2016, ജൂൺ 19, ഞായറാഴ്‌ച

ഇടവഴിയിലുടെ നടക്കുമ്പോൾ (കഥ)


ആ ഹോസ്പിറ്റലിൽ  ഒഴിഞ്ഞ കസേരയിൽ  രാത്രിയുടെ ഏകാന്തതയിൽ ഇങ്ങനെ ഈ ഇരിക്കുവാൻ തുടങ്ങിയിട്ട്   കുറെ നേരമാകുന്നു.  വരാന്തയിലെ  തുറന്നിട്ട  ജനാലയിലുടെ  തണുത്ത  കാറ്റ്‌ അനുവാദം ഇല്ലാതെ  ഇടയ്ക്ക് കയറി വന്നു വിശേഷം തിരക്കുന്നു .   ഇത് പോലെയുള്ള ഒരു  മെയ് മാസത്തിൽ തന്നെയല്ലേ  അവളെ ആദ്യം കാണുന്നത് .

അവൾക്ക് അന്ന് എത്ര വയസ് ഉണ്ടാകാം ?  ഇരുപത്തി രണ്ടോ  , അതോ ഇരുപത്തി മുന്നോ?  വെബ്‌  ഡെവലപ്പർ  ആയി ആദ്യം കിട്ടിയ ജോലി .   ഓഫീസിൽ ജോയിൻ ചെയ്‌തപ്പോൾ ആദ്യം പരിചയപെട്ട മുഖങ്ങളിൽ ഒന്ന് അവളുടെ ആയിരുന്നു . അവൾക്ക്  'ഹുമൻ റിസൊർസിൽ'  ആയിരുന്നു ജോലി.   . എപ്പോഴും  ചിരിക്കുന്ന , പ്രസരിപ്പാർന്ന മുഖം. അവളുടെ ചലനത്തിലും , വാക്കിലും എല്ലാം ആ പ്രസരിപ്പ് ഉണ്ടായിരുന്നു.


താരാപഥത്തിൽ നിന്നും ഇറങ്ങി വന്ന യവന സുന്ദരിയെ പോലെ  ആ കണ്ണുകളിലെ തിളക്കം എന്നെ ഓർമിപ്പിച്ചു .  ആദ്യ ദിനം ഓഫിസിലുള്ള പലരും ഇങ്ങോട്ട് വന്നു പരിചയ പെട്ടു എങ്കിലും എനിക്ക്  അവരുടെ ആരുടെയും പേര്  ഓർമയിൽ തങ്ങി നിന്നില്ല.  പക്ഷെ ഞാൻ അവളുടെ പേര് മാത്രം മറന്നില്ല. എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ അവളെ പിൻ തുടർന്നു . അവളെ പോലെ വാചാലത എനിക്കുണ്ടായിരുന്നില്ല. ഏതു കാര്യം ആയാലും തിടുക്കം ഇല്ലാതെ പതിയെ ചെയുന്ന ഒരു പ്രകൃതം ആയിരുന്നു എന്റേത് . 

അന്ന് ഓഫീസില കഫെറ്റെറിയിൽ  ഞാൻ ഉച്ച ഭക്ഷണം കഴികുമ്പോൾ അവൾ അരികിൽ വന്നിരുന്നു. അവൾ ഒരു 'ബ്രെഡ്‌ സാൻഡവിച്'  ആണ്  ഓർഡർ ചെയ്തത് . ഞാൻ ഒരു ദോശയും . അവൾ ആ സാൻഡവിച്'   കഴിക്കുമ്പോഴും നിറുത്താതെ സംസാരിച്ചു കൊണ്ടേ ഇരുന്നു. അവളുടെ ചായം തേച്ച ചുവന്ന് ചുണ്ടുകളിൽ   റൊട്ടിയുടെ ചെറു തരികൾ പറ്റി പിടിച്ചു . റ്റിഷ്യു  വച്ച് അവൾ ചുണ്ട്  തുടച്ചു . സ്വാദ്  നോക്കുവാനായി ദോശയുടെ ഒരു ചെറു കഷ്ണം അവൾ മുറിച്ചെടുത്തു . ഭംഗിയായി പോളിഷ് ചെയ്ത നഘങ്ങൾ. ദോശ ,  ചട്നിയിൽ  ഒന്ന് മുക്കി കഴിച്ചിട്ടു  അവൾ പറഞ്ഞു "എരിവു കുടുതൽ ആണല്ലോ ." ഞാൻ ഒരു കാര്യം അവളിൽ നിന്നും മനസിലാക്കി . സംസാരിക്കുമ്പോൾ മാത്രമല്ല ചെയുന്ന ഏതു ജോലിയും അവൾ ആസ്വദിക്കുന്നു എന്ന് അത്  ഭക്ഷണം ആയാലും. 
 ഓരോ നിമിഷവും അവളുടെ ആകർഷണീയത കുടുന്ന പോലെ എനിക്ക് തോന്നി. ആ കണ്ണുകൾ ഒരു ചാട്ടുളി പോലെ എന്നിൽ വന്നു തറച്ചു.   അവൾ നിറുത്താതെ സംസാരിച്ചു കൊണ്ടേ ഇരുന്നു .  അവളുടെ വീടിനെ പറ്റി , അവളുടെ ഇഷ്ടങ്ങളെ പറ്റി , പാട്ടുകളെ പറ്റി . അങ്ങനെ സമയം പോയത് അറിഞ്ഞില്ല .     
പിറ്റേന്നു രണ്ടു  ദിവസം  ശനിയും , ഞായറും ആയിരുന്നതിനാൽ ഓഫീസിന് അവധി ആയിരുന്നു. അവധി കഴിഞ്ഞു  ഞാൻ ഓഫീസിൽ  എത്തിയപ്പോൾ എന്റെ കണ്ണുകൾ  ആദ്യം തിരഞ്ഞത് അവളെ ആയിരുന്നു.  അവളുടെ 'ഡെസ്ക് ' ഒഴിഞ്ഞു കിടക്കുന്നു . ഞാൻ  എന്റെ ജോലിയിൽ  മുഴുകിയെങ്കിലും ഇടക്ക് എന്റെ കണ്ണുകൾ അവളെ തിരഞ്ഞു കൊണ്ടേ ഇരുന്നു . അവൾ ഇല്ലാത്ത ആ ഓഫീസ് പൂർണമായും നിശബ്ദമായ പോലെ  എനിക്ക് അനുഭവപെട്ടു .

ആ അവസ്ഥയിൽ ഞാൻ തിരിച്ച് അറിഞ്ഞു . ഞാൻ അവളെ സ്നേഹിക്കുന്നു . ഒരു നിമിഷം അവളെ കാണാത്ത കൊണ്ട്  ഞാൻ അനുഭവിക്കുന്ന വേദന അതെന്നെ വല്ലാതെ ഉലയ്കുന്നു  ആദ്യ    കാഴ്ചയിൽ പ്രേമം ഉടൽ എടുക്കുമോ ? അങ്ങനെ ഞാൻ കരുതി ഇരുന്നില്ല .  

അന്നെ ദിവസം  അവൾ  വന്നില്ല .  വൈകുനേരം വീട്ടിൽ എത്തിയിട്ടും എന്നിൽ വല്ലാത്ത ഒരു നഷ്ട ബോധം ഉളവായി . അവളെ കാണണം എന്ന് തോന്നൽ . അവളോടു സംസരിക്കണം എന്ന തോന്നൽ .  എങ്ങനെയെങ്കിലും ആ രാത്രി ഒന്ന്  കഴിഞ്ഞു കിട്ടിയിരുന്നു എങ്കിൽ . പിറ്റേ ദിനം
 ഞാൻ ഓഫീസിൽ എത്തിയപ്പോഴും അവളെ കണ്ടില്ല. പിന്നെ  അന്വേഷിച്ചപോൾ  അറിയുവാൻ കഴിഞ്ഞു അവൾ ജോലി രാജി വച്ചു  എന്ന്.

അവളുടെ നമ്പറിൽ വിളികുവാൻ നോക്കിയപ്പോൾ മറുപടി കിട്ടിയത് ' മൊബൈൽ സ്വിച്ച് ഓഫ്‌ ' ആണെന്നാണ് . എവിടെ പോയി തിരയും. ആർകും അവളുടെ വീട്  പോലും അറിയില്ല. അവൾ ജോലി രാജി വയ്ക്കുവാനുള്ള  കാരണവും അറിയില്ല. ഒരു കാരണവും ഇല്ലാതെ ആരോടും പറയാതെ  എന്തിനാണ് ഈ ഒളിച്ചോട്ടം . എത്ര ആലോചിച്ചിട്ടും  എനിക്കത് മനസിലായില്ല.  പിന്നീടുള്ള ദിനങ്ങളിൽ ഞാൻ അവളെ തിരഞ്ഞു കൊണ്ടേ ഇരുന്നു. ബസിൽ , ട്രെയിനിൽ , ഷോപ്പിംഗ്‌ മാളിൽ എന്ന് വേണ്ടാ എല്ലായിടത്തും . പക്ഷെ നിരാശയായിരുന്നു  ഭലം. 
അങ്ങനെ രണ്ടു മുന്ന് വർഷങ്ങൾ.  അതിനിടയിൽ  എപ്പോഴോ ഞാൻ ആ ജോലി  മാറി . ഒരു ദിവസം ഒരു മീറ്റിങ്ങിനു വേണ്ടി കൊയംബതുരിൽ പോകേണ്ടി വന്നു. മുറി  കിട്ടുവാൻ  കുറച്ചു താമസം എടുക്കും എന്നറിയിച്ചതിനാൽ ലോബിയിൽ ഇരുന്നു സിഗരട്ട് വലിക്കുമ്പോൾ  ഒരു മിന്നായം പോലെ  ഞാൻ ഒരു മുഖം കണ്ടു.

 എത്ര ദുരത്തു നിന്ന് ആണെങ്കിലും  ഇനി പിറകിൽ  നിന്നാണ് എങ്കിലും കുടിയും  എനിക്ക് അവളെ തിരിച്ചു അറിയുവാൻ കഴിയുമായിരുന്നു.  സിഗരട്ട് താഴെയിട്ടിട്ട് ഞാൻ ആ യുവതിയുടെ  അരികിലേക്ക് പോയി. കാൽ പെരുമാറ്റം കേട്ടിട്ട് എന്ന പോലെ അവൾ  തല തിരിച്ചു . . ഇത്രയും നാൾ ഞാൻ ആരെ തേടി നടന്നുവോ അവൾ തൊട്ട്  മുന്നിൽ . എനിക്ക്  എന്നെ തന്നെ വിശ്വസികുവാൻ കഴിഞ്ഞില്ല.

അവൾ ചോദിച്ചു   " ഹൈ, എന്താ ഇവിടെ "

ഞാൻ അതിനു ഉത്തരം പറഞ്ഞില്ല.  പക്ഷെ ഞാൻ തിരിച്ചു ചോദിച്ചു .

"നിന്നെ ഞാൻ എവിടെ ഒക്കെ തിരഞ്ഞു, ഇത്ര നാൾ  നീ എവിടെ ആയിരുന്നു . ഒരു വാക്ക് പോലും പറയാതെ .  എത്ര തവണ ഞാൻ നിന്നെ വിളിച്ചു . എവിടെ ആയിരുന്നു ഇത്ര നാൾ"

അവൾ പറഞ്ഞു .

"നമ്മൾ പിരിഞ്ഞ  ആ രാത്രിയിൽ ആയിരുന്നു അച്ഛന്റെ മരണം.  എനിക്കും , അമ്മയ്ക്കും അത് വലിയ ഒരു ഷോക്ക്‌ ആയിരുന്നു.  ഞങ്ങൾക്ക്  നാട്ടിൽ പോകേണ്ടി വന്നു . എല്ലാം പെട്ടെന്നായിരുന്നു . നാട്ടിൽ പോകുന്ന തിരക്കിൽ ഞാൻ മൊബൈൽ എടുക്കുവാൻ മറന്നു. പിന്നെ നാട്ടിൽ ഒരു പാടു പ്രശ്നങ്ങൾ . അച്ഛന്റെയും അമ്മയുടെയും ഒരു മിശ്ര വിവാഹം ആയിരുന്നു. അത് മുല്മുള്ള പ്രശ്നങ്ങൾ  അവസാനിച്ചിരുന്നില്ല  .

 അമ്മയ്ക്ക് ഒന്നിനും കഴിവുണ്ടയിരുന്നില്ല. . വെറും ഒരു പാവം . ആകെ തകർന്ന അമ്മയ്ക്ക് ഞാൻ കുടി ഇല്ലാതെ ഇരുന്നാൽ . എന്റെ മനസിലും  അപ്പോൾ വേറെ ഒന്നും ഉണ്ടായിരുന്നില്ല.  സാമ്പത്തികമായും ഒരു പാടു പ്രശ്നങ്ങൾ . നാട്ടിൽ നിൽകേണ്ടി വരും എന്നറിഞ്ഞതിനാൽ ഈമെയിലിൽ ഞാൻ  എന്റെ രാജി അറിയിച്ചു "

ഞാൻ പിന്നെയും പറഞ്ഞു.

"നിനക്ക് ഒരിക്കൽ പോലും എന്നെ ഒന്ന് കാണണം എന്ന് തോന്നിയില്ലേ ? ഞാൻ അനുഭവിച്ച വേദന അത് നിനക്ക് പറഞ്ഞാൽ മനസിലാകില്ല.  ആർക്കും നിന്നെ പറ്റി അറിവില്ലായിരുന്നു . എവിടെ എന്ന് വച്ച് ഞാൻ നിന്നെ അന്വേഷിക്കും "

എന്റെ വാക്കുകൾ കേട്ടിട്ട് അവൾ കുറച്ചു നേരം മിണ്ടാതെ ഇരുന്നു.  പിന്നെ പറഞ്ഞു
" എനിക്ക് അറിയില്ലായിരുന്നു . നിനക്ക് എന്നെ" ,   അവൾ പറഞ്ഞു നിറുതതി.

ഞാൻ അവളുടെ കൈകളിൽ ചേർത്ത് പിടിച്ചു

" നീ എന്നോടു പറഞ്ഞിരുന്നില്ല. ഞാനും എന്റെ പ്രണയം നിന്നോടു പറഞ്ഞിട്ടില്ല. പക്ഷെ നീ നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ ഞാൻ അനുഭവിച്ച വേദന "

അവൾ പറഞ്ഞു

" എനിക്ക് അറിയില്ലായിരുന്നു . സത്യം ,  നിനക്ക് എന്നെ ഇഷ്ടം ആയിരുന്നോ? അതിനു  .  ഞാൻ ഒന്നും പറഞ്ഞില്ലല്ലോ " അവളുടെ കണ്ണുകൾ നനഞ്ഞിരുന്നോ ?

 ഞാൻ  ആ കൈകളിൽ മൃദുവായി ചുംബിച്ചു .

"ഞാൻ നിന്നെ എന്നെക്കാൾ ഏറെ ഇഷ്ടപെടുന്നു ."

 അപ്പോൾ ദുരെ യായി അസ്തമയ സുര്യൻ മറയുവാൻ വെമ്പുന്ന പോലെ ,  ആ സുര്യൻ മറഞ്ഞ പോലെ രാത്രിയുടെ ഇരുട്ടിയിരുന്നു എനിൽ എന്നും.  

പിന്നെ അൽപ സമയത്തെ നിശബ്ദ്തക്ക് ശേഷം ഞാൻ വീണ്ടും പറഞ്ഞു

"will you marry me ? "


അവൾ എന്നെ നോക്കി നിന്നു. പിന്നെ എന്റെ കൈകളിൽ അവൾ ചേർത്തു പിടിച്ചു.

ജീവിതം അപ്രതീക്ഷിതം  ആണ് എന്ന് ചിലപ്പോൾ തോന്നും. . നഷ്ടപെട്ടു  എന്ന് നാം കരുതിയവ ചിലപ്പോൾ  ഒരു  നിമിഷത്തെ  ഇടവേളക്ക് ശേഷം
നമ്മുടെ മുന്നിൽ നാം പോലും പ്രതീക്ഷിക്കാതെ  ,  മുന്നിൽ  കൊണ്ടുപോയി തരും.   എനിക്കും ,  അവൾക്കും ഒരേ ഹോടലിൽ   കോൺഫറനസ് നടക്കുക എന്ന് വച്ചാൽ.  പിന്നീട് എപ്പോഴോ ഞാൻ അവളോടു ചോദിച്ചിട്ടുണ്ട് " ഈ സ്നേഹം എന്ന ഫീലിംഗ് മനുഷ്യർക്ക് ഇല്ലായിരുന്നു എങ്കിൽ നമ്മൾ ഇത്ര ശ്വാസം മുട്ടില്ലായിരുന്നു അല്ലെ? "

 .
രണ്ടു മാസത്തിനുള്ളിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞു .  അതിനിടയിൽ ഞങ്ങൾ പല വട്ടം വഴക്കിട്ടു. ഓരോ യുദ്ധം കഴിയുമ്പോഴും പൂർവാധികം ശക്തമായി തന്നെ വീണ്ടും  പ്രണയിച്ചു .  ഒരു മഴയുള്ള രാത്രിയിൽ ഞാൻ അവളോടായി പറഞ്ഞു .

"നിന്നെ കാണാതെ തിരഞ്ഞു നടകുന്ന യാത്രകളിൽ പല മുഖങ്ങളും ഞാൻ കണ്ടിട്ടുണ്ട് . മുഖങ്ങളുടെ എണ്ണം കുടി കുടി വരുമ്പോഴും എന്റെ മനസ് എന്നെ ഓർമപെടുത്തി . എനിക്ക് ഒരിക്കലും നിന്നെ മറക്കുവാൻ കഴിയില്ല എന്ന്. ഒരു ദിവസം ഞാൻ നിന്നെ കണ്ടെത്തും എന്ന് .  ആ ഒരു വിശ്വാസം എന്നിൽ ഉണ്ടായിരുന്നു. അതിനു വേണ്ടി എത്ര കാത്തിരിക്കുവാനും ഞാൻ തെയാർ ആയിരുന്നു."

അവൾ ഒന്നും പറയാതെ എന്റെ നെറ്റിയിൽ ചുംബിച്ചു . ഇനി എന്തിനു അതെല്ലാം ഓർക്കണം  ഞാൻ നിന്റെ കുടെ തന്നെയില്ലേ എന്നൊർമിപ്പിചു കൊണ്ട്..

അവൾ പറഞ്ഞു "നീ പറഞ്ഞാലും ഞാൻ ഇനി നിന്നെ വിട്ടു പോകില്ല"  ഞാൻ ചോദിച്ചു " ഉറപ്പാണോ"

"അതെ ഇനി മരണം വിളിച്ചാലും ഞാൻ ഈ നെഞ്ചിൽ നിന്നും പോകില്ല ചിലപ്പോൾ തോന്നും ഈ ലോകത്ത് ഏറ്റവും ഭാഗ്യവതി ഞാൻ ആണെന്ന് " അത് പറഞ്ഞു   അവൾ വശ്യമായി മന്ദഹസിച്ചു .
    
 യുദ്ധവും , സമാധാനവുമായി ഞങ്ങളുടെ ജീവിതം അങ്ങനെ മുന്നോട്ട് പോയി.  ഒരു പാട് യാത്രകൾ ഞങ്ങൾ ഒരുമിച്ചു പോയി. രണ്ടു കുട്ടികൾ , ഞങ്ങളുടെ സ്നേഹത്തിൻ പ്രതിഭലനം പോലെ . എന്റെ താഴ്ചയിലും, ഉയർച്ചയിലും അവൾ  എന്നും  കുടെ  ഉണ്ടായിരുന്നു. അങ്ങനെ മുപ്പത്തി രണ്ടു വർഷങ്ങൾ . ഒരിക്കൽ പോലും ഞങ്ങളുടെ സ്നേഹത്തിനു മുറിവ് പറ്റിയില്ല.

ഞാൻ ഒരിക്കൽ കുടി അവൾ കിടക്കുന്ന മുറിയിലേക്ക് ചെന്നു.  ഡോക്ടർ
എന്നോടെന്തോ  പറയുന്നുണ്ടായിരുന്നു . പക്ഷെ ഞാൻ ഒന്നും കേൾക്കുനുണ്ടയിരുന്നില്ല.  നരകിപ്പികുന്ന വേദന അവൾ ഏറെ സഹിച്ചിരുക്കുന്നു .  അവൾക്കു അപ്പോഴും ബോധം ഉണ്ടായിരുന്നില്ല. ഞാൻ എന്നതെയും പോലെ ആ കൈകൾ ചേർത്ത് പിടിച്ചു . പിന്നെ അവൾക്ക് ഇഷ്ടമാവുന തരത്തിൽ മൃദുവായി ചുംബിച്ചു . കണ്ണ് നീർ തുള്ളികൾ അവളുടെ കൈകളിലേക്ക് ഉതിർന്നു വീണു. എത്ര  അബോധാവസ്ഥയിലും എനിക്ക് അറിയാം അവൾക്കു എന്റെ നിശ്വാസം ശ്രവിക്കുവാൻ കഴിയും എന്ന്. എന്റെ ചിന്തകൾ അവൾക്കു മനസിലാക്കുവാൻ കഴിയും . അവൾ ഒരിക്കൽ കുടി എന്റെ കൈകളിൽ ചേർത്ത് പിടിച്ചിരുന്നു എങ്കിൽ . ഒരിക്കൽ കുടി എന്റെ നെഞ്ചിൽ ചേർന്ന് കിടന്നിരുന്നെങ്കിൽ  എന്ന് ഞാൻ ആശിച്ചു. അവളുടെ നെറ്റിയിൽ ഞാൻ പതിയെ തടവി കൊണ്ടേ ഇരുന്നു .  എത്ര നേരം എന്ന് എനിക്കറിയില്ല.  അങ്ങനെ ചെയുന്നത് അവൾക്കു  എന്നും  ഇഷ്ടമായിരുന്നു.

അവളുടെ തണുത്ത കൈകൾ ചേർത്ത് പിടിച്ചു ഞാൻ അവളോടു സംസാരിച്ചു . ഇനിയും നീ എനിക്ക് വേണ്ടി വേദന സഹിക്കണം എന്ന് ഞാൻ ആശിക്കുന്നില്ല .  ഉറങ്ങിക്കോളു  ശാന്തമായി .  എനിക്കറിയാം നീ എനിക്ക് വേണ്ടി കാത്തിരിക്കും എന്ന്.  കാരണം നീയില്ലാതെ ഞാൻ അപൂർണൻ ആണെന്ന് എന്നെകാളും നന്നായി നിനക്കും അറിയാവുന്നതല്ലേ ? സായം സന്ധ്യകളിൽ നിന്റെ കൈ പിടിച്ച്  ഏറെ ദൂരം നടക്കണം എന്ന് ഞാൻ കരുതിയിരുന്നു. ഇനി അത് വേണ്ടല്ലോ?

നീ ഇല്ലാതെ എനിക്കിനിയും ആടുവാൻ  ജിവിതം  ബാകിയുണ്ടോ? .  അറിയില്ല പക്ഷെ താമസിയാതെ തന്നെ  ഞാനും വരും നിന്റെ അടുത്തേക്ക്   ഒരിക്കൽ കുടി അവളുടെ നെറ്റിയിൽ ചുംബിച്ച ശേഷം ഞാൻ ഡോക്ടറെ  നോക്കി തല കുലുക്കി.  പിന്നെ ICU വാതിൽ കടന്നു പുറത്തേ ഇട വഴിയിലുടെ വെറുതെ നടക്കുവാൻ തുടങ്ങി.  










T

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ