2025, മേയ് 3, ശനിയാഴ്‌ച

തകര്‍ന്ന നിശ്ശബ്ദത

 

മാതാപിതാക്കളുടെ അകാല നിര്യാണത്തെക്കുറിച്ചുള്ള ദാരുണവാർത്ത ലഭിച്ചപ്പോൾ, ഗിരിജ രംഗനാഥിന്റെ ലോകം നിരാശയുടെ ആഴത്തിലേക്ക് തകർന്നു വീഴുകയായിരുന്നു. ദുഃഖത്തിന്റെ അനന്തതയിൽ മുങ്ങിപ്പോയ അവളുടെ മനസ്സിനെ വിധിയുടെ ക്രൂരമായ കൈകൾ ആഴത്തിൽ ബന്ധിച്ചു 

വിദേശത്തിലെ അക്കാദമിക ഇടനാഴികളിലൂടെ ഭാവിയിലേക്കുള്ള പ്രതീക്ഷകളോടെ സഞ്ചരിച്ചിരുന്ന ഗിരിജ, അതിജീവനത്തിന്റെയും അഭിലാഷങ്ങളുടെയും സ്വപ്നങ്ങളുടെയും സങ്കൽപ്പങ്ങൾ കൊണ്ടായിരുന്നു മുന്നോട്ടുപോയിരുന്നത്നി .പക്ഷേ മാതാപിതാക്കളുടെ ദുഃഖകരമായ അന്ത്യം അവളുടെ ഹൃദയത്തിന്റെ അടിത്തറയെ തന്നെ കുലുക്കിക്കളഞ്ഞു.

ഗിരിജയുടെ പിതാവ് പ്രൊഫസർ രംഗനാഥ് ബുദ്ധിയും ന്യായബോധവും , സ്ഥിരോത്സാഹവും നിറഞ്ഞ വ്യക്തിത്തിനു ഉടമയായിരുന്നു . അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഇന്നും അവളുടെ മനസ്സിൽ പ്രതിധ്വനിക്കുന്നു. മാതാവ് ഡോ. ലതയുടെ സ്നേഹവും,   സ്ഥിരതയും ,  ധൈര്യവും കുടുംബത്തിന്റെ അടിസ്ഥാനശക്തിയായിരുന്നു.

എന്നിരുന്നാലും അവരുടെ ശാന്തമായ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ, ഒരു വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനകളോടൊപ്പം ഒരു കറുത്ത സർപ്പം ഇരുണ്ട മേഘമായി ആകാശത്ത് പ്രത്യക്ഷപ്പെട്ടു. ജീവിതത്തിന്റെ നിശ്ചലത തകർക്കുന്ന ഒരു കുത്സിതമായ സത്യം പുറത്തുവന്നു — യുവത്വത്തിന്റെ അതിരില്ലാത്ത ഉല്ലാസങ്ങളാൽ നിറഞ്ഞിരുന്ന രഞ്ജിത് പ്രഭാകർ എന്ന വിദ്യാർത്ഥി, അക്രമത്തിന്റെയും  അനീതിയുടെയും ക്രൂരതയുടെയും പര്യായമായിരുന്നു 

കുപ്രസിദ്ധമായ മയക്കുമരുന്ന് വ്യാപാരിയും റാഗിംഗിനും പിന്നിൽ നിന്നിരുന്ന ക്രിമിനൽ ബന്ധങ്ങളുമുള്ള മുഹമ്മദ് സൽമാന്റെ പ്രവേശനം ആ പ്രശാമായ കലാലയ  അന്തരീക്ഷത്തിൽ ഒരു വിഷഭാരം പോലെ വീണു . അധികാരവും സ്വാധീനവും സ്വാർത്ഥമായോരോ ലക്ഷ്യത്തിനായി ഉപയോഗിച്ചിരുന്ന അയാൾ , തന്റെ പിതാവായ ഗതാഗത മന്ത്രി ഇബ്രാഹിം കുട്ടിയുടെ കീഴിൽ സുരക്ഷിതനായി നിലകൊണ്ടു.

സിന്ധു എന്ന കുട്ടിയുടെ മരണത്തിനു ഉത്തരവാദികളെ കണ്ടെത്തുനതിനുള്ള അന്വേഷണ കംമീഷൻ മുന്നിൽ എല്ലാ തെളിവുകളും നൽകിയ രംഗനാഥ് നോട്ടപ്പുള്ളിയായി മാറുവാൻ ഏറേ സമയം വേണ്ടി വന്നില്ല . റാഗിംഗിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്ന പ്രൊഫസർ രംഗനാഥ്, നീതി തേടിയുള്ള സിന്ധുവിന്റെ മാതാപിതാക്കൾക്ക് കുറ്റവാളികൾക്ക് ഉറച്ച ശിക്ഷ ലഭിക്കും എന്ന് പറഞ്  ആശ്വസിപ്പിച്ചിരുന്നു .തന്റെ അന്വേഷണങ്ങൾ പ്രസ് മീറ്റിലൂടെ അറിയിക്കുകയും  കൂടാതെ തന്നെ അന്വേഷണത്തിൽ അദ്ദേഹം കാമ്പസിന്റെ ഇരുണ്ട വശങ്ങളിൽ നിന്നുള്ള പുഴുക്കളെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നു.

പ്രത്യക്ഷമായ തെളിവുകളുമായി അദ്ദേഹം മാധ്യമങ്ങൾക്കുമുന്നിൽ വന്നപ്പോൾ, ശക്തിപ്രയോഗവും സ്വാധീനവും കൊണ്ട് പ്രതികളെ രക്ഷിക്കാൻ ശ്രമങ്ങൾ നടന്നുവെങ്കിലും അദ്ദേഹം പിന്നോട്ടുപോയില്ല. അദ്ദേഹത്തോടൊപ്പം ഡോ. ലതയും അതേ മനോഭാവത്തോടെയാണ് തന്നെയാണ് ഈകാര്യങ്ങളിൽ പ്രതികരിച്ചിരുന്നത് .

അവരുടെ നിലപാട് ചില ചാനലുകൾ ഏറ്റെടുത്തപ്പോൾ അവ  പൊതുജനങ്ങളിലും  പ്രതിധ്വനിച്ചു. പക്ഷെ ഒരു സുപ്രഭാതത്തിൽ അറിയുന്നത് പ്രൊഫെസ്സറും , ഡോക്ടറും ആത്മഹത്യാ ചെയ്തു എന്നാണ് 

ഗിരിജ, മാതാപിതാക്കളുടെ ആത്മഹത്യ എന്ന ഔദ്യോഗിക നിഗമനം സംശയാസ്പദമായതിനാൽ, ആ മരണത്തിന്റെ പിന്നിലുള്ള ഗൂഢാലോചനകൾ അന്വേഷിക്കാനുള്ള ദൃഢനിശ്ചയവുമായിരുന്നു. അന്വേഷണത്തിന്റെ പാതയിൽ, അവൾ മനസ്സിലാക്കുവാൻ  തുടങ്ങി — പിതാവും മാതാവും ആസൂത്രിതമായ ഒരു നീച ഗൂഢാലോചനയുടെ ഇരകളായിരുന്നു.

തുടർ അന്വേഷണങ്ങളിലൂടെ  അവർ തെളിവുകൾ ശേഖരിച്ചു, ഇടം വലം പൂരിപ്പിക്കാനാകാത്ത പല ചോദ്യങ്ങൾക്കുമുള്ള മറുപടികൾ കണ്ടെത്തി  വിജ്ഞാനത്തെയും ധൈര്യത്തെയും ആയുധങ്ങളാക്കിയുള്ള അവളുടെ പോരാട്ടം അഴിമതിയെയും ദുര്‍ബലതയെയും നേരിട്ട് വെല്ലുവിളിച്ചു.

അവസാനമായി, ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഗിരിജ, തന്റെ മാതാപിതാക്കളുടെ മരണം ആസൂത്രണം ചെയ്തവർക്കെതിരെ പ്രതീക്ഷയും പ്രതീക്ഷയുടെ പുറത്തുള്ള നീതിയും ആവശ്യപ്പെട്ടു. തന്റെ സമരത്തിൽ ഒരു മകളായുള്ള വികാരങ്ങൾക്കപ്പുറവും നീതിയെന്ന ഉന്നത ലക്ഷ്യത്തിലേക്കാണ് അവളുടെ ദൃഷ്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ