2015, മാർച്ച് 25, ബുധനാഴ്‌ച

തച്ചോളി ഒതേനൻ




രാവിലെ കട്ടൻ കാപ്പി കുടിക്കുംപോളാണ്  അവൾ ആ ചോദിച്ചത്. ചേട്ടാ എന്ടെ താലിമാല കണ്ടോ? അവളുടെ ചോദ്യം ശ്രദ്ധിക്കാതെ 'മസ്കറ്റ് ഡെയിലി ' പത്രത്തിലെ സ്പോർട്സ് പേജ്   വായികുക ആയിരുന്നു ഞാൻ. ഇന്ത്യ , ബംഗ്ലാദേശിനെ തറ പറ്റിച്ച് വിശേഷം ഒട്ടും ചോരാതെ തന്നെ   മനസിലേക്ക് ആവാഹിക്കുംപോൾ  ഭാര്യടെ ഇമ്മാതിരി ചോദ്യത്തിന് എന്ത് പ്രസക്തി. അവൾ പേപ്പർ തള്ളി മാറ്റി എന്റെ മുഖത്തേക്ക്  സൂക്ഷിച്ചു കണ്ണ് ഉരുട്ടി നോക്കിയപ്പോൾ  ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവിടെ എവിടെ എങ്കിലും ഉണ്ടാകും. ഇല്ല അവിടെ കാണുന്നില്ല. ഇന്നലെ കിടക്കും മുമ്പ് മേശ പുറത്തു  ഊരി വച്ചതാണ് . മേശയും , വരിപ്പും എല്ലായിടത്തും തിരഞ്ഞു മാല കാണുന്നില്ല. എവിടെ പോയോ ആവോ?  പകുതി എന്നോടും, പിന്നെ പകുതി അവളോടുമായി അവൾ പറഞ്ഞു.  വീണ്ടും നിസ്സാര മട്ടിൽ ഞാൻ പറഞ്ഞു. അവിടെ കാണാത എവിടെ പോകാനാ?. എന്ടെ ഉത്തരം അവളെ  കുടുതൽ  ദേഷ്യം പിടിപ്പിച്ചു എന്ന് പറഞ്ഞാൽ മതി അല്ലോ. ഉണ്ണി   യാർച്ചയെ പോലെ അവൾ ഉറഞ്ഞു തുള്ളി വരൂമ്പോഴേക്കും സംഗതി പന്തി അല്ല എന്ന് കണ്ടു ഞാൻ പതിയെ  കുളി മുറിയിലേക്ക് പോയി.


ഒരു താലിയിൽ എന്തിരിക്കുന്നു എന്ന് നിങ്ങൾ ചോദിച്ചേക്കാം.ഒരു പെണ്ണിനെ സംബന്ധിച്ച് പുരുഷൻ കെട്ടുന്ന താലി അവളുടെ ജിവിതം തന്നെ ആണ്‌. സീരിയലുകളിലും പഴയ മലയാള സിനിമകളിലും താലി മഹാത്മ്യം ഒരു പാട് വർണിച്ചിടുണ്ട് . പുരുഷന്ടെ   ജീവിതം മാലയിൽ കോർത്ത താലിയിൽ ആണെന്ന് താലിയോളം പഴക്കം ഉള്ള കഥ പറയുന്ന സീരിയലുകൾ ധാരാളം ഉണ്ടല്ലോ?  പഴയ ചില   സിനിമ സംഭാഷണങ്ങൾ കേടിട്ടുണ്ട് .താലി മാല കഴുത്തിൽ അണിഞ്ഞു മരിക്കുവാൻ സാധിച്ചാൽ അവൾ ഭാഗ്യവതി ആണെന്ന്. ഭർത്താവ്  ഇരിക്കുമ്പോൾ തന്നെ മരിക്കുക എന്നത്  സ്ത്രീയെ സംബന്ധിച്ചു പുണ്യമാണത്രേ . അപ്പോൾ പുരുഷന്റെ കാര്യമോ. ഭാര്യ മരിച്ചു ജീവിക്കുന്ന ഭർത്താവിന്റെ അവസ്ഥ അതിൽ ഏറെ കഷ്ടം അല്ലെ? പ്രതേകിച്ചു എന്തിനും ഏതിനും ഭാര്യയെ ആശ്രയിച്ചു കഴിയുന്ന  ഭർത്താവിന്റെ അവസ്ഥ നിങ്ങൾ തന്നെ ഒന്ന് ആലോചിച്ചു നോക്കു .  ചിന്തിച്ചാൽ  അറിയാം  അവനു ഓഫീസിൽ പോകുന്നതിനു മുമ്പ് ചായ, ചീപ്, സോപ്പ്, തോർത്ത്‌, ഷർട്ട്‌ ഇവ എല്ലാം എടുത്തു കൊടുക്കുനത് ഭാര്യ തന്നെ അല്ലെ?  ഭാര്യയുടെ മരണ  ശേഷം മക്കൾക്ക്‌ ബുദ്ധി മുട്ടായി അവരെ ആശ്രയിച്ചു ജീവിക്കുക എന്ന് വച്ചാൽ  മരണ തുല്യം തന്നെ.  അത് കൊണ്ട് തന്നെ താലിയുടെ സുരക്ഷിതത്തം ഭാര്യെക്കൾ ആവശ്യം ഭർത്താവിനു ആണെന്നാണ് എന്റെ മതം.


ഇടത്തരം കുടുംബത്തിൽ പെട്ട് വളർന്ന എന്റെ ഭാര്യക്കും ഉണ്ടാകുമല്ലോ  ചില  താലി  മാഹാത്മ്യ വിചാരങ്ങൾ. ഇപ്പോൾ  ന്യൂ ജെനെറേറേഷൻ കാലം ആണല്ലോ? താലി മാല  കഴുത്തിൽ ഇട്ടു നടക്കുന്ന പെണ്ണുങ്ങൾ തന്നെ  വിരളം. ഇനി  അവർ ജോലിക്കും കൂടി പോകുന്നവർ ആകുമ്പോൾ ? ആഭരണങ്ങൾ ഒന്നും ഇടാതെ നഗ്നമായ കഴുത്തും കാണിച്ചു നടക്കുക ആണല്ലോ ഇന്നത്തെ പല തരുണീ മണികളും ചെയുന്നത്.  പെണ്ണ് ആയിട്ടും കഴുത്തിൽ ഒരു മാല പോലും ഇടാതെ  പോകുന്ന പെണ്ണുങ്ങളെ കാണുമ്പൊൾ എനിക്ക് ആകെ ഒരു അമ്പരപ്പാണ്.ആണായാൽ  മീശ വേണം പെണ്ണായാൽ ഒരു മാല  എങ്കിലും വേണ്ടേ?  ഓരോരുത്തരുടെയും വിശ്വാസം മറ്റുള്ളവർക്ക് ചിലപ്പോൾ  അന്ധവിശ്വാസം ആയി തോന്നിയേക്കാം .

എന്റെ ഭാര്യക്ക്‌ ഒരു ഇന്ട്ർ നാഷണൽ    സ്കൂളിലാണ് ജോലി. അവിടെ ചുരിദാർ ധരിക്കുവാൻ പാടില്ല. കുടുതലും വിദേശികൾ ആയ അധ്യാപകർ . ഷർട്ടും, പ്യന്റ്സും ആണ് ഔദ്യോകിക വേഷം.  ഷർട്ടും , താലി മാലയും  ചേരുന്ന വേഷം അല്ലല്ലോ ? പെണ്ണ് ആയതു കൊണ്ടാകാം മാച്ച് ചെയുന്ന വർണ  കമ്മലും, മാലയും  അവൾ എന്നും ധരിക്കുവാറുണ്ട്.  തലേ ദിവസം തന്നെ അവൾ അതെല്ലാം എടുത്തു ഒരുക്കി വയ്ക്കും. എന്നിരുന്നാലും താലി മാല മാത്രം  അവൾ  അഴിച്ചു മാറ്റാറില്ല. രാത്രിയിൽ ഉറങ്ങുന്ന അവസരത്തിൽ ഒഴികെ അവൾ ആ മാല അഴിച്ചു മാറ്റുന്നതു ഞാൻ കണ്ടിട്ടില്ല.  സ്കുളിൽ നിന്ന് വന്നാൽ അന്നത്തെ വിശേഷങ്ങൾ വള്ളി പുള്ളി വിടാതെ വിവരിക്കുക എന്നത്  അവളുടെ ശീലം ആണ് . വെറുതെ കേട്ടിരിക്കുക എന്ന ദൌത്യം മാത്രമേ എനിക്കുള്ളൂ. അന്നത്തെ സംഭവങ്ങളും, പ്രശ്നങ്ങളും, പര ദൂഷണങ്ങളും അവൾ വള്ളി പുള്ളി വിടാതെ വിവരിക്കും.  കഴിഞ്ഞ ദിവസം അവൾ പറഞ്ഞു കൂടെ ജോലി ചെയുന്ന മേരി ജോണ്‍സ്  അവളുടെ ഷർട്ടിൻ ഉള്ളിലൂടെ ചുഴിഞ്ഞു  നോക്കി താലി മാല കണ്ടു പിടിച്ചു. പെണ്ണ് ആയതു കൊണ്ട്  മേരി ജോണ്‍സിന്  ധൈര്യം ആയി നോക്കാം. നമ്മൾ  വല്ലോരും  ആരുടെയെങ്കിലും മാറിൽ ഒന്ന് നോക്കിയാൽ  അത് മതി പൊല്ലാപ്പ് ആകുവാൻ. അത് മതി ആയിരുന്നു കക്ഷിക്ക് .മേരിയോടു  അവൾ താലി മാല മഹാത്മ്യം അവതരിപിച്ചു. ഒന്ന് പറഞ്ഞാൽ  രണ്ടാമത് പിരിയുന്നവരോടു വേണമല്ലോ താലി  കഥ പറയുവാൻ .

അവളുടെ  മുത്തശ്ശി പണ്ട് അവൾക്കു ജലന്ധരന്റെ കഥ  പറഞ്ഞു കൊടുത്തിതുണ്ട്.  ശിവനോട് എതിരിട്ട ശിവാംശ  ഉള്ള മഹാ വീരനായ അസുര  ചക്രവർത്തിയുടെ ജലന്ധരന്റെ കഥ.  ജലന്ധരന്റെ ജീവൻ  ഭാര്യ ആയ വൃന്ദയുടെ പാതി വൃത്യത്തിൽ ആയിരുന്നു.   മഹാ യുദ്ധത്തിൻടെ  ഒരു ഖട്ടത്തിലും ശിവന് ജലന്ധര്നെ തോല്പികുവാൻ  കഴിയില്ല എന്ന് വന്നപ്പോൾ വിഷ്ണു ഒരു സൂത്രം പ്രയോഗിച്ചു . സൂത്രം എന്ന് പറയുന്നതിലും നല്ലത് തന്ത്രം എന്ന് പറയുന്നതാണ്. തന്ത്രത്തിലും , സാമർത്തി ലും വിഷ്ണുവിനെ വെല്ലുന്ന ഒരു പ്രൊജക്റ്റ്‌ മാനാജർ ജനിച്ചിട്ടില്ല. ഇനിയൊട്ടു ജനിക്കുകയുമില്ല. മഹാഭാരത യുദ്ധം നടക്കുമ്പോഴും, ഹിരണ്യ കശിപു വധത്തിലും , ഭഗവത് ഗീത ഉദ്ധരിക്കുപോഴും എല്ലാം വിഷ്ണു അത് തെളിയിച്ചിട്ടുണ്ട്. എത്ര ബുദ്ധി മുട്ടുള്ള പ്രോജെകറ്റും ഇത്ര  സക്സ്സ്  ആയി ഇമ്പ്ലിമെന്റ് ചെയ്ത വേറെ ഏതു പ്രൊജ്ക്ടു  മാനേജർ   ഉണ്ടാകും നമ്മളുടെ നിരീക്ഷണ മണ്ഡലത്തിൽ.  അത് അവിടെ നിൽ ക്കട്ടെ നമുക്ക് കഥയിലേക്ക് തിരിച്ചു വരാം . തന്ത്ര ശാലിയായ വിഷ്ണു,   യുദ്ധം ജയിച്ചു വരുന്ന ജലന്ധരന്ടെ രൂപത്തിൽ  വൃന്ദയുടെ അന്തപുരത്തിൽ   പ്രവേശിക്കുകയും അനുനയതിലോ,     സൂത്രത്തിലോ  വൃന്ദയുടെ താലി  മാല ഊരി വയ്ക്കുകയും ചെയ്യിപ്പിക്കുന്നു. ജലന്ധരൻ  അല്ല എന്നറിയാതെ വിഷ്ണുവിനെ പ്രാപിച്ച വൃന്ദക്ക്  അങ്ങനെ  പാതിവൃത്യം  നഷ്ടപെടുന്നതോടെ  ജലന്ധരന്റെ യുദ്ധ വീര്യം  നഷ്ടപെടുകയും ശിവനാൽ വധിക്കപെടുകയും ചെയുന്നു.

കുളി കഴിഞ്ഞു തിരിച്ചു വന്നപ്പോളും  അവൾ തിരയുകയായിരുന്നു. ഞാൻ അത് കാര്യമാകാതെ അവളോടായി ചോദിച്ചു. ചീപ്പ് എവിടെ? അവളുടെ ഭാഗത്ത്‌ നിന്ന് ഉത്തരമില്ല. ഇനി ചോദിച്ചിട്ട് കാര്യമില്ല എന്ന് കരുതി ഞാൻ തന്നെ അലമാര തുറന്നു ചീപ് വയ്ക്കുവാൻ സാധ്യത ഉള്ള ഇടം തിരഞ്ഞു.  അതിനിടെ അവൾ അടുക്കളയിലേക്ക് പോയി. ഞാൻ എന്ത് നോക്കിയാലും കാണുകയില്ല എന്ന് ഭാര്യ പറയണത് ശരി ആണ് . മുമ്പിൽ ഉണ്ടെങ്കിൽ പോലും അത് അവൾ തന്നെ വന്നു കൈയിൽ എടുത്തു തരണം. എന്തോ എനിക്ക് അറിയില്ല   പക്ഷെ അത് സത്യം തന്നെ അന്ന്. മുമ്പിൽ ഉണ്ടെങ്കിലും അവ ഒന്നും എന്ടെ കണ്ണിൽ പിടിക്കില്ല. എന്റെ അതെ സ്വഭാവം തന്നെ ആണ് മകൾക്കും കിട്ടിയിരിക്കുനത്.

വീണ്ടും ചീപ്പ്   പരതുന്നതിൻ ഇടേ  അലമാര വലിപ്പ  ഞാൻ ശക്തിയോടെ പുറത്തേക്കു വലിച്ചു. എന്റെ വലിപ്പിന്റെ ശക്തിയിൽ ആ വലിപ്പ  'പടോം' എന്ന് ശബ്ദത്തോടെ താഴെ  വീണു.ഭാഗ്യം ഭാര്യ കേട്ടില്ല എന്ന് തോന്നി. ഞാൻ പതുക്കെ അത് എടുത്തു രണ്ടു  ചെറു വീലിനു കുറുകെ നിറുത്തി തള്ളുമ്പോൾ എന്റെ കണ്ണ് എന്നെ അമ്പരിപ്പിച്ചു . അലമാര വലിപ്പിൻ ഇടയിൽ ഒരു നേരുപ്പോടെ   "ദേ കിടക്കണ്  അവളുടെ മാല ". വിജയ   ശ്രീ ലാളിതൻ  ആയ ഞാൻ വിളിച്ചു . 'രശ്മി '  അവൾ വിളി കേട്ടില്ല വീണ്ടും ഞാൻ ഉറക്കെ നീട്ടി വിളിച്ചു ' രശ്മീ ' ഇത്തവണ കൈയിൽ ദോശ ചട്ടകവും ആയി  ദേഷ്യത്തോടെ എന്താ എന്ന വിളിയോടെ അവൾ അടുക്കളയിൽ നിന്നും വന്നു.

'ദേ  നിന്റെ മാല' . അവളുടെ താലിമാല ഞാൻ എടുത്തു ഉയർത്തി  കാണിച്ചു . അങ്കം ജയിച്ച  വന്ന തച്ചോളി ഒതേനനെ പോലെ അഭിമാനത്തോടെ ഞാൻ ആ മാല അവളുടെ കൈയിൽ കൊടുത്തു . സ്വർണത്തെക്കാൾ തിളക്കം അപ്പോൾ ആ കരി നീല കണ്ണുകളിൽ .ഞാൻ കണ്ടു.







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ