  അയ്യനല്ല  

എന്തു വരം വേണ്ടു എന്ന ഭാവേന നീ 

കല്പവൃക്ഷം പോൽ      അങി രിപ്പു 


മനസാകും മണി  മുറ്റത്ത് അണ യേണം  സ്വാമി 

,മഴവില്ല്  കുലയ്ക്കുന്ന  ഈ സന്ധ്യയിൽ 

മധുരമാം നിൻ നാമം നുണയേണം സ്വാമി 

എൻ ആത്മ ചൈതന്യം കുടി കൊള്ളുമ്പോൾ 


൨. അയ്യപ്പൻ  

നീലീ  മലയുടെ താഴ്‌വരയിൽ കുറിഞ്ഞി പൂത്തു 

നീല കുറിഞ്ഞി പൂത്തു 

പാദസരങ്ങൾ കിലുക്കി പമ്പ 

പണ്ടേപോൽ ഒഴുകി 

വീണ്ടും  പണ്ടേപോൽ ഒഴുകി 


കുടമണിയാട്ടും  പൗർണമി പെണ്ണവൾ 

അകിട് ചുരത്തുന്നു 

തങ്ക നിലാവിൻ താരുണ്യം  മഴയായി 

പൊഴിയുന്നു 

തെന്നൽ  കളഭം  പൂശുന്നു 


കലിയുഗ വരദാ  നിന്നെ ഉറക്കാൻ 

ഉലകിൻ മണി നാദം 

ഉടുക്ക് കൊട്ടി ശരണ മന്ത്രം 

അലയായി ഒഴുകുന്നു 

കുളിരിൽ വനനിര തഴുകുന്നു 


നീലീ  മലയുടെ താഴ്‌വരയിൽ കുറിഞ്ഞി പൂത്തു 

നീല കുറിഞ്ഞി പൂത്തു 

പാദസരങ്ങൾ കിലുക്കി പമ്പ 

പണ്ടേപോൽ ഒഴുകി 

വീണ്ടും  പണ്ടേപോൽ ഒഴുകി 


 3    

പല നാളായി ഭഗവാനെ കാണേണം 

എന്നുള്ള മോഹം അകതാരിൽ ഉണ്ടേ 

അഗ്നി ജ്വലിപ്പിച്ചു മന്ത്രണം ചെയ്തു ഞാൻ 

ഇവിടം വരേണം ഒരു നാൾ 

എന്റെ   ഭഗവാനെ ഒരു നോക്ക് കാണാൻ 


മണ്ഡലം വന്നു പോയി  കാലം കടന്നു പോയി 

ഇന്നണഞ്ഞല്ലോ   ആ സുദിനം   

കലിയുഗ വരദന്റെ  തിരു വിഗ്രഹം  കണ്ടു 

നിർവ്രതി പൂകി ഞാൻ മറന്നു 

എന്റെ ഭഗവാനെ തൊഴുതു ഞാൻ നിന്നു 


സ്വപ്നം ചിലപ്പോൾ  ഭലിക്കുമല്ലോ 

എന്റെ ഭഗവാനെ തന്നെ നിനച്ചു എന്നാൽ 

ഒരു മണ്ഡലത്തിൻ പുലർകാല വേളയിൽ 

കുളിരായി തഴുകി നിയോഗം 

എന്റെ ഭഗവാന്റെ തിരുമേനി കാണാൻ 


പല നാളായി ഭഗവാനെ കാണേണം 

എന്നുള്ള മോഹം അകതാരിൽ ഉണ്ടേ 

അഗ്നി ജ്വലിപ്പിച്ചു മന്ത്രണം ചെയ്തു ഞാൻ 

ഇവിടം വരേണം ഒരു നാൾ 

എന്റെ   ഭഗവാനെ ഒരു നോക്ക് കാണാൻ 

അയ്യപ്പൻ 

അയ്യപ്പ സ്വാമിയാണെന്റെ ദേവൻ 

മണികണ്ഠ  മൂർത്തി യാണെന്റെ ദേവൻ 

അഖിലാണ്ഡ ചൈതന്യം ആത്മാവിൽ  അരുളുന്ന  

ശബരീശ നീ തന്നെ കൺ കണ്ട ദൈവം 



നെയിൽ കുളിക്കുന്ന തിരുവുടൽ കണ്ടു ഞാൻ 

അടിമുടി കൈകൂപ്പി നിന്നു 

തൃപ്പടി തട്ടിലായി 

പഞ്ചാമൃത കൂട്ട്  കാണിക്കയായി ഞാൻ വച്ചു 


ആനന്ദ ലഹരിയിൽ ആറടി എൻ മനം 

അയ്യപ്പ ശരണം വിളിച്ചു 

ആ നിമിഷത്തിന്റെ നിർവ്രതിയിൽ   മുങ്ങി 

തതഃ മസി പൊരുൾ തേടി 


അയ്യപ്പ സ്വാമിയാണെന്റെ ദേവൻ 

മണികണ്ഠ  മൂർത്തി യാണെന്റെ ദേവൻ 

അഖിലാണ്ഡ ചൈതന്യം ആത്മാവിൽ  അരുളുന്ന  

ശബരീശ നീ തന്നെ കൺ കണ്ട ദൈവം 


൫. അയ്യപ്പൻ 

പാണ്ടി മലയാളം വാഴും അയ്യപ്പാ 

നിന്നെ കാണാൻ 

പല കോടി അണയുന്നു മകരത്തിൻ  നാൾ 

ശബരീശ  ശരണം അയ്യപ്പാ ശരണം 

മണികണ്ഠ ശരണം ഭഗവാനെ ശരണം 

മല മേലെ മുഴങ്ങുന്നു ഈ മന്ത്രണം 


ആയിരം ദീപങ്ങൾ തിരി നീട്ടും നാമങ്ങൾ 

അലയായിട്ടാർത്തു  വിളിപ്പു പല      കണ്ഠങ്ങൾ   


തിര തല്ലും പ്രേമത്തിൻ 

കടൽ കാണും നേരത്താ 

പെരുമാളേ അവനിൽ കണി കാണേണം 


അഴകുകൾ വിരിയുന്ന പനിനീർ കടമ്പു പോലെ 

പുലര്കാലം കുളി കഴിഞ്ഞകഴിഞ്ഞാണഞ്ഞിടുമ്പോൾ 


തനിച്ചിരുന്നോര്മിക്കുവാൻ കല്പാന്ത പുലരിയിൽ 

 കളഭത്തിൽ  മുങ്ങും ദേഹം കണി കാണേണം 


പാണ്ടി മലയാളം വാഴും അയ്യപ്പാ 

നിന്നെ കാണാൻ 

പല കോടി അണയുന്നു മകരത്തിൻ  നാൾ 

ശബരീശ  ശരണം അയ്യപ്പാ ശരണം 

മണികണ്ഠ ശരണം ഭഗവാനെ ശരണം 

മല മേലെ മുഴങ്ങുന്നു ഈ മന്ത്രണം 


6. aഅയ്യപ്പൻ 

മലമേലെ  മാനത്തു  തെളിയുന്ന  താരം  അയ്യപ്പ ജ്യോതി  അല്ലെ 

അടിയനെ മനസിലായി തെളിയുന്ന ദീപം  അവിടുത്തെ രൂപമല്ലേ 


ഞാൻ എന്ന ഭാവത്തിൽ ഹുങ്കാരമോടെ തെല്ലല്ല   കുറ്റങ്ങൾ ചെയ്തു 

അറിവില്ല പൈതലേ കാക്കുന്ന പോലെ നീ നേർവഴി കാട്ടി നയിച്ചു 


അഖിലാണ്ഡ മൂർത്തിയെ പ്രണമിച്ചു നിന്ന് ഞാൻ 

സങ്കട കണ്ണ്  നീർ  തൂവി 

അവിടുത്തെ തിരുനാമം ഉരുവിട്ട് കൊണ്ട് ഞാൻ 

പതിനെട്ടു പടിയും  കരേറി 


സകലർക്കും ഈശനായി മല മേലെ 

വാഴുന്നു ഭഗവാനെ നീ തന്നെ ശരണം 

കന്നി അയ്യപ്പനായി എന്നുമേ നിന്നെ വന്നു  തൊഴുവാൻ മോഹം 

മലമേലെ  മാനത്തു തെളിയുന്ന  താരം  അയ്യപ്പ ജ്യോതി  അല്ലെ 

അടിയനെ മനസിലായി തെളിയുന്ന ദീപം  അവിടുത്തെ രൂപമല്ലേ 



൭.അയ്യപ്പൻ 

പാണ്ടി മലയാളം വാഴും അയ്യപ്പാ 

നിന്നെ കാണാൻ 

പല കോടി അണയുന്നു മകരത്തിൻ  നാൾ 

ശബരീശ  ശരണം അയ്യപ്പാ ശരണം 

മണികണ്ഠ ശരണം ഭഗവാനെ ശരണം 

മല മേലെ മുഴങ്ങുന്നു ഈ മന്ത്രണം 


ഞാൻ എന്ന ഭാവത്താൽ ഹുങ്കാരമോടെ 

തെല്ലല്ല കുറ്റങ്ങൾ ചെയ്തു 

അറിവില്ല പൈതലേ കാക്കുന്ന പോലെ 

നീ നേര്വഴികെന്നെ നയിച്ചു 


അഖിലാണ്ഡ മൂർത്തിയെ പ്രണമിച്ചു നിന്ന് ഞാൻ 

സങ്കട കണ്ണുനീർ തൂവി 

അവിടുത്തെ തിരുനാമം ഉരുവിട്ടുകൊണ്ടു ഞാൻ 

പതിനെട്ടു പറ്റിയും കരേറി 


സകലർക്കും ഈശനായി മല  മേലെ വാഴുന്നു 

ഭഗവാനെ നീ തന്നെ ശരണം 

കന്നി അയ്യപ്പനെ പോലെ നിൻ മുന്നിലായി 

എന്നുമേ നിൽക്കുവാൻ മോഹം 


പാണ്ടി മലയാളം വാഴും അയ്യപ്പാ 

നിന്നെ കാണാൻ 

പല കോടി അണയുന്നു മകരത്തിൻ  നാൾ 

ശബരീശ  ശരണം അയ്യപ്പാ ശരണം 

മണികണ്ഠ ശരണം ഭഗവാനെ ശരണം 

മല മേലെ മുഴങ്ങുന്നു ഈ മന്ത്രണം 


 8. അയ്യപ്പൻ 

ഭഗവാനെ നിന്നെ  കാണാതെ വയ്യ 

അവിടുത്തെ തിരുനാമം കേൾക്കാതെ വയ്യ 

തിരു നടയിൽ വന്നോന്നു തൊഴുവാതെ വയ്യ 

നിൻ  നാമം  പാടാതെ പോവാനും വയ്യ 


നിദ്രയിൽ കാണുന്ന സ്വപ്നങ്ങൾ പോലും 

അവിടുത്തെ ലീലകൾ ഒന്ന് മാത്രം 

നല്ല വാക്കോ തേ ണം  നന്മകൾ  ചെയ്യേണം 

അവിടുത്തെ സംസർഗം തുണയാവണം 


ഈ രംഗ മണ്ഡപം നിൻ  നാമ  ധ്വനിയാൽ 

പാടി  പുകഴ്ത്തട്ടെ  സർവ കാലം 

കർമങ്ങൾ ചെയ്യണം  ജ്ഞാനി യായി മാറേണം 

അവിടുത്തെ സംസർഗം തുണയാവണം 


ഭഗവാനെ നിന്നെ  കാണാതെ വയ്യ 

അവിടുത്തെ തിരുനാമം കേൾക്കാതെ വയ്യ 

തിരു നടയിൽ വന്നോന്നു തൊഴുവാതെ വയ്യ 

നിൻ  നാമം  പാടാതെ പോവാനും വയ്യ 


8 . കൃഷ്ണൻ 

എന്റെ മനസാകും ആലിലയിൽ 

അമ്പാടി  കണ്ണനെ കണ്ടിരുന്നോ 

ചാഞ്ചക്കം ആടുന്ന ഉണ്ണി കിടാവിന്റെ 

പാലൊളി പുഞ്ചിരി കണ്ടിരുന്നോ 


ഇങ്ക് കുടിക്കുന്ന നേരത്തു  മാനത്തു 

അമ്പിളി മാമൻ ഉദിച്ചില്ലേ 

അമ്പിളിമാമനെ കാട്ടി കൊടുത്തമ്മ 

ആലോലം പാടി ഉറക്കിയില്ലേ 


വെണ്ണ കവർനെന്നു  ചൊല്ലിയ 

ഗോപിക വീണ്ടും വന്നതും ഓർമയില്ലേ 

ഇല്ലമ്മേ ഞാനല്ല ഏട്ടനാണെന്നവൻ 

കള്ളം പറഞ്ഞതും കേട്ടതില്ലേ 


ഗോവര്ധന ഗിരി   കൈയ്യിലെടുത്തിട്ട്  

അമ്മാനമാടി കളിച്ചില്ല 

ഗോക്കളെ മേയ്ക്കുന്ന നേരത്തും 

കണ്ണന്റെ ലീലകൾ ഏവരും കണ്ടതല്ലേ 


ശ്രീ കുറൂരമ്മയും  പൂന്താനവും 

കണ്ട ഉണ്ണിയെ നിങ്ങളും കണ്ടതല്ലേ 

മാനത്തഴകായ വാർ മഴവില്ലിൻറ്റെ പീലിയെ 

നിങ്ങളും കണ്ടതല്ലേ 


എന്റെ മനസാകും ആലിലയിൽ 

അമ്പാടി  കണ്ണനെ കണ്ടിരുന്നോ 

ചാഞ്ചക്കം ആടുന്ന ഉണ്ണി കിടാവിന്റെ 

പാലൊളി പുഞ്ചിരി കണ്ടിരുന്നോ 


൯. കൃഷ്ണൻ 

എന്റെ മനസാകും പൊൻ  മേടയിൽ 

പള്ളി കൊള്ളുന്നൊരു ഉണ്ണിയുണ്ട് 

ഉണ്ണിക്ക്  കൂട്ടായി ഏട്ടനുണ്ട് 

ഉണ്ണിക്ക് പേര് ഉണ്ണി കൃഷ്ണനെന്ന് 


ഒരു തുടം വെണ്ണയുമായി നിൽക്കാം 

കദളി പഴവും കരുതി വയ്ക്കാം 

ആർക്കാണിതെന്നാരോ ചോദിച്ചാലോ 

എന്നുണ്ണി കണ്ണനാണെന്നു ചൊല്ലാം 


നിറുകയിൽ ചാർത്തുവാൻ പീലി പൂ 

പദ തരിൽ അർപ്പിക്കാൻ  തുളസി പൂ 

എന്താണിതെന്നാരോ ചോദിച്ചാലോ 

എന്നുണ്ണി കണ്ണനാണെന്നു  ചൊല്ലാം 


എന്റെ മനസാകും പൊൻ  മേടയിൽ 

പള്ളി കൊള്ളുന്നൊരു ഉണ്ണിയുണ്ട് 

ഉണ്ണിക്ക്  കൂട്ടായി ഏട്ടനുണ്ട് 

ഉണ്ണിക്ക് പേര് ഉണ്ണി കൃഷ്ണനെന്ന് 


൧൦  ഭഗവതി 

കണ്ടു കൊതി തീർന്നില്ലമ്മേ  തൊഴുതു മതിയായില്ലമ്മേ വീണ്ടും 

വന്നു തൊഴുവാൻ ഇന്നും ഏറെ മോഹം   ദേവി 

നിന്റെ ദാസനായി മാറാൻ ഏറെ ഇഷ്ടം 


ദേവി പാദ  പൂജയേറ്റു  ശുദ്ധമാം എൻ 

മനസ്സിൽ തൃ  കരത്താൽ  തീർത്ഥമേറ്റു 

മുക്തി നേടണം   ദേവി ..

എന്റെ ജന്മം പ്രാർത്ഥനയായി തീർന്നിടേണം 


ഇനി ഏറെ ജന്മം താണ്ടാൻ ഉണ്ടെന്നാലും 

പൂവിതൾ തളിരായി കാലിൽ വീണെന്നാലും   

എന്റെ ജന്മം സാധനയായി  തീർന്നിടേണം ദേവി 

കാമനകൾ കീർത്തനമായി മാറിടേണം 


കണ്ടു കൊതി തീർന്നില്ലമ്മേ  തൊഴുതു മതിയായില്ലമ്മേ വീണ്ടും 

വന്നു തൊഴുവാൻ ഇന്നും ഏറെ മോഹം   ദേവി 

നിന്റെ ദാസനായി മാറാൻ ഏറെ ഇഷ്ടം 


  

൧൦ അയ്യപ്പൻ 

നെയ്‌റോബിയിൽ വാഴും ശബരീശാ 

നീ അല്ലാതെ എനിക്കാരഭയം 

ആകുലം  എല്ലാം ഒന്നകലാൻ 

ആ പുണ്യ ദർശനം ഒന്ന് മാത്രം    (൨)


ആത്മാവാം  അംബല മതിലകത്തായി 

നീ കുടി  കൊള്ളുവാൻ  എന്തുവേണം 

ചിത്  സ്വരൂപം എന്നിൽ വന്നുദിക്കാൻ 

അളവറ്റ   ഭക്തിയാം   നെയ്യ്  നൽകു 


ചന്ദന പൂ നിലാ പട്ട്  പുതയ്ക്കുന്ന 

സംക്രമ സന്ധ്യ നിൻ കുളിർ മെയ്യിൽ 

കാട്ടിൽ  വിരിയുന്ന പൂ ഇറുത്തെൻ 

പാട്ടിൽ കൊരുത്തൊരു മാല   തീർക്കാം 


നാമം ജപിക്കുന്ന കന്നി  അയ്യപ്പന്മാർക്കാത്മാവിൽ 

ഉണർവേകും  നിന്റെ രൂപം 

നൊന്ത് വിളിക്കുന്ന കണ്ഠത്തിൽ 

മുദ്രപോൽ  തെളിയുന്നു ഓംകാരം 


അത്താഴ പൂജക്കായി 

ഒരുങ്ങുമെൻ അയ്യനെ  കാണുന്നോർക്കെല്ലാം ആറാട്ട് 

ഇറ്റിറ്റു  വീഴുന്ന തൂ മഞ്ഞിൻ തുള്ളി പോൽ 

അയ്യന്റെ മുന്നിൽ എൻ താരാട്ട് 


കൃഷ്ണൻ 


മേല്പത്തൂരല്ല ഞാൻ ഭഗവാനെ 

ദിവ്യ കാവ്യം ചമക്കുവാൻ കഴിവും ഇല്ല 

വാതാദി ക്ലേശത്താൽ  വലയുന്ന നേരത്തും 

തേടുന്നു  നിൻ നിഴൽ ഒന്ന് മാത്രം  എന്റെ 

കൃഷ്ണാ നീ  തന്നെ രക്ഷ മാത്രം 

വാതലയേശ  നീ അഭയം 


വേദന മൂർച്ഛിക്കും വേളയിൽ എപ്പോഴോ 

നിദ്രയും വിട്ടെന്നെ  അകലുന്നു 

കൈ ഒന്നുയർത്തുവാൻ ത്രാണി ഇല്ല 

ഇനി വയ്യെന്റെ  ഭഗവാനെ എന്ന ചിന്ത 


ഭോഷനായി വിശ്രുതൻ എന്ന് നിനച്ചു 

വിസ്‌മൃതി പൂണ്ടു നിന്നെ എന്നോ 

വേദന കാർ ന്നങ്ങു  തിന്നുന്ന നേരത്തും 

അറിയുന്നു ഞാൻ ഇന്നാ   വിശ്വ സത്യം 


മിഴി നീര് തൂവി എത്ര കാലം 

തെല്ലും മനോധൈര്യം മനസിലില്ല 

അറിയുന്നു ഞാൻ ഇന്നൊന്നു മാത്രം 

ഭഗവൽ സ്മരണയാം സിദ്ധഔഷധം 


മേല്പത്തൂരല്ല ഞാൻ ഭഗവാനെ 

ദിവ്യ കാവ്യം ചമക്കുവാൻ കഴിവും ഇല്ല 

വാതാദി ക്ലേശത്താൽ  വലയുന്ന നേരത്തും 

തേടുന്നു  നിൻ നിഴൽ ഒന്ന് മാത്രം  എന്റെ 

കൃഷ്ണാ നീ  തന്നെ രക്ഷ മാത്രം 

വാതലയേശ  നീ അഭയം 







   























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ