2016, ജൂൺ 8, ബുധനാഴ്‌ച

തലമുറകൾ (കഥ)



വാതിൽ അടച്ചു കിടക്കും മുമ്പാണ് ബാലൻ മാഷ് അക്കാര്യം ഓർമിച്ചത്‌ . പശുക്കൾക്ക്‌  കൊടുക്കാനുള്ള തീറ്റ എടുത്തു പുറത്തു വച്ചിട്ടില്ല. ചാക്ക് തുറന്നു കാലി  തീറ്റയും പിണ്ണാക്കും  കുറച്ചു  തവിടും കുടി ചേർത്ത  ശേഷം ജനാല തുറന്നു മാഷ് ഉറക്കെ വിളിച്ചു . 'തിമ്മയ്യ' ,   എവിടെ കേൾക്കാൻ , അവനും ഭാര്യ കർപ്പകവും ,  പിന്നെ   തിമ്മയ്യയുടെ , സഹോദരൻ
വേലു ചാമി ,  . അവരുടെ വകയിൽ ഉള്ള ഒരു ബന്ധു മുരുകൻ,   പിന്നെ തിമ്മയ്യയുടെ  രണ്ടു കുട്ടികൾ ഇവർ  എല്ലാവരും  അപ്പുറത്ത്  പണിയിച്ച   ആസ് ബസ്റ്റോസ്  കെടിടത്തിൽ   ആണ് കഴിയുന്നത്‌.

തിരുനെൽവേലിയിലെ  'അയ്യനാർകുളം' എന്ന ഗ്രാമത്തിൽ നിന്നാണ്    അവർ  വന്നിരിക്കുന്നത് .ഒരവർത്തി  കൂടി    ബാലൻ മാഷ് ഉറക്കെ നീട്ടി  വി ളിച്ചു .  ചുറ്റും കട്ടപിടിച്ച  ഇരുട്ട് മാത്രം.   വല്ല പട്ട ചാരയം അടിച്ചു   കിടപ്പുണ്ടാകും എല്ലാം.  മാഷ് തന്നെ പുറത്തേകുള്ള ലൈറ്റ് ഇട്ടു . വെളിച്ചം നന്നേ  കുറവ് .  വലിയ  മുന്ന് ബക്കറ്റുകളിൽ  നിറച്ച കാലി തീറ്റ ബാലൻ മാഷ് തന്നെ  ബദ്ധപ്പെട്ട്  പുറത്തു കൊണ്ട് പോയി വച്ചു . രാവിലെ  പശുക്കൾക്കുള്ള  തീറ്റ മുരുകനൊ , വേലുചാമിയോ , ആരെങ്കിലും കൊടുത്തു കൊളളും.

ബാലൻ മാഷിന്റെ മുഴുവനും ആയ പേര് ബാലൻ    കെ   നായർ  എന്നാണ്.   അതെ നമ്മുടെ മനസിൽ ആ പേര് കേൾക്കുമ്പോൾ ഓർമ  വരുന്ന ഒരു രൂപം ഇല്ലേ?  കൈയിൽ  ഒരു  പൈപ്പും , കൊട്ടും , സുട്ടും ധരിച്ച , കൊമ്പൻ മീശയും ധരിച്ച സാക്ഷാൽ ബാലൻ കെ  നായരേ .  സിനിമയിൽ വില്ലൻ  ആയിരുന്നു എങ്കിലും  ജീവിതത്തിൽ  തീരെ വില്ലത്തം ഇല്ലാത്ത   ഒരു നല്ല മനുഷ്യൻ ആയിരുന്നു എന്ന് അടുപ്പം ഉള്ളവർ  ആ നടനെ കുറിച്ച്  പറഞ്ഞു കേട്ടിടുണ്ട്

 നമ്മുടെ കഥാപാത്രം  ഒരു സാധു  മലയാളം മാഷ്  ആയിരുന്നു.  ആയിരുന്നു എന്ന് വച്ചാൽ ഇപ്പോൾ  അദ്ധ്യാപക ജോലിയിൽ  നിന്നും വിരമിച്ചിട്ട്  15 വർഷങ്ങൽ കഴിഞ്ഞിരിക്കുന്നു. അത്രയൊന്നും അറിയാപെടാത്ത  ഒരു    സർക്കാർ  സ്കുളിലെ അദ്ധ്യാപകൻ  ആണെങ്കിലും  ഒരു  വർഷം  ഏകദേശം 200 വിദ്യാർത്ഥികൾ  എന്ന കണക്കിന് 6000ത്തിൽ അധികം   വിദ്യാർത്ഥികൾ അദേഹത്തിന് ശിഷ്യ   സമ്പത്ത് ആയിട്ടുണ്ട്‌. MLA   മുതൽ  കളക്ടറും  , എഞ്ചിനീയർമാരും , ഡോക്ടർ മാരും , പോലിസുകാരും എല്ലാം ആയി ഒരു വലിയ നീണ്ട നിര.    .  നിരത്തിലേക്ക് ഇറങ്ങിയാലോ , അല്ലേൽ  വല്ല കല്യാണത്തിന്  പോയാലോ  ഇപ്പോഴും ചിലർ  മാഷെ  എന്ന് വിളിച്ചുകൊണ്ടു അടുത്തുകൂടും . പലരെയും ഓർമ്മയിലെങ്കിലും ഞാൻ മാഷിന്ടെ  പഴയ 'സ്റ്റുഡന്റ്'  ആണ്  എന്ന് പറഞ്ഞു അവർ മുന്നിൽ വന്നു നിൽക്കും  .

10 എ യിൽ പഠിച്ച ബാലഗോപാൽ അല്ലെങ്കിൽ  9 സി ,  യിലെ ച്ച ബീന  ടി,. വി    എന്നൊക്കെ  പറഞ്ഞു  വിദ്യാർഥികൾ  മുന്നിൽ വരും. പല മുഖങ്ങളും ഓർമയിൽ  തെളിയില്ല  എങ്കിലും അപ്പോഴെല്ലാം മാഷിന്റെ മനസ്സിൽ ഒരു മൃദു മന്ദഹാസം വിടരും.  അഭിമാനത്തോടെ  മകൾ  കേൾക്കെ  തന്നെ പറഞ്ഞിട്ടുണ്ട് . കണ്ടോ ഇതാണ്  ബാലൻ മാഷുടെ  സമ്പാദ്യം  എന്ന് .

ബാലൻ മാഷിന് ഒറ്റ മകളെയുള്ളൂ .  അനുപമ ,  MSC ക്ക് പഠിക്കുന്ന സമയത്ത് ആയിരുന്നു   അവളുടെ വിവാഹം  .  വിവാഹ സമയത്ത് വിപിൻ കുമാർ എന്നാ വിപിന് ടാറ്റാ കൺസൽട്ടന്സിയിൽ ആയിരുന്നു ജോലി. മോഹിപ്പിക്കുന്ന ശമ്പളം .    പക്ഷെ മുന്ന് വർഷം   മുമ്പേ വിപിൻ  ആ ജോലി രാജി വച്ചു.  അനുപമയും , മാഷും അവളുടെ അമ്മ സരോജിനിയും എതിർത്തിട്ടും അവൻ അവരെ  ഒരു വിധത്തിൽ സമ്മതിപ്പിച്ചു . ധീരമായ തിരുമാനം  തന്നെ ആയിരുന്നു അത്.  അല്ലെങ്കിൽ വളരെ അപകടകരവും , വെല്ലുവിളികൾ നിറഞ്ഞ പാതയിലുടെ സഞ്ചരിക്കുവാൻ ആണ് വിപിൻ ഇഷ്ടപെട്ടത് .
നമ്മൾ ഇഷ്ടപെടുന്ന ജോലി  ചെയുക , അതിൽ സന്തോഷം കണ്ടെത്തുക അതെല്ലേ അച്ഛാ  നമുക്ക് വേണ്ടത് .    ആകെകൂടിയുള്ള
ഈ  ജീവിതത്തിൽ  മറ്റുള്ളവരുടെ ഇഷ്ടത്തെക്കാൾ നമ്മുടെ ഇഷ്ടത്തിനു  തന്നെയല്ലേ പ്രാധാന്യം  കൊടുക്കേണ്ടത്. ഡെഡ് ലൈനും , പ്രോജക്ടും അങ്ങനെ എത്ര നാൾ . സ്വസ്ഥതയില്ലാത്ത ജീവിതം .


അവൻ ബാലൻ മാഷിനോട് ചോദിച്ച ചോദ്യം അതായിരുന്നു .മാഷിന് തിരിച്ച് ഒന്നും പറയുവാൻ ഇല്ലായിരുന്നു. ഒരു  സ്നേഹിതന്റെ കുടെ ഇവിടെ ഈ  പഴനിക്ക്   അടുത്തു  അവർ ഒരു ഫാം  ആരംഭിച്ചു .   'ഗോകുലം ഫാംസ്' .  തോമസും  , വിപിനും ഒരുമിച്ചു  ജോലി ചെയുന്നവർ  തന്നെ ആയിരുന്നു . പളനിക്ക്  അടുത്തു      എട്ട് ഏക്കർ  സ്ഥലം അവർ മേടിച്ചു. പത്തു പശുക്കളുമായി  തുടങ്ങിയ ഗോകുലം ഫാംസിൽ  ഇന്ന് അറുപതോളം മുന്തിയ ഇനം പശുക്കൾ  ഉണ്ട്.   എൺപതോളം  ആടുകൾ ഉണ്ട്. പശുകൾക്ക്  തിന്നുവാൻ ഉള്ള പുല്ലും അവിടെ തന്നെ ഉൽപാദിപ്പികുന്നുണ്ട്.

പിന്നെ  അത്യാവശത്തിന്  കൃഷിയും.  കൃഷി എന്ന് പറഞ്ഞാൽ കപ്പ , വാഴ ,  തക്കാളി , ബീറ്റ്റുട്ട് , വെള്ളരി , ചീര , മുളക് അങ്ങനെ പലവക. കഴിഞ്ഞ മുന്ന് വർഷങ്ങൾ കൊണ്ട്  അവർ ആ വരണ്ട ഭുമിയെ ഭലഭുയിഷ്ടമാക്കി തീർത്തു .  ബോർവെൽ കുഴിച്ചു വെള്ളം കണ്ടെത്തുന്ന രീതി ശ്രമകരം ആയിരുന്നു. പക്ഷെ  അവരുടെ പരിശ്രമം ഫലം കണ്ടു .   തോമാച്ചൻ  ഒരു കാർഷിക കുടുംബത്തിലെ അംഗം ആയിരുന്നു.  അവന്റെ  അപ്പനും , അപ്പപ്പന്മാരും  പാരമ്പര്യമായി  കൃഷി  ഇറക്കുന്നവർ  തന്നെ ആയിരുന്നു.  അവരുടെ എല്ലാം  ചേർന്നുള്ള  അധ്വാനം .അനുവും , വിപിനും, തോമാച്ചനും, എൽസിയും , കൊച്ചു വർക്കിയും.  പിന്നെ വർക്കി നാട്ടിൽ നിന്നും കൊണ്ട് വന്ന കുറച്ചു    പണിക്കാരും . അങ്ങനെ  അവർ എല്ലാം ഒരുമിച്ച് യത്നിച്ചു .  ഇപ്പോൾ   എന്തായാലും മാഷിന്  സംതൃപ്തി ഉണ്ട്. മണ്ണിനോട് പടവെട്ടിയാണല്ലോ  മകളും , മകനും ജീവിക്കുന്നത്.

പാലക്കാട്ടുള്ള  സരോജിനിയെ വിട്ടു മാഷ് ഇപ്പോൾ ഇവിടെ വന്നീട്ടു ഒരാഴ്ച കഴിഞ്ഞിരിക്കുന്നു.  മക്കൾ ആറു  ദിവസത്തേക്ക്   സിംഗപൂർ , മലേഷ്യ യാത്രക്ക്  പോയിരിക്കുകയാണ് . തോമസും , കുടുംബവും അവരുടെ കുടെ ഉണ്ട്.   അവർ കണ്ട്രി  ക്ലബിലെ അംഗങ്ങൾ ആണ്   വർഷത്തിൽ  ഒരിക്കൽ ഇത് പോലുള്ള യാത്രകൾ പതിവാണ്.  തോമസിന്റെ അപ്പൻ മരിച്ചത് കഴിഞ്ഞ ആണ്ടിൽ ആണ്. അല്ലേൽ  കുഞ്ഞു വർക്കി  വന്നു  ഇവിടെ താമസിച്ചേനെ .

സരോജിനിഅമ്മക്ക്   മാഷിൻ കുടെ   വരണം എന്നുണ്ടായിരുന്നു . പക്ഷെ അവർക്ക്   വര്ഷങ്ങളായി അലട്ടികൊണ്ടിട്ടിരിക്കുന്ന മുട്ട് വേദനയുടെ
കാഠിന്യം കുടി വരുന്നു. ഇപ്പോൾ ഒരടി നടക്കുവാൻ തന്നെ വലിയ പ്രയാസം.
 പുറം പണിക്കു വരുന്ന ജാനു അവർക്ക്    കുട്ടായി വീട്ടിൽ  തന്നെ  ഉണ്ട് .  രണ്ടു ദിനം കുടി കഴിഞ്ഞാൽ മക്കൾ തിരിച്ചു വരും എന്നിട്ട്  വീട്ടിലേക്കു പോകുവാൻ കാത്തിരിക്കുകയാണ്  മാഷ്.

 ഇപ്പോൾ  പണിതിരിക്കുന്ന  ഈ കെട്ടിടം തട്ടി കുട്ടി ഉണ്ടാക്കിയതാ. ഒരു ഉറപ്പും ഇല്ലാത്ത അവസ്ഥയിൽ പണിതത് . ഇനി ഇതൊക്കെ ഒന്ന് മാറ്റി പണിയണം .   അപ്പുറത്ത് തോമാച്ചനും കുടുംബവും , ഇപ്പുറത്ത് വിപിനും കുടുംബവും . ഒരു മതിലിന്റെ വേർ തിരിവ് പോലും ഇല്ലാതെ കഴിയുന്നു.  കണ്ണടച്ചാലും അവർ ഇത് പോലെ അങ്ങ് പോയാൽ  മതി ആയിരുന്നു.  തോമാച്ചൻ , കൊച്ചു വർക്കിയുടെ തനി സ്വരൂപം ആണ് .  തനി  നാട്ടിൻ പുറത്തുകാരൻ . ഒരു നേരം പോലും വെറുതെ കളയില്ല. മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകൻ .

ആദ്യം ഒക്കെ  വിപിൻ പാലക്കാട് നിന്നും പോയി വരുമായിരുന്നു . പിന്നെ തോമചാൻ തന്നെ പറഞ്ഞു  അത് ശരിയാവില്ല എന്ന്. അത് കൊണ്ട് തന്നെ  ഇങ്ങനെ ഒരു വീട്   തട്ടി കുട്ടിയത് .

മാഷ്‌ ഉറങ്ങാൻ കിടക്കും മുമ്പേ ആരോ വാതിൽ മുട്ടി .  തിമ്മയ്യ ആയിരിക്കും എന്ന് കരുതി മാഷ് വാതിൽ തുറന്നു . നോക്കിയപ്പോൾ അപരിചിതരായ രണ്ടു യുവാക്കൾ  . യുവാക്കൾ  എന്ന് പറഞ്ഞാൽ കഷ്ടിച്ച് ഇരുപതിനോടു അടുത്ത പ്രായം തോന്നികുമായിരിക്കും . അഴുക്കും , ചെളിയും കലർന്ന വേഷം . വല്ലാത്ത അവശ നിലയിൽ ആയിരുന്നു  അവർ . മാഷ് ചോദിച്ചു , ആരാ , എന്താ വേണ്ടേ ?  അതിനു മറുപടി ആയി  അവർ ആദ്യം ചോദിച്ചത് മലയാളിയാണോ എന്നാണ് . അതെ എന്ന് മാഷ് ഉത്തരം പറഞ്ഞു . അത് കേട്ട് അവർ ഒന്ന് പരുങ്ങി എന്ന് തോന്നി.   മാഷ്  വീണ്ടും ചോദിച്ചു .

"നിങ്ങൾ ആരാ ? എവിടെ നിന്നും വരുന്നു?"

അവരിൽ  കാതിൽ  കടുക്കൻ ഇട്ട ഒരാൾ പറഞ്ഞു കുടിക്കുവാൻ കുറച്ചു വെള്ളം വേണം എന്ന് മാത്രം പറഞ്ഞു. . മാഷ് അവരെ ഒന്ന് സംശയത്തോടെ നോക്കി. ആകെ  ക്ഷീണിച്ചു അവശരായിരിക്കുന്ന പോലെ . മാഷ് അവരെ അകത്തേക്ക് ക്ഷണിച്ചു .  അവർ ലേശം  പരിഭ്രമിച്ച പോലെ തോന്നി. അവരെ കണ്ടിട്ട് മാഷിനും  ഒരു വശപിശക് തോന്നി.  മൊന്തയിൽ ഉണ്ടായിരുന്ന വെള്ളം മാഷ് അവർക്ക് നേരേ നീട്ടി . ആർത്തിയൊടെ അവർ രണ്ടു പേരും ആ വെള്ളം കുടിച്ചു .

വെള്ളം കുടിച്ച ശേഷം അവരിൽ ഒരുവൻ പറഞ്ഞു ,

"പളനിക്ക് പോകുകയാ വണ്ടി കേടായി , രാത്രി റോഡിൽ കിടകുന്ന അപകടം ആണെന്ന് കരുതി . ദൂരെ നിന്ന് നോക്കിയപ്പോൾ ഇവിടെ വെളിച്ചം കണ്ടു.  അങ്ങനെ ഇവിടെ ആൾ താമസം ഉണ്ട് എന്ന് മനസിലായി .   അതാ കയറിയത് ."


"നിങ്ങൾ വല്ലതും കഴിച്ചോ ,"  മാഷിന്റെ ചോദ്യത്തിന് അവർ ഉത്തരം പറഞ്ഞില്ല.

" പിന്നാബുറത്തു പോയി കൈ കഴുകിയിട്ട്  വരൂ  കുറച്ചു കഞ്ഞി കുടിക്കാം "

അവർ തിരിച്ചു വന്നപ്പെഴെക്കും മാഷ് രണ്ട് പിഞ്ഞാണത്തിൽ കഞ്ഞിയും പുഴുക്കും വിളമ്പി.  തണുത്ത കഞ്ഞി അവർ ആർത്തിയോടെ കഴിച്ചു . മാഷ് അവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു .

കഞ്ഞി കുടിച്ചു കഴിഞ്ഞു അവർ എഴുനേറ്റു. മാഷ് അവരെ നോക്കി പറഞ്ഞു .
"നിങ്ങൾ പറഞ്ഞത് മുഴുവനും കളവ് ആണെന്ന് എനിക്കറിയാം . ശരിയല്ലേ ?"

 അവർ രണ്ടുപേരും ഒന്ന് വിളറി . മാഷ് പതിയെ പറഞ്ഞു .

"ഞാൻ ഒരു അദ്ധ്യാപകൻ ആണ് . നിങ്ങളെ പോലെ ഒരു പാടു എണ്ണത്തെ പഠിപ്പിച്ചിടുണ്ട്. നിങ്ങളുടെയൊക്കെ കണ്ണുകളിൽ തെളിയും സത്യമാണെങ്കിലും, നുണയാണെങ്കിലും ."

അവർ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ മാഷ് തുടർന്നു .

" നിങ്ങൾ ചെയ്ത കുറ്റ കൃത്യം അത് എന്തായാലും   ക്ഷമിക്കുവാൻ കഴിയുന്ന  ഒന്നല്ല  അല്ലെ?  സംശയതോടെ തന്നെ   മാഷ് അവരോടായി ചോദിച്ചു. എനിക്ക് മനസ്സിൽ ആകുന്നില്ല ഇപ്പോഴാതെ    യുവത്തം എന്തെ ഇങ്ങനെ വഴി തെറ്റുന്നു . മാഷ്  തന്നോടായി ചോദിച്ചു ?ഞങ്ങളുടെ കാലഘട്ടങ്ങളിലും ക്ഷോഭിക്കുന്ന യുവാക്കൾ ഉണ്ടായിരൂന്നു. പക്ഷെ അവർ ക്ഷോഭിച്ചത് സമുഹത്തിൽ നടമാടുന്ന അനാചാരങ്ങളെ  കുറിച്ച്  ഓർത്തായിരുന്നു. അല്ലെങ്കിൽ സമുഹത്തിൽ ബാധിച്ച തിന്മകളെ , അഴിമതികളെ  അതിനെ ഒക്കെ അവർ നഖശിഖാന്തം എതിർത്തിരുന്നു.   പക്ഷെ അവർ സംവദിച്ചിരുന്ന   മേഖല  വ്യതസ്തമായിരുന്നു. പുസ്ത്കങ്ങളിലുടെയും , നാടകങ്ങളിലുടെയും , പ്രസ്ഥാങ്ങളിൽ കുടെയും        അവർ ആശയങ്ങൾ പ്രചരിപ്പിച്ചു . അവർ പങ്ക് വച്ച ആശയങ്ങൾ ഏറ്റെടുക്കുവാൻ സന്നദ്ധരായി    ജനങ്ങൾ   ഉണ്ടായിരുന്നു.  അവരിൽ ഒരാളും ഇന്നത്തെ തലമുറകളിലെ പോലെ ഗുണ്ടകൾ ആകുവാനോ , കൊട്ടേഷൻ സംഖാംഗങ്ങൾ ആകുവാനൊ ശ്രമിച്ചിരുന്നുല്ല

 ഭാരതത്തിൽ സർവ  സ്വതന്ത്രർ  ആയി ജീവിക്കുവാനുള്ള   സകല  ആനുകുല്യങ്ങളും ,   ലഭിച്ച ശേഷം പിറന്ന മണ്ണിനെ ഒറ്റി കൊടുക്കുന്ന ചാരൻമാർക്കും ,  നമ്മുടെ രാജ്യത്തെ തുണ്ടം തുണ്ടം ആയി വിഭജിക്കണം എന്നും വാദിക്കുന്ന   ദുഷ്ട ശക്തികൾക്കും പിറകെ എങ്ങനെ യുവ തലമുറ പോകുന്നു ? എനിക്കറിയില്ല എവിടെയാണ്  നിങ്ങൾക്ക് വഴി തെറ്റുന്നത് ?"


പിറ്റേന്ന് പ്രഭാതം പുലർന്നത് തിമ്മയ്യയുടെ നിലവിളി കേട്ടിട്ടായിരുന്നു . രാവിലെ പശുവിനെ കറക്കുവാനായി പോയ തിമ്മയ്യ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മാഷിന്റെ  ശവശരീരം ആയിരുന്നു.

അന്നത്തെ പ്രഭാത പാത്രത്തിൽ ഒരു വാർത്തയുണ്ടായിരുന്നു. കവർച്ചക്കിടയിൽ  യുവാവിനെയും, യുവതിയെയും  കൊലപെടുത്തി രക്ഷപെട്ട  രണ്ടു  യുവാക്കളുടെ വിവരങ്ങൾ . ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൃത്യം ചെയ്തു എന്ന സംശയിക്കപ്പെടുന്നവർക്കു  ഇരുപതിൽ താഴെ മാത്രം പ്രായമേയുള്ളൂ എന്നും  അവരിൽ ഒരാളുടെ കാതിൽ കടുക്കൻ ഉണ്ടായിരുന്നു എന്നും വാർത്തയിൽ ഉണ്ടായിരുന്നു.  കൊല ചെയ്ത ശേഷം യുവാക്കൾ തമിഴ് നാട് അതിർത്തിയിൽ ഉണ്ടായിരിക്കുവനുള്ള സാധ്യത  അന്വേഷണ  സംഘം തള്ളി കളയുന്നില്ല. പ്രതികൾ ക്കായുള്ള   തിരച്ചിൽ  ഊർജിതപെടുത്തിയതായി പോലിസ് കമ്മീഷ്ണർ  അറിയിച്ചു .








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ