അച്ഛന്റെ മകൾ
ഒരു പേമാരി കഴിഞ്ഞ അന്തരീക്ഷം തണുത്തു വിറങ്ങലിച്ചു കിടന്നു . തണുത്ത കിഴക്കൻ കാറ്റിൽ കാവിലെ കരിയിലകൾ പാറി ദേവുവിന്റെ കൈ പിടിച്ചു മാളൂട്ടി കാവിലെ നാഗത്തറയുടെ മുമ്പിലെ ചിരാതിലേക്ക് എണ്ണ പകർന്നു . എണ്ണ കളയല്ലേ മാളൂട്ടി . ദേവു മാളൂട്ടിയെ കൈയിലെ തിരിനാളം മെല്ലെ ഉയർത്തി പറഞ്ഞു. തീ പകരാൻ അകാതെ ആ തണുത്ത അന്തരീക്ഷത്തിൽ മാളൂട്ടി വിറച്ചു .
" എന്തൊരു കാറ്റാ അമ്മെ . " വിറയലോടെ മാളൂട്ടി ചോദിച്ചു .
"ആ തിരി അങ്ങട് കത്തിക്ക് .. നേരം തെറ്റി "
"അങ്ങട് കത്തിക്ക് " ദേവുവിന്റെ അക്ഷമ യോടുള്ള വാക്കുകൾ കേട്ടിട്ട് മാളൂട്ടി പറഞ്ഞു .
"അമ്മെ അതിപ്പോൾ കെട്ടു പോവും"
"അതിനു കത്തിച്ചാലല്ലേ അണഞ്ഞു പോവോന്ന് അറിയാൻ പറ്റു"
മാളൂട്ടിക്ക് കഴിയില്ല എന്ന് തോന്നിയ നിമിഷം മല്ലിമുണ്ട് തെറുത്തു മടിക്കുത്തിൽ കുത്തിയ ശേഷം ദേവു ആ തിരിനാളം മാളൂട്ടിയുടെ കൈയിൽ നിന്നും മേടിച്ചു .
പിന്നെ നാഗയക്ഷിയെ നോക്കിയാ ശേഷം തിരിയിലേക്കു തീ നാളം ചേർത്ത് വച്ചു . എണ്ണ എരിയുന്ന ശബ്ദത്തോടെ ഏതാനും നിമിഷങ്ങൾക്കകം തിരി ആളിക്കത്തി . ഓരോന്നോരോന്നായി തറയിലെ ഏഴു തിരികളിലും തീ പടർന്നു . നാഗ യക്ഷിക്ക് മുന്നിൽ ചുവന്ന അഗ്നിനാളങ്ങൾ മുടി അഴിച്ചിട്ടാടി .
ദേവു മാളുവിനെ നോക്കി പറഞ്ഞു.
" എന്റെ കുട്ടി , ഇതിനാണോ ഈ കണ്ട ഭയപ്പാടൊക്കെ കാണിച്ചത് .. കണ്ടില്ലേ കത്തണത് . മനസ്സിൽ നേരുണ്ടായാൽ മതി. നാഗയക്ഷി ചതിക്കില്ല . "
"എന്നെ നോക്കാതെ യക്ഷിയമ്മയെ തൊഴു കുട്ടിയെ "
ദേവു അവളെ പതിയെ ശ്വസിച്ചു ..
മാളികമുകളിൽ നിന്നും അയാൾ നോക്കുമ്പോൾ മാളൂട്ടി കൈകൾ കൂപ്പി മിഴി അടച്ചു യക്ഷിയമ്മയെ മനസിൽ പ്രാർത്ഥിക്കുകയായിരുന്നു. കാറ്റിൽ ആടി ഉലയുന്ന ദീപം നോക്കി അയാൾ കണ്ണ് ചിമ്മി .
മനസ് നിറയെ പ്രാർത്ഥനക്കു പകരം അപ്പോൾ സിസിലി ആയിരുന്നു . ഏകദേശം ഇരുപത്തിഏഴു വർഷങ്ങൾക്ക് മുന്നേ ഇതുപോലെ തണുത്ത അന്തരീക്ഷത്തിൽ അല്ലെ സിസിലിയെ കൂട്ടി ഈ തറവാട്ടിലേക്ക് വന്നത് .
അന്ന് എന്തൊരു പുകിൽ ആയിരുന്നു . വീട്ടിലേക്കു അവളെ കാല് കുത്തുവാൻ പോലും സമ്മതിച്ചില്ല . അമ്മയും ഏട്ടനും വിലങ്ങു തടി പോലെ നിന്നപ്പോൾ ഉറച്ച തീരുമാനം തന്നെ എടുക്കേണ്ടി വന്നു. ഇനി ഈ വീട്ടിലേക്കില്ല . സിസിലിയെ അംഗീകരിച്ചില്ലെങ്കിൽ എന്തിനു താൻ മാത്രം ഇവിടെ നിൽക്കണം . അന്ന് അവളുടെ കൈ പിടിച്ചു കൊണ്ട് ഇറങ്ങിയതാണ് . ഡോക്ടർ ആയ ഒരാൾക്ക് ഒരു വാടക വീട് കിട്ടുവാൻ ആണോ പ്രശ്നം .
ഒരു നേഴ്‌സിനെ വിവാഹം കഴിക്കുക എന്നത് അത്ര വലിയ തെറ്റാണോ . അവളെ അംഗീകരിക്കാത്ത അമ്മയ്ക്കും ഏട്ടനും മുമ്പിൽ ജീവിച്ചു കാണിക്കണം. വാശിയായിരുന്നു മനസ്സിൽ.
ഇരുപത്തി ഏഴു വർഷങ്ങൾക്ക് മുന്നേ വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചത് ഏട്ടനാണ് . 'അമ്മ ഒരുവിധം സമ്മതിച്ചു എങ്കിലും ഇത്രയും പഠിപ്പുള്ള ഏട്ടൻ എന്തുകൊണ്ടാണ് ആ വിവാഹത്തെ അത്രമാത്രം എതിർത്തത് . ഒരു ക്രിസ്ത്യാനി പെണ്ണിനെ വിവാഹം കഴിച്ചത് കൊണ്ടാണോ . ഇനി ഒരു ക്രിസ്ത്യാനിയെ വിവാഹം കഴിച്ചു എന്ന് വച്ചാൽ അതത്ര തെറ്റാണോ . അതുമൂലം തറവാടിന്റെ മനം ഇടിഞ്ഞുപോകുമോ?
ഒരു പ്രഭാതത്തിൽ ഉണർന്നു നോക്കുമ്പോൾ അവൾ അരികിൽ ഇല്ലായിരുന്നു. അയാളെയും , രണ്ടു വയസുള്ള മകളെയും ഉപേക്ഷിച്ചവൾ നഗരം വിട്ടിരുന്നു.
ഏട്ടൻ പറഞ്ഞത് ശരി ആണെന്ന് മനസിലാക്കുവാൻ പിന്നെയും രണ്ടു വർഷങ്ങൾ എടുത്തു .
രണ്ടു വർഷങ്ങൾക്ക് മുന്നേ അവളെ വീണ്ടും കണ്ടു. അതും ഹോസ്പിറ്റലിൽ വച്ച് തന്നെ. പക്ഷെ കൂടെ ഒരു വനിതാ പോലീസും , എസ് .ഐ യും , ഒരു പോലീസ് കോൺസ്റ്റബിളും ഉണ്ടായിരുന്നു . ദേഹപരിശോദനക്കു വേണ്ടി കൊണ്ടുവന്നതായിരുന്നു അവളെ .
ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുന്നേ അയാളെയും , മോളെയും ഉപേക്ഷിച്ചു സ്വന്തം ഇഷ്ടവും സുഖവും നോക്കി കാമുകന്റെ കൂടെ ഒളിച്ചോടി പോയവൾ .. അതായിരുന്നു അയാൾക്ക് സിസിലി ..
നഗരത്തിലെ പേര് കേട്ട ഹോട്ടലിൽ നിന്നും അവളെ പോലീസ് പിടി കൂടുകയായിരുന്നു. അനാശാസ്യ പ്രവർത്തനം നടത്തിയത്തിന്റെ പേരിൽ . അവളെയും , നഗരത്തിൽ തന്നെ സ്വർണ കട നടത്തുന്ന സേവ്യറുടെ മകനെയും ..
ആ സ്ത്രീയുടെ മുഖം കണ്ടയാൾ ആദ്യം അമ്പരന്നു. അത് അയാളുടെ ഭാര്യ സിസിലി ആയിരുന്നു.
അയാളെ കണ്ടതും അവൾ തല താഴ്ത്തി .
ദേഷ്വവും, സങ്കടവും , പകയും ഒരുമിച്ച വന്ന നേരം.
"ഇനി മോളോട് ധൈര്യമായി പറയാമല്ലോ .. ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം അമ്മയെ നഗരത്തിലെ വേശ്യാലയത്തിൽ നിന്നും പോലീസ് പിടി കൂടി എന്ന്."
"ഇതിനു വേണ്ടി ആയിരുന്നോ , ഇങ്ങനെ ജീവിക്കുവാൻ വേണ്ടി ആയിരുന്നോ നീ ഞങ്ങളെ വിട്ടു പോയത് . ഏട്ടൻ സൂചന തന്നിരുന്നു എങ്കിലും ഞാൻ അത് മുഖ വിലക്കെടുത്തില്ല. നൊന്തു പ്രസവിച്ച സ്വന്തം മകളെ ഉപേക്ഷിക്കുവാൻ നിനക്ക് എങ്ങനെ തോന്നി. "
അവളെ അങ്ങനെ കണ്ടപ്പോൾ മനസ്സിൽ കത്തി എരിഞ്ഞു കൊണ്ടിരുന്ന കനൽ അണഞ്ഞു.
ഒന്നും പറയുവാൻ ആവാതെ സിസിലി അയാളുടെ മുമ്പിൽ തല താഴ്ത്തി നിന്നു . ആ കണ്ണുകളിൽ നിന്നും കുറ്റബോധത്താൽ ഒരു തുള്ളി കണ്ണ് നീര് അടർന്നു വീണു ..
"നീ അറിയണം ഞങ്ങൾ ഇപ്പോഴും ജീവിക്കുന്നു എന്ന്. അന്ന് ഞങ്ങൾ അനുഭവിച്ച വേദന എത്രയായിരുന്നു എന്ന് നീ അറിയണം . എനിക്ക് നിന്നോടുള്ള അറപ്പ് ഒരിക്കലും മകൾ അറിഞ്ഞിട്ടില്ല . അവളെ മടിയിൽ കിടത്തി ഉറക്കുമ്പോൾ ഞാൻ കണ്ട സ്വപ്‌നങ്ങൾ. ഇന്നത് യാഥാർഥ്യം ആയി എന്നത് നീ അറിയണം" .
"അന്ന് നീ ഇറങ്ങി പോകുമ്പോൾ ദേവുവിന് വയസ് രണ്ടു കഴിഞ്ഞിരുന്നു. അതിനു ശേഷം ഞാൻ തന്നെ ആയിരുന്നു അവളുടെ അച്ഛനും അമ്മയും..പനിച്ചു കിടന്നു അവൾ നിലവിളിക്കുമ്പോൾ ഈ നെഞ്ചിലെ ചൂട് പകർത്തിയാണ് അവളെ ഉറക്കിയത് . ഒരിക്കൽ പോലും നിനക്ക് പകരം മറ്റൊരാളെ കൊണ്ടുവരുവാൻ എനിക്ക് തോന്നിയിട്ടില്ല . അമ്മയും , ഏട്ടനും നിർബന്ധിച്ചപ്പോൾ പോലും.. പകരം ഇനി എന്റെ സ്നേഹം ദേവുവിന് മാത്രമേ നൽകുകയുള്ളൂ എന്നുള്ള ഉറച്ച തീരുമാനം . അത് മാത്രമായിരുന്നു പിന്നീട് അങ്ങോട്ട് ജീവിക്കുവാൻ ഉള്ള പ്രചോദനം ."
"ഇന്നവൾ കോളേജ് അധ്യാപികയാണ് . അവൾക്കു ഒരു മകളുണ്ട് . അവളുടെ ഭർത്താവ് എൻജിനീയർ ആണ് ."
"അറിവ് വന്ന ശേഷം ഒരിക്കൽ പോലും ദേവു നിന്നെ കുറിച്ചൊന്നും എന്നോട് അന്വേഷിച്ചിട്ടില്ല . 'അമ്മ പറഞ്ഞു കൊടുത്തിട്ടുണ്ടാവാം . നിന്നെ കുറിച്ചുള്ള വിവരണം ".
തേങ്ങി കരയുന്ന സിസിലിയെ കണ്ടപ്പോൾ അയാൾക്ക് ഒട്ടും സഹതാപം തോന്നിയില്ല .
"നീ സ്നേഹിച്ച അയാളുടെ കൂടെ കഴിയുകയിരിക്കും എന്ന് തന്നെ കരുതി . പക്ഷെ എനിക്ക് തെറ്റി . ഏട്ടൻ തന്നെ ആയിരുന്നു ശരി എന്നറിയുവാൻ ഞാനും വൈകി".
"സ്വന്ത ശരീരം വിറ്റു ജീവിക്കുന്ന നിന്നെ ഞാൻ വെറുക്കുന്നു . പണ്ടത്തേതിലും നുറിരൂട്ടി ആയി."
വിതുമ്പലോടെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.
" എനിക്ക് മാപ്പ് തരണം . അൻവർ അവൻ എന്നെ ചതിച്ചു . അവൻ ആണ് എന്നെ ഈ നിലയിൽ ആക്കിയത് . രക്ഷപെടുവാൻ കഴിയാത്ത വിധം കുരുക്കിൽ അകപ്പെട്ടു പോയി. "
"മാപ്പോ ? അതും നിനക്കോ ?
ചതിച്ചത് , അൻവറൊ , അതോ നീയോ ..
നീ ഒഴുകുന്ന ഈ കണ്ണീരിനേക്കാൾ പതിന്മടങ് ഞാനും , എന്റെ മോളും ഒഴുക്കിയിട്ടുണ്ട് ."
അയാൾ അപ്പോൾ കൺസൽട്ടിങ് റൂമിലേക്ക് കയറി വന്ന സിസ്റ്ററിനോട് ചോദിച്ചു
"മെഡിക്കൽ കഴിഞ്ഞില്ലേ ."
.കഴിഞ്ഞു എന്നർത്ഥത്തിൽ അവൾ തലയാട്ടി . സിസ്റ്റർ കൊടുത്ത ഫയൽ അയാൾ ഒപ്പിട്ട ശേഷം അവർ ആ ഫയൽ കൊണ്ട് പുറത്തേക്കു പോയി.
"പൊയ്ക്കോളൂ. "
ഞാൻ നിന്നെ കണ്ട കാര്യം ഒരിക്കലും ദേവു അറിയുവാൻ പോകുന്നില്ല .
അമ്മ ഒരു വേശ്യ ആയിരുന്നു എന്ന മകൾ അറിയേണ്ട .
പുച്ഛം നിറഞ്ഞ അയാളുടെ മറുപടി കേട്ടശേഷം
നനഞ്ഞ കണ്ണുകളോടെ വനിതാ പോലീസിന്റെ പിറകെ അവൾ നടന്നകന്നു...
"എന്താ അച്ഛാ ഇത്ര ഗാഡമായ ചിന്ത. ഊണ് കഴിക്കേണ്ട "
ദേവുവിന്റെ ചോദ്യം അയാളെ ഉണർത്തി.
"അച്ഛനോട് ഒരു കാര്യം പറയുവാൻ ഉണ്ട്.. ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി " ദേവു അയാളുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു
അയാൾ ചോദ്യ ഭാവത്തിൽ അവമകളെ നോക്കി .
എന്റെ തീസിസ് അംഗീകരിച്ചു. ഇനി മുതൽ വെറും ദേവു അല്ല ഞാൻ
"ഡോക്ടർ ദേവിക നായർ ആണ് "
അവൾ കുറച്ചു ഗൗരവം ചാലിച്ചുകൊണ്ടു പറഞ്ഞു.
അയാൾ അവളുടെ മുടി ഇഴകളെ തഴുകി കൊണ്ടു ആ തണുത്ത നെറ്റിയിൽ മുത്തി .
അയാളുടെ കണ്ണിൽ നിന്നും കണ്ണ് നീർ തുള്ളികൾ അടർന്നു വീണു .
"അയ്യേ അച്ഛൻ കരയുകയാണോ .."
അവൾ അവളുടെ മുണ്ടിൻ തലപ്പ് കൊണ്ടയാളുടെ മിഴി നീര് തുടച്ചു.
പിന്നെ പതിയെ അവളുടെ കൈ പിടിച്ചുകൊണ്ടു കോണിപടികൾ ചവിട്ടി
അവർ താഴേക്കിറങ്ങി.