2016, ഏപ്രിൽ 25, തിങ്കളാഴ്‌ച

അബ്ദുവിന്റെ സംശയങ്ങൾ



ഇത് അബ്ദുൽ റസാക്കിന്റെ ജീവിതമാണ് . നിങ്ങൾക്ക്   അവനെ അബ്ദു എന്നോ , റസാക്ക് എന്നോ വിളിക്കാം . കേരളത്തിലെ അറിയപെടുന്ന ഒരു ചാനലിലെ 'ക്യാമറമാൻ '  അണ്  അബ്ദു.   വിനിത മോഹൻ എന്ന റിപ്പോർട്ടർ ക്കൊപ്പം  ക്യാമറ തുക്കി പിടിച്ചു നടക്കുകയാണ് ഇപ്പോൾ കക്ഷിയുടെ ജോലി,  അബ്ബ്ദു  ജോലിക്ക് കയറിയിട്ട് മുന്ന് മാസം ആയി. ഇനിയും മുന്ന് മാസം കുടി ഉണ്ട് ' പ്രോബ്ബോഷൻ'  കാലാവധി തീരുവാൻ. അത് കഴിഞ്ഞാൽ ചാനലിൽ സ്ഥിരമാകും എന്ന് വിനി ചേച്ചി പറഞ്ഞിട്ടുണ്ട്

അബ്ദുവിന്  ചിന്താഗതിക്ക്  ഈയിടെ ആയി അല്പം മാറ്റം വന്നിടുണ്ട്.   ചാനലിൽ വിളമ്പുന്ന കാര്യങ്ങൾ പലതിലും  എത്രത്തോളം സത്യ സന്ധതുയുണ്ടെന്നു    കാര്യത്തിൽ ?  പലപ്പോഴും ഒരു ഇരട്ട താപ്പു നയം , ഇല്ലാത്തതിനെ ഉണ്ടെന്നു ധരിപ്പികുന്ന വസ്തുത അതാണല്ലോ 'മായ'  . അത് പോലെ തന്നെ  അല്ലെ  ഈ ചാനലുകളും .    ഇപ്പോൾ പലരും വാർത്തകൾ  വായിക്കുന്നത്  പത്രങ്ങളിൽ നിന്നോ ,  TV  യിൽ നിന്നോ അല്ലല്ലോ . വിരൽ തുമ്പിൽ വിരിയുന്ന വായന  ,  ഫേസ് ബുക്കും , ട്വിറ്റ്റും,    വാട്ട്‌സ്  ആപ്പും   പിന്നെ  പല നവ മാധ്യമങ്ങളും ഉള്ള കാലം . എന്നിട്ടും പുച്ച കണ്ണടച്ചു പാല്  കുടിക്കും പോലെയുള്ള  ജല്പനങ്ങൾ പടച്ചുവിട്ടാൽ ?

ഈയിടെ ആയി  അവന്റെ മനസ്സും  കുന്തിരിക്കം പോലെ  പുകയുന്നു . 

"ശങ്കയാൽ നീറും എൻ  ചിത്തത്തിൽ 
ഇത്തിരി കത്തിക്കു   നീ  വെളിച്ചം "   

എന്നാണല്ലോ കവി വചനം. വഴിയോര ചായ കടയിൽ നിന്നും പരിപ്പുകടയും , ചായയും   കഴിക്കുന്ന  വിനിതയോട് അവൻ     തന്റെ വ്യാകുലതകൾ  പങ്ക് വച്ചു.   

അപ്പോൾ അവർ പറഞ്ഞു  മറുപടി അവനെ തൃപ്തി  പെടുത്തിയില്ല. ഓരോ ചാനലിനും ഓരോ നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ടാകാം . അത്  ചാനലിനെ നിയന്ത്രിക്കുന്ന  വ്യക്തികളെ അനുസരിച്ചായിരിക്കും.  പരസ്യം ,  'റേറ്റിംഗ് ',  അല്ലെങ്കിൽ വേറെ എന്തെങ്കിലും ആനുകുല്യങ്ങൾ ഇവയെല്ലാം അനുസരിച്ച് ഓരോ തവണയും അഭിപ്രയങ്ങൾ മാറി കൊണ്ടേ ഇരിക്കും . അല്ലെങ്കിലും അഭിപ്രായം ഇരുമ്പുലക്ക ഒന്നും അല്ലല്ലോ? . അതും പറഞ്ഞ്   വിനിത  പരിപ്പുവട തിന്നുന്നതിൽ മുഴുകി.   

 ഈയിടെ ചാനൽ എടുത്ത  ചില  നിലപാടുകൾ അത് അവനെ ഏറെ ചിന്തിപ്പിച്ചു.

ഒരു   ദളിത വിദ്യാർത്ഥി  ആത്മഹത്യ  ചെയ്തപോൾ   അത് ആത്മഹത്യ അല്ല  കൊലപാതകം ആണെന്ന്  രീതിയിൽ  തന്നെയാണ്  അവരുടെ ചാനൽ  റിപ്പോർട്ട്  ചെയ്തത്.  ആത്മഹത്യ ചെയ്ത വ്യക്തിയുടെ മരണ കുറിപ്പിൽ രേഖ പെടുത്തിയ കാര്യം എന്റെ മരണത്തിൽ  ഞാൻ ഒഴിച്ച്  ആരും  ഉത്തര വാദി അല്ലെന്നും , അതിനാൽ എന്റെ മരണത്തിനു ശേഷം അരേയും ഇതിലേക്ക് വലിച്ചു ഇഴക്കരുത്  എന്നും അയാൾ  കൃത്യമായി തന്നെ   രേഖപെടുത്തിയിരുന്നു. എന്നിട്ടും വെറും രാഷ്ട്രീയ ലാഭത്തിനു വേണ്ടി മരിച്ച വിദ്യാർത്ഥി ദളിതൻ ആണെന്നും അതിന്റെ പേരിൽ   രാഷ്ട്രീയ ലാഭം കൈയാളാൻ പല   നേതാക്കളും  ശ്രമിക്കുന്നു.  അതിനെ എല്ലാം   ഒരു വിചാരണ പോലും ഇല്ലാതെ  മാധ്യമങ്ങൾ അനുകുല സമീപനം എടുക്കുന്നു.  ഇതെല്ലാം ആർക്കു  വേണ്ടി? 

 ഇനി ശരിക്കും ഈ   മരിച്ച   വിദ്യാർഥി ദളിതൻ ആണോ? അല്ല എന്ന്  തന്നെ  വിദ്യാർത്ഥിയുടെ അച്ഛനും , അമ്മുമ്മയും സാക്ഷി പെടുത്തുന്നു . എന്നിട്ടും  മാധ്യമങ്ങൾ വീണ്ടും വീണ്ടും അസത്യം ആവർത്തിക്കുന്നു . അസത്യം പല വട്ടം  ആവർത്തിച്ചാലും അത് സത്യം ആകില്ലല്ലോ ? 

ശരിക്കും ആരാണ് ദളിതൻ , മഹാരാഷ്ട്രയിലെ സാമുഹിക പരിഷ് കർത്താവായ 'മഹാത്മാ ഫുലെ'  യാണ് ആദ്യമായി ഈ പദം    ഉപയോഗിക്കുന്നത് . പൊടിക്കപെട്ടവൻ , അല്ലെങ്കിൽ അടിച്ചമർത്തപെട്ടവൻ എന്ന മറാട്ടി വാക്കിന് സമമായ 'ദൾ' എന്ന പദത്തിൽ നിന്നും രൂപം കൊണ്ട  പദം. അദ്ദേഹം അന്ന് ജാതിയുടെ പേരിൽ അല്ല ആ വാക്ക് ഉപയോഗിച്ചത് .

കഴിഞ്ഞ ദിവസങ്ങളിൽ  തന്നെ കേരളത്തിലെ ഒരു കലാലയത്തിൽ ഒരു ദളിത വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു . രാഷ്ട്രീയ്മായ് ഇടപെടലുകൾ നടന്നിടുണ്ട് എന്ന് ആ  കുട്ടിയുടെ അമ്മ പറഞ്ഞിട്ടും ഇവിടുത്തെ  ഒരു മാധ്യമവും ഈ സംഭവം വാർത്ത‍ ആയി കൊണ്ടാടിയില്ല. അത് പോലെ തന്നെ കേരളത്തിൽ രണ്ടു ദളിത വിദ്യാർത്ഥിനീകൾ പീഡിക്ക  പെട്ടപ്പോഴും ചാനലുകളിൽ നിറയാത്ത  വാർത്ത‍  ആയി അത് മാറി .  പക്ഷെ മഹാരാഷ്ട്രയിലെ ബീഫ് നിരോധനവും , അത് പോലെ മറ്റു സംസ് താനങ്ങളിലെ കൊലപാതകവും , പീഡനവും , എന്തിനു ആത്മഹത്യ വരെ വലിയ വാർത്ത‍ യായി ആഘോഷികുംപോൾ എന്തെ നമ്മുടെ ചാനലുകൾ  ഇവിടെ നടകുന്ന സമകാലീന  സംഭവങ്ങളിൽ മൌനം പാലിക്കുന്നു ?

ഇന്ത്യുടെ നാശം വരെ പോരാട്ടം തുടരും  " ഈ മുദ്രാ വാക്യം വിളിച്ചത്  'JNU '  വിദ്യാർത്ഥികൾ ആണ്. അജ്മൽ കസബിനെയും , അഫ്സൽ ഗുരുവിനെയും തുക്കിലേറ്റിയപ്പോൾ അവർക്കു ലഭ്യമാക്കേണ്ട മനുഷ്യാവകാശങ്ങളും , നീതിയും ,     ന്യായവും ലഭിച്ചില്ല എന്ന് പ്രസംഗിക്കുന്നവർ എന്തെ അറിയുന്നില്ല    

മുംബെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും ,   പാർലമെന്റ് ആക്രമണത്തിൽ വധിക്കപ്പെട്ടവർക്കും , രാജ്യത്തിനു വേണ്ടി ജീവൻ ബലിദാനം അർപ്പിക്കുന്നവർക്കും  വേണ്ടി വാദിക്കുവാൻ എന്തെ ഈ മനുഷ്യാവകാശികൾ  എന്ന് അറിയപെടുന്നവർ ത്തെയാർ ആകുന്നില്ല?  




 തീവ്രവാദികളുടെ  വെടിയേറ്റും,  ബോംബു പൊട്ടി 

ചിതറിയും , കൊല്ലപ്പെടുന്ന നമ്മുടെ 

പട്ടാളക്കാർക്കും,  അത് ഹനുമന്തന്തപ്പയായാലും , നിരന്ജൻ  

കുമാർ     ആയാലും ,  ഇനി  ഒരു സാധാരണ മനുഷ്യൻ ആയാൽ 

പോലും   അവർക്കും അവരുടെ വീട്ടുകാർക്കും  ഇല്ലേ 

ഈ  പറയുന്ന  മനുഷ്യാവകാശങ്ങൾ.


ഇപ്പോൾ ഒരു കുട്ടം  വിദ്യാർത്ഥികൾ  പറയുന്നു  "കാശ്മീരിനെയും കേരളത്തെയും സ്വതന്ത്രമാക്കണം" എന്ന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ കമ്മ്യൂണിസ്റ്റു അനുകൂല വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കുമ്പോൾ അവരെ ഭാരത സർക്കാർ പൊന്നാട നൽകി  ആദരിക്കണോ ? അതോ ചാവാലി പട്ടികളെ  പോലെ കുരകുന്ന  ആ  ശുനകൻമാരെ  കല്ലെറിഞ്ഞു കൊല്ലണമോ?

 നമ്മുടെ രാജ്യത്തിന്‌ വേണ്ടി  നമ്മുടെ പട്ടാളക്കാർ കൊല്ലപ്പെടുമ്പോൾ   ഈ 

ചെറുപ്പക്കാർ  എവിടെ  ഒളിച്ചിരിക്കുകയായിരുന്നു ....?


ഈ കാണിക്കുന്ന കൊപ്രായങ്ങൾ  അവർ പാകിസ്താന് 

എതിരെ കാണിക്കുമോ ?  



കഴിയില്ല ,  കാരണം ഇതിനു വിത്ത് വിത്യ്കുന്നവർ  എല്ലാം 

തന്നെ  ഈ ഭാരതം എന്ന  ചുവരിന്റെ 

സുരക്ഷിതത്വത്തിൽ  ഇരുന്നു 

പ്രസംഗിക്കാനേ കഴിയൂ.


ഇപ്പം അനുഭവിക്കുന്ന സ്വാതന്ത്ര്യവും 

സമാധാനവും  പൂർണമായും അനുഭവിച്ച്   ശേഷം ദേശ

ദ്രോഹികൾക്കുവേണ്ടി  ഇവെരെല്ലാം ഉയർത്തുന്ന ശബ്ദം 

മറ്റൊരു ദേശദ്രോഹമല്ലെ? 



ഒരുപാട് ധീരൻമാർ സ്വന്തം ജീവൻ  ബലികൊടുത്ത്

നിലനിർത്തുന്ന ഈ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും

വലിയ വിലയുണ്ട്‌.


ആ സ്വാതന്ത്ര്യം  ഉപയോഗിച്ചാണ്   ഈ 

അധമൻമാർ  അവരെ  പുച്ഛിക്കുന്നതും  നിരപരാധികളുടെ 

ജീവനെടുക്കാൻ  നടക്കുന്നവർക്കുവേണ്ടി  വാദിക്കുന്നതും 


അബ്ദുവിന്റെ ചോദ്യം കേട്ട് വിനി  ചോദിച്ചു.  നിനക്ക് എന്ത് പറ്റി അബ്ദു . നീ ഒരു മുസൽമാൻ  അല്ലെ? അതോ നീയും ഒരു സന്ഘി ആയോ?

അതെ ഞാൻ മുസൽമാൻ തന്നെയാണ് . രാജ്യത്തിന്‌ വേണ്ടി സംസാരിച്ചാൽ  ഞാൻ  സന്ഘി ആയി മുദ്ര കുത്തപെടുമോ?  

ഇത് പോലെയുള്ള രാജ്യ ദ്രോഹികളെ ക്കാാൾ ഞാൻ വില മതിക്കുനത്  സന്ഘി കളെ തന്നെയാണ് . ഇനി അതിന്റെ പേരിൽ   മുദ്രകുത്തപെടേണ്ട വന്നാലും എനിക്ക് ഒട്ടും വിഷമം ഇല്ല. മറിച്ചു അഭിമാനമേയുള്ളൂ .

അവൻ കഴുത്തിലെ ടാഗ്  അഴിച്ചു അവൾക്കു  നല്കി . പിന്നെ അവൻ നിധി പോലെ കൈയിൽ  സുക്ഷിച്ച ആ ക്യാമറയും .   എനിക്ക് വേണ്ടാ ഈ ജോലി എന്ന് പറഞ്ഞു അവൻ നടന്നു നീങ്ങുമ്പോൾ  വിനിതയുടെ ശബ്ദം അവന്റെ കാതിൽ വന്നലച്ചു .   
" നിങ്ങൾക്കായി ഈ വിവരങ്ങൾ നല്കിയത് ക്യാമറമാൻ സജി മാർക്കൊസിനോപ്പം വിനിത മോഹൻ"    




  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ