2016, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ഒരു പിറന്നാളിന്ടെ ഓർമയ്ക്ക് (കഥ)



"അപ്പുപ്പാ" ,

ചന്ദ്രശേഖരൻ നായർ       ഉമ്മറത്തെ  ചുരൽ കസേരയിൽ ഇരുന്നു പത്രം  വായിക്കുകയായിരുന്നു.

അമ്മു അയാളോട് പറ്റി ചേർന്നു നിന്നു .

അയാൾ കണ്ണട മേൽപ്പോട്ട് നിവർത്തി  അവളെ നോക്കി പുഞ്ചിരിച്ചു ,

"എന്താ  അമ്മുകുട്ടി" , അയാൾ വാത്സല്യ പുർവം അവളോടായി  ചോദിച്ചു.

അമ്മു , അയാളോട് ഒട്ടി നിന്നു . അവൾക്ക്  എന്തോ കാര്യം കാണുവാൻ ഉണ്ട്  എന്ന്  അയാൾക്ക് മനസിലായി .

"അപ്പുപ്പാ "

അവൾ വീണ്ടും വിളിച്ചു.

"ഉം " അയാൾ മുളി 


"  നാളെ എന്റെ 'ബർത്ത് ഡേയ് ' ആണ് "

അയാൾ  അവളെ നോക്കി പറയു എന്നർത്ഥത്തിൽ തലയാട്ടി .

'My friends are asking for a treat "

"want to give a pizza party for them"

വാതിലിൽ ചാരി നിന്ന്  അമ്മു പറയുന്നത്  മഞ്ജു കേൾകുന്നുണ്ടായിരുന്നു . അവൾക്ക് അറിയാം കാര്യം സാധികണം എന്നുണ്ടെങ്കിൽ അപ്പുപ്പൻ തന്നെ വേണം എന്ന് .

അയാൾ തല തിരിച്ചു അവളെ നോക്കി ,  മോളെ ആ പേർസ് എടുത്ത് കൊണ്ട് വരൂ.

ഈ അച്ഛനാ അവളെ ഇങ്ങനെ കൊഞ്ചിച്ച്‌  വഷളാകുന്നെ  , അവൾ   അയാളെ  നോക്കി പറഞ്ഞ  ശേഷം  മേശ വരിപ്പിൽ നിന്നും അയാളുടെ  പേർസ്  എടുത്ത് അയാൾക്ക് നേരെ നീട്ടി .

പേർസിൽ നിന്നും  നുറിന്റെ കുറച്ചു രൂപ എടുത്തു അയാൾ  അമ്മുവിന്  കൊടുത്തു .

"thank you    അപുപ്പാ ",  അമ്മു ,  അയാളുടെ കവിളിൽ ഉമ്മ വച്ച ശേഷം ഉത്സാഹവതിയായി അകത്തേക്ക് പോയി.


-----------------------------------------------------------------------------------------------------------

"അമ്മെ   "

മഞ്ജു അരികിൽ നിന്ന അമ്മയെ നോക്കി വിളിച്ചു .  സംഗീത  പുറത്തു നനച്ചിട്ട തുണികൾ എടുത്ത് മടക്കി വയ്ക്കുകയായിരുന്നു.

"നാളെ എന്റെ ബർത്ത് ഡേയ് അല്ലെ "  . അവൾ മൊഴിഞ്ഞു .

"അച്ഛനോട് പറയാമോ എനിക്ക് ഒരു സൈകിൾ മേടിച്ചു തരുവാൻ "  .

ഗായത്രിക്കും,  വീണയ്കും , അഭിനവിനും  എല്ലാം ഉണ്ട് സൈകിൾ.  എനിക്ക് മാത്രം ഇല്ല.".  മഞ്ജു സങ്കടത്തോടെ പറഞ്ഞു .

സംഗീത ഒന്നും മിണ്ടാത്ത  കൊണ്ടാകാം  അവൾ  വീണ്ടും ആ ചോദ്യം ആവർത്തിച്ചു .

"അച്ഛനോട് ഒന്ന് പറയാമോ "  .  സംഗീത അപ്പോഴും ഒന്നും മിണ്ടിയില്ല .


പക്ഷെ അന്ന് രാത്രി ചന്ദ്രൻ   ജോലി കഴിഞ്ഞു  വന്നപ്പോൾ സംഗീത ചോദിക്കുന്നത്,   മഞ്ചു കേട്ടു.

"മോൾക്ക്‌ ഒരു സൈകിൾ  വേണം എന്ന് ,  അവളുടെ പിറന്നാളിനു  "

അയാൾ  സംഗീതയോയോടായി പറഞ്ഞു ,

"നിനക്ക് അറിയാമല്ലോ ഇപ്പോഴാതെ നമ്മുടെ അവസ്ഥ . ഇവിടെ ഒരു മാസം  എങ്ങെനെയാ  കഴിയുന്നത് എന്ന്?.   വാടക കൊടുത്തിട്ടില്ല.  പീറ്റർ ഇന്നലെയും ഓർപ്പിച്ചു .  ഞാൻ  അവധി പറഞ്ഞിരിക്കുകയാ "

"രണ്ടു മാസം കഴിയട്ടെ , നമുക്ക് നോക്കാം  " .  അയാൾ നിസ്സാരമെന്ന പോലെ പറഞ്ഞു .

സംഗീതയുടെ കണ്ണുകൾ നിറഞ്ഞു ,

"അവൾക്കും കാണില്ലേ  മോഹങ്ങൾ ,  അടുത്ത വീട്ടിലെ  എല്ലാ കുട്ടികൾക്കും ഉണ്ട് സൈകിൾ . അവൾക്ക് മാത്രം ഇല്ല"

ഷർട്  ഊരി  അയയിൽ ഇട്ടശേഷം  കൈലി ഉടുക്കുന്നതിനിടയിൽ ചന്ദ്രൻ   പറഞ്ഞു .

" നീ  കൂടി ഇങ്ങനെ പറഞ്ഞാൽ, നിനക്കും എന്നെ മനസിലാകില്ല എന്ന് വച്ചാൽ"

" എനിക്ക് മനസിലാകും പക്ഷെ അവൾക്കോ?"   സംഗീത   ശബ്ദം താഴ്ത്തി മറുപടി പറഞ്ഞു.

" അവൾ  കുഞ്ഞല്ലേ , എത്ര ദിവസം ആയി അവളെയും കുട്ടി നമ്മൾ ഒന്ന്  പുറത്തു പോയി ആഹാരം കഴിച്ചിട്ട് ,  ഒന്ന് പാർക്കിൽ പോയിട്ട്, അവൾക്കു ഇടുവാൻ നല്ല ഒരു ഉടുപ്പ് പോലും ഇല്ല.  പല ഫ്രോക്കും അവൾക്കു ചെറുതായി "


"അവൾ അതെല്ലാം അടക്കി വയ്ക്കുന്നില്ലേ ,  എന്ന് തീരും നമ്മുടെ ഈ ദാരിദ്ര്യം"

സംഗീത  വിഷമതോടെ  പറഞ്ഞു


മഞ്ചു , അവർ പറയുന്നതു കുടുതൽ കേൾക്കാതെ നിരാശയോടെ അവളുടെ മുറിയിലേക്ക് പോയി.

  
പിറ്റേ ദിനം പതിവ് പോലെ കടന്നു പോയി. രാവിലെ  അവൾ  ഉണർന്ന്  എഴുനേൽക്കും  മുമ്പേ ചന്ദ്രൻ പോയിരുന്നു.

സംഗീത അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് പിറന്നാൾ ആശംസകൾ  നേർന്നു .  ചന്ദ്രൻ അന്ന്  പതിവിലും താമസിച്ചാണ്  വീട്ടിൽ  എത്തിയത്.  അച്ഛന്ടെ  കൈയിൽ  ഒരു പിറന്നാൾ സമ്മാനം അവൾ പ്രതീക്ഷിച്ചിരുന്നു.
പക്ഷെഅതുണ്ടായില്ല..

 ബാക്കിയുള്ള കുട്ടികൾ അച്ഛനും , അമ്മയും ഒരുമിച്ച്  വലിയ ഹോട്ടലിൽ   പിറന്നാൾ  ദിനം ആഹാരം കഴികുമ്പോൾ അവർ ആ ചെറിയ തീൻ മേശക്കരികിൽ  ഇരുന്നു സംഗീതയുണ്ടാക്കിയ സ്വാദിഷ്ടമായ ആഹാരം കഴിച്ചു .

 മഞ്ചു  കഴിക്കാതിരിക്കുനത് ചന്ദ്രൻ ശ്രദ്ധിച്ചു .

 " എന്താ മോളെ ഒന്നും കഴിക്കാത്തത് "  ..   അയാൾ ചോദിച്ചു ,

മഞ്ചു , അതിനു ഉത്തരം ഒന്നും പറഞ്ഞില്ല . സംഗീതക്ക് അറിയാമായിരുന്നു അവളുടെ വിഷമം . പക്ഷെ അവൾക്ക് എന്ത് ചെയുവാൻ കഴിയും.  അവൾക്കും അറിയാമല്ലോ ചന്ദ്രന്റെ അവസ്ഥ  അയാളുടെ   ബിസിനസ് ഇപ്പോൾ   നഷ്ടത്തിൽ ആണ് . കടം കുടി കുടി വരുന്നു . എന്ത് ചെയണം എന്ന്   അറിയാൻ വയ്യ ?


ഉണ് കഴിഞ്ഞ ശേഷം ചന്ദ്രൻ അയാളുടെ ബാഗ് തുറന്നു ഒരു  ചോക്ലേറ്റ്    ബോക്സ് എടുത്തു അവൾക്ക് നീട്ടി . എന്നിട്ട് പറഞ്ഞു  '"ഹാപ്പിബർത്ത്ഡേ മോളു "

താത് പര്യതോടെ  അല്ലെങ്കിലും  മഞ്ചു  കൈ നീട്ടി അച്ചൻ തന്ന സമ്മാനം  മേടിച്ചു . ബഹുവർണ കടലിൽ പൊതിഞ്ഞ ഒരു ചെറിയ പെട്ടി,

പുറത്തു ആരോ അപ്പോൾ കാളിംഗ് ബെൽ അമർത്തി .

പാത്രം കഴുകി കൊണ്ടിരിക്കുന്ന സംഗീത മഞ്ചുവിനോടായി പറഞ്ഞു ,

"മോളെ ഒന്ന്  പോയി നോക്കൂ  അരാ  എന്ന് ?" ,  അവൾ   മടിയോടെ വാതിലിൻ അരികിലേക്ക് നടന്നു .


പുറത്തു സേവിയർ ആയിരൂന്നു . ചന്ദ്രന്റെ കടയിൽ ജോലി ചെയുന്നയാൾ . അവൾ  ചന്ദ്രനെ വിളിക്കുവാനായി തിരിഞ്ഞു .

പെട്ടെന്ന് അവൾ വീണ്ടും  തിരിഞ്ഞു സേവിയറിനെ നോക്കി.   സെവിയറുടെ  പിറകിൽ  "പിങ്ക് നിറമുള്ള 'ലേഡി സിന്ദ്രില്ല  എന്ന് എഴുതിയ സൈകിൾ  '   അവളുടെ  മുഖം തുടുത്തു .

"മോൾക്ക്‌ ഇഷ്ടമായോ"  സേവിയറുടെ  ചോദ്യം  അവൾ കേട്ടില്ല എന്ന് തോന്നി . അവൾ ഓടി പോയി സൈകിളിൽ തൊട്ടു  ഭംഗി  ആസ്വദിച്ചു . പിന്നെ അതിനെ ബെൽ "ക്ലിം  ക്ലിം"  എന്ന ശബ്ദത്തിൽ മുഴക്കി

-----------------------------------------------------------------------------------------------------------------------

പുറത്തു സൈകിളിൽ   ആരുടെയോ  ബെൽ ശബ്ദം അവളുടെ കാതിൽ  മുഴുങ്ങി, അവൾ ഓർമകളിൽ  നിന്നും ഉണർന്നു .


"മോളെ കുറച്ചു ചായ കൊണ്ട് വാ"  മഞ്ചുവിനെ നോക്കി ചന്ദ്രശേഖരൻ നായർ  പറഞ്ഞു.   "ഒരു മിനുട്ട് അച്ഛാ "....   അവൾ അകത്തേക്ക് പോയി. അപ്പോഴും മഞ്ചുവിന്റെ കാതിൽ ആ പിങ്ക്  നിറമുള്ള  സൈക്കിളിന്റെ മണിയടി നാദം മുഴുങ്ങുന്നുണ്ടായിരുന്നു ....


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ