2016, ഏപ്രിൽ 14, വ്യാഴാഴ്‌ച

പ്രമോഷൻ (കഥ)




അവൻ ലക്ഷ്യബോധമില്ലാതെ ആ തെരുവിലുടെ നടന്നു.   വഴി വാണിഭക്കാരുമായി വില പെശുന്ന യാത്രികർ.  ഇടുങ്ങിയ ആ വഴികളിലുടെ നിയന്ത്രണം ഇല്ലാതെ വാഹനങ്ങൾ  ചീറി പായുന്നു. ഈ തെരുവിൽ നല്ലതും , വില കുറഞ്ഞതുമായ 'ടി ഷർട്ടും, ജീൻസും , ഷോർട്ട്സും എല്ലാം ലഭിക്കും. പക്ഷെ വില പേശുവാൻ അറിയണം എന്ന് മാത്രം.  നടക്കുന്നതിനിടെ  അയാൾ ഒരു സിഗരട്ട് കത്തിച്ച് പുക ഊതി വിട്ടു. 

"സാർ", ആ      വിളി കേട്ട് അയാൾ തിരിഞ്ഞു നോക്കി. ഒരു കാക്കാലത്തി. മുഴിഞ്ഞ വസ്ത്രം ധരിച്ച , വലിയ കുങ്കുമ പൊട്ടു തൊട്ട്  അറുപതു വയസോളം പ്രായം തോന്നിക്കുന്ന  ഒരു സ്ത്രീ. 
" കൈ നോക്കട്ടെ സാർ" , അവർ ആശയോടെ  ചോദിച്ചു .  "ഭാവി , ഭുതം എല്ലാം പറയാം സാർ . ഒരു 100 രൂപ തന്നാൽ മതി."    



അയാൾ വേണ്ടാ എന്നർത്ഥത്തിൽ തലയാട്ടി.  
      
"മുഖലക്ഷണം നോക്കി  കൃത്യമായി സാറിന്റെ സ്വഭാവം പറയാം സാർ."  അവർ വിടുന്ന ലക്ഷണം ഇല്ല. വീണ്ടും അവർ  പറഞ്ഞു "ഒന്നും കഴിച്ചിട്ടില്ല  സാർ ഇന്ന് . പറയട്ടെ സാർ .   വേണ്ടാ എന്ന് പറയരുത് . " 

അയാൾക്ക് ആകെ ദേഷ്യം വന്നു. "എനിക്ക് കൈ ഒന്നും നോക്കേണ്ടാ  ആവശ്യം ഇല്ല."   

"ഇല്ല സാർ , സാറിനു ഒരു പ്രശനം ഉണ്ട് . സാറിന്റെ  മുഖം പറയുന്നുണ്ട് ". അവർക്ക് വിടുവനുള്ള ഭാവമില്ല.  

അയാൾ കുറച്ചു ഉറക്കെ പറഞ്ഞു . ഇത് വലിയ ശല്യം ആയല്ലോ. 
അവൾ അയാളുടെ അരികിലേക്ക് ചേർന്ന് നിന്ന്. അഴുക്കു മണം പേറുന്ന ചേലയുടെ ഗന്ധം അയാൾക്ക് അസഹ്യമായി തോന്നി. 

കൈ കൊണ്ട് അയാൾ അവരെ അകറ്റി നിറുത്തി.  വേണ്ടാ , രൂപ തന്നേക്കാം , ശല്യം ഒഴിഞ്ഞു പോകട്ടെ എന്ന് കരുതി അയാൾ പോക്കറ്റിൽ  തപ്പി. പിന്നെ ഒരു 100 രൂപാ നോട്ട് ഏടുത്ത് അവർക്ക് നേരെ നീട്ടി . 

നിറഞ്ഞ മനസോടെ അവർ ആ രൂപ സ്വീകരിച്ചു . തിരിഞ്ഞു നടന്നു പോകുന്ന അവനെ നോക്കി അവർ വിളിച്ചു .

"സാർ , സാറിന്റെ പേര് എന്താണ് ?"

"വേണ്ട, അതിന്റെ ആവശ്യം ഇല്ല."

 തിരിഞ്ഞു നോക്കാതെ അവൻ പറഞ്ഞു.       

"ശരി ഞാൻ ചോദിക്കുന്നില്ല , പക്ഷെ എന്റെ നന്ദി നിങ്ങൾക്ക് സ്വീകരിക്കാമല്ലോ?"

അവൻ അവരേ തിരിഞ്ഞു  നോക്കി.  

"എനിക്ക് നിങ്ങളുടെ നന്ദി ആവശ്യം ഇല്ല. അയാൾ  അല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു."   

"മോനെ,"  ഇത്തവണ   അവരുടെ വിളിയിൽ സ്നേഹം അനുഭവപെട്ടു .

" നിങ്ങളെ കണ്ടിട്ട് നിങ്ങൾ ഒരു നല്ല വ്യക്തി ആണെന്ന് തോന്നുന്നു . നിങ്ങളുടെ പേര് എന്താണ് എന്നെങ്കിലും പറഞ്ഞിട്ട് പോകൂ. "   


"വിനീത്"  , അയാൾ പറഞ്ഞു .

"വിനീത്. "  നല്ല പേര് അവർ അയാളെ നോക്കി പറഞ്ഞു . 

" ഇനി എന്നെ വിട്ടേക്കു ", അയാൾ  ദൈന്യതയോടെ പറഞ്ഞു.  

"ശരി.  നിങ്ങൾക്ക് പോകാം , അതിനു മുമ്പ് ഒരു കാര്യം ഞാൻ നിങ്ങളോട്  പറയട്ടെ" , അവർ അനുവാദത്തിനായി ചോദിച്ചു .
  

ഇത്തവണ സ്വരം കനപ്പിച്ചു അയാൾ  അവരോടായി പറഞ്ഞു . "ഇത് വലിയ ശല്യം ആയല്ലോ. നിങ്ങൾക്ക്‌  രൂപ തന്നില്ലേ . ഇനി എന്താ വേണ്ടത് ."

" എനിക്ക് നിങ്ങൾ രൂപ തന്നു . പക്ഷെ ഞാൻ നിങ്ങളുടെ കൈ നോക്കിയില്ലല്ല്ലോ ?"

എനിക്ക് അറിയാമായിരുന്നു നിങ്ങൾ അങ്ങോട്ടേക്ക് തന്നെ വീണ്ടും വരും എന്ന്. അയാൾ പരുഷ സ്വരത്തിൽ പറഞ്ഞു. 

"നിങ്ങൾക്കു നല്ല കാലം വരുവാൻ പോകുന്നു . ഇപ്പോൾ എന്തിനെ കുറിച്ച് വിഷമികുന്നുവൊ ആ വിഷമം നിങ്ങൾക്ക് ഇല്ലാതാകും . അവർ പ്രവചിക്കുന്ന പോലെ പറഞ്ഞു."


"അവൻ അവരെ പുച്ഛത്തോടെ നോക്കി. ഇങ്ങനെ പ്രവചിക്കുവാൻ നിങ്ങൾ ദൈവം ഒന്നും അല്ലല്ലോ .  ഇല്ല , ഞാൻ ദൈവം ഒന്നും അല്ല. പക്ഷെ ആ ദൈവം ആയിരിക്കാം എന്നെ കൊണ്ട് ഇങ്ങനെ പറയിപ്പികുന്നത്."

"എനിക്ക് നിങ്ങളുടെ ഉപദേശം ആവശ്യമില്ല ."

 അവൻ അവരെ നോക്കി പറഞ്ഞു. 

"സത്യമായും  നിങ്ങൾ വിശ്വസിച്ചാലും , നിങ്ങൾക്ക് നല്ല കാലം വരുവാൻ പോകുന്നു . "

അവൻ അവരെ പരിഹാസ ഭാവത്താൽ നോക്കി.  പിന്നെ അവൻ അവരെ നോക്കി പറഞ്ഞു . 

"നിങ്ങൾക്ക് എന്തറിയാം എന്നെ കുറി?   എന്റെ ഈ പേര് അല്ലാതെ.  ഞാൻ ഇവിടെ ഇൻഡസ് ടെക്നോവിഷനിൽ ജോലി ചെയുന്നു . ഞാൻ എന്റെ ബോസ്സിനെ കുറിച്ച് പറഞ്ഞിട്ടില്ലല്ലോ . അയാൾ ഒരു  മൊശടൻ ആണ് എന്തിനും ഏതിനും കുറ്റം മാത്രം കണ്ടു പിടിക്കുന്ന ഒരു വഷളൻ .  ഇത്രക്ക് കഠിന ഹൃദയനെ ഞാൻ കണ്ടിട്ടില്ല.  എന്റെ  അപ്രെസൽ  ചെയ്തിരിക്കുനത് അയാൾ ആണ്. എനിക്ക് ഉറപ്പുണ്ട് അയാൾ ഒരിക്കലും എനിക്ക് നല്ല 'റേറ്റിംഗ്'  തരികയില്ല.  ഇപ്പോൾ റിസഷൻ  ആണല്ലോ. ഓരോ കാരണം കണ്ടു പിടിച്ചു കമ്പനി ആളുകളെ പറഞ്ഞു വിടുവാൻ നോക്കുകയാണ് . 'മാൻ പവർ' എത്ര കുറഞ്ഞോ കമ്പനിക്ക് അത്രയും   ലാഭം ആണ് .  "

"അല്ലെങ്കിൽ കഴിഞ്ഞ വർഷം എനിക്ക് ലഭികെണ്ടേ പ്രൊമോഷൻ അയാൾ തടഞ്ഞു വച്ചില്ലേ .  മൊട്ട തലയൻ . എനിക്കറിയാം ഞാൻ അയാളുടെ 'ഹിറ്റ്‌ ലിസ്റ്റിൽ '   ഉണ്ട് . മിക്കവാറും അയാളുടെ  'ഇൻപുട്ട്'  കമ്പനി സ്വീകരിക്കും.  നിങ്ങൾക്ക് അറിയില്ല എന്റെ  ഇപ്പോഴത്തേ അവസ്ഥ,  ഈ ജോലി  എനിക്ക് അത്ര ആവശ്യം ആണ് . ഇപ്പോൾ എങ്ങാനും ജോലി പോയാൽ പിന്നെ ഒരു ജോലി കിട്ടണം എന്നുണ്ടെങ്കിൽ മാസങ്ങൾ തന്നെ എടുക്കും ."

 അത് പറയുമ്പോൾ അയാളുടെ കണ്ണുകള്‍ നിറഞ്ഞു .

ഒന്നും മിണ്ടാതെ അയാളെ നോക്കുന്ന അവരേ നോക്കി അവൻ ഒന്ന് ചിരിച്ചു . 

" നിങ്ങൾക്ക് ഒന്നും ചെയുവാൻ ഇല്ല. ഇത് എന്റെ വിധി. "

അവൻ പതിയെ  മുന്നോട്ടു നടന്നു .

  "ദൈവം രക്ഷിക്കട്ടെ മകനെ " നടന്നു പോകുന്ന അവനെ നോക്കി അവർ പറഞ്ഞു.  

 അവർ പറയുന്നത് അവൻ ശ്രദ്ധിച്ചില്ല. അവനു തന്നെ അറിയില്ല എന്താണ് ഇനി ചെയേണ്ടത് എന്ന്.  അവന്റെ മനസിൽ അവന്റെ ബോസ്സിനെ കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു . അയാളുടെ  മൊട്ട തലയും, വളിച്ച ഒരു ചിരിയും. ശരിക്കും ഒരു റേഡിയോ തന്നെ. അങ്ങോട്ടേക്ക് ഒന്നും പറയുവാൻ അനുവദിക്കാതെ തുടർച്ചയായി സംസാരിക്കുന്ന മനുഷ്യൻ. എന്നാ വല്ല വിവരം ഉണ്ടോ . അതൊട്ടില്ല താനും.   പണ്ടാരം അടങ്ങാൻ , വല്ല വണ്ടി ഇടിച്ചെങ്ങാനും ചത്താൽ മതി ആയിരുന്നു  . അവൻ മനസ്സിൽ പ്രാകി.  കഴിഞ്ഞ ദിനം തന്നെ ഒരു കാരണവും ഇല്ലാതെ അയാൾ ചുടായി. വെറുതെ ഒരു പ്രഹസനം. ടെസ്റ്റ്‌ റിസൽറ്റസ്  ശരിയായില്ല എന്ന് പറഞ്ഞു . ഇതൊക്കെ അയാൾക്ക് ചോർത്തി കൊടുക്കുന്ന ആ സ്റെല്ലയെ ആദ്യം തല്ലണം . ചിരിച്ചു കളിച്ചു കാര്യം നേടുവാൻ അവൾ മിടുക്കിയാ . വെറുതെ അല്ല 'BBC' എന്ന് അവളെ  എല്ലാവരും വിളിക്കുനത്‌. 

ചിന്തകളിൽ മുഴുകി അവൻ റോഡിന്  കുറുകെ നടക്കുകയായിരുന്നു. എതിർ ദിശയിൽ നിന്നും വേഗത്തിൽ പാഞ്ഞു വന്ന  ആ  കാർ അവൻ കണ്ടില്ല. ശ്രദ്ധ മരികുംപോൾ ആണല്ലോ അപകടം സംഭവിക്കുനത്. ദുരേക്ക്  അവൻ തെറിച്ചു വീണു. റോഡിലേക്ക് തല വെട്ടി കമഴ്ന്നു വീണു  അവന്റെ  അവന്റെ തലയിലും ശരീരത്തിലും രക്തം പടർന്നു . ആ ഇടിയുടെ  അഘാതത്താൽ കമഴ്ന്നു  ബ്ബോധമറ്റു കിടക്കുന്ന അയാളുടെ അരികിലേക്ക്   വാഹനം ഓടിച്ചയാൾ ഇറങ്ങി വന്നു. അപ്പോഴേക്കും കാഴ്ച്ചക്കാർ ചുറ്റും കുടി . 

അയാൾ അവരോടായി പറഞ്ഞു .  

"ഒന്ന് പിടിക്കു  നമുക്ക് എത്രയും വേഗം ആശുപത്രിയിൽ   കൊണ്ടുപോകാം ."

 കമഴ്ന്നു കിടക്കുന്ന  വിനീതിനെ  ആരോക്കെയോ  ചേർന്ന്  പൊക്കി എടുത്ത്  അയാളുടെ കാറിൽ  കിടത്തി.  അയാൾ കീ കൊടുത്തിട്ട് പറഞ്ഞു 

"നിങ്ങൾ ആരെങ്കിലും ഓടിക്കു   നമുക്ക് "മെഡിക്കൽ  സെന്റർ "   പോകാം ." 

അവരിൽ ഒരാൾ അയാളുടെ നിർദേശം അനുസരിച്ചു.   കാർ  ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.  

കാറിന്റെ പിൻ സീറ്റിൽ ഇരുന്ന അയാൾ വിനീതിന്റെ  മുഖം  എടുത്ത് മടിയിൽ വച്ചു . മടിയിൽ കിടക്കുന്ന വിനീതിന്റെ  മുഖം അയാൾ തിരിച്ച് അറിഞ്ഞു. അയാൾ , വിനീതിനെ കുലുക്കി വിളിച്ചു .

 "വിനീത് ."  

 അയാളുടെ  മൊട്ടതലയിലെ വേർപ്പ്   അയാൾ കൈ കൊണ്ട്  തടവി.  ആ രാത്രിയിലും അയാൾ വിയർത്തിരുന്നു.  "വിനീത് ",  അയാൾ വീണ്ടും വിളിച്ചു .

ആ മനുഷ്യനെ അവൻ പകുതി ബോധത്താൽ തിരിച്ചു അറിഞ്ഞു.   അവൻ പതിയെ അയാളെ നോക്കി വിളിച്ചു "രാഘവ് ". 

 രാഘവ് അയാളെ നോക്കി  പറഞ്ഞു , 

" ഒന്നും സംഭവിച്ചിട്ടില്ല  വിനീത് . നമ്മൾ ആശുപത്രിയിലേക്ക് പോകുകയാണ്. രക്തം വാർന്നു ഒഴുകുന്ന തല അയാൾ മടിയിൽ ചേർത്തു വച്ചു . അയാളുടെ ഷർട്ടിലും, പ്യാൻസിലും രക്തകറ പടർന്നു."    

കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം രാഘവ്  വിനീതിനോടായി പറഞ്ഞു. 

"ഒരു കാര്യം  എനിക്ക് നിന്നോടു പറയുവാനുണ്ട് "

അഭിനന്ദനങ്ങൾ  വിനീത് , "യു ഗോട്ട്  പ്രമോട്ട്ട്  മാൻ".  

ഗോട്ട് ദി ലറ്റർ ടുഡേ ഫ്രം HR " .  


അയാളുടെ ആ വാക്കുകൾ  കേട്ട്  അവൻ പതിയെ  മന്ത്രിച്ചു.  

"താങ്ക് യ്യൂൂ  ബോസ്സ്," .  പിന്നെ ആ കണ്ണുകൾ അടഞ്ഞു . എന്നേക്കുമായി ..


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ