2021, മാർച്ച് 23, ചൊവ്വാഴ്ച

കീർത്തനങ്ങൾ

 

കീർത്തനം 



൧. കൃഷ്ണൻ 

സ്വപ്നത്തിൽ എങ്കിലും എന്നുണ്ണി കണ്ണനെ 

മായാതെ മറയത്തെ കാണേണം 

പുഞ്ചിരി തേൻ കിനിയോന്നൊരു 

ചുണ്ടിലെ കൊഞ്ചും കളമൊഴി കേൾക്കേണം 

ആരും മയങ്ങുന്ന മായാവി കണ്ണന്റെ 

കാരുണ്യ മിഴികളും കാണേണം 


'അമ്മ യശോദയായി മാറുന്ന വേളയിൽ 

നിറുകയിൽ പീലി പൂ ചാർത്തേണം 

കുഞ്ഞിളം കൈകളാൽ വാരി പുണരുമ്പോൾ 

എൻ മിഴി പൂവുകൾ നനയേണം 


മണി  മുരളീരവ സ്മരണയിൽ എൻ മനം 

വൃന്ദാവനമായി ഉണരണം 

ഗോക്കളെ മേയ്ക്കുന്ന  ഗോകുല  -

ബാലന്റെ ഗോപികയായി  ഞാൻ മാറേണം 

അതുമല്ല എങ്കിലോ അകിട് ചുരത്തുന്ന 

അമ്പാടി  പൈ ആയി തീരേണം 


കാളിന്ദി യ്യാറ്റിൽ   നീന്തി തുടിക്കുമ്പോൾ 

കാളിന്ദി പോലെ ഞാൻ ഒഴുകേണം 

കൂട്ടരോടോത്തു  കളിക്കുന്ന നേരമോ 

ഏട്ടൻ ബാലരാമൻ   തന്നെ യാവാം 


ഒന്ന് മല്ലെങ്കിലോ  നിന്നെ തിരയുന്ന 

പൂതന യായി  ഞാൻ ജനിക്കണം 

ആ കര സ്പർശത്താൽ എൻ  ജീവൻ 

തന്നെയും നിൻ അന്തരംഗത്തിൽ അലിയേണം 


സ്വപ്നത്തിൽ എങ്കിലും എന്നുണ്ണി കണ്ണനെ 

മായാതെ മറയത്തെ കാണേണം 

പുഞ്ചിരി തേൻ കിനിയോന്നൊരു 

ചുണ്ടിലെ കൊഞ്ചും കളമൊഴി കേൾക്കേണം 

ആരും മയങ്ങുന്ന മായാവി കണ്ണന്റെ 

കാരുണ്യ മിഴികളും കാണേണം 


2   രാജ രാജേശ്വരി  (പാലാരിവട്ടം )

അഖിലർക്കും    നാഥയായി 

അഖിലാണ്ഡേശ്വരി   അൻപോടെ  വഴുനെത്തെവിടെ 

ആദി മധ്യാന്ത പൊരുൾ അറിയുന്നൊരു 

രാജ രാജേശ്വരി  ഇവിടെ 

ശ്രീ രാജരാജേശ്വരി ഇവിടെ 


ജല ദുര്ഗയായി പല ചുവട്ടിൽ 

പണ്ടേ ഇവിടെ നീ വന്നണഞ്ഞു 

ഭാർഗവ രാമ പ്രാണ പ്രതിഷ്ഠയിൽ 

ചൈതന്യം ചൊരിയുന്ന ഭദ്രയായി 

ശ്രീ ഭദ്രയായി 


നിറമാല ചാർത്തിയ നിരുപമ 

സന്ധ്യയിൽ 

നിന്നെ തേടി ഞാൻ വന്നു 

മനതാരിൽ പെരുകുന്ന സങ്കടം 

കൊണ്ട് ഞാൻ ഒരു രാഗമാലിക  തീർത്തു 

നിൻ പ്രിയഗാന മാലിക കോർത്തു 


സ്വർണ വർണാങ്കിത തിരുവുടൽ 

കണ്ടാൽ അസുലഭ നിർവ്രതിയല്ലോ 

കറയറ്റ  നിൻ സ്നേഹ കാരുണ്യ തീർത്ഥം 

ഗുരുതി പോലെന്നും നുകരണം 

നിൻ പ്രേമം എന്നിൽ ചൊരിയേണം 

അഖിലർക്കും    നാഥയായി 

അഖിലാണ്ഡേശ്വരി   അൻപോടെ  വഴുനെത്തെവിടെ 

ആദി മധ്യാന്ത പൊരുൾ അറിയുന്നൊരു 

രാജ രാജേശ്വരി  ഇവിടെ 

ശ്രീ രാജരാജേശ്വരി ഇവിടെ 

3 .    കണ്ണൻ 


കണ്ടോ കണ്ടോ എന്നുണ്ണി കണ്ണനെ 

കണ്ടവർ ആരാനും ഉണ്ടോ 

കണ്ണന്റെ കളി ചിരി അനുഭവം ആവാത്ത 

ഇഹ ലോക വാസികൾ ഉണ്ടോ 


പീലി പൂ ചൂടി ആട്ടും മയൂരമേ 

എന്നോട്  ചൊല്ലുമോ നിൻ രഹസ്യം 

ചേലഞ്ചും പീലി പൂ നൽകി 

നിനക്കോമന  കണ്ണൻ തന്നതാണോ 


ഏഴ് അഴകുള്ള വാർമുകിലെ 

 നിനക്ക്  എങ്ങനെ കിട്ടി  നിറം 

ഗോവര്ധന ഗിരി എറ്റിയ കൈവിരൽ 

മാനത്തു ചിത്രം വരച്ചതാണോ 


തൈ മാവിൻ ചില്ലയിൽ 

 മൂളി ഇരിക്കുന്ന  കോകില പെണ്ണെ 

ചൊല്ലിടാമോ 

കണ്ണന്റെ മുരളി ഗാനത്തിൻ പല്ലവി 

എങ്ങാനും കേട്ടതിൻ  ഓർമയാണോ 


4  കൃഷ്ണൻ 

കൃഷ്ണാട്ടം കഴിഞ്ഞിട്ടും കളിയരങ്ങൊഴിഞ്ഞിട്ടും 

മിഴി പാതി പൂട്ടി ഞാൻ ഇവിടിരിപ്പൂ 

എവിടെ ഞാൻ പോകേണം 

എങ്ങോട്ടു പോകേണം 

അറിയില്ല തെല്ലും ഭഗവാനെ 

അറിയുന്നു ഞാൻ ഇന്നൊന്നു മാത്രം 

ഭഗവൽ സ്മരണയിതൊന്നു   മാത്രം 


എന്റെ നിതാന്തമാം  ദുഃഖങ്ങൾ ഒക്കെയും 

ഭാഷയിൽ കോർത്ത് ഞാൻ കാഴ്ച വച്ചു 

പൊയ് പോയ്  ജന്മത്തിൻ  സ്ക്രതവും പേറി 

നീ കളിയാടുന്ന ഊരിൽ  എത്തി 


 അടിയനിൽ കൃപ ചൊരിയേണം  നീ 

അവിൽ പൊതി കൈ കൊള്ളേണം 


പുലി നഖ താലിയില്ല അർപ്പിക്കുവാൻ 

പൊൻ കുടം  തുളുമ്പുന്ന വെണ്ണയില്ല 

അവശ കുചേല മനസ്സിൽ നിറയുന്ന 

ഈരടി ത്രികാൽക്കൽ  വച്ചു  തൊഴാം 

അടിയനിൽ കൃപ ചൊരിയേണം  നീ 

അവിൽ പൊതി കൈ കൊള്ളേണം 


4.    കണ്ണൻ 

കുഴലൂതി നടക്കുമാ കണ്ണനിന്നറിയാമോ 

കരളിൽ പേറുന്ന ദുഃഖം 

എൻ കരളിൽ പേറുന്ന ദുഃഖം 

കദനത്തിൻ പേടകം മെല്ലെ തുറന്നവർ 

ഓരോ കിഴി കേട്ട് വയ്പു 

എന്നും വ്യസനത്തിൻ കുഴികൾ വയ്പ്പു 


കൃഷ്ണ എന്നോമന പേരുള്ള സോദരി 

കൃഷ്ണയെന്നാർത്തു വിളിപ്പു 

ഒരു വറ്റു ചീരയിൽ സങ്കടം തീർക്കുവാൻ 

 കൃഷ്ണ നീ ഓടി വന്നെത്തും 


പാൽ കടലിൽ പള്ളി കൊള്ളുന്ന 

നേരത്തും കേൾക്കുന്നു  നാരായണീയം 

ഭക്തന്റെ വേദന കണ്ടു സഹിക്കാതെ 

ഓടി അണയുന്നു വീണ്ടും 

ഭക്തനെ തേടി നീ എത്തും 


അഴലൊഴിക്കുന്നാ   അഴകിന്റെ മുൻപിൽ 

ഒരു പിടി അവിലുമായി  ദാസൻ 

ആ മിഴി പൂവിലെ മധുവിൻ നറുകണം 

ഒരു തുള്ളി നുണയട്ടെ ഞാനും 

എന്റെ തപസ്സിന്റെ പുണ്യത്തിൻ പൊരുളെ 


കുഴലൂതി നടക്കുമാ കണ്ണനിന്നറിയാമോ 

കരളിൽ പേറുന്ന ദുഃഖം 

എൻ കരളിൽ പേറുന്ന ദുഃഖം 

കദനത്തിൻ പേടകം മെല്ലെ തുറന്നവർ 

ഓരോ കിഴി കേട്ട് വയ്പു 

എന്നും വ്യസനത്തിൻ കുഴികൾ വയ്പ്പു 


൫ . ഭഗവതി 

കണ്ണ് തുറന്നാൽ കാണുന്നോരഴകിനെ 

ഭഗവതി എന്ന് വിളിക്കും 

അണ്ഡ കടാഹത്തിൻ ആധാര മൂർത്തിയെ 

അംബികേ എന്ന് വിളിക്കും 

ജഗദംബികേ എന്ന് വിളിക്കും 


ഗൗരി എന്നോ ശ്രീ ലക്ഷ്മി എന്നോ 

വാണി എന്നോ അതോ ദുർഗയെന്നോ 

ഏതേതു ഭാവത്തിൽ ആരാധിച്ചാലും 

അഖിലർകും ഈശ്വരി നീ തന്നെയോ 


കായാമ്പൂവോ  വാർമുകിൽ തളിരോ

നിന്നുടൽ കാന്തി കടഞ്ഞു എന്നാൽ 

ശ്രീ മഹാദേവനും  വൈകുണ്ഠ  നാഥനും 

ചാരത്തു നിന്ന് ഭാജിപ്പു 

നവ ഭാവത്തിൽ നിന്നെ സ്മരിപ്പു 


നാദ സ്വരൂപിണി നിൻ സ്വര മാധുരി 

സപ്ത സ്വരങ്ങളായി ഒഴുകിടുംപോൾ 

നാദവും നീയേ വേദവും നീയേ 

വർണ സ്വരൂപവും നീയേ 

സർവ ചരാ  ചര  പൊരുളെ 


ദുഷ്ട നിഗ്രഹ ശിക്ഷകയായി 

അവനിൽ വന്നു നീ അവതരിച്ചു 

നവ ദിനങ്ങളിൽ നവ ഭാവത്തിൽ 

മഹിഷാസുര ജയാ മർദിനിയായി 


ഈ കഥ പാടി സ്തുതിക്കും 

ചൊടികളിൽ കച്ചപി മീട്ടി നീ 

ശ്രുതി പക്രു 

  

൬  കണ്ണൻ 


കണ്ണനെ കാണാൻ ചേലാണ് 

ചേലൊത്ത പുഞ്ചിരി അഴകാണ് 

പൊന്നിളം ചുണ്ടുകൾ 

മുത്തും കുഴൽ വിളി  കേൾക്കുവാൻ 

എന്തൊരു രസമാണ് 


കണ്ണുകൾ രണ്ടും പൂവാണ് 

പൂത്തത്  നീല കടമ്പാണ് 

കളഭത്തിൽ മുങ്ങിയ ഉടലാണ്     കവിളിൽ 

എള്ളിൻ  കറുപ്പുള്ള  മറുകാണ് 


കൗസ്തഭം വിളങ്ങുന്ന മാറാണ് 

മാറിൽ  വനമാല തളിരാണ് 

കാൽ തള  ഇളക്കി  കളിക്കുന്ന 

നേരത്തും  കൊഞ്ചും ചിലങ്കകൾ   മയിലാണ് 


അമ്പാരിക്കൊപ്പം ആടി കുഴഞ്ഞങ് 

ഓരം ചേർന്നവൻ നടപ്പാണ് 

കൃഷ്ണാട്ടം കാണുന്ന നേരത്തോ കണ്ണൻ 

തൂണും ചാരി ഇരിപ്പാണ് 


വേദം ചുരത്തി മന്ത്രം മൂളി 

നാമം  ജപിക്കുന്നതാരാണ് 

നാരായണീയത്തിൻ പുണ്യം തേടി  

സാഷ്ടാംഗം പ്രണമിച്ച  ഞാനാണ് 


കണ്ണനെ കാണാൻ ചേലാണ് 

ചേലൊത്ത പുഞ്ചിരി അഴകാണ് 

പൊന്നിളം ചുണ്ടുകൾ 

മുത്തും കുഴൽ വിളി  കേൾക്കുവാൻ 

എന്തൊരു രസമാണ് 






 







































അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ