2015 സെപ്റ്റംബർ 9, ബുധനാഴ്‌ച

എലിജിബിൾ ബാച്ചലർ


ഇത്  ജോർജിന്റെയും , മലരിന്റെയും കഥയല്ല.  ഇത്  വിഷ്ണുവിന്റെ കഥയാണ് . ഞാൻ ഈ കഥ പറയുവാൻ പോകുന്ന ദിനം വിഷ്ണുവിനെ സംബന്ധിച്ച് വളരെ മോശം ദിവസം ആയിരുന്നു. ഗീതയും , വിഷ്ണുവും തമ്മിൽ പിരിയുവാൻ തിരുമാനിച്ച  ദിനം .

പ്രേമിക്കുന കാര്യത്തിൽ അവൻ ഒരു 'നിവിൻ പൊളി ' ആയിരുന്നു  . സ്കുളിൽ പഠിക്കുമ്പോൾ തൊട്ടേ അവൻ പ്രേമിച്ചിട്ടുണ്ട് . 7 ഇ യിൽ വച്ച് മോളിയോടയിരുന്നു അവനു ഇഷ്ടം . മോളിക്ക് വേണ്ടി അവൻ ജിജൊയുമയി ഇടി വരെ കുടിയിട്ടുണ്ട് . പക്ഷെ അവൾക്കു അവനെ ഇഷ്ടമായില്ല . പിന്നെ ഒൻപതിൽ വച്ച് മായയോടായി . സ്കുളിലെ താരമായ  മായയെ ഒരു പാടു പേർ പ്രേമിച്ചു . കുട്ടത്തിൽ  അവനും . പ്രേമിച്ചു  നടക്കാൻ കണ്ട  ഒരു പ്രായം , ചെവിയിൽ ഒരു നുള്ളും , ചന്തിയിൽ രണ്ടു ചുരൽ പെടയും മാരാർ സാറിന്റെ കൈയിൽ നിന്ന് കിട്ടിയതോടെ അവൻ മായയെ മനസില്ലാ മനസോടെ വേണ്ട എന്ന് വച്ചു . പിന്നെ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ സുസനോടായി പ്രണയം .സുസന്റെ  ഡാഡിക്ക് ടൌണിൽ ഒരു ബേക്കറി ഉണ്ടായിരുന്നു. ആദ്യമായി അവനെ പ്രേമിക്കുന്ന  പെണ്‍കുട്ടി സുസൻ ആയിരുന്നു.പക്ഷെ അത് വീട്ടിൽ പാട്ടായി . കളി കാര്യം ആയതോടെ നടക്കില്ല മോനെ എന്ന് അച്ഛൻ അച്ചട്ടായി പറഞ്ഞു . അല്ലെങ്കിലും പ്രേമിക്കുന്ന കാര്യം വരുമ്പോൾ അച്ഛനും അമ്മയും മുരാച്ചി മാരണല്ലോ . ജാതി വേറെ,  അങ്ങനെ ഒരു പാടു ഗുണ ദോഷങ്ങൾ . അവസാനം അതും വേണ്ട എന്ന് വച്ചു .

ഇപ്പോൾ അവൻ എഞ്ചിനീയറിംഗ് രണ്ടാം വർഷം .  മെക്കാനിക്കൽ എഞ്ചിനീയറിംഗ്. വളരെ കഷ്ടം പിടിച്ച ബാച്ച് ആണ്  മെക്കാനിക്കൽ. ഒരു പെണ്‍ കുട്ടി പോലും ഇല്ലാത്ത ബാച്ച് . അവന് മറ്റു ബാച്ച് കരോട് അസുയ തോന്നി. ഇവിടെ മാത്രമാണല്ലോ അച്ഛന് ചേർക്കുവാൻ  തോന്നിയത്.കഷ്ടം . അല്ലെങ്കിലും അച്ഛൻ , അമ്മമാർ  എന്നും മുരാച്ചി മാരണല്ലോ.  സെക്കന്റ്‌ ഇയർ പിള്ളേരെ റാഗ് ചെയുമ്പോൾ ആണ് ആദ്യമായി ഗീതയെ കണ്ടത് . പേടിച്ചു ഇരുണ്ട ഒരു മാൻപേട. പുസ്തകം മാറോടു ചേർത്ത് പിടിച്ച ഭയപാടോടെ നിൽകുന്നു . ജോണ്‍ ചോദിചപ്പോൾ അവൾ പേരും,  കോഴ്സും എല്ലാം പറഞ്ഞു.  ജോണ്‍ തിരിച്ചു അവളോടു ചോദിച്ചു, നിനക്ക് എന്റെ പേര് അറിയണം എന്നില്ലേ? എഞ്ചിനീയർ സാറ്‌ മാരോട് പേര് ചോദിക്കുന്ന രീതി ഒന്ന് വേറെ തന്നെ യാണ് .

“O mighty mighty  senior sir,
I am dirty dirty Junior
Honorable, Respectable Engineer Sir,

May I know your name place “


വല്ലാതെ പേടിക്കുന്നു  എന്ന് തോന്നിയപ്പോൾ അവൻ   ജോണിനോട് അവളെ വിട്ടെക്കുവാൻ പറഞ്ഞു.  പേടിച്ചു ഇരുണ്ടു അവൾ നടന്നു പോകുന്നത് അവൻ നോക്കി നിന്ന്. ശാലീന സുന്ദരി ആയ അവളെ  കണ്ട മാത്രേ അവനു അവളോടു ഇഷ്ടം തോന്നി. പ്രേമത്തിന് കണ്ണില്ല എന്നല്ലേ പറയുന്നത് . ഇത് വരെ അവൻ പ്രേമിച്ച എല്ലാ പെണ്‍കുട്ടികളെയും അവനു കണ്ട മാത്രയിൽ ഇഷ്ടം തോന്നിയതാണ് . പക്ഷെ,  ഗീതയോ?   ഗീതയെയും അവനു കണ്ട മാത്രയിൽ ഇഷ്ടം തോന്നി. അവൻ ജോണിനോട്‌ പറഞ്ഞു, അളിയാ  ഇതാഡാ  ഞാൻ തിരഞ്ഞ പെണ്ണ് . ഇതേ വാചകം അവൻ സ്കുൾ തലം തൊട്ടേ പറഞ്ഞിട്ടുണ്ട് . സാക്ഷികൾ മാത്രം മാറി എന്ന് മാത്രം.ഉണ്ണിയോടും,  ദാമോടദരനോടും , കുമാറിനോടും , പിന്നെ ഇപ്പോൾ ജോണിനോടും .   ഗീത വിഷ്ണു , ഹാ എത്ര ചേർച്ച , മോളി വിഷ്ണു, സുസൻ വിഷ്ണു അങ്ങനെ നോക്കുമ്പോൾ എന്തുകൊണ്ടും ഈ പേരിനു ചേർച്ച കുടും. അവൻ കുറച്ചു ഉറക്കെ തന്നെ പറഞ്ഞു

എന്ജിനിയറിഗ് രണ്ടാം വർഷം എന്ന് വച്ചാൽ അവർ ജൂനിയറിൽ നിന്ന് സീനിയർ ആകുന്നു. അതായത് പ്രൊമൊഷൻ കിട്ടി എന്ന് വേണേൽ പറയാം .  പിന്നെ വേണമെങ്കിൽ റാഗ് ചെയ്യാം , ജുനിയെർസിനെ പ്രേമിക്കാം അവന്റെ ജീവിതം പുഷ്പ സുരഭിലമായി . ആദ്യ ദിനം തന്നെ രക്ഷകൻ ആയി അവതരിച്ച വിഷ്ണുവിനോടു അവൾക്കും ചെറിയ താല്പര്യം  തോന്നി. അങ്ങനെ കാന്റീനിലും , ലൈബ്രറിയിലും ഒക്കെ ആയി അവരുടെ പ്രേമം പുത്തു തളിർത്തു.  അവൻ തന്നെ ടോയിലറ്റിൽ വിഷ്ണു + ഗീത എന്ന് എഴുതി വച്ചു . അത് വായിച്ചു അവൻ തന്നെ നിർവ്രതി അടഞ്ഞു.  അങ്ങനെ കുറെ ദിനങ്ങള്‍ കടന്നു പോയി. പക്ഷെ പതിവ് പോലെ തന്നെ ഈ പ്രേമവും  ചീറ്റി .    ന്യൂ ജെനെറെഷൻ  ഭാഷയിൽ പറഞ്ഞാൽ "പ്ലിംഗ്" ആയി എന്നർത്ഥം . ഗീത പോയതോടു കുടി അവൻ ആകെ വല്ലാതായി .ആത്മഹത്യക്ക് കുറിപ്പ് വരെ അവൻ എഴുതി.    അവൻ എഴുതിയ കുറിപ്പിൽ  തന്റെ ആത്മഹത്യയ്ക്ക് ആരെയും അവൻ കുറ്റപ്പെടുത്തി യില്ല.  ഇനി അത് എങ്ങനെ പ്രാവർത്തികം  ആക്കാം എന്ന് അവൻ ഗാഢമായി ചിന്തിച്ചു . ആത്മഹത്യാ നടപ്പാക്കാൻ കുറിപ്പ്  ഒരുക്കിയ ശേഷം  റെയിൽവേ ട്രാക്ക് , തുങ്ങി ചാകുവാൻ  ,  കൈത്തണ്ട മുറിക്കുക എന്നി  ഓപ്ഷനുകൾ  അവൻ വിശദമായി  ആലോചിച്ചു . വേദന ഇല്ലാതെ ജീവൻ ചീന്തണം . അതിനു ഏതാണ് ഏറ്റവും പറ്റിയ മാർഗം .  ഏറ്റവും വേദനയില്ലാത്ത വഴികൾ  തിരഞ്ഞു കണ്ടു പിടിക്കുക അത്ര എളുപ്പം അല്ല.  ഗൂഗിളിലും അവൻ തിരഞ്ഞു . അവൻ ആ ആത്മഹത്യ കുറിപ്പ് ഒരിക്കൽ കുടി വായിച്ചു നോക്കി.   തന്റെ മാതാപിതാക്കളെ  വിട്ടു പിരിയുന്നതിൽ  ഖേദിക്കുന്നു എന്നും അവരെ  അസഹ്യപ്പെടുത്തുന്നതു എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം ക്ഷമിക്കണം എന്നും അവൻ എഴുതി ചേർത്തു . അവൾ അവനെ ആഗ്രഹിക്കുന്നിലെങ്കിലും , ഗീതയെ ഇതിലേക്ക് വലിച്ചിറക്കുവാൻ അവന്റെ മനസാക്ഷി സമ്മതിച്ചില്ല .    എന്നാൽ പെട്ടെന്നു അവനെ കൂടാതെ തന്റെ മാതാപിതാക്കളുടെ ജീവിതം  എങ്ങനെ യായിരിക്കും എന്ന് അവൻ സങ്കല്പിക്കുകയും ആത്മഹത്യ എന്ന തന്റെ ആശയം ഒഴിവാക്കി.അവൻ വീണ്ടും കോളേജിൽ പോകുവാൻ തിരുമാനികുകയും ചെയ്തു .   അങ്ങനെ അവൻ വീണ്ടും  ഒരു "എലിജിബിൾ ബാച്ചലർ "ആയി.

ഗീതയെ പിരിഞ്ഞശേഷം അവൻ മൂഡി തന്നെ  ആയിരുന്നു .ഒരാഴ്ച്ചത്തേ  ദുഃഖത്തിനു ശേഷം അവൻ കോളേജിൽ  പോയി. തുടങ്ങി എന്ന് പറഞ്ഞല്ലോ . സുഹൃത്തുക്കളുമായി കോളേജ് കാന്റീനിൽ പോയി സമോസ കഴിക്കുമ്പോൾ ആണ് അവൻ അവളെ കണ്ടത് .  ഇത്ര സുന്ദരി ആയിട്ടും അവളെ  എങ്ങനെ കാണാതെ പോയി .  കോളേജിലെ ഏതാണ്ട് എല്ലാ പെൺകുട്ടികളെയും അവനു അറിയാമായിരുന്നു അവൻ അവരുടെ പേര്, ബ്രാഞ്ച് , നാട്  മുതലുള്ള അവർ പോലും അറിയുവാൻ ഇടയില്ലാത്ത കാര്യങ്ങൾ അവൻ മനസിലാക്കി.  ഇത്രയ്ക്കു ശ്രദ്ധ അവൻ പഠന കാര്യത്തിൽ കാണിച്ചു എങ്കിൽ ഫസ്റ്റ് യീറിലെ  ഏഴോളം പേപ്പറുകൾ  സപ്ലി ആയി എഴുതേണ്ടി വരികില്ല ആയിരുന്നു . മേത്തരമായ വിശദാംശങ്ങൾ  എല്ലാം ഒരു സുപ്പർ കംബ്യൂട്ടറിന്റെ ഹാർഡ്ഡിസ്ക് എന്ന പോലെ അവന്റെ തല ചോറിൽ ശേഘരിച്ചു വച്ചിരുന്നു . അതിനിടയിൽ എങ്ങനെ ഇവളെ മിസ്‌ ചെയ്തു? ഹോ വിശ്വസിക്കുവാൻ പറ്റുന്നില്ല.

അതോർക്കുംപോൾ അവനു വീണ്ടും അതിശയം . പിന്നെയും ആ ചോദ്യം അവൻ ചോദിച്ചു . ഇവള  എങ്ങനെ  മിസ്സ്‌ ആയി.  വീണ്ടും അവന്റെ മനസ്സിൽ ആ സ്പാർക്ക്  അനുഭവപെട്ടു. അതെ  വീണ്ടും ലഡ്ഡു പൊട്ടി.  അതെ ഇവൾ തന്നെ . ഇവളെയല്ലേ താൻ ഇത്രയും കാലം തിരഞ്ഞത്. ഗീത പോയത് ഒരു വിധത്തിൽ നന്നായി . അവൻ അല്പം ആശ്വസിച്ചു .  ഇനിയുള്ള ദിനങ്ങൾ ഏറെ കടമ്പ കടക്കുവാൻ ഉണ്ട്.

ദിവസം മുഴുവനും കഠിനാധ്വാനം ചെയ്തു അവൻ അവളെ കുറിച്ചുള്ള സകല വിവരവും കരസ്ഥമാക്കി . അവൾ ജ്യോതിക . 1st ഇയർ  ഇലക്ട്രോണിക്സ് വിദ്യാർഥിനീ.  വീട് തെവരയിൽ . അച്ഛൻ ബാങ്ക് മാനേജർ , ചേട്ടൻ ഇല്ല. അത് നന്നായി  ഉള്ളത് ഒരു ചേച്ചി . അവരുടെ കല്യാണം കഴിഞ്ഞു. അമ്മയ്ക്ക് ജോലി ഇല്ല.  ഒരാഴ്ച കൊണ്ട് അവൻ ജ്യൊതികയുമാ യി സൗഹൃദം സ്ഥാപിച്ചു ക്രമേണ ജ്യോതികക്ക് എന്തും പറയുവാൻ ഉള്ള  ഒരു സുഹൃത്തായി അവൻ മാറി കഴിഞ്ഞിരിക്കുന്നു

 സൗഹൃദത്തിൽ  നിന്നാണല്ലോ പ്രണയം തളിരിടുനത് . അന്ന് ഫെബ്രുവരി 14th ആയിരുന്നു . അന്നത്തെ ദിവസത്തിൻ പ്രാധാന്യം എ ല്ലാ ർക്കും അറിവുള്ളതാണല്ലോ . അന്നാണ് അവൻ അവളെ പ്രോപോസ് ചെയ്തത് . അത് അവൾ സന്തോഷ പുർവം അംഗീകരികുകയും ചെയ്തു. താമസിയാതെ കോളേജ് പുതിയ ദമ്പതികളെ കുറിച്ച്   ശ്രുതി വ്യാപിച്ചു.  അവരെ കുറിച്ചുള്ള ചർച്ചകൾ ആ ഇണ കുരുവികൾ അറിഞ്ഞില്ല. അല്ലെങ്കിൽ അതറിയുവാൻ അവർക്ക് നേരം ഉണ്ടായില്ല. അവരുടെ ചാറ്റിങ്ങുകൾ പാതി രാത്രി വരെ നീണ്ടു. മൊബൈൽ കമ്പനികൾ ജന്മം എടുത്തിരിക്കുനത്  ഇത് പോലെയുള്ള കാമുകി കാമുകന്മാർക്കു  വേണ്ടി യാണല്ലോ .

  അവർ തങ്ങളുടെ ചാറ്റ് 8 മണിക്കൂർ, 10 മണിക്കൂർ, അങ്ങനെ ഒരു പുതിയ റെക്കോഡ് ഓരോ ദിവസവും  ശ്രിഷ്ടിച്ചു കൊണ്ടേ ഇരുന്നു. .. ഭൂമി ഭ്രമണം ചെയുനത് അവർക്ക് വേണ്ടി എന്നാ പോലെ.

പക്ഷെ സന്തോഷത്തിനു ആയുസ് കുറവാണല്ലോ . അങ്ങനെ അധികം താമസിയാതെ അവർ വഴി
പിരിയുവാൻ തിരുമാനിച്ചു.

അവൻ വീണ്ടും  വിഷാദരോഗത്തിന്  അടിമപെട്ടു .  അവൻ മനസ്സിൽ  പിന്നെയും ആത്മഹത്യ എന്ന ആശയം ഉടലെടുത്തു . എന്നാൽ മരണം ഒന്നിനും ഉള്ള പരിഹാരം അല്ലല്ലോ.  താൻ  ആയി വീട്ടുകാര്ക്ക് ഒരു പേര് ദോഷം ഉണ്ടാക്കുക എന്ന് വച്ചാൽ  ?... അതോടെ ആ ആശയം   അവൻ ഒഴിവാക്കി.

വിഷാദരോഗത്തിന്  അടിമപെട്ട് ഒരു ആഴ്ച പിന്നിട്ട ശേഷം അവൻ വീണ്ടും ജീവിതം മുന്നോട്ടു കൊണ്ട് പോകുവാൻ തീരുമാനിച്ചു . അവന്റെ സുഹൃത്തിന്റെ പിറന്നാൾ പാർട്ടിയിൽ  പങ്കെടുക്കാൻ അവൻ പോയി.  രോഹന്റെ പിറന്നാൾ . അവിടെ വച്ച് അവൻ അവളെ കണ്ടു...

വീണ്ടും ആദ്യ കാഴ്ചയിൽ തന്നെ ...

അവൻ തന്റെ യഥാർത്ഥ സ്നേഹം കണ്ടുമുട്ടും  വരെയും  ഈ കഥ തുടർന്നു  കൊണ്ടേ ഇരിക്കും. ഇനിയും ഞാൻ പറഞ്ഞാൽ  അത് വലിയ ബോർ ആയി മാറും.  അത് കൊണ്ട് നിറുത്തുന്നു . വിഷ്ണു ഓൾ ദി ബെസ്റ്റ്.

2015 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

കന്യാകുമാരിയിലെ സൂര്യൊദയം





ട്രെയിൻ പതിയെ നീങ്ങി കൊണ്ടേ ഇരുന്നു. എറണാകുളം ജംഗ്ഷൻ അടുക്കാറായി . ഇറങ്ങുവാൻ ഉള്ള ആളുകൾ വരി വരി ആയി പെട്ടിയും വലിച്ചു , ബാഗും തുക്കി നിൽകുന്നു . അക്ഷമ  പ്രതി ഭലികുന്ന മുഖങ്ങൾ.  സ്റ്റേഷനിൽ ചായയും വടയും വിൽക്കുന്നവർവണ്ടി നിറുത്തുമ്പോൾ കയറുവാനായി ഒരുങ്ങി നിൽക്കുന്നു.      കുരച്ചുകൊണ്ടു  കൊണ്ട് ട്രെയിൻ ജംഗ്ഷനിൽ വന്നെത്തി.

ആളുകൾ ബഹളം വച്ച് കൊണ്ട് നിറുത്തിയ ട്രെയിനിൽ നിന്നും ഇറങ്ങി തുടങ്ങി.  കയറുവാൻ വലിയ തിരക്ക് ഇല്ല. ഒരു മധ്യ വയസ്സനും , പിന്നെ അയാളുടെ ഭാര്യയും , രണ്ടു കുട്ടികളും അവൾക്കു അഭി മുഘമായി വന്ന്  ഇരുന്നു.  അധികം നേരം അവിടെ സ്റ്റോപ്പ്‌ ഇല്ലായിരുന്നു. ചുളം വിളിച്ചു കൊണ്ട് ട്രെയിൻ പതിയെ നീങ്ങി തുടങ്ങി.  പെട്ടെന്ന് ഒരു ചെറുപ്പക്കാരൻ ഒരു സർക്കസ് സർക്കസ് അഭ്യസിയുറെ  മെയ് വഴക്കതോടെ ഓടുന്ന ട്രെയിനിലേക്ക്‌ ചാടി കയറി. ഒന്ന് തെറ്റി പോയാൽ ചതഞ്ഞു അരഞ്ഞു പോകുന്ന ജീവിതം. ചുമലിൽ ഒരു ബാഗ്‌ തുക്കി ഇട്ടിടുണ്ട് . ടീ ഷർട്ടും , ജീന്സും ആണ് വേഷം. വൃത്തി യായി  ഷേവ് ചെയ്ത മുഖം.   തിടുക്കത്തിൽ നടക്കുന്നതിൻ ഇടെക്ക് എപ്പോഴോ ആണ്  അയാൾ മുമ്പിൽ ഇരുന്ന മധ്യ വയസ്സനുമായി കുട്ടി ഇടികുനത്. നന്നായി രണ്ടു പേർക്കും വേദനിച്ചു എന്ന് തോന്നി.  അയാൾ അവനെ രൂക്ഷമായി നോക്കി. ഒരു ക്ഷമാപണതോടെ കുനിഞ്ഞ്  ഇടിച്ച മുട്ട് തിരുകി അവൻ  വേച്ച് വേച്ച്  നടന്ന്  പോയി.

ട്രെയിനിന്റെ വേഗത കുടുക്യാണ് .  മരങ്ങളും , കുളങ്ങളും  കന്നുകാലികളും , പൂക്കളും എന്ന് വേണ്ട ഇലക്ട്രിക്‌ പോസ്റ്റ്‌ പോലും ഓടി മറയുന്നു.  ദൂര കാഴ്ചകൾ അകന്നു പോകുന്നത് കാണുവാൻ ഒരു രസം ആണ്. തണുത്ത കാറ്റു വീശുന്ന കാരണം അവൾ സ്കാർഫ് എടുത്തു തലയും , മുഖവും മറച്ചു. കട്ലറ്റ് വേണമോ എന്ന് ചോദിച്ചു ഒരാൾ  അത് വഴി ഉറക്കെ ഒച്ച വച്ച് പോയി. മുമ്പിൽ ഇരിക്കുന്നവരെ ശ്രദ്ധിക്കാതെ അവൾ ജനൽ പാളിയിലൂടെ കാഴ്ചകൾ നോക്കി ഇരുന്നു. ട്രെയിൻ  ചേർത്തല കഴിഞ്ഞിരിക്കുന്നു . അടുത്ത സ്റ്റോപ്പ്‌ ആലപുഴ യാണ്. പിന്നെ കായംകുളവും , കൊല്ലവും . എട്ടെ മുക്കലോടു കുടി വണ്ടി തിരുവനന്തപുരത്ത് എത്തുമായിരിക്കും.

ചായ വേണോ , ചായ എന്ന് ചോദിച്ചു കൊണ്ട് ഒരാൾ കുടി  വന്നു . എതിരെ ഇരുന്ന ചെറുപ്പകാരി ഭർത്താവിനോട് ചോദിക്കുന്ന കേട്ടു  ചായ വേണ്ടേ?  വേണം . ഇളയകുട്ടി ഇരുന്നു ഉറങ്ങുന്ന കൊണ്ടാകാം അയാൾ പറഞ്ഞു മുന്ന് ചായ. പിന്നെ പേഴസ് എടുക്കുവാൻ തുടങ്ങുമ്പോൾ സം ഭൂമത്തോടെ അയാൾ പറഞ്ഞു അയ്യോ എന്റെ പേഴസ് . പിന്നെ വെപ്രാളത്തോടെ അയാൾ  പോക്കറ്റു തപ്പി , പിന്നെ കുനിഞ്ഞു  സീറ്റിൻ  അടിയിലേക്ക് എത്തി നോക്കി. അയാളുടെ പരിഭ്രമം കണ്ടിട്ട് അവൾ പറഞ്ഞു . ഇനി തപ്പേണ്ട. അത് പോയി. അയാൾ അവളെ ചോദ്യ ഭാവത്തിൽ നോക്കി. ശാന്തയായി അവൾ പറഞ്ഞു അത് പോകറ്റ് അടിച്ചു പോയി. ആ ചെക്കനുമായി കുട്ടി ഇടിചില്ലേ . അവൻ ചേർത്തല ഇറങ്ങി അടുത്ത വണ്ടിക്കു നോക്കുന്നുണ്ടാവും ഇപ്പോൾ.

അടുത്ത ഇരുന്ന  നീല ഷർട്ട്‌ ഇട്ട, പല്ല് പൊന്തിയ ,  കഷണ്ടി തലയൻ ൻ ചോദിച്ചു . എത്ര രൂപ ഉണ്ടായിരുന്നു. അയാൾ വ്യസനതോടെ പറഞ്ഞു നാലായിരം,  വേറെ എന്തെങ്കിലും പോയോ. ഇല്ല  എന്ന് പറഞ്ഞു എങ്കിലും അയാളുടെ മുഖത്ത് നഷ്ടത്തിൻ നിരാശ ഉണ്ടായിരുന്നു. വന്നു  വന്നു ട്രെയിനിൽ യാത്ര ചെയുവാൻ വയ്യ എന്നായിരിക്കുന്നു. വേറെ  ആരോ സഹതാപത്തോടെ പറഞ്ഞു. ഇനി വല്ല കംപ്ലൈന്റ്റ്‌ വല്ലതും കൊടുക്കാനോ . അത് കേട്ട് അവൾ പറഞ്ഞു  പോലീസിനെ അറിയിച്ചിട്ടു എന്ത് കാര്യം. നിങ്ങളുടെ സമയം പോകും എന്നല്ലാതെ ?  പോയത് പോയി അത്ര തന്നെ.  അത് ശരിയാ അവളുടെ അഭിപ്രായത്തോട്  കഷണ്ടി തലയൻ യോജിച്ചു .   ഭാഗ്യത്തിന് കുറച്ചു രൂപ മാറ്റി വച്ചിരുന്നു .   അയാളുടെ ഭാര്യ അവളോടായി പറഞ്ഞു.  കാറ്റത്തു അവളുടെ മുടി പാറൂന്നുണ്ടായിരുന്നു. അവൾ ഒന്നും ശ്രദ്ധിക്കാതെ പുറത്തേക്കു കണ്ണ് ഓടിച്ചു കൊണ്ടേ ഇരുന്നു.  ഒന്നിലും ശ്രധികാതെ  വെറുതെ ഇരിക്കുന്ന അവളെ നോക്കി അവർ ചോദിച്ചു തിരുന്തോരതെക്കാ ല്ലെ ? അവൾ മുളി. പിന്നെ ചോദിച്ചു അവിടെ എവിടെയാ .  'വട്ടിയൂർ കാവിൽ' ഉത്തരം മുഴുമിപ്പിക്കും മുമ്പേ അവർ വീണ്ടും ചോദിച്ചു  ജോലി?  അവൾ ഒറ്റ വാക്കിൽ  പറഞ്ഞു 'സെക്രട്ടരിയെറ്റിൽ'. പിന്നെ എന്തോ ചൊദികുവാനായി ആ സ്ത്രീ  മുഖം ഉയർത്തി . പക്ഷെ അത് അവഗണിച്ചു അവൾ വീണ്ടും പുറത്തേക്കു തന്നെ നോക്കി ഇരുന്നു.

എട്ടെ മുക്കലോടുകുടി   'ജൻ  ശതാബ്ദി'   തിരുവനന്ത പുരത്ത് എത്തി. ആളുകൾ  തിരക്കിട്ട് ഇറങ്ങി കൊണ്ടേ ഇരുന്നു.  ആൾ ഒഴിയുവനായി അവൾ കാത്തിരുന്നു . പിന്നെ മുകളിൽ നിന്നും ബാഗ്‌ വലിച്ചു എടുത്തു . അതും തുക്കി അവൾ പതിയെ പുറത്തേക്ക് നടന്നു. എസ് കലെറ്റ്ർ ഉണ്ടെങ്കിലും അത് ഓടുന്നില്ല .  ബാഗും തുക്കി പടികൾ കയറി അവൾ തിരക്കിലൂടെ ഊളയിട്ടു. നേരിയ തണുപ്പ് വീശുന്നതിനാൽ അവൾ വീണ്ടും ആ മഞ്ഞ സ്കാർഫ് ഇട്ടു തലയും മുഖവും മറച്ചു. പുറത്തേക്ക് ഇറങ്ങിയ ശേഷം അവൾ ചിന്തിച്ചു . നടക്കാവുന്ന ദൂരമേയുള്ളൂ . ഓട്ടോ പിടിക്കണോ ? പിന്നെ വേണ്ട എന്ന് കരുതി  ഓരം  ചേർന്നു നടന്നു.  അകെലെ ആയി 'ആര്യ നിവാസ് '  കാണാം. ഭക്ഷണവും , താമസവും അവിടെ ആവാം .  തിരുവനന്തപുരത്തെ ഭക്ഷണം അവൾക്കു അത്ര പിടിക്കില്ല. 'ആര്യ നിവാസിൽ' നല്ല സസ്യ ഭക്ഷണം ലഭിക്കും .  മുറി ഒഴിവ് ഉണ്ടായിരുന്നു . ബാഗ് , മുറിയിൽ കൊണ്ട് വച്ച ശേഷം ഭക്ഷണം കഴിക്കാം എന്ന് അവൾ തിരുമാനിച്ചു. '402'  എന്ന മുറി പയ്യൻ തുറന്നു തന്നു. വിശാലമായ മുറി ഒന്നും അല്ല. എന്നാൽ  തീരെ ചെറുതും അല്ല . നല്ല വൃത്തി യുള്ള മുറി. എ സി യില്ല എന്ന് മാത്രം.  പുറത്തേക്കു നോക്കിയാൽ നിരത്തിലൂടെ വാഹനങ്ങൾ പോകുന്ന കാണാം .  കുളി മുറിയിലെ പൈപ്പ് തുറന്നു തണുത്ത വെള്ളം കുറെ നേരം മുഖത്തേക്ക് കോരി ഒഴിച്ചു.  മുഖം തുടച്ച ശേഷം കട്ടിലിൽ കുറെ നേരം കിടന്നു. പയ്യൻ ഓണ്‍ ചെയ്ത ടിവിയിൽ മോഹൻലാൽ  നായകനായ് 'ദൃശ്യം' മലയാള സിനിമ . അവൾ റിമോട്ട് എടുത്തു ടിവി ഓഫ്‌ ചെയ്തു.
പിന്നെ എന്തോ ചിന്തിക്കുന്ന പോലെ കൈകൾ കൊണ്ട് മുഖം മറച്ചു കുറെ നേരം ഇരുന്നു. താഴെ റെസ്റ്ററൻറ്റിൽ പോകാം എന്ന് ആദ്യം കരുതി എങ്കിലും പിന്നെ വേണ്ട എന്ന് വച്ചു . റൂം സെർവിസിൽ വിളിച്ചു  ചപ്പാത്തിയും , വെജ് കറിയും പറഞ്ഞു.  പിന്നെ എന്തോ ഓർത്തിട്ടു എന്ന പോലെ അവൾ പറഞ്ഞു നാളെ രാവിലേക്ക് ഒരു ടാക്സി വേണം. കന്യാകുമാരിയിലേക്ക് പോകുവാൻ.

ഭക്ഷണം കഴിച്ച ശേഷം  അവൾ ഉറങ്ങി.  പിറ്റേന്ന് രാവിലെ എഴു മണിയോടെ അവൾ കുളിച്ചു ഒരുങ്ങി . റൂമിലേക്ക്‌ ഇട്ട 'ഹിന്ദു'   പേപ്പറിൻ തല കെട്ടുകൾ അവൾ  കണ്ണോടിച്ചു. ഏഴരയോടെ ടാക്സി വന്നു . റൂം ചെക്ക്‌ ഔട്ട്‌ ചെയ്ത ശേഷം അവൾ ടാക്സിയിൽ കയറി. ചെറുതായി പെയുന്ന മഴ . ഡ്രൈവറോടായി  പറഞ്ഞു 'പഴവങ്ങടിയിൽ' കയറിട്ടു പോകാം.   ക്ഷേത്രത്തിൻ അടുത്തു എത്തിയപ്പോൾ അവൾ പറഞ്ഞു ഇവിടെ പാർക്ക്‌ ചെയ്തു കൊള്ളൂ . ഞാൻ കാറിൽ ഇരുന്നു കൊള്ളാം. ഒരു തേങ്ങ ഉടക്കണം . നുറിന്റെ ഒറ്റ നോട്ട് അയാൾ അവൾക്കു കൊടുത്തു. അയാൾ ചോദ്യ ഭാവത്തിൽ ഒന്ന്  നോക്കിയ ശേഷം അമ്പലം ലക്ഷ്യമാക്കി നടന്നു. വെറുതെ കാറിൽ ഇരുന്നു പരിസരം വീക്ഷിച്ചു.  പഴവങ്ങാടി ഗണപതിയെ ദർശിച്ചു അനുഗ്രഹം തേടാൻ എത്തുന്നവർ . ദർശനം കഴിഞ്ഞു വരുന്നവരെ തേടി ഭാഗ്യം വിളമ്പുന്ന ഒരു ലോട്ടറി വില്പനക്കാരൻ . പിന്നെ  കാഷായ വേഷം ധരിച്ചു , താടി നീട്ടി  വളർത്തിയ ഒരു സ്വാമി.   തെരുവിലൂടെ ചീറി പോകുന്ന വാഹനങ്ങൾ. മഴയുടെ ശക്തി കുടുന്നു എന്ന് തോന്നി.  റോഡിന്റെ അപ്പുറത്ത് 'അന്നപുർണ' എന്ന് എഴുതിയ  വെജിറ്റേറിയെൻ ഹോട്ടൽ.  കാഷായ വേഷം ധരിച്ച സ്വാമി ശീല നരച്ച കാലൻ കുടയുമായി ഹോട്ട്ലിനെ ലക്ഷ്യമാക്കി നടക്കുന്നു.  നഗര കാഴ്ചകൾ കണ്ടു കൊണ്ട് ഇരിക്കവേ ഡ്രൈവർ വന്നു.

ഇനി എവിടെയെങ്കിലും പോകണമോ എന്ന ചോദ്യത്തിന് വേണ്ട എന്ന അവൾ തലയാട്ടി.  യേശു ദേവന്റെയും,  ഗണപതിയുടെയും ചിത്രം മുമ്പിൽ പ്രതിഷ്ടിച്ചിടുണ്ട് . ഒരു  നാൽപ്പതിൻ അടുത്തു പ്രായം തോന്നിക്കും . കറുത്ത , പൊക്കം കുറഞ്ഞു ശരീരം , ചെറിയ ഒരു കുട വയർ  ഉണ്ട്. വളയം പിടിച്ച തഴംബിച്ച കൈകൾ . ചന്ദന നിറത്തിൽ ഉള്ള ഷർട്ടും, ചാര  നിറത്തിൽ  ഉള്ള പ്യന്റ്സും ആണ് അയാൾ ധരിചിരുനത്. പിറകിൽ  വരുന്ന വണ്ടിയെ കടത്തി വിടുമ്പോൾ അയാളാടായി  ചോദിച്ചു . എന്താ പേര് . 'ഷിബു  ' അയാൾ പിറകിലേക്ക് നോക്കി പറഞ്ഞു.  ഇത് ബിജുവിന്റെ  വണ്ടി ആണോ. അതെ , ഇങ്ങനെ രണ്ടു മുന്ന് വണ്ടികൾ  കുടെ യുണ്ട്. ഇപ്പോൾ സീസണ്‍  അല്ല. ഓട്ടം തീരെ കുറവാണു .  ജൂണ്‍ , ജൂലൈ പൊതുവെ മഴക്കാലം അല്ലെ? നവംബർ തൊട്ടു ഫെബ്രുവരി വരെ യാണ് ശരിക്ക് സീസണ്‍ . അപ്പോൾ ഒരു പാടു ടുരിസ്ടുകൾ വരും. ഇടക്കിടക്ക് അയാൾക്ക് ചില ഫോണ്‍ വരുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം അയാൾ പറഞ്ഞു   ഓടത്തിൽ ആണ്. അവർക്ക് വേണ്ടി അയാൾ തന്നെ മറ്റു  ചില ഡ്രൈവർ മാരെ വിളിച്ചു ശരിപെടുതി കൊടുക്കുനുണ്ടായിരുന്നു. പിന്നെ അയാൾ പറഞ്ഞു വെറുതെ നിൽക്കുമ്പോൾ ആരും ചിലപ്പോൾ വിളിക്കില്ല. വണ്ടി ഒട്ടതിൻ ഇടയ്ക്കനെങ്കിൽ ഇത് പോലെ വിളികൾ വന്നു കൊണ്ടേ ഇരിക്കും.  ഫോണ്‍ വിളി തീർന്ന ശേഷം അയാൾ ചോദിച്ചു കന്യാകുമാരിക്ക് പോകുന്ന വഴി പല 'tourist spots'  കാണുവാൻ ഉണ്ട് . ചോദിക്കാതെ തന്നെ അയാൾ പറഞ്ഞു .

പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകണമോ. ഇപ്പോൾ ലോകത്തിലെ തന്നെ സമ്പന്നമായ ക്ഷേത്രം  ക്ഷേത്രം  അല്ലെ അത്. പണ്ടൊന്നും തിരക്കെ ഉണ്ടായിരുന്നില്ല. ഇപ്പോൾ അതല്ലല്ലോ   അവൾ ഒന്നും മിണ്ടിയില്ല . അയാൾ  വീണ്ടും തുടർന്നു.   പിന്നെ 'പൂവാർ ഡാം' ഉണ്ട് . ബോട്ടിംഗ്  അവിടെ ഒരു അനുഭവം ആണ്. കണ്ടൽ കാടുകൾ ക്കിടയിലൂടെ  യുള്ള  ബോട്ട് യാത്ര . അപൂർവ ഇനങ്ങളിൽ ഉള്ള പക്ഷികളെ അവിടെ കാണുവാൻ കഴിയും . പിന്നെ അതി സുന്ദരമായ്‌ ബീച്ചും . വെള്ളത്തിൽ  ഒഴുകി നടക്കുന്ന "floating  restaurants'  ഒക്കെ ഉണ്ട് അവിടെ.  മാഢത്തിന് പോകണം എന്നുണ്ടോ അവിടെ .   അത്  കുടാതെ കാണുവാൻ ഇനിയും ഏറെ സ്ഥലങ്ങൾ ഉണ്ട്. ശുചീന്ദ്രം ക്ഷേത്രം , പദ്മനാഭപുരം  കൊട്ടാരം  ഇതെല്ലം പോകുന്ന വഴി കളിലുടെ  തന്നെ ആണ്.   മാഢത്തിന് താല്പര്യം ഉണ്ട് എങ്കിൽ ഇവിടെ ഒക്കെ പോകാം. അവൾ ഒന്നും മിണ്ടിയില്ല.  കൗശല ക്കരാൻ ആയ ഒരു 'guide' നെ പോലെ അയാൾ പറഞ്ഞു കൊണ്ടേ ഇരുന്നു.  കുറച്ചു നേരത്തെ  മൌനത്തിൻ ഇട വേളക്ക് ശേഷം അയാൾ വീണ്ടും ചോദിച്ചു.   കന്യാകുമാരിയിലെ സുര്യോദയം കണ്ടിടുണ്ടോ മാഢം? . അത് അവളെ സ്പര്ശിച്ചു എന്ന് തോന്നി. "കന്യാകുമാരിയിലെ സുര്യോദയം." അവൾ   മനസ്സിൽ പറഞ്ഞു.  ഷിബു  പറഞ്ഞു  കൊണ്ടേ ഇരുന്നു. ഏറ്റവും മനോഹരമായി ഉദയം കാണുക ഒരു പക്ഷെ ഇവിടെ ആയിരിക്കാം . കടലിൽ നിന്ന് പൊട്ടു  പോലെ പൊങ്ങുന്ന സുര്യൻ . സുര്യൻ ഉയർന്നു  പൊങ്ങുമ്പോൾ കുങ്കുമ സുര്യന്റെ  പ്രതിഭലനം നമുക്ക്  താഴെ കടലിൽ കാണുവാൻ കഴിയും. മഞ്ഞയും, കുങ്കുമവും അണിഞ സുര്യൻ.  കന്യാകുമാരിയുടെ കഥ മാഢത്തിന് അറിയാമോ. അവളുടെ ഉത്തരം  പ്രതീക്ഷിക്കാതെ  തന്നെ അയാൾ ആ കഥ പറഞ്ഞു തുടങ്ങി.

കന്യാകുമാരി എന്ന പേര് വന്നതിൻ  ഐതിഹ്യം അയാൾ വിവരിക്കുവാൻ ആരംഭിച്ചു.

അസുര രാജാവ് ആയ ബാണാസുരൻ ദേവലോകം കീഴടക്കി.  അതോടെ എവിടെയും അധർമം നടമാടി. ബാണാസുരനെ  നശിപ്പുകുവാൻ ഉള്ള ഉപായം തേടി ദേവന്മാർ വിഷ്ണുവിനെ സമീപിച്ചു. അതീവ ശക്തി ശാലിയായ ബാണാസുരനെ വധികുവാൻ കന്യക രൂപത്തിൽ ഉള്ള പരാ ശക്തിക്ക്  മാത്രമേ കഴിയു എന്ന് വിഷ്ണു ഭഗവാൻ ഉപദേശിച്ചു. ദേവന്മാരുടെ  അഭ്യർത്ഥന മാനിച്ചു ദേവി കന്യക ആയി അവതരിച്ചു .

ശക്തി ആയി അവതരിച്ചാൽ ദേവി  ശിവനോട് ഒന്നിക്കും.  കന്യക രൂപത്തിൽ അവതരിച്ച പരാശക്തി കഠിന തപത്തിലുടെ  പരമ ശിവനെ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ചു .  ദേവിയുടെ അഭീഷ്ടം സാധിച്ചു കൊടുക്കുവാൻ ഭഗവാൻ തിരുമാനിച്ചു.  അവരുടെ വിവാഹം നിശ്ചയിച്ചു . വിവാഹ മുഹർത്തം രാത്രിയിൽ ആയിരുന്നു. ഈ വിവാഹം നടന്നാൽ ബാണാസുര വധം നടക്കില്ല എന്നറിഞ്ഞു  ദേവൻമാർ  നാരദനെ സമീപിച്ചു . കൗശലക്കരാൻ ആയ നാരദൻ  ശുചീചീന്ദ്രത്  നിന്ന് ഭഗവൻ ശിവൻ പരിവര സമേതം വിവാഹത്തിന് വരുമ്പോൾ 'വഴുക്കാം പാറ' എന്ന സ്ഥലത്ത് വച്ച്  ഒരു കോഴിയുടെ രൂപത്തിൽ കുവി. കോഴി കുവിയതിനാൽ മുഹുർത്തം  തെറ്റി  'നേരം വെളുത്തു ' എന്ന കാരണത്താൽ വരനും സംഘവും മടങ്ങി പോയി അത്രേ.  അങ്ങനെ ആ വിവാഹം മുടങ്ങി.

വിവാഹം മുടങ്ങിയ ദേഷ്യത്തിൽ ദേവി വിവാഹത്തിന് കരുതിയ സാധനങ്ങൾ  എല്ലാം വാരി എറിഞ്ഞു. ദേവി കോപം കൊണ്ട്  അങ്ങനെ എറിഞ്ഞതിനാൽ ആണത്രേ കന്യാകുമാരിയിലെ ചില ഇടങ്ങളിൽ മണ്ണ് ചുവന്നു ഇരിക്കുനത്.

ദേവിയുടെ സൌന്ദര്യം കേട്ടറിഞ്ഞു  കാമാന്ധനായ ബാണാസുര്ൻ ദേവിയെ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ചു.  ദേവി ആ ആശയം നിരസിക്കയും  തന്മൂലം കുപിതനായ അസുരൻ  ദേവിയെ ബലമായി കീഴ്പെടുതുവാൻ തുനിയുന്നു. അതി ഭയങ്കരമായ് യുദ്ധത്തിൻ ഒടുവിൽ ദേവി ബാണാസുരനെ വധിക്കുന്നു. ഇവിടെ തപം ചെയ്തു. ദേവിക്ക്  തന്റെ അഭിലാഷം നേടിയെടുക്കാൻ കഴിഞ്ഞില്ല. ദേവിയുടെ കാൽ പാദം കന്യാകുമാരിയിൽ ഉണ്ടത്രേ .   ഇപ്പോഴും കന്യക ആയി ഇരിക്കുന്നു എന്നുള്ളതിനാൽ ആണത്രേ അത്രേ ഈ പ്രദേശത്തിന് 'കന്യാകുമാരി' എന്ന നാമം ലഭിച്ചത്.  ഷിബു പറഞ്ഞു നിറുത്തി .

കന്യാകുമാരി , അവൾ വെറുതെ മന്ത്രിച്ചു . ഗിരീഷ്‌ ഇപ്പോൾ എവിടെ ആയിരിക്കും. വിവാഹം കഴിഞ്ഞിട്ടുണ്ടാകുമോ? ഗിരീഷിനെ വിവാഹം കഴിക്കുവാൻ താൻ ആത്മാർഥമായി  ആഗ്രഹിചിരുന്നില്ലേ? അപർണ - ഗിരീഷ്‌ എന്ന എത്ര വട്ടം മനസ്സിൽ എഴുതി പിടിപ്പിചിരുന്നില്ലോ ? വിവാഹം വരെ ഉറപ്പിച്ച ശേഷം എന്തിനാണ് ഗിരീഷ്‌ പിൻ വാങ്ങിയത്. ഒരു വാക്ക് പോലും മിണ്ടാതെ ,  ഒരു പക്ഷെ ഇനി ഗിരീഷിനെ വീണ്ടും  കാണുവാൻ കഴിയുമോ? ഒരിക്കൽ എങ്കിലും കാണുക യാണെങ്കിൽ ഗിരീഷിനോട് തന്നെ ചോദിക്കണം എന്ന് കരുതിയ ചോദ്യങ്ങൾ . അല്ലെങ്കിൽ ഇനി എന്തിനാണ് അത് എല്ലാം ഓർക്കുന്നത്.


കാർ  'ലക്ഷ്മി ടൂറിസ്റ്റ് ഹോം' മുന്നിൽ  നിറുത്തി . രൂപ കൊടുത്തു ഷിബുവിനെ പറഞ്ഞു വിട്ടു. . തിരിച്ചു പോകാൻ നല്ലത് വേറെ വണ്ടി യാണെന്ന്  തോന്നൽ .   ഇടത്തരം   ഹോട്ടൽ . സാരമില്ല ഒരു ദിവസേതെക്ക് ഇത് തന്നെ ധാരാളം.  അപർണ  എന്ന പേരിന്  പകരം ജ്യോതി എന്ന പേര് നല്കുവാൻ തോന്നി. ഇതിപ്പോൾ ഒരു ശീലമായിരിക്കുന്നു.  അല്ലെങ്കിലും ഒരു പേരിൽ എന്താണ് കാര്യം.  കാഷ്യർ റൂം കീ തരുമ്പോൾ ഒരു ഫോണ്‍ ശബ്ദിച്ചു . അയാൾ ജ്യോതി എന്ന് ഉറക്കെ സംസാരിക്കുന്ന കേടിട്ടു അവൾ  ചോദിച്ചു എനിക്കാണോ ഫോണ്‍. അയാൾ അവളെ നോക്കി . പിന്നെ  റെജിസ്റ്റർ നോക്കിയാ ശേഷം ആ റിസിവർ അവൾക്കു നേരെ  നീട്ടി. അതിനിടെ വേറെ ആരോ മുറി എടുക്കുവാൻ വന്നു. കാഷ്യർ അവരെ ശ്രദ്ധിക്കുന്ന തിരക്കിൽ  ആയിരുന്നു. ഫോണിൽ തോമസ്‌ ആയിരുന്നു. ഹെഡ് കോണ്‍സ്റ്റബിൾ തോമസ്‌ മാത്യു . സാർ എത്തിയോ എന്ന് അറിയുവാൻ   വേണ്ടി വിളിച്ചതാണ് .  സമയം പറഞ്ഞിരുന്നല്ലോ . അവൾ കഷ്യേറെ ശ്രദ്ധിച്ച ശേഷം പറഞ്ഞു  അതെ ഇപ്പോൾ എത്തിയാതെ ഉള്ളു. തോമസ്‌ വിളിക്കുന്നത്‌ മൊബൈലിൽ നിന്ന് അല്ലല്ലോ? അല്ല , ലോകൽ കാൾ ആണ്.  സാർ  പറഞ്ഞ പോലെ മൊബൈൽ നാട്ടിൽ സ്വിച്ച് ഓഫ്‌ ചെയ്തിട്ടാണ് വന്നിട്ടുളത് . ശരി  തോമസ്‌ ഇവിടെ വന്നത് ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ. ഇല്ല   . അത് കേട്ട് അവൾ തല യാട്ടി. തികച്ചും 'confidential ' ആകണം എന്ന് നിർദ്ദേശിച്ചത്  ഈ ഓപറേഷൻ  ആരും അറിയതിരിക്കുവാൻ വേണ്ടി ആണ് .  അവൻ  അവിടെ തന്നെ ഉണ്ടല്ലോ അല്ലെ  ? സാർ . അവൻ കസ്റ്റഡിയിൽ തന്നെ ഉണ്ട് . കഴിഞ്ഞ രണ്ടാഴ്ച യായി  ഞാൻ അവനെ നിരീക്ഷിച്ചു വരിക ആയിരുന്നു. അവൻ ഇവിടെ യുണ്ട് എന്ന് വിവരം കിട്ടിയിരുന്നു. അത് കൊണ്ട് തന്നെ യാണ് തോമസിനോട് അവനെ  നിരീക്ഷിക്കുവാൻ ആവശ്യ പെട്ടത് . അവന്റെ  .  അറസ്റ്റ്   രേഖ പെടുത്തി യിട്ടിലല്ലോ അല്ലെ?  ഇല്ല എന്നാ ഉത്തരം കേട്ടപ്പോൾ  ഒരു  ദീർഘ ശ്വാസത്തിന് ശേഷം അവൾ പറഞ്ഞു. ഞാൻ അങ്ങോട്ടെക്കു  വരം.

കുറച്ചു കഴിഞ്ഞു ശേഷം അവൾ  ആ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് പോയി.  അവളെ കണ്ടതും തോമസ്‌ അവളെ സലുട്ട് ചെയ്തു. ആൾ ഒഴിഞ്ഞ ഒരു കെട്ടിടം . വൃത്തി ഹീനമായ ഇടം. അവൻ അവിടെ ഉണ്ടായിരുന്നു . 'സുലെമാൻ' . വസുരി കുത്തുള്ള, ക്രൂര മുഖം. അഞ്ചടി ഏഴിഞ്ച്ന് അടുത്ത ഉയരം. ഒത്ത തടി. വിവാഹ തട്ടിപ്പ് വീരൻ . പോലിസ്  ഡിപ്പാർട്ട്മെന്റ് കണക്കു സുലെമാൻ പത്തോ , പതിനൊന്നോ വിവാഹം കഴിചിടുണ്ട്. വിവാഹം കഴിച്ച ശേഷം ഏറിയാൽ മുന്ന് മാസം അത് കഴിഞ്ഞു അവൻ  വധുവിന്റെ  സ്വർണവും , സമ്പാദ്യവും കൊണ്ട് നാട്  വിടും. പിന്നെ വേറെ നാട്ടിൽ .  ഒന്നോ രണ്ടോ പെണ്ണുങ്ങളെ അവൻ ചുവന്ന് തെരുവിൽ വിറ്റിട്ടും ഉണ്ട് . അത് കുടാതെ രണ്ടോ , മുന്നോ ബലാത്സംഗ കേസിലെ പ്രതി കുടി യാണവൻ. പെണ്ണുങ്ങളെ ചൂഷണം ചെയത് ജീവിക്കുന്ന അസുര ജന്മം .  ഒരു തവണ അവൻ പോലീസിന്റെ വലയിൽ കുടുങ്ങിയതാണ് . പക്ഷെ അന്ന് അവൻ സമർത്മയി രക്ഷപെട്ടു. ഇനി അതിനു ഇട വരില്ല.

അവളെ കണ്ടതും അവൻ അവളെ നോക്കി  ശ്ര്യംഗാര ഭാവത്തിൽ ഒന്നിളിച്ചു . ഒറ്റ നിമിഷം അവന്റെ മുഖത്തെ ആ വളിച്ച ചിരി മാഞ്ഞു . അവളുടെ കൈ പത്തിയുടെ ശക്തി അവൻ അറിഞ്ഞു . വേദനിക്കുന്ന കവിൾ തടവുന്നതിൻ മുമ്പേ അവളുടെ ബൂടിന്റെ ചവിട്ടു അവന്റെ നെഞ്ചിൽ അമർന്നു . ചുമരിലേക്കു തെറിച്ച വീണ അവനെ അവൾ വീണ്ടും വീണ്ടും ചവിട്ടി . ദയനീയ വീണു   പട്ടിയെ പോലെ മോങ്ങുന്ന അവന്റെ മർമ  ഭാഗം അവൾ ബൂട്ട് കൊണ്ട് ചവിട്ടി അരച്ചു .  അലറി കരയുന്ന അവനെ അവൾ വലിച്ചു നിവർത്തി . പിന്നെ ആ നെഞ്ചിൻ കുടു നോക്കി ശക്തമായി  പ്രഹരിച്ചു. ചങ്കു പൊട്ടുന്ന വേദന അവൻ ആദ്യമായി അറിഞ്ഞു. അവന്റെ കരച്ചിൽ  ആ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി. എത്ര ഉറക്കെ കരഞ്ഞാലും ആരും വരാത്ത ഇടം. കളരി മർമം അറിയുന്ന അവളുടെ കൈകൾ   അവനെ  ശിരോ താഢനം ചെയ്തു.  ഒരു ചതവോ  അല്ലേൽ  ഒരു തുള്ളി ചോര  പോലും പൊടിയാത്ത അവളുടെ പ്രയോഗം കണ്ടു തോമസ്‌ അമ്പരന്നു .  പിടയുന്ന വേദനയിൽ തല പൊത്തി ഇരിക്കുന്ന അവനെ കണ്ടിട്ട് അവൾ ആക്രോശിച്ചു . ഇനി ഈ കൈകൾ കൊണ്ട് ഒരു പെണ്ണിനെ പോലും നിനക്ക്  തൊടുവാൻ തോന്നരുത്.  മോങ്ങുന്ന അവനു ഒരു ചവിട്ടും കുടി  കൊടുത്ത ശേഷം  അവൾ പുറത്തേക്കു നടന്നു. അവളുടെ അടുത്തേക്ക് തോമസ്‌ ഓടി ചെന്നു . മാഢം  അവന്റെ അറസ്റ്റ് രേഖ പെടുത്തേണ്ട?  നടക്കുനതിൻ ഇടെ അവൾ പറഞ്ഞു . വേണ്ട. ചത്ത്‌ തുലയട്ടെ ഇവൻ ഒക്കെ.  ഇന്നേക്ക് നാലാം ദിനം സുര്യോദയം കാണുവാൻ അവൻ ഉണ്ടാകില്ല.

കത്തി എരിഞ്ഞ സുര്യൻ അപ്പോൾ കടലിൻ  അഗാധതയിലേക്ക്  താഴുന്നുണ്ടായിരുന്നു . പുതിയ ഒരു സുര്യൊദയതിനു വേണ്ടി..









2015 ജൂൺ 23, ചൊവ്വാഴ്ച

ICU

ഇന്നലെ രാത്രി മുതൽ  അയാൾ ആ  ഇരിപ്പ് ഇരിക്കുകയാണ് .ഇടക്ക് വാതിൽ തുറന്നു നേഴ്സ് എന്തെങ്കിലും മരുന്ന് മേടിക്കുവാൻ പറയും. അതും  കഴിഞ്ഞു വീണ്ടും അയാൾ ആ കസേരയിൽ തന്നെ ഇരിക്കും. ആരോ പറഞ്ഞത് അയാൾ ഓർത്തു ശരിക്കും ദേവാലയങ്ങൾ ആശുപത്രികൾ ആണെന്ന്. ഇവിടെ വരുന്നവർക്ക് ജാതിയോ , മതമോ ഇല്ല. "ICU"  എന്ന് വച്ചാൽ ഒരർത്ഥത്തിൽ  ഞാൻ നിന്നെ കാണുന്നു. അതെ ദൈവം നമ്മെ കാണുന്നു. അപ്പോൾ ശരിയായ പ്രാർഥനാലയങ്ങൾ ആശുപത്രികൾ തന്നെ അല്ലെ?എവരും സമന്മാരായി ദൈവത്തെ  പ്രാപിക്കുവാൻ വെമ്പുന്നവർക്ക് തീർച്ചയായും  ആശുപത്രികൾ ദേവാലയം തന്നെ ആണ്.


വീണ മരിച്ചതിൽ പിന്നെ കല്യാണിക്ക് അയാൾ തന്നെ ആയിരുന്നു അമ്മയും അച്ഛനും. വീണയുടെ കുറവ് നികത്തുവാൻ അയാൾക്ക് ആവില്ലല്ലോ. എന്നിരുന്നാലും ഒരു പരിധി വരെ അയാൾ അവളെ അമ്മയുടെ ഓർമ്മകൾ തഴുകാതെ വളർത്തി . അച്ഛൻ എന്നതിൽ ഉപരി അയാൾ അവളുടെ ഏറ്റവും അടുത്ത സുഹ്രത്ത്  ആയിരുന്നു. കോളേജിലെ വിശേഷങ്ങൾ  വരെ അവൾ വള്ളി പുള്ളി വിടാതെ പറയുമായിരുന്നു. ആ ശീലം അയാൾ അവളിൽ വളർത്തി എടുത്തു എന്ന് പറയുക ആവും ശരി. സ്കൂളിൽ നിന്ന് അവൾ വരുമ്പോൾ അയാൾ ചോദിക്കുമായിരുന്നു ഇന്ന്   സ്കൂളിൽ എന്തായിരുന്നു വിശേഷം.   നവ്യുയുടെ പനി മാറി അവൾ ക്ലാസിൽ വന്നോ? കാളിന്ദി മാം എന്താണ് ഇന്ന് പഠിപ്പിച്ചത് ? നഷ്ടപെട്ട കണക്ക് പുസ്തകം കിട്ടിയോ?   എന്നൊക്കെ വീണ ദിനവും  ചോദിക്കുന്ന ചോദ്യങ്ങളാണ്.  വീണയുടെ അഭാവത്തിൽ ആ ചോദ്യങ്ങൾ പിന്നെ അയാളൂടെതായി.

അന്ന് കല്യാണിയുടെ ജന്മദിനം ആയിരുന്നു. അവളുടെ പന്ത്രണ്ടാം പിറന്നാൾ.
രാത്രി ആഹാരം പുറത്ത്  നിന്നാക്കം എന്നു തിരുമാനിച്ചു. വീണയും , ആയാളും  ശുദ്ധ സസ്യാഹാരികൾ ആണ്.  പക്ഷെ കല്യാണിക്ക് ചിക്കൻ ലോലിപോപ്പ് വലിയ ഇഷ്ടം  ആണ് . അത് കൊണ്ട് അന്നേ ദിനം അവളുടെ ഇഷ്ട റെസ്റ്ററന്റിൽ  പോയത്. ചപ്പാത്തിയും, ചിക്കൻ കറിയും, നുഡിൽസും  , വെജ് കറികളും ആയി അവൾ ആ ദിനം ശരിക്കും ആഘോഷിച്ചു. രാത്രി ഏറെ ഇരുട്ടിയ ശേഷം ആണ് അവർ ഹോടലിൽ നിന്നും യാത്ര തിരിച്ചത്.  
ദൈവം ചിലപ്പോൾ നമുക്ക് ചില ദുർ നിമിത്തങ്ങൾ കാണിച്ചു തരും എന്ന് കേട്ടിടുണ്ട്. കാറിൽ കയറുവാൻ കയറിയപ്പോൾ അറിഞ്ഞു താക്കോൽ എടുക്കുവാൻ മറന്നിരിക്കുന്നു എന്ന്. പിന്നെ തിരിച്ചു പോയി തീൻ മേശപുറത്ത്‌  മറന്ന പോയ താക്കോൽ എടുത്തു കൊണ്ട് വന്നു. റെസ്റ്ററന്റ്അടക്കുവാൻ തുടങ്ങുക ആയിരുന്നു അപ്പോൾ . ഒരു മേശയിൽ മാത്രം ആഹാരം കഴിച്ചു കഴിഞ്ഞ ദമ്പതികൾ ബില്ലിന് വേണ്ടി കാത്തിരിക്കുന്നു.തിരിച്ചു കാറിൽ കയറിയപ്പോൾ എന്തോ, കാർ സ്റ്റാർട്ട്‌ ആകുന്നില്ല. താക്കോൽ എത്ര തിരിച്ചിട്ടും കാർ സ്റ്റാർട്ട്‌ ആകുന്നില്ല .  വീണ ചോദിച്ചു എന്ത് പറ്റി? അയാൾ തല കുലുക്കി കൊണ്ട് പറഞ്ഞു വണ്ടി സ്റ്റാർട്ട്‌ ആകുന്നില്ല. ബാറ്ററി ചാർജു പോയതാണോ അറിയില്ല. അയാൾ പറയന്ന കേട്ടപ്പോൾ കല്യാണി പറഞ്ഞു അച്ഛനോട് എത്ര വട്ടം പറഞ്ഞതാ ഈ ചടാക്ക്‌ വണ്ടി മാറ്റുവാൻ . അപ്പോൾ ഒരു  സെന്റിമെന്റ്സ്. അമ്മയും, അച്ഛനും കുടി ലോണ്‍ എടുത്തു മേടിച്ചതാ? എന്നൊക്കെ . ഇക്കാലത്ത് ലോണ്‍ എടുക്കാതെ ആരേലും വണ്ടി മേടിക്കുമോ? അവളുടെ അഭിപ്രായം അതിര് കടക്കുന്നു എന്ന് തോന്നിയപോൾ വീണ ഇടപെട്ടു. കല്ലു മതി.  അല്ലേലും അച്ഛനെ പറ്റി എന്തെങ്കിലും പറഞ്ഞാൽ വീണക്കു സഹിക്കില്ലായിരുന്നു.
  
അയാൾ    വീണ്ടും ഒന്നുകുടി ചാവി തിരിച്ചപോൾ കാർ സ്റ്റാർട്ട്‌ ആയി. പുറത്തു നല്ല ചാറ്റൽ മഴ . അത് കൊണ്ട് കാർ അയാൾ പതുക്കെയാണ് ഓടിച്ചത്. വെളിച്ചം കുറവായിരുന്നു. കല്ലു പിറകിൽ ഇരുന്നു പാട്ട് കേൾക്കുക  ആയിരുന്നു. കുറച്ചു കഴിഞ്ഞപോഴെക്കും മഴയുടെ ശക്തി കൂടി. കുതിച്ചു പെയുന്ന രാത്രിമഴ .മഴത്തുള്ളികൾ  ചില്ലിൽ വീണ് ഉടയുന്ന ശബ്ദം.  കട്ട പിടിച്ച ഇരുട്ട്.  മുമ്പിൽ പോകുന്ന വണ്ടികൾ പോലും കാണുവാൻ പറ്റാത്ത അവസ്ഥ. 'ഭം' എന്ന ശബ്ദത്തോടെ വണ്ടി ചെന്ന് ഇടിച്ചത് ഓർമ യുണ്ട് . എതിരെ നിന്ന് വന്ന സുപർ ഫാസ്റ്റ്  എന്തിനോ സൈഡ് കൊടുത്ത് മുന്നേറുമ്പോൾ നേരെ കാറിലേക്ക് വന്നു കയറി  ഇടിച്ചു . പിന്നെ ബോധം തെളിയുമ്പോൾ അയാൾ ആശുപത്രി കി ടക്കയിൽ  ആയിരുന്നു. അത് അയാൾക്ക് താങ്ങാൻ ആവാത്ത ദുരിതം സമ്മാനിക്കും എന്ന് കരുതിയില്ല.

പിന്നെയുള്ള ജീവിതം കല്യാണിക്ക് വേണ്ടി മാത്രമായിരുന്നു. ഒരു പക്ഷെ കല്യാണി ഇല്ലായിരുന്നു എങ്കിൽ ആയാൾ  എന്നെ വീണയുടെ അടുത്തു  എത്തിയേനെ?അയാൾക്ക്  അവൾ ഒരു എഞ്ചിനീയർ ആയി കാണുവാൻ ആയിരുന്നു ആഗ്രഹം. അയാളെ പോലെ തന്നെ. പക്ഷെ കല്യാണിയുടെ താല്പര്യം  ഒരു എഴുത്തുകാരി ആകണം എന്നായിരുന്നു. പക്ഷെ അവൾ ഒരു പത്ര പ്രവർത്തക ആയി മാറി. അറിയപെടുന്ന ചാനലിൽ ജോലിയും കിട്ടി. ആരെയും കുസാതെ സംസാരികുവാൻ ഉള്ള തന്റേടം അവൾക്ക് വീണയിൽ നിന്നും കിട്ടിയിരുന്നു. പറയുന്ന കാര്യങ്ങൾ ഭയക്കാതെ അവൾ തുറന്ന് അടിച്ചു . രാഷ്ട്രീയക്കാരുടെ വഴി വിട്ട  സ്വത്തുവിവരങ്ങൾ   പോതുജനങ്ങൾ  അറിയണം എന്ന് കരുതി അവൾ അവതരിപിച്ച പരിപാടി 'നോ യുവർ ലീഡർ'  ചാനലിൽ വലിയ ഹിറ്റ്‌ ആയി.  ആ ഷോവിൽ അവൾ രാഷ്ട്രീയക്കാരെ തൊലിഉരച്ചു കാണിച്ചു.  വിദ്യാഭാസ മന്ത്രിയുടെ അവിഹിത ബന്ധവും, അനധികൃത സ്വത്തു സമ്പാദനം എല്ലാം അവൾ പൊതു ജനത്തിന് മുമ്പിൽ തുറന്നു കാണിച്ചു.പ്രതിപക്ഷം അത് ഏറ്റുപിടിച്ചു . അവസാനം മന്ത്രിക്കു രാജി വയ്ക്കേണ്ടി വന്നു.  അന്ന് അവൾ ഏറെ സന്തോഷിച്ചു. പക്ഷെ അതിന്റെ പരിണാമം ഇത്ര ഭീകരം ആകും എന്ന് ആരും  കരുതിയില്ല. അയാൾ തന്നെ ആയിരിക്കും അത് ചെയ്യിപിച്ചത്. അല്ലാതെ ആർക്കു കഴിയും. ഇത്ര നിഷ്ടൂരമായി അവൾ ഓടിച്ച സ്കൂടിയിലേക്ക്   ജീപ്പ് കൊണ്ട് വന്നു ഇടിപ്പികുവ്വാൻ.

വയ്യാ , ഇനി ഒരു ദുരുന്തം കുടി താങ്ങുവാൻ . അവസാനമായി വീണയുടെ കണ്ണുകൾ പറഞ്ഞത് കല്ലുവിനെ കുറിച്ച് ആയിരുന്നു. അവളെ നന്നായി നോക്കണം. പഠിപ്പികണം . വിവാഹം അങ്ങനെ എന്തെല്ലാം സ്വപ്നങ്ങൾ .  . ചില്ല് കൊട്ടാരം പോലെ എല്ലാം തകർന്ന് അടിഞ്ഞിരിക്കുന്നു.  ഒരു പാടു സ്വപ്നങ്ങളും പ്രതീക്ഷകളും അവൾക്കും ഉണ്ടായിരുന്നിരിക്കില്ലേ? അഴിമതിയുടെ കറപാടുകൾ കഴുകി കളയുവാൻ അല്ല അത് പുറത്തു കൊണ്ട് വരുവാൻ ആണ് അവൾ ശ്രമിച്ചത്‌. ജോലി  കിട്ടിയപ്പോൾ അയാൾ ഉപദേശിച്ചത് ഇത്ര മാത്രമേ ഉണ്ടായിരുന്നുള്ളു. നിനക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ സത്യ സന്ധമായി പുർത്തിയാക്കുക . അതിനാണ് അവൾ ശ്രമിച്ചതും.

അയാൾ ഒരു ഈശ്വര വിശ്വാസി ആയിരുന്നില്ല. മനുഷ്യനെ വിശ്വസിക്കുവാൻ അയാൾ ശ്രമിചിരുന്നു . പക്ഷെ ഇന്ന് അയാൾ ഈശ്വരനെ വിളിച്ചു . വീണയെ കൊണ്ടുപോയ പോലെ തന്റെ മകളെ കൊണ്ട് പോകരുത് എന്നയാൾ അപേക്ഷിച്ചു .

ICU  വാതിൽ തുറന്നു ഡോക്ടർ രംഗനാഥൻ പുറത്തു ഇറങ്ങി. അയാൾ വല്ലാതെ വിയർത്തിരുന്നു .  അയാൾ ആകാംഷയോടെ ഡോക്ടറുടെ അരികിലേക്ക് ഓടി ചെന്ന്. നെറ്റിയിലെ വിയർപ്പു കണങ്ങൾ ഇടം കൈയാൽ തുടച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു . 'ഗോഡ് ഈസ്‌ ഗ്രേറ്റ്‌' വല്ലാത്ത ഒരു ഇച്ഛാ ശക്തി യുണ്ട് നിങ്ങളുടെ മകൾക്ക് . അവൾ ജീവിച്ചിരിക്കണം എന്ന് തന്നെ യാണ് ഈശ്വരന്റെ തിരുമാനം.  "operation is successful" .  ഉറങ്ങുവാൻ ഉള്ള മരുന്ന് കുത്തി വച്ചിട്ടുണ്ട് . വല്ലാത്ത വേദനയുണ്ടാകും  സാരമില്ല.. 'she  will be alright '  കണ്ണുനീർ  ഒലിച്ച കവിളുകളിലോടെ  ഒന്നും പറയുവാൻ ആകാതെ അയാൾ ഡോക്ടറുടെ മുമ്പിൽ കൈ കുപ്പി നിന്നു .   ഈശ്വരനെ കണ്ടിട്ടുണ്ടോ എന്നുള്ള ചോദ്യത്തിന് ഇനി അയാൾക്ക് ഉത്തരം ഉണ്ട് . അയാളുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു കൊണ്ട് ക്ഷീണിതൻ  ആയി നടക്കുന്ന ഡോക്ടറെ അയാൾ നോക്കി നിന്നു .















ബറോഡ



ബറോഡയിൽ അയാൾ എത്തിയിട്ട് പതിമുന്ന് വർഷങ്ങൾ..അതിനിടയിൽ എവിടെ എല്ലാം മാറി മാറി ജോലി ചെയ്തു. ഒരിടത്തും നില ഉറപ്പിച്ചില്ല .  പക്ഷെ ഇപ്പോൾ നീണ്ട പതിമുന്ന്  വർഷങ്ങൾ. ഒരേ സ്ഥാപനത്തിൽ തന്നെ .  ജോലി. വാടക വീട് മാത്രം രണ്ടു തവണ മാറി.  അതും കുടെ  താമസിക്കുന്ന  മുരുഗന്ടെ നിർബന്ധ പ്രകാരം.   വേറെ ഒന്നിനും മാറ്റമില്ല.  ജോലി കഴിഞ്ഞു വന്നാൽ വീട്. മുരുഗനും ആയാളും  മാത്രം. മുരുഗൻ ജോലി ചെയുന്നത് ഒരു  ഫാർമസിക്കുട്ടിക്ക്ൽ കമ്പനിയിൽ ആണ്.  താഴെ താമസിക്കുന്ന ഗുജറാത്തിയുടെ  വീട്.  ഉടമാസ്ഥാന്ടെ  ഭാര്യ ഉണ്ടാകിയ  ഉണക്ക ചപ്പാത്തിയും ദാലോ , അല്ലെങ്കിൽ എന്തെങ്കിലും സബ്ജിയോ മുകളിൽ കൊണ്ട് വന്നു തരും. "മാറ്റമില്ല എന്ന് പറയുന്നവ ഒക്കെയും മാറി എങ്കിലും " ഈ പതിവുകൾക്ക്  മാത്രം മാറ്റമില്ല.

കുടെ ജോലി ചെയുന്ന മനോഹരാൻ സാർ ആണ് അയാളോട് പറഞ്ഞത്. ജയപലാൻ എനിക്ക് ഒരു സഹായം ചെയ്യണം. എനിക്ക് വേണ്ടപെട്ട ഒരു കുട്ടി ഇവിടെ " വഡോദര  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്ജിനിയറിങ്ങിൽ "
എലെക്ട്രോണിക്സിന്  പഠിക്കുനുണ്ട് .  അവളുടെ അച്ഛൻ എന്റെ ഒരു ബന്ധു  ആണ്. ജ്യോതി മാത്സിന്  കുറച്ചു മോശം ആണെന്നാണ് അയാൾ പറഞ്ഞത്.  താൻ അവൾക്കു  കണക്കിന്   റ്റുഷൻ   എടുത്തു കൊടുക്കണം. ഒഴിവു കഴിവുകൾ പറഞ്ഞെങ്കിലും മനോഹരൻ സാറിന്റെ നിർബന്ധ  പ്രകാരം  അയാൾ ആ കുട്ടിയെ  കണക്ക് പഠിപ്പിക്കാം എന്ന് ഏറ്റു.  അടുത്ത ആഴ്ച തൊട്ടു ശനി ഞായർ ദിവസങ്ങളിൽ അവളോടു ട്യൂഷനു  വന്നു കൊള്ളുവാനും  പറഞ്ഞു.

ആദ്യ ദിനം മനോഹരാൻ സാർ തന്നെ അവളെ വീട്ടിൽ കൊണ്ട് വന്നു വിട്ടു. വട്ട മുഖം,    നീണ്ട കണ്ണുകൾ, വലിയ നെറ്റി,  ഒരു സുന്ദരി കുട്ടി. എവിടെയോ കണ്ടു മറന്ന രൂപം.  ഏറിയാൽ ഒരു  പതിനെട്ട് വയസ്സ്  കാണുമായിരിക്കും.  തുടങ്ങിയപ്പോൾ തന്നെ മനസിലായി ആ കുട്ടിക്ക് പഠിക്കുവാൻ ഒരു ശ്രദ്ധയും ഇല്ല. കണ്ണുകളിൽ  എപ്പോഴും ഒരു വിഷാദ  ഭാവം.  ആരോ നിർബന്ധിച്ചു  പഠിപ്പിക്കുവാൻ വിട്ടതിനാൽ പഠിക്കുന്നു.


ചില ദിവസങ്ങളിൽ അവൾ നന്നായി സംസാരിക്കും. ചിലപ്പോൾ അവൾ മൂഡി ആകും. അങ്ങനെയുള്ള അവസ്ഥയിൽ പറഞ്ഞാൽ ഒന്നും തലയിൽ  കയറില്ല. വെറുതെ തുറിച്ച്  നോക്കി ഇരിക്കും. ആർക്കും  പ്രവചിക്കുവാൻ അവാത്ത  സ്വഭാവം .അങ്ങനെയുള്ള  ദിവസങ്ങളിൽ  അയാൾ ക്ലാസ്സ്‌  വേണ്ട എന്ന് വയ്ക്കും.  അവളുടെ ഈ സ്വഭാവം മാറ്റി എടുക്കണം . അയാൾ മനസ്സിൽ വിചാരിച്ചു. മൂഡ് ഔട്ട് ആയാൽ പിന്നെ ഒന്നും തലയിൽ കയറില്ല. പൊട്ടിയെ പോലെ വെറുതെ നോക്കി ഇരിക്കും. ചോദിച്ചാൽ തന്നെ ഒന്നും മിണ്ടുകയും ഇല്ല.

 അവളോടു കുടുതൽ  അടുക്കുവാൻ  ജയപാലൻ ശ്രമിച്ചു.  എന്തെങ്കിലും വിഷയം എടുത്തിട്ട് സംസാരിക്കുവാൻ  ശ്രമം  നടത്തും . ഒരു ദിവസം അയാൾ  എത്ര പറഞ്ഞു കൊടുത്തിട്ടും അവൾ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ അയാൾക്ക്  നന്നായി ദേഷ്യം വന്നു.

അന്ന് അയാൾ   അവളെ ഒരു പാടു  ശകാരിച്ചു . പഠിക്കുവാൻ താല്പര്യം ഇല്ലെങ്കിലിൽ  പഠിക്കേണ്ട , എന്തിനു വെറുതെ തന്റെ സമയം കളയുന്നു .
പെട്ടെന്നു അവൾ  പൊട്ടി കരഞ്ഞു. എങ്ങി എങ്ങി കരയുന്ന  അവളെ കണ്ടപ്പോൾ അയാൾക്കും വിഷമം തോന്നി.  എന്ത് പറഞ്ഞു അശസ്വസിപ്പികണം എന്ന് അറിയാത്ത  അവസ്ഥ. കുറച്ചു നേരം കഴിഞ്ഞപോൾ അവളുടെ മനസ് ശാന്തം  ആയി എന്ന് ജയപാലന് തോന്നി.

"അയാൾ അവളോടായി  ചോദിച്ചു. ജ്യോതിക്ക് വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? "

 ഇടക്ക് ഒക്കെ താൻ മൂഡ്‌ ഔട്ട്‌ ആകുന്നല്ലോ.  അവൾ ഒന്നുമില്ല എന്നർത്ഥത്തിൽ വെറുതെ തലയാട്ടി.  അയാൾ പുസ്തകം മടക്കി വച്ചു . ഇന്നിനി പഠികേണ്ട പിന്നെ ആകാം .

അവളോടു അയാൾ വെറുതെ വർത്തമാനം  പറയുവാൻ ആരംഭിച്ചു. ഇത്രയും നാൾ ആയിട്ടും അയാൾക്ക്  അവളേ കുറിച്ച് കുടുതൽ അറിവുണ്ടായിരുന്നില്ല.  ഒരു ഡോക്ടറുടെ  മകൾ  ആണെന്നു അറിയാം. അയാൾ ചോദിച്ചു. ജ്യോതിയുടെ വീട്ടിൽ ആരൊക്കെയുണ്ട് . അവൾ പറഞ്ഞു. അമ്മ, അച്ഛൻ, പിന്നെ സ്കൂളിൽ പഠിക്കുന്ന ഒരു അനിയൻ .അയാളുടെ ചോദ്യങ്ങൾക്ക് അവൾ മറുപടി നൽകി . പിന്നെ  തിരിച്ച്  ഒരു ചോദ്യം ഉന്നയിച്ചു.

"സാറിന്ടെ നാടും, ഫാമിലിയും . "

  അയാൾ ചിരിച്ചു. പിന്നെ പറഞ്ഞു

"അത് ഒന്നും പറഞ്ഞാൽ  ശരിയാവില്ല  കുട്ടി. അതൊരു നീണ്ട കഥയാണ്."

അങ്ങനെയാണ് പറഞ്ഞത്  എങ്കിലും അയാൾ അയാളുടെ കഥ പറയുവാൻ ആരംഭിച്ചു .

നാട്  ഒറ്റപലം . അച്ഛൻ നേരത്തെ മരിച്ചു പോയിരുന്നു.  ചേട്ടന്റെ   വരുമാനത്തിൽ ആയിരുന്നു അയാളുടെ പഠനം . BSC   പഠിക്കുന്ന കാലം  . എന്തിനും ഏതിനും ചേട്ടനെ ബുദ്ധിമുട്ടിക്കുവാൻ മടിയുണ്ട്. അല്ലേലും ചേട്ടന്ടെ  തുച്ചമായ ശമ്പളം കൊണ്ട് ഒരു വിധം കഴിയുന്നു എന്നെയുള്ളൂ. അത് കൊണ്ട് തന്നെ അന്ന് ഒരു പാരലൽ  കോളേജിൽ പഠിപ്പിച്ചിരുന്നു . 'പ്രീമിയർ  കോളേജ് " അതായിരുന്നു ആ കോളേജിനറെ  പേര്. അവിടെ വച്ച്
 പ്രീ ഡിഗ്രിക്ക്  പഠിക്കുന്ന സുനന്ദയെ പരിച്ചയപെടുന്നത്. ഇടതു പക്ഷ പ്രസ്ഥാനത്തിൻ സഹചാരിയും , കോളേജിലെ തീവ്ര  പ്രാസംഗികൻ ൻ   ആയ തന്നോടു അവൾ അടുപ്പം കാണിച്ചു തുടങ്ങി.  ഒരു പക്ഷെ അവളുടെ പ്രായം ആയിരിക്കാം എന്നിലേക്ക്‌  അവളെ അടുപ്പിച്ചത്.  പാർട്ടിയും, പ്രസ്ഥാനവും ആയി നടന്ന എന്നിലും പ്രേമത്തിൻ വിത്ത് മുള പൊട്ടി.   പിരിയുവാൻ പറ്റാത്ത വിധം ഞങ്ങൾ തമ്മിൽ  അടുത്തു .

മ്പത്തികമായി വലിയ അന്തരം  ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. അവൾ വലിയ ഒരു വീടിലെ കുട്ടി ഞാനോ?  അത് കൊണ്ട് തന്നെ  ഞങ്ങളുടെ ബന്ധം   അംഗീകരിക്കുവാൻ  അവളുടെ വീട്ടുകാർ   തയ്യാറായില്ല . ഒടുവിൽ ഞങ്ങൾ ഒളിച്ചോടുവാൻ തിരുമാനിച്ചു. വീട്ടുകാരെ അറിയിക്കാതെ ഞങ്ങൾ ഒളിച്ചോടി. വീട്ടിൽ അറിയിച്ചാൽ ഏട്ടനും ആ ബന്ധത്തിന് സമ്മതിക്കില്ല എന്ന് നന്നായി അറിയാമായിരുന്നു.  ഒളിച്ചോടിയ ഞങ്ങൾ വിവാഹിതരായി. കൊയംബത്തുരിൽ എന്റെ ഒരു സുഹ്രത്തുണ്ടായിരുന്നു. അവന്റെ സഹായത്താൽ കുറച്ചു കാലം അവിടെ പിടിച്ചു നിന്നു

 പതിയെ ഞങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ  തല പൊക്കുവാൻ  തുടങ്ങി. ഭാര്യയെ ശരിക്കും പോറ്റുവാൻ കഴിയാത്തവന്റെ  അപകർഷതാ ബോധം എന്നിൽ ഉടൽ എടുത്തു. ഉയർന്ന സാഹചര്യത്തിൽ ജീവിച്ച അവൾക്കു ഈ ജീവിത സാഹചര്യത്തിൽ പൊരുത്തപെടുവാൻ ബുദ്ധി മുട്ടയിരുന്നു. പക്വത ഇല്ലായ്മ രണ്ടു പേരുടെയും ജീവിതത്തിൽ പ്രതിഭലിച്ചു.  ഓരോ ദിവസും
വഴക്കിടുവാൻ ആയി ഓരോ കാരണങ്ങൾ  കണ്ടെത്തും . ദിവസവും കുടിച്ചു വന്ന്  അവളെ വഴക്ക് പറയുക എന്നത് ഞാൻ ശീലമാക്കി.

തോൽവിയിലേക്ക് പോകുമ്പോൾ  ആണല്ലോ മനുഷ്യൻ കുടിക്കുവാൻ തുടങ്ങുന്നത്.എന്നെ സഹിച്ചു അവൾക്കും മടുത്തു  കഴിഞ്ഞിരുന്നു. 
എടുത്ത തീരുമാനം തെറ്റായി പോയി എന്ന് എനിക്കും, അവൾക്കും തോന്നിയോ?

അവസാനം എന്നെ വിട്ടു അവൾ തിരികെ  അവളുടെ വീടിലേക്ക്‌ പോയി. ഗർഭിണി  ആണെന്ന് അറിഞ്ഞിട്ടും അവളെ തിരിച്ചു വിളിക്കുവാൻ ദുരഭിമാനം  എന്നെ അനുവദിച്ചില്ല. പിന്നെ ഒരു സ്ഥലത്തും നില്പ്   ഉറയ്ക്കാതെ  പല ജോലികൾ .ബാംഗ്ലൂർ, ബോംബെ,  പോണ്ടിച്ചേരി , ഹൈദ്രബാദ്, അവസാനം ബറോഡയിൽ  എത്തി.

അയാൾ ആദ്യമായി മനസ് തുറക്കുക ആയിരുന്നു. കുടെ  താമസിക്കുന്ന മുരുഗനോട് പോലും അയാൾ അയാളുടെ മനസ് തുറന്നിട്ടില്ല. പക്ഷെ  എന്തോ അവളെ കാണുമ്പൊൾ മനസ് പിന്നോട്ട് പായുന്നു. വല്ലാത്ത ഒരു അടുപ്പം.
അവൾക്കും തന്നോടു അങ്ങനെ തന്നെയല്ലേ?

അവളും പറഞ്ഞു. അമ്മയും, അച്ഛനും തമ്മിലുള്ള സ്വരചേർച്ച ഇല്ലായ്മ. അവളുടെ അച്ഛൻ ഒരു അപകടത്തിൽ  മരിച്ചു പോയി. ഇത് അമ്മയുടെ രണ്ടാം വിവാഹം ആണ്.  അതിൽ അവർക്ക് ആണ്‍കുട്ടി ഉണ്ട്. രമേഷ് . ഇപ്പോൾ ഏഴിൽ പഠിക്കുന്നു. അച്ഛൻ വലിയ ഡോക്ടർ ആണ്. അമ്മയും അച്ഛനും തമ്മിൽ ഒരിക്കലും മനസു തുറന്നു സംസരികുന്നത് കണ്ടിട്ടില്ല.

നേരത്തെ സാർ ചോദിചാല്ലോ ഞാൻ എന്താണ് മൂഡി ആയിരിക്കുനത് എന്ന്. അച്ഛന്റെയും, അമ്മയുടെയും കാര്യം ഓർത്താൽ അറിയാതെ മൂഡ്‌ ഔട്ട്‌ ആകും. വഴക്ക് ഒഴിഞ്ഞു ഒരു നേരവും ഇല്ല   അച്ഛന് ഹോസ്പിറ്റലും തിരക്കും കഴിഞ്ഞു വീട്ടിൽ  ഇരിക്കുവാൻ നേരമില്ല.  അമ്മയ്ക്ക് അത് മനസിലാക്കുവാൻ കഴിയു ന്നുമില്ല.  ഒരു വീട്ടിൽ  അച്ഛനും അമ്മയെ രണ്ടു ധ്രുവങ്ങളിൽ ആയി ജീവിക്കുന്നു എന്ന് മാത്രം.    രാത്രി എപ്പോഴെങ്കിലും
അച്ചൻ വരും, അമ്മയോട് സംസാരിക്കുകയില്ല . ചിലപ്പോൾ വല്ലതും കഴിക്കും . അത് കഴിഞ്ഞു കിടന്നുറങ്ങും. രാവിലെ ഹോസ്പിറ്റലിലേക്ക് പോകും. ആ വലിയ വീട് ഒരു തടവറ പോലെയാണ്.

മറ്റുള്ളവർ കാൺകെ ഞങ്ങളുടെ കുടുംബം സ്വർഗമാണ് . സ്നേഹ നിധിയായ ഭർത്താവും, ഭാര്യയും , പിന്നെ  രണ്ടു മക്കളും. എന്തിന്റെ കുറവാണ് . സ്വിമ്മിങ് പൂൾ  വരെ വീട്ടിൽ ഉണ്ട്. ആവശ്യത്തിന് പരിചാരകർ .

അച്ഛന് സ്നേഹം എന്ന് പറഞ്ഞാൽ വിലയുള്ള കാര്യങ്ങൾ മേടിച്ചു തരുന്നതിൽ അണ് .എന്നെ ഒന്ന് ലാളിക്കുകയായ, അടുത്തു വിളിച്ചു നല്ല വർത്തമാനം പറഞ്ഞതായോ എനിക്കോർമ്മയില്ല. എന്ത് പറഞ്ഞാലും അച്ചൻ പറയും എന്തിന്റെ കുറവാണ് നിങ്ങൾക്ക്. ഞാൻ കഷ്ടപെടുന്നത്   നിങ്ങൾക്ക് വേണ്ടിയാണു . മറ്റുള്ളവരുടെ വീടുകൾ നോക്കു . അവർക്കിത്ര സൗകര്യങ്ങൾ ഉണ്ടോ?. അവർ നമ്മളെപോലെയാണോ ജീവിക്കുന്നത് .പണം അതാണ് അച്ഛന് പ്രധാനം . അതുണ്ടെങ്കിൽ എല്ലാം ആയി . അതിനുവേണ്ടിമാത്രം ജീവിക്കുന്നു.


മറ്റുള്ളവരുടെ വീട്ടിലെ സൗകര്യങ്ങൾ ചുഴിഞ്ഞു നോക്കുന്ന അച്ഛനറിയില്ല
അവരുടെ വീട്ടിൽ സൗകര്യങ്ങൾ കുറവാണെങ്കിലും അച്ഛനും, അമ്മയും,  കുട്ടികളും തമ്മിൽ സ്നേഹമായി ജീവിക്കുന്നു എന്ന്. അതാണ് കുടുംബം എന്ന്. അല്ലാതെ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്നതാണ് ജീവിതം എന്ന്  പറഞ്ഞു ജീവിക്കുന്നതിൽ അല്ല  സുഖമെന്ന്  .  എന്തെങ്കിലും മിണ്ടിയാൽ അപ്പോൾ അച്ചൻ ദേഷ്യപ്പെടും. പിന്നെ വീട്ടിൽ നിന്നും ഇറങ്ങി പോകും.

ക്ഷമിക്കുക എന്നതിനർത്ഥം നാം ശരി ആണെന്നും, മറ്റുള്ളവർ തെറ്റാണെന്നും അല്ല. മറിച്ചു ബന്ധങ്ങൾ നില  നിറുത്തുവാൻ  അവരെക്കാൾ കഴിവ് നമുക്കുണ്ടെന്ന് ആണ് . 

പഠിക്കുവാൻ ഇരുന്നാൽ  വീടിലെ അവസ്ഥ ഓർമ  വരും. പിന്നെ എങ്ങനെ പഠിക്കുവാൻ കഴിയും. പക്ഷെ ഇപ്പോൾ സാറിനോട് സംസാരിക്കുവാൻ  എന്തോ ഒരു സുരക്ഷിതബോധം. പഠിക്കുവാൻ വീണ്ടും താല്പര്യം.

ശരി ആയിരുന്നു. അയാൾക്കും അവളുടെ കാര്യങ്ങൾ  പലതും അറിയാമായിരുന്നു.  അവളുടെ ഫ്രണ്ട്സ് , ഇഷ്ട നിറം, ഇഷ്ടപെട്ട ആഹാരം, സിനിമകൾ  അങ്ങനെ എല്ലാം അയാൾ  ചോദിച്ചു അറിഞ്ഞിരുന്നു.ചിലപ്പോഴെല്ലാം അയാൾ അറിയുന്നു ജീവിതം മനോഹരമാണെന്ന് . അസ്തമിക്കുന്ന പകലുകൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു പുതിയ പുലരിയെ  ഓർത്താണ്.  നിലച്ചുപോയ ഘടികാരവും ദിവസത്തിൽ രണ്ടു പ്രാവശ്യം നമുക്ക് യഥാർത്ഥ സമയം കാണിച്ചു തരുന്നില്ല ..

അടുത്ത തവണ കണ്ടപ്പോൾ അവൾ പറഞ്ഞു. അടുത്ത ആഴ്ച അമ്മ വരുന്നുണ്ട്. ഞാൻ സാറിനെ കുറിച്ച് അമ്മയോട് പറഞ്ഞിട്ടുണ്ട്. അമ്മക്ക് സാറിനെ കാണണം എന്ന്.  അന്ന് അയാൾ മുകളിൽ തുണി അലക്കുക ആയിരുന്നു.  മുരുകൻ  ഒരു മുളി പാട്ടും പാടി  സിഗരട്ട് വലിച്ച്  നിൽക്കുന്നു . അപ്പോഴാണ് വീടിനു മുമ്പിൽ ഒരു കാർ വന്നു നിന്നത്. കാറിൽ നിന്ന് ജ്യോതി ഇറങ്ങി. പിന്നെ ജ്യോതിയുടെ കൂടെ അല്പം തടിച്ച ഒരു സ്ത്രീയും. എന്തോ പറഞ്ഞു  കൊണ്ട് ജ്യോതി ഉത്സാഹത്തോടെ  അവരുടെ വീട് ചൂണ്ടി കാണിക്കുന്നു. പെട്ടെന്ന് ആണ് അയാൾ കൂടെ വന്ന സ്ത്രീയെ ശ്രദ്ധിച്ചത്.

സുനന്ദ . അതെ വർഷങ്ങൾ കഴിഞ്ഞെങ്കിലും സുനന്ദക്കു വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. അയാൾക്ക്   എന്ത് ചെയ്യണം എന്നറിയില്ല. അപ്പോൾ ജ്യോതി,  വേണ്ട ഇനി ഒന്നും ഓർക്കേണ്ട . അല്ലെങ്കിൽ തനിക്കു എന്ത് അധികാരം?   ഈ അവസ്ഥയിൽ സുനന്ദ  തന്നെ കണ്ടാൽ , വേണ്ട അവൾ കാണേണ്ട. അയാൾ പെട്ടെന്ന് അവിടെ നിന്ന് ഒഴിഞ്ഞു മാറി. അടുത്തു നിന്ന് സിഗരട്ട് വലിക്കുന്ന മുരുഗനെ നോക്കി പറഞ്ഞു.

"ജ്യോതി വന്നിടുണ്ട്. അവളോടു പറയു ഞാൻ ഇവിടെ ഇല്ല എന്ന്. ഇനി രണ്ടാഴ്ച കഴിഞ്ഞേ മടങ്ങി വരികയുള്ളു."  ഒന്നും മനസിലായില്ല എങ്കിലും മുരുഗൻ മറു ചോദ്യം ചോദിച്ചില്ല. മുരുഗൻ താഴെ പോയി പറഞ്ഞതിനാൽ ആകണം അവർ രണ്ടു പേരും തിരികെ നടക്കുന്നതു അയാൾ ടെറസിൽ നിന്നും  നോക്കി നിന്നു.

നേർത്ത പ്രതീക്ഷകളുമായി ആരംഭിച്ച ഏതോ ഞായറാഴ്ച്ചയിൽ നിന്നും മറ്റൊരു ഞായറാഴ്ചയിലേക്കുള്ള ദുരം.  നാടകം ഇവിടെ അവസാനിക്കുകയാണോ അതോ പാതി വഴി കഴിഞ്ഞ ഇടവേളയാണോ .അയാൾ അങ്ങനെ ചിന്താവിഷ്ടനായി നിൽക്കുമ്പോൾ അവരുടെ കാർ അവിടെ നിന്നും  അകന്നു അകന്നു പോയി.












2015 ജൂൺ 10, ബുധനാഴ്‌ച

ന്യായവിധി.


കോടതി മുറിയിലെ ശാന്തത നിങ്ങൾ കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട് . സിനിമകളിൽ കാണുന്ന വിധി  ന്യായം പോലെ അല്ല കോടതികളിൽ സംഭവിക്കുന്നത് . കറുത്ത കുപ്പായം ഇട്ടു ഡ്രാക്കുള പ്രഭുവിനെ പോലെ പച്ചക്ക് ചോര കുടിക്കുന്ന വക്കീലൻമാരുടെ വാഗ്വാദങ്ങൾ നിങ്ങൾ സിനിമയിൽ കണ്ടേക്കാം . എന്നാൽ അതിനു സമാനമായ ഒരു  വാക് വിലാസം  എതിർ  ഭാഗം വക്കീലിന്റെ  ഭാഗത്ത്‌ നിന്ന് ഉണ്ടായി. പ്രതി കൃത്യം ചെയ്തത് അതി ക്രൂരമായി തന്നെ ആണ് എന്നും  മാപ്പ് അർഹിക്കാത്ത കുറ്റം ചെയ്ത പ്രതി മരണ ശിക്ഷയിൽ കുറഞ്ഞു ഒന്നും അർഹിക്കുന്നില്ല എന്നും വക്കീൽ വാദിച്ചു. അതി ക്രൂരമായി ഒരു കൊല പാതകം നടത്തിയ  വ്യക്തിക്ക് അതും ഒരു സ്ത്രീയെ നിഷ്ടൂരമായി കൊല പെടുത്തിയ  പ്രതിക്ക്  മരണ ശിക്ഷയിൽ കുറഞ്ഞ്  എന്താണ് കോടതിക്ക് നല്കുവാൻ ഉള്ളത്? .

മണിക്കുറിനു ലക്ഷങ്ങൾ പ്രതിഫലം മേടിക്കുന്ന  വക്കീലിന്റെ മികവിൽ ആർക്കും  സംശയം വേണ്ട . പണ്ട് പറഞ്ഞു കേട്ടിട്ടുള്ള  വാമൊഴി  പോലെ കുഞ്ഞിരാമൻ  വക്കീലിനു 5000 രൂപ കൊടുത്താൽ അത് ഏതു കൊല കേസ് ആണെങ്കിലും അദ്ദേഹം അത്  നിഷ്‌പ്രയാസം വാദിച്ചു ജയിപ്പിക്കും. അത് പോലെ തന്നെയുള്ള ക്രിമിനൽ കേസുകൾ മാത്രം വാദിക്കുന്ന പ്രഗൽഭൻ  ആയ വക്കീൽ ആണ്  ജേക്കബ്‌  വക്കീൽ . "ആർത്തി പണ്ടാരം "എന്ന് ചെല്ല പേരിൽ അദ്ദേഹം പ്രശസ്ത്ൻ ആണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും നൂറു ശതമാനം   വിശ്വസിക്കാം . അങ്ങേരു ഒരു കേസ് ഏറ്റെടുത്താൽ  പിന്നെ അത് ദൈവം തമ്പുരാൻ ആയാലും ശിക്ഷ ഉറപ്പ്. കാരണം മേടിച്ച കാശിനു  കൂറു പുലർത്തുന്നവൻ  ആണ് ജേക്കബ്‌ വക്കീൽ.  അങ്ങനെയുള്ള ജേക്കബ്‌ വക്കീൽ വാദിച്ചാൽ പിന്നെ ജയിക്കാതെ ഏതു കേസ്  ആണ് ഉള്ളത്?

തന്റെ  വിധി ന്യായം അവതരിപ്പിക്കുക വഴി പ്രതിക്ക് തക്കതായ ശിക്ഷ മേടിച്ചു കൊടുക്കണം എന്ന വാശി  ജേക്കബ്‌  വക്കീലിന്  ഉണ്ടായിരുന്നു.  കരുതി കൂട്ടി  ആലോചിച്ചു ഉറപ്പിച്ച ശേഷം ആണ് പ്രതി കുറ്റം ചെയ്തിരിക്കുന്നത്. സന്ദർഭം വിശദീകരിച്ചു  വക്കീൽ തന്റെ ഭാഗം  ഭംഗിയായി   അവതരിപ്പിച്ചു . രണ്ടു മുന്ന് ദിനമായി അയാളെ  ആ പരിസരത്ത് ചുറ്റി കറങ്ങി നടക്കുന്നത്  കണ്ടവർ  ഉണ്ട്. ദൃക്സാക്ഷി ആയ അപ്പുകുട്ടനെ വിസ്തരിച്ചു കഴിഞ്ഞതാണ് . തൊട്ടപ്പുറത്തെ വീട്ടിലെ ലില്ലി ചേച്ചിയോട് ആൻ മേരി മതിലിൻ അരികെ നിന്ന്  പറഞ്ഞ വിവരം .
.
" ഫോണ്‍ ശബ്ദിക്കുന്നില്ല " എന്ന വിവരം, ആ  പരാതി  ടെലിഫോൺ  എക്സ് ചേഞ്ചിൽ  ഒന്ന് വിളിച്ചു പറയുവാൻ അവൾ മതിൽക്കൽ നിന്ന ലില്ലികുട്ടിയോടു  പറഞ്ഞു .  ബുദ്ധിമാനായ കുറ്റവാളിക്കു   മുന്നിൽ  എന്നും ഒരു  അവസരം വന്നു ചേരുമല്ലോ. ആ  ഒരറ്റ അവസരം അത് മതി ആയിരുന്നു അയാൾക്ക്‌. ഫോണ്‍ നന്നാക്കുവാൻ എന്ന വ്യാജേന  അയാൾ ആ വീട്ടിൽ പ്രവേശിച്ചു . അയാൾ ഫോണ്‍ നന്നാക്കുന്നതിനിടെ അവളുടെ മൊബൈലിലേക്ക് ആരോ വിളിച്ചു. അവൾ അകത്തെ മുറിയിൽ സംസാരിക്കുന്ന അവസരത്തിൽ ആണ് അയാൾ ആ കൃത്യം നടത്തിയത് . കൈയിലെ ബാഗിൽ പൊതിഞ്ഞു വച്ച ഇരുമ്പ് ചുറ്റിക അയാൾ എടുത്തു . പിന്നെ  അതിക്രൂരമായി തല തകർന്ന അവസ്ഥയിൽ ആണ് ആനിന്റെ മൃതദേഹം കണ്ടുകിട്ടിയത്.

ഇനി വിധി പ്രസ്താവിക്കേണ്ട സമയം ആകുന്നു. ഏറെ  പ്രമാദമായ ആ കേസിന്റെ വിധി  അല്പനേരത്തിനുള്ളിൽ പ്രസ്താവിക്കും എല്ലാ കണ്ണുകളും  ന്യായാധിപനെ ശ്രദ്ധിച്ചു . അദ്ദേഹം പുറപ്പെടുവിക്കുവാൻ പോകുന്ന വിധി എന്തായിരിക്കും ? ജേക്കബ്‌  വക്കീൽ ഏറ്റ എടുത്ത ഈ കേസിനു വേറെ ഒരു ആന്റി ക്ലൈമക്സ് ഉണ്ടാകുമോ?

ന്യായാധിപൻ നല്ല  പ്രായം ചെന്ന് അനുഭവ സമ്പന്നൻ ആണ് . ഈ കേസ് അദ്ദേഹത്തെ   സംബന്ധിച്ചു  ഏറെ  സവിശേഷതകൾ  നിറഞ്ഞതാണ് .അടുത്ത ആഴ്ച അദ്ദേഹം  സേവനത്തിൽ നിന്നും വിരമിക്കുകയാണ് . നീതിയും, ന്യായം  നോക്കി മാത്രമേ അദ്ദേഹം വിധി ന്യായം പ്രഖ്യാപിക്കുകയുള്ളൂ. മുപ്പതു വർഷത്തിൽ ഏറെ നീണ്ടു കിടക്കുന്ന  അദ്ദേഹത്തിന്   സുദീർഘമായ ജോലി പരിചയത്തിനു എതിരായി ഒരിക്കൽ പോലും ഒരു അഴിമതി ആരോപണമോ. സ്വജനപക്ഷപാതമോ കേൾക്കുവാൻ കഴിഞ്ഞിട്ടില്ല.

കഷ്ടിച്ച്  22 വയസ് മാത്രം ആയ ചെറുപ്പക്കരാൻ ,  അയാൾ കുറ്റം നിഷേധിച്ചിട്ടില്ല . സ്വന്തമായി ഒരു വക്കീൽ പോലും ഇല്ല എന്ന് പറയുമ്പോൾ തന്നെ കേസ് വാദിച്ചു ജയിക്കുവാൻ പ്രയാസം ആണ് .ഒരു പക്ഷെ അയാളുടെ ഒരു നല്ല  ന്യായീകരണം മാത്രം മതി ആകും ചിലപ്പോൾ  അയാൾക്ക്‌ ഈ കേസിൽ നിന്നും ഊരി പോകുവാൻ . അല്ലെങ്കിൽ ഒരു ജീവപര്യന്തം എന്ന  നിലയിലേക്ക് മാറ്റുവാൻ .

ന്യായാധിപൻ മൂക്കിലേക്ക്‌ ഊർന്നു ഇറങ്ങിയ കണ്ണട അകത്തേക്ക് തള്ളി വച്ച ശേഷം ആ വിധി പകർപ്പ് ഒരാവർത്തി കൂടെ മനസ്സിൽ വായിച്ചു. പിന്നെ അയാളെ നോക്കി നിർവികാരൻ ആയി നിൽക്കുകയായിരുന്നു   അയാൾ.  അക്ഷോഭ്യൻ  ആയി,  കുറ്റം ചെയ്തതിന്റെ  ലാഞ്ചന പോലും അയാളിൽ പ്രകടമല്ല.

മാനസിക വിഭ്രാന്തിയുള്ള ഒരു പാട് കുറ്റവാളികളെ കണ്ടിട്ടുണ്ട് . പക്ഷെ ഇയാൾ അതിൽ നിന്നും എല്ലാം വ്യത്യസ്തനാകുന്നു. മോഷണശ്രമമോ , പീഡനമോ ഒന്നും നടന്നിട്ടിട്ടില്ല . പിന്നെ എന്തിനു വേണ്ടി ഇയാൾ ആ കുറ്റം ചെയ്തു..

 ഒരു പക്ഷെ തന്റെ മകനെക്കാൾ മുന്നോ , നാലോ വയസിനു ഇളപ്പം കാണുമായിരിക്കും. ഒട്ടും പശ്ചാത്താപം ഇല്ലാത്തെ അയാൾ നില്കുന്നു. ഈ കുരുന്നു പ്രായത്തിൽ കരിഞ്ഞു പോകേണ്ടതാണോ അയാളുടെ  ജീവിതം.?

ഒന്ന് ചുമച്ചു തൊണ്ടശുദ്ധി വരുത്തിയ ശേഷം ന്യായാധി പൻ  അയാളോടായി ചോദിച്ചു . നിങ്ങൾക്ക് എന്തെങ്കിലും ബോധിപ്പിക്കുവാൻ ഉണ്ടോ? കാണികൾ മുഴുവനും അയാളെ തുറിച്ചു നോക്കി. ദയക്ക് വേണ്ടി അയാൾ കേഴും എന്ന് അവർ കരുതി. അന്നത്തെ ചുടു വാർത്തക്ക് ഇരയെ ലഭിച്ച പോലെ ക്യാമറ കണ്ണുകൾ  ചിന്നി ചിതറി. പത്ര ലേഖകരും , TV   റിപ്പോർട്ടെഴ്സും കോടതി പരിസരത്തിൽ   ചൂടുള്ള വാർത്തക്കായി  കാത്തു നിൽക്കുന്നു.   ഉത്സവ പ്രതീതി തുടിക്കുന്ന അന്തരീക്ഷം. ഇരയെ  കൊത്തി  കീറുവാൻ വെമ്പുന്ന കഴുകന്മാരെ പോലെ അവർ കാത്തിരിക്കുന്നു  അയാളുടെ വാക്കുകൾക്കായി.

അയാളുടെ മനസ്സിൽ ആ രംഗം ഒന്നും കുടി കടന്നു  പോയി.ചുറ്റിക എടുത്തു ആൻമേരിയുടെ തല  തകർക്കുന്ന് രംഗം . ചോരയിൽ പിടഞ്ഞു അവൾ   പിടയുന്ന രംഗം . നാവ് തുറക്കുവാൻ വയ്യാതെ , ഒന്ന് അലറി കരയുവാൻ പോലും വയ്യാതെ പിടയുന്ന രംഗം. ആ പേര് ഒന്ന് കൊണ്ട് മാത്രം ആണ് ഇത്രയും കാലം ചാനലുകൾ മത്സരിച്ചു വാർത്തകൾ പുറത്തു  വിട്ടത് .


മന്ത്രിമാരുട്രെ ലീലകൾ  അവളുടെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നു. ഇപ്പോൾ പുറത്തു കൊണ്ട് വരും എന്ന് അവൾ വീമ്പു ഇളക്കിയ വലിയ തെളിവുകൾ .അവളുടെ നാവിൻ  തുമ്പിൽ നിന്നും വീണ മൊഴി മുത്തുകൾ ചാനലുകളിൽ അന്തി ചർച്ചകൾക്ക് വഴി ഒരുക്കി. തെരുവ് വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തിന്റെ ഭാവശുദ്ധി അവൾക്കു ഉണ്ടായിരുന്നോ?  സെക്രട്ടറിയേറ്റിലെ ജീവനക്കാർ മുതൽ മന്ത്രിമാർ വരെ അവളെ ഉപയോഗിച്ചവരിൽ ഉണ്ടായിരുന്നു എന്ന് അവൾ പരസ്യമായി
തുറന്നു പറഞ്ഞു.  എന്തേ ആരും അവൾക്കെതിരെ മാനനഷ്ട കേസുകൾ കൊടുത്തില്ല.

അവർ  അവളെ ഉപയോഗിച്ചതോ അതോ അവൾ  അവരെ ഉപയോഗിച്ചോ ?.
കൊല്ലേണ്ടത് അവളെ അല്ല ശരിക്കും ജനങ്ങളെ വിഡ്ഢികൾ ആകുന്ന ഇടം വലം   താങ്ങുന്ന ഉളുപ്പില്ലാത്ത രാഷ്ട്രീയക്കാരെ ആണ്.  പരനാറികൾ എന്ന ഉളുപ്പില്ലാതെ വിളികേൾക്കുവാൻ  അർഹതപെട്ടവർ .

 ജനങ്ങളെ മണ്ടൻമാർ ആക്കുവാൻ കാണിക്കുന്ന സാമർഥ്യം അല്പം നാടിനു വേണ്ടി ഉപയോഗിച്ചു എങ്കിൽ നമ്മുടെ നാട്  എന്നെ നന്നായേനെ. അതിനു ഒരു മാറ്റം വരണം എന്നുണ്ടെങ്കിൽ  ഈ  രാഷ്ട്രീയ  ഹിജടകൾ ചത്ത്  തുലയണം. രാജാവ് നഗ്നൻ ആണ് എന്ന് പറയുവാൻ കഴിവില്ലാത്ത പ്രജകൾ . വാഴുമ്പോൾ , അതിനെ എതിർക്കുവാൻ ആരെങ്കിലും വേണ്ടേ . അത് വിളിച്ചു പറയേണ്ടേ?

ഒരു ജോലി അയാളെ സംബന്ധിച്ചു കിട്ടാ കനിയാണ് . ഉയർന്ന കുലത്തിൽ  ജനിച്ചു പോയി എന്നുള്ള തെറ്റ് . ഉയർന്ന മാർക്കോടെ ബിരുദാനന്തര ബിരുദം നേടി എന്ന വേറെ തെറ്റ് .  ഇത് കൊണ്ടൊന്നും വീട്ടിൽ അടുപ്പ്  പുകയില്ലല്ല്ലോ . തേവരെ പൂജിച്ച കൈകൾ കൊണ്ട് മോഷ്ടിക്കുവാൻ കഴിയില്ലല്ലോ.

പണ്ട് കീഴാളന്മാരായി നിന്നവർ  രാഷ്ട്രീയം എന്ന കപട നാടകം കളിച്ചു കോടീശ്വരന്മാരായി വാഴുന്നു.   അവരുടെ മക്കളെ പഠിപ്പിച്ചു  വലിയ ഉന്നത നിലയിൽ ആക്കുന്നു.  അവർ  വലിയ കമ്പനികളിൽ
വിദേശത്തും, ഇവിടെയുമായി ഉയർന്ന  ജോലികളിൽ മുഴുകുന്നു. പഠിപ്പ് തികയാത്തവർ പോലും  കമ്പനി മേധാവികൾ ആകുന്നു. . പക്ഷെ തങ്ങളെ പോലുള്ളവർ ഇപ്പോഴും ഗതി ഇല്ലാത്ത പ്രേതാത്മാക്കളെ പോലെ ജോലിക്കുവേണ്ടി അലഞ്ഞു തിരിയുന്നു.

അവളെ മാത്രമേ കൊല്ലുവാൻ കഴിഞ്ഞുള്ളു. ആവർത്തന വിരസങ്ങൾ ആയ അവളുടെ വാക്കുകൾ  മാറി മറഞ്ഞു കൊണ്ടേ ഇരുന്നു. ആൻ  മേരി  ചാനലുകളിൽ നിറ  സാന്നിധ്യം ആയി. അവളുടെ ഓട്ടോ ഗ്രാഫ്  മേടിക്കുവാൻ വരെ  ആളുകൾ  ഉണ്ടായി. ഒരു താരത്തെ വെല്ലുന്ന  തരത്തിൽ  അവൾ ഉയർന്നു . എന്തിനു ഏറെ പറയുന്നു റിയാലിറ്റി ഷോകളിൽ ജഡ്ജി ആയും, സീരിയലിൽ വരെയും അവൾ അഭിനയിച്ചു. പണത്തിന്റെ അളവുകോൽ  അനുസരിച്ചു   ഇന്ന് പറയുന്ന വാക്കുകൾ നാളെ മാറ്റി പറയുവാൻ അവൾക്കു മടി ഇല്ലായിരുന്നു.

അവസരം കിട്ടിയിരുന്നു എങ്കിൽ അവളെ മാത്രമല്ല അവളെ ഉപയോഗിച്ച മന്ത്രി പുംഗവൻമാരെ കൂടി കൊല്ലണം  എന്ന് അയാൾക്ക് ഉണ്ടായിരുന്നു. അതിനു സാധിച്ചില്ല.ഇന്നത്തെ  ഈ ശരി നാളത്തേക്കുള്ള വലിയ  പ്രചോദനം ആകാം .

എന്തായാലൂം ആൻമേരിയുടെ ചരിത്രം ശുദ്ധമല്ല എന്ന്  എല്ലാവർക്കും അറിയാം. അതിനു മുമ്പും അവൾ പല പേരിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അപ്പോഴെല്ലാം ഏറെ വിവാദമുണ്ടാക്കി   മാധ്യമ  ശ്രദ്ധ നേടുന്നതിൽ അവൾ  വിജയിച്ചിട്ടുണ്ട്. ഭരണപക്ഷവും,   പ്രതിപക്ഷവും അങ്ങനെ ഒരു വ്യത്യാസമില്ലാതെ മാറി മാറി അവളെ ഉപയോഗിച്ച നിറം കെടുത്തുന്ന കഥകൾ വാരികയിൽ  ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുണ്ട് . നാണം കെട്ട മന്ത്രികൾ  അവളുടെ മുന്നിൽ  തൊഴുതു നിന്നിട്ടുണ്ട്.

പ്രജകൾക്ക് വേണ്ടി ഭരിക്കുന്നവർ ആകണം ഭരണാധികാരികൾ . അവർ പ്രജകളെ തൊഴുതു തന്നെ  നിൽക്കണം .കാരണം  പ്രജകൾ തിരഞ്ഞെടുത്തവർ ആണ് അവരെല്ലാം .പക്ഷെ ഇത് പോലെയുള്ള വാസവദത്തമാർക്കു മുമ്പിൽ തല കുനിക്കുവാൻ ഉള്ളതാണോ അവരുടെ വ്യക്തിത്വം.  ഇന്നൊരു മന്ത്രിക്കു എത്ര  പോലീസുകാരുടെ അകമ്പടി ഉണ്ടെങ്കിൽ ആണ് അവർ വോട്ട്  കൊടുത്ത ജയിപ്പിച്ച സ്വന്തം പ്രജകളെ അവരുടെ മണ്ഡലത്തിൽ പോയി കാണണമെങ്കിൽ. ഇതിൽ ഒരു തരി സുരക്ഷിതത്വം എങ്കിലും  സാധാരണജനങ്ങൾക്കു നൽകുന്നുണ്ടോ .

എത്ര കിട്ടിയാൽ ആണ്  ഇവളേ പോലുള്ളവരുടെ ആർത്തി തീരുക. അവൾ പൊട്ടിച്ച ബോംബ് കാരണം ഭരണപക്ഷത്തെ വേട്ടയാടിയ 51  വെട്ടോട്  കൂടിയ  കൊലപാതകം ആവി ആയി  പോയില്ലേ .  മന്ത്രിമാരുടെ  പേരിലുള്ള എല്ലാ അഴിമതി അന്വേഷണവും  ഇല്ലാതായില്ലേ . 

ഇത്  ഒരു പക്ഷെ ഒരു തുടക്കം ആണെങ്കിലോ.  ഇവൾക്ക് നേരെ താൻ പ്രതികരിച്ച പോലെ വാക്കിന് വിലയില്ലാത്ത  നേതാക്കളെ ഉൻമൂലനം ചെയുവാൻ പുതിയ അവതാര പിറവികൾ ഉടലെടുത്താലോ . മതത്തിന്റെ പേരിൽ പ്രീണനം നടത്തി അധികാര കസേരകളിൽ  എന്നും കടിച്ചു തൂങ്ങാം എന്ന് വ്യാമോഹിക്കുന്നവരെ തച്ചു തകർക്കേണ്ടേ . അവരുടെ പൊള്ളയായായ ബിംബങ്ങൾ അടിച്ചു തകർക്കേണ്ടേ . അതിനു താൻ ഒരു നിമിത്തം ആകുമെങ്കിൽ........

 ന്യായാധിപന്റെ ചോദ്യം അയാളെ വീണ്ടും ഉണർത്തി .

"നിങ്ങൾക്ക് എന്തെങ്കിലും ബോധിപ്പിക്കുവാൻ ഉണ്ടോ?"

 അയാൾ കണ്ണുകൾ പതിയെ തുറന്നു . അയാൾക്ക്  എന്ത് ചെയുവാൻ കഴിയും .
ഒരു സാധാരണ മനുഷ്യന് ഇതിൽ കുടുതൽ  എന്ത് സന്ദേശം നല്കുവാൻ കഴിയും. ഇനി എങ്കിലും ജനങ്ങൾ കണ്ണുകൾ  തുറക്കണം എന്നോ?  ചാനലുകൾ ആഭാസം വിളംബുന്നവർ ആകരുത് എന്നോ?  അവരല്ലേ ഇത് പോലെയുള്ള  അപഥ  സഞ്ചാരിണികളെ വളർത്തുന്നത്.

എല്ലാ കണ്ണുകളും അയാളെ  തന്നെ തുറിച്ചു നോക്കുന്നു.  ദയക്ക് വേണ്ടി കെഞ്ചുവാൻ  അയാൾ ആഗ്രഹിച്ചില്ല.  നല്ലവണ്ണം ആലോചിച്ചു എടുത്ത തീരുമാനം . അത് പുർത്തിയാക്കുവാൻ കഴിഞ്ഞു എന്നുള്ള ഒരു  സംതൃപ്തി മാത്രം അയാളിൽ നിറഞ്ഞു  കവിഞ്ഞു.

പിന്നെ ഒരു ദീർഘ  ശ്വാസം എടുത്ത ശേഷം, ന്യായാധിപനെ നോക്കി  അയാൾ ഉറക്കെ  പറഞ്ഞു .

" ഇല്ല എനിക്ക് ഒന്നും ബോധിപ്പികുവാൻ ഇല്ല.."

ന്യയാധിപാൻ അയാളെ ഒരിക്കൽ കൂടി അയാളെ നോക്കി.   പിന്നെ കുനിഞ്ഞാകടലാസിൽ ഒപ്പു വച്ചു .ആസന്നമായ മരണ വിധി .





2015 മേയ് 4, തിങ്കളാഴ്‌ച

എന്നും എപ്പോഴും

രാത്രി ഒരു പോള കണ്ണ് അടച്ചിട്ടില്ല . ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇടക്ക് എഴുനേറ്റു ശർദിക്കും , പിന്നെ വീണ്ടും വന്നു കിടക്കും. പോരാത്തതിനു തല പെരുക്കുന്ന വേദനയും . നിമ്മിയും ഒട്ടും ഉറങ്ങിയിട്ടുണ്ടയിരുന്നില്ല .വാഷ്‌ ബെസിനും , റ്റൊയിലറ്റും എല്ലാം രാത്രി കഴിച്ച     ഭക്ഷണം അത് പോലെ വിസർജിച്ചു ഇട്ടിരിക്കുക അല്ലായിരുന്നോ?. രാത്രി ആഹാരം പുറത്തു നിന്ന് ആയിരുന്നു . അത് പിടിച്ചില്ല.  പിന്നെ അവൾ തന്നെ എല്ലാം ഡെറ്റോൾ ഇട്ടു തുടച്ചു വൃത്തി ആക്കി.  ഓരോ തവണ ബാത്ത്റുമിലെക്കു വായ് പൊത്തി ഓടുമ്പോഴും അവൾ കുടെ വന്നു പുറം തിരുമി തരും.  പിന്നെ ക്ഷീണിച്ച്‌ അവശൻ ആയി കിടക്കയിലേക്ക് ഒരു വീഴ്ചയാണ് . നിവർന്നു നിൽക്കുവാൻ വയ്യാത്ത അവസ്ഥ.  വായ് കഴുകിയിട്ടും പോവാത്ത ശർദിലിന്റെ  ആവശിഷ്ടങ്ങൾ  . തൊണ്ട  പൊട്ടിയ പോലെ ? വീണ്ടും വീണ്ടും ശർദിക്കണം എന്ന  തോന്നൽ ?  അവൾ പലപ്പോഴും പറയാറുള്ള പല്ലവി ഞാൻ ഓർത്തു . മോളെ നോക്കുവാൻ ഇത്രയും  പ്രയാസം ഇല്ല.   വയറ്റിൽ ഉള്ള എല്ലാം ശർദിച്ചു കഴിഞ്ഞിരിക്കുന്നു. ശരീരത്തിന് ഭാരം ഇല്ലാത്ത അവസ്ഥ . തികട്ടി തികട്ടി വീണ്ടും ശർദിക്കുമോ  എന്ന പേടി.  വല്ലാത്ത  നെഞ്ച് എരിച്ചിൽ . കുറെ നേരം അങ്ങനെ കിടന്നു. അപ്പോൾ കുറച്ചു ആശ്വാസം . നിമ്മി ഉറങ്ങി പോയി എന്ന് തൊന്നൂന്നു . ഉച്ചത്തിൽ ഉള്ള നിമ്മിയുടെ ശ്വസോ ച്ചാസം  കേൾക്കാം .  പാവം ഉറങ്ങട്ടെ നാളെ ജോലിക്ക് പോകുവാൻ ഉള്ളതല്ലേ ?

കുറച്ചു ആശ്വാസം തോന്നി തുടങ്ങിയിരിക്കുന്നു. പൊട്ടുന്ന തലവേദനക്ക് അല്പം കുറവുള്ള പോലെ. ഇനി ഒന്ന് ഉറങ്ങിയാൽ എല്ലാം ശരി ആവും. കണ്ണുകൾ  അടച്ചു കിടന്നു. എ സി യുടെ തണുപ്പിൽ ശരീരം കുളിരുന്നു.   എഴുനേറ്റു പോയി എ സി ഓഫ്‌ ചെയണം എന്നുണ്ട് . പക്ഷെ മടിയും ക്ഷീണവും കാരണം ആ തണുപ്പിനെ സ്വീകരികുവാൻ തന്നെ  ഉറച്ചു.  ഇങ്ങനെ ഉറങ്ങാതെ കിടക്കുമ്പോൾ ആണ് ഞാൻ ഓർമ്മകൾ അയവിറക്കുനത്.  വേറെ ഒന്നും ചെയുവാൻ ഇല്ലെങ്കിൽ ഓർമ്മകൾ എങ്കിലും വേണ്ടേ കുട്ടായി. കുറച്ച് നാളായി എന്തെങ്കിലും എഴുതിയിട്ട്. മനസിൽ ഇട്ടു താലോലിച്ചു സത്ത് മാത്രം പിഴിഞ്ഞു എടുത്തു എഴുത്തിലേക്ക്‌ രൂപാന്തരം പ്രാപിക്കുന്ന രീതി അല്ല എന്റേത് . എഴുത്ത് ഒരു ഹോബി എന്നതിൽ  ഉപരി ഒരു ജീവന മാർഗം  ആയി ഞാൻ കണ്ടിട്ടേ ഇല്ല ഇത് വരെ. ചിലപ്പോൾ എഴുതുവാൻ വേണ്ടി ,  എഴുതുവാൻ വേണ്ടി മാത്രമായി എന്തെങ്കിലും കുത്തി കുറിക്കാറും ഉണ്ട്.

അങ്ങനെ തിരിഞ്ഞും മറിഞും കിടക്കുമ്പോൾ ആണ്  കാതിലേക്ക് ആ ചൂളം വിളി എത്തി നോവിപ്പിച്ചത്.   വർഷം 1997 .  സെപ്ത്മ്ബർ മാസം . സെപ്ടംബർ എനിക്ക്  ഏറെ പ്രാധാന്യം ഉള്ള മാസം ആണൂ . ജോലി സംബന്ദിച്ചു പല ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുള്ളത് എല്ലാം  ഇതേ മാസത്തിൽ  തന്നെ ആണ് . ബോംബെയിലെകുള്ള എന്ടെ  കന്നി  യാത്രയും  ഒരു സെപ്തംബർ മാസത്തിൽ തന്നെ ആയിരുന്നു.  നേത്രാവതി എക്സ്പ്രസ്സിൽ . എറണാകുളം  ജംഗഷനിൽ നിന്നും തീവണ്ടി കൃത്യ സമയത്ത് പുറപ്പെട്ടു . അന്ന് കൊങ്കണ്‍ വഴി അല്ല  നേത്രാവതി യാത്ര . മെട്രോ മാൻ എന്നറിയപെടുന്ന ശ്രീധരൻ സാർ ഏറെ പ്രശസ്തൻ ആകുന്നത്തിനു മുമ്പേ അദ്ദേഹത്തെ പ്രശസ്തിയുടെ പടവുകൾ കയറ്റി താലോലിച്ചത്‌    കൊങ്കണ്‍ പാതയുടെ  ഉപന്ജതാവ് എന്ന രീതിയിൽ ആണ്.  സായിപ്പന്മാർ വിചാരിച്ചിട് വേണ്ട എന്ന് കരുതിയത്‌ ആണ് അദ്ദേഹം നടപ്പിൽ വരുത്തിയത് . രത്നഗിരി   കുന്നുകളെ ഉഴുതു മുറിച്ചു  മംഗലാപുരതെയും , മഹാ രാഷ്ട്യെയും തമ്മിൽ ബന്ധിപ്പ്കുവ്വാൻ കഴിയും  എന്ന യാഥാര്ത്യം നടപ്പിൽ വരുത്തിയ മഹാൻ . ഞാൻ പറഞ്ഞല്ലോ ഈ യാത്ര കൊങ്കണ്‍ വഴി അല്ലായിരുന്നു എന്ന്. അങ്ങനെ ആ യാത്രയുടെ അവസാനം കുർള സ്റ്റേഷനിൽ  ആയിരുന്നു.   എന്റെ ബാഗും തോളിൽ ഇട്ടു വലിഞ്ഞു ഞാൻ  നടന്നത് ഇപ്പോഴും ഓർമ യുണ്ട്.   അന്ന് എന്റെ കുറെ സുഹ്രത്തുക്കൾ മലാടിൽ താമസം ഉണ്ടായിരുന്നു.  ഒരു ടാക്സി പിടിച്ചു അവർ  പറഞ്ഞ ആഡ്രസ്സിൽ ത്രിവേണി നഗർ എന്ന സ്ഥലത്ത് എത്തി ചേർന്നു . ത്രിവേണി നഗറിലെ ഒരു ഒറ്റ മുറി ഫ്ലാറ്റ് . ആദ്യ ദിനം സുഹ്രിത്തുക്കളുടെ ഒപ്പം തന്നെ ആയിരുന്നു.  ഓരോരുത്തരെയും വിമൽ പരിചയപെടുത്തി . ഞാനും വിമലും ഒരുമിച്ച് പഠിച്ചവർ ആയിരുന്നു. ബോംബെയിൽ  പല ഭാഗത്ത്‌ ആയി ജോലി ചെയുന്നവർ. രാത്രിയിൽ മാത്രം പലപ്പോഴും കാണുന്നവർ . ചിലർ ഉണരും മുമ്പേ അവരിൽ  ചിലർ ജോലിക്ക് പോയിടുണ്ടാകും.   അവരിൽ ഒരാളായി    ഭാഗ്യ അന്വേഷി ആയി ഞാനും. കുടി . അന്ന് ഞായർ ആഴ്ച ആയതിനാൽ ഞാൻ അവരുടെ കുടെ ഒന്ന്  നഗരം ചുറ്റി കറങ്ങി. ചർച്  ഗേറ്റും, വി ടി  സ്റ്റേഷനും , എല്ലാം വിമൽ കാണിച്ചു തന്നു.   മുംബായ് എന്ന് ഇന്ന് അറിയപെടുന്ന വലിയ മഹാ നഗരം . ഈ മഹാ നഗരത്തെ ഓർക്കൂമ്പോൾ അതുല്യൻ ആയ ഭാസ്കരൻ മാഷുടെ വരികൾ എൻ ചുണ്ടിൽ  എത്തും .

"നഗരം നഗരം മഹാ സാഗരം , മഹാ സാഗരം

കളിയും ചിരിയും വേറെ
ചളിയും ചുഴിയും താഴെ
പുറമേ പുഞ്ചിരി ചൊരിയും സുന്ദരി
പ്രിയം വിടാത്ത കാമുകി
പ്രിയം വിടാത്ത കാമുകി "

ബോംബെ നഗരം എല്ലാ അർത്ഥത്തിലും നമ്മെ വിടാതെ  മുറുക്കുന്ന കാമുകി തന്നെ ആണ്.
 
മെക്കാനിക്കൽ  എൻജിനീയരിംഗ് ബിരുദം കൈയിൽ ഉണ്ട്. പക്ഷെ അത് മാത്രം പോരല്ലോ ജോലിക്ക്.  പ്രവർത്തി പരിചയം ഇല്ലാതെ ജോലി കിട്ടുക അസാധ്യം തന്നെ. അന്ന് ഇത്രയും IT  കമ്പനികൾ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ കാംബസ് സെലെക്ഷനും കുറവ്. വിമൽ ഒരു  IT  ഇന്സ്ടിടുടിൽ ആണ് ജോലി ചെയ്തിരുനത് .  Y 2 K  പ്രൊജക്റ്റ്‌ എന്ന കാരണത്താൽ ഒരു പാടു പേർ അമേരിക്കയിലേക്ക് ചേക്കേറുന്ന കാലം ആയിരുന്നു അന്ന്.  അങ്ങനെ ഞാനും എന്റെ ഭാഗ്യം ആ വഴിയിലേക്ക് തിരിച്ചു വിടുവാൻ  ശ്രമിച്ചു. വിമലിന്റെ കുടെ  ഞാനും ആ ഇന്സ്ടിടുടിൽ ചേർന്നു .  ഇന്സ്ടിടുട്ടിലെ ഫീസ്‌ കൊടുത്തപോൾ കൊണ്ട് വന്ന രൂപ ഒട്ടു മുക്കാലും തീർന്നു. പക്ഷെ കാലം കുറച്ചു പിറകിലേക്ക് പോകണം . ഇന്നത്തെ കാലം അല്ല അന്ന്.  അങ്ങോട്ടും , ഇങ്ങോട്ടും നല്ല സഹകരണ മനോഭാവം ഉള്ള സുഹ്രത്തുക്കൾ. വിമൽ ഇടയ്ക്ക് പണം തന്നു സഹായിക്കുമായിരുന്നു  ,  അങ്ങനെ  കംമ്ബുട്ട്ർ പഠനം തുടർന്നു. ഏകദേശം ഒരു വർഷം  അങ്ങനെ ഉന്തി തള്ളി നീക്കി. ഇനി ഒരു ജോലി ഇല്ലാതെ മുമ്പോട്ടു പോകുക എന്ന് വച്ചാൽ വയാത്ത അവസ്ഥ ആയി. വിമൽ തന്നെ ഹാരിസ്  എന്ന സ്ഥാപന ഉടമയെ നേരിൽ കാണുവാൻ നിർദേശിച്ചത് .    ഹാരിസ് സാറിനു എന്നോടു എന്തോ മനസലിവ് തോന്നി . എന്നെ അങ്ങനെ അവിടുതെ ഒരു ഇൻസ്ട്രക്ടർ  ആക്കി   ജോലി ലഭിച്ചു . പറയത്തക്ക ശമ്പളം ഒന്നുമില്ല. എങ്കിലും വട്ട ചെലവ് കഴിഞ്ഞു കുടും.. അങ്ങനെ കുറെ മാസങ്ങൾ കടന്നു പോയി. ഞാൻ പല കുട്ടികൾക്കും എ  സ് 400 എന്ന ERP പാക്കജു  പഠിപ്പിച്ചു കൊടുക്കൽ ആയിരുന്നു എന്റെ ജോലി. സാമാന്യം കുഴപ്പം ഇല്ലാതെ ജീവിതം മുമ്പോട്ടു പോകുന്നു.

 അതിൻ ഇടയിൽ എന്റെ തന്നെ ഒരു കസിൻ   ഗോപൻ ചേട്ടൻ ഒരു പുതിയ അട്മിഷനുമായി ഇന്സ്ടിടുട്ടിൽ വന്നത്. ചേട്ടന്റെ ഒരു അകന്ന  ബന്ധു ആണ്  കുട്ടി . പുതിയ അഡ്മിഷൻ,  അവൾ ആയിരുന്നു . നീരജ . അവൾ മലയാളി ആണെങ്കിലും മുംബയിൽ ആണ് വളർന്നത്‌ . അത് കൊണ്ട് തന്നെ മലയാളതെക്കാൾ നന്നായി നീരജ   ഹിന്ദിയിൽ  സംസാരിക്കും . സംസാരിച്ചു കഴിഞ്ഞപോൾ എനിക്ക് മനസിലായി എങ്ങനെ യെങ്കിലും അവൾക്ക്  അമേരികയിലേക്ക് കടക്കണം അതാണ് അവളുടെയും  ഉള്ളിരിപ്പ്. അവളുടെ ഒന്ന് രണ്ടു കസിന്സ്  വിവാഹ ശേഷം അമേരിക്കയിലേക്ക് പോയിട്ടുണ്ട് . അത് തന്നെ യാണ് അവളുടെ ലക്ഷ്യവും . അവൾ അടുത്തു വരുമ്പോൾ തന്നെ ഒരു പ്രത്യേക ഗന്ധം ആണ് . ഷാംബു ചെയ്തു , ഒതുക്കം ഇല്ലാതെ പറക്കുന്ന മുടി ഇഴകൾ. നന്നായി മെലിഞ്ഞ കുട്ടി , കാണുവാനും തെറ്റില്ല.  ഒരു പക്വുത  ഇല്ലായ്മ സംസാരത്തിൽ ഉണ്ട്. ചിലപ്പോൾ എന്താണ് സംസരികുന്നത് എന്ന് അവൾക്കു തന്നെ അറിയില്ല.  ഞാൻ പഠിപ്പികുംപോൾ എന്റെ കണ്ണുകളിൽ തന്നെ അവൾ നോക്കി ഇരിക്കും.  ഉച്ച നേരങ്ങളിൽ അവൾ വീട്ടിൽ നിന്ന് കൊണ്ട് വരുന്ന പക്കാവട, അല്ലെങ്കിൽ എന്തെങ്കിലും സ്നാക്സ് മുതലായ വിഭവങ്ങൾ  ചിലപ്പോൾ എനിക്കും നല്കും.  എപ്പോഴും കലപില എന്ന് സംസാരിച്ചു കൊണ്ടേ ഇരിക്കും. ഷാ രുകിന്റെ വലിയ ആരാധിക ആണ്. അന്ന് ദിൽ  തോ പാഗൽ ഹേ ഇറങ്ങിയ സമയം ആണ്.

"Koi ladki hai jab voh hansti hai " 
"Chak dhum dhum chak dhum dhum "

അവൾ ആ പാട്ടു നന്നായി മുളും.  അത് കേൾക്കുവാൻ എനിക്കും വലിയ   ഇഷ്ടം ആണ്.  ഷാ  രുക്കിനെ കുറിച്ച് അവൾ വാ തോരാതെ സംസാരിക്കും .  ഷാ രുക്കിന്റെ ഹെയർ  സ്റൈൽ   , നുണ ക്കുഴിയും, വിക്കി വിക്കി യുള്ള ചില സംസാരങ്ങളും അവളെ ഏറെ മോഹിപ്പിച്ചു എന്നതാണ് സത്യം. 

മലയാള സിനിമ നടൻ മാരായ മമ്മൂട്ടിയുടെയും , മോഹൻ ലാലിന്റെയും ആരാധകൻ ആയ ഞാൻ ഉണ്ടോ ഷാ രുക്കിനെ സമ്മതിക്കുന്നു.   ഷാ രുകിനെ അഭിനയം അറിയില്ല എന്നും, വെറുതെ അവളെ ചോടിപ്പിക്കുവാനായി ഇടയ്ക്ക് ഒക്കെ പറയും.  അത് കേൾക്കുമ്പോൾ അവളുടെ   മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുക്കും.  എന്നോടു അവൾ തട്ടി കയറും. അവളുടെ കണ്ണുകളിൽ കോപത്തിൻ പുത്തിരി കത്തും .

പതിവിലാത്ത അന്ന്  ഒരു ദിനം മഴ നനഞു. പനി പിടിച്ച രണ്ടു ദിവസം ഞാൻ ഇന്സ്ടിടുടിൽ പോയില്ല. ഫ്ലാറ്റിൽ നിലത്തു കിടക്കവിരിയിൽ വെറുതെ പാട്ട് കേട്ട് കിടക്കുക ആയിരുന്നു.  അപ്പോഴാണ് കാളിംഗ് ബെൽ ശബ്ദിച്ചത് . തുറന്നു നോകുമ്പോൾ നീരജ . അവൾ ഒരു മഞ്ഞ ടി ഷർട്ടും, ജീൻസും ആണ് ധരിച്ചിരുന്നത്.  ഞാൻ ആകെ വല്ലാതായി . ആദ്യമായി ഒരു പെണ്ണ് ഞങ്ങളുടെ ഫ്ലാറ്റിൽ കയറുനത്. ആരെങ്കിലും കണ്ടാൽ അത് മതി. സെക്രട്ടറിക്ക് ബാച്ചിലേർസ് ആയ ഞങ്ങളെ അത്ര പിടുത്തം ഇല്ല. വാടക ഒരിക്കലും നേരെ ചൊവ്വ കൊടുക്കാറില്ല. പിന്നെ രാത്രി മുഴുവനും വെള്ളമടിച്ചു പാട്ട് കച്ചേരിയും . ഇനി ഇപ്പോൾ ഇതും കുടി അറിഞ്ഞാൽ എപ്പോൾ പുറത്തു ആക്കി എന്ന് നോക്കിയാൽ  മതി. ഞാൻ വാതിലിൽ നിന്ന് മാറാതെ ചോദിച്ചു . എന്താ നീരജ? ശ്രീക്ക് പനി ആണെന്ന് വിമൽ സാർ പറഞ്ഞു . അപ്പോൾ എന്തായാലും ഒന്ന് കണ്ടു പോകാം എന്ന് കരുതി. എന്റെ അനുവാദം ചോദിക്കാതെ തന്നെ അവൾ അകത്തേക്ക് കയറി.  ഞങ്ങൾ ഏഴെട്ടു പേർ  ചേർന്ന് താമസിക്കുന്ന ഒറ്റ മുറി ഫ്ലാറ്റ്. മുമ്പിലത്തെ മുറിയിലും, അകത്തെ മുറിയിലും ആയി തറയിൽ കിടക്ക് വിരിച്ചു ഞങ്ങൾ കിടക്കും. അവൾ നോക്കിയപ്പോൾ മുഴിഞ്ഞ തുണികൾ കൂട്ടി ഇട്ടിരിക്കുന്നു. ബനിയനും, കൈലിയും , അണ്ടർ വെയറും എല്ലാം. എല്ലാം കണ്ടിട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു.

പിന്നെ അവൾ എന്റെ നെറ്റിയിൽ  കൈ വച്ച് നോക്കി പറഞ്ഞു. പനി  കുറവുണ്ടല്ലോ .  ഉവ് ഞാൻ വിക്കി വിക്കി പറഞ്ഞു. കാപ്പി വേണമോ ഞാൻ ഇട്ടു തരാം. എനിക്ക് അപ്പോഴും സംബ്രമാവസ്ഥയിൽ തന്നെ ആയിരുന്നു.  ഞാൻ പറഞ്ഞു വേണ്ട . സത്യം പറഞ്ഞാൽ ആ പനി  ചൂടിലും ഞാൻ വിയർത്തു . ഇവൾ  എന്ത് ഭാവിചിട്ടാണ് . പക്ഷെ അവൾക്കു ഒരു കുസലും ഇല്ല. ഞാൻ  പറയാതെ തന്നെ താഴെ വിരിച്ചിട്ട കിടക്കയിൽ അവൾ കാലു മടക്കി ഇരുന്നു. പിന്നെ എന്നെ നോക്കി അവൾ ചോദിച്ചു ശ്രീ എന്താ നില്കുന്നത്. അവളുടെ പെർഫുമിന്റെ മണം മുറിയിൽ  പരന്നു. പിന്നെ ചോദിച്ചു ഞാൻ വന്നത് ശ്രീക്ക് ഇഷ്ടമായില്ല എന്നുണ്ടോ? ഞാൻ ഒന്നും മിണ്ടിയില്ല. ഞാൻ ഒരു വിഡ്ഢിയെ പോലെ ചിരിച്ചു.   താഴെ ഇരിക്കുവാൻ അവൾ ആങ്ങ്യം കാണിച്ചു. ഒരു പാവയെ പോലെ അവൾ പറയുന്ന അനുസരിക്കുവനെ മന്ദൻ ആയ എനിക്ക് കഴിഞ്ഞുള്ളൂ. കഴിഞ്ഞ രണ്ടു ദിവസത്തെ ഇന്സ്ടിടുടു വിശേഷം അവൾ എന്നെ പറഞ്ഞു കേൾപ്പിച്ചു .  അവൾ കുറെ കുടി എന്നോടു  ചേർന്ന് ഇരുന്നു. സ്ത്രീയുടെ ഗന്ധം അത് പുരുഷനെ   മത്തു പിടിപ്പിക്കും.  പതിയെ അവളുടെ കൈ വിരലുകൾ  എന്റെ മുഘത് പരതി നടന്നു.  അപ്രതെക്ഷിത്മായി അവൾ എന്റെ കവിളിൽ ചുംബിച്ചു.
പെട്ടെന്ന് ഞാൻ മുഘം മാറ്റി. അവളുടെ ചുണ്ടുകള എന്റെ താടിയിൽ ഉരഞ്ഞു . അവൾക്ക് വേദനിച്ചു എന്ന് തോന്നി.

വല്ലാതായ ഞാൻ പറഞ്ഞു നീരജ ഇത് ശരിയല്ല. അവൾ ചോദിച്ചു എന്ത് ശരി അല്ല? നോക്കു  നീരജ  , എനിക്ക്  ഇപ്പോഴും ഒരു പഴയ  നാട്ടിൻ പുറത്തു കാരന്റെ മനസ് ആണ് . അത് കളങ്ക പെടുത്തുവാൻ എനിക്ക് ആവില്ല. ബോംബയിൽ ജനിച്ചു വളർന്ന നിനക്ക് അത് ചിലപ്പോൾ   മനസ്സിൽ ആവില്ല.  അവൾ പറഞ്ഞു ഞാൻ കരുതി ശ്രീക്ക് എന്നെ ഇഷ്ടം ആണെന്ന് . “I  really love you sree”.  


ഞാൻ ദേഷ്യത്തോടെ വാതിൽ  ചൂണ്ടി കൊണ്ട് പറഞ്ഞു .. OUT ... അവൾ വല്ലാതായി . പിന്നെ ഒന്നും പറയാതെ അവൾ പുറത്തേക്കു പോയി. സത്യം , ഞാൻ ഒരു ഭീരു ആയിരുന്നു. സദാചാരത്തെ , ചട്ടങ്ങളെ മുറുകി പിടിക്കുന്നവൻ എന്നും ഭീരു ആയിരിക്കുമല്ലോ. പിന്നെ പഴയ പോലെ അവൾ എന്റെ അടുത്തു വന്നില്ല. അവളെ അഭി മുഘീകരിക്കുവാൻ എനിക്കും മടി യുണ്ടായിരുന്നു. പിന്നെ കുറെ കഴിഞ്ഞു അവൾ വരാതായി. അതിനിടക്ക് ഞാൻ ആ ജോലി മാറി വേറെയിടം തേടി  പോയി. പിന്നെ ഒരിക്കലും ഞാൻ അവളെ കണ്ടിട്ടില്ല. ഒരു പക്ഷെ ഇനി അവളെ കാണുവാൻ കഴിയില്ല എന്നും എനിക്കറിയാം . കാരണം എന്നിൽ നിന്ന് മാത്രമല്ല , ഈ ലോകം വിട്ടു തന്നെ അവൾ പറന്നു പോയിരിക്കുന്നു. ഒരു കഷ്ണം പേപ്പറിൽ അവൾ പോകുന്നു എന്ന് മാത്രം എഴുതി വച്ച്? ഞാൻ മുലം  ആണോ അവൾ ഈ ലോകത്ത് നിന്ന് യാത്ര യായത്‌? അവളുടെ ഓർമ്മകൾ  ഇന്നും എന്റെ കവിളിൽ ഒരു ചുംബന ചുടിൽ ഒളിഞ്ഞു ഇരിക്കുന്നു.  അത്രയ്ക്ക് വലിയ ഒരു തെറ്റ് ആണോ ഞാൻ ചെയ്തത് . അവളെ വലിയ ഒരു തെറ്റിൽ നിന്നും പിൻ  തിരിപ്പിക്കുക  എന്ന തെറ്റെ ഞാൻ ചെയ്തുള്ളൂ. പക്ഷെ ഈ ലോകം ഉപേക്ഷിച്ചു പോകുവാൻ മാത്രം  വിഡ്ഢിത്തം എന്തെ അവൾ  കാട്ടി. എന്നും ഒരു മുറി പാടായി ഓർമ്മകൾ മായാതെ ഇരിക്കുവാൻ വയ്യാത്ത വണ്ണം  എരിയുന്ന കനലായി നീരജ അവശേഷിക്കും എന്ന് ഞാൻ കരുതി ഇരുന്നില്ല.


ഹേയ് , എന്താ ശ്രീ . ഉറക്കത്തിൽ കരയുകയാണോ ? കണ്ണ് തുറക്കുമ്പോൾ നിമ്മി മുന്നിൽ . അവൾ എപ്പോൾ  ജോലി കഴിഞ്ഞ് വന്നു? ഒന്നും അറിഞ്ഞില്ല. കണ്ടത് സ്വപ്നം ആയിരുന്നോ? സ്വപ്നം കണ്ടാൽ നമ്മൾ കരയുമോ? ഞാൻ ഒന്നും മിണ്ടിയില്ല. അവൾ അരികിൽ വന്നിരുന്നു . എന്താ ശ്രീ ? വീണ്ടും വയ്യായ്ക തോന്നുന്നുണ്ടോ? അപ്പോഴും ഞാൻ ഒന്നും സംസാരിച്ചില്ല.  എന്റെ കണ്ണുകളിൽ  ഈറൻ തോർന്നിട്ടുണ്ടയിരുന്നില്ല. അവൾ പതിയെ എന്റെ മുടിയിൽ തഴുകി കൊണ്ടേ ഇരുന്നു. എന്താ ശ്രീ ഇത് കൊച്ചു കുട്ടികളെ പോലെ? ഒരു ചെറിയ അസുഖം വന്നിട്ടാണോ ? "ബി ബോൾഡ് "  ശ്രീയുടെ കുടെ  ഞാൻ ഇല്ലേ?  സത്യേട്ടന്റെ സിനിമ പോലെ "എന്നും എപ്പോഴും"  ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു.  ഒന്നും മിണ്ടാതെ ഞാൻ കണ്ണുകൾ  മുറുക്കെ അടച്ചു . അപ്പോൾ എന്റെ മുമ്പിൽ തെളിഞ്ഞത് നീരജയുടെ  മുഖം  ആയിരുന്നില്ല. അത് എന്ടെ നിമ്മിയുടെ ആയിരുന്നു.










2015 ഏപ്രിൽ 7, ചൊവ്വാഴ്ച

നമശിവായ (കീർത്തനം)





നാദം മുഴങ്ങുന്ന നേരത്ത്  നിന്നുടെ
ചാരത്ത് നിന്ന് ഞാൻ കൈ തൊഴുന്നേ
നാഗേന്ദ്ര  ഹാരായ ദേവാദി ദേവാ
ശംഭോ മഹാ ദേവ കൈ തൊഴുന്നേ

നസ്സിൽ കളിക്കുന്ന ദുർ മദ ചിന്തകൾ
മായ്ക്കുവാൻ നീ തുണ  തമ്പുരാനേ
എന്തെന്ന് ഞാൻ അറിഞ്ഞിട്ടുള്ള പാപങ്ങൾ
നാഗങ്ങളായി ചുറ്റിടുന്നു

ശിവ ശിവ എന്ന് വിളിക്കുന്ന മാത്രയിൽ
ശങ്കരാ നിൻ രൂപം  പാർത്തിടേണേ
മുക്കണ്ണാ, ത്രിക്കണ്ണിൽ  എരിയുന്നോരഗ്നിയാൽ
എൻ ജന്മ പാപം എരിച്ചിടേണേ

ല്ലാതെ വലയുന്ന നേരത്ത് നീയെന്ടെ
അരികത്ത്‌ വന്നോന്നിരുന്നിടേണേ
ചമ്രം പടിഞ്ഞു ഞാൻ ചൊല്ലുന്ന
മന്ത്രങ്ങൾ ഗൌരീശാ നീയൊന്നു കേട്ടിടേണേ

ന്ത്രം കണക്കെ ചലികുന്നരെൻ ജീവ ചലനം
നിലയ്കുന്നതെപ്പോഴെന്നോ
നിൻ നാമ മഹാത്മ്യമോതി കഴിയുവാൻ
ശിഷ്ടകാലം നീ തുണച്ചിടേണേ



2)

അവതര മുർത്തി യായി അവനിയിൽ വന്നു
അടിയന്ടെ  മനസ്സിൽ കുടി കൊണ്ടു
ഹരിതാഭ നിറയുന്ന ഈ മലർ ഭുവിൽ
തവരുപ ദർശനം  ഹന്ത ഭാഗ്യം


ശിവരാത്രി ദീപങ്ങൾ നിറയുന്ന  സന്ധ്യയിൽ
കൈലാസ മാക്കണേ  എൻ മനം നീ
ദാക്ഷായണിദേവി പൂജിച്ച ത്രിപാദ -
പദ്മത്തിൽ അലിയണമേ ഇനി എന്ടെ  ജന്മം

മുൻ ജന്മ ശാപങ്ങൾ നാഗങ്ങളായി
പാശം കണക്കെ ചുറ്റിടുമ്പോൾ
ആലംബഹീനനായി ഈയുള്ളവൻ
നിൻ പഞ്ചാക്ഷരി മന്ത്രം ചൊല്ലിടുന്നു

തമ്പുരാൻ വാഴുന്ന ആൽ  തറയിൽ
പലജന്മം അലയുന്നു പതിതൻ ആയി
അഴലുന്ന മനസ്സിൽ നിഴലായി നീ
തരികില്ലേ  ഇനി ശാപ മോക്ഷം