2016, ജൂൺ 1, ബുധനാഴ്‌ച

അമ്പയർ (കഥ)


ഏകദേശം ഒരു പതിനൊന്നു - പതിനൊന്നര ആയിട്ടുണ്ടാകാം . ഒട്ടും പരിചിതം അല്ലാത്ത  ആളുകൾ , ഗുണ്ടകൾ എന്ന് തോന്നിപ്പിക്കുന്നവരെ പോലെ   നാലഞ്ചു പേർ അവർ ഓഫിസിലേക്ക്  ഇരച്ചു  കയറി .  ആരാ എന്താ ഒന്നും മനസിലായില്ല. അവർ പോകുന്ന വഴിക്ക്  മേശപുറത്തിരുന്ന   ഫയലുകളും , കമ്പ്യൂട്ടറുകളും തള്ളി  താഴെയിട്ടു .  ആർക്കും ഒന്നും മനസിലായില്ല. എന്താ ,  ആരാ !   എന്നൊക്കെ  ചോദിക്കുവാൻ ചെന്ന   ശിവരാമൻ സാറിന്റെ ചെകിടത്തു  അവരിൽ ഒരുവൻ പൊട്ടിച്ചതും  സാർ ടപ്പോ എന്ന തലയിടിച്ചു വീണതും ഒരുമിച്ചായിരുന്നു . ശിവരാമൻ സാറിന്റെ അനുഭവം കണ്ടിട്ടാകണം പ്യൂൺ വർഗീസ്  പതിയെ  ഉൾവലിഞ്ഞു.

"എവിടെയാ   എഞ്ചിനിയറൂടെ ഓഫീസ് "   മഞ്ഞപ്പല്ല്    കാട്ടി അവരിൽ  പ്രധാനി  എന്ന് തോന്നിപ്പിക്കുന്ന   ഒരുവൻ ആക്രോശിച്ചു .  ക്ലാർക്ക്  സാറാമ്മ  ഭീതിയോടെ ഇടത്തൊട്ടു വിരൽ ചുണ്ടി . ഇടതു വശത്തായി  അക്ഷരങ്ങൾ പകുതി മാഞ്ഞ് , കണ്ണുകളെ പരീക്ഷിക്കുന്ന വിധം ആടി നിൽകുന്ന ഒരു പലക .  അതിസുക്ഷ്മതയോടെ നോക്കിയാൽ ചീഫ്    എഞ്ചിനിയർ  ഇബ്രാഹിം കുട്ടി എന്ന് അതിൽ എഴുതിയിരിക്കുന്നത്  കാണാം .

അയാൾ  മുഖം ഒന്ന്  ഏങ്കൊണിച്ച്  ശേഷം അകത്തേ മുറിയിലേക്ക് പോയി . കുടെയുള്ളവരും  അയാളെ അനുഗമിച്ചു.  അവർ മുറിയിൽ കയറി എന്ന് ഉറപ്പായപ്പോൾ വർഗീസ്‌  അവിടെ ഇരിക്കുന്ന വനജ കുമാരിയെ നോക്കി പറഞ്ഞു 
"ഇത് നമ്മുടെ രാജൻ സാറിന്റെ പിള്ളേരാ. ഇബ്രാഹിം  കുട്ടി സാറിനോട് അന്നേ കുര്യൻ സാർ പറഞ്ഞതാ വേണ്ടാ  ഈ   പൊല്ലാപ്പ്  എന്ന് . കേട്ടില്ല  ഇനി ഇപ്പൊ  അനുഭവിച്ചോ ? ഒരു  പുതിയ പരിഷ്കാരം . എന്താ നമ്മൾ ഒക്കെ സ്കുൾ പിള്ളേരാ  . മണി യടിക്കുംപോൾ  വരുവാനും പോകുവാനും ഒക്കെ?"

" ആശുപത്രിയിൽ  കുറച്ചു  നാൾ കിടക്കട്ടെ .  അപ്പോൾ തന്നെ പഠിച്ചോളും.  അല്ല പിന്നെ ? "

 വർഗീസ്‌ എന്ത് പറഞ്ഞാലും ഇടയ്ക്ക്  ഈ 'അല്ല പിന്നെ'  എന്ന്   ഉപയോഗിക്കും .  വർഗീസിന്  പണ്ടേ  ഇബ്രഹും കുട്ടിയെ കണ്ടു  കുടാ  . സമയത്തിന്  ഓഫീസിൽ വരാത്തതിൽ  ചീത്ത ഒരു പാടു കേട്ടിടുണ്ട്  വർഗീസ് . ജോലി കാര്യത്തിലും കൃത്യതയില്ല. വീണ്ടും വർഗീസ്‌ എന്തോ പറയുവാൻ തുടങ്ങും മുമ്പേ വനജ കുമാരി അയാളെ  നോക്കി പറഞ്ഞു  ഒരു ചായ കൊണ്ടുവാ വർഗീസെ.

വർഗീസ്‌ പോയപ്പോൾ   ദിവാകരൻ വനജയെ നോക്കി .

"വർഗീസ്‌ പറഞ്ഞതിലും കാര്യം ഉണ്ട്  വനജേ?   നമ്മൾ ഇതൊക്കെ എത്ര കണ്ടതാ .   ഇത്  കേരളമാ,  അമേരിക്കയോന്നുമല്ല . നമുക്ക് ഇഷ്ടമുള്ളപ്പോൾ വരും , ഇഷ്ടമുള്ളപ്പോൾ പോകും . ഇപ്പം ഭരിക്കുന്നതേ നമ്മുടെ പാർട്ടിയാ. ഇവിടെ നിയമം നിർമിക്കുനതും  , അത് നടപ്പിൽ വരുത്താനും  നല്ല ഉശിരുള്ള  ആണുങ്ങൾ ഉണ്ട്."

" ഓരോ പുതിയ പരിഷ്കാരങ്ങൾ . "   പഞ്ചിംഗ്  വേണം പോലും .  പഞ്ചിംഗ് അല്ല ഇനി ഇപ്പോൾ  പഞ്ഞിയിട്ട് കുറച്ചു നാൾ  കിടക്കാം  മുപ്പർക്ക് .  കാര്യം പറഞ്ഞാൽ  രാജൻ   സാർ  ഇവിടുത്തെ തൊഴിലാളി തന്നെയാ  പക്ഷെ ആൾ  ഒരു യുണിയൻ നേതാവ് കുടി അല്ലെ? .  ഓഫീസിലെ കാര്യങ്ങൾ നോക്കുന്നത്തിൽ  കുടുതൽ  ഉത്തരവാദിത്തം  സാറിന്   യുണിയൻ  കാര്യങ്ങൾ നോക്കുവാൻ ഇല്ലേ ?  ഓരോ ദിവസവും എന്തൊക്കെ പ്രശ്നങ്ങൾ ആണ്.   ഇബ്രാഹിം കുട്ടി സാർ കഴിഞ്ഞ തവണ പറഞ്ഞതാ   യുണിയൻ കാര്യങ്ങൾ എല്ലാം  പിന്നെ ആദ്യം ഓഫീസിലെ കാര്യങ്ങൾ എന്ന്.  അന്നേ ഞാൻ എണ്ണിയതാ ...  തെറ്റിയാൽ രാജൻ  സാർ,   അണലിയാ.  അങ്ങേരോടു  കൊത്തുവാനാ  കക്ഷി  നോക്കിയത്. സാർ  എത്ര കളി കണ്ടിട്ടുള്ളതാ ?  അയാൾ ഒരു വഷളഭാവത്തിൽ ചിരിച്ചു."


--------------------------------------------------------------------------------------------------------------------

അന്നായിരുന്നു അയാൾ   ആമ്പയർ ആയ ആദ്യ മത്സരം . വിശാലമായ ആ മൈതാനത്തിൻ നടുവിൽ നിൽക്കുമ്പോൾ അയാളുടെ മനം നിറഞ്ഞു.  വെള്ള ഷർട്ടും , കറുത്ത പ്യാൻസും, വെള്ള തൊപ്പിയും ധരികുവാൻ അയാൾ  ഏറെ കൊതിച്ചിട്ടുണ്ട് .  ഓരോ നിർണായക തിരുമാനം എടുക്കുമ്പോഴും   അതനുസരിച്ചുള്ള നിയമാവലികൾ ഓർത്തു എടുക്കേണം . "The umpires shall be the sole judges of fair and unfair play"     * MCC  യുടെ പ്രഘ്യാപിത  നിയമവലിയിലെ  (LAW  42 )  നീതി വാക്യം . അമ്പയറിന്റെ  തിരുമാനം അന്തിമം ആകണം . അത് കൊണ്ട് തന്നെ എടുക്കുന്ന തിരുമാനങ്ങൾ പൂർണമായും നിഷ്പക്ഷവും , സത്യസന്ധവും ആകണം ." അയാളുടെ ഗുരുനാഥൻ ശ്രീനിവാസൻ സാറിന്റെ വചനം"

ഇന്ന്  സതേൺ റെയിൽവേയും , സൌരഷ്ട്രയും തമ്മിൽ ഉള്ള മത്സരം .   കളിക്കളത്തിൽ  ഒരു അമ്പയറിൻ സ്ഥാനം എന്താണ് .    വെറും ആറു  പന്തുകൾ മാത്രം എണ്ണി  തിട്ടപെടുത്തുവാൻ മാത്രം വിധിക്ക പെട്ടവൻ ആണോ അമ്പയർ?.

തുടക്കം മുതൽ ഒടുക്കം വരെ മത്സരം നിയന്ത്രിക്കുവാൻ വിധിക്കപെട്ടയാൾ. എത്ര വീര  നായകൻ ആയാൽ പോലും ആ കൈ വിരൽ ഒന്ന് ഉയർത്തിയാൽ സ്ഥലം വിട്ടോളണം.  പിന്നെ അവിടെ ചോദ്യങ്ങൾ ഇല്ല. അയാളുടെ ശരി എന്ത് തന്നെയാണോ അതെല്ലാം അനുസരിക്കുവാൻ  മറ്റുള്ളവർ ബാധ്യസ്തർ  ആയെ മതിയാവു . , ആ കളികളത്തിലെ ന്യായാധിപനും , വക്കീലും അരാച്ചാരും   എല്ലാം ഒരാൾ തന്നെ .

അങ്ങനെ ഒരു കൈ വിരൽ അയാൾ  ഒന്ന് ഉയർത്തി . രാജൻ ബാബു എന്ന യുണിയൻ  നേതാവിന് നേരെ .  കൃത്യം ആയി പറഞ്ഞാൽ 'പ്ലംബ്'.  LBW'    . ബാറ്റിൽ തട്ടാതെ  പന്ത്  പിറകിലത്തെ കാൽ മുട്ടിനു  തൊട്ടു താഴെ  കൊണ്ടിരിക്കുന്നു . ലൈനും , ലെങ്ങ്തും  കിറു  കൃത്യം , പന്ത്   പിച്ച്   ചെയ്തിരിക്കുന്നത്   മിഡിൽ   സ്റ്റ്മ്ബിനു  നേരെ തന്നെ ,  വിട്ടു കഴിഞ്ഞാൽ  വിക്കറ്റ്  തെറിക്കും  എന്നത് ഉറപ്പ് .  ലീഗൽ  ഡെലിവറി  തന്നെ . അധികം ചിന്തിക്കേണ്ടി വന്നില്ല.  ഒരു നിമിഷം  അത് മതിയായിരുന്നു അയാൾക്ക്  ആലോചിക്കുവാൻ . അയാൾ കൈ വിരൽ ഉയർത്തി.   പോകുമ്പോൾ രാജൻ ബാബു അയാളെ  നോക്കി  ഒന്ന് ചിരിച്ചു .

വാർഡിലേക്ക്  മാറ്റിയ  ഇബ്രാഹിം കുട്ടിയെ കണ്ടിറങ്ങിയ ശേഷം  ദിവാകരൻ   പുറത്തേക്ക് വന്നു. ചുവരിൽ    ഒരു കാല് കുത്തി , ചാരി നിൽകുന്ന  വറുഗീസിനെ നോക്കി  അയാൾ പറഞ്ഞു

"ഇപ്പോൾ  കുഴപ്പം ഇല്ല അല്ലെ .  അപകടനില തരണം ചെയ്തിട്ടുണ്ട്  എന്നാ ഡോക്ടർ  പറഞ്ഞത് ."

 അതെ എന്ന അർത്ഥത്തിൽ വർഗീസ്‌  തല കുലുക്കി . . അതിനിടയിൽ അപ്പുറത്തേ  മുറിയിൽ  കസേരയിൽ  ചാരി ഇരിക്കുന്ന   ചെറുപ്പക്കാരിയെ   പകുതി ചാരിയ വാതിൽ പഴുതിലുടെ  ദിവാകരൻ കണ്ടു.  ദിവാകരൻ  ചോദിച്ചു . "ആരാ വറുഗീസേ  ആ മുറിയിൽ ".

" അത്  രണ്ട് ദിവസം മുമ്പേ വന്ന കേസാ  സാറേ .. അത് അയാളുടെ  ഭാര്യയാ? "
വറുഗീസ്   പറഞ്ഞു .

" ആരുടെ ദിവാകരൻ  വീണ്ടും ചോദിച്ചു ?  ഏതോ  അമ്പയർ ആണെന്നാ പറഞ്ഞത് .  ഇനി അങ്ങേർക്കു  ആ കൈ വിരൽ പൊക്കി "ഔട്ട്‌" വിളിക്കാം പറ്റും എന്ന് തോന്നുന്നില്ല ."

"അതെന്താ"   ദിവാകരൻ വീണ്ടും ചോദിച്ചു . അമ്മാതിരി പണിയല്ലേ കിട്ടിയിരിക്കുന്നത് .



കുറിപ്പ്  -  Marylebone Cricket Club (MCC has been the owner of the Laws of Cricket since the 18th century and continues to be a robust law-maker and guardian of the Spirit of Cricket today.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ