2015, ജൂൺ 10, ബുധനാഴ്‌ച

ന്യായവിധി.


കോടതി മുറിയിലെ ശാന്തത നിങ്ങൾ കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട് . സിനിമകളിൽ കാണുന്ന വിധി  ന്യായം പോലെ അല്ല കോടതികളിൽ സംഭവിക്കുന്നത് . കറുത്ത കുപ്പായം ഇട്ടു ഡ്രാക്കുള പ്രഭുവിനെ പോലെ പച്ചക്ക് ചോര കുടിക്കുന്ന വക്കീലൻമാരുടെ വാഗ്വാദങ്ങൾ നിങ്ങൾ സിനിമയിൽ കണ്ടേക്കാം . എന്നാൽ അതിനു സമാനമായ ഒരു  വാക് വിലാസം  എതിർ  ഭാഗം വക്കീലിന്റെ  ഭാഗത്ത്‌ നിന്ന് ഉണ്ടായി. പ്രതി കൃത്യം ചെയ്തത് അതി ക്രൂരമായി തന്നെ ആണ് എന്നും  മാപ്പ് അർഹിക്കാത്ത കുറ്റം ചെയ്ത പ്രതി മരണ ശിക്ഷയിൽ കുറഞ്ഞു ഒന്നും അർഹിക്കുന്നില്ല എന്നും വക്കീൽ വാദിച്ചു. അതി ക്രൂരമായി ഒരു കൊല പാതകം നടത്തിയ  വ്യക്തിക്ക് അതും ഒരു സ്ത്രീയെ നിഷ്ടൂരമായി കൊല പെടുത്തിയ  പ്രതിക്ക്  മരണ ശിക്ഷയിൽ കുറഞ്ഞ്  എന്താണ് കോടതിക്ക് നല്കുവാൻ ഉള്ളത്? .

മണിക്കുറിനു ലക്ഷങ്ങൾ പ്രതിഫലം മേടിക്കുന്ന  വക്കീലിന്റെ മികവിൽ ആർക്കും  സംശയം വേണ്ട . പണ്ട് പറഞ്ഞു കേട്ടിട്ടുള്ള  വാമൊഴി  പോലെ കുഞ്ഞിരാമൻ  വക്കീലിനു 5000 രൂപ കൊടുത്താൽ അത് ഏതു കൊല കേസ് ആണെങ്കിലും അദ്ദേഹം അത്  നിഷ്‌പ്രയാസം വാദിച്ചു ജയിപ്പിക്കും. അത് പോലെ തന്നെയുള്ള ക്രിമിനൽ കേസുകൾ മാത്രം വാദിക്കുന്ന പ്രഗൽഭൻ  ആയ വക്കീൽ ആണ്  ജേക്കബ്‌  വക്കീൽ . "ആർത്തി പണ്ടാരം "എന്ന് ചെല്ല പേരിൽ അദ്ദേഹം പ്രശസ്ത്ൻ ആണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും നൂറു ശതമാനം   വിശ്വസിക്കാം . അങ്ങേരു ഒരു കേസ് ഏറ്റെടുത്താൽ  പിന്നെ അത് ദൈവം തമ്പുരാൻ ആയാലും ശിക്ഷ ഉറപ്പ്. കാരണം മേടിച്ച കാശിനു  കൂറു പുലർത്തുന്നവൻ  ആണ് ജേക്കബ്‌ വക്കീൽ.  അങ്ങനെയുള്ള ജേക്കബ്‌ വക്കീൽ വാദിച്ചാൽ പിന്നെ ജയിക്കാതെ ഏതു കേസ്  ആണ് ഉള്ളത്?

തന്റെ  വിധി ന്യായം അവതരിപ്പിക്കുക വഴി പ്രതിക്ക് തക്കതായ ശിക്ഷ മേടിച്ചു കൊടുക്കണം എന്ന വാശി  ജേക്കബ്‌  വക്കീലിന്  ഉണ്ടായിരുന്നു.  കരുതി കൂട്ടി  ആലോചിച്ചു ഉറപ്പിച്ച ശേഷം ആണ് പ്രതി കുറ്റം ചെയ്തിരിക്കുന്നത്. സന്ദർഭം വിശദീകരിച്ചു  വക്കീൽ തന്റെ ഭാഗം  ഭംഗിയായി   അവതരിപ്പിച്ചു . രണ്ടു മുന്ന് ദിനമായി അയാളെ  ആ പരിസരത്ത് ചുറ്റി കറങ്ങി നടക്കുന്നത്  കണ്ടവർ  ഉണ്ട്. ദൃക്സാക്ഷി ആയ അപ്പുകുട്ടനെ വിസ്തരിച്ചു കഴിഞ്ഞതാണ് . തൊട്ടപ്പുറത്തെ വീട്ടിലെ ലില്ലി ചേച്ചിയോട് ആൻ മേരി മതിലിൻ അരികെ നിന്ന്  പറഞ്ഞ വിവരം .
.
" ഫോണ്‍ ശബ്ദിക്കുന്നില്ല " എന്ന വിവരം, ആ  പരാതി  ടെലിഫോൺ  എക്സ് ചേഞ്ചിൽ  ഒന്ന് വിളിച്ചു പറയുവാൻ അവൾ മതിൽക്കൽ നിന്ന ലില്ലികുട്ടിയോടു  പറഞ്ഞു .  ബുദ്ധിമാനായ കുറ്റവാളിക്കു   മുന്നിൽ  എന്നും ഒരു  അവസരം വന്നു ചേരുമല്ലോ. ആ  ഒരറ്റ അവസരം അത് മതി ആയിരുന്നു അയാൾക്ക്‌. ഫോണ്‍ നന്നാക്കുവാൻ എന്ന വ്യാജേന  അയാൾ ആ വീട്ടിൽ പ്രവേശിച്ചു . അയാൾ ഫോണ്‍ നന്നാക്കുന്നതിനിടെ അവളുടെ മൊബൈലിലേക്ക് ആരോ വിളിച്ചു. അവൾ അകത്തെ മുറിയിൽ സംസാരിക്കുന്ന അവസരത്തിൽ ആണ് അയാൾ ആ കൃത്യം നടത്തിയത് . കൈയിലെ ബാഗിൽ പൊതിഞ്ഞു വച്ച ഇരുമ്പ് ചുറ്റിക അയാൾ എടുത്തു . പിന്നെ  അതിക്രൂരമായി തല തകർന്ന അവസ്ഥയിൽ ആണ് ആനിന്റെ മൃതദേഹം കണ്ടുകിട്ടിയത്.

ഇനി വിധി പ്രസ്താവിക്കേണ്ട സമയം ആകുന്നു. ഏറെ  പ്രമാദമായ ആ കേസിന്റെ വിധി  അല്പനേരത്തിനുള്ളിൽ പ്രസ്താവിക്കും എല്ലാ കണ്ണുകളും  ന്യായാധിപനെ ശ്രദ്ധിച്ചു . അദ്ദേഹം പുറപ്പെടുവിക്കുവാൻ പോകുന്ന വിധി എന്തായിരിക്കും ? ജേക്കബ്‌  വക്കീൽ ഏറ്റ എടുത്ത ഈ കേസിനു വേറെ ഒരു ആന്റി ക്ലൈമക്സ് ഉണ്ടാകുമോ?

ന്യായാധിപൻ നല്ല  പ്രായം ചെന്ന് അനുഭവ സമ്പന്നൻ ആണ് . ഈ കേസ് അദ്ദേഹത്തെ   സംബന്ധിച്ചു  ഏറെ  സവിശേഷതകൾ  നിറഞ്ഞതാണ് .അടുത്ത ആഴ്ച അദ്ദേഹം  സേവനത്തിൽ നിന്നും വിരമിക്കുകയാണ് . നീതിയും, ന്യായം  നോക്കി മാത്രമേ അദ്ദേഹം വിധി ന്യായം പ്രഖ്യാപിക്കുകയുള്ളൂ. മുപ്പതു വർഷത്തിൽ ഏറെ നീണ്ടു കിടക്കുന്ന  അദ്ദേഹത്തിന്   സുദീർഘമായ ജോലി പരിചയത്തിനു എതിരായി ഒരിക്കൽ പോലും ഒരു അഴിമതി ആരോപണമോ. സ്വജനപക്ഷപാതമോ കേൾക്കുവാൻ കഴിഞ്ഞിട്ടില്ല.

കഷ്ടിച്ച്  22 വയസ് മാത്രം ആയ ചെറുപ്പക്കരാൻ ,  അയാൾ കുറ്റം നിഷേധിച്ചിട്ടില്ല . സ്വന്തമായി ഒരു വക്കീൽ പോലും ഇല്ല എന്ന് പറയുമ്പോൾ തന്നെ കേസ് വാദിച്ചു ജയിക്കുവാൻ പ്രയാസം ആണ് .ഒരു പക്ഷെ അയാളുടെ ഒരു നല്ല  ന്യായീകരണം മാത്രം മതി ആകും ചിലപ്പോൾ  അയാൾക്ക്‌ ഈ കേസിൽ നിന്നും ഊരി പോകുവാൻ . അല്ലെങ്കിൽ ഒരു ജീവപര്യന്തം എന്ന  നിലയിലേക്ക് മാറ്റുവാൻ .

ന്യായാധിപൻ മൂക്കിലേക്ക്‌ ഊർന്നു ഇറങ്ങിയ കണ്ണട അകത്തേക്ക് തള്ളി വച്ച ശേഷം ആ വിധി പകർപ്പ് ഒരാവർത്തി കൂടെ മനസ്സിൽ വായിച്ചു. പിന്നെ അയാളെ നോക്കി നിർവികാരൻ ആയി നിൽക്കുകയായിരുന്നു   അയാൾ.  അക്ഷോഭ്യൻ  ആയി,  കുറ്റം ചെയ്തതിന്റെ  ലാഞ്ചന പോലും അയാളിൽ പ്രകടമല്ല.

മാനസിക വിഭ്രാന്തിയുള്ള ഒരു പാട് കുറ്റവാളികളെ കണ്ടിട്ടുണ്ട് . പക്ഷെ ഇയാൾ അതിൽ നിന്നും എല്ലാം വ്യത്യസ്തനാകുന്നു. മോഷണശ്രമമോ , പീഡനമോ ഒന്നും നടന്നിട്ടിട്ടില്ല . പിന്നെ എന്തിനു വേണ്ടി ഇയാൾ ആ കുറ്റം ചെയ്തു..

 ഒരു പക്ഷെ തന്റെ മകനെക്കാൾ മുന്നോ , നാലോ വയസിനു ഇളപ്പം കാണുമായിരിക്കും. ഒട്ടും പശ്ചാത്താപം ഇല്ലാത്തെ അയാൾ നില്കുന്നു. ഈ കുരുന്നു പ്രായത്തിൽ കരിഞ്ഞു പോകേണ്ടതാണോ അയാളുടെ  ജീവിതം.?

ഒന്ന് ചുമച്ചു തൊണ്ടശുദ്ധി വരുത്തിയ ശേഷം ന്യായാധി പൻ  അയാളോടായി ചോദിച്ചു . നിങ്ങൾക്ക് എന്തെങ്കിലും ബോധിപ്പിക്കുവാൻ ഉണ്ടോ? കാണികൾ മുഴുവനും അയാളെ തുറിച്ചു നോക്കി. ദയക്ക് വേണ്ടി അയാൾ കേഴും എന്ന് അവർ കരുതി. അന്നത്തെ ചുടു വാർത്തക്ക് ഇരയെ ലഭിച്ച പോലെ ക്യാമറ കണ്ണുകൾ  ചിന്നി ചിതറി. പത്ര ലേഖകരും , TV   റിപ്പോർട്ടെഴ്സും കോടതി പരിസരത്തിൽ   ചൂടുള്ള വാർത്തക്കായി  കാത്തു നിൽക്കുന്നു.   ഉത്സവ പ്രതീതി തുടിക്കുന്ന അന്തരീക്ഷം. ഇരയെ  കൊത്തി  കീറുവാൻ വെമ്പുന്ന കഴുകന്മാരെ പോലെ അവർ കാത്തിരിക്കുന്നു  അയാളുടെ വാക്കുകൾക്കായി.

അയാളുടെ മനസ്സിൽ ആ രംഗം ഒന്നും കുടി കടന്നു  പോയി.ചുറ്റിക എടുത്തു ആൻമേരിയുടെ തല  തകർക്കുന്ന് രംഗം . ചോരയിൽ പിടഞ്ഞു അവൾ   പിടയുന്ന രംഗം . നാവ് തുറക്കുവാൻ വയ്യാതെ , ഒന്ന് അലറി കരയുവാൻ പോലും വയ്യാതെ പിടയുന്ന രംഗം. ആ പേര് ഒന്ന് കൊണ്ട് മാത്രം ആണ് ഇത്രയും കാലം ചാനലുകൾ മത്സരിച്ചു വാർത്തകൾ പുറത്തു  വിട്ടത് .


മന്ത്രിമാരുട്രെ ലീലകൾ  അവളുടെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നു. ഇപ്പോൾ പുറത്തു കൊണ്ട് വരും എന്ന് അവൾ വീമ്പു ഇളക്കിയ വലിയ തെളിവുകൾ .അവളുടെ നാവിൻ  തുമ്പിൽ നിന്നും വീണ മൊഴി മുത്തുകൾ ചാനലുകളിൽ അന്തി ചർച്ചകൾക്ക് വഴി ഒരുക്കി. തെരുവ് വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തിന്റെ ഭാവശുദ്ധി അവൾക്കു ഉണ്ടായിരുന്നോ?  സെക്രട്ടറിയേറ്റിലെ ജീവനക്കാർ മുതൽ മന്ത്രിമാർ വരെ അവളെ ഉപയോഗിച്ചവരിൽ ഉണ്ടായിരുന്നു എന്ന് അവൾ പരസ്യമായി
തുറന്നു പറഞ്ഞു.  എന്തേ ആരും അവൾക്കെതിരെ മാനനഷ്ട കേസുകൾ കൊടുത്തില്ല.

അവർ  അവളെ ഉപയോഗിച്ചതോ അതോ അവൾ  അവരെ ഉപയോഗിച്ചോ ?.
കൊല്ലേണ്ടത് അവളെ അല്ല ശരിക്കും ജനങ്ങളെ വിഡ്ഢികൾ ആകുന്ന ഇടം വലം   താങ്ങുന്ന ഉളുപ്പില്ലാത്ത രാഷ്ട്രീയക്കാരെ ആണ്.  പരനാറികൾ എന്ന ഉളുപ്പില്ലാതെ വിളികേൾക്കുവാൻ  അർഹതപെട്ടവർ .

 ജനങ്ങളെ മണ്ടൻമാർ ആക്കുവാൻ കാണിക്കുന്ന സാമർഥ്യം അല്പം നാടിനു വേണ്ടി ഉപയോഗിച്ചു എങ്കിൽ നമ്മുടെ നാട്  എന്നെ നന്നായേനെ. അതിനു ഒരു മാറ്റം വരണം എന്നുണ്ടെങ്കിൽ  ഈ  രാഷ്ട്രീയ  ഹിജടകൾ ചത്ത്  തുലയണം. രാജാവ് നഗ്നൻ ആണ് എന്ന് പറയുവാൻ കഴിവില്ലാത്ത പ്രജകൾ . വാഴുമ്പോൾ , അതിനെ എതിർക്കുവാൻ ആരെങ്കിലും വേണ്ടേ . അത് വിളിച്ചു പറയേണ്ടേ?

ഒരു ജോലി അയാളെ സംബന്ധിച്ചു കിട്ടാ കനിയാണ് . ഉയർന്ന കുലത്തിൽ  ജനിച്ചു പോയി എന്നുള്ള തെറ്റ് . ഉയർന്ന മാർക്കോടെ ബിരുദാനന്തര ബിരുദം നേടി എന്ന വേറെ തെറ്റ് .  ഇത് കൊണ്ടൊന്നും വീട്ടിൽ അടുപ്പ്  പുകയില്ലല്ല്ലോ . തേവരെ പൂജിച്ച കൈകൾ കൊണ്ട് മോഷ്ടിക്കുവാൻ കഴിയില്ലല്ലോ.

പണ്ട് കീഴാളന്മാരായി നിന്നവർ  രാഷ്ട്രീയം എന്ന കപട നാടകം കളിച്ചു കോടീശ്വരന്മാരായി വാഴുന്നു.   അവരുടെ മക്കളെ പഠിപ്പിച്ചു  വലിയ ഉന്നത നിലയിൽ ആക്കുന്നു.  അവർ  വലിയ കമ്പനികളിൽ
വിദേശത്തും, ഇവിടെയുമായി ഉയർന്ന  ജോലികളിൽ മുഴുകുന്നു. പഠിപ്പ് തികയാത്തവർ പോലും  കമ്പനി മേധാവികൾ ആകുന്നു. . പക്ഷെ തങ്ങളെ പോലുള്ളവർ ഇപ്പോഴും ഗതി ഇല്ലാത്ത പ്രേതാത്മാക്കളെ പോലെ ജോലിക്കുവേണ്ടി അലഞ്ഞു തിരിയുന്നു.

അവളെ മാത്രമേ കൊല്ലുവാൻ കഴിഞ്ഞുള്ളു. ആവർത്തന വിരസങ്ങൾ ആയ അവളുടെ വാക്കുകൾ  മാറി മറഞ്ഞു കൊണ്ടേ ഇരുന്നു. ആൻ  മേരി  ചാനലുകളിൽ നിറ  സാന്നിധ്യം ആയി. അവളുടെ ഓട്ടോ ഗ്രാഫ്  മേടിക്കുവാൻ വരെ  ആളുകൾ  ഉണ്ടായി. ഒരു താരത്തെ വെല്ലുന്ന  തരത്തിൽ  അവൾ ഉയർന്നു . എന്തിനു ഏറെ പറയുന്നു റിയാലിറ്റി ഷോകളിൽ ജഡ്ജി ആയും, സീരിയലിൽ വരെയും അവൾ അഭിനയിച്ചു. പണത്തിന്റെ അളവുകോൽ  അനുസരിച്ചു   ഇന്ന് പറയുന്ന വാക്കുകൾ നാളെ മാറ്റി പറയുവാൻ അവൾക്കു മടി ഇല്ലായിരുന്നു.

അവസരം കിട്ടിയിരുന്നു എങ്കിൽ അവളെ മാത്രമല്ല അവളെ ഉപയോഗിച്ച മന്ത്രി പുംഗവൻമാരെ കൂടി കൊല്ലണം  എന്ന് അയാൾക്ക് ഉണ്ടായിരുന്നു. അതിനു സാധിച്ചില്ല.ഇന്നത്തെ  ഈ ശരി നാളത്തേക്കുള്ള വലിയ  പ്രചോദനം ആകാം .

എന്തായാലൂം ആൻമേരിയുടെ ചരിത്രം ശുദ്ധമല്ല എന്ന്  എല്ലാവർക്കും അറിയാം. അതിനു മുമ്പും അവൾ പല പേരിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അപ്പോഴെല്ലാം ഏറെ വിവാദമുണ്ടാക്കി   മാധ്യമ  ശ്രദ്ധ നേടുന്നതിൽ അവൾ  വിജയിച്ചിട്ടുണ്ട്. ഭരണപക്ഷവും,   പ്രതിപക്ഷവും അങ്ങനെ ഒരു വ്യത്യാസമില്ലാതെ മാറി മാറി അവളെ ഉപയോഗിച്ച നിറം കെടുത്തുന്ന കഥകൾ വാരികയിൽ  ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുണ്ട് . നാണം കെട്ട മന്ത്രികൾ  അവളുടെ മുന്നിൽ  തൊഴുതു നിന്നിട്ടുണ്ട്.

പ്രജകൾക്ക് വേണ്ടി ഭരിക്കുന്നവർ ആകണം ഭരണാധികാരികൾ . അവർ പ്രജകളെ തൊഴുതു തന്നെ  നിൽക്കണം .കാരണം  പ്രജകൾ തിരഞ്ഞെടുത്തവർ ആണ് അവരെല്ലാം .പക്ഷെ ഇത് പോലെയുള്ള വാസവദത്തമാർക്കു മുമ്പിൽ തല കുനിക്കുവാൻ ഉള്ളതാണോ അവരുടെ വ്യക്തിത്വം.  ഇന്നൊരു മന്ത്രിക്കു എത്ര  പോലീസുകാരുടെ അകമ്പടി ഉണ്ടെങ്കിൽ ആണ് അവർ വോട്ട്  കൊടുത്ത ജയിപ്പിച്ച സ്വന്തം പ്രജകളെ അവരുടെ മണ്ഡലത്തിൽ പോയി കാണണമെങ്കിൽ. ഇതിൽ ഒരു തരി സുരക്ഷിതത്വം എങ്കിലും  സാധാരണജനങ്ങൾക്കു നൽകുന്നുണ്ടോ .

എത്ര കിട്ടിയാൽ ആണ്  ഇവളേ പോലുള്ളവരുടെ ആർത്തി തീരുക. അവൾ പൊട്ടിച്ച ബോംബ് കാരണം ഭരണപക്ഷത്തെ വേട്ടയാടിയ 51  വെട്ടോട്  കൂടിയ  കൊലപാതകം ആവി ആയി  പോയില്ലേ .  മന്ത്രിമാരുടെ  പേരിലുള്ള എല്ലാ അഴിമതി അന്വേഷണവും  ഇല്ലാതായില്ലേ . 

ഇത്  ഒരു പക്ഷെ ഒരു തുടക്കം ആണെങ്കിലോ.  ഇവൾക്ക് നേരെ താൻ പ്രതികരിച്ച പോലെ വാക്കിന് വിലയില്ലാത്ത  നേതാക്കളെ ഉൻമൂലനം ചെയുവാൻ പുതിയ അവതാര പിറവികൾ ഉടലെടുത്താലോ . മതത്തിന്റെ പേരിൽ പ്രീണനം നടത്തി അധികാര കസേരകളിൽ  എന്നും കടിച്ചു തൂങ്ങാം എന്ന് വ്യാമോഹിക്കുന്നവരെ തച്ചു തകർക്കേണ്ടേ . അവരുടെ പൊള്ളയായായ ബിംബങ്ങൾ അടിച്ചു തകർക്കേണ്ടേ . അതിനു താൻ ഒരു നിമിത്തം ആകുമെങ്കിൽ........

 ന്യായാധിപന്റെ ചോദ്യം അയാളെ വീണ്ടും ഉണർത്തി .

"നിങ്ങൾക്ക് എന്തെങ്കിലും ബോധിപ്പിക്കുവാൻ ഉണ്ടോ?"

 അയാൾ കണ്ണുകൾ പതിയെ തുറന്നു . അയാൾക്ക്  എന്ത് ചെയുവാൻ കഴിയും .
ഒരു സാധാരണ മനുഷ്യന് ഇതിൽ കുടുതൽ  എന്ത് സന്ദേശം നല്കുവാൻ കഴിയും. ഇനി എങ്കിലും ജനങ്ങൾ കണ്ണുകൾ  തുറക്കണം എന്നോ?  ചാനലുകൾ ആഭാസം വിളംബുന്നവർ ആകരുത് എന്നോ?  അവരല്ലേ ഇത് പോലെയുള്ള  അപഥ  സഞ്ചാരിണികളെ വളർത്തുന്നത്.

എല്ലാ കണ്ണുകളും അയാളെ  തന്നെ തുറിച്ചു നോക്കുന്നു.  ദയക്ക് വേണ്ടി കെഞ്ചുവാൻ  അയാൾ ആഗ്രഹിച്ചില്ല.  നല്ലവണ്ണം ആലോചിച്ചു എടുത്ത തീരുമാനം . അത് പുർത്തിയാക്കുവാൻ കഴിഞ്ഞു എന്നുള്ള ഒരു  സംതൃപ്തി മാത്രം അയാളിൽ നിറഞ്ഞു  കവിഞ്ഞു.

പിന്നെ ഒരു ദീർഘ  ശ്വാസം എടുത്ത ശേഷം, ന്യായാധിപനെ നോക്കി  അയാൾ ഉറക്കെ  പറഞ്ഞു .

" ഇല്ല എനിക്ക് ഒന്നും ബോധിപ്പികുവാൻ ഇല്ല.."

ന്യയാധിപാൻ അയാളെ ഒരിക്കൽ കൂടി അയാളെ നോക്കി.   പിന്നെ കുനിഞ്ഞാകടലാസിൽ ഒപ്പു വച്ചു .ആസന്നമായ മരണ വിധി .





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ