പിടിവിട്ട് വീണ്ടും പറന്നുപോയ വേതാളത്തെ തോളിലേറ്റി നടക്കുന്ന നേരത്തു വേതാളം പതിവ് പോലെ വീണ്ടും ഒരു കഥ പറയുവാൻ ആരംഭിച്ചു .
പണ്ട് വിജയൻ എന്ന രാജാവ് കേരളം ഭരിച്ചിരുന്നു. ഏത് രാജാവ് ഭരിച്ചാലും ആ രാജാവിനെ അന്ധമായി ആരാധിക്കുവാനും സ്തുതി പാടുവാനും ഉപജാപവൃന്ദങ്ങൾ ഉണ്ടാവുക സ്വാഭാവികമാണല്ലോ . ഈ രാജാവിനെയും , രാജ ഭരണത്തെയും സ്തുതിക്കുന്ന നല്ല ഒരു വിഭാഗം ജനങ്ങൾ അപ്പോഴും ആ നാട്ടിൽ ഉണ്ടായിരുന്നു.
ആ രാജാവിന്റെ വിശ്വസ്തനായ സേവകൻ ആയിരുന്ന് ചന്ദ്രൻ . കുടുംബപരമായി തന്നെ രാജാവിനെയും , രാജാവിന്റെ വംശത്തെയും അന്ധമായി പിന്തുണക്കുന്ന അയാൾക്ക് രണ്ട് പെണ്മക്കൾ ഉണ്ടായിരുന്നു. . അതിൽ രണ്ടാമത്തെ പെൺകുട്ടി അച്ഛനെപ്പോലെ തന്നെ രാജഭക്തയായി വളർന്നു. ഈശ്വര നിഷേധി ആയി അങ്ങനെ ജീവിച്ച കാലത്തു ഒരു ചെറുപ്പക്കാരനുമായി അവൾ കടുത്ത പ്രണയത്തിൽ ആയി.
പഠിക്കുന്ന കാലം ആണ് കഷ്ടിച്ച് പതിനേഴോ , പതിനെട്ടോ വരുന്ന പ്രായം. എന്നാൽ ഈ ചെറുപ്പക്കാരൻ ആകട്ടെ മുപ്പതിൽ ഏറെ പ്രായം ഉണ്ട് താനും.
"മനുഷ്യൻ ആവണം " എന്ന് പാടി നടന്ന ഈ പെൺകുട്ടി അയാളിൽ നിന്നും ഗർഭം ധരിച്ചു . ഇനി ആ ചെറുപ്പക്കാരൻ ആവട്ടെ വേറെ വിവാഹിതൻ ആയിരുന്നു. എന്നാൽ അയാളുടെ ഭാര്യ ആണെങ്കിലോ അതിനു മുന്നേ അയാളുടെ സുഹൃത്തായിരുന്ന സ്നേഹിതന്റെ ഭാര്യ ആയിരുന്നു. കേൾക്കുമ്പോൾ അകെ കൂടി ഒരു കൺഫ്യൂഷൻ തോന്നുന്നില്ലേ .. തോന്നും അത് സാരമില്ല.
യാതൊരു ദിശ ബോധവും ഇല്ലാതെ നടക്കുന്ന ആ ചെറുപ്പകാരനിൽ നിന്നും മകൾ ഗർഭിണി ആണെന്ന് അറിഞ്ഞ പിതാവ് വ്യസനിച്ചു . പിന്നെ വളരെ രഹസ്യമായി അവൾ പ്രസവിച്ച ആ കുട്ടിയെ ഒരു ശിശു ക്ഷേമ കേന്ദ്രത്തിൽ ഏല്പിച്ചു .
പിതാവായ അയാൾ എന്ത് ചെയ്യണം . മകൾ അനുരക്തയായ ചെറുപ്പക്കാരൻ വിവാഹിതൻ ആണ് . അപ്പോൾ അഭിമാനിയായ ആ പിതാവ് ചെയ്തത് ആ കുട്ടിയെ ഉപേക്ഷിക്കുക എന്ന മാർഗം സ്വീകരിക്കുകയായിരുന്നു. മകളുടെ സമ്മതപത്രത്തോടെ അയാൾ ആ കർമം നിർവഹിച്ചു.
ആ കുട്ടിയെ കുട്ടികൾ ഇല്ലാതെ വന്ന വേറെ ദമ്പതിമാർ ദത്തു എടുത്തു. കഥ ഇവിടെ കഴിയുന്നില്ല . അതിനിടെ സമർഥ്യ ക്കാരിയായ അയാളുടെ മകൾ അവളുടെ കാമുകനെ കൊണ്ട് അയാളുടെ വിവാഹ ബന്ധം ഒഴിപ്പിച്ചു.
ചുരുക്കത്തിൽ പറഞ്ഞാൽ അയാളുടെ ഭാര്യയും കുട്ടികളും വഴി ആധാരം ആയി എന്ന് നിലയിൽ ആയി. വിവാഹമോചിതനായ അയാളെ പിന്നെ ഈ പെൺകുട്ടി വിവാഹം കഴിച്ചു .
വിവാഹത്തിന് ശേഷം ആ പെൺകുട്ടി ശിശു ക്ഷേമ സമിതിയിൽ പോയി കുഞ്ഞിനെ അന്വേഷിച്ചു . അപ്പോഴേക്കും ആ കുട്ടിയെ വേറെ ഏതോ ദമ്പതികൾ ദത്തു എടുത്തു കഴിഞ്ഞിരുന്നു. പിന്നെ അവിടെ കണ്ടത് കുഞ്ഞിന് വേണ്ടി ആ 'അമ്മ നടത്തിയ സമരം ആയിരുന്നു . ആ സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ വന്നു.
അവൾ രാജാവിനെ സമീപിച്ചു. രാജാവ് പതിവ് പോലെ "എനക്കറിയില്ല" എന്ന നിലപാടിൽ ഉറച്ചു നിന്ന്. ധീരയായ ആ യുവതി നീതിക്കു വേണ്ടി കോടതിയെ സമീപിച്ചു.
കോടതി വിധി പ്രഖ്യാപിച്ചു . കുഞ്ഞിനെ അമ്മയുടെ കൂടെ കൊടുത്തു വിടുവാൻ.. പക്ഷെ ആ കോടതി വിധികൊണ്ടും അവൾ തൃപ്തയായില്ല .
ഇതിനെല്ലാം കൂട്ട് നിന്ന പിതാവിനെയും , കുടുംബത്തെയും , പിന്നെ ശിശു ക്ഷേമ വകുപ്പിന് എതിരായും അവൾ വീണ്ടും കേസ് കൊടുത്തു. അതിന്റെ ഭലമായി കോടതി അവളുടെ അച്ഛന് കാരാഗ്രഹം വിധിച്ചു.
അവൾ സന്തോഷവതി ആയി. അവളുടെ കൂടെയുള്ള ആളുകൾ അവളുടെ സമരത്തെ മഹത്തായ സമരം എന്ന് വിശേഷിപ്പിച്ചു . സ്വന്തം കുഞ്ഞിന് വേണ്ടി ഏതറ്റം വരെയും പോരാടിയ ആ വനിതയെ ഉത്തമ കുല സ്ത്രീ എന്ന് വിശേഷിപ്പിച്ചു കൊണ്ട് സ്തുതി ഗീതങ്ങൾ ഉണ്ടാക്കി . ചരിത്രം തിരുത്തി എഴുതിയ അനർഘ നിമിഷം എന്ന് വരെയുള്ള പ്രസ്താവനകൾ ഉണ്ടായി.
കഥ പറഞ്ഞു നിറുത്തിയ ശേഷം വേതാളം ചോദിച്ചു .
ഇതിൽ ആരാണ് തെറ്റുകാർ ..
ആ അമ്മയാണോ
അതോ അവളുടെ ഭർത്താവ് ആണോ
അതോ നിരാലംബയായ കുഞ്ഞിനെ ദത്തു എടുത്ത ആ ദമ്പതികൾ ആണോ
അതോ അവളുടെ പിതാവ് ആണോ തെറ്റുകാർ
വിക്രമാദിത്യൻ ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു ..
തെറ്റ് ആ പെൺകുട്ടിയുടെ പിതാവിന്റെ ഭാഗത്തു തന്നെയാണ് ..
മകളെ നല്ല നിലയിൽ ആ പിതാവ് വളർത്തി ഇല്ല .. പിന്നെ മകൾ തെറ്റായ ദിശയിൽ നടന്നിട്ടും അത് തിരുത്തുവാനോ നല്ല മാർഗം നിർദേശിക്കുവാനോ ആ പിതാവിന് കഴിഞ്ഞില്ല . കാരണം ആയാളും തെറ്റിന്റെ പക്ഷത്തായിരുന്നു .
ശരിയായ ഉത്തരം ലഭിച്ചു കഴിഞ്ഞപ്പോൾ വേതാളം പതിവ് പോലെ മുരുക്കു മരത്തിൽ ചെന്ന് തല കീഴായി തുങ്ങി കിടന്നു.
vikramadhityante dheeshanashakthiyonnum venda, alpam vakathiruvu undayaal mathiyayirunnu madhyamangalkk ennu thonniya nimishangal aayirunnu kadha arangerumbol...
മറുപടിഇല്ലാതാക്കൂnannayi paranju,nannayi ezhuthi..
മറുപടിഇല്ലാതാക്കൂ