2017, ഏപ്രിൽ 5, ബുധനാഴ്‌ച

പ്രതീക്ഷയുടെ തീരങ്ങൾ (കഥ )


സുര്യൻ  കടലിലേക്ക് ഇറങ്ങുവാൻ സമയമായിരിക്കുന്നു . അപ്പോഴും കടപ്പുറത്ത് കുട്ടികൾ ക്രികറ്റ് കളിക്കുന്നുണ്ടായിരുന്നു . നീലച്ച കടൽ വെള്ളത്തിന്‌ ചുവന്ന ചായം പുശിയ പോലെ. പന്ത് എടുക്കുവാൻ ഓടി വന്ന ചെക്കനെ കണ്ടിട്ട്  തെങ്ങിൻ  ചുവട്ടിൽ  കിടന്ന ചാവാലി പട്ടി  ഒന്ന് എഴുനേറ്റ്  കാലു നീട്ടി  മോങ്ങിയ ശേഷം വീണ്ടും അവിടെ മണ്ണിൽ  തന്നെ പൂഴ്ന്നു കിടന്നു.  ആകാശത്തിൻ  കീഴെ ഒരു പരുന്തു  വട്ടമിട്ടു പറക്കുന്നു .  എത്രകണ്ടാലും മതിവരാത്ത  ആ കാഴ്ച ഒപ്പിയെടുക്കുന്ന ഒരു താടിക്കാരൻ .

വേച്ച് , വേച്ച് നടന്നുവരിക്യയിരുന്നു  പാക്കരൻ . അയാളാ   തടിക്കാരന്  നേരെ കൈ നീട്ടി . അയാൾ   പാക്കരനെ  ആട്ടിയകറ്റി.  പാക്കരന്റെ  കൈയിൽ  ഒഴിഞ്ഞ ചാരായ കുപ്പി.    അയാളെ  കണ്ടപ്പോൾ കുട്ടികൾ  "പാക്കാരോ"  എന്ന് ഈണത്തിൽ ആർത്തു  വിളിച്ചു    ആ വിളി കേട്ട് തഴമ്പിച്ച ആയാൾ  മറുത്തൊന്നും പറയാതെ തന്നെ ഷാപ്പിലേക്ക്  വീണ്ടും നടന്നു.

പണ്ടയാൾ  ഇതുപോലെ ശാന്തൻ ആയിരുന്നില്ല.  അന്നും അയാൾ  കുടിക്കുമായിരുന്നു .. എന്നും രാത്രി അയാൾ കുടിച്ചു വീട്ടിൽ വന്നു ശാന്തമ്മേ  തല്ലും .  ചട്ടീം ,  കലവും  പൊട്ടിക്കും.  പൂര പാട്ട്  പാടും .  ചോദിക്കുവാൻ ചെന്ന  അയൽവാസിയായ  പത്രോസിനോട്  പാക്കരൻ ചോദിച്ചു ഞാൻ തല്ലുനത് എന്റെ ഭാര്യയെ അല്ലെ  അല്ലാതെ നിന്റെ  കെട്ടിയോളെയല്ലല്ലോ  എന്ന്.  കുടിച്ചുകഴിഞ്ഞാൽ  പിന്നെ ഭാര്യെ  തല്ലുന്നതിൽ  അയാൾ  ആനന്ദം  കണ്ടെത്തിയിരുന്നു .  ആ  കുടിയിൽ എന്നും   വഴക്കായിരുന്നു .

ശാന്തമ്മ  അയാളുടെ കുടി നിറുത്തലക്കുവാൻ ആവുന്നത്ര നോക്കി.  ചോറിൽ മരുന്ന് കൊടുത്ത്  നോക്കി , അച്ചനെകൊണ്ട് ഉപദേശിപ്പിച്ചു . ഒടുക്കം ആത്മഹത്യാ ഭീഷണി വരെ അവൾ മുഴൂക്കി .  അച്ഛനും പറഞ്ഞു അവൻ   നേരെയാവില്ല .  ഒരു ദിവസം അയാൾ  അവളെ  തൊഴിച്ചു താഴെയിട്ടു . നെറ്റി അരകല്ലേൽ  മുട്ടി ഒരുപാടു ചോരയൊഴുകി. കരയില്ലുള്ളവർ  പറഞ്ഞു അവളുടെ വിധി എന്ന് .  ഒടുവിൽ അയാളെ സഹിക്കുവാൻ വയ്യാതെ ശാന്തമ്മ അങ്ങിറങ്ങി  പോയി.   അന്നവൾക്ക്  മുന്ന്  മാസം വയറ്റിൽ ഉണ്ടായിരൂന്നു .  ഓളെ  കടലു കൊണ്ടുപോയി എന്ന് നാട്ടുകാര്  പറയുന്നു.  പക്ഷെ പാക്കരൻ അത് വിശ്വസിച്ചിട്ടില്ല . കടലമ്മ നെറിയുള്ളവളാ.  കൊണ്ടുപോയാൽ മുന്നാംപക്കം ശവം എങ്കിലും തീരത്ത് അടിയേയേണ്ടതല്ലേ .  ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും     ശാന്തമ്മ ഒരു ദിവസം തിരികെ വരുമെന്ന് അവൻ നിശ്ചയമായും വിശ്വസിക്കുന്നു .
 

ആർത്തിരമ്പുന്ന കടൽ നോക്കി  ശാന്തമ്മ നിന്നു.  ഒരു കരയിൽ നിന്നും മറുകരയിലേക്കുള്ള  മടങ്ങിപ്പോവുകയായിരുന്നു അവൾ . അവൾ ജീവിച്ചത് മകനുവേണ്ടിയായിരുന്നു .

 വർഷങ്ങൾക്കു മുമ്പ് വന്യമായ ശക്തിയോടെ   രാക്ഷസ   തിരുമാലകൾ  കടൽതീരത്തെ  ഒന്നായി  വിഴുങ്ങിയപ്പോൾ മരണപെട്ടവരിൽ ഒരാൾ അവളുടെ  മകനായിരുന്നു.  എല്ലാവരും ആ  വാർത്ത  വിശ്വസിച്ചിച്ചിട്ടും  അവൾ മാത്രം   അവിശ്വസിക്കുന്നു.   സുനാമി എന്ന വിപത്ത് വേർതിരിച്ച തന്റെ മകൻ ഒരിക്കൽ  തനിയെ തിരിച്ചുവരുമെന്ന് . ഒരമ്മയ്ക്ക്‌ അങ്ങനെ പ്രാർത്ഥിക്കുവാനല്ലേ കഴിയൂ ..


വർഷങ്ങൾക്ക് മുമ്പ്  കൃത്യമായി പറഞ്ഞാൽ  2004 ഡിസംബർ 26 ന്  , ക്രിസ്തുമസ്  കഴിഞ്ഞുള്ള ദിനം  . അന്നാണ്  ലോകം കണ്ട രാക്ഷസ തിരുമാലകൾ  ചടുല  നൃത്തം ആടിയത് .   കടലിന്റെ  താണ്ഡവത്തിൽ   പൊലിഞ്ഞുപോയ  ജീവനുകൾ അനവധി .   അതുവരെ കടൽ എല്ലാമായിരുന്നു . അമ്മയും, അന്നദാതാവും, രക്ഷിതാവും എല്ലാം .  കടലമ്മ കനിഞ്ഞാൽ ചാകരയും , കടലമ്മ കോപിച്ചാൽ ദാരിദ്ര്യവും , കെടുതികളും ഉണ്ടാകും . അത് കടലിനോളം പഴക്ക്മുള്ള വിശ്വാസം.  

ദൗർഭഗ്യങ്ങൾ  നമുക്ക് സഹിക്കുവാൻ കഴിയും . അവ ചിലപ്പോൾ  നമ്മുടെ തെറ്റുകളിൽ നിന്നുമല്ല സ്രിഷ്ടിക്കപെടുന്നത്. അവ പുറത്തു നിന്നും വരുന്നവയാണ് . അവ തീർത്തും  യാദ്രിശ്ചികവും ആയിരിക്കാം .  പക്ഷെ സ്വന്തം കൈ പിഴ കൊണ്ടുണ്ടാകുന്ന യാതന അത് നമ്മളെ ജീവിതകാലം മുഴുവനും വേട്ടയാടികൊണ്ടേ ഇരിക്കും .

തന്റെ കൈയിൽ  നിന്നുമാണ് അവനെ കടലമ്മ തട്ടിയെടുത്തത് . സുനാമി മുന്നറിയിപ്പ് കിട്ടിയ ഉടനെ  കരക്കാരു മുഴുവനും   കൈയിൽ  കിട്ടിയതെല്ലാം  എടുത്ത്  പുറത്തേക്കോടി .  മകന് ആയില വറുത്തതും കുട്ടി  കഞ്ഞി കൊടുക്കുകയായിരുന്നു  അവൾ .  ജാൻസിയുടെ  വിളി കേട്ടിട്ട്  മോറു പോലും കഴുകാതെ എഴുവയസുള്ള  മകനെയും പിടിച്ചുകൊണ്ട് അവളും ജാൻസിയുടെ  പിറകെ ഓടി .   ആ പ്രദേശത്തെ ഒന്നായി വിഴുങ്ങുവാൻ  വെമ്പിയ വലിയ തിരയുടെ ശക്തിയിൽ അവളും , അവളുടെ ഏഴുവയസുള്ള  മകനും ഒലിച്ചു  പോയി.   ചുറ്റും ഇരച്ചുകയറുന്ന വെള്ളം മാത്രം. എവിടെ നോക്കിയാലും വെള്ളം . ആ ഒഴുക്കിന്റെ ശക്തിയിലും  അവൾ  മകനെ  മുറുക്കി പിടിച്ചു. പക്ഷെ  ചേർത്ത് പിടിച്ച മകന്റെ കൈ എപ്പോഴോ പിടി വിട്ടു പോയി. ഒന്ന് മുങ്ങി പൊങ്ങിയപ്പോൾ അരികിൽ അവനില്ല.


അവൾ ഇപ്പോഴും വിശ്വസിക്കുന്നു ഒരു ദിവസം  പങ്കായം  തോളേൽ വച്ച്  അവൻ തിരികെ വരുമെന്ന് തന്നെ .  കടലിൽ പോയ വലിയ അരയനെ പോലെ  വള്ളത്തിൽ ഒരു പാടു മീനുമായി അവൻ  വരുമെന്ന് തന്നെ . കടലമ്മയ്ക്കു ഇത്ര ക്രൂരയാകുവാൻ  പറ്റുമോ . ഒരു കര മുഴുവനും നശിപ്പിക്കണം  എന്നുണ്ടെങ്കിൽ .   ശാന്തമ്മയുടെ നടപ്പുടുദുഷ്യം എന്ന് ചിലര് പറയുന്നുണ്ട് . പെണ്ണ്   പിഴച്ചാൽ കരമുഴുവനും കടലെടുക്കുമോ?  അങ്ങനെയാണെങ്കിൽ  ഈലോകത്ത് കരയെ കാണുകയില്ലല്ലോ ?

ഈ കരയുടെ മുഴുവനും അമ്മയല്ലേ കടൽ. . ഒരു മാതാവിന് മറ്റൊരു മാതാവിന്റെ കണ്ണുനീർ കാണാതിരിക്കുവാൻ കഴിയുമോ? .കാണാതിരിക്കുവാൻ  ആവില്ല എന്ന് അവൾക്ക്  ഉറപ്പുണ്ട് .  ജിവിതത്തിൽ വിശ്വാസത്തെക്കാൾ വലുതായി   മറ്റൊന്നുമില്ല . വിശ്വാസത്തേ  മുറുകി പിടിക്കുമ്പോൾ  പ്രതീക്ഷയുടെ തിരിനാളം തെളിയുന്നു. ആ തിരി കത്തുമ്പോൾ ഉണ്ടാകുന്ന നറുവെളിച്ചം മതി അവർക്കു  ജീവികുവാൻ .







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ