2015, നവംബർ 12, വ്യാഴാഴ്‌ച

സാറാസ് വൈൻ ഹബ്



ഏറ്റവും കൂടുതൽ, വിനോദ  സഞ്ചാരികൾ  സന്ദർശികുവാൻ ഇഷ്ടപെടുന്ന നഗരം  ആണ് പത്തയ . അവിടെ പോകുന്നവരോട് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ട എന്താണ് എന്ന് ചോദിച്ചാൽ  ചിലർ പറഞ്ഞേക്കും , ഒരു പക്ഷെ  പ്രധാന ആകർഷണം അവിടുത്തെ സൂര്യൻ, അല്ലെങ്കിൽ മനോഹരമായ കടൽതീരം , വാണിഭ ശാലകളിൽ കയറി ഇറങ്ങുക, അല്ലെങ്കിൽ  ബിയർ  എന്നൊക്കെ . എന്നാൽ അവർ പറയാതെ പറയുന്ന കാര്യം അവിടുത്തെ തായ് സുന്ദരികളെ കുറിച്ചാണ് .  തായ്   തരുണി മണികൾ  ഇല്ല എന്നെങ്കിൽ ഒരു പക്ഷെ പത്തയ്യാ  ഇത്ര മനോഹരി ആകില്ല. അത് നിശ്ചയം .

 പല വേഷങ്ങളിൽ , നിറങ്ങളിൽ, രൂപങ്ങളിൽ അവർ നിങ്ങൾക്കായി  വഴി വക്കിൽ കാത്ത്‌ നിൽക്കുന്നു .  അവരുടെ കണ്ണുകൾ നിങ്ങളെ കൊത്തി വലിക്കും. ഒരു ഉഴിച്ചിലിന്  വേണ്ടി, അല്ലെങ്കിൽ വെറും ഒരു  ബിയറിനു വേണ്ടി . അല്ലെങ്കിൽ .....

അങ്ങനെയുള്ള പത്തയയിലെക്കയിരുന്നു ജെന്നിയുടെ യാത്ര . സുവർണ ഭൂമി വിമാന താവളത്തിൽ നിന്നും ഒന്നര മണികൂർ യാത്രയുണ്ട് പത്തയയിലേക്ക് .
 "a one royal cruise ഹോട്ടൽ "  . അവിടെ ആയിരുന്നു ജെന്നി താമസിചിരുന്ന  ഹോട്ടൽ . ഒരു കൊച്ചു കപ്പലിന്റെ രൂപത്തിൽ ആയിരുന്നു ആ ഹോട്ടൽ.  അകവും , പുറവും എല്ലാം ഒരു വലിയ  നൗകയെ  ഓർമിപ്പികുന്ന തരത്തില രൂപ കല്പന ചെയ്ത മനോഹരമായ വലിയ ഹോട്ടൽ .  പുറത്തേക്കു പോകണം എന്ന് കരുതി എങ്കിലും വല്ലാതെ ക്ഷീണം അവളെ കട്ടിലിലേക്ക് നയിചു .


Jenny ,I am getting married,”Aryan’s lips shivered while saying this.
“But…..”, Jenny  didn’t know what to say.
She looked towards him,with tears in her eyes. Her mind suddenly went blank.
“Aryan,You wanted to marry me right?”
“I had,but Mom and Dad have fixed my marriage.”
“When? You didn’t tell me,”Jenny  said looking towards him and holding his hand tightly.
“One month ago,and I am getting married next week.”
“Why didn’t you tell me earlier?” Jenny  asked him with tears in her eyes.
“Jenny ,it all happened in such a hurry…that I couldn’t talk to you about it. Don’t worry we will stay friends.” Aryan tried to persuade her."

ജെന്നി ഓർമകളിൽ നിന്നും ഉണർന്നു .  ധരിച്ച ടി  ഷർട്ട് മാറ്റി വേറെ ഒരെണ്ണം അവൾ എടുത്ത്  അണിഞ്ഞു. നരച്ച ജീൻസിൽ ചെളി പുരണ്ടത് അവഗണിച്ച്  റൂം പൂട്ടി  അവൾ പുറത്തേക്കു ഇറങ്ങി .
സമയം  എട്ടര കഴിഞ്ഞിരിക്കുന്നു.  ബോംബെയിലെ  തെരുവുകളിലുടെ  എത്രയോ  രാത്രികൾ ഇത് പോലെ അവൾ നടന്നിരിക്കുന്നു.  ഞെട്ടിപ്പിക്കുന്ന ഒരു  വാർത്തക്ക് വേണ്ടി, അല്ലേൽ  ചാനലിൻ സ്ഥാനക്രമം നില നിർത്തുവാൻ വേണ്ടി എവിടെ എവിടെ എല്ലാം അലയേണ്ടി വന്നിടുണ്ട്. സത്യ മല്ല കഴിഞ്ഞ വർഷത്തെ കേന്ദ്ര മന്ത്രിയുടെ അഴിമതി കഥകൾ പുറത്തു വിട്ടപ്പോൾ  ശമ്പള വർധനയ്ക്ക് പകരം  മാനേജ്റാമെന്റ്  തന്ന ഒരു വാഗ്ദാനം ആണ് ഇപ്പോഴത്തെ പത്തയ്യ യാത്ര . ഒരു വിശ്രമം ആനിവാര്യമായ  സമയം.അത് കൊണ്ട് തന്നെയാണ്  യാത്ര  നിഷേധിക്കാതിരുന്ന്ത് .  യാത്രകൾ അറിഞ്ഞിട്ടും തെറ്റായ വാർത്തകൾ എത്രയോ നൽകിയിടുണ്ട് . ഇപ്പോൾ എല്ലാം ശീലം ആയി കഴിഞ്ഞിരിക്കുന്നു .  "signoff " പറയാതെ ഒരു  യാത്ര .ക്യാമറ മാൻ അരുണ്‍ ഇല്ല എന്ന് മാത്രം.

എവിടെ നോക്കിയാലും, ബാർ  ആൻഡ്‌ റെസ്റ്റ്റൻന്റ്സ്  എന്ന പേരുകൾ  ,മദ്യപിക്കുവ്വാൻ ആയാലും, അല്ലേൽ  മസാജിനു ആയാലും പേരല്ലാം ഒന്ന് തന്നെ.  അൽപ വസ്ത്ര ധാരികളായ തായ് സുന്ദരികൾ  ചുറ്റും .

അവൾ ചുറ്റും നോക്കി , അരികിലായി  വ്യത്യസ്ഥമായ  ബോർഡ്‌  "സാറാസ്  വൈൻ ഹബ് "  . "ഹാപ്പി ഹൗർസ് , ഹൈനെക്കൻ  55   ബാത്ത് ഒണ്‍ലി "  എന്ന് ഇംഗ്ലീഷിൽ എഴുതി വച്ചിരിക്കുന്നു .     ജെന്നി അങ്ങോട്ട്‌ കയറി ചെന്നു . ഒരു സ്ത്രീ മാത്രമേയുള്ളൂ . അവൾ ആണ് ആ ശാലാ  നടത്തിപ്പ് കാരി എന്ന് തോന്നി .  വെളുത്ത , മെലിഞ  ഒരു സുന്ദരി . ഇറക്കം കുറഞ്ഞ മിനി സ്കർട്ടും,  ചുവന്ന ടി ഷർട്ടും അതായിരുന്നു അവളുടെ വേഷം. ആ വേഷം അവൾക്ക്   നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. ദൂരെ നിന്ന് നോക്കുമ്പോൾ വിദേശ വനിതകൾ അതി സുന്ദരികൾ ആണെന്ന് നമുക്ക് തോന്നും. പക്ഷെ ഒന്ന് അടുത്തു ചെന്നാൽ , ദേഹം മുഴുവനും അനാവ്യത മായ പല പാടുകളും അവരുടെ ശരീരത്തിൽ കാണുവാൻ കഴിയും. വീമാനം ഇറങ്ങിയ മുതൽ തായ് വനിതകളെ ശ്രദ്ധിച്ചു തുടങ്ങിയതാണ്. മിക്കവരും ചെറിയ ഒരു ഷോർട്ട്സ്  അല്ലെങ്കിൽ ഇറക്കം കുറഞ്ഞ പാവാട . അതാണ് അവരുടെ വേഷം. ഒരു തരി പോലും രോമം പുറത്തു കാണാത്ത മെലിഞ്ഞ സുന്ദരമായ കാലുകൾ ഉള്ള ഇവരുടെ മുമ്പിൽ വിദേശ വനിതകൾ ശരിക്കും നാണിച്ചു പോകും.

ഹെലോ മാഡം , അത്രയ്ക്ക് സ്ഫുടമല്ലാത്ത  ഇംഗ്ലീഷിൽ ആ തായ് വനിത  ജെന്നിയുടെ  അടുത്തേക്ക് വന്നു.

ഹാപ്പി  ഹവേർസ് മാഡം , 

what you want ?

hieneken , chang ,corona ,amstel , guinness

പേര് കേൾക്കാത്ത കൊണ്ട്  ജെന്നി  ചോദിച്ചു , "what  is chang?"

അവൾ മറുപടി പറഞ്ഞു , സ്പെഷ്യൽ തായ് ബിയർ മാം. "manufactured in  Thailand "

"want to try?"

ജെന്നി തലയാട്ടി

ഭക്ഷണ ശാലയിൽ  ആരും ഇല്ല. ജെന്നി മാത്രം. അവൾ ഒരു ഗ്ലാസും , 500 ML "chang"   കാനുമായി വന്നു.

അവൾ ഗ്ലാസ്സിലേക്ക്‌  ബി യർ പകർത്തവെ  ജെന്നിയൊടായി  ചോദിച്ചു

"you Indian" ,

ജെന്നി തലയാട്ടി ,  വീണ്ടും ചോദിച്ചു ,    "what  you  do "

ജെന്നി , അലസമായി പറഞ്ഞു . 'journalist'

അവൾക്കു മനസിലായില്ല എന്ന് തോന്നി . പിന്നെ ചോദ്യ ഭാവത്തിൽ അവൾ ജെന്നിയെ നോക്കി .

പിന്നെ  അവൾ സംശയത്തോടെ  ചോദിച്ചു "writer ?"

ജെന്നി  തലയാട്ടി .

ഓ , മനസിലായ എന്ന പോലെ അവൾ ഒന്ന് മൂളി.   "story  writer"

  അവൾ ആകാഷയോടെ ചോദിച്ചു .

രണ്ടു സിപ് നുണഞ്ഞ ശേഷം ജെന്നി വെറുതെ തല കുലുക്കി.

ഓ.. വീണ്ടും അവൾ മുളി , "you come  here for story ?"

അവൾ ചോദ്യ ഭാവത്തിൽ  ജെന്നിയെ നോക്കി ? ജെന്നി ഒന്നും  മിണ്ടിയില്ല.

അവൾ പോയി കുറച്ചു  ചിപ്സ്‌  എടുത്തു കൊണ്ട് വന്നു.


"u   hear  for story ?"   അവൾ വീണ്ടും ചോദ്യം  ചോദിച്ചു ?   ഇത്തവണ ജെന്നി  വെറുതെ പുഞ്ചിരിച്ചു


"you  want  story ?"  അവൾ ഒരു പുഞ്ചിരിയോടെ ചോദിച്ചു .

"i  will tell my story ? good  story .  you  write.."

അപ്പോഴേക്കും ജെന്നി ആ കാൻ കുടിച്ചു കഴിയരയിരുന്നു . ജെന്നി ചോദികാതെ തന്നെ  അവൾ വീണ്ടും ഒരു 500 ml  കാൻ എടുത്തു  ഗ്ലാസ്സിലേക്ക്‌ പകുത്തു ഒഴിച്ചു.

വീണ്ടും  ഒരിറക്കിനു  ശേഷം  ജെന്നി    ബിയർ  ഗ്ലാസ്   താഴെ വച്ചു .   ബിയർ  ജെന്നിയുടെ തലയിൽ  പതിയെ പ്രവർത്തനം  ആരംഭിച്ച്‌  തുടങ്ങിയിരുന്നു .

അവൾ ജെന്നിക്ക് അഭിമുഖമായി ഇരുന്നു . ജെന്നി ഒന്നും ചോദിക്കാതെ തന്നെ അവൾ പറഞ്ഞു  തുടങ്ങി.

അവൾ , അവളുടെ  പേര് പറഞ്ഞു . "അനൊങ്ങ്" , അതായിരുന്നു അവളുടെ പേര് ? ജെന്നി ചോദിച്ചു അനൊങ്ങ്?   അതെ "അനൊങ്ങ്"  means beautiful , അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. പേര് പോലെ മനോഹരി ആയിരുന്നു അവൾ . "nice name"    ജെന്നി പറഞ്ഞു.


അത് കേട്ട് ചിരിച്ചുകൊണ്ട് അവൾ അവളുടെ കഥ പറയുവാൻ തുടങ്ങി .



ചിയങ്ങ് റായി എന്ന കൊച്ചു  ഗ്രാമത്തിൽ  ആയിരുന്നു ഞങ്ങൾ  താമസിച്ചിരുന്നത് . അച്ഛനും , അമ്മയും  രണ്ടു ചേട്ടൻ മാരും , ഒരു ചേച്ചിയും . അതായിരുന്നു ഞങ്ങളുടെ കുടുംബം .   ഏറ്റവും ഇളയവൾ ആയിരുന്നു ഞാൻ .  ചെറിയ നിലം ഉണ്ടായിരുന്നു . അവിടെ കൃഷി ചെയ്താണ് ഞങ്ങൾ  കഴിഞ്ഞിരുന്നത് . ഒരു TV  പോലും ഇല്ലാത്ത വീടായിരുന്നു എന്റേത്.  നിങ്ങൾ കാണുന്ന നഗര ജീവിതം പോലെ അല്ല  ഗ്രാമത്തിലെ അന്തരീക്ഷം . പട്ടിണിയും, ദുരിതവും എല്ലാം ഇഴകി  ചേർന്നതാണ് ,  കൃഷി ആയിരുന്നു  ഞങ്ങളുടെ വരുമാന മാർഗം എന്ന് പറഞ്ഞുവല്ലോ . പക്ഷെ മഴ ക്കാലം ഞങ്ങൾക്ക് ദുരിതം സമ്മാനിച്ചു .  മഴ അധികം ആയാൽ കൃഷി നശിക്കും ,  ഇനി വേനൽ  അധികമായാലോ  അപ്പോഴും കൃഷി നാശം സംഭവിക്കാം .

ഭാരിച്ച ഉത്തരവാദിത്തം   ഏറ്റെടുക്കുവാൻ താല്പര്യം ഇല്ലാത്ത മനുഷ്യൻ ആയിരുന്നു എന്റെ  അച്ഛൻ . അധികം പഠിപ്പിക്കണം എന്നാ ആഗ്രഹം അച്ഛനോ , അമ്മക്കോ  ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ചെറുപ്പത്തിൽ വീടിനു അരികിലുള്ള ഒരു തൊഴിൽ ശാലയിൽ  ജോലിക്ക് പോയി തുടങ്ങി. ശമ്പളം എല്ലാം വളരെ കുറവ് ആയിരുന്നു.

അതിനിടയിൽ ചേട്ടന്റെ  വിവാഹം നിശ്ചയിച്ചു . വധു വീട്ടുകാർ , ഞങ്ങളെക്കാൾ ഏറെ  സാമ്പത്തിക ഭദ്രതയുള്ള  കുട്ടർ  ആയിരുന്നു.അവർക്ക്  സ്വന്തമായി നിലവും , ഒരു ട്രാക്ടറും ഒക്കെ   ഉണ്ടായിരുന്നു. അച്ഛന്റെ വലിയ ഒരു മോഹം ആയിരുന്നു അത് പോലെ ഒരു ട്രാക്ടർ വാങ്ങിക്കണം എന്ന്. സ്ത്രീ ധനമായി ഏതാണ്ട് 1,00000 ബാത്ത് കൊടുക്കേണ്ടി വന്നു.  സ്ഥിര വരുമാനം ഇല്ലാത്ത അച്ഛനെ സംബന്ദിചു അത് വലിയ ഒരു തുകയായിരുന്നു . ആ വിവാഹം അച്ഛന് ഒരു പാടു ബാധ്യത വരുത്തി വച്ചു . വിവാഹം കഴിഞ്ഞ ശേഷം ചേട്ടൻ, അവരുടെ വീട്ടിലേക്കു താമസം മാറി. പിന്നെ വീട്ടിലേക്കുള്ള  വരവ്  വല്ലപ്പോഴും ആയി ഒതുങ്ങി.

അതിനിടയിൽ ഒരു ഫാക്ടറിയിൽ ജോലി ഉണ്ടായിരുന്ന ഇളയ സഹോദരന്റെ വിവാഹവും കഴിഞ്ഞു. അവർക്ക്  അത്ര നല്ല സാമ്പത്തിക സ്ഥിതി  ആയിരുന്നില്ലാ.  35,000 ബാത്ത് ആണ് സ്ത്രീ ധനം ആയി ലഭിച്ചത്.  രണ്ടാമത്തെ ചേട്ടന്റെ വിവാഹവും  കുടി നടന്നതോടെ  ഞങ്ങൾ  വലിയ കട കെണിയിൽ  പെടുകയാണ് ചെയ്തത് .   ആദ്യമേ പറഞ്ഞിരുന്നു അല്ലോ . ഉത്തരവാദിത്തങ്ങളിൽ നിന്നും അച്ഛൻ അകന്നു നിന്നിരുന്നു.   അച്ഛന്റെ മദ്യപാനം വർദ്ധിച്ചു  എന്നതിനാൽ അമ്മയും , ഞാനും കിട്ടുന്ന  പണികൾ എല്ലാം ചെയ്തു തുടങ്ങി. അമ്മയുടെ നിർദേശ പ്രകാരം ആകെ   ഉണ്ടായിരുന്നു നിലം പണയം വച്ചിട്ടായി രുന്നു ചേച്ചി യുടെ വിവാഹം നടത്തിയത്. അതിനിടയിൽ അമ്മ രോഗി ആയി.  എത്രയും വേഗം എനിക്ക്  മറ്റൊരു  ജോലി കണ്ടെത്തേണ്ടത്‌ ആവശ്യം ആയി മാറി .

ആയിടക്കാണ്‌ എന്റെ സുഹ്രത്ത് 'ഫെം '  പട്ടണത്തിൽ നിന്നും ഗ്രാമത്തിലേക്ക്  വരുന്നത് . വിലയേറിയ പല സമ്മാനങ്ങൾ  അവൾ എനിക്ക് നൽകി  . ഞാൻ അവളോടു എന്റെ ദയനീയ അവസ്ഥ വിവരിച്ചു.  അവൾ എന്നോടു ചോദിച്ചു , അവളുടെ കുടെ പോരുന്നോ എന്ന്? മറ്റൊന്നും ആലോചിക്കുവാൻ ഇല്ലാത്ത എനിക്ക് അവളുടെ കുടെ പോകുവാൻ നുറു വട്ടം സമ്മതം ആയിരുന്നു. അമ്മയും അത് ആഗ്രഹിച്ചിരുന്നു എന്ന് തോന്നി.

അങ്ങനെ ഞാൻ ഗ്രാമം വിട്ടു "പറുദീസകളുടെ നഗരം"  ആയ 'പത്തയ്യ' യിൽ ഞങ്ങൾ  എത്തി.  വഴി ചെലവ് എല്ലാം ഫെം ഏറ്റെടുത്തു .  അവളുടെ താമസ സ്ഥലത്ത് തന്നെ എന്നെയും അവൾ താമസിപ്പിച്ചു. ചെറിയ ഒരു മുറി . മുഴുവനും സൌന്ദര്യ  വർന്ധക വസ്തുക്കൾ . ലിപ് സ്ടിക്കും, പെര്ഫുമും , പിന്നെ പല പല  ഫേഷ്യൽ ക്രീമുകളും  കുത്തി നിറച്ച ഒരു മുറി.  ഫെം   ഒരു ബാർ ഗേൾ ആയിരുന്നു. രാത്രി എന്നെയും കുട്ടി നടക്കുമ്പോൾ ചുറ്റും ഉള്ള കാഴ്ചകൾ എന്നെ വല്ലാതെ അത്ഭുത പെടുത്തി.  അവൾ പറഞു നമ്മൾ നടക്കുന്ന ഈ പാതയുടെ പേര്  'walking  street ' എന്നാണ് . അൽപ വസ്ത്ര ധാരിണീകളായ  സുന്ദരികൾ എങ്ങും നിറഞ്ഞു നിൽക്കുന്നു .   മസാജ്  പാർലറുകളും, മദ്യ ശാലകളും മാത്രം. ഒരു പാടു വിദേശികൾ ചുറ്റും നടക്കുന്നു . എന്റെ ജീവിതത്തിൽ ഇത്രയും വിദേശികളെ ഞാൻ കണ്ടിട്ടേ ഇല്ല.  ചെറുപ്പക്കാരികൾ ആയ തായ് യുവതികൾകൊപ്പം , ചുറ്റി കറങ്ങുന്ന വയോധികന്മാരായ വിദേശികൾ. അവരുടെ കുടെ ഇഴകി ചേർന്ന് ഒരു മടിയും ഇല്ലാതെ  ചുണ്ടിൽ  ചായം തേച്ച് സ്ലീവ് ലെസ്സ് ടോപും,  മൈക്രോ മിനി ഷോർട്ട്സും ധരിച്ച  തായ് യുവതികൾ.  ഫെം എന്നെ അവൾ ജോലി ചെയുന്ന ബാറിലേക്ക് കൊണ്ട് പോയി. ഇട വിട്ടു കത്തുന്ന മങ്ങിയ വെളിച്ചം . ചെവി തുളച്ചു കയറുന്ന പാശ്ചാത്യ സംഗീതം .  മങ്ങിയ വെളിച്ചത്തിൻ അരണ്ടതയിൽ ഒന്ന് രണ്ടു തായ് സുന്ദരികൾ അർത്ഥ  നഗ്ന മേനി കാണിച്ചു ഇളകി ആടുന്നു. കൈയിൽ ബിയർ കുപ്പികളുമായി അത് കണ്ടു  ആസ്വദിച്ചു നിൽകുന്നു ചിലർ . ശബ്ദഘോഷത്താ
ൽ 'ഫെം' പറയുന്ന ഒന്നും എനിക്ക്  മനസിലായില്ല. അതിനിടെ ആരോ ഒരാൾ എന്നോടു വന്ന്  ഇംഗ്ലീഷിൽ എന്തോ സംസാരിച്ചു. "ഹലോ "എന്നോഴിച്ച് അയാൾ പറഞ്ഞത്‌  ഒന്നും മനസിലായില്ല.  ഞാൻ ഒഴിഞ്ഞു മാറി.

 'ഫെം' എന്നെ അകത്തേക്ക് വിളിപ്പിച്ചു ഒരാളെ പരിചയപെടുത്തി . അയാളായിരുന്നു ആ ബാറിലെ നടത്തിപ്പുകാരൻ . എന്റെ ജോലി കാര്യം ആണ് സംസാരിക്കുന്നത് ഏന്ന്  എനിക്ക് തോന്നി.  അങ്ങനെ അന്ന് പുലരി വരെ ഞങ്ങൾ ആ ബാറിൽ കഴിച്ചു.

പിറ്റേന്ന് രാവിലെ ഞാൻ ഉണർന്നു എങ്കിലും ഫെം ഉണരാൻ താമസിച്ചു. ഉച്ചയോടെയാണ് അവൾ ഉറക്കം ഉണർന്നത് . ഉണർന്ന പാടെ അവൾ ചോദിച്ചു "എങ്ങനെ ഉണ്ടായിരുന്നു ഇന്നലെ"?  

ഒറ്റ രാത്രി കൊണ്ട് എനിക്ക് കാര്യങ്ങളുടെ അവസ്ഥ ശരിക്കും മനസിലായി.  അന്ന് രാവിലെ മുതൽ എന്റെ ചിന്താ മണ്ഡലത്തിൽ ആ ഒരൊറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളു . ഇവിടെ നിൽകണമോ അതോ തിരിച്ചു പോകണമോ?  തിരിച്ചു പോയാൽ ? ചോദ്യ ചിഹ്നം  പോലെ ആ ചോദ്യം വലിഞ്ഞു മുറുക്കി.

എനിക്ക് ആലോചിക്കുവാൻ അധികം ഉണ്ടായില്ല. അങ്ങനെ ഞാനും  ഫെമിനെ പോലെ ആ ബാറിലെ ഒരു ജോലി ക്കാരി ആയി.  മസാജിനുള്ള പരിശീലനം ആണ് എനിക്ക് ആദ്യം ലഭിച്ചത് . ഞങ്ങളുടെ കൈ വിരലുകൾക്ക് ഒരു മന്ത്രികതയുണ്ട് . അത് കൊണ്ട് കുടിയാണ്  'തായ് മസാജ്' ലോക പ്രശസ്ത മായത്. കൈ വിരലുകൾ കൊണ്ട് ദേഹത്ത് ഒന്ന് കോറിയാൽ  ഏതു നടു വേദനക്കും കുറച്ചു നേരത്തേകെങ്കിലും ശമനം  നൽകുവാൻ ഞങ്ങളുടെ  വിരലുകൾക്ക്‌ കഴിയും.

ഉഴിയാൻ  വരുന്നവരെ തിരിച്ചു അറിഞ്ഞു , അവർക്ക് ചേർന്ന ഉഴിച്ചിൽ  നൽകണം . ഓയിൽ മസജു , ലവണ്ടർ മസജു , ഫീറ്റ്‌ മസാജു അങ്ങനെ പല രീതിയുൽ മസാജു ഉണ്ട്.  ചിലർ വരുന്നത് ഒരു രസത്തിനു വേണ്ടി ആയിരിക്കാം. തായ് സുന്ദരികളുടെ ശരീരം മസാജു ചെയുവാൻ താല്പര്യം ഉള്ളവർ ഏറെ യുണ്ട്  . പിന്നെ ഒരാഴ്ച ബാറിൽ വരുന്ന ഇടപാടുകാരുമായി എങ്ങനെ സംവദിക്കണം എന്ന സിദ്ധി വൈഭവം 'ഫെം' തന്നെ പകർന്നു തന്നു.

ഒരു മാസത്തിനുള്ളിൽ ഞാൻ  ഒരു സമർത്ഥയായ പത്തയ്യാ ക്കാരി ആയി മാറി  കഴിഞ്ഞിരുന്നു. ആദ്യമാസം തന്നെ എനിക്ക് 8,000 ബാത്ത് വീടിലേക്ക്‌ അയക്കുവാൻ കഴിഞ്ഞു.  'ഫെം' പറഞ്ഞു  തന്നിരുന്നു.കുറച്ചു സമ്പാദ്യം നമ്മൾ കരുതി വയ്ക്കണം എന്ന്. ഇടപാടുകാരിൽ ചിലർ വന്നു നമ്മളെ ഒരാഴ്ചത്തേക്ക് കൊണ്ട് പോകും . മുൻ കൂർ അനുവാദം ചോദിച്ചു  നമുക്ക് അവരുടെ കുടെ പോകാം.  വിദേശികൾ ആയ അവരിൽ  ചിലർ വിലയേറിയ  സമ്മാനങ്ങൾ നൽകി  എന്ന് വാരം  , ഓർമ പെടുത്തുന്ന ചില രാത്രികൾ , അല്ലെങ്കിൽ മറക്കുവാൻ ആഗ്രഹിക്കുന്ന രാത്രികൾ , നക്ഷത്ര ഹോട്ടലുകളിൽ താമസം , കഴിക്കുവാൻ വില  ഏറിയ ഭക്ഷണം , എല്ലാം ആ ഒരാഴ്ച്ചകളിൽ നമ്മൾക്ക് ലഭിക്കും. ധനികരും , ഉദാരമതികളുമായ ഇടപാടുകാർ ആണെങ്കിൽ ഒരു മാസത്തെ അധ്വാനത്തിൻ  ശമ്പളം ആ ഒരാഴ്ച്ചകുള്ളിൽ  തന്നെ  ലഭിക്കും. അത് കൊണ്ട് തന്നെ അല്പം മധ്യ വയസ്സൻ മാരായ ഇക്കുട്ടരെ ചെറുപ്പക്കരെക്കാൾ ഞാൻ ഇഷ്ടപെടുന്നു. നമ്മളെ ഇഷ്ടപെട്ടാൽ പിന്നെ അവർക്ക് പണം ഒരു പ്രശ്നമല്ല . ഒരു മടിയും ഇല്ലാതെ അവർ നമ്മളെ സൽക്കരിക്കും.  അവർക്ക് പല്ല് തെയ്ക്കുവാൻ ടൂത്ത് ബ്രഷിൽ , പേസ്റ്റ് ചലിച്ചു എടുത്തു കൊടുക്കുന്ന ചെറിയ  കാര്യങ്ങൾ അവരെ സംബന്ദിച്ചു വലുതാണ്  . അങ്ങനെ ഒരു അനുഭവം അവർക്ക് ഒരു പക്ഷെ കുട്ടി കാലത്ത്  മാത്രമേ അനുഭവ പെട്ടിടുണ്ടാകുകയുള്ളൂ . അവർ പറയുന്ന ബടായി കഥകൾ മനസിലായില്ല എങ്കിലും താൽപര്യതോടെ നമ്മൾ  കേട്ടിരിക്കുംപോൾ ,  കൈകൾ  ചേർത്ത് പിടിച്ചു ദേഹം ഉരുമി മറ്റുള്ളവരുടെ മുന്നിലുടെ  നടക്കുമ്പോൾ നമ്മൾ  അറിയാതെ തന്നെ നമ്മൾ  അവരുടെ പ്രിയപെട്ടവർ ആയി മാറുന്നു . അങ്ങനെ ഒരു തോന്നൽ ഉളവയാൽ പിന്നെ അവർ തിരിച്ചു പോയാലും ചിലപ്പോൾ നമ്മളെ തേടി   വീണ്ടും വന്നെന്നിരിക്കും . അല്ലെങ്കിൽ വിലയേറിയ സമ്മാനങ്ങൾ അയച്ചു തരും. അവരുടെ ഓർമകളിൽ ഞങ്ങൾ ഒരു വസന്തകാലം തന്നെ തീർക്കും . .

അങ്ങനെ വർഷങ്ങൾ കടന്നു പോയി. പല പല ബാറുകളിൽ ആയി ഞാൻ ജോലി ചെയ്തു . ഒരു പാടു പേരെ പരിചയപെട്ടു. അങ്ങനെ യാണ് ഒരു ദിനം ഞാൻ കെവിനേ പരിചയ പെടുന്നത്. അറുപതു കഴിഞ്ഞു ഒരു അമേരിക്കാകാരൻ. വിവാഹ മോചിതൻ ആയ ഒരു വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ .  മുന്നാഴ്ച കെവിൻ എന്റെ കുടെ തന്നെ ആയിരുന്നു . അല്ല ഞാൻ കെവിന്റെ കുടെ തന്നെ ആയിരുന്നു. തിരിച്ചു പോകും മുമ്പേ കെവിൻ  പറഞ്ഞു എന്റെ പ്രായം വല്ലാതെ കുറഞ്ഞ പോലെ . ഇനിയും ഞാൻ വരും. അയാൾ എന്റെ പേര് സാറ എന്നാക്കി.  . പറഞ്ഞ പോലെ കെവിൻ വീണ്ടും വന്നു. കെവിൻ തന്നെ യാണ് എനിക്ക് ഈ " വൈൻ ഹബ്"    സമ്മാനിച്ചത്‌ .  ഇതിനുള്ള   പേരും കെവിൻ  നിർദ്ദേശിച്ചു.  "സാറാസ്  വൈൻ ഹബ് "പക്ഷെ ഞാൻ അയാൾക്ക് ഒരു വാക്ക് കൊടുക്കണം ആയിരുന്നു . അയാൾ അല്ലാതെ എന്റെ ജീവിതത്തിൽ വേറെ ഒരു ഇട പാടു കാരൻ ഇനി ഉണ്ടാകരുത് എന്ന് .  വാക്കല്ലേ ഞാൻ അത് കൊടുത്തു .

അപ്പോൾ ജെന്നി ചോദിച്ചു . കെവിൻ  ഇല്ലാത്തപ്പോൾ ?   അപ്പോൾ  ഞാൻ പങ്കാളികളെ സുക്ഷിച്ചു മാത്രം തിരഞ്ഞു എടുക്കുന്നു . ഒഴിവാക്കെണ്ടാവരെ   എങ്ങനെ ഒഴിവാക്കണം എന്നും എനിക്കറിയാം. അവൾ മന്ദഹസിച്ചു .

ജെന്നി ചോദിച്ചു . നീ ചെയുന്ന ജോലിയിൽ നിനക്ക് കുറ്റബോധം ഇല്ലേ? അവൾ പറഞ്ഞു എന്തിനു?

ഇന്ന് എന്റെ വരുമാനം കൊണ്ട് വീട്ടുക്കാർ സുരക്ഷിതർ ആണ്. പണയത്തിൽ ആയ സ്ഥലം ഞാൻ തിരിച്ചു പിടിച്ചു. അച്ഛന് ഒരു ട്രാക്ടർ വാങ്ങി കൊടുത്തു. ഇതിൽ കുടുതൽ എന്താണ് ഞാൻ അവർക്ക് വേണ്ടി നല്കുക.  കഴിഞ്ഞ കാലത്തേ കുറിച്ച് ഞാൻ  ഓർക്കുന്നില്ല . ഇന്നലെകളിൽ  അല്ല എന്റെ ജീവിതം . ഇന്നിലാണ് . അല്ലെങ്കിൽ പഴയതിനെ കുറിച്ച് ആലോചിച്ചു എന്തിനു ഇപ്പോഴാതെ ജീവിതം വെറുതെ കളയുന്നു.

 കെവിനുമായി ഒരു വിവാഹം, ജെനി ചോദിച്ചു . അത് എനിക്ക് അറിയില്ല. പക്ഷെ കെവിൻ അല്ലെങ്കിൽ മറ്റൊരാൾ . ജീവിതം മുന്നോട് തന്നെ പോയി കൊണ്ടേ   ഇരിക്കും. അതിനിടക്ക് മറ്റൊരു കസ്റമർ അവിടെക്ക്  വന്നു.  ഹായ്  സ്റ്റീവ്  എന്ന് വിളിച്ച്  , നിറഞ ചിരിയോടെ  അവൾ അയാളുടെ അരികിലേക്ക് പോയി.  അയാളുമായി ചിരിച്ചു വർത്തമാനം പറയുന്ന അനോങ്ങിനെ അല്ല സാറയെ ജെന്നി നോക്കി ഇരുന്നു.


പിന്നെ ബാകിയുള്ള ബിയർ കുടി കുടിച്ചു   ചിറി  തുടച്ചു ശേഷം  , കുറച്ചു തായ് ബാത്ത്  ആ മേശ പുറത്തു  വച്ചിട്ട്  ജെന്നി  ഹോട്ടലിലേക്ക് നടന്നു. അവ്യക്തമായി അവളുടെ ചുണ്ടുകൾ  അപ്പോൾ മന്ത്രിച്ചു.   "go to hell Aryan"


























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ