1. പഠനവും കളിയും
പഠിച്ചിടേണം ഉയർന്നിടാനായി, കളിച്ചിടേണം വളർന്നിടാനായി. പഠിച്ചും കളിച്ചും രസിച്ചു നമ്മൾ, വളർന്നുയരേണം മനുഷ്യനാവാൻ!
പഠിച്ചിടേണം ഉയർന്നിടാനായി, കളിച്ചിടേണം വളർന്നിടാനായി. പഠിച്ചും കളിച്ചും രസിച്ചു നമ്മൾ, വളർന്നുയരേണം മനുഷ്യനാവാൻ!
2. പൂമ്പാറ്റയും ചിന്തയും
പാറിപ്പറക്കുന്ന പൂമ്പാറ്റ പോലെ, ആകാശവീഥിയിൽ പറന്നിടേണം. അതിനായ് നിനക്കീശ്വരൻ നൽകിയില്ലേ, ഉയർന്ന ചിന്ത തൻ നല്ല മാനസം!
പാറിപ്പറക്കുന്ന പൂമ്പാറ്റ പോലെ, ആകാശവീഥിയിൽ പറന്നിടേണം. അതിനായ് നിനക്കീശ്വരൻ നൽകിയില്ലേ, ഉയർന്ന ചിന്ത തൻ നല്ല മാനസം!
3. ശിക്ഷയും രക്ഷയും
ശിക്ഷ കണ്ടു നീ ഭയന്നിടേണ്ട, രക്ഷയാകും നിനക്കമ്മ പോലെ. നന്മ വരുത്തുവാൻ ശിക്ഷിച്ചതത്രയും, നൽവിളക്കായ് മാറും നിൻ ജന്മമാകെ!
ശിക്ഷ കണ്ടു നീ ഭയന്നിടേണ്ട, രക്ഷയാകും നിനക്കമ്മ പോലെ. നന്മ വരുത്തുവാൻ ശിക്ഷിച്ചതത്രയും, നൽവിളക്കായ് മാറും നിൻ ജന്മമാകെ!
4. ഈശ്വരനും പരിശ്രമവും
ഈശനെ വിളിച്ചു കരഞ്ഞിടാതെ, ശ്രമിച്ചിടാൻ മനം ഉറച്ചിടേണം. പരിശ്രമിക്കുക പുലരൊളി വോളവും, ഭുജിച്ചിടാൻ കനി നിനക്കായ് ലഭിക്കും!
ഈശനെ വിളിച്ചു കരഞ്ഞിടാതെ, ശ്രമിച്ചിടാൻ മനം ഉറച്ചിടേണം. പരിശ്രമിക്കുക പുലരൊളി വോളവും, ഭുജിച്ചിടാൻ കനി നിനക്കായ് ലഭിക്കും!
5. അന്നത്തിന്റെ വില
അമ്മ ചുട്ടൊരു നല്ല ദോശയൊരെണ്ണം, ഉണ്ണാതെ നീ തള്ളിക്കളഞ്ഞിടുമ്പോൾ; ഓർത്തിടേണം നിനക്കു ചുറ്റും അനേകർ അന്നത്തിനായ് അലയുന്നു നിത്യം!
അമ്മ ചുട്ടൊരു നല്ല ദോശയൊരെണ്ണം, ഉണ്ണാതെ നീ തള്ളിക്കളഞ്ഞിടുമ്പോൾ; ഓർത്തിടേണം നിനക്കു ചുറ്റും അനേകർ അന്നത്തിനായ് അലയുന്നു നിത്യം!
6. മാതൃകയാക്കാം പുഴുവിനെ
പുഴുവിന്നു പൂമ്പാറ്റയാകാമെങ്കിൽ, ഉണ്ണിക്കുമുയരാം കൊടുമുടിയോളം. ഈ ഭൂമിയിൽ നിന്നെ ജനപ്പിച്ചു ദൈവം, പഠിച്ചേറ്റം മിടുക്കനായ് തീർന്നിടാനല്ലേ?
പുഴുവിന്നു പൂമ്പാറ്റയാകാമെങ്കിൽ, ഉണ്ണിക്കുമുയരാം കൊടുമുടിയോളം. ഈ ഭൂമിയിൽ നിന്നെ ജനപ്പിച്ചു ദൈവം, പഠിച്ചേറ്റം മിടുക്കനായ് തീർന്നിടാനല്ലേ?
7. വാക്കിന്റെ മൂർച്ച
വാളല്ല ഉണ്ണി നിൻ സമരായുധം, നല്ലൊരു വാക്കാണെന്നോർമ്മ വേണം. വാളിനേക്കാളുമേറെ മൂർച്ചയുണ്ടാകാം, സത്യം വിളമ്പുന്ന നിൻ വാക്കുകൾക്ക്!
വാളല്ല ഉണ്ണി നിൻ സമരായുധം, നല്ലൊരു വാക്കാണെന്നോർമ്മ വേണം. വാളിനേക്കാളുമേറെ മൂർച്ചയുണ്ടാകാം, സത്യം വിളമ്പുന്ന നിൻ വാക്കുകൾക്ക്!
8. ഭയക്കേണ്ടത് എന്തിനെ?
പേടിക്കേണ്ടുണ്ണി നീ മരണമെന്ന സത്യത്തെ, മരണമതൊരിക്കലേ വന്നു ചേരൂ. ഭയപ്പെടേണം നീ ദുഷ്കീർത്തിയെപ്പൊഴും, ലോകമതോർത്തു നിന്നെ പഴിക്കാതിരിക്കാൻ!
പേടിക്കേണ്ടുണ്ണി നീ മരണമെന്ന സത്യത്തെ, മരണമതൊരിക്കലേ വന്നു ചേരൂ. ഭയപ്പെടേണം നീ ദുഷ്കീർത്തിയെപ്പൊഴും, ലോകമതോർത്തു നിന്നെ പഴിക്കാതിരിക്കാൻ!
9. സത്യസന്ധമായ അധ്വാനം
ഉയർന്ന മന്ദിരത്തിൽ വാണിടിലും, പരധനം കണ്ടു നീ കൊതിച്ചിടാതേ സ്വന്തം വിയർപ്പിനാൽ അന്നം ഭുജിച്ചാൽ, നിനക്കുറങ്ങാം ശാന്ത ചിത്തമോടെ!
ഉയർന്ന മന്ദിരത്തിൽ വാണിടിലും, പരധനം കണ്ടു നീ കൊതിച്ചിടാതേ സ്വന്തം വിയർപ്പിനാൽ അന്നം ഭുജിച്ചാൽ, നിനക്കുറങ്ങാം ശാന്ത ചിത്തമോടെ!
10. ജന്മസാഫല്യം
നീയീ ഭൂമിയിൽ ജീവിച്ചിരുന്നുവെന്നോർക്കാൻ, നിൻ കഥയോ കവിതയോ ബാക്കിയാകണം. ഒരാളെങ്കിലും അതോർത്തു പാടിയാൽ, ധന്യമായി നിന്റെ മാനുഷ ജന്മം!
നീയീ ഭൂമിയിൽ ജീവിച്ചിരുന്നുവെന്നോർക്കാൻ, നിൻ കഥയോ കവിതയോ ബാക്കിയാകണം. ഒരാളെങ്കിലും അതോർത്തു പാടിയാൽ, ധന്യമായി നിന്റെ മാനുഷ ജന്മം!