2015, ഒക്‌ടോബർ 3, ശനിയാഴ്‌ച

വീണ്ടും ഒരു ഓണം (ലളിതഗാനം)




ഓണം വന്നോണം വന്നോണം വന്നെ
മാവേലി തംബ്രാന്റെ തേരും വന്നെ
ഇട നെഞ്ചിൻ വില്ലും ഞാണും ശ്രുതി മൂളുന്നേ
തിരു മുറ്റത്താരോ  കൈ    കൊട്ടി  പാടുന്നെ,  കൈ    കൊട്ടി  പാടുന്നെ

ഓണം വന്നോണം വന്നോണം വന്നെ

വഞ്ചി പാട്ടിൻ ഈണം എൻ കാതിൽ കേൾക്കുമ്പോൾ
അരയന്ന ചുണ്ടൻ വള്ളം കണ്‍ മുന്നിൽ പായുമ്പോൾ   (2)

ഒരുമിച്ചാ കൈ തുഴകൾ താളത്തിൽ തുഴയുംപോൾ
അമരത്തായി തോണി തൂഴഞേ
കാറ്റും മുളുന്നെ.  കാറ്റും മുളുന്നെ

തക തിമതി തൈ തൈ തോം ,  തക തിമതി തൈ തൈ തോം
തക തിമതി തൈ തൈ തോം , തൈയംതാരോ

അരയാലിൻ കൊമ്പത്തെ ഊഞ്ഞലിൽ   ആഞാടി
അകലത്തെ തേന്മാവിൽ കൈ നീട്ടി കനി തൊട്ടേ   (2)

കരി വളകൾ ചേർത്ത് കിലുക്കി പൂക്കള മിട്ടൊരു പെണ്ണിൻ
കരി നീല  കണ്ണുകളിൽ  കവിത വിരിഞ്ഞേ,  കവിത വിരിഞ്ഞേ

ചെംമ്പാവിൻ പാടം പുത്ത്‌ തളിർത്തില്ലേ
കതിരെല്ലാം പൊൻ പ്രഭയാൽ ആർത്തു ചിരിചില്ലേ  (2)

തെളി നീരിൻ കൈ വഴിയിൽ കുളിരായി തഴുകുമ്പോൾ
അറിയാതെ എൻ മനവും കുടെ പാടുന്നു,  കുടെ പാടുന്നു

തക തിമതി തൈ തൈ തോം ,  തക തിമതി തൈ തൈ തോം
തക തിമതി തൈ തൈ തോം , തൈയംതാരോ

തക തിമതി തൈ തൈ തോം ,  തക തിമതി തൈ തൈ തോം
തക തിമതി തൈ തൈ തോം , തൈയംതാരോ



(2015 - മസ്കറ്റിലെ ഓണാഘോഷത്തിൻ ഭാഗമായി എഴുതിയ ഓണപ്പാട്ട് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ