*കെനിയ – ആഫ്രിക്കയുടെ മുത്ത്*
മാലാഖമാർ വിണ്ണിൽ നിന്നിറങ്ങി മണ്ണിൽManoj Kalathil's Blog (My Short Stories and Poems)
ഞാൻ വായിച്ചതും, കേട്ടറിഞ്ഞതും , കണ്ടറിഞ്ഞതും ആയ അനുഭവങ്ങൾ തന്നെ യാണ് ഇവിടെ പകർത്തുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അവ എനിക്ക് വിലപ്പെട്ടതാണ്.
2025, മേയ് 3, ശനിയാഴ്‌ച
*കെനിയ – ആഫ്രിക്കയുടെ മുത്ത്*

തകര്‍ന്ന നിശ്ശബ്ദത
മാതാപിതാക്കളുടെ അകാല നിര്യാണത്തെക്കുറിച്ചുള്ള ദാരുണവാർത്ത ലഭിച്ചപ്പോൾ, ഗിരിജ രംഗനാഥിന്റെ ലോകം നിരാശയുടെ ആഴത്തിലേക്ക് തകർന്നു വീഴുകയായിരുന്നു. ദുഃഖത്തിന്റെ അനന്തതയിൽ മുങ്ങിപ്പോയ അവളുടെ മനസ്സിനെ വിധിയുടെ ക്രൂരമായ കൈകൾ ആഴത്തിൽ ബന്ധിച്ചു
വിദേശത്തിലെ അക്കാദമിക ഇടനാഴികളിലൂടെ ഭാവിയിലേക്കുള്ള പ്രതീക്ഷകളോടെ സഞ്ചരിച്ചിരുന്ന ഗിരിജ, അതിജീവനത്തിന്റെയും അഭിലാഷങ്ങളുടെയും സ്വപ്നങ്ങളുടെയും സങ്കൽപ്പങ്ങൾ കൊണ്ടായിരുന്നു മുന്നോട്ടുപോയിരുന്നത്നി .പക്ഷേ മാതാപിതാക്കളുടെ ദുഃഖകരമായ അന്ത്യം അവളുടെ ഹൃദയത്തിന്റെ അടിത്തറയെ തന്നെ കുലുക്കിക്കളഞ്ഞു.
ഗിരിജയുടെ പിതാവ് പ്രൊഫസർ രംഗനാഥ് ബുദ്ധിയും ന്യായബോധവും , സ്ഥിരോത്സാഹവും നിറഞ്ഞ വ്യക്തിത്തിനു ഉടമയായിരുന്നു . അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഇന്നും അവളുടെ മനസ്സിൽ പ്രതിധ്വനിക്കുന്നു. മാതാവ് ഡോ. ലതയുടെ സ്നേഹവും, സ്ഥിരതയും , ധൈര്യവും കുടുംബത്തിന്റെ അടിസ്ഥാനശക്തിയായിരുന്നു.
എന്നിരുന്നാലും അവരുടെ ശാന്തമായ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ, ഒരു വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനകളോടൊപ്പം ഒരു കറുത്ത സർപ്പം ഇരുണ്ട മേഘമായി ആകാശത്ത് പ്രത്യക്ഷപ്പെട്ടു. ജീവിതത്തിന്റെ നിശ്ചലത തകർക്കുന്ന ഒരു കുത്സിതമായ സത്യം പുറത്തുവന്നു — യുവത്വത്തിന്റെ അതിരില്ലാത്ത ഉല്ലാസങ്ങളാൽ നിറഞ്ഞിരുന്ന രഞ്ജിത് പ്രഭാകർ എന്ന വിദ്യാർത്ഥി, അക്രമത്തിന്റെയും അനീതിയുടെയും ക്രൂരതയുടെയും പര്യായമായിരുന്നു
കുപ്രസിദ്ധമായ മയക്കുമരുന്ന് വ്യാപാരിയും റാഗിംഗിനും പിന്നിൽ നിന്നിരുന്ന ക്രിമിനൽ ബന്ധങ്ങളുമുള്ള മുഹമ്മദ് സൽമാന്റെ പ്രവേശനം ആ പ്രശാമായ കലാലയ അന്തരീക്ഷത്തിൽ ഒരു വിഷഭാരം പോലെ വീണു . അധികാരവും സ്വാധീനവും സ്വാർത്ഥമായോരോ ലക്ഷ്യത്തിനായി ഉപയോഗിച്ചിരുന്ന അയാൾ , തന്റെ പിതാവായ ഗതാഗത മന്ത്രി ഇബ്രാഹിം കുട്ടിയുടെ കീഴിൽ സുരക്ഷിതനായി നിലകൊണ്ടു.
സിന്ധു എന്ന കുട്ടിയുടെ മരണത്തിനു ഉത്തരവാദികളെ കണ്ടെത്തുനതിനുള്ള അന്വേഷണ കംമീഷൻ മുന്നിൽ എല്ലാ തെളിവുകളും നൽകിയ രംഗനാഥ് നോട്ടപ്പുള്ളിയായി മാറുവാൻ ഏറേ സമയം വേണ്ടി വന്നില്ല . റാഗിംഗിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്ന പ്രൊഫസർ രംഗനാഥ്, നീതി തേടിയുള്ള സിന്ധുവിന്റെ മാതാപിതാക്കൾക്ക് കുറ്റവാളികൾക്ക് ഉറച്ച ശിക്ഷ ലഭിക്കും എന്ന് പറഞ് ആശ്വസിപ്പിച്ചിരുന്നു .തന്റെ അന്വേഷണങ്ങൾ പ്രസ് മീറ്റിലൂടെ അറിയിക്കുകയും കൂടാതെ തന്നെ അന്വേഷണത്തിൽ അദ്ദേഹം കാമ്പസിന്റെ ഇരുണ്ട വശങ്ങളിൽ നിന്നുള്ള പുഴുക്കളെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നു.
പ്രത്യക്ഷമായ തെളിവുകളുമായി അദ്ദേഹം മാധ്യമങ്ങൾക്കുമുന്നിൽ വന്നപ്പോൾ, ശക്തിപ്രയോഗവും സ്വാധീനവും കൊണ്ട് പ്രതികളെ രക്ഷിക്കാൻ ശ്രമങ്ങൾ നടന്നുവെങ്കിലും അദ്ദേഹം പിന്നോട്ടുപോയില്ല. അദ്ദേഹത്തോടൊപ്പം ഡോ. ലതയും അതേ മനോഭാവത്തോടെയാണ് തന്നെയാണ് ഈകാര്യങ്ങളിൽ പ്രതികരിച്ചിരുന്നത് .
അവരുടെ നിലപാട് ചില ചാനലുകൾ ഏറ്റെടുത്തപ്പോൾ അവ പൊതുജനങ്ങളിലും പ്രതിധ്വനിച്ചു. പക്ഷെ ഒരു സുപ്രഭാതത്തിൽ അറിയുന്നത് പ്രൊഫെസ്സറും , ഡോക്ടറും ആത്മഹത്യാ ചെയ്തു എന്നാണ്
ഗിരിജ, മാതാപിതാക്കളുടെ ആത്മഹത്യ എന്ന ഔദ്യോഗിക നിഗമനം സംശയാസ്പദമായതിനാൽ, ആ മരണത്തിന്റെ പിന്നിലുള്ള ഗൂഢാലോചനകൾ അന്വേഷിക്കാനുള്ള ദൃഢനിശ്ചയവുമായിരുന്നു. അന്വേഷണത്തിന്റെ പാതയിൽ, അവൾ മനസ്സിലാക്കുവാൻ തുടങ്ങി — പിതാവും മാതാവും ആസൂത്രിതമായ ഒരു നീച ഗൂഢാലോചനയുടെ ഇരകളായിരുന്നു.
തുടർ അന്വേഷണങ്ങളിലൂടെ അവർ തെളിവുകൾ ശേഖരിച്ചു, ഇടം വലം പൂരിപ്പിക്കാനാകാത്ത പല ചോദ്യങ്ങൾക്കുമുള്ള മറുപടികൾ കണ്ടെത്തി വിജ്ഞാനത്തെയും ധൈര്യത്തെയും ആയുധങ്ങളാക്കിയുള്ള അവളുടെ പോരാട്ടം അഴിമതിയെയും ദുര്‍ബലതയെയും നേരിട്ട് വെല്ലുവിളിച്ചു.
അവസാനമായി, ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഗിരിജ, തന്റെ മാതാപിതാക്കളുടെ മരണം ആസൂത്രണം ചെയ്തവർക്കെതിരെ പ്രതീക്ഷയും പ്രതീക്ഷയുടെ പുറത്തുള്ള നീതിയും ആവശ്യപ്പെട്ടു. തന്റെ സമരത്തിൽ ഒരു മകളായുള്ള വികാരങ്ങൾക്കപ്പുറവും നീതിയെന്ന ഉന്നത ലക്ഷ്യത്തിലേക്കാണ് അവളുടെ ദൃഷ്ടി.

2025, മേയ് 2, വെള്ളിയാഴ്‌ച
The Checkmate of Dreams
The Checkmate of Dreams
In a bustling town filled with the sounds of laughter and the hustle of daily life, there lived a young girl named Ananya. Life hadn’t been kind to Ananya.; her mother had passed away when she was just a child, leaving her and her father, Raj, to navigate the world together. Their modest home was filled with memories of laughter and warmth, but the echoes of loss often lingered in the corners.
Ananya. was a spirited girl with dreams as vast as the sky. Every afternoon, after finishing her homework, she would wander to the local park, where she watched the street chess players. Their hands moved gracefully over the black and white board, and Ananya was entranced. The way they strategized, the intensity of their concentration—it ignited a flame within her. She longed to learn the game, to understand the intricate dance of pieces that mirrored the struggles and triumphs of life.
But life was not easy. Raj worked tirelessly as a laborer, earning just enough to keep their small household running. He had his own dreams, ones that had dimmed since the loss of Ananya's mother. Yet, he saw the spark in Anya's eyes when she spoke of chess. “One day, I will be a champion,” she declared, her voice filled with determination.
Raj smiled but felt the weight of their reality. "Ananya," he said gently, "chess is a game for the privileged. We can barely afford to eat, let you concentrate your studies."
Days turned into weeks, and Ananya's passion grew. It was on a particularly sunny afternoon that her life took an unexpected turn. While watching the players, she caught the attention of a street chess master named Malik. He was an old man with a weathered face, wise eyes, and a heart that had seen both victory and defeat.
Malik approached Ananya, noticing her rapt attention. “You have the soul of a chess player, young one,” he said, his voice warm. “Would you like to learn?”
Ananya’s eyes widened with hope. “Oh, yes! But I don’t have money for lessons.”
Malik smiled softly. “Passion cannot be bought. I can teach you, if you’re willing to work hard.”
For weeks, Ananya met Malik in the park, learning not just the rules of chess but the deeper lessons it held. He taught her strategy, patience, and the importance of resilience. With every game they played, Ananya skills sharpened, her confidence blossoming.
As her passion grew, so did her dreams. She visioned herself on grand stages, competing against the best in the world. But the reality of her family’s struggles weighed heavily on her heart. One evening, as she practiced alone, she overheard her father speaking to a neighbor, Gopal Uncle. “I want to support her dreams, but we have nothing to give. I can’t sell our land; it’s all we have.”
Tears filled Ananya's eyes. The land was a symbol of their struggles, but it was also the sole property of her father and his hope. That night, she took the courage to speak to Raj. “Papa, I want to become a Chess champion. If you sell the land, I can get proper training—I can make it!”
Raj looked at her, torn between his love for his daughter and the fear of losing their last piece of stability. “Ananya, that land is our future. What if… what if it doesn’t work out?”
“But what if it does?” she replied, her voice unwavering. “I want to make you proud. I want to honor Mama’s memory.”
Seeing the fire in her eyes, Raj felt the weight of his own unfulfilled dreams. He took a deep breath, realising that holding onto the land could mean holding back Ananya’s potential. With a heavy heart, he agreed. “If this is your dream, my daughter, then I will support you.”
He sold the land, and with the money, Ananya enrolled in a chess academy. There, she trained tirelessly, absorbing every lesson, every strategy. Under Malik’s guidance and the academy’s rigorous training, she competed in local tournaments, steadily climbing the ranks.
Years passed, and Ananya became a formidable player, known for her unique style and fierce determination. Her father watched with pride as she faced opponents who once seemed invincible. Each victory was not just hers but a testament to the sacrifices they had made together.
Finally, the day arrived when Ananya stood at the entrance of a grand tournament, the World Chess Championship. Her heart raced as she remembered the path that had brought her here—the laughter with her father, the lessons from Malik, and the unwavering belief in her dreams.
As she played her final match, every move was infused with love and ambition. The pieces danced across the board, echoing the struggles of her past and the future she envisioned. With one final checkmate, Ananya emerged victorious, the title of Grandmaster now hers.
The crowd erupted in applause, but amidst the cheers, Ananya’s eyes searched for her father. When she spotted Raj, tears streamed down his face, pride swelling in his heart. He rushed to embrace her, whispering words of love and admiration.
“You did it, Ananya! You fulfilled your dreams and mine,” he said, holding her tightly.
In that moment, Ananya knew that the journey had been as beautiful as the destination. She had not just become a champion; she had honoured her mother’s memory and forged a bond with her father that would last a lifetime.
And as the world celebrated her victory, Ananya understood that chess, much like life, was not just about winning—it was about the love that moved the pieces, the sacrifices made, and the dreams that brought them together.

2025, ഫെബ്രുവരി 2, ഞായറാഴ്‌ച
ഒരു നറുപുഞ്ചിരി
റോഡിന് ഇരുവശവും കണ്ണേത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന നെൽ പാടങ്ങൾ. ഇനി എങ്ങോട്ടു പോകും , നേരമാണെങ്കിൽ ഇരുട്ടി തുടങ്ങിയിരിക്കുന്നു . കുറച്ചു നേരം അയാൾ അവിടെ നിന്നു. പിന്നെ എന്തോ ആലോചിച്ചെന്ന് പോലെ റോഡിന് അരികിലൂടെ ചെറിയ ചാൽ വഴിയിലൂടെ അയാൾ ആ പാടവരമ്പിലൂടെ ഇറങ്ങി നടന്നു. വിശപ്പുകൊണ്ടയാൾ അതി ക്ഷീണിതനായിരുന്നു. ഉച്ചക്ക് കുറച്ചു മോരിൻ വെള്ളം കുടിച്ചതാണ്. അതിനുശേഷം ഇപ്പോൾ നാലഞ്ചു മണിക്കൂർ കഴിഞ്ഞിരിക്കുന്നു.
വയൽ വരമ്പിലൂടെ അയാൾ പതിയെ നടന്നു. ആകാശത്തു പക്ഷികൾ സ്വന്തം കൂട്ടിലേക്കുള്ള പ്രയാണം തുടങ്ങിയിരിക്കുന്നു. ഉച്ചത്തിൽ കരഞ്ഞു വിളിച്ചുകൊണ്ടു വെളുത്ത പക്ഷികൾ ചിറകു വിടർത്തി പറക്കുമ്പോൾ അയാൾ ആലോചിച്ചു ഇരുളും മുമ്പേ കൂട് അണയണം എന്നുള്ള ചിന്ത അവറ്റകൾക്കുണ്ട്. തണുത്ത കാറ്റിൽ നെൽ കതിരുകൾ ചാഞ്ചാടുന്നു. പൗർണമി പ്രഭയാൽ അവ സ്വർണം പോലെ പൂത്തു ഉലയുന്നു . അങ്ങ് ദൂരെയായി ഒരു ചെറിയ ഷെഡ് പോലെ അയാൾക്ക് തോന്നി. അയാൾ ആയാസപെട്ടു അങ്ങോട്ടേക്ക് നടന്നു. അങ്ങകലെ നിന്നും അത് ഒരു വലിയ പക്ഷികൂട് പോലെ അയാൾക്ക് തോന്നി. അരികിലായി ഒരു വെള്ള കൊക്ക് ഒറ്റക്കാലിൽ ധ്യാനിചു നിൽക്കുന്നു. ഇന്നത്തെ അത്താഴം എന്തെന്ന് ചിന്തയിൽ ഒരുപക്ഷെ ആ ധ്യാനം നീണ്ടു പോയേക്കാം. വയൽ വരമ്പിലെ ചെറു ചാലുകളിൽ വെള്ളം പോകുന്നുണ്ട്. അതിൽ ചിലപ്പോൾ ചെറിയ പരൽ മീനുകളെയോ അല്ലെങ്കിൽ ഇറക്കുന്നു ഞണ്ടുകളേയോ ഇന്നത്തെ ആഹാരം ആക്കം എന്നുള്ള ചിന്തയിൽ നിൽക്കുകയായിരിക്കാം ചെങ്ങാതി.
ചെറുതായിട്ട് മഴ ചാറുന്നുണ്ടോ എന്നയാൾക്ക് തോന്നി. ഇല്ല അത് തോന്നൽ ആയിരുന്നു. വെള്ള ചാലുകളിലൂടെയുള്ള വെള്ളം ചിലപ്പോൾ നടക്കുമ്പോൾ ദേഹത്ത് തെറിച്ചതായിരിക്കാം. ആകാശത്തു പിന്നേയും കറുത്ത ചിറകുകൾ വീശി പക്ഷികൾ ശബ്ദം ഉണ്ടാക്കികൊണ്ടു പറക്കുന്നു. അയാൾ ആലോചിച്ചു എത്ര സുഖമാണീ പക്ഷകളുടെ ജീവിതം അവർ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല. അന്നന്നത്തേക്കുള്ള അന്നം അവ സ്വയം കണ്ടെത്തുന്നു. ജീവിക്കുകയാണെങ്കിൽ ഇതുപോലെ മരണം വരെ ജീവിക്കണം. അല്ലെ അയാൾ സ്വയം ആലോചിച്ചു.
അപ്പോയ്ഴേക്കും അയാൾ നടന്ന ആ ഷെഡിന്റെ അരികിൽ എത്തി. അതൊരു മോട്ടോർ പുരയായിരുന്നു. അയാൾ ചുറ്റും നോക്കി അവിടെ എങ്ങും ആരും ഇല്ല. ഇന്ന് രാത്രി ഇവിടെ കിടക്കാം വഴിയിൽ കിടന്നാൽ ചിലപ്പോൾ പാമ്പോ വല്ല ക്ഷുദ്ര ജീവികളുടെയോ കടി ഏൽക്കാം. അയാൾ അകത്തേക്ക് കയറി നോക്കി. ഒരു തുരുമ്പിച്ച പമ്പ്. എന്നാലും വെള്ളം അടിക്കാൻ പറ്റും എന്നു കരുതുന്നു. അരികിലുള്ള നീർ ചാലിൽ നിന്നും ഓസ് ഇട്ടിട്ടുണ്ട്. അവിടുന്നു ആയിരിക്കും വെള്ളം എടുക്കുന്നത്.
അപ്പോൾ ആണ് അയാളുടെ ശ്രദ്ധയിൽ അത് പെട്ടത്. ഒരു വക്ക് പൊട്ടിയ ചോറ്റു പത്രം. അലുമിനിയത്തിന്റെ ചളങ്ങിയ ചോറ്റു പത്രം. അയാളുടെ കണ്ണുകൾ തിളങ്ങി. അതിൽ വല്ല ഭക്ഷണവും ഉണ്ടാകുമോ. വിശപ്പ് അയാളെ കാർന്നു തിന്നു തുടങ്ങിയിട്ട് കുറെ നേരമായി. ഇനി ഒന്നും കഴിച്ചില്ലെങ്കിൽ അയാൾ ചിലപ്പോൾ ചത്ത് പോകും എന്നയാൾക്ക് തോന്നി. അയാൾ ആകാംഷയോടെ ആ പാത്രം തുറക്കുവാൻ ശ്രമിച്ചു. മോട്ടോറിന്റെ പുക കുഴലിൽ അയാൾ പത്രം രണ്ടുവട്ടം തട്ടി. പിന്നെ വലതു കൈ വിരൽ കൊണ്ട് പത്രം ഞെരുക്കി തുറക്കുവാൻ അയാൾ ശ്രമിച്ചു.
പത്രം തുറന്നപ്പോൾ അയാൾ ശരിക്കും ഞെട്ടി പോയി. അതിൽ തെരു സ്വാദം ആയിരുന്നു. കടുക് പൊട്ടിച്ചു വെളുത്തുള്ളിയും, ഇഞ്ചിയും കറിവേപ്പിലയും ഒത്ത ചേർത്ത അളവിൽ ചോറും തൈരും ചേർന്ന തൈരുസ്വാദം. ദൈവമേ അയാൾ അറിയാതെ വിളിച്ചുപോയി. ഇവിടെ ആരാണ് ഇങ്ങനെ ഒരു ഭക്ഷണം തരിക. ദൈവം അല്ലാതെ വേറെ ആരാണ്. വിശക്കുമ്പോൾ അന്നം തരുന്നവൻ ആരാണോ അവൻ ദൈവം എന്ന് വേദപുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യം അയാൾ ഓർത്തു. ഇവിടെ ഒരു പക്ഷെ വയൽ നനയ്ക്കുവാൻ വരുന്നവൻ അവനു വേണ്ടി അവന്റെ പൊണ്ടാട്ടി ഉണ്ടാക്കി കൊടുത്തത്തിരിക്കാം. ആരെയും കാണാനില്ല. അല്ലെങ്കിൽ തന്റെ വിശപ്പ് കണ്ടു ദൈവം തന്നെ നല്കിയതാണെങ്കിലോ?
അയാൾ ചുറ്റുവട്ടത്തും ഒന്ന് കഴുത്തു നീട്ടി എത്തി നോക്കി. “ഹേയ്,” അയാൾ രണ്ടു കൈ കൊണ്ട് മുക്ക് പൊത്തി ആവുന്ന ഉച്ചത്തിൽ വിളിവഹ് നോക്കി. ആരും ഇല്ല. അയാളുടെ ശബ്ദം പ്രതിധ്വനി ആയി തിരികെ മുഴങ്ങി.
അയാൾക്ക് വിശപ്പ് സഹിക്കുവാൻ വയ്യ എന്നായിരിക്കുന്നു. എന്തായാലൂം ഇത് കഴിക്കുക തന്നെ. അയാൾ പിന്നെ ഒന്നും അമാന്തിക്കാത്തെ ഒരു ഉരുള എടുത്തു മൂക്കിൻ അരികെ മണത്തു നോക്കി. വളിച്ച മണം ഉണ്ട്. എങ്കിലും കഴിക്കാം. അയാൾ ആ വലിയ ഉരുള വായിലേക്ക് എറിഞ്ഞു. പിന്നെ ആസ്വദിച്ച് ചവച്ചു കഴിക്കുവാൻ തുടങ്ങി. ഓരോ ഉരുള കഴിമ്പോഴും അയാൾ കൈയിൽ അടുത്ത വറ്റുകൾ വാരി എടുക്കും കൈ കൊണ്ട് ഞെരുക്കി ഞെരുക്കി ഉരുള രൂപത്തിൽ ആക്കും. പിന്നെ വായിലേക്ക് ഒരു തള്ളാണ് . അയാളുടെ ചുണ്ടിൽ ചിരി പടർന്നു. പെട്ടെന്ന് ആ ചിരി അയ്മറഞ്ഞു. ആ ഉരുളയിൽ ഒരു മുളക് കത്തിച്ചപ്പോൾ ഉള്ള എരിവ് അയാൾ അറിഞ്ഞു. പിന്നെ അത് കാര്യം ആക്കാതെ ആടുത്ത ഉരുള കുഴക്കുവാൻ തുടങ്ങി. ഈ പ്രക്രിയ ആറേഴു വട്ടം തുടർന്നു. അപ്പോഴേക്കും പത്രം ഏകദേശം കാലി ആയിത്തീർന്നിരുന്നു.
വയർ നിറഞ്ഞു എന്ന് കഴിഞ്ഞപ്പോൾ അയാൾ അരികിലെ ചാലിൽ നിന്നും വെള്ളം കൈ കുമ്പിളിൽ ആക്കി മട മട എന്ന് ശബ്ദം ഉണ്ടാക്കി കുടിച്ചു. അയാൾക്ക് വല്ലാത്ത സംതൃപ്‌തി ഉണ്ടായ നിമിഷം ആയിരുന്നു. അയാൾ ചുറ്റും കണ്ണോടിച്ചു. ഇരുട്ട് കാർന്നു തിന്നുന്നു എങ്കിലും ചന്ദ്ര പ്രകാശത്തിൽ ചുറ്റും അയാൾക്ക് നല്ലവണ്ണം കാണാമായിരുന്നു. അയാൾ പോക്കറ്റിൽ പരാതി നോക്കി. ഒരു ബീഡി ഉണ്ടായിരുന്നെങ്കിൽ അയാൾ നിശ്വസിച്ചു. ഇത്രയ്ക്കു ഭക്ഷണം കഴിഞ്ഞാൽ ഒരു ബീഡി വലി അയാളുടെ ശീലം ആണ്.
ആഹാരം തന്ന സ്ഥിതിക്ക് ദൈവമേ നിനക്ക് ഒരു ബീഡിയും കൂടി തന്നു കൂടായിരുന്നോ. ദൈവം കണ്ണിൽ ചോരയില്ലാത്തവൻ ആണ്. അല്ലെങ്കിൽ ഒരു പുകല കഷ്ണം വയ്ക്കുക. ഇതൊന്നും ഇല്ലാതെ വെറും ഭക്ഷണം മാത്രം കഴിക്കുക എന്ന് വച്ചാൽ അത് അല്പം കടുപ്പം ആണ്. സാരമില്ല ഇനി അടുത്ത തവണ ആഹാരം തരുമ്പോൾ ദൈവമേ നീ അത് ഓർത്തു ചെയ്‌താൽ മതി. ദൈവത്തോട് ഒരു താക്കീതു എന്ന പോലെ അയാൾ മൊഴിഞ്ഞു.
ഇനി ഇപ്പോൾ ഇവിടെ തന്നെ കിടക്കാം. കിടക്കുവാൻ ഉള്ള സ്ഥലം ഒന്നുമില്ല. പഴയതാണെങ്കിലും. അര മതിൽ കുമ്മായവും മണ്ണും ചേർന്ന് ദൃഡമായിരിക്കുന്ന ഭിത്തി. കാറ്റും മഴയും കൊള്ളാതെ ഇന്നിവിടെ അന്തി ഉറങ്ങാം. നാളത്തെ കാര്യം നാളെ.
ഭിത്തിയിൽ തല ചായ്ച്ചു അയാൾ ഉറങ്ങുവാൻ ഉള്ള ശ്രമം നടത്തി. പുറത്തു നക്ഷത്രങ്ങൾ വെട്ടി തിളങ്ങുന്നു. പോരാത്തതിന് നല്ല തണുത്ത കാറ്റും. അയാൾ ഒരു പഴയ തമിഴ് പാട് ചുണ്ടിൽ മൂളി “എങ്ക രാജാ നാൻ താൻ, ഉങ്ക ദേവ അതും നാൻ താൻ” ആ വരികൾ അയാൾ ആവർത്തിച്ച് പാടി കൊണ്ടിരുന്നു. പിന്നെ എപ്പോഴോ അയാൾ മഹാ നിദ്രയിലേക്ക് വഴുതി വീണു. ഇനി ഒരിക്കലും ഉണരാത്ത നിദ്ര. അപ്പോഴും അയാളുടെ ചുണ്ടിൽ ഒരു നറു പുഞ്ചിരി ഉണ്ടായിരുന്നു.

2024, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച
നീയില്ലാത്തൊരോണം
നീയില്ലാത്തൊരോണം
ഓണനിലാവിൻ തോണിയിലേറി
ഓർമ്മകൾ തുഴയുമ്പോൾ ....
പൂക്കളിറുത്തും .. കോടിയുടുത്തും ..
ആർത്തു നടന്നൊരു കാലം ..ഞാൻ
ഓമനേ നിന്നയിന്നോർത്തു പോയി ....
കാവിലേ പൂരത്തിൻ കതിന മുഴങ്ങുമ്പോൾ
കണ്മണി ചെവി പൊത്തി നീ നിൽപ്പു
കൈവിരൽത്തുമ്പിനാൽ ചേർന്നു നടന്നൊരു
ഇടവഴിയോരങ്ങൾ ഓർത്തുപോയി .. ഞാൻ
ഓമനേ നിന്നയിന്നോർത്തു പോയി ....
തൈമാവിൻ ചോട്ടിലേ മാമ്പഴം വീഴുമ്പോൾ
ഓടിയെടുത്തു നുണഞ്ഞ കാലം ..
ഓർമ്മകൾ ആവോളം തന്നിട്ടു നീയന്ന് ..
ഓടിമറഞ്ഞങ്ങു പോയതെന്തേ ....
പൂക്കളമിട്ടു നടക്കുന്ന പ്രായത്തിൽ പ്രായത്തിൽ
കുഞ്ഞനുജത്തി നീ പൊയ്മറഞ്ഞു ..
ഓണമിങ്ങെത്തുമ്പോൾ മിഴി നനയുന്നു
നീയില്ലാത്തൊരു തിരുവോണം
എന്നും വിങ്ങുന്ന ഓർമയിൽ തിരുവോണം
ഓണനിലാവിൻ തോണിയിലേറി
ഓർമ്മകൾ തുഴയുമ്പോൾ ....
പൂക്കളിറുത്തും .. കോടിയുടുത്തും ..
ആർത്തു നടന്നൊരു കാലം ..ഞാൻ
ഓമനേ നിന്നയിന്നോർത്തു പോയി ....

2024, ഫെബ്രുവരി 13, ചൊവ്വാഴ്ച
ഒരു ആഫ്രിക്കൻ നാടോടി കഥ
ആഫ്രിക്കൻ സവന്നയുടെ സമൃദ്ധമായ പച്ചപ്പിനുള്ളിൽ സ്ഥിതിചെയ്യുന്ന ഒരു കുഗ്രാമത്തിൽ ക്വാഹേരിയും അമാനിയും എന്ന യുവദമ്പതികൾ താമസിച്ചിരുന്നു. അവരുടെ പ്രണയകഥ അഗാധമായ വാത്സല്യവും അചഞ്ചലമായ പ്രതിബദ്ധതയും അടയാളപ്പെടുത്തുന്നതായിരുന്നു . പക്ഷേ ജീവിതം എപ്പോഴും ശാന്തസുന്ദരമായ പുഴ പോലെ ഒഴുകുകയില്ലല്ലോ . അത് പരീക്ഷണങ്ങളും കഷ്ടപ്പാടുകളും അടയാളപ്പെടുത്തുവാൻ കൂടിയുള്ളതാണല്ലോ .
തനിക്കും തൻറെ പ്രിയപ്പെട്ട അമാനിയ്ക്കും ഒരു ഉജ്ജ്വലമായ ഭാവി കെട്ടിപ്പടുക്കാൻ കഴിയുമെന്ന് വിശ്വസിച്ച്, മികച്ച അവസരങ്ങൾ തേടി നെയ്റോബിയിലേക്ക് പുറപ്പെട്ട ഒരു ഉത്സാഹിയായ യുവാവായിരുന്നു ക്വാഹേരി. എന്നിരുന്നാലും, തിരക്കേറിയ ആ നഗരത്തിലെ ജീവിതം അവരുടെ ഗ്രാമത്തിന്റെ ശാന്തിയിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു . പരമാവധി പരിശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും, നഗരത്തിൽ ഒരു ജോലി കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള ഒരു ജോലിയാണെന്ന് ക്വാഹേരി തിരിച്ചറിഞ്ഞു .
ഒടുവിൽ, ക്വാഹേരി ഒരു സെക്യൂരിറ്റി ഗാർഡായി ഉദ്യോഗം നേടിയെങ്കിലും ഒരു നിർഭാഗ്യകരമായ രാത്രിയിൽ അയാളുടെ സമൃദ്ധിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ തകർന്നടിഞ്ഞു . ഒരു കൂട്ടം കവർച്ചക്കാരെ ധീരമായി പ്രതിരോധിക്കുന്നതിനിടയിൽ, ക്വാഹേരിക്ക് തലയ്ക്ക് ഗുരുതരമായി അടിയേൽക്കുകയും തുടർന്നുണ്ടായ ആഘാതത്താൽ അയാൾക്ക്ബോധം നഷ്ടപ്പെടുകയും ചെയ്തു.
ബോധം ഇല്ലാത്ത അവസ്ഥയിൽ ദിവസങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും മാറി. ക്വാഹേരി ആ നഗരത്തിൽ തന്നെ ഓർമ്മകൾ ഇല്ലാതെ തന്നെ ഒരു വിചിത്രമായ ജീവിതം നയിക്കുകയാണ് ചെയ്തത് . സ്വന്തം പേര് പോലും അയാൾക്ക് ഓർക്കുവാൻ കഴിഞ്ഞില്ല . അവന്റെ ഓർമ്മ വിഖാടിക്കുകയും അവന്റെ ആത്മാവ് തകരുകയും ചെയ്തു. ഒരിക്കൽ സ്വപ്നം കണ്ടിരുന്ന ജീവിതം ഓർത്തെടുക്കാൻ കഴിയാതെ വർഷങ്ങളോളംഅയാൾ തന്റെ മുൻസ്വത്വത്തിന്റെ തന്നെ ഒരു നിഴലായ നെയ്റോബിയിലെ തെരുവുകളിൽ അലഞ്ഞുതിരിയുകയായിരുന്നു.
അതേസമയം, ഗ്രാമത്തിൽ അമാനി തന്റെ പ്രിയപ്പെട്ട ക്വാഹേരിയുടെ തിരിച്ചുവരവിനായി ക്ഷമയോടെ കാത്തിരുന്നു. ദിവസങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും മാറി, എന്നിട്ടും അവനെക്കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ല. എന്നിട്ടും, അവളുടെ മനസ്സിനെ ബാധിച്ച അനിശ്ചിതത്വവും സംശയത്തിന്റെ മന്ത്രവാദങ്ങളും ഉണ്ടായിരുന്നിട്ടും, ക്വാഹേരി തന്റെ അടുത്തേക്ക് മടങ്ങിവരുമെന്ന വിശ്വാസത്തിൽ അമാനി ഉറച്ചുനിന്നു.
ദിവസങ്ങൾക്കു ശേഷം സ്വർണ്ണ സൂര്യൻ ചക്രവാളത്തിന് താഴെ മുങ്ങി ആകാശത്തിൽ കുങ്കുമവർണങ്ങൾ വീണ്ടും വരച്ചപ്പോൾ, വിധി വീണ്ടും അയാളുടെ ജീവിതത്തിൽ ഇടപെട്ടു. ശക്തമായ മഴയുള്ള ഒരു ദിവസം , മിന്നൽ പിണരിന്റെ ഒരു പാളി അയാളെ തൊട്ടോ തൊട്ടില്ലയോ എന്ന മട്ടിൽ കടന്നു പോയി. മിന്നലിന്റെ ആ ആഘാതത്താൽ അയാൾ ബോധം നഷ്ടപ്പെട്ടു താഴെ വീണു . മഴത്തുള്ളികൾ അയാളുടെ പഴയ വസ്ത്രത്തിലെ ചെളികൾ കഴുകി കളഞ്ഞു . നേരം വെളുത്തപ്പോൾ ബോധം വന്നപ്പോൾ അയാൾ ഏതോ ആശുപത്രിയിൽ ആയിരുന്നു. അവിടുത്തെ പരിചരണത്തിനിടയിൽ ഏതോ ഒരു ദിവസം തകർന്നതും മുറിവേറ്റ മനസ്സുമായി ക്വാഹേരി തൻ്റെ ഗ്രാമത്തിലേക്കുള്ള തിരിച്ചുവരവിനുള്ള പരിചിതമായ പാതയിലേക്ക് ഇടറി വീണു. മറന്നുപോയ ഒരു സ്വപ്നത്തിന്റെ ശകലങ്ങൾ പോലെ ഓർമ്മകൾ അയാളിൽ വീണ്ടും നിറഞ്ഞു, അമാനിയിലേക്കുള്ള മടക്കം ... അതയാൾ മനസ്സിലാക്കിയിരിക്കുന്നു . ഒരു തിരിച്ചുവരവ് വേണം എന്നുള്ള കണ്ടെത്തൽ അയാളുടെ മനസ്സിൽ ഉണ്ടായിരുന്നിരിക്കാം . ഇല്ലെങ്കിൽ അയാളുടെ ഉപബോധ മനസിന് അതറിയാമായിരുന്നു.
അയാൾ ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു . എന്നാൽ ഗ്രാമത്തിനടുത്തെത്തിയപ്പോൾ ഭയം അയാളുടെ ഹൃദയത്തിൽ തുളച്ചു കയറി. ഇത്രയും വർഷങ്ങൾക്ക് ശേഷവും അമാനി അയാളെ കാത്തിരിക്കുന്നുണ്ടാവുമോ ? അവളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടാവില്ലേ ? അവനോടുള്ള അവളുടെ സ്നേഹം മണലിലെ കാൽപ്പാടുകൾ പോലെ മാഞ്ഞു പോയിട്ടുണ്ടാവില്ലേ ?... അയാളുടെ മനസ്സിൽ സമ്മിശ്രമായ ചിന്തകൾ ഉടെലെടുത്തുകൊണ്ടേയിരുന്നു .
വിറയ്ക്കുന്ന കൈകളോടും ഭയം നിറഞ്ഞ ഹൃദയത്തോടും കൂടി ക്വാഹേരി ഒടുവിൽ തന്റെ ഗ്രാമത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ എത്തി. നെയ്റോബിയിലെ അരാജകത്വത്തിൽ നഷ്ടപ്പെട്ട് വർഷങ്ങൾ ചെലവഴിച്ച ശേഷം ക്വാഹേരി ഒടുവിൽ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ, പ്രതീക്ഷയുടെയും ഭീതിയുടെയും മിശ്രിതം കൊണ്ട് അയാളുടെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു . ഇത്രയും കാലം കഴിഞ്ഞില്ലേ ഇപ്പോൾ അമാനി അയാളെ ഓർക്കുന്നുണ്ടാവുമോ ?
ഗ്രാമത്തിലെ , ഇടുങ്ങിയ പുൽപ്പരപ്പിൽ. കൂടെ നടക്കുമ്പോൾ അയാളുടെ കണ്ണുകൾ അവളെ തിരഞ്ഞുകൊണ്ടേയിരുന്നു . അവന്റെ കണ്ണുകൾ ചക്രവാളത്തിൽ നോക്കി, തന്റെ പ്രിയപെട്ടവൾ അവൾ ഇവിടെ ഉണ്ടാകുമോ? പിന്നിടുന്ന ഓരോ വീഥിയിലും അയാളുടെ കണ്ണുകൾ അവളെ തിരയുന്നുണ്ടായിരുന്നു . പെട്ടെന്ന് അയാളുടെ കണ്ണുകൾ അകലെയുള്ള ഒരു സ്ത്രീ രൂപത്തിൽ ഉടക്കി.അങ്ങകലെയായി അവൻ അവളെ കണ്ടു- ഒടിഞ്ഞുവീഴാറായ ഒരു പഴയ അക്കേഷ്യ മരച്ചുവട്ടിൽ അവൾ ഇരിക്കുന്നു . അവളുടെ മുടി ചെളി പുരണ്ടതും ജടപിടിച്ചതും ആയിരിക്കുന്നു . അവളുടെ വസ്ത്രങ്ങൾ വർഷങ്ങളുടെ കാത്തിരിപ്പിൽ ജീർണിക്കുകയും മങ്ങുകയും ചെയ്തിരിക്കുന്നു
അമാനി, അവൾ ആരെയോ പ്രതീക്ഷിച്ചു തന്നെ എന്നപോലെ മരച്ചുവട്ടിൽ , അവൾ . അയാളുടെ കണ്ണുകൾ സന്തോഷത്തിന്റെ കണ്ണുനീർ കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു.പ്രതീക്ഷയോടെ തിളങ്ങുന്ന അമാനിയുടെ കണ്ണുകൾ, അപ്പോഴും "ക്വാഹേരി, നീ എവിടെയാണ്?" എന്നവൾ ആവർത്തിച്ചു മന്ത്രിച്ചു കൊണ്ടേയിരുന്നു .നഷ്ടപ്പെട്ട പ്രണയത്തിനായി കൊതിച്ച വർഷങ്ങളുടെ ഭാരം അവളുടെ ശബ്ദം, ഒരു കുസൃതിച്ചിരി നിറഞ്ഞ അവളുടെ ശബ്ദം മാത്രം, അതിനു മാത്രം ഇപ്പോഴും മാറ്റമില്ല എന്ന് ക്വാഹേരി തിരിച്ചറിഞ്ഞു .
കവിളിലൂടെ കണ്ണുനീർ ഒഴുകവേ, അവളുടെ വേദനകൾ കണ്ട് അവന്റെ ഹൃദയം പിടഞ്ഞു . ചുടു കണ്ണുനീർ കൈ വിരൽ കൊണ്ട് തൂത്തശേഷം ക്വാഹേരി അവളുടെ അരികിൽ ഓടിയെത്തി. അവന്റെ വിറയ്ക്കുന്ന കൈകൾ കൊണ്ട് അവളുടെ കൈകളിൽ തൊട്ടു . ആ കൈകൾ അവൻ അമർത്തി അമർത്തി ചുംബിച്ചു .
"ഞാൻ ഇവിടെയുണ്ട്, അമാനി", വികാര തള്ളൽ കൊണ്ടോ ആവേശം കൊണ്ടോ അയാൾക്ക് ശ്വാസം മുട്ടൽ അനുഭവപെട്ടു . ഇടറിയ ശബ്ദത്തോടെ ക്വാഹേരി മന്ത്രിച്ചു. "ഞാനിവിടെയുണ്ട് അമാനി ".
പിന്നെ, അമിതമായ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ഒരു നിമിഷത്തിൽ, അയാൾ അവളെ ആലിംഗനം ചെയ്തു, കാലത്തിന്റെ പരീക്ഷണം സഹിച്ച ആ സ്നേഹത്തിൽ അവരുടെ ആത്മാക്കൾ വീണ്ടും ഒന്നിച്ചു.
എന്നാൽ അവർ പരസ്പരം മുറുകെ പുണർന്നപ്പോൾ , അമാനിയുടെ കണ്ണുകൾ അവന്റെ മുഖം തിരിച്ചറിഞ്ഞു , അവളുടെ ഹൃദയം അനിശ്ചിതത്വം കൊണ്ട് നിറഞ്ഞു. "കവ്ഹേരി, നീ എവിടെയായിരുന്നു?" വികാരങ്ങളാൽ വിറയ്ക്കുന്ന ശബ്ദത്തോടെ അവൾ ചോദിച്ചു ..
അവളുടെ വേദന കണ്ട് ക്വാഹേരിയുടെ ഹൃദയം തകർന്നു, ഇനി ഒരിക്കലും അവളെ പിരിയുകയില്ല എന്നവൻ പ്രതിജ്ഞയെടുത്തു. " എനിക്ക് തെറ്റിപ്പോയി, എന്റെ പ്രിയപ്പെട്ടവളേ", അവൻ മറുപടി പറഞ്ഞു, അവന്റെ ശബ്ദം ഖേദം കൊണ്ട് നിറഞ്ഞു. "എന്നാൽ ഞാൻ ഇപ്പോൾ ഇവിടെയുണ്ട്, ഇനി ഒരിക്കലും ഞാൻ നിന്നെ ഉപേക്ഷിക്കില്ല".
ക്വാഹേരിയിലുള്ള അവളുടെ വിശ്വാസം അചഞ്ചലമായതിനാൽ "അവൻ വരും", പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ അവൾ ജീവിക്കുകയായിരുന്നു ഇത്രയും വർഷങ്ങൾ....അവർക്ക് ചുറ്റും തടിച്ചുകൂടിയ ഗ്രാമവാസികൾ പരസ്പരം മന്ത്രിച്ചു, അവരുടെ ശബ്ദങ്ങൾ ആകാംക്ഷയും സംശയവും കൊണ്ട് നിറഞ്ഞു. "അവൾ എല്ലാ ദിവസവും നിന്നെ ഇവിടെ ഈ വൃക്ഷച്ചുവട്ടിൽ കാത്തിരിക്കുകയായിരുന്നു ", "ക്വാഹേരി തന്റെ അടുത്തേക്ക് തന്നെ മടങ്ങിവരുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു ". ഗ്രാമ മുഘ്യൻ പറഞ്ഞു നിറുത്തി ..
അവരുടെ പ്രണയകഥ ജീവിതത്തിലെ കൊടുങ്കാറ്റുകളെ അതിജീവിച്ചു, ഇത് ആഫ്രിക്കയുടെ ഹൃദയഭാഗത്ത് നിലനിൽക്കുന്ന സ്നേഹത്തിന്റെയും ശക്തിയുടെ തെളിവാണ്. പ്രതീക്ഷയും സാധ്യതയും നിറഞ്ഞ ഒരു ഭാവിയിലേക്ക് അവർ കൈകോർത്ത് നടന്നപ്പോൾ, എന്ത് വെല്ലുവിളികളാണെങ്കിലും, പ്രണയത്തിന്റെ തകർക്കാനാവാത്ത ബന്ധത്തിൽ ഐക്യത്തോടെ ഒരുമിച്ച് തങ്ങൾ അഭിമുഖീകരിക്കുമെന്ന് ഒരു ഉൾപ്രേരണ അവരിൽ ഉടലെടുത്തിട്ടുണ്ടായിരിക്കാം .

എന്റെ ഓൺസൈറ്റ് യാത്ര
എന്റെ ജീവിതത്തിലെ ഏറ്റവും സമ്പന്നമായ ഘട്ടം അങ്ങനെ സംഭവിച്ചത് ഞാൻ ശ്രീലങ്കയിൽ ആയിരുന്നപ്പോഴാണ്. എന്റെ പേഴ്സിൽ എപ്പോഴും പതിനായിരം രൂപയിൽ അധികം ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ . എനിക്കറിയാം നിങ്ങള്ക്ക് വിശ്വസിക്കുവാൻ പ്രയാസം ആണെന്ന് . ഞാൻ പറഞ്ഞത് ശരിയാണെന്നു വിശ്വസിക്കുവാൻ അത്രയ്ക്കും വലിയ മനകണക്കൊന്നും വേണ്ട . വെറുതെ ഗൂഗിളിൽ തപ്പിയാൽ മതി ഇന്ത്യൻ രൂപയുടെ നാലിരട്ടിയോളം വരും ശ്രീ ലാണ് ലങ്കൻ രൂപയുടെ മൂല്യം .
ഡി മോണിറ്റൈസേഷൻ? രൂപയുടെ ചാഞ്ചാട്ടം നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ? 1 USD നിങ്ങൾക്ക് ഒരുപിടി 325 ശ്രീ ലങ്കൻ റുപ്പി നൽകും. ഞാൻ സന്ദർശിച്ചപ്പോൾ അത് ഏകദേശം 290 ആയിരുന്നു. നിങ്ങളുടെ പക്കൽ 1000 , 2000, മുതൽ 5000 എന്നിവയുടെ കറൻസി നോട്ടുകൾ അവിടെ ഉണ്ട്. മാർക്കറ്റിലേക്കുള്ള ഒരു യാത്രയ്ക്ക് നിങ്ങൾക്ക് 25000 രൂപ ചിലവാകും, ടാക്സി ചാർജ് 5000 മുതൽ ആയിരിക്കും. 50 000 രൂപാ വിലയുള്ള പണം ഞാൻ ഒറ്റക്കൈയിൽ പിടിച്ച് സമ്പന്നനായി നടക്കുമ്പോൾ നിങ്ങൾ സമ്പന്നൻ ആണെന്ന്തോ തോന്നൽ ഉളവാവില്ലേ ?
എന്റെ ക്ലയന്റ് വിയറ്റ്‌നാം ക്ലയന്റ്ആയിരുന്നു . അവരുടെ ഓഫീസിൽ എന്റെ ആദ്യ ദിവസം, ഞാൻ എങ്ങനെ ജോലി ചെയുവാൻ മനസ്കൊണ്ട് ആഗ്രഹിച്ച ഇടമാണ് ഈ ഓഫീസ് എന്നെനിക്കുതോന്നൽ ഉണ്ടാക്കുവാൻ ആ ഒരു സമയം മാത്രം മതിയായിരുന്നു . അതെ... ഞാൻ 12.40-ന് ക്ലയന്റ് ഓഫീസിൽ പ്രവേശിച്ചപ്പോൾ അവരവരുടെ മേശയിൽ തലവയ്ച്ച ചിലർ ഉറങ്ങുന്നത് കണ്ടു. കൊള്ളാം.. ലോകമെമ്പാടുമുള്ള എല്ലാവർക്കും ഉച്ചഭക്ഷണത്തിന് ശേഷം കൺപോളകൾ അടയുന്നതായ ആഗോള പ്രശ്‌നമുണ്ട്. അടുത്ത മുറിയിലേക്ക്അ പോയപ്പോൾ ലൈറ്റ് എല്ലാം അണച്ച് ആളുകൾ ഉറങ്ങുന്നു . അബദ്ധത്തിൽ ഒരു ഡോർമിറ്ററിയിൽ കയറിയോ എന്ന് ഞാൻ അത്ഭുതപ്പെട്ടു!
അവരുടെ ഉച്ചഭക്ഷണ സമയം 12.00 മുതൽ 2.00 വരെയാണെന്നും ആ സമയത്ത് അവർക്ക് ഔദ്യോഗികമായി ഉറങ്ങാൻ കഴിയുമെന്നും പിന്നീട് ഞാൻ മനസ്സിലാക്കി. ഈ ഉച്ചയുറക്കം ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് കരുതപ്പെടുന്നു. ഈ ഒരൊറ്റ നിമിഷം കൊണ്ടു ഞ്ഞാൻ ഞാൻ എന്റെ ക്ലയന്റുമായി പൂർണ്ണമായും പ്രണയത്തിലായി.
എനിക്ക് ഈ ഉൽപ്പാദനക്ഷമത ഘടകം അറിയാമായിരുന്നതുമുതൽ, ഞാൻ അത് ഇപ്പോഴും പറ്റുമെന്നുണ്ടെങ്കിൽ പിന്തുടരുന്നു, പക്ഷേ അനൗദ്യോഗികമായി .ഇംഗ്ലീഷിൽ സംസാരിക്കുന്ന ചുരുക്കം ചില ഓപ്പറേറ്റർമാരിൽ ഒരാൾ 'ഹേലാ ബൊജോൺ ' എന്ന മനോഹരമായ സ്ഥലത്തേക്ക് എന്നെ ഉച്ച ഭക്ഷണത്തിനായി കൊണ്ടുപോയി . അയാളുടെ പേര് "മീഞ്ച". എന്നായിരുന്നു .
ഉച്ചഭക്ഷണ സമയത്ത്, അവർ എനിക്ക്. 'കിരിബാത്' എന്നുള്ള ശ്രീലങ്കൻ വിഭവം കൊണ്ട് വന്നു . ചോറും , ചെമ്മീനും ചേർന്ന്ഒ ഭക്ഷണം . ഞാൻ ഒരു സസ്യാഹാരിയായതിനാൽ അവരോട് ആ ഭക്ഷണം വേണ്ട എന്നു പറഞ്ഞു . അങ്ങേർക്ക് 'വെജിറ്റേറിയൻ ' എന്ന് കേട്ടപ്പോൾ അത്ഭുതം .
പുള്ളി ചോദിച്ചു “വെജിറ്റേറിയൻ ?? . ഏതോ അന്യഗ്രഹ ജീവിയാണോ എന്ന് മൂപ്പര് സംശയിച്ചു
ഞാൻ പച്ചക്കറികളും പഴങ്ങളും മാത്രമേ കഴിക്കൂ.
മീഞ്ച എന്നെ വേറൊരു സ്പീഷിസായി നോക്കി കണ്ടു . പിന്നെ അയാൾ അവരോട് എന്തോ പറഞ്ഞു . ഉച്ചയൂണിന് ഒരു ഫുൾ വെട്ടാത്ത കാബേജ് തന്നു. പിന്നെ ഒരു പ്ളേറ്റിൽ കുറച്ചു പച്ചരി ചോറും കുറച്ചു കടലക്കറിയും !!
ഇതിനിടയിൽ. ദിവസങ്ങൾ കഴിഞ്ഞു . എന്റെ പ്രോജെക്ട കഴിയാറായി . ഇത്രയും നാളും ഭാര്യയെ പിരിഞ്ഞിരുന്നതല്ലേ . അവൾക്കു ഒരു സമ്മാനം വാങ്ങിയില്ലെങ്കിലോ . അങ്ങനെ ഞാൻ അവിടുത്തെ "പെറ്റ മാർക്കറ്റ് " എന്ന പ്രശസ്ത മാർക്കറ്റിൽ കറങ്ങി നടന്നു . ഒരു ബാഗ് പോലും. മേടിച്ചു കൊണ്ടുപോയില്ലെങ്കിൽ അവൾ എന്നെ വീട്ടിൽ കയറ്റിയില്ലെങ്കിലോ എന്നു ഞാൻ ഭയപ്പെട്ടു . ശ്രീ ലങ്കയിലെ പ്രശസ്തമായ നൈറ്റ് മാർക്കറ്റിൽ ഞാൻ അതിനായി പ്രവേശിച്ചു. ഞാൻ ഒരു ഹാൻഡ് ബാഗ് കണ്ടു, എനിക്കറിയാവുന്ന മലയാളത്തിലും തമിഴിലും ഞാൻ അതിന്റെ വില ചോദിച്ചു
ഒന്നും മനസിലാകാത്തതിനാൽ ഞാൻ മൊബൈൽ എടുത്ത് “തുക?” എന്ന് ടൈപ്പ് ചെയ്തു.
കടയുടമ അവളുടെ മൊബൈലിൽ 25000 ടൈപ്പ് ചെയ്തു.
ഞാൻ 5,000 തിരികെ ടൈപ്പ് ചെയ്തു.
അവൾ തല കുലുക്കി അളവ് കുറച്ചു. ഞാൻ തല കുലുക്കി തുക അൽപ്പം കൂട്ടി. നിരവധി ഇടപെടലുകൾക്ക് ശേഷം, ഒടുവിൽ ഞങ്ങൾ 13,000 -ലേക്ക് തലയാട്ടി.
അതിനാൽ, വിലപേശലിന് വാക്കുകൾ ആവശ്യമില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഭാഷ അറിയില്ലെങ്കിലും ഒരു ഇന്ത്യക്കാരന് വിലപേശാൻ കഴിയും.
എന്നെ ഓൺസൈറ്റ് അയച്ചതിന് എന്റെ ബോസിന് ഒരു സമ്മാനവും ലഭിച്ചു. റൈസ് വൈനിൽ ചേർത്തുണ്ടാക്കിയ വൈൻ ‘സ്‌നേക്ക് വൈൻ’ എന്ന ഒരു കുപ്പി ഞാൻ ബോസിന് കൊടുത്തു .
ഇപ്പോൾ എന്റെ പ്രാർത്ഥനകൾ വളരെ വ്യക്തമാണ്.
ദൈവമേ ഒരു ഓൺസൈറ്റ് മാത്രം മതി....അമേരിക്ക, യുകെ, ഓസ്‌ട്രേലിയ, കാനഡ
"ജീവിതം വെല്ലുവിളികളുടെ ഒരു പരമ്പരയാണ്, എന്റെ കുട്ടി," എന്റെ മനസിലുള്ള ഗുരുജി എന്നോട് തന്നെ പറഞ്ഞു . പരിശ്രമിക്കൂ "എന്നാൽ അവയെ മറികടക്കാനുള്ള ശക്തി നിങ്ങളുടെ ഉള്ളിലുണ്ട്. നിങ്ങളുടെ ആഗ്രഹം സഭലമാകട്ടെ "
അതുകൊണ്ടു ഞാൻ ഇപ്പോഴും കാത്തിരിക്കുന്നു ... പക്ഷെ ഇപ്പോൾ എന്റെ പ്രാർത്ഥനകൾ സുവ്യക്തമാണ് . ഇനി ഒരു അബദ്ധം പറ്റരുതല്ലോ ..
