2016, നവംബർ 27, ഞായറാഴ്‌ച

ഊഴം (കഥ)



ഇത്  മന്ദിരാ കൌൾ .ബുക്കർ  പ്രൈസ് നേടിയ ഇന്ത്യൻ , ആംഗലേയ  എഴുത്തുകാരി . ഒരു ഇന്ത്യകാരി എന്നറിയുവാൻ അവർ  ആഗ്രഹിക്കുന്നില്ല..  സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന ഒരു പാടു  സഹോദരൻമാർ   മന്ദിരക്ക്  ഉണ്ട് .  കാശ്മീരിന് വേണ്ടി,   ഇന്ത്യയിലെ വിവധ സർവകലാശാലകൾക്കു വേണ്ടി, കേരളത്തിന്‌ വേണ്ടി .  പാക്സിസ്ഥാന് വേണ്ടി .    അങ്ങനെ പോരാടുന്ന ആ  പോരാളികൾക്ക്‌  വേണ്ടി അവൾ  തുലിക ചലിപ്പിചു് .. അവർക്ക്  പാടെ നിഷേധിച്ച അവകാശങ്ങൾക്കു വേണ്ടി മന്ദിര  സംസാരിച്ചു .  അവർക്ക് വേണ്ടി തുലിക പടവാൾ ആക്കുന്നത്തിൽ അവൾക്ക്  അഭിമാനമേ ഉണ്ടായിരുന്നുള്ളു .


അര്ഹിക്കുന്ന  അവകാശങ്ങൾ  ലഭിക്കാതെ  കഴിയുന്ന ഒരു പാടു പേരുണ്ട് ഈ രാജ്യത്തു .   അവരുടെ ഉന്നമനത്തിനായി ഉള്ള ശ്രമത്തിനു എതിരെ നിൽ ക്കുന്ന ഈ സർക്കാരിനെ ലോക ജനതയുടെ മുന്നിൽ തുറന്നു കാട്ടണം , നാണം കെടുത്തണം . ഇന്ത്യ  ഗ്രാമങ്ങളുടെയും , നാഗങ്ങളുടെയും , ദാരിദ്യത്തിന്ടെയും   നാടാണ്.  അവരുടെ ഉന്നതിക്കായ്‌ സഹായ ഹസ്തം നീട്ടുന്ന  രാജ്യങ്ങൾ ഉള്ളപ്പോൾ നമ്മൾ എന്തിനു വേണ്ട എന്ന് പറയണം. പിന്നെ ഇപ്പോൾ എല്ലാം ഒരു 'give and take policy ' അല്ലെ ? ഇങ്ങൊട്ടെക്കു  വൻ തുക  സംഭാവനയായി ലഭിക്കുമ്പോൾ   അവർക്കും  അവരുടെതായ ലക്ഷ്യങ്ങൾ ഉണ്ടായേക്കാം. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനെ ഒക്കെ മതപരിവർത്തനം എന്ന് പറയുവാൻ കഴിയുമോ.

അയൽ രാജ്യം ആയ പാകസിതാൻ  പോലും പട്ടിണി കൊണ്ട് പൊറുതി മുട്ടുമ്പോൾ  ഈ രാജ്യം  മാത്രം ഉന്നതി  
നേടേണ്ട . ഈ നാട് ഇങ്ങനെ നില  നിൽക്കേണ്ടത്  അവളുടെ  മാത്രം കടമയല്ല. ഈ സമരത്തിൽ പങ്കാളികൾ  ആയ ഒരുപാടു പേരുണ്ട് . ആ ചങ്ങലയിലെ ഒരു കണ്ണി മാത്രമാണ് അവൾ .


ഈ രാജ്യം കാക്കുവാൻ ഈ പട്ടാളക്കാരെ നിയോഗിച്ചത് ആരാണ്. ആരാണ് അവർക്കീ  പരമാധികാരം ചാർത്തി കൊടുത്ത് . സാധാരണ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുവാൻ എന്ത് അർഹതയാണ് അവർക്കുള്ളത് .  ഒരിക്കലും ഇല്ല . അങ്ങനെയുള്ള  ഒരംഗീകാരവും അവർക്ക് ലഭിക്കുവാൻ ഇടയില്ല.  കശ്മീരിലെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ജനങ്ങളെ കൊല്ലുന്നവരല്ലേ  ഈ പട്ടാളക്കാർ. . അവിടെയുള്ള പെണ്ണുങ്ങളെ പിടിച്ചു കൊണ്ടുപോയി പിച്ചി ചീന്തുന്നവർ .

ഇതെല്ലം വിവരിച്ചു തന്നത്   റമീസ് ആണ് . വിശുദ്ധ യുദ്ധത്തിന്റെ ഭാഗം ആയി പോരാട്ടം നയിക്കുന്ന പോരാളി. കറുത്ത താടിയും, തൊപ്പിയും , പൈജാമയും ധരിച്ച ഒരു പാടു പേർ ഉണ്ട്  അവരുടെ  കൂട്ടത്തിൽ.  പത്തു വയസ് മാത്രം പ്രായം തോന്നിക്കുന്ന  കുട്ടികൾ വരെ.. ഈ യുദ്ധത്തിൽ മരിച്ചാൽ വീര സ്വർഗം  ലഭിക്കുവാൻ അർഹതയു ള്ളവർ.  മരിച്ചാൽ സ്വർഗത്തിൽ ഹുറികളുമായി രമിക്കാൻ ഭാഗ്യം സിദ്ധിച്ചവർ.

  എഴുത്തുകാരിയും, മനുഷ്യാവകാശ പ്രവർത്തകയും ആയ   മന്ദിരയ്ക്കു   എല്ലാ വിവരങ്ങളും  റമീസ്  വിവരിച്ചു തന്നു.  ഒരു പാടു ജിഹാദി സഹോദരങ്ങളെ അവൻ കാണിച്ചു തന്നു.  ലോകത്തിലെ  വൻശക്തിയായി മാറുവാൻ ശ്രമിക്കുന്ന ഇന്ത്യ . പാകിസ്താനി സഹോദരങ്ങളെ കൊന്നോടുക്കുന്നവർ .. അതിനു വേണ്ടി ആയുധങ്ങളും , വിമാനങ്ങളും , കപ്പലുകളും വാങ്ങി കുട്ടുന്ന ഇന്ത്യ . ഇവിടുത്തെ   ന്യുന പക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങൾ , കുട്ടകൊലകൾ , തുക്കിൽ ഏറ്റിയ നിരപരാധികൾ .  അതൊന്നും കാണുവാൻ കണ്ണുകൾ ഇല്ലാത്ത ഭരണ യന്ത്രം തിരിക്കുന്നവർ .  അങ്ങനെയുള്ള  അധികാരികൾ  ഭരികുമ്പോൾ  സ്വതന്ത്ര  കശ്മീരിന് വേണ്ടി ഒന്നും മുദ്രാവാക്യം പോലും അനുവദിക്കാത്ത കാട്ടാള നിയമങ്ങൾ പേറുന്നവർ  .   അവരാണീ രാജ്യം ഭരിക്കുന്നത്  .  അവരിൽ  നിന്നും നീതി ലഭിക്കും എന്ന് പ്രതീക്ഷിക്കേണ്ടാ . ജനങ്ങളോട്  സൈന്യം   കാണിക്കുന്ന അതിക്രമങ്ങൾ . ഇതെല്ലാം പുറം ലോകം  അറിയണം . അല്ലെങ്കിൽ അറിയിക്കണം .  റമീസിന്റെ വിവരണം അവളെ  ഹരം കൊള്ളിച്ചു .  അവർക്ക്  ഇതെല്ലാം ലോകത്തോട്‌  വിളിച്ചു പറയണം എന്നുണ്ട്.  അതിനു അവളെ പോലുള്ളവർ വേണം .ആ ജോലി ചെയുന്നതിൻ ഉള്ള പ്രതിഭലം അവര് അമേരിക്കൻ ഡോളർ ആയി തരുന്നു എന്ന് മാത്രം.

കഷ്ടപെടുന്ന ഈ ജന സമുഹത്തെ അവഗണിച്ച് ലോകം ചുറ്റുന്ന  പ്രധാനമന്ത്രി . വികസനം മറയാക്കി എല്ലാ ആക്രമണത്തിനും ചുക്കാൻ പിടിക്കുന്ന പ്രധാനമന്ത്രി . എല്ലാവരും  'ഭരത് മാതാ കീ ജയ്‌ '  എന്ന് വിളിക്കണം പോലും.  യുവാക്കളുടെ സ്വപ്നം    രാജ്യ  പുരോഗതി ആയിരിക്കണം എന്ന് മാത്രം .   വിജ്ഞാനം എന്ന ശക്തിയാണ്  ഭാരതത്തിൻ അടിത്തറ . ഇങ്ങനെ അർത്ഥമില്ലാത്ത കുറെ ജൽപ്പന്നങ്ങൾ

 ഈ രാജ്യം നമ്മുടെ  അമ്മയാണ് പോലും. . അത് പോലെ തന്നെ പശുക്കൾ അമ്മയ്ക്ക്  തുല്യമാണ് .   ' ഗോ മാതാവ്‌ '    അങ്ങനെയാണെങ്കിൽ കാളകൾ  ഇവറ്റകൾക്ക്  അച്ഛൻ ആയി വരുമോ?   ഓരോ വിഡ്ഢിത്തം അതേറ്റു പിടിക്കാൻ  കഴുതകളും ....

എല്ലാ   ഉൽപ്പന്നങ്ങളും ഇനി  ഇന്ത്യയിൽ നിർമിക്കണം എന്നാണ് പുതിയ  തിരുമാനം.  അത് മുലം  ഇനി  ഭാരതത്തിൽ കുടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുമത്രെ ?   ഒരു 'make in india ' അത്  കേൾക്കുമ്പോൾ അവളുടെ  മുഖത്ത്  പുഛരസം കളിയാടിയിരുന്നു. പ്രധാനന മന്ത്രി പ്രഘ്യാപിച്ചിരിക്കുന്നു ഈ  നുറ്റാണ്ട് ഭാരതത്തിന്റെതാണ് എന്ന്  .  ലോക ജനതയെ കൈ പിടിച്ചു ഉയർത്തുവാൻ  കെൽപ്പുള്ളവർ ആണത്രേ ഭാരതീയർ.  അറിവിന്റെ സുര്യ കിരണങ്ങൾ  ആയ  വേദങ്ങളും , ഉപനിഷത്തും  ലോകത്തിനു സമ്മാനിച്ചത്  ഭാരതത്തിലെ  ഋഷി വര്യൻ മാർ ആയിരുന്നു.

 മറ്റുള്ള ലോക രാജ്യങ്ങളെ ഒപ്പം കുട്ടി ലോക പോലിസ് ആവാൻ ശ്രമിക്കുകയാണ് ഇന്ത്യ . ഇപ്പോൾ അമേരിക്കയും വശത്താക്കിയിരിക്കുന്നു . ലോകം മുഴുവനും നമുക്ക് എതിരെ തിരിഞ്ഞാലും നമ്മുടെ ഈ വിശുദ്ധ യുദ്ധം അവസാനിക്കുകയില്ല .  ഈ രാജ്യം തകരും വരെ ഞങ്ങൾ പോരാടും. അവൻ പ്രഖ്യാപിച്ചു .

അവളുടെ കണ്ണുകൾ ആരാധനയോടെ തിളങ്ങി. അവനെ ആലിംഗനം ചെയുവാൻ അവൾ ആഗ്രഹിച്ചു. അവൻ തന്നെയാണ് അവളെ ആ കൂടാ രത്തിലേക്ക് കൊണ്ട് പോയത് . എങ്ങും പുക ചുരുളുകൾ . മയക്ക മരുന്നിൻ ഗന്ധം പേറുന്ന   വൃത്തിഹീനമായ കൂടാരം   ഒരറ്റത്ത് കുറച്ചു തോക്കുകളും വെടി മരുന്നും കുട്ടി ഇട്ടിരിക്കുന്നു.  അവിടെ അവനെ പോലെ നാലു പേർ . പെട്ടെന്നാണ് അവന്റെ ബാലിഷ്ടമായ കൈകൾ അവളെ  അവരുടെ കുട്ടത്തിലേക്ക് തള്ളിയിട്ട് ത്   ."  യേ ഹിന്ദുസ്ഥാൻ ഹറാമിക്കോ ലേ ലൊ ,' അവന്റെ ശബ്ദം  അവിടെ ഉച്ചത്തിൽ മുഴുങ്ങി

അവൾക്കു ശബ്ദിക്കുവാൻ ശ്രമിച്ചപ്പോൾ  ആരുടെയോ  ബലിഷ്റ്റ്മായ് കൈകൾ അവളുടെ വായ  മുടി . അവളുടെ വസ്ത്രങ്ങൾ അയാൾ വലിച്ച്  കീറി . അവൾ  ഉച്ചത്തിൽ അലറാൻ ശ്രമിച്ചു .  പക്ഷെ അവളുടെ ശബ്ദം  പുറത്തേക്ക്  വന്നില്ല.  ദയനീയമായ കണ്ണുകളോടെ , അവൾ റമീസിനോടു  യാചിച്ചു . ഈ ദുഷ്ടൻ മാരിൽ  നിന്നും  അവളെ രക്ഷിക്കുവാൻ ... അവരുടെ അട്ടഹാസം മാത്രം അവിടെ ഉയർന്നു .

ഒരു പട്ടാളക്കാരൻ എങ്കിലും അവിടേക്ക് വന്നെങ്കിൽ  .  ഈ തീവ്രവാദികളെ ഉന്മുലനം ചെയ്തിരുന്നു എങ്കിൽ എന്ന്  അവൾ ആശിച്ചു .........

 വന്യ മൃഗത്തിൻ ക്രുരതയോടെ അവർ അവളെ  പിച്ചി ചീന്തുംമ്പോൾ  ഊഴം  കാത്തു നിൽകുന്ന സഹോദരനെ അവൾ അവ്യക്തമായി കണ്ടു.






2016, നവംബർ 26, ശനിയാഴ്‌ച

48 മണിക്കൂർ

അവൾ   പത്രം  വിടർത്തി  വായിച്ചു . അതിൽ ഗുണശേഖരന്റെ ചിത്രം  ഉണ്ടായിരുന്നു.   പിന്നെ അയാളെ പറ്റിയുള്ള  വാർത്തയും.


സുകുമാരൻ ഒരു സാധാരണക്കരാൻ ആയിരുന്നു .  വില്ലേജ്  ആഫീസിൽ ആയിരുന്നു അയാളുടെ  ജോലി. ആയാളും  ഭാര്യ മീനാക്ഷിയും,  സ്വർണലതയും അടങ്ങുന്ന ഒരു കൊച്ചു കുടുംബം . സ്വർണലത ഡിഗ്രിക്ക് പഠിക്കുന്നു . ഒന്നാം   വർഷ  വിദ്യാർഥിനീ.  സുകുമാരന്  ഉണ്ടായിരുന്ന ഒരു കുഴപ്പം അയാൾ  തികഞ്ഞ സത്യസന്ധൻ ആയിരുന്നു. ഈ കാലത്തിനു പറ്റിയ ഒരു  വ്യക്തി ആയിരുന്നില്ല സുകുമാരൻ . അയാൾ അഴിമതിക്കാരൻ ആയിരുന്നില്ല. എന്ന് മാത്രമല്ല അയാൾ  ഫയലുകൾ വൈകിപ്പിച്ചിരുന്നുമില്ല .   ക്രമകേടുകൾ ഉണ്ടെന്നു തോന്നുന്ന  ഫയലുകൾ അയാൾ  വിശദമായി പരിശോദിക്കുകയും  വേണ്ടി വന്നാൽ തടഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ അയാൾ അകാരണമായി ശത്രുക്കളെ സമ്പാദിക്കുകയും ചെയ്തിരുന്നു. 
സുകുമാരന്റെ കുടുംബം സന്തോഷത്തോടെ തന്നെയാണ് ജീവിച്ചത് . ഇല്ലായ്മകൾ ഉണ്ടായിരുന്നു. ലതയെ നന്നായി പഠിപ്പിക്കണം. അവളെ നല്ല വീട്ടിലേക്കു അയക്കണം ഇതൊക്കെ തന്നെ ആയിരുന്നു സുകുമാരന്റെയും , മീനക്ഷിയുറെയും ചിന്തകൾ .  സ്വർണലത   പഠിപ്പിൽ മിടുക്കിയായിരുന്നു , ഒരു   നല്ല അദ്ധ്യാപികയാകണം എന്നായിരുന്നു അവളുടെ ആഗ്രഹം. അവൾ വീട്ടിൽ കൊച്ചു  കുട്ടികൾക്ക്   പ്രതിഭലം കുടാതെ  അവൾക്കിഷ്ട്മുള്ള വിഷയങ്ങൾ പറഞ്ഞു കൊടുക്കുമായിരുന്നു .

അപ്രതീക്ഷിതമായിട്ടയിരുന്നു സുകുമാരന്റെ മരണം .  അയാൾ ജോലി കഴിഞ്ഞു  വീടിലേക്ക്‌ മടങ്ങുന്ന വഴി ഒരു വാഹനം അയാളെ ഇടിച്ചു തെറുപ്പിച്ചു . ഹോസ്പിറ്റലിൽ എത്തും  മുമ്പേ സുകുമാരന്റെ ശ്വാസം നിലച്ചിരുന്നു.

 രണ്ടു മുന്ന് ദിനം മുന്നേ മാത്തച്ചൻ മുതലാളി അയാളെ കാണുവാൻ വന്നിരുന്നു . അയാൾ വാങ്ങിയ സ്ഥലത്തിന്റെ പോക്ക് വരവ് ശരിയല്ല എന്ന് കാണിച്ചു സുകുമാരൻ അയാളെ വിളിപ്പിച്ചിരുന്നു.  അന്ന്  മാത്തച്ചൻ സുകുമാരനോടു വളരെ കയർത്തു സംസാരിച്ചു . നിന്നെ പിന്നെ കണ്ടോളം എന്ന്   തരത്തിൽ  ഭീഷണി ഒക്കെ മുഴുക്കിയാണ് മാത്തച്ചൻ അന്ന് തിരികെ പോയത് . ആ സംഭവം കഴിഞ്ഞു രണ്ടാം ദിനം ആണ് സുകുമാരനു അപകടം ഉണ്ടായതു . പോലിസ് ഭാഷയിൽ അത് ഒരു അപകട മരണം ആയി ചിത്രീകരിക്കപെട്ടു . ചിലരെങ്കിലും അടക്കം പറഞ്ഞു അത് രു കൊലപാതകം ആണെന്ന് ....

ഒരൊറ്റ നിമിഷം കൊണ്ട് ആ കുടുംബം ശിധിലമായി.  എപ്പോഴും പ്രസരിപ്പാർന്ന,  പൊട്ടി ചിരിക്കുന്ന ലത മുകവതിയായി . ഭർത്താവിന്റെ അകാല മരണം മീനാക്ഷിയെ തളർത്തി . എങ്ങനെ ഇനി മുന്നോട്ടു പോകണം എന്നറിയുവാൻ കഴിയാത്ത അവസ്ഥ . ആകെ ഉണ്ടായിരുന്ന വരുമാനം സുകുമാരന്റെ ജോലി ആയിരുന്നു.

സുകുമാരന്റെ മരണതോടെ  മീനാക്ഷി രോഗിയായി . രോഗിയായ അമ്മയെ പരിചരിക്കുവാൻ  ഉള്ളത് കൊണ്ട്  മീനാക്ഷിക്ക് പലപ്പോഴും കോളേജിൽ പോകുവാൻ സാധിച്ചില്ല. ഇപ്പോൾ അവൾക്കു  ഏറെ ആവശ്യം ഒരു ജോലിയായിരുന്നു . പക്ഷെ ഒരു ജോലി കിട്ടുവാൻ ഉള്ള യോഗ്യത അവൾക്കു ഉണ്ടായിരുന്നില്ല.

സുകുമാരന്റെ ഓഫീസിലെ  റാണി മാഡം  പറഞ്ഞു അറിഞ്ഞു സുകുമാരന് വലിയ ഒരു തുക ഇന്ഷുറൻസ്  ആയി ലഭിക്കുവാൻ ഉണ്ടെന്നു. അതിനു വേണ്ടി അവൾ ഓഫീസിൽ കയറി ഇറങ്ങി. പക്ഷെ ഓരോ തവണയും ഓരോ നുലമാലകൾ പറഞ്ഞു  ഓഫീസിൽ നിന്നും അവർ  അവളെ തിരിച്ചയച്ചു .

അയാളുടെ ഡെത്ത്  സെർട്ടിഫീക്കറ്റ്  കിട്ടിയിരുന്നില്ല. സുകുമാരന്റെ ഡെത്തു  സെർട്ടിഫിക്കറ്റു ഇല്ലാതെ അയാളുടെ പണം എടുക്കുവാൻ അവർക്ക് അധികാരം ഉണ്ടായിരുന്നില്ല. അതിനുവേണ്ടി പലവട്ടം ഓഫീസുകളിൽ അവൾ കയറി ഇറങ്ങി.

ഓഫീസിലെ പ്യുൺ ചെല്ലപ്പൻ പറഞ്ഞു ,

"കൊച്ചെ ഉത് സർക്കാർ  ഓഫീസ്സ്  ആണ് . ഇവിടെ
കാര്യങ്ങൾ  നേരാം വണ്ണം നടക്കണം എന്നുണ്ടെങ്കിൽ അതിന്റെതായ ഒരു വഴി ഒക്കെയുണ്ട് . അതൊക്കെ ഞാൻ കൊച്ചിനോട് പറഞ്ഞു തരണമോ"

അയാൾ  ഉദ്ദേശിച്ചത് അവൾക്കു  മനസിലായി. കൈകുലി കൊടുക്കാതെ അവൾക്ക്  അവളുടെ അച്ഛന്റെ മരണപത്രം കിട്ടുകയില്ല എന്ന്.  സത്യസന്ധൻ ആയ അച്ഛന്റെ മകൾ ആണ് അവൾ . അത് കൊണ്ട് തന്നെ അവൾ കൈകുലി കൊടുക്കുവാൻ ഇഷ്ടപെട്ടിരുന്നില്ല.  ജീവിതകാലം മുഴുവനും ആത്മാർത്ഥമായി ജോലി ചെയ്ത  മനുഷ്യന്റെ അതെ ഗുണങ്ങൾൾ  മകളിലെക്കും പകർന്നു കിട്ടിയിരുന്നു .

അവളുടെ നിരന്തര പരിശ്രമം ഭലം  കണ്ടില്ല എന്ന് പറയുവാൻ കഴിയുമായിരുന്നില്ല.  ഇപ്പോൾ അവളുടെ അച്ഛന്റെ ഫയൽ  ഗുണശേഖരന്റെ പക്കൽ ആണ്.     അയാളുടെ ഒറ്റ ഒപ്പ് മാത്രം മതി അവൾക്കു ആ കടലാസ് കിട്ടുവാൻ.

ഓഫീസിൽ  വച്ച് തന്നെ ഗുണശേഖരൻ അവളെ നോട്ടം ഇട്ടിരുന്നു . പതിനെട്ടു തികയാത്ത ഒരു കൊച്ചു പെണ്ണ്.  അയാൾക്ക് വേണ്ടത് കൈകുലി അല്ലായിരുന്നു .  അയാൾ  ഒപ്പിട്ടു തരുവാൻ തൈയാറും  ആയിരുന്നു. പക്ഷെ  പകരം അയാൾക്ക്  വേണ്ടത് അവളുടെ ശരീരം ആയിരുന്നു.

ആകെ തകർന്ന പോയ അവളെ ആശ്വസിപ്പിച്ചത്‌ അവളുടെ കുട്ടുകാരി സിന്ധു ആയിരുന്നു.    സിന്ധുവിന്റെ നിർദേശ പ്രകാരം അവൾ എല്ലാ വിവരവും PMO ഓഫീസിലേക്ക്  അറിയിച്ചു .  ഗുണ  ശേഖരന്റെ  ആവശ്യവും , അവൾ എത്ര വട്ടം മരണ പത്രം ലഭിക്കുവാൻ ഓഫീസിൽ കയറി ഇറങ്ങി എന്നുള്ള  കാര്യങ്ങൾ  എല്ലാം  വിശദമായി തന്നെ  പ്രധാന മന്ത്രിയുടെ ഓഫീസിലേക്ക്
 RTI  " റൈറ്റ്  ടൂ  ഇൻഫോർമേഷൻ ആക്ട്‌ '  വഴി അറിയിച്ചു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു . പ്രഥാനമന്ത്രിയുടെ ഓഫീസിൽ  നിന്നും അവളെ വിളിച്ചു.  കാര്യങ്ങൾ എല്ലാം തിരക്കിയ ശേഷം  48 മണിക്കുറിനു ഉള്ളിൽ തന്നെ അവളുടെ അച്ഛന്റെ മരണപത്രം അവൾക്ക് ലഭിച്ചു.

അതിന്റെ  കുട്ടത്തിൽ തന്നെ അന്നേ ദിനം ഗുണശേഖരനും  ഒരു മെമോ ലഭിച്ചു.  പിന്നെ അതിന്റെ പേരിൽ  ഉള്ള തുടരന്വേഷണം.   ഒടുവിൽ അയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതായിടുള്ള അറിയിപ്പും. .  സംത്രിപ്തിയോടെ  അവൾ  പത്രം മടക്കി വച്ചു .