2025, ഒക്‌ടോബർ 20, തിങ്കളാഴ്‌ച

വൃഷാലി



വൃഷാലി 

മഹാഭാരതത്തിലെ സൂര്യപുത്രൻ കർണ്ണന്റെ ജീവിതം വേദനയുടെ, പ്രതീക്ഷയുടെ, ആത്മഗൗരവത്തിന്റെ കഥയാണ്. എന്നാൽ ആ കഥയിൽ മൗനമായി നിലകൊള്ളുന്ന, അത്രയും പ്രധാനപ്പെട്ടത്തല്ലെങ്കിലും  ശ്രദ്ധിക്കപ്പെടാത്ത മറ്റൊരു പേരുണ്ട് ....വൃഷാലി. അവൾ കർണ്ണന്റെ ഭാര്യ മാത്രമല്ല, അയാളുടെ ആത്മാവിന്റെ സഖിയുമായിരുന്നു. കർണ്ണന്റെ എല്ലാ മുറിവുകളും അവൾ തന്റെ ഹൃദയത്തിൽ മറച്ചുവെച്ച്, അവന്റെ ആത്മവിശ്വാസത്തിന്റെ വിളക്കായി തെളിഞ്ഞുനിന്നവൾ.

വൃഷാലി ഒരു സാധാരണ പെൺകുട്ടിയായിരുന്നു സൂതവംശത്തിൽ ജനിച്ചവൾ, അധിരഥന്റെയും രാധയുടെയും സ്നേഹിതന്റെ മകൾ. ബാല്യത്തിൽ തന്നെ കർണ്ണന്റെ കളിക്കൂട്ടുകാരി. സൂതവംശത്തിന്റെ ചെറുഗൃഹങ്ങളിൽ അവർ വളർന്നത് ഒരുമിച്ചാണ് — മണ്ണിൽ കാൽവെച്ച് സ്വപ്നങ്ങൾ കാണുന്ന രണ്ടു ആത്മാർത്ഥ സുഹൃത്തുക്കൾ പോലെ.

അധിരഥന്റെ രഥം പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ടു ഗംഗാ തീരത്തുകൂടി  പോകുകയായിരുന്നു  -പൊടിപടലങ്ങൾ  നിറഞ്ഞ ആ വൈകുന്നേരം. വൃഷാലി, അമ്മയുടെ  കൂടെ തീരത്തിനരികിൽ ഇരുന്നു മണ്ണിൽ ചെറുചിത്രങ്ങൾ വരയ്ക്കുകയായിരുന്നു.

അപ്പോഴാണ് അവൾക്ക് ദൂരത്ത് നിന്നും ആരോ അമ്പ് എയ്യുന്ന ശബ്ദം കേട്ടത് — “ശ്ശ്... !”

വൃഷാലി തിരിഞ്ഞുനോക്കി.
വസുസേനൻ - അധിരഥന്റെയും , രാധയുടെയും പുത്രൻ. അവർ അവനെ വിളിച്ചത്  വസുസേനൻ  എന്നായിരുന്നു. ഒറ്റയ്ക്കായി ആ തീരത്തു നിന്ന് ഗംഗയിലെ  ഓളങ്ങൾ ലക്ഷ്യമാക്കി തന്നെ അമ്പെയ്ത്ത് അഭ്യാസം ചെയ്യുകയായിരുന്നു. ആ ബാലന്റെ  കണ്ണുകളിൽ എരിയുന്ന അഗ്നി പോലെ ദൃഢമായ ലക്ഷ്യം.

വൃഷാലിക്ക് തോന്നി, ആ കണ്ണുകൾ സാധാരണ മനുഷ്യരുടെതല്ല — അതിൽ ഒരു അജ്ഞാത തേജസ്സുണ്ട്.

വൃഷാലി (വിസ്മയത്തോടെ):
 “അവന്റെ അമ്പ് ലക്ഷ്യത്തിൽ വീഴുമ്പോൾ, അതിന്റെ നിഴലും കുലുങ്ങുന്നില്ല...  വസുവിനെങ്ങനെ , എങ്ങനെ കിട്ടി ഈ അസ്ത്ര വൈദഗ്ധ്യം?”     

അവളുടെ ഹൃദയം അവളോട് മന്ത്രിച്ചു- "ഇവൻ സാധാരണ ബാലനല്ല... ഒരുദിവസം ധരിത്രിയുടെ ഏറ്റവും മഹാനായ യോദ്ധാവാവേണ്ടവൻ തന്നേ !"

ആ കുട്ടി മറ്റാരുമല്ല — കുന്തിയുടെ ആദ്യ പുത്രനായ കർണൻ തന്നെയായിരുന്നു. ജന്മനാ കവചകുണ്ഡലങ്ങൾ  അണിഞ്ഞവൻ. സൂര്യന്റെ അനുഗ്രഹത്തോടെ ജനിച്ച ബാലൻ. അവനിൽ നിന്നും ഉല്പന്നമായ അതിശയകരമായ ഒരു പ്രകാശം വൃഷാലിയുടെ മനസിൽ പതിഞ്ഞു.

വൃഷാലി ഓരോ ദിവസവും വസുവിനെ  കാണാനെത്തി.

ഗംഗയുടെ തീരത്ത് വൈകുന്നേരത്തിന്റെ മൃദു സൂര്യപ്രകാശം പെയ്തിറങ്ങുമ്പോൾ, ബാലനായ വസുസേനൻ  തന്റെ വില്ലും ബാണവും കൈയിൽ പിടിച്ച് ഗംഗാ തീരം  തെളിയുന്ന പോലെ ചിരിച്ചു കൊണ്ട് നിന്നു.

അവന്റെ കണ്ണുകളിൽ  പതിവുപോലെ സൂര്യന്റെ തിളക്കം, ഹൃദയത്തിൽ അനന്തമായ ആഗ്രഹങ്ങൾ.

അവന്റെ മുന്നിൽ പൂവിട്ട മുടിയും ചെറു ചിരിയും നിഷ്കളങ്ക മുഖവുമുള്ള ബാലിക.
അവൾ വിസ്മയത്തോടെ ചോദിച്ചു:

 “വസു, നീ എപ്പോഴും വില്ലുമായി കളിക്കുന്നു. എന്തിനാണ് ഇത്രയും തീവൃമായ ആഗ്രഹം?”

വസുസേനന്റെ  മുഖത്ത് ഒരു പ്രകാശം തെളിഞ്ഞു.

 “വൃഷാലി… എനിക്ക്  മഹത്തായ അസ്ത്രവിദ്യ പഠിക്കണം. ആരും ചെയ്യാത്ത പരിശീലനം ഞാൻ ചെയ്യണം. സൂര്യൻ തന്നെയാണ് എന്റെ ഗുരു!”

അവൻ  ഓടിപോയി ദൂരെയുള്ള ഒരു കല്ല് എടുത്ത് കാണിച്ചു . പിന്നെ തിരികെ  അവളുടെ അരികിൽ വന്ന് വില്ല് കൊണ്ട് ലക്ഷ്യം വെച്ചു. അമ്പ് വായുവിൽ പറന്ന് കല്ല് തൊട്ട് താഴെ പൂഴിയിൽ വീണു.
വൃഷാലി കൈയടിച്ച് ചിരിച്ചു:

 “വസു, നീ തീർച്ചയായും ധീരൻ ആകും. പക്ഷേ നീ ഇതൊക്കെ എവിടെ പഠിച്ചു? നിന്നേ ആരാണ് പഠിപ്പിക്കുന്നത്?”

വസുസേനൻ മൃദുവായി പറഞ്ഞു:

“എനിക്ക് ഗുരുവില്ല, വൃഷാലി. ഞാൻ രാത്രിയിൽ ആകാശത്തെ നോക്കി സൂര്യനോടാണ് ചോദിക്കുന്നത് — ‘ഗുരുദേവാ, എങ്ങനെ ലക്ഷ്യം ഭേദിക്കാം ?’ സൂര്യ ദേവൻ അപ്പോൾ എന്റെ കാതിൽ അതിനുള്ള മറുപടികൾ   നൽകുന്നു.”

"വസു നീ കള്ളം പറയുന്നു”. അല്ല വൃഷാലി, "ഞാൻ സത്യമാണ് പറയുന്നത്”.

വൃഷാലി അവന്റെ വാക്കുകൾ കേട്ട് മൗനമായി അവനേ നോക്കി.
അവൾക്ക് തോന്നി — ഈ ബാലൻ സാധാരണക്കാരനല്ല. അവന്റെ ഉള്ളിൽ ഒരു ദൈവീക ജ്വാല ഉണ്ട്.

അവൾ ചിരിച്ചു ചോദിച്ചു:

 “എന്നെ പഠിപ്പിക്കുമോ വസു?”

വസുസേനൻ അമ്പ് വച്ചു പറഞ്ഞു:

“വൃഷാലി, അസ്ത്രവിദ്യ പഠിക്കാൻ ധൈര്യവും മനസ്സിൽ ശാന്തതയും വേണം. നീ എന്റെ ആദ്യ ശിഷ്യയായിരിക്കും.”

വൃഷാലി കൈകൾ ചേർത്ത് പറഞ്ഞു:

“അപ്പോൾ ഞാൻ നിന്റെ ശിഷ്യയും… നിന്റെ സുഹൃത്തും.”

വസുസേനൻ ചിരിച്ചു തലകുനിച്ചു: പിന്നെ സ്വയം മന്ത്രിച്ചു .. 

“എന്റെ ആദ്യ ശിഷ്യയും എന്റെ ജീവിതത്തിലെ ആദ്യ വിശ്വാസവും നീ തന്നെയാണ്.”

ആ സൂര്യാസ്തമയത്തിൽ ഇരുവരുടെയും  നിഴലുകൾ  ഗംഗയുടെ വെള്ളത്തിൽ പതിഞ്ഞു.

അവൻ അമ്പു എയ്യുമ്പോൾ  ആകാശത്ത് ഒരു സൂര്യരേഖ പോലെ വെളിച്ചം പടരുന്നത് പോലെ അവൾക്കു തോന്നി.

വൃഷാലി ആ കാഴ്ചയിൽ വിസ്മയപ്പെട്ടു.

വൃഷാലി: “വസു ... നീ അമ്പ് എയ്യുമ്പോൾ കാറ്റും നിന്നെ അനുസരിക്കുന്നു!  ഒരുദിവസം ലോകം മുഴുവൻ നിന്നെ വണങ്ങും!”  അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു .

വസുസേനൻ  (ചിരിച്ചുകൊണ്ട്): “ആ ദിനം വരുമോ, വൃഷാലി? ഞാൻ സൂതപുത്രനാണ്. പക്ഷേ ധനുര്‍വിദ്യയിൽ ഞാൻ ലോകം ആദരിക്കുന്ന വില്ലാളിയായി മാറും — ഇത് വെറും വാക്കല്ല വൃഷാലി !”

വൃഷാലിയുടെ കണ്ണുകൾ  തിളങ്ങി. അവൾക്ക് തോന്നി, വസു അമ്പ് എയ്യുമ്പോൾ ഭൂമി നിശ്ചലമാകുന്നു, പക്ഷികൾ പറക്കുന്നത് പോലും നിറുത്തുന്നു. കാറ്റ് പോലും നിലയ്ക്കുന്നു. എന്തോ ദൈവികമായ അനുഭവം പോലെ.

ഒരു രാത്രി, വൃഷാലിക്ക് സ്വപ്നത്തിൽ ഒരു ദിവ്യരൂപം പ്രത്യക്ഷപ്പെട്ടു — അത് സൂര്യദേവൻ ആയിരുന്നു 

സൂര്യദേവൻ: “മകളേ, നീ കാണുന്ന ആ ബാലൻ എന്റെ രക്തം വഹിക്കുന്നവൻ. അവൻ  വസുസേനൻ എന്ന പേരിനേക്കാളും 'കർണൻ'  എന്ന പേരിൽ  ലോകം അറിയുന്ന വില്ലാളി വീരനായി മാറും . ഈ ലോകത്തിൽ നേർക്ക് നേരെ നിന്ന് അവനെ യുദ്ധത്തിൽ തോൽപ്പിക്കുക അസാധ്യമാണ്. അവൻ ധർമ്മത്തിനായി യുദ്ധം ചെയ്യും. പക്ഷേ അവന്റെ വഴി കഠിനമാണ്. അവന്റെ ഹൃദയം നീ സംരക്ഷിക്കണം. അവൻ നിന്റെ പ്രണയത്തിന്റെ പ്രകാശം കൊണ്ട് എന്നും എന്നേ പോലെ ജ്വലിച്ചു നിൽക്കും”.

വൃഷാലി ഞെട്ടി ഉണർന്നു,  താൻ കണ്ടത് സ്വപ്നമാണോ? അവളുടെ ഹൃദയം മിഥ്യയാൽ തപിച്ചു. 
അവൾ മനസ്സിലാക്കി — വസുസേനൻ അവളുടെ പ്രണയം മാത്രമല്ല,  അയാൾക്ക് അവൾ ഒരു ആത്മവിശ്വാസവും കൂടിയാണെന്ന് .

ഒരു ദിവസം വൃഷാലിയും വസുവും  നദിക്കരയിൽ ഇരിക്കുമ്പോൾ വസു പറഞ്ഞു:

 “വൃഷാലി, ഒരുദിവസം ഞാൻ ലോകം മുഴുവൻ കീഴടക്കും. പക്ഷേ എനിക്ക് യുദ്ധം വേണ്ടത് കീർത്തിക്കല്ല... നീ ആദ്യമായി കാണിച്ച ആ കണ്ണിലെ വിശ്വാസം അത് നഷ്ടപ്പെടാതെ നിലനിറുത്തുക തന്നെയാണ് എന്റെ യഥാർത്ഥ വിജയലക്ഷ്യം.”

വൃഷാലി: “ നീ എവിടെയായാലും, ഞാൻ നിനക്കായി പ്രാർത്ഥിക്കും, വസു. നീ എന്റെ ഹൃദയത്തിൽൽത്തറച്ച ആദ്യ അമ്പാണ്.  നിന്റെ ലക്ഷ്യത്തിലെത്തി ഹൃദയം ഭേദിച്ച അമ്പ്.” അവൾ അവൻ കേൾക്കാതെ പതിയേ പറഞ്ഞു.

കാറ്റ് അവരെ ചേർന്നു വീശി; ആകാശം മഞ്ഞ വെളിച്ചം വിതറി. ആ നിമിഷം മുതൽ, വൃഷാലിയുടെ ജീവിതം കർണന്റെ ഭാവിയുമായി ചേർന്നു. അവളുടെ ബാല്യത്തിലെ ഭാവനകൾ യാഥാർത്ഥ്യമായിത്തീർന്നു.

വൃഷാലി ആദ്യമായി കർണന്റെ മഹത്വം തിരിച്ചറിഞ്ഞത് അവളുടെ  യൗവനത്തിലായിരുന്നു .

അവൾക്കത് വിചിത്രമായ അനുഭവമായിരുന്നു — ആ അമ്പെയ്ത്തിന്റെ പ്രതിഭയിലൂടെ അവൾ വസുവിനെ ഭാവിയിലെ മഹായോദ്ധാവായി കണ്ടു. ആ തിരിച്ചറിവ് തന്നെയാണ് അവരുടെ ബന്ധത്തിന്റെ അടിസ്ഥാനം.

ഗംഗയുടെ തീരത്ത് വീശിയെത്തിയ കാറ്റിൽ ഒരു നിശബ്ദത ഉണ്ടായിരുന്നു. ആ നിശബ്ദതയിൽ അധിരഥന്റെയും രാധയുടെയും വീട് നിറഞ്ഞിരുന്നത് സന്തോഷത്താലും പ്രതീക്ഷയാലും ആയിരുന്നു.

സൂര്യന്റെ അനുഗ്രഹമായി ലഭിച്ച മകനായ വസുസേനൻ , ഇപ്പോൾ യുവാവായി വളർന്നിരുന്നു — ധീരനും ദാനശീലനും, മനസ്സിൽ കരുണ നിറഞ്ഞവനും.

രാധ മകനെ നോക്കി സ്നേഹത്തോടെ പറഞ്ഞു:

“വസു… നിനക്ക് ജീവിതത്തിൽ അർത്ഥമുണ്ടാകണം, നിനക്ക് അർഹമായ, നിന്നെ സ്നേഹിക്കുന ഒരാൾ വേണം- യഥാർത്ഥ ജീവിത പങ്കാളി ”

അധിരഥൻ ചിരിച്ചു ചേർത്ത് പറഞ്ഞു: “അമ്മ പറയുന്നത് ശരിയാണ്. നീ ധീരൻ ആണെങ്കിലും, ജീവിതത്തിൽ നിനക്ക് ശാന്തത നൽകുന്ന ഒരാൾ വേണം. വൃഷാലി അതിനുള്ളവളാണെന്ന് തോന്നുന്നു.”

വൃഷാലി — അധിരഥന്റെ അടുത്ത സ്നേഹിതന്റെ  മകൾ. ബാല്യകാലം മുതൽ വസുസേനനോടോപ്പം  കളിച്ചിരുന്നത് അവളായിരുന്നു. അവളുടെ കണ്ണുകളിൽ കരുണയും മനസ്സിൽ സൗമ്യതയും നിറഞ്ഞിരുന്നു. വസുസേനനെ അവൾ ആരാധനയോടെ നോക്കുമായിരുന്നു. അവളുടെ ആ നോട്ടം അമ്മയായ രാധ ശ്രദ്ധിച്ചിരുന്നു.

ഒരു വൈകുന്നേരം, രാധ വൃഷാലിയെ വീട്ടിലേക്ക് വിളിച്ചു. പിന്നിയിട്ട  മുടിയും മന്ദഹാസവുമുള്ള വൃഷാലിയെ കാണുമ്പോൾ രാധയുടെ മനസ്സിൽ ഉറപ്പായി —“ഇവളാണ് എന്റെ മകന്റെ ജീവിതത്തിലെ വെളിച്ചം.”

അവൾ അധിരഥനോട് പറഞ്ഞു: “നമുക്ക് ഇവരെ വിവാഹം കഴിപ്പിക്കാം. ഇവർ രണ്ടുപേരും പരസ്പരം  സ്നേഹിക്കുന്നവർ കൂടിയാണ്. രാധ ചെറു പുഞ്ചിരിയോടെ പറഞ്ഞു .”

വിവാഹദിനം വന്നു. ഗ്രാമം മുഴുവൻ പൂക്കൾ കൊണ്ടലങ്കരിച്ചു . രാധയുടെ കണ്ണിൽ സന്തോഷത്തിന്റെ കണ്ണീർ നിറഞ്ഞിരുന്നു.വസുസേനൻ വെളുത്ത വസ്ത്രത്തിൽ, സൂര്യന്റെ പ്രകാശം പോലെ ദീപ്തനായ് വേദിയിൽ നിൽക്കുമ്പോൾ, വൃഷാലി പെൺകുതിരകൾ അലങ്കരിച്ച  രഥത്തിൽ വന്നെത്തി .

വരനും വധുവും പരസ്പരം പൂമാല അണിയിച്ചു. ആ നിമിഷം അധിരഥൻ ആകാശത്തേക്ക് നോക്കി പ്രാർത്ഥിച്ചു: “സൂര്യദേവാ, എന്റെ മകനെയും അവന്റെ സഖിയെയും അനുഗ്രഹിക്കേണമേ. അവരുടെയും ജീവിതം നിന്റെ പ്രകാശം പോലെ ഉജ്ജ്വലമാകട്ടെ.”

വൃഷാലിയുടെ കൈ പിടിച്ച് വസുസേനൻ മൃദുവായി പറഞ്ഞു: “വൃഷാലി, നീ , എന്റെ ഹൃദയത്തിന്റെ ശാന്തതയാണ്. ഇനിയുള്ള എന്റെ എല്ലാ പോരാട്ട വിജയങ്ങളും നിനക്കും കൂടി അവകാശപെട്ടതാണ്.”

വൃഷാലി കണ്ണുനീരോടെ മറുപടി നൽകി: “വസു, അങ്ങയുടെ ജീവിതം ഞാൻ ദീപ്‌തമാക്കാം. അങ്ങയുടെ എല്ലാ  വേദനയിലും ഞാൻ അങ്ങേക്കൊപ്പം ഉണ്ടാകും. അങ്ങെടുക്കുന്ന ഒരു തിരുമാനത്തിനും വൃഷാലി എതിർ നിൽക്കുകയില്ല ”

രാധയും അധിരഥനും ആ ദൃശ്യം നോക്കി മനസ്സിൽ അനുഗ്രഹിച്ചു.

അന്നുമുതൽ വസുസേനന്റെ  ജീവിതം വൃഷാലിയുടെ മൃദുവായ സ്‌നേഹത്തിൽ നിറഞ്ഞു. അവളുടെ സ്നേഹം തന്നെയാണ് കർണ്ണന്റെ ധൈര്യത്തിന്റെ പിന്നിലെ ശാന്തമായ ശക്തി.

കർണ്ണന് ലോകം നൽകിയ പേര് “സൂതപുത്രൻ” ആയിരുന്നെങ്കിൽ, വൃഷാലി അവനെ “മഹാവീരൻ” എന്നു വിളിച്ചു. കാരണം അവളുടെ കണ്ണുകളിൽ അവൻ പദവികളില്ലാത്തൊരു വീര യോദ്ധവായിരുന്നു. 

കർണ്ണൻ ലോകത്തിന്റെ അംഗീകാരം തേടിയ മനുഷ്യൻ ആയി തീർന്നെങ്കിലും  വൃഷാലി കർണന്റെ വിശിഷ്ട ദാനത്തെ ഏറെ ഭയന്നിരുന്നു. ജീവൻ ദാനം ചോദിച്ചാലും അതുപോലും വാക്കുപാലിക്കുവാനായി അവൻ കൊടുത്തിരിക്കും. ഒരു യോദ്ധാവിനു ഒരിക്കലും യോജിക്കാത്ത പ്രകൃതം, സൂര്യദേവന്റെ  ആ സ്വപ്ന വാക്കുകൾ അവൾ ഓർത്തു. ഒരിക്കലും നേരിൽ യുദ്ധത്തിൽ അവനെ കീഴ്പെടുത്തുവാൻ ആർക്കും കഴിയില്ല. അതുകൊണ്ടു കൂടിയാണ് അവൾ അവന്റെ ദാനത്തെ ഭയന്നത്. എന്നിരുന്നാലും വസു എന്നും അവളുടെ ഹൃദയത്തിന്റെ നിശബ്ദതയിൽ തെളിഞ്ഞ സൂര്യപ്രകാശമായിരുന്നു.

“നീ സൂതപുത്രനല്ല, സൂര്യപുത്രനാണ്,” അവൾ ചിരിച്ചുകൊണ്ട് ഇടയ്ക്കിടെ പറയും.
 “നിന്നിലെ സൂര്യന്റെ തേജസ്സ് ആർക്കും മറയ്ക്കാനാവില്ല. അതുപോലെ നിന്റെ ധനുര്‍വിദ്യയും.”

അവളുടെ ഈ വാക്കുകൾ യുദ്ധഭൂമിയിലെ കർണന് ധൈര്യമായിരുന്നു, പദവിയില്ലാത്ത സൂതപുത്രന് അംഗരാജാവിന് അഭിമാനമായിരുന്നു.

കർണ്ണന്റെ സ്നേഹിതനായ ദുര്യോധനൻ രാജകുമാരി ഭാനുമതിയെ വിവാഹം കഴിച്ചപ്പോൾ, വൃഷാലി കൊട്ടാരത്തിലേക്ക് ക്ഷണിക്കപ്പെട്ടു. ആ ലോകം അവൾക്കു പുതുമകൾ നിറഞ്ഞതായിരുന്നു — സ്വർണത്തിന്റെ തിളക്കത്തിനപ്പുറം  രാഷ്ട്രീയവും രാജാധികാരവും  നിറഞ്ഞ പുതിയ ലോകം.

എന്നാൽ ഭാനുമതി വൃഷാലിയെ ആദ്യം കണ്ട നിമിഷം തന്നെ അവളിൽ ഒരു ലാളിത്യവും സത്യസന്ധതയും കണ്ടു. അവർക്കിടയിൽ വളർന്നത് ഒരു ആത്മബന്ധമായ സൗഹൃദം തന്നെയായിരുന്നു . കൊട്ടാരത്തിലെ രാഷ്ട്രീയ നീക്കങ്ങളുടെയും യുദ്ധഭീഷണികളുടെയും നടുവിൽ, അവർക്കിടയിലെ ആ നിശബ്ദമായ ബന്ധം, സ്ത്രീകളുടെ ഹൃദയങ്ങൾ മാത്രമേ മനസ്സിലാക്കുന്ന കരുണയുടെയും സാഹോദര്യത്തിന്റെയും ഭാഷ ആയിരുന്നു.

വൃഷാലിയും ഭാനുമതിയും തമ്മിലുള്ള ബന്ധം രക്തബന്ധമല്ലായിരുന്നു, ഹൃദയബന്ധം ആയിരുന്നു.കർണ്ണന്റെയും ദുര്യോധനന്റെയും ആഴമുള്ള സൗഹൃദം പോലെ, ഇവരുടെയും ബന്ധം പരസ്പര ബലമായും ആശ്വാസമായും മാറി.

വൃഷാലി ഭാനുമതിയെ “മഹാറാണി ” എന്നു വിളിച്ചെങ്കിലും, ഭാനുമതി അവളെ “സഹോദരി” എന്നു വിളിച്ചു. കർണ്ണനും, ദുര്യോധനനും, കൗരവരും യുദ്ധത്തിനായി പുറപ്പെടുന്ന രാവുകളിൽ, ഭാനുമതിയും വൃഷാലിയും കൊട്ടാരത്തിലെ ദീപങ്ങൾ കൊളുത്തി  അവർ ഒരുമിച്ച്  വിജയത്തിനുവേണ്ടി  ഹസ്തിനപുരത്തിനു വേണ്ടി പ്രാർത്ഥിക്കാറുണ്ടായിരുന്നു.

 “നമ്മുടെ ഭർത്താക്കന്മാർ മഹാവീരന്മാരാകട്ടെ "  കുരുരാജവംശം എന്നും അവരുടെ പേരിൽ ഓർമിക്കപെടട്ടെ"

കർണ്ണനും ദുര്യോധനനും പോലെ, വൃഷാലിയും ഭാനുമതിയും അഴിച്ചുകീറാനാകാത്ത ആത്മബന്ധത്തിൽ ബന്ധപ്പെട്ടു നിന്ന രണ്ടു മഹിളാമനസുകൾ ആയിരുന്നു.

ഭാനുമതി തന്നെയാണ് ആ വിവാഹക്കാര്യം അവളോട് അഭ്യർത്ഥിച്ചത് . ഹസ്തിനാപുരം മുഴുവൻ ആ ദിവസം ആഘോഷവുമായിരുന്നു. ധീരനും ദാനശീലനും ആയ കർണ്ണൻ തന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയായിരുന്നു. രഥസാരഥി അധിരഥനും രാധയുടെയും വീട്ടിൽ പൂക്കളും ദീപങ്ങളും വീണ്ടും നിറഞ്ഞു. സൂര്യപുത്രനായ കർണ്ണന് വേണ്ടി ഭാനുമതിയുടെ സ്നേഹിതയും, ശാന്തിമതിയുമായ സൂപ്രിയയെ ഭാനുമതിയുടെയും ദുര്യോധനന്റെയും നിർബന്ധത്താൽ കർണനു വിവാഹം കഴിക്കേണ്ടി വന്നു. 

വിവാഹദിനത്തിൽ വൃഷാലി ശാന്തമായി നില്ക്കുകയായിരുന്നു. അവൾ തന്നേയായിരുന്നു കർണ്ണന്റെ ജീവിതത്തിൽ ആദ്യത്തെ പ്രണയം, ആദ്യത്തെ കണ്ണീർതുള്ളി, ആദ്യത്തെ പ്രതീക്ഷയും. എന്നാൽ വിധി അവളുടെ വഴിയെ മറ്റൊരാളുടെ നേർക്കു തിരിച്ചു. വൃഷാലിയുടെ മനസിൽ അലിഞ്ഞു നിന്നത് അസൂയയല്ല — അതൊരു തീർത്തും ത്യാഗമായ സ്നേഹം ആയിരുന്നു. തന്റെ ഭർത്താവിന് കുരുരാജകുമാരനോടുള്ള  അഭേദ്യമായ കടപ്പാട് അവൾക്കു  മനസിലാക്കുവാൻ കഴിയുമായിരുന്നു.  ഭാനുമതിയുടെ ഉറ്റതോഴിയായിരുന്നു സുപ്രിയ.

സൂപ്രിയയെ അവൾ ആദ്യമായി കണ്ട നിമിഷം തന്നെ, വൃഷാലിക്ക് മനസ്സിലായി —
“ഇവൾ നല്ലവളാണ്, കർണ്ണന്റെ ജീവിതത്തെ സമാധാനമാക്കാൻ വിധിക്കപ്പെട്ടവൾ.”വിവാഹശേഷം വൃഷാലി വീട്ടിലെ കാര്യങ്ങൾ നോക്കുകയും സൂപ്രിയയെ സഹോദരിയായി കാണുകയും ചെയ്തു.

വൃഷാലി, സൂപ്രിയയുടെ മുടിയിൽ പൂ ചൂടി കൊണ്ടു  പറഞ്ഞു:

“സൂപ്രിയേ, വസുസേനൻ ധീരനാണ്, പക്ഷേ അവന്റെ മനസ്സിൽ വേദനയുണ്ട്. അവന്റെ മനസ്സിലേയ്ക്ക് കടക്കുവാൻ നിനക്ക് സ്നേഹത്തിന്റെ വഴി സ്വീകരിക്കുക മാത്രമേ നിവൃത്തിയുള്ളു .”

സൂപ്രിയ സ്നേഹത്തോടെ മറുപടി നൽകി: “ജേഷ്ഠത്തി, എനിക്കറിയാം… അദ്ദേഹത്തിന്റെ കണ്ണുകളിൽ ഇന്നും പ്രണയം കാണുന്നു.. പക്ഷേ അത് നിങ്ങൾ തന്നെയല്ലേ? അദ്ദേഹത്തിന്റെ  പ്രണയം. ആത്മാർത്ഥമായ പ്രണയം അത് ഒരാളോട് മാത്രമേ തോന്നുകയുള്ളൂ.  അദ്ദേഹത്തെ പോലെയൊരു വീരനെ ഭർത്താവായി മോഹിക്കാത്ത ഏതു സ്ത്രീയാണ് ജേഷ്ഠത്തി ഈ ഹസ്തിനപുരത്തിൽ ഇല്ലാത്തത്. ഒരിക്കൽ ഭാനുമതി രഹസ്യമായി എന്റെ  കാതിൽ മന്ത്രിച്ചത്‌ ഞാൻ ഇന്നും ഓർക്കുന്നു. എനിക്ക് ലഭിക്കാത്ത ഭാഗ്യമാണ് ഞാൻ നിനക്കു തരുന്നത്. സ്വയംവര വേദിയിൽ നിന്നും എല്ലാ രാജാക്കന്മാരെയും തോൽപ്പിച്ച ദുര്യോധന രാജകുമാരന് വേണ്ടി ഒറ്റയ്ക്ക് യുദ്ധം ജയിച്ച ഭാനുവിനെ ഇറക്കി കൊണ്ടുവന്നതും ഈ വീരൻ അല്ലായിരുന്നോ? ”

വൃഷാലി ചിരിച്ചു, പക്ഷേ ആ ചിരിയിൽ മന്ദമായ ദുഃഖം ഉണ്ടായിരുന്നു.

“അതെ സൂപ്രിയേ… വസുസേനന്റെ  ആദ്യ സ്നേഹം ഞാൻ തന്നെയാണ്. പക്ഷേ ഇന്നവൻ നിനക്കും കൂടി അവകാശപെട്ടവൻ ആണ്. ഞാൻ അവന്റെ ഓർമ്മയായ് അവന്റെ പ്രാർത്ഥനകളിൽ മാത്രം ജീവിക്കും.”

ആ നിമിഷം സൂപ്രിയ അവളുടെ കൈ പിടിച്ചു: “എനിക്ക് ഒരു സഹോദരിയില്ലായിരുന്നു, ഇനി നിങ്ങൾ എന്നെയൊരു സഹോദരിയായി കാണും. നിങ്ങളാണ് എന്നും  ഈ വീട്ടിലെ ദീപം.”

അതിന് ശേഷം വൃഷാലിയും സൂപ്രിയയും തമ്മിലുള്ള ബന്ധം അത്രയും ദൃഢമായിരുന്നു. അവർ പരസ്പരം സഹോദരിമാരായി ജീവിച്ചു — ഒരാൾ ത്യാഗത്തിന്റെ പ്രതീകമായി, മറ്റൊരാൾ സ്നേഹത്തിന്റെ പ്രതീകമായി.

കർണ്ണൻ, ഈ രണ്ട് സ്ത്രീകളെയും നോക്കുമ്പോൾ മനസ്സിൽ മൗനമായി പ്രാർത്ഥിച്ചു:

“എന്റെ ജീവിതത്തിലെ രണ്ടു വശങ്ങൾ ഇവരാണ് — വൃഷാലി എന്റെ ആത്മാവ്, സൂപ്രിയ എന്റെ ഹൃദയം.”

കർണ്ണനും വൃഷാലിക്കും അഞ്ചു പുത്രന്മാർ ഉണ്ടായിരുന്നു. അവരിൽ വൃഷസേനൻ മൂത്തവനും ധീരനും ആയിരുന്നു. അർജുനനുമായുള്ള യുദ്ധത്തിൽ അവൻ വീരമൃത്യു വരിച്ചപ്പോൾ, വൃഷാലിയുടെ ലോകം തകർന്നു. അവൾ കൊട്ടാരത്തിന്റെ നിലത്ത് വീണു കരഞ്ഞു. 

 “മകനെ, നീ അച്ഛനെപ്പോലെ സൂര്യന്റെ  പുനർജന്മമാണ്, നിന്റെ വീരമരണം തന്നെ എന്റെ അഭിമാനമാണ്,”
 അവളുടെ ഈ വേദനയാണ് അവളെ ആത്മീയമായ നിലയിലേക്ക് ഉയർത്തിയത്. ഒരിക്കൽ പോലും ദ്രൗപദിയെ പോലെ വൃഷാലി അഹങ്കരിച്ചിട്ടില്ല. തന്റെ മകൻ നഷ്ടപെട്ടപ്പോഴും അതിന്റെ പേരിൽ അർജുനനെ വധിച്ചു പകരം വീട്ടുവാൻ സ്വന്തം ഭർത്താവിനെ നിർബന്ധിച്ചിരുന്നില്ല.

അർജുനൻ സുഭദ്രയെ വിവാഹം കഴിച്ചപ്പോൾ ദ്രൗപദി  അസ്വസ്ഥയായിരുന്നു. സുപ്രിയ അവൾക്ക് സ്വന്തം അനുജത്തി തന്നെയായിരുന്നു. വൃഷസേനന്റെ മരണശേഷം യുദ്ധത്തിൽ ഉറ്റവർ നഷ്ടപെട്ട മറ്റുള്ള സ്ത്രീകളെ ആശ്വസിപ്പിക്കുകയായിരുന്നു അവളുടെ കർമം. മഹാഭാരതത്തിലെ ഏറ്റവും ശബ്ദരഹിതമായ ശോഭനമായ സ്ത്രീയായിരുന്നു വൃഷാലി.

അധിരഥനും രാധയും വൃഷാലിയെ സ്വന്തം മകളെപ്പോലെ സ്നേഹിച്ചു. രാധ വൃഷാലിയെ നോക്കി പറയും: “കർണന്റെ ആത്മാവിൽ നീയുണ്ട് മോളേ.” വൃഷാലിയും അവളെ ‘അമ്മ’ എന്ന് വിളിച്ചപ്പോൾ, സൂതവംശത്തിലെ ആ ചെറിയ വീട് സ്വർഗ്ഗമായിരുന്നു.  അവിടെ രാജ ആഭിജാത്യം ഇല്ലെങ്കിലും, സ്നേഹത്തിന്റെ വെളിച്ചം ആ കുടിലിൽ എന്നും നിറഞ്ഞിരുന്നു.

കൃഷ്ണനും കർണനും തമ്മിലുള്ള ബന്ധം ആദരം നിറഞ്ഞ ഒന്നായിരുന്നു. കൃഷ്ണൻ പല തവണ കർണനെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

ഒരു സംഭാഷണത്തിൽ കൃഷ്ണൻ കർണനോട് പറഞ്ഞു: “നീ കുന്തിയുടെ ആദ്യ പുത്രൻ, പ്രഥമ പാണ്ഡവൻ!
നീ എന്റെ സഹോദരന്മാരുടെ സഹോദരനാണ്‌. നിന്നിൽ എത്ര മഹത്വമുണ്ടെന്ന് എനിക്ക് അറിയാം,
പക്ഷേ നീ വിനാശകരമായ  വഴിയാണ് തിരഞ്ഞെടുത്തിരിക്കുന്നത് .”

കർണൻ മറുപടി നൽകി:

“ഞാൻ ദുര്യോധനന്റെ സഹോദരൻ അല്ല, ദുര്യോധനൻ എന്റെ ആത്മാർത്ഥമായ  സുഹൃത്ത്‌ ആണ് . എനിക്കുള്ളതെല്ലാം തന്നത് ദുര്യോധനൻ ആയിരുന്നു. രാധേയനേ കർണനാക്കി മാറ്റിയത് ദുര്യോധനൻ ആണ്. മനുഷ്യൻ എന്ന നിലയിൽ ദുര്യോധനൻ തെറ്റിന്റെ പക്ഷത്താണ് എന്ന് എനിക്ക് നന്നായി അറിയാം . ഈ മഹായുദ്ധം ഒരു ദുഃഖ പരിസമാപ്‌തമായി അവസാനിക്കും എന്നും എനിക്കറിയാം. പക്ഷെ ഈ വിധിയിൽ . ഞാൻ ബന്ധിതൻ ആണ്. കുന്തി മാതാവിന്റെ വാക്കുകൾ എന്നെ ബന്ധിച്ചിരിക്കുന്നു. എന്റെ സഹോദരന്മാരെ കൊല്ലുവാൻ എനിക്ക് കഴിയില്ല എങ്കിലും ഒരു സ്നേഹിതൻ എന്ന നിലയിൽ എനിക്ക് ദുര്യോധനനെ ഈ യുദ്ധത്തിൽ സഹായിച്ചേ മതിയാവു. അല്ലെങ്കിൽ നന്ദികെട്ടവൻ എന്ന് ഞാൻ അറിയപ്പെടും. ഈ ലോകത്തിൽ കർണന് ഒരു സ്ഥാനവും ഉണ്ടാവില്ല. ലോകം തന്നെ എന്നേ നിന്ദിക്കും. പാണ്ഡവരുടെ കൂടെ കൂടി ദുര്യോധനനെ ചതിച്ചിട്ടുള്ള ഒരു രാജ്യാധികാരവും ഈ സൂതപുത്രന് വേണ്ട. ഞാൻ ദുഃര്യോധനന്റെ വിശ്വാസത്തിന്‍റെ പ്രതീകമാണ്‌, അതുകൊണ്ട് ഞാൻ ഒരിക്കലും അവനെ കൈവെടിയില്ല.”

ഈ സംഭാഷണത്തിലൂടെ കൃഷ്ണൻ കർണന്റെ മഹത്വം തിരിച്ചറിഞ്ഞു, അവനോടുള്ള ആത്മീയ ബഹുമാനം എപ്പോഴും മനസ്സിൽ സൂക്ഷിച്ചു.

യുദ്ധം ആരംഭിക്കാനിരിക്കെ കർണ്ണൻ കൊട്ടാരത്തിൽ വൃഷാലിയെ അവസാനമായി കണ്ടു. അവൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു: “മറ്റൊരു ജീവിതം ഉണ്ടെങ്കിൽ, ഞാൻ നിന്നെ വീണ്ടും തേടിവരും. അവൾ മന്ദഹാസത്തോടെ മറുപടി നൽകി:  “അങ്ങേക്ക് എന്നെ തേടി വരേണ്ടി വരികയില്ല. ഞാൻ എന്നും അങ്ങയുടെ നിഴലായി ഓരോ ജന്മത്തിലും ഉണ്ടാകും.”

യുദ്ധത്തിന് മുമ്പുള്ള അവസാന രാത്രി...

അസ്തമയ സൂര്യൻ ഹസ്തിനാപുരത്തിന്റെ ആകാശത്ത് കനൽത്തിരകൾ പകർത്തി .
കർണൻ തന്റെ വില്ലിന്റെ ബലം പരീക്ഷിക്കുകയായിരുന്നു . വൃഷാലി അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കുന്നു. ആ കണ്ണുകളിൽ അശേഷം ഭയം ഇല്ല, പക്ഷേ ആഴത്തിലുള്ള വേദനയുണ്ട്‌.

വൃഷാലി പതുക്കെ വിളിച്ചു -“വസുസേനാ … ഇന്നൊരു വിചിത്രമായ രാത്രിയാണ്. യുദ്ധം നാളെയാണ്‌,

പക്ഷേ അങ്ങ് യുദ്ധത്തിനേക്കാൾ ആഴമുള്ള ഏതോ ചിന്തയിൽ മുങ്ങിയിരിക്കുന്നു.”

കർണൻ:  “വൃഷാലി ഇനിയുള്ള നാളുകളിൽ ഞാൻ ഒരൊറ്റ അസ്ത്രമെന്ന വിധിയെ നേരിടണം. ജീവിതം മുഴുവൻ ധർമ്മത്തിനായി പോരാടി, ഇപ്പോൾ ആ ധർമ്മം തന്നെ എന്നേ പരീക്ഷിക്കാൻ വരുന്നു.”

വൃഷാലിയുടെ മിഴികൾ നിറഞ്ഞു തുളുമ്പി. ആ കണ്ണുനീരിന്റെ മുന്നിൽ കർണന്റെ കൈയിലെ വില്ല് അറിയാതെ താഴെ വീഴുന്നു .

വൃഷാലി: “എന്നെ വിട്ടു നീ എങ്ങനെ പോകും, വസു"?

കർണൻ മൃദുവായി  മൊഴിഞ്ഞു -“നീ എന്റെ ആത്മാവാണ്‌, വൃഷാലി. എന്റെ ശരീരം വീണാലും, എന്റെ ആത്മാവ് നിന്റെ പ്രണയത്തിൽ ജീവിക്കും. ഞാൻ മരിക്കുമ്പോൾ സൂര്യൻ മങ്ങിയേക്കാം, പക്ഷേ നിന്റെ സ്നേഹത്തിന്റെ പ്രകാശകണിക ഒരിക്കലും മങ്ങുകയില്ല.”

വൃഷാലി കർണന്റെ കൈ പിടിച്ചു.

 “അങ്ങയുടെ ശരീരം സൂര്യപ്രകാശം പോലെ തപിക്കുന്നു …എനിക്ക്  അങ്ങില്ലാതെ ജീവിക്കാൻ കഴിയില്ല.”

കർണൻ: “ എന്റെ മരണത്തിൽ ഒരിക്കലും നീ കരയരുത്‌. നീ ഒരു പോരാളിയുടെ ഭാര്യയാണ്, അംഗരാജാവിന്റെ  പട്ടമഹിഷിയാണ്. അല്ലാതെ വെറുമൊരു സൂതപുത്രിയല്ല. എന്റെ വിധി അത് തീരുമാനിച്ചു കഴിഞ്ഞതാണ് . ഒരുനാൾ ദൈവം തന്നെയെത്തി പറയും- "കർണൻ ഒരിക്കലും ധർമ്മത്തിന്റെ  പാതയിൽ നിന്നും വ്യതിചലിക്കാത്തവൻ ആണെന്ന്.”

അവൾ ആ രാത്രി ദീപങ്ങൾ കൊളുത്തി കർണ്ണന്റെ വാൾ തൊട്ട് പ്രാർത്ഥിച്ചു-  “ധർമ്മം അങ്ങയുടെ കൈയ്യിൽ എന്നും സുരക്ഷിതമായിരിക്കട്ടെ, മായാമയമായ ഈ ലോകം അങ്ങേക്കൊരു ചങ്ങല ആകാതിരിക്കട്ടെ.”

കുരുക്ഷേത്രയുദ്ധത്തിൽ  കർണ്ണൻ വീരമൃത്യു വരിച്ചപ്പോൾ വൃഷാലിയുടെ ഹൃദയം ശൂന്യമായി. വൃഷസേനന്റെ വേർപാട് അവളെ തളർത്തിയിരുന്നെങ്കിൽ, കർണ്ണന്റെ മരണം അവളെ കൂടുതൽ നിശ്ശബ്ദയാക്കി.

കർണ്ണന്റെ മൃതദേഹം കണ്ടപ്പോൾ അവൾ കരഞ്ഞില്ല. അവൾ മൗനമായി പറഞ്ഞു:  “അങ്ങേക്ക് ഞാൻ നൽകിയ സ്നേഹം ഇനിയുള്ള ജന്മങ്ങളിലും അവശേഷിക്കട്ടെ, അങ്ങേക്കായി എന്റെ ആയിരം ജന്മങ്ങൾ അർപ്പിക്കുന്നു.” മഹാഭാരതയുദ്ധത്തിനു ശേഷം കർണ്ണന്റെnചിതയൊരുക്കുവാൻ കൃഷ്ണൻ  മുന്നോട്ടു വന്നു. കർണന്റെ ശരീരത്തിന്റെ സമീപത്ത് കൃഷ്ണൻ നിന്നപ്പോൾ, വൃഷാലി  ചോദിച്ചു :

“കൃഷ്ണാ, നീ ധർമ്മത്തിന്റെ രക്ഷകനല്ലേ? എന്നാൽ എന്റെ ഭർത്താവ് എങ്ങനെ മരിക്കേണ്ടി വന്നു?
അവൻ ധർമ്മത്തിനും ദാനത്തിനും വേണ്ടി ജീവിച്ചവൻ ആയിരുന്നു.”

കൃഷ്ണൻ: “വൃഷാലി, നിന്റെ ഭർത്താവ് സൂര്യപുത്രൻ ആണ്‌. രാധേയൻ അല്ല. പ്രഥമ പാണ്ഡവൻ. ഇത് നിന്റെ ഭർത്താവിന് അറിയാമായിരുന്നു. എന്നിട്ടും സൂതപുത്രനായി മരണംവരെയും ജീവിച്ചു. ഈ യുദ്ധത്തിൽ കർണന്റെ  മരണം അനിവാര്യമായിരുന്നു. ആരെക്കാളും നന്നായി അത് നിന്റെ ഭർത്താവിന് അറിയാമായിരുന്നു. പക്ഷെ ഒരു സുഹൃത്തിന്റെ കടമ , അല്ലെങ്കിൽ വിശ്വാസം രക്ഷിക്കുവാൻ വീരന്  ഈ.   യുദ്ധത്തിൽ പങ്കെടുത്തേ മതിയാവുകയുള്ളുമായിരുന്നു. അവന്റെ ജീവിതം തിളക്കമുള്ള ഒരു അഗ്നി നക്ഷത്രമായി ഈ ലോകം ഉള്ള കാലം വരെയും വാഴ്ത്തി പാടും. കർണൻ  അമരനായി കഴിഞ്ഞിരിക്കുന്നു വൃഷാലി. അവൻ ധർമ്മത്തിന്റെ, ധീരതയുടെ യോദ്ധാവായി വാഴ്ത്തപ്പെട്ടിരിക്കുന്നു. നിന്റെ ഭക്തിയും വിശ്വാസവും അവന്റെ തേജസ്സിനെ ഇരട്ടിയാക്കി. സ്വർഗ്ഗത്തിൽ നിങ്ങൾ രണ്ടുപേരും വീണ്ടും കൂടുമെന്നതാണ് സത്യം.”

അത് കേട്ട് വൃഷാലി പറഞ്ഞു: "എന്റെ പ്രണയം വസുവിനെ ഇപ്പോഴും തേടുന്നു ?”

കൃഷ്ണൻ:  “അതെ വൃഷാലി, സൂര്യന്റെ കിരണങ്ങളിൽ അവൻ ഇപ്പോഴും ഇവിടെ തിളങ്ങുന്നു.
നീ കണ്ണടയ്ക്കൂ, ഹൃദയം കാതോർക്കു  — അവന്റെ ശബ്ദം അവിടെ ഉണ്ട്.”

വൃഷാലി  ശാന്തമായി കണ്ണ് അടയ്ക്കുന്നു. പശ്ചാത്തലത്തിൽ സൂര്യപ്രകാശം പടർന്നുപരക്കുന്നുണ്ട്‌.

 “എന്റെ പ്രണയം സത്യമായിരുന്നെങ്കിൽ, ഞാൻ അവനെ പിന്തുടരട്ടെ.”അതിനു ശേഷം അവൾ കർണന്റെ ചിതയിൽ  സ്വയം സതി അനുഷ്ഠിച്ചു.

യുദ്ധം കഴിഞ്ഞിരിക്കുന്നു. കർണന്റെയും വൃഷാലിയുടെയും ശരീരം ധൂമവലയം പോലെ ആകാശത്തേക്ക് ഉയർന്നു.

വൃഷാലിയുടെ ചില ചോദ്യങ്ങൾ കൃഷ്ണനെ തളർത്തി.

 “മധുസൂദനാ… നീയോ ധർമ്മത്തിന്റെ രക്ഷകൻ!  എങ്കിൽ എന്റെ ഭർത്താവിന്റെ ജീവൻ നീ എന്തിന് എടുത്തു?”

 കൃഷ്ണന്റെ മനോഗതം “വൃഷാലി , ഞാൻ കർണനെ കൊല്ലുവാൻ അല്ല കൂട്ട് നിന്നത്, അവനെ മോചിപ്പിക്കാനാണ്‌. അവൻ യുദ്ധത്തിൽ തോറ്റിട്ടില്ല, അവൻ ലോകത്തിന്റെ അഹങ്കാരത്തോട് യുദ്ധം ചെയ്തു വിജയിച്ചിരിക്കുന്നു.”

തീനാളങ്ങളിലേക്ക് നടന്ന് ചെല്ലുമ്പോൾ, അവളുടെ മുഖത്ത് ഭയം ഇല്ലായിരുന്നു — അത് ഭർത്താവിനോടുള്ള ആദര വായിരുന്നു .. അവളുടെ സതി ആചാരമല്ലായിരുന്നു, അത് ആത്മാവിന്  മറ്റൊരു ആത്മാവിൽ ലയിക്കുവാനുള്ള യാത്രയായിരുന്നു.  കർണ്ണന്റെ നിഴലായി ജീവിച്ചവൾ, കർണന്റെ മരണത്തോടെ രണ്ടു ആത്മാക്കൾ ആ ചിതയിൽ ഒരു പ്രഭയായ് അമരത്വം നേടി.

മഹാഭാരതത്തിൽ വൃഷാലിയുടെ പേര് പലരും മറക്കുന്നു, പക്ഷേ അവളുടെ പ്രണയം കാലം മറക്കാത്തതാണ്.

അവൾ ഒരു സാധു പെൺകുട്ടിയായിരുന്നു, എന്നാൽ സ്നേഹത്തിലൂടെ, ദാസ്യത്തിലൂടെ അവൾ കർണ്ണന്റെ  രാജ്ഞിയായി. അവളുടെ ജീവിതം ഉത്തമ ആത്മാർപ്പണത്തിന്റെ, വിശ്വാസത്തിന്റെ പ്രതീകമായി നിലനിൽക്കുന്നു. കർണന്റെ ജീവിതത്തിൽ അവൾ വെറും ഭാര്യയല്ല, അയാളുടെ ആത്മാവിന്റെ പ്രതിബിംബം തന്നേ ആയിരുന്നു. ലോകം കർണ്ണനെ സൂര്യപുത്രൻ എന്നു വിളിക്കുമ്പോൾ, സൂര്യനോട് വെളിച്ചം നൽകുന്ന ചന്ദ്രികയായി വൃഷാലി എന്നും മഹാഭാരതത്തിന്റെ മൗനത്തിൽ തെളിഞ്ഞു നിൽക്കുന്നു.




2025, ഒക്‌ടോബർ 18, ശനിയാഴ്‌ച

Ayyappa Devotional Song ; Lyrics: Manoj Kalathil, Singer: Lakshmi Manoj

വികർണ്ണൻ

 വികർണ്ണൻ 

ചെറു വിവരണം: നൂറു സഹോദരന്മാരുടെ നിഴലിൽ ജനിച്ചവനും, എന്നാൽ ധർമ്മത്തിന്റ  വെളിച്ചത്തിൽ മാത്രം നടന്നവനുമാണ് വികർണ്ണൻ. സ്വന്തം ചോരയെ ധിക്കരിച്ചുകൊണ്ട് അയാൾ സഭയിൽ സത്യം വിളിച്ചുപറഞ്ഞു. വികർണ്ണൻ – നിശ്ശബ്ദനായ അനുജൻ, എന്നാൽ ധർമ്മത്തിൻ്റെ അവസാനത്തെ വാൾ.

കർമ്മത്തിൻ്റെ കല്ലെറിഞ്ഞ നിമിഷം

ഹസ്തിനപുരിയിലെ രാജകൊട്ടാരം. പുത്രകാമേഷ്ടി യാഗത്തിനുശേഷം ഗാന്ധാരിക്ക് ജനിച്ച നൂറു പുത്രന്മാരിൽ ഒരാളായിരുന്നു വികർണ്ണൻ. ദുര്യോധനന്റെ അധികാരക്കൊതിയുടെയും  ദുശ്ശാസനന്റെ         ദ ർവാശിയുടെയും ഇടയിൽ, അവൻ എന്നും ഒരു നിഴൽ മാത്രമായിരുന്നു. വികർണ്ണൻ എന്നാൽ "വിശിഷ്ടമായ കർണ്ണമുള്ളവൻ" – അതായത്, ശരിയായതിനെ മാത്രം ശ്രദ്ധിക്കുന്നവൻ.

കൗരവനായി ജനിച്ച പാണ്ഡവൻ

വികർണ്ണന്റെ ജനനം തന്നെ അസാധാരണമായിരുന്നു. ദുര്യോധനൻ ജനിച്ചപ്പോൾ കേട്ട കുറുക്കന്റെ ഓരിയിടൽ ദുശ്ശകുനമായിരുന്നെങ്കിൽ, വികർണ്ണൻ ജനിച്ചപ്പോൾ കൊട്ടാരത്തിൽ ഒരു തണുത്ത കാറ്റ് വീശി. യാഗശാലയിലെ ഹോമകുണ്ഡം ഒരു നിമിഷം നീലവെളിച്ചം നൽകിയെന്ന് മഹാഭാരതത്തിൽ പറയുന്നു .അധികാരത്തിനും അഹങ്കാരത്തിനും മധ്യേ, ധർമ്മത്തിന്റെ നേരിയ ഒരു കണികയായി വികർണ്ണൻ വളർന്നു.

കൗരവരോടാണ് രക്തബന്ധമെങ്കിലും, പാണ്ഡവരുമായിട്ടായിരുന്നു വികർണ്ണന്  ഏറേ അടുപ്പം. ഭീമന്റെ ബാഹുബലവും അർജ്ജുനന്റെ  ഏകാഗ്രതയും , യുധിഷ്ഠിരന്റെ  ധർമ്മബോധവും അവൻ ബഹുമാനിച്ചു. പലപ്പോഴും ദുര്യോധനന്റെ ദുഷ്പ്രവർത്തികളിൽ നിന്നും  വികർണ്ണൻ ഒഴിഞ്ഞുമാറി. പാണ്ഡവരെ വധിക്കാനുള്ള പുരം  നിർമ്മിച്ചപ്പോൾ, അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ദുര്യോധനന് മുന്നറിയിപ്പ് നൽകാൻ ശ്രമിച്ച ഏക കൗരവനും വികർണ്ണനായിരുന്നു.

വികർണ്ണൻ വിവാഹം ചെയ്തത് ഉജ്ജയിനിയിലെ ഒരു സാധാരണ നാട്ടുരാജാവിന്റെ മകളായ മാളവികയെആയിരുന്നു. അധികാരത്തിന്റെയോ  സമ്പത്തിന്റെയോ പുറകിൽ പോകാതെ, വികർണ്ണൻ തിരഞ്ഞെടുത്തത് സത്യസന്ധതയെയും ലാളിത്യത്തെയും സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ ആയിരുന്നു. മാളവികയുടെ സാന്നിധ്യം വികർണ്ണന്റെ ധാർമ്മിക നിലപാടുകൾക്ക് ഒരു തണലായി വർത്തിച്ചു. ദുര്യോധനന്റെ സഭയിലെ പ്രവർത്തികൾ കാണുമ്പോൾ അവൾ നിശ്ശബ്ദം കണ്ണീർ പൊഴിച്ചു, വികർണ്ണന്റെ മനസ്സിലെ നീറ്റൽ അവൾ പങ്കുവെച്ചു.

"നിങ്ങൾ സത്യം പറയണം, പ്രഭോ. നിങ്ങൾ രാജകീയ രക്തത്തിൽ പിറന്നവനാണ്. സത്യത്തിനുവേണ്ടി നിലകൊള്ളുക എന്നതാണ് ഒരു രാജകുമാരന്റെ ധർമ്മം," അവൾ പലപ്പോഴും അവനോട് മന്ത്രിച്ചു. ആ വാക്കുകൾ വികർണ്ണന്റെ ധൈര്യത്തിന് ഇന്ധനമായി.

വികർണ്ണനെ ഇതിഹാസത്തിൽ അനശ്വരനാക്കിയത് ആ ഒറ്റ നിമിഷമാണ് – ചൂതുകളിയിലെ ദ്രൗപദീ വസ്ത്രാക്ഷേപം. ദുര്യോധനന്റെ ക്രൂരമായ ആജ്ഞ കേട്ട് ദുശ്ശാസനൻ പാഞ്ചാലിയെ  , രാജ്യത്തിന്റെ മഹാറാണിയെ, തലമുടിക്ക് പിടിച്ച് വലിച്ചിഴച്ചു. ഭയത്താൽ അവളുടെ കണ്ണുകൾ വിടർന്നു, വസ്ത്രങ്ങൾ അലങ്കോലപ്പെട്ടു. രക്തത്തിൽ കുളിച്ച സിംഹി കണക്കെ അവൾ സഭയിൽ പ്രവേശിക്കുമ്പോൾ, അവിടെയുണ്ടായിരുന്ന ധർമ്മജ്ഞരെല്ലാം തലകുനിച്ചു,  ഭീഷ്മരും ദ്രോണരും പോലും ആ അനീതിക്കെതിരെ    ഒരു   വാക്കുപോലും ഉരുവിടുകയുണ്ടായില്ല . അങ്ങനെ ചെയുവാൻ പാടില്ല  കുമാരാ, ഇത് അധർമമാണ്. കൗരവരാജധാനിയിൽ ഇങ്ങനെസ്ത്രീകളെ അപമാനിച്ചിട്ടില്ല. എന്ന്പറയുവാൻ പോലും ധർമജ്ഞർ എന്ന്  സ്വയം വിശേഷിപ്പിക്കുന്ന  ഭീഷ്മരോ. ദ്രോണരോ, കൃപരോറോ എന്തിനേറെ വിദുരാരോ പോലും ആ ആനീതിയെ എതിർത്തില്ല. ദുര്യോധനനും,   കർണ്ണനും , മറ്റുള്ള കൗരവരും ആർത്തുചിരിച്ചു.

നൂറ് കൗരവരുടെ ഇടയിൽ ഒരുവൻ മാത്രം ഈ ദാരുണ കാഴ്ച കണ്ട് വിറച്ചുപോയി. അയാളുടെ  കണ്ണുകൾ നിറഞ്ഞു, ഹൃദയം നുറുങ്ങി. അയാൾ പാണ്ഡവരോട് മമത കാണിച്ചതുകൊണ്ടല്ല, ധർമ്മം ലംഘിക്കപ്പെടുന്നത് കണ്ടതുകൊണ്ടാണ് വേദനിച്ചത്. വികർണ്ണൻ അവന്റെ  ഇരിപ്പിടത്തിൽ നിന്ന് ചാടിയെഴുന്നേറ്റു.

ദ്രൗപതിയുടെ നേർക്ക് തിരിഞ്ഞ്, അവൻ ദുഃഖത്തോടെ കൈകൂപ്പി: " ദേവീ, അങ്ങയുടെ ഈ ദുരവസ്ഥ കണ്ടിട്ടും സഭ നിശ്ശബ്ദമായിരിക്കുന്നത് കൗരവ കുലത്തിന് ശാപമാണ്.ക്ഷമിക്കണം! രാജകീയമായ ഈ സഭയിൽ, ഞാനൊരു കൗരവൻ മാത്രമാണ്. എങ്കിലും ഞാൻ സത്യം വിളിച്ചുപറയും."

കണ്ണുകൾ രക്തവർണ്ണമായി, വികർണ്ണന്റെ വാക്കുകൾ കത്തിജ്വലിച്ചു: "ഈ ചൂത് കളി തന്നേ അനീതിയാണ്! ധർമ്മത്തെ ചതിച്ചുകൊണ്ട് നേടിയതാണ്! സ്വയം അടിമയായ ഒരാൾക്ക് എങ്ങനെ മറ്റൊരാളെ പണയം വെക്കാൻ കഴിയും? ദ്രൗപദിക്ക് അഞ്ച് ഭർത്താക്കന്മാരുണ്ട്! ഒറ്റ ഭർത്താവിന്റെ തീരുമാനത്തിന് അവൾ അടിമയല്ല! ഈ പ്രവൃത്തി, നമ്മുടെ കുലത്തെയും, രാജവംശത്തെയും, ധർമ്മത്തെയും അപമാനിക്കുന്നതിന് തുല്യമാണ്! നിങ്ങൾ ഈ നിമിഷം ഇത് അവസാനിപ്പിക്കണം!"

ദുര്യോധനൻ കോപം കൊണ്ട് വിറച്ചു: "വികർണ്ണാ, നീ ഞങ്ങളുടെ അനുജനോ അതോ ശത്രുവോ? ഇവിടെ കൗരവ പക്ഷത്താണ് നീ ഇരിക്കുന്നത്, ധർമ്മത്തെക്കുറിച്ച് ഉപദേശിക്കാൻ നിനക്ക് അവകാശമില്ല!"

കർണ്ണൻ പരിഹസിച്ചു, അവൻ്റെ ചിരിയിൽ വിഷം കലർന്നിരുന്നു: "അനുജാ, നിനക്ക് ധർമ്മത്തെക്കുറിച്ചുള്ള അറിവ് കുറവാണ്! അഞ്ചുപേരുടെ ഒപ്പം ശയിക്കുന്ന ഈ   സ്ത്രീക്ക് വേണ്ടി നീ കുടുംബത്തെ ധിക്കരിക്കുന്നു!  ദാസികൾക്കുപോലും ഇതിലും ആഭിജാത്യം ഉണ്ട് .ഇത്ര ചെറിയ കാര്യത്തിന് വേണ്ടി നീ കുടുംബബന്ധം തകർക്കരുത്!"

വികർണ്ണൻ ഭയപ്പെട്ടില്ല. അവൻ തലയുയർത്തി നിന്നു, അയാളുടെ  കണ്ണുകളിൽ അഗ്നിയുണ്ടായിരുന്നു. "ഞാൻ എന്നും ധർമ്മത്തിൻ്റെ പക്ഷത്താണ്! നിങ്ങൾ കാണിക്കുന്നത് അനീതിയാണ്, എന്റെ സഹോദരാ. നിങ്ങൾ നാശത്തിലേക്ക് നയിക്കുകയാണ് , ഒപ്പം ഈ രാജവംശത്തെയും നശിപ്പിക്കുകയാണ്!"

വികർണൻ (വേദനയോടെ): നിയമം മനുഷ്യനെയല്ല, ധർമ്മത്തെയായിരിക്കണം രക്ഷിക്കേണ്ടത്!

ദുര്യോധനൻ (കോപത്തോടെ):വികർണാ! നീ എന്റെ സഹോദരനല്ല!
നീ പാണ്ഡവരുടെ വാദം പറയുന്നവനാണ്!

വികർണൻ: ഞാൻ പാണ്ഡവരുടെ വാദം പറയുന്നവനല്ല...
ഞാൻ മനുഷ്യന്റെ വാദം പറയുന്നവനാണ്!

ആ നിമിഷം, കൗരവസഭയിൽ ഒരു കൗരവൻ ധർമ്മത്തിന്റെ മൂന്നാം കണ്ണായി നിന്നു. ദ്രൗപദിയുടെ മാനത്തിന് വേണ്ടി നിലകൊണ്ട ആ ഏകശബ്ദം, വരാനിരിക്കുന്ന യുദ്ധത്തിൻ്റെ മുന്നറിയിപ്പായിരുന്നു. അതായിരുന്നു ആ സഭയിലെ ഏക സത്യസാക്ഷ്യം.

കുരുക്ഷേത്ര യുദ്ധം ആരംഭിച്ചപ്പോൾ, വികർണ്ണന്റെ . മനസ്സ് തീവ്രമായ സംഘർഷത്തിലായിരുന്നു. താൻ അനീതിയുടെ പക്ഷത്താണെന്ന് അവനറിയാമായിരുന്നു, ഇത് കുരു രാജവംശത്തിന്റെ യുദ്ധം ആണ്    രാജകീയമായ കൂറ് അവനെ ബന്ധിച്ചു. ദുര്യോധനനോടുള്ള സ്നേഹവും കടപ്പാടും അവനെ കൗരവരുടെ സൈന്യത്തിൽ ഉറപ്പിച്ചു നിർത്തി.

“ജേഷ്ടാ ദുര്യോധനാ, എന്റെ ധർമ്മം പാണ്ഡവരോടൊപ്പമാണ്. പക്ഷേ എന്റെ  ശരീരം ജ്യേഷ്ഠൻ്റേതാണ്," എന്ന് പറഞ്ഞ് അവൻ യുദ്ധക്കളത്തിലിറങ്ങി.

യുദ്ധത്തിൻ്റെ പതിമൂന്നാം ദിവസം, വികർണ്ണൻ ഭീമനുമായി ഏറ്റുമുട്ടി.

ഭീമന്റെ  ശബ്ദം യുദ്ധക്കളത്തിൽ മുഴങ്ങി: "ഓ വികർണ്ണാ! നീയാണ് കൗരവരിൽ സത്യസന്ധൻ. നിന്നെ കൊല്ലാൻ എൻ്റെ മനസ്സ് അനുവദിക്കുന്നില്ല, പക്ഷേ ഞാൻ ദ്രൗപദിക്കുവേണ്ടി എടുത്ത  എന്റെ  പ്രതിജ്ഞ  എനിക്ക് പാലിക്കണം. നീ അനീതിയുടെ പക്ഷത്ത് നിന്നു!"

വികർണ്ണൻ പറഞ്ഞു: "ഭീമാ, എനിക്ക് ഈ യുദ്ധത്തിൽ മരിക്കുന്നതാണ് സന്തോഷം. ധർമ്മത്തെ ഉപേക്ഷിച്ചിട്ടും, ഈ ഭൂമിയിൽ ജീവിക്കാൻ എനിക്ക് ആഗ്രഹമില്ല."

ആ ഏറ്റുമുട്ടൽ ദുരന്തമായിരുന്നു. ഭീമൻ വികർണ്ണനെ വീഴ്ത്തി. നിലത്തുവീണ വികർണ്ണന്റെ തലയിലേക്ക് ഭീമൻ ഗദ ഉയർത്തിയപ്പോൾ, ഭീമൻന്റെ കണ്ണുകൾ നിറഞ്ഞു. ധർമ്മം പാലിച്ച ഒരാളെ ധർമ്മത്തിനുവേണ്ടി തന്നെ കൊല്ലേണ്ടിവന്ന ദുരന്തം!

വികർണ്ണൻ വീരചരമം പ്രാപിച്ചു. അയാളുടെ രക്തം വീണ മണ്ണ്, രാജകീയമായ കൂറിനും കുടുംബസ്നേഹത്തിനും അടിമപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ധർമ്മിഷ്ഠന്റെ  കഥ തലമുറകളോളം മന്ത്രിച്ചുകൊണ്ടേയിരുന്നു.

വികർണ്ണൻ: കൗരവനായി ജനിക്കുകയും, എന്നാൽ പാണ്ഡവനെപ്പോലെ ചിന്തിക്കുകയും ചെയ്തവൻ. ആധുനിക കാലത്തെ ധാർമ്മിക പ്രതിസന്ധിയുടെ പ്രതീകമാണ് വികർണ്ണൻ.

2025, ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

അവസാനത്തെ വിത്ത്

 തുടർച്ചയായ വരൾച്ചയിൽ ഗ്രാമം വിട്ടുപോകുമ്പോഴും, മണ്ണിൽ ഉറച്ചുനിന്ന ഒരു വൃദ്ധൻ. അവൻ്റെ കൈയിലെ വിത്ത് വെറും വിശ്വാസമല്ല, വർഷങ്ങളായി പഠിച്ചറിഞ്ഞ മണ്ണിൻ്റെ രഹസ്യമായിരുന്നു. അവസാനത്തെ വിത്ത്, അത്ഭുതമായി മാറിയത് എങ്ങനെ?


തീവ്രമായ വരൾച്ച ഗ്രാമത്തെ വിഴുങ്ങിത്തുടങ്ങിയിട്ട് വർഷങ്ങളായി. 'കൈലാസനാഥ് പുരം' എന്ന അതിമനോഹരമായ ഗ്രാമം ഒരു പ്രേതാലയം പോലെയായി. പൊട്ടിത്തെറിച്ച നിലം, പൊടിപടരുന്ന കാറ്റ്, തങ്ങളുടെ മണ്ണിൽ പ്രതീക്ഷ നഷ്ടപ്പെട്ട കർഷകർ പട്ടണങ്ങളിലേക്ക് പലായനം ചെയ്തു.

അവിടെ അവശേഷിച്ച ഒരേയൊരു വൃദ്ധകർഷകനായിരുന്നു ഹരിലാൽ . തന്റെ  ഏക ആശ്രയമായ കൊച്ചുമകൻ രവിമാത്രമാണ് ഹരിക്കൊപ്പം അപ്പോഴും ആ മണ്ണിൽ പിടിച്ചുനിന്നത്.

ഒരു വേനൽസന്ധ്യയിൽ, പൊടി നിറഞ്ഞ കാറ്റ് മുറ്റത്തുകൂടി കടന്നുപോകുമ്പോൾ രവി, ഹരിയുടെ കയ്യിലെ വിത്തുകളുമായി കളിക്കുന്നത് കണ്ടു.

“അപ്പുപ്പാ,” രവി ചോദിച്ചു. “ഇക്കൊല്ലം മഴയില്ലെന്ന് കാലവർഷക്കണക്കുകൾ പറയുന്നു. നമ്മുടെ കിണറ്റിൽപോലും വെള്ളമില്ല. പിന്നെന്തിനാണ് ഈ വിത്തുകൾ സൂക്ഷിക്കുന്നത്?”

ഹരി മെല്ലെ ചിരിച്ചു. തന്റെ  കയ്യിലിരുന്ന ഉണങ്ങിയ വിത്തുകൾ അവൻ രവിയുടെ നേർക്ക് നീട്ടി. “രവി, ഇത് വെറും വിത്തല്ല. ഇതാണ് വിശ്വാസം.” “വിശ്വാസമോ? അതെങ്ങനെയാണ് അപ്പുപ്പാ?” “മോനേ, വിശ്വാസം എന്നത് മഴ പെയ്യാൻ പ്രാർത്ഥിക്കുന്നതല്ല. മഴയില്ലെങ്കിലും മണ്ണിൽ ജീവൻ നിലനിർത്താൻ പരിശ്രമിക്കുന്നതാണ്. ഈ വിത്ത് വിതയ്ക്കുന്നതിലല്ല എന്റെ വിശ്വാസം, അടുത്ത മഴക്കാലത്തിനുവേണ്ടി ഈ മണ്ണിനെ ഒരുക്കി നിർത്തുന്നതിലാണ്.”

അടുത്ത ദിവസം, വൃദ്ധൻ വീണ്ടും വയലിലേക്കുപോയി. മറ്റെല്ലാവരും 'വെറുതെ' എന്ന് പറഞ്ഞ് ഉപേക്ഷിച്ച ആ പാഴ്നിലത്തിലേക്ക്.

ഹരിലാൽ പതിവുപോലെ കഠിനമായ നിലത്ത് വിത്ത് വിതച്ചില്ല. പകരം, അവൻ തന്റെ  അറിവും സാമർത്ഥ്യവും പ്രയോഗിച്ചു. ഏറ്റവും ഉണങ്ങിയ നിലത്തുപോലും ഈർപ്പം നിലനിർത്താൻ കഴിയുന്ന 'ഡീപ് പ്ലോയിംഗ്' (Deep Ploughing) എന്ന പരമ്പരാഗത രീതിയിൽ, അവൻ ഒരു ചെറിയ തുണ്ട് ഭൂമി ആഴത്തിൽ ഉഴുതുമറിച്ചു. എന്നിട്ട്, ചുറ്റും നിന്ന് ശേഖരിച്ച കരിയിലകളും ചപ്പുചവറുകളും കൊണ്ട് ആ മണ്ണിനെ കട്ടിയായി മൂടി (Mulching).

രവിക്ക് ആ കാഴ്ച വിചിത്രമായി തോന്നി. “ഈ മണ്ണ് ഇനി മരിച്ച മണ്ണാണ് അപ്പുപ്പാ. ഇതിനെ പുതപ്പിച്ചു കിടത്തിയിട്ടെന്ത് കാര്യം?”

ഹരിലാൽ മറുപടി പറഞ്ഞു: “മനുഷ്യൻ കൈവിട്ടാലും, മണ്ണ് ആരെയും കൈവിടില്ല. ഈ പുതപ്പ്, രാത്രിയിലെ തണുപ്പിൽ അന്തരീക്ഷത്തിൽ നിന്ന് കിട്ടുന്ന നേരിയ മഞ്ഞിൻ തുള്ളികളെപ്പോലും വലിച്ചെടുത്ത് വിത്തുകൾക്കായി കരുതിവെക്കും. നമ്മുടെ അവസാന വിത്ത്, അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പാണ്, ഈ വർഷത്തെ വിളവിനു വേണ്ടിയുള്ള അത്യാഗ്രഹമല്ല!”

ദിവസങ്ങൾ കടന്നുപോയി. ഹരിയുടെ ഒറ്റപ്പെട്ട തുണ്ടിൽ, മണ്ണിന്റെ മുകളിൽ അവൻന്റെ വിയർപ്പിന്റെ .  ഉപ്പു മാത്രമാണ് വീണത്. അവന്റെ ശരീരം ക്ഷീണിച്ചു, പക്ഷേ അയാളുടെ മനസ്സിൽ സംശയത്തിന്റെ ഒരു തരിപോലും ഉണ്ടായില്ല.

അയാളുടെ അടുത്ത് താമസിച്ചിരുന്ന അയൽക്കാരൻ ബദരീനാഥ്  ഒരു ദിവസം നഗരത്തിലേക്ക് പോകാനായി സാധനങ്ങൾ ഒരുക്കി ചെയ്യുന്നതിനിടെ, ഹരിയുടെ വയലിലെ കാഴ്ച്ച കണ്ടു. എല്ലായിടത്തും വിണ്ടുകീറിയ മണ്ണായിട്ടും, ഹരി ഉഴുതുമറിച്ച ആ ചെറിയ തുണ്ട് ഭൂമി, ചുറ്റുമുള്ളതിനേക്കാൾ അൽപ്പം ഇരുണ്ടും മൃദുവുമായി കാണപ്പെട്ടു.

“ഈ മനുഷ്യന് ഭ്രാന്താണ്,” ബദരീനാഥ്  മനസ്സിൽ മന്ത്രിച്ചു. 

പിന്നീട്, രണ്ടാഴ്ചയോളം ഹരിയുടെ ഒറ്റയാൾ പോരാട്ടം കണ്ടപ്പോൾ ബദരീനാഥിന്റെ  മനസ്സൊന്നു മാറി. അയാൾ പട്ടണത്തിലേക്ക് പോകാനുള്ള തീരുമാനം ഉപേക്ഷിച്ചു. ബദരീനാഥ്  തന്റെ കൈവശമുണ്ടായിരുന്ന കുറച്ച് വിത്തുകളുമായി ഹരിയുടെ അടുത്തെത്തി, അദ്ദേഹത്തെ സഹായിക്കാൻ തുടങ്ങി.

ഒരാൾ രണ്ടാളായി. രണ്ടാൾ നാലാളായി.

അപ്പോഴാണ് ആ സംഭവം നടന്നത്. കൃത്യമായി ഒരു മാസം കഴിഞ്ഞപ്പോൾ, അന്തരീക്ഷ മർദ്ദം മാറിയതിന്റെ ഫലമായി ഗ്രാമത്തിൽ ഒറ്റപ്പെട്ട, നേരിയ ചാറ്റൽ മഴ ലഭിച്ചു. ഈ മഴ ഒരിടത്തും കാര്യമായ ഈർപ്പം നൽകിയില്ല.

പക്ഷേ, ഹരി കരിയില കൊണ്ട് പുതപ്പിച്ചു വച്ചിരുന്ന ആ ചെറിയ തുണ്ടിൽ മാത്രം, മഴവെള്ളം മണ്ണിൽ ആഴത്തിൽ ഇറങ്ങിനിന്നു.

മറുനാൾ രാവിലെ, രവിയും ബദരീനാഥും  അത്ഭുതത്തോടെ നോക്കി: ആ ചെറിയ മൺതുണ്ടിൽ, വളരെ കുറഞ്ഞ മഴയിൽപ്പോലും, ജീവൻ തുടിക്കുന്ന പച്ചമുളകൾ തലയുയർത്തി നിന്നു!

ഇത് അത്ഭുതമല്ലായിരുന്നു. ഇത് ഹരിയുടെ അറിവും, വിശ്വാസത്തെ പ്രവൃത്തികൊണ്ട് ബലപ്പെടുത്തിയതിന്റെ ഫലവുമായിരുന്നു.

ബദരീ  കണ്ണുനിറച്ച് ഹരിയോട് പറഞ്ഞു: “, ഞാൻ എന്റെ  വിത്തുകളെയും എന്റെ  വീടിനെയും മരിച്ചതായി കരുതി. പക്ഷേ, നിങ്ങൾ ഞങ്ങൾക്ക് കാണിച്ചുതന്നത് മണ്ണ് മരിക്കുന്നില്ല, മരിക്കുന്നത് നമ്മുടെ പ്രതീക്ഷകളാണ് എന്നാണ്.”

ഹരി പറഞ്ഞു: “വിശ്വാസം, മോനേ... അത് നമ്മൾ മണ്ണിനോട് കാട്ടുന്ന സത്യസന്ധതയാണ്. അത്ഭുതങ്ങൾ പുറത്ത് സംഭവിക്കുന്നതല്ല, നമ്മൾ ഉള്ളിൽ തയ്യാറെടുക്കുമ്പോൾ സംഭവിക്കുന്നതാണ്.”

വർഷങ്ങൾക്കിപ്പുറം, ഗ്രാമത്തിലെ കിണറുകളിൽ വെള്ളമെത്തി. പുതിയ കർഷകർ ഗ്രാമത്തിലേക്ക് മടങ്ങിയെത്തി. എല്ലാവരും ഹരിലാലിനെ നന്ദിയോടെ ഓർത്തു. പക്ഷേ, കൈലാസനാഥ് പുരത്തെ ആളുകൾ ഇന്നും തങ്ങളുടെ കുട്ടികളോട് ഒരു കഥ പറയും: വിശ്വാസം ഒരു വിത്തായിരുന്നില്ല, മണ്ണിനെ ജീവനോടെ നിലനിർത്താൻ ഹരി മുട്ടുകുത്തി ചെയ്ത കഠിനാധ്വാനമായിരുന്നു ആ അവസാനത്തെ വിത്ത്.


2025, ഒക്‌ടോബർ 16, വ്യാഴാഴ്‌ച

കള്ളൻ


" ഇത്തവണ പിഴയ്ക്കരുത്, അനന്ദാ..."

ഇരുൾ പുതച്ച ആ കർക്കിടക രാവിൽ, അനന്ദന്റെ മനസ്സിൽ ഭയത്തിന്റെയും നിസ്സഹായതയുടെയും ഒരു കനൽ എരിഞ്ഞു. തെളിഞ്ഞ ചന്ദ്രക്കലപോലും കട്ടിയുള്ള മരച്ചില്ലകൾക്കിടയിൽ ഒളിച്ചിരിക്കുന്നു. ചുട്ടുപൊള്ളുന്ന പകൽവെളിച്ചത്തിൽ മറഞ്ഞുപോയ സകല നിഴലുകളും ഈ രാത്രിയിൽ അവനെ പിന്തുടരുന്നതുപോലെ തോന്നി. അവന്റെ ഓരോ ചലനവും, നഷ്ടപ്പെട്ട പേടകം തേടിയുള്ള ഒരു ആത്മാവിന്റെ  യാത്രയായിരുന്നു .

തെരുവീഥികൾ അവസാനിക്കുന്നിടത്ത്, തലയുയർത്തി നിൽക്കുന്ന 'ശ്രീ ശൈലം ' എന്ന ആ വലിയ വീട് കണ്ടപ്പോൾ അനന്ദൻന്റെ കണ്ണുകളിൽ വെറുപ്പും വിദ്വേഷവും നിറഞ്ഞു. ഇത് വെറുമൊരു മോഷണമല്ല, കാലം തന്ന കഠിനവിധിക്കുള്ള മറുപടിയാണ്. "ഇവിടെയെല്ലാം സുഖവും സമൃദ്ധിയും... അർഹിക്കാത്തവരുടെ കൈയ്യിലാണെന്നുമാത്രം!" അവൻ സ്വയം മന്ത്രിച്ചു.

മതിൽ ചാടാൻ അറിയാമായിരുന്നിട്ടും, അവൻ നേരെ ചെന്നത് വീടിന്റെ വടക്കേ മൂലയിലുള്ള, പഴക്കംകൊണ്ട് ദ്രവിച്ച ഒരു കരിങ്കൽത്തൂണിനടുത്തേക്കാണ്. ബാല്യത്തിൽ, താൻ ഹരിക്കു കൊടുത്ത ആ ചെമ്പുപേടകം കണ്ടെത്തുകയായിരുന്നു അവന്റെ ലക്ഷ്യം. അത് വെറുമൊരു പേടകമല്ല; അത് അവരുടെ കളങ്കമില്ലാത്ത സൗഹൃദത്തിന്റെ നേർരൂപമായിരുന്നു. അച്ഛനെ ചതിച്ച്, കള്ളനാക്കിയപ്പോൾ, അച്ഛന്റെ  നിസ്സഹായത കണ്ടുനിൽക്കുന്ന കൗമാരക്കാരനെ എപ്പോളോ ഹരി മറന്നിട്ടുണ്ടാവും.  

പൂട്ടാത്ത ഒരു പഴയ ജനലിലൂടെ അവൻ അകത്തുകടന്നു. അത് വീട്ടിലെ ഒരു പഴയ 'നിലവറ' ആയിരുന്നു – നിലവിൽ ഉപയോഗിക്കാത്ത ഒരു പഠനമുറി. ചെറുവെളിച്ചം മാത്രം തരുന്ന ഒരു ടോർച്ച് അവൻ കത്തിച്ചു. ചുമരിലെ തടികൊണ്ടുള്ള ഷെൽഫുകൾക്ക് പിന്നിൽ അവൻ ആ ചെമ്പുപേടകം കണ്ടു. അതിനുമുകളിൽ, സ്ഫടികച്ചില്ലിനുള്ളിൽ, ഒരു ചെറിയ വെള്ളിനക്ഷത്രം തിളങ്ങി നിന്നു 

പേടകം കൈക്കലാക്കി തിരിഞ്ഞതും...

"ആരാണ് അവിടെ?!" – ഒരു പരുപരുത്ത ശബ്ദം ഇടനാഴിയിൽ മുഴങ്ങി. ഭയം അവനെ വിഴുങ്ങി.

പാഞ്ഞോടാൻ ശ്രമിക്കുന്നതിനിടയിൽ, അവൻ്റെ കൈയിലെ മോഷണസഞ്ചി ഒരു വലിയ പുസ്തകശേഖരത്തിൽ തട്ടി, ഒരു താളിയോലഗ്രന്ഥം നിലത്തുവീണ് ചിതറി. ശബ്ദം കേട്ട് ഒരു വാതിൽ തുറക്കപ്പെട്ടു.

ആ മുറിയിലേക്ക് ലൈറ്റ് തെളിഞ്ഞു. ഒരു നിമിഷം, ആ പ്രകാശത്തിൽ അനന്ദന്റെ  മുഖം കണ്ടപ്പോൾ, മുന്നിൽ നിന്ന ആളിൻന്റെ കൈയിലെ തോക്ക് താഴ്ന്നു പോയി .

"അനന്ദാ...?" ഹരിനാരായണന്റെ ശബ്ദം അടക്കിപ്പിടിച്ച ഒരു തേങ്ങൽ പോലെ പുറത്തുവന്നു.

"ഹരി..." അനന്ദൻ്റെ മറുപടിയിൽ ഞെട്ടലും, കാലം വരുത്തിയ വേദനയും കലർന്നിരുന്നു.

അപ്പോൾ, വീൽചെയറിൽ, മുറിയിലേക്ക് സുമംഗല കടന്നുവന്നു. ഹരി പെട്ടെന്ന് തോക്ക് മുണ്ടിന്റെഉള്ളിൽഒളിപ്പിച്ചുവയ്ച്ചു.

"ഹരി ... ആരാണിയാൾ ?" സുമംഗലയുടെ ശബ്ദത്തിൽ ഭയം നിറഞ്ഞിരുന്നു. ആനന്ദന്റെ  കണ്ണുകൾ നിറഞ്ഞൊഴുകി. "ഹരി... എന്റെ  അച്ഛനെ..." "നിന്റെ അച്ഛനെ കള്ളനാക്കിയതിന്റെ കണക്ക് തീർക്കാൻ വന്നതാണോ നീ?" ഹരിയുടെ ശബ്ദം ദേഷ്യത്തിലും നിസ്സഹായതയിലും ജ്വലിച്ചു.

അനന്ദന്റെ മനസ്സിൽ പതിറ്റാണ്ടുകൾ പിന്നോട്ട് പോയി. ഹരിയുടെ അച്ഛന്റെ വാക്കിന് വിലകൊടുത്ത് ഒരു കാവൽ പട്ടിയെപ്പോലെ ജോലി  ചെയ്തതിന്റെ  പേരിൽ, അവിടുത്തെ മറ്റൊരു വേലക്കാരന്റെ ചതിയിൽ കുടുങ്ങി കള്ളപ്പേര് കിട്ടിയ പാവം അച്ഛൻ. അവസാനം കള്ളനെന്ന പേരിൽ അച്ഛൻ യാത്രയായി. ആ നോവാണ് തന്നെ കള്ളനാക്കി മാറ്റിയതെന്ന് അനന്ദൻ ഹരിയോട് അലറിപ്പറഞ്ഞു. 

"നോക്ക് ഹരീ... ഞാൻ ആരായി മാറി എന്ന്! അഭിമാനം  എന്നത് എന്റെ അച്ഛൻ കാത്തുസൂക്ഷിച്ച ഒരു നിഴലായിരുന്നു ! അച്ഛന്റെ കൂടെപ്പിറപ്പുപോലെ .  അതാണ് നിങ്ങൾ അന്ന്  ഊതിക്കെടുത്തിയത് !"

ഹരിയുടെ കണ്ണുകൾ നിറഞ്ഞു. "അനന്ദാ, സത്യം ഞാൻ അറിഞ്ഞപ്പോൾ വൈകി പോയിരുന്നു. നിങ്ങളെ അന്വേഷിച്ചു  അവസാന കാലത്തും എന്റെ അച്ഛൻ വന്നിരുന്നു . പക്ഷേ, അതിനുമുമ്പേ നിങ്ങൾ ഇവിടം വിട്ടു ദൂരെ എങ്ങോട്ടോ പോയിരുന്നു . " ഹരി വേദനയോടെ തുടർന്നു, "നീ കരുതുന്നുണ്ടോ ഞങ്ങൾ ധനികർ ആണെന്ന് , ഞങ്ങൾ സന്തോഷത്തിലാണെന്ന്? നോക്ക്, എന്റെ സുമംഗലയുടെ ജീവിതം ഈ വീൽ ചെയറിൽ ആണ് . ഇനി ഒരിക്കലും അവൾക്കു നടക്കുവാൻ കഴിയില്ല.   എത്ര സമ്പത്തുകൊടുത്താലും എന്റെ സുമംഗലയ്ക്ക് ഇനി നടക്കുവാൻ കഴിയില്ല”. അച്ഛൻ ചെയ്ത പാപക്കറ എന്നിലേക്കും പടർന്നിരിക്കുന്നു. ഒന്നുമറിയാത്ത സുമംഗല പോലും. ഹരി നിറുത്തി .... 

അനന്ദൻ സുമംഗലയെ നോക്കി. വീൽചെയറിൽ, കണ്ണുകൾ നിറഞ്ഞ്, അവൾ അവനെ  സൗമ്യമായി നോക്കി 

"അതോടൊപ്പം... ഞങ്ങളുടെ മകൻ മധു..." ഹരി കിതച്ചു, "അവൻ പോയിട്ട് വർഷങ്ങളായി. അവന്റെ  ഓർമ്മകളെ ഇവിടെ നിലനിർത്താനാണ് ഞങ്ങൾ ഈ വീട് പുതുക്കിപ്പണിയുന്നത്." അവൻ നിലത്തു ചിതറിക്കിടന്ന താളിയോല ഗ്രന്ഥത്തിലേക്ക് കൈചൂണ്ടി. "അവന്റെ ചിരിയും ശബ്ദവും കേൾക്കാത്ത ഈ വീട്... ഇത് ഒരു ശൂന്യതയാണ്, അനന്ദാ. നിനക്ക് രമയും , കാർത്തികയും  ഉണ്ട്. എനിക്ക് എന്റെ  എല്ലാം നഷ്ടപ്പെട്ടു . നഷ്ടപ്പെട്ട സ്വപ്നങ്ങളെ ഓർക്കാൻ ഇനി ഈ ഓർമ്മച്ചിഹ്നങ്ങൾ മാത്രം!"

നീ എവിടെയാണ് താമസിക്കുന്നത്  എന്നത് എനിക്കറിയാമായിരുന്നു . നീ കുടുംബമായി  സന്തോഷകരമായ ജീവിതം നയിക്കുകയാണെന്നാണ്  ഞാൻ കരുതിയത്. ഇനി നിന്നെ വന്നുകണ്ടുഒരു മാപ്പു പറിച്ചിലിൽ. ഒരുപക്ഷേ  നീ മറന്ന കാര്യങ്ങളെ വീണ്ടും ഓർമിപ്പിക്കുവാൻ എനിക്ക് ഭയമായിരുന്നു. നീ എങ്ങനെഎന്നെ  നേരിടുമെന്നോർത്തു.   അല്ലെങ്കിലും എന്നും  ഞാൻ ഒരു ഭീരുവായിരുന്നല്ലോ .  ഹരിയുടെ ശബ്ദത്തിൽ ഒരു നിസ്സഹായത ഉണ്ടായിരുന്നു . 

ആ വാക്കുകൾ അനന്ദന്റെ ഹൃദയത്തെ പിളർന്നു. അവൻ തന്റെ ദാരിദ്ര്യത്തിലും ദുരിതത്തിലും മാത്രം മുഴുകി ജീവിച്ചപ്പോൾ , മറ്റുള്ളവരുടെ സങ്കടങ്ങൾ കാണാൻ കഴിയാതെപോയതിന്റെ ലജ്ജ അവനെ പൊതിഞ്ഞു.

"ഞാൻ... ഞാൻ... ക്ഷമിക്കണം ഹരീ..." അവന്റെ കയ്യിലെ ചെമ്പുപേടകം തറയിൽ വെച്ചു, അവൻ തലകുനിച്ചു നിന്നു. "ഞാൻ ഒരു കള്ളനായി മാറിയതിൽ എനിക്ക് മാപ്പ് തരണം."

സുമംഗല വീൽചെയർ ഉരുട്ടി അനന്ദന്റെ അടുത്തേക്ക് വന്നു. അവളുടെ കൈ അവന്റെ തോളിൽ തട്ടി. "അനന്ദാ...  നിങ്ങളെ പറ്റി   ഹരി എന്നോട് പറഞ്ഞിട്ടുണ്ട് . സ്‌കൂളിൽ പഠിക്കുമ്പോൾ നിനക്കു സമ്മാനം കിട്ടിയ ഇ പേടകം നീ ഹരിക്കു കൊടുത്തപ്പോൾ . വക്കീലായ ഹരിയുടെ അച്ഛൻ ഗുമസ്തനായ ഗോവിന്ദന്റെ മകൻ തന്റെ മകനെ തോൽപ്പിച്ചിരിക്കുന്നു എന്ന് സ്വാർത്ഥമായ ചിന്തയും അഹങ്കാരവും ആണ് ഹരിയുടെ അച്ഛൻ നിന്റെ അച്ഛനെ മോഷ്ടാവായി ചിത്രീകരിച്ചത് . ഗോവിന്ദന്റെ മകന്റെ കൂടെ കൂടി തന്റെ മകൻ ഒരു സാധാരണക്കാരനായി മാറുമോ എന്നുള്ള ചിന്ത, അപകർഷതാബോധം ഇതെല്ലം ഹരിയുടെ അച്ഛന്റെ കുടിലതന്ത്രം മെരുക്കുവാൻ  കാരണമായി പിന്നെ കാര്യസ്ഥനായ ഗോപാലന്റെ കുടിലതയും   എല്ലാംചേർന്നപ്പോൾ നിന്റെ അച്ഛന് എതിരെ സാക്ഷിപറയുവാനും.  ആ പേടകം നിന്റെ അച്ഛൻ മോഷ്ടിക്കുന്നത് കണ്ടു എന്ന്  ഗോപാലൻ പറയുന്നതും എല്ലാം ഹരിയുടെ അച്ഛന്റെ നിർദേശപ്രകാരം ആയിരുന്നു.

എന്റെ  മകൻ മധുവിന് വേണ്ടി ഹരി ആദ്യമായി വാങ്ങിയതാണ് ആ വെള്ളിനക്ഷത്രം. അതിൽ... അതിൽ എന്റെ  മകന്റെ നിഷ്കളങ്കതയുടെ ഒരു ഭാഗമുണ്ട്. നിങ്ങൾ അത് മോഷ്ടിച്ചിട്ടില്ല. അത് ഇവിടെത്തന്നെ ഇരിക്കട്ടെ.”      

ഹരി നിലത്ത് നിന്ന് ആ ചെമ്പുപേടകം എടുത്തു. "നിനക്ക് വേണ്ടി ഞാൻ ഇത് കരുതിവെച്ചതാണ്. അന്ന് നിന്നെ കണ്ടെത്തിയപ്പോൾ, ഇത് നിനക്ക് തരാൻ ഞാനാഗ്രഹിച്ചു. കാരണം, ഇത് നിന്റെ അച്ഛന്റെ സത്യസന്ധതയുടെയും നമ്മുടെ സൗഹൃദത്തിനന്റെയും  ഓർമ്മയാണ്." ഹരി ആ പേടകം തുറന്നു. അതിനകത്ത്, നിറം മങ്ങിപ്പോയ ഒരു പഴയ ചിത്രം ഉണ്ടായിരുന്നു – ബാല്യകാലത്ത് ചിരിച്ചുല്ലസിച്ചു നിൽക്കുന്ന അനന്ദന്റെയും ഹരിയുടെയും ചിത്രം.

അനന്ദൻ ആ ചിത്രം കൈയിലെടുത്തു. ഒരു തീവ്രമായ വൈകാരികാനുഭവം അവനെ തളർത്തി. കണ്ണുനീർ അടക്കിപ്പിടിക്കാനാവാതെ അവൻ ഹരിയെ ആലിംഗനം ചെയ്തു.

 "പോവുക, അനന്ദാ," ഹരി മൃദുവായി പറഞ്ഞു. "ഈ വാതിൽ അടച്ചാലും, നമ്മുടെ സൗഹൃദത്തിന്റെ വഴി തുറന്നു കിടക്കും. നീ ഇനി ഒരു കള്ളനല്ല, എന്റെ സുഹൃത്താണ്.” ആനന്ദാ നിനക്കു എന്റെ കൂടെ നിക്കാമോ , പഴയ ഹരിയുടെ സ്നേഹിതനായ ആനന്ദനായി..  എന്റെ കൂടെ...   വെറുതേ വേണ്ട. നല്ല ശമ്പളം തരാം .. നിക്കാമോ ...  ഹരി ഒരു ചെറിയ ചിരിയോടെ  ചോദിച്ചു.

അനന്ദൻ ആ ചെമ്പുപേടകവും ചിത്രവും നെഞ്ചോട് ചേർത്തുപിടിച്ച്, ആ വീടിന്റെ പ്രധാന വാതിലിലൂടെ പുറത്തുവന്നു. കിഴക്ക് വെള്ളകീറിത്തുടങ്ങിയിരുന്നു. സൂര്യന്റെ  ആദ്യരശ്മി ആ ചെമ്പുപേടകത്തിൽ തട്ടിയപ്പോൾ, അനന്ദൻ്റെ മനസ്സിൽ ഒരു പ്രതിജ്ഞ മൊട്ടിട്ടു: "ഇനി, എന്റെ  ഊഴം കരുണയുടേതാണ്. എന്റെ രമയ്ക്കും കാർത്തികയ്ക്കും വേണ്ടി, ഞാൻ സത്യസന്ധമായി ജീവിക്കും."

പുതിയ പ്രകാശത്തിലേക്ക് നടന്നകലുന്ന അനന്ദനെ നോക്കി ഹരിയും സുമംഗലയും ഒന്ന് നിശ്വസിച്ചു . കാലം തെറ്റിച്ച ഒരു വിധിക്ക്, ഒരു സൗഹൃദത്തിന്റെ കരുണകൊണ്ട് അവർ അന്ത്യം കുറിക്കുകയായിരുന്നു.

2025, ഒക്‌ടോബർ 9, വ്യാഴാഴ്‌ച

ഭയം

 


ഭയം 

കെനിയയിലെ നൈവാഷ തടാകത്തിന് സമീപമുള്ള ഒരു വാടക ബംഗ്ലാവ്. എസ്റ്റേറ്റിന് നടുവിലുള്ള, പച്ചപ്പും ശാന്തതയുമേറിയ ഒരിടം. എന്റെ തിരക്കിട്ട ഓഫീസ് ജീവിതത്തിൽ നിന്ന് ഒരു ഇടവേളയെടുക്കാൻ വേണ്ടിയാണ് ഞാൻ ഇവിടെയെത്തിയത്. പക്ഷേ, ഇപ്പോൾ എന്റെ ഭാര്യ ലണ്ടനിലാണ്. സഹോദരിയുടെ പ്രസവത്തിനായി പോയതാണ്. അല്ലെങ്കിൽ ഈ സമയത്ത് എന്റെയടുത്ത്  അവൾ ഉണ്ടാകുമായിരുന്നു. എനിക്ക് ഇരുട്ടിനോട് ഒരുതരം ഭയമുണ്ട്. ഇപ്പോൾ ഞാൻ എന്റെ ഭാര്യയെ വല്ലാതെ മിസ് ചെയ്യുന്നു.

തുടർച്ചയായി മൂന്ന് ദിവസമായി ഇവിടെ കനത്ത മഴയാണ്. പുറത്ത് ഇടി മുഴങ്ങുന്നതും മിന്നൽപ്പിണരുകൾ ആകാശത്തെ കീറിമുറിക്കുന്നതും ഞാൻ കേൾക്കുന്നുണ്ടായിരുന്നു. ജനൽ ചില്ലിലൂടെ മിന്നൽ  ലിവിംഗ് റൂമിലേക്ക് പാഞ്ഞെത്തി. ഞാൻ തീ കായുന്ന അടുപ്പിന് അരികിലിരുന്ന് ഒരു പുസ്തകം വായിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ഇടിയുടെയും മിന്നലിനന്റെയും   ശബ്ദം എന്റെയുള്ളിൽ  ഒരു വിറയലുണ്ടാക്കി. ഞാൻ ഞെട്ടിയുണർന്ന്, തകരുന്ന ശബ്ദമുണ്ടാക്കിയ ജനൽ അടയ്ക്കാൻ എഴുന്നേറ്റു.

പുറത്തേക്ക് എത്തി നോക്കിയപ്പോൾ മൈലുകളോളം പരന്നു കിടക്കുന്ന ഇരുട്ട് മാത്രമാണ് കണ്ടത്. മരങ്ങൾ രാത്രിമഴ ആസ്വദിച്ച് ഇടത്തുനിന്ന് വലത്തോട്ട് ആടുന്നുണ്ടായിരുന്നു. മഴയോടൊപ്പം ഇരുട്ടും കൂടി ചേർന്നപ്പോൾ ആ രാത്രിക്ക് ഒരു ഭീതിജനകമായ പ്രതീതി നൽകി.

തണുപ്പിൽ വിറച്ച്, അടുപ്പിനടുത്ത് ഒറ്റയ്ക്കിരുന്നു തീ കായുമ്പോൾ പെട്ടെന്ന് വൈദ്യുതി നിലച്ചു. നിമിഷങ്ങൾക്കകം അവിടം കൂരിരുട്ടിലായി, എന്റെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞുപോയി. അടുക്കളയിൽ നിന്ന് മെഴുകുതിരി എടുക്കാൻ എഴുന്നേറ്റെങ്കിലും, എന്റെ കാലുകൾക്ക് ഒരടി മുന്നോട്ട് നീങ്ങാൻ ശക്തിയുണ്ടായിരുന്നില്ല . ഇരുട്ടിനോടുള്ള ഭയം എന്നെ അവിടെ പിടിച്ചു നിർത്തി.

എങ്ങനെയോ ധൈര്യം സംഭരിച്ച്, ഞാൻ മുന്നോട്ട് നടന്നു. എന്നെ പൂർണ്ണമായും പിടികൂടിയ ഭയം മറക്കാൻ ഞാൻ ഒരു പാട്ട് ഉറക്കെ മൂളി. മൊബൈൽ ഫോണിന്റെ നേരിയ വെളിച്ചത്തിൽ മെഴുകുതിരിക്കായി തിരഞ്ഞു. എന്റെ  ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. മുൻപില്ലാത്തവിധം ശക്തമായ ഹൃദയമിടിപ്പ്, ഞാൻ ഇപ്പോഴും ജീവനോടെയുണ്ടെന്ന് എന്നെ ഓർമ്മിപ്പിച്ചു.

ഒടുവിൽ മെഴുകുതിരി കണ്ടെത്തിയപ്പോൾ ഞാൻ ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു. അത് കത്തിക്കാൻ തുടങ്ങിയതും പെട്ടെന്ന് ഫോൺ ചിലച്ചു. പേടിച്ച് ഞാൻ അലറിവിളിച്ചു, കഷ്ടപ്പെട്ട് കണ്ടെത്തിയ മെഴുകുതിരി കൈയ്യിൽ നിന്ന് തെറിച്ചുപോയി. ഞാൻ കോൾ എടുത്തു. അത് എന്റെ ഭാര്യയായിരുന്നു.

വിറയ്ക്കുന്ന ശബ്ദത്തിൽ ഞാൻ "ഹലോ" എന്ന് പറഞ്ഞു. "എന്തുപറ്റി?" എന്ന് ഭാര്യ ചോദിച്ചു. ഞാൻ കാര്യങ്ങൾ പറഞ്ഞു. കറന്റ് പോയെന്നും, മൂന്ന് ദിവസമായി നിർത്താതെ മഴ പെയ്യുന്നത് കാരണം പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്നും.

ഈ ബംഗ്ലാവ് ഒരു ടീ എസ്റ്റേറ്റിൻ്റെ നടുവിലാണ്. സാധാരണ ഞങ്ങൾ  അവധിക്കാലത്ത് വേറൊരു ബംഗ്ലാവാണ് വാടകയ്ക്ക് എടുക്കാറ്. പക്ഷെ ഈ യാത്ര പെട്ടെന്നായത് കൊണ്ട് ആ കോട്ടേജ് എനിക്കു  കിട്ടിയില്ല, അങ്ങനെയാണ് ഇവിടെയെത്തിയത്.ഭാര്യയുടെ വിളി എനിക്ക് വലിയ ആശ്വാസം നൽകി, എന്റെ  ഭയം കുറഞ്ഞു. ഞാൻ ധൈര്യം വീണ്ടെടുത്ത് മെഴുകുതിരി കണ്ടെത്തി കത്തിച്ചു.

കത്തിച്ച മെഴുകുതിരിയുമായി ഞാൻ ലിവിംഗ് റൂമിലേക്ക് നടന്നു. എന്റെ  നിഴൽ സാധാരണയേക്കാൾ വലുതായി തോന്നിയത് എന്റെയുള്ളിൽ  വീണ്ടും ഭയം ഉണർന്നു . ജനലിലൂടെ പുറത്തേക്ക് നോക്കി; അന്ന് പൗർണ്ണമിആയിരുന്നു. പുറത്തെ കാഴ്ച അതിമനോഹരമായിരുന്നു. കാറ്റിൽ ആടുന്ന മരങ്ങൾക്കിടയിലൂടെ ചന്ദ്രൻ ചിരിക്കുന്നു. മഴയുടെ ശബ്ദം കൂടി, മഴ തോരുവാൻ  ഒരു സാധ്യതയുമില്ല എന്ന് തോന്നി. അതായത്, ഞാൻ കൂടുതൽ നേരം ഇനിയും ഇരുട്ടിൽ ഇരിക്കേണ്ടിവരും.

ഞാൻ വീണ്ടും തീകായുന്ന അടുപ്പിനരികിൽ ചെന്നിരുന്നു. എന്റെ  സ്വന്തം നിഴൽ പോലും എന്നെ ഭയപ്പെടുത്തി. ഈ ഭയത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ കിടന്നുറങ്ങാൻ തീരുമാനിച്ചു. അടുത്ത ദിവസം മഴ മാറും, എനിക്ക് വീട്ടിലേക്ക് പോകാൻ കഴിയുമല്ലോ എന്ന പ്രതീക്ഷയോടെ.

സോഫയിൽ കിടന്ന് അധികം വൈകാതെ എങ്ങനെയോ ഞാൻ ഉറങ്ങിപ്പോയി. അർദ്ധരാത്രിയോടെ ഒരു ഉച്ചത്തിലുള്ള നിലവിളികേട്ടാണ് ഞാൻ ഉണർന്നത്. ആ ശബ്ദം എന്റെ  ദേഹത്ത് വിറയലുണ്ടാക്കി. കണ്ണു തുറന്നു, മഴ നിന്നിരുന്നുവെങ്കിലും എങ്ങും ഇരുട്ടായിരുന്നു. ഞാൻ വീണ്ടും മെഴുകുതിരി കത്തിച്ചു. ജനലിലൂടെ പുറത്തേക്ക് നോക്കി. നായകളുടെ ഓരിയിടൽ മാത്രമാണ് കേട്ടത്. ഈ സമയത്ത് തന്നെ അവർക്ക് ഓരിയിടണമോ! എന്റെ ഹൃദയമിടിപ്പ് വീണ്ടും ഉച്ചത്തിലായി. ഓരോ മിടിപ്പും എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.

വീണ്ടും ഒരു നേരിയ ശബ്ദം! ആരോ ദൂരെ എവിടെയോ ഉച്ചത്തിൽ നിലവിളിക്കുന്ന ശബ്ദംഎന്റെ    കാതുകളിൽ എത്തി. എന്റെ  രക്തം കട്ടപിടിച്ചപോലെ തോന്നി. ഞാൻ സ്വപ്നം കാണുകയാണോ അതോ യാഥാർത്ഥ്യമാണോ? അല്ല, അത് സത്യമായിരുന്നു. അരികിലായി ആരോ ഒരാൾ ഉച്ചത്തിൽ നിലവിളിക്കുന്നു. ഞാൻ ഭയം കൊണ്ട് വിറച്ചു. ആ തണുത്ത രാത്രിയിലും നായകളുടെ ഓരിയിടൽ എന്നിൽ വിറയലുണ്ടാക്കി .

ഞാൻ ഓടി സോഫയിൽ കിടന്നു, പുതപ്പ് തലവഴി വലിച്ചിട്ട് ഭയം മറക്കാൻ ശ്രമിച്ചു. പക്ഷേ, അത് എന്നെ വിട്ടുപോകാൻ ഒരുക്കമായിരുന്നില്ല. നിലവിളി കൂടുതൽ ഉച്ചത്തിലായി. ഞാൻ വിറയ്ക്കാൻ തുടങ്ങി. നെറ്റിയിലൂടെ വിയർപ്പുതുള്ളികൾ ഒഴുകി ഇറങ്ങി. എന്റെ  ഹൃദയം അതിവേഗം മിടിച്ചു. ഇത്രയും വേഗത്തിൽ മിടിച്ചാൽ ഹൃദയം നിന്നുപോകുമോ എന്ന് പോലും ഞാൻ ഭയന്നു.

ധൈര്യം സംഭരിച്ച്, ഞാൻ പതിയെ ജനലിനടുത്തേക്ക് നടന്നു, പുറത്തേക്ക് നോക്കാൻ കർട്ടൻ മാറ്റി.

എന്റെ ഹൃദയം ഒരു നിമിഷം നിന്നുപോയി. അതിനേക്കാൾ ഉച്ചത്തിൽ ഞാൻ ഒന്നു നിലവിളിച്ചു. അതേ സമയം തന്നെ വൈദ്യുതി തിരികെ വന്നു. ഒരുപക്ഷേ, എന്നെ ഇങ്ങനെ വിട്ടാൽ ഞാൻ ഭയം കൊണ്ട് മരിച്ചുപോകുമെന്ന് ദൈവം അറിഞ്ഞിരിക്കണം.

ജനലിന് തൊട്ടുപുറത്ത് രക്തക്കറകളോടുകൂടിയ ഒരു പെൺകുട്ടി നിൽക്കുന്നു! ജനാലയുടെ ചില്ലുഭിത്തിയിൽ അവളുടെരക്തം പുരണ്ട കെ കൈപാടുകൾ  ഞാൻ വ്യക്തമായി കണ്ടു . എന്റെ രക്തം തണുത്തുറഞ്ഞു. ആ കാഴ്ചയിൽ തന്നെ ഞാൻ സ്തംഭിച്ചുപോയി. എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല. ഞാൻ പൂർണ്ണമായും ഭയത്തിന്റെ പിടിയിലായി, എന്റെമുൻപിൽ നിൽക്കുന്ന പ്രേതം.

ഈ ബംഗ്ലാവ് ബുക്ക് ചെയ്യുന്നതിന് മുൻപ് എന്റെ സഹപ്രവർത്തകർ പറഞ്ഞ കഥകൾ എനിക്കോർമ്മ വന്നു. ഈ വീട്ടിൽ താമസിച്ച  വേലക്കാരിയയായ ഒരു യുവതിയെ അവളുടെ ഭൂവുടമ കൊലപ്പെടുത്തിയെന്നും, അവളുടെ പ്രേതം ഇപ്പോഴും പ്രതികാരത്തിനായി ഇവിടെ കറങ്ങി നടക്കുന്നുണ്ടെന്നും അവർ പറഞ്ഞിരുന്നു. ഇവിടെ താമസിച്ച പലരും ദൂരെ നിന്ന് ഒരു പെൺകുട്ടിയുടെ നിലവിളികൾ കേട്ടെന്നും, ചിലപ്പോൾ രക്തക്കറയുള്ള പെൺകുട്ടി സഹായത്തിനായി വാതിലിൽ മുട്ടുമെന്നും പറഞ്ഞിരുന്നു . അതോടെ ആളുകൾ ഈ ബംഗ്ലാവ് വാടകയ്ക്ക് എടുക്കുന്നത് നിർത്തി. അതുകൊണ്ടാണ് എനിക്ക് ഇത്ര കുറഞ്ഞ വിലയ്ക്ക്  വാടകയ്ക്ക് കിട്ടിയത്.

ഞാൻ പ്രേതങ്ങളിലും ഈ കഥകളിലുമൊന്നും വിശ്വസിച്ചിരുന്നില്ല. എനിക്കിത് കേട്ട് ചിരിയാണ് വന്നത്.  പ്രേതങ്ങളില്ലെന്ന് തെളിയിക്കാൻ ഞാൻ വെല്ലുവിളിച്ചാണ് ഇവിടെ ഒറ്റയ്ക്ക് താമസിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ, ഞാൻ ഒരു വിഡ്ഢിയാണെന്ന് തിരിച്ചറിഞ്ഞു . ഞാൻ ഒരു പ്രേതത്തെ കണ്ടിരിക്കുന്നു, പ്രേതങ്ങൾ നിലവിലുണ്ട്! എൻ്റെ മുന്നിൽത്തന്നെ  നിൽക്കുന്ന   പ്രേതത്തെ കണ്ടിട്ടും എങ്ങനെ വിശ്വസിക്കാതിരിക്കും?

ധൈര്യം സംഭരിച്ച്, ഞാൻ സോഫയിലേക്ക് ചാഞ്ഞിരുന്നു . പിന്ന കണ്ണുകൾ  അടച്ചു  ഏതാനും പ്രാർത്ഥനകൾ ചൊല്ലി. പ്രാർത്ഥനകൾ ചൊല്ലുമ്പോൾ പ്രേതങ്ങൾ ആക്രമിക്കില്ലെന്ന് ഞാൻ കേട്ടിട്ടുണ്ട്. അവളുടെ നിലവിളികളും ശബ്ദങ്ങളും എനിക്ക് ഇപ്പോഴും കേൾക്കാം. ഞാൻ ചെവി പൊത്തിയിരുന്നു. ഇപ്പോൾ ഞാൻ വിറയ്ക്കുന്നത് തണുപ്പ് കൊണ്ടായിരുന്നില്ല, ഭയം കൊണ്ടായിരുന്നു.

മണി ഒന്ന്. എൻ്റെ ഹൃദയമിടിപ്പിനൊപ്പം ക്ലോക്ക് ടിക്ക് ചെയ്യുന്ന ശബ്ദവും എനിക്ക് കേൾക്കാം.

ഡും! ഡും! ഡും!

അല്ല, അത് എന്റെ ഹൃദയമിടിപ്പല്ല! ആരോ എന്റെ വാതിലിൽ ശക്തിയായി അടിക്കുന്നു. ഒരു പക്ഷേ സഹായത്തിനായി കരയുന്ന ഏതെങ്കിലും പെൺകുട്ടിയായിരിക്കുമോ ? അങ്ങനെയെങ്കിലും പ്രേതം  എന്നെ വിട്ടുപോകട്ടെ എന്ന് ഞാൻ കരുതി മരണത്തിലും വലുതൊന്നുമല്ലല്ലോ സ്വാർത്ഥത . വീണ്ടു ജനാലയിലേക്കു നോക്കുവാൻ എനിക്ക് ഭയമായിരുന്നു. ഞാൻ ഓടിപ്പോയി മേശക്കടിയിൽ ഇരുന്നു. പേടിച്ച് പോകുമ്പോൾ നമ്മുടെ ശരീരം നിയന്ത്രിക്കുന്ന തലച്ചോറ് സ്വിച്ച് ഓഫ് ആകും. അപ്പോൾ ചെയ്യുന്ന കാര്യങ്ങൾ പിന്നീട് ഓർക്കുമ്പോൾ വളരെ തമാശയായി തോന്നും.

പ്രേതം സിനിമകളിലെപ്പോലെ വാതിലിനിടയിലൂടെ അകത്തേക്ക് വന്നാൽ, പെട്ടെന്ന് എന്നെ കണ്ടെത്താൻ കഴിയില്ലെന്ന് കരുതിയാണ് ഞാൻ മേശക്കടിയിൽ ഇരുന്നത്. ഭയത്തിൽ ആയിരിക്കുമ്പോൾ ചിന്തകൾ വിചിത്രമാകും. ഭയം തോന്നുമ്പോൾ ഐൻസ്റ്റീനെപ്പോലുള്ള ഏറ്റവും മിടുക്കരായ ആളുകൾ പോലും ഇങ്ങനെ ചിന്തിച്ചേക്കാം. പ്രേതത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ വഴികൾ ആലോചിച്ചു, പക്ഷേ അവൾക്ക് എന്നെ വിടാൻ ഭാവമില്ലെന്നു തോന്നി.

വാതിലിലെ തട്ടൽ കൂടുതൽ ഉച്ചത്തിലായി, അവൾ ഇപ്പോഴും പുറത്ത് കാത്തിരിക്കുന്നു എന്ന് സൂചന നൽകി. അവൾ പോകുന്നത് വരെ ഞാൻ ഏകദേശം ഒരു മണിക്കൂറോളം മേശക്കടിയിൽ ഇരുന്നു. പതിയെ തട്ടൽ നിലച്ചു. എനിക്കൊരു വലിയ ആശ്വാസം തോന്നി.

പ്രകാശമുള്ളപ്പോൾ പ്രേതങ്ങൾ ആക്രമിക്കില്ലെന്ന് കരുതി ഞാൻ ധൈര്യം സംഭരിച്ച് എല്ലാ മുറികളിലെയും ലൈറ്റുകൾ ഓൺ ചെയ്തു. കുറെ ആലോചിച്ച ശേഷം, അവൾ പോയോ എന്നറിയാൻ വാതിൽ തുറക്കാൻ ഞാൻ മനസ്സും ശരീരവും ഒരുക്കി.

ഞാൻ പതിയെ വാതിലിനടുത്തേക്ക് നടന്നു, ചെറുതായി തുറന്നു. അവിടെ ആരുമില്ല. എന്റെ  ഭയം എന്നിൽ നിന്നും പകുതി വിട്ടകന്നിരുന്നു . ഞാൻ വാതിൽ പൂർണ്ണമായി തുറന്ന്, അവൾ പോയോ എന്നറിയാൻ പുറത്തേക്ക് നീങ്ങി. പെട്ടെന്ന് ഞാൻ എന്തിലോ തട്ടി വീണു.

ഞെട്ടലോടെ, ആ പെൺകുട്ടി നിലത്ത് കിടക്കുന്നത് കണ്ടു. ഭയം കൊണ്ട് ഞാൻ അലറി. അവൾ പ്രേതമാണോ എന്നറിയാൻ പതിയെ അടുത്തേക്ക് ചെന്നു. അല്ല, അവൾ എന്നെപ്പോലെ ഒരു മനുഷ്യസ്ത്രീയായിരുന്നു. അവൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അതുകൊണ്ടായിരിക്കാം  അവൾക്ക് നന്നായി രക്തസ്രാവം ഉണ്ടായത്. എൻ്റെ മണ്ടത്തരത്തെക്കുറിച്ച് ഓർത്ത് എനിക്ക്  തന്നേ  നാണക്കേട് തോന്നി.

ഞാൻ അവളെ വീട്ടിലേക്ക് എടുത്ത്, അവളെ ഉണർത്താൻ ശ്രമിച്ചു. വെള്ളം തളിച്ചപ്പോൾ അവൾ ഞെട്ടി ഉണർന്നു, എന്നോട് സഹായത്തിനായി അപേക്ഷിച്ച് കരയാൻ തുടങ്ങി. അല്ലെങ്കിൽ അവളെ കൊല്ലുമെന്ന് പറഞ്ഞു.

ഞാൻ അവളെ സമാധാനിപ്പിച്ചു, വെള്ളവും മുറിവുകൾക്ക് പ്രഥമ ശുശ്രൂഷയും നൽകി. പിന്നെ അവൾക്ക് കഴിക്കാൻ ബ്രെഡും , പഴവും കൊടുത്തു. അല്പം ശാന്തയായപ്പോൾ അവൾ  അവളുടെ കഥ പറഞ്ഞു .

ചില ആളുകൾ അവളെ തട്ടിക്കൊണ്ടുപോയെന്നും, കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിന് വിട്ട് പണം സമ്പാദിക്കുന്ന ഒരു സംഘം അവിടെയുണ്ടെന്നും അവൾ പറഞ്ഞു. അവർ പറയുന്നതനുസരിച്ച് ചെയ്തില്ലെങ്കിൽ  അവർ അവരെ ക്രൂരമായി മർദ്ദിക്കും. ഇന്ന് അവൾ അവരുടെ ഇരയായിരുന്നു,  ഈ ബംഗ്ലാവിൽആൾ താമസംഉണ്ടെന്നുമനസിലാക്കിയ അവൾ രക്ഷപെടുവാൻ രാത്രി ഓടിവന്നതായിരുന്നു.

ഇപ്പോൾ എനിക്ക് മനസിലായി , ഈ ബംഗ്ലാവിൽ ആളുകൾ കേട്ടിരുന്ന നിലവിളി പ്രേതത്തിന്റെആയിരുന്നില്ല  മറിച്ച്, അവിടെ നിന്ന് വന്ന നിലവിളിയായിരുന്നു. സഹായത്തിനായുള്ള നിലവിളി കേട്ടപ്പോൾ പ്രേതമായിരിക്കുമെന്ന് ഭയന്ന് വാതിൽ തുറക്കാൻ മറ്റുള്ളവർ തയ്യാറായില്ല. അവർ അത് ചെയ്തിരുന്നുവെങ്കിൽ, അവളെപ്പോലെ നിരപരാധികളായ പല കുട്ടികളെയും രക്ഷിക്കാമായിരുന്നു.

അവൾ വളരെ ഭയന്നും നിസ്സഹായയുമായിരുന്നു. പേടിക്കേണ്ടെന്നും, ഞാൻ അവളെ അവരുടെ പിടിയിൽ നിന്ന് മാത്രമല്ല, അവിടെയുള്ള മറ്റ് കുട്ടികളെയും രക്ഷിക്കാമെന്നും ഉറപ്പു നൽകി.

ഞാൻ ഉടൻ തന്നെ പോലീസിനെ വിളിച്ചു. അവർ ഏകദേശം പുലർച്ചെ 4 മണിയോടെ ഞാൻ താമസിക്കുന്ന ബംഗ്ലാവിൽ എത്തി. പെൺകുട്ടി മുഴുവൻ കഥയും അവരോട് പറഞ്ഞു. പോലീസ് 5 പേരടങ്ങുന്ന സംഘത്തെ പിടികൂടുകയും നിസ്സഹായരായ കുട്ടികളെ അവരുടെ പിടിയിൽ നിന്ന് രക്ഷിക്കുകയും ചെയ്തു. എന്റെ ധീരതയ്ക്ക് പോലീസ് എന്നെ അഭിനന്ദിച്ചു .

എന്റെ  ഈ ധീരതയുടെ കഥ നിങ്ങളും ഞാനും മാത്രമേ അറിയുന്നുള്ളൂ. അതുകൊണ്ട് നമുക്കൊരു രഹസ്യമായിഇത് എന്നെന്നേക്കുമായി സൂക്ഷിക്കാം! നിങ്ങളായിട്ടു ഇത് ഇനി ആരോടും പറയല്ലേ.... 

2025, ഒക്‌ടോബർ 8, ബുധനാഴ്‌ച

ഇരുണ്ട കണ്ണാടി

 ഇരുണ്ട കണ്ണാടി 

മൂടിക്കെട്ടിയ മലകളും കാടുകളും ചുറ്റിപ്പറ്റിയ തിരവൂർ എന്ന ഗ്രാമം, കാലത്തിന്റെ കനലിൽ പെട്ടുപോയതുപോലെ തോന്നിപ്പിക്കുന്നതായിരുന്നു. പച്ചപ്പും പാരമ്പര്യവും നിറഞ്ഞ ഈ ഗ്രാമം, പുറം ലോകം മറന്നുപോയതുപോലെ, അതിന്റെ സ്വന്തം രഹസ്യങ്ങളുമായി ജീവിച്ചു.

ഈ ഗ്രാമത്തിൽ ജീവിച്ചിരുന്ന എലിന എന്ന പതിനാറുകാരി, പുസ്തകങ്ങൾക്കും പ്രകൃതിക്കും പ്രിയപ്പെട്ടവളായിരുന്നു. അവളുടെ കണ്ണുകളിൽ എപ്പോഴും ഒരു ചോദ്യവും ഒരു കാത്തിരിപ്പും നിറഞ്ഞിരുന്നു. അമ്മുമ്മയായ അഥർവയോടൊപ്പം അവൾ ഒരു പഴയ കുടിലിൽ താമസിച്ചു. അമ്മ അഥർവയെ ഗ്രാമവാസികൾ ഭയത്തോടെയും ആദരവോടെയും നോക്കിയിരുന്നു. ചിലർ അവളെ "മന്ത്രവാദിനി" എന്ന് വിളിച്ചു; ചിലർ "ഗ്രാമത്തിന്റെ രക്ഷാധികാരി" എന്നും വിശ്വസിച്ചു.

എലിനയ്ക്ക് അമ്മുമ്മയുടെ ജീവിതം ഒരു പാഴ്‌വസ്തുവായിരുന്നു—അവളെക്കുറിച്ച് ആരും തുറന്നുപറയില്ല. പക്ഷേ, ഒരു മഴക്കാല രാത്രിയിൽ, അവൾ ഒരു പഴയ തകരപെട്ടി കണ്ടു . അത് തുറന്നപ്പോൾ അവൾ കണ്ടത് ഒരു വിചിത്രമായ കണ്ണാടിയായിരുന്നു . അതിന്റെ ഫ്രെയിം രഹസ്യചിഹ്നങ്ങൾകൊണ്ട് അലങ്കരിച്ചിരുന്നതും, ഉപരിതലം അന്ധകാരമായതും ആയിരുന്നു. അതിനെ തൊട്ടപ്പോൾ, അതിൽ നിന്ന് ചുരുളുകൾ വിടരുവാൻ തുടങ്ങി.

ആ കണ്ണാടി, പഴയ കുറ്റകൃത്യങ്ങൾമറഞ്ഞ മായാജാലങ്ങൾഅപ്രത്യക്ഷമായ ആളുകൾ എന്നിവയുടെ ഓർമ്മകൾ കാണിച്ചുതന്നു . ഓരോ ദൃശ്യവും ഒരു സൂചനയുമായി വന്നുകൊണ്ടിരുന്നു . എലിന, അതിന്റെ  ലക്ഷണങ്ങൾ നോക്ക് നോക്കി പോയി,  അവൾ ചെന്നെത്തിയത് ഗ്രാമത്തിലെ പഴയ ഓ തകർന്ന പള്ളിയിൽ ആയിരുന്നു . അതിൽ അവൾ ഒരു  രഹസ്യ കവാടം  കണ്ടെത്തി. അവിടെ അവൾ കണ്ടത്:

  • മോഷ്ടിച്ച ആഭരണങ്ങൾ
  • സർപ്പതോലിൽ പൊതിഞ്ഞ മന്ത്രപുസ്തകം 
  • അഥർവയുടെ പഴയ ജീവിതത്തിന്റെ സത്യം


അഥർവയുടെടെ പഴയ ജീവിതത്തിന്റെ സത്യം

അഥർവ എന്ന പേരിന് ഗ്രാമത്തിൽ ഒരു പ്രത്യേക ഭയം നിറഞ്ഞ ആദരവുണ്ടായിരുന്നു. എലിനയുടെ അമ്മുമ്മയായ അവൾ, ഇപ്പോൾ ശാന്തതയുടെ പ്രതീകമായിരുന്നെങ്കിലും, ഒരു കാലത്ത് മായാജാല നീതിയുടെ രക്ഷാധികാരി ആയിരുന്നു—ഒരു രഹസ്യ സംഘടനയുടെ അംഗം, ലോകത്തിന്റെ അന്യഭാഗങ്ങളിൽ നിന്ന് വന്ന ശക്തികളെ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ടവൾ.

ശക്തികൾ എങ്ങനെ ലഭിച്ചു?

തിരവൂരിന്റെ പഴയ കാലങ്ങളിലേക്ക് തിരിയുമ്പോഴാണ് തുടങ്ങുന്നത്. ചെറുപ്പത്തിൽ, അവൾക്ക് പ്രകൃതിയുമായി അതീവ ബന്ധം ഉണ്ടായിരുന്നു. കാടുകൾ, കല്ലുകൾ, കാറ്റ്—ഇവയൊക്കെ അവളോട് സംസാരിച്ചുപോലെയായിരുന്നു. ഒരു രാത്രിയിൽ, അവൾ കാട്ടിൽ വഴിതെറ്റി, ഒരു പഴയ സന്യാസിയുടെ ഗുഹയിൽ എത്തി. ആ സന്യാസി പറഞ്ഞു ഇത്രയും കാലം ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു . നെ വരുമെന്ന് എനിക്കറിയാമായിരുന്നു . ഈ ലോകം നിഗൂഡതകൾ നിറഞ്ഞതാണ് . അതിൽ ദുഷ്ട ശക്തികൾ വിജയിച്ചിരിക്കുകയാണ് . അവരെ ആണ് നീ നേരിടേണ്ടത് . എന്റെ ദൗത്യം ഇവിടെ അവസാനിക്കുന്നു അവസാനിക്കുന്ന. നിനക്ക് ഞാൻ ചില മന്ത്ര ശാക്തിക പകർന്നു തരാം .  അതുപയോഗിച്ചു നീ  എ  ദുഷ്ട ശക്തികളെ   നേരിടേണം . ആ സന്യാസി അവളെ മന്ത്രശക്തികൾ ഉപയോഗിച്ച് പരീക്ഷിച്ചു. അവൾ അതിൽ വിജയിച്ചു, അതിനുശേഷം അവളെ "കണ്ണാടിയുടെ രക്ഷാധികാരി" ആയി തിരഞ്ഞെടുത്തു.

ഗ്രാമത്തെ രക്ഷിച്ചത് എങ്ങനെ?

അഥർവയുടെ ശക്തികൾ പരീക്ഷിക്കപ്പെടുന്നത് തിരവൂരിന്റെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലാണ്. ഗ്രാമം അന്ധകാരശക്തികളുടെ പിടിയിലായപ്പോൾ, അവളുടെ ശക്തികൾ മാത്രമാണ് പ്രതീക്ഷയായത്.

അന്ധകാരശക്തികളുടെ ആക്രമണം: ഒരു രാത്രിയിൽ, കാട്ടിൽ നിന്നാണ് ആ ശക്തികൾ ഗ്രാമത്തിലേക്ക് കടന്നത്. ഇവയ്ക്ക് വിവിധ രൂപങ്ങൾ ഉണ്ടായിരുന്നു:

  • ചിലർക്ക് അപ്രത്യക്ഷത – അവർക്ക് കാണാതെ ഗ്രാമത്തിൽ ചുറ്റി ഭയം വിതയ്ക്കാൻ കഴിയും.
  • ചിലർക്ക് മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവ് – ഗ്രാമവാസികളെ ഭ്രാന്താക്കാൻ, അവരുടെ ഓർമ്മകൾ മായ്ച്ചുകളയാൻ.
  • കുട്ടികൾ കാണാതാവുകയും, മുതിർന്നവർ അസ്വാഭാവികമായി പെരുമാറുകയും ചെയ്തു.

അഥർവയുടെ പ്രതികരണം: അഥർവ, തന്റെ ഗുരുവായ സന്യാസിയോട് പഠിച്ച മന്ത്രശക്തികൾ ഉപയോഗിച്ച്, ഈ ദുര്‍ബലതകളെ തിരിച്ചറിഞ്ഞു. അവൾക്ക് മനസ്സിലായി, ഈ ശക്തികൾ കണ്ണാടിയിലൂടെ ഗ്രാമത്തിൽ പ്രവേശിച്ചുവെന്ന്. ആ കണ്ണാടി ഒരു മന്ത്രശക്തിയുള്ള വാതിലായിരുന്നു, അതിലൂടെ അന്ധകാരശക്തികൾ കടന്നുവന്നത്.

രക്ഷാമന്ത്രം: അഥർവ തന്റെ മന്ത്രപുസ്തകത്തിൽ നിന്ന് ഒരു പ്രത്യേക രക്ഷാമന്ത്രം കണ്ടെത്തി. അതിന്റെ ഉച്ചാരണം വളരെ കഠിനമായിരുന്നു, കാരണം അതിന്:

  • ശക്തമായ മനഃശക്തി
  • ശുദ്ധമായ ഹൃദയം
  • പ്രകൃതിയുമായുള്ള ബന്ധം ആവശ്യമായിരുന്നു.

അവൾ കാട്ടിൽ പോയി, കല്ലുകൾക്കിടയിൽകാറ്റിന്റെ ശബ്ദം കേട്ട്നദിയുടെ ഒഴുക്ക് അനുഭവിച്ച്, ആ മന്ത്രം ഉച്ചരിച്ചു. അതിന്റെ ഫലമായി:

  • അന്ധകാരശക്തികൾ കണ്ണാടിയിലൂടെ തിരിച്ചടിക്കപ്പെട്ടു.
  • ഗ്രാമം ശാന്തതയിലായി.
  • കാണാതായ കുട്ടികൾ തിരികെവന്നു.
  • ഗ്രാമവാസികൾക്ക് മനസ്സിന്റെ സമാധാനം ലഭിച്ചു.

ശക്തികളുടെ മറച്ചുവെപ്പ്: രക്ഷയുടെ ശേഷം, അഥർവ തന്റെ ശക്തികൾ മറച്ചുവെച്ചു. അവൾ:

  • കണ്ണാടിയെ ഒളിപ്പിച്ചു, അതിന്റെ സ്ഥാനം ആരും അറിയാതെ.
  • മന്ത്രപുസ്തകത്തെ ഒരു ഗുഹയിൽ സൂക്ഷിച്ചു.
  • ഗ്രാമവാസികൾക്ക് സാധാരണ ജീവിതം തുടരാൻ അവസരം നൽകി.


അവളുടെ ജീവിതം പിന്നീട്

അമ്മ അഥർവ , തന്റെ പഴയ ജീവിതം മറന്നുപോലെ ജീവിച്ചു. എലിനയെ വളർത്തിയപ്പോൾ, അവൾ അവളിൽ അതേ കൗതുകവും ധൈര്യവും കണ്ടു. പക്ഷേ, അവൾ ഒരിക്കലും തന്റെ പൂർവ കഥകൾ തുറന്നു പറഞ്ഞില്ല .അവൾക്കറിയാം—aആ കണ്ണാടിഒരിക്കൽ വീണ്ടും അവളുടെ മകൾ തിരഞ്ഞെടുത്ത് സത്യം പുറത്തുകൊണ്ടുവരും.


എലിനയുടെ അന്വേഷണങ്ങൾ മറ്റൊരാളുടെ ശ്രദ്ധ പിടിച്ചെടുത്തു—ഒരു അന്ധകാരശക്തി, ആ കണ്ണാടിയുടെ ചുരുളുകൾ കേൾക്കാൻ ശ്രമിച്ച ഒരാൾ. ഒരു രാത്രിയിൽ, കണ്ണാടി എലിനയുടെ മുഖം തീയും നിശബ്ദതയും നിറഞ്ഞതായി കാണിച്ചു.

അടുത്ത ദിവസം, കണ്ണാടി തകർന്ന നിലയിൽ കണ്ടെത്തി. എലീനയെ കാണാതായി.  അഥർവ aആപൊട്ടിപൊളിഞ്ഞ കണ്ണാടിയുടെ മുന്നിൽ നിന്നു, കണ്ണുകളിൽ ദുഃഖവും ദൃഢനിശ്ചയവും നിറഞ്ഞു. അവൾക്കറിയാം—കണ്ണാടി എലിനയെ തിരഞ്ഞെടുത്തതാണെന്ന്. പോരാട്ടം അവസാനിച്ചിട്ടില്ല.

തിരവൂരിലെ കാടുകൾമലകൾപാതകൾ—ഇവയിൽ എലിനയുടെ സാന്നിധ്യം ഇപ്പോഴും ഉണ്ടെന്ന് ചിലർ വിശ്വസിക്കുന്നു. അവൾ സത്യാന്വേഷകയായിമായാജാലത്തിന്റെ ഭാഗമായിനിഴലുകളുടെ ലോകത്ത് സത്യം അന്വേഷിക്കുന്നവരെ കാത്തുനിൽക്കുന്നു.