2025 ജൂൺ 24, ചൊവ്വാഴ്ച

ഉറക്കം ഇല്ലാത്ത രാത്രികൾ


ഉറക്കം ഇല്ലാത്ത രാത്രികൾ , നക്ഷത്രങ്ങളും മറഞ്ഞിരിക്കുന്നു,
ഒരു കാലത്ത് സ്നേഹം നിഴലാക്കിയ ഈ ചുവരുകൾ മാത്രം സാക്ഷ്യം.
വാനം വിപുലം, നിശ്ശബ്ദത അലയടിക്കുന്നു രാവിൽ 
ഒരു കാലത്ത് പൂത്തുലഞ്ഞ ഹൃദയം ഇപ്പോൾ ഇരുൾമൂടിയ വേളയിൽ .

അവൾ എന്റെ അരികിൽ , പക്ഷേ അകലെ തന്നെ,
സ്നേഹത്തിൻ്റെയും സാന്ത്വനത്തിന്റെയും ഒരു സ്പർശമില്ലാതെ.
ഒരിക്കൽ ചൂടുണ്ടായിരുന്ന കണ്ണുകൾ ഇന്ന് ശീതളവും അനാസക്തവുമാണ്,
ഒരു പരിചരണംപോലും ദൂരെയായി മറഞ്ഞിരിക്കുന്നു 

രാത്രികൾ നീളുന്നു, ആത്മാവിന്റെ ദാഹം  കുറഞ്ഞിരിക്കുന്നു,
നിശ്ശബ്ദതയുടെ ആന്തരിക യുദ്ധം എന്നിൽ തന്നെ.
ഓർത്തിരിക്കുവാൻ ഇനി സ്വപ്നങ്ങളുമില്ല, വിളിക്കാൻ ആരുമില്ല,
തുടരുന്ന ചിന്തകൾ മാത്രം — 

കരയുന്ന ഇരുട്ടിലേക്ക് എൻ വഴിത്തെളിയുന്നു,
അവസാനമായ ഉറക്കം അതിൽ തേടി.
ആസന്നമായി എന്ന അറിവിനാൽ  
ആകാശത്തിന്റെ കീഴിൽ പതുക്കെ എൻ കണ്ണുകൾ അടയ്ക്കുന്നു .

തുണയില്ലാതെ ഒരു ലോകത്തു ഞാൻ ആരെ കാത്തിരിക്കണം 
എന്തിനാണ് ഞാൻ ഇപ്പോഴും ഈ ശ്വാസം വഹിക്കുന്നത്?
സ്നേഹം പോയ് മറഞ്ഞിരിക്കുന്നു , പ്രകാശംമാഞ്ഞിരിക്കുന്നു 
ഇനി വീണ്ടും കണ്ണടയ്ക്കാൻ ഇനി ഉണരാതിരിക്കുവാൻ 

"നിഴലുകൾ വീഴുമ്പോൾ"

 


നിഴലുകൾ വീഴുമ്പോൾ, നിശ്ശബ്ദം വളരുമ്പോൾ,
കാലം വഴിതെറ്റിയൊരു പാത പോലെ മാറുമ്പോൾ,
ഒരു  ചെറു കാറ്റിൽ ഒരു ശബ്ദം ചെറുതായി—
ഒരു ശ്വാസം, ഒരു നിശബ്ദത, ഒരു ശൂന്യത പടർന്ന് നീങ്ങുന്നു.

ശബ്ദങ്ങളോ ചെമ്പട താളങ്ങളൊ ഇല്ല അതിന്റെ വഴിയിൽ,
ഒരു ഉറങ്ങുന്ന സമുദ്രംപോലെയൊരു നിശ്ശബ്ദത.
വേദനയില്ല, പേടിയുമില്ല, അവസാന കരച്ചിലുമില്ല—
വാനത്ത് പ്രതിഫലിക്കുന്ന നക്ഷത്രങ്ങൾ മാത്രം.

കറുപ്പുള്ള വസ്ത്രങ്ങളിലോ തീയിൽ പൊതിഞ്ഞതോ അല്ല അതിന്റെ വരവ്,
ഒരു ഉറക്കംപോലെ അതിരില്ലാതെ, ആഗ്രഹങ്ങളില്ലാതെ.
അവൾ  കൈ പിടിക്കുന്നു അത്, ഒരു പക്ഷേ 
പക്ഷേ ഒരു മണി തൂവൽപോലെ താത്വികമായി.

മരണം അവസാനമല്ല, മറിച്ച് ഒരു വാതിൽ,
മുന്പ് കാണാത്തൊരു വിശാലതയിലേക്ക് തുറക്കുന്ന.
ഒരു അധ്യായം അവസാനിക്കുന്നു, ഒരു കഥ പൂർണ്ണമാകുന്നു,
ഒരു ഹൃദയമിടിപ്പ് നിമിഷം മുടക്കുന്നു.

അതിനാൽ ദുഃഖത്തിൽ വീഴേണ്ടതില്ല, ഭയപ്പാടിലും അല്ല അതിന്റെ വേഗത്തിൽ,
മരണത്തിൽ ഒരു ശാന്തതയുണ്ട്, ഒരു ദൈവിക സുഖം.
അന്ധകാരത്തിനകത്ത് ഒരു താരം തെളിയാം—
ജീവൻ ഒരുപാട് സ്വപ്നങ്ങളിലായി വീണ്ടും ഉയർന്നേക്കാം 

"നിശബ്ദ തീരത്തെക്ക്"

 

"നിശബ്ദ തീരത്തെക്ക്"

വെളിച്ചം മങ്ങി രാത്രിയും ആഴമാകുമ്പോൾ,
സ്വപ്നമില്ലാത്ത ഉറക്കത്തിലേക്കു ലോകം പതിയുമ്പോൾ,
ഞാൻ നടക്കും നിശബ്ദതയുടെ തീരത്തേക്ക്,
വേദനയും കാലവും കൈവിടുന്ന ഒരിടത്തേക്ക്.

അവിടെ കരച്ചിലില്ല, പോരാട്ടമില്ല,
വെയിലല്ലാതെ ഇരുട്ടിന്റെ ശാന്തത മാത്രം.
വേദനയില്ലാത്ത ഒരു പുഴയെന്നപോലെ
ശാന്തമായി ഒഴുകുന്ന ഒരാനന്ദം മാത്രം.

നീ കരയണം എങ്കിൽ, കരയുക 
കാരണം മരണം, പ്രിയനേ, എല്ലാവർക്കുമുള്ള സത്യമാണ്.
ഇത് ഒരു അന്ത്യമല്ല, അല്ലെങ്കിൽ നിഷ്ഠൂരമായ വിട പറയലല്ല,
പക്ഷേ ആകാശത്തിലേക്ക് പിറക്കുന്ന ഒരു ചിറകുതുറക്കലാണ്.

അതുകൊണ്ട് ഒരു വിളക്ക് തെളിയിക്കൂ, ദുഃഖത്തിന്റെ ഇരുട്ടില്ലാതെ,
പക്ഷേ ചൂടുമുള്ള വെളിച്ചത്തിൽ നിറഞ്ഞത്.
ഒരു പുതിയ ദിനോദയത്തിന്റെ പ്രകാശം പിടിക്കാൻ.

2025 മേയ് 14, ബുധനാഴ്‌ച

എന്റെ എന്റെ വിദ്യാലയം

 

കാലപ്പഴുപ്പ് കുടഞ്ഞ കൈക്കൊടിയും
മഴവെള്ളം തെറിച്ച വീഥികളും 
കാലം പൊയെങ്കിലും ഒന്നിച്ചുകണ്ട 
ആടുന്ന ബെഞ്ചിലൊരു സ്വപ്നമുണ്ട് 


ആൽമരക്കീഴിലൊരു കവിതയും
വീണുപോയതൊരു ഓർമ്മപോലെ
ചില്ലുകളിലൂടെ ഞാൻ വായിച്ചു
മനസ്സിൽ തുടിക്കുന്ന താളമായ്


വന്ദനം നൽകാതെ  കടന്ന് പോയ
മാഷെൻ ഓർമയിൽ , ദൈവതുല്യം
ചിന്തകളിലേക്ക് പറ്റിപ്പറന്നു
കടലാസുപക്ഷിയെ പോലെയായ്

ക്ലാസ് കഴിഞ്ഞിട്ടും ക്ലാസ് തന്നെ
ഞങ്ങൾക്ക്പാഠപുസ്തകം ഒഴിഞ്ഞ് പാഠങ്ങൾ
സ്നേഹപാഠങ്ങൾ കൊണ്ട് പൂക്കി
കൂട്ടുകാരോടൊപ്പം രചിച്ചു


പാട്ടിനാവശ്യമില്ല പാടുവാൻ
പൊന്നീരം വീണ വരികളിലൂടെ
ഒരു ചെറു കാടുപോലെ വീണ
മറന്നുപോയ നാടാകാശമെ


മറക്കാനാവാത്ത സ്പോർട്സ് ദിനം
ചിരിച്ച ഉത്സവകമ്മിറ്റിയും
വാവിട്ടു ചേർന്ന് നാടൻ പാട്ടും
ആവേശമാകെ എഴുതിയതും


വെട്ടിയെടുത്തൊരു ചിത്രത്തിലായ്
നാളെ ഞാൻ കണ്ടു മനസ്സിലാക്കും
ഇത് എന്റെ സ്കൂളല്ല മാത്രം —
ഞാനായിരുന്ന വെളിച്ചത്തല്ലോ!

2025 മേയ് 13, ചൊവ്വാഴ്ച

Good Bye - Translation of Ayyappa Panikers Malayalam Poem “VIDA"

 There wasn’t even time to say goodbye—let it be that way.

Who is saying goodbye to whom?
Does a friend say goodbye to a friend?
Is it even possible to say it—ever?
And then, who is it that should say goodbye?
To those who betrayed us, deceived us,
To those who were ungrateful to us—
Can we forgive them?
Isn’t it only human to make a mistake once in a lifetime?
It is to the mistake that we must say goodbye.

When saying goodbye, the face must be calm.
The body must not tremble.
The face must not wrinkle.
The voice must not shake.
Black hair must not turn grey.
Grey hair must not fall off.
When saying goodbye, there must be youthfulness.

What are the words we are supposed to say?
"Shall we meet again?"
"Don’t come back this way again?"
"Why are we saying goodbye?"
While we’re still discussing all that,
Did we forget those who forgot to say goodbye?

Why say goodbye without reason?
No one is really leaving anyone.
Who truly knows anyone else?
If no one is leaving, then why goodbye?

But still, this is a ritual, my friend.
There is a certain charm in saying goodbye.
It is a ceremony.
It gives peace to the mind.
If you say goodbye in advance,
You won’t have to complain that you forgot when the time came.

So now, let us say goodbye to each other—
Or to this Earth, or to today’s sun.

After saying all this,
It would be wrong not to say goodbye.

2025 മേയ് 3, ശനിയാഴ്‌ച

*കെനിയ – ആഫ്രിക്കയുടെ മുത്ത്*

 *കെനിയ – ആഫ്രിക്കയുടെ മുത്ത്*

മാലാഖമാർ വിണ്ണിൽ നിന്നിറങ്ങി മണ്ണിൽ 
നർത്തനംആടുന്ന ഭൂപ്രദേശം 
 പൂവിന്റെ നാടാണ് ഗോത്രങ്ങൾ പലതാണ് 
 വർണങ്ങൾ വർഗ്ഗങ്ങൾ എത്രമാത്രം 
 മഞ്ഞിൽ കുളിരിന്റെ മന്ദഹാസം
 മലർ ചെമ്പട്ടു ചാലിച്ച വീഥികളിൽ 
 പൂത്തും നിറഞ്ഞും ചെരിഞ്ഞും മരങ്ങളാൽ 
 ഹരിതാഭ സമ്പന്ന നിർവൃതിയിൽ
 ആരും കൊതിക്കുന്ന നിറയൗവനത്തിന്റെ 
 മരതക സൗന്ദര്യ റാണിപോലെ 
 യുഗപൗരുഷത്തിന്റെ സ്പർശനം മോഹിക്കും 
ഒരു നീല “ജാക്കാറാന്റ” പൂവുപോലെ
 “മൗണ്ട് കിളിമഞ്ചാരോ “’ തൻ മുകിൽ മാടത്തിൽ 
 മഞ്ഞിന്റെ തുള്ളികൾ തഴുകിടുമ്പോൾ 
 കാറ്റിൻ കഥകൾ വരച്ചൊരു ചിത്രത്തിൽ 
 ഒരു മൗന വാത്മീകമുടയുന്നുവോ 
 ഇരുളിന്റെ ജലജ്വാല മിഴികളിൽ പതിയുമ്പോൾ 
 ആടുന്നു നിഴലുകൾ “സവാന്നയിൽ” 
 രാത്രിതൻ മോഹമാം താളത്തിൽ മർമ്മരം 
 വന്യമൃഗങ്ങളായി ആടിടുമ്പോൾ
 “മസായ് മാര” തൻ മഞ്ഞുപുൽമേട്ടിൽ 
 ചന്ദ്രിക ചിറകിനാൽ വീശിയെത്തും.
 ചെറു ചന്ദനപമ്പരം പോൽ കറങ്ങും 
 തുള്ളി കളിക്കുന്ന തോടുകൾ ചേരുന്നു
“വിക്ടോറിയാ” എന്ന മന്ത്രണമായി 
 ജീവന്റെ നാഡിയായി ഒഴുകുന്ന “നൈൽ” പോലെ 
 കുഞ്ഞു പൂമ്പാറ്റകൾ പൂക്കൾ പോലെ 
 ചിന്നി പറക്കുന്നു കൂട്ടമായി പാറുന്നു 
 വർണ പരാഗത്തിൻ രേണുപോലെ 
 താഴുന്ന സൂര്യൻ ഉദിക്കുന്ന നിമിഷം 
 “മോംബാസ” നഗരവും ഉണർന്നിടുന്നു 
 ഓരോനിമിഷവും ഓരോ അനുഭൂതി 
 ഹൃദയങ്ങളിൽ വീണ്ടും നാമ്പിടുന്നു 
 പ്രകൃതിതൻ കരുണയും മനുഷ്യന്റെ സ്നേഹവും.
 ഒരുനവ ലോകം തുറക്കുന്ന കാഴ്ച്ചയിൽ 
 അനുഭൂതി പുതുമഴത്തുള്ളിപോലെ 
 “കെനിയ”, നീ മരതക മാല പോലേ 
 നിന്നുടെ വശ്യത നിന്നുടെ സൗരഭ്യം , 
 ഹൃദയതിരകളാൽ തുള്ളിടുന്നു 
 ആഫ്രിക്ക നീ എന്റെ സ്വപ്നലോകം. 
വീർപ്പുമുട്ടിക്കുന്ന കൃഷ്ണവർണം 
 ആകാശനീലിമ പാടുന്ന പാട്ടിന്റെ 
 സ്വരരാഗ വീചിയോ നിന്റെ താളം
 നീയെത്ര സുന്ദരി നീയെത്ര മോഹിനി 
 പുതുരാഗ നവവധുവെന്നപോലെ 
 എന്നും വസന്തം വിരുന്നു പോകും
 നിൻമലർകാവിൽ വിളക്കുവയ്ക്കാൻ 
 നിന്നിൽ തളിർക്കുന്ന ഓരോ മലരിലും
 നിന്നുടെ സ്പന്ദനം തന്നെ കാണാം 
 നിന്നിൽ തളിർക്കുന്ന ഓരോ മലരിലും 
 നിന്നുടെ സ്പന്ദനം തന്നെ കാണാം

തകര്‍ന്ന നിശ്ശബ്ദത

 

മാതാപിതാക്കളുടെ അകാല നിര്യാണത്തെക്കുറിച്ചുള്ള ദാരുണവാർത്ത ലഭിച്ചപ്പോൾ, ഗിരിജ രംഗനാഥിന്റെ ലോകം നിരാശയുടെ ആഴത്തിലേക്ക് തകർന്നു വീഴുകയായിരുന്നു. ദുഃഖത്തിന്റെ അനന്തതയിൽ മുങ്ങിപ്പോയ അവളുടെ മനസ്സിനെ വിധിയുടെ ക്രൂരമായ കൈകൾ ആഴത്തിൽ ബന്ധിച്ചു 

വിദേശത്തിലെ അക്കാദമിക ഇടനാഴികളിലൂടെ ഭാവിയിലേക്കുള്ള പ്രതീക്ഷകളോടെ സഞ്ചരിച്ചിരുന്ന ഗിരിജ, അതിജീവനത്തിന്റെയും അഭിലാഷങ്ങളുടെയും സ്വപ്നങ്ങളുടെയും സങ്കൽപ്പങ്ങൾ കൊണ്ടായിരുന്നു മുന്നോട്ടുപോയിരുന്നത്നി .പക്ഷേ മാതാപിതാക്കളുടെ ദുഃഖകരമായ അന്ത്യം അവളുടെ ഹൃദയത്തിന്റെ അടിത്തറയെ തന്നെ കുലുക്കിക്കളഞ്ഞു.

ഗിരിജയുടെ പിതാവ് പ്രൊഫസർ രംഗനാഥ് ബുദ്ധിയും ന്യായബോധവും , സ്ഥിരോത്സാഹവും നിറഞ്ഞ വ്യക്തിത്തിനു ഉടമയായിരുന്നു . അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഇന്നും അവളുടെ മനസ്സിൽ പ്രതിധ്വനിക്കുന്നു. മാതാവ് ഡോ. ലതയുടെ സ്നേഹവും,   സ്ഥിരതയും ,  ധൈര്യവും കുടുംബത്തിന്റെ അടിസ്ഥാനശക്തിയായിരുന്നു.

എന്നിരുന്നാലും അവരുടെ ശാന്തമായ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ, ഒരു വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനകളോടൊപ്പം ഒരു കറുത്ത സർപ്പം ഇരുണ്ട മേഘമായി ആകാശത്ത് പ്രത്യക്ഷപ്പെട്ടു. ജീവിതത്തിന്റെ നിശ്ചലത തകർക്കുന്ന ഒരു കുത്സിതമായ സത്യം പുറത്തുവന്നു — യുവത്വത്തിന്റെ അതിരില്ലാത്ത ഉല്ലാസങ്ങളാൽ നിറഞ്ഞിരുന്ന രഞ്ജിത് പ്രഭാകർ എന്ന വിദ്യാർത്ഥി, അക്രമത്തിന്റെയും  അനീതിയുടെയും ക്രൂരതയുടെയും പര്യായമായിരുന്നു 

കുപ്രസിദ്ധമായ മയക്കുമരുന്ന് വ്യാപാരിയും റാഗിംഗിനും പിന്നിൽ നിന്നിരുന്ന ക്രിമിനൽ ബന്ധങ്ങളുമുള്ള മുഹമ്മദ് സൽമാന്റെ പ്രവേശനം ആ പ്രശാമായ കലാലയ  അന്തരീക്ഷത്തിൽ ഒരു വിഷഭാരം പോലെ വീണു . അധികാരവും സ്വാധീനവും സ്വാർത്ഥമായോരോ ലക്ഷ്യത്തിനായി ഉപയോഗിച്ചിരുന്ന അയാൾ , തന്റെ പിതാവായ ഗതാഗത മന്ത്രി ഇബ്രാഹിം കുട്ടിയുടെ കീഴിൽ സുരക്ഷിതനായി നിലകൊണ്ടു.

സിന്ധു എന്ന കുട്ടിയുടെ മരണത്തിനു ഉത്തരവാദികളെ കണ്ടെത്തുനതിനുള്ള അന്വേഷണ കംമീഷൻ മുന്നിൽ എല്ലാ തെളിവുകളും നൽകിയ രംഗനാഥ് നോട്ടപ്പുള്ളിയായി മാറുവാൻ ഏറേ സമയം വേണ്ടി വന്നില്ല . റാഗിംഗിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്ന പ്രൊഫസർ രംഗനാഥ്, നീതി തേടിയുള്ള സിന്ധുവിന്റെ മാതാപിതാക്കൾക്ക് കുറ്റവാളികൾക്ക് ഉറച്ച ശിക്ഷ ലഭിക്കും എന്ന് പറഞ്  ആശ്വസിപ്പിച്ചിരുന്നു .തന്റെ അന്വേഷണങ്ങൾ പ്രസ് മീറ്റിലൂടെ അറിയിക്കുകയും  കൂടാതെ തന്നെ അന്വേഷണത്തിൽ അദ്ദേഹം കാമ്പസിന്റെ ഇരുണ്ട വശങ്ങളിൽ നിന്നുള്ള പുഴുക്കളെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നു.

പ്രത്യക്ഷമായ തെളിവുകളുമായി അദ്ദേഹം മാധ്യമങ്ങൾക്കുമുന്നിൽ വന്നപ്പോൾ, ശക്തിപ്രയോഗവും സ്വാധീനവും കൊണ്ട് പ്രതികളെ രക്ഷിക്കാൻ ശ്രമങ്ങൾ നടന്നുവെങ്കിലും അദ്ദേഹം പിന്നോട്ടുപോയില്ല. അദ്ദേഹത്തോടൊപ്പം ഡോ. ലതയും അതേ മനോഭാവത്തോടെയാണ് തന്നെയാണ് ഈകാര്യങ്ങളിൽ പ്രതികരിച്ചിരുന്നത് .

അവരുടെ നിലപാട് ചില ചാനലുകൾ ഏറ്റെടുത്തപ്പോൾ അവ  പൊതുജനങ്ങളിലും  പ്രതിധ്വനിച്ചു. പക്ഷെ ഒരു സുപ്രഭാതത്തിൽ അറിയുന്നത് പ്രൊഫെസ്സറും , ഡോക്ടറും ആത്മഹത്യാ ചെയ്തു എന്നാണ് 

ഗിരിജ, മാതാപിതാക്കളുടെ ആത്മഹത്യ എന്ന ഔദ്യോഗിക നിഗമനം സംശയാസ്പദമായതിനാൽ, ആ മരണത്തിന്റെ പിന്നിലുള്ള ഗൂഢാലോചനകൾ അന്വേഷിക്കാനുള്ള ദൃഢനിശ്ചയവുമായിരുന്നു. അന്വേഷണത്തിന്റെ പാതയിൽ, അവൾ മനസ്സിലാക്കുവാൻ  തുടങ്ങി — പിതാവും മാതാവും ആസൂത്രിതമായ ഒരു നീച ഗൂഢാലോചനയുടെ ഇരകളായിരുന്നു.

തുടർ അന്വേഷണങ്ങളിലൂടെ  അവർ തെളിവുകൾ ശേഖരിച്ചു, ഇടം വലം പൂരിപ്പിക്കാനാകാത്ത പല ചോദ്യങ്ങൾക്കുമുള്ള മറുപടികൾ കണ്ടെത്തി  വിജ്ഞാനത്തെയും ധൈര്യത്തെയും ആയുധങ്ങളാക്കിയുള്ള അവളുടെ പോരാട്ടം അഴിമതിയെയും ദുര്‍ബലതയെയും നേരിട്ട് വെല്ലുവിളിച്ചു.

അവസാനമായി, ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഗിരിജ, തന്റെ മാതാപിതാക്കളുടെ മരണം ആസൂത്രണം ചെയ്തവർക്കെതിരെ പ്രതീക്ഷയും പ്രതീക്ഷയുടെ പുറത്തുള്ള നീതിയും ആവശ്യപ്പെട്ടു. തന്റെ സമരത്തിൽ ഒരു മകളായുള്ള വികാരങ്ങൾക്കപ്പുറവും നീതിയെന്ന ഉന്നത ലക്ഷ്യത്തിലേക്കാണ് അവളുടെ ദൃഷ്ടി.