2015, നവംബർ 12, വ്യാഴാഴ്‌ച

ഈ ലോകം ഇവിടെ കുറെ മനുഷ്യർ


അയാൾ മൊബൈലിൽ വന്ന മെസേജ്‌ നോക്കി. ശമ്പളം വീണിരിക്കുന്നു . എല്ലാ മാസ അവസാനവും ഇങ്ങനെ സന്ദേശം കിട്ടുവാൻ അയാൾ കാത്തിരിക്കാറുണ്ട് . അല്ലെങ്കിൽ തന്നെ ജോലിക്ക് പോകുന്നത് ഈ ഒരൊറ്റ ദിനത്തിന്  വേണ്ടിയാണല്ലോ ?
മോൾടെ പിറന്നാൾ ആണ് വരുന്നത് . ഭാര്യ പറഞ്ഞിട്ടുണ്ട് ഇത്തവണ അവളുടെ ചെവിയിൽ ഇടുവാൻ ഒരു ജിമുക്കി മേടിക്കണം . കഴിഞ്ഞ തവണ ബോണസ് കിട്ടിയപ്പോൾ മേടിക്കാം എന്ന് കരുതിയതാ.  അപ്പോഴാല്ലേ  ആ അത്യാഹിതം സംഭവിച്ചത് .  നടന്നു പോകുന്ന അയാളെ പിറകിൽ  നിന്നും വന്ന ആ കരുത്തൻ കെട്ട ചെക്കൻ ബൈകിൽ വന്നിടിച്ചത് . എല്ലോടിഞ്ഞു എന്ന് കരുതിയതാ .  പക്ഷെ ഭാഗ്യം കൊണ്ട് അത് സംഭവിച്ചില്ല.  ആശുപത്രിയിൽ ചെന്നപ്പോളല്ലേ  പൂരം 
അത്യാഹിത വിഭാഗം എന്ന പേര് എഴുതിയ ഒരു വാർഡിൽ കിടത്തി എക്സ്റേ,  സ്കാൻ എല്ലാം ചെയ്തിട്ടും അവർക്ക് ഒന്നും കണ്ടു പിടിക്കുവാൻ പറ്റാത്തത് അയാളുടെ ഭാഗ്യം .  ഒന്നര ദിവസം അവിടെ കിടന്നതിനു എല്ലാം കുട്ടി 32655 രൂപയുടെ ബില്ലും തന്നു.  എന്നിട്ട്  ആശ്വസിപ്പി ക്കുന്ന പോലെ ഡോക്ടർ പറഞ്ഞു എന്തായാലും കുടുതൽ ഒന്നും പറ്റിയില്ല . ഇതിലും വലുത് വേറെ എന്തോ വരുവാൻ ഇരുന്നതാ . അത് ഇങ്ങനെ പോയി എന്ന് സമാധാനിക്കാം. അയാൾ മനസ്സിൽ പിറുപിറുത്തു ഇതിലും വലുത്   ഇനി എന്ത് സംഭവിക്കുവാൻ .  അങ്ങനെ കിട്ടിയ ബോണസ് ആശുപത്രികാര് കൊണ്ട് പോയി എന്ന് പറഞ്ഞാൽ മതിയല്ലോ .
എന്തായാലും ഇത്തവണ അവളുടെ പിറന്നാളിന് കമ്മൽ മേടിച്ചു കൊടുക്കണം .    നടക്കുമ്പോൾ അയാൾ  മനസ്സിൽ ഓർത്തു . പ്യാൻ സിൻ കീശ ഒന്നും കുടി അയാൾ തപ്പി നോക്കി . ഉണ്ട് ബാങ്കിൽ നിന്നും   എടുത്ത രൂപ അവിടെ തന്നെ യുണ്ട് . ഇന്ന് വൈകുനേരം പുറത്തു നിന്നാകാം ആഹാരം . 
ശ്രദ്ധാലുവയിരിക്കുക, ആരെയും  വിശ്വസിക്കുവാൻ കഴിയുന്ന കാലം അല്ല . അയാൾ മനസ്സിൽ ഓർത്തു .  ബസിൽ കയറുമ്പോഴും അയാൾ   ശ്രദ്ധിച്ചു തന്നെയാണ് കയറിയത് . ഇടക്ക് പിറകിലത്തെ കീശ തപ്പി നോക്കി പണം അവിടെ ഉണ്ട് എന്ന് ഉറപ്പു വരുത്തും . ബസിൽ വല്ലാത്ത തിരക്ക് ഉണ്ടായിരുന്നു . ബസ്‌ ഒന്ന് ബ്രേക്ക്‌ പിടിച്ചു . അപ്പോൾ പിറകിൽ നിന്ന പൊക്കം കുറഞ്ഞ ആ മനുഷ്യൻ അയാളെ  മുന്നോട്ടു  ആഞ്ഞു തള്ളി. അയ്യാൾ, ആ കുള്ളനെ നോക്കി പറഞ്ഞു. എന്തിനാ  എന്നെ പിടിച്ചു നില്കുന്നത് . ആ കമ്പിയിൽ പിടിച്ചു  നിന്നാൽ പോരെ.  കുള്ളൻ അയാളെ നോക്കി പറഞ്ഞു, ചേട്ടാ കമ്പിയിൽ പിടിക്കുവാൻ ഉള്ള ഉയരം എനികില്ല . അത് കൊണ്ടാ . പിന്നെ അയാൾ ഒന്നും മിണ്ടിയില്ല.  

കുറച്ചു കഴിഞ്ഞു തിരക്കി പിടിച്ചു കുള്ളൻ ഇറങ്ങി പോകുന്നതും കണ്ടു. വണ്ടി വിട്ടു കഴിഞ്ഞപോൾ ആണ് അയാൾക്ക് സംശയം തോന്നിയത് . അയാൾ പിറകിലെ കീശ പരിശോധിച്ചു . ഇല്ല , പേർസ് അവിടെ ഇല്ല. അത് നഷ്ടപെട്ടിരിക്കുന്നു . അല്ല ആരോ  അത്  പോക്കറ്റ് അടിച്ചിരിക്കുന്നു . അയാൾ ഉച്ചത്തിൽ   വിളിച്ചു പറഞ്ഞു . വണ്ടി നിറുത്തുവാൻ . പെട്ടെന്ന് അയാൾക്ക് ആ കുള്ളനെ ഓർമ വന്നു . അയാൾ  മനപുർവം വന്നു കുട്ടി  ഇടിച്ചതല്ലേ ? അയാൾ തന്നെ . ആ സംശയം അയാൾ ഉറപ്പിച്ചു .   കണ്ട്ക്ട്ട്രോടു  ബസ്‌ നിറുത്തു വാൻ അയാൾ ആവശ്യപെട്ടു. പിന്നെ  അയാൾ  കണ്ട്ക്ടരോടു സംഭവം വിവരിച്ചു .  കണ്ടക്ടർ അത് കേട്ട് വളരെ നിസാര സംഭവം പോലെ പറഞ്ഞു . ഇതൊക്കെ ഇവിടെ പതിവാ . ഇനി അയാളെ നോക്കിയിട്ട് കാര്യം ഇല്ല. കഴിഞ്ഞ സ്റ്റോപ്പിൽ ഇറങ്ങിയ ആൾ അല്ലെ?    അയാൾ  എപ്പോഴെ കര പറ്റിയിട്ടുണ്ടാകും.  കുറച്ചു പേർ  അയാളെ സഹതാപത്തോടെ നോക്കി . ആരൊക്കെയോ അയാളോട് എത്ര രൂപ പേർസിൽ ഉണ്ടായിരുന്നു എന്നൊക്കെ അയാളോടായി ചോദിച്ചു.  അബോധാവസ്ഥയിൽ എന്ന പോലെ അയാൾ അവര്ക്കെല്ലാം ഉത്തരം   നൽകി.   

ബസ്‌ ഇറങ്ങി നിരാശൻ ആയി ഇരുട്ടിൽ അയാൾ നടന്നു വീടിലേക്ക്‌ പോയി.  മകളെ ഉറക്കുന്ന ചുമതല അയാൾക്കാണ്‌ . എന്നും രാത്രി ഓരോ കഥകൾ അയാൾ മകൾക്കായി പറഞ്ഞു കൊടുക്കും .നന്മയുടെ സ്പർശം  ഉള്ള കൊച്ചു കഥകൾ . അയാളുടെ മകൾക്കു അഞ്ചു   വയസെയുള്ളൂ . ഭാര്യ അടുക്കളയിൽ പത്രം കഴുകി , അടുക്കള വൃത്തിയാക്കുന്ന  തിരക്കിൽ ആയിരിക്കും.  അന്നെന്തോ അയാൾക്ക് മകൾക്ക് കഥ പറഞ്ഞു കൊടുക്കുവാൻ തോന്നിയില്ല.  കഥ വേണം എന്ന് അവൾ  ശാഠ്യം പിടിച്ചപോൾ മനസില്ല മനസോടെ അയാൾ  കഥ പറയുവാൻ ആരംഭിച്ചു.

 ഒരിടത്ത്  ഒരിടത്ത് ഒരു പാവം മനുഷ്യൻ ഉണ്ടായിരുന്നു.  ദിവസവും അതി രാവിലെ എഴുനേറ്റു അയാൾ ജോലിക്ക് പോകും. ആത്മാർത്ഥമായി അയാൾ ജോലി ചെയ്തിരുന്നു . എല്ലാവർക്കും അയാളെ ഇഷ്ടമായിരുന്നു . അയാളുടെ ഏറ്റവും വലിയ് ആഗ്രഹം ആയിരുന്നു മകളെ നന്നായി പഠിപ്പികണം എന്നുള്ളത്  . അപ്പോൾ  അമ്മയ്ക്ക് ജോലി ഉണ്ടായിരുന്നിലെ അച്ഛാ ഇടക്ക് കയറി അവൾ  അയാളോടായി ചോദിച്ചു    . ഇല്ല . അതിനിടെ അവൾ പറഞ്ഞു അച്ഛാ , എന്റെ ക്ലാസ്സിലെ സാറയുടെ അമ്മയ്ക്കും ജോലി ഇല്ല . സാറ ഒരു "naughty" കുട്ടിയാണ് . ഇന്നലെ സാറയും , ആമിയും തമ്മിൽ  വഴക്കിട്ടു.  അത് അവളുടെ സ്വഭാവം ആണ്. എന്തെങ്കിലും പറയുവാൻ തുടങ്ങുപോഴെക്കും അവൾക്കു അറിയാവുന്ന എന്തെങ്കിലും വിഷയുവുമായി അത് ബന്ധ പെടുത്തുവാൻ അവൾ ശ്രമിക്കും.

അത് ശ്രദ്ധിക്കാതെ അയാൾ പറഞ്ഞു തുടങ്ങി. എല്ലാ മാസ അവസാനവും ജോലി   ചെയുന്നത്തിനു ശമ്പളം ലഭിക്കും . ആ മാസം അയാൾ നോക്കി ഇരുന്നു . കാരണം ആ മാസമായിരുന്നു അയാളുടെ മകളുടെ ജന്മദിനം .അച്ഛാ എന്റെ പിറന്നാളിന്  സ്കൂളിൽ ചോക്ലറ്റ്  കൊടുക്കണം .അവൾ വീണ്ടും ഇടക്ക് കയറി പറഞ്ഞു.  ഉം , അയാൾ മുളിയിട്ടു കഥ തുടർന്നു. ശമ്പളം കിട്ടിയപ്പോൾ അയാൾ തിരുമാനിച്ചു , മകൾക്ക് ഒരു സമ്മാനം കൊടുക്കണം . ഉം , അവൾ   മുളി കൊണ്ട് പറഞ്ഞു " surprice gift " അല്ലെ. 'barby  doll " ആണോ , പിങ്ക് നിറത്തിലുള്ള   'barby  doll " അയാൾ അത് ശ്രദ്ധിക്കാതെ  കഥ തുടർന്നു . അന്ന് അയാൾ  നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങി.  ബാങ്കിൽ പോയി രൂപ എടുത്തു. പിന്നെ ഒരു   ബസ്‌ കയറി വീടിലേക്ക്‌ പോയി. അയാളുടെ മനസ്സിൽ അയാളുടെ മകളെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു . പക്ഷെ ബസിൽ ഒരു കള്ളൻ ഉണ്ടായിരുന്നു . ആ കള്ളൻ എന്ത് ചെയ്തു . അയാൾ ചോദിച്ചു. അതെ ചോദ്യം അവളും തിരിച്ചു ചോദിച്ചു . ആ കള്ളൻ അയാളുടെ പേർസ്  കട്ടെടുത്തു. പാവം അയാൾ അത്  അറിഞ്ഞില്ല. പക്ഷെ കുറച്ചു നേരം കഴിഞ്ഞപോൾ അയാൾ പോക്കറ്റിൽ നോക്കി,  അപ്പോഴോ ? ആ പേർസ്  അവിടെ ഇല്ല. അയാൾക്ക് ആകെ സങ്കടം ആയി. അത് കേട്ടപ്പോൾ അവളുടെ കുഞ്ഞു മുഖവും  വല്ലാതായി. ആ കള്ളൻ എവിടെ പോയി അച്ഛാ ? അവൾ ചോദിച്ചു . കള്ളൻ പൈസയും കൊണ്ട് പോയില്ലേ . അയാൾ വേദന യോടെ പറഞ്ഞു.  അപ്പോൾ അയാൾ വളരെ "sad" ആയിടുണ്ടാകും അല്ലെ അച്ഛാ . അവൾ ചോദിച്ചു . അയാൾ ഒന്നും മിണ്ടിയില്ല.

സാരമില്ല   അയാൾക്ക് ആ പേർസ്   തിരിച്ചു കിട്ടും.  അയാളെ സമാധാനിപ്പിക്കുവാൻ എന്ന പോലെ അവൾ മൊഴിഞ്ഞു.  അയാൾ അവളുടെ കണ്ണിലേക്ക്  നോക്കി. പിന്നെ ഒന്ന് നിശ്വസിച്ചു .   അവളുടെ കുഞ്ഞു  കവിളിൽ  അയാൾ ഉമ്മ വച്ചു ,  പിന്നെ കൈ വിരലുകൾ നോക്കി എന്തൊക്കെയോ അവ്യക്തമായി  അവൾ മൊഴിഞ്ഞു.  അത്  അവളുടെ ശീലം ആ ണ് . ഉറങ്ങും മുമ്പ് കൈ വിരലുകൾ നിവർത്തിയും , മടക്കിയും ചെയുക . പിന്നെ അവയെ നോക്കി തനിയേ സംസാരികുക . നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ. അതിനിടയിൽ അവൾ ഉറങ്ങി കഴിഞ്ഞിരുന്നു.

ഉറങ്ങുന്ന അവളെ നോക്കി  കിടന്നു അയാൾ .കുട്ടികൾ ദൈവത്തിന്  തുല്യം ആണല്ലോ . അവരുടെ  മനസ്സിൽ കള്ളം  ഇല്ല എന്നല്ലേ  പറയാറ് .  കള്ളം ഉള്ളത് വലിയവരുടെ മനസിൽ അണല്ലോ.  അവളുടെ മുടി ഇഴകൾ അയാൾ തഴുകി. പിന്നെ  ഉറങ്ങുന്ന അവളെ നോക്കി പതിയെ പറഞ്ഞു. നിനക്ക് എന്ത് അറിയാം കുട്ടി,   ഈ ലോകത്തെ കുറിച്ച്.     സ്വാർത്ഥരായ മനുഷ്യരെ കുറിച്ച്?  അയാൾ ഒന്ന് നിശ്വസിച്ചു .  ഭാര്യ പണി കഴിഞ്ഞൂ വന്നപോഴേക്കും അയാൾ ഉറങ്ങേണ്ടത് ആയിരൂന്നു . ഉറക്കം വരാതെ കിടക്കുന്ന അയാളെ നോക്കി ഭാര്യ ചോദിച്ചു. എന്തേ ഉറങ്ങിയില്ലേ? അവൾക്കു ഉത്തരം നൽകാതെ അയാൾ തിരിഞ്ഞു കിടന്നു.

പിറ്റേ ദിനം പതിവ് പോലെ തന്നെ. ബസിൽ തുങ്ങി പിടിച്ചുള്ള യാത്ര . ഓഫീസിൽ എത്തിയ ശേഷവും അയാൾക്ക്  വല്ലാത്ത ഒരു അലസത അനുഭവപെട്ടു .  ഇന്നലെ നടന്ന സംഭവം ഭാര്യയോടു പോലും പറഞ്ഞിട്ടില്ല.അയാൾക്ക് അയാളോട് തന്നെ വെറുപ്പ് തോന്നി.  അപ്പോൾ ആണ് സെക്രട്ടറി  മരിയ അയാളെ വിളിച്ചത് . ഇനി ഇപ്പൊ എന്ത് പോല്ലപ്പാണോ? എന്ന് വിചാരിച്ചു അയാൾ  അവരുടെ അരികിലേക്ക് നടന്നു.  ഫോണ്‍ റീസിവർ അയാളുടെ നേരെ നീട്ടി. ഹലോ പരിചിതമല്ലാത്ത ശബ്ദം . അയാൾ ഹലോ പറയും മുമ്പേ അപ്പുറത്ത് നിന്ന് സംസാരം തുടങ്ങി.  എന്റെ പേര്  വിനയൻ എന്നാണ് . ഇന്നലെ ഒരു   പേർസ് ബസിൽ വച്ച് കിട്ടി.  അതിൽ ഇവിടുത്തെ കമ്പനിയുടെ കാർഡ്‌ ഉണ്ടായിരുന്നു. അത് നോക്കിയാണ് ഞാൻ  വിളിക്കുന്നത് .  ഇന്നലെ ആ ബഹളത്തിൽ ഇടയിൽ ഞാൻ നിങ്ങളെ  കണ്ടിരുന്നു.  പേർസ്  എന്റെ സീറ്റിൻ  അടിയിൽ വന്നു കിടക്കുകയായിരുന്നു.  പിന്നെയാണ് ഞാൻ കണ്ടത്. ഒരു പക്ഷെ  കള്ളനു അത് കൊണ്ടുപോകാൻ പറ്റിയില്ലയിരിക്കാം . ഇല്ലെങ്കിൽ പിടിക്കപെടും എന്നറിഞ്ഞു താഴെ  ഇട്ടതാവാം .  അല്ലേൽ  കീശയിൽ നിന്നും വീണു പോയതും ആവാം.  അയാൾ  നിറുത്താതെ പറഞ്ഞു കൊണ്ടേ ഇരുന്നു. എനിക്കും എറണാകുളത് തന്നെയാണ് ജോലി. വൈകുനേരം "മാധവ ഫർമസിയുടെ" മുമ്പിൽ വരികയാണെങ്കിൽ ഞാൻ   ചേട്ടന്റെ പേർസ്  തിരികെ ഏൽപ്പിക്കാം .  എന്റെ ഫോണ്‍ നംബർ എഴുതി എടുതോളു . അയാൾ  ശ്വാസം വിടാതെ പറഞ്ഞു .   ഫോണ്‍ നംബർ  എഴുതിയ ശേഷം  അയാൾക്ക്  തിരികെ  എന്തെങ്കിലും പറയും മുമ്പേ വിനയൻ   ഫോണ്‍ ഡിസ് കണകറ്റ്  ചെയ്തു..

നഷ്ട പെട്ട് എന്ന് കരുതിയ പണം , അയാൾക്ക് വല്ലാത്ത ആശ്വാസം തോന്നി.   അയാളെ സമാധാനിപ്പിക്കുവാൻ എന്ന പോലെ മകൾ പറഞ്ഞ ആ വാക്കുകൾ  അയാളിൽ  കുളിർ മഴയായി പെയ്തിറങ്ങി.







,






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ