2021, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

 

ഉത്സവ  ഗാനങ്ങൾ  (ഓണ പാട്ടുകൾ)


൧.   തിരുവോണ നാളിലെൻ  തൊടിയിലെ മാവിൽ 

ആഞ്ഞാടി ഊഞ്ഞാലാടാൻ 

എന്റെ പ്രിയ സഖി നീ പോരുമോ 

താളത്തിൽ  ചാഞ്ചാടി കരിവള കിലുക്കി 

നീ കുമ്മി പാട്ടൊന്നു പാടു 

എന്റെ മനസ്സിൽ നീ മധു പകരൂ 


ഒരു വട്ടി പൂവുമായി ഇന്നെന്റെ 

മുറ്റത്തു ഒരു വട്ട പൂക്കളം എഴുതാമോ 

കരി മഷി കണ്ണിൽ വിടരുന്ന ഭാവന 

കൈ വിരൽ തുമ്പിനാൽ നീ പകർത്തു 


തിരുവോണ സ്വപ്‌നങ്ങൾ 

കൊടിയേറി നിൽക്കുന്ന 

കാവിലെ പടയണി മേളത്തിൽ 

മറ്റാരും കാണാതെൻ കവിളിൽ നുള്ളി 

പൂക്കളം  ചാലിച്ചതോർത്തു പോയി 

ഇന്നും നിന്നോർമ അനുരാഗ മലർവാടിയായി 


 തിരുവോണ നാളിലെൻ  തൊടിയിലെ മാവിൽ 

ആഞ്ഞാടി ഊഞ്ഞാലാടാൻ 

എന്റെ പ്രിയ സഖി നീ പോരുമോ 

താളത്തിൽ  ചാഞ്ചാടി കരിവള കിലുക്കി 

നീ കുമ്മി പാട്ടൊന്നു പാടു 

എന്റെ മനസ്സിൽ നീ മധു പകരൂ 



   ൨.  ഓണത്തിന് പൂക്കളമിട്ടോ ,  പൂവാലൻ തുമ്പി പറഞ്ഞു 

പൂവായ് പൂവെല്ലാം ആരെടുത്തു 

പുള്ളുവ കുടവുമായി പൗർണമി പെണ്ണവൾ 

കാവിലെ വേലയ്ക്കു പോയ നേരം 

പൂവായ് പൂവെല്ലാം അവൾ ഇറുത്തോ 


തുമ്പ പൂവില്ലേ , ചെത്തി പൂവില്ല 

മന്ദാര മലരിന്നു പൂത്തില്ലേ 

ഓണം വന്നതറിഞ്ഞില്ലേ ഇപ്പം മാവേലി 

തമ്പുരാൻ എഴുനള്ളില്ലേ 


ഞാറ്റുവേല കിളി ആവണി   പാടത്തു 

വിത്തെറിയാൻ അവൾ പോയില്ലേ 

ഞാവൽ പഴം തിന്നു നാവു കറുക്കുമ്പോൾ 

നാണിച്ചു നിൻ മിഴി പൂട്ടല്ലേ 


തേൻ മാവിൻ കൊമ്പത്തെ 

ഊഞ്ഞാലിൽ ആടുമ്പോൾ  കൊട്ടും 

കുരവയും കേട്ടില്ലേ 

ഓണം വന്നതറിഞ്ഞില്ലേ ഇപ്പം 

മാവേലി തമ്പുരാൻ എഴുനള്ളില്ലേ 

 

ഓണത്തിന് പൂക്കളമിട്ടോ ,  പൂവാലൻ തുമ്പി പറഞ്ഞു 

പൂവായ് പൂവെല്ലാം ആരെടുത്തു 

പുള്ളുവ കുടവുമായി പൗർണമി പെണ്ണവൾ 

കാവിലെ വേലയ്ക്കു പോയ നേരം 

പൂവായ് പൂവെല്ലാം അവൾ ഇറുത്തോ 



൩.    ഉത്രാട രാത്രിയിൽ എൻ ഓർമ്മ മുറ്റത്ത്‌ 

പഞ്ചമി പെണ്ണവൾ കാലം എഴുതി 

തുമ്പയും തെച്ചിയും ആവോളം വിതറി 

ആവണി ചന്ദ്രിക കളം എഴുതി 


പുഷ്പാ ലതാ  വല്ലി  പൂത്തു വിടർന്നതും 

പൂക്കൾ വിരിഞ്ഞതും ഞാൻ മറന്നു 

എന്റെ കിനാവിന്റെ വെള്ളരി പന്തലിൽ 

പൂത്തു വിടർന്നൊരു മല്ലിക പൂ 

പൂത്തു വിടർന്നൊരു മല്ലിക പൂ 


യൗവന ലഹരിയിൽ അന്നെന്റെ 

മുന്നിൽ ശ്രവണ തന്ത്രി പോൽ നീ പിടഞ്ഞു 

ആദ്യമായി തഴുകിയ മുഗ്ധ വസന്തത്തെ 

പിന്നെ മറന്നു പോയി പൂ തുമ്പി 

മറ്റൊരു പൂ തേടി പറന്നു പോയി 


പൊങ്ങുന്ന പൂ വിളി മേളത്തിൽ ആഴത്തിൽ 

ഇന്നെന്റെ ചിന്തയിൽ നിൻ ഓർമകൾ 

നാളെത്ര പോയാലും ഇന്നുമെൻ ചിത്തത്തിൽ 

അന്നത്തെ ഉത്രാടം  ഓർമ്മ വരും 


ഉത്രാട  രാത്രിയിൽ എൻ ഓർമ്മ മുറ്റത്ത്‌ 

പഞ്ചമി പെണ്ണവൾ കാലം എഴുതി 

തുമ്പയും തെച്ചിയും ആവോളം വിതറി 

ആവണി ചന്ദ്രിക കളം എഴുതി 






 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ